<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pk firos &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pk-firos/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 17 Jul 2025 13:41:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pk firos &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പുത്തുമലയിലെ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് കാണിച്ച് തരുന്നവർക്ക് ഒരു കോടി രൂപ ഇനാം; പി.കെ ഫിറോസ്</title>
		<link>https://www.chandrikadaily.com/a-reward-of-one-crore-rupees-to-those-who-show-the-township-announced-by-the-government-to-the-disaster-victims-of-puthumala-pk-feroze.html</link>
					<comments>https://www.chandrikadaily.com/a-reward-of-one-crore-rupees-to-those-who-show-the-township-announced-by-the-government-to-the-disaster-victims-of-puthumala-pk-feroze.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 17 Jul 2025 13:41:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347768</guid>

					<description><![CDATA[പുത്തുമല ദുരന്തത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയെ പോലെ തന്നെയാകുമോ ഇപ്പോൾ പ്രഖ്യാപിച്ച സർക്കാറിൻ്റെ പുനരധിവാസ പദ്ധതിയെന്നും ഇരകൾ ഭയപ്പെടുകയാണ്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : പുത്തുമലയിലെ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് കാണിച്ച് തരുന്നവർക്ക് ഒരു കോടി രൂപ ഇനാം നൽകുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പുത്തുമല ദുരന്തത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയെ പോലെ തന്നെയാകുമോ ഇപ്പോൾ പ്രഖ്യാപിച്ച സർക്കാറിൻ്റെ പുനരധിവാസ പദ്ധതിയെന്നും ഇരകൾ ഭയപ്പെടുകയാണ്. പുത്തുമലയിൽ 103 കുടുംബങ്ങൾക്ക് 11.4 ഏക്കറിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ടൗൺഷിപ്പ് കള്ളാടി വാഴക്കാല എസ്റ്റേറ്റിൽ നിർമ്മിക്കുമെന്നായിരുന്നു സർക്കാറിൻ്റെ പ്രഖ്യാപനം.</p>
<p>മുണ്ടക്കൈ &#8211; ചൂരൽമല ദുരന്തബാധിതർക്ക് പുനരധിവാസത്തിനായി 763 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളികളും അല്ലാത്തവരുമായ മനുഷ്യസ്നേഹികൾ സംഭാവന നൽകിയത്. സർക്കാറിൻ്റെ കണക്ക് പ്രകാരം 402 കുടുംബങ്ങൾക്കാണ് വീട് നഷ്ടപ്പെട്ടത്. ഇതിൽ മുസ്‌ലിം ലീഗിൻ്റെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട 87 എണ്ണവും വിവിധ സന്നദ്ധ സംഘടനകൾ നൽകുന്ന നൂറിലധികം വീടുകളും ചേർന്നാൽ ഇരുന്നൂറോളം വീടുകൾ സർക്കാർ ഇതര പദ്ധതികളിലൂടെ നിർമ്മിക്കുന്നുണ്ട്. വീട് നഷ്ടപ്പെട്ട മൂന്ന് പോലീസുകാർക്ക് സർക്കാർ പദ്ധതിയെ കാത്ത് നിൽക്കാതെ പൊലീസ് അസോസിയേഷൻ തന്നെ വീട് നിർമ്മിച്ച് കൈമാറിയത് ആഭ്യന്തര വകുപ്പിൻ്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയെ വിശ്വാസമില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പരിഹസിച്ചു. സർക്കാർ നിർമ്മിക്കേണ്ട വീടുകൾക്ക് സ്ഥലവും അനുബന്ധ ചെലവുകളും ഉൾപ്പടെ ഏകദേശം നൂറ് കോടി രൂപ ചിലവായാലും ബാക്കി 660 കോടി രൂപ ഉണ്ട്.</p>
<p>ദുരന്തത്തിൽ കൃഷിഭൂമിയും വിളകളും കടകളും ടാക്സി വാഹനങ്ങളും റിസോർട്ടുകൾ ഉൾപ്പടെ കോടികൾ നഷ്ടമുണ്ടായവർക്ക് ഒരു വർഷമായിട്ടും ഒരു രൂപ പോലും സർക്കാർ നൽകിയിട്ടില്ലെന്നും ഫിറോസ് കുറ്റപ്പെടുത്തി. ദുരന്തബാധിതരോട് കേന്ദ്ര കേരള സർക്കാറുകൾ കാണിക്കുന്ന നീതി നിഷേധത്തിനെതിരെ ജൂലായ് 29 ന് പുത്തുമലയിലെ പൊതുശ്മശാന ഭൂമിയിൽ നിന്നും ആരംഭിച്ച് വയനാട് കലക്ട്രേറ്റിലേക്ക് ലോങ്ങ് മാർച്ച് സംഘടിപ്പിക്കുമെന്നും ഫിറോസ് വ്യക്തമാക്കി. മുസ്‌ലിംലീഗ് പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്കെതിരെ ഉയർന്ന് വരുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. എല്ലാ രേഖകളുമുള്ള നിർമ്മാണ യോഗ്യമായ ഭൂമിയാണ് മുസ്‌ലിം ലീഗ് ഏറ്റെടുത്തത്. മുസ്‌ലിം ലീഗ് വില കുറഞ്ഞ ഭൂമിയാണ് ഉയർന്ന വിലക്ക് വാങ്ങിയതെന്ന് വാർത്ത കൊടുത്ത മാധ്യമപ്രവർത്തകരെ പരിശോധിക്കാൻ വയനാട്ടിലേക്ക് ക്ഷണിക്കുകയാണെന്നും മുസ്‌ലിം ലീഗ് വാങ്ങിയ ഭൂമിക്ക് സമാനമായി മാർക്കറ്റ് വിലകുറഞ്ഞ ഭൂമി കണ്ടെത്തിയാൽ ഏറ്റെടുക്കാൻ തയ്യാറാണെന്നും ഫിറോസ് വെല്ലുവിളിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-reward-of-one-crore-rupees-to-those-who-show-the-township-announced-by-the-government-to-the-disaster-victims-of-puthumala-pk-feroze.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെഡിക്കൽ കോളേജിലെ തീപിടുത്തം; ജുഡീഷ്യൽ അന്വേഷണം നടത്തണം: പി കെ ഫിറോസ്</title>
		<link>https://www.chandrikadaily.com/fire-at-medical-collegee-judicial-inquiry-should-be-conducted-pk-feroze.html</link>
					<comments>https://www.chandrikadaily.com/fire-at-medical-collegee-judicial-inquiry-should-be-conducted-pk-feroze.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 03 May 2025 13:20:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[medical college]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339887</guid>

					<description><![CDATA[മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീ പിടുത്തമുണ്ടായ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് :  മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീ പിടുത്തമുണ്ടായ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആവശ്യപ്പെട്ടു. അത്യാഹിത വിഭാഗത്തിൻ്റെ പുതിയ കെട്ടിടത്തിലുണ്ടായ അപകടത്തെ കുറിച്ച് ഗൗരവമായ അന്വേഷണം നടത്തേണ്ടതുണ്ട്. കെട്ടിടത്തിൻ്റെ നിർമ്മാണത്തിൽ തന്നെ വലിയ വീഴ്ച്ചയുണ്ടായ വിധത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ഫയർ &#038; സേഫ്റ്റി ഉൾപ്പടെയുള്ള കാര്യങ്ങളിൽ കൃത്യമായ മാനദണ്ഡം പാലിക്കാതെയാണ് നിർമ്മാണം നടന്നതെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നതെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. അപകടങ്ങൾ ഉണ്ടായാൽ  പെട്ടെന്ന് രോഗികൾക്ക് രക്ഷപ്പെടാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ല എന്നതാണ് ഈ അപകടത്തിലൂടെ വ്യക്തമായത്. മാത്രവുമല്ല  ഈ അപകടത്തെ തുടർന്ന് 5 പേർ മരണപ്പെട്ടെന്ന ബന്ധുക്കളുടെ ആക്ഷേപം കൃത്യമായി പരിശോധിക്കപ്പെടണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരുന്നതിന് മുമ്പ് തന്നെ മരണത്തിന് അപകടവുമായി ബന്ധമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതിൽ കടുത്ത ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും ഫിറോസ് കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fire-at-medical-collegee-judicial-inquiry-should-be-conducted-pk-feroze.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പ്രകോപനമാണ് ലക്ഷ്യം, അതിൽ വീഴരുത്&#8217;; നമ്മുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും താൽപ്പര്യം ഈ നാടിന്റെ സമാധാനമാണ്‌; പി.കെ ഫിറോസ്</title>
		<link>https://www.chandrikadaily.com/provocation-is-the-goal-dont-fall-for-it-our-first-second-and-third-interest-is-the-peace-of-this-country-pk-feroz.html</link>
					<comments>https://www.chandrikadaily.com/provocation-is-the-goal-dont-fall-for-it-our-first-second-and-third-interest-is-the-peace-of-this-country-pk-feroz.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 07 Apr 2025 05:52:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337236</guid>

					<description><![CDATA[സാദിഖലി തങ്ങളുടെ കോലം കത്തിക്കുക. പരമാവധി പ്രകോപനമുണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കുക. അതു വഴി മറ്റു പലര്‍ക്കും ലാഭമുണ്ടാക്കിക്കൊടുക്കുക എന്നതാണെന്ന്'' പി.കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.]]></description>
										<content:encoded><![CDATA[<p>മലപ്പുറം ജില്ലയെ കുറിച്ച് വെള്ളാപ്പള്ളി നടേശന്&#x200d; നടത്തിയ വിദ്വേഷ പ്രസംഗത്തെ തുടര്&#x200d;ന്നുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്&#x200d; പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ്. &#8221;അജണ്ട കൂടുതല്&#x200d; വ്യക്തമാകുകയാണ്. ആദ്യം മലപ്പുറത്തിനെതിരെ വിദ്വേഷം പറയുക. പിന്നെ സാദിഖലി തങ്ങളുടെ കോലം കത്തിക്കുക. പരമാവധി പ്രകോപനമുണ്ടാക്കി സമാധാന അന്തരീക്ഷം തകര്&#x200d;ക്കുക. അതു വഴി മറ്റു പലര്&#x200d;ക്കും ലാഭമുണ്ടാക്കിക്കൊടുക്കുക എന്നതാണെന്ന്&#8221; പി.കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.</p>
<p>മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്&#x200d;ശം. ചുങ്കത്തറയിൽ നടന്ന എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ കൺവെൻഷനിലായിരുന്നു വിദ്വേഷ പ്രസംഗം.വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപക വിമര്&#x200d;ശമുയര്&#x200d;ന്നിരുന്നു.</p>
<p><strong>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം</strong></p>
<p>അജണ്ട കൂടുതൽ വ്യക്തമാകുകയാണ്. ആദ്യം മലപ്പുറത്തിനെതിരെ വിദ്വേഷം പറയുക. പിന്നെ സാദിഖലി തങ്ങളുടെ കോലം കത്തിക്കുക. പരമാവധി പ്രകോപനമുണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കുക. അതു വഴി മറ്റു പലർക്കും ലാഭമുണ്ടാക്കിക്കൊടുക്കുക. യൂത്ത് ലീഗ് പ്രവർത്തകരോടാണ്, എരിവ് കയറ്റാനും എരിതീയിൽ എണ്ണയൊഴിക്കാനും ഫേസ്ബുക്കിൽ വികാര ജീവികളൊരുപാടുണ്ടാകും. അവരുടെ വാക്ക് കേട്ട് എടുത്ത് ചാടരുത്. നിങ്ങളെ സംയമന പാർട്ടി എന്നും കഴിവു കെട്ടവരെന്നും അവരാക്ഷേപിക്കും. അവഗണിച്ചേക്കുക. നമ്മുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും താൽപര്യം ഈ നാടിന്&#x200d;റെ സമാധാനമാണ്. സൗഹാർദ്ദമാണ്. മറക്കരുത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/provocation-is-the-goal-dont-fall-for-it-our-first-second-and-third-interest-is-the-peace-of-this-country-pk-feroz.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരവില്&#x200d; വരുത്തിയ ഭേദഗതി, ഉദ്യോഗാര്&#x200d;ഥികളുടെയും പൊതുജനങ്ങളുടെയും കണ്ണില്&#x200d; പൊടിയിടാന്&#x200d;: പി.കെ ഫിറോസ്</title>
		<link>https://www.chandrikadaily.com/amendment-in-order-to-put-dust-in-eyes-of-candidates-and-public-pk-feroze.html</link>
					<comments>https://www.chandrikadaily.com/amendment-in-order-to-put-dust-in-eyes-of-candidates-and-public-pk-feroze.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 25 Mar 2025 14:59:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335723</guid>

					<description><![CDATA[റാങ്ക് ലിസ്റ്റില്&#x200d; ഉള്&#x200d;പ്പെട്ട എല്ലാവര്&#x200d;ക്കും ജോലി ലഭിക്കാനും പാര്&#x200d;ട്ടിക്കാരെ തള്ളിക്കയറ്റുന്നത് ഒഴിവാക്കുന്നതിനും വേണ്ടി നേരത്തെ ഇറക്കിയ ഉത്തരവ് പിന്&#x200d;വലിക്കുകയാണ് സര്&#x200d;ക്കാര്&#x200d; ചെയ്യേണ്ടതെന്ന് ഫിറോസ് കൂട്ടിച്ചേര്&#x200d;ത്തു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : കേരള സര്&#x200d;ക്കാര്&#x200d; ധന ദൃഡീകരണത്തിന്റെ പേര് പറഞ്ഞു ഇറക്കിയ ഉത്തരവില്&#x200d; വരുത്തിയ ഭേദഗതി, ഉദ്യോഗാര്&#x200d;ഥികളുടെയും പൊതുജനങ്ങളുടെയും കണ്ണില്&#x200d; പൊടിയിടാനാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.</p>
<p>അനിവാര്യ തസ്തികള്&#x200d; നിര്&#x200d;ണയിക്കേണ്ടത് വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ വകുപ്പ് മേധാവികളുടെ ഇംഗിതത്തില്&#x200d; അല്ല. സാമ്പത്തിക ബാധ്യത ഇല്ലാതെ ജീവനക്കാരെ ജോലിക്ക് വെക്കണം എന്ന നിര്&#x200d;ദേശം മനുഷ്യന്റെ ബുദ്ധിക്ക് മനസ്സിലാകുന്നതല്ല. റാങ്ക് ലിസ്റ്റില്&#x200d; ഉള്&#x200d;പ്പെട്ട എല്ലാവര്&#x200d;ക്കും ജോലി ലഭിക്കാനും പാര്&#x200d;ട്ടിക്കാരെ തള്ളിക്കയറ്റുന്നത് ഒഴിവാക്കുന്നതിനും വേണ്ടി നേരത്തെ ഇറക്കിയ ഉത്തരവ് പിന്&#x200d;വലിക്കുകയാണ് സര്&#x200d;ക്കാര്&#x200d; ചെയ്യേണ്ടതെന്ന് ഫിറോസ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amendment-in-order-to-put-dust-in-eyes-of-candidates-and-public-pk-feroze.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഹപാഠികളുടെ ക്രൂരതക്കിരയായി ജീവന്&#x200d; നഷ്ടമായ ഷഹബാസിന്റെ വീട് സന്ദര്&#x200d;ഷിച്ച് പി.കെ ഫിറോസ്‌</title>
		<link>https://www.chandrikadaily.com/pk-feroz-visits-the-house-of-shahbaz-who-lost-his-life-due-to-the-cruelty-of-his-classmates.html</link>
					<comments>https://www.chandrikadaily.com/pk-feroz-visits-the-house-of-shahbaz-who-lost-his-life-due-to-the-cruelty-of-his-classmates.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Mar 2025 12:03:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[pk firos]]></category>
		<category><![CDATA[shahabas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333091</guid>

					<description><![CDATA[ഒരു കുടുംബത്തിനും ഈ ഗതി ഉണ്ടാവരുത്. നിങ്ങളൊക്കെ വേണ്ടത് ചെയ്യണ'മെന്നും പി.കെ ഫിറോസ് വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>താമരശ്ശേരിയില്&#x200d; കൊല്ലപ്പെട്ട സ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥി ഷഹബാസിന്റെ വീട് സന്ദര്&#x200d;ശിച്ച് യൂത്ത് ലീഗ് ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ്. ഉംറ നിര്&#x200d;വഹിക്കാനായി പോയതിനാല്&#x200d; ഇത് വരെ വീട്ടില്&#x200d; പോവാന്&#x200d; കഴിഞ്ഞിരുന്നില്ല. പലഹാരങ്ങള്&#x200d; വാങ്ങാനായി വീട്ടില്&#x200d; നിന്നിറങ്ങിപ്പോയ മകന്&#x200d; ഒരിക്കലും മടങ്ങി വരാത്ത നിലയിലായത് ആ മാതാപിതാക്കള്&#x200d; ഇപ്പോഴും ഉള്&#x200d;ക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഷഹബാസിന്റെ ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തു അദ്ദേഹം.</p>
<p>കരഞ്ഞ് കരഞ്ഞ് ആ ഉമ്മയുടെ കണ്ണുനീര്&#x200d; വറ്റിയിട്ടുണ്ട്. മടങ്ങാനൊരുങ്ങിയപ്പോള്&#x200d; പിതാവ് ഇഖ്ബാല്&#x200d; പറഞ്ഞത് ചെവിയില്&#x200d; മുഴങ്ങുകയാണ്. &#8216;പ്രതികള്&#x200d; ഒരാളെയും രക്ഷപെടാന്&#x200d; അനുവദിക്കരുത്. എന്റെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയുമാണ് അവര്&#x200d; ഒറ്റയടിക്ക് ഇല്ലാതാക്കിയത്. ഇനി ഒരു കുടുംബത്തിനും ഈ ഗതി ഉണ്ടാവരുത്. നിങ്ങളൊക്കെ വേണ്ടത് ചെയ്യണ&#8217;മെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.</p>
<p>ആ ഉപ്പക്കും ഉമ്മക്കും നീതി കിട്ടണം. പ്രായം പറഞ്ഞും കുട്ടികളല്ലേ എന്ന് ചോദിച്ചും ഇതിനെ ലഘൂകരിക്കരുത്. ക്രൈം ചെയ്താല്&#x200d; അവര്&#x200d; ക്രിമിനലുകള്&#x200d; തന്നെയാണ്. അവര്&#x200d;ക്ക് തക്കതായ ശിക്ഷ ലഭിക്കുക തന്നെ വേണം. നീതിക്കായി പൊരുതുന്ന ആ കുടുംബത്തോടൊപ്പം അതിനായി നിലയുറപ്പിക്കും. ഇന്ന് രാത്രി സംഘടിപ്പിക്കുന്ന നൈറ്റ് അലര്&#x200d;ട്ടില്&#x200d; സംസ്ഥാന വ്യാപകമായി ഈ വിഷയവും ഉന്നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-feroz-visits-the-house-of-shahbaz-who-lost-his-life-due-to-the-cruelty-of-his-classmates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘സഖാക്കളെ കാലം മാറി, നിങ്ങളുടെ കോലം ആളുകൾ തിരിച്ചറിഞ്ഞു’; നജീബ് കാന്തപുരത്തിന്‌ പിന്തുണയുമായി പി.കെ. ഫിറോസ്</title>
		<link>https://www.chandrikadaily.com/pk-in-support-of-najeeb-kanthapuram-feroz-times-have-changed-comrades-people-have-recognized-your-image.html</link>
					<comments>https://www.chandrikadaily.com/pk-in-support-of-najeeb-kanthapuram-feroz-times-have-changed-comrades-people-have-recognized-your-image.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Feb 2025 05:02:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329065</guid>

					<description><![CDATA[നീചമായ രീതിയില്&#x200d; ബോഡി ഷെയ്മിങ് നടത്തിയാണ് പുരോഗമന പ്രസ്ഥാനമെന്ന് വാദിക്കുന്ന ഡി.വൈ.എഫ്.ഐ നജീബിനെതിരെ മുദ്രാവാക്യം വിളിച്ചത്.]]></description>
										<content:encoded><![CDATA[<p>പെരിന്തല്&#x200d;മണ്ണ എം.എല്&#x200d;.എ നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തതില്&#x200d; പ്രതികരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ. ഫിറോസ്. മന്ത്രിമാരും ഭരണകക്ഷി എം.എല്&#x200d;.എമാരും നിരവധി പരിപാടികളില്&#x200d; പങ്കെടുത്തിട്ടും അവര്&#x200d;ക്കോ അവരുടെ ഇന്റലിജന്&#x200d;സിനോ പൊലീസിനോ മനസിലാക്കാന്&#x200d; കഴിയാത്ത ഒരു തട്ടിപ്പ് മനസിലാക്കാന്&#x200d; നജീബിന് ത്രികാലജ്ഞാനമൊന്നുമില്ലെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി.</p>
<p>നീചമായ രീതിയില്&#x200d; ബോഡി ഷെയ്മിങ് നടത്തിയാണ് പുരോഗമന പ്രസ്ഥാനമെന്ന് വാദിക്കുന്ന ഡി.വൈ.എഫ്.ഐ നജീബിനെതിരെ മുദ്രാവാക്യം വിളിച്ചത്. സഖാക്കളെ കാലം മാറിയെന്നും നിങ്ങളുടെ കോലം ആളുകള്&#x200d; തിരിച്ചറിഞ്ഞ് തുടങ്ങിയെന്നും ഫിറോസ് ഫേസ്ബുക്കില്&#x200d; കുറിച്ചു.</p>
<p><strong>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</strong></p>
<p>നാഷണല്&#x200d; കോണ്&#x200d;ഫെഡറേഷന്&#x200d; ഓഫ് എന്&#x200d;.ജി.ഒ എന്ന പേരില്&#x200d; എന്&#x200d;.ജി.ഒകളുടെ കൂട്ടായ്മയുടെ പ്രതിനിധിയായി അനന്ദുകൃഷ്ണന്&#x200d; എന്നൊരാളും സംഘവും പെരിന്തല്&#x200d;മണ്ണ എം.എല്&#x200d;.എ നജീബ് കാന്തപുരത്തെ സമീപിക്കുന്നു. മന്ത്രി ശിവന്&#x200d;കുട്ടി ഉല്&#x200d;ഘാടനം ചെയ്ത ഹെഡ് ഓഫീസും, സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ജനപ്രതിനിധികള്&#x200d; പങ്കെടുത്ത പരിപാടികളും കാണിക്കുന്നു. 50% വിലയില്&#x200d; സ്ത്രീകള്&#x200d;ക്ക് സ്‌കൂട്ടറും വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ലാപ്‌ടോപ്പും നല്&#x200d;കുന്ന പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നു.</p>
<p>ജനങ്ങള്&#x200d;ക്ക് ഗുണം കിട്ടുന്ന ഏതൊരു പദ്ധതിയും തന്റെ മണ്ഡലത്തിലേക്കും കിട്ടണമെന്ന് ആരുമാഗ്രഹിക്കുന്നത് പോലെ നജീബ് കാന്തപുരവും ആ പദ്ധതിയെ പിന്തുണക്കുന്നു. കുറേ ആളുകള്&#x200d;ക്ക് അതിന്റെ ഭാഗമായി സ്‌കൂട്ടര്&#x200d; കിട്ടിയപ്പോള്&#x200d; എല്ലാവരും ഈ പദ്ധതിയെ അഭിനന്ദിക്കുന്നു. ഇത്രയുമാണ് പെരിന്തല്&#x200d;മണ്ണയില്&#x200d; സംഭവിച്ചത്.</p>
<p>എന്നാല്&#x200d; പിന്നീട് കുറച്ചാളുകള്&#x200d;ക്ക് ലാപ്‌ടോപ്പ് കിട്ടാതായി. എം.എല്&#x200d;.എ പല തവണ ബന്ധപ്പെട്ടിട്ടും മറുപടി കിട്ടിയില്ല. ഒടുവില്&#x200d; എം.എല്&#x200d;.എ ഡി.ജി.പിക്ക് പരാതി നല്&#x200d;കുന്നു. ഒരു ജനപ്രതിനിധി എന്ന നിലയില്&#x200d; ജനങ്ങളോടൊപ്പം നിന്ന് തന്റെ ഉത്തരവാദിത്തം നിര്&#x200d;വഹിക്കുന്നു.</p>
<p>സംസ്ഥാനത്തെ മന്ത്രിമാരും ഭരണകക്ഷി എം.എല്&#x200d;.എമാരും നിരവധി പരിപാടികളില്&#x200d; പങ്കെടുത്തിട്ടും അവര്&#x200d;ക്കോ അവരുടെ ഇന്റലിജന്&#x200d;സിനോ പൊലീസിനോ മനസ്സിലാക്കാന്&#x200d; കഴിയാത്ത ഒരു തട്ടിപ്പ് മനസ്സിലാക്കാന്&#x200d; നജീബിന് മാത്രം സാധിക്കണമെന്ന് പറയാന്&#x200d; അദ്ദേഹത്തിന് ത്രികാലജ്ഞാനമൊന്നുമില്ലല്ലോ!</p>
<p>നജീബിന്റെ എം.എല്&#x200d;.എ ഓഫീസിലേക്ക് മാര്&#x200d;ച്ച് നടത്തിയ ഡി.വൈ.എഫ്.ഐ ആദ്യം മാര്&#x200d;ച്ച് നടത്തേണ്ടിയിരുന്നത് അഭ്യന്തര മന്ത്രിയുടെ വീട്ടിലേക്കായിരുന്നു. അതുമല്ലെങ്കില്&#x200d; ഈ സംഘത്തിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്ത ശിവന്&#x200d;കുട്ടിയുടെ ഓഫീസിലേക്കായിരുന്നു. ഏറ്റവും ചുരുങ്ങിയത് ഈ തട്ടിപ്പിന് നേതൃത്വം നല്&#x200d;കിയെന്ന് ആരോപണ വിധേയനായ ബി.ജെ.പി നേതാവ് എ.എന്&#x200d; രാധാകൃഷ്ണന്റെ വീട്ടിലേക്കെങ്കിലുമായിരുന്നു. എന്നാല്&#x200d; അതിനൊന്നും ഡി.വൈ.എഫ്.ഐ തയ്യാറല്ല. നീചമായ രീതിയില്&#x200d; ബോഡി ഷെയ്മിങ് ഉള്&#x200d;പ്പെടെ നടത്തിയാണ് പുരോഗമന പ്രസ്ഥാനമെന്ന് വാദിക്കുന്ന ഡിവൈഎഫ്‌ഐ നജീബിനെതിരെ മുദ്രാവാക്യം വിളിച്ചത്.</p>
<p>അപ്പോള്&#x200d; കാര്യം വ്യക്തമാണ്. ചുരുങ്ങിയ കാലം കൊണ്ട് പെരിന്തല്&#x200d;മണ്ണയുടെ മനസ്സ് കീഴടക്കിയ നജീബ് കാന്തപുരത്തിന്റെ ജനപ്രീതി ഇല്ലാതാക്കണം. അതിന് എപ്പോഴും സഖാക്കള്&#x200d; ചെയ്യാനുള്ളത് പോലെ ആടിനെ പട്ടിയാക്കണം.</p>
<p>സഖാക്കളെ കാലം മാറി. നിങ്ങളുടെ കോലം ആളുകള്&#x200d; തിരിച്ചറിഞ്ഞു തുടങ്ങി. നജീബിനെതിരെ കേസെടുത്തും ഓഫീസിന് മുന്നില്&#x200d; നാല് മുദ്രാവാക്യം വിളിച്ചും പേടിപ്പിച്ച് കളയാമെന്ന് കരുതുന്നുണ്ടെങ്കില്&#x200d; സഖാക്കളെ നിങ്ങള്&#x200d;ക്ക് തെറ്റി. അതല്ല, ഏതാനും മാസത്തിനുള്ളില്&#x200d; ജനങ്ങള്&#x200d; ആട്ടിപ്പായിച്ച് പ്രതിപക്ഷത്തിരുത്തും എന്നുറപ്പായ സ്ഥിതിക്ക് പഴയ കലാരൂപങ്ങള്&#x200d; പരിശീലിക്കാനുള്ള തിടുക്കമാണ് പെരിന്തല്&#x200d;മണ്ണയില്&#x200d; കാഴ്ചവെച്ച പ്രകടനമെങ്കില്&#x200d; എല്ലാവിധ ഭാവുകങ്ങളും നേരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-in-support-of-najeeb-kanthapuram-feroz-times-have-changed-comrades-people-have-recognized-your-image.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരിയോട് യുദ്ധം ചെയ്യാം</title>
		<link>https://www.chandrikadaily.com/1lets-fight-addictionkeraladruggsstop.html</link>
					<comments>https://www.chandrikadaily.com/1lets-fight-addictionkeraladruggsstop.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 30 Jan 2025 03:51:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[druggs]]></category>
		<category><![CDATA[fight]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328020</guid>

					<description><![CDATA[കടുത്ത ജനരോഷം ഉണ്ടായിട്ടും പാലക്കാട് കഞ്ചിക്കോട്ട് ഒയാസിസ് കമ്പനിക്ക് മദ്യപ്ലാന്റ്‌റ് തുടങ്ങാന്&#x200d; അനുമതി നല്&#x200d;കുന്ന പിണറായി സര്&#x200d;ക്കാറിന്റെ നിലപാടും മദ്യ മാഫിയക്ക് അനുകൂലമാണ്.]]></description>
										<content:encoded><![CDATA[<p><strong>പി.കെ ഫിറോസ്</strong></p>
<p>നമ്മുടെ കേരളം വിദ്യാഭ്യാസത്തിലും ആരോഗ്യ പരിപാലനത്തിലും ഇന്ത്യയില്&#x200d; മുന്&#x200d; നിരയിലുള്ള സംസ്ഥാനങ്ങളിലൊന്നായിരു ന്നു. എന്നാല്&#x200d; ഇന്ന് ലഹരി ഉപയോഗത്തിലും വിതരണത്തിലുമാണ് മുന്നിലാണെന്നുള്ളത് ഏറെ അപമാനകരവും ഞെട്ടലുളവാ ക്കുന്നതുമാണ്. പതിറ്റാണ്ടുകള്&#x200d;ക്ക് മുമ്പ് ജീ വന്&#x200d; രക്ഷാമരുന്നുകളെ &#8216;ഡ്രഗ് &#8216;എന്ന് വിളിച്ചിരുന്നെങ്കിലും ഇന്ന് ജീവിതം തകര്&#x200d;ക്കുന്ന മയക്ക് മരുന്നുകളെയാണ് ഈ ഓമന പേരിട്ട് വിളിക്കുന്നത്. രാജ്യത്തിന്റെ ഭാവി പ്രതീക്ഷകളായ വിദ്യാര്&#x200d;ത്ഥികള്&#x200d; ഉള്&#x200d;പ്പടെ പുതു തലമുറ ലഹരിയുടെ നീരാളിപ്പിടുത്തത്തില്&#x200d; അകപ്പെട്ടു എന്നത് നിസാരമായി കാണാനാവില്ല. പുസ്തക കെട്ടുകളുമായി കലാലയങ്ങളിലേക്ക് പറഞ്ഞയക്കുന്ന മക്കള്&#x200d; ലഹരി ഉപഭോക്താക്കള്&#x200d; മാത്രമല്ല കാലക്രമേണ വിതരണക്കാരുമായി മാറുന്ന വാര്&#x200d;ത്തകളാണ് പുറത്ത് വരുന്നത്.</p>
<p>ലഹരി വസ്തുക്കളെ പ്രധാനമായും പുകയില, മദ്യം, മയക്ക്മരുന്ന് എന്നിങ്ങിനെ തരം തിരിച്ചിരുന്നത്. എന്നാല്&#x200d; ഇന്ന് പുകയി ല, കഞ്ചാവ് എന്നിവയില്&#x200d; നിന്നുള്ള വിവിധ തരം ഉല്&#x200d;പന്നങ്ങളും മയക്ക് ഗുളികകളും കുത്തിവെപ്പ് മരുന്നുകളും സ്റ്റിക്കര്&#x200d; രൂപത്തിലുള്ള എല്&#x200d;.എസ്.ഡി സ്റ്റാമ്പുകളുമായി രൂപാ ന്തരം പ്രാപിച്ചിരിക്കുന്നു. ഇതിനെല്ലാം പുറമെ ചില മരുന്ന് ശാലകള്&#x200d; ലഹരിക്കായി ദുരൂപ യോഗപ്പെടുത്താവുന്ന മരുന്നുകള്&#x200d; അനധികൃതമായി വില്&#x200d;പന നടത്തുന്നതായി എക്‌സൈസും ഡ്രഗ് കണ്&#x200d;ട്രോള്&#x200d; വകുപ്പും നടത്തിയ പരിശോധനയില്&#x200d; വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. പതിനാല് മുതല്&#x200d; മുപ്പത് വയസ്സ് വരെയുള്ളവരില്&#x200d; ലഹരി ഉപയോഗം വലിയ രീതിയില്&#x200d; വര്&#x200d;ധിച്ചതായി പഠനങ്ങള്&#x200d; വ്യക്തമാക്കുന്നു. ലഹരി ഉപയോഗം ഒരു സുപ്രഭാതത്തില്&#x200d; ഉണ്ടാകുന്നതല്ല. എന്തെന്നറിയാനുള്ള ആകാംക്ഷ, അതില്&#x200d; ലഭ്യമാകുന്ന ഉന്മാദാവസ്ഥ ആസ്വദിക്കാനുള്ള ത്വര, കൂട്ടുകെട്ടിലൂടെ കിട്ടുന്ന പ്രേരണ, നിരാശയും ക്ഷീണവും അകറ്റാന്&#x200d; ഉത്തമമാണെന്നുള്ള തെറ്റായ ധാരണ, ശിഥിലമായ കുടുംബാന്തരീക്ഷത്തില്&#x200d; വളരുന്ന കുട്ടികള്&#x200d;ക്കുണ്ടാവുന്ന അരക്ഷിതാവസ്ഥ, വിദ്യാര്&#x200d;ത്ഥികളില്&#x200d; അനാവശ്യമായ മത്സരബുദ്ധി വളര്&#x200d;ത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തില്&#x200d; നിന്നും രക്ഷ നേടാനുള്ള മാര്&#x200d;ഗം കണ്ടെത്തല്&#x200d; എന്നിവയാണ് ചെറുപ്രായത്തില്&#x200d; തന്നെ ലഹരിയില്&#x200d; അഭയം കണ്ടെത്തുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നത്.</p>
<p>ഇന്ന് സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ വല വിരിച്ചിരിക്കുന്നത്. പൊലീസില്&#x200d; നിന്നും രക്ഷ നേടാന്&#x200d; വിദ്യാര്&#x200d;ത്ഥികളെ ഇവര്&#x200d; മറയാക്കുന്നു. മയക്കുമരുന്ന് വ്യാപനത്തിനായി കോളജുകളില്&#x200d; പ്രവേശനം നേടാനുള്ള വഴികളും ഇവര്&#x200d; തേടുന്നു. മൊബൈലും ബൈക്കും നല്&#x200d;കി വി ദ്യാര്&#x200d;ത്ഥികളെ വശീകരിച്ചാണ് ഇവര്&#x200d; ഇവിടെ ഇടം നേടുന്നത്.</p>
<p>നിരന്തരമായ ബോധവല്&#x200d;ക്കരണ ത്തിലൂടെ ലഹരിക്കെതിരെയുള്ള സാമൂഹ്യ മുന്നേറ്റത്തിന് കളമൊ രുക്കണം. ഇതിനായി ജന മനസ്സുകളെ ഉണര്&#x200d;ത്താനാണ് ലഹരിക്കെ തിരെ വണ്&#x200d; മില്യണ്&#x200d; ഷൂട്ടും പ്രതി ജ്ഞയും ഇന്ന് സംസ്ഥാന വ്യാപക മായി പഞ്ചായത്ത് തലങ്ങളില്&#x200d; മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പി ക്കുന്നത്. ലഹരിക്കെതിരെയുള്ള യുദ്ധത്തില്&#x200d; നമുക്ക് ഒന്നിച്ച് അ ണിചേരാം.</p>
<p>2016 മുതല്&#x200d; കേരളം ഭരിച്ച് കൊണ്ടിരി ക്കുന്ന പിണറായി സര്&#x200d;ക്കാറിന്റെ നിലപാടുകളും മദ്യ മാഫിയക്ക് വലിയ രീതിയില്&#x200d; വളരാന്&#x200d; കേരളത്തില്&#x200d; അവസരം ഒരുക്കിയിട്ടുണ്ട്. ആരാധനാലയങ്ങളില്&#x200d; നിന്നും 200 മീറ്റര്&#x200d; അകലെയായിരുന്നു മദ്യശാലകള്&#x200d; തുടങ്ങാന്&#x200d; യു.ഡി.എഫ് ഭരണകാലത്ത് അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്&#x200d; ഈ ദൂരപരിധി വെറും 50 മീറ്റര്&#x200d; മാത്രമായി പിണറായി സര്&#x200d;ക്കാര്&#x200d; പുനര്&#x200d;നിര്&#x200d;ണ്ണയിച്ചു. ഇതിനാല്&#x200d; യ ഥേഷ്ടം മദ്യമാഫിയക്ക് അഴിഞ്ഞാടാന്&#x200d; വഴിയൊരുങ്ങി. പ്രാദേശിക സര്&#x200d;ക്കാറുകളായ തദ്ദേശസ്ഥാപനങ്ങള്&#x200d;ക്കായിരുന്നു മദ്യശാലകളുടെ ലൈസന്&#x200d;സ് സംബന്ധമായ കാര്യ ങ്ങള്&#x200d; അനുവദിക്കുന്നതിനും പരിശോധിക്കു ന്നതിനും അനുമതി ഉണ്ടായിരുന്നത്. എന്നാല്&#x200d; എല്&#x200d;.ഡി എഫ് സര്&#x200d;ക്കാര്&#x200d; വന്നപ്പോള്&#x200d; ഈ അധികാരം തദ്ദേശസ്ഥാപനങ്ങളില്&#x200d; നിന്നും എടുത്ത് മാറ്റുകയാണുണ്ടായത്. ഇതും മദ്യ മാഫിയകളുടെ പ്രാദേശിക കടന്ന് കയറത്തിനു കാരണമായിത്തീര്&#x200d;ന്നു. കടുത്ത ജനരോഷം ഉണ്ടായിട്ടും പാലക്കാട് കഞ്ചിക്കോട്ട് ഒയാസിസ് കമ്പനിക്ക് മദ്യപ്ലാന്റ്‌റ് തുടങ്ങാന്&#x200d; അനുമതി നല്&#x200d;കുന്ന പിണറായി സര്&#x200d;ക്കാറിന്റെ നിലപാടും മദ്യ മാഫിയക്ക് അനുകൂലമാണ്.</p>
<p>ഇന്ന് സംസ്ഥാന വ്യാപകമായി ലഹരി ഉപയോഗം കൊണ്ടുള്ള വിപത്തുകള്&#x200d; വര്&#x200d;ധിച്ച് വരികയാണ്. ആഘോഷ പാര്&#x200d;ട്ടികളുടെ പേരില്&#x200d; നടത്തുന്ന ഡി.ജെ പാര്&#x200d;ട്ടികള്&#x200d; പല പ്പോഴും ലഹരി പാര്&#x200d;ട്ടികളായി മാറുന്നു. വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്&#x200d; നിന്നും ദിനംപ്രതി നിരവധി കേസുകളാണ് റി പ്പോര്&#x200d;ട്ട് ചെയ്യുന്നത്. ഡോക്ടര്&#x200d;മാര്&#x200d; ഉള്&#x200d;പ്പടെയുള്ള സമൂഹത്തിന്റെ ഉന്നത തലത്തിലുള്ളവര്&#x200d; വരെ ഈ ശൃംഖലയില്&#x200d; കണ്ണികളാണെന്നുള്ളത് ഇതിന്റെ ആഴം വ്യക്തമാക്കുന്നു. ലഹരി സംഘം സ്ഥിരമായി ഒത്ത് കൂടുന്ന പ്രദേശങ്ങളില്&#x200d; ശക്തമായ രാത്രി നിരീക്ഷണം ഉള്&#x200d;പ്പെടെയുള്ള പ്രതിരോധ നടപടിക ളെടുക്കുന്നതില്&#x200d; പൊലീസ് പരാജയപ്പെടുന്നുവെന്ന പരാതികളും വ്യാപകമായി ഉയര്&#x200d;ന്ന് വരുന്നുണ്ട്.</p>
<p>കോഴിക്കോട് അടിവാരം സ്വദേശിയായ സുബൈദയെ മകന്&#x200d; ആശിഖ് വെട്ടി കൊല പ്പെടുത്തിയ വാര്&#x200d;ത്ത ഏറെ വേദനയോടെയാ ണ് കേരളം കേട്ടത്. ബ്രയിന്&#x200d; ട്യൂമറിന് ചികിത്സയെ തുടര്&#x200d;ന്ന് സഹോദരിയുടെ വീട്ടില്&#x200d; വിശ്രമ ജീവിതത്തിലായിരുന്ന സുബൈദയെ കാണാന്&#x200d; വന്ന മകന്&#x200d; ആശിഖ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാരകമായ മയക്ക് മരുന്നിന് അടിമയായ ആശിഖ് ബെംഗളുരു വില്&#x200d; ചികിത്സയിലായിരുന്നു. അവിടെ നിന്നാണ് സ്വന്തം മാതാവിനെ കൊലപ്പെടുത്താന്&#x200d; നാട്ടിലേക്ക് വന്നത്. എറണാകുളത്ത് പറവൂരില്&#x200d; മയക്ക് മരുന്നിന് അടിമയായ ഋതു എന്ന യുവാവ് ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇരുമ്പ് വടികൊണ്ട് അക്രമിച്ച് കൊലപ്പെടുത്തി. കാട്ടിപ്പറമ്പില്&#x200d; വേണു, ഭാര്യ ഉഷ, മകള്&#x200d; വിനീഷ എന്നിവരാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. നിരവധി മോഷണ കേസിലെ പ്രതിയായ ഋതുവിനെതിരെ പൊലീസില്&#x200d; പരാതി നല്&#x200d;കിയതിന്റെ പ്രതികാരമായാണ് കൊല നടത്തിയത്.</p>
<p>കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകങ്ങള്&#x200d; കഴിഞ്ഞ ആഴ്ച്ചകളിലാണ് നടന്നത്. സമൂഹത്തെ കാര്&#x200d;ന്ന് തിന്നുന്ന ക്യാന്&#x200d;സറായി മാറിയ ലഹരിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്&#x200d;ന്ന് വരണം. കോളജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ജാഗ്രത സമിതികളുണ്ടാക്കുകയും അവ കടലാസി ലൊതുങ്ങാതെ കര്&#x200d;മ്മപഥത്തില്&#x200d; നിരതരാവുകയും വേണം. പ്രാദേശിക തലത്തില്&#x200d; ഇത്തരം സമിതികള്&#x200d; രൂപപ്പെടുത്താന്&#x200d; യൂത്ത് ലീഗ് പ്രവര്&#x200d;ത്തകരും വൈറ്റ് ഗാര്&#x200d;ഡ് അംഗങ്ങളും രംഗത്തിറങ്ങണം. നിരന്തരമായ ബോധ വല്&#x200d;ക്കരണത്തിലൂടെ ലഹരിക്കെതിരെയുള്ള സാമൂഹ്യ മുന്നേറ്റത്തിന് കളമൊരുക്കണം. ഇതിനായി ജന മനസ്സുകളെ ഉണര്&#x200d;ത്താനാണ് ലഹരിക്കെതിരെ വണ്&#x200d; മില്യണ്&#x200d; ഷൂട്ടും പ്രതിജ്ഞയും ഇന്ന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളില്&#x200d; മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരെയുള്ള യുദ്ധത്തില്&#x200d; നമുക്ക് ഒന്നിച്ച് അണിചേരാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1lets-fight-addictionkeraladruggsstop.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് പി.കെ ഫിറോസിനെതിരെയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/the-high-court-stayed-the-proceedings-against-pk-feroze-for-violating-the-bail-conditions.html</link>
					<comments>https://www.chandrikadaily.com/the-high-court-stayed-the-proceedings-against-pk-feroze-for-violating-the-bail-conditions.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 14 Jan 2025 11:14:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325645</guid>

					<description><![CDATA[കഴിഞ്ഞ ഒക്ടോബറിൽ നടന്ന നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.]]></description>
										<content:encoded><![CDATA[<p>ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെതിരെയുള്ള തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ച പാസ്സ്പോർട്ട് നേരത്തെ പി.കെ ഫിറോസിന് തിരികെ നൽകിയിരുന്നു. അതിന് ശേഷം പാസ്പോർട്ട് തിരിച്ച് കോടതിയിൽ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടി നൽകണമെന്നുള്ള ഫിറോസിന്റെ ആവശ്യം നിരസിച്ചു കൊണ്ടായിരുന്നു തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫിറോസിനെതിരെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനുള്ള നടപടി ആരംഭിച്ചത്. ഇതിനെ തുടർന്നാണ് പി.കെ ഫിറോസ് അഡ്വ. മുഹമ്മദ്‌ ഷാ മുഖേന ഹൈക്കോടതിയെ സമീപിച്ചത്.</p>
<p>കേസിൽ പി.കെ ഫിറോസിന്റെ അഭിഭാഷകന്റെ വാദം കേട്ട ഹൈക്കോടതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് ഫിറോസിനെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി എടുത്ത നടപടി താൽക്കാലികമായി മരവിപ്പിച്ച് ഉത്തരവാക്കുകയായിരുന്നു. കേസ് 23.01.2025ന് വീണ്ടും പരിഗണിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-high-court-stayed-the-proceedings-against-pk-feroze-for-violating-the-bail-conditions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം യൂത്ത് ലീഗ് ക്യാമ്പയിന്&#x200d; സംസ്ഥാനതലത്തില്&#x200d; നേതൃ ക്യാമ്പുകള്&#x200d; സംഘടിപ്പിക്കും</title>
		<link>https://www.chandrikadaily.com/the-muslim-youth-league-campaign-will-organize-leadership-camps-at-the-state-level.html</link>
					<comments>https://www.chandrikadaily.com/the-muslim-youth-league-campaign-will-organize-leadership-camps-at-the-state-level.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 07 Jan 2025 13:39:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[pk firos]]></category>
		<category><![CDATA[sayyid munavarali shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324912</guid>

					<description><![CDATA[ജില്ല ഭാരവാഹികള്&#x200d;ക്കുള്ള ഏകദിന ക്യാമ്പ് ഫെബ്രുവരി 8ന് കോഴിക്കോട് വെച്ചും നിയോജക മണ്ഡലം പ്രസിഡന്റ് ജനറല്&#x200d; സെക്രട്ടരിമാര്&#x200d;ക്കുള്ള ദ്വിദിന ക്യാമ്പ് ഫെബ്രുവരി 15,16 തിയ്യതികളിലായി പാലക്കാട് വെച്ചും നടക്കും]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : സംഘടന ശാക്തീകരണം അജണ്ടയാക്കി നടത്തി വരുന്ന യുവജാഗരണ്&#x200d; സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി നേതൃ ക്യാമ്പുകള്&#x200d; സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്&#x200d; സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു. ജില്ല ഭാരവാഹികള്&#x200d;ക്കും നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്&#x200d; സെക്രട്ടറി മാര്&#x200d;ക്കുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ല ഭാരവാഹികള്&#x200d;ക്കുള്ള ഏകദിന ക്യാമ്പ് ഫെബ്രുവരി 8ന് കോഴിക്കോട് വെച്ചും നിയോജക മണ്ഡലം പ്രസിഡന്റ് ജനറല്&#x200d; സെക്രട്ടരിമാര്&#x200d;ക്കുള്ള ദ്വിദിന ക്യാമ്പ് ഫെബ്രുവരി 15,16 തിയ്യതികളിലായി പാലക്കാട് വെച്ചും നടക്കും. ഇരു ക്യാമ്പിലും സംസ്ഥാന കമ്മിറ്റി അംഗങ്ങള്&#x200d; പ്രതിനിധികളാണ്.</p>
<p>തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്&#x200d;, ഡിജിറ്റല്&#x200d; മാര്&#x200d;ഗ്ഗത്തില്&#x200d; നടത്തുന്ന മെമ്പര്&#x200d;ഷിപ്പ് ക്യാമ്പയിന് വേണ്ടി സംഘടനയെ സജ്ജമാക്കുക,<br />
ശാഖ മുതല്&#x200d; സംഘടനാതലം ചലനാത്മകമാക്കുന്നതിനായി സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച യുവജാഗരണ്&#x200d; കാമ്പയിന്&#x200d; പ്രവര്&#x200d;ത്തനങ്ങളുടെ അവലോകനം, ക്യാമ്പയിന്&#x200d; സമാപന സമ്മേളനം സംബന്ധമായ ചര്&#x200d;ച്ചകള്&#x200d;, പുതിയ കാലത്തെ സംഘാടനം, നേതൃ ഗുണം എന്നിവ ക്യാമ്പില്&#x200d; അജണ്ടയാകും. ബന്ധപ്പെട്ടവര്&#x200d; സമയബന്ധിതമായി ക്യാമ്പുകളില്&#x200d; പങ്കെടുക്കണമെന്ന് നേതാക്കള്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-muslim-youth-league-campaign-will-organize-leadership-camps-at-the-state-level.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സന്ദീപ് വാര്യര്&#x200d;ക്ക് സ്‌നേഹത്തിന്റെ കടയിലേക്ക് സ്വാഗതം; പി.കെ ഫിറോസ്‌</title>
		<link>https://www.chandrikadaily.com/welcome-to-the-shop-of-love-for-sandeep-warrier-pk-feroze.html</link>
					<comments>https://www.chandrikadaily.com/welcome-to-the-shop-of-love-for-sandeep-warrier-pk-feroze.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 16 Nov 2024 06:46:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317687</guid>

					<description><![CDATA[ബിജെപിയെ ദുർബലപ്പെടുത്താൻ ബിജെപിയെ അറിയുന്നവർ വരണം]]></description>
										<content:encoded><![CDATA[<p>സന്ദീപ് വാര്യരെ ആവേശത്തോടെ സ്വാഗതം ചെയ്‌ത്‌ യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. ബിജെപിയെ ദുർബലപ്പെടുത്താൻ ബിജെപിയെ അറിയുന്നവർ വരണം. സന്ദീപ് പാലക്കാട്‌ ഊർജം പകരുമെന്നും ലീഗുമായി ആശയ വിനിമയം നടത്തിയിരുന്നുവെന്നും പികെ ഫിറോസ് പറഞ്ഞു.</p>
<p>കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്&#x200d;ച്ചകൾക്ക് ശേഷമാണ് സന്ദീപിന്റെ നിര്&#x200d;ണായക നീക്കം. പാലക്കാട് തിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റ്. രണ്ടാഴ്ചയോളം നീണ്ടു നിന്ന ചര്&#x200d;ച്ചക്ക് ഒടുവിൽ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകിയതോടെയാണ് നി&#x200d;ര്&#x200d;ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്.</p>
<p>ടെലിവിഷൻ ചർച്ചകളിൽ നിന്ന് തന്നെ ബിജെപി വിലക്കിയെന്ന് സന്ദീപ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. താൻ ഈ ഷാളിട്ട് ഇവിടെ ഇരിക്കുന്നുവെങ്കിൽ ഉത്തരവാദി കെ സുരേന്ദ്രനും സംഘവുമാണെന്ന് സന്ദീപ് ആരോപിച്ചു. ധർമ്മരാജൻ്റെ കോൾ ഹിസ്റ്ററിയിൽ പേരില്ലാത്തതാണ് തൻ്റെ കുറ്റം. കൊടകരയും , കരുവന്നൂരും വച്ചുമാറുന്ന അഡ്ജസ്റ്റ്മെന്റ് എതിർത്തതാണ് തെറ്റ്.കോൺഗ്രസിൻ്റെ ആശയം ഇന്ത്യയുടെ ആശയമാണെന്ന് സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.</p>
<p>പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്&#x200d;ട്ടിയിൽ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചത്. നേരത്തെ ചില പരാതികളുടെ പേരിൽ സന്ദീപിനെ വക്താവ്സ്ഥാനമുൾപ്പടെയുള്ള ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു.</p>
<p>പിന്നീട് ലോക്സഭാ തിര&#x200d;ഞ്ഞെടുപ്പ് കാലത്ത് കെ സുരേന്ദ്രൻ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാൻ മുൻകയ്യെടുത്തത്. ഇതിന് ശേഷവും തന്നെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്&#x200d;ത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/welcome-to-the-shop-of-love-for-sandeep-warrier-pk-feroze.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
