<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Penalty &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/penalty/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 29 Aug 2025 16:00:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Penalty &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വാതിലുകള്‍ തുറന്നിട്ടു ബസ് സര്‍വീസ്; കുടുങ്ങിയത് 4099 ബസുകള്‍; പിഴയായി ഈടാക്കിയത് 12.69 ലക്ഷം രൂപ</title>
		<link>https://www.chandrikadaily.com/11open-doors-bus-service-4099-buses-were-stuck-12-69-lakh-was-collected-as-penalty.html</link>
					<comments>https://www.chandrikadaily.com/11open-doors-bus-service-4099-buses-were-stuck-12-69-lakh-was-collected-as-penalty.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 29 Aug 2025 15:52:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Penalty]]></category>
		<category><![CDATA[privatebus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352185</guid>

					<description><![CDATA[ബസുകളുടെ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത് തടയുന്നതിനായി റോഡ് സുരക്ഷാ മാനേജ്‌മെന്റ് ഐ.ജിയുടെ നേതൃത്വത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് വാഹനങ്ങള്‍ക്ക് പിഴ ഈടാക്കിയത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ചു വാതിലുകള്&#x200d; തുറന്നിട്ടു സര്&#x200d;വീസ് നടത്തിയതിനു പൊലീസ് നടത്തിയ പരിശോധനയില്&#x200d; കുടുങ്ങിയത് 4099 ബസുകള്&#x200d;. ഇവരില്&#x200d; നിന്ന് പിഴയായി ഈടാക്കിയത് 12,69,750 രൂപ. ബസുകളുടെ വാതിലുകള്&#x200d; തുറന്നിട്ട് സര്&#x200d;വീസ് നടത്തുന്നത് തടയുന്നതിനായി റോഡ് സുരക്ഷാ മാനേജ്‌മെന്റ് ഐ.ജിയുടെ നേതൃത്വത്തില്&#x200d; നടത്തിയ സ്‌പെഷ്യല്&#x200d; ഡ്രൈവിലാണ് വാഹനങ്ങള്&#x200d;ക്ക് പിഴ ഈടാക്കിയത്.</p>
<p>വാതിലുകള്&#x200d; തുറന്നിട്ട് ബസുകള്&#x200d; ഓടിക്കുന്നത് യാത്രക്കാര്&#x200d; വീഴാനുള്ള ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ച് പെട്ടെന്നുള്ള ബ്രേക്കിംഗ്, മൂര്&#x200d;ച്ചയുള്ള വളവുകള്&#x200d;, തിരക്കേറിയ നഗരപ്രദേശങ്ങള്&#x200d; എന്നിവയില്&#x200d;. ഈ സുരക്ഷിതമല്ലാത്ത രീതി മുമ്പ് നിരവധി ഗുരുതരവും മാരകവുമായ അപകടങ്ങള്&#x200d;ക്ക് കാരണമായിട്ടുണ്ട്.</p>
<p>ആകെ 32,203 ബസുകള്&#x200d; നാല് ദിവസത്തിനിടെ പരിശോധിച്ചത്. ബസുകളിലെ ജീവനക്കാര്&#x200d;ക്ക് ബോധവല്&#x200d;ക്കരണ ക്ലാസും നടത്തി. ജില്ലാ പൊലീസ് മേധാവികള്&#x200d;, ട്രാഫിക് സോണല്&#x200d; സൂപ്രണ്ടുമാര്&#x200d;, എന്&#x200d;ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്&#x200d; എന്നിവരുടെ പങ്കാളിത്തത്തോടെയാണ് സ്‌പെഷ്യല്&#x200d; ഡ്രൈവ് നടത്തിയത്. പതിവായി തുടര്&#x200d; പരിശോധനകള്&#x200d; നടത്താന്&#x200d; ഹൈവേ പട്രോള്&#x200d; യൂണിറ്റുകള്&#x200d;ക്കും എന്&#x200d;ഫോഴ്സ്മെന്റ് യൂണിറ്റുകള്&#x200d;ക്കും നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്. ആവര്&#x200d;ത്തിച്ചുള്ള നിയമലംഘകര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി സ്വീകരിക്കും. ഗതാഗത, റോഡ് സുരക്ഷാ മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്ട്സ്ആപ്പ് നമ്പറില്&#x200d; ( 974700 1099 ) നിയമലംഘനങ്ങള്&#x200d; പൗരന്മാര്&#x200d;ക്ക് റിപ്പോര്&#x200d;ട്ട് ചെയ്യാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11open-doors-bus-service-4099-buses-were-stuck-12-69-lakh-was-collected-as-penalty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിഴ നോട്ടിസ് അയയ്ക്കുന്നതില്&#x200d; വീഴ്ച; എ.ഐ കാമറകള്&#x200d; നോക്കുകുത്തി</title>
		<link>https://www.chandrikadaily.com/failure-to-send-penalty-notices-ai-looked-at-the-cameras.html</link>
					<comments>https://www.chandrikadaily.com/failure-to-send-penalty-notices-ai-looked-at-the-cameras.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 12 Apr 2024 10:25:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ai camera]]></category>
		<category><![CDATA[notices]]></category>
		<category><![CDATA[Penalty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295084</guid>

					<description><![CDATA[15 ലക്ഷത്തോളം നിയമ ലംഘനങ്ങള്&#x200d;ക്കാണ് നോട്ടിസ് അയയ്ക്കാത്തതായി കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>കേരള സര്&#x200d;ക്കാര്&#x200d; 235 കോടി രൂപ മുടക്കി സ്ഥാപിച്ച് പത്ത് മാസം പിന്നിട്ടപ്പോളേക്കും എ.ഐ കാമറകള്&#x200d; നോക്കുകുത്തിയായി. കാമറകള്&#x200d; കണ്ടെത്തുന്ന നിയമ ലംഘനങ്ങള്&#x200d;ക്ക് പിഴ നോട്ടിസ് അയക്കുന്നത് നിര്&#x200d;ത്തി. 15 ലക്ഷത്തോളം നിയമ ലംഘനങ്ങള്&#x200d;ക്കാണ് നോട്ടിസ് അയയ്ക്കാത്തതായി കണ്ടെത്തിയത്.</p>
<p>ഇതോടെ ഈ ഇനത്തില്&#x200d; നൂറു കോടിയിലേറെ രൂപയുടെ നഷ്ടം സര്&#x200d;ക്കാരിനുണ്ടായി. കരാറിലെ ആശയ കുഴപ്പത്തിന്റെ പേരിലാണ് നോട്ടിസ് അയയ്ക്കുന്നത് നിര്&#x200d;ത്തിയത്. കരാര്&#x200d; കമ്പനികള്&#x200d; അറ്റകുറ്റപ്പണികളും നിര്&#x200d;ത്തിയതോടെ എത്ര കാമറകള്&#x200d; പ്രവര്&#x200d;ത്തിക്കുന്നു എന്നതിലും വ്യക്തതയില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/failure-to-send-penalty-notices-ai-looked-at-the-cameras.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്തെ മൂന്ന്‌ ബാങ്കുകള്&#x200d;ക്ക് കോടികളുടെ പിഴ ചുമത്തി റിസര്&#x200d;വ് ബാങ്ക് ഓഫ് ഇന്ത്യ</title>
		<link>https://www.chandrikadaily.com/the-reserve-bank-of-india-has-imposed-a-penalty-of-crores-on-three-banks-in-the-country.html</link>
					<comments>https://www.chandrikadaily.com/the-reserve-bank-of-india-has-imposed-a-penalty-of-crores-on-three-banks-in-the-country.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 16 Oct 2023 01:51:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[banks]]></category>
		<category><![CDATA[crores]]></category>
		<category><![CDATA[imposed]]></category>
		<category><![CDATA[Penalty]]></category>
		<category><![CDATA[Reserve bank]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279430</guid>

					<description><![CDATA[യൂണിയന്&#x200d; ബാങ്ക് ഓഫ് ഇന്ത്യ, ആര്&#x200d;ബിഎല്&#x200d; ബാങ്ക്, ബജാജ് ഫിനാന്&#x200d;സ് ലിമിറ്റഡ് തുടങ്ങിയ 3 ബാങ്കുകള്&#x200d;ക്കെതിരെയാണ് റിസര്&#x200d;വ് ബാങ്കിന്റെ നടപടി.]]></description>
										<content:encoded><![CDATA[<p>രാജ്യത്തെ മൂന്ന്‌ ബാങ്കുകള്&#x200d;ക്ക് കോടികളുടെ പിഴ ചുമത്തി റിസര്&#x200d;വ് ബാങ്ക് ഓഫ് ഇന്ത്യ. യൂണിയന്&#x200d; ബാങ്ക് ഓഫ് ഇന്ത്യ, ആര്&#x200d;ബിഎല്&#x200d; ബാങ്ക്, ബജാജ് ഫിനാന്&#x200d;സ് ലിമിറ്റഡ് തുടങ്ങിയ 3 ബാങ്കുകള്&#x200d;ക്കെതിരെയാണ് റിസര്&#x200d;വ് ബാങ്കിന്റെ നടപടി. റിസര്&#x200d;വ് ബാങ്ക് നിര്&#x200d;ദ്ദേശിച്ച റെഗുലേറ്ററി മാനദണ്ഡങ്ങള്&#x200d; കൃത്യമായി പാലിക്കാത്തതിനെ തുടര്&#x200d;ന്നാണ് കോടികള്&#x200d; പിഴ ചുമത്തിയിട്ടുള്ളത്.</p>
<p>അതേസമയം, പിഴ ഈടാക്കിയ മുഴുവന്&#x200d; കേസുകളിലും, ഒരിക്കലും സ്ഥാപനങ്ങള്&#x200d; അതത് ഉപഭോക്താക്കളുമായി നടത്തുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയിട്ടുള്ളതല്ലെന്ന് റിസര്&#x200d;വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. വായ്പകളും അഡ്വാന്&#x200d;സുകളും സംബന്ധിച്ച റിസര്&#x200d;വ് ബാങ്ക് നിര്&#x200d;ദ്ദേശങ്ങള്&#x200d; ലംഘിച്ചതിനെ തുടര്&#x200d;ന്ന് യൂണിയന്&#x200d; ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഒരു കോടി രൂപയാണ് പിഴ ചുമത്തിയത്.</p>
<p>സ്വകാര്യ മേഖല ബാങ്കുകളിലെ ഓഹരികള്&#x200d; അല്ലെങ്കില്&#x200d; വോട്ടിംഗ് അവകാശങ്ങള്&#x200d; ഏറ്റെടുക്കുന്നതിനുള്ള മുന്&#x200d;കൂര്&#x200d; അനുമതിയുടെ നിയമങ്ങള്&#x200d; പാലിക്കാത്തതിന് തുടര്&#x200d;ന്ന് ആര്&#x200d;ബിഎല്&#x200d; ബാങ്കിനും പിഴ ചുമത്തി. എന്&#x200d;ഡിഎഫ്സികളിലെ ഇടപാടുകള്&#x200d; കാര്യക്ഷമമായി നിരീക്ഷിക്കാത്തതിനെത്തുടര്&#x200d;ന്ന് ബജാജ് ഫിനാന്&#x200d;സ് ലിമിറ്റഡിന് 8.5 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-reserve-bank-of-india-has-imposed-a-penalty-of-crores-on-three-banks-in-the-country.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കസഖ്‌സ്താനിൽ വധശിക്ഷ നിർത്തലാക്കി; പകരം ജീവപര്യന്തം</title>
		<link>https://www.chandrikadaily.com/kazakhstan-abolishes-death-penalty.html</link>
					<comments>https://www.chandrikadaily.com/kazakhstan-abolishes-death-penalty.html#respond</comments>
		
		<dc:creator><![CDATA[zamil]]></dc:creator>
		<pubDate>Sat, 02 Jan 2021 18:27:49 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[abolishes]]></category>
		<category><![CDATA[death]]></category>
		<category><![CDATA[kazakhstan]]></category>
		<category><![CDATA[Penalty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=174664</guid>

					<description><![CDATA[വധശിക്ഷക്കു പകരം ജീവപര്യന്തം തടവായിരിക്കും പരമാവധി ശിക്ഷയായി നൽകുക. ഇരുപത് വർഷത്തോളം വധശിക്ഷകൾ മരവിപ്പിച്ച് നിർത്തിയതിന് ശേഷമാണ് പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചത്.]]></description>
										<content:encoded><![CDATA[<p>മധ്യേഷ്യൻ രാജ്യമായ കസഖ്‌സ്താനിൽ വധശിക്ഷ നിർത്തലാക്കി പ്രസിഡന്റ് കാസിം ജോമാർട് തൊകായേവ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച് പാർലമെന്റ് അംഗീരിച്ച ബില്ലിൽ പ്രസിഡന്റ് ഒപ്പുവെച്ചു. വധശിക്ഷക്കു പകരം ജീവപര്യന്തം തടവായിരിക്കും പരമാവധി ശിക്ഷയായി നൽകുക. ഇരുപത് വർഷത്തോളം വധശിക്ഷകൾ മരവിപ്പിച്ച് നിർത്തിയതിന് ശേഷമാണ് പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചത്. 2016ൽ എട്ട് പൊലീസുകാരെയും രണ്ട് സിവിലിയന്മാരെയും വെടിവെച്ചു കൊലപ്പെടുത്തിയ റസ്‌ലൻ കുലെക്ബയേവ് ഉൾപ്പെടെ നിരവധി പേർ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നുണ്ട്.</p>
<p>വധശിക്ഷ റദ്ദാക്കിയതോടെ ഇവരുടെയെല്ലാം ശിക്ഷകൾ ജീവപര്യന്തമാക്കി ചുരുക്കും. നൂറിലേറെ രാജ്യങ്ങൾ വധശിക്ഷ നിയമവ്യവസ്ഥയിൽനിന്ന് എടുത്തുകളഞ്ഞിട്ടുണ്ട്. ചുരുക്കം ചില രാജ്യങ്ങൾ യുദ്ധകുറ്റകൃത്യങ്ങൾക്കും അസാധാരണ സാഹചര്യങ്ങളിലും മാത്രം വധശിക്ഷ ഉപയോഗിച്ചാൽ മതിയെന്ന നിലപാടിലാണ്. 51 രാജ്യങ്ങൾ നിരവധി വർഷങ്ങളായി വധശിക്ഷ നടപ്പാക്കാതെ മരവിപ്പിച്ചുനിർത്തിയിരിക്കുകയാണ്. പക്ഷെ, ഇന്ത്യ, അമേരിക്ക, ഇറാൻ, ചൈന, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ വധശിക്ഷ നടപ്പാക്കിപ്പോരുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kazakhstan-abolishes-death-penalty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെയ്മറുമായുള്ള തര്‍ക്കം; നിലപാട് വ്യക്തമാക്കി കവാനി</title>
		<link>https://www.chandrikadaily.com/cavanis-take-on-neymar-penalty-issue.html</link>
					<comments>https://www.chandrikadaily.com/cavanis-take-on-neymar-penalty-issue.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 03 Oct 2017 10:25:38 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[cavani]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[neymar]]></category>
		<category><![CDATA[Penalty]]></category>
		<category><![CDATA[psg]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46215</guid>

					<description><![CDATA[പാരിസ്: ഒളിംപിക് ലിയോണിനെതിരായ ലീഗ് വണ്‍ മത്സരത്തില്‍ ഫ്രീകിക്കും പെനാല്‍ട്ടിയും എടുക്കുന്നതു സംബന്ധിച്ച് സൂപ്പര്‍ താരം നെയ്മറുമായുണ്ടായ അഭിപ്രായ വ്യത്യാസം പറഞ്ഞു തീര്‍ത്തെന്ന് സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനി. കളിക്കളത്തില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കം ടി.വി ചാനലുകള്‍ വഴി ലോകമെങ്ങുമുള്ള ആരാധകര്‍ കാണുകയും കവാനിയെ വില്‍ക്കാന്‍ നെയ്മര്‍ പി.എസ്.ജി മാനേജ്‌മെന്റില്‍ സമ്മര്‍ദം ചെലുത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഉറുഗ്വേയിലെത്തിയപ്പോള്‍ വിവാദത്തില്‍ കവാനി ആദ്യമായി മനം തുറന്നത്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കും പോലെ വലിയ സംഭവമായിരുന്നില്ല [&#8230;]]]></description>
										<content:encoded><![CDATA[<p>പാരിസ്: ഒളിംപിക് ലിയോണിനെതിരായ ലീഗ് വണ്&#x200d; മത്സരത്തില്&#x200d; ഫ്രീകിക്കും പെനാല്&#x200d;ട്ടിയും എടുക്കുന്നതു സംബന്ധിച്ച് സൂപ്പര്&#x200d; താരം നെയ്മറുമായുണ്ടായ അഭിപ്രായ വ്യത്യാസം പറഞ്ഞു തീര്&#x200d;ത്തെന്ന് സ്‌ട്രൈക്കര്&#x200d; എഡിന്&#x200d;സന്&#x200d; കവാനി. കളിക്കളത്തില്&#x200d; ഇരുവരും തമ്മിലുണ്ടായ തര്&#x200d;ക്കം ടി.വി ചാനലുകള്&#x200d; വഴി ലോകമെങ്ങുമുള്ള ആരാധകര്&#x200d; കാണുകയും കവാനിയെ വില്&#x200d;ക്കാന്&#x200d; നെയ്മര്&#x200d; പി.എസ്.ജി മാനേജ്‌മെന്റില്&#x200d; സമ്മര്&#x200d;ദം ചെലുത്തിയെന്ന തരത്തില്&#x200d; വാര്&#x200d;ത്തകള്&#x200d; പ്രചരിക്കുകയും ചെയ്തിരുന്നു.</p>
<p>ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഉറുഗ്വേയിലെത്തിയപ്പോള്&#x200d; വിവാദത്തില്&#x200d; കവാനി ആദ്യമായി മനം തുറന്നത്. മാധ്യമങ്ങള്&#x200d; പ്രചരിപ്പിക്കും പോലെ വലിയ സംഭവമായിരുന്നില്ല പ്രശ്‌നമെന്നും കളി കഴിഞ്ഞപ്പോള്&#x200d; തന്നെ അതിന് പരിഹാരമായിരുന്നുവെന്നും 30-കാരന്&#x200d; പറഞ്ഞു.</p>
<p>&#8216;ഇതെല്ലാം ഫുട്‌ബോളിന്റെ ഭാഗമാണ്. യഥാര്&#x200d;ത്ഥത്തില്&#x200d; സംഭവിച്ചതിനേക്കാള്&#x200d; പെരുപ്പിച്ചു കാണിക്കപ്പെടുന്ന നിരവധി കാര്യങ്ങളുണ്ട്. ഇതും അതുപോലെയാണ്. നെയ്മറുമായുള്ള അഭിപ്രായ വ്യത്യാസം ഡ്രസ്സിംഗ് റൂമില്&#x200d; വെച്ചുതന്നെ പറഞ്ഞു തീര്&#x200d;ത്തിരുന്നു. ഇപ്പോള്&#x200d; എല്ലാം നല്ല നിലയ്ക്കാണ്. ഞങ്ങള്&#x200d; ഇരുവരും ഒരേ ലക്ഷ്യത്തിനു വേണ്ടിയാണ് പോരാടുന്നത് എന്നതാണ് പ്രധാനം.&#8217; &#8211; കവാനി പറഞ്ഞു.</p>
<p>പെനാല്&#x200d;ട്ടി കിക്കുകളെടുക്കാന്&#x200d; നെയ്മറിനെ അനുവദിക്കുന്നതിന് കവാനിക്ക് ഒരു ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തുവെന്ന് സ്പാനിഷ് മാധ്യമങ്ങളില്&#x200d; വാര്&#x200d;ത്ത വന്നിരുന്നവെങ്കിലും എസ്.ജി മാനേജ്‌മെന്റ് അത് നിഷേധിച്ചിരുന്നു. വിവാദ സംഭവത്തിനു ശേഷം പി.എസ്.ജിക്ക് ആദ്യമായി പെനാല്&#x200d;ട്ടി ലഭിച്ചത് ലീഗ് വണ്ണില്&#x200d; കഴിഞ്ഞയാഴ്ച ബോര്&#x200d;ഡോക്കെതിരെയാണ്. കിക്കെടുത്ത നെയ്മര്&#x200d; ഗോളാക്കുകയും ബ്രസീലിയന്&#x200d; താരത്തെ കവാനി അഭിനന്ദിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cavanis-take-on-neymar-penalty-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
