<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Perinthalmanna &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/perinthalmanna/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 20 Jul 2025 11:29:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Perinthalmanna &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പെരിന്തല്‍മണ്ണയിലെ 15കാരിക്ക് നിപയില്ല; പരിശോധനാഫലം നെഗറ്റീവ്</title>
		<link>https://www.chandrikadaily.com/15-year-old-girl-from-perinthalmanna-does-not-have-nipah-test-results-negative.html</link>
					<comments>https://www.chandrikadaily.com/15-year-old-girl-from-perinthalmanna-does-not-have-nipah-test-results-negative.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 20 Jul 2025 11:29:24 +0000</pubDate>
				<category><![CDATA[health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nipah]]></category>
		<category><![CDATA[Perinthalmanna]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347952</guid>

					<description><![CDATA[വെള്ളിയാഴ്ച രാത്രി കുട്ടിയെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: തൃശൂര്&#x200d; മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ചികില്&#x200d;സയിലായിരുന്ന 15കാരിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. രോഗബാധയെന്ന സംശയത്തെ തുടര്&#x200d;ന്നാണ് പെരിന്തല്&#x200d;മണ്ണ സ്വദേശിയായ പെണ്&#x200d;കുട്ടിയെ അഡ്മിറ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി കുട്ടിയെ മെഡിക്കല്&#x200d; കോളജിലെ ഐസൊലേഷന്&#x200d; വാര്&#x200d;ഡില്&#x200d; പ്രവേശിപ്പിച്ചിരുന്നു. എന്നാല്&#x200d;, കോഴിക്കോട് നടത്തിയ സ്രവ പരിശോധനല്&#x200d; നെഗറ്റീവ് ആണെന്ന് കണ്ടെത്തി.</p>
<p>സംസ്ഥാനത്ത് ആകെ 648 പേരാണ് നിപ വൈറസ് സമ്പര്&#x200d;ക്കപ്പട്ടികയില്&#x200d; ഉള്ളത്. ഇതില്&#x200d; 30 പേര്&#x200d; ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 97 പേര്&#x200d; ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. മലപ്പുറം ജില്ലയില്&#x200d; 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്&#x200d; ജില്ലകളില്&#x200d; ഒരാള്&#x200d; വീതവുമാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്&#x200d;ജ് അറിയിച്ചു.</p>
<p>മലപ്പുറത്ത് 13 പേര്&#x200d; ഐസൊലേഷനില്&#x200d; ചികിത്സയിലുണ്ട്. ഇതുവരെ 97 സാമ്പിളുകള്&#x200d; നെഗറ്റീവ് ആണ്. ഐസൊലേഷന്&#x200d; കാലയളവ് പൂര്&#x200d;ത്തിയാക്കിയ മലപ്പുറം ജില്ലയില്&#x200d; നിന്നുള്ള 21 പേരെയും പാലക്കാട് നിന്നുള്ള 12 പേരെയും സമ്പര്&#x200d;ക്കപ്പട്ടികയില്&#x200d; നിന്ന് ഒഴിവാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15-year-old-girl-from-perinthalmanna-does-not-have-nipah-test-results-negative.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരിന്തല്&#x200d;മണ്ണയില്&#x200d; സിപിഎം ശക്തികേന്ദ്രങ്ങളിലെ തിരിച്ചടി; ചര്&#x200d;ച്ചയായി നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; അച്ചടക്ക നടപടി നേരിട്ട നേതാവിന്&#x200d;റെ ഫേസ്ബുക്ക് പോസ്റ്റ്</title>
		<link>https://www.chandrikadaily.com/backlash-in-cpm-strongholds-in-perinthalmanna-the-facebook-post-of-the-leader-who-faced-disciplinary-action-in-the-assembly-election-was-discussed.html</link>
					<comments>https://www.chandrikadaily.com/backlash-in-cpm-strongholds-in-perinthalmanna-the-facebook-post-of-the-leader-who-faced-disciplinary-action-in-the-assembly-election-was-discussed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Jun 2024 04:55:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Backlash]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[Perinthalmanna]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299520</guid>

					<description><![CDATA['പാര്&#x200d;ട്ടി നടപടിക്ക് വിധേയമാകേണ്ടവരുടെ എണ്ണം ഹോ ...' എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.]]></description>
										<content:encoded><![CDATA[<p>നഗരസഭാ പൊതുമരാമത്ത് സ്ഥിരസമിതി അധ്യക്ഷനായ കെ. ഉണ്ണികൃഷ്ണന്റെ പോസ്റ്റ് പ്രവര്&#x200d;ത്തകര്&#x200d;ക്കിടയില്&#x200d; ചര്&#x200d;ച്ചയാകുന്നു. പെരിന്തല്&#x200d;മണ്ണയില്&#x200d; സിപിഎം ശക്തി കേന്ദ്രങ്ങളില്&#x200d; വോട്ട് കുറഞ്ഞതോടെ നിയമസഭാ തിരഞ്ഞെടുപ്പിലെ അച്ചടക്ക നടപടി ഓര്&#x200d;മിപ്പിച്ച് സിപിഎം നേതാവിന്റെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ. &#8216;പാര്&#x200d;ട്ടി നടപടിക്ക് വിധേയമാകേണ്ടവരുടെ എണ്ണം ഹോ &#8230;&#8217; എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. പഴയ കാര്യങ്ങള്&#x200d; ഓര്&#x200d;മിപ്പിച്ചുകൊണ്ട് പലരും താഴെ കമന്റും രേഖപ്പെടുത്തി.</p>
<p>ലോക്സഭാ തിരഞ്ഞെടുപ്പില്&#x200d; പെരിന്തല്&#x200d;മണ്ണ നിയോജക മണ്ഡലത്തിലെ സിപിഎം കോട്ടകളിലെ വിള്ളല്&#x200d; പാര്&#x200d;ട്ടിയില്&#x200d; സജീവ ചര്&#x200d;ച്ചയാകുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; എല്&#x200d;ഡിഎഫ് സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥി കെ.പി.എം. മുസ്തഫയ് ക്ക് വോട്ട് കുറഞ്ഞതിന്റെ പേരില്&#x200d; 5 പേര്&#x200d;ക്കെതിരെയുണ്ടായ നടപടിയും പുതിയ സാഹചര്യത്തില്&#x200d; പ്രവര്&#x200d;ത്തകര്&#x200d;ക്കിടയില്&#x200d; ചര്&#x200d;ച്ചയാവുകയാണ്. അന്ന് 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി നജീബ് കാന്തപുരം വിജയിച്ചത്. ഇതേ തുടര്&#x200d;ന്നാണ് പ്രചാരണ രംഗത്ത് സജീവമായില്ലെന്ന പേരില്&#x200d; 2 സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്&#x200d; ഉള്&#x200d;പ്പെടെ 5 പേര്&#x200d; നടപടി നേരിട്ടത്.</p>
<p>ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ഉടനെ അന്ന് പാര്&#x200d;ട്ടി നടപടി നേരിട്ടവരില്&#x200d; നിലവിലെ നഗരസഭാ പൊതുമരാമത്ത് സ്ഥിരസമിതി അധ്യക്ഷനായ കെ. ഉണ്ണികൃഷ്ണന്റെ പോസ്റ്റും പ്രവര്&#x200d;ത്തകര്&#x200d;ക്കിടയില്&#x200d; സജീവ ചര്&#x200d;ച്ചയാകുന്നുണ്ട്. എന്നാല്&#x200d; സംഭവം വിവാദമായതോടെ മണിക്കൂറുകള്&#x200d;ക്ക് ശേഷം ഈ പോസ്റ്റ് നീക്കം ചെയ്തു. അന്ന് ഏരിയ കമ്മിറ്റ് അംഗമായിരുന്ന കെ.ഉണ്ണിക്കൃഷ്ണനെ ലോക്കല്&#x200d; കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇ.ടി. മുഹമ്മദ് ബഷീറിന് പെരിന്തല്&#x200d;മണ്ണ നിയോജക മണ്ഡലത്തില്&#x200d; നിന്ന് ഇത്തവണ ലഭിച്ച 26799 വോട്ടിന്റെ ലീഡില്&#x200d; 14959 വോട്ടും എല്&#x200d;ഡിഎഫ് ഭരിക്കുന്ന പെരിന്തല്&#x200d;മണ്ണ നഗരസഭ, മേലാറ്റൂര്&#x200d;, താഴെക്കോട്, പുലാമന്തോള്&#x200d; പഞ്ചായത്തുകള്&#x200d; എന്നിവിടങ്ങളില്&#x200d; നിന്നാണ്.</p>
<p>തിരഞ്ഞെടുപ്പുകളില്&#x200d; സിപിഎ മ്മിന് ഭൂരിപക്ഷം ഉറപ്പാക്കാറുള്ള ഏലംകുളം പഞ്ചായത്തില്&#x200d;നിന്ന് ഇ.ടിക്ക് 1029 വോട്ടിന്റെ ലീഡ് ലഭിച്ചു. മാത്രമല്ല നിയോജക മണ്ഡലത്തില്&#x200d; ഇ.ടിക്ക് 857 എന്ന ഏറ്റവും കൂടുതല്&#x200d; വോട്ട് ലഭിച്ചതും ഇ.എം.എസിന്റെ നാട്ടിലെ ബൂത്തില്&#x200d; നിന്നാണ്.</p>
<p>നിയോജക മണ്ഡലത്തില്&#x200d; നിന്ന് ഇത്തവണ യുഡിഎഫിന് കൂടുതല്&#x200d; ലീഡ് നല്&#x200d;കിയത് സിപിഎം ഭരിക്കുന്ന താഴെക്കോട് പഞ്ചായത്താണ്. (6338 വോട്ട്). നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ത്ഥിയ്ക്ക് 46.18 ശതമാനം വോട്ട് ലഭിച്ചപ്പോള്&#x200d; ഇത്തവണ വി.വസിഫിന് 37.44 ശതമാനം വോട്ടാണ് ലഭിച്ചത്. സിപിഎമ്മിന് ന് 10 % ത്തോളം വോട്ട് ചോര്&#x200d;ച്ച ഉണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/backlash-in-cpm-strongholds-in-perinthalmanna-the-facebook-post-of-the-leader-who-faced-disciplinary-action-in-the-assembly-election-was-discussed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരിന്തല്&#x200d;മണ്ണ സ്വദേശി ജിദ്ദയില്&#x200d; നിര്യാതനായി</title>
		<link>https://www.chandrikadaily.com/a-native-of-perinthalmanna-passed-away-in-jeddah.html</link>
					<comments>https://www.chandrikadaily.com/a-native-of-perinthalmanna-passed-away-in-jeddah.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 31 Mar 2024 08:15:04 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[died]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[Perinthalmanna]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294132</guid>

					<description><![CDATA[ജിദ്ദാ കിങ് ഫഹദ് ഹോസ്പിറ്റലില്&#x200d; വെച്ച് ഹൃദയാഘാതത്തെ തുടര്&#x200d;ന്നായിരുന്നു മരണം.]]></description>
										<content:encoded><![CDATA[<p>ജിദ്ദയില്&#x200d; മലപ്പുറം ജില്ലയിലെ പെരിന്തല്&#x200d;മണ്ണക്കടുത്ത് ചെറുകര റെയില്&#x200d;വെ ഗെയ്റ്റിന് സമീപം മുണ്ടുകാട്ടില്&#x200d; അബ്ദുല്&#x200d; ഹമീദ് മരണപ്പെട്ടു. ഹൗസ് ഡ്രൈവറായിരുന്നു ഏറെക്കാലം.20 വര്&#x200d;ഷത്തോളമായി പ്രവാസിയാണ്. ഇന്നലെ രാത്രി 12 മണിക്ക് ജിദ്ദാ കിങ് ഫഹദ് ഹോസ്പിറ്റലില്&#x200d; വെച്ച് ഹൃദയാഘാതത്തെ തുടര്&#x200d;ന്നായിരുന്നു മരണം. നിയമ നടപടിക്രമങ്ങളുമായി ജിദ്ദാ കെ.എം.സി.സി വെല്&#x200d;ഫെയര്&#x200d; വിംഗ് രംഗത്തുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-native-of-perinthalmanna-passed-away-in-jeddah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരിന്തല്&#x200d;മണ്ണയില്&#x200d; വീണ്ടും വന്യജീവി ആക്രമണം; വന്യജീവി ആടിനെ കടിച്ചു കൊണ്ടുപോയി</title>
		<link>https://www.chandrikadaily.com/wildlife-attack-again-in-perinthalmanna-the-wild-animal-bit-the-goat-and-took-it-away.html</link>
					<comments>https://www.chandrikadaily.com/wildlife-attack-again-in-perinthalmanna-the-wild-animal-bit-the-goat-and-took-it-away.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 20 Feb 2024 15:12:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bit goat]]></category>
		<category><![CDATA[Perinthalmanna]]></category>
		<category><![CDATA[wild animal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290948</guid>

					<description><![CDATA[പുലിയാണ് ആടിനെ പിടിച്ചതെന്ന് നാട്ടുകാര്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>മലപ്പുറം പെരിന്തല്&#x200d;മണ്ണ മുള്ളിയാകുര്&#x200d;ശിയില്&#x200d; വീണ്ടും വന്യജീവി ആക്രമണം. വന്യജീവി ആടിനെ കടിച്ചു കൊണ്ടുപോയി. പുലിയാണ് ആടിനെ പിടിച്ചതെന്ന് നാട്ടുകാര്&#x200d; പറയുന്നു.</p>
<p>മുള്ളിയാകുര്&#x200d;ശി സ്വദേശി ഉമൈറിന്റെ ആടിനെയാണ് വീട്ടുമുറ്റത്ത് നിന്നും വന്യജീവി കടിച്ച് കൊണ്ട് പോയി. പുലിയെ പിടിക്കാന്&#x200d; കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്&#x200d; ആവശ്യപ്പെടുന്നു.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>&nbsp;</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wildlife-attack-again-in-perinthalmanna-the-wild-animal-bit-the-goat-and-took-it-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആധുനിക സൗകര്യങ്ങളുമായി പെരിന്തല്&#x200d;മണ്ണ ബ്ലഡ് ബാങ്ക് ഉദ്ഘാടനം ചെയ്തു</title>
		<link>https://www.chandrikadaily.com/blood-perithalammnaa.html</link>
					<comments>https://www.chandrikadaily.com/blood-perithalammnaa.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 02 Aug 2023 09:26:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bloodbank]]></category>
		<category><![CDATA[Perinthalmanna]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267789</guid>

					<description><![CDATA[പെരിന്തല്&#x200d;മണ്ണ ബ്ലഡ് ബാങ്കില്&#x200d; ഒരുക്കിയ ആധുനിക സംവിധാനങ്ങള്&#x200d; നജീബ് കാന്തപുരം എംഎല്&#x200d;എ ഉദ്ഘാടനം ചെയ്യുന്നു]]></description>
										<content:encoded><![CDATA[<p>പെരിന്തല്&#x200d;മണ്ണ ബ്ലഡ് ബാങ്കില്&#x200d; ഒരുക്കിയ ആധുനിക സംവിധാനങ്ങള്&#x200d; നജീബ് കാന്തപുരം എംഎല്&#x200d;എ ഉദ്ഘാടനം ചെയ്തു. ആശുപത്രയുടെ സൗകര്യം മെച്ചപ്പെടുത്താനും ആധുനിക സംവിധാനങ്ങള്&#x200d; ഒരുക്കാനും പൊതുജന പിന്തുണയോടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പെരിന്തല്&#x200d;മണ്ണ മണ്ഡലത്തില്&#x200d; നടപ്പാക്കുന്ന &#8216; സമഗ്ര&#8217; പദ്ധതിയില്&#x200d; ജില്ലാ ആശുപത്രിയുടെ ശുചീകരണവും ഉള്&#x200d;പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്&#x200d; ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി ബിന്ദു അധ്യക്ഷത വഹിച്ചു.<br />
സേവനങ്ങള്&#x200d; മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പെരിന്തല്&#x200d;മണ്ണ ബ്ലഡ് ബാങ്കില്&#x200d; പുതിയ സംവിധാനങ്ങള്&#x200d; ഒരുക്കിയത്. ലാബ് നവീകരണം, കമ്പ്യൂട്ടര്&#x200d; വത്കരണം തുടങ്ങിയ സംവിധാനങ്ങളാണ് പുതുതായി ഒരുക്കിയിരിക്കുന്നത്. നവീകരിച്ച ലാബില്&#x200d; രക്തപരിശോധനയില്&#x200d; എലിസ രീതിക്ക് പകരമായി പരിഷ്‌കരിച്ച ക്ലിയ രീതിയിലാണ് പരിശോധനകള്&#x200d; നടത്തുക. എച്ച്‌ഐവി, ഹോര്&#x200d;മോണ്&#x200d; പ്രശ്‌നങ്ങള്&#x200d; എന്നിവയുടെ പരിശോധന ഫലം വേഗത്തില്&#x200d; ലഭ്യമാക്കാന്&#x200d; ഈ രീതിയില്&#x200d; സഹായകമാവും. ബ്ലഡ് ബാങ്ക് കമ്പ്യൂട്ടര്&#x200d; വത്രിക്കുക വഴി ദാതാക്കളുടെ കൗണ്&#x200d;സിലിങ് തുടങ്ങിയ രോഗികള്&#x200d;ക്ക് രക്തം നല്&#x200d;കുന്ന വരെയുള്ള എല്ലാ കാര്യങ്ങളും ദാതാവിന് എവിടെയിരുന്നും പരിശോധിക്കാനും കഴിയും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blood-perithalammnaa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിവിൽ സർവീസ് പ്രിലിംസ് പരീക്ഷയിൽ  പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിക്ക്‌ അഭിമാന നേട്ടം</title>
		<link>https://www.chandrikadaily.com/perinthalmanna-hyderali-shihab-thangal-civil-service-academy-achieves-proud-in-civil-service-prelims-exam.html</link>
					<comments>https://www.chandrikadaily.com/perinthalmanna-hyderali-shihab-thangal-civil-service-academy-achieves-proud-in-civil-service-prelims-exam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 12 Jun 2023 06:53:21 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[civil service]]></category>
		<category><![CDATA[mla]]></category>
		<category><![CDATA[Najeeb Kanthapuram]]></category>
		<category><![CDATA[Perinthalmanna]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258876</guid>

					<description><![CDATA[സിവിൽ സർവീസ് പ്രിലിംസ് പരീക്ഷയിൽ പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിക്ക്‌ അഭിമാന നേട്ടം ആദ്യ ബാച്ചിൽ പരീക്ഷ എഴുതിയ 100 പേരിൽ 9 പേർ വിജയിച്ചു. സഹായിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി.. പ്രിയ നേതാവ്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ ഓർമ്മകൾക്ക്‌ മുമ്പിൽ ഈ വിജയം സമർപ്പിക്കുന്നതായി നജീബ് കാന്തപുരം എം എൽ. എ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>സിവിൽ സർവീസ് പ്രിലിംസ് പരീക്ഷയിൽ പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിക്ക്‌ അഭിമാന നേട്ടം ആദ്യ ബാച്ചിൽ പരീക്ഷ എഴുതിയ 100 പേരിൽ 9 പേർ വിജയിച്ചു. സഹായിച്ചവർക്കും പിന്തുണച്ചവർക്കും<br />
നന്ദി.. പ്രിയ നേതാവ്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ ഓർമ്മകൾക്ക്‌ മുമ്പിൽ ഈ വിജയം സമർപ്പിക്കുന്നതായി നജീബ് കാന്തപുരം എം എൽ. എ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/perinthalmanna-hyderali-shihab-thangal-civil-service-academy-achieves-proud-in-civil-service-prelims-exam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരിന്തൽമണ്ണയിൽ 65 കാരനെ  ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടി; യുവതിയടക്കം മൂന്നുപേർ പിടിയിൽ</title>
		<link>https://www.chandrikadaily.com/perinthalamannahineytrap.html</link>
					<comments>https://www.chandrikadaily.com/perinthalamannahineytrap.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 30 May 2023 04:05:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[honey trap]]></category>
		<category><![CDATA[Perinthalmanna]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=256654</guid>

					<description><![CDATA[യുവതി മൊബൈൽ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് വീട്ടിലേക്കു വിളിച്ചു വരുത്തി പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പറയുന്നത്.]]></description>
										<content:encoded><![CDATA[<p>പെരിന്തൽമണ്ണയിൽ അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയെന്ന കേസിൽ യുവതിയടക്കം 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറുപേർക്ക് എതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതൻകോടൻ വീട്ടിൽ ഷബാന (37 ), ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലി വീട്ടിൽ ( 37), താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ് (22 ) എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തത്.ആലിപ്പറമ്പ് സ്വദേശിയായ 65 കാരനിൽ നിന്നും നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റ് അഞ്ചു പേർക്കുമെതിരേ പെരിന്തൽമണ്ണ പോലീസ് കേസെടുത്തിരിക്കുന്നത്. യുവതി മൊബൈൽ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് വീട്ടിലേക്കു വിളിച്ചു വരുത്തി പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/perinthalamannahineytrap.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈദരലി ശിഹാബ് തങ്ങള്&#x200d; സിവില്&#x200d;സര്&#x200d;വ്വീസ് അക്കാദമിയില്&#x200d;നിന്ന് ഐ.എ.എസ്സിലേക്ക് രണ്ടുപേര്&#x200d;. വീല്&#x200d;ചെയറിലിരുന്നാണ്  ഷഹാന പഠിച്ചത്</title>
		<link>https://www.chandrikadaily.com/aperinthalamanna-kriya.html</link>
					<comments>https://www.chandrikadaily.com/aperinthalamanna-kriya.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 23 May 2023 10:58:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IAS]]></category>
		<category><![CDATA[Perinthalmanna]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255461</guid>

					<description><![CDATA[എം.എല്&#x200d;.എയുടെ പെരിന്തല്&#x200d;മണ്ണ മണ്ഡലത്തിലെയും മലബാറിലെയും വിദ്യാഭ്യാസ തൊഴില്&#x200d; മുന്നേറ്റത്തിനുള്ളതാണ് ക്രിയ പദ്ധതി.]]></description>
										<content:encoded><![CDATA[<p>പെരിന്തല്&#x200d;മണ്ണ ക്രിയയില്&#x200d;നിന്ന് ഐ.എ.എസ്സിലേക്ക് രണ്ടുപേര്&#x200d;ക്ക് റാങ്കുകള്&#x200d;. കാസര്&#x200d;കോട് ജില്ലക്കാരി കാജല്&#x200d; രാജുവും വയനാട് സ്വദേശി ഷറിന്&#x200d; ശഹാനയും. &#8220;പെരിന്തല്&#x200d;മണ്ണ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; സിവില്&#x200d; സര്&#x200d;വ്വീസ് അക്കാദമിക്ക് ഇത് അഭിമാന നിമിഷം. രാജ്യത്തിന്റെ പരമോന്നത സര്&#x200d;വ്വീസിലേക്ക് അക്കാദമിയുടെ ഇന്റര്&#x200d;വ്വ്യൂ കോച്ചിംഗിലൂടെ കടന്നു വന്ന രണ്ട് മിടുക്കര്&#x200d; ഇടം നേടിയിരിക്കുന്നു. കാസര്&#x200d;ക്കോട് ജില്ലക്കാരി കാജല്&#x200d; രാജു വും വയനാട് സ്വദേശി ഷറിന്&#x200d; ശഹാനയും. ഈ ദൗത്യത്തില്&#x200d; ഞങ്ങള്&#x200d;ക്കൊപ്പം പങ്കു ചേര്&#x200d;ന്ന മുന്&#x200d; ചീഫ് സെക്രട്ടറി കെ.ജയകുമാര്&#x200d; സാര്&#x200d;, എല്ലാ തിരക്കുകളും മാറ്റി വെച്ച് ഞങ്ങള്&#x200d;ക്കൊപ്പം നിന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ ജാഫര്&#x200d; മാലിക്,ഷാ ഫൈസല്&#x200d; , അഞ്ജു കെ.എസ്, വിഗ്‌നേശ്വരി, എന്നിവര്&#x200d;ക്ക് പ്രത്യേക നന്ദി&#8230;.&#8221;<br />
ക്രിയയുടെ യാത്ര സഫലമാകുന്നുവെന്ന് നജീബ് കാന്തപുരം എം.എല്&#x200d;.എ കുറിച്ചു. എം.എല്&#x200d;.എയുടെ പെരിന്തല്&#x200d;മണ്ണ മണ്ഡലത്തിലെയും മലബാറിലെയും വിദ്യാഭ്യാസ തൊഴില്&#x200d; മുന്നേറ്റത്തിനുള്ളതാണ് ക്രിയ പദ്ധതി.</p>
<p>വീല്&#x200d;ചെയറിലിരുന്നാണ് വയനാട് കമ്പളക്കാട് സ്വദേശി ഷഹാന പഠിച്ചതും പരീക്ഷ എഴുതിയതും. ആദ്യബാച്ചിലെ 25 പേരില്&#x200d; ഒരാളാണ് ശഹാന. 2017ല്&#x200d; വീടിന്റെ ടെറസില്&#x200d;നിന്ന് വീണാണ് നട്ടെല്ലിന് പരിക്കേറ്റത്. രണ്ട് വര്&#x200d;ഷത്തോളം കട്ടിലിലായിരുന്നു. വിജയത്തിന് ശാരീരികശേഷി തടസ്സമല്ലെന്ന ്‌തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കി. ശസ്ത്രക്രിയക്ക് ഒരുങ്ങിയിരിക്കുകയാണിവര്&#x200d;.913-ാ റാങ്കാണ് ഷഹാനക്ക്. പരേതനായ ഉസ്മാന്റെയും ആമിനയുടെയും മകളാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aperinthalamanna-kriya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോക്സോ കേസില്&#x200d; പെരിന്തല്&#x200d;മണ്ണ സി.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ</title>
		<link>https://www.chandrikadaily.com/news-updates-pocso-case-perinthalmanna-ci.html</link>
					<comments>https://www.chandrikadaily.com/news-updates-pocso-case-perinthalmanna-ci.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Tue, 14 Feb 2023 15:08:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CI]]></category>
		<category><![CDATA[Perinthalmanna]]></category>
		<category><![CDATA[pocso case]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237944</guid>

					<description><![CDATA[കേസുമായി ബന്ധപ്പെട്ട് കമീഷന് മുന്നില്&#x200d; തുടര്&#x200d;ച്ചയായി ഹാജരാകാത്തതിനെ തുടര്&#x200d;ന്നാണ് നടപടി.]]></description>
										<content:encoded><![CDATA[<p>തിരൂര്&#x200d;: വിവാദമായ തേഞ്ഞിപ്പലം പോക്സോ കേസില്&#x200d; തുടര്&#x200d;ച്ചയായി ഹാജരാവാത്ത പെരിന്തല്&#x200d;മണ്ണ സി.ഐ സി. അലവിക്കെതിരെ പൊലീസ് വിങ്ങുമായി ബന്ധപ്പെടുത്തി അന്വേഷണം നടത്താന്&#x200d; മനുഷ്യാവകാശ കമീഷന്&#x200d; ജുഡീഷ്യല്&#x200d; അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് കമീഷന് മുന്നില്&#x200d; തുടര്&#x200d;ച്ചയായി ഹാജരാകാത്തതിനെ തുടര്&#x200d;ന്നാണ് നടപടി.</p>
<p>പെണ്&#x200d;കുട്ടിയെ ബന്ധുക്കള്&#x200d; ഉള്&#x200d;പ്പെടെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതി പൊലീസില്&#x200d; നല്&#x200d;കിയതിന്&#x200d;റെ തെളിവെടുപ്പും തുടരന്വേഷണവും മറയാക്കി ആത്മഹത്യ ചെയ്ത കുട്ടിയെയും പരാതിക്കാരിയായ അവരുടെ മാതാവിനെയും സി.ഐ മാനസികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്. തൂങ്ങി മരിച്ച പെണ്&#x200d;കുട്ടിയുടെ മാതാവ് ഇനി മുതല്&#x200d; സിറ്റിങ്ങില്&#x200d; ഹാജരാവേണ്ടതില്ലെന്നും മനുഷ്യാവകാശ കമീഷന്&#x200d; ഉത്തരവിട്ടു. നിരന്തരം സിറ്റിങ്ങിന് വരുന്നതിലുള്ള യാത്ര ചെലവും മറ്റും പെണ്&#x200d;കുട്ടിയുടെ മാതാവ് ഹാജരാക്കിയതിന് പിന്നാലെയാണ് ഇടപെടല്&#x200d;. ജില്ലയില്&#x200d; മറ്റ് ജില്ലകളെ അപേക്ഷിച്ച്‌ പൊലീസിനെതിരെ പരാതികള്&#x200d; വര്&#x200d;ധിച്ചുവരുന്നതായും ഇത് ഗൗരവമായി കാണുന്നതായും കമീഷന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-updates-pocso-case-perinthalmanna-ci.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരിന്തല്&#x200d;മണ്ണ : ബാലറ്റ് പെട്ടികള്&#x200d; മാറ്റിയതുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതി കേസ ്പരിഗണിക്കും</title>
		<link>https://www.chandrikadaily.com/1ballotbox-perinthalmanna.html</link>
					<comments>https://www.chandrikadaily.com/1ballotbox-perinthalmanna.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 20 Jan 2023 05:16:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ballotbox]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[Perinthalmanna]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233598</guid>

					<description><![CDATA[അതുകൊണ്ട് തന്നെ ഗൂഢാലോചന പൂര്&#x200d;ണ്ണമായും കണ്ടെത്താന്&#x200d; സമഗ്രമായ അന്വേഷണത്തിന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിടണമെന്ന്
നജീബ് കാന്തപുരം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>പെരിന്തല്&#x200d; മണ്ണ നിയമസഭാതിരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികള്&#x200d; മാറ്റിയതുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതി കേസ ്പരിഗണിക്കും. സംഭവത്തില്&#x200d;<br />
വന്&#x200d;ഗൂഢാലോചന നടന്നതായി നജീബ് കാന്തപുരം എം.എല്&#x200d;.എ. ഇതുസംബന്ധിച്ച് ഹൈക്കോടതി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീഴ്ചയായാണ് ഇടതുമുന്നണി പറയുന്നത്. എന്നാല്&#x200d; ഇതിനപ്പുറം വന്&#x200d;ഗൂഢാലോചന നടന്നതായാണ് ആരോപണം. 22 കിലോമീറ്ററപ്പുറമുള്ള സ്ഥലത്തേക്ക് പെട്ടികള്&#x200d; മാറ്റിയതിനെ സ്വാഭാവികമായികണാനാവില്ല. ഇക്കാര്യത്തില്&#x200d; ജില്ലാകലക്ടര്&#x200d; അന്വേഷണം തുടരുകയാണ്.</p>
<p>പെരിന്തല്&#x200d;മണ്ണ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അത്യന്തം ആശങ്കാജനകമായ ഒരു ഗൂഢാലോചനയുടെ ചുരുളുകളാണ് ഓരോദിവസവും പുറത്ത് വരുന്നത്. നമ്മള്&#x200d; വിശ്വസിക്കുന്ന എല്ലാ സംവിധാനങ്ങളെയും വിലക്ക് വാങ്ങാന്&#x200d; കഴിയുന്ന നിഗൂഢ ശക്തികളുടെ വലിയ നെക്‌സസ് ആണ് ബാലറ്റ് പെട്ടി മോഷണത്തിന് പിറകിലുള്ളതെന്ന് നജീബ് കാന്തപുരം പറഞ്ഞു.<br />
ബഹുമാനപ്പെട്ട ഹൈക്കോടതിയില്&#x200d; റിട്ടേണിംഗ്ഓഫീസറായ സബ്കളക്ടര്&#x200d; സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; മൂന്ന് കാര്യങ്ങള്&#x200d; ഊന്നിപ്പറയുന്നു:<br />
1. സ്‌ട്രോങ്ങ് റൂമില്&#x200d; നിന്ന് സീല്&#x200d; ചെയ്ത ബാലറ്റ് ബോക്‌സ് കാണാതായി.<br />
2. മലപ്പുറത്ത് നിന്ന് ഈ പെട്ടി കണ്ടെത്തുമ്പോള്&#x200d; കുത്തിത്തുറന്ന നിലയിലായിരുന്നു.<br />
3. കൗണ്ടര്&#x200d; 5 ല്&#x200d; നിന്നുള്ള ബാലറ്റുകള്&#x200d; കാണാനില്ല.അവശേഷിച്ച രേഖകളെല്ലാം ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.<br />
ഇത് കേരളത്തിലല്ല, രാജ്യത്ത് തന്നെ ആദ്യത്തെ അനുഭവമാണ്. ജനാധിപത്യത്തെ വിലക്കു വാങ്ങാന്&#x200d; ശ്രമിക്കുന്നവര്&#x200d; ഏത് നിലയിലും പ്രവര്&#x200d;ത്തിക്കും എന്ന മുന്നറിയിപ്പാണിത്.<br />
ഇത് സമഗ്രമായും നിഷ്പക്ഷമായും അന്വേഷിക്കണം. ഇതൊരു വ്യക്തിക്കോ ഏതെങ്കിലുമൊരു ഡിപ്പാര്&#x200d;ട്ട്‌മെന്റിനോ മാത്രം ചെയ്യാന്&#x200d; കഴിയുന്ന കുറ്റകൃത്യമല്ല. ഒരു ക്രൈമിനു വേണ്ടി ഒരുപാട് പേരെ വിലക്കു വാങ്ങാന്&#x200d; മാത്രം ശക്തരായ കുറ്റവാളികളാണ് പിറകില്&#x200d;.<br />
അതുകൊണ്ട് തന്നെ ഗൂഢാലോചന പൂര്&#x200d;ണ്ണമായും കണ്ടെത്താന്&#x200d; സമഗ്രമായ അന്വേഷണത്തിന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിടണമെന്ന്<br />
നജീബ് കാന്തപുരം പറഞ്ഞു.</p>
<p>PA Abdulhayy adds from malappuram:</p>
<p>പെരിന്തല്&#x200d;മണ്ണ മണ്ഡലത്തിലെ തപാല്&#x200d; ബാലറ്റ് കാണാതായ റിപ്പോര്&#x200d;ട്ട് പുറത്തു വന്നതോടെ ഭരണകൂടം പ്രതിക്കൂട്ടില്&#x200d;. സബ് കലക്ടര്&#x200d; ഹൈക്കോടതിക്ക് സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ട് ഉദ്യോഗസ്ഥ തലത്തിലും ഭരണതലത്തിലും അട്ടിമറി നടന്നതായാണ് വ്യക്തമാകുന്നത്. കൃത്യമായ ആസൂത്രണമാണ് സംഭവത്തില്&#x200d; ഉണ്ടായിരിക്കുന്നത്. അഞ്ചാം നമ്പര്&#x200d; ടേബിളിലെ ബാലറ്റാണ് കാണാതായിരിക്കുന്നത്. തീര്&#x200d;ത്തും യു.ഡി.എഫ് അനുകൂല വോട്ടുകള്&#x200d; കാന്&#x200d;വാസ് ചെയ്താണ് ഈ കള്ളക്കളി ഉദ്യോഗസ്ഥര്&#x200d; നടത്തിയിരുന്നത്. ബാലറ്റുകളുടെ എണ്ണമെഴുതി ഒട്ടിച്ച പേപ്പര്&#x200d; നഷ്ടപ്പെടാതിരുന്നതാണ് തട്ടിപ്പു പുറത്തു വരാന്&#x200d; കാരണമായത്. ഭരണാനുകൂല സംഘടനകളിലെ മെമ്പര്&#x200d;മാരെ മാത്രം കുത്തി നിറച്ചതാണ് മലപ്പുറം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കാര്യാലയം. ഇവിടെയാണ് പെട്ടിയെന്ന വാര്&#x200d;ത്ത പുറത്തു വന്നപ്പോള്&#x200d; തന്നെ യു.ഡി.എഫ് നേതാക്കള്&#x200d; ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ ആശങ്ക ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം സബ് കലക്ടര്&#x200d; സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ട്. തിരിമറി നടത്താന്&#x200d; സീനിയോറിട്ടി മറികടന്ന് എന്&#x200d;.ജി.ഒ അസോസിയേഷന്&#x200d; സംസ്ഥാന നേതാവിനെ തന്നെയാണ് പാര്&#x200d;ട്ടി നിയമിച്ചത്. സംഭവത്തില്&#x200d; ജില്ലാ കലക്ടര്&#x200d; വിശദീകരണം ചോദിച്ച മലപ്പുറം മുന്&#x200d; ജോയിന്റ് രജിസ്ട്രാര്&#x200d; എസ്. പ്രഭിത്തിനെ 2021 ഡിസംബറിലാണ് തലസ്ഥാന നഗരിയില്&#x200d; നിന്നും മലപ്പുറത്തെത്തിക്കുന്നത്. ഈ കാലയളവില്&#x200d; തന്നെയാണ് പെട്ടിയും നിശിപ്പിക്കാനെന്ന വ്യാജേന സമാന ഓഫീസിലെത്തിയത്. ഇയാള്&#x200d; എന്&#x200d;.ജി.ഒ യൂണിയന്&#x200d;, കെ.ജി.ഒ.എ എന്നീ സംഘടനയിലെ സംസ്ഥാന നേതാക്കളിലൊരാളാണ്. ബാലറ്റ് പേപ്പറില്&#x200d; കൃത്രിമം ചെയ്യുന്നതിനു മാത്രമാണ് ഇയാളെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയതെന്നാണ് സി.പി.എം സര്&#x200d;വീസ് സംഘടന അനുകൂലികളില്&#x200d; ചിലര്&#x200d; വ്യക്തമാക്കുന്നു. പാര്&#x200d;ട്ടി ഏല്&#x200d;പിച്ച ഉത്തരവാദിത്തം ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം നിര്&#x200d;വഹിക്കുകയും ചെയ്തു. അതിനു ശേഷം ഇദ്ദേഹത്തെ 2022 ജൂണില്&#x200d; തിരുവന്തപുരത്തേക്ക് തന്നെ തിരിച്ചു വിളിക്കുകയും ചെയ്തു. ഇപ്പോള്&#x200d; സംസ്ഥാന സഹകരണ ഓഡിറ്റ് ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടറായി ചുമതല ഏല്&#x200d;പിക്കപ്പെട്ടിരിക്കുകയാണ്. കരുവന്നൂര്&#x200d; ബാങ്കിന്റെ തട്ടിപ്പിനു കൂട്ടു നിന്ന സഖാക്കളെ സംരക്ഷിക്കുകയാണ് പുതിയ ചുമതലയെന്നാണ് വിവരം.<br />
ഇദ്ദേഹം മലപ്പുറത്തെത്തുന്നതിന് മുമ്പ് തന്നെ മുഴുവന്&#x200d; യു.ഡി.എഫ് അനുകൂലികളെയും സ്ഥലം മാറ്റുകയും എന്&#x200d;.ജി.ഒ യൂണിയന്റെയും കെ.ജി.ഒ.എയുടെയും അറിയപ്പെടുന്ന നേതാക്കളെ ഓഫീസില്&#x200d; നിയമിക്കുകയും ചെയ്തു. ഇതിന് നേതൃത്വം നല്&#x200d;കിയിരുന്നത് ഡെപ്യൂട്ടി ഓഫീസറായ ശ്രീഹരിയാണ്. മലപ്പുറം ജില്ലാ കെ.ജി.ഒ.എയുടെ ജില്ലാ സെക്രട്ടറിയായ ഇദ്ദേഹം സി.പി.എം നേരിട്ട് നിയമിച്ച വ്യക്തിയാണ്. കല്കടര്&#x200d; വിശദീകരണം ചോദിച്ച പെരിന്തല്&#x200d;മണ്ണ ട്രഷറി ഓഫീസര്&#x200d; എന്&#x200d; സതീഷ് കുമാര്&#x200d;, സീനിയര്&#x200d; അക്കൗണ്ടന്റ് എസ് രാജീവ് എന്നിവരെ സസ്‌പെന്റ് ചെയ്‌തെങ്കിലും സബ് രജിസ്ട്രാര്&#x200d; ഓഫീസിലെ ഒരാള്&#x200d;ക്കെതിരെയും നടപടിയുണ്ടായില്ല.എന്നാല്&#x200d; സഹകരണ വകുപ്പിലെ മേല്&#x200d; വിശദീകരണം ചോദിച്ച ഒരാള്&#x200d;ക്കെതിരെയും നടപടിയെടുത്തില്ലെന്നതും സംഭവത്തിലെ രാഷ്ട്രീയ മാനം വ്യക്തമാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1ballotbox-perinthalmanna.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
