<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pfi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pfi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 09 Sep 2025 09:46:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pfi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പോപ്പുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പൊലീസില്‍ നിന്ന് പുറത്താക്കി; കുറ്റവിമുക്തനാക്കപ്പെട്ട് തിരിച്ചെടുക്കാന്‍ ഉത്തരവ് വന്നിട്ട് ഒരു വര്‍ഷം</title>
		<link>https://www.chandrikadaily.com/ddismissed-frrom-policce-for-poppular-front-connections-it-has-been-a-year-since-he-was-acquitted-and-ordered-to-be-reinstated.html</link>
					<comments>https://www.chandrikadaily.com/ddismissed-frrom-policce-for-poppular-front-connections-it-has-been-a-year-since-he-was-acquitted-and-ordered-to-be-reinstated.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 09 Sep 2025 09:44:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pfi]]></category>
		<category><![CDATA[police]]></category>
		<category><![CDATA[POPULARFRONTOFINDIA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353377</guid>

					<description><![CDATA[പൊലീസ് ഓഫീസര്‍ നിത്യവൃത്തിക്കായി ഇന്ന് ആക്രിക്കടയില്‍
]]></description>
										<content:encoded><![CDATA[<p>പോപ്പുലര്&#x200d; ഫ്രണ്ട് ബന്ധമാരോപിച്ച് പൊലീസ് സര്&#x200d;വീസില്&#x200d;നിന്ന് പുറത്താക്കപ്പെടുകയും എന്നാല്&#x200d; കഴിഞ്ഞ വര്&#x200d;ഷം അന്വേഷണത്തിന് ശേഷം കുറ്റവിമുക്തനാകുകയും ചെയ്യപ്പെട്ട ഇടുക്കി ജില്ലയിലെ അനസ് പി.കെ നാലുവര്&#x200d;ഷമായി ജോലി ചെയ്യുന്നത് ഒരു ആക്രികടയില്&#x200d;.</p>
<p>എസ്.ഡി.പി.ഐക്കും പോപ്പുലര്&#x200d; ഫ്രണ്ടിനും വിവരങ്ങള്&#x200d; ചോര്&#x200d;ത്തി നല്&#x200d;കിയെന്ന് ആരോപിച്ചായിരുന്നു ഇടുക്കി ജില്ലയിലെ കരിമണ്ണൂര്&#x200d; പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന പി.കെ അനസിനെ മൂന്നുവര്&#x200d;ഷം മുമ്പ് സര്&#x200d;വീസില്&#x200d; നിന്നും പിരിച്ചുവിട്ടത്. ആരോപണത്തെത്തുടര്&#x200d;ന്ന് 2021 ഡിസംബറില്&#x200d; സസ്പെന്&#x200d;ഡ് ചെയ്യുകയും 2022 ഫെബ്രുവരിയില്&#x200d; പുറത്താക്കുകയും ചെയ്യുകയായിരുന്നു.</p>
<p>തെളിവുകളില്ലാതെ പിരിച്ചുവിട്ട നടപടിക്കെതിരെ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച അനസിനെതിരെയുള്ള ആരോപണങ്ങള്&#x200d; 2024 സംപ്റ്റംബറില്&#x200d; ട്രിബ്യൂണലിനെ റദ്ദാക്കി. എന്നാല്&#x200d; അനസിനെ തിരിച്ചെടുക്കാന്&#x200d; ഉത്തരവായിട്ടും നടപടി നീണ്ടുപോകുകയാണ്.</p>
<p>സസ്പെന്&#x200d;ഷനില്&#x200d; കഴിയുന്ന പൊലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്&#x200d; കുറിപ്പ് പങ്കുവച്ചതോടെയാണ് അനസിന്റെ ഇപ്പോഴത്തെ അവസ്ഥ വീണ്ടും ശ്രദ്ധിക്കപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ddismissed-frrom-policce-for-poppular-front-connections-it-has-been-a-year-since-he-was-acquitted-and-ordered-to-be-reinstated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആറു സംസ്ഥാനങ്ങളിലെ പി.എഫ്.ഐ കേന്ദ്രങ്ങളില്&#x200d; എന്&#x200d;.ഐ.എ റെയ്ഡ്</title>
		<link>https://www.chandrikadaily.com/nia-raids-pfi-centers-in-six-states.html</link>
					<comments>https://www.chandrikadaily.com/nia-raids-pfi-centers-in-six-states.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 11 Oct 2023 06:55:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[centred=s]]></category>
		<category><![CDATA[nia raid]]></category>
		<category><![CDATA[pfi]]></category>
		<category><![CDATA[six states]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278793</guid>

					<description><![CDATA[തമിഴ്‌നാട്ടില്&#x200d; പത്തിടങ്ങളിലാണ് പരിശോധന നടത്തുന്നത്.]]></description>
										<content:encoded><![CDATA[<p>ആറു സംസ്ഥാനങ്ങളില്&#x200d; പോപ്പുലര്&#x200d; ഫ്രണ്ടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്&#x200d; എന്&#x200d;ഐഎ റെയ്ഡ്. ഡല്&#x200d;ഹി, രാജസ്ഥാന്&#x200d;, ഉത്തര്&#x200d;പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്. ഡല്&#x200d;ഹിയില്&#x200d; ഷഹീന്&#x200d;ബാഗ് ഉള്&#x200d;പ്പെടെ മൂന്നിടങ്ങളിലാണ് റെയ്ഡ്. തമിഴ്‌നാട്ടില്&#x200d; പത്തിടങ്ങളിലാണ് പരിശോധന നടത്തുന്നത്.</p>
<p>മധുരയിലെ പോപ്പുലര്&#x200d; ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിലും പരിശോധന നടത്തി. ഇന്നലെ രാത്രിയും ഇന്നു പുലര്&#x200d;ച്ചെയുമാണ് പോപ്പുലര്&#x200d; ഫ്രണ്ട് നേതാക്കളുടെയും പ്രവര്&#x200d;ത്തകരുടെയും വീട്ടില്&#x200d; എന്&#x200d;ഐഎ റെയ്ഡ് നടത്തിയത്. ഡല്&#x200d;ഹിയില്&#x200d; നിരവധി പേരെ ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തു. മുംബൈയില്&#x200d; വക്രോളി മേഖലയിലാണ് പരിശോധന നടക്കുന്നത്.</p>
<p>2006ലെ ട്രെയിന്&#x200d; സ്‌ഫോടന കേസില്&#x200d; പ്രതിചേര്&#x200d;ക്കപ്പെട്ട് പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ട വാഹിദ് ഷെയ്ക്കിന്റെ വീട്ടില്&#x200d; ഇന്ന് പുലര്&#x200d;ച്ചെ അഞ്ചു മണിയോടെയാണ് എന്&#x200d;ഐഎ സംഘം പരിശോധനയ്ക്കായി എത്തിയത്.<br />
രാജസ്ഥാനിലെ ടോങ്ക്, കോട്ട, ഗംഗാപുര്&#x200d; എന്നീ മേഖലകളിലാണ് പരിശോധന. തമിഴ്‌നാട്ടില്&#x200d; മധുര, ചെന്നൈ, ഡിണ്ടിഗല്&#x200d;, എന്നീ ജില്ലകളിലും പരിശോധന നടക്കുന്നുണ്ട്.</p>
<p>കേരളത്തില്&#x200d; പിഎഫ്‌ഐയുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിലായി എന്&#x200d;ഐഎ സംഘം വ്യാപക പരിശോധന നടത്തിയിരുന്നു. 2022 സെപ്റ്റംബര്&#x200d; 28നാണ് പിഎഫ്‌ഐയെ നിരോധിത സംഘടനയായി കേന്ദ്രസര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ചത്. അതിനുപിന്നാലെയാണ് രാജ്യവ്യാപകമായ പരിശോധന ആരംഭിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nia-raids-pfi-centers-in-six-states.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൈനികന്റെ ശരീരത്തില്&#x200d; ചാപ്പ കുത്തിയെന്നത്  കള്ളക്കഥ;  സൈനികനും സുഹൃത്തും കസ്‌റ്റഡിയിൽ</title>
		<link>https://www.chandrikadaily.com/15armyman-pfi-painting-fake-police-custody.html</link>
					<comments>https://www.chandrikadaily.com/15armyman-pfi-painting-fake-police-custody.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 26 Sep 2023 07:44:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[armymen]]></category>
		<category><![CDATA[pfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276400</guid>

					<description><![CDATA[സൈനികനെ അനുകൂലിച്ച് ബി.ജെ.പി പ്രവർത്തകർ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>സൈനികന്റെ ശരീരത്തില്&#x200d; നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ പേര് ചാപ്പക്കുത്തിയെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി .ചാപ്പക്കുത്തിയത് സുഹൃത്ത് ജോഷിയെന്ന് കണ്ടെത്തി. ഇയാളുടെ വീട്ടില്&#x200d; നിന്ന് ചാപ്പക്കുത്താന്&#x200d; ഉപയോഗിച്ച പെയിന്റും കണ്ടെത്തിയിട്ടുണ്ട്. അവധിക്ക് നാട്ടിലെത്തിയ രാജസ്ഥാനില്&#x200d; സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനും സുഹൃത്ത് ജോഷിയും ചേര്&#x200d;ന്ന് നടത്തിയ ഒത്തുകളിയാണ് പരാതിക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.കൊല്ലം കടയ്ക്കലില്&#x200d; കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷര്&#x200d;ട്ട് കീറി. മുതുകില്&#x200d; പിഎഫ്ഐയുടെ പേര് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നാിരുന്നു സൈനികന്റെ പരാതി. സൈനികനെ അനുകൂലിച്ച്  ബി.ജെ.പി പ്രവർത്തകർ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15armyman-pfi-painting-fake-police-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഞ്ചേരി ഗ്രീന്&#x200d;വാലി അക്കാദമി എന്&#x200d;.ഐ.എ സീല്&#x200d;ചെയ്തു;  പോപ്പുലര്&#x200d; ഫ്രണ്ടിന്റെ ആയുധപരിശീലനകേന്ദ്രമെന്ന്</title>
		<link>https://www.chandrikadaily.com/mancheri-greenvalley-academy-sealed-by-nia-popular-fronts-weapons-training-center.html</link>
					<comments>https://www.chandrikadaily.com/mancheri-greenvalley-academy-sealed-by-nia-popular-fronts-weapons-training-center.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Tue, 01 Aug 2023 06:42:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[NIA]]></category>
		<category><![CDATA[pfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267510</guid>

					<description><![CDATA[കഴിഞ്ഞ ദിവസം ഏജന്&#x200d;സി നോട്ടീസ് നല്&#x200d;കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>മഞ്ചേരി:  നിരോധിത സംഘടനയായ പോപ്പുലര്&#x200d; ഫ്രണ്ടിന്റെ പരിശീലന കേന്ദ്രമായ മഞ്ചേരിയിലെ ഗ്രീന്&#x200d;വാലി ഫൗണ്ടേഷനു (ജി.വി.എഫ്) കീഴിലുള്ള ഗ്രീന്&#x200d; വാലി അക്കാദമി ദേശീയ അന്വേഷണ ഏജന്&#x200d;സി കണ്ടുകെട്ടി. കഴിഞ്ഞ ദിവസം ഏജന്&#x200d;സി നോട്ടീസ് നല്&#x200d;കിയിരുന്നു.</p>
<p>പി.എഫ്.ഐയുടെ പരിശീലന കേന്ദ്രമാണ് മഞ്ചേരിയിലെ ഗ്രീന്&#x200d;വാലി അക്കാദമിയെന്നാണ് എന്&#x200d;. ഐ.എ ആരോപിക്കുന്നത്. 10 ഹെക്ടര്&#x200d; വരുന്നതാണ് ഗ്രീന്&#x200d;വാലി കാമ്പസ്. യു.എ.പി.എ നിയമം അനുസരിച്ച് കേരളത്തില്&#x200d; നിന്നും പി.എഫ്.ഐക്ക് കീഴില്&#x200d; എന്&#x200d;.ഐ.എ കണ്ടു കെട്ടുന്ന ആറാമത്ത പരിശീലന കേന്ദ്രവും 18-ാമത്തെ വസ്തുവകയുമാണ് മഞ്ചേരിയിലേത്. എന്&#x200d;. ഐ. എ 2023 മാര്&#x200d;ച്ച് 17ന് 59 പേര്&#x200d;ക്കെതിരെ സമര്&#x200d;പ്പിച്ച കുറ്റപത്രവുമായി ബന്ധപ്പെട്ടാണ് സ്വത്തുക്കള്&#x200d; കണ്ടുകെട്ടല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mancheri-greenvalley-academy-sealed-by-nia-popular-fronts-weapons-training-center.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിഎഫ്‌ഐ ഹര്&#x200d;ത്താല്&#x200d;: ജപ്തിയില്&#x200d; വീഴ്ച പറ്റിയെന്ന് സമ്മതിച്ച് സര്&#x200d;ക്കാര്&#x200d;; നടപടി പിന്&#x200d;വലിക്കാന്&#x200d; ഉത്തരവ്</title>
		<link>https://www.chandrikadaily.com/pfi-hartal-govt-admits-failure-in-seizure.html</link>
					<comments>https://www.chandrikadaily.com/pfi-hartal-govt-admits-failure-in-seizure.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 Feb 2023 08:58:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[harthal]]></category>
		<category><![CDATA[pfi]]></category>
		<category><![CDATA[strike]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235674</guid>

					<description><![CDATA[പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെ പേരില്&#x200d; എടുത്ത ജപ്തി നടപടികള്&#x200d; പിന്&#x200d;വലിക്കാന്&#x200d; ഹൈക്കോടതി ഉത്തരവിട്ടു]]></description>
										<content:encoded><![CDATA[<p>കൊച്ചി: പോപ്പുലര്&#x200d; ഫ്രണ്ട് ഹര്&#x200d;ത്താലുമായി ബന്ധപ്പെട്ട ജപ്തി നടപടികളില്&#x200d; വീഴ്ച പറ്റിയെന്ന് സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയില്&#x200d; സമ്മതിച്ചു. രജിസ്‌ട്രേഷന്&#x200d; ഐജിയില്&#x200d; നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലാന്&#x200d;ഡ് റവന്യു കമ്മീഷണര്&#x200d; നടപടികള്&#x200d; ആരംഭിച്ചിരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്&#x200d; നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കിയപ്പോള്&#x200d; ഇതിനിടയിലെ പേര്, വിലാസം, സര്&#x200d;വ്വേ നമ്പര്&#x200d; അടക്കമുള്ളവയിലെ സാമ്യം കാരണം ചില പിഴവുകള്&#x200d; സംഭവിച്ചെന്ന് സമ്മതിച്ചു.</p>
<p>പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെയും ഹര്&#x200d;ത്താലിന് മുമ്പേ മരിച്ചവരുടെയുമടക്കം സ്വത്തും കണ്ടുകെട്ടിയതില്&#x200d; അതില്&#x200d; ഉള്&#x200d;പ്പെടുന്നുണ്ട്. ഇതേത്തുടര്&#x200d;ന്ന് നടപടികള്&#x200d; നിര്&#x200d;ത്തി വെക്കാന്&#x200d; ലാന്&#x200d;ഡ് റവന്യു കമ്മീഷണര്&#x200d;ക്കും പൊലീസ് മേധാവിയ്ക്കും നിര്&#x200d;ദ്ദേശം നല്&#x200d;കി. പിശകുകള്&#x200d; തിരുത്തുമെന്നും സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയെ അറിയിച്ചു. ജനുവരി 18 ന് അടിയന്തര നടപടിക്ക് ഹൈക്കോടതി കര്&#x200d;ശന നിര്&#x200d;ദേശം നല്&#x200d;കിയാതിനാല്&#x200d; വേഗത്തില്&#x200d; ഇതു പൂര്&#x200d;ത്തിയാക്കുകയായിരുന്നുവെന്നാണ് സര്&#x200d;ക്കാര്&#x200d; അറിയിച്ചത്.</p>
<p>തെറ്റായ നടപടികള്&#x200d; പിന്&#x200d;വലിക്കണമെന്ന് കേസില്&#x200d; കക്ഷി ചേര്&#x200d;ന്ന മലപ്പുറത്തെ യൂസഫ് അടക്കമുള്ളവര്&#x200d; കോടതിയില്&#x200d; ആവശ്യപ്പെട്ടു. തുടര്&#x200d;ന്ന്, പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെ പേരില്&#x200d; എടുത്ത ജപ്തി നടപടികള്&#x200d; പിന്&#x200d;വലിക്കാന്&#x200d; ഹൈക്കോടതി ഉത്തരവിട്ടു. മലപ്പുറത്തെ ടിപി യൂസഫ് അടക്കം 18 പേര്&#x200d;ക്കെതിരായ നടപടി പിന്&#x200d;വലിക്കാനാണ് നിര്&#x200d;ദ്ദേശം.</p>
<p>മിന്നല്&#x200d; ഹര്&#x200d;ത്താലില്&#x200d; 5.20 ലക്ഷം രൂപയുടെ പൊതു മുതല്&#x200d; നഷ്ടം ഈടാക്കാനാണ് പിഎഫ്‌ഐ ഭാരവാഹികളുടെ ആസ്തി വകകള്&#x200d; കണ്ട് കെട്ടാന്&#x200d; ഹൈക്കോടതി നിര്&#x200d;ദ്ദേശിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pfi-hartal-govt-admits-failure-in-seizure.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹര്&#x200d;ത്താല്&#x200d; അക്രമത്തിന്&#x200d;രെ പേരില്&#x200d; നടക്കുന്ന ജപ്തി നേരിടുമെന്ന് എസ്.ഡി.പി.ഐ .</title>
		<link>https://www.chandrikadaily.com/pfi-sdpi.html</link>
					<comments>https://www.chandrikadaily.com/pfi-sdpi.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 27 Jan 2023 03:07:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pfi]]></category>
		<category><![CDATA[sdpi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234643</guid>

					<description><![CDATA[സെപ്തംബറില്&#x200d; നടന്ന ഹര്&#x200d;ത്താലില്&#x200d; വന്&#x200d;തോതില്&#x200d; കെ.എസ്.ആര്&#x200d;.ടി.സിബസ്സുകള്&#x200d; ആക്രമിക്കപ്പെട്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>നിരോധിത സംഘടനയുടെ ഹര്&#x200d;ത്താല്&#x200d; അക്രമത്തിന്&#x200d;രെ പേരില്&#x200d; നടക്കുന്ന ജപ്തി നടപടിയെ നേരിടുമെന്ന് എസ്.ഡി.പി.ഐ .ആരും ഇക്കാര്യത്തില്&#x200d; വഴിയാധാരമാകില്ലെന്ന് സംഘടനയുടെ ദേശീയ പ്രസിഡന്റ് എം.കെഫൈസി കൊച്ചിയില്&#x200d; സമ്മേളനത്തില്&#x200d; പറഞ്ഞു.<br />
ജപ്തി നടപടി കൊണ്ട് സന്തോഷിക്കുന്നവരോട് പറയാനുള്ളത്, എസ്.ഡി.പി.ഐ പ്രവര്&#x200d;ത്തകര്&#x200d; ജീവിച്ചിരിക്കുന്ന കാലത്തോളം ജപ്തിയുടെ പേരില്&#x200d; ആരും വഴിയാധാരമാകില്ലെന്ന് ഫൈസി പറഞ്ഞു.</p>
<p>ഹൈക്കോടതിയുടെ ഇടപെടല്&#x200d; കാരണം ഹര്&#x200d;ത്താല്&#x200d; അക്രമത്തില്&#x200d; നഷ്ടം നേരിട്ട 5.20 കോടിയുടെ സ്വത്താണ് ജപ്തിയിലൂടെ ഈടാക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന റവന്യൂ നടപടികള്&#x200d; വലിയതോതില്&#x200d; വിമര്&#x200d;ശനത്തിന് ഇടയാക്കിയിരുന്നു.സെപ്തംബറില്&#x200d; നടന്ന ഹര്&#x200d;ത്താലില്&#x200d; വന്&#x200d;തോതില്&#x200d; കെ.എസ്.ആര്&#x200d;.ടി.സിബസ്സുകള്&#x200d; ആക്രമിക്കപ്പെട്ടിരുന്നു. ഇതിന്റെപേരില്&#x200d; നിരപരാധികളുടെയുള്&#x200d;പ്പെടെ വീടുകളും ഇടതുപക്ഷസര്&#x200d;ക്കാര്&#x200d; ജപ്തിചെയ്യുകയുണ്ടായി.<br />
സി.പി.എം -എസ്.ഡി.പി.ഐ സഖ്യത്തിന്റെ പേരിലാണ് ജപ്തി നീട്ടിക്കൊണ്ടുപോയതെന്ന് പരാതിയുയര്&#x200d;ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pfi-sdpi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.എഫ്.ഐ ഹര്&#x200d;ത്താല്&#x200d;; 238 പേരുടെ സ്വത്ത് കണ്ടെത്തിയതായി സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയില്&#x200d;</title>
		<link>https://www.chandrikadaily.com/news-kerala-pfi-strike-highcourt.html</link>
					<comments>https://www.chandrikadaily.com/news-kerala-pfi-strike-highcourt.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Mon, 23 Jan 2023 12:58:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[pfi]]></category>
		<category><![CDATA[strike]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234203</guid>

					<description><![CDATA[കൂടുതല്&#x200d; നടപടികള്&#x200d; ഉണ്ടായത് മലപ്പുറം ജില്ലയിലാണ്.]]></description>
										<content:encoded><![CDATA[<p>എറണാകുളം: പോപ്പുലര്&#x200d; ഫ്രണ്ട് പ്രവര്&#x200d;ത്തകരുടെ സ്വത്ത് കണ്ട് കെട്ടിയതിന്റെ റിപ്പോര്&#x200d;ട്ട് സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയില്&#x200d; സമര്&#x200d;പ്പിച്ചു. ജില്ല തിരിച്ചുള്ള നടപടി റിപ്പോര്&#x200d;ട്ടാണ് കോടതിയില്&#x200d; സമര്&#x200d;പ്പിച്ചത്. 248 പേരുടെ സ്വത്ത് കണ്ടുകെട്ടിയതായി റിപ്പോര്&#x200d;ട്ടിലുണ്ട്. കൂടുതല്&#x200d; നടപടികള്&#x200d; ഉണ്ടായത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 126 ഇടങ്ങളിലാണ് ജപ്തി നടപടികള്&#x200d; ഉണ്ടായത്. ജപ്തി നടപടികള്&#x200d; ഉടന്&#x200d; പൂര്&#x200d;ത്തിയാക്കണമെന്ന ഹൈക്കോടതി ഡിവിഷന്&#x200d; ബെഞ്ചിന്റെ നിര്&#x200d;ദേശത്തെ തുടര്&#x200d;ന്നാണ് വേഗത്തില്&#x200d; നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കിയത്.</p>
<p>ഹര്&#x200d;ത്താലുമായി യാതൊരു ബന്ധവുമില്ലാത്തവര്&#x200d;ക്കും ജപ്തി നോട്ടീസ് നല്&#x200d;കിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഹര്&#x200d;ത്താലിന്റെ അഞ്ച് മാസം മുമ്ബ് കൊല്ലപ്പെട്ട പോപുലര്&#x200d; ഫ്രണ്ട് പ്രവര്&#x200d;ത്തകന്&#x200d; സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ് നല്&#x200d;കിയിട്ടുണ്ട്. ഹര്&#x200d;ത്താല്&#x200d; സമയത്ത് വിദേശത്തായിരുന്നവര്&#x200d;ക്കും ഗള്&#x200d;ഫില്&#x200d; സ്ഥിരതാമസമാക്കിയവര്&#x200d;ക്കും നോട്ടീസ് ലഭിച്ചതായി ആരോപണമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-pfi-strike-highcourt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അക്രമങ്ങളുടെ അപ്പോസ്തലന്മാരും ജപ്തി സഖാക്കളും; എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല, എന്നാല്&#x200d; ഭീകരവാദികളെല്ലാം മുസ്്‌ലിംകളാണ് എന്ന വേര്&#x200d;ഷനാണല്ലോ സ്‌കൂള്&#x200d; കലോല്&#x200d;സവത്തിലടക്കം തിമിര്&#x200d;ത്താടിയത്  ! !</title>
		<link>https://www.chandrikadaily.com/0revenue-recovery-pfi.html</link>
					<comments>https://www.chandrikadaily.com/0revenue-recovery-pfi.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 23 Jan 2023 01:34:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerla]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234106</guid>

					<description><![CDATA[ഇവിടെയാണ് ന്യൂനപക്ഷസംരക്ഷണത്തിന്റെയും ഭൂരിപക്ഷപ്രീണനത്തിന്റെയും ഭിന്ന സ്വരങ്ങള്&#x200d; മറനീക്കി പുറത്തുവരുന്നത്.സി.എ. എ വിരുദ്ധസമരത്തിനെതിരെ കേരളപൊലീസെടുത്തകേസുകള്&#x200d; ഇന്നും അതേപടി നില്&#x200d;ക്കുന്നതിലുണ്ട് ഈ ഇരട്ടത്താപ്പ്!]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>കേരളത്തിലെ അക്രമരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാര്&#x200d; ആരാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്&#x200d; പാഴൂര്&#x200d;പടിയില്&#x200d; ചെല്ലേണ്ട ആവശ്യമില്ല. ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്ന യാഥാര്&#x200d;ത്ഥ്യം മാത്രമാണത്. അവരാണ് കഴിഞ്ഞദിവസങ്ങളില്&#x200d; ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ട് നാടുമുഴുവന്&#x200d; അക്രമികളുടേതെന്ന പേരില്&#x200d; വീടുകള്&#x200d; പൂട്ടിസീല്&#x200d; ചെയ്തത്. ആദ്യപടിയായി നോട്ടീസ് പതിച്ചും പിന്നീട് വീട് പൂട്ടുകയുമാണത്രെ രീതി. ഇതിന് കാരണം കഴിഞ്ഞ സെപ്തംബറില്&#x200d; കേരളത്തില്&#x200d;നടന്ന ഒരു ഹര്&#x200d;ത്താലാണ്. എന്&#x200d;.ഐ.എ കേരളത്തിലെ പോപ്പുലര്&#x200d; ഫ്രണ്ട് പ്രവര്&#x200d;ത്തകരുടെയും നേതാക്കളുടെയും വീടുകളും ഓഫീസുകളും കയറി റെയ്ഡ് നടത്തിയതാണ് ഹര്&#x200d;ത്താലിന് കാരണം. എന്നാല്&#x200d; ഇതില്&#x200d; വലിയ തോതില്&#x200d; പൊതുവാഹനങ്ങള്&#x200d;ക്കെതിരെ ആക്രമണം നടന്നു. കേന്ദ്രസര്&#x200d;ക്കാരിനെതിരെ രോഷം തീര്&#x200d;ത്തത് നമ്മുടെ പാവം കെ.എസ്.ആര്&#x200d;.ടി.സിക്ക് നേരെയും. 5.20 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനെതിരെ സര്&#x200d;ക്കാര്&#x200d; അനങ്ങിയില്ലെന്ന് പറഞ്ഞ് ഹൈക്കോടതി ശാസിക്കുകയും മുന്നും പിന്നും നോക്കാതെ കണ്ണില്&#x200d; കണ്ടവരുടെയൊക്കെ വീടുകളില്&#x200d; കയറി നോട്ടീസ് പതിക്കുകയുമാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്&#x200d;. എന്നാല്&#x200d; കണ്ണില്&#x200d; കണ്ടവരുടെയൊക്കെയാണോ എന്നതില്&#x200d; സംശയമുണ്ട്. മുസ്‌ലിം പേരുളളവരുടെ വീടുകളാണെന്ന് ഉറപ്പ് വരുത്തിയ ശേഷമാണിത്. 15 വര്&#x200d;ഷം മുമ്പ് മരിച്ച കോട്ടക്കലെ അലവിയുടെയും ആറുമാസം മുമ്പ് ആര്&#x200d;.എസ്.എസ്സുകാര്&#x200d; വെട്ടിക്കൊന്ന പാലക്കാട്ടെ സുബൈറിന്റെയും വീടുകള്&#x200d; വരെ ജപ്തി ചെയ്തുകളഞ്ഞു. മുസ്‌ലിം ലീഗ് പ്രാദേശിക നേതാക്കളുടെയും പ്രവര്&#x200d;ത്തകരുടെയും വീടുകളിലും അവസരം നോക്കി മേയുകയാണ് റവന്യൂ വകുപ്പുകാര്&#x200d;. ഇതിന് ആരാണ് സര്&#x200d;ക്കാരിന് അനുമതി നല്&#x200d;കിയതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം സര്&#x200d;ക്കാരിനോ സി.പി.എമ്മിനോ ഇല്ല. എങ്ങനെയാണോ സര്&#x200d;ക്കാര്&#x200d;വാഹനങ്ങളെ തല്ലിത്തകര്&#x200d;ത്തത്, അതേ ആവേശമാണ ്മുസ്‌ലിംകളുടെ വീടുകളുടെ നേര്&#x200d;ക്കുളള സര്ക്കാരിന്റെ കയ്യേറ്റവും.<br />
ഇതിന് രണ്ടുദിവസം മുമ്പാണ് ഇന്ത്യയില്&#x200d; ഇസ്‌ലാമിക രാഷ്ട്രംസ്ഥാപിക്കാന്&#x200d; പോപ്പുലര്&#x200d; ഫ്രണ്ട് പദ്ധതിയിട്ടെന്ന് ഇതേ എന്&#x200d;.ഐ.എകോടതിയില്&#x200d; നല്&#x200d;കിയ ഒരു കുറ്റപത്രത്തില്&#x200d; പറയുന്നത്. സിമി കേസിലും കേന്ദ്രസര്&#x200d;ക്കാര്&#x200d; ഇത് ആവര്&#x200d;ത്തിക്കുന്നു. വാസ്തവത്തില്&#x200d; ഇവിടെ ആരാണ് മതരാഷ്ട്രവാദവുമായി പരസ്യമായി രംഗത്തുളളതെന്ന് ആര്&#x200d;ക്കാണറിഞ്ഞുകൂടാത്തത്.കേന്ദ്രമന്ത്രിമാര്&#x200d; വരെ ഹിന്ദുത്വരാഷ്ട്രത്തിന് വാദിക്കുകയും പ്രവര്&#x200d;ത്തിക്കുകയും ചെയ്യുന്നു. ഇതൊന്നും പക്ഷേ അമിത്ഷായുടെ ആഭ്യന്തരത്തിന് അറിയില്ല!<br />
ഏതായാലും കേന്ദ്രത്തിന് മുന്നേ താനും എന്ന കണക്കിലാണ ്‌കേരളത്തിലെ കമ്യൂണിസ്റ്റ് സര്&#x200d;ക്കാരും എന്നതാണിതിലെ കൗതുകം.കട്ടവനെ കിട്ടിയില്ലെങ്കില്&#x200d; കിട്ടിയവനെ ..എന്ന് മാത്രമല്ല, പ്രത്യേകപേരുള്ളവരെ മാത്രമാണ ്കിട്ടുന്നത് എന്നതാണ ്ഇടതുസര്&#x200d;ക്കാരിലെ ഉദ്യോഗസ്ഥരുടെ നടപടി. പണ്ട് തൃശൂരിലെ ഹിറ മസ്ജിദില്&#x200d; കേരളത്തിലെ പൊലീസ് നടത്തിയ റെയ്ഡ് പോലയൊന്നാണിത്. കോയമ്പത്തൂരില്&#x200d; ഹിറ എന്ന സംഘടന ബോംബ് സ്‌ഫോടനത്തില്&#x200d; പങ്കെടുത്തു എന്നതിനായിരുന്നു തൃശൂരിലെ ഹിറ എന്ന പേരുള്ള പളളിയിലെ റെയ്ഡ്! ഇതാണ് ഉദ്യോഗസ്ഥരുടെ ബുദ്ധി. ഇസ്‌ലാമോഫോബിയ വടക്കേ ഇന്ത്യയില്&#x200d;മാത്രമല്ല, കേരളത്തിലും എത്രത്തോളം വന്നെത്തിയെന്നതിന് തെളിവാണീ നടപടികളെല്ലാം. ഇതിനെ ചെറുക്കാന്&#x200d; സംസ്ഥാനത്തെ മതേതരരെന്ന് പറയുന്ന മുസ്‌ലിം ലീഗൊഴികെയുള്ള ഒരൊറ്റ പാര്&#x200d;ട്ടിക്കാരും ഇല്ലെന്നതാണ ്കൗതുകകരം. അതേസമയം അക്രമങ്ങളില്&#x200d; കോടികള്&#x200d; മുമ്പ് നശിപ്പിച്ചവരെ വെള്ളപൂശാനും പ്രമുഖര്&#x200d; ശ്രമിക്കുന്നു.<br />
അമേരിക്കയിലെ വിമാനത്താവളങ്ങളില്&#x200d; 9/11 ന് ശേഷം വ്യാപകമായി മുസ്‌ലിംപേരുളളവരെയും വസ്ത്രധാരികളെയും തടഞ്ഞെങ്കിലും അവരിപ്പോള്&#x200d; അത് നിര്&#x200d;ത്തിയിരിക്കുകയാണ്. എന്നാലിവിടെ പേരുള്ളതുകൊണ്ട് മാത്രമല്ല,തെരഞ്ഞുപിടിച്ചാണ് ഇസ്‌ലാമോഫോബിയയുടെ കേരളത്തിലെ പുതിയ വേര്&#x200d;ഷന്&#x200d; നടപ്പാക്കുന്നത്. ഇവിടെയാണ് ന്യൂനപക്ഷസംരക്ഷണത്തിന്റെയും ഭൂരിപക്ഷപ്രീണനത്തിന്റെയും ഭിന്ന സ്വരങ്ങള്&#x200d; മറനീക്കി പുറത്തുവരുന്നത്.സി.എ. എ വിരുദ്ധസമരത്തിനെതിരെ കേരളപൊലീസെടുത്തകേസുകള്&#x200d; ഇന്നും അതേപടി നില്&#x200d;ക്കുന്നതിലുണ്ട് ഈ ഇരട്ടത്താപ്പ്. എല്ലാ മുസ്്‌ലിംകളും ഭീകരവാദികളല്ല, എന്നാല്&#x200d; ഭീകരവാദികളെല്ലാം മുസ്്‌ലിംകളാണ് എന്ന വേര്&#x200d;ഷനാണല്ലോ സ്‌കൂള്&#x200d; കലോല്&#x200d;സവത്തിലടക്കം തിമിര്&#x200d;ത്താടിയത് !</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0revenue-recovery-pfi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹര്&#x200d;ത്താലിന് അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്: ലിസ്റ്റ് തയ്യാറാക്കിയവര്&#x200d;ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ്</title>
		<link>https://www.chandrikadaily.com/muslim-league-seeks-action-against-those-who-prepared-confiscation-notices.html</link>
					<comments>https://www.chandrikadaily.com/muslim-league-seeks-action-against-those-who-prepared-confiscation-notices.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 22 Jan 2023 17:25:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[confiscation]]></category>
		<category><![CDATA[hartal]]></category>
		<category><![CDATA[NOTICE]]></category>
		<category><![CDATA[pfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234093</guid>

					<description><![CDATA[നിരപരാധികളെ കുടുക്കുന്ന തരത്തില്&#x200d; ലിസ്റ്റ് തയ്യാറാക്കിയവര്&#x200d;ക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>പാലക്കാട്: പോപുലര്&#x200d; ഫ്രണ്ട് ഹര്&#x200d;ത്താലിന് അഞ്ച് മാസം മുമ്പ് ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകര്&#x200d; കൊലപ്പെടുത്തിയ പോപുലര്&#x200d; ഫ്രണ്ട് പ്രവര്&#x200d;ത്തകന്&#x200d; സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്. പാലക്കാട് എലപ്പുള്ളിയിലെ സുബൈറിന്റെ കുടുംബത്തിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. പിഴയടച്ചില്ലെങ്കില്&#x200d; സുബൈറിന്റെ മുഴുവന്&#x200d; സ്വത്തുക്കളും ജപ്തി ചെയ്യുമെന്ന് നോട്ടീസും നല്&#x200d;കി.</p>
<p>2022 ഏപ്രില്&#x200d; 15നാണ് സുബൈര്&#x200d; കൊല്ലപ്പെട്ടത്. ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകരാണ് കേസില്&#x200d; പ്രതിപ്പട്ടികയിലുള്ളത്. പോപുലര്&#x200d; ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്&#x200d;ത്താലില്&#x200d; നാശനഷ്ടമുണ്ടാക്കിയതിനാണ് ജപ്തി നടപടികള്&#x200d; പുരോഗമിക്കുന്നത്.</p>
<p>ഹൈകോടതിയുടെ നിര്&#x200d;ദേശപ്രകാരമാണ് ജപ്തി നടപടികള്&#x200d;. എന്നാല്&#x200d; സംഭവത്തില്&#x200d; പോപുലര്&#x200d; ഫ്രണ്ടുമായി ബന്ധമില്ലാത്തവര്&#x200d;ക്കും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. മുസ്‌ലിം ലീഗിന്റെ പഞ്ചായത്ത് മെമ്പര്&#x200d;ക്കും ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. നിരപരാധികളെ കുടുക്കുന്ന തരത്തില്&#x200d; ലിസ്റ്റ് തയ്യാറാക്കിയവര്&#x200d;ക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-seeks-action-against-those-who-prepared-confiscation-notices.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോപ്പുലര്&#x200d; ഫ്രണ്ട് :  സര്&#x200d;ക്കാര്&#x200d; ജപ്തി നടത്തിയത്  നിരപരാധികളുടെ വീടുകളില്&#x200d;; ജപ്തി നടത്തിയതില്&#x200d; മരിച്ചയാളുടെ വീടും !</title>
		<link>https://www.chandrikadaily.com/1pfi-hartal-rr.html</link>
					<comments>https://www.chandrikadaily.com/1pfi-hartal-rr.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 20 Jan 2023 11:14:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hartal]]></category>
		<category><![CDATA[pfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233698</guid>

					<description><![CDATA[പോപ്പുലര്&#x200d; ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്&#x200d;.ഐ.എ റെയ്ഡ് നടത്തിയതില്&#x200d; പ്രതിഷേധിച്ചായിരുന്നു ഹര്&#x200d;ത്താലും വ്യാപകഅക്രമവും.]]></description>
										<content:encoded><![CDATA[<p>പോപ്പുലര്&#x200d; ഫ്രണ്ട് നേതാക്കളുടെ പേരില്&#x200d; ജപ്തി നടപടി സ്വീകരിക്കാനുത്തരവിട്ട സര്&#x200d;ക്കാര്&#x200d; ജപ്തി നടത്തിയത് പാവപ്പെട്ട നിരപരാധികളുടെ വീടുകളില്&#x200d;. ജപ്തി നടത്തിയതില്&#x200d; മരിച്ചയാളുടെ വീടും. കോട്ടക്കല്&#x200d; പള്ളിയാലില്&#x200d; ഇന്ത്യനൂര്&#x200d; മുഹമ്മദിന്റെ മകന്&#x200d; അലവി മരിച്ചിട്ട് 15 വര്&#x200d;ഷമായി. 60 വയസ്സുള്ള കൊളക്കാടന്&#x200d;, അവറാന്&#x200d;കുട്ടി, പുലിക്കോട് സ്വദേശി മജീദ്, ആമപ്പാറ പുളിക്കല്&#x200d; ഫൈസല്&#x200d; (46) തുടങ്ങിയവരുടെ വീടുകളിലാണ് ജപ്തിനടപടി ആരംഭിച്ചത്.</p>
<p><img loading="lazy" class="alignnone size-medium wp-image-233709" src="https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-20-at-5.06.38-PM-240x300.jpeg" alt="" width="240" height="300" srcset="https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-20-at-5.06.38-PM-240x300.jpeg 240w, https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-20-at-5.06.38-PM-818x1024.jpeg 818w, https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-20-at-5.06.38-PM-768x962.jpeg 768w, https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-20-at-5.06.38-PM.jpeg 964w" sizes="(max-width: 240px) 100vw, 240px" /><br />
ഹൈക്കോടതി ഉത്തരവിനെതുടര്&#x200d;ന്നാണ് സര്&#x200d;ക്കാര്&#x200d; റവന്യൂ റിക്കവറി നടപടിയുമായി ഇറങ്ങിയത്. സെപ്തംബറില്&#x200d; നടന്ന ഹര്ത്താലില്&#x200d; ആക്രമണം മൂലം നഷ്ടം നേരിട്ടതിനാണ് ജപ്തികള്&#x200d;. പൊതുഖജനാവിന് നഷ്ടം നേരിട്ടതിന് ജപ്തി നടത്തണമെന്നാണ് ഉത്തരവ്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ഇന്നലെ മലപ്പുറം ജില്ലയിലെ കോട്ടക്കലിലും മറ്റും നിരപരാധികളും മരണപ്പെട്ടവരുമായ ആളുകളുടെ വീടുകളിലാണ് റവന്യൂജീവനക്കാര്&#x200d; ജപ്തിയുമായി ചെന്നത്. നിരോധിത സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്നാണ് പറയുന്നത്. ഇന്ന് അഞ്ചുമണിക്കകം ജപ്തി നടത്തണമെന്നാണ് ജില്ലാ കലക്ടര്&#x200d; തഹസില്&#x200d;ദാര്&#x200d;മാര്&#x200d;ക്ക് നോട്ടീസ് നല്&#x200d;കിയിരുന്നത്. 5.2 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.<br />
പോപ്പുലര്&#x200d; ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്&#x200d;.ഐ.എ റെയ്ഡ് നടത്തിയതില്&#x200d; പ്രതിഷേധിച്ചായിരുന്നു ഹര്&#x200d;ത്താലും വ്യാപകഅക്രമവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1pfi-hartal-rr.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
