<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pinarayi govt &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pinarayi-govt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 19 Sep 2025 09:33:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pinarayi govt &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കര്‍ഷക ദുരിതം പിണറായി സര്‍ക്കാര്‍ കാണുന്നില്ല; നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ് സമരത്തില്‍</title>
		<link>https://www.chandrikadaily.com/the-pinarayi-government-does-not-see-the-farmers-misery-actor-and-farmer-krishnaprasad-in-the-struggle.html</link>
					<comments>https://www.chandrikadaily.com/the-pinarayi-government-does-not-see-the-farmers-misery-actor-and-farmer-krishnaprasad-in-the-struggle.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 19 Sep 2025 09:33:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farmer's strike]]></category>
		<category><![CDATA[pinarayi govt]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354905</guid>

					<description><![CDATA[കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കരുതെന്നും, കര്‍ഷകര്‍ കഷ്ടപ്പെട്ട ഫലമാണ് ഉച്ചക്ക് ഓരോരുത്തരും ഉണ്ണുന്നതെന്നും കൃഷ്ണപ്രസാദ് വിമര്‍ശിച്ചു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നെല്&#x200d; കര്&#x200d;ഷകര്&#x200d;ക്കുള്ള സര്&#x200d;ക്കാരിന്റെ അവഗണനക്കെതിരെ കേരള സംയുക്ത കര്&#x200d;ഷകവേദിയുടെ നേതൃത്വത്തില്&#x200d; സപ്ലൈക്കോ ഹെഡ് ഓഫീസിന് മുന്നില്&#x200d; കര്&#x200d;ഷകര്&#x200d; ഉപരോധം നടത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളില്&#x200d; നിന്നെത്തിയ കര്&#x200d;ഷകരെ മാര്&#x200d;ച്ചിനിടെ പൊലീസ് തടഞ്ഞു. നടനും കര്&#x200d;ഷകനുമായ കൃഷ്ണപ്രസാദ് സമരത്തില്&#x200d; പങ്കെടുത്തു.</p>
<p>&#8221;കര്&#x200d;ഷകര്&#x200d; മടുത്തു മടുത്തു അങ്ങേയറ്റം എത്തിയിരിക്കുകയാണ്. കര്&#x200d;ഷക ആത്മഹത്യ വര്&#x200d;ധിച്ചിരിക്കുകയാണ്. സിബില്&#x200d; സ്‌കോര്&#x200d; വലിയ ദുരന്തമായി മാറി. 245 കോടി രൂപ കുടിശിക സര്&#x200d;ക്കാര്&#x200d; നല്&#x200d;കേണ്ടുണ്ട്. പാവപ്പെട്ട കര്&#x200d;ഷകരുടെ പിച്ച ചട്ടിയില്&#x200d; കൈയിടുകയാണ് ഇപ്പോഴത്തെ സാഹചര്യം&#8221;കൃഷ്ണപ്രസാദ് പറഞ്ഞു.</p>
<p>കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d; കര്&#x200d;ഷകരെ ബുദ്ധിമുട്ടിക്കരുതെന്നും, കര്&#x200d;ഷകര്&#x200d; കഷ്ടപ്പെട്ട ഫലമാണ് ഉച്ചക്ക് ഓരോരുത്തരും ഉണ്ണുന്നതെന്നും കൃഷ്ണപ്രസാദ് വിമര്&#x200d;ശിച്ചു.</p>
<p>സിവില്&#x200d; സപ്ലൈസ് മന്ത്രിക്കെതിരെയും അദ്ദേഹം വിമര്&#x200d;ശനം ഉന്നയിച്ചു., &#8221;കുടിശികയില്&#x200d; കള്ള കണക്ക് പറയുകയാണ്. മറ്റു സംസ്ഥാനങ്ങളില്&#x200d; കൃഷിക്ക് പ്രോത്സാഹനം നല്&#x200d;കുമ്പോള്&#x200d; കേരളത്തില്&#x200d; കര്&#x200d;ഷകര്&#x200d;ക്ക് പിന്തുണയില്ല. നാല് വര്&#x200d;ഷമായി നെല്ലിന്റെ വില 28.50 രൂപയിലാണ്. സര്&#x200d;ക്കാര്&#x200d; എന്തുകൊണ്ട് പരിഹാരം കാണുന്നില്ല?&#8221;  എന്നും ചോദിച്ചു.</p>
<p>മന്ത്രിമാര്&#x200d; എസിയില്&#x200d; സുഖിച്ചു നടക്കുമ്പോള്&#x200d; കര്&#x200d;ഷകരുടെ ദുരിതം അവഗണിക്കപ്പെടുകയാണെന്നും, ഇനി കര്&#x200d;ഷകര്&#x200d; കൂടുതല്&#x200d; സംഘടിതമായി മുന്നോട്ട് വരുമെന്നും കൃഷ്ണപ്രസാദ് മുന്നറിയിപ്പ് നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-pinarayi-government-does-not-see-the-farmers-misery-actor-and-farmer-krishnaprasad-in-the-struggle.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>118 എയില്&#x200d; കണ്ണടച്ചു തുറക്കും മുമ്പെ അടി; പുളഞ്ഞ് പിണറായി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/118-a-and-pinarayi-govt.html</link>
					<comments>https://www.chandrikadaily.com/118-a-and-pinarayi-govt.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 23 Nov 2020 07:39:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[118A]]></category>
		<category><![CDATA[pinarayi govt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168875</guid>

					<description><![CDATA[തെരഞ്ഞെടുപ്പ് പടിവാതില്&#x200d;ക്കല്&#x200d; എത്തി നില്&#x200d;ക്കുന്ന വേളയില്&#x200d; പിണറായിക്ക് അടുത്ത അടിയായി 118 എ.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പൊലീസ് ആക്ടില്&#x200d; കൊണ്ടുവന്ന വിവാദ നിയമഭേദഗതി തിരിച്ചടിച്ചതോടെ പിണറായി സര്&#x200d;ക്കാര്&#x200d; പ്രതിരോധത്തില്&#x200d;. പ്രതിപക്ഷത്തിനൊപ്പം സഖ്യകക്ഷിയായ സിപിഐയും എതിര്&#x200d;പ്പുയര്&#x200d;ത്തിയോടെ വെട്ടിലായ സര്&#x200d;ക്കാറിന്, പാര്&#x200d;ട്ടി പോളിറ്റ് ബ്യൂറോയുടെ വിയോജിപ്പ് കൂടിയായതോടെ ഓര്&#x200d;ഡിനന്&#x200d;സ് പിന്&#x200d;വലിക്കുകയല്ലാതെ മറ്റു മാര്&#x200d;ഗങ്ങളുണ്ടായിരുന്നില്ല. 118 എ നടപ്പാക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്തു.</p>
<p>സൈബര്&#x200d; ആക്രമണങ്ങളെ നിയന്ത്രിക്കാന്&#x200d; എന്ന പേരില്&#x200d; സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന നിയമഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാകും എന്ന് വിദഗദ്ധര്&#x200d; ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജ വാര്&#x200d;ത്തയെന്ന് ആര് പരാതി നല്&#x200d;കിയാലും കേസെടുക്കാന്&#x200d; പൊലീസിന് അധികാരം നല്&#x200d;കുന്നത് ദുരുപയോഗം ചെയ്യപ്പെടും എന്ന വിമര്&#x200d;ശനമാണ് ഉയര്&#x200d;ന്നിരുന്നത്.</p>
<p>എന്നാല്&#x200d; സിപിഐ പോലും ഉയര്&#x200d;ത്തിയ എതിര്&#x200d;പ്പുകളെ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; തള്ളിക്കളഞ്ഞിരുന്നു. പത്ര, ദൃശ്യ, ഓണ്&#x200d;ലൈന്&#x200d; മാധ്യമങ്ങള്&#x200d; തുടങ്ങി ഫേസ്ബുക്ക്, ട്വിറ്റര്&#x200d; തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്&#x200d; വരെ നിയമത്തിന്റെ പരിധിയില്&#x200d; ഉണ്ടായിരുന്നു. ഇവയില്&#x200d; വരുന്ന വാര്&#x200d;ത്തയോ ചിത്രമോ വ്യാജമാണെന്ന് പരാതി ലഭിച്ചാല്&#x200d; മൂന്നു വര്&#x200d;ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റം ചുമത്താനായിരുന്നു അധികാരം. ആര്&#x200d;ക്കും ആര്&#x200d;ക്കെതിരെയും പരാതി നല്&#x200d;കാം എന്നായിരുന്നു വ്യവസ്ഥ. നേരത്തെ അപമാനിക്കപ്പെട്ട വ്യക്തി നല്&#x200d;കിയ പരാതിയില്&#x200d; മാത്രമാണ് നടപടികള്&#x200d; കൈക്കൊണ്ടിരുന്നത്.</p>
<p>ബിജെപിയുടെ വലതുപക്ഷ സര്&#x200d;ക്കാര്&#x200d; നടപ്പാക്കാന്&#x200d; ഉദ്ദേശിച്ച നിയമമാണ് ഇടതു സര്&#x200d;ക്കാര്&#x200d; നടപ്പാക്കാന്&#x200d; ശ്രമിക്കുന്നത് എന്നാണ് ഇതേക്കുറിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞിരുന്നത്. ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്ന വിധത്തില്&#x200d; മുഖ്യമന്ത്രി അവകാശങ്ങളെ ചവിട്ടി മെതിക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നത്. പാര്&#x200d;ട്ടി സെക്രട്ടറി യെച്ചൂരി, ഇടതുപക്ഷ സഹയാത്രികരായ കവിത കൃഷ്ണന്&#x200d;, സുനില്&#x200d; പി ഇളയിടം, കോണ്&#x200d;ഗ്രസ് നേതാവ് പി ചിദംബരം, മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; പ്രശാന്ത് ഭൂഷണ്&#x200d; തുടങ്ങിയവര്&#x200d; എല്ലാം നിയമഭേദഗതിക്കെതിരെ രംഗത്തുവന്നു.</p>
<p>പാര്&#x200d;ട്ടി ഭേദമില്ലാതെ എതിര്&#x200d;പ്പുകള്&#x200d; വന്ന സാഹചര്യത്തിലാണ് സര്&#x200d;ക്കാറിന് പിന്നോട്ടു പോകേണ്ടി വന്നത്. തെരഞ്ഞെടുപ്പ് പടിവാതില്&#x200d;ക്കല്&#x200d; എത്തി നില്&#x200d;ക്കുന്ന വേളയില്&#x200d; പിണറായിക്ക് അടുത്ത അടിയായി 118 എ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/118-a-and-pinarayi-govt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഒരു മന്ത്രി ഭൂമിയുടെ രജിസ്‌ട്രേഷന്&#x200d; രേഖകള്&#x200d; സൂക്ഷിച്ചത് ഭാര്യയുടെ ലോക്കറില്&#x200d;&#8217; -മന്ത്രിമാരുടെ ഭൂമി വിവാദത്തില്&#x200d; കുലുങ്ങി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/ldf-in-defence-on-binami-land-in-maharashtra.html</link>
					<comments>https://www.chandrikadaily.com/ldf-in-defence-on-binami-land-in-maharashtra.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 21 Nov 2020 08:16:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[cpm ministers]]></category>
		<category><![CDATA[pinarayi govt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168601</guid>

					<description><![CDATA[സിന്ധുദുര്&#x200d;ഗ്ഗ് ജില്ലയിലെ ദോഡാമാര്&#x200d;ഗ് താലൂക്കിലാണ് ഭൂമിയെന്നാണ് സൂചന. ഇവിടത്തെ ഭൂമി രജിസ്‌ട്രേഷന്&#x200d; വിവരങ്ങള്&#x200d; ഇഡി ശേഖരിച്ചു വരികയാണ്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സ്വര്&#x200d;ണക്കടത്ത്, ലഹരിക്കടത്ത് കേസുകള്&#x200d;ക്കിടെ പിണറായി സര്&#x200d;ക്കാറിന് അടുത്ത കുരുക്കായി മന്ത്രിമാരുടെ ഭൂമി വിവാദം. രണ്ട് സിപിഎം മന്ത്രിമാര്&#x200d; മഹാരാഷ്ട്രയില്&#x200d; ഇരുനൂറ് ഏക്കറോളം ഭൂമി ബിനാമി പേരില്&#x200d; സ്വന്തമാക്കി എന്നാണ് ആരോപണം. വിഷയത്തില്&#x200d; എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി.</p>
<p>ഒരു മന്ത്രി ഭൂമിയുടെ രജിസ്‌ട്രേഷന്&#x200d; രേഖകള്&#x200d; ഭാര്യയുടെ പേരിലുള്ള ലോക്കറിലാണ് സൂക്ഷിച്ചതെന്ന് ഇഡിക്ക് വിവരം ലഭിച്ചതായാണ് വിവരം. കണ്ണൂര്&#x200d; സ്വദേശിയായ ബിനാമിയെ ഇഡി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടന്&#x200d; ചോദ്യം ചെയ്യും. സിന്ധുദുര്&#x200d;ഗ്ഗ് ജില്ലയിലെ ദോഡാമാര്&#x200d;ഗ് താലൂക്കിലാണ് ഭൂമിയെന്നാണ് സൂചന. ഇവിടത്തെ ഭൂമി രജിസ്‌ട്രേഷന്&#x200d; വിവരങ്ങള്&#x200d; ഇഡി ശേഖരിച്ചു വരികയാണ്. കേരളകൗമുദിയാണ് വാര്&#x200d;ത്ത റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>ഇടപാടുകളില്&#x200d; ഈയിടെ വിരമിച്ച ഒരു മുന്&#x200d; ഐഎസ് ഉദ്യോഗസ്ഥനും പങ്കുണ്ട്. ഇദ്ദേഹമാണ് കച്ചവടത്തിന് ഇടനിലക്കാരനായി നിന്നത്. ബിനാമി ഭൂമി ഇടപാടുകളുടെ വ്യക്തമായ വിവരങ്ങള്&#x200d; സഹിതമാണ് ഇഡിക്ക് പരാതി ലഭിച്ചത്. കൃഷിയോഗ്യമായ ഭൂമി, ഏറ്റവും ഉയര്&#x200d;ന്ന പദവിയില്&#x200d; വിരമിച്ച ഈ ഐഎഎസുകാരന്റെ ഇടപെടലിലൂടെ മന്ത്രിമാര്&#x200d;ക്ക് കിട്ടിയെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. ഈ മുന്&#x200d; ഉദ്യോഗസ്ഥന് ഇവിടെ സ്വന്തം പേരില്&#x200d; 50 ഏക്കറോളം ഭൂമിയുണ്ട്.</p>
<p>ഇടപാടുകള്&#x200d;ക്കുള്ള കമ്മിഷനാണ് ഈ ഭൂമിയെന്നും സംശയിക്കുന്നു. മഹാരാഷ്ട്രയില്&#x200d; ഭൂമി വാഗ്ദാനം നിരസിച്ച മറ്റൊരു മന്ത്രി വഴിയാണ് ഐഎഎസ് ഉന്നതന്റെ ഇടപാടുകള്&#x200d; പുറത്തുവന്നതെന്നും സൂചനയുണ്ട്. സ്വര്&#x200d;ണക്കടത്തിനും ലൈഫ് കോഴയ്ക്കും പുറമെ വന്&#x200d;കിട പദ്ധതികളിലെ അഴിമതിയും അന്വേഷിക്കുന്ന ഇഡിക്കെതിരെ സര്&#x200d;ക്കാരും പാര്&#x200d;ട്ടിയും കടുത്ത പ്രതിരോധം തീര്&#x200d;ക്കുന്നതിനിടെയാണ് മന്ത്രിമാരുടെ ബിനാമി ഇടപാടിലേക്കും അന്വേഷണം നീളുന്നത്. വരും ദിവസങ്ങളില്&#x200d; സംസ്ഥാന രാഷ്ട്രീയത്തില്&#x200d; ഈയിടപാടുകള്&#x200d; വലിയ കോളിളങ്ങള്&#x200d;ക്ക് വഴി വച്ചേക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ldf-in-defence-on-binami-land-in-maharashtra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേസുകളില്&#x200d; മുട്ടിടിച്ചു; സിബിഐക്ക് വിലക്കേര്&#x200d;പ്പെടുത്തി പിണറായി സര്&#x200d;ക്കാര്&#x200d;-പൊതുസമ്മത പത്രം പിന്&#x200d;വലിച്ചു</title>
		<link>https://www.chandrikadaily.com/cbi-investingations-kerla-ldf-govt-approval.html</link>
					<comments>https://www.chandrikadaily.com/cbi-investingations-kerla-ldf-govt-approval.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 04 Nov 2020 08:21:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[cbi cases]]></category>
		<category><![CDATA[pinarayi govt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165950</guid>

					<description><![CDATA[ലൈഫ് മിഷന്&#x200d; കേസില്&#x200d; സര്&#x200d;ക്കാര്&#x200d; അറിയാതെ സിബിഐ അന്വേഷണം ആരംഭിച്ചത് ഭരണ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.ഐക്ക് അന്വേഷണം നടത്താനുള്ള പൊതുസമ്മതപത്രം പിന്&#x200d;വലിക്കാന്&#x200d; മന്ത്രിസഭായോഗം തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. നിലവില്&#x200d; സിബിഐ അന്വേഷിക്കുന്ന കേസുകള്&#x200d;ക്ക് ഇതു ബാധകമായിരിക്കില്ല.</p>
<p>പൊതു സമ്മത പത്രം പിന്&#x200d;വലിക്കുന്നതോടെ സിബിഐക്ക് ഇനി സംസ്ഥാനത്ത് കേസെടുക്കണമെങ്കില്&#x200d; സംസ്ഥാന സര്&#x200d;ക്കാറിന്റെയോ കോടതിയുടെയോ അനുമതി ആവശ്യമായി വരും. കോടതിയുടെ നിര്&#x200d;ദേശപ്രകാരം കേസുകള്&#x200d; എടുക്കണമെങ്കിലോ ക്രിമിനല്&#x200d; കേസുകള്&#x200d; വരുമ്പോഴോ ഇത് ബാധകമാവില്ല. ഇത് എക്‌സിക്യൂട്ടീവ് ഓര്&#x200d;ഡറായി നിലവില്&#x200d; വരും.</p>
<p>നേരത്തെ, പശ്ചിമബംഗാള്&#x200d;, മഹാരാഷ്ട്ര, രാജസ്ഥാന്&#x200d;, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്&#x200d; സിബിഐക്കുള്ള അനുമതി പിന്&#x200d;വലിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് കേരളത്തിന്റെ നീക്കവും. ഡല്&#x200d;ഹി സ്‌പെഷ്യല്&#x200d; പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് സിബിഐ നിലവില്&#x200d; വന്നത്.</p>
<p>പിണറായി സര്&#x200d;ക്കാറിനെ പ്രതിരോധത്തിലാക്കിയ നിരവധി കേസുകളില്&#x200d; സിബിഐ അന്വേഷണം ഊര്&#x200d;ജിതമാക്കിയ സാഹചര്യത്തിലാണ് സര്&#x200d;ക്കാര്&#x200d; തീരുമാനം. ലൈഫ് മിഷന്&#x200d; കേസില്&#x200d; സര്&#x200d;ക്കാര്&#x200d; അറിയാതെ സിബിഐ അന്വേഷണം ആരംഭിച്ചത് ഭരണ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.</p>
<p>നേരത്തെ, സി.ബി.ഐയെ വിലക്കണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോയും നേരത്തെ നിര്&#x200d;ദേശിച്ചിരുന്നു. സി.ബി.ഐ. അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തു മാറ്റാനാണ് പി.ബി. നിര്&#x200d;ദേശിച്ചത്. അന്വേഷണ ഏജന്&#x200d;സികളെ കേന്ദ്രസര്&#x200d;ക്കാര്&#x200d; ദുരുപയോഗം ചെയ്യുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cbi-investingations-kerla-ldf-govt-approval.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വര്&#x200d;ണക്കടത്ത്, ലഹരിക്കടത്ത്; വിശദീകരിച്ചു കുടുങ്ങി സര്&#x200d;ക്കാരും മുന്നണിയും അടുത്തതാരിലേക്ക് എന്ന പേടിയും</title>
		<link>https://www.chandrikadaily.com/smuggling-and-drug-case-government-and-cpm-image-losing.html</link>
					<comments>https://www.chandrikadaily.com/smuggling-and-drug-case-government-and-cpm-image-losing.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 15 Sep 2020 05:37:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[pinarayi govt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153294</guid>

					<description><![CDATA[മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്&#x200d; ശിവശങ്കരന്&#x200d;, സ്വപ്‌നാ സുരേഷ് വഴി കെടി ജലീല്&#x200d; വരെ എത്തി നില്&#x200d;ക്കുന്ന വന്&#x200d;വിവാദങ്ങളുടെ പരമ്പര മുഖ്യമന്ത്രിയുടെയും ഇടതു കേന്ദ്രങ്ങളുടെയും മുട്ടിടിക്കുന്നു. കേസ് ഇനി ആരിലേക്കാണ് വരിക എന്ന പിരിമുറുക്കത്തിലാണ് സര്&#x200d;ക്കാരും മുന്നണിയും]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: സ്വര്&#x200d;ണക്കടത്തു കേസില്&#x200d; നിരന്തരമായി പ്രതിക്കൂട്ടിലാകുന്നത് പിണറായി സര്&#x200d;ക്കാരിന് തലവേദനയാകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്&#x200d; ശിവശങ്കരന്&#x200d;, സ്വപ്‌നാ സുരേഷ് വഴി കെടി ജലീല്&#x200d; വരെ എത്തി നില്&#x200d;ക്കുന്ന വന്&#x200d;വിവാദങ്ങളുടെ പരമ്പര മുഖ്യമന്ത്രിയുടെയും ഇടതു കേന്ദ്രങ്ങളുടെയും മുട്ടിടിക്കുന്നു. കേസ് ഇനി ആരിലേക്കാണ് വരിക എന്ന പിരിമുറുക്കത്തിലാണ് സര്&#x200d;ക്കാരും മുന്നണിയും. കേസിന്റെ പോക്കു കണ്ടുള്ള വിഭ്രാന്തി മൂലം സിപിഎം ഇപ്പോള്&#x200d; അന്വേഷണ ഏജന്&#x200d;സികള്&#x200d;ക്കെതിരെയും തിരിയാന്&#x200d; തുടങ്ങി.</p>
<p>മന്ത്രി കെ.ടി. ജലീലിനെ എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതും തുടര്&#x200d;ന്നും ചോദ്യം ചെയ്യുമെന്ന സൂചന വന്നതും സിപിഎമ്മിനു ചെറിയ തലവേദനയല്ല. വിശ്വസ്തനെ മുഖ്യമന്ത്രി കൈവിടില്ലെന്ന് ഇന്നലെയും വ്യക്തമായി. ജലീല്&#x200d; അഴിമതിക്കാരനല്ലെന്നാണ് സിപിഎം ഇപ്പോഴും പറയുന്നത്. ഇഡി ചോദ്യം ചെയ്‌തെന്ന പേരില്&#x200d; മന്ത്രിസഭയില്&#x200d;നിന്ന് ഒഴിവാക്കില്ല എന്നാണ് പാര്&#x200d;ട്ടിയുടെ ഔദ്യോഗിക നിലപാട്. എന്നാല്&#x200d; പാര്&#x200d;ട്ടിക്കകത്തു തന്നെ ജലീലിനെതിരെ മുറുമുറുപ്പുണ്ട്.</p>
<p>മുഖ്യമന്ത്രിയുടെ ഓഫീസിനു പിന്നാലെ പാര്&#x200d;ട്ടി സെക്രട്ടറിയുടെ വീടും അന്വേഷണത്തിന്റെ കേന്ദ്രസ്ഥാനത്തേക്കു വന്നത് ഏറ്റവും വലിയ അടിയായിരിക്കുകയാണ്. ബിനീഷ് കൂടി ഉള്&#x200d;പെട്ടതോടെയാണ് ഈ സ്ഥിതി വന്നത്. ഇതു കാരണം സര്&#x200d;ക്കാരും മുന്നണിയും പ്രതിക്കൂട്ടിലായി. സ്വര്&#x200d;ണക്കടത്തിനു പുറമെ പല സാമ്പത്തിക ഇടപാടുകളിലും ബിനീഷ് കണ്ണിയാണ് എന്നതിനാല്&#x200d; അന്വേഷണത്തെ സിപിഎം കരുതിയിരുന്നേ പറ്റൂ. സ്വര്&#x200d;ണക്കടത്തു കേസിന്റെ തീവ്രവാദ ബന്ധത്തിലേക്ക് എന്&#x200d;ഐഎ പോകുമെന്നു കരുതിയിരിക്കെയാണ്, ഹവാല ബന്ധങ്ങളെക്കുറിച്ചുള്ള ഇഡിയുടെ അന്വേഷണം പുതിയ വെല്ലുവിളിയായി ഉയരുന്നത്.</p>
<p>ലൈഫ് കമ്മിഷന്&#x200d; ഇടപാടില്&#x200d; ഒരു മന്ത്രിപുത്രന്&#x200d; കൂടി ഉള്&#x200d;പ്പെട്ടുവെന്ന വിവാദവും അയാളും സ്വപ്നയുമായി ഒന്നിച്ചുനില്&#x200d;ക്കുന്നതായി പ്രചരിക്കുന്ന ചിത്രവും പാര്&#x200d;ട്ടിയില്&#x200d; ആശയക്കുഴപ്പം കൂട്ടി. താഴേത്തട്ടില്&#x200d; അമര്&#x200d;ഷവും ആശങ്കയും നിറഞ്ഞ ചര്&#x200d;ച്ചകളുണ്ട്. ജലീലിനെ ഇഡി ചോദ്യം ചെയ്യുന്നതിലേക്കു കാര്യങ്ങളെത്തിയതിനെക്കുറിച്ചു മന്ത്രിസഭയില്&#x200d; തന്നെ ഭിന്നാഭിപ്രായങ്ങളുണ്ട്. വിയോജിപ്പ് തുറന്നു പറയണമെന്ന സമ്മര്&#x200d;ദം സിപിഐക്കു മേലുമുണ്ട്. ഇടതുഭരണത്തില്&#x200d; സാധാരണ കാണാത്ത വ്യതിയാനങ്ങള്&#x200d; സിപിഎം, സിപിഐ കേന്ദ്ര നേതൃത്വങ്ങള്&#x200d;ക്കും ഗൗരവത്തിലെടുക്കണ്ടിവരും.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/smuggling-and-drug-case-government-and-cpm-image-losing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കത്തിപ്പോയത് സ്വര്&#x200d;ണക്കടത്ത് രേഖകള്&#x200d; തന്നെ; മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ഗവര്&#x200d;ണര്&#x200d; വിശദീകരണം തേടണം- പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/pk-kunjalikkutty-agaist-govt-in-secretariat-fire.html</link>
					<comments>https://www.chandrikadaily.com/pk-kunjalikkutty-agaist-govt-in-secretariat-fire.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 26 Aug 2020 07:59:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pinarayi govt]]></category>
		<category><![CDATA[pk kunjalikkutty]]></category>
		<category><![CDATA[Secretariat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147866</guid>

					<description><![CDATA[ഏതൊക്കെ ഫയലുകള്&#x200d; നഷ്ടമായി എന്ന് പോലും പറയാന്&#x200d; കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കത്തിപ്പോയത് സ്വര്&#x200d;ണക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകള്&#x200d; തന്നെ]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്&#x200d; വിഭാഗത്തില്&#x200d; ഉണ്ടായ തീപിടിത്തം ആസൂത്രിതമെന്ന് പികെ കുഞ്ഞാലിക്കുട്ടി എം.പി. മുഖ്യമന്ത്രിയെ ഗവര്&#x200d;ണര്&#x200d; വിളിച്ച് വരുത്തി വിശദീകരണം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>ഏതൊക്കെ ഫയലുകള്&#x200d; നഷ്ടമായി എന്ന് പോലും പറയാന്&#x200d; കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കത്തിപ്പോയത് സ്വര്&#x200d;ണക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകള്&#x200d; തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് മാദ്ധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഇക്കാലം വരെ ഇല്ലാത്ത സംഭവമാണ്. അത് ഒരു തരത്തിലും വിശ്വസനീയമല്ല. അവിടെ ഇ-ഫയലാണ് എന്നാണ് പറയുന്നത്. അവിടെ മുഴുവന്&#x200d; ഇ-ഫയല്&#x200d; അല്ല. അത് ശരിയായ വാര്&#x200d;ത്തയല്ല. ഒരു തരത്തിലും പുറത്തുകാണിക്കാന്&#x200d; പറ്റാത്ത സിസിടിവി ദൃശ്യങ്ങളുണ്ട്. കൈയില്&#x200d; പെട്ടുപോയാല്&#x200d; കുടുങ്ങുന്ന ഫയലുകളുമുണ്ട്. അത് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. വിഷയത്തില്&#x200d; എന്&#x200d;.ഐ.എ അന്വേഷണം വേണം- അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-kunjalikkutty-agaist-govt-in-secretariat-fire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
