<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Pele &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pele/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 01 May 2023 10:39:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Pele &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അതുല്യ&#8217;ത്തിന് പര്യായമായി &#8216;പെലെ&#8217; ;ബ്രസീലിയന്&#x200d; നിഘണ്ടുവിൽ ഇടം പിടിച്ച് ഇതിഹാസ താരം</title>
		<link>https://www.chandrikadaily.com/wordpeleonbraziliandictionory.html</link>
					<comments>https://www.chandrikadaily.com/wordpeleonbraziliandictionory.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 01 May 2023 10:39:37 +0000</pubDate>
				<category><![CDATA[Books]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[dictionory]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[Pele]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250993</guid>

					<description><![CDATA[ഒന്നേകാല്&#x200d; ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ചതിനു ശേഷമാണ് ഈ വാക്ക് നിഘണ്ടുവില്&#x200d; കൂട്ടിച്ചേര്&#x200d;ത്തത്]]></description>
										<content:encoded><![CDATA[<p>ലോക ഫുട്ബോൾ ചരിത്രത്തിലെ അതുല്യ താരം &#8216;പെലെ&#8217; യെ ഇനി ബ്രസീലിയന്&#x200d; നിഘണ്ടുവിലും കാണാം.അസാധാരണമായത്, സമാനതകളില്ലാത്തത്, അതുല്യമായത് തുടങ്ങിയ വാക്കുകളുടെ പര്യായമായാണ് പെലെ എന്ന വാക്ക് ബ്രസീലിലെ പ്രശസ്തമായ &#8216;മൈകേലിസ്&#8217; എന്ന നിഘണ്ടുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി ഏത് മേഖലയില്&#x200d; മികവ് തെളിയിച്ചയാളുകളെയും &#8216;പെലെ&#8217; എന്ന പേരില്&#x200d; വിശേഷിപ്പിക്കാം എന്ന് നിഘണ്ടുവിന്റെ നിർമാതാക്കൾ പറഞ്ഞു.ഒന്നേകാല്&#x200d; ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ചതിനു ശേഷമാണ് ഈ വാക്ക് നിഘണ്ടുവില്&#x200d; കൂട്ടിച്ചേര്&#x200d;ത്തത്.കായിക മേഖലയ്ക്ക് പുറത്തും ഭാഷ ഉള്ളിടത്തോളം അതുല്യനായ ഇതിഹാസതാരത്തിന്റെ ഓര്&#x200d;മ നിലനിർത്താനാണ് ഇങ്ങിനെയൊരു തീരുമാനം.2022 ഡിസംബര്&#x200d; 30നാണ് ബ്രസീലിയന്&#x200d; ഫുട്‌ബോള്&#x200d; ഇതിഹാസം പെലെ ഓർമയായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wordpeleonbraziliandictionory.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫുട്‌ബോള്&#x200d; ഇതിഹാസം പെലെയുടെ സംസ്‌കാരം ഇന്ന്</title>
		<link>https://www.chandrikadaily.com/football-legend-peles-funeral-today.html</link>
					<comments>https://www.chandrikadaily.com/football-legend-peles-funeral-today.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Tue, 03 Jan 2023 01:18:27 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Pele]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=230471</guid>

					<description><![CDATA[ഒടുവില്&#x200d; സാന്റോസിലെ മെമ്മോറിയല്&#x200d; സെമിത്തേരിയില്&#x200d; അന്ത്യവിശ്രമം. സംസ്‌കാരച്ചടങ്ങുകളില്&#x200d; ബന്ധുക്കള്&#x200d; മാത്രമേ പങ്കെടുക്കൂ.]]></description>
										<content:encoded><![CDATA[<p>സാന്റോസ്: അന്തരിച്ച ലോക ഫുട്‌ബോള്&#x200d; ഇതിഹാസം പെലെയുടെ സംസ്‌കാരം ഇന്ന് നടക്കും. ഭൗതിക ശരീരം ഇന്നലെ പെലെയുടെ സ്മരണകളിരമ്പുന്ന സാന്റോസ് ഫുട്‌ബോള്&#x200d; ക്ലബ്ബിന്റെ ഹോംഗ്രൗണ്ടില്&#x200d; പൊതുദര്&#x200d;ശനത്തിനു വെച്ചപ്പോള്&#x200d; ആയിരങ്ങളാണ് അന്ത്യാജ്ഞലി അര്&#x200d;പ്പിക്കാനായി എത്തിയത്. സാവോപോളോയിലൂടെ മൃതദേഹം സാന്റോസിലേക്ക് കൊണ്ടു വരുമ്പോള്&#x200d; പടക്കം പൊട്ടിച്ചും പതാകകള്&#x200d; വീശിയുമാണ് ആരാധകര്&#x200d; മൃതദേഹത്തോടുള്ള ആദരം പ്രകടിപ്പിച്ചത്. ചില ആരാധകര്&#x200d; രാത്രി തന്നെ സാന്റോസിലെത്തിയിരുന്നു.</p>
<p><img src="https://api.time.com/wp-content/uploads/2023/01/GettyImages-1453784057.jpg" alt="Fans Mourn Pelé at Public Viewing in Brazil Stadium | Time" /></p>
<p>കനത്ത പൊലീസ് കാവലിലാണ് ഭൗതികദേഹം സാന്റോസിലെത്തിച്ചത്. 16,000 പേരെ ഉള്&#x200d;ക്കൊള്ളുന്ന സാന്റോസ് ഗ്രൗണ്ടിന്റെ മധ്യത്തിലാണ് പെലെയുടെ മൃതദേഹം പൊതു ദര്&#x200d;ശനത്തിന് വെച്ചത്. സ്‌റ്റേഡിയം പൂക്കളും കൊടികളും ബാനറുകളും കൊണ്ട് നിറച്ചിരുന്നു. നിരവധി പേരാണ് മൃതദേഹത്തെ ഒരു നോക്കു കാണാനായി പെലെ ദി കിംഗ്, പെലെ നിങ്ങള്&#x200d; അനശ്വരനാണ് തുടങ്ങിയ ബാനറുകളുമായി അന്തിമോപചാരം അര്&#x200d;പ്പിക്കാനായി എത്തിയത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്&#x200d;ഫാന്റിയോ സ്‌റ്റേഡിയത്തിലെത്തി പെലെക്ക് അന്തിമോപചാരം അര്&#x200d;പ്പിച്ചു. പെലെയുടെ മകന്&#x200d; എഡീഞ്ഞോയും 100 വയസുള്ള മാതാവ് സെലസ്റ്റയും ഉപചാരം അര്&#x200d;പ്പിക്കുന്നതിനായി ഗ്രൗണ്ടിലെത്തിയിരുന്നു. പെലെക്ക് അന്തിമോപചാരം അര്&#x200d;പ്പിക്കാനായി വിവി.ഐ.പികള്&#x200d; ഉള്&#x200d;പ്പെടെ ലോകമൊന്നാകെ ബ്രസീലിലേക്ക് ഒഴുകി എത്തിയിട്ടുണ്ട്.</p>
<p><img src="https://e3.365dm.com/23/01/2048x1152/skynews-pele-funeral_6011740.jpg" alt="Pele's coffin carried to stadium as Brazil bids farewell to football icon |  World News | Sky News" /></p>
<p>സ്‌റ്റേഡിയത്തിലെ പല സ്റ്റാന്റുകളിലും പെലെയെ പ്രകീര്&#x200d;ത്തിച്ചു കൊണ്ടുള്ള കൂറ്റന്&#x200d; ബാനറുകള്&#x200d; തൂക്കിയിട്ടുണ്ട്. സാന്റോസ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ വിലാ ബെല്&#x200d;മിറോ സ്‌റ്റേഡിയത്തിലാണ് പെലെയുടെ ഭൗതിക ശരീരം പൊതുദര്&#x200d;ശനത്തിനു വച്ചത്. പെലെയുടെ ശരീരം സാന്റോസിലെ മെമ്മോറിയല്&#x200d; എക്യുമെനിക്കല്&#x200d; നെക്രോപൊലിസ് ശ്മശാനത്തില്&#x200d; ഔദ്യോഗിക ബഹുമതികളോടെ ഇന്ന് അടക്കം ചെയ്യും. 14 നിലകളിലായി 16,000 ശവക്കല്ലറകളുള്ള ഈ ശ്മശാനം ലോകത്തിലെ ഏറ്റവും ഉയരമുള്ള ശ്മശാനം എന്ന പേരില്&#x200d; ഗിന്നസ് ബുക്ക് ഓഫ് റെക്കോര്&#x200d;ഡ്‌സില്&#x200d; ഇടം നേടിയിട്ടുണ്ട്. ഇതിന്റെ ഒമ്പതാം നിലയിലാണ് പെലെക്ക് കല്ലറ ഒരുക്കിയിരിക്കുന്നത്. ആല്&#x200d;ബര്&#x200d;ട്ട് ഐന്&#x200d;സ്‌റ്റൈന്&#x200d; ആശുപത്രിയില്&#x200d; സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച പ്രാദേശികസമയം രാവിലെ 10 മണിയോടെയാണ് സാന്റോസിന്റെ സ്‌റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. ഇന്ന് രാവിലെ 10 മണിവരെയാണ് ഇവിടെ പൊതുദര്&#x200d;ശനം. സാന്റോസ് ക്ലബ്ബിലാണ് പെലെ തന്റെ കളിജീവിതത്തിന്റെ ഭൂരിഭാഗവും ചെലവിട്ടത്. 18 വര്&#x200d;ഷം താരം സാന്റോസിലുണ്ടായിരുന്നു. പൊതുദര്&#x200d;ശനത്തിനു ശേഷം സാന്റോസിലെ വീഥികളിലൂടെ വിലാപയാത്രയായാണ് സംസ്‌കാരത്തിനായി കൊണ്ടുപോവുക.</p>
<p><img src="https://s.abcnews.com/images/Entertainment/WireAP_c5146a44527b4557a2ef1a21089e1fb3_16x9_992.jpg" alt="Brazilians mourn Pelé at the stadium where he got his start - ABC News" /></p>
<p>ലക്ഷക്കണക്കിന് ആളുകള്&#x200d; ഒപ്പംചേരും. ഒടുവില്&#x200d; സാന്റോസിലെ മെമ്മോറിയല്&#x200d; സെമിത്തേരിയില്&#x200d; അന്ത്യവിശ്രമം. സംസ്‌കാരച്ചടങ്ങുകളില്&#x200d; ബന്ധുക്കള്&#x200d; മാത്രമേ പങ്കെടുക്കൂ. 100 വയസുള്ള പെലെയുടെ മാതാവായിരിക്കും അവസാനമായി അന്ത്യാജ്ഞലി അര്&#x200d;പ്പിക്കുക. പെലെയുടെ ആദര സൂചകമായി ദേശീയദുഃഖാചരണം ബ്രസീല്&#x200d; സര്&#x200d;ക്കാര്&#x200d; ഏഴു ദിവസമാക്കിയിട്ടുണ്ട്. നേരത്തെ മൂന്നുദിവസമാണ് പ്രഖ്യാപിച്ചത്. ലോകഫുട്‌ബോളിലെ മഹാരഥനായ പെലെ ഡിസംബര്&#x200d; 29നാണ് അന്തരിച്ചത്. മൂന്നു ലോകകപ്പുകള്&#x200d; നേടിയ ഏകതാരമാണ് പെലെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/football-legend-peles-funeral-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകം സ്‌നേഹിച്ച രണ്ടക്ഷരം- എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/two-letters-loved-by-the-world-editorial.html</link>
					<comments>https://www.chandrikadaily.com/two-letters-loved-by-the-world-editorial.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 31 Dec 2022 14:30:39 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Brasill]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[Pele]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229973</guid>

					<description><![CDATA[പുതിയ ലോകവും ആ വലിയ വ്യക്തിയെ സ്‌നേഹിക്കുന്നു. ഫുട്‌ബോള്&#x200d; ചരിത്രം പരിശോധിച്ചാലറിയാം ആദ്യ സൂപ്പര്&#x200d; താരമെന്നത് പെലെയാണെന്ന്. എല്ലാവര്&#x200d;ക്കും പ്രിയങ്കരനായി അദ്ദേഹം മാറിയത് വ്യക്തിഗത മികവില്&#x200d; തന്നെയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ബ്രസീല്&#x200d; എന്ന ലാറ്റിനമേരിക്കന്&#x200d; രാജ്യത്തിന് ആഗോള പ്രസിദ്ധി ലഭിച്ചത് ഫുട്‌ബോളിലൂടെയാണ്. ആ ബ്രസീലിയന്&#x200d; ഫുട്‌ബോളിന്റെ വിലാസമായും പിന്നെ ആഗോള ഫുട്‌ബോളിന്റെ ബ്രാന്&#x200d;ഡായും ജനമനസുകളില്&#x200d; നിറഞ്ഞ പെലെ വിടവാങ്ങുമ്പോള്&#x200d; അത് ലോകത്തിന്റെ വേദനയാണ്. അദ്ദേഹം ബ്രസീലിന്റെ സ്വകാര്യ സ്വത്തായിരുന്നില്ല. ലോകത്താകമാനമുള്ള ഫുട്‌ബോള്&#x200d; മനസുകളിലെ സന്തോഷവും സ്‌നേഹവുമായിരുന്നു. മൂന്ന് തവണ ബ്രസീല്&#x200d; എന്ന രാജ്യത്തിന് ലോകകപ്പ് സമ്മാനിച്ച താരമെന്നത് അദ്ദേഹത്തിനോളം ഉയരത്തില്&#x200d; നില്&#x200d;ക്കുന്ന റെക്കോര്&#x200d;ഡാണെങ്കിലും പെലെ എന്ന രണ്ടക്ഷരത്തിന്റെ കരുത്ത് മൈതാനത്ത് അദ്ദേഹം പ്രകടിപ്പിച്ച വ്യക്തിഗത മികവ് തന്നെയാണ്.</p>
<p>1930 മുതല്&#x200d; ലോകത്തിന് സുപരിചിതമാണ് ഫിഫ ലോകകപ്പ് ഫുട്‌ബോള്&#x200d;. നാല് വര്&#x200d;ഷത്തിലൊരിക്കല്&#x200d; നടത്തപ്പെടുന്ന കാല്&#x200d;പ്പന്ത് മാമാങ്കം. ഖത്തറില്&#x200d; ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് അധ്യായം നടക്കുമ്പോള്&#x200d; ബ്രസീല്&#x200d; മല്&#x200d;സരിക്കുന്ന ഒരു വേളയില്&#x200d; ഗ്യാലറിയില്&#x200d; ഉയര്&#x200d;ന്ന ഒരു മുദ്രാവാക്യമുണ്ടായിരുന്നു-രാജാവേ കരുത്തനായി തിരികെ വരൂ&#8230; രോഗ ശയ്യയില്&#x200d; കിടക്കുന്ന പെലെക്ക് ആശംസകള്&#x200d; നേര്&#x200d;ന്ന ആ ജനകീയ ബാനര്&#x200d; ഗ്യാലറിയില്&#x200d; ഉയര്&#x200d;ത്തിയത് ബ്രസീലുകാര്&#x200d; മാത്രമായിരുന്നില്ല-കാല്&#x200d;പ്പന്തിനെ സ്‌നേഹിക്കുന്ന മുഴുവന്&#x200d; ജനങ്ങളുമായിരുന്നു. പഴയ തലമുറക്ക് മാത്രമായിരുന്നില്ല അദ്ദേഹം പ്രിയങ്കരനെന്നതിന് തെളിവുമായി ആ ബാനര്&#x200d;. പുതിയ ലോകവും ആ വലിയ വ്യക്തിയെ സ്‌നേഹിക്കുന്നു. ഫുട്‌ബോള്&#x200d; ചരിത്രം പരിശോധിച്ചാലറിയാം ആദ്യ സൂപ്പര്&#x200d; താരമെന്നത് പെലെയാണെന്ന്. എല്ലാവര്&#x200d;ക്കും പ്രിയങ്കരനായി അദ്ദേഹം മാറിയത് വ്യക്തിഗത മികവില്&#x200d; തന്നെയായിരുന്നു.</p>
<p>പെലെയിലുടെ ബ്രസീല്&#x200d; കരുത്തരായി മാറിയപ്പോള്&#x200d; അയല്&#x200d; രാജ്യമായ അര്&#x200d;ജന്റീനയും കാല്&#x200d;പ്പന്ത് വേദികളില്&#x200d; മികവ് തെളിയിക്കാന്&#x200d; തുടങ്ങി. രണ്ട് അയല്&#x200d;ക്കാര്&#x200d; തമ്മിലുള്ള കാല്&#x200d;പ്പന്ത് പോരിന് ആഗോള സമ്മതി ലഭിച്ചു. പെലെക്ക് തുല്യനായി അര്&#x200d;ജന്റീനക്കാര്&#x200d; ഡിയാഗോ മറഡോണയെ ഉയര്&#x200d;ത്തിക്കാട്ടി. 1986 ലെ മെക്‌സിക്കന്&#x200d; ലോകകപ്പില്&#x200d; മറഡോണ മാജിക്കില്&#x200d; അര്&#x200d;ജന്റീന കപ്പ് സ്വന്തമാക്കിയപ്പോള്&#x200d; പെലെക്ക് തുല്യനായി ചിലര്&#x200d; മറഡോണയെ ഉയര്&#x200d;ത്തിക്കാട്ടി. ദീര്&#x200d;ഘകാലം ഇവരായിരുന്നു കാല്&#x200d;പ്പന്ത് മൈതാനത്തെ മെഗാ താരങ്ങള്&#x200d;.</p>
<p>പെലെ ബ്രസീലിയന്&#x200d; രാഷ്ട്രീയത്തിലും കരുത്തനായി മാറി. അദ്ദേഹം കായിക മന്ത്രി പദവിയില്&#x200d; വരെയെത്തിയപ്പോഴും ഫിഫ ഉള്&#x200d;പ്പെടുന്ന ഫുട്‌ബോള്&#x200d; ഭരണകൂടങ്ങള്&#x200d;ക്ക് അദ്ദേഹം ആഗോള രാജാവ് തന്നെയായിരുന്നു. പെലെയിലെ സവിശേഷതകള്&#x200d; തേടിയവര്&#x200d;ക്ക് മുന്നില്&#x200d; അദ്ദേഹം ഗോള്&#x200d; വേട്ടക്കാരന്&#x200d; മാത്രമായിരുന്നില്ല- ഒരു ജനതയെ ഒന്നിപ്പിച്ച വലിയ വികാരമായിരുന്നു. ബ്രസീല്&#x200d; സാമ്പത്തികമായി കരുത്തരായിരുന്നില്ല-അന്നും ഇന്നും. പക്ഷേ ആ രാജ്യത്തിന്റെ ഐക്യത്തില്&#x200d; ഉയര്&#x200d;ന്നുനില്&#x200d;ക്കുന്ന ഫുട്‌ബോളിന് ജീവന്&#x200d; നല്&#x200d;കിയത് മറ്റാരുമായിരുന്നില്ല. പെലെയുണ്ടെങ്കില്&#x200d; കളി കാണാന്&#x200d; ജനം ഒഴുകിയെത്തുന്ന കാലം ബ്രസീലില്&#x200d; മാത്രമുള്ള പ്രതിഭാസമായിരുന്നില്ല.</p>
<p>ചെറിയ പ്രായത്തില്&#x200d; യാതനകളോട് മല്ലിട്ട് ലക്ഷ്യത്തിലേക്കുള്ള യാത്രയില്&#x200d; ആത്മവിശ്വാസത്തെ ആയുധമാക്കിയ എഡ്‌സണ്&#x200d; അരാന്റസ് ഡി നാസിമെന്&#x200d;ഡോ എത്ര ഗോളുകള്&#x200d; പ്രതിയോഗികളുടെ വലയില്&#x200d; നിക്ഷേപിച്ചു എന്നതിന് കണക്കില്ല. ഇന്നത്തെ ഫുട്‌ബോള്&#x200d; സാങ്കേതികമാണ്. ഖത്തര്&#x200d; ലോകകപ്പില്&#x200d; മെസി എത്ര പാസുകള്&#x200d; ഏഴ് മല്&#x200d;സരങ്ങളില്&#x200d;നിന്ന് നല്&#x200d;കി എന്നതിന് ആധികാരിക തെളിവും വീഡിയോകളുമുണ്ടെങ്കില്&#x200d; പെലെ വിരാജിച്ച അറുപതുകളിലും എഴുപതുകളിലും സാങ്കേതികത ഇത്രമാത്രം വികസിച്ചിരുന്നില്ല. പ്രൊഫഷണല്&#x200d; ഫുട്‌ബോളില്&#x200d; 560 മല്&#x200d;സരങ്ങളില്&#x200d; നിന്നായി അദ്ദേഹം 541 ഗോളുകളാണ് നേടിയതെന്ന് പറയപ്പെടുന്നു. കരിയറില്&#x200d; ആകെ 1363 മല്&#x200d;സരങ്ങളില്&#x200d; നിന്നായി 1279 ഗോളുകള്&#x200d;. കാല്&#x200d;പ്പന്ത് ലോകത്തെ സകല റെക്കോര്&#x200d;ഡും സ്വന്തം പേരില്&#x200d; കുറിച്ച താരം. പതിനഞ്ചാംവയസില്&#x200d; പ്രൊഫഷണല്&#x200d; ഫുട്‌ബോളില്&#x200d; തുടങ്ങി പതിനാറാം വയസില്&#x200d; സ്വന്തം രാജ്യത്തിന് വേണ്ടി ലോകകപ്പില്&#x200d; പന്ത് തട്ടിയ ഇതിഹാസം. ദീര്&#x200d;ഘകാലം ആഗോള ഫുട്‌ബോളില്&#x200d; നിറഞ്ഞ താരം. കളം വിട്ടിട്ടും കളിയുടെ ആഗോള അംബാസിഡറായി ലോകത്തോളം ഉയര്&#x200d;ന്ന പെലെ. ആ രണ്ടക്ഷരം കാല്&#x200d;പ്പന്ത് കാലത്തോളം ലോകം മറക്കില്ല. ആ വിയോഗ വേദനയില്&#x200d; ഞങ്ങളും പങ്ക് ചേരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-letters-loved-by-the-world-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെലെ മുതല്&#x200d; പെലെ വരെ-</title>
		<link>https://www.chandrikadaily.com/pele-the-king-article.html</link>
					<comments>https://www.chandrikadaily.com/pele-the-king-article.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 30 Dec 2022 08:32:20 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[kamlavaradoor]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Pele]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229702</guid>

					<description><![CDATA[അപ്പോഴും ഇപ്പോഴും എഡ്സണ്&#x200d; അരാന്റസ് ഡോ നാസിമെന്&#x200d;ഡോ എന്ന തന്റെ ശരിയായ നാമം പെലെ കേള്&#x200d;ക്കുന്നില്ല. പാസ്പോര്&#x200d;ട്ടില്&#x200d; മാത്രമാണ് ആ പേര്. ബിലെയില്&#x200d; നിന്നും പെലെയിലേക്കുള്ള ദൂരത്തെ പക്ഷേ രാജാവ് സ്നേഹിക്കുന്നു]]></description>
										<content:encoded><![CDATA[<p><strong>കമാല്&#x200d; വരദൂര്&#x200d;-<img loading="lazy" class="alignnone size-full wp-image-229706" src="https://www.chandrikadaily.com/wp-content/uploads/2022/12/Untitled-2-copy-45.jpg" alt="" width="72" height="72" /></strong></p>
<p>പെലെയെ എല്ലാവര്&#x200d;ക്കുമറിയാം. ഫുട്ബോള്&#x200d; രാജാവ്. ഫുട്ബോള്&#x200d; ലോകം ദര്&#x200d;ശിച്ച മഹാനായ താരം. ബ്രസീലിന്റെ മൂന്ന് ലോകകപ്പ് നേട്ടങ്ങളില്&#x200d; പങ്കാളി. പ്രൊഫഷണല്&#x200d; ഫുട്ബോളില്&#x200d; 560 മല്&#x200d;സരങ്ങളില്&#x200d; നിന്നായി 541 ഗോളുകള്&#x200d; സ്‌ക്കോര്&#x200d; ചെയ്ത താരം. കരിയറില്&#x200d; ആകെ കളിച്ചത് 1363 മല്&#x200d;സരങ്ങള്&#x200d;. അതില്&#x200d; 1279 ഗോളുകള്&#x200d;. ഫുട്ബോളിന്റെ സകല റെക്കോര്&#x200d;ഡുകളിലും ഒന്നാമത് നില്&#x200d;ക്കുന്ന താരം. അദ്ദേഹം വിടവാങ്ങിയിരിക്കുന്നു. കാല്&#x200d;പന്ത് ലോകത്തിന് മാത്രമല്ല,കായികതക്ക് തന്നെ തീരാ നഷ്ടം.<br />
പതിനഞ്ചാം വയസില്&#x200d; കളി തുടങ്ങി പതിനാറാം വയസില്&#x200d; രാജ്യത്തിന്റെ ജഴ്സിയില്&#x200d; ലോകകപ്പ് വേദിയില്&#x200d; പ്രത്യക്ഷപ്പെട്ട മഹാനായ താരത്തിന്റെ ചരിത്രം കൊച്ചുകുട്ടികള്&#x200d;ക്ക് പോലും സുപരിചിതം. 208 രാജ്യങ്ങളാണ് ഇന്ന് ലോകത്തുള്ളത്. ഈ 208 രാജ്യങ്ങളിലും സുപരിചിതനായ ഒരു കാല്&#x200d;പ്പന്തുകാരനുണ്ടെങ്കില്&#x200d; അത് പെലെയാണ്. എല്ലാ രാജ്യങ്ങളിലെയും സ്‌ക്കൂള്&#x200d; പാഠപുസ്തകത്തില്&#x200d; അദ്ദേഹമുണ്ട്. ബ്രസീല്&#x200d; എന്ന വലിയ ഫുട്ബോള്&#x200d; രാജ്യത്തിന്റെ പേരിനും പെരുമക്കുമൊപ്പം കൂട്ടിച്ചേര്&#x200d;ത്ത് വായിക്കപ്പെടുന്ന അജയ്യനായ ഫുട്ബോളര്&#x200d;. ഈ കഥയിലെ പ്രതിപാദ്യം പെലെയുടെ ചരിത്രമല്ല. അദ്ദേഹത്തിന് എങ്ങനെ ആ നാമധേയം ലഭിച്ചുവെന്നതാണ്. ബ്രസീല്&#x200d; ചരിത്രത്തില്&#x200d; മാത്രമല്ല ലോക ചരിത്രത്തിലെ നാമപട്ടിക നോക്കു-ഇത്തരത്തില്&#x200d; ഒരു പേര് കാണില്ല.</p>
<p><img loading="lazy" class="alignnone size-medium wp-image-229679" src="https://www.chandrikadaily.com/wp-content/uploads/2022/12/pele--300x233.jpg" alt="" width="300" height="233" srcset="https://www.chandrikadaily.com/wp-content/uploads/2022/12/pele--300x233.jpg 300w, https://www.chandrikadaily.com/wp-content/uploads/2022/12/pele--768x597.jpg 768w, https://www.chandrikadaily.com/wp-content/uploads/2022/12/pele-.jpg 900w" sizes="(max-width: 300px) 100vw, 300px" /></p>
<p>എഡ്സണ്&#x200d; അരാന്റസ് ഡോ നാസിമെന്&#x200d;ഡോ</p>
<p>ഇതാണ് ഫുട്ബോള്&#x200d; രാജാവിന്റെ യഥാര്&#x200d;ത്ഥ നാമധേയം. ഈ പേര് പറഞ്ഞാല്&#x200d; ആര്&#x200d;ക്കും പിടി കിട്ടില്ല. യഥാര്&#x200d;ത്ഥ ബ്രസീലുകാര്&#x200d;ക്ക് പോലും. 1940 ഒക്ടോബര്&#x200d; 23 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. സാവോപോളോക്ക് സമീപം മിനാസ് ഗെരൈസിലെ ട്രെസ് കോറകോസ് എന്ന് സ്ഥലത്ത്. പിതാവ് നല്ല ഫുട്ബോളറായിരുന്നു-ജോ റാമോസ് ഡോ നാസിമെന്&#x200d;ഡോ. സെലസ്റ്റെ അരാന്റസ് എന്നായിരുന്നു മാതാവിന്റെ പേര്. രണ്ട് മക്കളില്&#x200d; ഒന്നാമനായിരുന്നു പെലെ. അമേരിക്കന്&#x200d; ശാസ്ത്രജ്ഞന്&#x200d; തോമസ് എഡിസന്റെ ആരാധകനായിരുന്നു പിതാവ്. അതിനാല്&#x200d; ആദ്യ മകന്&#x200d; ജനിച്ചപ്പോള്&#x200d; ശാസ്ത്രജ്ഞന്റെ നാമം തന്നെ നല്&#x200d;കണം എന്ന് കരുതിയാണ് എഡിസണ്&#x200d; അരാന്റസ് ഡോ നാസിമെന്&#x200d;ഡോ എന്ന പേര് നല്&#x200d;കിയത്. പിതാവിന് താല്&#x200d;പ്പര്യം എഡിസണ് പകരം എഡ്സണ്&#x200d; എന്നായിരുന്നു. അധികമാര്&#x200d;ക്കും പരിചയമില്ലാത്ത പേര്. എന്നാല്&#x200d; ജനന സര്&#x200d;ട്ടിഫിക്കറ്റില്&#x200d; എഡിസണ്&#x200d; എന്നായിരുന്നു എഴുതിയിരുന്നത്. അങ്ങനെ അദ്ദേഹം രേഖയില്&#x200d; എഡിസണ്&#x200d; തന്നെയായി മാറി. വീട്ടിലെ വിളിപ്പേര് ഡിക്കോ എന്നായിരുന്നു. ഡിക്കോ എങ്ങനെ പെലെയായി മാറി എന്നതാണ് കൗതുകം. ചെറുപ്പകാലം മുതല്&#x200d; പെലെക്ക് ഇഷ്ടപ്പെട്ട താരമായിരുന്നു അക്കാലത്തെ ബ്രസീലിലെ ഒന്നാം നമ്പര്&#x200d; ക്ലബായ വാസ്‌ക്കോഡഗാമയുടെ ഗോള്&#x200d;ക്കീപ്പര്&#x200d; ബിലെ. ഈ പേര് പലപ്പോഴും സ്‌ക്കൂളില്&#x200d; അദ്ദേഹം ഉച്ചരിക്കാറുള്ളത് പെലെ എന്നായിരുന്നു. അതോടെ കൂട്ടുകാര്&#x200d; അദ്ദേഹത്തെ കളിയാക്കാന്&#x200d; തുടങ്ങി. അതാ വരുന്നു പെലെ എന്നായി എഡ്സണെ നോക്കി കൂട്ടുകാരുടെ കളിയാക്കല്&#x200d;. അങ്ങനെയാണ് എഡ്സണ്&#x200d; പെലെയായതും ആ നാമധേയം ലോക പ്രശസ്തമായതും. തന്റെ ആത്മക്കഥയില്&#x200d; പെലെ തന്നെ പറയുന്നുണ്ട് തനിക്ക് ആ പേര് ലഭിച്ചതിലെ കൗതുക ചരിത്രം. ബിലേ എന്ന ഗോള്&#x200d;ക്കീപ്പറെ അത്ര മാത്രം ഇഷ്ടമായിരുന്നു. അദ്ദേഹത്തെ അനുകരിക്കാനായിരുന്നു താല്&#x200d;പ്പര്യം. സ്‌ക്കൂളില്&#x200d; കുട്ടികള്&#x200d;ക്കെല്ലാം അവരുടെ പ്രിയപ്പെട്ട താരങ്ങളുണ്ടാവും. പുസ്തകങ്ങളില്&#x200d; ആ താരങ്ങളുടെ പേരുകളെഴുതും. അവരുടെ ജഴ്സി നമ്പര്&#x200d; ധരിക്കും. ഇതെല്ലാം പെലെയും ചെയ്തിരുന്നു. ബിലെ എന്ന ഗോള്&#x200d;ക്കീപ്പറില്&#x200d; നിന്നും തനിക്ക് പെലെ എന്ന നാമം ലഭിച്ചപ്പോള്&#x200d; അതിന്റെ അര്&#x200d;ത്ഥം തേടി താരം. ഇംഗ്ലീഷില്&#x200d; ആ പദത്തിന് പ്രത്യേക അര്&#x200d;ത്ഥമില്ല. പെലെ സംസാരിക്കുന്ന പോര്&#x200d;ച്ചുഗീസ് ഭാഷയിലും കാര്യമായ അര്&#x200d;ത്ഥമില്ല. പക്ഷേ ഹിബ്ര്യുവില്&#x200d; അല്&#x200d;ഭുതം എന്ന അര്&#x200d;ത്ഥമുണ്ട്.</p>
<p><img loading="lazy" class="alignnone size-medium wp-image-229703" src="https://www.chandrikadaily.com/wp-content/uploads/2022/12/pele-5-300x171.jpg" alt="" width="300" height="171" srcset="https://www.chandrikadaily.com/wp-content/uploads/2022/12/pele-5-300x171.jpg 300w, https://www.chandrikadaily.com/wp-content/uploads/2022/12/pele-5.jpg 700w" sizes="(max-width: 300px) 100vw, 300px" /><br />
ദാരിദ്ര്യമായിരുന്നു പെലെയുടെ കൂടപ്പിറപ്പ്. ചെറിയ പ്രായത്തില്&#x200d; തന്നെ അദ്ദേഹം ചായക്കടയില്&#x200d; സഹായിയായി പോയി. രാവിലെ സ്‌ക്കൂളിലേക്ക്. അതിന് ശേഷം കടയിലേക്ക്. അങ്ങനെ ലഭിച്ച ചെറിയ വരുമാനത്തില്&#x200d; നിന്നായിരുന്നു ജീവിതം. പിതാവിനെ പോലെ പന്ത് കളിക്കാന്&#x200d; വലിയ മോഹമായിരുന്നു. പക്ഷേ സ്വന്തമായി ഒരു പന്ത് അക്കാലത്ത് സ്വപ്നമായിരുന്നു. കടലാസ് ചുരുട്ടിക്കെട്ടി പന്തുണ്ടാക്കി കളിച്ച ബാല്യകാലത്തില്&#x200d; നിന്നും അദ്ദേഹം സാവോപോളോയിലെ കൊച്ചു ടീമുകള്&#x200d;ക്കായി കളി തുടങ്ങി. ആദ്യമായി കളിച്ച ഇന്&#x200d;ഡോര്&#x200d; ഫുട്ബോള്&#x200d; ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; പെലെയുടെ ടീം കിരീടം സ്വന്തമാക്കി. ഇന്&#x200d;ഡോര്&#x200d; ഫുട്ബോളായിരുന്നു പെലെയിലെ ഫുട്ബോളറെ ശക്തനാക്കിയത്. ചെറിയ വേദി. തൊട്ടരികില്ലെല്ലാം കളിക്കാര്&#x200d;. അവരില്&#x200d; നിന്നും പന്തുമായി കുതിക്കുക എളുപ്പമല്ല. അപ്പോള്&#x200d; ഡ്രിബല്&#x200d;ംഗ് തന്നെ ശരണം. അങ്ങനെ പന്ത് നിയന്ത്രിക്കാനുള്ള ശക്തി എളുപ്പത്തില്&#x200d; കൈവന്നു. ചെറിയ പ്രായത്തില്&#x200d; തന്നെ ഇന്&#x200d;ഡോര്&#x200d; ഫുട്ബോളില്&#x200d; വലിയവര്&#x200d;ക്കൊപ്പം കളിക്കാനുമായപ്പോള്&#x200d; ധൈര്യവും കൂട്ടായി. 15- ാം വയസില്&#x200d; സാന്&#x200d;ഡോസ് ക്ലബ് അദ്ദേഹത്തെ തേടിയെത്തി. മാധ്യമങ്ങള്&#x200d; കൊച്ചുതാരത്തെ ഭാവി സൂപ്പര്&#x200d; താരമായി വാഴ്ത്തി. സാന്&#x200d;ഡോസിനായി അദ്ദേഹം അതേ പ്രായത്തില്&#x200d; ആദ്യ വലിയ മല്&#x200d;സരം കളിച്ചു.</p>
<p><img loading="lazy" class="alignnone size-medium wp-image-229695" src="https://www.chandrikadaily.com/wp-content/uploads/2022/12/20211117_1637157018-185-1-300x188.jpg" alt="" width="300" height="188" srcset="https://www.chandrikadaily.com/wp-content/uploads/2022/12/20211117_1637157018-185-1-300x188.jpg 300w, https://www.chandrikadaily.com/wp-content/uploads/2022/12/20211117_1637157018-185-1-768x482.jpg 768w, https://www.chandrikadaily.com/wp-content/uploads/2022/12/20211117_1637157018-185-1.jpg 1024w" sizes="(max-width: 300px) 100vw, 300px" /> കൊറീന്ത്യന്&#x200d;സിനെതിരെ സാന്&#x200d;ഡോസ് ജയിച്ചത് 1-7ന്. മല്&#x200d;സരത്തിലെ ആദ്യ ഗോള്&#x200d; സ്‌ക്കോര്&#x200d; ചെയ്തത് പെലെ. പതിനാറാം വയസ് മുതല്&#x200d; അദ്ദേഹം ടീമിലെ സ്ഥിരക്കാരനായി. 17-ാം വയസില്&#x200d; ബ്രസീല്&#x200d; ദേശീയ ടീമില്&#x200d;. 1958 ലും 1962 ലും ലോകകപ്പ് സ്വന്തമാക്കിയ ബ്രസീല്&#x200d; സംഘത്തില്&#x200d; അംഗമായപ്പോള്&#x200d; യൂറോപ്പിലെ വന്&#x200d;കിടക്കാരായ റയല്&#x200d; മാഡ്രിഡും മാഞ്ചസ്റ്റര്&#x200d; യുനൈറ്റഡുമെല്ലാം പെലെക്കായി രംഗത്ത് വന്നു. 1958 ല്&#x200d; ഇറ്റാലിയന്&#x200d; ക്ലബായ ഇന്റര്&#x200d; മിലാനുമായി അദ്ദേഹം ധാരണയിലെത്തി. എന്നാല്&#x200d; അപ്പോഴേക്കും സാന്&#x200d;ഡോസ് ആരാധകര്&#x200d; കലാപമുണ്ടാക്കി. ഇറ്റാലിയന്&#x200d; കരാര്&#x200d; റദ്ദാക്കി. 1961 ല്&#x200d; ബ്രസീല്&#x200d; സര്&#x200d;ക്കാര്&#x200d; അദ്ദേഹത്തെ ദേശീയ സമ്പത്തായി പ്രഖ്യാപിച്ചു. അതോടെ അദ്ദേഹത്തിന് സ്വന്തം രാജ്യത്ത് തന്നെ കളിക്കേണ്ടി വന്നു. സാന്&#x200d;ഡോസിനായി അദ്ദേഹം നേടാത്ത കിരീടങ്ങളില്ല. 19 വര്&#x200d;ഷം ഒരേ ക്ലബിനായി കളിച്ച ശേഷം അല്&#x200d;പ്പകാലം അമേരിക്കയില്&#x200d; ന്യൂയോര്&#x200d;ക്ക് കോസ്മോസിന്റെ ജഴ്സിയിട്ടു. 1977 ലായിരുന്നു പെലെ കളിക്കളം വിട്ടത്. സാന്&#x200d;ഡോസും കോസ്മോസും തമ്മിലുള്ള സൗഹൃദ മല്&#x200d;സരത്തിലുടെ. ബോക്സിംഗ് ഇതിഹാസം മുഹമ്മദലി, ഇംഗ്ലീഷ് ഫുട്ബോള്&#x200d; ഇതിഹാസം ബോബി മൂര്&#x200d;, പെലെയുടെ പിതാവ്, ഭാര്യ തുടങ്ങി മുക്കാല്&#x200d; ലക്ഷത്തോള പേരെ സാക്ഷി നിര്&#x200d;ത്തിയായിരുന്നു ആ മല്&#x200d;സരം. ലോകത്തിലെ മുഴുവന്&#x200d; രാജ്യങ്ങളിലും ആ കളി തല്&#x200d;സമയമായിരുന്നു. 2-1ന് കോസ്മോസ് ജയിച്ചു. ആദ്യപകുതിയുടെ അവസാനത്തില്&#x200d; ഫ്രീകിക്കിലുടെ കോസ്മോസിന് വേണ്ടി തകര്&#x200d;പ്പന്&#x200d; ഗോളും അവസാന മല്&#x200d;സരത്തില്&#x200d; പെലെ നേടി. രണ്ടാം പകുതിയില്&#x200d; മഴ പെയ്തു. അടുത്ത ദിവസം ബ്രസീല്&#x200d; പത്രമെഴുതിയത് പെലെയുടെ വിടവാങ്ങലില്&#x200d; ആകാശം പോലും കരഞ്ഞുവെന്നാണ്.</p>
<p><img loading="lazy" class="alignnone size-medium wp-image-229694" src="https://www.chandrikadaily.com/wp-content/uploads/2022/12/321958546_1121148525171456_5963553151422007915_n-1-300x300.jpg" alt="" width="300" height="300" srcset="https://www.chandrikadaily.com/wp-content/uploads/2022/12/321958546_1121148525171456_5963553151422007915_n-1-300x300.jpg 300w, https://www.chandrikadaily.com/wp-content/uploads/2022/12/321958546_1121148525171456_5963553151422007915_n-1-1024x1024.jpg 1024w, https://www.chandrikadaily.com/wp-content/uploads/2022/12/321958546_1121148525171456_5963553151422007915_n-1-150x150.jpg 150w, https://www.chandrikadaily.com/wp-content/uploads/2022/12/321958546_1121148525171456_5963553151422007915_n-1-768x768.jpg 768w, https://www.chandrikadaily.com/wp-content/uploads/2022/12/321958546_1121148525171456_5963553151422007915_n-1-80x80.jpg 80w, https://www.chandrikadaily.com/wp-content/uploads/2022/12/321958546_1121148525171456_5963553151422007915_n-1.jpg 1440w" sizes="(max-width: 300px) 100vw, 300px" /></p>
<p>അപ്പോഴും ഇപ്പോഴും എഡ്സണ്&#x200d; അരാന്റസ് ഡോ നാസിമെന്&#x200d;ഡോ എന്ന തന്റെ ശരിയായ നാമം പെലെ കേള്&#x200d;ക്കുന്നില്ല. പാസ്പോര്&#x200d;ട്ടില്&#x200d; മാത്രമാണ് ആ പേര്. ബിലെയില്&#x200d; നിന്നും പെലെയിലേക്കുള്ള ദൂരത്തെ പക്ഷേ രാജാവ് സ്നേഹിക്കുന്നു. ഖത്തര്&#x200d; ലോകകപ്പ് വരെ അദ്ദേഹം രോഗശയ്യയിലിരുന്ന് കണ്ടു. ഫൈനല്&#x200d; കണ്ട്,മെസിയും സ്വന്തം വന്&#x200d;കരയും കപ്പടിക്കുന്നതും കണ്ടാണ് അദ്ദേഹം കണ്ണടച്ചിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pele-the-king-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തര്&#x200d; ഫുട്ബോളിനെ ആവേശഭരിതമാക്കിയ എഴുപതുകളിലെ പെലെ</title>
		<link>https://www.chandrikadaily.com/pele-in-the-70s-excited-qatar-football.html</link>
					<comments>https://www.chandrikadaily.com/pele-in-the-70s-excited-qatar-football.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 30 Dec 2022 06:37:39 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Pele]]></category>
		<category><![CDATA[qatar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229691</guid>

					<description><![CDATA[ലോക ഫുട്ബോള്&#x200d; ഇതിഹാസം പെലെ വിടപറയുമ്പോള്&#x200d; ഖത്തറിന് നഷ്ടമാവുന്നത് തങ്ങളുടെ പഴയകാല ഫുട്ബോള്&#x200d; താരങ്ങള്&#x200d;ക്ക് ആവേശവും പ്രചോദനവുമായ വലിയ കളിക്കാരനെ. 1973 ഫെബ്രുവരിലായിരുന്നു പെലെ ഉള്&#x200d;പ്പെടെയുള്ള പ്രമുഖ ബ്രസീലിയന്&#x200d; ഫുട്ബോള്&#x200d; താരങ്ങള്&#x200d; അണിനിരന്ന സാന്റോസ് ടീം ഖത്തറിലെ ക്ലബ്ബ് കളിക്കാരുമായി മത്സരിക്കാനായി ദോഹയിലെത്തിയത്.]]></description>
										<content:encoded><![CDATA[<p><strong>അശ്റഫ് തൂണേരി</strong></p>
<p><strong>ദോഹ: </strong>ലോക ഫുട്ബോള്&#x200d; ഇതിഹാസം പെലെ വിടപറയുമ്പോള്&#x200d; ഖത്തറിന് നഷ്ടമാവുന്നത് തങ്ങളുടെ പഴയകാല ഫുട്ബോള്&#x200d; താരങ്ങള്&#x200d;ക്ക് ആവേശവും പ്രചോദനവുമായ വലിയ കളിക്കാരനെ. 1973 ഫെബ്രുവരിലായിരുന്നു പെലെ ഉള്&#x200d;പ്പെടെയുള്ള പ്രമുഖ ബ്രസീലിയന്&#x200d; ഫുട്ബോള്&#x200d; താരങ്ങള്&#x200d; അണിനിരന്ന സാന്റോസ് ടീം ഖത്തറിലെ ക്ലബ്ബ് കളിക്കാരുമായി മത്സരിക്കാനായി ദോഹയിലെത്തിയത്. ഫെബ്രുവരി പതിനാലിനായിരുന്നു മത്സരം. ഖത്തര്&#x200d; ടീമായ അല്&#x200d;അഹ്ലിയാണ് സാന്റോസിനെ നേരിട്ടത്. ദോഹ സ്റ്റേഡിയത്തിലായിരുന്നു മത്സരം.</p>
<p><img loading="lazy" class="alignnone  wp-image-229693" src="https://www.chandrikadaily.com/wp-content/uploads/2022/12/20211117_1637157098-588-2-300x208.jpg" alt="" width="1019" height="380" /></p>
<p>1970-ല്&#x200d; മെക്സിക്കോ സിറ്റിയില്&#x200d; നിന്ന് ബ്രസീല്&#x200d; തങ്ങളുടെ മൂന്നാം ഫിഫ ലോകകപ്പ് നേടിയതിനു ശേഷമായിരുന്നു പെലെയുടെ വരവ് എന്നത് ഏറെ പ്രാധാന്യമുള്ളതായിരുന്നു. മൂന്ന് തവണ മോഹിപ്പിക്കുന്ന ട്രോഫി നേടിയ ചരിത്രത്തിലെ ഒരേയൊരു കളിക്കാരനായി പെലെ മാറിയിരുന്നതിനാല്&#x200d; തന്നെ താരമെത്തുന്നുവെന്ന വാര്&#x200d;ത്ത ഖത്തറിനെ ശരിക്കും കോരിപ്പത്തരിപ്പിച്ചിരുന്നുവെന്ന് അന്നത്തെ അല്&#x200d;അഹ് ലി ടീം അംഗങ്ങള്&#x200d; ഈയ്യിടെ ഓര്&#x200d;ത്തെടുത്തിരുന്നു. ദോഹ സ്റ്റേിയത്തില്&#x200d; ഫസ്റ്റ് ക്ലാസ്സിന് 50 റിയാല്&#x200d;, സെക്കന്റ് ക്ലാസ്സിന് 20 റിയാല്&#x200d; എന്ന നിരക്കില്&#x200d; ടിക്കറ്റ് വെച്ച് നടത്തുന്ന മത്സരത്തിനായി ഫുട്ബോള്&#x200d; രാജാവ് പെലെയും സംഘവുമെത്തുന്നുവെന്ന് പ്രത്യേകമായി പോസ്റ്ററിടിച്ച് പ്രചാരണം നടത്തിയിരുന്നു. ആയതിനാല്&#x200d; തന്നെ എഴുപതുകളുടെ തുടക്കത്തിലെ രാജ്യത്തെ ഏക ഫുട്ബോള്&#x200d; പുല്&#x200d;മൈതാനമുള്&#x200d;പ്പെട്ട ദോഹ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. &#8216;പെലെയും സാന്റോസ് ടീമംഗങ്ങളും ദോഹനഗരത്തിലേക്ക് വരുമെന്ന വാര്&#x200d;ത്തപരന്നതോടെ ദോഹ സ്റ്റേഡിയം തിങ്ങിനിറഞ്ഞു.&#8221; അല്&#x200d; അഹ്ലി ടീമംഗമായ മുഹമ്മദ് അല്&#x200d;സിദ്ദിഖി പറഞ്ഞതായി ഒരു പ്രാദേശിക ദിനപത്രം റിപ്പോര്&#x200d;ട്ട് ചെയ്തു. ഗള്&#x200d;ഫ് രാജ്യങ്ങളില്&#x200d; ഒരു പരമ്പര കളിക്കാന്&#x200d; ക്ഷണിക്കപ്പെട്ടതിന്റെയടിസ്ഥാനത്തിലാണ് പെലെ ഖത്തറിലെത്തിയത്. മേഖലയിലെ നിരവധി കളിക്കാരേയാണ് പെലെയുടേയും സംഘത്തിന്റേയും സന്ദര്&#x200d;ശനം പ്രചോദിപ്പിച്ചത്.</p>
<p><img loading="lazy" class="alignnone  wp-image-229623" src="https://www.chandrikadaily.com/wp-content/uploads/2022/12/Untitled-2-copy-44-300x225.jpg" alt="" width="1005" height="363" /></p>
<p>കായികരംഗത്ത് കൂടുതല്&#x200d; ഉയര്&#x200d;ച്ചയിലേക്ക് പോവാന്&#x200d; ഇത് സഹായകരമായെന്ന് പിന്നീട് വിലയിരുത്തല്&#x200d; വന്നു. 1973ല്&#x200d; അല്&#x200d; അഹ്ലിയുടെ പ്ലെയര്&#x200d; കോച്ചായിരുന്ന ഇപ്പോള്&#x200d; 82 വയസ്സുള്ള ബയൂമി ഈസയുള്&#x200d;പ്പെടെ ഏറെ അഭിമാനത്തോടെയാണ് പഴയകാലം ഓര്&#x200d;ത്തെടുത്തത്. &#8221;തങ്ങള്&#x200d; യഥാര്&#x200d;ത്ഥത്തില്&#x200d; കളിക്കളത്തിലെത്തി ശക്തനായ പെലെയെ നേരിടാന്&#x200d; പോകുന്നുവെന്ന് ഒരു കളിക്കാരനും യഥാര്&#x200d;ത്ഥത്തില്&#x200d; വിശ്വസിച്ചില്ല. എല്ലാ മത്സരങ്ങള്&#x200d;ക്കും ഞാന്&#x200d; ചെയ്ത അതേ രീതിശാസ്ത്രം ഉപയോഗിച്ച് മത്സരത്തെ സമീപിക്കണമെന്നത് പ്രധാനമാണ്. ചോക്ക്ബോര്&#x200d;ഡ് ഉപയോഗിച്ച് ഒരു കളിക്കാരന്റെ റോള്&#x200d; എടുത്തുകാണിക്കുകയും അവിടെ പോയി അവരുടെ പരമാവധി ചെയ്യാന്&#x200d; അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു&#8221; ഈസ വിശദീകരിച്ചു. ബ്രസീലിയന്&#x200d; ടീമിനോട് നാണംകെട്ട് തോറ്റില്ലെന്ന് പറയാം. ഇതിഹാസ താരത്തിനൊപ്പം കളിച്ച ആഹ്ലാദം വേറെതന്നെ. 3-0 ന് മാത്രമേ തോറ്റിട്ടുള്ളൂവെന്നും അദ്ദേഹം ആശ്വസിച്ചു.</p>
<p><img loading="lazy" class="alignnone  wp-image-229613" src="https://www.chandrikadaily.com/wp-content/uploads/2022/12/pele-1-300x225.jpg" alt="" width="1028" height="397" /></p>
<p>അതിനിടെ ഖത്തര്&#x200d; ലോകകപ്പില്&#x200d; 2022 ഡിസംബര്&#x200d; 2-ന് നടന്ന ബ്രസീല്&#x200d;-കാമറൂണ്&#x200d; മത്സരം ആരംഭിക്കുന്നതിന് മുന്നോടിയായി ലുസൈല്&#x200d; ഐക്കണിക് സ്റ്റേഡിയത്തില്&#x200d; രോഗശമന പ്രാര്&#x200d;ത്ഥനക്കായുള്ള ആഹ്വാനമുള്ള വലിയ ബാനറുകള്&#x200d; പ്രത്യക്ഷപ്പെട്ടിരുന്നു. സാവോപോളോയിലെ ആശുപത്രിയിലായിരുന്നു അന്ന് പെലെ. ഡിസംബര്&#x200d; 5-ന് സൗത്ത് കൊറിയയുമായി ബ്രസീല്&#x200d; ഏറ്റമുട്ടിയപ്പോള്&#x200d; 974 സ്റ്റേഡിയത്തിലും പ്രാര്&#x200d;ത്ഥനാ ബാനറുകളും സ്‌ക്രീനില്&#x200d; പ്രാര്&#x200d;ത്ഥനയും നിറഞ്ഞു. പെലെ ഗുരുതരാവസ്ഥയില്&#x200d; തുടരുകയായിരുന്നു ആ ദിവസം. പ്രസ്തുത ദിവസങ്ങളില്&#x200d; സ്റ്റേഡിയത്തിലെ സ്‌ക്രീനില്&#x200d; മാത്രമല്ല വിവിധ ഫാന്&#x200d;സോണുകളിലും ഖത്തറിലെ കെട്ടിടങ്ങളിലെ സ്‌ക്രീനുകളിലും പെലെ, ഗെറ്റ് വെല്&#x200d; സൂണ്&#x200d;.. വാക്കുകള്&#x200d; പ്രത്യക്ഷപ്പെട്ടു. തൊട്ടടുത്ത ദിവസം അല്&#x200d;പ്പം ശമനമായപ്പോള്&#x200d; ഖത്തറിനും ഫിഫ സംഘാടകര്&#x200d;ക്കും നന്ദി അറിയിച്ച് പെലെ സാമൂഹിക മാധ്യമങ്ങളില്&#x200d; പ്രത്യക്ഷപ്പെട്ടു. അതേസമയം ഫുട്ബോള്&#x200d; ആരാധകര്&#x200d; പെലെയുടെ ചിത്രത്തിനരികെ നിന്ന് സെല്&#x200d;ഫിയെടുക്കാന്&#x200d; മത്സരിക്കുന്ന ദൃശ്യങ്ങളും ദോഹയില്&#x200d; കാണാനായി. മുശൈരിബ് ഡൗണ്&#x200d;ടൗണില്&#x200d; സൗത്ത് അമേരിക്കന്&#x200d; ഫുട്ബോളിനെക്കുറിച്ച് സംഘടിപ്പിക്കപ്പെട്ട സംവേദനാത്മക പ്രദര്&#x200d;ശനം കാണാനെത്തിയ ലോകത്തെ വിവിധ രാജ്യങ്ങളില്&#x200d; നിന്നുള്ള ആരാധകരാണ് ചിത്രമെടുക്കാന്&#x200d; തിരക്ക് കൂട്ടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pele-in-the-70s-excited-qatar-football.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെലെക്ക് മുമ്പ് ഫുട്‌ബോള്&#x200d; വെറുമൊരു കായികവിനോദമായിരുന്നു, പെലെ അതിനെ കലയാക്കി: നെയ്മര്&#x200d;</title>
		<link>https://www.chandrikadaily.com/football-sports-neymar-remembers-pele.html</link>
					<comments>https://www.chandrikadaily.com/football-sports-neymar-remembers-pele.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 30 Dec 2022 06:21:13 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[NEYMAR JR]]></category>
		<category><![CDATA[Pele]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229686</guid>

					<description><![CDATA[പെലെയുടെ നിര്യാണത്തില്&#x200d; നെഞ്ചുരുകുന്ന കുറിപ്പുമായി ബ്രസീല്&#x200d; ഫുട്‌ബോളര്&#x200d; നെയ്മര്&#x200d;.]]></description>
										<content:encoded><![CDATA[<p>പെലെയുടെ നിര്യാണത്തില്&#x200d; നെഞ്ചുരുകുന്ന കുറിപ്പുമായി ബ്രസീല്&#x200d; ഫുട്‌ബോളര്&#x200d; നെയ്മര്&#x200d;.</p>
<p>പെലക്ക് മുമ്പ് 10 എന്നത് ഒരു സംഖ്യ മാത്രമായിരുന്നു. ഈ വാചകം ഞാന്&#x200d; എവിടെയോ വായിച്ചിട്ടുണ്ട്, എന്റെ ജീവിതത്തില്&#x200d; ഒരിക്കലെങ്കിലും മനോഹരമായ ഈ വാചകം അപൂര്&#x200d;ണ്ണമാണ്. പെലെക്ക് മുന്&#x200d;പ് ഫുട്‌ബോള്&#x200d; ഒരു കായിക വിനോദം മാത്രമായിരുന്നുവെന്ന് ഞാന്&#x200d; പറയും. അദ്ദേഹം അതെല്ലാം മാറ്റിമറിച്ചു. ഫുട്‌ബോളിനെ കലയാക്കി, വിനോദമാക്കി, ദരിദ്രര്&#x200d;ക്കും കറുത്തവര്&#x200d;ക്കും ഭൂരിപക്ഷത്തിനും ശബ്ദം നല്&#x200d;കി, ബ്രസീലിന് അന്തര്&#x200d;ദേശീയ തലത്തില്&#x200d; ശ്രദ്ധ ലഭിച്ചു. സോക്കറും ബ്രസീലും അവരുടെ പദവി ഉയര്&#x200d;ത്തിയതിന് രാജാവിന് നന്ദി! അദ്ദേഹം പോയി, പക്ഷേ അദ്ദേഹത്തിന്റെ മാന്ത്രികത അവശേഷിക്കുന്നു, നെയ്മര്&#x200d; തന്റെ സോഷ്യല്&#x200d; മീഡിയയില്&#x200d; കുറിച്ചു.</p>
<p>അതേസമയം പെലെയുടെ വിയോഗത്തെ തുടര്&#x200d;ന്ന് ബ്രസീലില്&#x200d; മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സാവപോളയിലെ ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച അര്&#x200d;ദ്ധരാത്രിയാണ് മരിച്ചത്. സംസ്‌കാര ചടങ്ങുകള്&#x200d; ചൊവ്വാഴ്ച പ്രാദേശിക സമയം 10ന് നടക്കും എന്നാണ് പുറത്തുവരുന്ന വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/football-sports-neymar-remembers-pele.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രസീലിനെ പ്രശസ്തനാക്കിയത് പെലെ; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം</title>
		<link>https://www.chandrikadaily.com/pele-made-brazil-famous-three-days-of-mourning-in-the-country.html</link>
					<comments>https://www.chandrikadaily.com/pele-made-brazil-famous-three-days-of-mourning-in-the-country.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 30 Dec 2022 05:26:36 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Pele]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229678</guid>

					<description><![CDATA[ബ്രസീല്&#x200d; ഫുട്‌ബോള്&#x200d; ഇതിഹാസം പെലെയുടെ വിയോഗത്തെ തുടര്&#x200d;ന്ന് ബ്രസീലില്&#x200d; മൂന്നു ദിവസത്തെ ദുഃഖാചരണം.]]></description>
										<content:encoded><![CDATA[<p>ബ്രസീല്&#x200d; ഫുട്‌ബോള്&#x200d; ഇതിഹാസം പെലെയുടെ വിയോഗത്തെ തുടര്&#x200d;ന്ന് ബ്രസീലില്&#x200d; മൂന്നു ദിവസത്തെ ദുഃഖാചരണം.സാവപോളയിലെ ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച അര്&#x200d;ദ്ധരാത്രിയാണ് മരിച്ചത്.</p>
<p>ഫുട്‌ബോള്&#x200d; രാജാവായ പെലെ എക്കാലത്തെയും മികച്ച താരങ്ങളില്&#x200d; ഒരാളാണ്, മൂന്നുതവണ ലോക ചാമ്പ്യനായ ഒരേ ഒരു വ്യക്തി, മികച്ച കായിക താരം എന്നതിലുപരി നല്ലൊരു മനുഷ്യനും രാജ്യസ്‌നേഹിയുമായിരുന്നു, ഫുട്‌ബോളിലൂടെ ബ്രസീലിനെ ലോകത്തിന് പരിചയപ്പെടുത്തി, ദൈവം നിങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കട്ടെ. പത്രക്കുറിപ്പില്&#x200d; പ്രസിഡണ്ട് ബോള്&#x200d;സനാരോ പറഞ്ഞു.</p>
<p>സംസ്‌കാര ചടങ്ങുകള്&#x200d; ചൊവ്വാഴ്ച പ്രാദേശിക സമയം 10ന് നടക്കും എന്നാണ് പുറത്തുവരുന്ന വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pele-made-brazil-famous-three-days-of-mourning-in-the-country.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബൈസിക്കിള്&#x200d; കിക്കുകളുടെ ആശാന്&#x200d;-പെലെ</title>
		<link>https://www.chandrikadaily.com/2pele-article.html</link>
					<comments>https://www.chandrikadaily.com/2pele-article.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 30 Dec 2022 01:28:50 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[Pele]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229624</guid>

					<description><![CDATA[പെലെയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്&#x200d;ദ്ധ ത്തില്&#x200d;
ബൈസക്കിള്&#x200d; കിക്കിന് രാജ്യാന്തര പ്രശസ്തി നോടി കൊടുക്കു ന്നതില്&#x200d; ഗണ്യമായ
പങ്കു വഹിച്ചത്.]]></description>
										<content:encoded><![CDATA[<p><strong>മധു പി</strong></p>
<p>മഹാനായ പെലെക്കൊരു നിരാശയുണ്ട്. ആത്മകഥയില്&#x200d; അദ്ദേഹമത്<br />
സൂചിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ചിത്രകാരന്&#x200d; റാഫേലിന്റെ മോണാലിസ പോലൊന്ന്<br />
തനിക്ക് വരക്കാനായില്ലെന്ന നിരാശപോലെ തന്റെ സോക്കര്&#x200d; ജീവിതത്തില്&#x200d;<br />
പൂര്&#x200d;ത്തികരിക്കാനാവാതെ പോയ ഒരഭിലാഷത്തെകുറിച്ച്.. താന്&#x200d; നേടിയ മൂന്നു<br />
ലോകകപ്പ് വിജയങ്ങള്&#x200d; ക്കും, അടിച്ച 1283 ഗോളുകള്&#x200d;ക്കും, വിശ്വം മുഴുവന്&#x200d;<br />
ആഘോഷിച്ച തന്റെ സോക്കര്&#x200d; പ്രകടനങ്ങള്&#x200d;ക്കുമപ്പുറം തനിക്ക് അവസരം ലഭി<br />
ക്കാതിരുന്ന ലോകകപ്പ് മത്സരങ്ങളിലെ നയന മനോഹരമായ ബൈസക്കിള്&#x200d; കിക്ക്<br />
ഗോളായിരുന്നു ആ നിരാശക്കു കാരണം.</p>
<p><img loading="lazy" class="alignnone size-medium wp-image-229628" src="https://www.chandrikadaily.com/wp-content/uploads/2022/12/IMG-20221207-WA0095-1-2-300x222.jpg" alt="" width="300" height="222" srcset="https://www.chandrikadaily.com/wp-content/uploads/2022/12/IMG-20221207-WA0095-1-2-300x222.jpg 300w, https://www.chandrikadaily.com/wp-content/uploads/2022/12/IMG-20221207-WA0095-1-2.jpg 480w" sizes="(max-width: 300px) 100vw, 300px" /><br />
അതെ ബൈസക്കിള്&#x200d; കിക്കെടുക്കുക, അത് ഗോള്&#x200d;വലയി ലേത്തിക്കുക<br />
എന്നത് ഏതൊരു കളിക്കാരന്റെും മോഹവും ജീവി താഭിലാഷവുമാണ്. അത്<br />
കാണികള്&#x200d;ക്കും ആരാധകര്&#x200d;ക്കും സോക്കറിലെ നയന മനോഹരമായ നിമിഷമാണ്,<br />
ഒരു പെയിന്റുടെ ബ്രഷില്&#x200d; നിന്ന് തൊടുത്തുവിടുന്ന ബുളളറ്റുപോലെ, ജ്യോമ<br />
ട്രീഷ്യന്റെ കോമ്പസില്&#x200d; ഡിസൈന്&#x200d; ചെയ്ത, നര്&#x200d;ത്തക ചടുലതയും<br />
കാളപോരാളിയുടെ കായികക്ഷമതയും കാവ്യഭാവനയും ചൂതാട്ട ക്കാരന്റെ<br />
കൌശലവും ഒത്തിണങ്ങിയ ഒന്നാണ്.<br />
മനസ്ഥൈര്യവും കൃത്യതയും ഒത്തുചേരുന്നിടത്താണ് ബൈസിക്കിള്&#x200d; കിക്ക്<br />
പിറക്കുന്നത്. വായുവില്&#x200d; തലക്കുമുകളില്&#x200d; ഉയര്&#x200d;ന്ന പന്തിനെ ശരീരം പിന്നോട്ടു<br />
വളച്ച് ഭൂമിക്കു സമാന്തരമായി വച്ച് കിക്കെടുക്കുന്ന കാല്&#x200d; ആദ്യമുയര്&#x200d;ത്തി<br />
കത്രികയുടെ ബ്ലോഡുകള്&#x200d; ചലിക്കുന്നതിനു സമാനമായി ഇരു കാലുകളും നീക്കി<br />
കൃത്യമായ ദിശയില്&#x200d; പന്തിനെ തട്ടിയകറ്റുക എന്നതാണ് ഈ കിക്കിന്റെ<br />
നിര്&#x200d;വഹണ രീതി. എതിര്&#x200d; ടീമിനെതിരെയുളള അക്രമണത്തിനും സ്വന്തം ടീമിന്റെ<br />
ഡിഫന്&#x200d;സിനും ഒരുപോലെ ഇതുപയോഗിക്കുമെങ്കിലും തടുക്കലിനാണ് ഇത് ഏറെ<br />
ദുഷ്‌കര മാകുന്നതെന്ന് കായിക ചരിത്രകാരന്&#x200d; രിച്ചാര്&#x200d;ഡ് വിസ് ടിഗ് അഭി<br />
പ്രായപ്പെടുന്നു. ബൈസക്കിള്&#x200d; കിക്കെടുക്കുന്നതിനുളള ക്രോസുക ളുടെ കൃത്യത<br />
വലിയ ഘടക്കമായതിനാള്&#x200d; ഉറപ്പുളള അവസരങ്ങളില്&#x200d; പോലും ലക്ഷ്യ<br />
പൂര്&#x200d;ത്തീകരണം ദുഷ്‌കരമാണെന്ന് പെറുവിയന്&#x200d; ഡിഫണ്ടര്&#x200d; പീറ്റര്&#x200d;<br />
ഗോണ്&#x200d;സാല്&#x200d;വസ് ഒരു മാധ്യമ അഭിമുഖത്തില്&#x200d; സൂചിപ്പിച്ചത് പ്രസക്തമാണ്. ഈ<br />
കിക്കിന്റെ ശൈലിക്കനുസരിച്ച് ഓവര്&#x200d;ഹെഡ് കിക്കെന്നും സിസര്&#x200d;കിക്കെന്നും<br />
അപരനാമങ്ങളിലും ഇതറിയപ്പെയുന്നുണ്ട്.</p>
<p><img loading="lazy" class="alignnone size-medium wp-image-229627" src="https://www.chandrikadaily.com/wp-content/uploads/2022/12/IMG-20221207-WA0096-2-300x151.jpg" alt="" width="300" height="151" srcset="https://www.chandrikadaily.com/wp-content/uploads/2022/12/IMG-20221207-WA0096-2-300x151.jpg 300w, https://www.chandrikadaily.com/wp-content/uploads/2022/12/IMG-20221207-WA0096-2-768x387.jpg 768w, https://www.chandrikadaily.com/wp-content/uploads/2022/12/IMG-20221207-WA0096-2.jpg 1024w" sizes="(max-width: 300px) 100vw, 300px" /></p>
<p>കാനറികളാണ് കൂടുതലായി ഈ കാഴ്ച നമുക്കു സമ്മാനിച്ചത്.<br />
ബ്രസീലിന്റെ ലിയോണിദാസ് ഡിസില്&#x200d;വ മുതല്&#x200d; റിച്ചാലിസണ്&#x200d; വരെ<br />
നിരവധിപേര്&#x200d; ഈ അനര്&#x200d;ഘ നിമിഷങ്ങള്&#x200d; നമുക്കു നല്കിയിട്ടുണ്ട്. ചരിത്രത്തില്&#x200d;<br />
ആര് ആദ്യമായി ഈ കിക്കെടുത്തു എന്നതിനു വിവിധ അഭിപ്രായങ്ങളുണ്ട്. ഇത്<br />
പെറു, ചിലി, ബ്രസീല്&#x200d; എന്നിവിടങ്ങളി ലാണെന്ന വാദങ്ങളാണ് നിലവിലുളളത്.<br />
അതുകൊണ്ടു തന്നെ ഇത് ലാറ്റിന്&#x200d; അമേരിക്കയിലാണ് ആരംഭിച്ചത് എന്ന്<br />
നിസംശയം പറയാം. 1800 കളുടെ അവസാനത്തില്&#x200d; പെറുവിലെ പ്രധാന<br />
തുറവുഖ നഗരമായ കലാവോയില്&#x200d; ബ്രിട്ടീഷ് നാവികരും തദ്ദേശീയരായ<br />
തൊഴിലാളികളും തമ്മില്&#x200d; നടന്ന കളികളില്&#x200d; ഇത്തരത്തിലുളള<br />
കിക്കെടുത്തിരുന്നതായും അതിനെ ചലാക്ക എന്നു വിളിച്ചിരുന്ന തായും<br />
പറയുന്നു. 1910 ല്&#x200d; റോമന്&#x200d; ഉന്&#x200d;സാഗ എന്ന സ്‌പെയിന്&#x200d; വംശജനായ<br />
ചിലിയക്കാരന്&#x200d; ചിലിയിലെ തല്&#x200d;ക്കാഹാനോയില്&#x200d; ഈ കിക്ക് പരീക്ഷിച്ചിരുന്നു<br />
എന്ന രേഖപ്പടുത്തലുകള്&#x200d; കാണുന്നു. ചിലിയന്&#x200d; ടീമുകളാണ് ഇത് മറ്റു<br />
രാജ്യങ്ങളിലേക്ക് പ്രചരിപ്പിച്ചത്. ചിലിയന്&#x200d; ടീമായ കോള കോളയുടെ 1927ലെ<br />
സ്‌പെയിന്&#x200d; ടൂറുകളില്&#x200d; ഇത്തരം പ്രകടനങ്ങള്&#x200d; കണ്ട് അതിന് ചിലാന എന്ന പേര്<br />
നല്കി വിളിച്ചിരുന്നു.</p>
<p><img loading="lazy" class="alignnone size-medium wp-image-229620" src="https://www.chandrikadaily.com/wp-content/uploads/2022/12/IMG-20221207-WA0094-1-300x225.jpg" alt="" width="300" height="225" srcset="https://www.chandrikadaily.com/wp-content/uploads/2022/12/IMG-20221207-WA0094-1-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2022/12/IMG-20221207-WA0094-1-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2022/12/IMG-20221207-WA0094-1.jpg 800w" sizes="(max-width: 300px) 100vw, 300px" /><br />
ലോകകപ്പ് ഫുട്‌ബോളില്&#x200d; ബൈസക്കിള്&#x200d; കിക്കിന്റെ ആദ്യ പ്രയോഗം 1934<br />
ല്&#x200d; ഇറ്റലിയിലായിരുന്നു. ബ്രസീലിന്റെ ലിയോണിദാസ് ഡിസില്&#x200d;വയായിരുന്നു ഈ<br />
ചാരുതയാര്&#x200d;ന്ന തന്ത്രം കൊണ്ട് കാണികളെ വിസ്മയിപ്പിച്ചത്. 1982 സ്‌പെയിന്&#x200d;<br />
ലോകകപ്പ് സെമിഫൈനലില്&#x200d; ഫ്രാന്&#x200d;സിനെതിരെ ജര്&#x200d;മ്മനിയുടെ ക്ലോസ് ഫിഷര്&#x200d;<br />
നേടിയ ഗോള്&#x200d; മനോഹരമായ ബൈസക്കിള്&#x200d; കിക്കായി സോക്കര്&#x200d; ലോകം<br />
വാഴ്ത്തുന്നതാണ്, 1986 ലെ മോക്‌സിക്കോ ലോകകപ്പില്&#x200d; ബള്&#x200d;ഗോറിയക്കെതിരെ<br />
മെക്‌സിക്കന്&#x200d; മിഡ് ഫീല്&#x200d;ഡര്&#x200d; മാനുവല്&#x200d; നെഗ്രീറ്റ നോടിയ ഗോള്&#x200d; 2018 ലെ ഫിഫ<br />
ഫാന്&#x200d;പോളില്&#x200d; ലോകകപ്പിലെ മഹത്തായ ഗോളായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. 1994<br />
അമേരിക്കന്&#x200d; ലോകകപ്പിലെ കൊളംബിയ അമോരിക്ക മത്സര ത്തില്&#x200d; ഡിഫന്റര്&#x200d;<br />
മാര്&#x200d;സലോ ബല്&#x200d;ബോവയുടെ കിക്ക് അമോരിക്ക യില്&#x200d; മേജര്&#x200d; ലീഗ് സോക്കര്&#x200d;<br />
ആരംഭിക്കുവാന്&#x200d; കാരണമായതായി പറയുന്നു, 2002 ലെ കൊറിയ- ജപ്പാന്&#x200d;<br />
ലോകകപ്പിലെ ബെല്&#x200d;ജിയണ മിഡ് ഫീല്&#x200d;ഡര്&#x200d; മാര്&#x200d;ക്ക് വില്&#x200d;മോട്ടയുടെ കിക്കിനെ<br />
പ്രശസ്ത ഇംഗ്ലീഷ് കളിയെഴുത്തുകാരനായ ബ്രയാന്&#x200d; ഗ്ലാന്&#x200d;വില്&#x200d; വിശേഷിപ്പിച്ചത്<br />
ലോകം കണ്ടതില്&#x200d; എറ്റവും കണ്ണഞ്ചിപ്പിക്കുന്നതായ ബൈസക്കിള്&#x200d; കിക്ക്<br />
എന്നാണ്. 2022 ഖത്തര്&#x200d; ലോകകപ്പിലെ ബ്രസീലിന്റെ റിച്ചാര്&#x200d;ലിസന്&#x200d;സെര്&#x200d;ബിയക്കെതിരെ നോടിയ ഗോള്&#x200d; ഈ ലോക കപ്പിലെ മനോഹരമായ ഗോള്&#x200d;<br />
എന്നാണ് മാധ്യമങ്ങള്&#x200d; വാഴ്ത്തിയത്.</p>
<p><img loading="lazy" class="alignnone size-medium wp-image-229626" src="https://www.chandrikadaily.com/wp-content/uploads/2022/12/ss-5-300x222.jpg" alt="" width="300" height="222" srcset="https://www.chandrikadaily.com/wp-content/uploads/2022/12/ss-5-300x222.jpg 300w, https://www.chandrikadaily.com/wp-content/uploads/2022/12/ss-5-1024x758.jpg 1024w, https://www.chandrikadaily.com/wp-content/uploads/2022/12/ss-5-768x569.jpg 768w, https://www.chandrikadaily.com/wp-content/uploads/2022/12/ss-5-1536x1138.jpg 1536w, https://www.chandrikadaily.com/wp-content/uploads/2022/12/ss-5.jpg 1600w" sizes="(max-width: 300px) 100vw, 300px" /><br />
പെലെയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്&#x200d;ദ്ധ ത്തില്&#x200d;<br />
ബൈസക്കിള്&#x200d; കിക്കിന് രാജ്യാന്തര പ്രശസ്തി നോടി കൊടുക്കു ന്നതില്&#x200d; ഗണ്യമായ<br />
പങ്കു വഹിച്ചത്. പെലെക്കുശേഷം അര്&#x200d;ജന്റീന യുടെ മറഡോണ,<br />
മെക്‌സിക്കോയുടെ ഹ്യൂഗോ സാഞ്ചസ്, പെറുവിന്റെ ജുവാന്&#x200d; കാര്&#x200d;ലോസ്<br />
ഒബ്ലിറ്റസ്, പോര്&#x200d;ച്ചുരലിന്റെ റൊണാള്&#x200d;ഡോ എന്നിവരൊക്കെ ചേര്&#x200d;ന്ന് ഇത്<br />
കാണികളുടെ ഹരമാക്കി മാറ്റി. 2016 ല്&#x200d; ഫിഫ ഫുട്‌ബോളിലെ കണ്ണഞ്ചിപ്പിക്കുന്ന<br />
കാഴ്ചയായി ബൈസക്കള്&#x200d; കിക്കിനെ അംഗീകരിച്ചു<br />
1981 ലെ എസ്‌കേപ്പ് ടു വിക്ടറി എന്ന സിനിമയില്&#x200d; പെലെ<br />
അവതരിപ്പിച്ച ബൈസക്കിള്&#x200d; കിക്ക് സ്‌കിലിന്റെ കൃത്യമായ അവതരണത്തന്റെ<br />
പാഠപുസ്തകമായാണ് ആസ്വാദകര്&#x200d; വിലയിരുത്തിയത്.</p>
<p><img loading="lazy" class="alignnone size-medium wp-image-229622" src="https://www.chandrikadaily.com/wp-content/uploads/2022/12/pele-4-300x171.jpg" alt="" width="300" height="171" srcset="https://www.chandrikadaily.com/wp-content/uploads/2022/12/pele-4-300x171.jpg 300w, https://www.chandrikadaily.com/wp-content/uploads/2022/12/pele-4.jpg 700w" sizes="(max-width: 300px) 100vw, 300px" /><img loading="lazy" class="alignnone size-medium wp-image-229623" src="https://www.chandrikadaily.com/wp-content/uploads/2022/12/Untitled-2-copy-44-300x225.jpg" alt="" width="300" height="225" srcset="https://www.chandrikadaily.com/wp-content/uploads/2022/12/Untitled-2-copy-44-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2022/12/Untitled-2-copy-44-1024x769.jpg 1024w, https://www.chandrikadaily.com/wp-content/uploads/2022/12/Untitled-2-copy-44-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2022/12/Untitled-2-copy-44.jpg 1199w" sizes="(max-width: 300px) 100vw, 300px" /></p>
<p>ഫിഫയുടെ 2014 ലെഫുട്‌ബോള്&#x200d; സിമുലേഷന്&#x200d; വീഡിയോ ഗെയിമിന്റെ പരസ്യത്തില്&#x200d; ലയണല്&#x200d;<br />
മെസ്സിയുടെ കിക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ചിലിയി്‌ലെ ടാലകാഹ്വാനോയില്&#x200d;<br />
ശില്പി മറിയ ആന്&#x200d;ജലിക്ക ഇച്ചവാരി 2014ല്&#x200d; റാമോന്&#x200d; ഉന്&#x200d;സാഗയുടെ<br />
ബൈസക്കിള്&#x200d; കിക്കിനു സ്മാരകമായി ചെമ്പിലും ഓടിലും തീര്&#x200d;ത്ത ഒരു<br />
ശില്പം നിര്&#x200d;മിച്ചിരുന്നു. മെക്‌സിക്കോയില്&#x200d; മാന്വല്&#x200d; നെക്രിറ്റിയുടെ കിക്കിനു<br />
സ്മാരകമൊരുങ്ങുന്നു. ഉറുഗ്വന്&#x200d; നോവലിസ്റ്റ് എഡ്വാര്&#x200d;ഡോ ഗലീനോയുടെ<br />
സോക്കര്&#x200d; ഇന്&#x200d; സണ്&#x200d; ആന്റ് ഷാഡോസ് എന്ന കൃതിയിലും പെറുവിയന്&#x200d;<br />
നോബല്&#x200d; ജോതാവ് മാരിയോ വാര്&#x200d;ഗാസ് ലോസയുടെ ദി ടൈം ഓഫ്<br />
ഹീറോസിലും ബൈസക്കിള്&#x200d; കിക്കിനെകുറിച്ച് പ്രതിപാദനമുണ്ട്.<br />
അതെ സോക്കറിലെ ദിവാസ്വപ്‌നമാണിത്, നയന മനോഹ രമായ<br />
നിമിഷങ്ങളുടെ ശില്പഭംഗി ചോരാത്ത പ്രതിഫലനമാണ്. ഇത്തരം ധന്യ<br />
നിമിഷങ്ങളാണ് സോക്കര്&#x200d; ആസ്വാദകരെ രസത്തി ലാറാടിക്കുന്നത്. ബൈസക്കിള്&#x200d;<br />
കിക്കുകള്&#x200d; ഇനിയുമേറെ നല്ല നിമിഷങ്ങള്&#x200d; സോക്കറിനു സമ്മാനിക്കട്ടെ&#8230;..</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2pele-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫുട്‌ബോള്&#x200d; ഇതിഹാസം പെലെ അന്തരിച്ചു</title>
		<link>https://www.chandrikadaily.com/football-legend-pele-has-passed-away.html</link>
					<comments>https://www.chandrikadaily.com/football-legend-pele-has-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 29 Dec 2022 19:25:36 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[Pele]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229612</guid>

					<description><![CDATA[മൂത്രാശയ സംബന്ധമായ അസുഖത്താല്&#x200d; ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്നു.]]></description>
										<content:encoded><![CDATA[<p>സാവോ പോളോ- ഫുട്‌ബോള്&#x200d; ഇതിഹാസം പെലെ (82) അന്തരിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്താല്&#x200d; ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്നു. ഫുട്‌ബോള്&#x200d; ലോകത്തെ ഇതിഹാസ താരനിരയിലെ കളിക്കാരന്റെ വിയോഗം ആരാധകരെ ഒരു നിമിഷം ഞെട്ടിച്ചിരിക്കും.</p>
<p>ലോകം കണ്ട മികച്ച ഫുട്‌ബോളര്&#x200d;മാരില്&#x200d; ഒരാളാണ് പെലെ. തന്റെ ആദ്യ പ്രഫഷനല്&#x200d; ക്ലബ്ബായ സാന്റോസിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്താണ് പെലെ ബ്രസീല്&#x200d; ഫുട്‌ബോള്&#x200d; ടീമിലേക്കെത്തിയത്. 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീല്&#x200d; ജഴ്‌സി അണിയുമ്പോള്&#x200d; പെലെയ്ക്ക് പ്രായം വെറും പതിനാറു വയസ്സു മാത്രം. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അര്&#x200d;ജന്റീനയ്‌ക്കെതിരെ. വെച്ചെടി വെച്ചടി പടവുകള്&#x200d; താണ്ടിയ താരം എക്കാലത്തെയും മികച്ച കളിക്കാരനായിരുന്നു. ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് പെലെയായിരുന്നു. പെലെയുടെ ചിറകിലേറി ബ്രസീല്&#x200d; മൂന്നു തവണ ലോകകപ്പ് ഏറ്റുവാങ്ങി.</p>
<p>1962ല്&#x200d; പരുക്കിനെത്തുടര്&#x200d;ന്ന് പെലെ ലോകകപ്പിനിടയില്&#x200d; പിന്&#x200d;മാറി.ഇപ്പോള്&#x200d; ലോകത്ത് നിന്നും. ഇനി ഓര്&#x200d;മ്മയിലേക്ക്&#8230;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/football-legend-pele-has-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആശുപത്രിക്കിടക്കയില്&#x200d; പെലെക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് കുടുബം</title>
		<link>https://www.chandrikadaily.com/pele-health-football-hospital.html</link>
					<comments>https://www.chandrikadaily.com/pele-health-football-hospital.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 26 Dec 2022 07:23:26 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[health]]></category>
		<category><![CDATA[Pele]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228805</guid>

					<description><![CDATA[ലോക ഫുട്‌ബോള്&#x200d; ഇതിഹാസം പെലെയുടെ ആരോഗ്യനില ഗുരുതരം]]></description>
										<content:encoded><![CDATA[<p>ലോക ഫുട്‌ബോള്&#x200d; ഇതിഹാസം പെലെയുടെ ആരോഗ്യനില ഗുരുതരം. ഇതുമൂലം കഴിഞ്ഞ ശനിഴാഴ്ച്ച താരത്തിന്റെ കുടുംബാംഗങ്ങള്&#x200d; എല്ലാവരും ക്രിസ്തുമസ് ആഘോഷിച്ചത് അദ്ദേഹത്തോടൊപ്പം ആശുപത്രിയില്&#x200d;വച്ച് തന്നെയായിരുന്നു. പെലെയുടെ അര്&#x200d;ബുദബാധ കൂടുതല്&#x200d; ഗുരുതരമായിക്കൊണ്ടിരുക്കുകയാണെന്ന് അദ്ദേഹത്തെ പരിചരിക്കുന്ന ഡോക്ടര്&#x200d; അറിയിച്ചിരുന്നു.</p>
<p>ഹൃദയത്തെയും വൃക്കയെയും രോഗം ബാധിച്ചതിനാല്&#x200d; തീവ്രപരിചരണം ആവശ്യമാണ്. കഴിഞ്ഞ വര്&#x200d;ഷം സെപ്റ്റംബറില്&#x200d; അദ്ദേഹത്തിന്റെ വന്&#x200d;കുടല്&#x200d; നീക്കം ചെയ്തതിന് ശേഷം ആശുപത്രി സന്ദര്&#x200d;ശനം പതിവായിരുന്നു. ഇതിനിടെ വീണ്ടും ആരോഗ്യനില മോശമായതിനെ തുടര്&#x200d;ന്നാണ് ആശുപത്രിയിലെത്തിച്ചത്. അവിടെവച്ച് മകള്&#x200d; നാഷിമെന്റോയും ഫുട്‌ബോള്&#x200d; താരമായിരുന്ന മകന്&#x200d; എഡീഞ്ഞോയും എടുത്ത ചിത്രങ്ങള്&#x200d; ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്&#x200d; വൈറല്&#x200d; ആണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pele-health-football-hospital.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
