<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>PIOLETS &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/piolets/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 26 Oct 2025 11:58:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>PIOLETS &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഷഹദ് ഷംസുദ്ദീന്‍ ഷെയ്ഖ് കാസര്‍ഗോഡില്‍ നിന്ന് വലിയ വിമാനങ്ങള്‍ പറത്താന്‍ യോഗ്യത നേടിയ ആദ്യപൈലറ്റ്‌</title>
		<link>https://www.chandrikadaily.com/shahad-shamsuddin-sheikh-was-the-first-pilot-qualified-in-kasargod.html</link>
					<comments>https://www.chandrikadaily.com/shahad-shamsuddin-sheikh-was-the-first-pilot-qualified-in-kasargod.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 26 Oct 2025 11:58:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[kasargod]]></category>
		<category><![CDATA[PIOLETS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360348</guid>

					<description><![CDATA[ഉത്തർപ്രദേശിലെ റായ്ബറെലിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഏവിയേഷൻ അക്കാദമിയിൽ നിന്നുള്ള കമർഷ്യൽ പൈലറ്റ് കോഴ്സ് 2015 ൽ വിജയകരമായി പൂർത്തിയാക്കിയതോടെയാണ് അദ്ദേഹം കമർഷ്യൽ പൈലറ്റായത്.]]></description>
										<content:encoded><![CDATA[<p>5000 മണിക്കൂർ പറക്കൽ പരിചയം സമ്പാദിച്ച് ആവശ്യമായ പരീക്ഷ വിജയിച്ചതോടെ, വലിയ വിമാനങ്ങൾ നയിക്കാൻ കഴിയുന്ന ഏറ്റവും ഉയർന്ന പൈലറ്റ് സർട്ടിഫിക്കേഷനായ എയർലൈൻസ് ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ് (ATPL)  ക്യാപ്റ്റൻ ഷഹദ് ഷംസുദ്ദീൻ ഷെയ്ഖ്   കരസ്ഥമാക്കി.</p>
<p>ക്യാപ്റ്റൻ ഷഹദ്, കാഞ്ഞങ്ങാട് സ്വദേശിയായ ഷംസുദ്ദീൻ H.S. ന്റെയും പത്‌നി തലശ്ശേരി സ്വദേശിസരീന ഷംസുദ്ദീന്റെയും മൂത്ത മകനാണ്. കാഞ്ഞങ്ങാടിൽ ആദ്യകാല ബസ് സർവീസായ SAS മോട്ടോഴ്‌സ് ആരംഭിച്ച  വ്യക്തിയായ അന്തരിച്ച ഷെയ്ഖ് അബ്ദുൽ ഖാദർ സാഹിബ് ആണ് ശ്രീ ഷംസുദ്ദീന്റെ പിതാവ്.</p>
<p>തലശ്ശേരിയിലെ Ocees കുടുംബത്തിൽപ്പെട്ട സരീന ഷംസുദ്ദീൻ ഹിന്ദി ഭാഷയിൽ ഡിപ്ലോമയുള്ളവരാണ്. ക്യാപ്റ്റൻ ഷാഹിദ് ഷംസുദ്ദീൻ ഷെയ്ഖ് കണ്ണൂരിലെ മിലിറ്ററി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം കുടുംബം ഡൽഹിയിലേക്ക് താമസം മാറിയതോടെ അവിടെ ഫാദർ അഗ്നേൽ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തന്റെ മകന്റെ വിജയത്തിന് കാരണം അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും സമൂഹത്തിന്റെ പിന്തുണയുമാണെന്ന് ശ്രീ ഷംസുദ്ദീൻ പറയുന്നു.</p>
<p>ഉത്തർപ്രദേശിലെ റായ്ബറെലിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഏവിയേഷൻ അക്കാദമിയിൽ നിന്നുള്ള കമർഷ്യൽ പൈലറ്റ് കോഴ്സ് 2015 ൽ വിജയകരമായി പൂർത്തിയാക്കിയതോടെയാണ് അദ്ദേഹം കമർഷ്യൽ പൈലറ്റായത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നൽകുന്ന കമർഷ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ചതിന് ശേഷം അദ്ദേഹം എയർ ഇന്ത്യ എക്സ്പ്രസിൽ  ചേർന്ന് സേവനം ചെയ്തുകൊണ്ടിരിക്കുന്നു.</p>
<p>ഷഹദിന്റെ സഹോദരി shaza മറിയം പുണെയിലെ MIT  ഇൻസൈറ്റിട്യൂട് ഓഫ് ഡിസൈനിൽ നിന്ന് ടോപ് റാങ്കോടെ MSc (ഇന്റീരിയർ ഡിസൈൻ) പാസ്സായി ഇപ്പോൾ  ദുബൈ യിൽ   ജോലി ചെയ്യുന്നു. അവരുടെ ഭർത്താവ് Mr റഷീദ് റഹിം ദുബൈ യിൽ തന്നെ സേഫ്റ്റി എഞ്ചിനീയർ ആണ്.  ഇളയ സഹോദരൻ ഷെഫീൻ റായ്ബറേലിയിലെ രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയിൽ എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ പാസ്സായി ഡൽഹിയിലെ ഇന്ദിര ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്റേൺഷിപ്  ചെയ്യുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shahad-shamsuddin-sheikh-was-the-first-pilot-qualified-in-kasargod.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂന്ന് മക്കള്&#x200d; പൈലറ്റുമാര്&#x200d;; കോട്ടക്കലില്&#x200d; ഒരേ വീട്ടിലെ മൂന്ന് മക്കളാണ് ഈ അപൂര്&#x200d;വ്വ നേട്ടം കൈവരിച്ചത്</title>
		<link>https://www.chandrikadaily.com/news-kerala-malappuram-one-family-three-piolets.html</link>
					<comments>https://www.chandrikadaily.com/news-kerala-malappuram-one-family-three-piolets.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Fri, 10 Feb 2023 05:53:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kottakkal]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[PIOLETS]]></category>
		<category><![CDATA[SUB STORY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237040</guid>

					<description><![CDATA[തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷങ്ങളായിരുന്നു ഇതെന്ന് ബാദുഷയും പിതാവ് ബാവയും ഒരേ സ്വരത്തില്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<p>മലപ്പുറം ജില്ലയില്&#x200d; കോട്ടക്കലില്&#x200d; ഒരേ വീട്ടില്&#x200d; നിന്ന് 3 പൈലറ്റുമാര്&#x200d;. കോട്ടക്കല്&#x200d; ചങ്കുവെട്ടിക്കുണ്ട് സ്വദേശി മുഹമ്മദി(ബാവ)ന്റെ മൂന്ന് മക്കളാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മൂത്ത മകന്&#x200d; ബാദുഷ കഴിഞ്ഞ അഞ്ചര വര്&#x200d;ഷമായി ഇന്&#x200d;ഡിഗോ എയര്&#x200d;ലൈന്&#x200d;സില്&#x200d; പൈലറ്റായി ജോലി ചെയ്യുന്നു. ഇളയ മക്കളായ ബാസിലും, ബിഷറും പൈലറ്റാവുന്നതിനുള്ള ട്രെയ്‌നിങ്ങില്&#x200d; ആണ്. ഏതൊരു സാധാരണക്കാരനും കഠിനാധ്വാനം ചെയ്താല്&#x200d; എത്തിപ്പിടിക്കാവുന്ന സ്വപ്‌നമാണ് ഇതെന്ന് നമുക്ക് കാണിച്ചു തരുന്നു.</p>
<p>മൂന്ന് മക്കളുടെയും വിജയത്തിനും സ്വപ്‌നത്തിനും വേണ്ടി കൂടെ തന്നെയുണ്ട് പിതാവ് ബാവാക്ക. ഇന്&#x200d;ഡിഗോ എയര്&#x200d;ലൈന്&#x200d;സിലെ നീണ്ട പ്രവര്&#x200d;ത്തി പരിചയത്തിനും പരിശ്രമത്തിനുമൊടുവില്&#x200d; മൂത്തമകന്&#x200d; ബാദുഷ ഇപ്പോള്&#x200d; വിമാനത്തിന്റെ ക്യാപ്റ്റന്&#x200d; ആവാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടു തവണ മകന്&#x200d; ബാദുഷ വിമാനം പറത്തിയപ്പോള്&#x200d; അതേ വിമാനത്തില്&#x200d; യാത്ര ചെയ്യാനുള്ള അവസരവും ലഭിച്ചിട്ടുണ്ട് മുഹമ്മദിന്. ഒരു തവണ അബുദാബി- കൊച്ചി പിന്നീട് കൊച്ചി- ബോംബെ. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷങ്ങളായിരുന്നു ഇതെന്ന് ബാദുഷയും പിതാവ് ബാവയും ഒരേ സ്വരത്തില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-malappuram-one-family-three-piolets.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
