<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pinaraayi vijayan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pinaraayi-vijayan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 17 Jun 2023 12:13:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pinaraayi vijayan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കേരളത്തെ ആയുധപ്പുരയാക്കുന്നു; ടിപി വധക്കേസ് പ്രതി തോക്കുകടത്തിയത് ഭരണത്തണലിലെന്ന്- കെ.സുധാകരന്&#x200d;</title>
		<link>https://www.chandrikadaily.com/making-kerala-an-arsenal-sudhakaran-said-that-the-accused-in-the-tp-murder-case-smuggled-the-gun-under-the-shadow-of-the-administration.html</link>
					<comments>https://www.chandrikadaily.com/making-kerala-an-arsenal-sudhakaran-said-that-the-accused-in-the-tp-murder-case-smuggled-the-gun-under-the-shadow-of-the-administration.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 17 Jun 2023 12:13:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[k sudhakaran]]></category>
		<category><![CDATA[pinaraayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259792</guid>

					<description><![CDATA[ബോംബുകളും തോക്കുകളും സമാഹരിച്ച് കേരളത്തെ ആയുധപ്പുരയാക്കുമ്പോള്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ടിപി വധക്കേസ് പ്രതികളുടെ സംരക്ഷകനായി തുടരുന്നു]]></description>
										<content:encoded><![CDATA[<p>ജയിലില്&#x200d; കിടക്കുന്ന ടി.പി വധക്കേസ് നാലാം പ്രതി ടി.കെ.രജീഷ് കേരളത്തിലേക്ക് തോക്കുകടത്തിയത് ഭരണത്തണലിലാണെന്ന് കെപിസിസി അധ്യക്ഷന്&#x200d; കെ.സുധാകരന്&#x200d;. ഇതുമായി ബന്ധപ്പെട്ട് കര്&#x200d;ണാടക പോലീസ് രജീഷിനെ കണ്ണൂര്&#x200d; സെന്&#x200d;ട്രല്&#x200d; ജയിലെത്തി കസ്റ്റഡിയിലെടുത്തത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. കേരള പോലീസ് എടുക്കേണ്ട നടപടിയാണ് കര്&#x200d;ണാടക പോലീസ് എടുത്തത്. ബോംബുകളും തോക്കുകളും സമാഹരിച്ച് കേരളത്തെ ആയുധപ്പുരയാക്കുമ്പോള്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ടിപി വധക്കേസ് പ്രതികളുടെ സംരക്ഷകനായി തുടരുന്നു. തോക്കുകളും ബോംബുകളും ഉപയോഗിക്കുന്നത് രാഷ്ട്രീയ എതിരാളികളെ നേരിടാനും ഗുണ്ടകള്&#x200d;ക്ക് സ്വര്&#x200d;ണക്കടത്തും മയക്കുമരുന്ന് ഇടപാടുകളും നടത്താനാണെന്ന് കരുതപ്പെടുന്നു.</p>
<p>പിണറായി വിജയന്&#x200d; അധികാരമേറ്റ ശേഷം ടി.പി വധക്കേസ് പ്രതികള്&#x200d;ക്ക് ജയിലില്&#x200d; ലഭിച്ച സൗകര്യങ്ങള്&#x200d; ഞെട്ടിക്കുന്നതാണ്. ഫോണ്&#x200d; ഉള്&#x200d;പ്പെടെയുള്ള സൗകര്യങ്ങള്&#x200d; ഇവര്&#x200d;ക്ക് ജയിലില്&#x200d; ലഭിച്ചിട്ടുണ്ട്. കൊടിസുനിയുടെ കയ്യില്&#x200d; നിന്നും ബ്ലൂടുത്ത് ഹെഡ്സെറ്റ് അടക്കം മൊബൈല്&#x200d; ഫോണ്&#x200d; പിടികൂടിയിട്ടുണ്ട്. മദ്യവും മയക്കുമരുന്നും സുലഭമായി ഇവര്&#x200d;ക്ക് ലഭിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. ജയില്&#x200d; സൂപ്രണ്ടിന്റെ ഓഫീസ് ജോലികളില്&#x200d; സഹായികളായി ഇവരെയാണ് നിയോഗിച്ചിരിക്കുന്നത്. ആഭ്യന്തരവകുപ്പും പോലീസും നല്&#x200d;കുന്ന റിപ്പോര്&#x200d;ട്ടുകളുടെ പുറത്ത് ഇവര്&#x200d;ക്ക് യഥേഷ്ടം പരോള്&#x200d; ലഭിക്കുന്നു. ജയിലില്&#x200d; കിടക്കുമ്പോള്&#x200d; നിയമവിരുദ്ധ പ്രവര്&#x200d;ത്തനം നടത്തിയാല്&#x200d; നിശ്ചിതകാലത്തേക്ക് പരോള്&#x200d; നല്&#x200d;കരുതെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതൊന്നും ഇവര്&#x200d;ക്ക് ബാധകമല്ല.</p>
<p>കേസിലെ മൂന്നാം പ്രതി കൊടി സുനി ജയിലിലിരുന്നാണ് ക്വട്ടേഷന്&#x200d; പരിപാടികള്&#x200d; ആസൂത്രണം ചെയ്യുന്നത്. സ്വര്&#x200d;ണക്കടത്ത് സംഘത്തെ ഭീഷണിപ്പെടുത്തിയതിന് കൊടി സുനിക്കെതിരേ പോലീസ് കേസുണ്ട്. രണ്ടാം പ്രതി കിര്&#x200d;മാണി മനോജ് വയനാട്ടിലെ ലഹരി പാര്&#x200d;ട്ടിയില്&#x200d; പോലീസ് പിടിയിലായി. കരിപ്പൂര്&#x200d; സ്വര്&#x200d;ണക്കടത്തുമായി ബന്ധപ്പെട്ട കേസില്&#x200d; അഞ്ചാം പ്രതി ഷാഫിയെ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്തു. പാര്&#x200d;ട്ടിയുടെയും മുഖ്യമന്ത്രിയുടെയും സംരക്ഷണമാണ് ജയിലില്&#x200d; അഴിഞ്ഞാടാന്&#x200d; ഇവര്&#x200d;ക്ക് സൗകര്യം നല്കുന്നത്. ഇവര്&#x200d;ക്കെതിരേയുള്ള കേസുകളും മരവിപ്പിച്ചു.</p>
<p>പിണറായി വിജയന്&#x200d; പാര്&#x200d;ട്ടി സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലാണ് ടി.പി.ചന്ദ്രശേഖരനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്&#x200d; 12 സിപിഎമ്മുകാര്&#x200d; ശിക്ഷിക്കപ്പെട്ടെങ്കിലും ടിപിയെ കൊല്ലാന്&#x200d; നിര്&#x200d;ദേശിച്ചവര്&#x200d; ഇപ്പോഴും ഇരുട്ടിന്റെ മറവിലാണ്. അവരെ കണ്ടെത്താന്&#x200d; സിബിഐ അന്വേഷണം വേണമെന്ന യുഡിഎഫ് സര്&#x200d;ക്കാരിന്റെ ശിപാര്&#x200d;ശയും പിണറായി സര്&#x200d;ക്കാര്&#x200d; തള്ളിക്കളഞ്ഞു. കേരളത്തിലേക്ക് ആയുധംവരെ കടത്തിയിട്ടും പിണറായി വിജയന്&#x200d; സംരക്ഷകനായിരിക്കുന്നത് ഇവരുമായുള്ള അഭേദ്യമായ ബന്ധംകൊണ്ടാണെന്ന് സുധാകരന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/making-kerala-an-arsenal-sudhakaran-said-that-the-accused-in-the-tp-murder-case-smuggled-the-gun-under-the-shadow-of-the-administration.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എകെജിയുടെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് സിപിഎം; കരുതല്&#x200d; തടങ്കലില്&#x200d; വിമര്&#x200d;ശനവുമായി വി.ടി. ബല്&#x200d;റാം</title>
		<link>https://www.chandrikadaily.com/cpm-is-constantly-insulting-akgs-politics-v-t-criticizes-preventive-detention-balram.html</link>
					<comments>https://www.chandrikadaily.com/cpm-is-constantly-insulting-akgs-politics-v-t-criticizes-preventive-detention-balram.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sat, 18 Feb 2023 07:50:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinaraayi vijayan]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[VT BALRAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238669</guid>

					<description><![CDATA[സി.പി.എമ്മിനുമെതിരെ കടുത്ത വിമര്&#x200d;ശനവുമായി കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്&#x200d;റാം.]]></description>
										<content:encoded><![CDATA[<p>തൃത്താലയില്&#x200d; മുഖ്യമന്ത്രിയുടെ സന്ദര്&#x200d;ശനത്തിന്റെ ഭാഗമായി യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരെ കരുതല്&#x200d; തടങ്കലിലാക്കിയതില്&#x200d; സര്&#x200d;ക്കാരിനും സി.പി.എമ്മിനുമെതിരെ കടുത്ത വിമര്&#x200d;ശനവുമായി കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്&#x200d;റാം.</p>
<p>എ.കെ.ഗോപാലന്റെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് തൃത്താലയിലേയും കേരളത്തിലേയും സിപിഎമ്മുകാരെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു.</p>
<p>പഴയ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലന്&#x200d; ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യം നടത്തിയ നിയമ പോരാട്ടം പ്രിവന്റീവ് ഡിറ്റന്&#x200d;ഷന്&#x200d; അഥവാ കരുതല്&#x200d; തടങ്കലിനെതിരെയായിരുന്നു.ആ എ.കെ.ഗോപാലന്റെ പിന്തുടര്&#x200d;ച്ച അവകാശപ്പെടുന്ന സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരള മുഖ്യമന്ത്രി ഇന്ന് തൃത്താലയില്&#x200d; ഒരു പരിപാടിക്ക് വരുന്നതിന്റെ ഭാഗമായി ജനപ്രതിനിധിയടക്കം നാല് കോണ്&#x200d;ഗ്രസ്, യൂത്ത് കോണ്&#x200d;ഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് കരുതല്&#x200d; തടങ്കലിലാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p><strong>ബല്&#x200d;റാം ഫെയ്‌സ്ബുക്കില്&#x200d; പങ്കുവെച്ച് കുറിപ്പിന്റെ പൂര്&#x200d;ണ്ണരൂപം</strong></p>
<p>പഴയ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലന്&#x200d; ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യം നടത്തിയ നിയമ പോരാട്ടം പ്രിവന്റീവ് ഡിറ്റന്&#x200d;ഷന്&#x200d; അഥവാ കരുതല്&#x200d; തടങ്കലിനെതിരെയായിരുന്നു. പ്രിവന്റീവ് ഡിറ്റന്&#x200d;ഷന്&#x200d; എന്നത് ഇന്ത്യന്&#x200d; ഭരണഘടന ആര്&#x200d;ട്ടിക്കിള്&#x200d; 21 പ്രകാരം ഉറപ്പുനല്&#x200d;കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇന്ന് ഭരണഘടനാ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠ്യവിഷയമാണ് എ.കെ.ഗോപാലന്&#x200d; V. സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന ഈ കേസ്.</p>
<p>ആ എ.കെ.ഗോപാലന്റെ പിന്തുടര്&#x200d;ച്ച അവകാശപ്പെടുന്ന സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരള മുഖ്യമന്ത്രി ഇന്ന് തൃത്താലയില്&#x200d; ഒരു പരിപാടിക്ക് വരുന്നതിന്റെ ഭാഗമായി ജനപ്രതിനിധിയടക്കം നാല് കോണ്&#x200d;ഗ്രസ്, യൂത്ത് കോണ്&#x200d;ഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് കരുതല്&#x200d; തടങ്കലിലാക്കിയത്. പുലര്&#x200d;ച്ചെ 6 മണിക്ക് മുമ്പാണ് നിരവധി പോലീസുകാര്&#x200d; വീട് വളഞ്ഞ് ഭീകരവാദികളെപ്പോലെ ഈ പൊതുപ്രവര്&#x200d;ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനില്&#x200d; കൊണ്ടുവന്നിരുത്തിയത്.</p>
<p>പോലീസ് സൃഷ്ടിച്ച ഈ പ്രകോപനത്തിന് മറുപടി എന്ന നിലയില്&#x200d; യൂത്ത് കോണ്&#x200d;ഗ്രസിന്റെ പ്രവര്&#x200d;ത്തകര്&#x200d; രണ്ട് സ്ഥലങ്ങളില്&#x200d; കേരളത്തിലെ നമ്പര്&#x200d; വണ്&#x200d; ഭീരുവിനെ വഴിയില്&#x200d; തടഞ്ഞ് പ്രതിഷേധിച്ചു. ഇങ്ങനെയൊരു പ്രതിഷേധം നേരത്തേ തീരുമാനിച്ചിരുന്നതല്ല. യുഡിഎഫിന്റെ പഞ്ചായത്ത് ജനപ്രതിനിധികളടക്കം പൂര്&#x200d;ണ്ണമായി സഹകരിച്ചുകൊണ്ടാണ് ഇദ്ദേഹം ഉദ്ഘാടനം ചെയ്യുന്ന പരിപാടി നടത്താന്&#x200d; തീരുമാനിച്ചിരുന്നത്.</p>
<p>എ.കെ.ഗോപാലന്റെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് തൃത്താലയിലേയും കേരളത്തിലേയും സിപിഎമ്മുകാര്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-is-constantly-insulting-akgs-politics-v-t-criticizes-preventive-detention-balram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാവ്്ലിനും സ്വര്&#x200d;ണക്കടത്തും ഒരുമിച്ച് സുപ്രീംകോടതിയില്&#x200d;; പിണറായിക്ക് നെഞ്ചിടിപ്പ്</title>
		<link>https://www.chandrikadaily.com/lovelin-and-gold-smuggling-together-in-the-supreme-court-pinarayi-chest-pain.html</link>
					<comments>https://www.chandrikadaily.com/lovelin-and-gold-smuggling-together-in-the-supreme-court-pinarayi-chest-pain.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 17 Oct 2022 06:16:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gold smuggling case]]></category>
		<category><![CDATA[lavalin case]]></category>
		<category><![CDATA[pinaraayi vijayan]]></category>
		<category><![CDATA[supreeme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=219463</guid>

					<description><![CDATA[ലാവ്്‌ലിന്&#x200d;, സ്വര്&#x200d;ണക്കടത്ത് കേസുകള്&#x200d; വ്യാഴാഴ്ച സുപ്രീംകോടതിയുടെ പരിഗണനക്ക് വരുമ്പോള്&#x200d; നെഞ്ചിടിപ്പേറി പിണറായി സര്&#x200d;ക്കാര്&#x200d;.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ലാവ്്‌ലിന്&#x200d;, സ്വര്&#x200d;ണക്കടത്ത് കേസുകള്&#x200d; വ്യാഴാഴ്ച സുപ്രീംകോടതിയുടെ പരിഗണനക്ക് വരുമ്പോള്&#x200d; നെഞ്ചിടിപ്പേറി പിണറായി സര്&#x200d;ക്കാര്&#x200d;. മുപ്പതിലേറെ തവണ മാറ്റിവച്ച ശേഷമാണ് ലാവ്്‌ലിന്&#x200d; കേസ് വ്യാഴാഴ്ച കോടതി പരിഗണിക്കാനിരിക്കുന്നത്. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്&#x200d;ജി പരിഗണിക്കുക. സ്വര്&#x200d;ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അന്വേഷണ ഏജന്&#x200d;സി സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയാണ് അന്നേ ദിവസം തന്നെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മറ്റൊരു ബെഞ്ചിന്റെ പരിഗണനക്ക് വരുന്നത്.</p>
<p>ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്&#x200d; എട്ടാമത്തെ കേസായാണ് വ്യാഴാഴ്ച ലാവ്്‌ലിന്&#x200d; ലിസ്റ്റ് ചെയ്തിരിക്കുന്നത്. സെപ്തംബര്&#x200d; പതിമൂന്നിനാണ് ഇതിനു മുമ്പ് കേസ് കോടതിയുടെ പരിഗണനക്ക് വന്നത്. എന്നാല്&#x200d; ഈ സമയത്ത് ചീഫ് ജസ്റ്റിസ് മറ്റൊരു കേസില്&#x200d; ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നതിനാല്&#x200d; ഹര്&#x200d;ജികള്&#x200d; പരിഗണിക്കാന്&#x200d; കഴിഞ്ഞിരുന്നില്ല. തുടര്&#x200d;ന്ന് കേസ് മാറ്റിവെക്കുകയായിരുന്നു.</p>
<p>ലാവ്്‌ലിന്&#x200d; കേസില്&#x200d; അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യംചെയ്ത് സമര്&#x200d;പ്പിച്ച ഹര്&#x200d;ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസിലെ പ്രതിപ്പട്ടികയില്&#x200d; നിന്ന് തങ്ങളേയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ കസ്തുരി രംഗ അയ്യര്&#x200d;, ആര്&#x200d; ശിവദാസന്&#x200d;, കെ.ജി രാജശേഖരന്&#x200d; നായര്&#x200d; എന്നിവര്&#x200d; നല്&#x200d;കിയ ഹര്&#x200d;ജികളും ഇതോടൊപ്പം കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. സ്വര്&#x200d;ണക്കടത്ത് കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) ആണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇ.ഡി ആവശ്യത്തില്&#x200d; അന്നുതന്നെ വാദം കേട്ട് തീരുമാനം എടുക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 30ാമത്തെ കേസ് ആയാണ് സ്വര്&#x200d;ണക്കടത്ത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lovelin-and-gold-smuggling-together-in-the-supreme-court-pinarayi-chest-pain.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോള്&#x200d; ജനങ്ങള്&#x200d; വീടിനകത്ത് കയറി വാതില്&#x200d; അടയ്‌ക്കേണ്ട സ്ഥിതിയിലേക്ക് കേരളം എത്തി; വിഡി സതീശൻ</title>
		<link>https://www.chandrikadaily.com/when-the-chief-minister-came-out-people-came-to-the-point-where-they-had-to-go-inside-the-house-and-close-the-door-vd-satheesan.html</link>
					<comments>https://www.chandrikadaily.com/when-the-chief-minister-came-out-people-came-to-the-point-where-they-had-to-go-inside-the-house-and-close-the-door-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 13 Jun 2022 08:01:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pinaraayi vijayan]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=213962</guid>

					<description><![CDATA[ഇ.പി ജയരാജന്&#x200d; ഉള്&#x200d;പ്പെടെയുള്ള സി.പി.എം നേതാക്കള്&#x200d; ഇപ്പോള്&#x200d; കറുപ്പിന്റെ വിമര്&#x200d;ശകരായി മാറിയിരിക്കുകയാണ്. കേരളത്തില്&#x200d; ഫാസിസ്റ്റ് ഭരണകൂടം ഉണ്ടാകുന്നുവെന്നതിന്റെ മുന്നറിയിപ്പാണ് ഇപ്പോള്&#x200d; കാണിച്ച് കൂട്ടുന്നതെല്ലാം.]]></description>
										<content:encoded><![CDATA[
<p>ഞങ്ങളുടെ പ്രവര്&#x200d;ത്തകരെ സി.പി.എം തെരുവ് ഗുണ്ടകള്&#x200d; ആക്രമിച്ചാല്&#x200d; പ്രതിരോധിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയാല്&#x200d; കാല്&#x200d; തല്ലിയൊടിക്കുമെന്നും നട്ടെല്ല് ചവിട്ടിയൊടിക്കുമെന്നാണ് പൊലീസും സി.പി.എം ഗുണ്ടകളും ഭീഷണിപ്പെടുത്തുന്നത്. അങ്ങനെയെങ്കില്&#x200d; കേരളത്തില്&#x200d; ഒരുപാട് പേരുടെ കാലും നട്ടെല്ലും ഒടിക്കേണ്ടി വരും. ഗുണ്ടകളുടെ ആക്രമണത്തിന് പൊലീസ് കൂട്ട് നില്&#x200d;ക്കുന്നത് അതിക്രമമാണ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന് പൊലീസ് അറസ്റ്റ് ചെയ്ത് ജീപ്പില്&#x200d; കയറ്റിയ തളിപ്പറമ്പിലെ യൂത്ത് കോണ്&#x200d;ഗ്രസ് നേതാവിനെ സി.പി.എമ്മിന്റെ തെരുവ് ഗുണ്ടകള്&#x200d; ആക്രമിച്ചത് കേരളത്തിലെ പൊലീസിന് ഭൂഷണമല്ല. ഈ പോക്കാണെങ്കില്&#x200d; പൊലീസിനോടുള്ള സമീപനവും മാറ്റേണ്ടി വരും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.<br><br>ഇ.പി ജയരാജന്&#x200d; ഉള്&#x200d;പ്പെടെയുള്ള സി.പി.എം നേതാക്കള്&#x200d; ഇപ്പോള്&#x200d; കറുപ്പിന്റെ വിമര്&#x200d;ശകരായി മാറിയിരിക്കുകയാണ്. കേരളത്തില്&#x200d; ഫാസിസ്റ്റ് ഭരണകൂടം ഉണ്ടാകുന്നുവെന്നതിന്റെ മുന്നറിയിപ്പാണ് ഇപ്പോള്&#x200d; കാണിച്ച് കൂട്ടുന്നതെല്ലാം. സി.പി.എം നേതാക്കള്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d; എത്തിയാണ് കറുത്ത മാസ്‌ക് ധരിച്ചവരെയും വസ്ത്രങ്ങള്&#x200d; ധരിച്ചവരെയുമെല്ലാം ഓടിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകളെ വരെ അപമാനിക്കുകയാണ് അദ്ദേഹം ഓർമ്മിപ്പിച്ചു.<br><br>യു.ഡി.എഫ് സംഘര്&#x200d;ഷത്തിന് പോകില്ല. പക്ഷെ ഞങ്ങളുടെ പ്രവര്&#x200d;ത്തകരെ തെരുവ് ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാന്&#x200d; ശ്രമിച്ചാല്&#x200d; പ്രതിരോധിക്കും. പ്രവര്&#x200d;ത്തകരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങള്&#x200d;ക്കുണ്ട്. ഇത് വേണോ വേണ്ടയോ എന്ന് സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചാല്&#x200d; മതി. മുഖ്യമന്ത്രി ക്ലിഫ് ഹൗസില്&#x200d; നിന്നും പുറത്തിറങ്ങുമ്പോള്&#x200d; ജനങ്ങള്&#x200d; വീടിനകത്ത് കയറി വാതില്&#x200d; അടയ്‌ക്കേണ്ട സ്ഥിതിയിലേക്ക് കേരളം എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ തേരോട്ടം ജനങ്ങളുടെ നെഞ്ചത്ത് കൂടിയാണ്. ആരെ ഭയന്നാണ് മുഖ്യമന്ത്രി സഞ്ചരിക്കുമ്പോള്&#x200d; വഴിയരുകിലുള്ള ആളുകളെ മുഴുവന്&#x200d; ഉപദ്രവിച്ചും രണ്ടും മൂന്നും മണിക്കൂര്&#x200d; ബ്ലോക്ക് ചെയ്തും ആശുപത്രി ഗേറ്റുകള്&#x200d; അടച്ചും സ്‌കൂള്&#x200d; കുട്ടികളെ പോലും റോഡില്&#x200d; നിന്ന് മാറ്റി വയോധികരോട് പോലും പൊലീസ് അസഭ്യവര്&#x200d;ഷം നടത്തുകയും ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസമാണ് എന്തൊരു അസഭ്യവര്&#x200d;ഷമാണ് പൊലീസ് ജനങ്ങളോട് നടത്തുന്നത്. സ്ത്രീകളും കുടുംബവുമായി എത്തുന്നവര്&#x200d;ക്ക് നേരെ പോലും പൊലീസ് തെറിയഭിഷേകമാണ് നടത്തുന്നത്. മുഖ്യമന്ത്രി ആരാ, മഹാരാജാവാണോ? മഹരാജാക്കന്&#x200d;മാര്&#x200d;ക്ക് പോലും ഉണ്ടായിരുന്നില്ലല്ലോ ഇത്രയും വലിയ സംരക്ഷണം അദ്ദേഹം പറഞ്ഞു.<br><br><br> അതേസമയം സ്വർണക്കടത്ത് കേസിലും പ്രതിപക്ഷനേതാവ് പ്രതികരണം നടത്തി<br>ഒരു കേസിലും അന്വേഷണം നടക്കുന്നില്ല. തെളിവ് കൊടുക്കുന്നവര്&#x200d;ക്ക് എതിരെയാണ് അന്വേഷണം. മുഖ്യമന്ത്രിക്കും പാര്&#x200d;ട്ടി സെക്രട്ടറിക്കും വേണ്ടി ഹവാല പണം വിദേശത്തേക്ക് കടത്തുന്നുണ്ടെന്ന് പറഞ്ഞിട്ടു പോലും ഷാജ് കിരണിനെ ചോദ്യം ചെയ്യാന്&#x200d; തയാറാകാത്തത് എന്തുകൊണ്ടാണ്? ഇഡി ഉള്&#x200d;പ്പെടെയുള്ള കേന്ദ്ര ഏജന്&#x200d;സികള്&#x200d; സംഘപരിവാറും സി.പി.എമ്മും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താത്തത്. ബി.ജെ.പി നേതാക്കാള്&#x200d; പ്രവര്&#x200d;ത്തകരെ കബളിപ്പിക്കുകയാണ്. പ്രവര്&#x200d;ത്തകര്&#x200d; പകല്&#x200d; സമരം ചെയ്യാന്&#x200d; പോകുമ്പോള്&#x200d; രാത്രിയില്&#x200d; ബി.ജെ.പി നേതാക്കള്&#x200d; സി.പി.എമ്മുമായി സെറ്റില്&#x200d; ചെയ്യുകയാണ്. ഇത്രയും വലിയ വെളിപ്പെടുത്തല്&#x200d; ഉണ്ടായിരുന്നിട്ടും കേന്ദ്ര ഏജന്&#x200d;സികള്&#x200d; അനങ്ങുന്നില്ല. രമേശ് ചെന്നിത്തലയുടെയോ ഉമ്മന്&#x200d; ചാണ്ടിയുടെയോ വി.ഡി സതീശന്റെയോ കള്ളപ്പണം അമേരിക്കയിലേക്ക് അയച്ചെന്നല്ല ഷാജ് കിരണ്&#x200d; പറഞ്ഞത്. മുഖ്യമന്ത്രിയുടെയും പാര്&#x200d;ട്ടി സെക്രട്ടറിയുടെയും പണം അയച്ചെന്നാണ് പറഞ്ഞത്. അയാളെ ഒന്ന് ചോദ്യം ചെയ്യാനുള്ള ധൈര്യമെങ്കിലും സര്&#x200d;ക്കാര്&#x200d; കാണിക്കണം അദ്ദേഹം കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/when-the-chief-minister-came-out-people-came-to-the-point-where-they-had-to-go-inside-the-house-and-close-the-door-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജലീലിനെ ചോദ്യം ചെയ്തതില്&#x200d; രാഷ്ട്രീയ ധാര്&#x200d;മ്മികതയുടെ പ്രശ്‌നമില്ല: മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/pinarayi-support-kt-jaleel.html</link>
					<comments>https://www.chandrikadaily.com/pinarayi-support-kt-jaleel.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 17 Sep 2020 13:29:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pinaraayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154140</guid>

					<description><![CDATA[ഇന്ന് പുലര്&#x200d;ച്ചെയോടെയാണ് മന്ത്രി കെ.ടി ജലീല്&#x200d; സ്വകാര്യ വാഹനത്തില്&#x200d; കൊച്ചി എന്&#x200d;ഐഎ ആസ്ഥാനത്തെത്തിയത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ എന്&#x200d;ഐഎയും എന്&#x200d;ഫോഴ്‌സ്‌മെന്റും ചോദ്യം ചെയ്തതില്&#x200d; യാതൊരു രാഷ്ട്രീയ ധാര്&#x200d;മ്മികതയുടേയും പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. ജലീലിന് ഒന്നും ഒളിക്കാനില്ലാത്തതുകൊണ്ടാണ് അദ്ദേഹം നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരായത്. ജലീല്&#x200d; കോണ്&#x200d;സുലേറ്റുമായി ബന്ധപ്പെട്ടിട്ടില്ല. കോണ്&#x200d;സുലേറ്റ് അദ്ദേഹവുമായി ബന്ധപ്പെടുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
<p>ഖുര്&#x200d;ആന്&#x200d; കൊണ്ടുവന്നതിന് ലീഗും കോണ്&#x200d;ഗ്രസും എന്തിനാണ് അസ്വസ്ഥപ്പെടുന്നതെന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനത്ത് സര്&#x200d;ക്കാറിനെതിരെ കോ-ലീ-ബി സഖ്യം പ്രവര്&#x200d;ത്തിക്കുന്നുണ്ട്. ജലീല്&#x200d; അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ് നിര്&#x200d;വഹിച്ചത്. ജലീലിന്റെ ജീവന്&#x200d; വരെ അപകടത്തിലാക്കാന്&#x200d; ശ്രമം നടക്കുന്നതുകൊണ്ടാണ് അദ്ദേഹം അന്വേഷണത്തിന് രഹസ്യമായി പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇന്ന് പുലര്&#x200d;ച്ചെയോടെയാണ് മന്ത്രി കെ.ടി ജലീല്&#x200d; സ്വകാര്യ വാഹനത്തില്&#x200d; കൊച്ചി എന്&#x200d;ഐഎ ആസ്ഥാനത്തെത്തിയത്. ആറ് മണിക്കൂറോളമാണ് എന്&#x200d;ഐഎ അദ്ദേഹത്തെ ചോദ്യം ചെയ്തത്. കേസില്&#x200d; സാക്ഷിയായാണ് തന്നെ വിളിപ്പച്ചതെന്ന് ജലീല്&#x200d; പിന്നീട് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-support-kt-jaleel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് ഇന്ന് 2450 പേര്&#x200d;ക്ക് കോവിഡ് സ്ഥിരീകരിച്ചു</title>
		<link>https://www.chandrikadaily.com/2450-covid-positive-cases-today-news.html</link>
					<comments>https://www.chandrikadaily.com/2450-covid-positive-cases-today-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 14 Sep 2020 12:35:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid]]></category>
		<category><![CDATA[pinaraayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153121</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2450 പേര്&#x200d;ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2110 പേര്&#x200d; രോഗമുക്തരായി. 2346 പേര്&#x200d;ക്കും സമ്പര്&#x200d;ത്തിലൂടെയാണ് രോഗബാധയുണ്ടായത്. 64 ആരോഗ്യപ്രവര്&#x200d;ത്തകര്&#x200d;ക്കും കോവിഡ് സ്ഥിരീകരിച്ചു. 15 കോവിഡ് മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്&#x200d; ഇക്കാര്യം വ്യക്തമാക്കിയത്. മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്&#x200d; 232, പാലക്കാട് 175, തൃശൂര്&#x200d; 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2450 പേര്&#x200d;ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2110 പേര്&#x200d; രോഗമുക്തരായി. 2346 പേര്&#x200d;ക്കും സമ്പര്&#x200d;ത്തിലൂടെയാണ് രോഗബാധയുണ്ടായത്. 64 ആരോഗ്യപ്രവര്&#x200d;ത്തകര്&#x200d;ക്കും കോവിഡ് സ്ഥിരീകരിച്ചു. 15 കോവിഡ് മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്&#x200d; ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p>മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്&#x200d; 232, പാലക്കാട് 175, തൃശൂര്&#x200d; 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസര്&#x200d;ഗോഡ് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്&#x200d; ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.</p>
<p>സെപ്റ്റംബര്&#x200d; 3ന് മരണമടഞ്ഞ മലപ്പുറം താഴേക്കോട് സ്വദേശി ജോര്&#x200d;ജ് (62), പാലക്കാട് സ്വദേശി ഗംഗാധരന്&#x200d; (65), സെപ്റ്റംബര്&#x200d; 4ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി അയിഷ (60), ആഗസ്റ്റ് 5ന് മരണമടഞ്ഞ കൊല്ലം കൊട്ടാരക്കര സ്വദേശിനി ബാബുരാജന്&#x200d; (56), സെപ്റ്റംബര്&#x200d; 6ന് മരണമടഞ്ഞ കൊല്ലം കുഴിമന്തിക്കടവ് സ്വദേശി ശശിധരന്&#x200d; (65), സെപ്റ്റംബര്&#x200d; 7ന് മരണമടഞ്ഞ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കണ്ണപ്പന്&#x200d; (37), എറണാകുളം കണിനാട് സ്വദേശി പി.വി. പൗലോസ് (79), മലപ്പുറം തിരുനാവായ സ്വദേശി ഇബ്രാഹീം (58), സെപ്റ്റംബര്&#x200d; 8ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മുരളീധരന്&#x200d; (65), ആഗസ്റ്റ് 13ന് മരണമടഞ്ഞ പാലക്കാട് ആലത്തൂര്&#x200d; സ്വദേശിനി തങ്കമണി (65), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പൂജപ്പുര സ്വദേശിനി അക്ഷയ (13), ആഗസ്റ്റ് 23ന് മരണമടഞ്ഞ കൊല്ലം ശാസ്താംകോട്ട സ്വദേശി അശോകന്&#x200d; (60), ആഗസ്റ്റ് 25ന് മരണമടഞ്ഞ കാസര്&#x200d;ഗോഡ് നീലേശ്വരം സ്വദേശി നാരായണന്&#x200d; ആചാരി (68), ആഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്&#x200d;കര സ്വദേശി രാജന്&#x200d; (59), ആഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം പൂഴനാട് സ്വദേശിനി സിസിലി (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 454 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്&#x200d; എന്&#x200d;ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.</p>
<p>ഇന്ന് രോഗം സ്ഥിരീകരിച്ചവരില്&#x200d; 34 പേര്&#x200d; വിദേശ രാജ്യങ്ങളില്&#x200d; നിന്നും 73 പേര്&#x200d; മറ്റ് സംസ്ഥാനങ്ങളില്&#x200d; നിന്നും വന്നതാണ്. 2346 പേര്&#x200d;ക്ക് സമ്പര്&#x200d;ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്&#x200d; 212 പേരുടെ സമ്പര്&#x200d;ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 457, കോഴിക്കോട് 377, തിരുവനന്തപുരം 313, എറണാകുളം 214, കണ്ണൂര്&#x200d; 192, പാലക്കാട് 156, തൃശൂര്&#x200d; 155, കൊല്ലം 130, കോട്ടയം 121, ആലപ്പുഴ 104, ഇടുക്കി, കാസര്&#x200d;ഗോഡ് 49 വീതം , പത്തനംതിട്ട 15, വയനാട് 14 എന്നിങ്ങനേയാണ് ഇന്ന് സമ്പര്&#x200d;ക്കത്തിലൂടെ രോഗം ബാധിച്ചത്.</p>
<p>64 ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d;ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്&#x200d; 24, തിരുവനന്തപുരം 16, കൊല്ലം 6, എറണാകുളം, മലപ്പുറം 5, കാസര്&#x200d;ഗോഡ് 3, തൃശൂര്&#x200d; 2, ആലപ്പുഴ, വയനാട്, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d;ക്കാണ് സമ്പര്&#x200d;ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 23 ഐഎന്&#x200d;എച്ച്എസ് ജീവനക്കാര്&#x200d;ക്കും രോഗം ബാധിച്ചു.</p>
<p>രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 415, കൊല്ലം 165, പത്തനംതിട്ട 103, ആലപ്പുഴ 198, കോട്ടയം 121, ഇടുക്കി 25, എറണാകുളം 125, തൃശൂര്&#x200d; 140, പാലക്കാട് 93, മലപ്പുറം 261, കോഴിക്കോട് 123, വയനാട് 76, കണ്ണൂര്&#x200d; 135, കാസര്&#x200d;ഗോഡ് 130 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 30,486 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 79,813 പേര്&#x200d; ഇതുവരെ കോവിഡില്&#x200d; നിന്നും മുക്തി നേടി.</p>
<p>സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,158 പേരാണ് ഇപ്പോള്&#x200d; നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്&#x200d; 1,82,241 പേര്&#x200d; വീട്/ഇന്&#x200d;സ്റ്റിറ്റിയൂഷണല്&#x200d; ക്വാറന്റൈനിലും 22,917 പേര്&#x200d; ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2213 പേരെയാണ് ഇന്ന് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്.</p>
<p>കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്&#x200d; സാമ്പിള്&#x200d;, എയര്&#x200d;പോര്&#x200d;ട്ട് സര്&#x200d;വയിലന്&#x200d;സ്, പൂള്&#x200d;ഡ് സെന്റിനല്&#x200d;, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്&#x200d;ഐഎ, ആന്റിജെന്&#x200d; അസ്സെ എന്നിവ ഉള്&#x200d;പ്പെടെ ഇതുവരെ ആകെ 21,52,585 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്&#x200d; സര്&#x200d;വൈലന്&#x200d;സിന്റെ ഭാഗമായി ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d;, അതിഥി തൊഴിലാളികള്&#x200d;, സാമൂഹിക സമ്പര്&#x200d;ക്കം കൂടുതലുള്ള വ്യക്തികള്&#x200d; മുതലായ മുന്&#x200d;ഗണനാ ഗ്രൂപ്പുകളില്&#x200d; നിന്ന് 1,89,265 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.</p>
<p>ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ എടത്വാ (കണ്ടൈന്&#x200d;മെന്റ് സോണ്&#x200d; സബ് വാര്&#x200d;ഡ് 9), മുളക്കുഴ (വാര്&#x200d;ഡ് 15), മുതുകുളം (10, 11 (സബ് വാര്&#x200d;ഡ്), മലപ്പുറം ജില്ലയിലെ പെരിന്തല്&#x200d;മണ്ണ മുന്&#x200d;സിപ്പാലിറ്റി (15), കറുവാരക്കുണ്ട് (10, 11, 13, 14), മുന്നിയൂര്&#x200d; (3), തിരുവനന്തപുരം ജില്ലയിലെ മുണ്ടയ്ക്കല്&#x200d; (6), മാണിക്കല്&#x200d; (11), പുളിമാത്ത് (14), കോഴിക്കോട് ജില്ലയിലെ കാരാശേരി (സബ് വാര്&#x200d;ഡ് 12, 15), കാവിലുംപാറ (സബ് വാര്&#x200d;ഡ് (8), മരുതോംകര (സബ് വാര്&#x200d;ഡ് 5), വയനാട് ജില്ലയിലെ മുട്ടില്&#x200d; (സബ് വാര്&#x200d;ഡ് 1, 2), വെള്ളമുണ്ട (സബ് വാര്&#x200d;ഡ് 11), എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്&#x200d; (സബ് വാര്&#x200d;ഡ് 2), പാലക്കുഴ (സബ് വാര്&#x200d;ഡ് 2) പാലക്കാട് ജില്ലയിലെ തിരുവേഗപ്പുര (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്&#x200d;.</p>
<p>9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്&#x200d; നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കുഴല്&#x200d;മന്ദം (സബ് വാര്&#x200d;ഡ് 15), വടക്കാഞ്ചേരി (15), അലനല്ലൂര്&#x200d; (18), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (സബ് വാര്&#x200d;ഡ് 1, 2), കുറ്റൂര്&#x200d; (11), തൃശൂര്&#x200d; ജില്ലയിലെ ആളൂര്&#x200d; (സബ് വാര്&#x200d;ഡ് 15), വയനാട് ജില്ലയിലെ അമ്പലവയല്&#x200d; (എല്ലാ വാര്&#x200d;ഡുകളും), എറണാകുളം ജില്ലയിലെ നോര്&#x200d;ത്ത് പരവൂര്&#x200d; (സബ് വാര്&#x200d;ഡ് 13), കൊല്ലം ജില്ലയിലെ നെടുമ്പന (സബ് വാര്&#x200d;ഡ് 8) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്&#x200d;മെന്റ് സോണില്&#x200d; നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്&#x200d; 615 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2450-covid-positive-cases-today-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാറിനെ കരിവാരിത്തേക്കുന്നു; നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/pinarayi-against-opposition-news.html</link>
					<comments>https://www.chandrikadaily.com/pinarayi-against-opposition-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 14 Sep 2020 07:12:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pinaraayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153022</guid>

					<description><![CDATA[നാട്ടിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവര്&#x200d; ഒരു ദിവസത്തെ വാര്&#x200d;ത്ത കണ്ട് വിധി കല്&#x200d;പിക്കുന്നവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മന്ത്രിമാരും പാര്&#x200d;ട്ടി സെക്രട്ടറിയുടെ മകനും സ്വര്&#x200d;ണക്കടത്തില്&#x200d; ആരോപണ വിധേയരായതോടെ നിയന്ത്രണം വിട്ട് മുഖ്യമന്ത്രി. കോന്നി മെഡിക്കല്&#x200d; കോളേജിന്റെ ഉദ്ഘാടനം നിര്&#x200d;വഹിച്ച് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ക്ഷുഭിതനായി പൊട്ടിത്തെറിച്ചത്. വീഡിയോ കോണ്&#x200d;ഫറന്&#x200d;സിങ്ങിലൂടെയാണ് മുഖ്യമന്ത്രി മെഡിക്കല്&#x200d; കോളേജിന്റെ ഉദ്ഘാടനം നിര്&#x200d;വഹിച്ചത്.</p>
<p>&#8216;സ്വന്തം വീട്ടില്&#x200d; കിടന്നുറങ്ങാന്&#x200d; കഴിയുമെന്ന ഒരു പ്രതീക്ഷയുമില്ലാതിരുന്നവര്&#x200d; സ്വന്തം വീട്ടില്&#x200d; ഇന്ന് കിടന്നുറങ്ങുകയാണ്. 2,26,000ത്തില്&#x200d; പരം വീടുകള്&#x200d; പൂര്&#x200d;ത്തിയാക്കി. ഇന്ന് ഇവരെല്ലാം സ്വന്തം വീട്ടില്&#x200d; കഴിയുന്നു. ഇത് അഴിമതിയുടെ ഭാഗമാണോ. എന്തെങ്കിലും അഴിമതി അതില്&#x200d; നടന്നോ. ഓരോ പ്രദേശത്തും പൂര്&#x200d;ത്തിയാക്കിയ വീട് എങ്ങനെയെന്ന് നിങ്ങള്&#x200d;ക്കറിയില്ലേ. ഇതെല്ലാം സ്വാഭാവികമായും നാടിന്റെ നേട്ടമായി വരുന്നു. ബാക്കി വീടുകള്&#x200d; പൂര്&#x200d;ത്തിയാക്കിക്കൊണ്ടിരിക്കുന്നു. ആ നേട്ടം കരിവാരി തേക്കണം. അതിന് നെറികേടിന്റെ മാര്&#x200d;ഗ്ഗങ്ങള്&#x200d; സ്വീകരിക്കുകയാണ്. ഏതെങ്കിലും കോണ്&#x200d;ട്രാക്ടുമായി ബന്ധപ്പെട്ട് വൃത്തികേടുകള്&#x200d; നടന്നിട്ടുണ്ടെങ്കില്&#x200d; അത് ആ ഭാഗത്ത് നില്&#x200d;ക്കേണ്ട കാര്യമാണ്&#8217;.</p>
<p>ലൈഫ് മിഷന് ഒരു ബന്ധവുമില്ലാത്ത പ്രശ്നത്തെ കുറിച്ച് ലൈഫ് മിഷനെയും അതിന്റെ ഭാഗമായി വീട് നിര്&#x200d;മ്മിച്ച പ്രക്രിയയെും കരിവാരിത്തേക്കുകയാണ്. നാട്ടിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവര്&#x200d; ഒരു ദിവസത്തെ വാര്&#x200d;ത്ത കണ്ട് വിധി കല്&#x200d;പിക്കുന്നവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-against-opposition-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യതീഷ് ചന്ദ്രയെ പിണറായി കയറൂരിവിട്ടു; സിപിഎമ്മിനെക്കാള്&#x200d; വലിയ ശല്യമാണ് യതീഷ് ചന്ദ്രയെന്ന് കെ. മുരളീധരന്&#x200d;</title>
		<link>https://www.chandrikadaily.com/k-muraleedharan-against-yatheesh-chandra.html</link>
					<comments>https://www.chandrikadaily.com/k-muraleedharan-against-yatheesh-chandra.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 07 Sep 2020 11:46:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[k muraleedaran]]></category>
		<category><![CDATA[pinaraayi vijayan]]></category>
		<category><![CDATA[Yatheesh Chandra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=151156</guid>

					<description><![CDATA[വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് പിന്നില്&#x200d; സിപിഎമ്മിലെ ആഭ്യന്തരപ്രശ്‌നമെന്നും മുരളീധരന്&#x200d; പറഞ്ഞു
]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: കണ്ണൂര്&#x200d; ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി കെ. മുരളീധരന്&#x200d; എംപി. യതീഷ് ചന്ദ്രയെ മുഖ്യമന്ത്രി കയറൂരി വിട്ടിരിക്കുകയാണെന്ന് മുരളീധരന്&#x200d; പറഞ്ഞു. കണ്ണൂരില്&#x200d; സിപിഎമ്മിനെക്കാള്&#x200d; വലിയ ശല്യമായി യതീഷ് ചന്ദ്ര മാറിയെന്നും മുരളീധരന്&#x200d; ആരോപിച്ചു.</p>
<p>വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് പിന്നില്&#x200d; വാമനപുരം എംഎല്&#x200d;എയും സിപിഎം നേതാവുമായ ഡി.കെ മുരളിയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമും തമ്മിലുള്ള തര്&#x200d;ക്കങ്ങളാണെന്നും മുരളീധരന്&#x200d; ആരോപിച്ചു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകങ്ങളും കണ്ണൂര്&#x200d; പൊന്നിയത്തെ ബോംബ് സ്‌ഫോടനവും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളും സിബിഐ അന്വേഷിക്കണമെന്നും മുരളീധരന്&#x200d; ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-muraleedharan-against-yatheesh-chandra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സാര്&#x200d;വ ദേശീയ തലത്തില്&#x200d; ഇന്ത്യയുടെ യശസ് ഉയര്&#x200d;ത്തിപ്പിടിച്ച രാഷ്ട്ര തന്ത്രജ്ഞന്&#x200d;&#8217;; പ്രണബിനെ അനുസ്മരിച്ച് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/pinarayi-vijayan-about-pranav-kumar-mukhargee-death-news.html</link>
					<comments>https://www.chandrikadaily.com/pinarayi-vijayan-about-pranav-kumar-mukhargee-death-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Aug 2020 13:51:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pinaraayi vijayan]]></category>
		<category><![CDATA[pranav mukergee]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=149367</guid>

					<description><![CDATA[ധനകാര്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകള്&#x200d; കൈകാര്യം ചെയ്തപ്പോഴൊക്കെ തന്റെ അനിതരസാധാരണമായ വ്യക്തിമുദ്ര കൊണ്ട് ശ്രദ്ധേയമായ തലത്തിലേക്ക് അവയെ ഉയര്&#x200d;ത്താന്&#x200d; അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നെഹ്‌റുവിയന്&#x200d; രാഷ്ട്രീയ സംസ്‌കാരത്തിന്റെ നേര്&#x200d; പിന്&#x200d;മുറക്കാരനായിരുന്ന പ്രണബ് മുഖര്&#x200d;ജി സമൂഹത്തില്&#x200d; ശാസ്ത്ര യുക്തിയുടെ വെളിച്ചം പടര്&#x200d;ത്തുന്നതിനും അനാചാരങ്ങള്&#x200d;ക്കും അന്ധവിശ്വാസങ്ങള്&#x200d;ക്കും എതിരെ പൊരുതുന്നതിനും നേതൃപരമായ പങ്കുവഹിച്ചു.
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പ്രണബ് മുഖര്&#x200d;ജിയുടെ വിയോഗത്തില്&#x200d; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. സാര്&#x200d;വ ദേശീയ തലത്തില്&#x200d; ഇന്ത്യയുടെ യശസ് ഉയര്&#x200d;ത്തിപ്പിടിക്കുന്നതില്&#x200d; ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്ര തന്ത്രജ്ഞന്&#x200d; ആയിരുന്നു പ്രണബ് കുമാര്&#x200d; മുഖര്&#x200d;ജിയെന്ന് പിണറായി വിജയന്&#x200d; പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട അദ്ദേഹം മതനിരപേക്ഷത അടക്കമുള്ള മൂല്യങ്ങള്&#x200d; സമൂഹത്തില്&#x200d; രൂഢമൂലമാക്കുന്നതിനു വേണ്ടി നിരന്തരം ശ്രമിച്ചതായും മുഖ്യമന്ത്രി അനുസ്മരിച്ചു.</p>
<p>ധനകാര്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകള്&#x200d; കൈകാര്യം ചെയ്തപ്പോഴൊക്കെ തന്റെ അനിതരസാധാരണമായ വ്യക്തിമുദ്ര കൊണ്ട് ശ്രദ്ധേയമായ തലത്തിലേക്ക് അവയെ ഉയര്&#x200d;ത്താന്&#x200d; അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നെഹ്‌റുവിയന്&#x200d; രാഷ്ട്രീയ സംസ്‌കാരത്തിന്റെ നേര്&#x200d; പിന്&#x200d;മുറക്കാരനായിരുന്ന പ്രണബ് മുഖര്&#x200d;ജി സമൂഹത്തില്&#x200d; ശാസ്ത്ര യുക്തിയുടെ വെളിച്ചം പടര്&#x200d;ത്തുന്നതിനും അനാചാരങ്ങള്&#x200d;ക്കും അന്ധവിശ്വാസങ്ങള്&#x200d;ക്കും എതിരെ പൊരുതുന്നതിനും നേതൃപരമായ പങ്കുവഹിച്ചു.</p>
<p>അതിപ്രഗത്ഭനായ പാര്&#x200d;ലമെന്റേറിയന്&#x200d; എന്ന നിലയിലും പ്രാഗത്ഭ്യമുള്ള വാഗ്മി എന്ന നിലയിലും അദ്ദേഹം നല്&#x200d;കിയ സംഭാവനകള്&#x200d; എന്നും സ്മരിക്കപ്പെടും. കേരളവുമായും മലയാളികളുമായും ഗാഢവും സൗഹാര്&#x200d;ദ്ദപൂര്&#x200d;ണവുമായ ബന്ധം അദ്ദേഹം സൂക്ഷിച്ചു.</p>
<p>ചേരിചേരാ പ്രസ്ഥാനത്തിന്റെ മൂല്യങ്ങള്&#x200d;ക്ക് വലിയ വില കല്&#x200d;പ്പിച്ചിരുന്ന അദ്ദേഹം പല നിര്&#x200d;ണായക ഘട്ടങ്ങളിലും സാമ്രാജ്യത്വ വിരുദ്ധവും സോഷ്യലിസ്റ്റ് ചേരിക്ക് അനുകൂലവുമായ നയ സമീപനങ്ങള്&#x200d; കൈക്കൊണ്ടിരുന്നു. പ്രണബ് കുമാര്&#x200d; മുഖര്&#x200d;ജിയുടെ വിയോഗം രാഷ്ട്രത്തിനും ജനതയ്ക്കും കനത്ത നഷ്ടമാണ്. ആ സ്മരണയ്ക്ക് മുമ്പില്&#x200d; ആദരാഞ്ജലികള്&#x200d; അര്&#x200d;പ്പിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-vijayan-about-pranav-kumar-mukhargee-death-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാവ്‌ലിന്&#x200d; കേസില്&#x200d; വിചാരണ തുടങ്ങാനിരിക്കെ ജലീലിനെ രാജിവെപ്പിച്ച് മുഖം രക്ഷിക്കാന്&#x200d; ശ്രമം</title>
		<link>https://www.chandrikadaily.com/lavlin-case-pinarayi-new-movments.html</link>
					<comments>https://www.chandrikadaily.com/lavlin-case-pinarayi-new-movments.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 30 Aug 2020 05:42:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<category><![CDATA[lavlin case]]></category>
		<category><![CDATA[pinaraayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=148952</guid>

					<description><![CDATA[ലാവ്‌ലിന്&#x200d; കേസില്&#x200d; നേരത്തെ തന്നെ സിപിഐ പിണറായി വിരുദ്ധ നിലപാട് സ്വീകരിച്ചവരാണ്. പുതിയ സാഹചര്യത്തില്&#x200d; ലാവ്‌ലിന്&#x200d; ആയുധമാക്കി പിണറായിയെ പ്രതിരോധത്തിലാക്കാനുള്ള ആലോചന സിപിഐ നേതൃത്വത്തിനുണ്ട്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലാവ്‌ലിന്&#x200d; കേസില്&#x200d; പിണറായി വിജയന്&#x200d; ഉള്&#x200d;പ്പെടെയുള്ളവരെ വെറുതെവിട്ടതിനെതിരെ സിബിഐ സമര്&#x200d;പ്പിച്ച അപ്പീലുകളില്&#x200d; സുപ്രീംകോടതി നാളെ വാദം കേള്&#x200d;ക്കാനിരിക്കെ കെ.ടി ജലീലിനെ രാജിവെപ്പിച്ച് മുഖം രക്ഷിക്കാനുള്ള നീക്കവുമായി പിണറായി. കെ.ടി ജലീലിനെതിരെ കേന്ദ്ര ഏജന്&#x200d;സികള്&#x200d; കൂടുതല്&#x200d; തെളിവുകള്&#x200d; കണ്ടെത്തിയതോടെ സര്&#x200d;ക്കാര്&#x200d; പ്രതിരോധത്തിലാണ്. ഇതിന് പിന്നാലെ ലാവ്‌ലിന്&#x200d; കേസില്&#x200d; കോടതിയില്&#x200d; നിന്ന് മുഖ്യമന്ത്രിക്കെതിരെ എന്തെങ്കിലും വിരുദ്ധ പരാമര്&#x200d;ശങ്ങളുണ്ടായാല്&#x200d; പിണറായിയുടെ രാഷ്ട്രീയ ഭാവിയില്&#x200d; അത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഇത് മുന്&#x200d;കൂട്ടി കണ്ടാണ് ജലീലിനെ രാജിവെപ്പിക്കാന്&#x200d; നീക്കമാരംഭിച്ചത്. ഇതിലൂടെ വിഷയം വഴിതിരിച്ചുവിട്ട് മുഖം രക്ഷിക്കാനാണ് പിണറായിയുടെ നീക്കം.</p>
<p>ജലീലിനെതിരെ സിപിഎമ്മിനുള്ളിലും ഇടത് മുന്നണിയിലും കടുത്ത അമര്&#x200d;ഷമുണ്ട്. മുഖ്യമന്ത്രിയുമായി ജലീലിന്റെ അടുത്ത ബന്ധമാണ് ഇത്രയും കാലം അദ്ദേഹത്തെ സംരക്ഷിച്ചു നിര്&#x200d;ത്തിയത്. എന്നാല്&#x200d; പിണറായി തന്നെ ലാവ്‌ലിന്&#x200d; കേസില്&#x200d; വീണ്ടും പ്രതിസന്ധിയിലായതോടെയാണ് ജലീലിനെ കൈവിട്ടത്. സിപിഐ നേതൃത്വവും ജലീലിനെതിരെ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. നിയമസഭയില്&#x200d; അവിശ്വാസപ്രമേയത്തിനിടെ ജലീലിനെതിരെ പ്രതിപക്ഷം നിരവധി ആരോപണങ്ങള്&#x200d; ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി മാത്രമാണ് ജലീലിനെ പ്രതിരോധിച്ചത്.</p>
<p>ലാവ്‌ലിന്&#x200d; കേസില്&#x200d; സിബിഐ നല്&#x200d;കിയ അപ്പീലും, വിചാരണ നേരിടണം എന്ന ഉത്തരവിനെതിരെ കസ്തൂരി രങ്ക അയ്യര്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d; നല്&#x200d;കിയ അപ്പീലുകളിലുമാണ് കോടതി വാദം കേള്&#x200d;ക്കുന്നത്. ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് ശരണ്&#x200d; എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് തിങ്കളാഴ്ച ഹര്&#x200d;ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.</p>
<p>കേന്ദ്രസര്&#x200d;ക്കാറിനെയും ബിജെപി നേതൃത്വത്തെയും പരമാവധി സുഖിപ്പിച്ച് കേസ് വഴിതിരിച്ചുവിടാന്&#x200d; പിണറായി ശ്രമിച്ചിരുന്നെങ്കിലും കോടതിയില്&#x200d; നിന്ന് എന്തെങ്കിലും എതിരായ പരാമര്&#x200d;ശമുണ്ടായാല്&#x200d; അത് തനിക്ക് തിരിച്ചടിയാവുമെന്ന ഭയം പിണറായിക്കുണ്ട്. നേരത്തെ 18 തവണയാണ് സുപ്രീംകോടതിയില്&#x200d; ഹര്&#x200d;ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. കോവിഡിന്റെയും മഹാപ്രളയങ്ങളുടെയും മറവില്&#x200d; സഹമന്ത്രിമാരെയും പാര്&#x200d;ട്ടി നേതാക്കളേയും നിശബ്ദരാക്കി ഒറ്റക്ക് മുന്നോട്ടു പോവുന്ന പിണറായിക്ക് ലാവ്ലിന്&#x200d; ഹര്&#x200d;ജി ഒരു ചോദ്യചിഹ്നമായി മുന്നില്&#x200d; നില്&#x200d;ക്കുകയാണ്. കേസില്&#x200d; കോടതിയില്&#x200d; നിന്ന് എന്തെങ്കിലും എതിരായ പരാമര്&#x200d;ശമുണ്ടായാല്&#x200d; തനിക്കെതിരെ ആദ്യം എതിര്&#x200d;പ്പുയരുന്നത് പാര്&#x200d;ട്ടിക്കകത്ത് നിന്നായിരിക്കും എന്ന ബോധ്യം പിണറായിക്കുണ്ട്. അതുകൊണ്ട് തന്നെ ഹര്&#x200d;ജികള്&#x200d; പരിഗണിക്കുന്നത് പരമാവധി നീട്ടാന്&#x200d; പിണറായി നീക്കം നടത്തിയിരുന്നു.</p>
<p>തിങ്കളാഴ്ച ഹര്&#x200d;ജി പരിഗണിക്കുന്നതിനെതിരെയും സുപ്രീംകോടതിയില്&#x200d; അപേക്ഷ സമര്&#x200d;പ്പിക്കപ്പെട്ടിട്ടുണ്ട്. കെഎസ്ഇബി മുന്&#x200d; ചെയര്&#x200d;മാനും കേസിലെ പ്രതിയുമായ ശിവദാസന്റെ അഭിഭാഷകനാണ് അപേക്ഷ നല്&#x200d;കിയത്. കേസില്&#x200d; കക്ഷിചേരാന്&#x200d; അപേക്ഷ നല്&#x200d;കിയ ഒരു വ്യക്തിയുടെ അഭിഭാഷക നല്&#x200d;കിയ മെയിലിലെ ആവശ്യം പരിഗണിച്ചാണ് തിങ്കളാഴ്ച പരിഗണിക്കുന്ന ഹര്&#x200d;ജികളുടെ പട്ടികയില്&#x200d; ലാവ്ലിന്&#x200d; അപ്പീലുകള്&#x200d; ഉള്&#x200d;പ്പെടുത്തിയത്. ഇത് തങ്ങളുടെ അറിവോടെയല്ലെന്നും കോടതിയുടെ പ്രവര്&#x200d;ത്തനം പൂര്&#x200d;ണമായും പുനരാരംഭിച്ച ശേഷം തുറന്ന കോടതിയില്&#x200d; വിശദമായി വാദം കേള്&#x200d;ക്കണമെന്നുമാണ് ശിവദാസന്റെ അഭിഭാഷകന്&#x200d; കോടതിയില്&#x200d; നല്&#x200d;കിയ അപേക്ഷയില്&#x200d; ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്&#x200d; ഇത് സ്വീകരിക്കാന്&#x200d; സാധ്യതയില്ലെന്നാണ് വിവരം. ഇതോടെയാണ് പിണറായി കുരുക്കിലായത്.</p>
<p>സിപിഐ നേതൃത്വത്തിനും പിണറായിയുടെ ഏകാധിപത്യ പ്രവണതയില്&#x200d; അമര്&#x200d;ഷമുണ്ട്. എന്നാല്&#x200d; ഇതുവരെ അത് തുറന്നുപറയാന്&#x200d; അവസരം ലഭിച്ചിട്ടില്ല. ലാവ്‌ലിന്&#x200d; കേസില്&#x200d; നേരത്തെ തന്നെ സിപിഐ പിണറായി വിരുദ്ധ നിലപാട് സ്വീകരിച്ചവരാണ്. പുതിയ സാഹചര്യത്തില്&#x200d; ലാവ്‌ലിന്&#x200d; ആയുധമാക്കി പിണറായിയെ പ്രതിരോധത്തിലാക്കാനുള്ള ആലോചന സിപിഐ നേതൃത്വത്തിനുണ്ട്. ഇതെല്ലാം മറികടക്കാന്&#x200d; ജലീലിനെ രാജിവെപ്പിച്ച് വിഷയം വഴിതിരിച്ചുവിടാമെന്നാണ് പിണറായിയുടെ കണക്കുകൂട്ടല്&#x200d;. ഇതിനായുള്ള ആലോചനകളാണ് ഇപ്പോള്&#x200d; പിണറായി നടത്തുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lavlin-case-pinarayi-new-movments.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
