<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pilgrims &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pilgrims/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 04 Dec 2025 02:19:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pilgrims &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പമ്പയില്‍ ശബരിമല തീര്‍ത്ഥാടകരുടെ കാറിന് തീപിടിച്ചു</title>
		<link>https://www.chandrikadaily.com/sabarimala-pilgrims-car-catches-fire-in-pampa.html</link>
					<comments>https://www.chandrikadaily.com/sabarimala-pilgrims-car-catches-fire-in-pampa.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 04 Dec 2025 02:19:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[pilgrims]]></category>
		<category><![CDATA[sabarimala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366664</guid>

					<description><![CDATA[ദര്‍ശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച ടാക്‌സിക്കാണ് തീപിടിച്ചത്.]]></description>
										<content:encoded><![CDATA[<p>പമ്പ ചാലക്കയത്തിന് സമീപത്ത് ശബരിമല തീര്&#x200d;ത്ഥാടകരുടെ കാറിന് തീപിടിച്ചു. ദര്&#x200d;ശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികള്&#x200d; സഞ്ചരിച്ച ടാക്‌സിക്കാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് തീര്&#x200d;ത്ഥാടകരെ വേഗം പുറത്തിറക്കിയതിനാല്&#x200d; അപകടം ഒഴിവായി. ഫയര്&#x200d; ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. അപകടത്തില്&#x200d; ആര്&#x200d;ക്കും പരിക്കില്ല.</p>
<p>അതേസമയം, മണ്ഡലകാലം ആരംഭിച്ച് ആകെ ശബരിമലയില്&#x200d; എത്തിയ ഭക്തരുടെ എണ്ണം 15 ലക്ഷം കടന്നു. തൃക്കാര്&#x200d;ത്തിക ദിവസമായ ഇന്ന് ശബരിമലയില്&#x200d; തീര്&#x200d;ഥാടനത്തിരക്ക്. പുലര്&#x200d;ച്ചെ നടതുറന്ന് ആദ്യ മണിക്കൂറില്&#x200d; ദര്&#x200d;ശനം നടത്തിയത് 15,000 ഓളം ഭക്തര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-pilgrims-car-catches-fire-in-pampa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണിമല വളവില്‍ ശബരിമല തീര്‍ത്ഥാടക ബസ് അപകടത്തില്‍പെട്ടു</title>
		<link>https://www.chandrikadaily.com/sabarimala-pilgrim-bus-met-with-an-accident-at-kannimala-bend.html</link>
					<comments>https://www.chandrikadaily.com/sabarimala-pilgrim-bus-met-with-an-accident-at-kannimala-bend.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 28 Nov 2025 05:29:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[bus]]></category>
		<category><![CDATA[erumeli]]></category>
		<category><![CDATA[kottayam]]></category>
		<category><![CDATA[pilgrims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365750</guid>

					<description><![CDATA[ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ]]></description>
										<content:encoded><![CDATA[<p>കോട്ടയം: എരുമേലി റൂട്ടിലെ കണ്ണിമല വളവില്&#x200d; ശബരിമല തീര്&#x200d;ത്ഥാടക ബസ് പുലര്&#x200d;ച്ചെ അപകടത്തില്&#x200d;പെട്ട് അഞ്ചുപേര്&#x200d;ക്ക് പരിക്ക് സംഭവിച്ചു. ഇന്ന് പുലര്&#x200d;ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തമിഴ്‌നാട് സ്വദേശികള്&#x200d; സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് വളവിലെ ക്രാഷ് ബാരിയറില്&#x200d; ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്&#x200d; ബസ് കുഴിയിലേക്ക് മറിയുന്ന തരത്തിലേക്ക് ചെന്നെങ്കിലും അവസാന നിമിഷം ബാരിയര്&#x200d; പിന്താങ്ങിയതിനാല്&#x200d; വലിയ ദുരന്തം ഒഴിവായി. ബസിലുണ്ടായിരുന്ന അഞ്ച് തീര്&#x200d;ഥാടകര്&#x200d;ക്ക് ലഘു പരിക്കുകളാണ് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടത്. കണ്ണിമല വളവില്&#x200d; നിരന്തരം അപകടങ്ങള്&#x200d; നടക്കുന്ന സാഹചര്യത്തില്&#x200d; പോലീസ് ഇറക്കം ആരംഭിക്കുന്നതിന് മുന്&#x200d;പ് മുന്നറിയിപ്പുകള്&#x200d; നല്&#x200d;കാറുണ്ട്. എന്നാല്&#x200d; അമിതവേഗവും അശ്രദ്ധയും തുടര്&#x200d;ച്ചയായി അപകടങ്ങള്&#x200d;ക്ക് വഴിവയ്ക്കുന്നതായി അധികൃതര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-pilgrim-bus-met-with-an-accident-at-kannimala-bend.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് അപേക്ഷാ തീയതി ആഗസ്റ്റ് ഏഴ് വരെ നീട്ടി; ആദ്യ ഗഡു 20നകം അടയ്ക്കണം</title>
		<link>https://www.chandrikadaily.com/hajj-application-date-extended-to-august-7-first-installment-to-be-paid-by-august-20.html</link>
					<comments>https://www.chandrikadaily.com/hajj-application-date-extended-to-august-7-first-installment-to-be-paid-by-august-20.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 31 Jul 2025 15:47:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[application]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[pilgrims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349130</guid>

					<description><![CDATA[മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026ലെ ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് ഏഴ് വരെ നീട്ടി. ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവർ 152300/- രൂപ ആദ്യ ഗഡുവായി ആഗസ്റ്റ് 20നുള്ളിൽ അടയ്ക്കണം. ജൂലൈ ഏഴിനാണ് അപേക്ഷ സമർപ്പണം ആരംഭിച്ചത്. 31.07.2025 ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 20978 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിനു മുകളിൽ 4112, ലേഡീസ് വിതൗട്ട് മെഹറം 2817, ജനറൽ കാറ്റഗറിയിൽ 13255 അപേക്ഷകളുമാണ് ലഭിച്ചത്. ഈ വർഷം [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026ലെ ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് ഏഴ് വരെ നീട്ടി. ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവർ 152300/- രൂപ ആദ്യ ഗഡുവായി ആഗസ്റ്റ് 20നുള്ളിൽ അടയ്ക്കണം. ജൂലൈ ഏഴിനാണ് അപേക്ഷ സമർപ്പണം ആരംഭിച്ചത്. 31.07.2025 ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്.</p>
<p>സംസ്ഥാനത്ത് ഇതുവരെ 20978 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിനു മുകളിൽ 4112, ലേഡീസ് വിതൗട്ട് മെഹറം 2817, ജനറൽ കാറ്റഗറിയിൽ 13255 അപേക്ഷകളുമാണ് ലഭിച്ചത്. ഈ വർഷം ആരംഭിച്ച 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി തിരിച്ച് വരുന്ന പാക്കേജിൽ ഇതുവരെ 2186 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം വെയ്റ്റിങ് ലിസ്റ്റിലുണ്ടായിരുന്ന 793 പേർക്കാണ് മുൻഗണന ലഭിച്ചത്.</p>
<p>അപേക്ഷ സമർപ്പണം പൂർത്തിയായവരുടെ അപേക്ഷ പരിശോധിച്ചു കവർ നമ്പർ നൽകുന്ന നടപടി ഹജ്ജ് ഹൗസിൽ പുരോഗമിച്ച് വരികയാണ്. ഹജ്ജ് ട്രെയിനർമാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ നൽകിയവർക്കുള്ള കൂടിക്കാഴ്ചയും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടന്നു വരികയാണ്. ഹജ്ജ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഹജ്ജ് ട്രെയിനർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം അഞ്ഞൂറോളം സേവന കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-application-date-extended-to-august-7-first-installment-to-be-paid-by-august-20.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്</title>
		<link>https://www.chandrikadaily.com/hajj-age-relaxation-for-helpers.html</link>
					<comments>https://www.chandrikadaily.com/hajj-age-relaxation-for-helpers.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 27 Jul 2025 12:35:15 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[hajj 2026]]></category>
		<category><![CDATA[helpers age]]></category>
		<category><![CDATA[pilgrims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348708</guid>

					<description><![CDATA[ഹജ്ജിന് പോകുന്ന മുതിർന്ന തീർത്ഥാടകരുടെ കൂട്ടാളികൾക്ക് പ്രായപരിധിയിൽ ഇളവ് പ്രഖ്യാപിച്ചു. 2026 ലെ ഹജ്ജിനായി മുൻ മാർഗ്ഗനിർദ്ദേശങ്ങൾ ഭാഗികമായി പരിഷ്കരിച്ചുകൊണ്ടാണ് പുതയ സർക്കുലർ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയത്. പുതിയ നിർദ്ദേശം പ്രകാരം 65 വയസും അതിൽ കൂടുതലുമുള്ള തീർത്ഥാടകരുടെ കൂട്ടാളികൾക്കുള്ള പ്രായപരിധിയിൽ ഇളവ് വരുത്തിയിട്ടുണ്ട്. 60 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രത്യേക വ്യവസ്ഥകളിൽ മുതിർന്ന തീർത്ഥാടകരോടൊപ്പം പോകാമെന്ന് പുതിയ സർക്കുലറിൽ പറയുന്നു. ജൂലൈ 25-ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാനവാസ് സി ആണ് [&#8230;]]]></description>
										<content:encoded><![CDATA[<div class="jsx-479065183">
<div class="jsx-479065183 topst normal">
<div class="jsx-479065183">ഹജ്ജിന് പോകുന്ന മുതിർന്ന തീർത്ഥാടകരുടെ കൂട്ടാളികൾക്ക് പ്രായപരിധിയിൽ ഇളവ് പ്രഖ്യാപിച്ചു. 2026 ലെ ഹജ്ജിനായി മുൻ മാർഗ്ഗനിർദ്ദേശങ്ങൾ ഭാഗികമായി പരിഷ്കരിച്ചുകൊണ്ടാണ് പുതയ സർക്കുലർ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയത്. പുതിയ നിർദ്ദേശം പ്രകാരം 65 വയസും അതിൽ കൂടുതലുമുള്ള തീർത്ഥാടകരുടെ കൂട്ടാളികൾക്കുള്ള പ്രായപരിധിയിൽ ഇളവ് വരുത്തിയിട്ടുണ്ട്. 60 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രത്യേക വ്യവസ്ഥകളിൽ മുതിർന്ന തീർത്ഥാടകരോടൊപ്പം പോകാമെന്ന് പുതിയ സർക്കുലറിൽ പറയുന്നു.</div>
</div>
</div>
<div class="jsx-1762619040 artmdl normal">
<div></div>
<div class="lastpara">ജൂലൈ 25-ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാനവാസ് സി ആണ് പുതിയ സർക്കുലർ പുറപ്പെടുവിച്ചത്. സഹായം ആവശ്യമുള്ള പ്രായമായ അപേക്ഷകരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. മുതിർന്ന തീർത്ഥാടകന്റെ ജീവിതപങ്കാളിയോ സഹോദരനോ ആണെങ്കിൽ 60 നും 65 നും ഇടയിൽ പ്രായമുള്ള ഒരു കൂട്ടാളിയെ അനുവദിക്കാമെന്ന് സർക്കുലറിൽ പറയുന്നു. എന്നിരുന്നാലും സർക്കാർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും സഹയാത്രികനെ അനുവദിക്കുക. അതേ സമയം 18 നും 60 നും ഇടയിൽ പ്രായമുള്ള തീർത്ഥാടകർ മുൻ യോഗ്യതാ നിയമം പാലിക്കുന്നത് തുടരണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.</div>
<div></div>
<div>2026 ലെ എല്ലാ ഹജ്ജ് അപേക്ഷകളിലും പ്രായം കണക്കാക്കുന്നതിനുള്ള കട്ട്-ഓഫ് തീയതിയായി കമ്മിറ്റി 2025 ജൂലൈ 7 ആണ് നിശ്ചയിച്ചിരിക്കുന്നത്. തീർത്ഥാടകർക്കും അവരുടെ കുടുംബങ്ങൾക്കും സമയബന്ധിതമായി വിവരങ്ങൾ ലഭ്യമാക്കണമെന്ന് ഹജ്ജ് കമ്മിറ്റി എല്ലാ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഹജ്ജ് കമ്മിറ്റികളോടും ആവശ്യപ്പെട്ടു. നേരത്തെ സഹയാത്രികർക്കുള്ള കർശനമായ പ്രായപരിധി മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന ആയിരക്കണക്കിന് പ്രായമായ ഹജ്ജ് അപേക്ഷകർക്ക് ഈ നീക്കം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-age-relaxation-for-helpers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈദ് നമസ്‌കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍</title>
		<link>https://www.chandrikadaily.com/eid-prayers-and-jumuah-prayers-more-than-one-million-pilgrims-arrive-at-the-haram.html</link>
					<comments>https://www.chandrikadaily.com/eid-prayers-and-jumuah-prayers-more-than-one-million-pilgrims-arrive-at-the-haram.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 07 Jun 2025 05:49:36 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bali perunnal]]></category>
		<category><![CDATA[haram]]></category>
		<category><![CDATA[jumah]]></category>
		<category><![CDATA[pilgrims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343869</guid>

					<description><![CDATA[മക്ക: ബലിപെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വന്നതോടെ ഹാജിമാർക്ക് സന്തോഷമുള്ള ദിനമായി മാറി. 10 ലക്ഷത്തിലേറെ ഹാജിമാരാണ് ഹറമിൽ പ്രാർഥനക്കെത്തിയത്. കനത്ത ചൂടിൽ മതാഫിൽ കുട നിവർത്തിയാണ് ഹാജിമാർ ജുമുഅക്കെത്തിയത്. കർമങ്ങൾ കഴിഞ്ഞ് മുടി മുറിച്ച്, ബലികർമ്മം പൂർത്തിയാക്കിയാണ് തീർഥാടകർ ഹറമിലെത്തിയത്. പെരുന്നാൾ നമസ്‌കാരവും ജുമുഅയും ഒരേ ദിവസമായതിനാൽ, രണ്ട് തവണ ഹറമിൽ ഖുതുബയും പ്രാർഥനയും നടന്നു. കത്തുന്ന ചൂടായിരുന്നു ഉച്ചസമയം മക്കയിൽ. അതുകൊണ്ടുതന്നെ കഅ്ബയുടെ മുറ്റത്തേക്ക് ജുമുഅ സമയത്ത് നിയന്ത്രണമേർപ്പെടുത്തി. ഹറം പള്ളിക്കുള്ളിലാണ് ഭൂരിഭാഗം തീർഥാടകർ പ്രാർഥനകൾ [&#8230;]]]></description>
										<content:encoded><![CDATA[<p>മക്ക: ബലിപെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വന്നതോടെ ഹാജിമാർക്ക് സന്തോഷമുള്ള ദിനമായി മാറി. 10 ലക്ഷത്തിലേറെ ഹാജിമാരാണ് ഹറമിൽ പ്രാർഥനക്കെത്തിയത്. കനത്ത ചൂടിൽ മതാഫിൽ കുട നിവർത്തിയാണ് ഹാജിമാർ ജുമുഅക്കെത്തിയത്. കർമങ്ങൾ കഴിഞ്ഞ് മുടി മുറിച്ച്, ബലികർമ്മം പൂർത്തിയാക്കിയാണ് തീർഥാടകർ ഹറമിലെത്തിയത്. പെരുന്നാൾ നമസ്‌കാരവും ജുമുഅയും ഒരേ ദിവസമായതിനാൽ, രണ്ട് തവണ ഹറമിൽ ഖുതുബയും പ്രാർഥനയും നടന്നു.</p>
<p>കത്തുന്ന ചൂടായിരുന്നു ഉച്ചസമയം മക്കയിൽ. അതുകൊണ്ടുതന്നെ കഅ്ബയുടെ മുറ്റത്തേക്ക് ജുമുഅ സമയത്ത് നിയന്ത്രണമേർപ്പെടുത്തി. ഹറം പള്ളിക്കുള്ളിലാണ് ഭൂരിഭാഗം തീർഥാടകർ പ്രാർഥനകൾ നിർവഹിച്ചത്. ഹജ്ജിന്റെ ത്വവാഫ് പൂർത്തിയാക്കി ഹാജിമാർ മടങ്ങി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/eid-prayers-and-jumuah-prayers-more-than-one-million-pilgrims-arrive-at-the-haram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് 2025: 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി</title>
		<link>https://www.chandrikadaily.com/hajj-2025-5896-pilgrims-arrive-in-holy-mecca-in-33-flights.html</link>
					<comments>https://www.chandrikadaily.com/hajj-2025-5896-pilgrims-arrive-in-holy-mecca-in-33-flights.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 17 May 2025 08:40:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[pilgrims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341571</guid>

					<description><![CDATA[സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി. കോഴിക്കോട് നിന്നും 20 സർവ്വീസുകളിലായി 1265 പുരുഷന്മാരും 2186 സ്ത്രീകളും അടക്കം 3451 പേരും കണ്ണൂരിൽ നിന്നും 11 വിമാനങ്ങളിലായി 490 പുരുഷന്മാർ, 1380 സ്ത്രീകൾ, കൊച്ചിയിൽ നിന്നും രണ്ട് വിമാനങ്ങളിലായി 292 പുരുഷന്മാരും 283 സ്ത്രീകളുമാണ് യാത്രയായത്. ഇതുവരെ പുറപ്പെട്ടവരിൽ 65 ശതമാനം പേരും വനിതാ തീർത്ഥാടകരാണ്. കോഴിക്കോട് നിന്നും മെയ് പത്തിനും കണ്ണൂരിൽ [&#8230;]]]></description>
										<content:encoded><![CDATA[<p>സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി. കോഴിക്കോട് നിന്നും 20 സർവ്വീസുകളിലായി 1265 പുരുഷന്മാരും 2186 സ്ത്രീകളും അടക്കം 3451 പേരും കണ്ണൂരിൽ നിന്നും 11 വിമാനങ്ങളിലായി 490 പുരുഷന്മാർ, 1380 സ്ത്രീകൾ, കൊച്ചിയിൽ നിന്നും രണ്ട് വിമാനങ്ങളിലായി 292 പുരുഷന്മാരും 283 സ്ത്രീകളുമാണ് യാത്രയായത്. ഇതുവരെ പുറപ്പെട്ടവരിൽ 65 ശതമാനം പേരും വനിതാ തീർത്ഥാടകരാണ്.</p>
<p>കോഴിക്കോട് നിന്നും മെയ് പത്തിനും കണ്ണൂരിൽ നിന്നും മെയ് പതിനൊന്നിനുമാണ് സർവ്വീസ് ആരംഭിച്ചത്. കൊച്ചിയിൽ ഇന്ന് വെള്ളിയാഴ്ചയാണ് സർവ്വീസുകൾ ആരംഭിച്ചത്. കോഴിക്കോട് നിന്നും പതിനൊന്ന് സർവ്വീസുകളാണ് അവശേഷിക്കുന്നത്. മെയ് 22 ന് പുലർച്ചെയാണ് കോഴിക്കോട് നിന്നുള്ള അവസാന വിമാനം പുറപ്പെടുക. കണ്ണൂരിൽ മെയ് 29 നാണ് അവസാനം വിമാനം. സംസ്ഥാനത്ത് നിന്നും ഈ വർഷത്തെ അവസാന ഹജ്ജ് വിമാനം കൊച്ചിയിൽ നിന്നായിരിക്കും. മെയ് 30 നാണ് കൊച്ചിയിൽ നിന്നുള്ള സർവ്വീസുകൾ അസാനിക്കുക.<br />
കരിപ്പൂരിൽ നിന്നും ഇന്ന് വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി 344 പേരാണ് പുറപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 1.5 നും വൈകുന്നേരം 4.30 നുമാണ് സർവ്വീസ്.</p>
<p>കണ്ണൂരിൽ നിന്നും നാളെ ശനിയാഴ്ച ഒരു വിമാനമാണുള്ളത്. 168 തീർത്ഥാടകരാണ് ഇതിൽ പുറപ്പെടുന്നത്. കൊച്ചിയിൽ നിന്നും ശനിയാഴ്ച പുറപ്പെടുന്ന വിമാനത്തിൽ വനിതാ തീർത്ഥാടകർ മാത്രമായിരിക്കും യാത്രയാവുക. പുരുഷ തുണയില്ലാത്ത വിഭാഗത്തിൽ പെട്ട തീർത്ഥാടകർക്ക് മാത്രമായി മൂന്ന് വിമാനങ്ങളാണ് കൊച്ചിയിൽ നിന്നും സർവ്വീസ് നടത്തുക. രണ്ടാമത്തെ വനിതാ വിമാനം മെയ് 18 നും മൂന്നാമത്തെ വിമാനം മെയ് 21 നുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.<br />
അതേ സമയം ഇത്തവണ തീർത്ഥാടകരുടെ താമസ, ഗതാഗത അനുബന്ധ സൗകര്യങ്ങൾ വിമാനാടിസ്ഥാനത്തിൽ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷനു കീഴിൽ സഊദിയിലെ ഹജ്ജ് സേവന കരാർ ഏറ്റെടുത്ത കമ്പനിയുമായി ചേർന്നു നടത്തിയ ഈ ക്രമീകരണം ഹജ്ജ് വേളയിൽ തീർത്ഥാടകർക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ഇത് പ്രകാരം നിശ്ചയിക്കപ്പെട്ട വിമാനങ്ങളിൽ തന്നെ തീർത്ഥാടകരുടെ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. കരിപ്പൂരിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ യു.അബ്ദുൽ കരീം ഐ.പി.എസ് (റിട്ട), ഹജ്ജ് സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി ഐ.പി.എസ്, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, സ്വബാഹ് വേങ്ങര, യൂസുഫ് പടനിലം, ഹസൻ സഖാഫി തറയിട്ടാൽ, അഷ്റഫ് ബാഖവി കരിപ്പൂർ സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-2025-5896-pilgrims-arrive-in-holy-mecca-in-33-flights.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് ക്യാമ്പ് 2025: ബുധനാഴ്ച അഞ്ച് വിമാനങ്ങളിൽ 859 തീർത്ഥാടകർ യാത്രയായവും</title>
		<link>https://www.chandrikadaily.com/hajj-camp-2025-859-pilgrims-depart-on-five-flights-on-wednesday.html</link>
					<comments>https://www.chandrikadaily.com/hajj-camp-2025-859-pilgrims-depart-on-five-flights-on-wednesday.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 13 May 2025 13:18:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[pilgrims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341188</guid>

					<description><![CDATA[സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ബുധനാഴ്ച അഞ്ച് വിമാനങ്ങളിലായി 859 പേർ യാത്രയാവും. കോഴിക്കോട് നിന്നും മൂന്ന്, കണ്ണൂരിൽ നിന്നും രണ്ട് വീതം വിമാനങ്ങളാണ് പുറപ്പെടുക. കോഴിക്കോട് നിന്നും പുലർച്ചെ 12.40 ന് പുറപ്പെടുന്ന ഐ.എക്സ് 3019 നമ്പർ വിമാനത്തിൽ 89 പുരുഷന്മാരും 84 സ്ത്രീകളും രാവിലെ 7.40 ന് പുറപ്പെടുന്ന ഐ.എക്സ് 3029 നമ്പർ വിമാനത്തിൽ 173 സ്ത്രീകളും വൈകുന്നേരം 4.5 ന് പുറപ്പെടുന്ന ഐ.എക്സ് 3039 നമ്പർ വിമാനത്തിൽ 76 പുരുഷന്മാരും 97 സ്ത്രീകളുമാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ബുധനാഴ്ച അഞ്ച് വിമാനങ്ങളിലായി 859 പേർ യാത്രയാവും.<br />
കോഴിക്കോട് നിന്നും മൂന്ന്, കണ്ണൂരിൽ നിന്നും രണ്ട് വീതം വിമാനങ്ങളാണ് പുറപ്പെടുക. കോഴിക്കോട് നിന്നും പുലർച്ചെ 12.40 ന് പുറപ്പെടുന്ന ഐ.എക്സ് 3019 നമ്പർ വിമാനത്തിൽ 89 പുരുഷന്മാരും 84 സ്ത്രീകളും<br />
രാവിലെ 7.40 ന് പുറപ്പെടുന്ന ഐ.എക്സ് 3029 നമ്പർ വിമാനത്തിൽ 173 സ്ത്രീകളും വൈകുന്നേരം 4.5 ന് പുറപ്പെടുന്ന ഐ.എക്സ് 3039 നമ്പർ വിമാനത്തിൽ 76 പുരുഷന്മാരും 97 സ്ത്രീകളുമാണ് യാത്രയാവുക.</p>
<p>രാവിലെ 7.40 ന് പുറപ്പെടുന്ന വിമാനത്തോടെ കരിപ്പൂരിൽ നിന്നും സ്ത്രീകൾക്ക് മാത്രമായുള്ള സർവ്വീസുകൾ പൂർത്തിയാവും. കണ്ണൂരിൽ നിന്നും ബുധനാഴ്ച രണ്ട് വിമാനങ്ങളാണ് സർവ്വീസ് നടത്തുക. പുലർച്ചെ നാല് മണിക്ക് പുറപ്പെടുന്ന വിമാനത്തിൽ 45 പുരുഷന്മാരും 126 സ്ത്രീകളും വൈകുന്നേരം 7.25 ന് പുറപ്പെടുന്ന വിമാനത്തിൽ 31 പുരുഷന്മാരും 138 സ്ത്രീകളുമാണ് യാത്രയാവുക. സംസ്ഥാനത്ത് നിന്നും ചൊവ്വാഴ്ച വൈകുന്നേരം വരെ 17 വിമാനങ്ങളിലായി 2918 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി. ഇതിൽ 760 പേർ പുരുഷന്മാരും 2158 പേർ സ്ത്രീകളുമാണ്.</p>
<p>അതേ സമയം കാത്തിരിപ്പ് പട്ടികയിൽ നിന്നും കഴിഞ്ഞ ദിവസം അവസരം ലഭിച്ചവർ പണം അടച്ച് പാസ്പോർട്ട്, മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള രേഖകൾ ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിച്ചു. മെയ് 13 ചൊവ്വാഴ്ചയായിരുന്നു പണം അടക്കാനുള്ള അവസാന തിയ്യതി.</p>
<p>പുതുതായി അവസരം ലഭിച്ചവർക്കു വാക്സിനേഷനുള്ള സൗകര്യവും ഇന്ന് ചൊവ്വാഴ്ച കരിപ്പൂരിൽ ഒരുക്കിയിരുന്നു. ഇവരുടെ യാത്രാ തിയ്യതി അടുത്ത ദിവസങ്ങളിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിക്കും.<br />
കൊച്ചി എംബാർക്കേഷൻ പോയിന്റ് വഴിയുള്ള യാത്ര മെയ് 16 ന് വെള്ളിയാഴ്ച ആരംഭിക്കും. പതിനാറിന് വൈകുന്നേരം 5.55 നാണ് അദ്യാ വിമാനം പുറപ്പെടുക. സഊദി അറേബ്യൻ എയർലൈൻസിന്റെ 289 പേർക്ക് സഞ്ചരിക്കാവുന്ന 21 വിമാനങ്ങളാണ് കൊച്ചിയിൽ നിന്നും ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഹജജ് ക്യാമ്പിന്റെ ഉദ്ഘാടനം മെയ് 15 ന് വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്ക് നടക്കും. എയർപോർട്ട് കോമ്പൗണ്ടിലെ സിയാൽ അക്കാഡമിയിലാണ് ഇത്തവണയും ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-camp-2025-859-pilgrims-depart-on-five-flights-on-wednesday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിൽ നിന്നുമുള്ള മഹ്‌റമില്ലാത്ത ആദ്യ ഹജ്ജ് സംഗം ഇന്ന് കണ്ണൂർ എയർപോർട് വഴി ജിദ്ദയിൽ എത്തി</title>
		<link>https://www.chandrikadaily.com/the-first-hajj-group-from-kerala-without-a-mahram-arrived-in-jeddah-via-kannur-airport-today.html</link>
					<comments>https://www.chandrikadaily.com/the-first-hajj-group-from-kerala-without-a-mahram-arrived-in-jeddah-via-kannur-airport-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 12 May 2025 10:22:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[kanur airport]]></category>
		<category><![CDATA[pilgrims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341080</guid>

					<description><![CDATA[ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്ത്യൻ കൗൺസിലേറ്റ് അംഗങ്ങൾ, സൗദി ഹജ്ജ് മിഷൻ ജീവനക്കാർ, ജിദ്ദയിലെ വിവിധ സംഘടനാ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഊഷ്‌മളമായ സ്വീകരണം ഏർപ്പെടുത്തിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ IX 3045 വിമാനത്തിൽ 171 ഹാജിമാരാണ് ഉണ്ടായിരുന്നത്. കൂടാതെ ഇന്ന് തന്നെ കോഴിക്കോട് നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ IX 3025 എന്ന രണ്ടാമത്തെ വിമാനത്തിൽ 173 ഹാജിമാരും IX 3035 എന്ന മൂന്നാമത്തെ വിമാനത്തിൽ 173 ഹാജിമാരും ഇന്ന് തന്നെ [&#8230;]]]></description>
										<content:encoded><![CDATA[<p>ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്ത്യൻ കൗൺസിലേറ്റ് അംഗങ്ങൾ, സൗദി ഹജ്ജ് മിഷൻ ജീവനക്കാർ, ജിദ്ദയിലെ വിവിധ സംഘടനാ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഊഷ്‌മളമായ സ്വീകരണം ഏർപ്പെടുത്തിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ IX 3045 വിമാനത്തിൽ 171 ഹാജിമാരാണ് ഉണ്ടായിരുന്നത്. കൂടാതെ ഇന്ന് തന്നെ കോഴിക്കോട് നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ IX 3025 എന്ന രണ്ടാമത്തെ വിമാനത്തിൽ 173 ഹാജിമാരും IX 3035 എന്ന മൂന്നാമത്തെ വിമാനത്തിൽ 173 ഹാജിമാരും ഇന്ന് തന്നെ ജിദ്ദയിൽ എത്തും.</p>
<p>ജിദ്ദ എയർപോർട്ടിൽ നിന്നും മക്കയിൽ താമസിക്കാനുള്ള ബിൽഡിങ്ങുകളിലെ നമ്പർ അനുസരിച്ചു ഇവിടെ നിന്നും തരാം തിരിച്ചാണ് യാത്രക്കാരെ മക്കയിലേക്ക് അയക്കുന്നത്. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി ഹജ്ജ് സെല്ലിന്റെ വനിതകളടക്കമുള്ള വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഹാജിയമാർക്കുള്ള സേവനം 24 മണിക്കൂറും എയർപോർട്ടിൽ ലഭ്യമാണ്. ജിദ്ദ കെഎംസിസി നേതാക്കളായ അഹ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി പി മുസ്തഫ, വി പി അബ്ദുറഹിമാൻ, നൗഫൽ റഹീലി, സിറാജ് കണ്ണവം, ലത്തീഫ് വയനാട്, റഹ്മത്താലി, മുംതാസ് പാലോളി, ഷമീല മൂസ, ഹാജറ ബഷീർ, സലീന ഇബ്രാഹീം, മൈമൂന ഇബ്രാഹിം തുടങ്ങിയവർ ഇന്നത്തെ വളണ്ടിയർ സേവനത്തിന് നേതൃത്വം നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-first-hajj-group-from-kerala-without-a-mahram-arrived-in-jeddah-via-kannur-airport-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ്: കേരളത്തിൽ നിന്ന് 316 പേർക്ക് കൂടി അവസരം</title>
		<link>https://www.chandrikadaily.com/hajj-opportunity-for-316-more-people-from-kerala.html</link>
					<comments>https://www.chandrikadaily.com/hajj-opportunity-for-316-more-people-from-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 28 Feb 2025 14:45:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[pilgrims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331913</guid>

					<description><![CDATA[മാർച്ച് 10നകം പണം അടക്കണം]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ട ക്രമനമ്പർ 2209 മുതൽ 2524 വരെയുള്ള വർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. 316 പേർക്കാണ് ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്.</p>
<p>പുതുതായി വെയ്റ്റിങ് ലിസ്റ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ മാർച്ച് 10നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,72,300 രൂപ അടക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.</p>
<p>പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും നോമിനിയും ഒപ്പിടണം), ഒറിജിനൽ പാസ്പോർട്ട്, പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിങ് &amp; ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് &#8211; ഗവ. അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം) എന്നിവ മാർച്ച് 13നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.</p>
<p>കൂടുതൽ വിവരങ്ങൾക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനിങ് ഓർഗനൈസർമാരുമായോ, മണ്ഡലം ട്രൈനിങ് ഓർഗനൈസർമാരുമായോ ബന്ധപ്പെടാം. Phone: <strong>0483-2710717. Website: <a href="https://12ft.io/proxy?q=https%3A%2F%2Fhajcommittee.gov.in%2F" target="_parent" rel="noopener">https://hajcommittee.gov.in</a>, <a href="https://12ft.io/proxy?q=https%3A%2F%2Fkeralahajcommittee.org%2F" target="_parent" rel="noopener">kerlahajcommittee.org</a></strong></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-opportunity-for-316-more-people-from-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അടുത്ത വർഷം ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമൊരുക്കാൻ പദ്ധതിയുമായി സൗദി അറേബ്യ</title>
		<link>https://www.chandrikadaily.com/saudi-arabia-plans-to-host-one-and-a-half-million-umrah-pilgrims-next-year.html</link>
					<comments>https://www.chandrikadaily.com/saudi-arabia-plans-to-host-one-and-a-half-million-umrah-pilgrims-next-year.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 16 Aug 2024 10:07:20 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pilgrims]]></category>
		<category><![CDATA[saudi arabia]]></category>
		<category><![CDATA[umrah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306464</guid>

					<description><![CDATA[2030ഓടെ മൂന്ന് കോടി തീര്&#x200d;ഥാടകര്&#x200d; എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ചുവടുവെപ്പുകളിലൊന്ന് കൂടിയാണ്.]]></description>
										<content:encoded><![CDATA[<p>2025ല്&#x200d; ഒന്നര കോടി ഉംറ തീര്&#x200d;ഥാടകര്&#x200d;ക്ക് ആതിഥ്യമരുളാനുള്ള പദ്ധതികളുമായി സഊദി അറേബ്യ. &#8216;ഗസ്റ്റ് ഓഫ് ഗോഡ് സര്&#x200d;വീസ് പ്രോഗ്രാം&#8217; എന്ന നിലവിലെ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് ഇസ്‌ലാമികകാര്യ മന്ത്രാലയവും ഇരുഹറം കാര്യാലയ അതോറിറ്റിയും രൂപം നല്&#x200d;കിയത്. തീര്&#x200d;ഥാടകര്&#x200d;ക്ക് നിലവില്&#x200d; നല്&#x200d;കിവരുന്ന സേവനത്തിന്റെ പരിവര്&#x200d;ത്തനം കൂടിയാണ് പുതിയ പദ്ധതി. 2030ഓടെ മൂന്ന് കോടി തീര്&#x200d;ഥാടകര്&#x200d; എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ചുവടുവെപ്പുകളിലൊന്ന് കൂടിയാണ്.</p>
<p>അടുത്ത അഞ്ച് വര്&#x200d;ഷത്തിനുള്ളില്&#x200d; പ്രതിവര്&#x200d;ഷം 3 കോടി തീര്&#x200d;ഥാടകര്&#x200d;ക്ക് ആതിഥേയത്വം വഹിക്കാന്&#x200d; കഴിയുംവിധം സംവിധാനങ്ങളും സൗകര്യങ്ങളും സേവനങ്ങളും വികസിപ്പിക്കുകയെന്നത് പദ്ധതി ലക്ഷ്യമാണ്. അടിസ്ഥാന സൗകര്യങ്ങള്&#x200d; വിപുലീകരിക്കുന്നതിലും ഡിജിറ്റലൈസ് ചെയ്യുന്നതിലും സേവനങ്ങള്&#x200d; ഉയര്&#x200d;ന്ന നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്രയും തീര്&#x200d;ഥാടകര്&#x200d;ക്ക് ആതിഥ്യമരുളുക.</p>
<p>മക്ക മസ്ജിദുല്&#x200d; ഹറാമിലെത്തുന്ന തീര്&#x200d;ഥാടകരുടെ ആവശ്യങ്ങള്&#x200d; നിറവേറ്റുന്നതിനും മുഴുവന്&#x200d; യാത്രയിലും സുഗമമായ അനുഭവം പ്രദാനം ചെയ്യുന്നതിനുമുള്ളതാണ് ഈ പ്രോഗ്രാം. ഇതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്&#x200d; പ്രയോജനപ്പെടുത്തും. ഉംറ നിര്&#x200d;വഹിക്കാന്&#x200d; വരുന്നതിനുള്ള നടപടികള്&#x200d; എളുപ്പവും സൗകര്യപ്രദവുമാക്കിയും വര്&#x200d;ധിച്ചുവരുന്ന തീര്&#x200d;ഥാടകരെ ഉള്&#x200d;ക്കൊള്ളുന്നതിന് ഫലപ്രദവും നൂതനവുമായ പരിഹാരമാര്&#x200d;ഗങ്ങള്&#x200d; നടപ്പാക്കിയുമാണ് ഇത്രയും പേര്&#x200d;ക്ക് ആതിഥ്യമരുളുക.</p>
<p>അടുത്ത വര്&#x200d;ഷം മക്ക, മദീന എന്നിവിടങ്ങളിലെ 15 ഇസ്ലാമിക, സാംസ്‌കാരിക ചരിത്രസ്ഥലങ്ങളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും പൂര്&#x200d;ത്തിയാക്കുമെന്നും 2023ലെ ഗസ്റ്റ്സ് ഓഫ് ഗോഡ് സര്&#x200d;വിസ് പ്രോഗ്രാമിന്റെ വാര്&#x200d;ഷിക റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കി. 2030ഓടെ പുനരുദ്ധരിക്കുന്ന ഇസ്ലാമിക, സാംസ്‌കാരിക ചരിത്രസ്ഥലങ്ങളുടെ എണ്ണം 40 ആയി ഉയര്&#x200d;ത്തും. സമ്പന്നമായ സാംസ്‌കാരികവും ആത്മീയവുമായ അനുഭവങ്ങളിലേക്കുള്ള ഒരു കവാടമായി രാജ്യത്തെ മാറ്റുന്നതിനാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saudi-arabia-plans-to-host-one-and-a-half-million-umrah-pilgrims-next-year.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
