<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>periya murder &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/periya-murder/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 12 Sep 2020 05:39:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>periya murder &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പെരിയ കേസ് വിവരങ്ങളുടെ ഡയറി ആവശ്യപ്പെട്ട് സിബിഐ; അനങ്ങാതെ കേരള പൊലീസ്</title>
		<link>https://www.chandrikadaily.com/periya-case-cbi.html</link>
					<comments>https://www.chandrikadaily.com/periya-case-cbi.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 12 Sep 2020 05:39:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[periya murder]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152463</guid>

					<description><![CDATA[നാല് തവണ കേസ് ഡയറിയും രേഖകളും തേടി സിബിഐ പൊലീസിന് കത്ത് നല്&#x200d;കി. എന്നിട്ടും മറുപടി കിട്ടിയില്ല]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ ഡയറിയും മറ്റു രേഖകളും സിബിഐ ആവര്&#x200d;ത്തിച്ചു ചോദിച്ചിട്ടും അനങ്ങാതെ പൊലീസ്. ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമായിട്ടാണ് നാല് തവണ സിബിഐ കേസ് രേഖകള്&#x200d; തേടി കത്ത് നല്&#x200d;കിയത്. എന്നിട്ടും സംസ്ഥാനത്തെ പൊലീസ് അനങ്ങിയില്ല.</p>
<p>കഴിഞ്ഞ മാസം 25ാം തീയതി, കേസന്വേഷണം സിബിഐയ്ക്ക് വിട്ട സിംഗിള്&#x200d; ബഞ്ച് ഉത്തരവ് ഡിവിഷന്&#x200d; ബഞ്ചും ശരിവച്ചതാണ്. അതിന് ശേഷം നാല് തവണ കേസ് ഡയറിയും രേഖകളും തേടി സിബിഐ പൊലീസിന് കത്ത് നല്&#x200d;കി. എന്നിട്ടും മറുപടി കിട്ടിയില്ല.</p>
<p>കേസില്&#x200d; ഇപ്പോള്&#x200d; സിബിഐ അന്വേഷണത്തിനെതിരെ സര്&#x200d;ക്കാര്&#x200d; സുപ്രീംകോടതിയിലേക്ക് പോവുന്നതായും റിപ്പോര്&#x200d;ട്ടുകള്&#x200d; വന്നു. അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീല്&#x200d; നല്&#x200d;കും. ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് നിയമോപദേശം തേടി.</p>
<p>ക്രൈംബ്രാഞ്ച് ഈ കേസിൽ നീതിയുക്തമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കേസ് സിബിഐക്ക് വിടേണ്ട സാഹചര്യമില്ലെന്നുമാണ് സർക്കാരിന്റെ വാദം. കഴിഞ്ഞ മാസം 25ാം തീയതിയാണ് കേസന്വേഷണം സിബിഐക്ക് വിട്ട സിംഗിള്&#x200d; ബഞ്ച് ഉത്തരവ് ഡിവിഷന്&#x200d; ബഞ്ച് ശരിവച്ചത്.</p>
<p>ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷവിമര്&#x200d;ശനവുമായാണ് ഹൈക്കോടതി കേസന്വേഷണം സിബിഐയ്ക്ക് വിട്ടത്. പൊലീസന്വേഷണത്തില്&#x200d; രാഷ്ട്രീയചായ്‌വുണ്ടോ എന്ന് സംശയിക്കുന്നുവെന്നടക്കം സിംഗിള്&#x200d; ബഞ്ച് ഉത്തരവില്&#x200d; പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം അപൂര്&#x200d;ണവും, വസ്തുതാപരമല്ലാത്തതുമെന്ന് ഡിവിഷന്&#x200d; ബഞ്ച് ഉത്തരവില്&#x200d; പറയുന്നു. ഗൂഢാലോചന സംബന്ധിച്ച പല നിര്&#x200d;ണായക വിവരങ്ങളും വേണ്ട രീതിയില്&#x200d; അന്വേഷിച്ചില്ല. പല കണ്ടെത്തലുകളിലും ആഴത്തിലുള്ള അന്വേഷണം നടത്തണ്ടതായിരുന്നു. സാഹചര്യത്തെളിവുകള്&#x200d; മാത്രമുള്ള കേസില്&#x200d; പല സാക്ഷികളെയും വേണ്ട രീതിയില്&#x200d; ചോദ്യം ചെയ്തില്ല. സിസിടിവി ദൃശ്യങ്ങള്&#x200d; ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും വീഴ്ച ഉണ്ടായി. സംശയാസ്പദമായ പല കാര്യങ്ങളിലും വേണ്ട രീതിയില്&#x200d; അന്വേഷണം നടന്നില്ലെന്നും കോടതി വിമര്&#x200d;ശിക്കുന്നു. ഇത് കേസിന്റെ നിലനില്&#x200d;പിനെ തന്നെ ബാധിക്കാവുന്ന വീഴ്ചയെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.</p>
<p>കേസില്&#x200d; സിബിഐ അന്വേഷണം ഒഴിവാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ലക്ഷങ്ങളാണ് ചെലവഴിച്ചത്. സുപ്രീം കോടതിയിലെ മുന്&#x200d; അഡീഷണല്&#x200d; സോളിസ്റ്റര്&#x200d; ജനറല്&#x200d;മാരടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷത്തോളം രൂപ ഖജനാവില്&#x200d; നിന്ന് നല്&#x200d;കി. 2019 ഫിബ്രവരി 17നായിരുന്നു കാസര്&#x200d;കോട്ട് കല്യോട്ട് വെച്ച് ബൈക്കില്&#x200d; സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/periya-case-cbi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരിയ കേസ് അട്ടിമറിക്കാന്&#x200d; നീക്കം; സിബിഐ അന്വേഷണത്തിനെതിരെ സര്&#x200d;ക്കാര്&#x200d; സുപ്രീംകോടതിയിലേക്ക്</title>
		<link>https://www.chandrikadaily.com/periya-case.html</link>
					<comments>https://www.chandrikadaily.com/periya-case.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 12 Sep 2020 05:16:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[periya murder]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152443</guid>

					<description><![CDATA[കഴിഞ്ഞ മാസം 25ാം തീയതിയാണ് കേസന്വേഷണം സിബിഐക്ക് വിട്ട സിംഗിള്&#x200d; ബഞ്ച് ഉത്തരവ് ഡിവിഷന്&#x200d; ബഞ്ച് ശരിവച്ചത്.]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കാസര്&#x200d;കോട്: പെരിയ ഇരട്ട കൊലപാതക കേസില്&#x200d; സിബിഐ അന്വേഷണത്തിനെതിരെ സര്&#x200d;ക്കാര്&#x200d; സുപ്രീംകോടതിയിലേക്ക്. അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീല്&#x200d; നല്&#x200d;കും. ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് നിയമോപദേശം തേടി.</p>
<p>ക്രൈംബ്രാഞ്ച് ഈ കേസിൽ നീതിയുക്തമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കേസ് സിബിഐക്ക് വിടേണ്ട സാഹചര്യമില്ലെന്നുമാണ് സർക്കാരിന്റെ വാദം.</p>
<p>കഴിഞ്ഞ മാസം 25ാം തീയതിയാണ് കേസന്വേഷണം സിബിഐക്ക് വിട്ട സിംഗിള്&#x200d; ബഞ്ച് ഉത്തരവ് ഡിവിഷന്&#x200d; ബഞ്ച് ശരിവച്ചത്.</p>
<p>ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷവിമര്&#x200d;ശനവുമായാണ് ഹൈക്കോടതി കേസന്വേഷണം സിബിഐയ്ക്ക് വിട്ടത്. പൊലീസന്വേഷണത്തില്&#x200d; രാഷ്ട്രീയചായ്‌വുണ്ടോ എന്ന് സംശയിക്കുന്നുവെന്നടക്കം സിംഗിള്&#x200d; ബഞ്ച് ഉത്തരവില്&#x200d; പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം അപൂര്&#x200d;ണവും, വസ്തുതാപരമല്ലാത്തതുമെന്ന് ഡിവിഷന്&#x200d; ബഞ്ച് ഉത്തരവില്&#x200d; പറയുന്നു. ഗൂഢാലോചന സംബന്ധിച്ച പല നിര്&#x200d;ണായക വിവരങ്ങളും വേണ്ട രീതിയില്&#x200d; അന്വേഷിച്ചില്ല. പല കണ്ടെത്തലുകളിലും ആഴത്തിലുള്ള അന്വേഷണം നടത്തണ്ടതായിരുന്നു. സാഹചര്യത്തെളിവുകള്&#x200d; മാത്രമുള്ള കേസില്&#x200d; പല സാക്ഷികളെയും വേണ്ട രീതിയില്&#x200d; ചോദ്യം ചെയ്തില്ല. സിസിടിവി ദൃശ്യങ്ങള്&#x200d; ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും വീഴ്ച ഉണ്ടായി. സംശയാസ്പദമായ പല കാര്യങ്ങളിലും വേണ്ട രീതിയില്&#x200d; അന്വേഷണം നടന്നില്ലെന്നും കോടതി വിമര്&#x200d;ശിക്കുന്നു. ഇത് കേസിന്റെ നിലനില്&#x200d;പിനെ തന്നെ ബാധിക്കാവുന്ന വീഴ്ചയെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.</p>
<p>കേസില്&#x200d; സിബിഐ അന്വേഷണം ഒഴിവാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ലക്ഷങ്ങളാണ് ചെലവഴിച്ചത്. സുപ്രീം കോടതിയിലെ മുന്&#x200d; അഡീഷണല്&#x200d; സോളിസ്റ്റര്&#x200d; ജനറല്&#x200d;മാരടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷത്തോളം രൂപ ഖജനാവില്&#x200d; നിന്ന് നല്&#x200d;കി. 2019 ഫിബ്രവരി 17നായിരുന്നു കാസര്&#x200d;കോട്ട് കല്യോട്ട് വെച്ച് ബൈക്കില്&#x200d; സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/periya-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരിയ ഇരട്ടക്കൊല: കേസ് അട്ടിമറിക്കാനുള്ള സി.പി.എം നീക്കത്തിനെതിരെ തുറന്നടിച്ച് കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/pk-kunhalikkutty-fb-post.html</link>
					<comments>https://www.chandrikadaily.com/pk-kunhalikkutty-fb-post.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 02 Mar 2019 10:01:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[periya murder]]></category>
		<category><![CDATA[pk kunjalikkutty]]></category>
		<category><![CDATA[social media]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120097</guid>

					<description><![CDATA[മലപ്പുറം: കാസര്&#x200d;ക്കോട് പെരിയയിലെ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊന്ന കേസിലെ പ്രതികളെ രക്ഷപ്പെടുത്താനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കത്തെ പൊളിച്ചെഴൂതി മുസ്ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് കുഞ്ഞാലിക്കുട്ടി കടുത്ത വിമര്&#x200d;ശനം രേഖപ്പെടുത്തിയത്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ തലവനെ മാറ്റിയ പശ്ചാതലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേസിലെ മുഖ്യ പ്രതിയായ ലോക്കല്&#x200d; കമ്മിറ്റി അംഗം പീതാംബരനെ പാര്&#x200d;ട്ടിയില്&#x200d; നിന്ന്് പുറത്താക്കിയ സിപിഎം നടപടി ജനരോഷത്തില്&#x200d; നിന്ന് രക്ഷപ്പെടാനുള്ള രാഷ്ട്രീയ [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>മലപ്പുറം:  കാസര്&#x200d;ക്കോട് പെരിയയിലെ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊന്ന കേസിലെ പ്രതികളെ രക്ഷപ്പെടുത്താനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കത്തെ പൊളിച്ചെഴൂതി മുസ്ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് കുഞ്ഞാലിക്കുട്ടി കടുത്ത വിമര്&#x200d;ശനം രേഖപ്പെടുത്തിയത്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ തലവനെ മാറ്റിയ പശ്ചാതലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. </p>



<p>കേസിലെ മുഖ്യ പ്രതിയായ ലോക്കല്&#x200d; കമ്മിറ്റി അംഗം പീതാംബരനെ പാര്&#x200d;ട്ടിയില്&#x200d; നിന്ന്് പുറത്താക്കിയ സിപിഎം നടപടി ജനരോഷത്തില്&#x200d; നിന്ന് രക്ഷപ്പെടാനുള്ള രാഷ്ട്രീയ കുതന്ത്രം മാത്രമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്&#x200d; കേസ് അട്ടിമറിക്കാന്&#x200d; സിപിഎം നേതൃത്വവും സര്&#x200d;ക്കാറും നടത്തുന്ന ആസൂത്രിത നീക്കങ്ങളില്&#x200d; നിന്ന് വ്യക്തമാവുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്വേഷണം ആരംഭിച്ച് ഏതാനും ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ അകാരണമായി മാറ്റിയ നടപടി ജനാധിപത്യ സമൂഹത്തില്&#x200d; കടുത്ത ആശങ്കയാണ് ഉയര്&#x200d;ത്തുന്നത്. അക്രമ രാഷ്ട്രീയം പഴയപടി തുടരാനാണ് സിപിഎം തീരുമാനമെങ്കില്&#x200d; അതിനു വലിയ വില കൊടുക്കാന്&#x200d; തയ്യാറാകേണ്ടി വരും.</p>



<p>വീടെന്ന കൃപേഷിന്റെ സ്വപ്‌നം യാഥാര്&#x200d;ത്ഥ്യമാക്കാനും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനും മനുഷ്യസ്‌നേഹികള്&#x200d; മുന്നോട്ടു വരണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.</p>



<p>ഫെയ്‌സ്ബുക് പേജിന്റെ പൂര്&#x200d;ണരൂപം:<br>
കാസര്&#x200d;കോട് ജില്ലയിലെ പെരിയയില്&#x200d; യൂത്ത്കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരായ കൃപേഷിനെയും ശരത് ലാലിനേയും നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതികളെ സിപിഎം തുടക്കത്തില്&#x200d; തള്ളിപ്പറഞ്ഞിരുന്നു. മുഖ്യപ്രതിയായ ലോക്കല്&#x200d; കമ്മിറ്റി അംഗത്തെ പാര്&#x200d;ട്ടിയില്&#x200d; നിന്ന് പുറത്താക്കിയ നടപടി, സിപിഎം കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുന്നതിന്റെ സൂചനയായാണ് പൊതുസമൂഹം മനസ്സിലാക്കിയത്. എന്നാല്&#x200d; സിപിഎം നടപടി ജനരോഷത്തില്&#x200d; നിന്ന് രക്ഷപ്പെടാനുള്ള രാഷ്ട്രീയ കുതന്ത്രം മാത്രമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്&#x200d; കേസ് അട്ടിമറിക്കാന്&#x200d; സിപിഎം നേതൃത്വവും സര്&#x200d;ക്കാറും നടത്തുന്ന ആസൂത്രിത നീക്കങ്ങളില്&#x200d; നിന്ന് വ്യക്തമാവുന്നത്. അന്വേഷണം ആരംഭിച്ച് ഏതാനും ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ അകാരണമായി മാറ്റിയ നടപടി ജനാധിപത്യ സമൂഹത്തില്&#x200d; കടുത്ത ആശങ്കയാണ് ഉയര്&#x200d;ത്തുന്നത്. അക്രമ രാഷ്ട്രീയം പഴയപടി തുടരാനാണ് സിപിഎം തീരുമാനമെങ്കില്&#x200d; അതിനു വലിയ വില കൊടുക്കാന്&#x200d; തയ്യാറാകേണ്ടി വരും.</p>



<p>അടുത്ത കാലത്തായി സിപിഎം കൊലക്കത്തിക്കിരയാക്കിയ നിരപരാധികളില്&#x200d; മിക്കവരും ചെറുപ്പക്കാരാണ്. സമൂഹത്തില്&#x200d; വലിയ തോതില്&#x200d; അംഗീകാരം നേടി ഓരോ നാടിന്റെയും പ്രതീക്ഷയായി മാറിയവരാണ് കൊല്ലപ്പെടുന്ന ചെറുപ്പക്കാര്&#x200d;. ജീവകാരുണ്യ പ്രവര്&#x200d;ത്തനങ്ങളിലൂടെ നിര്&#x200d;ധനരും നിസ്സഹായരുമായ ജനങ്ങള്&#x200d;ക്ക് കൈത്താങ്ങായി മാറിയവരാണ്. അരിയില്&#x200d; ഷുക്കൂറും എടന്നൂരിലെ ഷുഹൈബും മുതല്&#x200d; ഇപ്പോള്&#x200d; പാര്&#x200d;ട്ടി കൊന്നൊടുക്കിയ കൃപേഷും ശരത് ലാലും വരെ അവര്&#x200d; ജീവിക്കുകയും പ്രവര്&#x200d;ത്തിക്കുകയും ചെയ്ത നാടിന്റെ ഓമനകളായിരുന്നു. സിപിഎമ്മിന്റെ കപട രാഷ്ട്രീയത്തെ തുറന്നു കാണിക്കുകയും ജനങ്ങള്&#x200d;ക്ക് വേണ്ടിയുള്ള ശരിയായ രാഷ്ട്രീയ പ്രവര്&#x200d;ത്തനത്തിന്റെ മികച്ച മാതൃകയായി മാറുകയും ചെയ്തവരെയാണ് അക്രമ രാഷ്ട്രീയത്തിലൂടെ പാര്&#x200d;ട്ടി ഉന്&#x200d;മൂലനം ചെയ്യുന്നത്. സ്വന്തം ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനേക്കാള്&#x200d; പ്രാധാന്യത്തോടെ നാടിനും നാട്ടുകാര്&#x200d;ക്കും വേണ്ടി ജീവിച്ച കൃപേഷ് പൊതുപ്രവര്&#x200d;ത്തനത്തിന്റെ മികച്ച മാതൃകയാണ്.</p>



<p>നികൃഷ്ടമായ കൊലപാതകത്തിലൂടെ രണ്ട് കുടുംബങ്ങളുടെ അത്താണിയാണ് സിപിഎം ഇല്ലാതാക്കിയത്. വീട് എന്ന കൃപേഷിന്റെ സ്വപ്നം യാഥാര്&#x200d;ത്ഥ്യമാക്കാനും ഈ കുടുംബങ്ങളെ സഹായിക്കാനും മനുഷ്യസ്‌നേഹികള്&#x200d; ഒന്നടങ്കം മുന്നോട്ടു വരണമെന്ന് അഭ്യര്&#x200d;ത്ഥിക്കുന്നു. ഈ കുടുംബങ്ങള്&#x200d;ക്ക് സഹായവും പിന്തുണയും നല്&#x200d;കുന്നതിന് വേണ്ടി പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയോടൊപ്പം ജനങ്ങളിലേക്ക് ഇറങ്ങിയപ്പോള്&#x200d; ലഭിച്ച സ്വീകരണം ആശാവഹമാണ്. അതില്&#x200d; അക്രമ രാഷ്ട്രീയത്തോടുള്ള അടങ്ങാത്ത ജനരോഷം കൂടി പ്രതിഫലിക്കുന്നുണ്ട്.  </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-kunhalikkutty-fb-post.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
