<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pinarayi vijay &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pinarayi-vijay/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 18 Feb 2023 13:15:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pinarayi vijay &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കോട്ടയിലും രക്ഷയില്ല; കണ്ണൂരിലും കരിങ്കൊടി കാട്ടി യൂത്ത് കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/there-is-no-escape-even-in-the-castle-youth-congress-also-showed-black-flag-in-kannur.html</link>
					<comments>https://www.chandrikadaily.com/there-is-no-escape-even-in-the-castle-youth-congress-also-showed-black-flag-in-kannur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 18 Feb 2023 13:15:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[black flag]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[pinarayi vijay]]></category>
		<category><![CDATA[Thalassery]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238709</guid>

					<description><![CDATA[യൂത്ത് കോണ്&#x200d;ഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബടക്കം നാലു പേരെ പൊലീസ് കരുതല്&#x200d; തടങ്കലിലെടുത്തതിന് പിന്നാലെയാണ് കരിങ്കൊടി പ്രതിഷേധം.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: തലശ്ശേരിയില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d;. ചിറക്കരയില്&#x200d; മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുമ്പോഴായിരുന്നു പ്രതിഷേധം. ഇന്ന് രാവിലെ പാലക്കാടും സമാനമായ പ്രതിഷേധമുണ്ടായിരുന്നു.</p>
<p>പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി വീശിയ യൂത്ത് കോണ്&#x200d;ഗ്രസിന്റെ പ്രവര്&#x200d;ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ സുരക്ഷ മാനിച്ച് യൂത്ത് കോണ്&#x200d;ഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബടക്കം നാലു പേരെ പൊലീസ് കരുതല്&#x200d; തടങ്കലിലെടുത്തതിന് പിന്നാലെയാണ് കരിങ്കൊടി പ്രതിഷേധം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-is-no-escape-even-in-the-castle-youth-congress-also-showed-black-flag-in-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാവ്‌ലിന്&#x200d; കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി 16 ലേക്ക് മാറ്റി</title>
		<link>https://www.chandrikadaily.com/snc-lavlin-case-in-supreme-court.html</link>
					<comments>https://www.chandrikadaily.com/snc-lavlin-case-in-supreme-court.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 08 Oct 2020 07:20:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[lavlin case]]></category>
		<category><![CDATA[pinarayi vijay]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=159778</guid>

					<description><![CDATA[2017 ഒക്ടോബറിലാണ് കേസ് സുപ്രിം കോടതിയിലെത്തിയത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: എസ്എന്&#x200d;സി ലാവലിന്&#x200d; കേസില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഉള്&#x200d;പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്&#x200d; നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്&#x200d;കിയ ഹര്&#x200d;ജി സുപ്രിംകോടതി ഈ മാസം 16ലേക്ക് മാറ്റി. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനാ ബഞ്ചിന്റേതാണ് നടപടി. കേസുമായി ബന്ധപ്പെട്ട കൂടുതല്&#x200d; രേഖകള്&#x200d; ഫയല്&#x200d; ചെയ്യാമെന്ന് സിബിഐക്ക് വേണ്ടി ഇന്ന് ഹാജരായ സോളിസിറ്റര്&#x200d; ജനറല്&#x200d; തുഷാര്&#x200d; മേത്ത അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പതിനാറിലേക്ക് മാറ്റിയത്.</p>
<p>രണ്ട് കോടതികളില്&#x200d; വാദം കേട്ട കേസാണിതെന്ന് കോടതി പറഞ്ഞു. വിശദമായ വാദങ്ങള്&#x200d; വേണമെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രമുഖ അഭിഭാഷകന്&#x200d; ഹരീഷ് സാല്&#x200d;വെയാണ് ഹാജരായത്. കേസ് അതീവ ഗൗരവമുള്ളതാണെന്നും വേഗത്തില്&#x200d; തീര്&#x200d;പ്പാക്കണമെന്നും കഴിഞ്ഞ ആഴ്ച സിബിഐ കോടതിയെ അറിയിച്ചിരുന്നു.</p>
<p>2017 ഒക്ടോബറിലാണ് കേസ് സുപ്രിം കോടതിയിലെത്തിയത്. കേസില്&#x200d; ഏഴാം പ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/snc-lavlin-case-in-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിഴിഞ്ഞത്ത് പ്രതിഷേധം; മുഖ്യമന്ത്രിയെ തടഞ്ഞ് തീരദേശവാസികള്&#x200d;</title>
		<link>https://www.chandrikadaily.com/protest-against-cm-pinarayi.html</link>
					<comments>https://www.chandrikadaily.com/protest-against-cm-pinarayi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 03 Dec 2017 14:15:27 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[okhi]]></category>
		<category><![CDATA[pinarayi vijay]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57644</guid>

					<description><![CDATA[തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് പിടിച്ചുലച്ച വിഴിഞ്ഞം സന്ദര്&#x200d;ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ മല്&#x200d;സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മൂന്നുമിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹനം പ്രതിഷേധക്കാര്&#x200d; തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിനു പുറത്തടിച്ചാണ് മല്&#x200d;സ്യത്തൊഴിലാളികള്&#x200d; രോഷപ്രകടനം നടത്തിയത്. മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനത്തില്&#x200d; കയറാനായില്ല. മന്ത്രി കടകംപളളി സുരേന്ദ്രന്റെ കാറിലാണ് മുഖ്യമന്ത്രി മടങ്ങിയത്. പൊലീസ് വലയം തീര്&#x200d;ത്താണ് മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിട്ടത്. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ദുരിതമേഖലയില്&#x200d; എത്തിയത്. ഓഖി ചുഴലിക്കാറ്റില്&#x200d; സംസ്ഥാനത്ത് മരണസംഖ്യ 28 ആയി. ഇന്ന് 13 മൃതദേഹങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>തിരുവനന്തപുരം</strong>: ഓഖി ചുഴലിക്കാറ്റ് പിടിച്ചുലച്ച വിഴിഞ്ഞം സന്ദര്&#x200d;ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ മല്&#x200d;സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മൂന്നുമിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹനം പ്രതിഷേധക്കാര്&#x200d; തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിനു പുറത്തടിച്ചാണ് മല്&#x200d;സ്യത്തൊഴിലാളികള്&#x200d; രോഷപ്രകടനം നടത്തിയത്. മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനത്തില്&#x200d; കയറാനായില്ല. മന്ത്രി കടകംപളളി സുരേന്ദ്രന്റെ കാറിലാണ് മുഖ്യമന്ത്രി മടങ്ങിയത്. പൊലീസ് വലയം തീര്&#x200d;ത്താണ് മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിട്ടത്. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ദുരിതമേഖലയില്&#x200d; എത്തിയത്.</p>
<p>ഓഖി ചുഴലിക്കാറ്റില്&#x200d; സംസ്ഥാനത്ത് മരണസംഖ്യ 28 ആയി. ഇന്ന് 13 മൃതദേഹങ്ങള്&#x200d; കൂടി കണ്ടെടുത്തു. 77പേരെയാണ് ഇന്ന് രക്ഷപെടുത്താനായത്. ഇനിയും 85 പേരെ രക്ഷപെടുത്താനുണ്ടെന്ന് സര്&#x200d;ക്കാര്&#x200d; അറിയിച്ചു. പൂന്തുറയില്&#x200d; നിന്ന് മല്&#x200d;സ്യത്തൊഴിലാളികള്&#x200d; ബോട്ടുകളില്&#x200d; തിരച്ചില്&#x200d; നടത്തിയെങ്കിലും ആരെയും ജീവനോടെ എത്തിക്കാനായില്ല. കോസ്റ്റ് ഗാര്&#x200d;ഡും നാവികസേനയും ഇപ്പോഴും പുറങ്കടലില്&#x200d; തിരച്ചില്&#x200d; നടത്തുകയാണ്. സംസ്ഥാനത്ത് മഴയും കാറ്റും ശമിച്ചെങ്കിലും ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത മാറ്റമില്ലാതെ തുടരുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.</p>
<p>അതേസമയം സ്ഥിതിഗതികള്&#x200d; വിലയിരുത്താനും രക്ഷാപ്രവര്&#x200d;ത്തനം ഏകോപിപ്പിക്കുന്നതിനുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; കന്യാകുമാരിയിലേക്ക് തിരിച്ചു. തിരുവനന്തപുരം വ്യോമസേന വിമാനത്താവളത്തിലെത്തിയ പ്രതിരോധ മന്ത്രി നാളെ മാത്രമാണ് തിരുവനന്തപുരത്തെ ദുരിതബാധിത പ്രദേശത്ത് എത്തുക.</p>
<p>ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എയര്&#x200d;ഫോഴ്സിന്റെ തിരുവനന്തപുരം ശംഖുമുഖത്തെ ടെക്നിക്കല്&#x200d; ഏരിയയിലാണ് മന്ത്രിയെത്തിയത്. മന്ത്രി കടകംപളളി സുരേന്ദ്രന്&#x200d; നിര്&#x200d;മല സീതാരാമനെ സ്വീകരിച്ചു. രണ്ടു ദിവസമാണ് പ്രതിരോധമന്ത്രിയുടെ സന്ദര്&#x200d;ശനം. നാളെ തിരുവനന്തപുരത്തെത്തുന്ന മന്ത്രി ഓഖി ദുരന്തബാധിത പ്രദേശങ്ങള്&#x200d; സന്ദര്&#x200d;ശിക്കും.</p>
<p>രക്ഷാപ്രവര്&#x200d;ത്തനത്തില്&#x200d; പങ്കെടുക്കാന്&#x200d; കരസേനയും സജ്ജമായിരിക്കുകയാണെന്നാണ് വിവരം. നിലവില്&#x200d; നാവികസേനയും, വ്യോമസേനയും രക്ഷാപ്രവര്&#x200d;ത്തനത്തില്&#x200d; ഏര്&#x200d;പ്പെട്ടിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/protest-against-cm-pinarayi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരേ ചോദ്യത്തിന് രണ്ട് ഉത്തരങ്ങള്‍, ഉപദേശകരുടെ കാര്യത്തില്‍ പിണറായിക്ക് തന്നെ തിട്ടമില്ല</title>
		<link>https://www.chandrikadaily.com/same-question-different-answers.html</link>
					<comments>https://www.chandrikadaily.com/same-question-different-answers.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 04 May 2017 15:20:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[pinarayi vijay]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=28068</guid>

					<description><![CDATA[ഒരേ ദിവസം എം എല്‍ എമാര്‍ സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വിത്യസ്ത മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര ഉപദേശകരാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്ക് ഉള്ളത് എന്ന ചോദ്യത്തിനാണ് ആദ്യം ആറ് എന്നും പിന്നീട് എട്ട് എന്നുമുള്ള മറുപടി പിണറായി പറഞ്ഞത്. &#160;]]></description>
										<content:encoded><![CDATA[<p>ഒരേ ദിവസം എം എല്&#x200d; എമാര്&#x200d; സഭയില്&#x200d; ഉന്നയിച്ച ചോദ്യങ്ങള്&#x200d;ക്ക് വിത്യസ്ത മറുപടി നല്&#x200d;കി മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. എത്ര ഉപദേശകരാണ് ഇപ്പോള്&#x200d; മുഖ്യമന്ത്രിക്ക് ഉള്ളത് എന്ന ചോദ്യത്തിനാണ് ആദ്യം ആറ് എന്നും പിന്നീട് എട്ട് എന്നുമുള്ള മറുപടി പിണറായി പറഞ്ഞത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/same-question-different-answers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉദ്ഘാടനത്തിന് എന്തെങ്കിലും കരുതി വെച്ചിട്ടുണ്ടായിരിക്കുമല്ലോയെന്ന് മംഗളത്തോട് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/ak-saseendran-mangalam-pinarayi.html</link>
					<comments>https://www.chandrikadaily.com/ak-saseendran-mangalam-pinarayi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 27 Mar 2017 07:38:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ak saseendran]]></category>
		<category><![CDATA[pinarayi vijay]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=24233</guid>

					<description><![CDATA[തിരുവനന്തപുരം: മുന്‍ മന്ത്രി ഏ.കെ ശശീന്ദ്രനുനേരെ ഉയര്‍ന്നുവന്ന ലൈംഗിക സംഭാഷണ ആരോപണം പുറത്തുവിട്ട മംഗളം ചാനല്‍ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ. ശശീന്ദ്രനെതിരെ വന്ന ആരോപണം സംബന്ധിച്ച് ഇന്നലെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഒരു ചാനല്‍ അതിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പുറത്തുവിട്ടതാണിത്. ഈ ചാനല്‍ ഉദ്ഘാടനം ചെയ്തത് താനാണ്. നിങ്ങള്‍ ഉദ്ഘാടനത്തിന് എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടാകുമല്ലോ എന്ന് അന്നുതന്നെ അവരോട് ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ടെലഫോണ്‍ സംഭാഷണത്തില്‍ പോലീസ് അന്വേഷണം നടത്തും. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുന്&#x200d; മന്ത്രി ഏ.കെ ശശീന്ദ്രനുനേരെ ഉയര്&#x200d;ന്നുവന്ന ലൈംഗിക സംഭാഷണ ആരോപണം പുറത്തുവിട്ട മംഗളം ചാനല്&#x200d; ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;തന്നെ. ശശീന്ദ്രനെതിരെ വന്ന ആരോപണം സംബന്ധിച്ച് ഇന്നലെ മാധ്യമങ്ങളുടെ ചോദ്യങ്ങള്&#x200d;ക്ക് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഒരു ചാനല്&#x200d; അതിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പുറത്തുവിട്ടതാണിത്. ഈ ചാനല്&#x200d; ഉദ്ഘാടനം ചെയ്തത് താനാണ്. നിങ്ങള്&#x200d; ഉദ്ഘാടനത്തിന് എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടാകുമല്ലോ എന്ന് അന്നുതന്നെ അവരോട് ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.</p>
<p>ടെലഫോണ്&#x200d; സംഭാഷണത്തില്&#x200d; പോലീസ് അന്വേഷണം നടത്തും. ഏത് തരത്തിലുള്ള അന്വേഷണമാണെന്ന് മുഖ്യമന്ത്രി അറിയിക്കും. അതേസമയം, അനില്&#x200d; അക്കര എം.എല്&#x200d;.എ ഡി.ജി.പിക്ക് പരാതി നല്&#x200d;കി. സ്ത്രീകള്&#x200d;ക്കാകെ നാണക്കേടായ സംഭവത്തില്&#x200d; സമഗ്ര അന്വേഷണം വേണമെന്നും ശശീന്ദ്രനെതിരെ കേസെടുക്കണമെന്നുമാണ് അനില്&#x200d; അക്കരയുടെ പരാതിയിലെ ആവശ്യം.</p>
<p>ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ ശശീന്ദ്രന്&#x200d; കണ്ടിരുന്നു. വാര്&#x200d;ത്തയില്&#x200d; അസ്വാഭാവികതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കുമ്പോള്&#x200d; മന്ത്രിസ്ഥാനത്ത് ഇരിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗത വകുപ്പ് ഇപ്പോള്&#x200d; മുഖ്യമന്ത്രിയാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാല്&#x200d; പുതിയൊരു മന്ത്രി പെട്ടെന്നുണ്ടാകില്ലെന്നാണ് റിപ്പോര്&#x200d;ട്ട്. മന്ത്രിസ്ഥാനം എന്&#x200d;.സി.പിയുമായി ചര്&#x200d;ച്ച ചെയ്തശേഷം തീരുമാനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്&#x200d; പറഞ്ഞു.</p>
<p>ഇന്നലെയാണ് മംഗളം ചാനല്&#x200d; ശശീന്ദ്രന്&#x200d; ഉള്&#x200d;പ്പെട്ടിട്ടുള്ള ലൈംഗിക സംഭാഷണം പുറത്തുവിടുന്നത്. വാര്&#x200d;ത്ത പുറത്തുവന്ന് മണിക്കൂറുകള്&#x200d;ക്കകം മന്ത്രിസ്ഥാനം രാജിവെച്ചൊഴിയുകയായിരുന്നു ഏ.കെ ശശീന്ദ്രന്&#x200d;. പാര്&#x200d;ട്ടിയുടേയും ഇടതുസര്&#x200d;ക്കാരിന്റേയും പ്രതിച്ഛായ ഉയര്&#x200d;ത്തിപ്പിടിക്കാനാണ് രാജിയെന്നാണ് ശശീന്ദ്രന്&#x200d; പറഞ്ഞത്. രാജി കുറ്റസമ്മതമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ak-saseendran-mangalam-pinarayi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
