<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pinarayi goverment &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pinarayi-goverment/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 09 Dec 2025 02:00:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pinarayi goverment &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുഖം വികൃതമായതിന് കണ്ണാടിയോടോ</title>
		<link>https://www.chandrikadaily.com/with-a-mirror-for-a-distorted-face.html</link>
					<comments>https://www.chandrikadaily.com/with-a-mirror-for-a-distorted-face.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 09 Dec 2025 02:00:01 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[election]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[pinarayi goverment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367580</guid>

					<description><![CDATA[പഠിച്ച പണി പതിനെട്ടുപയറ്റിയും തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചര്‍ച്ചാവിഷയങ്ങള്‍ വഴിതിരിച്ചുവിടാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയും ഇടതുപ ക്ഷവും ഒടുവില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ പുറത്താണ്.]]></description>
										<content:encoded><![CDATA[<p>സ്വന്തം മുഖം വികൃതമായതിന് കണ്ണാടി തല്ലിയൊടിക്കുന്ന തിരക്കിലാണ് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. പഠിച്ച പണി പതിനെട്ടുപയറ്റിയും തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചര്&#x200d;ച്ചാവിഷയങ്ങള്&#x200d; വഴിതിരിച്ചുവിടാന്&#x200d; കൊണ്ടുപിടിച്ച ശ്രമങ്ങള്&#x200d; നടത്തിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയും ഇടതുപ ക്ഷവും ഒടുവില്&#x200d; അള്ളിപ്പിടിച്ചിരിക്കുന്നത് കേരളത്തില്&#x200d; നിന്നുള്ള പാര്&#x200d;ലമെന്റ് അംഗങ്ങളുടെ പുറത്താണ്. പാര്&#x200d;ലമെന്റില്&#x200d; കേരള വിരുദ്ധമായ ചോദ്യങ്ങള്&#x200d; ചോദിക്കാന്&#x200d; യു.ഡി.എഫ് എം.പിമാര്&#x200d;ക്ക് വല്ലാത്ത ആവേശമാണെന്നാണ് പിണറായി വിജയന്റെ ഏറ്റവും പുതിയ കണ്ടെത്തല്&#x200d;.</p>
<p>സംസ്ഥാന സര്&#x200d;ക്കാറിന്റെ അതിദാരിദ്ര്യമുക്തപ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലനില്&#x200d;ക്കുന്ന ആശങ്കകളില്&#x200d; വ്യക്തതവരുത്താന്&#x200d;വേണ്ടി കേരള എം.പിമാര്&#x200d; പാര്&#x200d;ലമെന്റില്&#x200d; ഉന്നയിച്ച ചോദ്യമാണ് അദ്ദേഹം ഉയര്&#x200d;ത്തിക്കാട്ടുന്നതെങ്കിലും സി.പി.എം ബി.ജെ.പി ബാന്ധവത്തിന്റെ അന്തര്&#x200d;ധാര യുടെ തെളിവുകള്&#x200d; പാര്&#x200d;ലമെന്റ്‌റിലൂടെ കൂടുതല്&#x200d; പുറത്തു വരുമോയെന്ന ആശങ്കയാണ് ഈ ആരോപണത്തിന്റെ പിന്നിലെന്നത് സുവ്യക്തമാണ്. പി.എം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ധര്&#x200d;മേന്ദ്രപ്രധാന്&#x200d; കഴിഞ്ഞ ദിവസം രാജ്യസഭയില്&#x200d; നല്&#x200d;കിയ വിശദീകരണം ചോദ്യകര്&#x200d;ത്താവ് ജോണ്&#x200d;ബ്രിട്ടാസ് എം.പിക്ക് സ്വയം കുഴിച്ച കുഴിയായിരുന്നെങ്കില്&#x200d; സര്&#x200d;ക്കാറിനും സി.പി.എമ്മിനും അത് ഓര്&#x200d;ക്കാപ്പുറത്തുള്ള അടിയായിരുന്നു. പി.എം ശ്രീയ പദ്ധതി നടപ്പാക്കാതെ സംസ്ഥാനങ്ങള്&#x200d;ക്ക് സര്&#x200d;വശിക്ഷാ അഭിയാന്&#x200d; ഫണ്ട് ലഭ്യമാകുമോ എന്ന ബ്രിട്ടാസിന്റെ ചേദ്യത്തിനുള്ള കേന്ദ്രമന്ത്രിയുടെ ഉത്തരം &#8216;കേരളം പി.എം ശ്രിയില്&#x200d; ഒപ്പു വെക്കാന്&#x200d; സന്നദ്ധമായത് സ്വാഗതാര്&#x200d;ഹമാണെന്നും എന്നാല്&#x200d; രാഷ്ട്രീയകാരണങ്ങളാണ് ഇപ്പോള്&#x200d; പിറകോട്ടുപോയതെന്നും ഇക്കാര്യത്തില്&#x200d; എന്റെ സുഹൃത്ത് ബ്രിട്ടാസിന്റെ ശ്രമങ്ങള്&#x200d; നന്ദിയോടെ സ്മരിക്കുന്നുവെന്നും&#8217; ആയിരുന്നു.</p>
<p>മന്ത്രി സഭയിലെ സഹപ്രവര്&#x200d;ത്തകരോ, മുന്നണിയിലെ ഘടക കക്ഷികളോ പോലും അറിയാതെ ഡല്&#x200d;ഹിയിലെത്തി മുഖ്യമന്ത്രിമാരും കേന്ദ്ര സര്&#x200d;ക്കാരും നടത്തിയ ചര്&#x200d;ച്ചക്കൊടുവിലാണ് പിണറായി വിജയന്&#x200d; വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെക്കൊണ്ട് പദ്ധതിയില്&#x200d; ഒപ്പുവെപ്പിച്ചത്. എന്നാല്&#x200d; ഇത് പുറത്താവുകയും മുന്നണിയില്&#x200d;നിന്ന്‌പോലും ഉയര്&#x200d;ന്ന കടുത്ത എതിര്&#x200d;പ്പിനെ തുടര്&#x200d;ന്ന് നില്&#x200d;ക്കക്കള്ളിയില്ലാതെ പതിവു ശൈലിയില്&#x200d; യുടേണടിച്ച് രക്ഷപ്പെടാനുള്ള ശ്രമങ്ങള്&#x200d; നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് ജോണ്&#x200d; ബ്രിട്ടാസിന്റെ ചോദ്യവും കേന്ദ്രമന്ത്രിയുടെ മറുപ ടിയും ഇടിത്തീ പോലെ സംസ്ഥാന സര്&#x200d;ക്കാറിന്റെ തലയില്&#x200d; പതിച്ചത്. ഈ ഘട്ടത്തിലാണ് പാര്&#x200d;ലമെന്റില്&#x200d; കൂടുതല്&#x200d; ചോദ്യങ്ങളുയര്&#x200d;ന്നാലുണ്ടാവുന്ന ഭവിഷ്യത്തുകള്&#x200d; മുന്&#x200d;കൂട്ടിക്കണ്ട് പിണറായി വിജയന്&#x200d; ഒരുമുഴം മുന്നേ എറിഞ്ഞിരിക്കുന്നത്.</p>
<p>അതിദാരിദ്ര്യമുക്തകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പാര്&#x200d;ലമെന്റിലുയരുന്ന ചോദ്യങ്ങളും അതിന് ലഭിക്കുന്ന മറുപടിയും പിണറായി സര്&#x200d;ക്കാറിന്&#x200d;നെ ഞ്ചിടിപ്പ് വര്&#x200d;ധിപ്പിക്കാന്&#x200d; പര്യാപ്തംതന്നെയാണ്. പ്രസ്തുത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അത്രമേല്&#x200d; തെറ്റിദ്ധാര ണാജനകമായ നീക്കമാണ് നടത്തിയിരിക്കുന്നത് എന്നതു തന്നെയാണ് അതിനുള്ള കാരണം. ഇലക്ഷന്&#x200d;സ്റ്റണ്ടായി തിരഞ്ഞെടുപ്പിന്റെ മുഖത്തുവെച്ചുനടത്തിയിട്ടുള്ള ഈ പ്രഖ്യാപനം അതിഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ഉത്തമബോധ്യം ഈ സര്&#x200d;ക്കാറിനുതന്നെയുണ്ടെന്നതാണ് വാസ്തവം. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത മാക്കിയെന്ന പ്രഖ്യാപനത്തില്&#x200d; ഈ സര്&#x200d;ക്കാര്&#x200d; പരിഗണിച്ചത് 64,000 ത്തോളം പേരെ മാത്രമാണ്. എന്നാല്&#x200d; മഞ്ഞ റേഷന്&#x200d; കാര്&#x200d;ഡുകളുടെ ഗുണഭോക്താക്കള്&#x200d; മാത്രം സംസ്ഥാനത്ത് 5.91 ലക്ഷം പേരുണ്ട്.</p>
<p>സര്&#x200d;ക്കാറിന്റെ തട്ടിപ്പുപ്രഖ്യാപനത്തിന്റെ പേരില്&#x200d; അന്ത്യോദയം അന്നയോജന വി ഭാഗത്തില്&#x200d;പെട്ട റേഷന്&#x200d;കാര്&#x200d;ഡുകള്&#x200d; റദ്ദാക്കപ്പെടുമോയെ ന്ന ചോദ്യം, പിണറായി വിജയന് താല്&#x200d;പര്യമില്ലെങ്കിലും കേരളത്തിലെ അഞ്ചുലക്ഷത്തോളംവരുന്ന പാവപ്പെട്ടവരുടെ ആശങ്കയാണ്. അതു ചോദിക്കുന്നതിനെ കേരള വിരുദ്ധതയല്ല, ഈ സര്&#x200d;ക്കാറിന്റെ ജനവഞ്ചനയെ തുറന്നുകാണിക്കുകയാണെന്നത് മുഖ്യമന്തിക്കും കൂട്ടര്&#x200d;ക്കും ബോധ്യമാകില്ലെങ്കിലും ഈ നാട്ടിലെ സാധാരണക്കാര്&#x200d;ക്ക് കൃത്യമായി മനസ്സിലാകും. പ്രഖ്യാപന പെരുമഴകളും വിവാദങ്ങളുമല്ല, ഭരണകൂടങ്ങളുടെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പിന്റെ ചര്&#x200d;ച്ചാവിഷയമാണെന്നത് സര്&#x200d;വര്&#x200d;ക്കും ബോധ്യമുള്ളതാണ്.</p>
<p>വിലക്കയറ്റവും വിവിധ സേവനങ്ങള്&#x200d;ക്കുള്ള ക്രമാതീതമായ ഫീസ് വര്&#x200d;ധനയും ശബരിമലയും ആരോഗ്യ രംഗമുള്&#x200d;പ്പെടെയുള്ള സകല മേഖലകളുടെയും തകര്&#x200d;ച്ചയുമെല്ലാം ജനങ്ങളുടെ നേരിട്ടുള്ള അനുഭവങ്ങളാണ്. ജനങ്ങള്&#x200d; നിശ്ചയിച്ച അജണ്ടകള്&#x200d; ഭരണകൂടത്തെ പ്രതിക്കൂട്ടില്&#x200d; നിര്&#x200d;ത്തുമ്പോള്&#x200d; ഇത്തരം ഒളിയജണ്ടകളുമായി അവയെ പ്രതിരോധിക്കാമെന്നത് പിണറായി സര്&#x200d;ക്കാറിന്റെ വ്യാമോഹം മാത്രമാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/with-a-mirror-for-a-distorted-face.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മസാല ബോണ്ട് എന്ന ദുരൂഹത</title>
		<link>https://www.chandrikadaily.com/1the-mystery-of-the-masala-bond.html</link>
					<comments>https://www.chandrikadaily.com/1the-mystery-of-the-masala-bond.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 03 Dec 2025 02:31:22 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[masala bond]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi goverment]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366460</guid>

					<description><![CDATA[ബിജെപിയും സിപിഎമ്മും എതിരാളികളാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള സോഷ്യല്‍ എഞ്ചിനിയറിങ്ങിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുക മാത്രമാണ് ഈ നോട്ടീസിന്റെ ഉദ്ദേശം.]]></description>
										<content:encoded><![CDATA[<p><strong>രമേശ് ചെന്നിത്തല</strong></p>
<p>കേരളം കണ്ട ഏറ്റവും വലിയ കുപ്രസിദ്ധ സാമ്പത്തിക ഇടപാടുകളില്&#x200d; ഒന്നായ കിഫ്ബി മസാല ബോണ്ട് വില്&#x200d;പനയുമായി ബന്ധപ്പെട്ട് ഫെമ നിയമങ്ങള്&#x200d; ലംഘിച്ചു എന്ന പേരില്&#x200d; മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക്കിനും ഇ.ഡി നോട്ടീസ് അയച്ചിരിക്കുകയാണ്. ബിജെപിയും സിപിഎമ്മും എതിരാളികളാണ് എന്ന് വരുത്തി തീര്&#x200d;ക്കാനുള്ള സോഷ്യല്&#x200d; എഞ്ചിനിയറിങ്ങിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുക മാത്രമാണ് ഈ നോട്ടീസിന്റെ ഉദ്ദേശം. മാത്രമല്ല, സ്വര്&#x200d;ണപ്പാളി കൊള്ള, സര്&#x200d;ക്കാരിന്റെ ദുര്&#x200d;ഭരണത്തിനെതിരെ ഉയര്&#x200d;ന്നിട്ടുള്ള ജനരോഷം എന്നിവയില്&#x200d; നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിന് കൂടിയാണ് ബി.ജെ.പി സി.പി.എം അച്ചുതണ്ടിന്റെ ഈ നീക്കം. ഇത് കേരളത്തിലെ വോട്ടര്&#x200d;മാരെ കബളിപ്പിക്കാനുള്ള ഒത്തുകളി മാത്രമാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ പ്രതിപക്ഷം ഈ നോട്ടീസിനെ ഗൗരവമായി കാണുന്നില്ല.</p>
<p>പക്ഷേ കേരളം കണ്ട ഏറ്റവും വലിയ കുപ്രസിദ്ധ സാമ്പത്തിക ഇടപാട് എന്ന നിലയ്ക്ക് ഇതിനെക്കുറിച്ച് വീണ്ടും ചര്&#x200d;ച്ച ചെയ്യാന്&#x200d; ഈ ഇ.ഡി നോട്ടീസ് ഒരു അവസരമായിരിക്കുകയാണ്. ഇനിയും കെട്ടടങ്ങാത്തതാണ് മസാല ബോണ്ട് ഇടപാടിന്മേലുള്ള വിവാദം. സര്&#x200d;ക്കാര്&#x200d; പരമരഹസ്യ മായി മൂടിവെച്ചു നടത്താന്&#x200d; ശ്രമിച്ച ഈ ഇടപാട് വെളിച്ചത്തു കൊണ്ടു വന്നത് പ്ര തിപക്ഷ നേതാവായിരിക്കെ ഞാനായിരുന്നു. പക്ഷേ ഈ വിഷയത്തില്&#x200d; സര്&#x200d;ക്കാരിനെ യുടേണ്&#x200d; അടിപ്പിക്കാന്&#x200d; കഴിഞ്ഞില്ല. ഇതിന്റെ ഫലമായി സംസ്ഥാനത്തിന് 1045 കോടി രൂപ കൊള്ളപലിശയിനത്തില്&#x200d; നഷ്ടപ്പെട്ടു. രാജ്യത്തിന്റെ നിയമങ്ങള്&#x200d; പലതും ലംഘിച്ചുകൊണ്ടു നടത്തിയ കിഫ്ബിയുടെ മസാല ബോണ്ട് ഇടപാ ട് കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിട്ട പ്രധാന ഘടകങ്ങളിലൊന്നാണ്. 2150 കോടിയുടെ മസാല ബോണ്ട് ലാവലിന്&#x200d; കമ്പനിയുടെ ഉടമസ്ഥരില്&#x200d; ഒരാളായ സി.ഡിപി.ക്യു എന്ന കനേഡിയന്&#x200d; കമ്പനി 9.72 ശതമാനം കൊള്ളപ്പലിശയ്ക്കാണ് വാങ്ങിയത്. 2150 കോടിയുടെ ബോണ്ടിന് അഞ്ചു വര്&#x200d;ഷം കൊണ്ട് 1045 കോടി രൂപ പലിശയായി നല്&#x200d;കേണ്ടതുണ്ടായിരുന്നു. അഞ്ചു വര്&#x200d;ഷം കഴിയുമ്പോള്&#x200d; തിരികെ നല്&#x200d;കേണ്ടിവന്നത് ആകെ 3795 കോടി രുപയാണ്. ബോണ്ട് വില്&#x200d;പ്പനയുമായി ബന്ധപ്പെട്ട് ബാങ്ക് ഫീസടക്കമുള്ള മറ്റു ചെലവുകള്&#x200d;ക്ക് 2.29 കോടി രൂപയും ഉദ്യോഗസ്ഥരുടെ യാത്രാചെലവും പുറമെ, ഇതിനേക്കാള്&#x200d; പ്രധാനം ഇത്രയും കൂടിയ പലിശയ്ക്കു വിറ്റ മസാല ബോണ്ടില്&#x200d; നിന്നുള്ള തുക അതിലും കുറഞ്ഞ പലിശയ്ക്കാണ് ഇവിടെ ബാങ്കുകളില്&#x200d; ഇട്ടിരുന്നതെന്നും പിന്നീട് വെളിവാക്കപ്പെട്ടു. എന്തിനു വേണ്ടിയായിരുന്നു അത്..? ദുരൂഹമായ ഈ ഇടപാടില്&#x200d; വന്&#x200d; അഴിമതിയും ധൂര്&#x200d;ത്തും നടന്നു എന്നു ഞങ്ങള്&#x200d; അന്ന് ചൂണ്ടിക്കാട്ടി. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സി.എ.ജി. തന്നെ റിപ്പോര്&#x200d;ട്ട് ചെയ്തു. സി.എ.ജിയുടെ ആ നിഗമനങ്ങള്&#x200d; നിയമസഭയില്&#x200d; പ്രമേയം കൊണ്ടുവന്ന് നീക്കം ചെയ്യുന്ന വിചിത്ര നടപടിയുമുണ്ടായി എന്നത് വേറെ കാര്യം</p>
<p><strong>എന്താണ് മസാല ബോണ്ടുകള്&#x200d;?</strong></p>
<p>രാജ്യാന്തര നിക്ഷേപങ്ങള്&#x200d; സ്വീകരിക്കാന്&#x200d; ഇന്ത്യന്&#x200d; രൂപയില്&#x200d;ത്തന്നെ കടപ്പത്രങ്ങള്&#x200d; ഇറക്കി പണം സമാഹരിക്കുന്നതിനെയാണ് മസാല ബോണ്ടുകള്&#x200d; എന്നു പറയുന്നത്. ഇന്ത്യയിലെ പൊതുമേഖലാസ്ഥാപനങ്ങള്&#x200d; സ്വകാര്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മസാല ബോണ്ടുകള്&#x200d; എന്ന ആശയം മുന്നോട്ടു വെച്ചത്. എന്നാല്&#x200d; ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്&#x200d; പോലും മസാല ബോണ്ടിനു പിന്നാലെ പോയില്ല. ആദ്യം അതിനു തയാറാവുന്ന സംസ്ഥാനം കേരളമായിരുന്നു. മോദിയുടെ സാമ്പത്തികനയങ്ങളുടെ ആരാധകനായ കേരള മുഖ്യമന്ത്രി പിണറായി വിജയന്&#x200d; 2019 മേയ് 18നാണ് ലണ്ടന്&#x200d; സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്&#x200d; മസാല ബോണ്ടുകള്&#x200d; പു റത്തിറക്കിയത്.</p>
<p><strong>കൊള്ളപ്പലിശ</strong></p>
<p>മസാല ബോണ്ടിറക്കിയ സ്ഥാപനങ്ങള്&#x200d; തങ്ങളുടെ കടപ്പത്രങ്ങള്&#x200d;ക്കു നല്&#x200d;കുന്ന പലിശയും കിഫ്ബി കൊടുക്കുന്ന പലിശയും തമ്മില്&#x200d; വലിയ വ്യത്യാസമുണ്ട്. 6.8 ശതമാനം പലിശ നിക്ഷേപകര്&#x200d;ക്കു നല്&#x200d; കിക്കൊണ്ടാണ് എച്ച്.ഡി.എഫ്.സി. ബാങ്ക് മസാല ബോണ്ടിറക്കിയത്. നാഷണല്&#x200d; ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 7.3 ശതമാനം പലിശനിരക്കിലാണ് 3000 കോടിയുടെ മസാല ബോണ്ട് ഇറക്കിയത്. ഐ.ആര്&#x200d;.ഇ.ഡി.എ. 7.12 ശതമാനം പലിശയ്ക്കാണ് മസാല ബോണ്ടുകള്&#x200d; വിറ്റത്. എന്നാല്&#x200d; ദുരൂഹമെന്നു പറയട്ടെ, കേരളത്തിന്റെ കിഫ്ബി പുറത്തിറക്കിയ മസാലബോണ്ടില്&#x200d; നിക്ഷേപകരായ സി.ഡി.പിക്യുവിന് സര്&#x200d;ക്കാര്&#x200d; നല്&#x200d;കേണ്ടത് 9.72 ശതമാനം കൊള്ളപ്പലിശയാണ്. അഞ്ചു വര്&#x200d;ഷം കൊ ണ്ട് മുതലും പലിശയുമായി തിരിച്ചടച്ചത് 3195 കോടി രൂപ കേരളീയര്&#x200d; ഒരോ ലിറ്റര്&#x200d; ഇന്ധനം തങ്ങളുടെ വാഹനത്തിന് അടിക്കുമ്പോഴും ഓരോ രൂപയാണ് കിഫ്ബി ഫണ്ടിലേക്ക് എത്തുന്നത് പൊതുജനങ്ങ ളുടെ ആ പണമാണ് മസാല ബോണ്ടിന്റെ കൊള്ളപ്പലിശയ്ക്കു ധൂര്&#x200d;ത്തടിക്കുന്നത്. അന്താരാഷ്ട്ര ഫിനാന്&#x200d;സ് കോര്&#x200d;പറേഷന്&#x200d; പോലും 4.5 ശതമാനം പലിശ നിരക്കിലാണ് ലണ്ടന്&#x200d; സ്‌റ്റോക് എക്‌സ്‌ചേഞ്ചില്&#x200d; മസാല ബോണ്ടിറക്കിയത്. ലോകബാങ്ക് പലിശയാകട്ടെ, ഇപ്പോള്&#x200d; 25 ശതമാനമേയു ഉള്ളൂ. ലണ്ടന്&#x200d; സ്‌റ്റോക് എക്‌സ്‌ചേഞ്ചില്&#x200d; ലിസ്റ്റ് ചെയ്ത 16 ഇന്ത്യന്&#x200d; കമ്പനികള്&#x200d; 5.5 ശതമാനം മുതല്&#x200d; 7.5 ശതമാനം വരെ പലിശയ്ക്കാണ് മസാല ബോണ്ടുകള്&#x200d; ഇറക്കിയത്. അപ്പോള്&#x200d; കിഫ്ബി 9.72 ശതമാനം കൊള്ളപ്പലിശ നല്&#x200d;കി മസാല ബോണ്ടുകള്&#x200d; ഇറക്കിയതെന്തിന് അതും ഇത്തരത്തില്&#x200d; വി ദേശത്തുനിന്ന് പണം സ്വീകരിക്കുന്നതിന് കേന്ദ്രസര്&#x200d;ക്കാരിന്റെ മുന്&#x200d;കൂര്&#x200d; അനുമതി വേണമെന്ന 293(1) അനുച്ഛേദം പോലും ലംഘിച്ചുകൊണ്ട് അത്തരത്തിലൊരു അടിയന്തരസാഹചര്യം കേരളത്തിലെ പശ്ചാ ത്തല വികസന മേഖലയില്&#x200d; ഉണ്ടായിരുന്നോ ?</p>
<p><strong>ദുരൂഹമായ ഇടപാടുകള്&#x200d;</strong></p>
<p>മസാല ബോണ്ടുകള്&#x200d; വാങ്ങുന്നത് ലാവ് ലിന്&#x200d; ബന്ധമുള്ള കമ്പനിയാണെന്ന വസ്തുത ഞാന്&#x200d; പുറത്തു കൊണ്ടുവന്നപ്പോള്&#x200d; എസ്.എന്&#x200d;.സി. ലാവലിനുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്. എസ്.എന്&#x200d;.സി. ലാവലിന്റെ 20 ശതമാനം ഓഹരികള്&#x200d; കൈവശമുള്ള കമ്പനിയാണ് സി.ഡി.പി.ക്യു. ബോണ്ടുകള്&#x200d; ലിസ്റ്റ് ചെയ്തതെന്നും, ലോകത്താര്&#x200d;ക്കും അതു വാങ്ങാമെന്നും, സി.ഡി.പിക്യു വന്ന് വാങ്ങിയതില്&#x200d; ഞങ്ങളെന്തു ചെയ്യാനെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട്. മാത്രമല്ല, പബ്ലിക് ഇഷ്യൂവും പ്രൈവറ്റ് ഇഷ്യൂവും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് ബഹളമുണ്ടാക്കുന്നതെന്നും, അദ്ദേഹം പറഞ്ഞു. അതായ ത്, മസാല ബോണ്ട് പബ്ലിക് ഇഷ്യൂ വഴിയാണ് സി.ഡി.പി.ക്യൂവിന് കൊടുത്തതെന്നും, അതിനാല്&#x200d; അതില്&#x200d; കമ്മിഷനോ, അഴിമതിയോ ഒന്നും ഇല്ലെന്നുമാണ് ധനമന്ത്രിയും കിഫ്ബിയും സംസ്ഥാന സര്&#x200d;ക്കാരും ആവര്&#x200d;ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ, പബ്ലിക് ഇഷ്യൂ ആയിട്ടല്ല. പ്രൈവറ്റ് ഇഷ്യൂ ആയിട്ടാണ് മസാല ബോണ്ട് ആദ്യം പ്‌ളേസ് ചെയ്തത് എന്നതിന്റെ തെളിവുകള്&#x200d; ഞാന്&#x200d; പുറത്തു വിട്ടതോടെ സര്&#x200d;ക്കാരിന്റെ എല്ലാ അവകാശവാദങ്ങളും പൊളിഞ്ഞു.</p>
<p>യഥാര്&#x200d;ത്ഥത്തില്&#x200d; ലണ്ടന്&#x200d; സ്‌റ്റോക് എക്‌സ് ചേഞ്ചില്&#x200d; മസാല ബോണ്ടുകള്&#x200d; ലിസ്റ്റ് ചെയ്യുന്നതിനു മുമ്പുതന്നെ 2019 മാര്&#x200d;ച്ച് 29നു മുമ്പേ അവ വിറ്റഴിച്ചിരുന്നു. അതിന്റെ പണവും കിഫ്ബിക്ക് ലഭിച്ചുകഴിഞ്ഞിരുന്നു. കിഫ്ബിയുടെ ഔദ്യോഗിക ന്യൂസ് ലെറ്ററിലും ഈ വിവരമുണ്ട്. വില്&#x200d;പനയും നടന്നു പണവും ലഭിച്ചു കഴിഞ്ഞശേഷം ലണ്ടന്&#x200d; സ്‌റ്റോക് എക്‌സ്‌ചേഞ്ചില്&#x200d; ലിസ്റ്റ് ചെയ്യുന്നത് 2019 ഏപ്രില്&#x200d; ഒന്നിനായിരുന്നു. അതായത്, ഒരു മാസത്തിനു ശേഷം. മുഖ്യമന്തി സ്‌റ്റോക് എക്‌സ്‌ചേഞ്ചില്&#x200d; ചെന്ന് ആഘോഷപൂര്&#x200d;വം മണി മുഴക്കുന്നത് പിന്നെയും ഒരു മാസം കൂടി കഴിഞ്ഞ് മെയ് 17 നും. എന്തിനായിരുന്നു ഈ നാടകം. കോടികള്&#x200d; കൈക്കൂലി വാങ്ങിയ ലാവ്‌ലിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൊള്ളപ്പലിശയ്ക്ക് ബോണ്ട് വിറ്റതെന്തിനായിരുന്നു എന്ന ചോദ്യം അവശേഷിക്കുന്നു. ലോക ബാങ്ക്, എ.ഡി.ബി. എന്നിവ സംസ്ഥാനത്തിന് നല്&#x200d;കുന്ന വായ്പ നാലു ശതമാനത്തില്&#x200d; താഴെ പലിശയ്ക്കാണ്. യു.ഡി.എഫ്. ഭരണകാലത്ത് കൊച്ചി മെട്രോക്ക് ഫ്രഞ്ച് കമ്പനിയായ എ.ഡി.എഫ്. 1.35 ശതമാനം പലിശയ്ക്കാണ് 1350 കോടി രൂപ വായ്പ തന്നത്. വാട്ടര്&#x200d; മെട്രോയ്ക്ക് ജര്&#x200d;മന്&#x200d; കമ്പനിയായ കെ.എസ്.ഡബ്ല്യു. 582 കോടി 1.55 ശതമാനം പലിശയ്ക്കാണ് വായ്പ നല്&#x200d;കിയിട്ടുള്ളത്. ഇവയെല്ലാം നിലനില്&#x200d;ക്കുമ്പോഴാണ് ഇത്ര കൊള്ളപ്പലിശയ്ക്ക് കേരള സര്&#x200d;ക്കാര്&#x200d; ഈ ഇടപാട് നടത്തിയത്. എന്താ യാലും കാലം ഇതിനു പിന്നിലെ മുഴുവന്&#x200d; സത്യങ്ങളും പുറത്തു കൊണ്ടു വരിക തന്നെ ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-mystery-of-the-masala-bond.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
