<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Pinarayi Governtment &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pinarayi-governtment/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 06 Oct 2025 06:37:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Pinarayi Governtment &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എയ്ഡഡ് അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധി അട്ടിമറിച്ച് പിണറായി സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/pinarayi-government-has-overturned-the-high-court-order-to-appoint-aided-teachers.html</link>
					<comments>https://www.chandrikadaily.com/pinarayi-government-has-overturned-the-high-court-order-to-appoint-aided-teachers.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 06 Oct 2025 06:37:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[Pinarayi Governtment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357085</guid>

					<description><![CDATA[വിവിധ എയിഡഡ് സ്‌കൂളിലെ 104 അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കോടതിയില്‍ നിന്ന് നീട്ടി വാങ്ങിയ രണ്ട് മാസ കാലാവധി കഴിഞ്ഞിട്ടും നിയമനം നല്‍കിയില്ല.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് എയ്ഡഡ് അധ്യാപകര്&#x200d;ക്ക് നിയമനം നല്&#x200d;കണമെന്ന ഹൈക്കോടതി വിധി അട്ടിമറിച്ച് പിണറായി സര്&#x200d;ക്കാര്&#x200d;. വിവിധ എയിഡഡ് സ്‌കൂളിലെ 104 അധ്യാപകര്&#x200d;ക്ക് നിയമനം നല്&#x200d;കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്&#x200d; വിദ്യാഭ്യാസ വകുപ്പ് കോടതിയില്&#x200d; നിന്ന് നീട്ടി വാങ്ങിയ രണ്ട് മാസ കാലാവധി കഴിഞ്ഞിട്ടും നിയമനം നല്&#x200d;കിയില്ല.</p>
<p>എയ്ഡഡ് കോളജിലെ അധ്യാപകരുടെ നിയമനം നല്&#x200d;കുന്നതിന് അംഗീകാരം നല്&#x200d;കുന്നത് ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമക്കുരുക്ക് വന്നതിനെ തുടര്&#x200d;ന്ന് സര്&#x200d;ക്കാര്&#x200d; നീട്ടിവെച്ചിരുന്നു. ഇതിനെ തുടര്&#x200d;ന്ന് പലരും കോടതിയെ സമീപിച്ചു. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്&#x200d; എന്&#x200d;എസ്എസിന്റെ കോളജുകളില്&#x200d; നിയമനം അംഗീകാരം നല്&#x200d;കാന്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചിരുന്നു. എന്നാല്&#x200d; ഇതേ തുടര്&#x200d;ന്ന് 104 അധ്യാപകര്&#x200d; ഹൈക്കോടതിയെ സമീപിച്ചു.</p>
<p>എന്നാല്&#x200d; ഇവര്&#x200d;ക്കും നിയമനത്തിന് അംഗീകാരം നല്&#x200d;കണമെന്ന് കോടതി വിധിച്ചെങ്കിലും സര്&#x200d;ക്കാര്&#x200d; വീണ്ടും കാലതാമസം വരുത്തി. തുടര്&#x200d;ന്ന് അധ്യാപകര്&#x200d; വീണ്ടും കോടതിയെ സമീപിക്കാന്&#x200d; പോകുന്ന ഘട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട് രണ്ട് മാസത്തെ സാവകാശം തേടി സര്&#x200d;ക്കാര്&#x200d; തന്നെ കോടതിയെ സമീപിച്ചത്. എന്നാല്&#x200d; സാവകാശ കാലാവധി ആഗസ്റ്റില്&#x200d; കഴിഞ്ഞിട്ടും നിയമന നടപടി നടപ്പിലാക്കിയിട്ടില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-government-has-overturned-the-high-court-order-to-appoint-aided-teachers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/1shipwreck-the-state-government-says-that-there-is-no-case-compensation-for-damages-is-enough.html</link>
					<comments>https://www.chandrikadaily.com/1shipwreck-the-state-government-says-that-there-is-no-case-compensation-for-damages-is-enough.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 09 Jun 2025 05:10:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kochi ship accident]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Pinarayi Governtment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344001</guid>

					<description><![CDATA[സംഭവത്തില്‍ എന്തുകൊണ്ട് കേരളം കേസിന് പോകുന്നില്ലെന്ന ചോദ്യം പ്രതിപക്ഷമുള്‍പ്പടെ ഉയര്‍ത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>കൊച്ചി പുറം കടലില്&#x200d; മുങ്ങിയ കപ്പല്&#x200d; കമ്പനിക്ക് എതിരെ കേസിനില്ലെന്നും നഷ്ട പരിഹാരം മതിയെന്നും സംസ്ഥാന സര്&#x200d;ക്കാര്&#x200d;. എംഎസ്‌സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി നല്ല ബന്ധമായതിനാലാണ് ഈ തീരുമാനത്തിലേക്ക് സര്&#x200d;ക്കാറെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടര്&#x200d; ജനറലുമായുള്ള കൂട്ടിക്കാഴ്ചയിലാണ് തീരുമാനം.</p>
<p>മെയ് 25നാണ് കൊച്ചി പുറംകടലില്&#x200d; എംഎസ്‌സി എല്&#x200d;സ 3 എന്ന ചരക്കുകപ്പലാണ് മുങ്ങിയത്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പലാണ് മുങ്ങിയത്. കടലിലേക്ക് വീണ കപ്പലിലെ കണ്ടെയ്‌നറുകള്&#x200d; കൊല്ലം,ആലപ്പുഴ,തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് അടിഞ്ഞത്.സംഭവത്തില്&#x200d; അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്‌നറുകള്&#x200d; കടലില്&#x200d; ഒഴുകിപ്പോയിരുന്നു.</p>
<p>കപ്പല്&#x200d; അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങള്&#x200d; സൃഷ്ടിക്കുമെന്ന് കണക്കിലെടുത്ത് അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു .എന്നാല്&#x200d; സംഭവത്തില്&#x200d; എന്തുകൊണ്ട് കേരളം കേസിന് പോകുന്നില്ലെന്ന ചോദ്യം പ്രതിപക്ഷമുള്&#x200d;പ്പടെ ഉയര്&#x200d;ത്തിയിരുന്നു. എംഎസ്‌സി കമ്പനിയുമായി നിയമപരമായ ഏറ്റുമുട്ടലിന് ഇല്ലെന്നാണ് സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1shipwreck-the-state-government-says-that-there-is-no-case-compensation-for-damages-is-enough.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കാറിന്റെ ആഘോഷങ്ങള്‍ക്ക് മുടക്കമില്ല; യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് 12 മാസത്തെ ഓണറേറിയം മുടങ്ങി</title>
		<link>https://www.chandrikadaily.com/12-months-honorarium-for-youth-co-ordinators-has-been-suspended.html</link>
					<comments>https://www.chandrikadaily.com/12-months-honorarium-for-youth-co-ordinators-has-been-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 05 Jun 2025 16:02:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[honorarium]]></category>
		<category><![CDATA[news]]></category>
		<category><![CDATA[outh co-ordinators]]></category>
		<category><![CDATA[Pinarayi Governtment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343744</guid>

					<description><![CDATA[2024 മെയ് മാസത്തിന് ശേഷം 2024 ജൂൺ മുതൽ 2025 മാർച്ച് വരെയുള്ള 2024-25 സാമ്പത്തിക വർഷത്തിലെ 10 മാസത്തെ ഓണറേറിയവും 2025-26 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ, മെയ് മാസങ്ങളിലെ 2 മാസത്തെ ഓണറേറിയവും ഇതുവരെ ലഭിച്ചിട്ടില്ല.]]></description>
										<content:encoded><![CDATA[<p>സർക്കാർ വാർഷികാഘോഷ പരിപാടികൾക്ക് കോടികൾ പൊടിക്കുമ്പോഴും യൂത്ത് കോ-ഓർഡിനേറ്റർമാർക്ക് ഓണറേറിയം കൊടുക്കാൻ പണമില്ല. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന് കീഴിൽ സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവർത്തിക്കുന്ന യൂത്ത് കോ-ഓർഡിനേറ്റർമാരുടെ ഓണറേറിയം കഴിഞ്ഞ 12 മാസമായി മുടങ്ങി. 2024 മെയ് മാസത്തിന് ശേഷം 2024 ജൂൺ മുതൽ 2025 മാർച്ച് വരെയുള്ള 2024-25 സാമ്പത്തിക വർഷത്തിലെ 10 മാസത്തെ ഓണറേറിയവും 2025-26 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ, മെയ് മാസങ്ങളിലെ 2 മാസത്തെ ഓണറേറിയവും ഇതുവരെ ലഭിച്ചിട്ടില്ല.</p>
<p>കേരളോത്സവം ഉൾപ്പെടെയുള്ള യുവജന ക്ഷേമ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്ന യൂത്ത് കോ-ഓർഡിനേറ്റർമാർക്ക് ഇത്രയും നീണ്ട കാലത്തേക്ക് ഓണറേറിയം മുടങ്ങുന്നത് ആദ്യമായാണ്. സാധാരണ ഓണം, ക്രിസ്മസ്, പെരുന്നാൾ തുടങ്ങിയ വിശേഷ സമയങ്ങളിൽ ഓണറേറിയം വിതരണം ചെയ്യാറുണ്ടെങ്കിലും, ഇത്തവണ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജില്ലാ ഓഫീസുകളിലോ ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർമാരോടോ ഇതേക്കുറിച്ച് ചോദിച്ചാൽ മറുപടി പോലും ലഭിക്കുന്നില്ല.</p>
<p>വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തെ ഓണറേറിയം ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിതമായി വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ, അതിനുശേഷവും ഓണറേറിയം വിതരണത്തിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് യൂത്ത് കോ-ഓർഡിനേറ്റർമാർ ആരോപിക്കുന്നു.അതിനിടെ, യുവജന ക്ഷേമ ബോർഡിന്റെ പുതിയ വൈസ് ചെയർമാനായി വി.കെ. സനോജിനെ നിയമിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. പുതിയ നിയമനങ്ങൾക്കായി ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോഴും യൂത്ത് കോ-ഓർഡിനേറ്റർമാരുടെ ഓണറേറിയം വിഷയത്തിൽ &#8216;ചുവപ്പ് നാട&#8217;യിൽ കുരുങ്ങിക്കിടക്കുകയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.</p>
<p>&#8216;സർക്കാർ വാർഷിക ആഘോഷങ്ങൾക്കായി കോടികൾ ചെലവഴിക്കുമ്പോൾ, വർഷം മുഴുവൻ കഠിനാധ്വാനം ചെയ്യുന്ന യൂത്ത് കോ-ഓർഡിനേറ്റർമാരോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്, ഈ വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് യൂത്ത് കോ-ഓർഡിനേറ്റർമാർ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/12-months-honorarium-for-youth-co-ordinators-has-been-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിഷേധം ഫലം കണ്ടു; യൂ ടേണുമായി സര്‍ക്കാര്‍; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി</title>
		<link>https://www.chandrikadaily.com/the-protest-paid-off-government-with-u-turn-holiday-for-all-educational-institutes-tomorrow.html</link>
					<comments>https://www.chandrikadaily.com/the-protest-paid-off-government-with-u-turn-holiday-for-all-educational-institutes-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 05 Jun 2025 15:48:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Eid holidays]]></category>
		<category><![CDATA[holiday]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Pinarayi Governtment]]></category>
		<category><![CDATA[school]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343741</guid>

					<description><![CDATA[അവധി പുനഃസ്ഥാപിക്കണമെന്ന് മുസ്ലിംലീഗും വിവിധ മത, രാഷ്ട്രീയ സംഘടനകളും ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെയാണ് നാളെ അവധി നൽകാൻ തീരുമാനിച്ചത്.]]></description>
										<content:encoded><![CDATA[<p>പ്രതിഷേധത്തെ തുടർന്ന് വീണ്ടും യൂ ടേണുമായി സർക്കാർ. നേരത്തെ റദ്ദാക്കിയ പെരുന്നാൾ അവധി പുനഃസ്ഥാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നേരത്തെ അവധിയായിരുന്നു.</p>
<p>എന്നാൽ ഇന്ന് രാവിലെ ഇത് റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. ഇതേ തുടർന്ന് വിവിധ മേഖലകളിൽനിന്ന് വലിയ പ്രതിഷേധമുയർന്നു. അവധി പുനഃസ്ഥാപിക്കണമെന്ന് മുസ്ലിംലീഗും വിവിധ മത, രാഷ്ട്രീയ സംഘടനകളും ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെയാണ് നാളെ അവധി നൽകാൻ തീരുമാനിച്ചത്.</p>
<p>ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടുവന്നത് മുസ്ലിംലീഗാണ്. നേരത്തെ പ്രഖ്യാപിച്ച പെരുന്നാൾ അവധി റദ്ദാക്കിയത് പ്രതിഷേധാർഹമാണെന്നും വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. ഈ സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂൺ 6ന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-protest-paid-off-government-with-u-turn-holiday-for-all-educational-institutes-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആശ സമരം; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈകോടതി</title>
		<link>https://www.chandrikadaily.com/asha-struggle-the-high-court-sought-an-explanation-from-the-government.html</link>
					<comments>https://www.chandrikadaily.com/asha-struggle-the-high-court-sought-an-explanation-from-the-government.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 05 Jun 2025 14:09:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Aasha Workers Protest]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[Pinarayi Governtment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343729</guid>

					<description><![CDATA[പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കമുള്ളവരാണ് ഹരജി നല്‍കിയത്.]]></description>
										<content:encoded><![CDATA[<p>ആശ സമരം അവസാനിപ്പിക്കാന്&#x200d; നടപടി ആവശ്യപ്പെടുന്ന ഹരജിയില്&#x200d; സര്&#x200d;ക്കാറിന്റെ വിശദീകരണം തേടി ഹൈകോടതി. ചീഫ് ജസ്റ്റിസ് നിധിന്&#x200d; ജാംദാര്&#x200d;, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്&#x200d; ബെഞ്ചിന്റെ ഉത്തരവ്. പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കമുള്ളവരാണ് ഹരജി നല്&#x200d;കിയത്.</p>
<p>ആശ വര്&#x200d;ക്കര്&#x200d;മാര്&#x200d; നേരിടുന്ന പ്രശ്‌നങ്ങള്&#x200d; പഠിക്കാന്&#x200d; പ്രത്യേക സമിതി രൂപവത്കരിച്ചതായി സര്&#x200d;ക്കാറിനുവേണ്ടി സ്‌റ്റേറ്റ് അറ്റോര്&#x200d;ണി അറിയിച്ചു. നിലവില്&#x200d; രാജ്യത്ത് ഉയര്&#x200d;ന്ന പ്രതിഫലം ആശ വര്&#x200d;ക്കര്&#x200d;മാര്&#x200d;ക്ക് നല്&#x200d;കുന്നത് കേരളത്തിലാണെന്നും സ്‌റ്റേറ്റ് അറ്റോര്&#x200d;ണി പറഞ്ഞു. എന്നാല്&#x200d;, വിഷയത്തില്&#x200d; കേന്ദ്രസംസ്ഥാന സര്&#x200d;ക്കാറുകള്&#x200d; നല്&#x200d;കുന്ന വിവരങ്ങളില്&#x200d; വൈരുധ്യമുണ്ടെന്ന് ഹരജിക്കാര്&#x200d; ചൂണ്ടിക്കാട്ടി. തുടര്&#x200d;ന്നാണ് വിശദീകരണം നല്&#x200d;കാന്&#x200d; കോടതി സര്&#x200d;ക്കാറിനോട് നിര്&#x200d;ദേശിച്ചത്. ഹരജി വീണ്ടും ജൂണ്&#x200d; 19ന് പരിഗണിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asha-struggle-the-high-court-sought-an-explanation-from-the-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കരിന്റെ ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയം ചോര്‍ന്നൊലിക്കുന്നു; സര്‍ക്കാര്‍ മോഹന വാഗ്ദാനം നല്‍കി പറ്റിച്ചുവെന്ന് ഗുണഭോക്താക്കള്‍</title>
		<link>https://www.chandrikadaily.com/sarkars-life-mission-flat-complex-is-leaking-beneficiaries-say-that-the-government-has-made-an-attractive-promise.html</link>
					<comments>https://www.chandrikadaily.com/sarkars-life-mission-flat-complex-is-leaking-beneficiaries-say-that-the-government-has-made-an-attractive-promise.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 29 May 2025 06:35:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[life mission scheme kerala]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Pinarayi Governtment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342873</guid>

					<description><![CDATA[ഫ്ലാറ്റ് കൈമാറി രണ്ട് വര്‍ഷം തികയുമ്പോഴേക്കും ഫ്ളാറ്റിനുള്ളിലെ പല ഭാഗങ്ങളും അടര്‍ന്ന് വീഴുകയാണ്.]]></description>
										<content:encoded><![CDATA[<p>ഇടുക്കിയില്&#x200d; ഭവനരഹിതര്&#x200d;ക്കായി സര്&#x200d;ക്കാര്&#x200d; നിര്&#x200d;മ്മിച്ചു നല്&#x200d;കിയ ലൈഫ് മിഷന്&#x200d; ഫ്ലാറ്റ് സമുച്ചയം ചോര്&#x200d;ന്നൊലിക്കുന്നു. ഗുണഭോക്താക്കള്&#x200d;ക്ക് ഫ്ലാറ്റ് കൈമാറി രണ്ട് വര്&#x200d;ഷം തികയുമ്പോഴേക്കും ഫ്ളാറ്റിനുള്ളിലെ പല ഭാഗങ്ങളും അടര്&#x200d;ന്ന് വീഴുകയാണ്. സര്&#x200d;ക്കാര്&#x200d; മോഹന വാഗ്ദാനം നല്&#x200d;കി പറ്റിച്ചു എന്നാണ് ഗുണഭോക്താക്കളുടെ പരാതി. എന്നാല്&#x200d; പ്രശ്നം അടിയന്തരമായി പരിഹരിക്കും എന്നാണ് കരിമണ്ണൂര്&#x200d; പഞ്ചായത്ത് നല്&#x200d;കിയ മറുപടി.</p>
<p>17 ലക്ഷം രൂപ മതിപ്പു വില. ചുരുങ്ങിയ സമയം കൊണ്ട് നിര്&#x200d;മ്മാണം പൂര്&#x200d;ത്തിയാക്കുന്ന ലൈറ്റ് ഗേജ് സ്റ്റീല്&#x200d; ഫ്രെയിം സാങ്കേതികവിദ്യ. കട്ടയും, സിമന്റും ഇല്ലാതെ വേര്&#x200d;തിരിച്ച മുറികള്&#x200d;. ഇതൊക്കെയായിരുന്നു ഫ്ലാറ്റിന് സര്&#x200d;ക്കാര്&#x200d; പറഞ്ഞ മേന്മകള്&#x200d;. എന്നാല്&#x200d; രണ്ടുവര്&#x200d;ഷം തികയുമ്പോഴേക്കും തകരുന്ന അവസ്ഥയിലേക്കാണ്.</p>
<p>ചെറിയ മഴയില്&#x200d; തന്നെ സീലിംഗ് ഇളകിവീണു. ഭിത്തി നനഞ്ഞ് കുതിര്&#x200d;ന്ന് ഇടിയാന്&#x200d; തുടങ്ങി. നാലാം നിലയിലെ മുറിക്കുള്ളില്&#x200d; ചോര്&#x200d;ച്ച. 36 കുടുംബങ്ങളാണ് ഫ്ളാറ്റ് സമുച്ചയത്തില്&#x200d; താമസിക്കുന്നത്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഫ്ലാറ്റിനു പകരം മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്&#x200d;പ്പിക്കണം എന്നാണ് ആവശ്യം. സര്&#x200d;ക്കാരിന്റെ ഒരു ഭവന പദ്ധതിയില്&#x200d; ഇടം പിടിച്ചതിനാല്&#x200d; മറ്റൊരു ആനുകൂല്യം ഈ കുടുംബങ്ങള്&#x200d;ക്ക് ഇനി കിട്ടില്ല.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sarkars-life-mission-flat-complex-is-leaking-beneficiaries-say-that-the-government-has-made-an-attractive-promise.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാറിന്റെ നിഴല്‍ യുദ്ധം</title>
		<link>https://www.chandrikadaily.com/governments-shadow-war-in-vizhinjam-project.html</link>
					<comments>https://www.chandrikadaily.com/governments-shadow-war-in-vizhinjam-project.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 30 Apr 2025 07:33:11 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[Pinarayi Governtment]]></category>
		<category><![CDATA[vizhinjam project]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339489</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്&#x200d;പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്&#x200d; പിണറായി സര്&#x200d;ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്&#x200d; അതിനുമേല്&#x200d; കരിനിഴല്&#x200d; വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്&#x200d;പര്യത്തിന്റെ പേരില്&#x200d; സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്&#x200d;പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്&#x200d;ക്കരിച്ച്‌കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്&#x200d;ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്&#x200d; വെളിച്ചം പോലെയുള്ള യാഥാര്&#x200d;ത്ഥ്യമാണ്. എന്നാല്&#x200d; 2016 ല്&#x200d; അധികാരത്തിലേറിയ ഒന്നാം പിണറായി സര്&#x200d;ക്കാര്&#x200d; ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്&#x200d; കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്&#x200d; വികസനപ്രവര്&#x200d;ത്തനങ്ങള്&#x200d; തുടര്&#x200d; പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്&#x200d; നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്&#x200d;ക്കുന്നു.</p>
<p>വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്&#x200d; ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്&#x200d; വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്&#x200d;ന്ന് സര്&#x200d;വെ നടത്താന്&#x200d; തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്&#x200d; മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്&#x200d; ബാലരാമവര്&#x200d;മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കും തുടക്കം കുറിച്ച ദിവാന്&#x200d; സര്&#x200d; സി.പി. രാമസ്വാമി അയ്യര്&#x200d; തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്&#x200d;ച്ചകള്&#x200d; തുടങ്ങിയത്. പലകാരണങ്ങള്&#x200d; ആ ചര്&#x200d;ച്ചകള്&#x200d; നിലച്ചുപോയെങ്കിലും 1991 ല്&#x200d; കെ. കരുണാകരന്&#x200d; സര്&#x200d;ക്കാര്&#x200d; വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്&#x200d;മാണത്തെക്കുറിച്ച് പഠിക്കാന്&#x200d; കുമാര്&#x200d; ഗ്രൂപ്പുമായി ചര്&#x200d;ച്ചകള്&#x200d; നടത്തിയത്. 2001 ല്&#x200d; എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന്&#x200d; വീണ്ടും തുറമുഖ നിര്&#x200d;മാണത്തിന് ആഗോള ടെന്&#x200d;ഡര്&#x200d; വിളിച്ചു. 2011ല്&#x200d; ഉമ്മന്&#x200d; ചാണ്ടി സര്&#x200d;ക്കാരാണ് പദ്ധതി പ്രാവര്&#x200d;ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്&#x200d; ചര്&#x200d;ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്&#x200d;<br />
തീരുമാനിക്കുകയുമായിരുന്നു. എന്നാല്&#x200d; സി.പി.എം ഉള്&#x200d;പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്&#x200d; പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്&#x200d;പര്യങ്ങള്&#x200d;ക്ക് പുല്ലുവില കല്&#x200d;പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്&#x200d;പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്&#x200d;ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്&#x200d; ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്&#x200d;കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.</p>
<p>പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്&#x200d;ചാണ്ടിയുടെ ഓര്&#x200d;മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്&#x200d;ക്കാര്&#x200d; ട്രയല്&#x200d; റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്&#x200d; ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്&#x200d;ക്കാര്&#x200d; മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്&#x200d; നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള്&#x200d; തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്&#x200d; തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്&#x200d; യുദ്ധങ്ങള്&#x200d; തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്&#x200d; യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/governments-shadow-war-in-vizhinjam-project.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആറളം ഫാമിലെ വന്യജീവി ആക്രമണം; സര്&#x200d;ക്കാരിനെ രൂക്ഷമായി വിമര്&#x200d;ശിച്ച് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/high-court-strongly-criticizes-the-government-for-wild-life-attack-in-aralam-farm.html</link>
					<comments>https://www.chandrikadaily.com/high-court-strongly-criticizes-the-government-for-wild-life-attack-in-aralam-farm.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 24 Mar 2025 13:42:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aralam fam]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[Pinarayi Governtment]]></category>
		<category><![CDATA[wild animal attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335511</guid>

					<description><![CDATA[വന്യജീവി ആക്രമണം സംബന്ധിച്ച് ശാസ്ത്രീയമായ വിവരങ്ങള്&#x200d; ഒന്നും സര്&#x200d;ക്കാര്&#x200d; സമര്&#x200d;പ്പിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി]]></description>
										<content:encoded><![CDATA[<p>ആറളം ഫാമിലെ വന്യജീവി ആക്രമണത്തില്&#x200d; നടപടികള്&#x200d; സ്വീകരിക്കാത്തതില്&#x200d; സര്&#x200d;ക്കാരിനെതിരെ രൂക്ഷവിമര്&#x200d;ശനവുമായി ഹൈക്കോടതി. മുമ്പ് 2 തവണയായി കോടതി നിര്&#x200d;ദേശിച്ച കാര്യങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; പാലിച്ചില്ലെന്നും വിവിധ വകുപ്പുകളെ തമ്മില്&#x200d; ഏകോപിപ്പിക്കുന്നതിനുള്ള സമിതി രൂപീകരിച്ചിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രദേശത്തെ വന്യജീവി ആക്രമണം സംബന്ധിച്ച് ശാസ്ത്രീയമായ വിവരങ്ങള്&#x200d; ഒന്നും സര്&#x200d;ക്കാര്&#x200d; സമര്&#x200d;പ്പിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി.</p>
<p>വിഷയത്തിലെ ഹ്രസ്വകാലദീര്&#x200d;ഘകാല കര്&#x200d;മ പദ്ധതി എന്താണെന്ന് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കിയിട്ടില്ലെന്നും കോടതി പറയുന്നു. അതേസമയം ആറളത്ത് വന്യജീവി ആക്രമണം തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഏര്&#x200d;പ്പെടുത്തി വരികയാണെന്ന് സര്&#x200d;ക്കാര്&#x200d; അറിയിച്ചു.</p>
<p>എന്നാല്&#x200d; ഇക്കാര്യങ്ങള്&#x200d; എന്തുകൊണ്ടാണ് സത്യവാങ്മൂലത്തില്&#x200d; ഇല്ലാത്തതെന്ന് കോടതി തിരിച്ചു ചോദിച്ചു. നടപടികള്&#x200d; എടുക്കുന്നുണ്ടെന്ന് സര്&#x200d;ക്കാര്&#x200d; വെറുതെ പറഞ്ഞാല്&#x200d; പോരെന്നും അക്കാര്യങ്ങള്&#x200d; രേഖാമൂലം ഉണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു. കാര്യങ്ങള്&#x200d; വിശദമാക്കി അധിക സത്യവാങ്മൂലം സമര്&#x200d;പ്പിക്കാനും ഹൈക്കോതി സര്&#x200d;ക്കാരിനോട് നിര്&#x200d;ദേശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-court-strongly-criticizes-the-government-for-wild-life-attack-in-aralam-farm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിരാഹാരസമരം ആരംഭിക്കാനിരിക്കെ ആശമാരെ വീണ്ടും ചര്&#x200d;ച്ചയ്ക്ക് വിളിച്ച് സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/as-the-hunger-strike-is-about-to-start-the-government-has-called-the-ashas-for-talks-again.html</link>
					<comments>https://www.chandrikadaily.com/as-the-hunger-strike-is-about-to-start-the-government-has-called-the-ashas-for-talks-again.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Mar 2025 06:38:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Aasha workers strike]]></category>
		<category><![CDATA[Pinarayi Governtment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334665</guid>

					<description><![CDATA[എന്&#x200d;എച്ച്എം സ്റ്റേറ്റ് മിഷന്&#x200d; ഡയറക്ടര്&#x200d; ഇന്ന് ആശമാരുമായി ചര്&#x200d;ച്ച നടത്തും]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്&#x200d; 38 ദിവസമായി സമരം നടത്തുന്ന ആശവര്&#x200d;ക്കര്&#x200d;മാരെ വീണ്ടും ചര്&#x200d;ച്ചയ്ക്ക് വിളിച്ച് സര്&#x200d;ക്കാര്&#x200d;. സമരത്തിന്റെ മൂന്നാം ഘട്ടമായി നാളെ നിരാഹാരസമരം ആരംഭിക്കാനിരിക്കെയാണ് സര്&#x200d;ക്കാരിന്റെ നീക്കം. എന്&#x200d;എച്ച്എം സ്റ്റേറ്റ് മിഷന്&#x200d; ഡയറക്ടര്&#x200d; ഇന്ന് ആശമാരുമായി ചര്&#x200d;ച്ച നടത്തും.</p>
<p>ആശമാരുടെ രാപ്പകല്&#x200d; സമരം ഇന്ന് 38ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന്റെ മൂന്നാം ഘട്ടമായി നാളെനിരാഹാരസമരം ആരംഭിക്കുമെന്നും ആശമാര്&#x200d; അറിയിച്ചിരുന്നു. ആദ്യ ദിവസം സമരവേദിയില്&#x200d; 3 ആശമാര്&#x200d; നിരാഹാരമിരിക്കാനായിരുന്നു തീരുമാനം.</p>
<p>അതിനിടെ ഓണറേറിയത്തിന്റെ മാനദണ്ഡങ്ങള്&#x200d; പിന്&#x200d;വലിച്ചുകൊണ്ട് സര്&#x200d;ക്കാര്&#x200d; പുറപ്പെടുവിച്ച ഉത്തരവില്&#x200d; ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ആശമാര്&#x200d; ഇന്നലെ രംഗത്തെത്തിയിരുന്നു. ഇന്&#x200d;സെന്റീവ് കുറഞ്ഞാല്&#x200d; ഹോണറേറിയം പകുതിയായി കുറയും. ഈ വിചിത്ര ഉത്തരവ് പിന്&#x200d;വലിക്കണമെന്നും കേരള ആശ ഹെല്&#x200d;ത്ത് വര്&#x200d;ക്കേഴ്‌സ് അസോസിയേഷന്&#x200d; ആവശ്യപ്പെടുന്നുണ്ട് .</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/as-the-hunger-strike-is-about-to-start-the-government-has-called-the-ashas-for-talks-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആശാമാര്&#x200d;ക്ക് പുറമേ സമരത്തിനൊരുങ്ങി അങ്കണവാടി ജീവനക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/1apart-from-ashas-%e2%80%8b%e2%80%8banganwadi-employees-are-ready-to-strike.html</link>
					<comments>https://www.chandrikadaily.com/1apart-from-ashas-%e2%80%8b%e2%80%8banganwadi-employees-are-ready-to-strike.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 15 Mar 2025 08:15:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Pinarayi Governtment]]></category>
		<category><![CDATA[strike]]></category>
		<category><![CDATA[women employees]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334026</guid>

					<description><![CDATA[സര്&#x200d;വീസില്&#x200d;നിന്ന് വിരമിച്ചവര്&#x200d;ക്ക് ആനുകൂല്യങ്ങള്&#x200d; നല്&#x200d;കാന്&#x200d; സര്&#x200d;ക്കാരിന് പണമില്ലെന്ന് വനിത ശിശുവികസന വകുപ്പ് അറിയിച്ചു]]></description>
										<content:encoded><![CDATA[<p>ആശാമാര്&#x200d;ക്ക് പുറമേ സമരത്തിനൊരുങ്ങി അങ്കണവാടി ജീവനക്കാരും. ഇന്ത്യന്&#x200d; നാഷണല്&#x200d; അങ്കണവാടി എംപ്ലോയിസ് ഫെഡറേഷന്റെ നേതൃത്വത്തില്&#x200d; ഈ മാസം 17 മുതല്&#x200d; സെക്രട്ടറിയേറ്റിന് മുന്നില്&#x200d; സമരമാരംഭിക്കാനാണ് തീരുമാനം. വേതന വര്&#x200d;ധനയുള്&#x200d;പ്പടെ വിവിധ ആവശ്യങ്ങള്&#x200d; ഉന്നയിച്ചാണ് സമരം. സമരം പ്രഖ്യാപിച്ചതിനെ തുടര്&#x200d;ന്നായിരുന്നു മന്ത്രി വീണ ജോര്&#x200d;ജ് ചര്&#x200d;ച്ച നടത്തിയെങ്കിലും ചര്&#x200d;ച്ച പരാജയപ്പെട്ടു.</p>
<p>അങ്കണവാടി ജീവനക്കാരില്&#x200d; സര്&#x200d;വീസില്&#x200d;നിന്ന് വിരമിച്ചവര്&#x200d;ക്ക് ആനുകൂല്യങ്ങള്&#x200d; നല്&#x200d;കാന്&#x200d; സര്&#x200d;ക്കാരിന് പണമില്ലെന്ന് വനിത ശിശുവികസന വകുപ്പ് അറിയിച്ചു. അങ്കണവാടി വര്&#x200d;ക്കേഴ്‌സ് ആന്&#x200d;ഡ് ഹെല്&#x200d;പ്പേഴ്‌സ് ക്ഷേമനിധി ബോര്&#x200d;ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ ഉദ്ധരിച്ച് ഇടുക്കി ജില്ലാ വനിത-ശിശു വികസന ഓഫീസറുടെ മറുപടിയിലാണ് ഫണ്ടില്ലെന്ന് വ്യക്തമാക്കുന്നത്. വിരമിച്ച ഒരു അങ്കണവാടി ജീവനക്കാരി മുഖ്യമന്ത്രിക്ക് നല്&#x200d;കിയ പരാതിയിലാണ് മറുപടി, സര്&#x200d;ക്കാര്&#x200d; ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് മുന്&#x200d;ഗണനാക്രമത്തില്&#x200d; ആനുകൂല്യം നല്&#x200d;കുമെന്നും ഇതില്&#x200d; പറയുന്നുണ്ട്.</p>
<p>2024 ഏപ്രിലില്&#x200d; വിരമിച്ച ജീവനക്കാര്&#x200d;ക്ക് ഇതുവരെ ആനുകൂല്യങ്ങളൊ പെന്&#x200d;ഷനെ കിട്ടിത്തുടങ്ങിയിട്ടില്ല. വര്&#x200d;ക്കര്&#x200d;ക്ക് 2500 രൂപയും ഹെല്&#x200d;പ്പര്&#x200d;ക്ക് 1250 രൂപയുമാണ് പ്രതിമാസ പെന്&#x200d;ഷന്&#x200d;. ക്ഷേമനിധിയിലേക്ക് 500 രൂപയാണ് ഇവരില്&#x200d; നിന്നും പിടിച്ചിരുന്നത്. 20 ശതമാനം സര്&#x200d;ക്കാര്&#x200d; വിഹിതവും ആകെ തുകയുടെ എട്ടുശതമാനം പലിശയും ചേര്&#x200d;ത്ത് ഇവര്&#x200d;ക്ക് ലഭിക്കാനുണ്ട്. വിരമിക്കല്&#x200d; ആനുകൂല്യമായി 15,000 രൂപ എസ്‌ഗ്രേഷ്യയും കിട്ടണം. ഇത് നല്&#x200d;കാനാണ് ഫണ്ടില്ലാത്തത്. 2024-ല്&#x200d; 2600 പേര്&#x200d; അങ്കണവാടിയില്&#x200d;നിന്ന് വിരമിച്ചു. സാധാരണനിലയില്&#x200d; പിറ്റേമാസം മുതല്&#x200d; പെന്&#x200d;ഷന്&#x200d; ലഭിക്കേണ്ടതാണ്. പിഎഫ്, ഗ്രാറ്റ്വിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്&#x200d; അങ്കണവാടി ജീവനക്കാര്&#x200d;ക്കില്ല. ആകെയുള്ളത് ക്ഷേമനിധിയും എസ്‌ഗ്രേഷ്യയും പെന്&#x200d;ഷനും മാത്രമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1apart-from-ashas-%e2%80%8b%e2%80%8banganwadi-employees-are-ready-to-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
