<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pending &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pending/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 03 Jul 2024 09:16:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pending &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകൾ കെട്ടിക്കിടക്കുന്നു; ഇനി ശനിയാഴ്ചയും ടെസ്റ്റ് നടത്താൻ തീരുമാനം</title>
		<link>https://www.chandrikadaily.com/pending-drivers-license-applications-it-has-been-decided-to-conduct-the-test-on-saturday-as-well.html</link>
					<comments>https://www.chandrikadaily.com/pending-drivers-license-applications-it-has-been-decided-to-conduct-the-test-on-saturday-as-well.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 03 Jul 2024 09:16:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Applications]]></category>
		<category><![CDATA[driver license]]></category>
		<category><![CDATA[pending]]></category>
		<category><![CDATA[Saturday]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301705</guid>

					<description><![CDATA[തീർപ്പുകൽപ്പിക്കാത്ത ലൈസൻസ് അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നത് വേഗത്തിലാക്കാനാണ് ഈ പുതിയ നീക്കം എന്നാണ് റിപ്പോര്&#x200d;ട്ടുകൾ.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് ആർടി ഓഫീസുകളിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നതിന് പരിഹാരം കാണാൻ മോട്ടോർ വാഹനവകുപ്പ്. ഇനി ശനിയാഴ്ചകളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് തീരുമാനം. തീർപ്പുകൽപ്പിക്കാത്ത ലൈസൻസ് അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നത് വേഗത്തിലാക്കാനാണ് ഈ പുതിയ നീക്കം എന്നാണ് റിപ്പോര്&#x200d;ട്ടുകൾ.</p>
<p>നിലവിൽ മൂവായിരത്തിലധികം അപേക്ഷകൾ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ടെന്നാണ് കണക്കുകൾ. ബാക്ക്‌ലോഗ് പരിഹരിക്കുന്നതിന് ഈ പരിശോധനകൾ നടത്താൻ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും (ആർടിഒ) സബ് ആർടിഒ ഓഫീസുകളിലും നിർദ്ദേശം നൽകിയിട്ടുണ്ട്.</p>
<p>സംസ്ഥാനത്ത് ആകെയുള്ള 86 ആർടി ഓഫീസുകളിൽ 36 എണ്ണത്തിലും മൂവായിരത്തിലധികം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അതുകൊണ്ടുതന്നെ ഈ പുതിയ തീരുമാനം പ്രശ്&#x200d;നംപരിഹരിക്കാനും അപേക്ഷകർക്ക് അവരുടെ ലൈസൻസുകൾ ഉടനടി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. സമഗ്രമായ പരിശോധന ഉറപ്പാക്കാനും ഇനി ശനിയാഴ്ചകളിലും ആർടിഒകൾ പ്രവർത്തിക്കും. ശരിയായ റോഡ് ടെസ്റ്റ് പൂർത്തിയാക്കാൻ കുറഞ്ഞത് 15 മുതൽ 18 മിനിറ്റ് വരെ എടുക്കണമെന്ന് മന്ത്രി പറയുന്നുയ</p>
<p>അതേസമയം സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം. 3000 അപേക്ഷകളിൽ കൂടുതൽ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകൾ അധികമായി നടത്തും. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ കാലപരിധി 18 ൽ നിന്ന് 22 വർഷമായി ഉയർത്തി. ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഗ്രൗണ്ടിൽ ഹാജരാവുന്നതിലും ഇളവ് അനുവദിച്ചു. സിഐടിയു പ്രതിനിധികളുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ മാറ്റം വരുന്നതോടെ 15 ദിവസമായി ഡ്രൈവിംഗ് സ്കൂൾ സിഐടിയു യൂണിയൻ നടത്തുന്ന സമരം നിർത്തിയേക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pending-drivers-license-applications-it-has-been-decided-to-conduct-the-test-on-saturday-as-well.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് മുക്കാൽ ലക്ഷത്തോളം ബില്ലുകൾ</title>
		<link>https://www.chandrikadaily.com/about-three-quarter-lakh-bills-are-pending-in-the-state-treasury.html</link>
					<comments>https://www.chandrikadaily.com/about-three-quarter-lakh-bills-are-pending-in-the-state-treasury.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 02 Apr 2024 04:54:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bills]]></category>
		<category><![CDATA[pending]]></category>
		<category><![CDATA[three quarter lakh]]></category>
		<category><![CDATA[treasury]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294259</guid>

					<description><![CDATA[ഏറ്റവും കൂടുതൽ ബില്ലുകൾ കെട്ടിക്കിടക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേതാണ്.]]></description>
										<content:encoded><![CDATA[<p>മെയ്ന്റനൻസ് ഉൾപ്പെടെ സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് 76,805 ബില്ലുകൾ. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി നൽകാത്തതാണ് ബില്ലുകൾ കെട്ടിക്കിടക്കാൻ കാരണം.</p>
<p>ഏറ്റവും കൂടുതൽ ബില്ലുകൾ കെട്ടിക്കിടക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേതാണ്. മാർച്ച് 31 അവസാനിച്ചപ്പോൾ ട്രഷറികളിൽ കെട്ടിക്കിടക്കുന്നത് 1,785.62 കോടി രൂപയുടെ 79,764 ബില്ലുകൾ.</p>
<p>31-നു വൈകുന്നേരം ഏഴരവരെ തദ്ദേശവകുപ്പിന്റെ വെബ്സൈറ്റിലെ കണക്കനുസരിച്ച് തുക ചെലവഴിക്കൽ 64.90 ശതമാനമാണ്. കെട്ടിക്കിടക്കുന്ന ബില്ലുകൾകൂടി പാസാക്കിയിരുന്നെങ്കിൽ ഇത് 79.99 ശതമാനത്തിലേക്ക് ഉയരുമായിരുന്നു. സമീപകാലത്തെ ഏറ്റവും കുറഞ്ഞ പദ്ധതിപ്പണം ചെലവഴിക്കലായിരുന്നു ഇത്തവണത്തേത്.</p>
<p>2019-20-ലെ കോവിഡ് കാലത്ത് ചെലവഴിക്കൽ 55.87 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം പദ്ധതിനിർവഹണം 85.28 ശതമാനമായിരുന്നു. 2021-22-ൽ 88.12 ശതമാനവും.കെട്ടിക്കിടക്കുന്ന 79,764 ബില്ലുകളിൽ ഏറ്റവും കൂടുതൽ മാറാനുള്ളത് ഗ്രാമപ്പഞ്ചായത്തുകളുടേതാണ് -1,001.52 കോടി രൂപയുടെ 56,327 ബില്ലുകൾ. മാർച്ച് 31 വരെ 69.88 ശതമാനം മാത്രമാണ് ഗ്രാമപ്പഞ്ചായത്തുകളുടെ പദ്ധതിനിർവഹണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/about-three-quarter-lakh-bills-are-pending-in-the-state-treasury.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരാറുകാര്&#x200d;ക്കുള്ള കുടിശ്ശിക 16,000 കോടി കടന്നു; ഒരു വര്&#x200d;ഷത്തെ ബില്ലുകള്&#x200d; കെട്ടിക്കിടക്കുന്നു</title>
		<link>https://www.chandrikadaily.com/dues-to-contractors-cross-rs-16000-crore-a-years-worth-of-bills-are-pending.html</link>
					<comments>https://www.chandrikadaily.com/dues-to-contractors-cross-rs-16000-crore-a-years-worth-of-bills-are-pending.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 14 Sep 2023 02:27:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[contractors]]></category>
		<category><![CDATA[Dues]]></category>
		<category><![CDATA[pending]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274417</guid>

					<description><![CDATA[പല വകുപ്പിലും ചെയ്തജോലിക്കുള്ള പണം ഒരുവര്&#x200d;ഷത്തിനിടെ നല്&#x200d;കിയിട്ടില്ല]]></description>
										<content:encoded><![CDATA[<p>സര്&#x200d;ക്കാര്&#x200d;കരാറുകാര്&#x200d;ക്കുള്ള കുടിശ്ശിക 16,000 കോടിരൂപ കവിഞ്ഞു. പല വകുപ്പിലും ചെയ്തജോലിക്കുള്ള പണം ഒരുവര്&#x200d;ഷത്തിനിടെ നല്&#x200d;കിയിട്ടില്ല. ഇതേവരെ മുടക്കമില്ലാതിരുന്ന പഞ്ചായത്തുതലങ്ങളിലെ ഗ്രാമീണറോഡ് നവീകരണംപോലും നിര്&#x200d;ത്തിവെച്ച് കരാറുകാര്&#x200d; മെല്ലെപ്പോക്കിലാണ്. മാര്&#x200d;ച്ചുവരെയെങ്കിലും ഈ സ്ഥിതി മാറില്ലെന്നാണ് ധനവകുപ്പ് നല്&#x200d;കുന്ന സൂചന.</p>
<p>പൊതുമരാമത്ത് വകുപ്പ് 8 മാസത്തെ പണം നല്&#x200d;കാനുണ്ട്. 7000 കോടി രൂപ വരുമിത്. ഓണത്തിനുമുമ്പ് അഞ്ചുലക്ഷം രൂപവരെയുള്ള ബില്ലുകള്&#x200d; ട്രഷറിയില്&#x200d; മാറിയിരുന്നു. ഇപ്പോള്&#x200d; അതുമില്ല. കുടിശ്ശിക ബാങ്കുവഴി വായ്പാരൂപത്തില്&#x200d; നല്&#x200d;കുന്ന രീതിയും നിലച്ചു. ഇതിന് പലിശവരും. പാതിപലിശ കരാറുകാരനും പാതി സര്&#x200d;ക്കാരുമാണ് ബാങ്കിന് നല്&#x200d;കേണ്ടത്.</p>
<p>ജലവിഭവവകുപ്പില്&#x200d; 18 മാസമായി ബില്ലുകള്&#x200d; മാറിനല്&#x200d;കുന്നില്ല. വെള്ളക്കുഴലുകളുടെയും പമ്പ് ഹൗസുകളുടെയും അറ്റക്കുറ്റപ്പണിപോലും ചെയ്യാന്&#x200d;കഴിയാത്ത പ്രതിസന്ധി. 1000 കോടിയുടെ ബില്&#x200d; കുടിശ്ശികയാണ്.</p>
<p>കിഫ്ബിയിലെ ജോലികള്&#x200d;ക്ക് 2000 കോടിരൂപയാണ് കുടിശ്ശിക. കിഫ്ബിതന്നെ കരുതല്&#x200d;ധനം തീര്&#x200d;ന്ന് പ്രയാസത്തിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രിയുടെ പ്രാദേശികറോഡ് വികസനം, എം.എല്&#x200d;.എ.മാരുടെ പ്രാദേശികവികസനപദ്ധതികള്&#x200d;, റീബില്&#x200d;ഡ് കേരള എന്നിവയില്&#x200d; ഒരു വര്&#x200d;ഷത്തെ പണംനല്&#x200d;കാനുണ്ട്. ഇവമാത്രം 6000 കോടിവരും.</p>
<p>ഈ കുടിശ്ശിക സര്&#x200d;ക്കാര്&#x200d; കരാറുകാരുടേതുമാത്രമാണ്. പലസംഘങ്ങളും ഏജന്&#x200d;സികളും ടെന്&#x200d;ഡറെടുത്ത് ജോലികള്&#x200d;ചെയ്യുന്നുണ്ട്. അവര്&#x200d;ക്കും ഒരുവര്&#x200d;ഷംവരെയുള്ള പണംകിട്ടാനുണ്ട്.</p>
<p><strong>പണമില്ല, സാമഗ്രികളും</strong></p>
<p>സര്&#x200d;ക്കാര്&#x200d; പണികള്&#x200d;ക്ക് എടുക്കുന്ന സാമഗ്രികള്&#x200d;ക്ക് പണംകിട്ടാന്&#x200d; വൈകുമെന്നതിനാല്&#x200d; അധികബില്ലാണ് ഏജന്&#x200d;സികളും ഉടമകളും ഈടാക്കുന്നത്. ഒരു ബാരല്&#x200d; ടാറിന് 6500 രൂപയാണ് സര്&#x200d;ക്കാര്&#x200d;നിരക്ക്. കമ്പനികള്&#x200d; ഇതിന് 10,000 രൂപ ഈടാക്കും. മെറ്റല്&#x200d;, പാറപ്പൊടി, സിമന്റ് തുടങ്ങിയവയ്ക്കും ഇതേനിലയാണ്. ക്വാറികള്&#x200d; പലയിടത്തും കരാറുകാര്&#x200d;ക്ക് സാധനങ്ങള്&#x200d; കൊടുക്കുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dues-to-contractors-cross-rs-16000-crore-a-years-worth-of-bills-are-pending.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
