<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Philippense &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/philippense/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 11 Aug 2018 17:47:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Philippense &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അമ്പതാണ്ടിന്റെ സംഘര്&#x200d;ഷത്തിന് വിട ഫിലിപ്പീന്&#x200d;സ് സമാധാനത്തിലേക്ക്</title>
		<link>https://www.chandrikadaily.com/sarvadesheeyam-artricle.html</link>
					<comments>https://www.chandrikadaily.com/sarvadesheeyam-artricle.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Aug 2018 17:47:34 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[Philippense]]></category>
		<category><![CDATA[sarvadesheeyam]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=98537</guid>

					<description><![CDATA[സാര്&#x200d;വദേശീയം/ കെ.മൊയ്തീന്&#x200d;കോയ തെക്ക് കിഴക്കന്&#x200d; ഏഷ്യന്&#x200d; രാജ്യമായ ഫിലിപ്പീന്&#x200d;സില്&#x200d; അഞ്ച് പതിറ്റാണ്ട് കാലമായി നിലനില്&#x200d;ക്കുന്ന ആഭ്യന്തര കലാപത്തിന് സമാധാനപരമായ പര്യവസാനം. മിന്&#x200d;ഡ് നാവോ ദ്വീപിലെ ബാങ്‌സാമോറോ പ്രവിശ്യക്ക് സ്വയംഭരണാവകാശം നല്&#x200d;കുന്ന ബില്ലിന് പ്രസിഡണ്ട് റോഡ്രിഡോ ദ്യുത്തന്&#x200d;തോ അംഗീകാരം നല്&#x200d;കിയതോടെ ഫിലിപ്പീന്&#x200d;സ് സര്&#x200d;ക്കാറും കലാപകാരികളും ഒത്തുതീര്&#x200d;പ്പില്&#x200d;. ഈ വര്&#x200d;ഷാവസാനം ഹിതപരിശോധന നടത്തി സമാധാന കരാര്&#x200d; നടപ്പാക്കാനാണ് ഇരുപക്ഷവും നിശ്ചയിച്ചിട്ടുള്ളത്. ഫിലിപ്പീന്&#x200d;സ് സര്&#x200d;ക്കാറും മോറോ ഇസ്‌ലാമിക് ലിബറേഷന്&#x200d; ഫ്രണ്ടും 22 വര്&#x200d;ഷമായി തുടര്&#x200d;ന്നുവരുന്ന ചര്&#x200d;ച്ചയില്&#x200d; കഴിഞ്ഞാഴ്ചയാണ് ധാരണയിലെത്തിയത്. ഇതിനിടെ നാല് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സാര്&#x200d;വദേശീയം/ കെ.മൊയ്തീന്&#x200d;കോയ</strong></p>
<p>തെക്ക് കിഴക്കന്&#x200d; ഏഷ്യന്&#x200d; രാജ്യമായ ഫിലിപ്പീന്&#x200d;സില്&#x200d; അഞ്ച് പതിറ്റാണ്ട് കാലമായി നിലനില്&#x200d;ക്കുന്ന ആഭ്യന്തര കലാപത്തിന് സമാധാനപരമായ പര്യവസാനം. മിന്&#x200d;ഡ് നാവോ ദ്വീപിലെ ബാങ്‌സാമോറോ പ്രവിശ്യക്ക് സ്വയംഭരണാവകാശം നല്&#x200d;കുന്ന ബില്ലിന് പ്രസിഡണ്ട് റോഡ്രിഡോ ദ്യുത്തന്&#x200d;തോ അംഗീകാരം നല്&#x200d;കിയതോടെ ഫിലിപ്പീന്&#x200d;സ് സര്&#x200d;ക്കാറും കലാപകാരികളും ഒത്തുതീര്&#x200d;പ്പില്&#x200d;. ഈ വര്&#x200d;ഷാവസാനം ഹിതപരിശോധന നടത്തി സമാധാന കരാര്&#x200d; നടപ്പാക്കാനാണ് ഇരുപക്ഷവും നിശ്ചയിച്ചിട്ടുള്ളത്. ഫിലിപ്പീന്&#x200d;സ് സര്&#x200d;ക്കാറും മോറോ ഇസ്‌ലാമിക് ലിബറേഷന്&#x200d; ഫ്രണ്ടും 22 വര്&#x200d;ഷമായി തുടര്&#x200d;ന്നുവരുന്ന ചര്&#x200d;ച്ചയില്&#x200d; കഴിഞ്ഞാഴ്ചയാണ് ധാരണയിലെത്തിയത്. ഇതിനിടെ നാല് പ്രസിഡണ്ടുമാര്&#x200d; ഫിലിപ്പീന്&#x200d;സില്&#x200d; അധികാരം കയ്യാളിയിട്ടുണ്ട്. സംഘര്&#x200d;ഷത്തില്&#x200d; ഒന്നേകാല്&#x200d; ലക്ഷം ജീവന്&#x200d; നഷ്ടമായി. പതിനായിരങ്ങള്&#x200d; ഭവന രഹിതര്&#x200d;. അതിലധികം പരിക്കേറ്റ് ചികിത്സയില്&#x200d;. മര്&#x200d;ദ്ദിച്ചൊതുക്കാനുള്ള ശ്രമങ്ങള്&#x200d;ക്ക് വിജയം കാണാനാവാതെയാണ് അവസാനം സമാധാനം വീണ്ടെടുക്കാനുള്ള കരാറില്&#x200d; ഒപ്പ്‌വെക്കുന്നത്.</p>
<p>കരാര്&#x200d; പ്രകാരം ബാങ്‌സാ മോറോ പ്രവിശ്യക്ക് സ്വയംഭരണം അനുവദിക്കും. കലാപകാരികളായ മോറോ ഇസ്‌ലാമിക് ലിബറേഷന്&#x200d; ഫ്രണ്ടിന്റെ 40,000 അംഗങ്ങളുള്ള സായുധ വിഭാഗത്തെ പിരിച്ചുവിടാനും ധാരണയുണ്ട്. ബില്ലിന് പ്രസിഡണ്ടിന്റെ അംഗീകാരം ലഭ്യമായതോടെ ധാരണയനുസരിച്ച് കാര്യങ്ങള്&#x200d; മുന്നോട്ട് പോകുമെന്ന് ഫ്രണ്ട് ചെയര്&#x200d;മാന്&#x200d; അല്&#x200d;ഹാജ് മുറാദ് ഇബ്രാഹീം പ്രതീക്ഷ പ്രകടിപ്പിച്ചു. കലാപകാരികളിലെ പ്രധാന ഗ്രൂപ്പ് ആണ് മുറാദ് ഇബ്രാഹീമിന്റെ വിഭാഗം. മറ്റ് കൊച്ചു വിഭാഗങ്ങളും ഒത്തുതീര്&#x200d;പ്പിന് ഒപ്പം നില്&#x200d;ക്കുമെന്നാണ് പ്രതീക്ഷ. മറുവശത്തും അസ്വസ്ഥതയുണ്ട്. ബില്ലിന് അംഗീകാരം നല്&#x200d;കാന്&#x200d; നേരത്തെ പ്രസിഡണ്ട് ദ്യുത്തര്&#x200d;തോ തീരുമാനിച്ചിരുന്നുവെങ്കിലും പാര്&#x200d;ലമെന്റില്&#x200d; അട്ടിമറി നീക്കം നടന്നു. പത്ത് വര്&#x200d;ഷം രാജ്യം ഭരിച്ചിരുന്ന ഗ്ലോറിയ മകപഗല്&#x200d; അറോയോ പാര്&#x200d;ലമെന്റ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത് പ്രസിഡണ്ടിനെ ഞെട്ടിച്ചുവെങ്കിലും അദ്ദേഹം പിറകോട്ട് പോയില്ല. നേരത്തെ തെരഞ്ഞെടുപ്പില്&#x200d; കൃത്രിമം നടത്തിയെന്ന ആരോപണത്തിന് വിധേയയായി അഞ്ച് വര്&#x200d;ഷം തടവില്&#x200d; കഴിഞ്ഞ പശ്ചാത്തലമുള്ള റോയോയുടെ തിരിച്ചുവരവ് ഫിലിപ്പീന്&#x200d;സ് രാഷ്ട്രീയത്തെ തകിടം മറിച്ചേക്കുമോ എന്ന ആശങ്ക നിലനില്&#x200d;ക്കുന്നു.</p>
<p>ഫിലിപ്പീന്&#x200d;സ് സര്&#x200d;ക്കാറും മോറോകളുമായുള്ള സമാധാന ശ്രമത്തിന് നിരവധി നീക്കം നടന്നു. 1976ല്&#x200d; ലിബിയന്&#x200d; തലസ്ഥാനമായ ട്രിപ്പോളിയിലും 1996ല്&#x200d; ഇന്തോനേഷ്യന്&#x200d; തലസ്ഥാനമായ ജക്കാര്&#x200d;ത്തയിലും വെച്ച് സമാധാന കരാറെഴുതിയതാണ്. മലേഷ്യന്&#x200d; പ്രധാനമന്ത്രിയായിരുന്ന നജീബ് റസാഖും സമാധാന ശ്രമങ്ങള്&#x200d;ക്ക് മുന്നില്&#x200d; നിന്നു. ഇസ്‌ലാമിക രാഷ്ട്ര സംഘടനയായ ഒ.ഐ.സിയുടെ നേതൃത്വത്തിലാണ് അന്നത്തെ ചെയര്&#x200d;മാന്&#x200d; കൂടിയായ ലിബിയന്&#x200d; നേതാവ് കേണല്&#x200d; മുഅമ്മര്&#x200d; ഖദ്ദാഫിയുടെ സാന്നിധ്യത്തില്&#x200d; ട്രിപ്പോളിയില്&#x200d; സമാധാന സമ്മേളനം വിളിച്ച്‌ചേര്&#x200d;ത്തത്. ഫിലിപ്പീന്&#x200d;സ് സംഘര്&#x200d;ഷം അവസാനിപ്പിക്കാന്&#x200d; ഒ.ഐ.സി നടത്തിയ ശ്രമത്തില്&#x200d; ലിബിയക്ക് പുറമെ സഊദി അറേബ്യ, സെനഗല്&#x200d;, സോമാലിയ, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളും പങ്കാളികളായി. ചര്&#x200d;ച്ച നീളുന്നതിനിടെ ഇരുപക്ഷത്തും മാറ്റം. ഫിലിപ്പീന്&#x200d;സില്&#x200d; സര്&#x200d;ക്കാറുകളില്&#x200d; മാറ്റം, കലാപകാരികളായ മോറോ നാഷണല്&#x200d; ലിബറേഷന്&#x200d; ഫ്രണ്ട് പിളര്&#x200d;ന്ന് ഇസ്‌ലാമിക് ഫ്രണ്ട് രൂപീകരിക്കപ്പെട്ടു. 1977ല്&#x200d; നാഷണല്&#x200d; ഫ്രണ്ട് ചെയര്&#x200d;മാന്&#x200d; ഹാഷിം സലാമത്തിനെ സംഘടന പുറത്താക്കി.</p>
<p>പതിനൊന്ന് കോടിയാണ് ഫിലിപ്പീന്&#x200d;സ് ജനസംഖ്യ . 22 ശതമാനം മുസ്‌ലിംകള്&#x200d;. പേരില്ലാത്ത ആയിരം ഉള്&#x200d;പ്പെടെ അയ്യായിരം ദ്വീപുകള്&#x200d; അടങ്ങുന്നതാണീ രാജ്യം. വലിയ പരീക്ഷണത്തെ അതിജീവിച്ച ജനത. ക്രിസ്താബ്ദം 1492ല്&#x200d; സ്‌പെയിന്&#x200d; കീഴടക്കി ക്രൈസ്തവ സൈന്യത്തിന്റെ അടുത്ത ലക്ഷ്യം ഫിലിപ്പീന്&#x200d;സ് ആയിരുന്നു. (എണ്ണൂറ് വര്&#x200d;ഷത്തോളം സ്‌പെയിന്&#x200d; ഭരണം മുസ്‌ലിംകളുടെ കയ്യിലാണുണ്ടായത്.) ഈ ആവേശമാണ്, ഫിലിപ്പീന്&#x200d;സ് കീഴടക്കാന്&#x200d; അവരെ പ്രേരിപ്പിച്ചത്. &#8216;മലേഷ്യയേക്കാള്&#x200d; മനോഹര രാജ്യം&#8217; എന്നറിയപ്പെട്ടിരുന്ന രാജ്യം അക്രമകാരികളില്&#x200d; നിന്ന് രക്ഷിക്കാന്&#x200d; ഫിലിപ്പീന്&#x200d;സ് ഭരിച്ചിരുന്ന മുസ്‌ലിം ഭരണകൂടം ചെറുത്തുനില്&#x200d;പ്പ് നടത്തി. എന്നാല്&#x200d; വടക്ക് ഭാഗത്തെ പ്രാകൃത മതക്കാരുടെ സഹായത്തോടെ അവര്&#x200d; കടന്നുകയറി. പിന്നീട് രാജ്യമാകെ സ്വാധീനം ഉറപ്പിച്ചു. അക്കാലത്ത് സ്‌പെയിന്&#x200d; ഭരിച്ചിരുന്ന ഫിലിപ്പ് രാജാവിന്റെ പേരാണ് ഈ രാജ്യത്തിന് പിന്നീട് നല്&#x200d;കിയത്. വടക്കന്&#x200d; മേഖലയില്&#x200d; നിന്ന് മുസ്‌ലിംകളെ തുടച്ചുനീക്കി. തെക്കന്&#x200d; മേഖലയിലെ മിന്&#x200d;ഡാനോവോ, സോളോ, ബാലിന്&#x200d;, പലാവന്&#x200d; എന്നീ ദ്വീപുകളില്&#x200d; മുസ്‌ലിം ചെറുത്ത്‌നില്&#x200d;പ്പ് ശക്തമാണ്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്&#x200d; അമേരിക്കന്&#x200d; ആക്രമണത്തില്&#x200d; സ്‌പെയിന്&#x200d; പരാജയപ്പെട്ടു. 1899ല്&#x200d; അമേരിക്കയുടെ കോളനിയായി. അമേരിക്കയും പഴയ നിലപാട് തുടര്&#x200d;ന്നു.</p>
<p>മുപ്പത് വര്&#x200d;ഷം അമേരിക്കയുമായി മോറോകള്&#x200d; ഏറ്റുമുട്ടി. ഒരു ലക്ഷം പേര്&#x200d; മരിച്ചു. അഞ്ച് ലക്ഷം പേര്&#x200d; നാടുവിട്ട് അഭയാര്&#x200d;ത്ഥികളായി. 10 ലക്ഷം ഹെക്ടര്&#x200d; ഭൂമി മുസ്‌ലിംകളില്&#x200d; നിന്ന് അമേരിക്ക കയ്യടക്കി. വീടുകളും പള്ളികളും മദ്രസകളും തകര്&#x200d;ത്തു. രണ്ടാം ലോക യുദ്ധ ഘട്ടത്തില്&#x200d; കലാപകാരികളുമായി അമേരിക്ക ഒത്തുതീര്&#x200d;പ്പിന് തയാറായി. പക്ഷേ, അവയൊന്നും ശാശ്വതമായില്ല. 1943-ല്&#x200d; ജപ്പാന്&#x200d; ചില പ്രധാന ദ്വീപുകള്&#x200d; കയ്യടക്കി. 1949ല്&#x200d; അമേരിക്ക ഫിലിപ്പീന്&#x200d;സിന് സ്വാതന്ത്ര്യം നല്&#x200d;കിയെങ്കിലും മുസ്‌ലിംകള്&#x200d;ക്ക് നേരെയുള്ള പീഡനം അവസാനിച്ചില്ല. 1965ല്&#x200d; അധികാരത്തില്&#x200d; വന്ന ഫെര്&#x200d;ഡിനന്റ് മാര്&#x200d;ക്കോസിന്റെ മുസ്‌ലിം മര്&#x200d;ദ്ദനം ഭീകരമായി. ഫിലിപ്പീന്&#x200d;സ് സര്&#x200d;ക്കാറും ലിബറേഷന്&#x200d; ഫ്രണ്ടും ഒപ്പുവെച്ച കരാറിലൂടെ ആ രാജ്യത്ത് സമാധാനം വീണ്ടെടുക്കാന്&#x200d; കഴിയുമെന്നാണ് ഐക്യരാഷ്ട്രസഭയും ലോക രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ബാഹ്യശക്തികളുടെ ഇടപെടല്&#x200d; ഇല്ലാതെ വരികയാണെങ്കില്&#x200d; തീര്&#x200d;ച്ചയായും ഹിതപരിശോധന കുറ്റമറ്റ നിലയില്&#x200d; നടക്കാനാണ് സാധ്യത. ഏഷ്യയില്&#x200d; ആഭ്യന്തര സംഘര്&#x200d;ഷം കുറഞ്ഞു വരുന്ന സാഹചര്യത്തില്&#x200d; &#8216;ഫിലിപ്പീന്&#x200d;സ് സമാധാനം&#8217; മുതല്&#x200d;ക്കൂട്ടായി മാറുമെന്നതില്&#x200d; സംശയമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sarvadesheeyam-artricle.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫിലിപ്പീന്&#x200d;സില്&#x200d; മുസ്്‌ലിം സ്വയംഭരണ മേഖല യാഥാര്&#x200d;ത്ഥ്യത്തിലേക്ക്</title>
		<link>https://www.chandrikadaily.com/philippines.html</link>
					<comments>https://www.chandrikadaily.com/philippines.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 22 Jul 2018 15:51:19 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Philippense]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95603</guid>

					<description><![CDATA[&#160; മനില: ഫിലിപ്പീന്&#x200d;സില്&#x200d; ന്യൂനപക്ഷമായ മോറോ മുസ്‌ലിംകള്&#x200d;ക്ക് സ്വന്തമായി സ്വയംഭരണപ്രദേശം ലഭിക്കാന്&#x200d; അവസരമൊരുങ്ങുന്നു. ഇതുസംബന്ധിച്ച ബില്ലിന് ഫിലിപ്പീന്&#x200d; കോണ്&#x200d;ഗ്രസ് അംഗീകാരം നല്&#x200d;കി. ബാങ്‌സമോറോ ഓര്&#x200d;ഗാനിക് ബില്ലില്&#x200d; പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്&#x200d;ട്ടെ ഇന്ന് ഒപ്പുവെക്കും. നിയമം പ്രാബല്യത്തില്&#x200d; വരണമെങ്കില്&#x200d; ഹിതപരിശോധന കൂടി ആവശ്യമാണ്. പദ്ധതി പ്രകാരം കാര്യങ്ങള്&#x200d; മുന്നോട്ടുപോകുകയും ചെയ്താല്&#x200d; മിന്&#x200d;ഡനാവോ ദ്വീപ് മുസ്്‌ലിം സ്വയംഭരണ പ്രദേശമാകും. മോറോ രാഷ്ട്രം എന്നാണ് ബാങ്‌സമോറോ എന്നതിന്റെ അര്&#x200d;ത്ഥം. മോറോ മുസ്്‌ലിം സ്വയംഭരണപ്രദേശം നിലവില്&#x200d; വരുന്നതോടെ ഒരു ലക്ഷത്തിലേറെ പേര്&#x200d; കൊല്ലപ്പെട്ട [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മനില: ഫിലിപ്പീന്&#x200d;സില്&#x200d; ന്യൂനപക്ഷമായ മോറോ മുസ്‌ലിംകള്&#x200d;ക്ക് സ്വന്തമായി സ്വയംഭരണപ്രദേശം ലഭിക്കാന്&#x200d; അവസരമൊരുങ്ങുന്നു. ഇതുസംബന്ധിച്ച ബില്ലിന് ഫിലിപ്പീന്&#x200d; കോണ്&#x200d;ഗ്രസ് അംഗീകാരം നല്&#x200d;കി. ബാങ്‌സമോറോ ഓര്&#x200d;ഗാനിക് ബില്ലില്&#x200d; പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്&#x200d;ട്ടെ ഇന്ന് ഒപ്പുവെക്കും. നിയമം പ്രാബല്യത്തില്&#x200d; വരണമെങ്കില്&#x200d; ഹിതപരിശോധന കൂടി ആവശ്യമാണ്. പദ്ധതി പ്രകാരം കാര്യങ്ങള്&#x200d; മുന്നോട്ടുപോകുകയും ചെയ്താല്&#x200d; മിന്&#x200d;ഡനാവോ ദ്വീപ് മുസ്്‌ലിം സ്വയംഭരണ പ്രദേശമാകും. മോറോ രാഷ്ട്രം എന്നാണ് ബാങ്‌സമോറോ എന്നതിന്റെ അര്&#x200d;ത്ഥം. മോറോ മുസ്്‌ലിം സ്വയംഭരണപ്രദേശം നിലവില്&#x200d; വരുന്നതോടെ ഒരു ലക്ഷത്തിലേറെ പേര്&#x200d; കൊല്ലപ്പെട്ട അഞ്ച് പതിറ്റാണ്ട് നീണ്ട അക്രമങ്ങള്&#x200d;ക്ക് അന്ത്യംകുറിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/philippines.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫിലിപ്പീന്‍സില്‍ പട്ടാള നിയമത്തെ എതിര്‍ത്താലും ജയില്‍</title>
		<link>https://www.chandrikadaily.com/army-law-in-philippeense.html</link>
					<comments>https://www.chandrikadaily.com/army-law-in-philippeense.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 03 Jul 2017 14:55:35 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Philippense]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34444</guid>

					<description><![CDATA[&#160; മനില: ഫിലിപ്പീന്‍സിലെ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായ മിന്‍ഡനാവോ മേഖലയില്‍ പ്രഖ്യാപിച്ച പട്ടാള നിയമത്തെ വിമര്‍ശിക്കുന്നവരെ പിടികൂടി ജയിലിലടക്കുമെന്ന് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്‍ട്ടെയുടെ ഭീഷണി. ഇസ്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികളില്‍നിന്ന് വര്‍ധിച്ചുവരുന്ന ഭീഷണിയെ തടുക്കുന്നതിന് മേഖലയില്‍ പ്രഖ്യാപിച്ച പട്ടാള നിയമത്തിന്റെ ഭരണഘടനാസാധുത സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് വിധി പറയും. സുപ്രീംകോടതി വിധി എന്തായിരുന്നാലും താന്‍ അതിനെ അവഗണിക്കുമെന്നും സായുധ സേനയില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ ഗൗരവത്തിലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മിന്‍ഡാനാവോ മേഖലയിലെ പട്ടാള നിയമത്തിന് സുപ്രീംകോടതി ഉത്തരവുകളുമായി ബന്ധമില്ല. മേഖല കലങ്ങിമറിഞ്ഞിരിക്കുമ്പോഴാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മനില: ഫിലിപ്പീന്&#x200d;സിലെ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായ മിന്&#x200d;ഡനാവോ മേഖലയില്&#x200d; പ്രഖ്യാപിച്ച പട്ടാള നിയമത്തെ വിമര്&#x200d;ശിക്കുന്നവരെ പിടികൂടി ജയിലിലടക്കുമെന്ന് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്&#x200d;ട്ടെയുടെ ഭീഷണി. ഇസ്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികളില്&#x200d;നിന്ന് വര്&#x200d;ധിച്ചുവരുന്ന ഭീഷണിയെ തടുക്കുന്നതിന് മേഖലയില്&#x200d; പ്രഖ്യാപിച്ച പട്ടാള നിയമത്തിന്റെ ഭരണഘടനാസാധുത സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് വിധി പറയും. സുപ്രീംകോടതി വിധി എന്തായിരുന്നാലും താന്&#x200d; അതിനെ അവഗണിക്കുമെന്നും സായുധ സേനയില്&#x200d;നിന്നുള്ള നിര്&#x200d;ദേശങ്ങള്&#x200d; ഗൗരവത്തിലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മിന്&#x200d;ഡാനാവോ മേഖലയിലെ പട്ടാള നിയമത്തിന് സുപ്രീംകോടതി ഉത്തരവുകളുമായി ബന്ധമില്ല. മേഖല കലങ്ങിമറിഞ്ഞിരിക്കുമ്പോഴാണ് അത് പിന്&#x200d;വലിക്കാന്&#x200d; നിങ്ങള്&#x200d; എന്നോട് ആവശ്യപ്പെടുന്നത്. പട്ടാള നിയമത്തെ എതിര്&#x200d;ത്താല്&#x200d; ഞാന്&#x200d; നിങ്ങളെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കും-ഡ്യുടര്&#x200d;ട്ടെ മുന്നറിയിപ്പുനല്&#x200d;കി. ഫിലിപ്പീന്&#x200d; ഭരണഘടന പ്രകാരം പ്രസിഡന്റ് പ്രഖ്യാപിക്കുന്ന പട്ടാള നിയമം പുനപ്പരിശോധിക്കാന്&#x200d; സുപ്രീംകോടതിക്ക് അധികാരമുണ്ട്. പട്ടാള നിയമത്തിന്റെ പ്രാഥമിക കാലാവധി 60 ദിവസമാണെന്നും പ്രസിഡന്റ് ദീര്&#x200d;ഘിപ്പിക്കുകയാണെങ്കില്&#x200d; പാര്&#x200d;ലമെന്റിന് റദ്ദാക്കാവുന്നതാണെന്നും ഭരണഘടനയില്&#x200d; പറയുന്നു. മിന്&#x200d;ഡനാവോ മേഖലയിലെ മറാവി നഗരം പിടിച്ചെടുത്ത തീവ്രവാദികളുമായി ഫിലിപ്പീന്&#x200d; സേന പോരാട്ടം തുടരുകയാണ്. നഗരത്തില്&#x200d; വ്യോമാക്രണം നടത്തുന്നുണ്ടെങ്കിലും തീവ്രവാദികളെ തുരത്താന്&#x200d; സൈന്യത്തിന് സാധിച്ചിട്ടില്ല. ഏറ്റുമുട്ടലില്&#x200d; ഇതുവരെ സാധാരണക്കാരടക്കം 400 പേര്&#x200d; കൊല്ലപ്പെട്ടിട്ടുണ്ട്. നാലു ലക്ഷത്തോളം പേര്&#x200d; വീടും നാടും ഉപേക്ഷിച്ച് പലയാനം ചെയ്തിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/army-law-in-philippeense.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
