<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pinarayi viajayn &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pinarayi-viajayn/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 12 Nov 2025 10:39:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pinarayi viajayn &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വെന്റിലേറ്ററിലായ ആരോഗ്യകേരളം</title>
		<link>https://www.chandrikadaily.com/arogya-keralam-on-ventilator.html</link>
					<comments>https://www.chandrikadaily.com/arogya-keralam-on-ventilator.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 12 Nov 2025 10:39:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika daily]]></category>
		<category><![CDATA[pinarayi viajayn]]></category>
		<category><![CDATA[veenageorge]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363362</guid>

					<description><![CDATA[കേരളത്തിലെ ഒരു ആശുപത്രിയും രോഗികള്‍ക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാകുന്നതാണ് അടുത്തിടെ നടന്ന സംഭവങ്ങള്‍.]]></description>
										<content:encoded><![CDATA[<p>അടിക്കടി ദുരന്തങ്ങള്&#x200d;, മരണങ്ങള്&#x200d;, ചികിത്സിക്കാന്&#x200d; മരുന്നില്ല. ശസ്ത്രക്രിയ നടത്താന്&#x200d; ഉപകരണങ്ങളില്ല, ചികിത്സാ പിഴവ്), ഡോക്ടര്&#x200d;മാര്&#x200d;ക്കു നേരെ വര്&#x200d;ധിച്ചുവരുന്ന ആക്രമണങ്ങള്&#x200d;. കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ നേര്&#x200d;ചിത്രമാണിത്. സിസ്റ്റം തകര്&#x200d;ന്നതാണ് എല്ലാത്തിനും കാരണം ഈ സിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നതാകട്ടെ മന്ത്രി വീണാ ജോര്&#x200d;നും റിപ്പോര്&#x200d;ട്ട് തേടാനും മാത്രമായൊരു മന്ത്രി. രണ്ടാം പിണറായി സര്&#x200d;ക്കാരിന് ചരമഗീതമെഴുതുന്നതില്&#x200d; ഈ മന്ത്രി വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് ചെറുതല്ല.</p>
<p>കേരളത്തിലെ ഒരു ആശുപത്രിയും രോഗികള്&#x200d;ക്ക് വേണ്ടിയല്ല പ്രവര്&#x200d;ത്തിക്കുന്നതെന്ന് വ്യക്തമാകുന്നതാണ് അടുത്തിടെ നടന്ന സംഭവങ്ങള്&#x200d;. ആശുപത്രികളില്&#x200d; നിന്ന് ഗതികേടിലേക്ക് ആരോഗ്യമേഖലയെ തള്ളിവിട്ടതില്&#x200d; ഈ സര്&#x200d;ക്കാരിന് ന്യായീകരണമുണ്ടാകില്ല. കേരളത്തിലെ ആരോഗ്യരംഗം ഇത്രമാത്രം കുത്തഴിഞ്ഞ മറ്റൊരു കാലമുണ്ടായിട്ടില്ല. എല്ലാവര്&#x200d;ക്കും സൗജന്യ ചികിത്സ എന്നാണ് സര്&#x200d;ക്കാര്&#x200d; അവകാശപ്പെടുന്നത്. എന്നാല്&#x200d; പണം നല്&#x200d;കിയിട്ടുപോലും ചികിത്സ കിട്ടാതെ ജനം വലയുകയാണ്.</p>
<p>കേരളത്തിലെ എല്ലാ ജില്ലകളിലും മെഡിക്കല്&#x200d; കോളജ് എന്ന സ്വപ്നവുമായി മുന്നോട്ടുവന്ന ഉമ്മന്&#x200d; ചാണ്ടി സര്&#x200d;ക്കാരിന്റെ്‌റെ പദ്ധതിയെ അട്ടിമറിച്ചവര്&#x200d;ക്ക് നിലവിലുള്ള ആശുപത്രികള്&#x200d; പോലും നന്നായി നടത്തിക്കൊണ്ടുപോകാന്&#x200d; കഴിഞ്ഞിട്ടില്ല. ആരോഗ്യരംഗത്തുനിന്ന് അടു ത്തകാലത്ത് നല്ലതൊന്നും കേട്ടിട്ടില്ല. സംസ്ഥാനത്തിന്റെ ആരോഗ്യ രംഗം ദേശീയ റാങ്കിംഗില്&#x200d; ഒന്നാം സ്ഥാനത്ത് നിന്ന് ഈ വര്&#x200d;ഷം നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ആരോഗ്യ കേരളം നമ്പര്&#x200d; വണ്&#x200d; എന്നും ലോകം മാത്യകയാക്കുന്നുവെന്നുമുള്ള അവകാശവാദം പൊളി ഞ്ഞുവീഴുകയാണ്.</p>
<p>ശസ്ത്രക്രിയ ഉപകരണങ്ങള്&#x200d; ഇല്ലാത്തതിനാല്&#x200d; പാവങ്ങളെ ചികിത്സ നല്&#x200d;കാതെ തിരിച്ചയക്കുന്നെന്ന് തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലെ ഒരു ഡോക്ടറാണ് വെളിപ്പെടുത്തിയത്. കോട്ടയം മെഡിക്കല്&#x200d; കോളജിലെ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ ബന്ധു മരിച്ചു. തിരുവനന്തപുരം മെഡിക്കല്&#x200d; കോളജില്&#x200d; ചികിത്സ കിട്ടാതെ വേണു എന്ന യുവാവ് മരിച്ചു. എസ്. എ.ടിയില്&#x200d; അണുബാധയുണ്ടായ ഗര്&#x200d;ഭിണി ചികിത്സ കിട്ടാതെ മരിച്ചത് കഴിഞ്ഞ ദിവസമാണ്. ഇവയെല്ലാം സര്&#x200d;ക്കാരിന് &#8216;ഒറ്റപ്പെട്ട സംഭവങ്ങളാണ്. പക്ഷേ, സാധാരണ ജനത്തിന് ഭീതിയുടെ നാളുകളാണ് ഇവര്&#x200d; സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. അസുഖം വന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; ആശുപത്രികളെ സമീപിക്കാന്&#x200d; ജനം ഭയപ്പെടുന്നു.</p>
<p>ഇനിയെങ്കിലും സര്&#x200d;ക്കാര്&#x200d; തിരുത്തണം, വീഴ്ചകള്&#x200d; സമ്മതിച്ച് പരിഹാരം കാണണം, നമ്പര്&#x200d; വണ്&#x200d; അവകാശവാദങ്ങളും പി.ആര്&#x200d; വര്&#x200d;ക്കുകളും മാറ്റിവെച്ച് ഇവരുടെ വേദനകള്&#x200d; അറിയണം. ആരോഗ്യമന്ത്രി ഇനിയെങ്കിലും കണ്ണുതുറക്കണം. സിസ്റ്റം ഹാങായപ്പോള്&#x200d; ഇങ്ങനെ ചിലത് ഇവിടെ സംഭവിച്ചിട്ടുണ്ട്.</p>
<p><img loading="lazy" class="alignnone size-medium wp-image-363366" src="https://cdn-1.chandrikadaily.com/wp-contents/uploads/2025/11/WhatsApp-Image-2025-11-12-at-3.53.17-PM-1-300x170.jpeg" alt="" width="300" height="170" srcset="https://www.chandrikadaily.com/wp-content/uploads/2025/11/WhatsApp-Image-2025-11-12-at-3.53.17-PM-1-300x170.jpeg 300w, https://www.chandrikadaily.com/wp-content/uploads/2025/11/WhatsApp-Image-2025-11-12-at-3.53.17-PM-1-768x435.jpeg 768w, https://www.chandrikadaily.com/wp-content/uploads/2025/11/WhatsApp-Image-2025-11-12-at-3.53.17-PM-1.jpeg 999w" sizes="(max-width: 300px) 100vw, 300px" />ഇത് കോട്ടയം മെഡിക്കല്&#x200d; കോളേജ്</p>
<p>കെട്ടിടം തകര്&#x200d;ന്ന് വീട്ടമ്മ മരിച്ചു, ശസ്ത്രക്രിയാ ഉപകരണങ്ങള്&#x200d; കരാറുകാര്&#x200d; തിരികെ എടുത്തു</p>
<p>മകള്&#x200d;ക്ക് ശസ്ത്രക്രിയ നടത്താന്&#x200d; കൂടെയെത്തിയ വീട്ടമ്മ കെട്ടിടം തകര്&#x200d;ന്നു മരിക്കാനിടയായ സംഭവം ആരോഗ്യ കേരളത്തിന്റെ തകര്&#x200d;ച്ചയുടെ ഉത്തമ ഉദാഹരണമാണ്. തലയോലപ്പറമ്പ് സ്വദേശി ബിന്ദു എന്ന വീട്ടമ്മയാണ് മരിച്ചത്. പഴയ കെട്ടിടങ്ങള്&#x200d; പൊളിച്ചുകളയാതെ അതുതന്നെ വീണ്ടും ഉപയോഗിക്കാന്&#x200d; തുറന്നുകൊടുത്ത അധികൃതരുടെ നിലപാടാണ് ആ ദുരന്തത്തിന് വഴിവെച്ചത്. കോടികള്&#x200d; കുടിശ്ശിക ആയതോടെ മരുന്നു കമ്പനികള്&#x200d; ശസ്ത്രക്രിയാ ഉപകരണങ്ങള്&#x200d; തിരികെ എടുത്ത സംഭവവും കോട്ടയം മെഡിക്കല്&#x200d; കേളജിലുണ്ടായി. സ്ഥിരമായി മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും കരാര്&#x200d; വ്യവസ്ഥയില്&#x200d; മെഡിക്കല്&#x200d; കോളജിനു നല്&#x200d;കി വന്നിരുന്ന വിനായകാ എന്റര്&#x200d;പ്രൈസസ്, പര്&#x200d;പ്പിള്&#x200d;, ഓ റിയന്റ്‌റ് എന്നീ കമ്പനികളാണ് അവര്&#x200d; നല്&#x200d;കിയ ഉപകരണങ്ങള്&#x200d; പിന്&#x200d;വലിച്ചത്. ഉപകരണങ്ങളുടെ വില നാളുകളായി കുടിശ്ശികയായിരുന്നു.</p>
<p>സര്&#x200d;ക്കാര്&#x200d; കരാര്&#x200d; പ്രകാരം കമ്പനികള്&#x200d;ക്കു കോടികളാണ് കൊടുക്കാനുണ്ടായിരുന്നത്. ഇതോടെ അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകള്&#x200d; ഉള്&#x200d;പ്പെടെ മെഡിക്കല്&#x200d; കോളജില്&#x200d; മുടങ്ങുന്ന സാഹചര്യവും ഉണ്ടായി. ആവശ്യത്തിന് ഡോക്ടര്&#x200d;മാരും പാരാമെഡിക്കല്&#x200d; സ്റ്റാഫും മരുന്നുകളും ഇല്ലാതെ കോട്ടയം മെഡിക്കല്&#x200d; കോളജ് ആശുപത്രി. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതം പേറുകയാണ് പാവപ്പെട്ട രോഗികള്&#x200d;. കോട്ടയം ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലെ സാധാരണക്കാരുടെ വിദഗ്ധ ചികിത്സാ കേന്ദ്രമായ കോട്ടയം മെഡിക്കല്&#x200d; കോളജില്&#x200d; ഉപകരണങ്ങളുടെ കുറവ് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ദിവസേന ആയിരം മുതല്&#x200d; രണ്ടായിരം വരെ രോഗികളാണ് കോട്ടയം മെഡിക്കല്&#x200d; കോളജ് ആശുപത്രി ഒ.പി യില്&#x200d; വന്നുപോകുന്നത്. രോഗികള്&#x200d;ക്ക് അനുപാതികമായി ഡോക്ടര്&#x200d;മാരും മറ്റു ജീവനക്കാരും ഇവിടെ ഉണ്ടാകേണ്ടതണ്ട്. തസ്തികള്&#x200d; വെട്ടി ചുരുക്കുകയും പുതിയത് സൃഷ്ടിക്കാതെയും സര്&#x200d;ക്കാര്&#x200d; മുമ്പോട്ട് പോകുകയാണ്. ഇതിനെതിരെ അധ്യാപക ഡോക്ടര്&#x200d;മാരുടെ സമരവും നടക്കുന്നു.</p>
<p>അടിസ്ഥാന സൗകര്യമില്ലായ്മ സൃഷ്ടിക്കുന്ന പ്രതിസന്ധി വിവിധ വിഭാഗങ്ങളുടെ പ്രവര്&#x200d;ത്തനത്തെ ബാധിക്കുന്നു. കിഡ്നി രോഗികളുടെ എണ്ണം വര്&#x200d;ധിച്ചതോടെ ഡയാലിസിസ് മെഷീനുകള്&#x200d; തികയാത്ത സ്ഥിതിയാണുള്ളത്. ഡയാലിസിസിന് കാത്തുനില്&#x200d;ക്കേണ്ട രോഗികളുടെ എണ്ണം ദിവസേന വര്&#x200d;ധിച്ചുവരികയാണ് . സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നുണ്ട്. ലാബുകളില്&#x200d; ഒട്ടുമിക്ക പരിശോധനയും നടക്കുന്നില്ല. അതിനും സ്വകാര്യ സ്ഥാപനങ്ങളെയാണ് രോഗികള്&#x200d; ആശ്രയിക്കുന്നത്. വലിയ സാമ്പത്തിക ബുദ്ധിമു ട്ടാണ് രോഗികള്&#x200d;ക്ക് ഇതുമൂലം ഉണ്ടാകുന്നത്. നേത്ര വിഭാഗത്തില്&#x200d; ടി ലേസര്&#x200d;, ഒ.സി.റ്റി മെഷീനുകള്&#x200d; തകരാറിലായതോടെ ഒരു വര്&#x200d;ഷമായി പരിശോധന നിര്&#x200d;ത്തിവച്ചിരിക്കുകയാണ്. ഇതിന് സ്വകാര്യ സ്ഥാപനങ്ങളില്&#x200d; 3000 മുതല്&#x200d; 4000 രൂപ വരെയാണ് വേണ്ടിവരുന്നത്. കാര്&#x200d;ഡിയോളജി വിഭാഗത്തിലും വിവിധ സൗജന്യ ചികിത്സകള്&#x200d; നിര്&#x200d;ത്തിവച്ചിരിക്കുന്നു. ഉപകരണങ്ങളുടെ ലഭ്യത കുറവ് ആണ് പ്രതിസന്ധിക്ക് കാരണം.</p>
<p>ഗൈനക്കോളജി പരിശോധനകളും ആശുപത്രിയിലെ ലാബില്&#x200d; നടത്താതെ മെഡിക്കല്&#x200d; കോളജിലെ സെന്&#x200d;ട്രലൈസ്ഡ് ലാബിലേക്കാണ് പറഞ്ഞയക്കുന്നത്. കോടിക്കണക്കിന് രൂപയുടെ പുതിയ കെട്ടിടങ്ങള്&#x200d; മെഡിക്കല്&#x200d; കോളജില്&#x200d; നിര്&#x200d;മിച്ചിട്ടുണ്ടെങ്കിലും അവിടെ ചികിത്സാ സംവിധാനങ്ങള്&#x200d; ഏര്&#x200d;പ്പെടുത്താന്&#x200d; വൈകുകയാണ്. അവയവ മാറ്റ ശസ്ത്രക്രിയകള്&#x200d; നടത്തി പേരെടുത്ത മെഡിക്കല്&#x200d; കോളജ് ഇനിയുമേറെ വികസന വഴിയില്&#x200d; സഞ്ചരിക്കാനുണ്ട്. ഒരു പറ്റം വിദഗ്ധരായ ഡോക്ടര്&#x200d;മാര്&#x200d; പൊതുസമൂഹത്തിന് ഗുണകരമായി നന്മ ചെയ്യുന്നു. എന്നാല്&#x200d; ഒരു വശത്ത് ജീവനക്കാരുടെയും സര്&#x200d;ക്കാരിന്റെയും അനാസ്ഥ കൊണ്ട് രോഗികള്&#x200d;ക്ക് ഉണ്ടാകുന്ന അപകടകരമായ സ്ഥിതിയും മരണങ്ങളും നാടിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
<p><img loading="lazy" class="alignnone size-medium wp-image-363369" src="https://cdn-1.chandrikadaily.com/wp-contents/uploads/2025/11/7-1-300x225.jpg" alt="" width="300" height="225" srcset="https://www.chandrikadaily.com/wp-content/uploads/2025/11/7-1-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2025/11/7-1-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2025/11/7-1.jpg 800w" sizes="(max-width: 300px) 100vw, 300px" />അമീബിക് മസ്തിഷ്‌ക ജ്വരം പഠിക്കാതെ പറയുന്ന മന്ത്രി</p>
<p>തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം കേരളത്തില്&#x200d; വ്യാപകമാകുമ്പോള്&#x200d; സ്വന്തം നിസഹായാവസ്ഥയെ ന്യായീകരിക്കുകയാണ് ആരോഗ്യ മന്ത്രി വീണാ ജോര്&#x200d;ജ്. അമീബിക് രോഗത്തിന്റെ വ്യാപനം 2013ല്&#x200d; ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാരിന്റെ കാലത്ത് തന്നെ കണ്ടെത്തിയിരുന്നെന്നും അതിനെതിരെ ഒന്നും ചെയ്തില്ലെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഈ രംഗത്തെ വലിയ കാര്യങ്ങളൊക്കെ ചെയ്തത് താന്&#x200d; അധികാരത്തില്&#x200d; എത്തിയിട്ടാണെന്ന് സൂചിപ്പിക്കുകയായിരുന്നു സമുഹ മാധ്യമത്തിലൂടെ മന്ത്രി വീണാ ജോര്&#x200d;ജ് ചെയ്തത്. കോര്&#x200d;ണിയ അള്&#x200d;സറുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ഉന്നയിച്ച ഗവേഷണ പ്രബന്ധം 2013 അല്ല മറിച്ച് 2018ല്&#x200d; ഒന്നാം പിണറായി സര്&#x200d;ക്കാരിന്റെ കാലത്താണ് പ്രസിദ്ധീകരിച്ചതെന്ന് ആരോഗ്യ വിദഗ്ദ്ധര്&#x200d; വ്യക്തമാക്കിയതോടെയാണ് വാദം പൊളിഞ്ഞു.</p>
<p>കിണര്&#x200d; വെള്ളത്തില്&#x200d; നിന്ന് കോര്&#x200d;ണിയ അള്&#x200d;സര്&#x200d; പിടിപെടുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് വിദഗ്ധര്&#x200d; ചൂണ്ടിക്കാട്ടി. പ്രബന്ധം പ്രസിദ്ധീകരിച്ച തീയതി സഹിതം ചൂണ്ടിക്കാട്ടിയാണ് വിദഗ്ധര്&#x200d; മന്ത്രിയുടെ പിഴവ് തുറന്നു കാട്ടിയത്. കിണര്&#x200d; വെള്ളത്തില്&#x200d; നിന്ന് കോര്&#x200d;ണിയ അള്&#x200d;സര്&#x200d; പിടിപെടുന്നത് 2013ല്&#x200d; തന്നെ കണ്ടെത്തിയിരുന്നു എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാദം. തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലെ ഡോക്ടര്&#x200d;മാരുടെ പഠന റിപ്പോര്&#x200d;ട്ട് പങ്കുവച്ചായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം ഈ വാദം ഉന്നയിച്ചത്. അന്നത്തെ ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാരിന് കീഴിലെ ആരോഗ്യവകുപ്പ് ഇതില്&#x200d; യാതൊന്നും ചെയ്തില്ലെന്നും മന്ത്രി വിമര്&#x200d;ശനം ഉന്നയിച്ചിരുന്നു.</p>
<p>എന്നാല്&#x200d; കെ. കെ.ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് ഈ റിപ്പോര്&#x200d;ട്ട് പ്രസിദ്ധീകരിച്ചതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്&#x200d; ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല കോര്&#x200d;ണിയ അള്&#x200d;സറും ഇപ്പോള്&#x200d; വ്യാപിക്കുന്ന അമീബിക് മസ്തിഷ്‌ക ജ്വരവുമായി ഒരുബ ന്ധവും ഇതേവരെ തെളിയിക്കപ്പെട്ടില്ലെന്നും ആരോഗ്യ വിദഗ്ധര്&#x200d; വാദിക്കുന്നു. മന്ത്രി പറഞ്ഞതുപോലെ റിപ്പോര്&#x200d;ട്ട് അമീബിക് മസ്തിഷ്‌കജ്വരവുമായി ബന്ധപ്പെട്ടതല്ലെന്നും കോര്&#x200d;ണിയ അള്&#x200d;സറുമായി ബന്ധപ്പെട്ടാണെന്നുമാണ് വിദഗ്ദ്ധര്&#x200d; വ്യക്തമാക്കുന്നത്.</p>
<p>&nbsp;</p>
<p><img loading="lazy" class="alignnone size-medium wp-image-363370" src="https://cdn-1.chandrikadaily.com/wp-contents/uploads/2025/11/WhatsApp-Image-2025-11-12-at-3.57.55-PM-169x300.jpeg" alt="" width="169" height="300" srcset="https://www.chandrikadaily.com/wp-content/uploads/2025/11/WhatsApp-Image-2025-11-12-at-3.57.55-PM-169x300.jpeg 169w, https://www.chandrikadaily.com/wp-content/uploads/2025/11/WhatsApp-Image-2025-11-12-at-3.57.55-PM.jpeg 218w" sizes="(max-width: 169px) 100vw, 169px" />നോവായി പല്ലശനയിലെ ഒന്&#x200d;പത് വയസ്സുകാരി ചികിത്സാപിഴവില്&#x200d; കൈ മുറിച്ചുമാറ്റി</p>
<p>ആരോഗ്യരംഗം നമ്പര്&#x200d;വണ്ണാണെന്ന ഇടതുസര്&#x200d;ക്കാരിന്റെ മേനിപറച്ചില്&#x200d; പൊള്ളയാണെന്നതിന്റെ മികച്ച ഉദാഹരണമാണ് പാലക്കാട് ജില്ലയിലെ പല്ലശന ഒന്&#x200d;പത് വയസ്സുകാരിക്കുണ്ടായ ദുരനുഭവം. കൂട്ടുകാരോടൊപ്പം കളിച്ചുല്ലസിച്ച് പാറിനടക്കേണ്ട പ്രായത്തിലാണ് ഡോക്ടര്&#x200d;മാരുടെ ചികിത്സാപിഴവ് കാരണം കൈമുറിച്ചുമാറ്റേണ്ടിവന്നത്. സംസ്ഥാനത്തെ സര്&#x200d;ക്കാര്&#x200d; ആശുപത്രികളിലെ അനാസ്ഥ എത്രമാത്രമാണെന്ന് വിളച്ചോതുകൂടിയാണിത്.കഴിഞ്ഞ സെപ്തംബര്&#x200d; 24ന് വൈകീട്ട് വീട്ടില്&#x200d; കളിച്ചുകൊണ്ടിരിക്കെയാണ് വീണ് ഒന്&#x200d;പത് വയസ്സുകാരിക്ക് കൈയ്ക്ക് പരിക്കേല്&#x200d; ക്കുന്നത്. തുടര്&#x200d;ന്ന് മാതാപിതാക്കള്&#x200d; ആദ്യം ചിറ്റൂര്&#x200d; ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സതേടിയെത്തി. കൈക്ക് മുറിവിന് പുറമെ പൊട്ടലുമുണ്ടായിരുന്നു.</p>
<p>പരിശോധിച്ച ഡോക്ടര്&#x200d; മുറിവ് മരുന്നുകെട്ടിയും പ്ലാസ്റ്ററിട്ടും പറഞ്ഞയച്ചു. കുട്ടിക്ക് ശക്തമായ വേദനയുണ്ടെന്ന് പറഞ്ഞെങ്കിലും അത് ഡോക്ടര്&#x200d;മാര്&#x200d; ചെവിക്കൊണ്ടില്ല. ഒക്ടോബര്&#x200d; ഒന്നിനാണ് പിന്നീട് വരാന്&#x200d; പറഞ്ഞിരുന്നെങ്കിലും അസഹ്യമായ വേദനയും കൈവിരലുകളില്&#x200d; കുമിളകളും പൊന്തിയതോടെ അടുത്ത ദിവസം തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്&#x200d; വേദനസംഹാരി നല്&#x200d;കി തിരിച്ചയച്ചു. അപ്പോഴേക്കും പ്ലാസ്റ്ററിട്ട കൈ നീരുവന്ന് കറുത്തിരുന്നു. പിന്നീട് വീണ്ടും 30ന് ആശുപത്രിയിലെത്തി. ഡോക്ടര്&#x200d;മാര്&#x200d; തന്നെ പ്ലാസ്റ്ററഴിച്ച് പരിശോധിച്ചപ്പോഴാണ് കയ്യിലെ മുറിവ് പഴുത്തനിലയില്&#x200d; കണ്ടെത്തിയത്. ഇതിനെ തുടര്&#x200d;ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്&#x200d; കോളജിലേക്ക് എത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുട്ടിയുടെ നില ഗുരുതരാവസ്ഥയിലായി. പഴുത്ത് ദുര്&#x200d;ഗന്ധംകൂടിവന്നതോടെ മറ്റൊന്നും നോക്കാതെ മെഡിക്കല്&#x200d; കോളജിലെ ഡോക്ടര്&#x200d;മാര്&#x200d; ഒന്&#x200d;പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റി.</p>
<p>ഇതോടെയാണ് ഡോക്ടര്&#x200d;മാരുടെ ചികിത്സാ പിഴവ് പുറത്തുവരുന്നത്. ജില്ലാ ആശുപ്രതിയിലെത്തിച്ച കുട്ടിയുടെ ചികിത്സയില്&#x200d; ഗുരുതര ആരോപണവുമായി മാതാപിതാക്കളും സന്നദ്ധസംഘടനകളും രംഗത്തെത്തി. തുടക്കത്തില്&#x200d; ഡി.എം.ഒ നിയോഗിച്ച സമിതിയുടെ പ്രാഥമികാന്വേഷണത്തില്&#x200d; ഡോക്ടര്&#x200d;മാരെ വെള്ളപൂശുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതിഷേധം ശക്തമായതോടെ പിന്നീട് പ്രഥമാദൃഷ്ട്യാ ചികിത്സാ പിഴവ് കണ്ടെത്തുകയും ജില്ലാ ആശുപത്രിയിലെ രണ്ട് ഡോകടര്&#x200d;മാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.</p>
<p>ആശുപത്രിയിലുണ്ടായ ചികിത്സാ പിഴവില്&#x200d; ശക്തമായ നടപടി വേണമെന്ന് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്&#x200d;കിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. കൂലിപ്പണിചെയ്തു ജീവിക്കുന്ന പെണ്&#x200d;കുട്ടിയുടെ കുടുംബത്തിന് സര്&#x200d;്ക്കാര്&#x200d; അടിയന്തിരമായ സഹായം നല്&#x200d;കണമെന്നും പഠനചിലവ് ഏറ്റെടുക്കണമെന്ന ആവശ്യം ഇതുവരെ സര്&#x200d;ക്കാര്&#x200d; പരിഗണിച്ചില്ലെന്ന് മാതാപിതാക്കള്&#x200d; പറഞ്ഞു. ഗുരുതരമായ ചികിത്സാ പിഴവില്&#x200d; നടപടി ആവശ്യപ്പെട്ട് കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്&#x200d;കിയിട്ടുണ്ട്. ഇതിനിടെ കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; അഞ്ച് ശസ്ത്രക്രിയക്ക് കുട്ടിയെ വിധേയമാക്കി. ഒരുമാസത്തെ ചികിത്സക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കുടുംബം ആശുപത്രിവിട്ടത്.</p>
<p>&nbsp;</p>
<p><img loading="lazy" class="alignnone size-full wp-image-363368" src="https://cdn-1.chandrikadaily.com/wp-contents/uploads/2025/11/WhatsApp-Image-2025-11-12-at-3.53.17-PM.jpeg" alt="" width="294" height="149" />വേണുവിന്റെ മരണമൊഴിയായി ശബ്ദസന്ദേശം</p>
<p>തിരുവനന്തപുരം: മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; മതിയായ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ചതിനു പിന്നാലെ ജീവിതത്തിന്റെ അവസാന മണിക്കൂറില്&#x200d; അദ്ദേഹം സുഹൃത്തിന് അയച്ച ശബ്ദസന്ദേശം ഏതൊരാളുടെയും ഉള്ളുലക്കുന്നതാണ്. ജീവന്&#x200d; രക്ഷിക്കാനായി ആശുപത്രിയില്&#x200d; അഡ്മിറ്റായ ഒരു മനുഷ്യന്&#x200d; സുഹൃത്തിന് അയച്ച ആ ശബ്ദസന്ദേസം തത്വത്തില്&#x200d; മരണ മൊഴിയായിരുന്നു. അടിയന്തരമായി ആന്&#x200d;ജിയോഗ്രാം ചെയ്യുന്നതിനായായിരുന്നു വേണു തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ് ആശുപത്രിയിലെത്തിയത്. എന്നാല്&#x200d; ആരും തിരിഞ്ഞുനോക്കി യില്ല.</p>
<p>നെഞ്ചുവേദനയെ തുടര്&#x200d;ന്ന് ചവറ പ്രാഥമിക ആശുപത്രിയിലാ യിരുന്നു വേണു ആദ്യം ചികിത്സ തേടിയത്. പിന്നാലെ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. അടിയന്തരമായി ആന്&#x200d;ജിയോഗ്രാം ചെയ്യണമെന്നായിരുന്നു ജില്ലാ ആശുപത്രിയില്&#x200d; നിന്ന് അറിയിച്ചത്. തുടര്&#x200d;ന്ന് ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ചികിത്സ തേടുകയായിരുന്നു. സുഹൃത്തിന് ശബ്ദസന്ദേശം അയച്ച് മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; അദ്ദേഹം മരിച്ചു. തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജിനെതിരെ ഗുരുതര ആരോപണങ്ങളാണ് വേണു സുഹൃത്തിന് അയച്ചു ശബ്ദ സന്ദേശത്തില്&#x200d; ഉന്നയിച്ചത്. &#8216;എനിക്ക് എന്തെങ്കിലും സംഭവിച്ചാല്&#x200d; എന്റെ കുടുംബത്തിനുണ്ടാകുന്ന നഷ്ടം നികത്താന്&#x200d; ഇവരെ കൊണ്ടാവുമോ. തനിക്ക് എന്തെങ്കിലും സംഭിച്ചാല്&#x200d; ഉത്തരവാദിത്തം ആശുപത്രി ഏല്&#x200d;ക്കുമോ? ആശ്രയം തേടി വരുന്ന സാധാര ണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ?&#8217;.</p>
<p>തിരുവനന്തപുരം മെഡിക്കല്&#x200d; കോളജില്&#x200d; കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന കുടുംബത്തിന്റെ പരാതി ശരിവെക്കുന്നതാണ് പുറത്തുവന്ന വേണുവിന്റെ ശബ്ദസന്ദേശങ്ങള്&#x200d;. ദിവസങ്ങള്&#x200d; കഴിഞ്ഞിട്ടും തനിക്ക് ചികിത്സ ലഭിക്കാത്തതിനെ ചൂണ്ടിക്കാണിച്ച് സുഹൃത്തിന് അയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്</p>
<p>&nbsp;</p>
<p>ആവര്&#x200d;ത്തിക്കുന്ന ചികിത്സാ നിഷേധം, കൈക്കുഞ്ഞിനെ തനിച്ചാക്കി ശിവപ്രിയ പോയി</p>
<p>തിരുവനന്തപുരം: പ്രസവവുമായി ബന്ധപ്പെട്ടും സ്ത്രീകളുടെയും കുട്ടികളുടെയും സങ്കീര്&#x200d;ണമായ രോഗാവസ്ഥകളും കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രിയാണ് തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിന്റെ ഭാഗമായി പ്രവര്&#x200d;ത്തിക്കുന്ന എസ്.എ.ടി. ഇവിടെയാണ് കഴിഞ്ഞ ദിവസം പ്രസവത്തിന് പിന്നാലെ അണുബാധയേറ്റ് യുവതി മരിച്ചത്. മറ്റ് സംഭവങ്ങള്&#x200d;പോലെ ഇതും ചികിത്സ നിഷേധി ക്കപ്പെട്ടതാണ്. മരിച്ച ശിവപ്രിയയുടെ രണ്ടുകുട്ടികളുമായി കുടുംബം ആശുപത്രിക്ക് മുമ്പില്&#x200d; കുത്തിയിരുന്ന് പ്രതിഷേധിച്ചത് നമ്പര്&#x200d; വണ്&#x200d; അവകാശവാദികള്&#x200d; കാണണം. ആരോഗ്യവതിയായി ആശുപത്രിയില്&#x200d; എത്തിയ ശിവപ്രിയയുടെ മരണത്തിനു കാരണം ആശുപത്രിയുടെ വീഴ്ചയാണെന്നാണ് കുടുംബം പറയുന്നു.</p>
<p>ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ശിവപ്രിയക്കേറ്റ അണുബാധക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. അണുബാധയെ തുടര്&#x200d;ന്നാണ് ശിവപ്രിയ മരിച്ചതെന്നാണ് ആശുപത്രിയുടെ വിശദീകരണം. കഴിഞ്ഞ 22നാണ് ശിവപ്രിയ എസ്എടി ആശുപത്രിയില്&#x200d; ആണ്&#x200d;കുഞ്ഞിന് ജന്മം നല്&#x200d;കിയത്. 24ന് ഡിസ്ചാര്&#x200d;ജ് ചെയ്ത് വീട്ടിലേക്ക് പോയി. ആ സമയത്ത് തനിക്ക് പനിയുള്ളതായി ശിവപ്രിയ ഡോക്ടറെ അറിച്ചിരുന്നതായി ബന്ധുകള്&#x200d; പറയുന്നു. എന്നാല്&#x200d; വീട്ടിലെത്തിയപ്പോള്&#x200d; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്&#x200d;ന്ന് എസ്.എ.ടിയില്&#x200d; 26ന് വീണ്ടും അഡ്മിറ്റ് ചെയ്യുകയായിരു ന്നു. പരിശോധനയില്&#x200d; അണുബാധ സ്ഥിരീകരിച്ചു. തുടര്&#x200d;ന്ന് ആരോഗ്യസ്ഥിതി മോശമായതിനാല്&#x200d; ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു ശിവപ്രിയ. തുടര്&#x200d;ന്നാണ് മരണം സംഭവിച്ചത്.</p>
<p>&nbsp;</p>
<p><img loading="lazy" class="alignnone size-medium wp-image-363372" src="https://cdn-1.chandrikadaily.com/wp-contents/uploads/2025/11/WhatsApp-Image-2025-11-12-at-3.53.16-PM-1-300x222.jpeg" alt="" width="300" height="222" srcset="https://www.chandrikadaily.com/wp-content/uploads/2025/11/WhatsApp-Image-2025-11-12-at-3.53.16-PM-1-300x222.jpeg 300w, https://www.chandrikadaily.com/wp-content/uploads/2025/11/WhatsApp-Image-2025-11-12-at-3.53.16-PM-1.jpeg 462w" sizes="(max-width: 300px) 100vw, 300px" />വേദനയായി വന്ദന</p>
<p>മലയാളികള്&#x200d; ഇന്നും വേദനയോടെ ഓര്&#x200d;ക്കുന്ന മുഖമാണ് ഡോ. വ ജനാദാസിന്റേത്. യുവ ഡോക്ടര്&#x200d; അതിക്രൂരമായി കൊല്ലപ്പെട്ടിട്ട് രണ്ടര വര്&#x200d;ഷം പിന്നിടുമ്പോഴും ആരോഗ്യപ്രവര്&#x200d;ത്തര്&#x200d;ക്കെതിരായ ആക്രമണം കേരളത്തില്&#x200d; സജീവ ചര്&#x200d;ച്ചയായി നിലനില്&#x200d;ക്കുന്നു.</p>
<p>2023 മെയ് 10നാണ് ഹൗസര്&#x200d; ജന്&#x200d; ഡോ. വന്ദനാദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്&#x200d; ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് തന്നെ ഇത്തരത്തിലൊരു കൊലപാതകം ആദ്യത്തേതയായിരുന്നു. ആശുപത്രികളില്&#x200d; രോഗികളുടെ ബന്ധുക്കളും ആരോഗ്യപ്രവര്&#x200d;ത്തകരും തമ്മില്&#x200d; സംഘര്&#x200d;ഷ മുണ്ടാകാറുണ്ടെങ്കിലും ഡോ. വന്ദനക്കെതിരായ ആക്രമണവും കൊലപാതകവും കേരളത്തില്&#x200d; കേട്ടു കേള്&#x200d;വി ഇല്ലാത്തതായിരുന്നു.<br />
പ്രതി സന്ദീപിനെ ലഹരിക്കടിമപ്പെട്ട നിലയില്&#x200d; പൊലീസ് വൈദ്യപരിശോധനക്കെത്തിച്ചതായിരുന്നു. പൊടുന്നനെ ഇയാള്&#x200d; അക്രമംസക്തനായി. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്രികയെടുത്ത് ഇയാള്&#x200d; പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചു. ഡോ. വന്ദനദാസിനെ നെഞ്ചിലും മുതുകിലും മാരകമായി കുത്തി മുറിവേല്&#x200d;പ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ ഡോ. വന്ദനദാസ് രണ്ടുമണിക്കൂറിനകം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡോ. വന്ദനയുടെ ശരീരത്തില്&#x200d; 17 മുറിവുകളുണ്ടായിരുന്നുവെന്നും നാലെണ്ണം ആഴത്തിലുള്ളവയാണെന്നും ശ്വാസകോശത്തില്&#x200d; ആഴത്തില്&#x200d; തുളച്ചുകയറിയ മുറിവാണ് മരണകാരണമെന്നുമായിരുന്നു പോസ്റ്റുമോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട്. ആക്രമണങ്ങളില്&#x200d; നിന്നും ആരോഗ്യപ്രവര്&#x200d;ത്തകരെ സംരക്ഷിക്കാന്&#x200d; നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നതില്&#x200d; സംസ്ഥാന സര്&#x200d;ക്കാരിന് സംഭവിച്ച ഗുരുതര വിഴ്ചയാണ് ഡോ. വന്ദനദാസിന്റെ കൊലപാതകം ഉള്&#x200d;പ്പെടെയുള്ള സംഭവങ്ങളിലേക്ക് നയിക്കുന്നതെന്നാണ് ആരോഗ്യപ്രവര്&#x200d;ത്തകര്&#x200d;ഉള്&#x200d;പ്പെടെയുള്ളവര്&#x200d; ചൂണ്ടിക്കാണിക്കുന്നത്.</p>
<p>&nbsp;</p>
<p>കാലില്&#x200d; മുറിവുമായി എത്തുന്നവരുടെ വിരലുകള്&#x200d; മുറിക്കുന്ന മെഡിക്കല്&#x200d; കോളജ്</p>
<p>സംസ്ഥാനത്തെ ആരോഗ്യ രംഗം നേ രിടുന്ന ഗുരുതര പ്രതിസന്ധിയുടെ മി കച്ച ഉദാഹരണമാണ് ആലപ്പുഴ മെഡിക്കല്&#x200d; കോളജ് ചികിത്സ പിഴവിനെ തുടര്&#x200d;ന്നുള്ള മരണം ഉള്&#x200d;പ്പെടെ കേരളത്തിന്റെ ആരോഗ്യ മേഖലയിലെ വിഴ്ചകള്&#x200d; എണ്ണിയെടുക്കാന്&#x200d; നിരവധിയുണ്ട് ആലപ്പുഴ മെഡിക്കല്&#x200d; കോളജിന്. കഴിഞ്ഞ മാസം കാലിന് മുറിവുമായി എത്തിയ യുവതിയുടെ വിരലുകള്&#x200d; മുറിച്ചെടുക്കാന്&#x200d; സാഹചര്യം വരെ ഇവിടെയുണ്ടായി. അരൂര്&#x200d; കുത്തിയനോട് മുഖപ്പില്&#x200d; സീനത്ത്(58)നാണ് ദുരനുഭവം ഉണ്ടായത്. വലതുകാലിലെ വിരലുകള്&#x200d;ക്ക് മുറുവുകള്&#x200d; ഉണ്ടായതിനെ തുടര്&#x200d;ന്ന് കഴിഞ്ഞ സെപ്തംബര്&#x200d; 27നാണ് സിനത്തിനെ മെഡിക്കല്&#x200d; കോളജിലെ ശസ്ത്രക്രീയ വിഭാഗത്തില്&#x200d; പ്രവേശിപ്പിച്ചത്.</p>
<p>20ന് ഇവരെ ശസ്ത്രക്രീയക്ക് പ്രവേശിപ്പിച്ചു. ഇതിനിടെ രോഗിയുടേയോ, ബന്ധുക്കളുടേയോ അനുമതിയില്ലാതെ വലതുകാലിലെ രണ്ടു വിരലുകള്&#x200d; മു റിച്ചു മാറ്റുകയായിരുന്നു. ശസ്ത്രകിയക്ക് ശേഷവും കാലിന്റെ വേദന മാറാതെ വന്നതിനെ തുടര്&#x200d;ന്ന് മുതിര്&#x200d;ന്ന ഡോക്ടരെത്തി പരിശോധിച്ചപ്പോഴാ ണ് വിരലുകള്&#x200d; മുറിച്ചുമാറ്റിയ വിവരം ബന്ധുക്കള്&#x200d; അറിയുന്നത്. ഡോക്ടറോട് ബന്ധുക്കള്&#x200d; വിഷയം തിരിക്ക പോള്&#x200d; സോറി പറഞ്ഞ് തടിയൂരാനാ ണ് ശ്രമിച്ചത്. ഗുരുതര പ്രമേഹരോഗ ബാധിതയായ സീനത്തിന്റെ വിരലുകള്&#x200d; മുറിച്ചു മാറ്റേണ്ടതാണെന്നാണ് ഡോക്ടര്&#x200d;മാരുടെ വാദം. ഇത് അം ഗീകരിച്ചാല്&#x200d; തന്നെ രോഗിയുടേയും ഒപ്പമുണ്ടായിരുന്ന മക്കളുടേയോ അനുമതിനില്ലാതെ എന്തിനാണ് വിരലുകള്&#x200d; മുറിച്ചതെന്ന ചോദ്യത്തിന് ആ ശുപത്രി അധികൃതര്&#x200d;ക്ക് ഉത്തരമില്ല. പ്രതിഷേധം കടുത്തതോടെ അന്വേഷണത്തിന് ഉത്തരവിട്ട് വിഷയത്തില്&#x200d; നിന്നും തടിയൂരാനാണ് ആ രോഗ്യവകുപ്പ് അധിക്യതരും ശ്രമിച്ചത്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>തുറന്നടിച്ചത് ഡോക്ടര്&#x200d; ഹാരിസ് ചിറയ്ക്കല്&#x200d;</p>
<p>തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ മെഡിക്കല്&#x200d; കോളജായ തിരുവനന്തപുരത്ത് ശസ്ത്രക്രിയ ഉപകരണങ്ങള്&#x200d; ഇല്ലാത്തതിന്റെ പേ രില്&#x200d; ചികിത്സ മുടങ്ങിയത് പുറം ലോകത്തോട് വിളിച്ചുപറഞ്ഞ ഡോ. ഹാരിസ് ഹസന്&#x200d; ചിറയ്ക്കല്&#x200d; സര്&#x200d;ക്കാരിന്റെ കണ്ണിലെ കരടായി. സത്യം വിളിച്ചുപറഞ്ഞ ഡോക്ടറെ വിടാതെ പിന്തുടര്&#x200d;ന്ന് പീഡിപ്പിക്കാനും ഭീഷണിപ്പെടുത്താനുമാണ് സര്&#x200d;ക്കാര്&#x200d; ശ്രമിച്ചത്. മകന്റെ പ്രായമുള്ള കുട്ടിയെ ശസ്ത്രക്രിയ നടത്താതെ തിരിച്ചയക്കേണ്ടി വന്നപ്പോഴാണ് അദ്ദേഹം പൊട്ടിത്തെറിച്ചത്. ഇപ്പോഴും ഡോക്ടര്&#x200d; പറയുന്നു: &#8216;തറയില്&#x200d; എങ്ങനെയാണ് രോഗിയെ കിടത്തുന്നത്.</p>
<p>എങ്ങനെ നിലത്ത് കി ടത്തി ചികിത്സിക്കാനാകും? നാടാകെ മെഡിക്കല്&#x200d; കോളജ് തുടങ്ങിയി ട്ട് കാര്യമില്ല. രോഗികള്&#x200d; സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പ്രാകൃതമായ നില വാരമാണ്. 1985 ല്&#x200d; ഞാന്&#x200d; എം.ബി. ബി.എസിന് പഠിക്കുന്ന കാലത്തു പോലും ഇത്രയും രോഗികളെ തറ യില്&#x200d; കിടത്തി ചികിത്സിക്കുന്ന സ്ഥിതി ഉണ്ടായിട്ടില്ല. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോള്&#x200d; ലോകം കൂടെനിന്നു. എന്നാല്&#x200d; ചില സഹപ്രവര്&#x200d;ത്തകര്&#x200d; ജയിലില്&#x200d; അടയ്ക്കാന്&#x200d; ശ്രമിച്ചു. ചിലര്&#x200d; ഡോക്ടര്&#x200d; മാരുടെ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവര്&#x200d;ത്തിച്ചു. വെള്ളി നാണയങ്ങള്&#x200d;ക്ക് വേണ്ടി സഹപ്രവര്&#x200d;ത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാന്&#x200d; ശ്രമിച്ചവരുണ്ട്. സഹപ്രവര്&#x200d;ത്തകനെ ജ യിലില്&#x200d; അയക്കാന്&#x200d; വ്യഗ്രതയുണ്ടായി. കാലം അവര്&#x200d;ക്കെല്ലാം മാപ്പ് നല്&#x200d;കട്ടെ. കഴിഞ്ഞ 30 വര്&#x200d;ഷത്തിലേറെ യായി കാണുന്നവരും ഒപ്പം പഠിച്ച വരും ഉള്&#x200d;പ്പെടെയുള്ള സഹപ്രവര്&#x200d;ത്തകര്&#x200d;. എന്തായാലും പിന്നില്&#x200d; നിന്നുള്ള കുത്ത് പ്രതീക്ഷിച്ചിരുന്നില്ല&#8217;.</p>
<p>&nbsp;</p>
<p>&nbsp;</p>
<p><img loading="lazy" class="alignnone size-medium wp-image-363367" src="https://cdn-1.chandrikadaily.com/wp-contents/uploads/2025/11/WhatsApp-Image-2025-11-12-at-3.53.17-PM-2-1-300x148.jpeg" alt="" width="300" height="148" srcset="https://www.chandrikadaily.com/wp-content/uploads/2025/11/WhatsApp-Image-2025-11-12-at-3.53.17-PM-2-1-300x148.jpeg 300w, https://www.chandrikadaily.com/wp-content/uploads/2025/11/WhatsApp-Image-2025-11-12-at-3.53.17-PM-2-1.jpeg 304w" sizes="(max-width: 300px) 100vw, 300px" />വയറ്റില്&#x200d; കത്രിക മറന്നു, വിഷബാധയേറ്റ കുഞ്ഞിന് ചികിത്സ ലഭിച്ചില്ല</p>
<p>ഏറ്റവും കൂടുതല്&#x200d; ആളുകള്&#x200d; ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്&#x200d; കോഉജ് പ്രശ്‌നങ്ങളുടേയും പ്രയാസങ്ങളുടേയും പടുകുഴിയിലാണ്. ശസ്ത്രക്രിയ സമയത്ത് വയറ്റില്&#x200d; കുത്രിക വച്ച് മറന്നതും പേ വിഷബാധയേറ്റ കുഞ്ഞിന് ചികിത്സ ലഭിക്കാതെ മരണത്തിന് കിഴടങ്ങിയതും ഐ.സി.യുവില്&#x200d; യുവതിയെ പീഡിപ്പിക്കാന്&#x200d; ശ്രമിച്ച ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതും ഒക്കെ വീഴ്ച്ചയുടെ തുടര്&#x200d;ക്കഥകളാണ്. ഹര്&#x200d;ഷിന എന്ന യുവതിയുടെ വയറ്റിലാണ് ശസ്ത്രക്രിയ സമയത്ത് കത്രിക മറന്നത്. നിരവധി സമര മുറകള്&#x200d; നടത്തിയിട്ടും യുവതിക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ല.</p>
<p>പുതിയ അത്യാഹിത വിഭാഗം കെട്ടിടത്തില്&#x200d; തുടര്&#x200d;ച്ചയായി തീപിടുത്തം ഉണ്ടായതും വിവാദം സൃഷിച്ചിരുന്നു. ആയിരങ്ങള്&#x200d; ചികിത്സക്ക് ആശ്രയിക്കുന്ന ആരോഗ്യ രംഗത്തെ ഈ സംവിധാനം ഉത്തരവാദിത്ത ബോധത്തോടെ കൊണ്ടുപോകാന്&#x200d; ഇവിടെ അധികാരികള്&#x200d; ഇല്ലേ എന്ന ചോദ്യമുയരുന്നു. കേന്ദ്ര സര്&#x200d;ക്കാരിന്റെ 195 കോടി ചെലവഴിച്ച് നിര്&#x200d;മ്മിച്ച പുതിയ അത്യാഹിത വിഭാഗം കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വര്&#x200d;ഷം ആവുന്നതിനു മുമ്പ് തീ പിടുത്തം ഉണ്ടായെങ്കില്&#x200d; അതില്&#x200d; നിര്&#x200d;മ്മാണത്തില്&#x200d; അപാകതയാണ് സൂചിപ്പിക്കുന്നത്. പുകയേറ്റ് നാലുപേരുടെ മരണത്തിന് കാരണമായ തീപിടുത്തം ഉണ്ടായിട്ടും വേണ്ട നടപടികള്&#x200d; സ്വീകരിച്ചില്ല എന്നതാണ് വീണ്ടും തീപിടുത്തം ഉണ്ടാകാന്&#x200d; കാരണമായത്. തുടരെ തുടരെ ഉണ്ടാകുന്ന അനാസ്ഥകള്&#x200d; ആശുപത്രിയുടെ അപാകതകള്&#x200d; വ്യക്തമാക്കുന്നു. ഇത്തരം കെടുകാര്യസ്ഥതക്കെതിരെ ശക്തമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. ആശുപത്രിക്കും രോഗികള്&#x200d;ക്കും ക്ഷേമത്തിനായുള്ള ആശുപത്രി വികസന സമിതി ഇതേവരെ വിളിച്ചുകൂട്ടിയിട്ടില്ല. ചികിത്സ തേടി എത്തുന്ന രോഗികള്&#x200d;ക്ക് പരിചരണം നല്&#x200d;കുന്നതിന് ആവശ്യമായ ഡോക്ടര്&#x200d;മാരും നഴ്സുമാരും അനുബന്ധ ജീവനക്കാരും ഇല്ല. പി.ജി ഡൊക്ടര്&#x200d;മാരുടേയും എണ്ണം കുറവാണ്. ഓര്&#x200d;പ്പറേഷന്&#x200d; ചെയ്തു കിട്ടുന്നതിന് വേണ്ടി ആയിരക്കിന് പേരാണ് കാത്ത് കിടക്കുന്നത്.</p>
<p>ചികിത്സ തേടുന്നവര്&#x200d; മിക്ക മരുന്നുകളും പുറമെ പോയി പണം മുടക്കിവാങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വെന്റിലേറ്റര്&#x200d; പോലെയുള്ള ഉപകരണങ്ങളുടെ അഭാവത്തില്&#x200d; ജീവന്&#x200d; രക്ഷിക്കാന്&#x200d; പറ്റാത്ത അവസ്ഥയാണ്. രോഗികള്&#x200d;ക്ക് സൗകര്യം ചെയ്യാന്&#x200d; കഴിയാതെ വിര്&#x200d;പ്പുമുട്ടുമ്പോള്&#x200d; ആശുപത്രിക്കകത്ത് കാന്റീന്&#x200d; നടത്താനും മറ്റും റൂമുകള്&#x200d; അനുവദിക്കുന്നതില്&#x200d; ആക്ഷേപം ഉയരുന്നു. തീപിടുത്തം ഉണ്ടായ സ മയത്ത് സ്വകാര്യ ആസ്പത്രിയില്&#x200d; എത്തിച്ചവരില്&#x200d; പലരും വന്&#x200d; തുക മുടക്കിയാണ് സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സ തേടിയത്. മരുന്നും ഉപകരണങ്ങളും ആശുപത്രിയിലേക്ക് നല്&#x200d;കിയ വകയില്&#x200d; കമ്പനികള്&#x200d;ക്ക് കോടിക്കണക്കിന് രൂപ കുടിശ്ശികയാണ്. ഉപകരണങ്ങള്&#x200d; വിതരണം നിര്&#x200d;ത്തിയതിനാല്&#x200d; അവ ഇല്ലാത്തതിനാല്&#x200d; ഹൃദ്രോഗികള്&#x200d;ക്ക് വേണ്ടിയുള്ള കാത്ത് ലാബ് അടച്ചിട്ടിരിക്കയാണ്. ശമ്പള ആനുകൂല്യങ്ങള്&#x200d; ലഭിക്കാത്തതിനാല്&#x200d; ഡോക്ടര്&#x200d;മാര്&#x200d; സമരത്തിലാണ്. ആശുപത്രിയില്&#x200d; ആവശ്യത്തിന് മരുന്നില്ലാത്തതിനാല്&#x200d; ജനം പുറമേ പോയി വാങ്ങേണ്ടിവരികയാണ്. ധര്&#x200d;മ്മാശുപത്രി എന്ന പേരല്ലാതെ ജനത്തിന് ചികിത്സ ലഭ്യമാവണമെങ്കില്&#x200d; വന്&#x200d; തുകയുമായി ആസ്പത്രിയില്&#x200d; എത്തിയേ മതിയാവൂ.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arogya-keralam-on-ventilator.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല വിധി: സുപ്രീം കോടതി വിധിയെ വിമര്&#x200d;ശിച്ച് അറ്റോര്&#x200d;ണി ജനറല്&#x200d;</title>
		<link>https://www.chandrikadaily.com/kk-venugopal-aginst-shabarimala-verdict-news.html</link>
					<comments>https://www.chandrikadaily.com/kk-venugopal-aginst-shabarimala-verdict-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 12 Oct 2018 07:09:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kk venugopal]]></category>
		<category><![CDATA[pinarayi viajayn]]></category>
		<category><![CDATA[shabarimala]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106664</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ വിമര്&#x200d;ശിച്ച് അറ്റോര്&#x200d;ണി ജനറല്&#x200d; കെ.കെ.വേണുഗോപാല്&#x200d;. വിധി ശരിയായില്ലെന്ന് അറ്റോര്&#x200d;ണി ജനറല്&#x200d; പറഞ്ഞു. ഒരു സ്വകാര്യ ടെവിലിഷന്&#x200d; പരിപാടിയില്&#x200d; പങ്കെടുക്കുമ്പോഴാണ് അറ്റോര്&#x200d;ണി ജനറലിന്റെ പരാമര്&#x200d;ശം. സുപ്രീം കോടതി വിധിക്കെതിരെ ആയിരക്കണക്കിന് സ്ത്രീകള്&#x200d; സമരത്തിലാണ്. ഈശ്വര കോപം കൊണ്ടാണ് കേരളത്തില്&#x200d; പ്രളയമുണ്ടായതെന്ന് ഒരു കൂട്ടം വിശ്വസിക്കുന്നു. ഒരു വ്യക്തി എന്ന നിലയില്&#x200d; ജസ്റ്റിസ് ഇന്ദു മല്&#x200d;ഹോത്രയുടെ വിധിയെയാണ് താന്&#x200d; സ്വാഗതം ചെയ്യുന്നത്. സ്ത്രീകള്&#x200d; പ്രതിഷേധവുമായി തെരുവിറങ്ങുമെന്ന് കോടതി പോലും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ വിമര്&#x200d;ശിച്ച് അറ്റോര്&#x200d;ണി ജനറല്&#x200d; കെ.കെ.വേണുഗോപാല്&#x200d;. വിധി ശരിയായില്ലെന്ന് അറ്റോര്&#x200d;ണി ജനറല്&#x200d; പറഞ്ഞു. ഒരു സ്വകാര്യ ടെവിലിഷന്&#x200d; പരിപാടിയില്&#x200d; പങ്കെടുക്കുമ്പോഴാണ് അറ്റോര്&#x200d;ണി ജനറലിന്റെ പരാമര്&#x200d;ശം.</p>
<p>സുപ്രീം കോടതി വിധിക്കെതിരെ ആയിരക്കണക്കിന് സ്ത്രീകള്&#x200d; സമരത്തിലാണ്. ഈശ്വര കോപം കൊണ്ടാണ് കേരളത്തില്&#x200d; പ്രളയമുണ്ടായതെന്ന് ഒരു കൂട്ടം വിശ്വസിക്കുന്നു. ഒരു വ്യക്തി എന്ന നിലയില്&#x200d; ജസ്റ്റിസ് ഇന്ദു മല്&#x200d;ഹോത്രയുടെ വിധിയെയാണ് താന്&#x200d; സ്വാഗതം ചെയ്യുന്നത്. സ്ത്രീകള്&#x200d; പ്രതിഷേധവുമായി തെരുവിറങ്ങുമെന്ന് കോടതി പോലും ചിന്തിച്ചിട്ടുണ്ടാവില്ല. ജനവികാരം മനസ്സിലാക്കാതെ തീരുമാനങ്ങള്&#x200d; എടുക്കരുതെന്നും വേണുഗോപാല്&#x200d; അഭിപ്രായപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kk-venugopal-aginst-shabarimala-verdict-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തടവുകാര്&#x200d;ക്ക് പൊതുമാപ്പ് നല്&#x200d;കാനുള്ള പട്ടികയില്&#x200d; ഒപ്പുവെക്കാതെ ഗവര്&#x200d;ണര്&#x200d;</title>
		<link>https://www.chandrikadaily.com/governer-p-sadashivam-prisoners-news.html</link>
					<comments>https://www.chandrikadaily.com/governer-p-sadashivam-prisoners-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 02 Oct 2018 05:13:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[pinarayi viajayn]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105361</guid>

					<description><![CDATA[തിരുവനന്തപുരം: മഹാത്മഗാന്ധിയുടെ 150-ാം ജയന്തിയുടെ ഭാഗമായി തടവുകാര്&#x200d;ക്ക് പൊതുമാപ്പ് നല്&#x200d;കി ശിക്ഷയിളവ് നല്&#x200d;കാനുള്ള തീരുമാനത്തിന് ഗവര്&#x200d;ണറുടെ എതിര്&#x200d;പ്പ്. അവശ്യരേഖകള്&#x200d; ഇല്ലെന്ന് പറഞ്ഞ് ഗവര്&#x200d;ണര്&#x200d; പി.സദാശിവം പട്ടികക്ക് അനുമതി നല്&#x200d;കാതിരിക്കുകയായിരുന്നു. ഇതോടെ തടവുകാര്&#x200d;ക്ക് ശക്ഷയിളവ് നല്&#x200d;കാനുള്ള കേന്ദ്രസര്&#x200d;ക്കാരിന്റെ പദ്ധതി കേരളത്തില്&#x200d; മാത്രം നടപ്പാകില്ല. പൊതുമാപ്പ് നല്&#x200d;കാനായി തയാറാക്കിയവരുടെ പട്ടിക ശനിയാഴ്ച രാത്രിയോടെയാണ് ഗവര്&#x200d;ണറുടെ അനുമതിക്കായി രാജ്ഭവനില്&#x200d; എത്തിയത്. ഇളവ് അനുവദിച്ച തടവുകാരുടെ പട്ടികയും, കേന്ദ്രസര്&#x200d;ക്കാരിന്റെ വിജ്ഞാപനവും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കത്തും മാത്രമാണ് ഇതിലുണ്ടായിരുന്നത്. എന്നാല്&#x200d; ഇവ മാത്രം മതിയാവില്ലെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മഹാത്മഗാന്ധിയുടെ 150-ാം ജയന്തിയുടെ ഭാഗമായി തടവുകാര്&#x200d;ക്ക് പൊതുമാപ്പ് നല്&#x200d;കി ശിക്ഷയിളവ് നല്&#x200d;കാനുള്ള തീരുമാനത്തിന് ഗവര്&#x200d;ണറുടെ എതിര്&#x200d;പ്പ്. അവശ്യരേഖകള്&#x200d; ഇല്ലെന്ന് പറഞ്ഞ് ഗവര്&#x200d;ണര്&#x200d; പി.സദാശിവം പട്ടികക്ക് അനുമതി നല്&#x200d;കാതിരിക്കുകയായിരുന്നു. ഇതോടെ തടവുകാര്&#x200d;ക്ക് ശക്ഷയിളവ് നല്&#x200d;കാനുള്ള കേന്ദ്രസര്&#x200d;ക്കാരിന്റെ പദ്ധതി കേരളത്തില്&#x200d; മാത്രം നടപ്പാകില്ല.</p>
<p>പൊതുമാപ്പ് നല്&#x200d;കാനായി തയാറാക്കിയവരുടെ പട്ടിക ശനിയാഴ്ച രാത്രിയോടെയാണ് ഗവര്&#x200d;ണറുടെ അനുമതിക്കായി രാജ്ഭവനില്&#x200d; എത്തിയത്. ഇളവ് അനുവദിച്ച തടവുകാരുടെ പട്ടികയും, കേന്ദ്രസര്&#x200d;ക്കാരിന്റെ വിജ്ഞാപനവും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കത്തും മാത്രമാണ് ഇതിലുണ്ടായിരുന്നത്. എന്നാല്&#x200d; ഇവ മാത്രം മതിയാവില്ലെന്നും തടവുകാരെ ശിക്ഷിച്ച ഉത്തരവുകള്&#x200d; കൂടി ഹാജരാക്കണം എന്നും ഗവര്&#x200d;ണര്&#x200d; നിര്&#x200d;ദ്ദേശിച്ചു.</p>
<p>കൂടാതെ ഗുരുതര കുറ്റകൃത്യങ്ങളില്&#x200d; ശിക്ഷിക്കപ്പെട്ടവരുടെ കാര്യത്തില്&#x200d; അവര്&#x200d; പ്രതികളായ കേസുകളിലെ ഇരകളുടെ കുടുംബങ്ങളുടെ അഭിപ്രായവും അറിയണമെന്നും ഗവര്&#x200d;ണര്&#x200d; നിലപാടെടുക്കുകയായിരുന്നു. ഇതോടെ കേരളത്തിലെ തടവുകാര്&#x200d;ക്ക് മാത്രം മോചനം ലഭിക്കാതായി. മുഖ്യമന്ത്രി രാജ്ഭവനിലെത്തി കാര്യങ്ങള്&#x200d; വിശദീകരിച്ചെങ്കിലും ഗവര്&#x200d;ണര്&#x200d; തന്റെ തീരുമാനത്തില്&#x200d; ഉറച്ചുനില്&#x200d;ക്കുകയായിരുന്നു. ഗവര്&#x200d;ണറുടെ അനുമതിയോടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയക്കണം എന്നായിരുന്നു നിര്&#x200d;ദേശം.</p>
<p>120 പേരുടെ പട്ടികയാണ് ജയില്&#x200d;വകുപ്പ് തയ്യാറാക്കിയത്. രാഷ്ട്രീയസംഘര്&#x200d;ഷങ്ങളില്&#x200d; ജീവപര്യന്തത്തിനു താഴെ ശിക്ഷകിട്ടിയവരായിരുന്നു ഭൂരിഭാഗവും. ഇതില്&#x200d; നിന്നും സൂക്ഷ്മപരിശോധനയില്&#x200d; 84 രാഷ്ട്രീയതടവുകാരെ ഒഴിവാക്കി. ഇതേച്ചൊല്ലിയുള്ള ആശയക്കുഴപ്പം കാരണം 36 പേരുടെ പട്ടിക അംഗീകരിക്കാനും ഗവര്&#x200d;ണര്&#x200d;ക്ക് അയക്കാനും വൈകുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/governer-p-sadashivam-prisoners-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
