Pele – Chandrika Daily https://www.chandrikadaily.com Mon, 01 May 2023 10:39:37 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Pele – Chandrika Daily https://www.chandrikadaily.com 32 32 അതുല്യ’ത്തിന് പര്യായമായി ‘പെലെ’ ;ബ്രസീലിയന്‍ നിഘണ്ടുവിൽ ഇടം പിടിച്ച് ഇതിഹാസ താരം https://www.chandrikadaily.com/wordpeleonbraziliandictionory.html https://www.chandrikadaily.com/wordpeleonbraziliandictionory.html#respond Mon, 01 May 2023 10:39:37 +0000 https://www.chandrikadaily.com/?p=250993 ലോക ഫുട്ബോൾ ചരിത്രത്തിലെ അതുല്യ താരം ‘പെലെ’ യെ ഇനി ബ്രസീലിയന്‍ നിഘണ്ടുവിലും കാണാം.അസാധാരണമായത്, സമാനതകളില്ലാത്തത്, അതുല്യമായത് തുടങ്ങിയ വാക്കുകളുടെ പര്യായമായാണ് പെലെ എന്ന വാക്ക് ബ്രസീലിലെ പ്രശസ്തമായ ‘മൈകേലിസ്’ എന്ന നിഘണ്ടുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി ഏത് മേഖലയില്‍ മികവ് തെളിയിച്ചയാളുകളെയും ‘പെലെ’ എന്ന പേരില്‍ വിശേഷിപ്പിക്കാം എന്ന് നിഘണ്ടുവിന്റെ നിർമാതാക്കൾ പറഞ്ഞു.ഒന്നേകാല്‍ ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ചതിനു ശേഷമാണ് ഈ വാക്ക് നിഘണ്ടുവില്‍ കൂട്ടിച്ചേര്‍ത്തത്.കായിക മേഖലയ്ക്ക് പുറത്തും ഭാഷ ഉള്ളിടത്തോളം അതുല്യനായ ഇതിഹാസതാരത്തിന്റെ ഓര്‍മ നിലനിർത്താനാണ് ഇങ്ങിനെയൊരു തീരുമാനം.2022 ഡിസംബര്‍ 30നാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ഓർമയായത്.

]]>
https://www.chandrikadaily.com/wordpeleonbraziliandictionory.html/feed 0
ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ സംസ്‌കാരം ഇന്ന് https://www.chandrikadaily.com/football-legend-peles-funeral-today.html https://www.chandrikadaily.com/football-legend-peles-funeral-today.html#respond Tue, 03 Jan 2023 01:18:27 +0000 https://www.chandrikadaily.com/?p=230471 സാന്റോസ്: അന്തരിച്ച ലോക ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ സംസ്‌കാരം ഇന്ന് നടക്കും. ഭൗതിക ശരീരം ഇന്നലെ പെലെയുടെ സ്മരണകളിരമ്പുന്ന സാന്റോസ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഹോംഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ ആയിരങ്ങളാണ് അന്ത്യാജ്ഞലി അര്‍പ്പിക്കാനായി എത്തിയത്. സാവോപോളോയിലൂടെ മൃതദേഹം സാന്റോസിലേക്ക് കൊണ്ടു വരുമ്പോള്‍ പടക്കം പൊട്ടിച്ചും പതാകകള്‍ വീശിയുമാണ് ആരാധകര്‍ മൃതദേഹത്തോടുള്ള ആദരം പ്രകടിപ്പിച്ചത്. ചില ആരാധകര്‍ രാത്രി തന്നെ സാന്റോസിലെത്തിയിരുന്നു.

Fans Mourn Pelé at Public Viewing in Brazil Stadium | Time

കനത്ത പൊലീസ് കാവലിലാണ് ഭൗതികദേഹം സാന്റോസിലെത്തിച്ചത്. 16,000 പേരെ ഉള്‍ക്കൊള്ളുന്ന സാന്റോസ് ഗ്രൗണ്ടിന്റെ മധ്യത്തിലാണ് പെലെയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചത്. സ്‌റ്റേഡിയം പൂക്കളും കൊടികളും ബാനറുകളും കൊണ്ട് നിറച്ചിരുന്നു. നിരവധി പേരാണ് മൃതദേഹത്തെ ഒരു നോക്കു കാണാനായി പെലെ ദി കിംഗ്, പെലെ നിങ്ങള്‍ അനശ്വരനാണ് തുടങ്ങിയ ബാനറുകളുമായി അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിയോ സ്‌റ്റേഡിയത്തിലെത്തി പെലെക്ക് അന്തിമോപചാരം അര്‍പ്പിച്ചു. പെലെയുടെ മകന്‍ എഡീഞ്ഞോയും 100 വയസുള്ള മാതാവ് സെലസ്റ്റയും ഉപചാരം അര്‍പ്പിക്കുന്നതിനായി ഗ്രൗണ്ടിലെത്തിയിരുന്നു. പെലെക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി വിവി.ഐ.പികള്‍ ഉള്‍പ്പെടെ ലോകമൊന്നാകെ ബ്രസീലിലേക്ക് ഒഴുകി എത്തിയിട്ടുണ്ട്.

Pele's coffin carried to stadium as Brazil bids farewell to football icon |  World News | Sky News

സ്‌റ്റേഡിയത്തിലെ പല സ്റ്റാന്റുകളിലും പെലെയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള കൂറ്റന്‍ ബാനറുകള്‍ തൂക്കിയിട്ടുണ്ട്. സാന്റോസ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ വിലാ ബെല്‍മിറോ സ്‌റ്റേഡിയത്തിലാണ് പെലെയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ചത്. പെലെയുടെ ശരീരം സാന്റോസിലെ മെമ്മോറിയല്‍ എക്യുമെനിക്കല്‍ നെക്രോപൊലിസ് ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് അടക്കം ചെയ്യും. 14 നിലകളിലായി 16,000 ശവക്കല്ലറകളുള്ള ഈ ശ്മശാനം ലോകത്തിലെ ഏറ്റവും ഉയരമുള്ള ശ്മശാനം എന്ന പേരില്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്. ഇതിന്റെ ഒമ്പതാം നിലയിലാണ് പെലെക്ക് കല്ലറ ഒരുക്കിയിരിക്കുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച പ്രാദേശികസമയം രാവിലെ 10 മണിയോടെയാണ് സാന്റോസിന്റെ സ്‌റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. ഇന്ന് രാവിലെ 10 മണിവരെയാണ് ഇവിടെ പൊതുദര്‍ശനം. സാന്റോസ് ക്ലബ്ബിലാണ് പെലെ തന്റെ കളിജീവിതത്തിന്റെ ഭൂരിഭാഗവും ചെലവിട്ടത്. 18 വര്‍ഷം താരം സാന്റോസിലുണ്ടായിരുന്നു. പൊതുദര്‍ശനത്തിനു ശേഷം സാന്റോസിലെ വീഥികളിലൂടെ വിലാപയാത്രയായാണ് സംസ്‌കാരത്തിനായി കൊണ്ടുപോവുക.

Brazilians mourn Pelé at the stadium where he got his start - ABC News

ലക്ഷക്കണക്കിന് ആളുകള്‍ ഒപ്പംചേരും. ഒടുവില്‍ സാന്റോസിലെ മെമ്മോറിയല്‍ സെമിത്തേരിയില്‍ അന്ത്യവിശ്രമം. സംസ്‌കാരച്ചടങ്ങുകളില്‍ ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കൂ. 100 വയസുള്ള പെലെയുടെ മാതാവായിരിക്കും അവസാനമായി അന്ത്യാജ്ഞലി അര്‍പ്പിക്കുക. പെലെയുടെ ആദര സൂചകമായി ദേശീയദുഃഖാചരണം ബ്രസീല്‍ സര്‍ക്കാര്‍ ഏഴു ദിവസമാക്കിയിട്ടുണ്ട്. നേരത്തെ മൂന്നുദിവസമാണ് പ്രഖ്യാപിച്ചത്. ലോകഫുട്‌ബോളിലെ മഹാരഥനായ പെലെ ഡിസംബര്‍ 29നാണ് അന്തരിച്ചത്. മൂന്നു ലോകകപ്പുകള്‍ നേടിയ ഏകതാരമാണ് പെലെ.

]]>
https://www.chandrikadaily.com/football-legend-peles-funeral-today.html/feed 0
ലോകം സ്‌നേഹിച്ച രണ്ടക്ഷരം- എഡിറ്റോറിയല്‍ https://www.chandrikadaily.com/two-letters-loved-by-the-world-editorial.html https://www.chandrikadaily.com/two-letters-loved-by-the-world-editorial.html#respond Sat, 31 Dec 2022 14:30:39 +0000 https://www.chandrikadaily.com/?p=229973 ബ്രസീല്‍ എന്ന ലാറ്റിനമേരിക്കന്‍ രാജ്യത്തിന് ആഗോള പ്രസിദ്ധി ലഭിച്ചത് ഫുട്‌ബോളിലൂടെയാണ്. ആ ബ്രസീലിയന്‍ ഫുട്‌ബോളിന്റെ വിലാസമായും പിന്നെ ആഗോള ഫുട്‌ബോളിന്റെ ബ്രാന്‍ഡായും ജനമനസുകളില്‍ നിറഞ്ഞ പെലെ വിടവാങ്ങുമ്പോള്‍ അത് ലോകത്തിന്റെ വേദനയാണ്. അദ്ദേഹം ബ്രസീലിന്റെ സ്വകാര്യ സ്വത്തായിരുന്നില്ല. ലോകത്താകമാനമുള്ള ഫുട്‌ബോള്‍ മനസുകളിലെ സന്തോഷവും സ്‌നേഹവുമായിരുന്നു. മൂന്ന് തവണ ബ്രസീല്‍ എന്ന രാജ്യത്തിന് ലോകകപ്പ് സമ്മാനിച്ച താരമെന്നത് അദ്ദേഹത്തിനോളം ഉയരത്തില്‍ നില്‍ക്കുന്ന റെക്കോര്‍ഡാണെങ്കിലും പെലെ എന്ന രണ്ടക്ഷരത്തിന്റെ കരുത്ത് മൈതാനത്ത് അദ്ദേഹം പ്രകടിപ്പിച്ച വ്യക്തിഗത മികവ് തന്നെയാണ്.

1930 മുതല്‍ ലോകത്തിന് സുപരിചിതമാണ് ഫിഫ ലോകകപ്പ് ഫുട്‌ബോള്‍. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന കാല്‍പ്പന്ത് മാമാങ്കം. ഖത്തറില്‍ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് അധ്യായം നടക്കുമ്പോള്‍ ബ്രസീല്‍ മല്‍സരിക്കുന്ന ഒരു വേളയില്‍ ഗ്യാലറിയില്‍ ഉയര്‍ന്ന ഒരു മുദ്രാവാക്യമുണ്ടായിരുന്നു-രാജാവേ കരുത്തനായി തിരികെ വരൂ… രോഗ ശയ്യയില്‍ കിടക്കുന്ന പെലെക്ക് ആശംസകള്‍ നേര്‍ന്ന ആ ജനകീയ ബാനര്‍ ഗ്യാലറിയില്‍ ഉയര്‍ത്തിയത് ബ്രസീലുകാര്‍ മാത്രമായിരുന്നില്ല-കാല്‍പ്പന്തിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുമായിരുന്നു. പഴയ തലമുറക്ക് മാത്രമായിരുന്നില്ല അദ്ദേഹം പ്രിയങ്കരനെന്നതിന് തെളിവുമായി ആ ബാനര്‍. പുതിയ ലോകവും ആ വലിയ വ്യക്തിയെ സ്‌നേഹിക്കുന്നു. ഫുട്‌ബോള്‍ ചരിത്രം പരിശോധിച്ചാലറിയാം ആദ്യ സൂപ്പര്‍ താരമെന്നത് പെലെയാണെന്ന്. എല്ലാവര്‍ക്കും പ്രിയങ്കരനായി അദ്ദേഹം മാറിയത് വ്യക്തിഗത മികവില്‍ തന്നെയായിരുന്നു.

പെലെയിലുടെ ബ്രസീല്‍ കരുത്തരായി മാറിയപ്പോള്‍ അയല്‍ രാജ്യമായ അര്‍ജന്റീനയും കാല്‍പ്പന്ത് വേദികളില്‍ മികവ് തെളിയിക്കാന്‍ തുടങ്ങി. രണ്ട് അയല്‍ക്കാര്‍ തമ്മിലുള്ള കാല്‍പ്പന്ത് പോരിന് ആഗോള സമ്മതി ലഭിച്ചു. പെലെക്ക് തുല്യനായി അര്‍ജന്റീനക്കാര്‍ ഡിയാഗോ മറഡോണയെ ഉയര്‍ത്തിക്കാട്ടി. 1986 ലെ മെക്‌സിക്കന്‍ ലോകകപ്പില്‍ മറഡോണ മാജിക്കില്‍ അര്‍ജന്റീന കപ്പ് സ്വന്തമാക്കിയപ്പോള്‍ പെലെക്ക് തുല്യനായി ചിലര്‍ മറഡോണയെ ഉയര്‍ത്തിക്കാട്ടി. ദീര്‍ഘകാലം ഇവരായിരുന്നു കാല്‍പ്പന്ത് മൈതാനത്തെ മെഗാ താരങ്ങള്‍.

പെലെ ബ്രസീലിയന്‍ രാഷ്ട്രീയത്തിലും കരുത്തനായി മാറി. അദ്ദേഹം കായിക മന്ത്രി പദവിയില്‍ വരെയെത്തിയപ്പോഴും ഫിഫ ഉള്‍പ്പെടുന്ന ഫുട്‌ബോള്‍ ഭരണകൂടങ്ങള്‍ക്ക് അദ്ദേഹം ആഗോള രാജാവ് തന്നെയായിരുന്നു. പെലെയിലെ സവിശേഷതകള്‍ തേടിയവര്‍ക്ക് മുന്നില്‍ അദ്ദേഹം ഗോള്‍ വേട്ടക്കാരന്‍ മാത്രമായിരുന്നില്ല- ഒരു ജനതയെ ഒന്നിപ്പിച്ച വലിയ വികാരമായിരുന്നു. ബ്രസീല്‍ സാമ്പത്തികമായി കരുത്തരായിരുന്നില്ല-അന്നും ഇന്നും. പക്ഷേ ആ രാജ്യത്തിന്റെ ഐക്യത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഫുട്‌ബോളിന് ജീവന്‍ നല്‍കിയത് മറ്റാരുമായിരുന്നില്ല. പെലെയുണ്ടെങ്കില്‍ കളി കാണാന്‍ ജനം ഒഴുകിയെത്തുന്ന കാലം ബ്രസീലില്‍ മാത്രമുള്ള പ്രതിഭാസമായിരുന്നില്ല.

ചെറിയ പ്രായത്തില്‍ യാതനകളോട് മല്ലിട്ട് ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ആത്മവിശ്വാസത്തെ ആയുധമാക്കിയ എഡ്‌സണ്‍ അരാന്റസ് ഡി നാസിമെന്‍ഡോ എത്ര ഗോളുകള്‍ പ്രതിയോഗികളുടെ വലയില്‍ നിക്ഷേപിച്ചു എന്നതിന് കണക്കില്ല. ഇന്നത്തെ ഫുട്‌ബോള്‍ സാങ്കേതികമാണ്. ഖത്തര്‍ ലോകകപ്പില്‍ മെസി എത്ര പാസുകള്‍ ഏഴ് മല്‍സരങ്ങളില്‍നിന്ന് നല്‍കി എന്നതിന് ആധികാരിക തെളിവും വീഡിയോകളുമുണ്ടെങ്കില്‍ പെലെ വിരാജിച്ച അറുപതുകളിലും എഴുപതുകളിലും സാങ്കേതികത ഇത്രമാത്രം വികസിച്ചിരുന്നില്ല. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ 560 മല്‍സരങ്ങളില്‍ നിന്നായി അദ്ദേഹം 541 ഗോളുകളാണ് നേടിയതെന്ന് പറയപ്പെടുന്നു. കരിയറില്‍ ആകെ 1363 മല്‍സരങ്ങളില്‍ നിന്നായി 1279 ഗോളുകള്‍. കാല്‍പ്പന്ത് ലോകത്തെ സകല റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ച താരം. പതിനഞ്ചാംവയസില്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ തുടങ്ങി പതിനാറാം വയസില്‍ സ്വന്തം രാജ്യത്തിന് വേണ്ടി ലോകകപ്പില്‍ പന്ത് തട്ടിയ ഇതിഹാസം. ദീര്‍ഘകാലം ആഗോള ഫുട്‌ബോളില്‍ നിറഞ്ഞ താരം. കളം വിട്ടിട്ടും കളിയുടെ ആഗോള അംബാസിഡറായി ലോകത്തോളം ഉയര്‍ന്ന പെലെ. ആ രണ്ടക്ഷരം കാല്‍പ്പന്ത് കാലത്തോളം ലോകം മറക്കില്ല. ആ വിയോഗ വേദനയില്‍ ഞങ്ങളും പങ്ക് ചേരുന്നു.

]]>
https://www.chandrikadaily.com/two-letters-loved-by-the-world-editorial.html/feed 0
പെലെ മുതല്‍ പെലെ വരെ- https://www.chandrikadaily.com/pele-the-king-article.html https://www.chandrikadaily.com/pele-the-king-article.html#respond Fri, 30 Dec 2022 08:32:20 +0000 https://www.chandrikadaily.com/?p=229702 കമാല്‍ വരദൂര്‍-

പെലെയെ എല്ലാവര്‍ക്കുമറിയാം. ഫുട്ബോള്‍ രാജാവ്. ഫുട്ബോള്‍ ലോകം ദര്‍ശിച്ച മഹാനായ താരം. ബ്രസീലിന്റെ മൂന്ന് ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളി. പ്രൊഫഷണല്‍ ഫുട്ബോളില്‍ 560 മല്‍സരങ്ങളില്‍ നിന്നായി 541 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത താരം. കരിയറില്‍ ആകെ കളിച്ചത് 1363 മല്‍സരങ്ങള്‍. അതില്‍ 1279 ഗോളുകള്‍. ഫുട്ബോളിന്റെ സകല റെക്കോര്‍ഡുകളിലും ഒന്നാമത് നില്‍ക്കുന്ന താരം. അദ്ദേഹം വിടവാങ്ങിയിരിക്കുന്നു. കാല്‍പന്ത് ലോകത്തിന് മാത്രമല്ല,കായികതക്ക് തന്നെ തീരാ നഷ്ടം.
പതിനഞ്ചാം വയസില്‍ കളി തുടങ്ങി പതിനാറാം വയസില്‍ രാജ്യത്തിന്റെ ജഴ്സിയില്‍ ലോകകപ്പ് വേദിയില്‍ പ്രത്യക്ഷപ്പെട്ട മഹാനായ താരത്തിന്റെ ചരിത്രം കൊച്ചുകുട്ടികള്‍ക്ക് പോലും സുപരിചിതം. 208 രാജ്യങ്ങളാണ് ഇന്ന് ലോകത്തുള്ളത്. ഈ 208 രാജ്യങ്ങളിലും സുപരിചിതനായ ഒരു കാല്‍പ്പന്തുകാരനുണ്ടെങ്കില്‍ അത് പെലെയാണ്. എല്ലാ രാജ്യങ്ങളിലെയും സ്‌ക്കൂള്‍ പാഠപുസ്തകത്തില്‍ അദ്ദേഹമുണ്ട്. ബ്രസീല്‍ എന്ന വലിയ ഫുട്ബോള്‍ രാജ്യത്തിന്റെ പേരിനും പെരുമക്കുമൊപ്പം കൂട്ടിച്ചേര്‍ത്ത് വായിക്കപ്പെടുന്ന അജയ്യനായ ഫുട്ബോളര്‍. ഈ കഥയിലെ പ്രതിപാദ്യം പെലെയുടെ ചരിത്രമല്ല. അദ്ദേഹത്തിന് എങ്ങനെ ആ നാമധേയം ലഭിച്ചുവെന്നതാണ്. ബ്രസീല്‍ ചരിത്രത്തില്‍ മാത്രമല്ല ലോക ചരിത്രത്തിലെ നാമപട്ടിക നോക്കു-ഇത്തരത്തില്‍ ഒരു പേര് കാണില്ല.

എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്‍ഡോ

ഇതാണ് ഫുട്ബോള്‍ രാജാവിന്റെ യഥാര്‍ത്ഥ നാമധേയം. ഈ പേര് പറഞ്ഞാല്‍ ആര്‍ക്കും പിടി കിട്ടില്ല. യഥാര്‍ത്ഥ ബ്രസീലുകാര്‍ക്ക് പോലും. 1940 ഒക്ടോബര്‍ 23 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. സാവോപോളോക്ക് സമീപം മിനാസ് ഗെരൈസിലെ ട്രെസ് കോറകോസ് എന്ന് സ്ഥലത്ത്. പിതാവ് നല്ല ഫുട്ബോളറായിരുന്നു-ജോ റാമോസ് ഡോ നാസിമെന്‍ഡോ. സെലസ്റ്റെ അരാന്റസ് എന്നായിരുന്നു മാതാവിന്റെ പേര്. രണ്ട് മക്കളില്‍ ഒന്നാമനായിരുന്നു പെലെ. അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ തോമസ് എഡിസന്റെ ആരാധകനായിരുന്നു പിതാവ്. അതിനാല്‍ ആദ്യ മകന്‍ ജനിച്ചപ്പോള്‍ ശാസ്ത്രജ്ഞന്റെ നാമം തന്നെ നല്‍കണം എന്ന് കരുതിയാണ് എഡിസണ്‍ അരാന്റസ് ഡോ നാസിമെന്‍ഡോ എന്ന പേര് നല്‍കിയത്. പിതാവിന് താല്‍പ്പര്യം എഡിസണ് പകരം എഡ്സണ്‍ എന്നായിരുന്നു. അധികമാര്‍ക്കും പരിചയമില്ലാത്ത പേര്. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ എഡിസണ്‍ എന്നായിരുന്നു എഴുതിയിരുന്നത്. അങ്ങനെ അദ്ദേഹം രേഖയില്‍ എഡിസണ്‍ തന്നെയായി മാറി. വീട്ടിലെ വിളിപ്പേര് ഡിക്കോ എന്നായിരുന്നു. ഡിക്കോ എങ്ങനെ പെലെയായി മാറി എന്നതാണ് കൗതുകം. ചെറുപ്പകാലം മുതല്‍ പെലെക്ക് ഇഷ്ടപ്പെട്ട താരമായിരുന്നു അക്കാലത്തെ ബ്രസീലിലെ ഒന്നാം നമ്പര്‍ ക്ലബായ വാസ്‌ക്കോഡഗാമയുടെ ഗോള്‍ക്കീപ്പര്‍ ബിലെ. ഈ പേര് പലപ്പോഴും സ്‌ക്കൂളില്‍ അദ്ദേഹം ഉച്ചരിക്കാറുള്ളത് പെലെ എന്നായിരുന്നു. അതോടെ കൂട്ടുകാര്‍ അദ്ദേഹത്തെ കളിയാക്കാന്‍ തുടങ്ങി. അതാ വരുന്നു പെലെ എന്നായി എഡ്സണെ നോക്കി കൂട്ടുകാരുടെ കളിയാക്കല്‍. അങ്ങനെയാണ് എഡ്സണ്‍ പെലെയായതും ആ നാമധേയം ലോക പ്രശസ്തമായതും. തന്റെ ആത്മക്കഥയില്‍ പെലെ തന്നെ പറയുന്നുണ്ട് തനിക്ക് ആ പേര് ലഭിച്ചതിലെ കൗതുക ചരിത്രം. ബിലേ എന്ന ഗോള്‍ക്കീപ്പറെ അത്ര മാത്രം ഇഷ്ടമായിരുന്നു. അദ്ദേഹത്തെ അനുകരിക്കാനായിരുന്നു താല്‍പ്പര്യം. സ്‌ക്കൂളില്‍ കുട്ടികള്‍ക്കെല്ലാം അവരുടെ പ്രിയപ്പെട്ട താരങ്ങളുണ്ടാവും. പുസ്തകങ്ങളില്‍ ആ താരങ്ങളുടെ പേരുകളെഴുതും. അവരുടെ ജഴ്സി നമ്പര്‍ ധരിക്കും. ഇതെല്ലാം പെലെയും ചെയ്തിരുന്നു. ബിലെ എന്ന ഗോള്‍ക്കീപ്പറില്‍ നിന്നും തനിക്ക് പെലെ എന്ന നാമം ലഭിച്ചപ്പോള്‍ അതിന്റെ അര്‍ത്ഥം തേടി താരം. ഇംഗ്ലീഷില്‍ ആ പദത്തിന് പ്രത്യേക അര്‍ത്ഥമില്ല. പെലെ സംസാരിക്കുന്ന പോര്‍ച്ചുഗീസ് ഭാഷയിലും കാര്യമായ അര്‍ത്ഥമില്ല. പക്ഷേ ഹിബ്ര്യുവില്‍ അല്‍ഭുതം എന്ന അര്‍ത്ഥമുണ്ട്.


ദാരിദ്ര്യമായിരുന്നു പെലെയുടെ കൂടപ്പിറപ്പ്. ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം ചായക്കടയില്‍ സഹായിയായി പോയി. രാവിലെ സ്‌ക്കൂളിലേക്ക്. അതിന് ശേഷം കടയിലേക്ക്. അങ്ങനെ ലഭിച്ച ചെറിയ വരുമാനത്തില്‍ നിന്നായിരുന്നു ജീവിതം. പിതാവിനെ പോലെ പന്ത് കളിക്കാന്‍ വലിയ മോഹമായിരുന്നു. പക്ഷേ സ്വന്തമായി ഒരു പന്ത് അക്കാലത്ത് സ്വപ്നമായിരുന്നു. കടലാസ് ചുരുട്ടിക്കെട്ടി പന്തുണ്ടാക്കി കളിച്ച ബാല്യകാലത്തില്‍ നിന്നും അദ്ദേഹം സാവോപോളോയിലെ കൊച്ചു ടീമുകള്‍ക്കായി കളി തുടങ്ങി. ആദ്യമായി കളിച്ച ഇന്‍ഡോര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെലെയുടെ ടീം കിരീടം സ്വന്തമാക്കി. ഇന്‍ഡോര്‍ ഫുട്ബോളായിരുന്നു പെലെയിലെ ഫുട്ബോളറെ ശക്തനാക്കിയത്. ചെറിയ വേദി. തൊട്ടരികില്ലെല്ലാം കളിക്കാര്‍. അവരില്‍ നിന്നും പന്തുമായി കുതിക്കുക എളുപ്പമല്ല. അപ്പോള്‍ ഡ്രിബല്‍ംഗ് തന്നെ ശരണം. അങ്ങനെ പന്ത് നിയന്ത്രിക്കാനുള്ള ശക്തി എളുപ്പത്തില്‍ കൈവന്നു. ചെറിയ പ്രായത്തില്‍ തന്നെ ഇന്‍ഡോര്‍ ഫുട്ബോളില്‍ വലിയവര്‍ക്കൊപ്പം കളിക്കാനുമായപ്പോള്‍ ധൈര്യവും കൂട്ടായി. 15- ാം വയസില്‍ സാന്‍ഡോസ് ക്ലബ് അദ്ദേഹത്തെ തേടിയെത്തി. മാധ്യമങ്ങള്‍ കൊച്ചുതാരത്തെ ഭാവി സൂപ്പര്‍ താരമായി വാഴ്ത്തി. സാന്‍ഡോസിനായി അദ്ദേഹം അതേ പ്രായത്തില്‍ ആദ്യ വലിയ മല്‍സരം കളിച്ചു.

കൊറീന്ത്യന്‍സിനെതിരെ സാന്‍ഡോസ് ജയിച്ചത് 1-7ന്. മല്‍സരത്തിലെ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്തത് പെലെ. പതിനാറാം വയസ് മുതല്‍ അദ്ദേഹം ടീമിലെ സ്ഥിരക്കാരനായി. 17-ാം വയസില്‍ ബ്രസീല്‍ ദേശീയ ടീമില്‍. 1958 ലും 1962 ലും ലോകകപ്പ് സ്വന്തമാക്കിയ ബ്രസീല്‍ സംഘത്തില്‍ അംഗമായപ്പോള്‍ യൂറോപ്പിലെ വന്‍കിടക്കാരായ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ യുനൈറ്റഡുമെല്ലാം പെലെക്കായി രംഗത്ത് വന്നു. 1958 ല്‍ ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനുമായി അദ്ദേഹം ധാരണയിലെത്തി. എന്നാല്‍ അപ്പോഴേക്കും സാന്‍ഡോസ് ആരാധകര്‍ കലാപമുണ്ടാക്കി. ഇറ്റാലിയന്‍ കരാര്‍ റദ്ദാക്കി. 1961 ല്‍ ബ്രസീല്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ദേശീയ സമ്പത്തായി പ്രഖ്യാപിച്ചു. അതോടെ അദ്ദേഹത്തിന് സ്വന്തം രാജ്യത്ത് തന്നെ കളിക്കേണ്ടി വന്നു. സാന്‍ഡോസിനായി അദ്ദേഹം നേടാത്ത കിരീടങ്ങളില്ല. 19 വര്‍ഷം ഒരേ ക്ലബിനായി കളിച്ച ശേഷം അല്‍പ്പകാലം അമേരിക്കയില്‍ ന്യൂയോര്‍ക്ക് കോസ്മോസിന്റെ ജഴ്സിയിട്ടു. 1977 ലായിരുന്നു പെലെ കളിക്കളം വിട്ടത്. സാന്‍ഡോസും കോസ്മോസും തമ്മിലുള്ള സൗഹൃദ മല്‍സരത്തിലുടെ. ബോക്സിംഗ് ഇതിഹാസം മുഹമ്മദലി, ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം ബോബി മൂര്‍, പെലെയുടെ പിതാവ്, ഭാര്യ തുടങ്ങി മുക്കാല്‍ ലക്ഷത്തോള പേരെ സാക്ഷി നിര്‍ത്തിയായിരുന്നു ആ മല്‍സരം. ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളിലും ആ കളി തല്‍സമയമായിരുന്നു. 2-1ന് കോസ്മോസ് ജയിച്ചു. ആദ്യപകുതിയുടെ അവസാനത്തില്‍ ഫ്രീകിക്കിലുടെ കോസ്മോസിന് വേണ്ടി തകര്‍പ്പന്‍ ഗോളും അവസാന മല്‍സരത്തില്‍ പെലെ നേടി. രണ്ടാം പകുതിയില്‍ മഴ പെയ്തു. അടുത്ത ദിവസം ബ്രസീല്‍ പത്രമെഴുതിയത് പെലെയുടെ വിടവാങ്ങലില്‍ ആകാശം പോലും കരഞ്ഞുവെന്നാണ്.

അപ്പോഴും ഇപ്പോഴും എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്‍ഡോ എന്ന തന്റെ ശരിയായ നാമം പെലെ കേള്‍ക്കുന്നില്ല. പാസ്പോര്‍ട്ടില്‍ മാത്രമാണ് ആ പേര്. ബിലെയില്‍ നിന്നും പെലെയിലേക്കുള്ള ദൂരത്തെ പക്ഷേ രാജാവ് സ്നേഹിക്കുന്നു. ഖത്തര്‍ ലോകകപ്പ് വരെ അദ്ദേഹം രോഗശയ്യയിലിരുന്ന് കണ്ടു. ഫൈനല്‍ കണ്ട്,മെസിയും സ്വന്തം വന്‍കരയും കപ്പടിക്കുന്നതും കണ്ടാണ് അദ്ദേഹം കണ്ണടച്ചിരിക്കുന്നത്.

 

]]>
https://www.chandrikadaily.com/pele-the-king-article.html/feed 0
ഖത്തര്‍ ഫുട്ബോളിനെ ആവേശഭരിതമാക്കിയ എഴുപതുകളിലെ പെലെ https://www.chandrikadaily.com/pele-in-the-70s-excited-qatar-football.html https://www.chandrikadaily.com/pele-in-the-70s-excited-qatar-football.html#respond Fri, 30 Dec 2022 06:37:39 +0000 https://www.chandrikadaily.com/?p=229691 അശ്റഫ് തൂണേരി

ദോഹ: ലോക ഫുട്ബോള്‍ ഇതിഹാസം പെലെ വിടപറയുമ്പോള്‍ ഖത്തറിന് നഷ്ടമാവുന്നത് തങ്ങളുടെ പഴയകാല ഫുട്ബോള്‍ താരങ്ങള്‍ക്ക് ആവേശവും പ്രചോദനവുമായ വലിയ കളിക്കാരനെ. 1973 ഫെബ്രുവരിലായിരുന്നു പെലെ ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രസീലിയന്‍ ഫുട്ബോള്‍ താരങ്ങള്‍ അണിനിരന്ന സാന്റോസ് ടീം ഖത്തറിലെ ക്ലബ്ബ് കളിക്കാരുമായി മത്സരിക്കാനായി ദോഹയിലെത്തിയത്. ഫെബ്രുവരി പതിനാലിനായിരുന്നു മത്സരം. ഖത്തര്‍ ടീമായ അല്‍അഹ്ലിയാണ് സാന്റോസിനെ നേരിട്ടത്. ദോഹ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

1970-ല്‍ മെക്സിക്കോ സിറ്റിയില്‍ നിന്ന് ബ്രസീല്‍ തങ്ങളുടെ മൂന്നാം ഫിഫ ലോകകപ്പ് നേടിയതിനു ശേഷമായിരുന്നു പെലെയുടെ വരവ് എന്നത് ഏറെ പ്രാധാന്യമുള്ളതായിരുന്നു. മൂന്ന് തവണ മോഹിപ്പിക്കുന്ന ട്രോഫി നേടിയ ചരിത്രത്തിലെ ഒരേയൊരു കളിക്കാരനായി പെലെ മാറിയിരുന്നതിനാല്‍ തന്നെ താരമെത്തുന്നുവെന്ന വാര്‍ത്ത ഖത്തറിനെ ശരിക്കും കോരിപ്പത്തരിപ്പിച്ചിരുന്നുവെന്ന് അന്നത്തെ അല്‍അഹ് ലി ടീം അംഗങ്ങള്‍ ഈയ്യിടെ ഓര്‍ത്തെടുത്തിരുന്നു. ദോഹ സ്റ്റേിയത്തില്‍ ഫസ്റ്റ് ക്ലാസ്സിന് 50 റിയാല്‍, സെക്കന്റ് ക്ലാസ്സിന് 20 റിയാല്‍ എന്ന നിരക്കില്‍ ടിക്കറ്റ് വെച്ച് നടത്തുന്ന മത്സരത്തിനായി ഫുട്ബോള്‍ രാജാവ് പെലെയും സംഘവുമെത്തുന്നുവെന്ന് പ്രത്യേകമായി പോസ്റ്ററിടിച്ച് പ്രചാരണം നടത്തിയിരുന്നു. ആയതിനാല്‍ തന്നെ എഴുപതുകളുടെ തുടക്കത്തിലെ രാജ്യത്തെ ഏക ഫുട്ബോള്‍ പുല്‍മൈതാനമുള്‍പ്പെട്ട ദോഹ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. ‘പെലെയും സാന്റോസ് ടീമംഗങ്ങളും ദോഹനഗരത്തിലേക്ക് വരുമെന്ന വാര്‍ത്തപരന്നതോടെ ദോഹ സ്റ്റേഡിയം തിങ്ങിനിറഞ്ഞു.” അല്‍ അഹ്ലി ടീമംഗമായ മുഹമ്മദ് അല്‍സിദ്ദിഖി പറഞ്ഞതായി ഒരു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു പരമ്പര കളിക്കാന്‍ ക്ഷണിക്കപ്പെട്ടതിന്റെയടിസ്ഥാനത്തിലാണ് പെലെ ഖത്തറിലെത്തിയത്. മേഖലയിലെ നിരവധി കളിക്കാരേയാണ് പെലെയുടേയും സംഘത്തിന്റേയും സന്ദര്‍ശനം പ്രചോദിപ്പിച്ചത്.

കായികരംഗത്ത് കൂടുതല്‍ ഉയര്‍ച്ചയിലേക്ക് പോവാന്‍ ഇത് സഹായകരമായെന്ന് പിന്നീട് വിലയിരുത്തല്‍ വന്നു. 1973ല്‍ അല്‍ അഹ്ലിയുടെ പ്ലെയര്‍ കോച്ചായിരുന്ന ഇപ്പോള്‍ 82 വയസ്സുള്ള ബയൂമി ഈസയുള്‍പ്പെടെ ഏറെ അഭിമാനത്തോടെയാണ് പഴയകാലം ഓര്‍ത്തെടുത്തത്. ”തങ്ങള്‍ യഥാര്‍ത്ഥത്തില്‍ കളിക്കളത്തിലെത്തി ശക്തനായ പെലെയെ നേരിടാന്‍ പോകുന്നുവെന്ന് ഒരു കളിക്കാരനും യഥാര്‍ത്ഥത്തില്‍ വിശ്വസിച്ചില്ല. എല്ലാ മത്സരങ്ങള്‍ക്കും ഞാന്‍ ചെയ്ത അതേ രീതിശാസ്ത്രം ഉപയോഗിച്ച് മത്സരത്തെ സമീപിക്കണമെന്നത് പ്രധാനമാണ്. ചോക്ക്ബോര്‍ഡ് ഉപയോഗിച്ച് ഒരു കളിക്കാരന്റെ റോള്‍ എടുത്തുകാണിക്കുകയും അവിടെ പോയി അവരുടെ പരമാവധി ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു” ഈസ വിശദീകരിച്ചു. ബ്രസീലിയന്‍ ടീമിനോട് നാണംകെട്ട് തോറ്റില്ലെന്ന് പറയാം. ഇതിഹാസ താരത്തിനൊപ്പം കളിച്ച ആഹ്ലാദം വേറെതന്നെ. 3-0 ന് മാത്രമേ തോറ്റിട്ടുള്ളൂവെന്നും അദ്ദേഹം ആശ്വസിച്ചു.

അതിനിടെ ഖത്തര്‍ ലോകകപ്പില്‍ 2022 ഡിസംബര്‍ 2-ന് നടന്ന ബ്രസീല്‍-കാമറൂണ്‍ മത്സരം ആരംഭിക്കുന്നതിന് മുന്നോടിയായി ലുസൈല്‍ ഐക്കണിക് സ്റ്റേഡിയത്തില്‍ രോഗശമന പ്രാര്‍ത്ഥനക്കായുള്ള ആഹ്വാനമുള്ള വലിയ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സാവോപോളോയിലെ ആശുപത്രിയിലായിരുന്നു അന്ന് പെലെ. ഡിസംബര്‍ 5-ന് സൗത്ത് കൊറിയയുമായി ബ്രസീല്‍ ഏറ്റമുട്ടിയപ്പോള്‍ 974 സ്റ്റേഡിയത്തിലും പ്രാര്‍ത്ഥനാ ബാനറുകളും സ്‌ക്രീനില്‍ പ്രാര്‍ത്ഥനയും നിറഞ്ഞു. പെലെ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു ആ ദിവസം. പ്രസ്തുത ദിവസങ്ങളില്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ മാത്രമല്ല വിവിധ ഫാന്‍സോണുകളിലും ഖത്തറിലെ കെട്ടിടങ്ങളിലെ സ്‌ക്രീനുകളിലും പെലെ, ഗെറ്റ് വെല്‍ സൂണ്‍.. വാക്കുകള്‍ പ്രത്യക്ഷപ്പെട്ടു. തൊട്ടടുത്ത ദിവസം അല്‍പ്പം ശമനമായപ്പോള്‍ ഖത്തറിനും ഫിഫ സംഘാടകര്‍ക്കും നന്ദി അറിയിച്ച് പെലെ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അതേസമയം ഫുട്ബോള്‍ ആരാധകര്‍ പെലെയുടെ ചിത്രത്തിനരികെ നിന്ന് സെല്‍ഫിയെടുക്കാന്‍ മത്സരിക്കുന്ന ദൃശ്യങ്ങളും ദോഹയില്‍ കാണാനായി. മുശൈരിബ് ഡൗണ്‍ടൗണില്‍ സൗത്ത് അമേരിക്കന്‍ ഫുട്ബോളിനെക്കുറിച്ച് സംഘടിപ്പിക്കപ്പെട്ട സംവേദനാത്മക പ്രദര്‍ശനം കാണാനെത്തിയ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരാധകരാണ് ചിത്രമെടുക്കാന്‍ തിരക്ക് കൂട്ടിയത്.

]]>
https://www.chandrikadaily.com/pele-in-the-70s-excited-qatar-football.html/feed 0
പെലെക്ക് മുമ്പ് ഫുട്‌ബോള്‍ വെറുമൊരു കായികവിനോദമായിരുന്നു, പെലെ അതിനെ കലയാക്കി: നെയ്മര്‍ https://www.chandrikadaily.com/football-sports-neymar-remembers-pele.html https://www.chandrikadaily.com/football-sports-neymar-remembers-pele.html#respond Fri, 30 Dec 2022 06:21:13 +0000 https://www.chandrikadaily.com/?p=229686 പെലെയുടെ നിര്യാണത്തില്‍ നെഞ്ചുരുകുന്ന കുറിപ്പുമായി ബ്രസീല്‍ ഫുട്‌ബോളര്‍ നെയ്മര്‍.

പെലക്ക് മുമ്പ് 10 എന്നത് ഒരു സംഖ്യ മാത്രമായിരുന്നു. ഈ വാചകം ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്, എന്റെ ജീവിതത്തില്‍ ഒരിക്കലെങ്കിലും മനോഹരമായ ഈ വാചകം അപൂര്‍ണ്ണമാണ്. പെലെക്ക് മുന്‍പ് ഫുട്‌ബോള്‍ ഒരു കായിക വിനോദം മാത്രമായിരുന്നുവെന്ന് ഞാന്‍ പറയും. അദ്ദേഹം അതെല്ലാം മാറ്റിമറിച്ചു. ഫുട്‌ബോളിനെ കലയാക്കി, വിനോദമാക്കി, ദരിദ്രര്‍ക്കും കറുത്തവര്‍ക്കും ഭൂരിപക്ഷത്തിനും ശബ്ദം നല്‍കി, ബ്രസീലിന് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ ലഭിച്ചു. സോക്കറും ബ്രസീലും അവരുടെ പദവി ഉയര്‍ത്തിയതിന് രാജാവിന് നന്ദി! അദ്ദേഹം പോയി, പക്ഷേ അദ്ദേഹത്തിന്റെ മാന്ത്രികത അവശേഷിക്കുന്നു, നെയ്മര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം പെലെയുടെ വിയോഗത്തെ തുടര്‍ന്ന് ബ്രസീലില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സാവപോളയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് മരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച പ്രാദേശിക സമയം 10ന് നടക്കും എന്നാണ് പുറത്തുവരുന്ന വിവരം.

]]>
https://www.chandrikadaily.com/football-sports-neymar-remembers-pele.html/feed 0
ബ്രസീലിനെ പ്രശസ്തനാക്കിയത് പെലെ; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം https://www.chandrikadaily.com/pele-made-brazil-famous-three-days-of-mourning-in-the-country.html https://www.chandrikadaily.com/pele-made-brazil-famous-three-days-of-mourning-in-the-country.html#respond Fri, 30 Dec 2022 05:26:36 +0000 https://www.chandrikadaily.com/?p=229678 ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ വിയോഗത്തെ തുടര്‍ന്ന് ബ്രസീലില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം.സാവപോളയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് മരിച്ചത്.

ഫുട്‌ബോള്‍ രാജാവായ പെലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ്, മൂന്നുതവണ ലോക ചാമ്പ്യനായ ഒരേ ഒരു വ്യക്തി, മികച്ച കായിക താരം എന്നതിലുപരി നല്ലൊരു മനുഷ്യനും രാജ്യസ്‌നേഹിയുമായിരുന്നു, ഫുട്‌ബോളിലൂടെ ബ്രസീലിനെ ലോകത്തിന് പരിചയപ്പെടുത്തി, ദൈവം നിങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കട്ടെ. പത്രക്കുറിപ്പില്‍ പ്രസിഡണ്ട് ബോള്‍സനാരോ പറഞ്ഞു.

സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച പ്രാദേശിക സമയം 10ന് നടക്കും എന്നാണ് പുറത്തുവരുന്ന വിവരം.

]]>
https://www.chandrikadaily.com/pele-made-brazil-famous-three-days-of-mourning-in-the-country.html/feed 0
ബൈസിക്കിള്‍ കിക്കുകളുടെ ആശാന്‍-പെലെ https://www.chandrikadaily.com/2pele-article.html https://www.chandrikadaily.com/2pele-article.html#respond Fri, 30 Dec 2022 01:28:50 +0000 https://www.chandrikadaily.com/?p=229624 മധു പി

മഹാനായ പെലെക്കൊരു നിരാശയുണ്ട്. ആത്മകഥയില്‍ അദ്ദേഹമത്
സൂചിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ചിത്രകാരന്‍ റാഫേലിന്റെ മോണാലിസ പോലൊന്ന്
തനിക്ക് വരക്കാനായില്ലെന്ന നിരാശപോലെ തന്റെ സോക്കര്‍ ജീവിതത്തില്‍
പൂര്‍ത്തികരിക്കാനാവാതെ പോയ ഒരഭിലാഷത്തെകുറിച്ച്.. താന്‍ നേടിയ മൂന്നു
ലോകകപ്പ് വിജയങ്ങള്‍ ക്കും, അടിച്ച 1283 ഗോളുകള്‍ക്കും, വിശ്വം മുഴുവന്‍
ആഘോഷിച്ച തന്റെ സോക്കര്‍ പ്രകടനങ്ങള്‍ക്കുമപ്പുറം തനിക്ക് അവസരം ലഭി
ക്കാതിരുന്ന ലോകകപ്പ് മത്സരങ്ങളിലെ നയന മനോഹരമായ ബൈസക്കിള്‍ കിക്ക്
ഗോളായിരുന്നു ആ നിരാശക്കു കാരണം.


അതെ ബൈസക്കിള്‍ കിക്കെടുക്കുക, അത് ഗോള്‍വലയി ലേത്തിക്കുക
എന്നത് ഏതൊരു കളിക്കാരന്റെും മോഹവും ജീവി താഭിലാഷവുമാണ്. അത്
കാണികള്‍ക്കും ആരാധകര്‍ക്കും സോക്കറിലെ നയന മനോഹരമായ നിമിഷമാണ്,
ഒരു പെയിന്റുടെ ബ്രഷില്‍ നിന്ന് തൊടുത്തുവിടുന്ന ബുളളറ്റുപോലെ, ജ്യോമ
ട്രീഷ്യന്റെ കോമ്പസില്‍ ഡിസൈന്‍ ചെയ്ത, നര്‍ത്തക ചടുലതയും
കാളപോരാളിയുടെ കായികക്ഷമതയും കാവ്യഭാവനയും ചൂതാട്ട ക്കാരന്റെ
കൌശലവും ഒത്തിണങ്ങിയ ഒന്നാണ്.
മനസ്ഥൈര്യവും കൃത്യതയും ഒത്തുചേരുന്നിടത്താണ് ബൈസിക്കിള്‍ കിക്ക്
പിറക്കുന്നത്. വായുവില്‍ തലക്കുമുകളില്‍ ഉയര്‍ന്ന പന്തിനെ ശരീരം പിന്നോട്ടു
വളച്ച് ഭൂമിക്കു സമാന്തരമായി വച്ച് കിക്കെടുക്കുന്ന കാല്‍ ആദ്യമുയര്‍ത്തി
കത്രികയുടെ ബ്ലോഡുകള്‍ ചലിക്കുന്നതിനു സമാനമായി ഇരു കാലുകളും നീക്കി
കൃത്യമായ ദിശയില്‍ പന്തിനെ തട്ടിയകറ്റുക എന്നതാണ് ഈ കിക്കിന്റെ
നിര്‍വഹണ രീതി. എതിര്‍ ടീമിനെതിരെയുളള അക്രമണത്തിനും സ്വന്തം ടീമിന്റെ
ഡിഫന്‍സിനും ഒരുപോലെ ഇതുപയോഗിക്കുമെങ്കിലും തടുക്കലിനാണ് ഇത് ഏറെ
ദുഷ്‌കര മാകുന്നതെന്ന് കായിക ചരിത്രകാരന്‍ രിച്ചാര്‍ഡ് വിസ് ടിഗ് അഭി
പ്രായപ്പെടുന്നു. ബൈസക്കിള്‍ കിക്കെടുക്കുന്നതിനുളള ക്രോസുക ളുടെ കൃത്യത
വലിയ ഘടക്കമായതിനാള്‍ ഉറപ്പുളള അവസരങ്ങളില്‍ പോലും ലക്ഷ്യ
പൂര്‍ത്തീകരണം ദുഷ്‌കരമാണെന്ന് പെറുവിയന്‍ ഡിഫണ്ടര്‍ പീറ്റര്‍
ഗോണ്‍സാല്‍വസ് ഒരു മാധ്യമ അഭിമുഖത്തില്‍ സൂചിപ്പിച്ചത് പ്രസക്തമാണ്. ഈ
കിക്കിന്റെ ശൈലിക്കനുസരിച്ച് ഓവര്‍ഹെഡ് കിക്കെന്നും സിസര്‍കിക്കെന്നും
അപരനാമങ്ങളിലും ഇതറിയപ്പെയുന്നുണ്ട്.

കാനറികളാണ് കൂടുതലായി ഈ കാഴ്ച നമുക്കു സമ്മാനിച്ചത്.
ബ്രസീലിന്റെ ലിയോണിദാസ് ഡിസില്‍വ മുതല്‍ റിച്ചാലിസണ്‍ വരെ
നിരവധിപേര്‍ ഈ അനര്‍ഘ നിമിഷങ്ങള്‍ നമുക്കു നല്കിയിട്ടുണ്ട്. ചരിത്രത്തില്‍
ആര് ആദ്യമായി ഈ കിക്കെടുത്തു എന്നതിനു വിവിധ അഭിപ്രായങ്ങളുണ്ട്. ഇത്
പെറു, ചിലി, ബ്രസീല്‍ എന്നിവിടങ്ങളി ലാണെന്ന വാദങ്ങളാണ് നിലവിലുളളത്.
അതുകൊണ്ടു തന്നെ ഇത് ലാറ്റിന്‍ അമേരിക്കയിലാണ് ആരംഭിച്ചത് എന്ന്
നിസംശയം പറയാം. 1800 കളുടെ അവസാനത്തില്‍ പെറുവിലെ പ്രധാന
തുറവുഖ നഗരമായ കലാവോയില്‍ ബ്രിട്ടീഷ് നാവികരും തദ്ദേശീയരായ
തൊഴിലാളികളും തമ്മില്‍ നടന്ന കളികളില്‍ ഇത്തരത്തിലുളള
കിക്കെടുത്തിരുന്നതായും അതിനെ ചലാക്ക എന്നു വിളിച്ചിരുന്ന തായും
പറയുന്നു. 1910 ല്‍ റോമന്‍ ഉന്‍സാഗ എന്ന സ്‌പെയിന്‍ വംശജനായ
ചിലിയക്കാരന്‍ ചിലിയിലെ തല്‍ക്കാഹാനോയില്‍ ഈ കിക്ക് പരീക്ഷിച്ചിരുന്നു
എന്ന രേഖപ്പടുത്തലുകള്‍ കാണുന്നു. ചിലിയന്‍ ടീമുകളാണ് ഇത് മറ്റു
രാജ്യങ്ങളിലേക്ക് പ്രചരിപ്പിച്ചത്. ചിലിയന്‍ ടീമായ കോള കോളയുടെ 1927ലെ
സ്‌പെയിന്‍ ടൂറുകളില്‍ ഇത്തരം പ്രകടനങ്ങള്‍ കണ്ട് അതിന് ചിലാന എന്ന പേര്
നല്കി വിളിച്ചിരുന്നു.


ലോകകപ്പ് ഫുട്‌ബോളില്‍ ബൈസക്കിള്‍ കിക്കിന്റെ ആദ്യ പ്രയോഗം 1934
ല്‍ ഇറ്റലിയിലായിരുന്നു. ബ്രസീലിന്റെ ലിയോണിദാസ് ഡിസില്‍വയായിരുന്നു ഈ
ചാരുതയാര്‍ന്ന തന്ത്രം കൊണ്ട് കാണികളെ വിസ്മയിപ്പിച്ചത്. 1982 സ്‌പെയിന്‍
ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സിനെതിരെ ജര്‍മ്മനിയുടെ ക്ലോസ് ഫിഷര്‍
നേടിയ ഗോള്‍ മനോഹരമായ ബൈസക്കിള്‍ കിക്കായി സോക്കര്‍ ലോകം
വാഴ്ത്തുന്നതാണ്, 1986 ലെ മോക്‌സിക്കോ ലോകകപ്പില്‍ ബള്‍ഗോറിയക്കെതിരെ
മെക്‌സിക്കന്‍ മിഡ് ഫീല്‍ഡര്‍ മാനുവല്‍ നെഗ്രീറ്റ നോടിയ ഗോള്‍ 2018 ലെ ഫിഫ
ഫാന്‍പോളില്‍ ലോകകപ്പിലെ മഹത്തായ ഗോളായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. 1994
അമേരിക്കന്‍ ലോകകപ്പിലെ കൊളംബിയ അമോരിക്ക മത്സര ത്തില്‍ ഡിഫന്റര്‍
മാര്‍സലോ ബല്‍ബോവയുടെ കിക്ക് അമോരിക്ക യില്‍ മേജര്‍ ലീഗ് സോക്കര്‍
ആരംഭിക്കുവാന്‍ കാരണമായതായി പറയുന്നു, 2002 ലെ കൊറിയ- ജപ്പാന്‍
ലോകകപ്പിലെ ബെല്‍ജിയണ മിഡ് ഫീല്‍ഡര്‍ മാര്‍ക്ക് വില്‍മോട്ടയുടെ കിക്കിനെ
പ്രശസ്ത ഇംഗ്ലീഷ് കളിയെഴുത്തുകാരനായ ബ്രയാന്‍ ഗ്ലാന്‍വില്‍ വിശേഷിപ്പിച്ചത്
ലോകം കണ്ടതില്‍ എറ്റവും കണ്ണഞ്ചിപ്പിക്കുന്നതായ ബൈസക്കിള്‍ കിക്ക്
എന്നാണ്. 2022 ഖത്തര്‍ ലോകകപ്പിലെ ബ്രസീലിന്റെ റിച്ചാര്‍ലിസന്‍സെര്‍ബിയക്കെതിരെ നോടിയ ഗോള്‍ ഈ ലോക കപ്പിലെ മനോഹരമായ ഗോള്‍
എന്നാണ് മാധ്യമങ്ങള്‍ വാഴ്ത്തിയത്.


പെലെയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധ ത്തില്‍
ബൈസക്കിള്‍ കിക്കിന് രാജ്യാന്തര പ്രശസ്തി നോടി കൊടുക്കു ന്നതില്‍ ഗണ്യമായ
പങ്കു വഹിച്ചത്. പെലെക്കുശേഷം അര്‍ജന്റീന യുടെ മറഡോണ,
മെക്‌സിക്കോയുടെ ഹ്യൂഗോ സാഞ്ചസ്, പെറുവിന്റെ ജുവാന്‍ കാര്‍ലോസ്
ഒബ്ലിറ്റസ്, പോര്‍ച്ചുരലിന്റെ റൊണാള്‍ഡോ എന്നിവരൊക്കെ ചേര്‍ന്ന് ഇത്
കാണികളുടെ ഹരമാക്കി മാറ്റി. 2016 ല്‍ ഫിഫ ഫുട്‌ബോളിലെ കണ്ണഞ്ചിപ്പിക്കുന്ന
കാഴ്ചയായി ബൈസക്കള്‍ കിക്കിനെ അംഗീകരിച്ചു
1981 ലെ എസ്‌കേപ്പ് ടു വിക്ടറി എന്ന സിനിമയില്‍ പെലെ
അവതരിപ്പിച്ച ബൈസക്കിള്‍ കിക്ക് സ്‌കിലിന്റെ കൃത്യമായ അവതരണത്തന്റെ
പാഠപുസ്തകമായാണ് ആസ്വാദകര്‍ വിലയിരുത്തിയത്.

ഫിഫയുടെ 2014 ലെഫുട്‌ബോള്‍ സിമുലേഷന്‍ വീഡിയോ ഗെയിമിന്റെ പരസ്യത്തില്‍ ലയണല്‍
മെസ്സിയുടെ കിക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ചിലിയി്‌ലെ ടാലകാഹ്വാനോയില്‍
ശില്പി മറിയ ആന്‍ജലിക്ക ഇച്ചവാരി 2014ല്‍ റാമോന്‍ ഉന്‍സാഗയുടെ
ബൈസക്കിള്‍ കിക്കിനു സ്മാരകമായി ചെമ്പിലും ഓടിലും തീര്‍ത്ത ഒരു
ശില്പം നിര്‍മിച്ചിരുന്നു. മെക്‌സിക്കോയില്‍ മാന്വല്‍ നെക്രിറ്റിയുടെ കിക്കിനു
സ്മാരകമൊരുങ്ങുന്നു. ഉറുഗ്വന്‍ നോവലിസ്റ്റ് എഡ്വാര്‍ഡോ ഗലീനോയുടെ
സോക്കര്‍ ഇന്‍ സണ്‍ ആന്റ് ഷാഡോസ് എന്ന കൃതിയിലും പെറുവിയന്‍
നോബല്‍ ജോതാവ് മാരിയോ വാര്‍ഗാസ് ലോസയുടെ ദി ടൈം ഓഫ്
ഹീറോസിലും ബൈസക്കിള്‍ കിക്കിനെകുറിച്ച് പ്രതിപാദനമുണ്ട്.
അതെ സോക്കറിലെ ദിവാസ്വപ്‌നമാണിത്, നയന മനോഹ രമായ
നിമിഷങ്ങളുടെ ശില്പഭംഗി ചോരാത്ത പ്രതിഫലനമാണ്. ഇത്തരം ധന്യ
നിമിഷങ്ങളാണ് സോക്കര്‍ ആസ്വാദകരെ രസത്തി ലാറാടിക്കുന്നത്. ബൈസക്കിള്‍
കിക്കുകള്‍ ഇനിയുമേറെ നല്ല നിമിഷങ്ങള്‍ സോക്കറിനു സമ്മാനിക്കട്ടെ…..

 

 

]]>
https://www.chandrikadaily.com/2pele-article.html/feed 0
ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു https://www.chandrikadaily.com/football-legend-pele-has-passed-away.html https://www.chandrikadaily.com/football-legend-pele-has-passed-away.html#respond Thu, 29 Dec 2022 19:25:36 +0000 https://www.chandrikadaily.com/?p=229612 സാവോ പോളോ- ഫുട്‌ബോള്‍ ഇതിഹാസം പെലെ (82) അന്തരിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്താല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരനിരയിലെ കളിക്കാരന്റെ വിയോഗം ആരാധകരെ ഒരു നിമിഷം ഞെട്ടിച്ചിരിക്കും.

ലോകം കണ്ട മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളാണ് പെലെ. തന്റെ ആദ്യ പ്രഫഷനല്‍ ക്ലബ്ബായ സാന്റോസിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്താണ് പെലെ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിലേക്കെത്തിയത്. 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീല്‍ ജഴ്‌സി അണിയുമ്പോള്‍ പെലെയ്ക്ക് പ്രായം വെറും പതിനാറു വയസ്സു മാത്രം. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അര്‍ജന്റീനയ്‌ക്കെതിരെ. വെച്ചെടി വെച്ചടി പടവുകള്‍ താണ്ടിയ താരം എക്കാലത്തെയും മികച്ച കളിക്കാരനായിരുന്നു. ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് പെലെയായിരുന്നു. പെലെയുടെ ചിറകിലേറി ബ്രസീല്‍ മൂന്നു തവണ ലോകകപ്പ് ഏറ്റുവാങ്ങി.

1962ല്‍ പരുക്കിനെത്തുടര്‍ന്ന് പെലെ ലോകകപ്പിനിടയില്‍ പിന്‍മാറി.ഇപ്പോള്‍ ലോകത്ത് നിന്നും. ഇനി ഓര്‍മ്മയിലേക്ക്…

]]>
https://www.chandrikadaily.com/football-legend-pele-has-passed-away.html/feed 0
ആശുപത്രിക്കിടക്കയില്‍ പെലെക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് കുടുബം https://www.chandrikadaily.com/pele-health-football-hospital.html https://www.chandrikadaily.com/pele-health-football-hospital.html#respond Mon, 26 Dec 2022 07:23:26 +0000 https://www.chandrikadaily.com/?p=228805 ലോക ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില ഗുരുതരം. ഇതുമൂലം കഴിഞ്ഞ ശനിഴാഴ്ച്ച താരത്തിന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും ക്രിസ്തുമസ് ആഘോഷിച്ചത് അദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍വച്ച് തന്നെയായിരുന്നു. പെലെയുടെ അര്‍ബുദബാധ കൂടുതല്‍ ഗുരുതരമായിക്കൊണ്ടിരുക്കുകയാണെന്ന് അദ്ദേഹത്തെ പരിചരിക്കുന്ന ഡോക്ടര്‍ അറിയിച്ചിരുന്നു.

ഹൃദയത്തെയും വൃക്കയെയും രോഗം ബാധിച്ചതിനാല്‍ തീവ്രപരിചരണം ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അദ്ദേഹത്തിന്റെ വന്‍കുടല്‍ നീക്കം ചെയ്തതിന് ശേഷം ആശുപത്രി സന്ദര്‍ശനം പതിവായിരുന്നു. ഇതിനിടെ വീണ്ടും ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അവിടെവച്ച് മകള്‍ നാഷിമെന്റോയും ഫുട്‌ബോള്‍ താരമായിരുന്ന മകന്‍ എഡീഞ്ഞോയും എടുത്ത ചിത്രങ്ങള്‍ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആണ്.

 

]]>
https://www.chandrikadaily.com/pele-health-football-hospital.html/feed 0