<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pinarayi vijayan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pinarayi-vijayan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 05 Dec 2025 09:15:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pinarayi vijayan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;രാഹുല്‍ ഇപ്പോള്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയുന്ന ഒരേ ഒരാള്‍ മുഖ്യമന്ത്രിയാണ്&#8217;; അടൂര്‍ പ്രകാശ്</title>
		<link>https://www.chandrikadaily.com/the-only-person-who-knows-exactly-where-rahul-is-now-is-the-chief-minister-adoor-prakash.html</link>
					<comments>https://www.chandrikadaily.com/the-only-person-who-knows-exactly-where-rahul-is-now-is-the-chief-minister-adoor-prakash.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 05 Dec 2025 09:14:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[police]]></category>
		<category><![CDATA[rahul mamkootathil]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366940</guid>

					<description><![CDATA[മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ പൊലീസിനും രാഹുല്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയാം. പുകമറ സൃഷ്ടിച്ച വിഷയം ഒന്ന് രണ്ട് ദിവസം നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു]]></description>
										<content:encoded><![CDATA[<p>തിരുവനനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്&#x200d;എ എവിടെ ഉണ്ടെന്ന് ഇപ്പോൾ അറിയുന്ന ഒരേ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്&#x200d;റെ പൊലീസിനും രാഹുല്&#x200d; എവിടെ ഉണ്ടെന്ന് കൃത്യമായി അറിയാം. പുകമറ സൃഷ്ടിച്ച വിഷയം ഒന്ന് രണ്ട് ദിവസം നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.</p>
<p>രാഹുലിന്റെ അറസ്റ്റ് വൈകുന്നത് പൊലീസിന്റെ തിരക്കഥയാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി പറഞ്ഞു. രാഹുലിനെതിരായ നടപടി രാജ്യത്ത് ഒരു പാർട്ടിയെടുത്ത ഏറ്റവും മികച്ച തീരുമാനമാണ്. എന്നാൽ നിരവധി ആരോപണവും പരാതികളുണ്ടായിട്ടും വീണ്ടും ചിലരെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനിച്ചതെന്നും അബിൻ വർക്കി പറഞ്ഞു.</p>
<p>രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നടപടി സ്വീകരിച്ചെന്ന് മുസ്&#x200d;ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമല സ്വർണകൊള്ളയിൽ ജയിലിലായിട്ടും പത്മകുമാറിന് എതിരെ നടപടി ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-only-person-who-knows-exactly-where-rahul-is-now-is-the-chief-minister-adoor-prakash.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്, തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും; ഓ ജെ ജനീഷ്</title>
		<link>https://www.chandrikadaily.com/allocating-money-for-the-chief-ministers-car-was-wasteful-it-will-be-reflected-in-the-elections-oj-janeesh.html</link>
					<comments>https://www.chandrikadaily.com/allocating-money-for-the-chief-ministers-car-was-wasteful-it-will-be-reflected-in-the-elections-oj-janeesh.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 03 Dec 2025 09:09:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[oj janeesh]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[youth congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366567</guid>

					<description><![CDATA[മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഓ ജെ ജനീഷ്. സംസ്ഥാനം സാമ്പത്തിക ക്ലേശം അനുഭവിക്കുമ്പോഴാണ് ഈ ധാരാളിത്തം. തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും. രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃകാപരം. മാധ്യമ വാർത്തയ്ക്ക് പിന്നാലെ നടപടി എടുത്തു. മറ്റ് പാർട്ടികൾക്ക് എവിടെയാണ് മാതൃകാപരമായ ഇടപെടൽ ആണ് നടന്നത്. ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം പാർട്ടി നടത്തിയിട്ടുണ്ടെന്നും ജനീഷ് വ്യക്തമാക്കി. ഒരാളും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലെ സമയം കഴിഞ്ഞു [&#8230;]]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഓ ജെ ജനീഷ്. സംസ്ഥാനം സാമ്പത്തിക ക്ലേശം അനുഭവിക്കുമ്പോഴാണ് ഈ ധാരാളിത്തം. തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും.</p>
<p>രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃകാപരം. മാധ്യമ വാർത്തയ്ക്ക് പിന്നാലെ നടപടി എടുത്തു. മറ്റ് പാർട്ടികൾക്ക് എവിടെയാണ് മാതൃകാപരമായ ഇടപെടൽ ആണ് നടന്നത്. ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം പാർട്ടി നടത്തിയിട്ടുണ്ടെന്നും ജനീഷ് വ്യക്തമാക്കി.</p>
<p>ഒരാളും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലെ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുന്നില്ല. ഇന്നലെ KPCC പ്രസിഡൻ്റിന് ഒരു പരാതി ലഭിച്ചു. അത് DGP ക്ക് കൈമാറുകയാണ് ചെയ്തത്. പാർട്ടിയുടെ നിലപാടിനപ്പുറം യൂത്ത് കോൺഗ്രസിന് അഭിപ്രായം പറയാനില്ല. ഫെനിക്കെതിരെ ഇപ്പോഴുള്ളത് ആരോപണമാണ്. വോട്ടർമാരോടുള്ള വിശദീകരണം ഫെനി തന്നെ നൽകിയിട്ടുണ്ടെന്നും ജനീഷ് കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/allocating-money-for-the-chief-ministers-car-was-wasteful-it-will-be-reflected-in-the-elections-oj-janeesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്‍; അമേരിക്കന്‍ ആരോഗ്യമേഖലയെ കടത്തിവെട്ടിയെന്നൊക്കെയാണ് പറയുന്നത്’; ഷിബു ബേബി ജോണ്‍</title>
		<link>https://www.chandrikadaily.com/the-chief-minister-is-hallucinating-he-is-saying-that-he-has-outdone-the-american-healthcare-sector-shibu-baby-john.html</link>
					<comments>https://www.chandrikadaily.com/the-chief-minister-is-hallucinating-he-is-saying-that-he-has-outdone-the-american-healthcare-sector-shibu-baby-john.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 11 Nov 2025 07:00:26 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[health department]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[shibu baby jhon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363136</guid>

					<description><![CDATA[തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനുള്ള ഇന്‍ഡിക്കേറ്ററായി മാറുമെന്ന് ഷിബു ബേബി ജോണ്‍. ജനത്തില്‍ നിന്ന് ഒരുപാട് അകന്നാണ് ഇടതുമുന്നണി സഞ്ചരിക്കുന്നതെന്നും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തുന്ന വിധത്തില്‍ ഒരു മുന്നേറ്റം യുഡിഎഫ് നടത്തുമെന്നും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വാഭാവികമായും പ്രാദേശിക വിഷയങ്ങളാണ് പരിഗണനയില്‍ വരുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയം അതില്‍ പ്രതിഫലിക്കും. അതിന്റെ അടിസ്ഥാനത്തില്‍ എന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനുള്ള ഇന്&#x200d;ഡിക്കേറ്ററായി മാറുമെന്ന് ഷിബു ബേബി ജോണ്&#x200d;. ജനത്തില്&#x200d; നിന്ന് ഒരുപാട് അകന്നാണ് ഇടതുമുന്നണി സഞ്ചരിക്കുന്നതെന്നും അത് തിരഞ്ഞെടുപ്പില്&#x200d; പ്രതിഫലിക്കുമെന്നും ഷിബു ബേബി ജോണ്&#x200d; പറഞ്ഞു.</p>
<p>തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; ചരിത്രം തിരുത്തുന്ന വിധത്തില്&#x200d; ഒരു മുന്നേറ്റം യുഡിഎഫ് നടത്തുമെന്നും എല്&#x200d;ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഷിബു ബേബി ജോണ്&#x200d; വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്&#x200d; സ്വാഭാവികമായും പ്രാദേശിക വിഷയങ്ങളാണ് പരിഗണനയില്&#x200d; വരുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയം അതില്&#x200d; പ്രതിഫലിക്കും. അതിന്റെ അടിസ്ഥാനത്തില്&#x200d; എന്നും ഇത്തവണ എല്&#x200d;ഡിഎഫിന് മേല്&#x200d;ക്കൈ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഐക്യ ജനാധിപത്യ മുന്നണി ഇത്രയും മുന്നൊരുക്കം നടത്തി ഇത്രയും മുന്&#x200d;പേ സ്ഥാനാര്&#x200d;ഥികളെ പ്രഖ്യാപിച്ച ഒരു കാലം ചരിത്രത്തില്&#x200d; ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട അപസ്വരങ്ങള്&#x200d; ഇല്ലെന്നൊന്നും ആരും അവകാശപ്പെടുന്നില്ല. ഇതിനേക്കാള്&#x200d; കൂടുതല്&#x200d; പ്രശ്‌നങ്ങള്&#x200d; സിപിഎമ്മിന് ഉണ്ട്. സിപിഐ രണ്ട് തരത്തിലാണ് പ്രശ്‌നങ്ങള്&#x200d; അഭിമുഖീകരിക്കുന്നത്. കൊല്ലം ജില്ലയില്&#x200d; പലസ്ഥലത്തും അവര്&#x200d;ക്ക് സ്ഥാനാര്&#x200d;ഥികളെ കിട്ടുന്നില്ല. അവതരിപ്പിക്കാന്&#x200d; പറ്റുന്ന മുഖങ്ങള്&#x200d; ഇല്ലാത്ത നിലയിലേക്ക് അവര്&#x200d;ക്ക് അവസ്ഥ ഉണ്ടായിരിക്കുന്നു. കേരളത്തില്&#x200d; അങ്ങനെ അധികാരംവിഭജിച്ച് നില്&#x200d;ക്കുകയാണ് പല പ്രദേശത്തും. ആ നിലയിലേക്ക് ജനാധിപത്യ പ്രസ്ഥാനങ്ങളില്&#x200d; അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാല്&#x200d;, മുന്&#x200d;കാലങ്ങളെ അപേക്ഷിച്ച് ഇത്രയും ഒത്തൊരുമയോടുകൂടി ഒരിക്കലും യുഡിഎഫ് നീങ്ങിയിട്ടില്ല – അദ്ദേഹം വ്യക്തമാക്കി.</p>
<p>യുഡിഎഫ് കൊല്ലം കോര്&#x200d;പ്പറേഷന്&#x200d; പിടിക്കണം എന്ന നിര്&#x200d;ബന്ധബുദ്ധിയോടുകൂടിയാണ് പ്രവര്&#x200d;ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കോര്&#x200d;പ്പറേഷന്&#x200d; പിടിക്കാനുള്ള നേതൃപരമായ പങ്ക് ഞങ്ങള്&#x200d; നിര്&#x200d;വഹിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണ ഞങ്ങളുടെ ശക്തിക്കനുസരിച്ച് ഞങ്ങള്&#x200d;ക്ക് പ്രാതിനിധ്യം ലഭിച്ചില്ല. ഇത്തവണ അതുണ്ടാകും എന്നുള്ളതില്&#x200d; ഞങ്ങള്&#x200d;ക്ക് ശുഭാപ്തിവിശ്വാസം തന്നെയാണ് – അദ്ദേഹം പറഞ്ഞു.</p>
<p>മുഖ്യമന്ത്രിയേയും അദ്ദേഹം പരിഹസിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്&#x200d; ആണെന്ന് തോന്നുന്നു. ഇന്നും അദ്ദേഹം പറഞ്ഞിരിക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖല അമേരിക്കയെ കടത്തിവെട്ടി എന്നൊക്കെയാണ്. നമുക്കൊന്നും അംഗീകരിക്കാനൊക്കാത്ത നിലയിലാണ് മെഡിക്കല്&#x200d; കോളജുകളുടെ ഉള്&#x200d;പ്പടെ അവസ്ഥ. ഇതെല്ലാം സ്വാഭാവികമായും തിരഞ്ഞെടുപ്പില്&#x200d; വലിയ ചലനം ഉണ്ടാക്കും – അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-chief-minister-is-hallucinating-he-is-saying-that-he-has-outdone-the-american-healthcare-sector-shibu-baby-john.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ഷേമ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, മുഖ്യമന്ത്രി മോദിയെ അനുകരിക്കുന്നു; കെ സി വേണുഗോപാൽ</title>
		<link>https://www.chandrikadaily.com/welfare-announcement-is-imitating-chief-minister-modi-with-elections-in-mind-kc-venugopal.html</link>
					<comments>https://www.chandrikadaily.com/welfare-announcement-is-imitating-chief-minister-modi-with-elections-in-mind-kc-venugopal.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 30 Oct 2025 10:05:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kc venugopal]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361113</guid>

					<description><![CDATA[ക്ഷേമ പ്രഖ്യാപനങ്ങൾ സിപിഐഎം-സിപിഐ തർക്കം മറയ്ക്കാനുള്ള ശ്രമമാണ്]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: സർക്കാർ നടത്തിയ ക്ഷേമ പ്രഖ്യാപനങ്ങളിൽ പ്രതികരിച്ച് എഐസിസി സംഘടനാചുമതലയുള്ള ജനറല്&#x200d; സെക്രട്ടറി കെ സി വേണുഗോപാൽ എംപി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്നും മുഖ്യമന്ത്രി മോദിയെ അനുകരിക്കുകയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.</p>
<p>അഞ്ച് വർഷം മുൻപ് പറഞ്ഞ വാഗ്ദാനങ്ങൾ പാലിച്ചില്ലയെന്നും സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് കിട്ടുന്ന ആശ്വാസം സ്വാഗതം ചെയ്യുന്നു. ജനങ്ങൾ എല്ലാം മനസ്സിലാക്കും. നെൽ കർഷർക്ക് 130 കോടി കുടിശികയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പ്രഖ്യാപനങ്ങൾ സിപിഐഎം-സിപിഐ തർക്കം മറയ്ക്കാനുള്ള ശ്രമമാണ്.</p>
<p>പിഎം ശ്രീയിൽ ഒരിക്കൽ ഒപ്പിട്ടാൽ പിന്മാറാൻ പറ്റില്ല. തെറ്റ് പറ്റി എന്ന് സിപിഎം സമ്മതിച്ചുവെന്നും മാപ്പ് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐക്ക് നീതി ലഭിച്ചോ എന്ന് അന്വേഷിക്കണമെന്നും സിപിഐ ആശ്വസിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. പിഎം ശ്രീയിൽ ഒപ്പിടുന്ന തീരുമാനം എങ്ങനെ വന്നു. മന്ത്രിസഭയിൽ മറച്ചു വെച്ചാണ് ഒപ്പിട്ടതെന്നും അതിന് ഉത്തരം കിട്ടണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പി എം ശ്രീ സിപിഎം ബിജെപി ഡീലിൻ്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<div class="wp-block-sbt-block-adblock detail-ad">
<div id="div-gpt-ad-1754290870402-0">ഡൽഹിയിൽ ഹൈക്കമാൻഡ് വിളിച്ചത് നിർണയ യോഗമാണ്. പറയാനുള്ളത് എല്ലാവരും യോഗത്തിൽ പറഞ്ഞുവെന്നും സുധാകരൻ പറഞ്ഞത് അദ്ദേഹത്തോട് ചോദിക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.</div>
<div>വിഡി സതീശൻ നേരത്തെ പോയത് വ്യക്തിപരമായ ആവശ്യം കൊണ്ട്. അദ്ദേഹം അറിയിച്ചിട്ടാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.</div>
<div></div>
<div>തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അജണ്ടയോടെ പ്രവർത്തിക്കുന്നുവെന്നും നടപടി ക്രമങ്ങൾ എളുപ്പമല്ലയെന്നും അദ്ദേഹം പറഞ്ഞു. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ശക്തമായ എതിർപ്പ് ഉയർത്തുമെന്നും വോട്ട് കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/welfare-announcement-is-imitating-chief-minister-modi-with-elections-in-mind-kc-venugopal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2500 കൊടുക്കാമെന്ന് പറഞ്ഞിട്ട് നാലര കൊല്ലത്തിനിടെ ഒരു രൂപ കൂട്ടിയില്ല, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളെ കബളിപ്പിക്കുന്നു; വി ഡി സതീശന്‍</title>
		<link>https://www.chandrikadaily.com/they-promised-to-pay-rs-2500-but-havent-raised-a-single-rupee-in-four-and-a-half-years-vd-satheesan.html</link>
					<comments>https://www.chandrikadaily.com/they-promised-to-pay-rs-2500-but-havent-raised-a-single-rupee-in-four-and-a-half-years-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 30 Oct 2025 06:29:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361078</guid>

					<description><![CDATA[തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനെ തുടര്‍ന്ന് വെള്ളത്തില്‍ വീണ സര്‍ക്കാര്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിച്ചത് അടക്കമുള്ള നടപടികള്‍ പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇപ്പോള്‍ ഒപ്പ് വെച്ച ശേഷം പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. യഥാര്‍ഥത്തില്‍ സ്‌കീമില്‍ ഒപ്പിടുന്നതിന് മുന്‍പാണ് പരിശോധിക്കേണ്ടത്. സമയക്രമം പോലും പ്രഖ്യാപിക്കാതെ ഉപസമിതി നിശ്ചയിച്ചത് സിപിഐയെ കബളിപ്പിക്കുന്നതിന് വേണ്ടിയാണെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ എന്തുകൊടുത്താലും സ്വാഗതം ചെയ്യും. തെരഞ്ഞെടുപ്പിന് മുന്‍പ് 2500 രൂപ കൊടുക്കാമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്&#x200d; ഒപ്പിട്ടതിനെ തുടര്&#x200d;ന്ന് വെള്ളത്തില്&#x200d; വീണ സര്&#x200d;ക്കാര്&#x200d; രക്ഷപ്പെടാന്&#x200d; വേണ്ടിയാണ് സാമൂഹിക സുരക്ഷാ പെന്&#x200d;ഷന്&#x200d; വര്&#x200d;ധിപ്പിച്ചത് അടക്കമുള്ള നടപടികള്&#x200d; പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d;. ഇപ്പോള്&#x200d; ഒപ്പ് വെച്ച ശേഷം പരിശോധിക്കാന്&#x200d; തീരുമാനിച്ചിരിക്കുകയാണ്. യഥാര്&#x200d;ഥത്തില്&#x200d; സ്‌കീമില്&#x200d; ഒപ്പിടുന്നതിന് മുന്&#x200d;പാണ് പരിശോധിക്കേണ്ടത്. സമയക്രമം പോലും പ്രഖ്യാപിക്കാതെ ഉപസമിതി നിശ്ചയിച്ചത് സിപിഐയെ കബളിപ്പിക്കുന്നതിന് വേണ്ടിയാണെന്നും വി ഡി സതീശന്&#x200d; മാധ്യമങ്ങളോട് പറഞ്ഞു. സാധാരണക്കാര്&#x200d;ക്കും പാവപ്പെട്ടവര്&#x200d;ക്കും സര്&#x200d;ക്കാര്&#x200d; എന്തുകൊടുത്താലും സ്വാഗതം ചെയ്യും. തെരഞ്ഞെടുപ്പിന് മുന്&#x200d;പ് 2500 രൂപ കൊടുക്കാമെന്ന് പറഞ്ഞ സ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സായാഹ്നത്തില്&#x200d; 400 രൂപ കൂട്ടിയത് ആരെ കബളിപ്പിക്കാനാണെന്നും വി ഡി സതീശന്&#x200d; ചോദിച്ചു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-inreads_1x1-aac5c674-4d3e-40b7-b922-0bf3e00e7d9e" class="app-ad app-ad--story-horizontal widget-m__widget__bUJP1" data-test-id="widget">&#8216;സാധാരണക്കാര്&#x200d;ക്കും പാവപ്പെട്ടവര്&#x200d;ക്കും സര്&#x200d;ക്കാര്&#x200d; എന്തുകൊടുത്താലും ഞങ്ങള്&#x200d; സ്വാഗതം ചെയ്യും. ഞങ്ങള്&#x200d; അതിന് പിന്തുണയ്ക്കും. അഞ്ചുവര്&#x200d;ഷം മുന്&#x200d;പ് എല്&#x200d;ഡിഎഫ് വീണ്ടും അധികാരത്തില്&#x200d; വരുന്നതിന് മുന്&#x200d;പ് സാമൂഹിക സുരക്ഷാ പെന്&#x200d;ഷന്&#x200d; 2500 രൂപ ആക്കുമെന്നായിരുന്നു പ്രഖ്യാപനം. നാലരക്കൊല്ലം കഴിഞ്ഞാണ് കൂട്ടിയത്. അടുത്ത ആഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വരുമ്പോള്&#x200d; നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. നാലരക്കൊല്ലത്തിലധികം കാലം ഇത് ചെയ്തില്ല. ജനങ്ങള്&#x200d;ക്ക് നല്&#x200d;കിയ വാഗ്ദാനം പാലിച്ചില്ല. 2500 രൂപ കൊടുക്കാമെന്ന് പറഞ്ഞ സ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്ത സായാഹ്നത്തില്&#x200d; 400 രൂപ കൂട്ടിയത് ആരെ കബളിപ്പിക്കാനാണ്? യഥാര്&#x200d;ഥത്തില്&#x200d; 900 രൂപ വീതം നഷ്ടമായിരിക്കുകയാണ്.നാലര വര്&#x200d;ഷം കൊണ്ട് ഒരാള്&#x200d;ക്ക് 52000 രൂപ വീതം നല്&#x200d;കേണ്ടതാണ്. 2500 രൂപ ആക്കാമെന്ന് പറഞ്ഞ് വോട്ട് പിടിച്ച് ജയിച്ച് അധികാരത്തില്&#x200d; വന്നിട്ട് നാലര കൊല്ലത്തിനിടെ ഒരു രൂപ പോലും കൂട്ടിയില്ല. തെരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്&#x200d; അങ്ങനെ ജനങ്ങളെ കബളിപ്പിക്കാന്&#x200d; പറ്റില്ല. കൂട്ടിയത് നല്ലകാര്യം. അഞ്ചുമാസം പെന്&#x200d;ഷന്&#x200d; മുടക്കിയ ആളുകളാണ് ഇവര്&#x200d;. കൂട്ടിയതിനെ എതിര്&#x200d;ക്കില്ല. എന്നാല്&#x200d; 2500 രൂപ തരാമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് അഞ്ചാമത്തെ കൊല്ലമായപ്പോള്&#x200d; തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്&#x200d;പാണ് 2000 രൂപ ആക്കിയത്. എന്നാല്&#x200d; പ്രഖ്യാപിച്ച 2500 ആക്കാന്&#x200d; പാടില്ലേ. അത് ആക്കിയില്ല&#8217;- വി ഡി സതീശന്&#x200d; തുടര്&#x200d;ന്നു.</div>
<div data-test-id="widget"></div>
<div data-test-id="widget">&#8216;ആശ വര്&#x200d;ക്കര്&#x200d;മാരുടെ സമരത്തെ പരിഹസിച്ച സര്&#x200d;ക്കാര്&#x200d; ഇപ്പോള്&#x200d; ആയിരം രൂപ കൂട്ടിയിരിക്കുകയാണ്. നിലവില്&#x200d; അവര്&#x200d;ക്ക് ദിവസവും 233 രൂപ വീതമാണ് കിട്ടുന്നത്. എല്ലാ ദിവസവും 700 രൂപയാണ് ആവശ്യപ്പെട്ടത്. ഇപ്പോള്&#x200d; 33 രൂപ കൂടുതല്&#x200d; കൊടുത്തിരിക്കുകയാണ്. ഇത് തെറ്റാണ്. വിഷയത്തെ ഗൗരവത്തോടെ കണ്ട് ഓണറേറിയം കൂട്ടി കൊടുക്കണം. ക്ഷേമനിധിയായി 2500 കോടി രൂപയാണ് കൊടുക്കാനുള്ളത്.അത് കൊടുത്തിട്ടില്ല. കേരളത്തില്&#x200d; ആദ്യമായിട്ടാണ് ക്ഷേമനിധി പെന്&#x200d;ഷന്&#x200d; 18, 19 മാസമായി മുടങ്ങി കിടക്കുന്നത്. ക്ഷേമനിധികള്&#x200d; ഇതുപോലെ മുടങ്ങിയ കാലമില്ല&#8217;- വി ഡി സതീശന്&#x200d; പറഞ്ഞു.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/they-promised-to-pay-rs-2500-but-havent-raised-a-single-rupee-in-four-and-a-half-years-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെസിയും അര്‍ജന്റീനയും കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍</title>
		<link>https://www.chandrikadaily.com/11chief-minister-pinarayi-vijayan-confirmed-that-messi-and-argentina-will-not-come-to-kerala.html</link>
					<comments>https://www.chandrikadaily.com/11chief-minister-pinarayi-vijayan-confirmed-that-messi-and-argentina-will-not-come-to-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 29 Oct 2025 13:34:20 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[messi]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360978</guid>

					<description><![CDATA[കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മുഴുവന്‍ സ്പോണ്‍സര്‍ കമ്പനിക്ക് കൈമാറുന്നതല്ലെന്നും, അവര്‍ എത്തിയതത് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അര്&#x200d;ജന്റീന ഫുട്‌ബോള്&#x200d; ടീമും  ലയണല്&#x200d; മെസിയും കേരളത്തിലേക്ക് വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; സ്ഥിരീകരിച്ചു. മെസി എത്തില്ലെന്ന കാര്യം ഇപ്പോഴാണ് മനസിലായതെന്ന്് മുഖ്യമന്ത്രി പറഞ്ഞു.</p>
<p>കലൂര്&#x200d; ജവഹര്&#x200d;ലാല്&#x200d; നെഹ്രു സ്റ്റേഡിയം മുഴുവന്&#x200d; സ്പോണ്&#x200d;സര്&#x200d; കമ്പനിക്ക് കൈമാറുന്നതല്ലെന്നും, അവര്&#x200d; എത്തിയതത് നവീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. &#8221;സ്റ്റേഡിയം ആരുടെ കയ്യിലാണോ അവരുടെ കയ്യിലായിരിക്കും തുടര്&#x200d;ന്നും,&#8221; എന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മെസി എത്താത്തതിന് കാരണം ഫിഫയുടെ അംഗീകാരം സ്റ്റേഡിയത്തിന് ലഭിക്കാത്തതാണെന്നതാണ് സ്പോണ്&#x200d;സര്&#x200d; കമ്പനിയുടെ നിലപാട്. സ്റ്റേഡിയത്തിന്റെ ഭാവി തന്നെ ഇപ്പോള്&#x200d; ചോദ്യചിഹ്നത്തിലാകുന്ന അവസ്ഥയിലാണെന്നും, അനിശ്ചിതത്വം നീക്കാന്&#x200d; ജിസിഡിഎ കാര്യങ്ങള്&#x200d; പരസ്യപ്പെടുത്തണമെന്നും ഹൈബി ഈഡന്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11chief-minister-pinarayi-vijayan-confirmed-that-messi-and-argentina-will-not-come-to-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘സർക്കാർ ബിജെപിയുമായി ചേർന്ന് വർഗീയ വൽക്കരണം നടത്തുന്നു’; പി.എം.ശ്രീ പദ്ധതിക്കെതിരെ പി വി അൻവർ</title>
		<link>https://www.chandrikadaily.com/government-is-engaging-in-communalisation-in-collaboration-with-bjp-pv-anwar-against-pm-shri-scheme.html</link>
					<comments>https://www.chandrikadaily.com/government-is-engaging-in-communalisation-in-collaboration-with-bjp-pv-anwar-against-pm-shri-scheme.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 Oct 2025 05:48:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[pm sree]]></category>
		<category><![CDATA[pv anwar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360160</guid>

					<description><![CDATA[പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നടപടിയിൽ പ്രതികരിച്ച് പി വി അൻവർ. മുഖ്യമന്ത്രിയുടെ ഒറ്റ നിർദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി ഈ തീരുമാനം എടുത്തതെന്ന് പി.വി. അൻവർ പറഞ്ഞു. ഇടത് സർക്കാരിൽ നിന്ന് ഇറങ്ങി വരാൻ ഉണ്ടായ ഓരോ കാരണവും അടിവരയിടുകയാണ്. ബിജെപിയുമായി ചേർന്ന് വർഗീയ വൽക്കരണമാണ് കേരളത്തിൽ നടക്കുന്നത്. ഒരു ബജറ്റിന്റെ ഒരു ശതമാനം പോലും വരാത്ത 1500 കോടിക്കായി കേരളത്തിന്റെ മതേതരത്വം വിറ്റു. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയെ എന്തിന് കണ്ടുവെന്ന് അദ്ദേഹം ചോദിച്ചു. ഓഫീസിലല്ല [&#8230;]]]></description>
										<content:encoded><![CDATA[<p>പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നടപടിയിൽ പ്രതികരിച്ച് പി വി അൻവർ. മുഖ്യമന്ത്രിയുടെ ഒറ്റ നിർദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി ഈ തീരുമാനം എടുത്തതെന്ന് പി.വി. അൻവർ പറഞ്ഞു. ഇടത് സർക്കാരിൽ നിന്ന് ഇറങ്ങി വരാൻ ഉണ്ടായ ഓരോ കാരണവും അടിവരയിടുകയാണ്. ബിജെപിയുമായി ചേർന്ന് വർഗീയ വൽക്കരണമാണ് കേരളത്തിൽ നടക്കുന്നത്. ഒരു ബജറ്റിന്റെ ഒരു ശതമാനം പോലും വരാത്ത 1500 കോടിക്കായി കേരളത്തിന്റെ മതേതരത്വം വിറ്റു. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയെ എന്തിന് കണ്ടുവെന്ന് അദ്ദേഹം ചോദിച്ചു. ഓഫീസിലല്ല മുഖ്യമന്ത്രി കണ്ടത് , സൽക്കാരമായി സ്വീകരിച്ച് വീട്ടിലാണ് കണ്ടതെന്നും പി.വി. അൻവർ ആരോപിച്ചു. ആർ.എസ്.എസുമായും ബിജെപിയുമായി പിണറായി സർക്കാർ നടത്തിവരുന്ന അധാർമികമായ ബന്ധം അടിവരയിടുന്നതാണ് പിഎം ശ്രീയിൽ ഒപ്പിട്ട നടപടിയെന്നും പി.വി. അൻവർ പ്രതികരിച്ചു.</p>
<p>സിപിഐ ശക്തമായ നിലപാട് സ്വീകരിച്ചു. ആ തീരുമാനത്തിന്റെ ആയുസ് എത്രയാണെന്ന് 27ന് അറിയാം. സിപിഐ മന്ത്രിമാർക്ക് വിവരം നൽകുന്നത് പത്രക്കാരാണ്. മന്ത്രിസഭയിൽ ചർച്ച ചെയ്തിട്ടില്ല. സിപിഐ നിലപാടിന് 72 മണിക്കൂർ മാത്രമാണോ, അതോ അവർ ശക്തമായി നിൽക്കുമോയെന്ന് നോക്കാമെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.</p>
<p>അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം ചർച്ച നടത്താനാണ് ധാരണ. ചർച്ചയ്ക്ക് മുന്നോടിയായി മന്ത്രി വി. ശിവൻകുട്ടി ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണും. എം എൻ സ്മാരകത്തിൽ എത്തി ബിനോയ് വിശ്വത്തെ കാണാനാണ് തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/government-is-engaging-in-communalisation-in-collaboration-with-bjp-pv-anwar-against-pm-shri-scheme.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിണറായി വിജയൻ കേരളത്തിലെ അമിത് ഷാ &#8211; പി കെ ഫിറോസ്</title>
		<link>https://www.chandrikadaily.com/pinarayi-vijayan-amit-shah-in-kerala-pk-feroz.html</link>
					<comments>https://www.chandrikadaily.com/pinarayi-vijayan-amit-shah-in-kerala-pk-feroz.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 11 Oct 2025 10:11:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[PK Feroz]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357906</guid>

					<description><![CDATA[പേരാമ്പ്രയിൽ പൊലീസ് അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എം.പി യെ സന്ദർശിച്ചിച്ച് പത്രക്കാരെ കാണുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷാ മോഡൽ കേരളത്തിൽ നടപ്പാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പേരാമ്പ്രയിൽ പൊലീസ് അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എം.പി യെ സന്ദർശിച്ചിച്ച് പത്രക്കാരെ കാണുകയായിരുന്നു അദ്ദേഹം.</p>
<p>പേരാമ്പ്ര സി.കെ.ജി കോളേജിൽ പതിറ്റാണ്ടുകൾക്ക് ശേഷം ഉജ്ജ്വല വിജയം നേടിയതിനെ തുടർന്നുണ്ടായ സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ മാർച്ചിന് നേരെയാണ് അകാരണമായി പൊലീസ് ആക്രമണമുണ്ടായത്. പ്രകടനം നടത്തുന്ന യു.ഡി.എഫ് പ്രവർത്തകരോട് മറുഭാഗത്ത് ആയുധങ്ങളുമായി സി.പി.എം പ്രവർത്തകരുള്ളതിനാൽ പ്രകടനം ഒഴിവാക്കണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. </p>
<p>ആയുധങ്ങളുമായി നിന്ന സി.പി.എം പ്രവർത്തകരെ തടയുന്നതിന് പകരം യു.ഡി.എഫ് നേതാക്കൾ ഉൾപ്പെടെയുളളവരെ ക്രൂരമായി മർദ്ദിക്കാനാണ് പൊലീസ് ശ്രമിച്ചത്. ഷാഫി പറമ്പിൽ വന്നാൽ അടിക്കണമെന്ന നിർദ്ദേശം പൊലീസ് ഭംഗിയായി നടപ്പിലാക്കുകയാണ് ചെയ്തതെന്നും ഫിറോസ് വ്യക്തമാക്കി. ഷാഫി പറമ്പിലിനെ പൊലീസ് അക്രമിച്ചിട്ടില്ലെന്നായിരുന്നു വടകര റൂറൽ എസ്.പി പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് അടിക്കുന്ന വീഡിയോ ഇതിനകം കൃത്യമായി പുറത്ത് വന്ന് കഴിഞ്ഞു. ഭരണകൂടം തന്നെയാണ് അക്രമണത്തിന് ആസൂത്രണം ചെയ്തതെന്നതിൻ്റെ തെളിവാണിതെന്നും ഫിറോസ് കൂട്ടിച്ചേർത്തു. </p>
<p>ശബരിമല സ്വർണ്ണ പ്പാളി കവർന്നെടുത്ത വിഷയവും മുഖ്യമന്ത്രിയുടെ മകന് ഇ.ഡി നോട്ടീസ് വന്നതും കേരളത്തിൽ ചർച്ച ചെയ്യാൻ അനുവദിക്കില്ലെന്നതാണ് സർക്കാറിൻ്റെ നിലപാട്. ശബരിമലയിൽ സ്വർണ്ണപ്പാളി അപ്രത്യക്ഷമായത് ഒരാളുടെ തലയിൽ വെച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് പോലെ ഷാഫി പറമ്പിലിന് നേരെയുണ്ടായ അക്രമത്തിൻ്റെ ഉത്തരവാദിത്തം ഏതെങ്കിലും പോലീസുകാരനിലേക്ക് ചുരുക്കാൻ അനുവദിക്കുകയില്ല. </p>
<p>ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ നേതാവിൻ്റെ ഒത്താശയോട് കൂടിയാണ് ഇത് നടന്നതെന്ന് വ്യക്തമാണെന്നും ആ നേതാവ് ആരാണെന്നറിയാൻ മാത്രമേ ബാക്കിയുള്ളൂവെന്നും ഫിറോസ് പറഞ്ഞു.  തെരഞ്ഞടുപ്പ് അടുത്ത സമയത്ത് പോലും ടി.പി ചന്ദ്രശേഖരനെ അമ്പത്തി ഒന്ന് വെട്ട് വെട്ടി കൊലപ്പെടുത്തിയ സി.പി.എം രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നതിൽ യാതൊരു മടിയും കാണിക്കാത്തവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-vijayan-amit-shah-in-kerala-pk-feroz.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പൊലീസ് സ്റ്റേഷനില്‍ പോകുന്നവര്‍ മൂക്കില്‍ പഞ്ഞിവെച്ച് തിരിച്ചുവരേണ്ട അവസ്ഥ&#8217;; പിണറായി പൊലീസിനെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/those-who-go-to-the-police-station-have-to-return-with-cotton-in-their-noses-ramesh-chennithala.html</link>
					<comments>https://www.chandrikadaily.com/those-who-go-to-the-police-station-have-to-return-with-cotton-in-their-noses-ramesh-chennithala.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 19 Sep 2025 04:49:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354837</guid>

					<description><![CDATA[ഈ സർക്കാർ മാറണമെന്ന് ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളുടെ വികാരം നിയമസഭയിൽ പ്രകടിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>പൊലീസ് വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല. 144 പൊലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ കണക്ക് വാസ്തവ വിരുദ്ധമാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് അത് തെളിയിക്കുന്നു. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.</p>
<div id="div-ub-twentyfournews.com_1742367407483">പൊലീസ് സ്റ്റേഷനിൽ പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചുവരേണ്ട അവസ്ഥയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിലെ പ്രതിപക്ഷം ഈ വിഷയം നിയമസഭയിൽ ഫലപ്രദമായി അവതരിപ്പിച്ചിട്ടുണ്ട്. പിന്നോക്കം പോയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിച്ച് കഴിഞ്ഞാൽ പിന്നെ ആർക്കും അവസരമില്ല. പൊയിന്റ് ഓഫ് ഓർഡർ ഉന്നയിച്ചിരുന്നു. നല്ല രീതിയിൽ കോർഡിനേറ്റ് ചെയ്താണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.</div>
<div></div>
<div>ഈ സർക്കാർ മാറണമെന്ന് ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളുടെ വികാരം നിയമസഭയിൽ പ്രകടിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. എകെ ആന്റണിക്ക് നീരസം ഉണ്ടായിട്ടില്ല. ആർക്കും നീരസമില്ല. എ കെ ആന്റണിക്ക് കൂടുതൽ കാര്യങ്ങൾ അറിയുന്നത് കൊണ്ടാണ് മുത്തങ്ങ വിഷയത്തിൽ പ്രതികരിച്ചതെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/those-who-go-to-the-police-station-have-to-return-with-cotton-in-their-noses-ramesh-chennithala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പച്ചക്കള്ളം; മുഖ്യമന്ത്രിക്കെതിരെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ പിതാവ്</title>
		<link>https://www.chandrikadaily.com/what-the-chief-minister-said-in-the-house-was-a-blatant-lie-dyfi-leader-joels-father-accuses-the-chief-minister.html</link>
					<comments>https://www.chandrikadaily.com/what-the-chief-minister-said-in-the-house-was-a-blatant-lie-dyfi-leader-joels-father-accuses-the-chief-minister.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 17 Sep 2025 07:18:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[dyfi]]></category>
		<category><![CDATA[joel]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354590</guid>

					<description><![CDATA[അടൂര്‍: പത്തനംതിട്ടയിലെ ഡിവൈഎഫ്ഐ നേതാവായിരുന്ന ജോയലിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് അച്ഛൻ ജോയിക്കുട്ടി. പൊലീസ് റിപ്പോർട്ട് കണ്ടു മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇടതുഭരണം നടക്കുമ്പോൾ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും ജോയിക്കുട്ടിപറഞ്ഞു. &#8216; എന്‍റെ പരാതിയില്‍ പൊലീസുകാര്‍ക്ക് അനുകൂലമായിട്ടാകും റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടാകുക.അതാണ് മുഖ്യമന്ത്രി വായിച്ചത്. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച അവന് വേണ്ടിപരാതി കൊടുത്തിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിയാണ് അതില്‍ അന്വേഷണം നടത്തേണ്ടത്. ജോയലിന്‍റെ പിതാവായ ഞാന്‍ പറയുന്നത് തെറ്റാണെങ്കില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>അടൂര്&#x200d;: പത്തനംതിട്ടയിലെ ഡിവൈഎഫ്ഐ നേതാവായിരുന്ന ജോയലിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; സഭയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് അച്ഛൻ ജോയിക്കുട്ടി. പൊലീസ് റിപ്പോർട്ട് കണ്ടു മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇടതുഭരണം നടക്കുമ്പോൾ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും ജോയിക്കുട്ടിപറഞ്ഞു.</p>
<p>&#8216; എന്&#x200d;റെ പരാതിയില്&#x200d; പൊലീസുകാര്&#x200d;ക്ക് അനുകൂലമായിട്ടാകും റിപ്പോര്&#x200d;ട്ട് കൊടുത്തിട്ടുണ്ടാകുക.അതാണ് മുഖ്യമന്ത്രി വായിച്ചത്. പാര്&#x200d;ട്ടിക്ക് വേണ്ടി ജീവിച്ച അവന് വേണ്ടിപരാതി കൊടുത്തിട്ടുണ്ടെങ്കില്&#x200d; മുഖ്യമന്ത്രിയാണ് അതില്&#x200d; അന്വേഷണം നടത്തേണ്ടത്. ജോയലിന്&#x200d;റെ പിതാവായ ഞാന്&#x200d; പറയുന്നത് തെറ്റാണെങ്കില്&#x200d; പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങള്&#x200d; പുറത്ത് വിടാന്&#x200d; മുഖ്യമന്ത്രി ഉത്തരവിടണം. കുറ്റക്കാരായ പൊലീസിനെ നിയമത്തിന്&#x200d;റെ വഴിയില്&#x200d; കൊണ്ടുവരണം. 16 വയസുമുതല്&#x200d; 26വയസുവരെ അവന്&#x200d; പാര്&#x200d;ട്ടിക്ക് വേണ്ടിയാണ് ജീവിച്ചത്, മാതാപിതാക്കള്&#x200d;ക്ക് വേണ്ടിയല്ല&#8230;&#8217; ജോയിക്കുട്ടി പറഞ്ഞു.</p>
<p>സിപിഎം നേതാക്കളുടെ നിർദേശപ്രകാരം ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ അടൂർ പൊലീസ് ഇടിച്ചുകൊന്നെന്ന കുടുംബത്തിന്റെ ആരോപണം കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. ജോയല്&#x200d; ഹൃദയാഘാതംമൂലമാണ് മരിച്ചതെങ്കിലും അതിന് കാരണമായത് പൊലീസിന്&#x200d;റെ മര്&#x200d;ദനമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. 2020 ജനുവരി ഒന്നിന് പൊലീസ് മർദനമേറ്റ നെല്ലിമുകൾ കൊച്ചുമുകൾ ജോയൽ നാല് മാസത്തിന് ശേഷം മേയ് 22നാണ് മരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-the-chief-minister-said-in-the-house-was-a-blatant-lie-dyfi-leader-joels-father-accuses-the-chief-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
