pictures – Chandrika Daily https://www.chandrikadaily.com Sun, 17 Mar 2024 10:32:46 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg pictures – Chandrika Daily https://www.chandrikadaily.com 32 32 തെരഞ്ഞെടുപ്പിന് മുമ്പ് പൊതു ഇടങ്ങളിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ നീക്കം ചെയ്യണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി https://www.chandrikadaily.com/pictures-of-the-prime-minister-should-be-removed-from-public-spaces-before-elections-complaint-to-election-commission.html https://www.chandrikadaily.com/pictures-of-the-prime-minister-should-be-removed-from-public-spaces-before-elections-complaint-to-election-commission.html#respond Sun, 17 Mar 2024 10:32:46 +0000 https://www.chandrikadaily.com/?p=293046 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ പൊതു ഇടങ്ങളില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ് ലഭിച്ചു. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ വിശ്വംഭര്‍ ചൗധരിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ് അയച്ചത്.

സ്വതന്ത്രവും നീതിയുക്തവുമായ പ്രചാരണം ഉറപ്പാക്കാന്‍ എല്ലാ പൊതുസ്ഥലങ്ങളിലും, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഓഫീസുകള്‍, വിമാനത്താവളങ്ങള്‍, വിമാനങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ട്രെയിനുകള്‍, മെട്രോകള്‍, ബസ് സ്റ്റോപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാരിനോട് നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ പറയുന്നു.

രാജ്യത്തെ ഭരണകക്ഷിയായ ബി.ജെ.പിയുടെ താരപ്രചാരകനാണ് പ്രധാനമന്ത്രി. അതിനാല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നിര്‍ബന്ധമായും നീക്കം ചെയ്യണമെന്ന് പരാതിക്കാരന്‍ അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങള്‍ പൊതു ഇടങ്ങളില്‍ സ്ഥാപിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു

 

]]>
https://www.chandrikadaily.com/pictures-of-the-prime-minister-should-be-removed-from-public-spaces-before-elections-complaint-to-election-commission.html/feed 0
മരിച്ചിട്ടും വിടാതെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പ്; കടമക്കുടിയിലെ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളുമായി ഭീഷണി തുടരുന്നതായി പരാതി https://www.chandrikadaily.com/online-loan-app-without-death-complaint-of-continuing-threat-with-morphed-pictures-of-the-woman-in-kadamakudy.html https://www.chandrikadaily.com/online-loan-app-without-death-complaint-of-continuing-threat-with-morphed-pictures-of-the-woman-in-kadamakudy.html#respond Thu, 14 Sep 2023 05:42:58 +0000 https://www.chandrikadaily.com/?p=274448 പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം തുങ്ങിമരിച്ച കടമക്കുടിയിലെ ദമ്പതികളെ മരണശേഷവും വിടാതെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍. മരണം കഴിഞ്ഞ് 2 ദിവസമാകുമ്പോളും ഓണ്‍ലൈന്‍ വായ്പ സംഘത്തിന്റെ ഭീഷണിയും ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും കൂടുതല്‍ ആളുകളുടെ വാട്‌സാപ്പിലേക്ക് അയയ്ക്കുകയാണ്.

വ്യത്യസ്ത നമ്പറുകളില്‍നിന്നാണ് സന്ദേശവും ചിത്രവും എത്തുന്നത്. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കും ആശാപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെയും ഫോണിലേക്ക് സന്ദേശങ്ങള്‍ എത്തുന്നതായാണു വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഓണ്‍ലൈന്‍ ആപ്പില്‍നിന്ന് ലോണെടുത്ത വിവരം അറിയില്ലായിരുന്നു എന്ന് നിജോയുടെ സഹോദരന്‍ അറിയിച്ചു. മരണശേഷം ബന്ധുക്കള്‍ക്കു സന്ദേശങ്ങള്‍ ലഭിച്ചതിനുശേഷമാണ് ലോണ്‍ ആപ്പിന്റെ കാര്യം മനസ്സിലായതെന്നും സഹോദരന്‍ പറയുന്നു. ”ആദ്യം സന്ദേശം മാത്രമാണ് വന്നത്. പിന്നീട് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വന്നു. ഇതോടെയാണ് കൂടുതല്‍ ഭീകരത മനസ്സിലായത്.

ഇന്നു രാവിലെയും കൂടി ബന്ധുക്കളുടെ ഫോണിലേക്കു മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വന്നിട്ടുണ്ട്” സഹോദരന്‍ പറഞ്ഞു. ജനകീയ കൂട്ടായ്മയില്‍ രൂപീകരിച്ച ജാഗ്രത സമിതിയും പരാതിയുമായി മുന്നോട്ടു പോകുകയാണ്. മരണങ്ങളെ സംബന്ധിച്ചു സമഗ്ര അന്വേഷണം ആരംഭിച്ചതായി മുനമ്പം ഡി.വൈ.എസ.്പി കെ.എ.അനീഷ് അറിയിച്ചു.

ഓണ്‍ലൈന്‍ വായ്പത്തട്ടിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയിലുണ്ട്. എന്നാല്‍ ചെറിയ തുക മാത്രമാണു ഇവര്‍ വായ്പയായി എടുത്തിട്ടുള്ളതെന്നാണു വിവരം. കൂട്ടമരണത്തിനു പിന്നില്‍ മറ്റു കാര്യങ്ങള്‍ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും. നിജോയുടെയും ശില്‍പയുടെയും ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഓണ്‍ലൈന്‍ വായ്പ ഇടപാടുകാര്‍ മോര്‍ഫ് ചെയ്ത ഫോട്ടോ അയച്ചു കൊടുത്തു 25 പേരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മരണ ദിവസം ഇവര്‍ എഴുതിയെന്നു കരുതുന്ന ആത്മഹത്യ കുറിപ്പിലും വായ്പത്തട്ടിപ്പിനെ കുറിച്ചു പരാമര്‍ശിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

വലിയ കടമക്കുടിയില്‍ മാടശേരി നിജോ (39), ഭാര്യ ശില്‍പ (29), മക്കളായ ഏയ്ബല്‍ (7), ആരോണ്‍ (5) എന്നിവരെ ചൊവ്വാഴ്ചയാണു മരിച്ചനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ശില്‍പയുടെ ജോലി സംബന്ധമായ കാര്യങ്ങള്‍ക്കു വിദേശത്തു പോകുന്നതുമായ ബന്ധപ്പെട്ടുണ്ടായ സാമ്പത്തികബാധ്യതയാണു മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇന്നലെ ബന്ധുക്കള്‍ക്കും ചില സുഹൃത്തുക്കള്‍ക്കും ലഭിച്ച വാട്‌സാപ് സന്ദേശമാണു ഓണ്‍ലൈന്‍ വഴിയുള്ള വായ്പത്തട്ടിപ്പുകാരുടെ കെണിയില്‍ അകപ്പെട്ടതിന്റെ സൂചനയായത്.

ശില്‍പയുടെ അക്കൗണ്ടില്‍നിന്നു 9300 രൂപ വായ്പയുടെ ഗഡുവായി നല്‍കിയതിന്റെ തെളിവ് പൊലീസിനു ലഭിച്ചിട്ടുണ്ട്. എത്ര രൂപയാണ് ഓണ്‍ലൈന്‍ വായ്പയായി വാങ്ങിയതെന്ന വിവരവും അറിവായിട്ടില്ല. കഴിഞ്ഞ മാസം തിരിച്ചടവ് മുടങ്ങിയതോടെയാണു വായ്പ നല്‍കിയ ഓണ്‍ലൈന്‍ സംഘം ശില്‍പയുടെ ഫോണിലേക്കു ഭീഷണി സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയത്.

മോര്‍ഫ് ചെയ്ത നഗ്‌ന ഫോട്ടോ ഉള്‍പ്പെടെ സന്ദേശങ്ങള്‍ ശില്‍പയുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും മൊബൈല്‍ ഫോണില്‍ വാട്‌സാപ് ആയും അയച്ചുകൊടുത്തു. ഒരു സ്ത്രീയുടെ ഹിന്ദിയിലുള്ള ശബ്ദ സന്ദേശമാണ് എല്ലാവര്‍ക്കും ലഭിച്ചിട്ടുള്ളത്. തിരിച്ചടവ് മുടങ്ങിയെന്നും പണം ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ നഗ്‌ന ചിത്രങ്ങളടക്കം എല്ലാ കോണ്‍ടാക്ടുകളിലേക്കും അയച്ചു നല്‍കുമെന്നും ശബ്ദ സന്ദേശത്തിലുണ്ട്.

]]>
https://www.chandrikadaily.com/online-loan-app-without-death-complaint-of-continuing-threat-with-morphed-pictures-of-the-woman-in-kadamakudy.html/feed 0
സഞ്ചാരപാതയില്‍ വലിയ ഗര്‍ത്തം; ചന്ദ്രയാന്‍ 3 റോവറില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടു ഐഎസ്ആര്‍ഒ https://www.chandrikadaily.com/1a-large-crater-in-the-roadway-isro-released-images-from-chandrayaan-3-rover.html https://www.chandrikadaily.com/1a-large-crater-in-the-roadway-isro-released-images-from-chandrayaan-3-rover.html#respond Mon, 28 Aug 2023 14:06:17 +0000 https://www.chandrikadaily.com/?p=271919 ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിലെ വിക്രം ലാന്‍ഡറില്‍നിന്നു പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവറില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം പുറത്തുവിട്ടു. പ്രഗ്യാന്‍ റോവര്‍ ഇന്നലെ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇതിനിടെ, 4 മീറ്റര്‍ വ്യാസമുള്ള വലിയ കുഴിക്കു മുന്നില്‍പ്പെട്ട റോവറിന്റെ സഞ്ചാരപാത തിരിച്ചുവിട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു. 3 മീറ്റര്‍ ദൂരത്തായി ഗര്‍ത്തം കണ്ടതിനെ തുടര്‍ന്ന് റോവറിനെ മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ടതായും റോവര്‍ പുതുവഴിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഐഎസ്ആര്‍ഒ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

2023 ഓഗസ്റ്റ് 27ന്, റോവറിന്റെ സഞ്ചാരപാതയില്‍ മൂന്നു മീറ്റര്‍ മുന്നിലായി 4 മീറ്റര്‍ വ്യാസമുള്ള ഒരു ഗര്‍ത്തം കണ്ടു. ഇതേത്തുടര്‍ന്ന് വന്ന വഴിക്കു തിരിച്ചുപോകാന്‍ റോവറിന് നിര്‍ദ്ദേശം നല്‍കി. റോവര്‍ ഇപ്പോള്‍ സുരക്ഷിതമായി പുതിയൊരു പാതയിലൂടെ നീങ്ങുകയാണ്.’ ഐഎസ്ആര്‍ഒ കുറിച്ചു.

കഴിഞ്ഞ ദിവസം വിക്രം ലാന്‍ഡറില്‍നിന്നു ചന്ദ്രന്റെ മണ്ണിലേക്കിറങ്ങിയ പ്രഗ്യാന്‍ റോവര്‍ 8 മീറ്റര്‍ സഞ്ചരിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. കുഴികളും പാറക്കെട്ടുകളും നിറഞ്ഞ ചന്ദ്രന്റെ ഉപരിതലത്തില്‍ വളരെ കുറഞ്ഞ വേഗത്തിലാണ് റോവര്‍ സഞ്ചരിക്കുന്നത്. പ്രഗ്യാന്‍ലാന്‍ഡറില്‍നിന്ന് ഒരു കിലോമീറ്റര്‍ വരെ ചുറ്റളവിലാണ് റോവര്‍ സഞ്ചരിക്കുക. ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍, ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ് എന്നീ ശാസ്ത്രീയ ഉപകരണങ്ങള്‍ റോവറിലുണ്ട്. ഈ ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തനം തുടങ്ങി.

ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്‌സ്എസ് പരിശോധിക്കുക. ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന മഗ്‌ന!ീഷ്യം, അലുമിനിയം, സിലിക്കണ്‍, പൊട്ടാസ്യം, കാല്‍സ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെക്കുറിച്ച് ലിബ്‌സ് പഠിക്കും.

സ്വയം വിലയിരുത്തിയതും റോവറില്‍ നിന്നുള്ളതുമായ വിവരങ്ങള്‍ വിക്രം ലാന്‍ഡര്‍ റേഡിയോ തരംഗങ്ങള്‍ മുഖേന ബെംഗളൂരു ബയലാലുവിലെ ഡീപ് സ്‌പേസ് നെറ്റ്!വര്‍ക്ക് ആന്റിനകളിലേക്കു കൈമാറും. നേരിട്ട് വിവരം കൈമാറാന്‍ വിക്രമിന് ശേഷിയുണ്ട്. തുടര്‍ന്ന് ബെംഗളൂരുവിലെ ഇസ്ട്രാക് കണ്‍ട്രോള്‍ സ്‌റ്റേഷന്‍ വിശകലനം ചെയ്യും. ഈ ആശയവിനിമയത്തിന് തടസ്സം നേരിട്ടാല്‍ ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ഉപയോഗിച്ചും ആശയവിനിമയത്തിനു സൗകര്യമുണ്ട്. നാസയുടെയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെയും വിവിധ കേന്ദ്രങ്ങളും ഇതിനായി ഐഎസ്ആര്‍ഒയെ സഹായിക്കുന്നുണ്ട്.

റോവറും ലാന്‍ഡറും 2 ആഴ്ച ചന്ദ്രനില്‍ പ്രവര്‍ത്തിക്കും. ഭൂമിയിലെ 14 ദിവസം നീണ്ടതാണ് ചന്ദ്രനിലെ ഒരു പകല്‍. അതിനു ശേഷം 14 ദിവസം നീളുന്ന രാത്രി വരും. അപ്പോള്‍ സൗരോര്‍ജം ലഭിക്കാതാകുന്നതോടെ ലാന്‍ഡറും റോവറും പ്രവര്‍ത്തനരഹിതമാകും. എന്നാല്‍, വീണ്ടും പകല്‍ തുടങ്ങുമ്പോള്‍ ഇവ ഒരിക്കല്‍കൂടി പ്രവര്‍ത്തിക്കാനുള്ള വിദൂര സാധ്യതയുമുണ്ട്.

 

]]>
https://www.chandrikadaily.com/1a-large-crater-in-the-roadway-isro-released-images-from-chandrayaan-3-rover.html/feed 0