<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pinarayi murder cases &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pinarayi-murder-cases/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 05 Oct 2019 12:25:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pinarayi murder cases &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൂടത്തായിയില്&#x200d; ദുരൂഹതയേറുന്നു; ജോളിയും ബന്ധുവും അറസ്റ്റില്&#x200d;; രണ്ടാം ഭര്&#x200d;ത്താവിനെ കസ്റ്റഡിയില്&#x200d; എടുത്തില്ല</title>
		<link>https://www.chandrikadaily.com/koodathayi-serial-death-case-special-updates-out.html</link>
					<comments>https://www.chandrikadaily.com/koodathayi-serial-death-case-special-updates-out.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 05 Oct 2019 08:15:23 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[koodathai murder]]></category>
		<category><![CDATA[koodathayi serial killing]]></category>
		<category><![CDATA[pinarayi murder cases]]></category>
		<category><![CDATA[serial killing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140969</guid>

					<description><![CDATA[താമരശ്ശേരി:ബന്ധുക്കളായ ആറുപേരുടെ മരണം കൊലപാതകമെന്ന് സംശയം ജനിപ്പിച്ചത് മരണത്തിലെ സമാനതകള്&#x200d;. 2002 ഓഗസ്ത് 22ന് ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിന്&#x200d;സൂപ്പ് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ് മരിച്ചതിനാല്&#x200d; ആര്&#x200d;ക്കും സംശയം തോന്നിയില്ല. പിന്നീട് 2008 ഓഗസ്ത് 26ന് അന്നമ്മയുടെ ഭര്&#x200d;ത്താവ് ടോം തോമസ് മരണപ്പെട്ടു. ഛര്&#x200d;ദ്ദിയെ തുടര്&#x200d;ന്നാണ് ഇയാള്&#x200d; മരണപ്പെട്ടത്. 2011 സപ്തംബര്&#x200d; 30 നാണ് ടോം തോമസിന്റെ മൂത്ത മകന്&#x200d; റോയി തോമസും മരിച്ചു. 2014 ഏപ്രില്&#x200d; 24 നാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p>താമരശ്ശേരി:ബന്ധുക്കളായ ആറുപേരുടെ മരണം കൊലപാതകമെന്ന് സംശയം ജനിപ്പിച്ചത് മരണത്തിലെ സമാനതകള്&#x200d;. 2002 ഓഗസ്ത് 22ന് ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്.  ആട്ടിന്&#x200d;സൂപ്പ് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ് മരിച്ചതിനാല്&#x200d; ആര്&#x200d;ക്കും സംശയം തോന്നിയില്ല. പിന്നീട്  2008 ഓഗസ്ത് 26ന് അന്നമ്മയുടെ ഭര്&#x200d;ത്താവ് ടോം തോമസ് മരണപ്പെട്ടു. ഛര്&#x200d;ദ്ദിയെ തുടര്&#x200d;ന്നാണ് ഇയാള്&#x200d; മരണപ്പെട്ടത്. 2011 സപ്തംബര്&#x200d; 30 നാണ് ടോം തോമസിന്റെ മൂത്ത മകന്&#x200d;  റോയി തോമസും മരിച്ചു. 2014 ഏപ്രില്&#x200d; 24 നാണ് അന്നമ്മയുടെ സഹോദരന്&#x200d; മാത്യു മഞ്ചാടിയില്&#x200d; മരിച്ചത്. അതിന് ശേഷം ടോം തോമസിന്റെ അനുജന്&#x200d; സക്കറിയയുടെ മകന്&#x200d; സാജു സക്കറിയയുടെ ഒരു വര്&#x200d;ഷം പ്രായമായ മകള്&#x200d; ആല്&#x200d;ഫിന്&#x200d; 2014 മെയ് 03ന് ആസ്പത്രിയില്&#x200d; വെച്ച് മരണപ്പെട്ടു. പിന്നീട് സാജു സക്കറിയയുടെ ഭാര്യ ഫിലി സെബാസ്റ്റ്യന്&#x200d; 2016 ജനുവരി 11ന്  മരണപ്പെട്ടു. എല്ലാവരും ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണങ്ങളിലെ സമാനതകളാണ് സംശയത്തിനിടയാക്കിയത്. </p>



<figure class="wp-block-image"><img loading="lazy" width="845" height="440" src="https://www.chandrikadaily.com/wp-content/uploads/2019/10/kozhikode-murder-crime-news.jpg" alt="" class="wp-image-140973"/></figure>



<p>റോയി തോമസ് മരണപ്പെട്ടപ്പോള്&#x200d; ഹൃദയാഘാതം മൂലമാണെന്ന് പറഞ്ഞെങ്കിലും ചിലര്&#x200d; സംശയം ഉയര്&#x200d;ത്തിയതിനെ തുടര്&#x200d;ന്ന് മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തുകയും സയനൈഡ്  ഉള്ളില്&#x200d; ചെന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യചെയ്തുവെന്നായിരുന്നു അന്നത്തെ പൊലീസിന്റെ നിഗമനം.</p>



<p>അകത്തുനിന്നു പൂട്ടിയ ശുചിമുറിക്കുള്ളിലായിരുന്നു റോയിയുടെ മൃതദേഹം. ഇതാണ് ഹൃദയാഘാതം അല്ലെന്നും ആത്മഹത്യയാണെന്നുമുള്ള നിഗമനത്തിലേക്ക് ബന്ധുക്കളെ എത്തിച്ചത്. മരണത്തില്&#x200d; സംശയം ഉയര്&#x200d;ത്തിയതോടെയാണ് മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തുകയും വിഷാംശം ഉള്ളില്&#x200d; ചെന്നതായി കണ്ടെത്തുകയും ചെയ്തത്. റോയ് തോമസിന്റെ ശരീരത്തില്&#x200d; സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്&#x200d; പോലും അന്വേഷണം നടത്താതെ ആത്മഹത്യയെന്നു പൊലീസ് വിധിയെഴുതിയത് അന്നു തന്നെ വ്യാപക വിമര്&#x200d;ശനത്തിനു വഴിവച്ചിരുന്നു.<br>ആദ്യം മരിച്ച അന്നമ്മയുടെ സഹോദരന്&#x200d; എംഎം മാത്യൂ മഞ്ചാടിയില്&#x200d; എന്ന 68 കാരനാണ് മരണങ്ങളില്&#x200d; ആദ്യ സംശയമുയര്&#x200d;ത്തിയത്.  റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം ചെയ്യണമെന്ന് പിടിവാശി കാണിച്ചത് എം.എം. മാത്യുവായിരുന്നു.  എന്നാല്&#x200d; സംശയമുന്നിയിച്ചതിന് പിന്നാലെ മാത്യൂവും കൊല്ലപ്പെടുകയായിരുന്നു. </p>



<p>ഫെബ്രുവരി 24ന് വൈകിട്ട് 3.30നാണ് എം.എം. മാത്യു മഞ്ചാടിയില്&#x200d; ദുരൂഹ സാഹചര്യത്തില്&#x200d; തളര്&#x200d;ന്നുവീഴുന്നത്.  മരണം നടന്ന ദിവസം മാത്യു വീട്ടില്&#x200d; തനിച്ചയിരുന്നു.  മാത്യു കുഴഞ്ഞു വീണകാര്യം അയല്&#x200d;വാസികളെ അറിയിച്ചത് സമീപത്തു താമസിച്ചിരുന്ന ജോളിയായിരുന്നു. അയല്&#x200d;വാസികള്&#x200d; മാത്യുവിന്റെ വീട്ടിലെത്തിയപ്പോള്&#x200d; കണ്ടതു വായില്&#x200d;നിന്നു നുരയും പതയും വന്നു നിലത്തുകിടക്കുന്ന മാത്യുവിനെയാണ്. അതേ ജോളിയെയാണ് കൂടത്തായി കേസില്&#x200d; ഇപ്പോള്&#x200d; പൊലീസ് പിടികൂടിയിരിക്കുന്നത്. </p>



<p>ഒടുവില്&#x200d; മരണപ്പെട്ട  ടോം തോമസിന്റെ  മകന്&#x200d; റോജോ നല്&#x200d;കിയ സ്വത്തു തര്&#x200d;ക്ക പരാതിയെ തുടര്&#x200d;ന്നുള്ള അന്വേഷണത്തിലാണ്  ക്രൈം ബ്രാഞ്ച് തുടര്&#x200d; മരണങ്ങളിലെ സംശയങ്ങലിലേക്ക് എത്തിയത്. തുടര്&#x200d;ന്ന് നടന്ന ചോദ്യംചെയ്യലില്&#x200d; ചിലരുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് ഇപ്പോഴത്തെ അന്വേഷണത്തിലേക്ക് നയിച്ചത്. </p>



<p>ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്&#x200d; തട്ടിയെടുക്കാന്&#x200d; യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്.  പരാതിക്കാരനായ റോജോയെ പരാതി നല്&#x200d;കുന്നതില്&#x200d; നിന്ന് പിന്തിരിപ്പിക്കാന്&#x200d; ശ്രമിച്ചതായും ആരോപണം ഉയർന്നു. സിലിയുടെ ഭര്&#x200d;ത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ വിവാഹം കഴിക്കുകയായിരുന്നു. അന്വേഷണം യുവതിയിലേക്ക് നീണ്ടതിനു പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്&#x200d; പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. </p>



<p>ഇതോടെ കൂടുതല്&#x200d; അന്വേഷണത്തിനായി കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്&#x200d; പരിശോധിക്കാനും ശാസ്ത്രീയ തെളിവുകള്&#x200d; കണ്ടെത്താനും തീരുമാനിക്കുകയായിരുന്നു. </p>



<p>മരിച്ച സംഭവത്തിൽ ജോളിയേയും  സയനൈഡ് നല്&#x200d;കിയ ബന്ധു മാത്യുവിനേയും സഹായിയടക്കം 3 പേരെയാണ് ഇതുവരെ  കസ്റ്റഡിയില്&#x200d; എടുത്തത്. ജോളിയുടെ രണ്ടാം ഭര്&#x200d;ത്താവ് ഷാജുവിനെയും അദ്ദേഹത്തിന്റെ പിതാവ് സക്കറിയ്യയേയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിട്ടുണ്ട്‌. അതേസമയം ഇവരെ പൊലീസ് കസ്റ്റഡിയില്&#x200d; എടുത്തില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/koodathayi-serial-death-case-special-updates-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൂടത്തായി തുടര്&#x200d;മരണങ്ങള്&#x200d;; ചുരുളഴിയുന്ന പരിശോധന റിപ്പോര്&#x200d;ട്ടുകള്&#x200d;</title>
		<link>https://www.chandrikadaily.com/police-suspect-massacre-in-koodathai-update.html</link>
					<comments>https://www.chandrikadaily.com/police-suspect-massacre-in-koodathai-update.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 04 Oct 2019 10:27:47 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[koodathai murder]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[pinarayi murder cases]]></category>
		<category><![CDATA[serial killing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140888</guid>

					<description><![CDATA[കോഴിക്കോട് കൂടത്തായിയില്&#x200d; ഒരു കുടുംബത്തിലെ ആറ് പേര്&#x200d; വര്&#x200d;ഷങ്ങളുടെ ഇടവേളയില്&#x200d; സമാന സാഹചര്യത്തില്&#x200d; മരിച്ച സംഭവത്തില്&#x200d; മൃതദേഹങ്ങള്&#x200d; അടക്കിയ കല്ലറകള്&#x200d; തുറന്ന ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഇന്ന് രാവിലെ ഒന്&#x200d;പതരയോടെയാണ് ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളേയും പള്ളി അധികൃതരേയും അറിയിച്ച് കോടതിയുടേയും ആര്&#x200d;ഡിഒയുടെയും മുന്&#x200d;കൂര്&#x200d; അനുവാദത്തോടെ കല്ലറ തുറന്നത്. അവസാനം മരിച്ച സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് അല്&#x200d;ഫോന്&#x200d;സ എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യം പരിശോധിച്ചത്. തുടര്&#x200d;ന്ന് അടുത്തുള്ള പള്ളിയിലെ ബാക്കി നാല് പേരുടെ മൃതദേഹങ്ങളും പരിശോനക്ക് എടുത്തുകയായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട് കൂടത്തായിയില്&#x200d; ഒരു കുടുംബത്തിലെ ആറ് പേര്&#x200d; വര്&#x200d;ഷങ്ങളുടെ ഇടവേളയില്&#x200d; സമാന സാഹചര്യത്തില്&#x200d; മരിച്ച സംഭവത്തില്&#x200d; മൃതദേഹങ്ങള്&#x200d; അടക്കിയ കല്ലറകള്&#x200d; തുറന്ന ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഇന്ന് രാവിലെ ഒന്&#x200d;പതരയോടെയാണ് ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളേയും പള്ളി അധികൃതരേയും അറിയിച്ച് കോടതിയുടേയും ആര്&#x200d;ഡിഒയുടെയും മുന്&#x200d;കൂര്&#x200d;  അനുവാദത്തോടെ കല്ലറ തുറന്നത്. </p>



<p>അവസാനം മരിച്ച സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് അല്&#x200d;ഫോന്&#x200d;സ എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യം പരിശോധിച്ചത്. തുടര്&#x200d;ന്ന് അടുത്തുള്ള പള്ളിയിലെ ബാക്കി നാല് പേരുടെ മൃതദേഹങ്ങളും പരിശോനക്ക് എടുത്തുകയായിരുന്നു. മൃതദേഹത്തില്&#x200d; നിന്നും സാമ്പിളെടുത്ത് ശേഷം കല്ലറയില്&#x200d; തിരിച്ചു സംസ്‌കരിച്ചു. ഫോറന്&#x200d;സിക് പരിശോധന ഫലം ഉടന്&#x200d; ലഭിക്കുമെന്നാണ് വിവരം. </p>



<figure class="wp-block-image"><img loading="lazy" width="640" height="360" src="https://www.chandrikadaily.com/wp-content/uploads/2019/10/Copy-of-24-image-size-80-640x360-1.jpg" alt="" class="wp-image-140899"/></figure>



<p> മരണപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്&#x200d; അടക്കിയത് കൂടത്തായി ലൂര്&#x200d;ദ്ദ് മാതാ പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ്. ഇന്ന് രാവിലെ  റൂറല്&#x200d; എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തില്&#x200d; സെമിത്തേരിയിലെത്തിയ പൊലീസ് സംഘം നാലു മൃതദേഹങ്ങളും പുറത്തെടുക്കുകയായിരുന്നു. മണ്ണില്&#x200d; ദ്രവിക്കാതെയുള്ള പല്ല്, എല്ലിന്&#x200d; കഷണങ്ങള്&#x200d; എന്നിവയാണ് പരിശോധനക്ക് എടുത്തത്. പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് ഫോറന്&#x200d;സിക് സയന്റിഫിക് വിഭാഗം വിദഗ്ധര്&#x200d; ഇവ പരിശോധിക്കും. </p>



<p>അതേസമയം ബന്ധുക്കളായ ആറുപേര്&#x200d; സമാനരീതിയില്&#x200d; മരിച്ച സംഭവം ആസൂത്രിതകൊലപാതകമെന്ന് സൂചന നല്&#x200d;കിയ പൊലീസ്, ഒരാളുടെ മരണം സയനൈഡ് ഉള്ളില്&#x200d; ചെന്നാണെന്ന് നേരത്തെ നടന്ന പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d; കണ്ടെത്തിയിരുന്നതായും വ്യക്തമാക്കി. എന്നാല്&#x200d; സംഭവത്തിലെ ദുരൂഹത നീങ്ങാന്&#x200d; പരിശോധനാഫലം പൂര്&#x200d;ണമായി ലഭിക്കണം. മരിക്കുന്നതിനു തൊട്ടുമുമ്പ് ആറു പേരും ഭക്ഷണം കഴിച്ചിരുന്നതായാണ് റിപ്പോര്&#x200d;ട്ട്. സ്വത്ത് തട്ടിയെടുക്കാനുള്ള ബന്ധുവിന്റെ ആസൂത്രിത നീക്കമെന്ന് സംശയം.</p>



<p> 16 വര്&#x200d;ഷങ്ങള്&#x200d;ക്കു മുമ്പുള്ള ഒരു മരണവും പിന്നാലെ  ഏതാനും  വര്&#x200d;ഷങ്ങളുടെ ഇടവേളകളിലുണ്ടായ ബന്ധുക്കളുടെ മരണങ്ങളും ആസൂത്രിത കൊലപാതകമാണെന്ന പരാതിയെ  തുടര്&#x200d;ന്നാണ് കോടതി അനുമതിയോടെ ക്രൈംബ്രാഞ്ച് മൃതദേഹങ്ങള്&#x200d; പുറത്തെടുക്കാന്&#x200d; തീരുമാനിച്ചത്. മരിച്ച ടോം തോമസ് &#8211; അന്നമ്മ ദമ്പതികളുടെ മകനും അമേരിക്കയില്&#x200d; ജോലിയുമുള്ള റോജോയാണ് മരണത്തില്&#x200d; ദുരൂഹത അറിയിച്ച് പരാതി നല്&#x200d;കിയത്.  തുടര്&#x200d;ന്ന് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോടതി ഉത്തരവിന്&#x200d;റെ അടിസ്ഥാനത്തിലാണ് ഇന്ന് പള്ളിസെമിത്തേരിയിലെ കല്ലറകള്&#x200d; തുറന്ന് മൃതദേഹങ്ങള്&#x200d; പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്.&nbsp; </p>



<figure class="wp-block-image"><img loading="lazy" width="1036" height="653" src="https://www.chandrikadaily.com/wp-content/uploads/2019/10/kooda-copy-1.jpg" alt="" class="wp-image-140902"/></figure>



<p>സംഭവത്തിന് പിന്നില്&#x200d; മരിച്ചവരുമായി അടുത്ത ബന്ധമുള്ള ഒരാളെയാണ്  ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. സാഹചര്യതെളിവുകള്&#x200d;ക്ക് പുറമേ ശാസ്ത്രീയ തെളിവുകള്&#x200d; കൂടി ശേഖരിക്കുന്നതിന് വേണ്ടിയാണ് പരിശോധന. സംഭവത്തിന് പിന്നിലെ കുറ്റവാളികളെന്ന് സംശയിക്കുന്ന രണ്ടുപേര്&#x200d; പൊലീസിന്റെ പിടിയിലായതായും റിപ്പോര്&#x200d;ട്ടുണ്ട്. സംശയത്തിലുള്ള ബന്ധുവിന്റെ  ബാങ്ക് അക്കൗണ്ടുകളും ഫോണ്&#x200d;കോളുകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. സംശയാസ്പദമായ പല തെളിവുകളും ഇതില്&#x200d; നിന്നും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ടോം തോമസിന്റെ മക്കളില്&#x200d; നാട്ടിലുള്ള ഏകമകള്&#x200d; രഞ്ജി തോമസ് എറണകുളത്തുനിന്ന് ഇന്ന് കൂടത്തായിയില്&#x200d;  പൊലീസ് നടപടിക്ക് ദൃക്‌സാക്ഷിയാവാന്&#x200d; എത്തിയിട്ടുണ്ട്. </p>



<p>റിട്ട. വിദ്യഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ, മകന്&#x200d; റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്&#x200d;, ടോം തോമസിന്റെ സഹോദരന്&#x200d; പുലിക്കയം സ്വദേശി റിട്ട. അധ്യാപകനായ  പൊന്നാമറ്റം സക്കറിയയുടെ  മകന്&#x200d; ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് അല്&#x200d;ഫോന്&#x200d;സ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്&#x200d; പല കാലയളവിലായി മരിച്ചത്. </p>



<p>2002  ഓഗസ്റ്റ് 22 നാണ്  കേസിനാസ്പദമായ ആദ്യ മരണം. അന്നമ്മയായിരുന്നു ആദ്യം മരിച്ചത്. ആട്ടിന്&#x200d;സൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞു വീണായിരുന്നു മരണം. അസ്വാഭാവികതയൊന്നും ആര്&#x200d;ക്കും തോന്നിയിരുന്നില്ല.  ആറുവര്&#x200d;ഷത്തിനുശേഷം 2008 ഓഗസ്റ്റ് 26ന് ടോംതോമസും മരിച്ചു. ഛര്&#x200d;ദ്ദിച്ച് അവശനായായിരുന്നു ടോമിന്റെ മരണം. മൂന്നാം വര്&#x200d;ഷം  2011  സെപ്റ്റംബര്&#x200d; 30ന്  മകന്&#x200d; റോയ്  തോമസും മരിച്ചു. തൊട്ടുപിന്നാലെ തന്നെ മാത്യുവും മരിച്ചു. പിന്നീടാണ് ഷാജുവിന്റെ മകന്&#x200d; പത്തുമാസം പ്രായമായ കുഞ്ഞും ആറ് മാസത്തിന് ശേഷം അമ്മ സിലിയും മരിക്കുന്നത്. മരണങ്ങളില്&#x200d; പലതും പെട്ടന്ന് കുഴഞ്ഞു വീണായിരുന്നു. അതിനാല്&#x200d; ഹൃദയാഘാതമാണെന്ന സംശയമായിരുന്നു ബന്ധുക്കള്&#x200d;ക്കുണ്ടായിരുന്നത്. ഇതില്&#x200d; ടോം തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്‌മോര്&#x200d;ട്ടം ചെയ്തിരുന്നത്. വിഷം അകത്തു ചെന്നാണ് മരണമെന്നായിരുന്നു പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടെങ്കിലും പിന്നീട് തുടര്&#x200d; നടപടികളോ അന്വേഷണങ്ങളോ ഉണ്ടായില്ല. എന്നാല്&#x200d; തുടര്&#x200d;ച്ചയായി ഒരു കുടുംബത്തിലുള്ളവര്&#x200d; ഒരേ രീതിയില്&#x200d; മരിച്ചതാണ് ബന്ധുക്കളില്&#x200d; ചിലരില്&#x200d; സംശയം ജനിപ്പിച്ചതും അന്വേഷണത്തിലേക്ക് വഴി തുറന്നതും. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-suspect-massacre-in-koodathai-update.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിണറായി കൂട്ടക്കൊല: സൗമ്യയുടേത് വഴിവിട്ട ജീവിതം; മുന്&#x200d; ഭര്&#x200d;ത്താവിന്റെ മൊഴി</title>
		<link>https://www.chandrikadaily.com/pinarayi-murder-cases-police-questioned-soumyas-husband.html</link>
					<comments>https://www.chandrikadaily.com/pinarayi-murder-cases-police-questioned-soumyas-husband.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 28 Apr 2018 05:30:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pinarayi murder cases]]></category>
		<category><![CDATA[soumya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=82323</guid>

					<description><![CDATA[കണ്ണൂര്&#x200d;: പിണറായി പടന്നക്കര കൂട്ടക്കൊല കേസില്&#x200d; പ്രതി സൗമ്യയുടെ മുന്&#x200d; ഭര്&#x200d;ത്താവ് കിഷോറില്&#x200d; നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. സൗമിയുടെ വഴിവിട്ട ജീവിതമാണ് ബന്ധം ഒഴിയാന്&#x200d; കാരമെന്നാണ് കിഷോറിന്റെ മൊഴി. ആദ്യ ഭര്&#x200d;ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും വിഷം തന്ന് കൊലപ്പെടുത്താന്&#x200d; ശ്രമിച്ചുവെന്നും സൗമ്യ ആരോപിച്ച പശ്ചാത്തലത്തിലാണ് പൊലീസ് കിഷോറിന്റെ മൊഴിയെടുത്തത്. &#8216;പതിനെട്ട് വയസ്സുള്ളപ്പോഴാണ് സൗമ്യയെ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹം നിയപരമായി രജിസ്റ്റര്&#x200d; ചെയ്തിരുന്നില്ല. സൗമ്യയുടെ വഴിവിട്ട ജീവിതമാണ് ബന്ധം ഒഴിവാക്കാന്&#x200d; കാരണം. ഇളയമകള്&#x200d; കീര്&#x200d;ത്തനയുടേത് [&#8230;]]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: പിണറായി പടന്നക്കര കൂട്ടക്കൊല കേസില്&#x200d; പ്രതി സൗമ്യയുടെ മുന്&#x200d; ഭര്&#x200d;ത്താവ് കിഷോറില്&#x200d; നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. സൗമിയുടെ വഴിവിട്ട ജീവിതമാണ് ബന്ധം ഒഴിയാന്&#x200d; കാരമെന്നാണ് കിഷോറിന്റെ മൊഴി.</p>
<p>ആദ്യ ഭര്&#x200d;ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും വിഷം തന്ന് കൊലപ്പെടുത്താന്&#x200d; ശ്രമിച്ചുവെന്നും സൗമ്യ ആരോപിച്ച പശ്ചാത്തലത്തിലാണ് പൊലീസ് കിഷോറിന്റെ മൊഴിയെടുത്തത്.</p>
<p>&#8216;പതിനെട്ട് വയസ്സുള്ളപ്പോഴാണ് സൗമ്യയെ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹം നിയപരമായി രജിസ്റ്റര്&#x200d; ചെയ്തിരുന്നില്ല. സൗമ്യയുടെ വഴിവിട്ട ജീവിതമാണ് ബന്ധം ഒഴിവാക്കാന്&#x200d; കാരണം. ഇളയമകള്&#x200d; കീര്&#x200d;ത്തനയുടേത് സ്വാഭാവിക മരണമാണ്. വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോള്&#x200d; സൗമ്യ വിഷം കുടിച്ച് മരിക്കാന്&#x200d; ശ്രമിച്ചിരുന്നു&#8217; കിഷോര്&#x200d; മൊഴി നല്&#x200d;കി.</p>
<p>അതിനിടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്&#x200d;ന്ന് സൗമ്യയെ പൊലീസ് ഇന്ന് ഉച്ചക്ക് കോടതിയില്&#x200d; ഹാജരാക്കും. സൗമ്യയുമായി ബന്ധമുണ്ടായിരുന്ന നാലു പേരെ ഇന്നലെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. സൗമ്യക്കു വേണ്ടി അഡ്വ.ബി.എ ആളൂര്&#x200d; കോടതിയില്&#x200d; ഹാജരാകുമെന്നാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-murder-cases-police-questioned-soumyas-husband.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216; ആ സ്‌നേഹത്തില്&#x200d; കൊലയാളിയുണ്ടെന്ന് അറിഞ്ഞില്ല&#8217;; പൊട്ടിക്കരഞ്ഞ് സൗമ്യയുടെ സഹോദരി</title>
		<link>https://www.chandrikadaily.com/soumya-sisters-reply-on-kannur-pinarayi-murder-cases.html</link>
					<comments>https://www.chandrikadaily.com/soumya-sisters-reply-on-kannur-pinarayi-murder-cases.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 26 Apr 2018 04:00:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pinarayi murder cases]]></category>
		<category><![CDATA[soumya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=82074</guid>

					<description><![CDATA[കണ്ണൂര്&#x200d;: കണ്ണൂര്&#x200d; പിണറായിയിലെ പടന്നക്കര കൂട്ടക്കൊലക്കേസിനെക്കുറിച്ച് പ്രതികരിച്ച് പ്രതി സൗമ്യയുടെ സഹോദരി. ആ സ്‌നേഹത്തില്&#x200d; കൊലയാളിയുണ്ടെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ലെന്ന് സഹോദരി പ്രതികരിച്ചു. വിഷം ഉള്ളില്&#x200d; ചെന്ന് മാതാപിതാക്കളും മകളും ഛര്&#x200d;ദിച്ചപ്പോള്&#x200d; രോഗാവസ്ഥ വ്യക്തമാക്കി സൗമ്യ ഓരോഘട്ടത്തിലും ദൃശ്യങ്ങള്&#x200d; വാട്‌സ്ആപ്പ് വഴി തനിക്ക് അയച്ചു തന്നിരുന്നു. പിതാവിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെത്തിക്കണമെന്ന് ഡോക്ടര്&#x200d;മാര്&#x200d; നിര്&#x200d;ദേശിച്ചപ്പോള്&#x200d; സൗമ്യ തടസ്സം നിന്നപ്പോള്&#x200d; പോലും ദുരുദ്ദേശ്യം മനസ്സിലാക്കാനായില്ല. പിതാവ് കുഞ്ഞിക്കണ്ണന്റെ രക്തത്തില്&#x200d; അമിതമായ തോതില്&#x200d; അമോണിയ കണ്ടെത്തിയിരുന്നുവെന്നും സൗമ്യയുടെ സഹോദരി പറഞ്ഞതായി മനോരമ [&#8230;]]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: കണ്ണൂര്&#x200d; പിണറായിയിലെ പടന്നക്കര കൂട്ടക്കൊലക്കേസിനെക്കുറിച്ച് പ്രതികരിച്ച് പ്രതി സൗമ്യയുടെ സഹോദരി. ആ സ്‌നേഹത്തില്&#x200d; കൊലയാളിയുണ്ടെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ലെന്ന് സഹോദരി പ്രതികരിച്ചു. വിഷം ഉള്ളില്&#x200d; ചെന്ന് മാതാപിതാക്കളും മകളും ഛര്&#x200d;ദിച്ചപ്പോള്&#x200d; രോഗാവസ്ഥ വ്യക്തമാക്കി സൗമ്യ ഓരോഘട്ടത്തിലും ദൃശ്യങ്ങള്&#x200d; വാട്‌സ്ആപ്പ് വഴി തനിക്ക് അയച്ചു തന്നിരുന്നു. പിതാവിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെത്തിക്കണമെന്ന് ഡോക്ടര്&#x200d;മാര്&#x200d; നിര്&#x200d;ദേശിച്ചപ്പോള്&#x200d; സൗമ്യ തടസ്സം നിന്നപ്പോള്&#x200d; പോലും ദുരുദ്ദേശ്യം മനസ്സിലാക്കാനായില്ല. പിതാവ് കുഞ്ഞിക്കണ്ണന്റെ രക്തത്തില്&#x200d; അമിതമായ തോതില്&#x200d; അമോണിയ കണ്ടെത്തിയിരുന്നുവെന്നും സൗമ്യയുടെ സഹോദരി പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്&#x200d;ട്ട് ചെയ്തു.<br />
സഹോദരിക്ക് പോലും തിരിച്ചറിയാന്&#x200d; കഴിയാത്തവിധം അഭിനയിച്ചാണ് സൗമ്യ കൊലപാതക പരമ്പര ആസൂത്രണം ചെയ്ത് നടപ്പാക്കിയത്്.സ്‌നേഹത്തോടെ പെരുമാറിയ സൗമ്യയിലെ കൊലയാളിയെ തിരിച്ചറിയാന്&#x200d; സാധിച്ചിരുന്നില്ല. അമ്മയുടെ മരണകാരണം കണ്ടെത്താന്&#x200d; ബന്ധുക്കള്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തിയപ്പോള്&#x200d; തടയാന്&#x200d; ശ്രമിച്ചതായും സഹോദരി പറഞ്ഞു. പ്രായമായ ആളുടെ ശരീരം എന്തിന് കീറിമുറിക്കണമെന്നാണ് ഇതിനു മറുപടിയായി സൗമ്യ പറഞ്ഞത്. അച്ഛന്റെ രക്തത്തില്&#x200d; അമോണിയ വന്നതിന്റെ കാരണവും പൊലീസ് പുറത്തു കൊണ്ടുവരണമെന്നും സഹോദരി പറഞ്ഞു. കുഞ്ഞികണ്ണന്റെ മരണകാരണം അലൂമിനിയം ഫോസ് ഫൈഡാണെന്ന് കണ്ടെത്തിയെങ്കിലും അമോണിയയുടെ സാന്നിധ്യത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/soumya-sisters-reply-on-kannur-pinarayi-murder-cases.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
