PK Firoz – Chandrika Daily https://www.chandrikadaily.com Sat, 08 Nov 2025 05:59:17 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg PK Firoz – Chandrika Daily https://www.chandrikadaily.com 32 32 ‘പി.എം.എ സലാം സാഹിബിനെതിരെ വിമർശനം എന്ന തരത്തിൽ ചില മാധ്യമങ്ങൾ നൽകിയ വാർത്ത വസ്‌തുതാ വിരുദ്ധവും ദുരുദ്ദേശപരവുമാണ്’: പി.കെ ഫിറോസ്‌ https://www.chandrikadaily.com/1the-news-reported-by-some-media-outlets-as-criticism-of-pma-salam-sahib-is-untrue-and-malicious-pk-firoz.html https://www.chandrikadaily.com/1the-news-reported-by-some-media-outlets-as-criticism-of-pma-salam-sahib-is-untrue-and-malicious-pk-firoz.html#respond Sat, 08 Nov 2025 05:56:13 +0000 https://www.chandrikadaily.com/?p=362528 ഇന്നലെ (07.11.2025) ചേർന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ മുസ്ല‌ിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സാഹിബിനെതിരെ വിമർശനം എന്ന തരത്തിൽ ചില മാധ്യമങ്ങൾ നൽകിയ വാർത്ത വസ്‌തുതാ വിരുദ്ധവും ദുരുദ്ദേശപരവുമാണ്.

പാർട്ടി ജനറൽ സെക്രട്ടറിക്കെതിരായി അത്തരത്തിൽ യാതൊരു ചർച്ചയും യോഗത്തിൽ ഉണ്ടായിട്ടില്ല. വാസ്തവ വിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങൾ പിൻമാറണമെന്നഭ്യർത്ഥിക്കുന്നു.

]]>
https://www.chandrikadaily.com/1the-news-reported-by-some-media-outlets-as-criticism-of-pma-salam-sahib-is-untrue-and-malicious-pk-firoz.html/feed 0
താമരശേരി ഫ്രഷ്കട്ടിനെ സംരക്ഷിക്കാൻ സർക്കാരിൻ്റെയും പൊലീസിൻ്റെയും ശ്രമം: പി.കെ ഫിറോസ് https://www.chandrikadaily.com/government-and-police-efforts-to-protect-thamarassery-fresh-cut-p-k-firoz.html https://www.chandrikadaily.com/government-and-police-efforts-to-protect-thamarassery-fresh-cut-p-k-firoz.html#respond Thu, 06 Nov 2025 08:47:59 +0000 https://www.chandrikadaily.com/?p=362268 വയനാട്: താമരശേരിയിലെ ഫ്രഷ്കട്ടിനെ സംരക്ഷിക്കാൻ സർക്കാരിൻ്റെയും പൊലീസിൻ്റെ ശ്രമമെന്ന് യൂത്ത് ലീഗ്. ഫ്രഷ് കട്ട് തുറന്നാൽ കോഴിമാലിന്യവുമായി കോഴിക്കോട്ടെ മന്ത്രിമാരുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പൊലീസാണ് അക്രമം നടത്തിയതെന്നും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കി പ്രവർത്തകരെ തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് മാറ്റിനിർത്താനാണ് ശ്രമമെന്നും ഫിറോസ് ആരോപിച്ചു.

‘എല്ലാ നിയമങ്ങളും പാലിച്ചും എല്ലാ ആക്ഷേപങ്ങളും പരിഹരിച്ചുമാണ് ഫ്രഷ് കട്ട് സ്ഥാപനം മുന്നോട്ടുപോകുന്നത് എന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. എന്നാൽ നാല് പഞ്ചായത്തുകളിലെ സെക്രട്ടറിമാർ തയ്യാറാക്കിയ റിപ്പോർട്ടുകളിൽ ഈ അറവുമാലിന്യ കേന്ദ്രത്തിൽ നിന്നുള്ള രൂക്ഷമായ ഗന്ധം അവിടെയുള്ള ജനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും സ്ഥാപനത്തോട് ചേർന്ന് നിൽക്കുന്ന ഇരുതുള്ളി പുഴയിലേക്ക് മാലിന്യങ്ങൾ ഒഴുക്കുന്നുണ്ടെന്നും ഫ്രീസർ ഇല്ലാത്ത വാഹനങ്ങളിൽ സ്ഥാപനത്തിലെ മാലിന്യങ്ങൾ കൊണ്ടുപോവുന്നുണ്ടെന്നും പറയുന്നു.’ ഫിറോസ് പറഞ്ഞു.

ജില്ലാ ശുചിത്വ മിഷനും തഹസിൽദാറും എല്ലാം തയ്യാറാക്കിയ റിപ്പോർട്ടുകളിലും ഈ സ്ഥാപനം നിയമാനുസൃതമായല്ല പ്രവർത്തിക്കുന്നതെന്നും പറയുന്നതായി ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു. ‘സമരവുമായി ബന്ധപ്പെട്ടു നടത്തിയ അക്രമങ്ങളെ ഒരു നിലക്കും അംഗീകരിക്കാം കഴിയില്ല എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ കണ്ണൂർ ഡിഐജി യതീഷ് ചന്ദ്രയും വടകര എസ്പി ബെജുവും നേരിട്ടെത്തി ആക്രമണങ്ങൾക്ക് നേത്രത്വം കൊടുക്കുകയാണ് എന്നുള്ളത് ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്.’ ഫിറോസ് കൂട്ടിച്ചേർത്തു.

]]>
https://www.chandrikadaily.com/government-and-police-efforts-to-protect-thamarassery-fresh-cut-p-k-firoz.html/feed 0
‘മെസി വരുമെന്ന് പറഞ്ഞ് നടത്തിയ കള്ളകളികൾക്ക് കായിക മന്ത്രി മറുപടി പറയണം’:  പി.കെ ഫിറോസ് https://www.chandrikadaily.com/sports-minister-should-answer-for-the-lies-that-were-spread-by-saying-messi-will-come-pk-feroz.html https://www.chandrikadaily.com/sports-minister-should-answer-for-the-lies-that-were-spread-by-saying-messi-will-come-pk-feroz.html#respond Sun, 26 Oct 2025 10:17:40 +0000 https://www.chandrikadaily.com/?p=360340 കോഴിക്കോട് : അർജൻ്റീനൻ ഫുട്ബോൾ ടീമും ലയണൽ മെസിയും കേരളത്തിൽ വരുമെന്ന് പറഞ്ഞ് നടത്തിയ കള്ളക്കളികൾക്ക് കായിക മന്ത്രി വി. അബ്ദുറഹ്മാൻ മറുപടി പറയണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിയുടെ ആദ്യ പ്രഖ്യാപനം അനുസരിച്ച് മെസിയും ടീമും കേരളത്തിൽ കളിക്കേണ്ട സമയമാണിതെന്നും എന്നാൽ ഇപ്പോൾ വരില്ല എന്നാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സംബന്ധമായ ചോദ്യങ്ങൾക്ക്, മന്ത്രി വാർത്താ മാധ്യമങ്ങളോട് ക്ഷുഭിതനാകുന്നത് എന്തിനാണെന്നും ഫിറോസ് ചോദിച്ചു.

മെസിയെ കൊണ്ട് വരുന്നതിനായി മന്ത്രിയും സംഘവും സ്പെയിനിൽ പോയതിന് പതിമൂന്ന് ലക്ഷം രൂപയാണ് ചിലവഴിച്ചത്. മാത്രവുമല്ല ഈ മൽസരത്തിൻ്റെ സ്പോൺസറായി റിപ്പോർട്ടർ ടി.വി യെയാണ് സർക്കാർ തെരഞ്ഞെടുത്തത്. നിരവധി കേസുകളിൽ പ്രതികളായവരുടെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ടി.വി യെ എന്ത് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് ഒരു സർക്കാർ പരിപാടിയുടെ സ്പോൺസറായി ചുമതലപ്പെടുത്തിയതെന്നും ഫിറോസ് ചോദിച്ചു.

മൂന്ന് ദിവസം വരെ ചാർജ് നിലനിൽക്കുന്ന മാംഗോ ഫോൺ വിപണിയിലറക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ച ഇവർ എറണാകുളം ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 2 കോടി 68 ലക്ഷം രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ നിന്നും 13 കോടി രൂപയും വ്യാജ രേഖ ചമച്ച് തട്ടിയ കേസിൽ പ്രതികളാണ്. മുട്ടിൽ മരം മുറി കേസിലും പ്രതികളായ ഇവർക്ക് മീനങ്ങാടി പോലീസ് സ്റ്റേഷനിൽ മാത്രം 11 കേസ് നിലനിൽക്കുകയും പൊലീസ് റിപ്പോർട്ട് പ്രകാരം റൗഡി ലിസ്റ്റിൽ ഉൾപ്പെടുന്നവരുമാണ്. കൂടാതെ വയനാട് ദുരന്തത്തെ തുടർന്ന് 150 കുടുംബങ്ങൾക്ക് ടൗൺഷിപ്പെന്ന കള്ള പ്രഖ്യാപനവും നടത്തിയവരാണെന്നും ഫിറോസ് വ്യക്തമാക്കി.

മെസിയുടെ വരവുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയത്തിൽ ദിവസേന 2000 പേർ പണിയെടുക്കുന്നുണ്ടെന്നായിരുന്നു പ്രചാരണം. എന്നാൽ നൂറിൽ താഴെയുള്ളവരാണ് ഈ ദിവസങ്ങളിൽ സ്റ്റേഡിയത്തിനകത്തും പുറത്തുമായി പണിയെടുത്തത്. മെസി വരുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിൽ ഈ രീതിയിലായിരുന്നോ പണികൾ നടക്കേണ്ടിയിരുന്നതെന്നും ഫിറോസ് അഭിപ്രായപ്പെട്ടു.

സർക്കാർ പരിപാടിയുടെ പേരിൽ നിരവധി കേസിൽ പ്രതികളായവർക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം മീറ്റിങ്ങ് കൂടാൻ അവസരം നൽകിയതിനും സർക്കാർ മറുപടി പറയണം. ഇതുമായി ബന്ധപ്പെട്ട് 139 കോടി രൂപയാണ് അർജൻ്റീന ഫുട്ബോൾ അസോസിയേഷന് അയച്ചതെന്നായിരുന്നു റിപ്പോർട്ടർ ടി.വി ഉടമകളുടെ അവകാവാദം. കേരള സർക്കാറിന് വേണ്ടി ചെയ്തതിനാൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിടാൻ മുഖ്യമന്ത്രിയും കായിക മന്ത്രിയും തയ്യാറുണ്ടോയെന്നും ഫിറോസ് വെല്ലുവിളിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമല സ്വർണ്ണം ഏൽപ്പിച്ചത് പോലെയാണ് സർക്കാറിൻ്റെ പ്രൊജക്റ്റ് ചാനൽ ഉടമകളെ ഏൽപ്പിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.

കോടികളുടെ ഇടപാട് നടന്ന ഈ വിഷയത്തിൽ കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തി ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ നടത്തിയ വ്യാജ പ്രചാരണത്തിന് പിന്നിൽ വലിയ നിഗൂഢതകളുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ചിലവഴിക്കേണ്ട കള്ളപ്പണം വെളുപ്പിക്കലാണോ ഇതിൻ്റെ പിന്നിലെന്നും ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഫിറോസ് ആരോപിച്ചു. പി എം ശ്രീ പദ്ധതി ആർ.എസ് എസിൻ്റെ അജണ്ടയാണ്. ഇത് നടപ്പിക്കാൻ കേരളത്തിൽ വേദിയൊരുക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. ഭരണത്തിൻ്റെ അവസാനഘട്ടത്തിൽ ഒപ്പിട്ടത് ആർ.എസ്.എസ്സുമായുള്ള കൃത്യമായ ധാരണയുടെ ഭാഗമാണെന്നും ഇത് കേരള ജനത പൊറുക്കില്ലെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

]]>
https://www.chandrikadaily.com/sports-minister-should-answer-for-the-lies-that-were-spread-by-saying-messi-will-come-pk-feroz.html/feed 0
മലയാളം സർവ്വകലാശാല ഭൂമി കൊള്ള: കെ.ടി ജലീൽ നേരിട്ട് ഇടപെട്ടതിൻ്റെ തെളിവുകൾ പുറത്ത് വിട്ട് പി.കെ ഫിറോസ് https://www.chandrikadaily.com/malayalam-university-land-grab-pk-feroz-reveals-evidence-of-kt-jaleels-direct-involvement.html https://www.chandrikadaily.com/malayalam-university-land-grab-pk-feroz-reveals-evidence-of-kt-jaleels-direct-involvement.html#respond Tue, 16 Sep 2025 13:44:28 +0000 https://www.chandrikadaily.com/?p=354469 കോഴിക്കോട്: മലയാളം സർവ്വകലാശാലക്ക് വേണ്ടി 17 കോടി 65 ലക്ഷം രൂപക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രിയായിരുന്ന കെ.ടി ജലീൽ നേരിട്ട് നടത്തിയ ഭൂമി കൊള്ളയുടെ കൂടുതൽ തെളിവുകൾ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പുറത്ത് വിട്ടു.

യു.ഡി.എഫി ൻ്റെ കാലത്താണ് വില നിശ്ചയിച്ചതെന്ന വാദമാണ് കെ.ടി ജലീൽ മുന്നോട്ട് വെച്ചിരുന്നത്. എന്നാൽ യു.ഡി.എഫ് ഭരണത്തിൻ്റെ അവസാന കാലത്ത് മലപ്പുറം ജില്ലാ കളക്ടർ നൽകിയ പ്രൊപോസൽ സർക്കാറിന് ലഭിച്ചത് ഇടത്പക്ഷം ഭരിച്ച 2016 ജൂൺ 23നാണെന്നും ഫിറോസ് പറഞ്ഞു. ഭൂമിയുടെ വില പോലും നിശ്ചയിച്ച് സർക്കാറിലേക്ക് അയക്കുന്നത് ഇടത്പക്ഷ ഭരണകാലത്ത് ആണെന്നിരിക്കേ നേരത്തേ വില നിശ്ചയിച്ചുവെന്ന കെ.ടി ജലീലിൻ്റെ ആരോപണം പച്ച കളവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2015ലെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില ചാനലുകൾ യു.ഡി.എഫ് സർക്കാറിനെതിരെ കൊണ്ട് വന്ന വാർത്തയും അടിസ്ഥാനരഹിതമാണ്. യു.ഡി.എഫ് സർക്കാറിൻ്റെ കാലത്ത് ആതവനാട്ടെ ഭൂമിയും വെട്ടം വില്ലേജിലെ മറ്റൊരു ഭൂമിയും ഏറ്റെടുക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് യു.ഡി.എഫ് സർക്കാർ മുൻകാലത്ത് ഉത്തരവുകൾ ഇറക്കിയിരുന്നു. എന്നാൽ ഒരു ഭൂമിയും യു.ഡി.എഫ് സർക്കാറിൻ്റെ കാലത്ത് വില നിശ്ച്ചയിച്ച് ഏറ്റെടുക്കുന്നതിന് സർക്കാർ തലത്തിൽ തീരുമാനമെടുത്തിരുന്നില്ല.

2018 ൽ കെ.ടി ജലീൽ തദ്ദേശ വകുപ്പ് ഒഴിഞ്ഞ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തത് തന്നെ ഭൂമി തട്ടിപ്പിന് നേതൃത്വം നൽകാനാണ്. ആതവനാട്ടെ ഭൂ ഉടമകൾ കേരള ഹൈക്കോടതിയിൽ 2019 ജനുവരി 9 ന് അവരുടെ ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ആറാഴ്ച്ചക്കകം ഹരജിക്കാരുമായി സംസാരിച്ച് തീരുമാനമെടുക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി ജലീൽ അപ്പീൽ പോകാനാണ് തീരുമാനിച്ചത്. വെട്ടത്തെ ഭൂമിക്ക് ആവശ്യമായി വരുന്ന വിലയുടെ പകുതിയിൽ താഴെ വിലക്ക് ഭൂമി തരാൻ ആതവനാട്ടെ ഭൂ ഉടമകൾ തയ്യാറായിട്ടും ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കെ.ടി ജലീൽ അട്ടിമറിച്ചത് തനിക്കും സ്വന്തക്കാർക്കും കൂടി കോടികളുടെ അഴിമതി നടത്താനായിരുന്നെന്നും ഫിറോസ് വ്യക്തമാക്കി. കെ.ടി ജലീൽ ഇടതുപക്ഷ സ്ഥാനാർത്ഥി ലില്ലീസ് ഗഫൂറിനും സഹോദരങ്ങൾക്കും മന്ത്രി വി.അബ്ദുറഹ്മാൻ്റെ സഹോദര പുത്രൻമാർക്കും പണം അനുവദിക്കാൻ ആവശ്യപ്പെട്ടതിൻ്റെയും ആതവനാട്ടെ ഭൂമി ഏറ്റെടുക്കാനുള്ള ഹൈക്കോടതി നിർദ്ദേശത്തിനെതിരെ അപ്പീൽ പോകാൻ ജലീൽ സ്വന്തം നിലക്ക് ആവശ്യപ്പെട്ടതിൻ്റെയും രേഖകളുടെ പകർപ്പുകൾ ഫിറോസ് പുറത്ത് വിട്ടു. ഈ ഇടപാടിലൂടെ നേടിയത് 15 കോടിയോളം രൂപയാണ്. ഈ കൊള്ളയിൽ നിന്ന് കിട്ടിയ പണമാണ് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂർ, തിരൂർ, തവനൂർ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ഉപയോഗിച്ചതെന്നും ഫിറോസ് ആരോപിച്ചു.

]]>
https://www.chandrikadaily.com/malayalam-university-land-grab-pk-feroz-reveals-evidence-of-kt-jaleels-direct-involvement.html/feed 0
തിരൂർ മലയാളം സർവ്വകലാശാല ഭൂമി ഏറ്റെടുക്കൽ: കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് പി.കെ ഫിറോസ് https://www.chandrikadaily.com/tirur-malayalam-university-land-acquisition-pk-firoz-releases-more-evidence.html https://www.chandrikadaily.com/tirur-malayalam-university-land-acquisition-pk-firoz-releases-more-evidence.html#respond Sun, 14 Sep 2025 08:57:18 +0000 https://www.chandrikadaily.com/?p=354072 കോഴിക്കോട്: തിരൂർ മലയാളം സർവ്വകലാശാലക്ക് വേണ്ടി ഭൂമി ഏറ്റെടുത്തത് യു.ഡി.എഫ് ഭരണകാലത്താണെന്ന കെ.ടി ജലീലിൻ്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.

2016 ഫിബ്രുവരിയിൽ യു.ഡി.എഫ് ഭരിക്കുന്ന സമയത്ത് മൂന്ന് പ്രൊപോസലുകളാണ് കളക്ടർ ഇത് സംബന്ധമായി സർക്കാറിന് സമർപ്പിച്ചത്. ഭൂ ഉടമകൾ പറഞ്ഞ 1,70,000 രൂപ വിലയിട്ട ഇപ്പോൾ ഏറ്റെടുത്ത ഭൂമി, 1,20,000 രൂപ പറയപ്പെട്ട ബെഞ്ചുമാർക്ക്, ആതവനാട് 100 ഏക്കർ ഭൂമി. ഇവയായിരുന്നു മലപ്പുറം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സർക്കാറിന് സമർപ്പിച്ച പ്രൊപോസൽ. എന്നാൽ ഇത് സംബന്ധമായി ഒരു തീരുമാനവും കാലാവധി കഴിയാറായ യു.ഡി.എഫ് സർക്കാർ എടുത്തിരുന്നില്ലെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

അക്കാലത്തെ തിരൂർ എം.എൽ.എ ആയിരുന്ന സി. മമ്മൂട്ടിയുടെ താൽപര്യ പ്രകാരമാണ് ഭൂമി ഏറ്റെടുത്തത് എന്ന ജലീലിൻ്റെ വാദവും അടിസ്ഥാനരഹിതമാണ്. ഈ ഭൂമി ഏറ്റെടുക്കുന്നതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സി. മമ്മുട്ടി നൽകിയ അപേക്ഷക്ക് 2017 ജനുവരി 31ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു.

മലയാളം സർവ്വകലാശാലക്ക് രണ്ടാഴ്ച്ചക്കകം സ്ഥലം ഏറ്റെടുക്കുമെന്നുള്ള മനോരമ പത്രത്തിൽ വന്ന തൻ്റെ പ്രസ്താവന 2019 ഫിബ്രുവരി 21ന് കെ.ടി ജലീൽ തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നെന്നും ഫിറോസ് വ്യക്തമാക്കി. മുല്ലപ്പള്ളി മനക്കൽ നാരായണൻ നമ്പൂതിരി മകൻ പരമേശ്വരൻ, അഷ്ടമൂർത്തി നമ്പൂതിരി, മുല്ലപ്പള്ളി മൊയ്തീൻകുട്ടി ഹാജി, അഹമ്മദ് കുട്ടി പാറുക്കുട്ടി അമ്മ തുടങ്ങിയവരായിരുന്നു 2016 ൽ ഇടത്പക്ഷം അധികാരത്തിൽ വന്നതിന് ശേഷം കിട്ടിയ വിവരാവകാശ രേഖ പ്രകാരം ഭൂമിയുടെ ഉടമകൾ. എന്നാൽ 2017 ജൂൺ 6 ന് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഉടമകളുമായി സർക്കാർ നടത്തിയ ചർച്ചയിൽ മന്ത്രി വി. അബ്ദുറഹ്മാൻ്റെ സഹോദര പുത്രൻമാരായ ഹബീബ് റഹ്മാൻ, മുഹമ്മദ് കാസിം, ഇടത്പക്ഷ സ്ഥാനാർഥി ആയിരുന്ന ലില്ലീസ് ഗഫൂർ, സഹോദരൻമാരായ അബ്ദുൽ ജലീൽ, ജംഷീദ്, അബ്ദുൽ സലാം, യാസർ കെ.പി തുടങ്ങിയവരാണ് പങ്കെടുത്തത്.

2016 ഇടത്പക്ഷ സർക്കാർ വന്നതിന് ശേഷം ധാരണയുണ്ടാക്കി ചെറിയ വിലക്ക് സ്ഥലം വാങ്ങി കൊള്ള വിലക്ക് സർക്കാറിന് മറിച്ച് വിറ്റ കൊടും അഴിമതിക്കാണ് കെ.ടി ജലീൽ നേതൃത്വം നൽകിയതെന്നും ഫിറോസ് ആരോപിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിശുദ്ധനാണെന്ന് പറയുന്ന കെ.ടി ജലീലിന് ഇതിൻ്റെ നിജസ്ഥിതി പുറത്ത് കൊണ്ടുവരാൻ വിജിലൻസ് അന്വേഷണത്തിന് തയ്യാറുണ്ടോ എന്നും ഫിറോസ് ചോദിച്ചു. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ് ഈ വലിയ അഴിമതിയിൽ നിന്നും ഇനിയും രക്ഷപ്പെടാനാണ് കെ.ടി ജലീൽ ശ്രമിക്കുന്നതെങ്കിൽ അദ്ദേഹം നേരിട്ട് ഇടപാടിൽ പങ്കെടുത്തതിൻ്റെ തെളിവുകളിൽ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നും ഫിറോസ് വ്യക്തമാക്കി.

]]>
https://www.chandrikadaily.com/tirur-malayalam-university-land-acquisition-pk-firoz-releases-more-evidence.html/feed 0
മലയാളം സർവകലാശാല ഭൂമി വിവാദം: വിജിലിൻസ് അന്വേഷണത്തിന് ഉത്തരവിടാൻ എന്തിനാണ് മടിക്കുന്നത്? കെ.ടി ജലീലിനെതിരെ പി.കെ ഫിറോസ് https://www.chandrikadaily.com/malayalam-university-land-controversy-why-is-vigilance-hesitant-to-order-an-investigation-pk-feroz-against-kt-jaleel.html https://www.chandrikadaily.com/malayalam-university-land-controversy-why-is-vigilance-hesitant-to-order-an-investigation-pk-feroz-against-kt-jaleel.html#respond Sun, 14 Sep 2025 07:32:46 +0000 https://www.chandrikadaily.com/?p=354065 കോഴിക്കോട്: മലയാളം സർവകലാശാല ഭൂമി വിവാദത്തിൽ ഉത്തരവാദിത്വമില്ല എന്ന് പറഞ്ഞ കെ.ടി ജലീലിന്റെ വാദം പച്ചക്കള്ളമെന്ന് പി.കെ ഫിറോസ്. 2016ൽ മൂന്ന് പ്രൊപ്പോസലുകൾ കളക്ടറും മറ്റു ഉദ്യോഗസ്ഥരും യുഡിഎഫ് സർക്കാറിന് സമർപ്പിച്ചിരുന്നു. സി.മമ്മൂട്ടി എംഎൽഎയാണ് അതിൽ മറുപടി പറയേണ്ടത് എന്നാണ് ജലീൽ പറഞ്ഞത്, ഇത് പച്ചക്കള്ളമാണെന്ന് ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.

സി.മമ്മൂട്ടി അഴിമതി സംബന്ധിച്ച് നൽകിയ പരാതിക്ക് മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മറുപടിയിൽ മലയാളം സർവകലാശാലക്ക് ഭൂമി ഏറ്റെടുക്കുന്നതിൽ ക്രമക്കേടിനെ സംബന്ധിച്ച അപേക്ഷ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയിട്ടുണ്ടെന്ന വിവരം സി.മമ്മൂട്ടിയെ അറിയിച്ചതായും ഫിറോസ് പറഞ്ഞു.

ന്യായമായ വിലക്കല്ല ഭൂമി കച്ചവടം നടന്നത് എന്നത് സീ മമ്മൂട്ടി നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ആരോപിക്കുന്നുണ്ടെന്നും ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് കാലത്ത് ഇതിൽ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ വിജിലിൻസ് അന്വേഷണത്തിന് ഉത്തരവിടാൻ എന്തിനാണ് മടിക്കുന്നതെന്നും ഫിറോസ് ചോദിച്ചു.

]]>
https://www.chandrikadaily.com/malayalam-university-land-controversy-why-is-vigilance-hesitant-to-order-an-investigation-pk-feroz-against-kt-jaleel.html/feed 0
തിരൂർ മലയാളം സർവ്വകലാശാല : ഭൂമി വാങ്ങിയതിൽ കോടികളുടെ അഴിമതി: പി.കെ ഫിറോസ് https://www.chandrikadaily.com/tirur-malayalam-university-corruption-worth-crores-in-land-purchase-p-k-firoz.html https://www.chandrikadaily.com/tirur-malayalam-university-corruption-worth-crores-in-land-purchase-p-k-firoz.html#respond Sat, 13 Sep 2025 14:20:27 +0000 https://www.chandrikadaily.com/?p=354038 തിരൂർ: 2019 ൽ തിരൂർ മലയാളം സർവ്വകലാശാലക്ക് വേണ്ടി പതിനൊന്ന് ഏക്കർ ഭൂമി വാങ്ങിയതിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ന്യൂനപക്ഷ കായിക വകുപ്പ് മന്ത്രിയായ വി. അബ്ദുറഹ്മാൻ്റെ സഹോദരൻ്റെ മക്കളിൽ നിന്നും ഇടത്പക്ഷത്തിന് വേണ്ടി കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൽസരിച്ച അബ്ദുൽ ഗഫൂറിൻ്റെയും അദ്ദേഹത്തിൻ്റെ സഹോദരങ്ങളിൽ നിന്നുമാണ് വലിയ തുക നൽകി സർക്കാർ ഏറ്റെടുത്തത്. പരമാവധി ഒരു സെൻ്റിന് രണ്ടായിരം രൂപ മുതൽ നാൽപ്പതിനായിരം രൂപ വരെ വിലയുള്ള ഭൂമിയാണ് ഒരു ലക്ഷത്തി അറുപതിനായിരം രൂപ നൽകി വാങ്ങിയതെന്നും ഫിറോസ് പറഞ്ഞു.

സർക്കാറുമായുള്ള ഇടപാട് നടക്കുന്നതിൻ്റെ കുറച്ച് മുമ്പ് മാത്രമാണ് ഇവർ ചെറിയ വിലക്ക് ഭൂമി വാങ്ങിയത്. നിർമ്മാണം ഒരു തരത്തിലും നടക്കാൻ സാധ്യതയില്ലാത്ത കണ്ടൽക്കാടുകൾ തിങ്ങി നിറഞ്ഞ പരിസ്ഥിതി ദുർബല പ്രദേശമായ സ്ഥലം വാങ്ങിയതിൻ്റെ ഉത്തരവാദിത്തം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി ജലീലിനാണ്. തൻ്റെ സ്വന്തക്കാരിൽ നിന്നും ഉപയോഗ ശൂന്യമായ ഭൂമി വാങ്ങിയത് വഴി കോടികളാണ് സർക്കാറിന് കെടി ജലീൽ നഷ്ടപ്പെടുത്തിയതെന്നും പി.കെ ഫിറോസ് കുറ്റപ്പെടുത്തി.

2019ൽ മുഖ്യമന്ത്രി ഓൺലൈനായി തറക്കില്ലിട്ടെങ്കിലും ആറ് വർഷമായിട്ടും ഒരു നിർമ്മാണ പ്രവൃത്തി പോലും തുടങ്ങാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല, മാത്രവുമല്ല പുതിയ ഭൂമിയുടെ അന്വേഷണത്തിലാണ് സർക്കാറെന്നും ഫിറോസ് കൂട്ടിച്ചേർത്തു. ഈ ഭൂമി നിർമ്മാണ പ്രവൃത്തിക്ക് അനുയോജ്യമായതല്ലെന്ന് പ്രതിപക്ഷ ജനപ്രതിനിധികളും യുവജന സംഘടനകളും നിരന്തരം പറഞ്ഞിട്ടും അധികാരഗർവ്വ് കൊണ്ട് തള്ളിക്കളയുകയാണ് സർക്കാറും കെ.ടി ജലീലും ചെയ്തത്. ചെന്നൈ ഹരിത ട്രൈബ്യൂണൽ വരെ ഇത് സ്ഥീരീകരിച്ചതിനാൽ സർക്കാറിന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ചെലവായ 17 കോടി 65 ലക്ഷം രൂപ കെ.ടി ജലീലിൽ നിന്നും ഈടാക്കണമെന്നും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്നും ഫിറോസ് വ്യക്തമാക്കി.

]]>
https://www.chandrikadaily.com/tirur-malayalam-university-corruption-worth-crores-in-land-purchase-p-k-firoz.html/feed 0
സഹോദരൻ്റെ അറസ്റ്റ്: ‘പൊലീസ് അന്വേഷണത്തിൽ ഇടപെടില്ല’: പി.കെ ഫിറോസ് https://www.chandrikadaily.com/brothers-arrest-police-will-not-interfere-in-investigation-pk-firoz.html https://www.chandrikadaily.com/brothers-arrest-police-will-not-interfere-in-investigation-pk-firoz.html#respond Sun, 03 Aug 2025 11:18:14 +0000 https://www.chandrikadaily.com/?p=349303 മഫ്തിയിലുള്ള പോലീസുകാരെ അക്രമിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നുമുള്ള കുറ്റം ചുമത്തി സഹോദരൻ ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടക്കട്ടെ എന്നും പൊലീസ് കേസിൽ ഒരു തരത്തിലും ഇടപെടില്ല എന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹോദരൻ ഒരു വ്യക്തിയാണ്, അദ്ദേഹത്തിന് എൻ്റെ രാഷ്ട്രീയത്തോട് ആഭിമുഖ്യം ഇല്ല എന്ന് മാത്രമല്ല സ്ഥിരമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. നമ്മുടെയൊക്കെ പല കുടുംബങ്ങളിലും അങ്ങിനെയുള്ള വ്യക്തികൾ ഉണ്ടാവാറുണ്ട്. ഈ രീതിയിലുള്ള ഒരാൾ ചെയ്ത കുറ്റത്തിന് കുടുംബത്തിലെ മറ്റു വ്യക്തികളെ ചേർത്ത് പറഞ്ഞ് പഴിചാരുന്നത് ശരിയായ പ്രവണതയല്ല.

അതേസമയം, ലഹരി ഇടപാട് നടത്തിയിരുന്ന റിയാസ് തൊടുകയിൽ എന്ന വ്യക്തിയുമായി മൊബൈൽ ചാറ്റ് നടത്തിയെന്ന് പൊലീസ് ആരോപിക്കുമ്പോഴും സി പി എം പ്രവർത്തകനായ റിയാസ് തൊടുകയിലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാനുള്ള കാരണമെന്താണെന്നത് സംശയം ഉളവാക്കുന്നതാണ്. റിയാസിനെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കി കൊണ്ട് പോയത് സി പി എമ്മി ൻ്റെ ലോക്കൽ കമ്മറ്റി നേതാക്കൾ ഉൾപ്പടെയുള്ളവരാണ്. ഇത് മറച്ച് വെച്ച് കൊണ്ടാണ് സൈബർ സഖാക്കൾ വ്യാജ പ്രചാരണം നടത്തുന്നത്.

സഹോദരനെതിരെയുള്ള കേസിൽ ഞാനോ എൻ്റെ പാർട്ടിയോ ഈ നിമിഷം വരെ ഇടപെട്ടിട്ടില്ല. ഇനി ഇടപെടുകയുമില്ലെന്നും ഫിറോസ് കൂട്ടി ചേർത്തു. കെ ടി ജലീലിനും ബിനീഷ് കൊടിയേരിക്കും തന്നോടുള്ള വ്യക്തി വൈരാഗ്യത്തിന് കാരണം മലയാളിക്ക് ബോധ്യമുള്ളതാണെന്നും അധികാരത്തിൻ്റെ തണലിൽ നിന്ന് കൊള്ളരുതായ്മകൾ കാണിച്ചാൽ ഇനിയും ശക്തമായി പ്രതികരിക്കുമെന്നും തൻ്റെ വായ മൂടികെട്ടാൻ കഴിയില്ലെന്നും ഫിറോസ് വ്യക്തമാക്കി.

]]>
https://www.chandrikadaily.com/brothers-arrest-police-will-not-interfere-in-investigation-pk-firoz.html/feed 0
‘വീണ ജോർജിന്റെ വസതിക്ക് മരണത്തിന്റെ ഗന്ധം’: പി.കെ ഫിറോസ് https://www.chandrikadaily.com/fallen-georges-residence-smells-of-death-pk-firoz.html https://www.chandrikadaily.com/fallen-georges-residence-smells-of-death-pk-firoz.html#respond Fri, 04 Jul 2025 12:10:36 +0000 https://www.chandrikadaily.com/?p=346694 തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ അനാസ്ഥയെ തുടർന്നാണ് തലയോലപറമ്പ് സ്വദേശി ബിന്ദു മരിക്കാൻ ഇടയായതെന്നും മന്ത്രിയുടെ വസതിക്ക് മരണത്തിന്റെ ഗന്ധമാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മന്ത്രി വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ ജോർജ് ആരോഗ്യ മന്ത്രിയല്ല കൊലയാളി മന്ത്രിയാണെന്നും കേരളത്തിലെ ആരോഗ്യ വകുപ്പ് മോര്‍ച്ചറിയിലാണെന്നും അദ്ദേഹം തുടർന്നു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ മകളുടെ ചികിത്സാര്‍ത്ഥം എത്തിയ തലയോലപ്പറമ്പിലെ ബിന്ദുവെന്ന സ്ത്രീ കെട്ടിടം തകര്‍ന്ന് വീണ് മരണപ്പെട്ടതിന്റെ ഉത്തരവാദിത്തം മന്ത്രിമാരായ വീണാ ജോര്‍ജിനും വി എന്‍ വാസവനുമാണ്. രാവിലെ പത്തര മണിക്കുണ്ടായ അപകടത്തെ തുടര്‍ന്ന് എത്തിയ ഇവര്‍ രക്ഷാപ്രവര്‍ത്തനം രണ്ട് മണിക്കൂറോളം വൈകിപ്പിച്ചതാണ് ബിന്ദുവിന്റെ മരണത്തിലേക്കെത്തിച്ചത് ഈ മരണത്തിനുത്തരവാദിയായ മന്ത്രിമാരെ കൊലയാളി മന്ത്രിമാരെന്ന് വിളിക്കേണ്ടിവരുമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ആരോഗ്യ വകുപ്പിനെ കുറിച്ചുള്ള പരാതികള്‍ ദിനം പ്രതി വര്‍ധിച്ച് വരികയാണ്. നായപ്പേടിയില്‍ ഉലയുന്ന പൊതുജനം ചികിത്സക്ക് വേണ്ടി ആശുപത്രിയിലെത്തിയാല്‍ വീണാ ജോര്‍ജിനെയും പേടിക്കേണ്ട സാഹചര്യമാണെന്നും ഫിറോസ് പരിഹസിച്ചു. ആരോഗ്യ മന്ത്രി രാജിവെക്കുന്നത് വരെ മുസ്‌ലിം യൂത്ത് ലീഗ് തെരുവില്‍ പോരാട്ടം തുടരുമെന്നും ഫിറോസ് വ്യക്തമാക്കി.

ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ യുവജനരോഷമിരമ്പി. കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തെ തുടര്‍ന്ന് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ അനാസ്ഥ ഒരു സ്ത്രീ മരിക്കാന്‍ ഇടയായ സാഹചര്യത്തില്‍ കഴിവ്‌കെട്ട മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. വഴുതക്കാട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം മന്ത്രി വസതിക്ക് മുന്നില്‍ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി. ഇസ്മായില്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍ക്കളത്തില്‍, ഫാത്തിമ തെഹ് ലിയ പ്രസംഗിച്ചു. ഹാരിസ് കരമന, ഫൈസ് പൂവച്ചല്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, മിസ്ഹബ് കീഴരിയൂര്‍, റിയാസ് നാലകത്ത്, പി.എ മുഹമ്മദ് സലീം, കെ.പി സുബൈര്‍, പി.എച്ച് സുധീര്‍, പി.എം നിസാമുദ്ധീന്‍, അമീന്‍ പിട്ടയില്‍, അമീര്‍ ചേനപ്പാടി, എസ്. മുഹമ്മദ് ഹനീഫ, യൂസുഫ് ള്ളുവാര്‍, ഇ.എ.എം അമീന്‍, എ. സദഖത്തുള്ള, എ.ഷിജിത്ഖാന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

]]>
https://www.chandrikadaily.com/fallen-georges-residence-smells-of-death-pk-firoz.html/feed 0
ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച്: ‘ആരോഗ്യ മന്ത്രിയെ വടം കെട്ടിവലിച്ച് പുറത്തിടണം’- പി.കെ ഫിറോസ് https://www.chandrikadaily.com/health-minister-should-be-pulled-out-pk-firoz.html https://www.chandrikadaily.com/health-minister-should-be-pulled-out-pk-firoz.html#respond Thu, 03 Jul 2025 09:56:11 +0000 https://www.chandrikadaily.com/?p=346623 കോഴിക്കോട് : കേരളത്തിൻ്റെ ആരോഗ്യ മേഖലയെ കുളം തോണ്ടിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെ വടം കെട്ടിവലിച്ച് പുറത്തിടണമന്നും മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ ഒതുക്കി വന്ന വീണാ ജോർജ് ആരോഗ്യ വകുപ്പിനെ പൂർണ്ണമായും ഒതുക്കിയെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ഇടത് സർക്കാർ ആരോഗ്യ വകുപ്പിനോട് കാണിക്കുന്ന അനാസ്ഥക്കെതിരെ സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ ഡി.എം.ഒ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർജറിക്ക് വേണ്ട പഞ്ഞിയും നൂലും ഇല്ലാത്ത സർക്കാർ ആശുപത്രികളാണ് ഇന്ന് കേരളത്തിലുള്ളത്. ഗുരുതരമായ ചികിത്സാ പിഴവുകൾ ആവർത്തിക്കപ്പെടുന്ന വാർത്തകളും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണെന്നും കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തന്നെ തകർന്ന് വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ട ദുരവസ്ഥയാണുള്ളതെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

യു.ഡി.എഫിൻ്റെ ഭരണകാലത്ത് പാവപ്പെട്ടവർക്ക് കൊണ്ട് വന്ന ആരോഗ്യ കിരണം, സുകൃതം, അമൃതം , കാരുണ്യ പദ്ധതികളെലെല്ലാം അട്ടിമറിച്ചവരാണ് പിണറായി സർക്കാർ. ഇടത് സർക്കാറിൻ്റെ പിടിപ്പ് കേട് തുറന്ന് പറഞ്ഞത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവിയായ ഡോ. ഹാരിസ് ചിറക്കലാണ്. യാഥാർത്ഥ്യം തുറന്ന് പറഞ്ഞ ഡോക്ടർക്കെതിരെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ഫിറോസ് കുറ്റപ്പെടുത്തി. കെടുകാര്യസ്ഥത വിളിച്ച് പറഞ്ഞ ഡോക്ടർമാരുടെ വായ മൂടിക്കെട്ടാൻ സർക്കാറിന് കഴിയുമെങ്കിലും പൊതുജനത്തിൻ്റെ വായ മൂടിക്കെട്ടാനാവില്ലെന്നും ഇതിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകുമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കേരളത്തിലെ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി മാർക്കിട്ടാൽ അധികപേർക്കും പൂജ്യം മാർക്കാകുമെങ്കിലും ആരോഗ്യ മന്ത്രി വീണാ ജോർജിന് മൈനസ് മാർക്കായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ജനങ്ങളെ വെല്ലുവിളിച്ച് ആരോഗ്യ മേഖലയെ തകർക്കുന്ന നയം തുടർന്നാൽ ആരോഗ്യ മന്ത്രിയെ തെരുവിൽ തടയുന്നത് ഉൾപ്പടെയുള്ള പ്രക്ഷോഭങ്ങൾക്ക് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.

നേരത്തേ പ്രതിഷേധ പ്രകടനം എരഞ്ഞിപ്പാലത്ത് നിന്നും ആരംഭിച്ചു. സിവിൽ സ്റ്റേഷൻ കവാടത്തിൽ പോലീസ് ബാരിക്കേഡ് വെച്ച് പ്രകടനക്കാരെ തടഞ്ഞു. തുടർന്ന് പ്രകടനക്കാർക്ക് നേരെ പോലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. ജല പീരങ്കിയിൽ പ്രവർത്തകർക്ക് പരിക്കേറ്റു. ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്‌ ആഷിക്ക് ചെലവൂർ ജില്ലാ സീനിയർ വൈസ് പ്രസിഡന്റ്‌ സി ജാഫർ സാദിഖ്‌, സംസ്ഥാന സമിതി അംഗം എ ഷിജിത്ത് ഖാൻ പ്രസംഗിച്ചു.

ഷഫീക്ക് അരക്കിണർ, എസ് വി ഷൗലീക്ക്, എം ടി സൈദ് ഫസൽ, എം പി ഷാജഹാൻ, വി അബ്ദുൽ ജലീൽ, ഒ എം നൗഷാദ്, കെ പി സുനീർ,കെ ടി റഹൂഫ്, അഫ്നാസ് ചോറോട്, ലത്തീഫ് തുറയൂർ, മൻസൂർ ഇടവലത്ത്, അൻസീർ പനോളി,സി കെ ഷക്കീർ, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരുപ്പിൽ,സിറാജ് കിണാശ്ശേരി, അൻവർ ഷാഫി, ഐ സൽമാൻ, കെ കുഞ്ഞിമരക്കാർ, വി പി എ ജലീൽ, ഒ കെ ഇസ്മായിൽ, ഹാഫിസ് മാതാഞ്ചേരി, ശരീഫ് പറമ്പിൽ, ഷാഫി സകരിയ, റാഫി ചെരച്ചോറ, നിസാം കാരശ്ശേരി, കെ ജാഫർ സാദിഖ്, സമദ് പെരുമണ്ണ, റഹ്മത്ത് കടലുണ്ടി, കെ ഹാരിസ്, നിസാർ തോപ്പയിൽ, കോയമോൻ പുതിയപാലം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

]]>
https://www.chandrikadaily.com/health-minister-should-be-pulled-out-pk-firoz.html/feed 0