<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pk kunajalikutty &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pk-kunajalikutty/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 04 May 2025 10:46:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pk kunajalikutty &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കെ വി റാബിയ; മനസ്സിന്റെ ശക്തിക്കൊണ്ട് ലോകം കീഴടക്കാമെന്ന് നമുക്ക് മുന്നില്‍ ജീവിച്ചു തെളിയിച്ച മഹത് വ്യക്തി: പി കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/kv-rabia-the-greatt-person-who-lived-and-proved-before-us-that-we-can-conquer-the-world-with-the-power-of-the-mind-pk-kunhalikutty.html</link>
					<comments>https://www.chandrikadaily.com/kv-rabia-the-greatt-person-who-lived-and-proved-before-us-that-we-can-conquer-the-world-with-the-power-of-the-mind-pk-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 04 May 2025 10:45:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[k v rabiya]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pk kunajalikutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340000</guid>

					<description><![CDATA[മനസ്സിന്റെ ശക്തി ഒന്ന്‌കൊണ്ട് മാത്രം ലോകം കീഴടക്കാമെന്ന് നമുക്ക് മുന്നില്‍ ജീവിച്ചു തെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു കെ വി റാബിയ എന്ന് പി കെ കുഞ്ഞാലിക്കുട്ടി. ]]></description>
										<content:encoded><![CDATA[<p>മനസ്സിന്റെ ശക്തി ഒന്ന്‌കൊണ്ട് മാത്രം ലോകം കീഴടക്കാമെന്ന് നമുക്ക് മുന്നില്&#x200d; ജീവിച്ചു തെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു കെ വി റാബിയ എന്ന് പി കെ കുഞ്ഞാലിക്കുട്ടി. നമ്മുടെ കണ്&#x200d;വെട്ടത്ത് നിന്ന് കൊണ്ട് ഒരേ പോലെ നമ്മെ ആശ്ചര്യപ്പെടുത്തുകയും, പ്രചോദിപ്പികുകയും ചെയ്ത് കൊണ്ടിരുന്ന അത്ഭുതപ്രതിഭയാണ് റാബിയ എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തോറ്റ് പോയേക്കാവുന്ന, അതിന് ന്യായം പറയാവുന്ന നിരവധി ദുര്&#x200d;ഘടങ്ങളിലൂടെ കടന്ന് പോയ അവര്&#x200d; എത്ര മനോഹരമായാണ് അവരുടെ ആത്മകഥയുടെ പേര് പോലെ തന്റെ സ്വപ്നങ്ങള്&#x200d;ക്ക് ചിറക് തുന്നിപ്പിടിപ്പിച്ച് പറന്നുയര്&#x200d;ന്നതെന്നും കുഞ്ഞാലിക്കുട്ടി തന്റെ ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു.</p>
<p>പോളിയോയും അര്&#x200d;ബുദവും, വീഴ്ച മൂലമുണ്ടായ പരിക്കും ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും തളര്&#x200d;ത്തിയ റാബിയ സമൂഹം കല്പിച്ചു തരുന്ന അനുകമ്പയുടെ തോടിനുള്ളില്&#x200d; ഒതുങ്ങിയിരുന്ന് കാലം തീര്&#x200d;ക്കാതെ സ്വന്തം ഇച്ഛാശക്തി കൊണ്ട് ജീവിതം ആഴത്തില്&#x200d; അടയാളപ്പെടുത്തിയ ചരിതം മനുഷ്യര്&#x200d;ക്കാകെയും മാതൃകയാണ്. </p>
<p>അക്ഷരങ്ങളെ ഏറെ സ്‌നേഹിച്ച റാബിയ തന്റെ നിയോഗവും ആ മേഖലയിലാണെന്ന് തിരിച്ചറിഞ്ഞു പ്രവര്&#x200d;ത്തിച്ചു. സാക്ഷരതാ പ്രവര്&#x200d;ത്തനങ്ങളുടെ മുന്നണിപ്പോരാളിയായി പ്രവര്&#x200d;ത്തിച്ച അവര്&#x200d; ചലനം എന്ന പേരിലൊരു ട്രസ്റ്റുണ്ടാക്കി സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്&#x200d;ത്തിച്ച് സാമൂഹ്യ ക്ഷേമ രംഗത്തും നിറഞ്ഞു നിന്നു. </p>
<p>പതിനാലാം വയസ്സില്&#x200d; പോളിയോ ബാധിച്ച് വീല്&#x200d;ചെയറിലായ ഒരു പെണ്&#x200d;കുട്ടി പിന്നീട് വിധി ഒരുക്കി വെച്ച ഓരോ പ്രതിസന്ധികളെയും അതിജയിച്ച് വെള്ളിലക്കാടെന്ന ഒരു ഗ്രാമീണ പശ്ചാത്തലത്തില്&#x200d; നിന്ന് രാജ്യം പത്മശ്രീ നല്&#x200d;കി ആദരിച്ചവരുടെ പട്ടികയില്&#x200d; വരെ ഇടം നേടിയ പേരുകാരി ആയി മാറിയതിന്റെ പോരാട്ട കഥ തലമുറകള്&#x200d;ക്ക് പ്രചോധനമാകുമെന്നുറപ്പാണെന്നും പി കെ കുഞ്ഞാലിക്കുട്ടി ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kv-rabia-the-greatt-person-who-lived-and-proved-before-us-that-we-can-conquer-the-world-with-the-power-of-the-mind-pk-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.വി അന്&#x200d;വറിന്റെ ആരോപണങ്ങള്&#x200d; ഗുരുതരം: പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/central-government-watching-continuous-violence-against-muslims-rahul-gandhi-2.html</link>
					<comments>https://www.chandrikadaily.com/central-government-watching-continuous-violence-against-muslims-rahul-gandhi-2.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 01 Sep 2024 18:10:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[pk kunajalikutty]]></category>
		<category><![CDATA[pv anvar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308103</guid>

					<description><![CDATA[സര്&#x200d;ക്കാരിന്റെ വിശ്വാസ്യതയെ പിടിച്ചുലയ്ക്കുന്ന വെളിപ്പെടുത്തല്&#x200d;
]]></description>
										<content:encoded><![CDATA[<p>സർക്കാറിനും ആഭ്യന്തര വകുപ്പിനുമെതിരായി ഭരണപക്ഷത്തുള്ള എം.എൽ.എ പി.വി അൻവറിന്റെ ആരോപണങ്ങൾ ഗുരുതരമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>സർക്കാരിന്റെ വിശ്വാസ്യതയെ പിടിച്ചുലയ്ക്കുന്ന വെളിപ്പെടുത്തലാണ് അൻവർ നടത്തിയത്. താമിർ ജിഫ്രി കസ്റ്റിഡി കൊലപാതക കേസിൽ മുസ്ലിംലീഗ് ഉയർത്തിയ ആരോപണങ്ങൾ ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞു. എഡിജിപി എം ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരായ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് നിലമ്പൂർ എംഎൽഎ പി വി അൻവർ നടത്തിയത്.</p>
<p>സുജിത്ത് ദാസ് മലപ്പുറത്ത് റേറ്റ് കൂട്ടാൻ ആവശ്യമില്ലാതെ കേസ് എടു എടുത്ത് എണ്ണം കൂട്ടി. ഇക്കാര്യവും മുസ്ലിംലീഗ് നേരത്തെ വ്യക്തിമാക്കിയതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/central-government-watching-continuous-violence-against-muslims-rahul-gandhi-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൗരത്വ നിയമം പ്രാബല്യത്തില്&#x200d;; മുസ്‌ലിം ലീഗ് കോടതിയെ സമീപിക്കും</title>
		<link>https://www.chandrikadaily.com/citizenship-act-in-force-muslim-league-will-approach-the-court.html</link>
					<comments>https://www.chandrikadaily.com/citizenship-act-in-force-muslim-league-will-approach-the-court.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 11 Mar 2024 13:59:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[caa]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[pk kunajalikutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292636</guid>

					<description><![CDATA[അതിശക്തമായി നിയമപരമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>രാജ്യത്ത് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്&#x200d;. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്&#x200d;ക്കാര്&#x200d; പുറത്തിറക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടങ്ങള്&#x200d; നിലവില്&#x200d; വരുന്നതിനുമുമ്പ് തിരക്കിട്ട് വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.</p>
<p>സര്&#x200d;ക്കാര്&#x200d; നീക്കം നിയമവിരുദ്ധമാണെന്നും കോടതിയില്&#x200d; ചോദ്യം ചെയ്യുമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസ് കോടതിയില്&#x200d; നടന്നുകൊണ്ടിരിക്കുകയാണ്. അതിശക്തമായി നിയമപരമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് ഉടന്&#x200d; പുറത്തിറക്കും. രാജ്യത്താകമാനം പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെയും നിയമപരട്ടങ്ങളെയും വകവയ്ക്കാതെയാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; നീക്കം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/citizenship-act-in-force-muslim-league-will-approach-the-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്&#x200d; ഫുട്‌ബോള്&#x200d; ടീമിനായി ബൂട്ട് കെട്ടിയ അബ്ദുല്&#x200d; റബീഹിന് ആശംസകളുമായി പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/pk-kunhalikutty-congratulates-abdul-rabih-who-has-tied-the-boots-for-the-indian-football-team.html</link>
					<comments>https://www.chandrikadaily.com/pk-kunhalikutty-congratulates-abdul-rabih-who-has-tied-the-boots-for-the-indian-football-team.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Wed, 11 Oct 2023 16:01:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pk kunajalikutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278894</guid>

					<description><![CDATA[ഇന്ത്യന്&#x200d; ഫുട്‌ബോള്&#x200d; ടീമിനായി ബൂട്ട് കെട്ടിയ അബ്ദുല്&#x200d; റബീഹിന് ആശംസകളുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി
പി.കെ കുഞ്ഞാലിക്കുട്ടി.]]></description>
										<content:encoded><![CDATA[<p>ഇന്ത്യന്&#x200d; ഫുട്‌ബോള്&#x200d; ടീമിനായി ബൂട്ട് കെട്ടിയ അബ്ദുല്&#x200d; റബീഹിന് ആശംസകളുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി<br />
പി.കെ കുഞ്ഞാലിക്കുട്ടി. ഒരു രാജ്യാന്തര വേദിയില്&#x200d; സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ചു കൊണ്ട് പന്ത് തട്ടാനിറങ്ങിയതിന്റെ അനുഭവങ്ങള്&#x200d; നിറഞ്ഞ സന്തോഷത്തോടെ റബീഹ് പങ്ക് വെച്ചപ്പോള്&#x200d; ഒരു കാല്പന്ത് പ്രേമി എന്ന നിലയിലും നാട്ടുകാരന്&#x200d; എന്ന നിലയിലും വളരെ ആവേശത്തോട് കൂടിയാണ് കേട്ടിരുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>ഐഎസ്എല്ലില്&#x200d; മാറ്റുരക്കുന്ന ഹൈദരാബാദ് എഫ്‌സി യുടെ ക്യാമ്പില്&#x200d; നിന്നാണ് റബീഹ് വരുന്നത്. ഭാവിയില്&#x200d; മൈതാനങ്ങളെ ത്രസിപ്പിക്കുന്ന മികച്ച താരമാകാനുള്ള പ്രതിഭയും, ആത്മവിശ്വാസവും ഈ ചെറുപ്പക്കാരനില്&#x200d; തെളിഞ്ഞു നില്&#x200d;ക്കുന്നുണ്ട്. കൂടുതല്&#x200d; ഉയരങ്ങള്&#x200d; കീഴടക്കാന്&#x200d; സാധിക്കട്ടെ എന്ന് മനസ്സ് നിറഞ്ഞു ആശംസിക്കുന്നു- അദ്ദേഹം കൂട്ടിചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-kunhalikutty-congratulates-abdul-rabih-who-has-tied-the-boots-for-the-indian-football-team.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അധികാരത്തിന്റെ ഹുങ്കിനേറ്റ തിരിച്ചടി: പി.കെ. കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/a-blow-to-the-hunk-of-power-p-k-kunhalikutty.html</link>
					<comments>https://www.chandrikadaily.com/a-blow-to-the-hunk-of-power-p-k-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Tue, 10 Oct 2023 13:15:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[km shaji]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pk kunajalikutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278677</guid>

					<description><![CDATA[സത്യം വെളിപ്പെട്ടതിന്റെയും സന്തോഷവും, ആത്മവിശ്വാസവുമാണ് ഷാജിയുടെ സംസാരത്തിലുടനീളം നിറഞ്ഞു നിന്നത് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>അധികാരത്തിന്റെ സ്വാധീനത്തില്&#x200d; രാഷ്ട്രീയ പ്രതിയോഗികളെ നിഷ്‌ക്രിയമാക്കാമെന്ന അജണ്ടകള്&#x200d;ക്കേറ്റ തിരിച്ചടി കൂടിയാണ് ഷാജിക്കനുകൂലമായ കോടതി വിധിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കോടതി വിധി വന്ന വാര്&#x200d;ത്ത കേള്&#x200d;ക്കുന്ന സമയത്ത് തന്നെയാണ് ഷാജിയുടെ വിളി വരുന്നത്. നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടി എന്നതിനപ്പുറത്തേക്ക് നിരപരാധിത്വം തെളിയിക്കാന്&#x200d; സാധിച്ചതിന്റെയും, സത്യം വെളിപ്പെട്ടതിന്റെയും സന്തോഷവും, ആത്മവിശ്വാസവുമാണ് ഷാജിയുടെ സംസാരത്തിലുടനീളം നിറഞ്ഞു നിന്നത് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>അതേസമയം കെഎം ഷാജിക്കെതിരായ സ്വത്തുസമ്പാദനക്കേസില്&#x200d; വിജിലന്&#x200d;സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നല്&#x200d;കാന്&#x200d; ഹൈക്കോടതി ഉത്തരവ്. പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കെഎം ഷാജി സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയിലാണ് നടപടി.</p>
<p>ബാങ്ക് ഗ്യാരന്റിയില്&#x200d; 47 ലക്ഷം രൂപ തിരിച്ചുനല്&#x200d;കാനാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ഷാജിയുടെ അഴിക്കോട്ടെ വീട്ടില്&#x200d; നടത്തിയ പരിശോധനയിലാണ് 47 ലക്ഷം രൂപ വിജിലന്&#x200d;സ് പിടിച്ചെടുത്തത്. സിപിഎം പ്രവര്&#x200d;ത്തകനായ അഭിഭാഷകനായ ഹരീഷിന്റെ നടപടിയിലായിരുന്നു നടപടി. കെഎം ഷാജി അനധികൃതമായി സ്വത്തുസമ്പാദിച്ചെന്നായിരുന്നു പരാതി.</p>
<p>പിടിച്ചെടുത്ത തുക തിരികെ ലഭിക്കാനായി കോഴിക്കോട് വിജിലന്&#x200d;സ് കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയെങ്കിലും തള്ളി. തുടര്&#x200d;ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. താന്&#x200d; തെരഞ്ഞെടുപ്പ് പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി പിരിച്ചെടുത്ത പണമാണിതെന്ന് ഷാജി കോടതിയെ അറിയിച്ചു. പണം പിരിച്ചതിന്റെ രശീതി ഹാജരാക്കി. രശീതികളില്&#x200d; പൊരുത്തക്കേടുണ്ടെന്നും നിലവില്&#x200d; പണം തിരികെ നല്&#x200d;കുന്നത് ശരിയാകില്ലെന്നുമായിരുന്നു വിജിലന്&#x200d;സിന്റെ വാദം. ഇത് ഹൈക്കോടതി തള്ളുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-blow-to-the-hunk-of-power-p-k-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടത് ദുർ ഭരണത്തിനെതിരെ പ്രക്ഷോഭം കടുപ്പിക്കും: പി.കെ. കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/1the-left-will-intensify-the-agitation-against-the-regime-p-k-kunhalikutty.html</link>
					<comments>https://www.chandrikadaily.com/1the-left-will-intensify-the-agitation-against-the-regime-p-k-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 08 Oct 2023 15:30:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[pk kunajalikutty]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278402</guid>

					<description><![CDATA[ജനങ്ങളെ അങ്ങേ അറ്റം ബുദ്ധിമുട്ടിക്കുന്ന ദുര്&#x200d;ബരണം അധികം നമുക്ക് വെച്ചുപുറപ്പിച്ച് കൊണ്ടുപോകാനില്ലെന്നും  പി.കെ
കുഞ്ഞാലിക്കുട്ടി.]]></description>
										<content:encoded><![CDATA[<p>കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടത് സര്&#x200d;ക്കാരിന് എതിരായി വലിയൊരു പ്രക്ഷോഭ സമരം നടത്താന്&#x200d; യു.ഡി.എഫ് നിര്&#x200d;ബന്ധിതമായിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ്<br />
ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജനങ്ങളെ അങ്ങേ അറ്റം ബുദ്ധിമുട്ടിക്കുന്ന ദുര്&#x200d;ഭരണം അധികം നമുക്ക് വെച്ചുപുറപ്പിച്ച് കൊണ്ടുപോകാനില്ലെന്നും  പി.കെ<br />
കുഞ്ഞാലിക്കുട്ടി. എല്ലാ രംഗത്തും ഭരണം അങ്ങേ അറ്റം ദുഷിച്ചിരിക്കുകയാണ്.</p>
<p>റേഷന്&#x200d; വിതരണം ഇഴഞ്ഞുനീങ്ങുകയും, ശമ്പളം ലഭിക്കാത്തതും, പെന്&#x200d;ഷനില്ലാത്തതും, കൂടാതെ തൊഴില്&#x200d; അവസരങ്ങള്&#x200d; ഉണ്ടാക്കാന്&#x200d; ഗവണ്&#x200d;മെന്റിന് സാധിക്കാന്&#x200d; കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ഗവണ്&#x200d;മെന്റിനെ കേരള ജനത അര്&#x200d;ഹിക്കുന്നില്ല.</p>
<p>ഇതിനെതിരായി വലിയ പ്രക്ഷോഭമാണ് യു.ഡി.എഫ് നടത്താന്&#x200d; പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്&#x200d; ഈ പ്രക്ഷോഭത്തെ അംഗീകരിച്ചതിന്റെ തെളിവാണ് തൃക്കാകരയും പുതുപ്പള്ളിയും. ഈ പത്ത് മുതല്&#x200d; 15 വരെ പഞ്ചായത്ത് തലങ്ങളിലും, സെക്രട്ടറിയേറ്റിന് മുന്&#x200d;പിലും നടക്കാന്&#x200d; പോകുന്ന പ്രക്ഷോഭം വിജയിപ്പിക്കേണ്ടതുണ്ടെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-left-will-intensify-the-agitation-against-the-regime-p-k-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മന്&#x200d;ചാണ്ടി മികച്ച ഭരണപരിഷ്‌കര്&#x200d;ത്താവ്; പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/oommen-chandy-the-great-administrative-reformer-pk-kunhalikutty.html</link>
					<comments>https://www.chandrikadaily.com/oommen-chandy-the-great-administrative-reformer-pk-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Wed, 19 Jul 2023 14:18:08 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pk kunajalikutty]]></category>
		<category><![CDATA[ummen chandy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265446</guid>

					<description><![CDATA[കേരളം കണ്ട ഏറ്റവും മികച്ച ഭരണപരിഷ്‌കര്&#x200d;ത്താവിനെയാണ് ഉമ്മന്&#x200d;ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കേരളം കണ്ട ഏറ്റവും മികച്ച ഭരണപരിഷ്‌കര്&#x200d;ത്താവിനെയാണ് ഉമ്മന്&#x200d;ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. സാധാരണക്കാരന്റെ ആവശ്യങ്ങളെ കണ്ടും കേട്ടും അനുഭവിച്ചും നിറവേറ്റിക്കൊടുക്കാന്&#x200d; ഇനിയൊരു ഉമ്മന്&#x200d;ചാണ്ടി വരില്ലെന്നോര്&#x200d;ക്കുമ്പോള്&#x200d; മനസു നീറുന്നുണ്ട്. സാധാരണക്കാരനുവേണ്ടി ഭരണതലത്തില്&#x200d; അദ്ദേഹം നടത്തിയ പരിഷ്‌കാരങ്ങളാണ് ഇന്നും കേരള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സാധാരണത്വത്തിന് ഇത്രമേല്&#x200d; ശക്തിയുണ്ടെന്നു അസാധാരണമാംവിധം ജീവിച്ചു കാണിച്ചുതന്നു ഉമ്മന്&#x200d;ചാണ്ടി. ജനസമ്പര്&#x200d;ക്ക പരിപാടിയിലൂടെ നടത്തിയ വിപ്ലവകരമായ മുന്നേറ്റം സാധാരണ ജനങ്ങളെ തൊട്ടറിയുക എന്നുള്ളതു തന്നെയായിരുന്നു. മുന്നണി രാഷ്ട്രീയത്തില്&#x200d; കേരളാ മോഡല്&#x200d; തീര്&#x200d;ത്ത പ്രിയ നേതാവിന്റെ വിടവ് ഒരിക്കലും നികത്താനാവാത്ത ഒന്നാണ്. ആദ്യമായി അസംബ്ലിയിലെത്തിയ 1982 മുതല്&#x200d; ഉമ്മന്&#x200d;ചാണ്ടിയെ അത്ഭുത്തോടെ നോക്കിയിരുന്നിട്ടുണ്ട്. അന്നു തന്നെ അദ്ദേഹത്തിന്റെ നേതൃപാടവവും പ്രകടമായിരുന്നു. പല ഘട്ടങ്ങളിലും ഉമ്മന്&#x200d;ചാണ്ടിയെന്ന പ്രതിഭാസത്തില്&#x200d; ആകര്&#x200d;ഷണീയത തോന്നിയിട്ടുണ്ട്. കത്തിനില്&#x200d;ക്കുന്ന പല നേതാക്കന്മാരും സഭയിലുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഊര്&#x200d;ജ്ജസ്വലത വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു. ഭരണ നിര്&#x200d;വഹണത്തിലും പ്രതിപക്ഷ പ്രക്ഷോഭങ്ങളിലും കാണിക്കുന്ന രാഷ്ട്രീയ മാന്യതയാണ് എന്നെ അദ്ദേഹത്തിലേക്ക് ആകര്&#x200d;ഷിച്ചത്. 1991ല്&#x200d; കരുണാകാരന്&#x200d; മന്ത്രിസഭയുടെ കാലത്ത് ഒരുമിച്ചു പ്രവര്&#x200d;ത്തിക്കാന്&#x200d; സാഹചര്യമുണ്ടായി. അന്ന് ഉമ്മന്&#x200d;ചാണ്ടി ധനകാര്യമന്ത്രിയാണ്. വ്യവസായമന്ത്രി പദം വഹിക്കുന്ന എനിക്ക് അദ്ദേഹം നല്&#x200d;കിയ പിന്തുണയും പ്രോത്സാഹനവും ചെറുതല്ല.</p>
<p>വലിയ വിവാദങ്ങളായി പരിണമിക്കാവുന്ന പല സംഭവങ്ങളും അദ്ദേഹത്തിന്റെ സൗമ്യ സാമീപ്യം കൊണ്ടും ഇടപെടല്&#x200d;കൊണ്ടും മഞ്ഞുരുകുംപോലെ ഇല്ലാതെയായി. കെ. കരുണാകരന്&#x200d; മുഖ്യമന്ത്രിയും ആന്റണി കെ.പി.സി.സി പ്രസിഡന്റുമായ കാലത്ത് യു.ഡി.എഫ് കണ്&#x200d;വീനര്&#x200d; എന്ന നിലയില്&#x200d; അവര്&#x200d;ക്കിടയിലൊരു കയറായി പ്രവര്&#x200d;ത്തിച്ചു. ഒരു ജനാധിപത്യപാര്&#x200d;ട്ടി എന്ന നിലയില്&#x200d; കോണ്&#x200d;ഗ്രസിനുള്ളില്&#x200d; ഗ്രൂപ്പ് വിഷയങ്ങള്&#x200d; ഉടലെടുത്താല്&#x200d; അതിലെ സമന്വയമായി ഉമ്മന്&#x200d;ചാണ്ടി മുന്നിലെത്തി. പൊതുവിഷയങ്ങള്&#x200d; വന്നാല്&#x200d; അതിനിടയിലെ പ്രശ്‌ന പരിഹാരകനായി. കോണ്&#x200d;ഗ്രസിനകത്തും മുന്നണിക്കകത്തും വിവാദങ്ങള്&#x200d; ഉടലെടുത്താല്&#x200d; അവിടെ ഓടിയെത്തി എല്ലാവരെയും ഇണക്കിചേര്&#x200d;ത്തു.</p>
<p>പ്രതിപക്ഷ കസേരയിലിരിക്കുന്ന കാലത്ത് ഭരണകക്ഷിയെ നന്നായി വിമര്&#x200d;ശിക്കുന്ന കൂട്ടത്തിലായിരുന്നു. ആ വിമര്&#x200d;ശനം കേട്ടാല്&#x200d; ആര്&#x200d;ക്കും വിരോധവും തോന്നില്ല. അദ്ദേഹത്തിന്റെ ശൈലിയായിരുന്നു അതിനു കാരണം. ശക്തമായ വിയോജിപ്പുകള്&#x200d; രേഖപ്പെടുത്തുമ്പോള്&#x200d;തന്നെ എതിരാളികള്&#x200d;ക്ക് അതിന്റെ ബഹുമാനം നല്&#x200d;കി. ഹൃദയ വേദനയുണ്ടാക്കുന്ന ഒരുവാക്കുപോലും അദ്ദേഹത്തില്&#x200d; നിന്നും കേരളം കേട്ടില്ല. ആരോപണം ഉന്നയിക്കുകയാണെങ്കില്&#x200d;പോലും അദ്ദേഹം അതില്&#x200d; മാന്യത കാണിച്ചു. മൂര്&#x200d;ച്ചയുള്ള ആരോപണങ്ങള്&#x200d;കൊണ്ട് പലഘട്ടത്തിലും അക്രമമേല്&#x200d;ക്കേണ്ടി വന്ന രാഷ്ട്രീയക്കാരിലൊരാളാണ് ഉമ്മന്&#x200d;ചാണ്ടി. എന്നാല്&#x200d; തിരിച്ച് വളരെ മാന്യമായേ അദ്ദേഹം പ്രതികരിച്ചുള്ളു. കോണ്&#x200d;ഗ്രസിന്റെ നേതൃമാറ്റ ഘട്ടങ്ങളിലെല്ലാം അദ്ദേഹം വ്യക്തമായ തീരുമാനം കൈകൊണ്ടു. മര്&#x200d;മം ആലോചിച്ച് രാജ്യത്തിന് എന്താണോ നല്ലത്, പാര്&#x200d;ട്ടിക്ക് എന്താണോ നല്ലത് അതു നടപ്പിലാക്കാന്&#x200d; ഹൈകമാന്റില്&#x200d; വരെ അദ്ദേഹം ഇടപെട്ടു. എന്നാല്&#x200d; ആ ഇടപെടലുകള്&#x200d; മറ്റുള്ളവരെ മോശമാക്കി ചിത്രീകരിച്ചുകൊണ്ടായിരുന്നില്ല.</p>
<p>സ്‌നേഹത്തിന്റെ നൂലുകൊണ്ടു എല്ലാവരേയും വരിഞ്ഞുമറുക്കിയിരുന്നു അദ്ദേഹം. സീറ്റു ചര്&#x200d;ച്ചകള്&#x200d; വരുമ്പോള്&#x200d; അതുകൊണ്ടു തന്നെ ഉമ്മന്&#x200d;ചാണ്ടിയായിരുന്നു മുന്&#x200d;നിരയിലുണ്ടാവുക. ഒരോ ഘടകകക്ഷികളെയും പരിഗണിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തില്&#x200d; സീറ്റുവിഭജനം പൂര്&#x200d;ത്തീകരിച്ച ചരിത്രം കേരളം കണ്ടതാണ്. മുന്നണി സംവിധാനത്തില്&#x200d; മാതൃകായോഗ്യനായ നേതാവായിരുന്നു. യു.ഡി.എഫിനെ മുന്നില്&#x200d;നിര്&#x200d;ത്തി ചരിത്ര മാതൃക തീര്&#x200d;ക്കുന്നതില്&#x200d; ഉമ്മന്&#x200d;ചാണ്ടി വഹിച്ച പങ്കു ചെറുതല്ല. ഫാസിസത്തിനെതിരെ രാജ്യം കൈകോര്&#x200d;ക്കാനൊരുങ്ങുന്ന ഈ ഘട്ടത്തില്&#x200d; മാതൃകയാക്കേണ്ടതും ഈ മുന്നണി സംവിധാനത്തേയാണ്.</p>
<p>എന്റെ രാഷ്ട്രീയ ജീവിതത്തില്&#x200d; പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും ഉമ്മന്&#x200d;ചാണ്ടി കൂടെയുണ്ടായിരുന്നു. 2011ല്&#x200d; നേരിയ സീറ്റുകളുടെ പിന്&#x200d;ബലത്തില്&#x200d; യു.ഡി.എഫ് മുന്നിട്ടുനില്&#x200d;ക്കുമ്പോള്&#x200d; മന്ത്രിസഭ രൂപീകരിക്കാന്&#x200d; അദ്ദേഹം കാണിച്ച നേതൃവൈഭവം ചെറുതൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയത്. ആ ചര്&#x200d;ച്ചകളിലെല്ലാം എന്നെയും അദ്ദേഹം ഭാഗമാക്കി. ചെറിയ മാര്&#x200d;ജിനില്&#x200d; നിന്നുകൊണ്ടു മികച്ച ഭരണം കാഴ്ചവെക്കാന്&#x200d; അക്കാലത്ത് യു.ഡി.എഫിന് സാധിച്ചു. സഹമന്ത്രിമാര്&#x200d;ക്ക് ക്രിയാത്മകമായി പ്രവര്&#x200d;ത്തിക്കാന്&#x200d; അദ്ദേഹം സ്വാതന്ത്ര്യം നല്&#x200d;കി. റിസല്&#x200d;ട്ടുണ്ടാക്കണമെന്ന നിബന്ധന മാത്രമാണ് അന്ന് അദ്ദേഹം മന്ത്രിമാരുടെ മുന്നില്&#x200d;വെച്ചത്. അതുകൊണ്ടുതന്നെ ജിം, എമേര്&#x200d;ജിങ് കേരള തുടങ്ങി അനവധി പദ്ധതികള്&#x200d; കേരളത്തിന് സമര്&#x200d;പ്പിക്കാന്&#x200d; സാധിച്ചു.</p>
<p>ശിഹാബ് തങ്ങളുമായി അടുപ്പം വലുതായിരുന്നു. പല വിഷമഘട്ടങ്ങളിലും അദ്ദേഹം പാണക്കാടെത്തി. കേരളം കത്തുന്ന പല വിവാദങ്ങളും ഒരുവട്ടമേശയിലിരുന്നു അവര്&#x200d; പരിഹരിച്ചു. എന്റെ രാഷ്ട്രീയ ജീവിതത്തില്&#x200d; വളരെ അടുപ്പം പുലര്&#x200d;ത്തിയ നേതാവായിരുന്നു ഉമ്മന്&#x200d;ചാണ്ടി. കുഞ്ഞൂഞ്ഞ്, കുഞ്ഞാപ്പ, കുഞ്ഞുമാണി പ്രയോഗമെല്ലാം അതിന്റെ ഭാഗമാണ്. മുന്&#x200d; മുഖ്യമന്ത്രി നായനാരാണ് ഈ പ്രയോഗം കൊണ്ടുവന്നതെങ്കിലും അതൊരു സൗഹൃദത്തിന്റെ കൂടി കഥയായിരുന്നു. ആ കഥയിലെ കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും ഓര്&#x200d;മയായി. ഇനി കുഞ്ഞാപ്പ മാത്രം ബാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommen-chandy-the-great-administrative-reformer-pk-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂർ ജനതക്കൊപ്പം നിൽക്കേണ്ടത് ഉത്തരവാദിത്തം : കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/responsibility-to-stand-with-the-people-of-manipur-kunhalikutty.html</link>
					<comments>https://www.chandrikadaily.com/responsibility-to-stand-with-the-people-of-manipur-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 07 Jul 2023 14:48:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[pk kunajalikutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263479</guid>

					<description><![CDATA[മണിപ്പൂർ ജനതക്കൊപ്പം ചേർന്ന് നിൽക്കുകയെന്നത് വർത്തമാന ഇന്ത്യയിലെ വലിയ രാഷ്ട്രീയ ഉത്തരവാദിത്വമാണ്]]></description>
										<content:encoded><![CDATA[<p>മണിപ്പൂരിലെ പീഡിത ജനവിഭാഗങ്ങളോടൊപ്പം നിൽക്കേണ്ടത് രാഷ്ട്രീയ ഉത്തരവാദിത്തമാണെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് എം.കെ. രാഘവൻ എം.പി നടത്തിയ ഉപവാസത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.</p>
<p>മണിപ്പൂർ ജനതക്കൊപ്പം ചേർന്ന് നിൽക്കുകയെന്നത് വർത്തമാന ഇന്ത്യയിലെ വലിയ രാഷ്ട്രീയ ഉത്തരവാദിത്വമാണ്. മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ.രാഘവൻ എം.പി യുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന ഉപവാസം അത്തരത്തിലൊരു ഐക്യപെടലാണ്.</p>
<p>അഭിവന്ദ്യ പിതാവ് താമരശ്ശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയേൽ നൽകിയ നാരങ്ങ വെള്ളം കുടിച്ചാണ് ഈ ഉപവാസം അവസാനിപ്പിച്ചത്. സാമുദായിക സൗഹാർദങ്ങൾക് ഏറെ പ്രാധാന്യം കൊടുക്കുന്ന ബിഷപ്പിന്റെ സാന്നിധ്യം ഈ സമരത്തെ ഏറെ പ്രാധാന്യമുള്ളതാക്കിയെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/responsibility-to-stand-with-the-people-of-manipur-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
