<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pinarayivijyan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pinarayivijyan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 08 Apr 2026 10:18:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pinarayivijyan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വര്‍ഗീയത സി.പി.എമ്മിന് ബൂമറാങ്ങാവും; ഡോ. എം.കെ മുനീര്‍</title>
		<link>https://www.chandrikadaily.com/communalism-can-boomerang-for-cpm.html</link>
					<comments>https://www.chandrikadaily.com/communalism-can-boomerang-for-cpm.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Wed, 08 Apr 2026 06:22:54 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[Dr.mkmuneer]]></category>
		<category><![CDATA[election2026]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[niyamasaba]]></category>
		<category><![CDATA[pinarayivijyan]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380527</guid>

					<description><![CDATA[പാര്‍ട്ടിയുടെയും മുന്നണിയുടെയും സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നയിക്കുകയാണ് ദൗത്യം.]]></description>
										<content:encoded><![CDATA[<p>മൂന്നര പതിറ്റാണ്ടായി അസംബ്ലി തിരഞ്ഞെടുപ്പുകളില്&#x200d; സ്ഥാനാര്&#x200d;ത്ഥിയായിരുന്ന മുസ്്‌ലിംലീഗ് നിയമസഭാ പാര്&#x200d;ട്ടി ഡെപ്യൂട്ടി ലീഡര്&#x200d; ഡോ.എം.കെ മുനീര്&#x200d; ഇത്തവണ മത്സരിക്കുന്നില്ല. പാര്&#x200d;ട്ടിയുടെയും മുന്നണിയുടെയും സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്കായി പ്രചാരണം നയിക്കുകയാണ് ദൗത്യം. കാസര്&#x200d;ക്കോട്ടെ തിരഞ്ഞെടുപ്പ് പര്യടനം കഴിഞ്ഞ് പുലര്&#x200d;ച്ചെ രണ്ടോടെ വീട്ടില്&#x200d; തിരിച്ചെത്തിയ അദ്ദേഹം രാവിലെ കാലിക്കറ്റ് പ്രസ്‌ക്ലബ്ബിലേക്ക് വാര്&#x200d;ത്താ സമ്മേളനത്തിന് പുറപ്പെടാന്&#x200d; ഇറങ്ങുകയാണ്.</p>
<p>മത്സര രംഗത്തു നിന്ന്<br />
മാറിയപ്പോള്&#x200d; തിരക്ക് കൂടിയോ.</p>
<p>രാഷ്ട്രീയ രംഗത്ത് സജീവമായതു മുതല്&#x200d; തിരഞ്ഞെടുപ്പുകളില്&#x200d; മത്സരിക്കുകയായിരുന്നല്ലോ. സ്വന്തം മണ്ഡലത്തിലെ പ്രചാരണത്തിലാണ് കൂടുതല്&#x200d; ശ്രദ്ധിച്ചിരുന്നത്. ഇത്തവണ പാര്&#x200d;ട്ടി ചുമതലയേല്&#x200d;പ്പിച്ച മണ്ഡലത്തില്&#x200d; അല്&#x200d;പം കൂടുതല്&#x200d; ശ്രദ്ധ കൊടുക്കുന്നുണ്ടെങ്കിലും ഒട്ടേറെ മണ്ഡലങ്ങളില്&#x200d; പോയി പ്രചാരണത്തില്&#x200d; സജീവമാകാനായി.</p>
<p>ഭരണ വിരുദ്ധ വികാരം</p>
<p>അടിസ്ഥാന വര്&#x200d;ഗം സി.പി.എമ്മില്&#x200d; നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്&#x200d; മാസ്റ്റര്&#x200d;, നിഘണ്ഡുവില്&#x200d; നിന്ന് പാവങ്ങള്&#x200d; എന്ന പദം ഒഴിവാക്കുമെന്ന് പറയുന്നത്.<br />
മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാര്&#x200d; ആരാണെന്ന് പരിശോധിച്ചാലും ഇക്കാര്യം ബോധ്യപ്പെടും. ചങ്ങാത്ത മുതലാളിത്തം സി.പി.എമ്മിനെ വിഴുങ്ങി. സമ്പന്ന വരേണ്യ വര്&#x200d;ഗത്തിന്റെ മാസപ്പടിയടക്കം കൈപറ്റുന്നു. കമ്മ്യൂണിസ്റ്റുകാരനെന്ന് അവകാശപ്പെടുന്ന മന്ത്രി വാസവന് പൊതുവേദിയില്&#x200d; അദാനി ഞങ്ങളുടെ പാര്&#x200d;ട്ട്ണറാണെന്ന് പറയാന്&#x200d; പോലും ലജ്ജ തോന്നിയില്ല. അദാനിയെപ്പോലെയുള്ളവരെ ചേര്&#x200d;ത്തു പിടിക്കുന്ന രാജ്യത്തെ രണ്ട് പാര്&#x200d;ട്ടികളേയൊള്ളൂ. ബി.ജെ.പിയും പിന്നെ സി.പി.എമ്മും.</p>
<p>സര്&#x200d;ക്കാറിന്റെ നയ പരിപാടികളിലും<br />
അടിസ്ഥാന വര്&#x200d;ഗമില്ല</p>
<p>അതുകൊണ്ടാണ് ചെറ്റത്തരം എന്നതൊക്കെ തെറിവാക്കായി മുഖ്യമന്ത്രിയുടെ വായയില്&#x200d; പോലും വരുന്നത്. ചെറ്റ, കുടില്&#x200d; എന്നിവയോടൊക്കെ പുഛമായിരിക്കുന്നു. ഈ മാനസികാവസ്ഥയാണ് ആശാ വര്&#x200d;ക്കര്&#x200d;മാരുടെ സമരത്തോട് മുഖം തിരിച്ച് അവഗണിച്ച് ദ്രോഹിക്കുന്നതിലേക്കും പിണറായി സര്&#x200d;ക്കാറിനെ നയിച്ചത്. മുഖ്യമന്ത്രിയുടെ മുഖംമിനുക്കാനുള്ള പരസ്യത്തിന് കോടികളാണ് ഖജനാവില്&#x200d; നിന്ന് പൊടിച്ചത്. അതിന്റെ ഒരു ശതമാനമുണ്ടെങ്കില്&#x200d; ആശമാരുടെ പ്രശ്‌നം പരിഹരിക്കാമായിരുന്നില്ലേ.ചെവി കേള്&#x200d;ക്കാത്ത പാവപ്പെട്ട കുട്ടികള്&#x200d;ക്കുള്ള ശ്രുതി തരംഗം പദ്ധതി നിര്&#x200d;ത്തി. അനാഥക്കുട്ടികള്&#x200d;ക്ക് പഠിക്കാനായി ഏര്&#x200d;പ്പെടുത്തിയ സ്‌നേഹപൂര്&#x200d;വ്വം പദ്ധതി ഉപേക്ഷിച്ചു.</p>
<p>വര്&#x200d;ഗ രാഷ്ട്രീയത്തില്&#x200d; നിന്ന്<br />
വര്&#x200d;ഗീയതയിലേക്ക് മാറി</p>
<p>ഏകാധപത്യവും ധിക്കാരവും ജനങ്ങളില്&#x200d; നിന്ന് അകറ്റിയപ്പോള്&#x200d; വര്&#x200d;ഗീയതയിലാണ് സി.പി.എം അഭയം തേടുന്നത്. മുമ്പും ഇതു തന്നെയായിരുന്നു അവരുടെ തുറുപ്പ്. മാഷാ അള്ളാ സ്റ്റിക്കറും സിറാത്തിന്റെ പാലവും കാഫിര്&#x200d; സ്‌ക്രീന്&#x200d;ഷോട്ടും കടന്ന് ഖൗമിന്റെ കുട്ടിയില്&#x200d; എത്തിയിരിക്കുന്നുവെന്ന് മാത്രം. പേരാമ്പ്രയില്&#x200d; ജമാഅത്ത് ബന്ധം ആരോപിച്ച്, ഖൗമിന്റെ കുട്ടിയെന്ന് മുദ്രകുത്തി പ്രചരിപ്പിക്കുന്നത് അവരുടെ ഐഡന്റിറ്റിയെയാണ് ചോദ്യം ചെയ്യുന്നത്. സ്വതന്ത്ര ഇന്ത്യയില്&#x200d; ഇന്നേവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം മുസ്‌ലിംലീഗ് മത്സരിച്ചതും സ്ഥാനാര്&#x200d;ത്ഥികളെ നിശ്ചയിച്ചതും സ്വന്തം നിലക്കാണ്. അക്കാലത്ത് ജമാഅത്തുകാര്&#x200d; ഈ മേഖലയില്&#x200d; പോലുമുണ്ടായിരുന്നില്ല. യു.ഡി.എഫ്-ജമാഅത്ത് ബന്ധം ആരോപിച്ചിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; ജനം അവരെ മുഖവിലക്കെടുത്തില്ലെന്ന് ഫലം വന്നപ്പോള്&#x200d; വ്യക്തമായില്ലേ. തിരിച്ചടി ലഭിച്ചിട്ടും പാഠം പഠിക്കുന്നില്ല. തരാതരം വര്&#x200d;ഗീയത എടുത്തുപയോഗിക്കുന്നതാണ് സി.പി.എം രീതി. സി.പി.എം ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്&#x200d;ക്കെല്ലാം ഒരേ ഭാഷ, ഒരേ സ്വരം. പാര്&#x200d;ട്ടി ഏതാണെന്ന് പറഞ്ഞില്ലെങ്കില്&#x200d; വേറിട്ട് മനസ്സിലാക്കാനേ പറ്റില്ല. വര്&#x200d;ഗീയക്കളി സി.പി.എമ്മിന് ബൂമറാങ്ങായി തിരിച്ചടിക്കും.</p>
<p>മുസ്്‌ലിംലീഗിന്റെ മന്ത്രിസ്ഥാനമാണ് സി.പി.എം വേവലാതി</p>
<p>1957 മുതല്&#x200d; കേരള നിയമ സഭയില്&#x200d; പ്രാതിനിധ്യമുള്ള രാഷ്ട്രീയ സംഘടനയാണ് മുസ്്‌ലിംലീഗ്. ഇന്ത്യന്&#x200d; പാര്&#x200d;ലമെന്റിലേക്ക് കേരളത്തില്&#x200d; നിന്ന് എല്ലാ തിരഞ്ഞെടുപ്പിലും വിജയിച്ച് അംഗത്തെ അയക്കാന്&#x200d; കഴിഞ്ഞ ഒരേയൊരു പാര്&#x200d;ട്ടിയേയൊള്ളൂ. അത് മുസ്‌ലിംലീഗാണ്. മുസ്‌ലിംലീഗിന് രാജ്യത്തെ നിയമം അനുസരിച്ച് ജനാധിപത്യത്തിലും ഭരണത്തിലും പങ്കാളിത്തം വഹിക്കാന്&#x200d; പാടില്ലെന്ന് പറയുന്നതിലും വലിയ വര്&#x200d;ഗീയത മറ്റെന്തുണ്ട്. മുസ്‌ലിംലീഗിന് ഉപ മുഖ്യമന്ത്രി പദവിയോ കൂടുതല്&#x200d; മന്ത്രിമാരോ നല്&#x200d;കരുതെന്നും വിദ്യാഭ്യാസം ഉള്&#x200d;പ്പെടെയുള്ള പ്രധാന വകുപ്പുകള്&#x200d; കൊടുക്കരുതെന്നും സി.പി.എം നേതാവ് എ.കെ ബാലനാണ് പറയുന്നത്. കുറച്ചു കഴിഞ്ഞാല്&#x200d; മുസ്‌ലിംലീഗ് മത്സരിക്കേണ്ടെന്നാവും പറയുക. മുസ്‌ലിം പേരുള്ളയാളെ ജയിപ്പിക്കരുതെന്ന് ഗുരുവായൂരില്&#x200d; ബി.ജെ.പി ഫ്‌ളക്‌സ് വെച്ചത്‌പോലെ സി.പി.എമ്മും പറഞ്ഞു തുടങ്ങും.</p>
<p>എസ്.ഡി.പി.ഐ-എല്&#x200d;.ഡി.എഫ്<br />
കൂട്ടുകെട്ട്</p>
<p>ജമാഅത്തിന്റെ പിന്തുണ നഷ്ടപ്പെട്ടപ്പോള്&#x200d; അവരെ വര്&#x200d;ഗീയ ചാപ്പകുത്തുന്ന സി.പി.എം, എസ്.ഡി.പി.ഐയുടെ തോളില്&#x200d; കയ്യിട്ട് നടക്കുകയാണ്. വേങ്ങരയില്&#x200d; ചെങ്കൊടിയും അരിവാള്&#x200d; ചുറ്റിക നക്ഷത്രവും എസ്.ഡി.പി.ഐയുടെ കത്രിക വിഴുങ്ങി. മുസ്‌ലിംലീഗിനെതിരെ തീവ്രനിലപാടുമായി വന്നവരെയെല്ലാം തീറ്റിപ്പോറ്റിയത് സി.പി.എമ്മുകാരാണ്. മതേതരത്വത്തില്&#x200d; വിശ്വസിക്കുന്ന സമൂഹത്തില്&#x200d; അവരുടെ പരിപ്പ് വേവില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പി.ഡി.പി, ഐ.എന്&#x200d;.എല്&#x200d; തുടങ്ങി എല്ലാത്തിനെയും പാലൂട്ടിയത്. സമുദായത്തിന് അകത്തും പുറത്തുമുളള മത ദ്രുവീകരണങ്ങളെ ചെറുത്തു തോല്&#x200d;പ്പിക്കാന്&#x200d; മുസ്്‌ലിംലീഗ് എക്കാലവും മുന്നിലുണ്ടായിരുന്നു. നാലു വോട്ടിന് വേണ്ടി ചങ്ങാത്തം കൂടി എസ്.ഡി.പി.ഐ ശക്തിപ്പെടുത്തി ബി.ജെ.പിയെ വളര്&#x200d;ത്താനുള്ള പണിയാണ് സി.പി.എം ഏറ്റെടുത്തിരിക്കുന്നത്.</p>
<p>സി.പി.എം ബി.ജെ.പിയുടെ ബി ടീമായി.</p>
<p>മതത്തിന്റെയും ജാതിയുടെയും പേരില്&#x200d; മനുഷ്യനെ അകറ്റാന്&#x200d; വിദ്വേഷം പ്രചരിപ്പിക്കുന്നതില്&#x200d; സി.പി.എം, ബി.ജെ.പിയെ കടത്തിവെട്ടുകയാണ്. സി.പി.എമ്മില്&#x200d; നിന്ന് ബി.ജെ.പിയിലേക്ക് പ്രവര്&#x200d;ത്തകര്&#x200d; മാത്രമല്ല, നേതാക്കളും എം.എല്&#x200d;.എമാരുമൊക്കെ കേരളത്തിലും ഒഴുകുകയല്ലേ. ബംഗാളിലും ത്രിപുരയിലും സി.പി.എം ഒന്നിച്ച് ബി.ജെ.പിയിലേക്ക് ഒഴുകി ഓഫീസുകളെല്ലാം കാവി പെയ്ന്റടിച്ച് മാറ്റിയില്ലേ. വൈകാതെ കേരളത്തിലും പല സി.പി.എം ഓഫീസുകളും ബി.ജെ.പിയുടേതാവും. ഇപ്പോള്&#x200d; തന്നെ ചില സി.പി.എം ഓഫീസുകളില്&#x200d; നിന്നാണ് പല വര്&#x200d;ഗീയ വിഷവും പുറത്തേക്ക് പ്രവഹിക്കുന്നത്. എ.കെ.ജി സെന്ററില്&#x200d; നിന്ന് പോലും ആ കാറ്റ് പുറത്തേക്ക് വമിക്കുന്നു. ഇതുകൊണ്ടൊന്നും അവര്&#x200d; രക്ഷപ്പെടില്ല. മാധ്യമ പ്രവര്&#x200d;ത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ മുഖ്യമന്ത്രിയോട്, ഇരിക്കൂ അകത്ത്; ഞങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞിട്ട് പോയാല്&#x200d; മതിയെന്ന് ഇടപെടാന്&#x200d; പത്രപ്രവര്&#x200d;ത്തകര്&#x200d;ക്ക് ആര്&#x200d;ജ്ജവമുണ്ടായിരിക്കുന്നു. രാജാവ് നഗ്നനാണെന്ന് പറയാനുള്ള ആര്&#x200d;ജ്ജവം മാധ്യമങ്ങള്&#x200d;ക്കുണ്ടായത്, ഗതികെട്ട ജനങ്ങളുടെ വികാര പ്രകടനം കൂടിയാണ്. ഏകാധിപതിയുടെ പതനം അടുത്തുവെന്നതിന്റെ വലിയ സൂചനയാണിത്. അടിസ്ഥാന ജനത മതേതര കേരളത്തെ തിരിച്ചുപിടിക്കാന്&#x200d; യു.ഡി.എഫിന് വന്&#x200d; വിജയം സമ്മാനിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/communalism-can-boomerang-for-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
