<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pinarayi government &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pinarayi-government/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 23 Apr 2025 08:21:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pinarayi government &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പിണറായി സര്‍ക്കാരിന്റെ 4ാം വാര്‍ഷിക ആഘോഷത്തിന്റെ പ്രൊമോ വീഡിയോ സ്റ്റാറ്റസിട്ടില്ല; ജീവനക്കാരന് സസ്‌പെന്‍ഷന്‍</title>
		<link>https://www.chandrikadaily.com/pinarayi-sarkars-4th-anniversary-celebration-promo-video-no-status-suspension-of-employee.html</link>
					<comments>https://www.chandrikadaily.com/pinarayi-sarkars-4th-anniversary-celebration-promo-video-no-status-suspension-of-employee.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 23 Apr 2025 08:21:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[4th anniversary]]></category>
		<category><![CDATA[pinarayi government]]></category>
		<category><![CDATA[transferred]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339001</guid>

					<description><![CDATA[ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ഷാജിയെ ആണ് സ്ഥലം മാറ്റിയത്]]></description>
										<content:encoded><![CDATA[<p>പിണറായി സര്&#x200d;ക്കാരിന്റെ നാലാം വാര്&#x200d;ഷിക ആഘോഷത്തിന്റെ പ്രൊമോ വീഡിയോ സ്റ്റാറ്റസിട്ടില്ലെന്ന് ആരോപിച്ച് സീനിയര്&#x200d; ക്ലാര്&#x200d;ക്കിനെ സ്ഥലം മാറ്റി. ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ആന്റ് പബ്ലിക് റിലേഷന്&#x200d;സ് ഓഫീസിലെ സീനിയര്&#x200d; ക്ലാര്&#x200d;ക്ക് ഷാജിയെ ആണ് സ്ഥലം മാറ്റിയത്. ആറു മാസം മുന്&#x200d;പാണ് മാനന്തവാടിയില്&#x200d; നിന്ന് കല്&#x200d;പ്പറ്റയിലേക്ക് ഷാജിയെ സ്ഥലം മാറ്റിയത്. എന്&#x200d;ജിഒ അസോസിയേഷന്&#x200d; ജില്ലാ പ്രസിഡണ്ട് കൂടിയാണ് ഷാജി. സംഭവത്തില്&#x200d; വയനാട് സിവില്&#x200d; സ്റ്റേഷന് മുന്നില്&#x200d; ജീവനക്കാര്&#x200d; പ്രതിഷേധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-sarkars-4th-anniversary-celebration-promo-video-no-status-suspension-of-employee.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇതുവരെ സര്‍ക്കാറിനെതിരെ കേസു കൊടുത്തിട്ടില്ല അതിനുള്ള സാഹജര്യം ഒരുക്കരുത്; എന്‍ പ്രശാന്ത് ഐഎഎസ്</title>
		<link>https://www.chandrikadaily.com/1a-case-has-not-been-filed-against-the-government-yet-so-dont-prepare-for-it-n-prashant-ias.html</link>
					<comments>https://www.chandrikadaily.com/1a-case-has-not-been-filed-against-the-government-yet-so-dont-prepare-for-it-n-prashant-ias.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 17 Apr 2025 03:27:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[n prashanth ias]]></category>
		<category><![CDATA[pinarayi government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338354</guid>

					<description><![CDATA[പ്രശാന്ത് ഹിയറിങ്ങില്‍ പറഞ്ഞ കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു]]></description>
										<content:encoded><![CDATA[<p>മുന്&#x200d; ആവശ്യങ്ങള്&#x200d; വീണ്ടും ഹിയറിങ്ങില്&#x200d; ചീഫ് സെക്രട്ടറിയോട് ആവര്&#x200d;ത്തിച്ച് എന്&#x200d; പ്രശാന്ത് ഐഎഎസ്. പ്രശാന്ത് ഹിയറിങ്ങില്&#x200d; പറഞ്ഞ കാര്യങ്ങള്&#x200d; ഫേസ്ബുക്കില്&#x200d; പങ്കുവെച്ചു.</p>
<p>&#8216;ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കും എതിരെ ക്രിമിനല്&#x200d; ഗൂഢാലോചനയും, വ്യാജരേഖ സൃഷ്ടിക്കലും, സര്&#x200d;ക്കാര്&#x200d; രേഖയില്&#x200d; കൃത്രിമം കാണിക്കലും ഉള്&#x200d;പ്പെടെയുള്ള കുറ്റകൃത്യങ്ങള്&#x200d;ക്ക് കേസെടുക്കണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്&#x200d; അന്വേഷണം നടത്താതെ അവസാനിപ്പിക്കണം. ഞാനിതുവരെ സര്&#x200d;ക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന് ദയവായി സാഹചര്യം ഒരുക്കരുത്.ഇവയൊന്നും പരിഹരിക്കാതെ എന്റെ സസ്‌പെന്&#x200d;ഷന്&#x200d; തിരക്കിട്ട് പിന്&#x200d;വലിക്കണമെന്ന് യാതൊരു നിര്&#x200d;ബന്ധവും ഇല്ല. സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങള്&#x200d;ക്ക് പുറത്ത് ശ്വാസം മുട്ടാന്&#x200d; ഞാന്&#x200d; ഗോപാലകൃഷ്ണനല്ല&#8217;.</p>
<p>തടഞ്ഞുവച്ചിരിക്കുന്ന പ്രമോഷന്&#x200d; ഉടനടി നല്&#x200d;കണമെന്നും ഇക്കാര്യങ്ങള്&#x200d; പരിഹരിക്കാതെ സസ്‌പെന്&#x200d;ഷന്&#x200d; പിന്&#x200d;വലിക്കേണ്ട എന്നും ഫേസ്ബുക്ക് പോസ്റ്റില്&#x200d; പറയുന്നു.</p>
<p><strong>എന്&#x200d;.പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം</strong></p>
<p>ഇന്നത്തെ ഹിയറിങ്ങിന്റെ വിശേഷങ്ങള്&#x200d; ചോദിച്ച് വന്ന അനവധി മെസേജുകള്&#x200d;ക്കും കോളുകള്&#x200d;ക്കും മറുപടി ഇടാന്&#x200d; സാധിക്കാത്ത വിധം തിരക്കിലായിപ്പോയി. വിശദമായ കുറിപ്പിടാന്&#x200d; ശ്രമിക്കാം. ഹിയറിങ്ങില്&#x200d; പറഞ്ഞതിന്റെ സാരാംശം ഇത്രയാണ്:</p>
<p>1. ആറ് മാസത്തില്&#x200d; തീര്&#x200d;പ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വര്&#x200d;ഷമായിട്ടും ഫയല്&#x200d; പൂഴ്ത്തി വെച്ച്, അതിന്റെ പേരില്&#x200d; 2022 മുതല്&#x200d; അകാരണമായും നിയമവിരുദ്ധമായും തടഞ്ഞ് വെച്ച എന്റെ പ്രമോഷന്&#x200d; ഉടനടി നല്&#x200d;കണം. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുത്.</p>
<p>2. ?ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സര്&#x200d;വ്വീസ് ചട്ടങ്ങള്&#x200d;ക്ക് വിരുദ്ധമായും ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്&#x200d; വീണ്ടുമൊരു അന്വേഷണം തുടങ്ങാന്&#x200d; ശ്രമിക്കാതെ ഈ പ്രഹസനം ഇവിടെ അവസാനിപ്പിക്കണം.</p>
<p>3. ?ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കും എതിരെ ക്രിമിനല്&#x200d; ഗൂഢാലോചനയും, വ്യാജരേഖ സൃഷ്ടിക്കലും, സര്&#x200d;ക്കാര്&#x200d; രേഖയില്&#x200d; കൃത്രിമം കാണിക്കലും ഉള്&#x200d;പ്പെടെയുള്ള കുറ്റകൃത്യങ്ങള്&#x200d;ക്ക് കേസെടുക്കണം.</p>
<p>4. ചട്ടങ്ങളും നിയമങ്ങളും സര്&#x200d;ക്കാറിന് ബാധകമാണ്. അതിന് വിപരീതമായി പ്രവര്&#x200d;ത്തിച്ചിട്ട് &#8216;ന്നാ താന്&#x200d; പോയി കേസ് കൊട്&#8217; എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ല. ഞാനിതുവരെ സര്&#x200d;ക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന് ദയവായി സാഹചര്യം ഒരുക്കരുത്.</p>
<p>5. ഇവയൊന്നും പരിഹരിക്കാതെ എന്റെ സസ്‌പെന്&#x200d;ഷന്&#x200d; തിരക്കിട്ട് പിന്&#x200d;വലിക്കണമെന്ന് യാതൊരു നിര്&#x200d;ബന്ധവും ഇല്ല. സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങള്&#x200d;ക്ക് പുറത്ത് ശ്വാസം മുട്ടാന്&#x200d; ഞാന്&#x200d; ഗോപാലകൃഷ്ണനല്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1a-case-has-not-been-filed-against-the-government-yet-so-dont-prepare-for-it-n-prashant-ias.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാടിനെ മദ്യലഹരിയില്&#x200d; മുക്കിക്കൊല്ലാന്&#x200d; ശ്രമിക്കുന്നു; സര്&#x200d;ക്കാരിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി കത്തോലിക്കാ സഭ</title>
		<link>https://www.chandrikadaily.com/trying-to-drown-nadi-in-drunkenness-the-catholic-church-strongly-criticized-the-government.html</link>
					<comments>https://www.chandrikadaily.com/trying-to-drown-nadi-in-drunkenness-the-catholic-church-strongly-criticized-the-government.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 23 Mar 2025 06:24:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Catholic church]]></category>
		<category><![CDATA[pinarayi government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335255</guid>

					<description><![CDATA[തുടര്&#x200d;ഭരണം നേടി വരുന്ന സര്&#x200d;ക്കാരുകള്&#x200d;ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്&#x200d;മാണവും വില്&#x200d;പനയെന്ന് സഭ ആരോപിച്ചു]]></description>
										<content:encoded><![CDATA[<p>സംസ്ഥാന സര്&#x200d;ക്കാരിനെ വിമര്&#x200d;ശിച്ച് കത്തോലിക്കാ സഭയുടെ സര്&#x200d;ക്കുലര്&#x200d;. ഐടി പാര്&#x200d;ക്കുകളില്&#x200d; പബ്ബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്&#x200d;കാനുമുള്ള നീക്കങ്ങള്&#x200d;ക്കെതിരെയാണ് സഭയുടെ വിമര്&#x200d;ശനം. തുടര്&#x200d;ഭരണം നേടി വരുന്ന സര്&#x200d;ക്കാരുകള്&#x200d;ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്&#x200d;മാണവും വില്&#x200d;പനയെന്ന് സഭ ആരോപിച്ചു.</p>
<p>സര്&#x200d;ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികള്&#x200d; ഫലം കാണുന്നില്ലെന്നും നാടിനെ മദ്യലഹരിയില്&#x200d; മുക്കിക്കൊല്ലാന്&#x200d; ശ്രമം നടക്കുന്നുവെന്നും കത്തോലിക്കാ മെത്രാന്&#x200d; സമിതിയുടെ സര്&#x200d;ക്കുലറില്&#x200d; കുറ്റപ്പെടുത്തി. എറണാകുളത്തെ വിവിധ കത്തോലിക്കാ പള്ളികളില്&#x200d; സര്&#x200d;ക്കുലര്&#x200d; വായിച്ചു.</p>
<p>ലഹരിക്കെതിരെ കത്തോലിക്ക സഭ ഇന്ന് മദ്യ വിരുദ്ധ ഞായര്&#x200d; ആചരിക്കുകയാണ്. ലഹരിയെ ഫലപ്രദമായി നേരിടാനും തരണം ചെയ്യാനുള്ള മാര്&#x200d;ഗങ്ങള്&#x200d; കണ്ടെത്താനുമാണ് മദ്യവിരുദ്ധ ഞായര്&#x200d; ആചരിക്കുന്നതെന്ന് കേരള കത്തോലിക്കാ മെത്രാന്&#x200d; സമിതി അറിയിച്ചു. വിശ്വാസികള്&#x200d;ക്ക് ലഹരി വിരുദ്ധ സന്ദേശം നല്&#x200d;കുന്നതിന്റെ ഭാഗമായാണ് കുര്&#x200d;ബാനയ്ക്കിടയില്&#x200d; പ്രത്യേക സര്&#x200d;ക്കുലര്&#x200d; വായിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trying-to-drown-nadi-in-drunkenness-the-catholic-church-strongly-criticized-the-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിഷേധങ്ങളോടും സമ്മേളനങ്ങളോടും സര്&#x200d;ക്കാറിന് ഇരട്ട സമീപനമാണോ; രൂക്ഷ വിമര്&#x200d;ശനവുമായി ഹൈകോടതി</title>
		<link>https://www.chandrikadaily.com/the-high-court-severely-criticized-the-governments-dual-approach-to-protests-and-gatherings.html</link>
					<comments>https://www.chandrikadaily.com/the-high-court-severely-criticized-the-governments-dual-approach-to-protests-and-gatherings.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 03 Mar 2025 15:38:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Aasha workers strike]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[pinarayi government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332334</guid>

					<description><![CDATA[ആശ വര്&#x200d;ക്കര്&#x200d;മാര്&#x200d; കെട്ടിയ ടാര്&#x200d;പോളിന്&#x200d; പന്തല്&#x200d; പൊളിച്ചുനീക്കിയ പൊലീസ് കണ്ണൂരില്&#x200d; വഴിതടഞ്ഞ് പന്തല്&#x200d;കെട്ടി സി.പി.എം നടത്തിയ പ്രതിഷേധത്തില്&#x200d; നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു ]]></description>
										<content:encoded><![CDATA[<p>കൊച്ചി: സര്&#x200d;ക്കാറിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി ഹൈകോടതി. കണ്ണൂരിലെ വഴിതടയല്&#x200d; സമരവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ ഹരജികള്&#x200d; പരിഗണിക്കവേയായിരുന്നു വിമര്&#x200d;ശനം. പ്രതിഷേധങ്ങളോടും സമ്മേളനങ്ങളോടും സര്&#x200d;ക്കാറിന് ഇരട്ട സമീപനമാണോയെന്ന് കോടതി ചോദിച്ചു.</p>
<p>സെക്രട്ടേറിയറ്റിന് മുന്നില്&#x200d; സമരം നടത്തുന്ന ആശ വര്&#x200d;ക്കര്&#x200d;മാര്&#x200d; കെട്ടിയ ടാര്&#x200d;പോളിന്&#x200d; പന്തല്&#x200d; പൊളിച്ചുനീക്കിയ പൊലീസ് കണ്ണൂരില്&#x200d; വഴിതടഞ്ഞ് പന്തല്&#x200d;കെട്ടി സി.പി.എം നടത്തിയ പ്രതിഷേധത്തില്&#x200d; നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് അനില്&#x200d; കെ. നരേന്ദ്രന്&#x200d;, ജസ്റ്റിസ് എസ്. മുരളികൃഷ്ണന്&#x200d; എന്നിവരടങ്ങുന്ന ഡിവിഷന്&#x200d; ബെഞ്ചിറ്റേതായിരുന്നു വിമര്&#x200d;ശനം.</p>
<p>വഞ്ചിയൂരിലടക്കം ഗതാഗതം തടസ്സപ്പെടുത്തി യോഗങ്ങള്&#x200d; നടത്തിയതു പോലുള്ള മറ്റു സംഭവങ്ങളില്&#x200d; എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്ത കേസുകളുടെ ചാര്&#x200d;ട്ട് ഒരാഴ്ചക്കകം ഹാജരാക്കാന്&#x200d; കോടതി നിര്&#x200d;ദേശിച്ചു. ചുമത്തിയ വകുപ്പുകളും വ്യവസ്ഥകളുമടക്കം രേഖപ്പെടുത്തി നല്&#x200d;കാനാണ് നിര്&#x200d;ദേശം.</p>
<p>സമാന സംഭവങ്ങളിലെല്ലാം നടപടിയെടുത്തതായും കണ്ണൂരില്&#x200d; നടന്നത് പ്രതിഷേധ പരിപാടിയാണെന്നും തത്സമയ നടപടിക്ക് പരിമിതിയുണ്ടെന്നും സര്&#x200d;ക്കാര്&#x200d; കോടതിയെ അറിയിച്ചു.എന്നാല്&#x200d;, വഞ്ചിയൂരിലേത് പാര്&#x200d;ട്ടി ഏരിയ സമ്മേളനമായിരുന്നുവെന്നും നാടകം നടത്താന്&#x200d; കൂടിയാണ് റോഡ് അടച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.</p>
<p>പന്തല്&#x200d; നീക്കാന്&#x200d; ശ്രമിച്ചപ്പോള്&#x200d; പാര്&#x200d;ട്ടി ഭാരവാഹി തടഞ്ഞതായാണ് പൊലീസ് നല്&#x200d;കിയ വിശദീകരണം. ഇയാള്&#x200d;ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞു. പ്രതികള്&#x200d;ക്കെതിരെ മോട്ടോര്&#x200d; വാഹന നിയമത്തിലെ വ്യവസഥയടക്കം ചുമത്തിയിട്ടുണ്ടോയെന്നും ചോദിച്ചു. പ്രതിഷേധം വേണം. അത് നടപ്പാതയില്&#x200d; പാടില്ല. അവിടെ അടച്ചുകെട്ടിയാല്&#x200d; മുതിര്&#x200d;ന്ന പൗരന്മാര്&#x200d;ക്ക് റോഡിലിറങ്ങി നടക്കേണ്ടിവരും. ഇത് അപകടത്തിനിടയാക്കുമെന്നും കോടതി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-high-court-severely-criticized-the-governments-dual-approach-to-protests-and-gatherings.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിസന്ധിക്കിടയിലെ ശമ്പള മേള</title>
		<link>https://www.chandrikadaily.com/11salary-fair-during-crisis.html</link>
					<comments>https://www.chandrikadaily.com/11salary-fair-during-crisis.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 21 Feb 2025 05:45:15 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[pinarayi government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330914</guid>

					<description><![CDATA[കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അനാവശ്യ ശമ്പള വര്&#x200d;ധന വരുത്തിയും യാത്രാബത്ത കൂട്ടിയും കേസുകള്&#x200d; നടത്താന്&#x200d; വന്&#x200d; തുക അഭിഭാഷകര്&#x200d;ക്ക് കൊടുത്തും ധൂര്&#x200d;ത്ത് ആഘോഷമാക്കുകയാണ് ഇടതു സര്&#x200d;ക്കാര്&#x200d;]]></description>
										<content:encoded><![CDATA[<p>ഇന്ത്യയിലെ ഉയര്&#x200d;ന്ന ജീവിതനിലവാരവും ഉയര്&#x200d;ന്ന ആളോഹരി വരുമാനവുമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാല്&#x200d;, കേരള സര്&#x200d;ക്കാര്&#x200d; സാമ്പത്തിക ചുഴിയില്&#x200d;പെട്ടു നട്ടം തിരിയുകയാണ്. ശമ്പളം കൊടുക്കാനും പെന്&#x200d;ഷന്&#x200d; കൊടുക്കാനും പലിശനല്&#x200d;കാനും ക്ഷേമ, വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്താനും പണമില്ലാതെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയില്&#x200d; നട്ടംതിരിയുകയാണ് സര്&#x200d;ക്കാര്&#x200d;. പല ഘട്ടങ്ങളിലായി മുഖ്യമന്ത്രി മുതല്&#x200d; മന്ത്രിമാര്&#x200d; വരെ ഇക്കാര്യം സമ്മതിച്ചതുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സര്&#x200d;ക്കാറിന്റെ ധൂര്&#x200d;ത്തിന് ഒരു കുറവുമില്ലെന്നത് പരമ സത്യമാണ്. പ്രതിപക്ഷം ഇക്കാര്യം പലവട്ടം ഓര്&#x200d;മപ്പെടുത്തിയിട്ടുമുണ്ട്. എന്നാലിപ്പോള്&#x200d; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അനാവശ്യ ശമ്പള വര്&#x200d;ധന വരുത്തിയും യാത്രാബത്ത കൂട്ടിയും കേസുകള്&#x200d; നടത്താന്&#x200d; വന്&#x200d; തുക അഭിഭാഷകര്&#x200d;ക്ക് കൊടുത്തും ധൂര്&#x200d;ത്ത് ആഘോഷമാക്കുകയാണ് ഇടതു സര്&#x200d;ക്കാര്&#x200d;. മറുവശത്ത് ജീവിക്കാന്&#x200d; ഗതിയില്ലാതെ തെരുവില്&#x200d; സമരം ചെയ്യുന്ന പാവപ്പെട്ടവരെ പാടേ മറന്നാണ് സര്&#x200d;ക്കാറിന്റെ ധൂര്&#x200d;ത്തെന്നത് ഓര്&#x200d;ക്കണം.</p>
<p>കേരള പബ്ലിക് സര്&#x200d;വീസ് കമ്മീഷന്&#x200d; (പി.എസ്.സി) ചെയര്&#x200d;മാന്&#x200d;, അംഗങ്ങള്&#x200d; എന്നിവരുടെ ശമ്പളം വര്&#x200d;ധിപ്പിക്കാന്&#x200d; കഴിഞ്ഞ ദിവസമാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തത്. ചെയര്&#x200d;മാന്റെ ശമ്പള സ്‌കെയില്&#x200d; ജില്ലാ ജഡ്ജിമാരുടെ പരമാവധി സൂപ്പര്&#x200d; ടൈം സ്‌കെയിലിനും അംഗങ്ങളുടേത് ജില്ലാ ജഡ്ജിമാരുടെ പരമാവധി സെലക്ഷന്&#x200d; ഗ്രേഡിനും സമാനമായി പരിഷ്‌കരിക്കാനാണ് തീരുമാനം. 2,24,100 രൂപയാണ് ജില്ലാ ജ ഡ്ജിമാരുടെ സൂപ്പര്&#x200d; ടൈം സ്‌കെയില്&#x200d; പരമാവധി അടിസ്ഥാ ന ശമ്പളം. ഈ നിരക്കില്&#x200d; ചെയര്&#x200d;മാന്റെ ശമ്പളം നിലവില്&#x200d; 2.60 ലക്ഷത്തില്&#x200d; നിന്ന് നാലു ലക്ഷത്തിലധികമായി ഉയരും. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 2,19,090 രൂപയായാണ് ഉയരുന്നത്. അവര്&#x200d;ക്കും ആനുകൂല്യങ്ങളടക്കം നാലു ലക്ഷം രൂപവരെ ലഭിക്കും. 2.42 ലക്ഷമാണിപ്പോള്&#x200d; ആനുകൂല്യങ്ങളടക്കം ലഭിക്കുന്നത്. ശമ്പള വര്&#x200d;ധനവിന് 2016 മുതല്&#x200d; പ്രാബല്യമുണ്ടാ കുമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന വിശകലനത്തെതുടര്&#x200d;ന്ന് ഈ തീരുമാനത്തില്&#x200d;നിന്ന് സര്&#x200d;ക്കാര്&#x200d; പിന്നാക്കം പോയിട്ടുണ്ട്. ചെയര്&#x200d;മാനടക്കം 21 പി.എസ്.സി അംഗങ്ങളാണുള്ളത്.</p>
<p>പി.എസ്.സി അംഗങ്ങളുടെ ശമ്പള വര്&#x200d;ധനവിന് പിന്നാലെ, കേരള സര്&#x200d;ക്കാരിന്റെ ഡല്&#x200d;ഹിയിലെ പ്രതിനിധി കെ.വി തോമസിന്റെ യാത്രാബത്ത ഉയര്&#x200d;ത്താനും നിര്&#x200d;ദേശമുണ്ട്. പ്രതിവര്&#x200d;ഷ തുക 11.31 ലക്ഷം ആക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശുപാര്&#x200d;ശ. ബുധനാഴ്ച ചേര്&#x200d;ന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് വിഷയം വന്നത്. അഞ്ച് ലക്ഷം രൂപയായിരുന്നു സംസ്ഥാന ബജറ്റില്&#x200d; കെ.വി തോമസിന് യാത്രാബത്തയായി അ നുവദിച്ചിരുന്നത്. എന്നാല്&#x200d;, കഴിഞ്ഞവര്&#x200d;ഷം 6.31 ലക്ഷം രൂപ ചിലവായതിനാല്&#x200d; അഞ്ച് ലക്ഷം രൂപ പോരെന്നും 11.31 ലക്ഷം വേണമെന്നും ധനവകുപ്പിനോട് പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോള്&#x200d; വിഭാഗം ശുപാര്&#x200d;ശ ചെയ്യുകയായിരുന്നു. ഓണറേറിയം ഇനത്തില്&#x200d; പ്രതിവര്&#x200d;ഷം ലക്ഷങ്ങള്&#x200d; കെ.വി തോമസിന് ലഭിക്കുന്നുണ്ട്. ഇതിനുപുറമെയാണ് യാത്രബത്ത ഇരട്ടിയാക്കാനുള്ള നിര്&#x200d;ദേശം. സാമ്പത്തിക പ്രതിസന്ധിക്കിടയില്&#x200d; ട്രഷറി യന്ത്രണത്തില്&#x200d; ഇളവുവരുത്തി 12.50 ലക്ഷം രൂപ കെ.വി തോമസിന് ഓണറേറിയം നല്&#x200d;കിയതും ആരോപണത്തിന് ഇടയാക്കിയിരുന്നു. കാബിനറ്റ് റാങ്ക് നല്&#x200d;കിയുള്ള കെ.വി തോമസിന്റെ നിയമനം അനാവശ്യ ചെലവാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണം ഉയര്&#x200d;ത്തുന്ന സാഹചര്യത്തിലാണ് യാത്രാബത്ത ഉയര്&#x200d;ത്താനുള്ള ശുപാര്&#x200d;ശ. ഹൈക്കോടതി അഭിഭാഷകരുടെ ശമ്പളവും കുത്തനെ കൂട്ടിയിട്ടുണ്ട്. 30,000 രൂപ വരെയുടെ വര്&#x200d;ധനവാണ് ശമ്പളത്തില്&#x200d; വരുത്തിയിരിക്കുന്നത്. സ്‌പെഷ്യല്&#x200d; ഗവ. പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തില്&#x200d; നിന്നും 1.50 ലക്ഷമാക്കി ഉയര്&#x200d;ത്തി. സീനിയര്&#x200d; പ്ലീഡറുടെ ശമ്പളം 1.10 ല്&#x200d; നിന്നും 1.40 ലക്ഷവും പ്ലീഡര്&#x200d;മാറുടേത് 1 ലക്ഷത്തില്&#x200d; നിന്നും 1.25 ലക്ഷവുമാക്കി. മൂന്ന് വര്&#x200d;ഷത്തെ മുന്&#x200d;കാല പ്രാബല്യത്തോടെയാണ് ശമ്പള വര്&#x200d;ധന നല്&#x200d;കിയിരിക്കുന്നത്. ക്ഷേമ പെന്&#x200d;ഷനുകള്&#x200d; വൈകുന്നതും മുടങ്ങുന്നതും മാത്രമല്ല, തൊഴിലുറപ്പ് പദ്ധതിയിലടക്കം പണിയെടുത്ത പലര്&#x200d;ക്കും കുലി നല്&#x200d;കാനാകാത്ത സ്ഥിതിയും നെല്&#x200d;കര്&#x200d;ഷകര്&#x200d; ഉള്&#x200d;പ്പടെ പല കര്&#x200d;ഷകര്&#x200d;ക്കും സംഭരിച്ച നെല്ലിന് പണം നല്&#x200d;കാനാവാത്ത സ്ഥിതിയുമുള്ളപ്പോള്&#x200d;തന്നെയാണ് സ്വന്തക്കാര്&#x200d;ക്ക് വാരിക്കോരി ശമ്പള വര്&#x200d;ധനവ് ഏര്&#x200d;പ്പെടുത്തുന്നത് എന്നത് ജനങ്ങളെ കളിയാക്കുന്നതിന് തുല്യമാണ്.</p>
<p>എല്&#x200d;.എസ്.എസ്, യു.എ സ്.എസ് സ്‌കോളര്&#x200d;ഷിപ്പ് തുക കൊടുക്കാതായിട്ട് വര്&#x200d;ഷങ്ങളായി. റേഷന്&#x200d; കടയിലെ ജീവനക്കാര്&#x200d; ഇയ്യിടെ കൂലി വര്&#x200d;ധന ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയപ്പോള്&#x200d; അവരെ കളിയാക്കിയ സര്&#x200d;ക്കാറാണിപ്പോള്&#x200d; വന്&#x200d; ശമ്പള വര്&#x200d;ധന ഏര്&#x200d;പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്&#x200d; സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങള്&#x200d; വരെ വെട്ടിക്കുറച്ചു. മൂന്നു മാസമായി മുടങ്ങിക്കിടക്കുന്ന വേതനത്തിനും വേതന വര്&#x200d;ധനവിനും വേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്&#x200d; ആശാ വര്&#x200d;ക്കര്&#x200d;മാര്&#x200d; സമരം നടത്തുകയാണ്. പത്തു ദിവസത്തിലധികമായി നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുന്ന അതേ സര്&#x200d;ക്കാരാണ് ലക്ഷങ്ങള്&#x200d; മാസ ശമ്പളം വാങ്ങുന്നവരുടെ ശമ്പളം വീണ്ടും വര്&#x200d;ധിപ്പിച്ചത്. ശമ്പളവും പെന്&#x200d;ഷനും ഉള്&#x200d;പ്പെടെയുള്ള ആനുകൂല്യങ്ങള്&#x200d; ലഭിക്കാതെ കെ.എസ്.ആര്&#x200d;.ടി.സിയിലെ ജീവനക്കാരും വിരമിച്ചവരും നട്ടംതിരിയുന്നതും ഇതേ കേരളത്തിലാണ്. വയോധികരും വിധവകളും ഭിന്നശേഷിക്കാരും ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്കു മാസങ്ങളോളം പെന്&#x200d;ഷന്&#x200d; നല്&#x200d;കാതിരുന്നു. ഇപ്പോഴും മൂന്നു മാസത്തെ കുടിശികയുണ്ട്. ജീവനക്കാര്&#x200d;ക്കും പെന്&#x200d;ഷന്&#x200d; കാര്&#x200d;ക്കുമായി ഒരു ലക്ഷം കോടി രൂപയുടെ കുടിശികയാണ് നിലവിലുള്ളത്. ഖജനാവില്&#x200d; പണമില്ലാത്തതില്&#x200d; പ്രത്യേക പരിഗണന നല്&#x200d;കേണ്ട വിഭാഗങ്ങളുടെ പദ്ധതി വിഹിതം പോലും ചരിത്രത്തില്&#x200d; ആദ്യമായി വെട്ടിക്കുറച്ച സര്&#x200d;ക്കാരാണ് രാഷ്ട്രീയ നിയമനത്തിലൂടെ ലക്ഷങ്ങള്&#x200d; ശമ്പളം വാങ്ങുന്നവര്&#x200d;ക്ക് വീണ്ടും ലക്ഷങ്ങള്&#x200d; കൂട്ടിക്കൊടുത്തത്. പെന്&#x200d;ഷന്&#x200d; പറ്റിയ ഉന്നത ഉദ്യോഗസ്ഥരുടെ പട തന്നെയുണ്ട് സംസ്ഥാനത്ത്. ഇവരെ തീറ്റിപ്പോറ്റുന്നതിനും സര്&#x200d;ക്കാറിന് ഒരു വൈമനസ്യവുമില്ല.</p>
<p>ഗവണ്&#x200d;മെന്റ്‌റിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം സര്&#x200d;ക്കാര്&#x200d; മനസിലാക്കണം. പരിമിതമായ വിഭവങ്ങളും അപരിമിതങ്ങളായ ആവശ്യങ്ങളും തമ്മിലുള്ള വിടവ് സുക്ഷ്മവും യുക്തവുമായ ആസൂത്രണ പ്രക്രിയയിലൂടെയാണു പരിഹരിക്കപ്പെടേണ്ടത്. സ്വന്തക്കാര്&#x200d;ക്ക് വാരിക്കോരിയും അല്ലാത്തവര്&#x200d; മുണ്ടുമുറുക്കി ജീവിക്കട്ടെയെന്ന നിലപാട് സര്&#x200d;ക്കാര്&#x200d; മാറ്റിയേ മതിയാകൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11salary-fair-during-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെഎസ്ആര്&#x200d;ടിസി ബസുകളില്&#x200d; ഭുരിഭാഗവും പഴക്കം ചെന്നവ; 600 ലതികം കട്ടപ്പുറത്ത്</title>
		<link>https://www.chandrikadaily.com/most-of-the-ksrtc-buses-are-old-600-latik-in-kattappuram.html</link>
					<comments>https://www.chandrikadaily.com/most-of-the-ksrtc-buses-are-old-600-latik-in-kattappuram.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 16 Feb 2025 11:52:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ksrtc]]></category>
		<category><![CDATA[pinarayi government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330197</guid>

					<description><![CDATA[15 ഉം അതില്&#x200d; കൂടുതല്&#x200d; വര്&#x200d;ഷവും പഴക്കമുളള 1261 ഉം ബസുകളുമാണ് ഉളളത്]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് സര്&#x200d;വീസ് നടത്തുന്ന ഭൂരിഭാഗം കെഎസ്ആര്&#x200d;ടിസി ബസുകളും പഴക്കം ചെന്നവയെന്ന് വിവരാവകാശ രേഖ. പിണറായി സര്&#x200d;ക്കാര്&#x200d; അധികാരത്തിലെത്തിയതിന് ശേഷം ആകെ വാങ്ങിയത് വെറും 151 ബസുകള്&#x200d; മാത്രം. 350 ബസുകള്&#x200d; വേറെ വാങ്ങിയെങ്കിലും അതെല്ലാം സ്വിഫ്റ്റ് ബസുകളാണ്. നിലവില്&#x200d; സംസ്ഥാനത്ത് 4,717 ബസുകളാണുള്ളത്. പുതിയ ബസുകള്&#x200d; വാങ്ങുന്നില്ല എന്നും വിവരാവകാശ രേഖയില്&#x200d; പറയുന്നു. കെഎസ്ആര്&#x200d;ടിസി ബസുകളുടെ കാലപ്പഴക്കം കൂടുമ്പോള്&#x200d; അത് സ്വകാര്യ ബസുകള്&#x200d;ക്ക് ലാഭം കൂട്ടുതയാണ്.</p>
<p>നിലവിലുളളവയില്&#x200d; 600 ലധികം ബസുകളും അറ്റകുറ്റപണികള്&#x200d;ക്കായി വര്&#x200d;ക്ക് ഷോപ്പുകളിലാണ്. എട്ട് മുതല്&#x200d; ഒമ്പത് വര്&#x200d;ഷം കാലപ്പഴക്കമുളളവ 673, ഒമ്പത് മുതല്&#x200d; പത്ത് വര്&#x200d;ഷം വരെ കാലപ്പഴക്കമുളളവ 857, 11 മുതല്&#x200d; 12 വര്&#x200d;ഷം പഴക്കമുളളവ 362, 12 മുതല്&#x200d; 13 വര്&#x200d;ഷം പഴക്കമുളളവ 519, 13 മുതല്&#x200d; 14 വര്&#x200d;ഷം വരെ പഴക്കമുളളവ 193, 14 മുതല്&#x200d; 15 വരെ കാലപ്പഴക്കമുളളവ 698, 15 ഉം അതില്&#x200d; കൂടുതല്&#x200d; വര്&#x200d;ഷവും പഴക്കമുളള 1261 ഉം ബസുകളുമാണ് ഉളളത്.</p>
<p>മിക്ക കെഎസ്ആര്&#x200d;ടിസി ബസുകളും സര്&#x200d;വീസ് നടത്താന്&#x200d; കഴിയാത്ത അവസ്ഥയിലാണുളളത് എന്നും വിവരാവകാശ രേഖയില്&#x200d; പറയുന്നു. 80 ശതമാനം ബസ്സുകളും പത്തുവര്&#x200d;ഷം കഴിഞ്ഞവയാണ്. പുതിയ ബസ് വാങ്ങാത്തതും പ്രതിസന്ധിയാണ്. 15 വര്&#x200d;ഷം കഴിഞ്ഞാല്&#x200d; ഓടിക്കാനാകില്ലെന്നും കാലപ്പഴക്കം കൂടിയ ബസുകള്&#x200d; സ്‌ക്രാപ്പ് ചെയ്യണമെന്നാണ് കേന്ദ്ര നിര്&#x200d;ദേശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/most-of-the-ksrtc-buses-are-old-600-latik-in-kattappuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തുടര്&#x200d;ചികിത്സക്ക് ഗതിയില്ലാതെ വേദന തിന്ന് മുണ്ടക്കൈ ദുരന്ത ബാധിതര്&#x200d;; കൈയ്യൊഴിഞ്ഞ് പിണറായി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/the-pinarayi-government-abandoned-the-victims-of-the-mundakai-disaster-without-further-treatment.html</link>
					<comments>https://www.chandrikadaily.com/the-pinarayi-government-abandoned-the-victims-of-the-mundakai-disaster-without-further-treatment.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 15 Feb 2025 06:50:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mundakkai]]></category>
		<category><![CDATA[pinarayi government]]></category>
		<category><![CDATA[wayanad landslide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330014</guid>

					<description><![CDATA[അപകട സമയത്ത് നല്&#x200d;കിയതല്ലാതെ യാതൊരു സഹായവും തുടര്&#x200d; ചികിത്സക്ക് സര്&#x200d;ക്കാര്&#x200d; പിന്നീട് നല്&#x200d;കിയില്ല]]></description>
										<content:encoded><![CDATA[<p>ദുരന്ത ബാധിതരെയും കൈയ്യൊഴിഞ്ഞ് പിണറായി സര്&#x200d;ക്കാര്&#x200d;. തുടര്&#x200d; ചികിത്സക്ക് വഴിയില്ലാതെ ദുരിതത്തിലായിരിക്കുകയാണ് മുണ്ടക്കൈ ദുരന്ത ബാധിതര്&#x200d;. ദുരന്ത ബാധിതരെ സര്&#x200d;ക്കാര്&#x200d; ഏറ്റെടുക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്&#x200d;, അപകട സമയത്ത് നല്&#x200d;കിയതല്ലാതെ യാതൊരു സഹായവും തുടര്&#x200d; ചികിത്സക്ക് സര്&#x200d;ക്കാര്&#x200d; പിന്നീട് നല്&#x200d;കിയില്ല.</p>
<p>ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് മുണ്ടക്കൈ-ചൂരല്&#x200d;മല മേഖലയില്&#x200d; ഇപ്പോഴും നരകയാതന അനുഭവിക്കുന്നത്. തുടര്&#x200d;ചികിത്സക്ക് ഗതിയില്ലാതെ വാടക കെട്ടിടങ്ങളില്&#x200d; വേദന തിന്ന് കഴിയുന്ന ദുരന്തത്തില്&#x200d; പരിക്കേറ്റവരുംനിത്യരോഗികളായി നേരത്തെ ദുരന്തമേഖലയില്&#x200d; കഴിഞ്ഞിരുന്നവരെയും സര്&#x200d;ക്കാര്&#x200d; തിരിഞ്ഞു നോക്കുന്നില്ല. അപകടത്തില്&#x200d; പരിക്കേറ്റും നിത്യരോഗികളുമായി 113 പേര്&#x200d;ക്ക് തുടര്&#x200d; ചികിത്സ ആവശ്യമുണ്ടെന്നാണ് സ്വകാര്യ സംഘടന നടത്തിയ സര്&#x200d;വേയില്&#x200d; കണ്ടെത്തിയത്.</p>
<p>ഇതില്&#x200d; ആശ്രിതര്&#x200d; ദുരന്തത്തില്&#x200d; മരിച്ചവരും ജോലി നഷ്ടപ്പെട്ടവരും കൂട്ടത്തിലുണ്ട്. ആശുപത്രി വാസത്തിനും ക്യാമ്പിലെ ജീവിതത്തിനും ശേഷം വാടകവീടുകളിലേക്ക് മടങ്ങിയ മനുഷ്യര്&#x200d;ക്ക് തുടര്&#x200d;ചികിത്സയാണിപ്പോള്&#x200d; വെല്ലുവിളി. കാലങ്ങള്&#x200d; നീണ്ടുനില്&#x200d;ക്കുന്ന പുനരധിവാസത്തെ കുറിച്ചു പറയുന്നതിനൊപ്പം ഭാരിച്ച ചെലവുള്ള തുടര്&#x200d;ചികിത്സക്ക് പദ്ധതി പ്രഖ്യാപിക്കാനോ സഹായം ഉറപ്പാക്കാനോ കൂടി സര്&#x200d;ക്കാര്&#x200d; തയ്യാറാവണമെന്നാണ് ഇവരുടെ ആവശ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-pinarayi-government-abandoned-the-victims-of-the-mundakai-disaster-without-further-treatment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെല്ലുവിളി തുടരുന്ന കേന്ദ്ര സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/1the-central-government-continues-to-challenge.html</link>
					<comments>https://www.chandrikadaily.com/1the-central-government-continues-to-challenge.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 15 Feb 2025 05:53:11 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[pinarayi government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330002</guid>

					<description><![CDATA[529.50 കോടി രൂപയുടെ പുനര്&#x200d;നിര്&#x200d;മാണം ഒന്നര മാസം കൊണ്ടു പൂര്&#x200d;ത്തിയാക്കണമെന്ന വിചിത്രമായ നിര്&#x200d;ദേശമാണ് ഇതോടൊപ്പം സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയിട്ടുള്ളത്.]]></description>
										<content:encoded><![CDATA[<p>ദീര്&#x200d;ഘനാളത്തെ മുറവിളിക്കുശേഷം മുണ്ടക്കെ ചൂരല്&#x200d;മല ഉരുള്&#x200d;പൊട്ടല്&#x200d; ദുരിതബാധിത പ്രദേശങ്ങളുടെ പുനര്&#x200d;നിര്&#x200d;മാണത്തിനായി വായ്പയായി പണം അനുവദിച്ച കേന്ദ്ര സര്&#x200d;ക്കാര്&#x200d; നടപടി ദുരന്തബാധിതരോടുള്ള വെല്ലുവിളിയാണ്. ടൗണ്&#x200d;ഷിപ് ഉള്&#x200d;പ്പെടെയുള്ളവയുടെ നിര്&#x200d;മാണപ്രവര്&#x200d; ത്തികള്&#x200d;ക്കാണ് പണം അനുവദിച്ചത്. എന്നാല്&#x200d; 529.50 കോടി രൂപയുടെ പുനര്&#x200d;നിര്&#x200d;മാണം ഒന്നര മാസം കൊണ്ടു പൂര്&#x200d;ത്തിയാക്കണമെന്ന വിചിത്രമായ നിര്&#x200d;ദേശമാണ് ഇതോടൊപ്പം സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയിട്ടുള്ളത്. ടൗണ്&#x200d;ഷിപ്പ്, പാലം, സ്‌കൂള്&#x200d;, റോഡുകള്&#x200d; എന്നിവയെല്ലാം ഈ കാലയളവിനുള്ളില്&#x200d; നിര്&#x200d;മിക്കേണ്ടതുണ്ട്. ഒരിക്കലും സംസ്ഥാനത്തിന് ഉതകരുതെന്ന രീതിയിലാണ് ഇപ്പോഴത്തെ ഈ വായ്പയെന്നത് ഒറ്റനോ ട്ടത്തില്&#x200d; തന്നെ ആര്&#x200d;ക്കും ബോധ്യമാണ്. രാജ്യം ദര്&#x200d;ശിച്ചതില്&#x200d; വെച്ചേറ്റവും വലിയ ദുരന്തങ്ങളിലൊന്നിന് സാക്ഷിയാകേണ്ടിവന്ന ഭൂപ്രദേശം കേരളത്തിലായിപ്പോയി എന്നതിന്റെ പേരില്&#x200d; ചൂരല്&#x200d;മല, മുണ്ടക്കൈ ഉരുള്&#x200d;പൊട്ടല്&#x200d; ദുരന്തമുണ്ടായതു മുതല്&#x200d; തീര്&#x200d;ത്തും അവഗണനാപരമായ സമീപനമാണു കേന്ദ്ര സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കേരളം രാജ്യത്തെ ഒരു സംസ്ഥാനമാണെന്ന യാഥാര്&#x200d;ത്ഥ്യത്തെ കാറ്റില്&#x200d; പറത്തി, ഫെഡറല്&#x200d; സംവിധാനത്തിന്റെ അന്തസത്തയെ നഗ്‌നമായി ലംഘിച്ച്, ഭരണഘടനയെ പോലും ചോദ്യംചെയ്തുകൊണ്ടുള്ള മോദി സര്&#x200d;ക്കാറിന്റെ സമീപനം അഭംഗുരം തുടര്&#x200d;ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലിന്നേവരെ ഒരു സര്&#x200d;ക്കാറും ഒരു പ്രദേശത്തോടും കാണിച്ചിട്ടി ല്ലാത്ത തരത്തിലുള്ള വിവേചനമാണ് വയനാട് ദുരന്തത്തിനു പിന്നാലെ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.</p>
<p>ഉരുള്&#x200d;പൊട്ടലിന്റെ കാഠിന്യത്തില്&#x200d; സര്&#x200d;വസ്വവും നശിച്ചുപോയ ഒരു ജനതയെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തില്&#x200d; രണ്ടായിരം കോടിരൂപയുടെ ഒരു പ്രത്യേക പാക്കേജാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ദുരന്തനിവാരണ ഘട്ടത്തില്&#x200d; കേന്ദ്രസേനയെ അനുവദിച്ചും തൊട്ടുപിന്നാലെ പ്രധാനമന്ത്രി നേരിട്ടെത്തിയും പ്രതീക്ഷാ നിര്&#x200d;ഭരമായ സമീപനങ്ങളായിരുന്നു കേന്ദ്ര സര്&#x200d;ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നത്. എന്നാല്&#x200d; പിന്നീടങ്ങോട്ട് ബി.ജെ.പി സര്&#x200d;ക്കാര്&#x200d; അവരുടെ തനിരൂപം പുറത്തെടുക്കുന്ന<br />
താണ് കാണാന്&#x200d; കഴിഞ്ഞത്. ദുരന്തനിവാരണ പ്രവര്&#x200d;ത്തനങ്ങളില്&#x200d; ഏര്&#x200d;പ്പെട്ട സൈന്യത്തിന്റെ ചിലവും വ്യോമസേനയുടെ ഹെലികോപ്റ്ററിന്റെ വായ്പയുമെല്ലാം എഴുതിവാങ്ങി സംസ്ഥാനത്തെ അമ്പരപ്പിച്ചുകളയുകയായിരുന്നു. പ്രത്യേക പാക്കേജ് അനുവദിച്ചില്ലെന്നുമാത്രമല്ല, ധനമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; അവതരിപ്പിച്ച കേന്ദ്ര ബജറ്റുപോലും സംസ്ഥാനത്തെ പരിഹസിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇത്രയും വലിയൊരു ദുരന്തത്തിന് സാക്ഷിയായ പ്രദേശത്തിന്റെ പേരുപോലും ബജറ്റില്&#x200d; ഇടംപിടിച്ചില്ലെന്നത് രാഷ്ട്രീയ തിമിരം എത്രക്രൂരമായ തരത്തിലാണ് ഈ സര്&#x200d; ക്കാറിനെ ബാധിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണ്. മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്&#x200d;കുക എന്നതാണ് ഒരു ഭരണകൂടത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം. അത്തരം അവസ്ഥക്ക് ഭീഷണിയുണ്ടാകുമ്പോള്&#x200d; ഇന്ത്യയെ പോലുള്ള ഫെഡറല്&#x200d; സംവിധാനം നിലനില്&#x200d;ക്കുന്ന രാജ്യത്ത് കേന്ദ്രവും സംസ്ഥാനവും ഒരുമിച്ചുനിന്നാണ് ആ ഉത്തരവാദിത്തം നിര്&#x200d;വഹണം നടത്തേണ്ടത്. എന്നാല്&#x200d; എല്ലാ ഉത്തരവാദിത്തവും സംസ്ഥാനത്തിന്റെ തലയില്&#x200d;വെച്ചുകെട്ടുകയും ന്യായമായും ലഭിക്കേണ്ട അവകാശങ്ങള്&#x200d; ചോദിക്കുമ്പോള്&#x200d; അതിനെ ഔദാര്യമായിക്കണ്ട് പ്രായോഗികമല്ലാത്ത സമീപനം സ്വീകരിക്കുകയും ചെയ്യുന്നത് ഒരു പരിഷ്‌കൃത ഭരണകൂടത്തിന് ഒട്ടും ചേരാത്ത ഒന്നാണ്. കേരളത്തില്&#x200d; നിന്നുള്ള കേന്ദ്രമന്ത്രിമാരും സംസ്ഥാന ബി.ജെ.പി നേതൃത്വവും സ്വീകരിക്കുന്ന നിലപാടുകള്&#x200d; അവരുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതും മലയാളികളുടെ മനസ്സില്&#x200d;നിന്ന് അവരെ കൂടുതല്&#x200d; അകറ്റിനിര്&#x200d;ത്താന്&#x200d; ഉതകുന്നതുമാണ്. ബജറ്റില്&#x200d; കേരളത്തോടും വയനാടിനോടുമുള്ള അവഗണനയെക്കുറിച്ച് രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതികരണം ഇത് കേരള ബജറ്റല്ല, കേന്ദ്ര ബജറ്റാണ് എന്നായിരുന്നെങ്കില്&#x200d; കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാല്&#x200d; എന്തെങ്കിലുമൊക്കെ തരാമെന്നായിരുന്നു സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിയുടെ പക്ഷം.</p>
<p>അവകാശങ്ങള്&#x200d; ചോദിച്ചുവാങ്ങുന്നതില്&#x200d; സംസ്ഥാന സര്&#x200d;ക്കാറിന് സംഭവിക്കുന്ന വീഴ്ച്ചകളും കേന്ദ്ര അവഗണനക്ക് വളമായി മാറുന്നു എന്നത് നിഷേധിക്കാന്&#x200d; കഴിയാത്ത യാഥാര്&#x200d;ത്ഥ്യമാണ്. ജനങ്ങളുടെ കണ്ണില്&#x200d; പൊടിയിടാനെന്നവണ്ണം സംസ്ഥാനത്തുവെച്ച് കേന്ദ്രത്തിനെതിരെ വ ലിയവായില്&#x200d; സംസാരിക്കുന്ന മുഖ്യമന്ത്രിയും കൂട്ടരും കേന്ദ്രത്തിലെത്തുമ്പോള്&#x200d; സായിപ്പിനെ കാണുമ്പോള്&#x200d; കവാത്തുമറക്കുകയെന്നതുപോലെ നിശബ്ദരായിത്തീരുകയാണ്. കൃത്യമായ കണക്കു സമര്&#x200d;പ്പിക്കാത്തതിനാലാണ് സംസ്ഥാനത്തിന് സഹായം നിഷേധിച്ചതെന്ന കേന്ദ്രത്തിന്റെ ആരോപണത്തെ പ്രതിരോധിക്കാന്&#x200d;പോലും സംസ്ഥാന സര്&#x200d;ക്കാറിന് സാധിച്ചിട്ടില്ല. അവഗണനക്കെതിരെ ഡല്&#x200d;ഹിയില്&#x200d; പ്രത്യക്ഷ സമരംപോലുള്ള ശക്തമായ നടപടികളിലേക്കു നീങ്ങാനുള്ള സന്നദ്ധത പോലും സര്&#x200d;ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഈ അനീതിക്കെതിരെ പ്രതിപക്ഷ ത്തോടൊപ്പം ചേര്&#x200d;ന്ന് ശക്തമായ പോരാട്ടം നടത്തി അര്&#x200d;ഹമായ അവകാശങ്ങള്&#x200d; നേടിയെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പിണറായി സര്&#x200d;ക്കാര്&#x200d; പ്രകടിപ്പിക്കേണ്ടതുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-central-government-continues-to-challenge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂനപക്ഷ സ്‌കോളര്&#x200d;ഷിപ്പുകള്&#x200d;ക്ക് പണം നല്&#x200d;കാതെ പിണറായി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/pinarayi-govt-not-paying-for-minority-scholarships.html</link>
					<comments>https://www.chandrikadaily.com/pinarayi-govt-not-paying-for-minority-scholarships.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 13 Feb 2025 09:52:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[minority scholorship]]></category>
		<category><![CDATA[pinarayi government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329714</guid>

					<description><![CDATA[സാമ്പത്തിക വര്&#x200d;ഷം അവസാനിക്കാന്&#x200d; ഇനി 46 ദിവസം മാത്രം ബാക്കി നില്&#x200d;ക്കെ ഇത് വരെയും പണം വിതരണം ചെയ്തിട്ടില്ല.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്&#x200d;ഷിപ്പുകള്&#x200d;ക്ക് ഒരു രൂപ പോലും വിതരണം ചെയ്യാതെ പിണറായി സര്&#x200d;ക്കാര്&#x200d;. സാമ്പത്തിക വര്&#x200d;ഷം അവസാനിക്കാന്&#x200d; ഇനി 46 ദിവസം മാത്രം ബാക്കി നില്&#x200d;ക്കെ പ്രെഫ മുണ്ടശ്ശേരി, എ.പി.ജെ അബ്ദുല്&#x200d; കലാം, മാര്&#x200d;ഗദീപം സ്‌കോളര്&#x200d;ഷിപ്പുകള്&#x200d; തുടങ്ങിയവയ്ക്ക് ഇത് വരെയും പണം വിതരണം ചെയ്തിട്ടില്ല. മന്ത്രി വി.അബ്ദുറഹിമാന്റെ നിയമസഭയി മറുപടിയിലാണ് കണക്കുകള്&#x200d; പുറത്ത് വന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-govt-not-paying-for-minority-scholarships.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>3000 കോടി കൂടി കടമെടുക്കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/1state-government-to-borrow-another-3000-crores.html</link>
					<comments>https://www.chandrikadaily.com/1state-government-to-borrow-another-3000-crores.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 31 Jan 2025 02:14:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Loan]]></category>
		<category><![CDATA[pinarayi government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328144</guid>

					<description><![CDATA[വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായാണ് കടമെടുക്കുന്നതെന്നാണ് ധനവകുപ്പില്&#x200d;റെ വാദം]]></description>
										<content:encoded><![CDATA[<p>3000 കോടി കൂടി കടമെടുക്കാന്&#x200d; എടുക്കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d;. കടപത്രം വഴി പൊതുവിപണിയില്&#x200d; നിന്നാണ് 3000 കോടി സമാഹരിക്കുന്നത്. വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായാണ് കടമെടുക്കുന്നതെന്നാണ് ധനവകുപ്പില്&#x200d;റെ വാദം. സാമ്പത്തിക വര്&#x200d;ഷം അവസാനിരിക്കെയാണ് കടമെടുപ്പ്. ഇതിനായുള്ള ലേലം ഫെബ്രുവരി നാലിന് റിസര്&#x200d;വ് ബാങ്കിന്റെ മുംബൈ ഫോര്&#x200d;ട്ട് ഓഫീസില്&#x200d; ഇ-കുബേര്&#x200d; വഴി നടക്കും.</p>
<p>ഫെബ്രുവരി, മാര്&#x200d;ച്ച് മാസങ്ങളില്&#x200d; സംസ്ഥാന സര്&#x200d;ക്കാരിന്റെ ചെലവുകള്&#x200d; വര്&#x200d;ധിക്കുന്ന മാസങ്ങളാണ്. ഈ മാസങ്ങളിലേക്കുള്ള ചെലവുകള്&#x200d; കൂടി കണ്ടെത്താനാണ് സര്&#x200d;ക്കാര്&#x200d; വായ്പയെടുക്കാന്&#x200d; തീരുമാനിച്ചിരിക്കുന്നത്. നേരത്തെ പൊതുവിപണിയില്&#x200d; നിന്ന് 2500 കോടി രൂപ കടമെടുത്തിരുന്നു. സാമ്പത്തിക വര്&#x200d;ഷത്തിലെ അവസാന പാദം കടമെടുക്കാന്&#x200d; അനുമതി തേടി കേന്ദ്രത്തിന് കത്ത് അയച്ചിരുന്നു. ഇതിന് അനുകൂല മറുപടി ഉണ്ടായതുകൊണ്ടാണ് കടമെടുക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1state-government-to-borrow-another-3000-crores.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
