<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pk kunhalikkutty mp &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pk-kunhalikkutty-mp/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 23 Dec 2020 10:10:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pk kunhalikkutty mp &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നത് സ്വാഗതാര്&#x200d;ഹം; ഉമ്മന്&#x200d; ചാണ്ടി</title>
		<link>https://www.chandrikadaily.com/oommen-chandi-praises-kunhalikkutty.html</link>
					<comments>https://www.chandrikadaily.com/oommen-chandi-praises-kunhalikkutty.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 23 Dec 2020 10:10:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[oommen chandi]]></category>
		<category><![CDATA[pk kunhalikkutty mp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=173398</guid>

					<description><![CDATA[മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്നത് സ്വാഗതാര്&#x200d;ഹമെന്ന് കോണ്&#x200d;ഗ്രസ് നേതാവും മുന്&#x200d; മുഖ്യമന്ത്രിയുമായ ഉമ്മന്&#x200d; ചാണ്ടി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്നത് സ്വാഗതാര്&#x200d;ഹമെന്ന് കോണ്&#x200d;ഗ്രസ് നേതാവും മുന്&#x200d; മുഖ്യമന്ത്രിയുമായ ഉമ്മന്&#x200d; ചാണ്ടി. ലോക്‌സഭാംഗത്വം രാജിവച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് കുഞ്ഞാലിക്കുട്ടി മത്സരിക്കുക.</p>
<p>മലപ്പുറത്ത് ചേര്&#x200d;ന്ന പ്രവര്&#x200d;ത്തക സമിതി യോഗത്തിലാണ് തീരുമാനം. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെപിഎ മജീദാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.<br />
തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും കുഞ്ഞാലിക്കുട്ടിയുടെ പ്രവര്&#x200d;ത്തനം. ഡോ. എംകെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് കുഞ്ഞാലിക്കുട്ടിക്കൊപ്പം പ്രവര്&#x200d;ത്തിക്കും.</p>
<p>നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നതിന്റെ അടിസ്ഥാനത്തില്&#x200d; യുഡിഎഫിന്റെ വിജയത്തിന് ആവശ്യമായ രീതിയില്&#x200d; തിരുവനന്തപുരത്തായിരിക്കും കുഞ്ഞാലിക്കുട്ടിയുടെ പ്രവര്&#x200d;ത്തന മണ്ഡലമെന്ന് കെപിഎ മജീദ് അറിയിച്ചു. ഇതിനായി ലോക്‌സഭാംഗത്വം രാജിവക്കുമെന്നും മലപ്പുറത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള പ്രവര്&#x200d;ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും കെപിഎ മജീദ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommen-chandi-praises-kunhalikkutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്</title>
		<link>https://www.chandrikadaily.com/pk-kunhalikkutty-into-keral-state-politics.html</link>
					<comments>https://www.chandrikadaily.com/pk-kunhalikkutty-into-keral-state-politics.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 23 Dec 2020 09:41:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[pk kunhalikkutty mp]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=173392</guid>

					<description><![CDATA[മലപ്പുറത്ത് ചേര്&#x200d;ന്ന പ്രവര്&#x200d;ത്തക സമിതി യോഗത്തിലാണ് തീരുമാനം]]></description>
										<content:encoded><![CDATA[<p>മലപ്പുറം: മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്. ലോക്‌സഭാംഗത്വം രാജിവച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കും. മലപ്പുറത്ത് ചേര്&#x200d;ന്ന പ്രവര്&#x200d;ത്തക സമിതി യോഗത്തിലാണ് തീരുമാനം. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെപിഎ മജീദാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.<br />
തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും കുഞ്ഞാലിക്കുട്ടിയുടെ പ്രവര്&#x200d;ത്തനം. ഡോ. എംകെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് കുഞ്ഞാലിക്കുട്ടിക്കൊപ്പം പ്രവര്&#x200d;ത്തിക്കും.</p>
<p>നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നതിന്റെ അടിസ്ഥാനത്തില്&#x200d; യുഡിഎഫിന്റെ വിജയത്തിന് ആവശ്യമായ രീതിയില്&#x200d; തിരുവനന്തപുരത്തായിരിക്കും കുഞ്ഞാലിക്കുട്ടിയുടെ പ്രവര്&#x200d;ത്തന മണ്ഡലമെന്ന് കെപിഎ മജീദ് അറിയിച്ചു. ഇതിനായി ലോക്‌സഭാംഗത്വം രാജിവക്കുമെന്നും മലപ്പുറത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള പ്രവര്&#x200d;ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും കെപിഎ മജീദ് അറിയിച്ചു.</p>
<p>കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നത്. അടുത്തു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; യുഡിഎഫ് തിരിച്ചടി നേരിട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്&#x200d;ക്കല്&#x200d; എത്തി നില്&#x200d;ക്കുന്ന ഈ സാഹചര്യത്തില്&#x200d; യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി കുഞ്ഞാലിക്കുട്ടി നേതൃതലത്തില്&#x200d; ഉണ്ടാവണം എന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-kunhalikkutty-into-keral-state-politics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിണറായി വിജയന് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി</title>
		<link>https://www.chandrikadaily.com/pk-kunjalikkutty-reply-to-pinarayi-vijayan-2.html</link>
					<comments>https://www.chandrikadaily.com/pk-kunjalikkutty-reply-to-pinarayi-vijayan-2.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 20 Dec 2020 02:41:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[pk kunhalikkutty mp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=172928</guid>

					<description><![CDATA[മറ്റുള്ള പാര്&#x200d;ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്&#x200d; ഇടപെടുന്ന രീതി ലീഗിനില്ല. അഭിപ്രായം പറയേണ്ട സ്ഥലത്ത് അത് പറയും.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്&#x200d; ലീഗ് ഇടപെടുന്നെന്ന മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നിലവാരമില്ലാത്തതായി പോയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. യുഡിഎഫ് യോഗത്തിനു ശേഷം നടത്തിയ വാര്&#x200d;ത്താസമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ നിശിതമായി വിമര്&#x200d;ശിച്ചത്.</p>
<p>ഒരു ലീഗ് നേതാവും ഇതുവരെ ഇക്കാര്യങ്ങളില്&#x200d; അഭിപ്രായം പറഞ്ഞിട്ടില്ല. പിന്നെ എവിടെ നിന്നാണ് മുഖ്യമന്ത്രിക്ക് ഈ വിവരം കിട്ടിയതെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. സന്ദര്&#x200d;ഭങ്ങള്&#x200d;ക്കനുസരിച്ച് ന്യൂനപക്ഷ കാര്&#x200d;ഡും ഭൂരിപക്ഷ കാര്&#x200d;ഡും മാറി മാറി കളിക്കുന്ന മുഖ്യമന്ത്രി സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.</p>
<p>മറ്റുള്ള പാര്&#x200d;ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്&#x200d; ഇടപെടുന്ന രീതി ലീഗിനില്ല. അഭിപ്രായം പറയേണ്ട സ്ഥലത്ത് അത് പറയും. ഇതുമായി ബന്ധപ്പെട്ട ഒറ്റ പരസ്യപ്രസ്താവന പോലും ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഉണ്ടെങ്കില്&#x200d; മുഖ്യമന്ത്രി അത് ചൂണ്ടിക്കാണിക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>ഭരണവിരുദ്ധ വികാരം ഇനി വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്&#x200d; ജനം രേഖപ്പെടുത്തും. ബിജെപിയും സിപിഎമ്മും മാത്രമേ ഉള്ളൂവെന്ന ധാരണ വേണ്ട. അങ്ങനെ ധരിച്ചാല്&#x200d; കണക്ക് തെറ്റുമെന്നേ പറയാനുള്ളൂ. ഇതിലും വലിയ വിജയം കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-kunjalikkutty-reply-to-pinarayi-vijayan-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മന്&#x200d; ചാണ്ടി, അതൊരു പ്രത്യേക പ്രതിഭാസം; പികെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/kunhalikkutty-praises-oommen-chandy.html</link>
					<comments>https://www.chandrikadaily.com/kunhalikkutty-praises-oommen-chandy.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 16 Sep 2020 17:15:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[oommen chandy]]></category>
		<category><![CDATA[pk kunhalikkutty mp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153919</guid>

					<description><![CDATA[അമ്പത് വര്&#x200d;ഷം ഒരു മണ്ഡലത്തില്&#x200d; നിന്ന് പ്രതിനിധീകരിക്കുക എന്നത് സാധാരണ ഗതിയില്&#x200d; സാധ്യമല്ല. പക്ഷേ, ഉമ്മന്&#x200d; ചാണ്ടിയെ കൈവിടാന്&#x200d; അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ആളുകള്&#x200d;ക്ക് കഴിഞ്ഞില്ല]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: നിയമസഭയില്&#x200d; നാളെ അഞ്ചു പതിറ്റാണ്ട് പൂര്&#x200d;ത്തിയാക്കുന്ന മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടിക്ക് ആശംസകളുമായി മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ഉമ്മന്&#x200d; ചാണ്ടി എന്നത് ഒരു പ്രത്യേക പ്രതിഭാസമാണെന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി ജനങ്ങള്&#x200d;ക്കിടയില്&#x200d; നിറഞ്ഞു നില്&#x200d;ക്കുന്ന സ്‌നേഹസമ്പന്നനായ നേതാവു കൂടിയാണ് അദ്ദേഹമെന്നും ഉണര്&#x200d;ത്തി.</p>
<p>ആള്&#x200d;ക്കൂട്ടത്തിനു നടുവില്&#x200d; നില്&#x200d;ക്കുമ്പോഴാണ് ഉമ്മന്&#x200d; ചാണ്ടിക്ക് സന്തോഷവും സമാധാനവും ലഭിക്കുന്നത്. ഏതു നിമിഷവും ജനനിബിഢമായി നിന്ന മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു അദ്ദേഹത്തിന്റേത്. അമ്പത് വര്&#x200d;ഷം ഒരു മണ്ഡലത്തില്&#x200d; നിന്ന് പ്രതിനിധീകരിക്കുക എന്നത് സാധാരണ ഗതിയില്&#x200d; സാധ്യമല്ല. പക്ഷേ, ഉമ്മന്&#x200d; ചാണ്ടിയെ കൈവിടാന്&#x200d; അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ആളുകള്&#x200d;ക്ക് കഴിഞ്ഞില്ല- കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>ആള്&#x200d;ക്കൂട്ടത്തിനു നടുവില്&#x200d; നില്&#x200d;ക്കുമ്പോഴാണ് ഉമ്മന്&#x200d; ചാണ്ടിക്ക് സന്തോഷവും സമാധാനവും ലഭിക്കുന്നത്. പ്രമാദമായ പല കാര്യങ്ങളും ചര്&#x200d;ച്ച ചെയ്യുന്നതും തീരുമാനമെടുക്കുന്നതും ആള്&#x200d;ക്കൂട്ടത്തിനു നടുവില്&#x200d; നിന്നാണ്. ജനങ്ങള്&#x200d;ക്കിടയിലേക്ക് ഇറങ്ങി പരാതികള്&#x200d; വാങ്ങുകയും വേണ്ട നിര്&#x200d;ദേശങ്ങള്&#x200d; നല്&#x200d;കുകയും ചെയ്യുന്നത് ഉമ്മന്&#x200d; ചാണ്ടിയുടെ ജനസ്‌നേഹത്തിന്റെ ഒരു ഭാഗമാണ്. ഉറക്കം പോലും വകവെക്കാതെ കഠിനാധ്വാനം ചെയ്യുന്ന ആളാണ് അദ്ദേഹം. കേരളത്തിന് ഇന്നും എന്നും നിറഞ്ഞു നില്&#x200d;ക്കുന്ന ഒരു സ്വത്താണ് അദ്ദേഹമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>1970 മുതല്&#x200d; എന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്&#x200d; സജീവ സാന്നിധ്യമായി ഉമ്മന്&#x200d; ചാണ്ടിയുണ്ട്. അന്ന് 27ാം വയസില്&#x200d; ആദ്യമായി എംഎല്&#x200d;എയായ അദ്ദേഹം, തുടര്&#x200d;ച്ചയായി പതിനൊന്നാം തവണയാണ് പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്നത്. രണ്ടു തവണ മുഖ്യമന്ത്രിയും മൂന്നു തവണ മന്ത്രിയും ഒരു തവണ പ്രതിപക്ഷ നേതാവുമായി. നിലവില്&#x200d; എഐസിസി ജനറല്&#x200d; സെക്രട്ടറിയായ അദ്ദേഹം കെ കരുണാകരനെയോ എകെ ആന്റണിയെയോ പോലെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഒരു കാലവും കടന്നിട്ടില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kunhalikkutty-praises-oommen-chandy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്&#x200d;ഹി പോലീസ് കലാപാന്യേഷണത്തിന്റെ മറവില്&#x200d; കള്ളക്കേസുകള്&#x200d; ചമയ്ക്കുന്നു; പാര്&#x200d;ലമെന്റില്&#x200d; ലീഗിന്റെ അടിയന്തര പ്രമേയ നോട്ടീസ്</title>
		<link>https://www.chandrikadaily.com/delhi-riots-delhi-police-agenda-iuml-notice-in-rajyasabha.html</link>
					<comments>https://www.chandrikadaily.com/delhi-riots-delhi-police-agenda-iuml-notice-in-rajyasabha.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 16 Sep 2020 05:03:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[delhi riot]]></category>
		<category><![CDATA[ET Mohammed Basheer MP]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[pk kunhalikkutty mp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153604</guid>

					<description><![CDATA[കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡല്&#x200d;ഹി പോലീസിന്റെ നടപടികള്&#x200d; സഭ അടിയന്തര പ്രാധാന്യത്തോടെ ചര്&#x200d;ച്ച ചെയ്യണമെന്നാണ് ലീഗ് എംപിമാര്&#x200d; ഉന്നയിച്ച ആവശ്യം.]]></description>
										<content:encoded><![CDATA[<p>ന്യുഡല്&#x200d;ഹി: വടക്കുകിഴക്കന്&#x200d; ഡല്&#x200d;ഹിയിലുണ്ടായ കലാപത്തെ പറ്റിയുള്ള അന്യേഷണത്തില്&#x200d; ഡല്&#x200d;ഹി പോലീസ് പക്ഷപാതിത്വപരമായ സമീപനം സ്വീകരിക്കുന്നുവെന്നും വിഷയം ലോക്‌സഭ ചര്&#x200d;ച്ചയ്‌ക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എംപിമാര്&#x200d; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കി. പാര്&#x200d;ട്ടി സഭാ ലീഡര്&#x200d; പികെ കുഞ്ഞാലികുട്ടിയാണ് കത്ത് നല്&#x200d;കിയത്. ഇടി മുഹമ്മദ് ബഷീര്&#x200d;, നവാസ്‌കനി എന്നിവര്&#x200d; അടിയന്തര പ്രമേയ നോട്ടീസിനെ പിന്താങ്ങിയിട്ടുണ്ട്.</p>
<p>കലാപത്തില്&#x200d; മുഖ്യ പങ്ക് വഹിച്ചു എന്നു ആരോപിക്കപ്പെടുന്ന ഭരണകക്ഷി നേതാക്കളെ ചാര്&#x200d;ജ് ഷീറ്റില്&#x200d; പോലും പരാമര്&#x200d;ശിക്കാത്ത അന്വേഷണ സംഘം പേരുകേട്ട സാമൂഹ്യ പ്രവര്&#x200d;ത്തകരെയും അധ്യാപകരെയും വിദ്യാര്&#x200d;ത്ഥികളെയും രാഷ്ട്രീയ നേതാക്കളെയും അന്യായമായി കേസില്&#x200d; കുടുക്കുകയാണ്. കോടതിയില്&#x200d; ഇത്തരം കേസുകള്&#x200d; നിലനില്&#x200d;ക്കില്ലെന്ന ബോധ്യമുണ്ടങ്കിലും അന്യേഷണ പ്രഹസനങ്ങളിലൂടെ അവരെ ശിക്ഷിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നതന്നും ലീഗ് എംപിമാര്&#x200d; അടിയന്തര പ്രമേയ നോട്ടീസില്&#x200d; ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡല്&#x200d;ഹി പോലീസിന്റെ നടപടികള്&#x200d; സഭ അടിയന്തര പ്രാധാന്യത്തോടെ ചര്&#x200d;ച്ച ചെയ്യണമെന്നാണ് ലീഗ് എംപിമാര്&#x200d; ഉന്നയിച്ച ആവശ്യം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-riots-delhi-police-agenda-iuml-notice-in-rajyasabha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക തകര്&#x200d;ച്ചയും തൊഴിലില്ലായ്മയും ചര്&#x200d;ച്ച ചെയ്യണം; ലോക്‌സഭയില്&#x200d; പികെ കുഞ്ഞാലികുട്ടിയുടെ അടിയന്തര പ്രമേയ നോട്ടീസ്</title>
		<link>https://www.chandrikadaily.com/pk-kunhalikkutty-in-parliament.html</link>
					<comments>https://www.chandrikadaily.com/pk-kunhalikkutty-in-parliament.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 15 Sep 2020 03:56:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[pk kunhalikkutty mp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153267</guid>

					<description><![CDATA[കോവിഡിനു മുന്&#x200d;പു തന്നെ സാമ്പത്തിക തകര്&#x200d;ച്ച രാജ്യത്ത് ആരംഭിച്ചിരുന്നുവെന്നും ഈ സാഹചര്യത്തിലേക്ക് നയിച്ചത് നോട്ട് നിരോധനവും മതിയായ ആസൂത്രണത്തോടെയല്ലാതെ നടപ്പാക്കിയ ചരക്കു സേവന നികുതിയുമാണന്ന് (ജി.എസ്.ടി) അദ്ദേഹം പറഞ്ഞു]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: ലോകത്തെ പ്രധാന രാജ്യങ്ങള്&#x200d;ക്കിടയില്&#x200d; സാമ്പത്തിക തകര്&#x200d;ച്ച ഏറ്റവും മോശമായി ബാധിച്ച രാജ്യമാണ് നമ്മുടേതന്ന് പികെ കുഞ്ഞാലികുട്ടി. കോവിഡിനു മുന്&#x200d;പു തന്നെ സാമ്പത്തിക തകര്&#x200d;ച്ച രാജ്യത്ത് ആരംഭിച്ചിരുന്നുവെന്നും ഈ സാഹചര്യത്തിലേക്ക് നയിച്ചത് നോട്ട് നിരോധനവും മതിയായ ആസൂത്രണത്തോടെയല്ലാതെ നടപ്പാക്കിയ ചരക്കു സേവന നികുതിയുമാണന്ന് (ജി.എസ്.ടി) അദ്ദേഹം പറഞ്ഞു.</p>
<p>സാമ്പത്തിക തകര്&#x200d;ച്ച ലോക്‌സഭ അടിയന്തര പ്രാധാന്യത്തോടെ ചര്&#x200d;ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്&#x200d;കിയ അടിയന്തര പ്രമേയ നോട്ടീസിലാണ് ഈ കാര്യങ്ങള്&#x200d; ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ജിഡിപി 8.2% നിന്നും 3.1% ലേക്ക് കൂപ്പുകുത്തി. ഒന്നരക്കോടിയോളം തൊഴില്&#x200d; നഷ്ടം രാജ്യത്തുണ്ടായതായും അടിയന്തര പ്രമേയത്തിന് അവസരമാവശ്യപ്പെട്ട് നല്&#x200d;കിയ നോട്ടിസില്&#x200d; പികെ കുഞ്ഞാലികുട്ടി വ്യക്തമാക്കി.</p>
<p>അതേസമയം സ്വര്&#x200d;ണക്കടത്തു കേസില്&#x200d; മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്നതടക്കം നിര്&#x200d;ണായക ചോദ്യങ്ങള്&#x200d;ക്ക് ആഭ്യന്തര മന്ത്രാലയം ഇന്ന് പാര്&#x200d;ലമെന്റില്&#x200d; മറുപടി നല്&#x200d;കിയേക്കും. കേസിലെ എന്&#x200d;ഐഎ അന്വേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്&#x200d; നല്&#x200d;കണമെന്ന് എംപിമാരായ എന്&#x200d;കെ പ്രേമചന്ദ്രന്&#x200d;, ബെന്നി ബഹനാന്&#x200d;, കെ സുധാകരന്&#x200d;, അടൂര്&#x200d; പ്രകാശ് എന്നിവര്&#x200d; ആവശ്യപ്പെടും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-kunhalikkutty-in-parliament.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചൈനീസ് കടന്നുകയറ്റം സഭ നിര്&#x200d;ത്തിവെച്ച് ചര്&#x200d;ച്ച ചെയ്യണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കി മുസ്‌ലിം ലീഗ് എംപിമാര്&#x200d;</title>
		<link>https://www.chandrikadaily.com/muslim-league-moves-adjournment-motion-in-lok-sabha.html</link>
					<comments>https://www.chandrikadaily.com/muslim-league-moves-adjournment-motion-in-lok-sabha.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 14 Sep 2020 04:32:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2020 Parliament]]></category>
		<category><![CDATA[ET Muhammed Basheer Mp]]></category>
		<category><![CDATA[k Navas kani]]></category>
		<category><![CDATA[navaskani mp]]></category>
		<category><![CDATA[Parliament Updates]]></category>
		<category><![CDATA[pk kunhalikkutty mp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152978</guid>

					<description><![CDATA[മാസങ്ങളായി തുടരുന്ന ചൈനീസ് കടന്നുകയറ്റം ചര്&#x200d;ച്ച ചെയ്യണമെന്നാണ് ആവശ്യം. മുസ്‌ലിം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്&#x200d; എംപി , തമിഴ്നാട്ടില്&#x200d; നിന്നുള്ള എംപിയായ നവാസ്‌കനി എന്നിവരാണ് ചര്&#x200d;ച്ചയാവശ്യപ്പെട്ട് കത്ത് നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്നാരംഭിച്ച പാര്&#x200d;മെന്റിന്റെ വര്&#x200d;ഷകാല സമ്മേളനത്തില്&#x200d; പ്രധാന വിഷയങ്ങളില്&#x200d; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കി പ്രതിപക്ഷം. ഇന്ത്യ-ചൈനാ അതിര്&#x200d;ത്തിയിലെ ഗൗരവകരമായ സാഹചര്യം മറ്റു നടപടികള്&#x200d; നിര്&#x200d;ത്തിവെച്ച് ലോക്‌സഭ അടിയന്തര പ്രാധാന്യത്തോടെ ചര്&#x200d;ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് മുസ്‌ലിം ലീഗ് എംപിമാര്&#x200d; ലോകസഭയില്&#x200d; സ്പീക്കര്&#x200d; ഓം ബിര്&#x200d;ളക്ക് കത്തുനല്&#x200d;കി. മാസങ്ങളായി തുടരുന്ന ചൈനീസ് കടന്നുകയറ്റം ചര്&#x200d;ച്ച ചെയ്യണമെന്നാണ് ആവശ്യം. മുസ്‌ലിം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്&#x200d; എംപി , തമിഴ്നാട്ടില്&#x200d; നിന്നുള്ള എംപിയായ നവാസ്‌കനി എന്നിവരാണ് ചര്&#x200d;ച്ചയാവശ്യപ്പെട്ട് കത്ത് നല്&#x200d;കിയത്.</p>
<p>കിഴക്കന്&#x200d; ലഡാക്കില്&#x200d; ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് വിഷയത്തില്&#x200d; കോണ്&#x200d;ഗ്രസ് എംപിമാരായ അധിര്&#x200d; രഞ്ജന്&#x200d; ചൗധരി, കെ സുരേഷ് എന്നിവരും ലോക്സഭയില്&#x200d; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കിയിട്ടുണ്ട്.</p>
<p>‘ഡല്&#x200d;ഹി കലാപത്തില്&#x200d; ഡല്&#x200d;ഹി പോലീസ് പുറപ്പെടുവിച്ച കുറ്റപത്രത്തില്&#x200d; രാഷ്ട്രീയ നേതാക്കളെ പേരുകള്&#x200d; ഉള്&#x200d;പ്പെടുത്തല്&#x200d;’ നടപടിക്കുമേല്&#x200d; ആര്&#x200d;എസ്പി നേതാവ് എന്&#x200d;കെ പ്രേമചന്ദ്രന്&#x200d; എംപിയാണ്‌<br />
ലോക്‌സഭയില്&#x200d; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കിയത്. കലാപ കേസില്&#x200d; യുഎപിഎ ചുമത്തി ജെഎന്&#x200d;യു മുന്&#x200d; വിദ്യാര്&#x200d;ത്ഥി ഉമര്&#x200d;ഖാദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നോട്ടീസ്.</p>
<p>ഇന്നലെ സമാന കേസിലെ അനുബന്ധ കുറ്റപത്രത്തില്&#x200d; സിപിഎം ജനറല്&#x200d;സെക്രട്ടറി സീതാറാം യെച്ചൂരിയും യോഗേന്ദ്ര യാദവുമടക്കം ഒന്&#x200d;പത് പ്രമുഖരുടെ പേരുകള്&#x200d; ഉള്&#x200d;പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ജനുവരി 15 ന് സീലംപൂരിലെ പ്രതിഷേധ സ്ഥലത്ത് എത്തിയ സീതാറാം യെച്ചൂരി, യോഗേന്ദ്രയാദവ്, ഉമര്&#x200d;ഖാലിദ് എന്നിവര്&#x200d; ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് പ്രതികളുടെ മൊഴിയെ ഉദ്ധരിച്ച് കുറ്റപത്രത്തില്&#x200d; പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.</p>
<p>കിഴക്കന്&#x200d; ലഡാക്കില്&#x200d; ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് വിഷയത്തില്&#x200d; കോണ്&#x200d;ഗ്രസ് എംപിമാരായ ആദിര്&#x200d; രഞ്ജന്&#x200d; ചൗധരി, കെ സുരേഷ് യും എന്നിവര്&#x200d; ലോക്‌സഭയില്&#x200d; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കിയിട്ടുണ്ട്.</p>
<p>ഒക്ടോബര്&#x200d; 1 വരെ നീളുന്ന വര്&#x200d;ഷകാല സമ്മേളനത്തില്&#x200d; ലോകസഭ സെക്ഷനാണ് ആരംഭിച്ചത്. അന്തരിച്ച മുന്&#x200d; രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജി അടക്കുള്ള നേതാക്കള്&#x200d;ക്ക് സഭ അനുശോചനം രേഖപ്പെടുത്തി. സ്പീക്കര്&#x200d; ഓം ബിര്&#x200d;ളയുടെ അനുശോചന ്പ്രസംഗത്തിന് ശേഷം ഒരു മണിക്കൂത്തേക്ക് സഭ പിരിയും. ഇരു സഭകളും മുന്&#x200d; രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജി അടക്കമുള്ള അന്തരിച്ച നേതാക്കള്&#x200d;ക്ക് അനുശോചനം രേഖപ്പെടുത്തും.</p>
<p>ഒക്ടോബര്&#x200d; 1 വരെ നീളുന്ന 18 നാളത്തെ സെക്ഷനില്&#x200d; രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, ചൈനീസ് പ്രകോപനം, കോവിഡ് പ്രതിസന്ധി, ജിഡിപി തകര്&#x200d;ച്ച തുടങ്ങിയ ചര്&#x200d;ച്ചയാവും. കോവിഡ് നിര്&#x200d;ദേശങ്ങള്&#x200d; കര്&#x200d;ശനമായി പാലിച്ചാണ് 18 ദിവസം ഇരു സഭകളും സമ്മേളിക്കുക. കോവിഡിന് പിന്നാലെ മൂന്നാം തവണയും ആസ്പത്രിയില്&#x200d; അഡ്മിറ്റായ ആഭ്യന്തര മന്ത്രി അമിത് ഷാ, ചികിത്സക്കായി വിദേശത്തേക്ക് പോയ കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്&#x200d; ഗാന്ധി തുടങ്ങിയവരും സെക്ഷനില്&#x200d; ഹാജരാവില്ല.</p>
<p>17-ാമത് ലോക്‌സഭയുടെ നാലാമത്തെ സെഷനും രാജ്യസഭയുടെ 252-ാമത് സെഷനുമാണ് സെപ്റ്റംബര്&#x200d; 14 ന് തുടക്കമാവുന്നത്.  കോവിഡ് നിർദേശങ്ങള്&#x200d; പാലിച്ച് സീറ്റുകള്&#x200d; ക്രമീകരിച്ചിട്ടുള്ളതിനാല്&#x200d; 9 മണി മുതല്&#x200d; 1 മണി വരെ ലോക്സഭയും വൈകീട്ട് 3 മുതല്&#x200d; 7 വരെ രാജ്യസഭയും ചേരും. ഇനിയുള്ള ദിവസങ്ങളില്&#x200d; രാവിലെ രാജ്യസഭയും വൈകീട്ട് ലോക്സഭയുമായിരിക്കും. 18 ദിവസ കാലയളവില്&#x200d; ചേരുന്ന സെഷനില്&#x200d; ശനിയാഴ്ചയും ഞായറാഴ്ചയും അടക്കം മൊത്തം 18 സിറ്റിങ്ങുകളാണ് ഉണ്ടാവുക. 45 ബില്ലുകളും 2 സാമ്പത്തിക ഇനങ്ങളും അടങ്ങുന്ന 47 ഇനങ്ങള്&#x200d; മണ്&#x200d;സൂണ്&#x200d; സെഷനില്&#x200d; ഏറ്റെടുത്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-moves-adjournment-motion-in-lok-sabha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചവറയില്&#x200d; ഇപ്പോള്&#x200d; ജയിച്ച പ്രതീതി; യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ്‌ ലക്ഷ്യം-പികെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/kunhalikutty-returns-to-kerala-politics-hopes-to-help-udf-capture-power-next-year.html</link>
					<comments>https://www.chandrikadaily.com/kunhalikutty-returns-to-kerala-politics-hopes-to-help-udf-capture-power-next-year.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 07 Sep 2020 04:00:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[muslim league leader]]></category>
		<category><![CDATA[pk kunhalikkutty mp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=151039</guid>

					<description><![CDATA[യുഡിഎഫിന് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും യുഡിഎഫിന്റെ അടിത്തറ ശക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  അരൂരും മഞ്ചേശ്വരവും ജയിച്ചാണ് യുഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. ചവറയില്&#x200d; ഇപ്പോള്&#x200d; യുഡിഎഫ് ജയിച്ച പ്രതീതിയാണെന്നും ഷിബു ബേബിജോണ്&#x200d; സ്ഥാനാര്&#x200d;ത്ഥിയായി വന്നിട്ടും സിപിഎം ആളെ തിരയുകയാണെന്നും കുഞ്ഞാക്കുട്ടി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: യുഡിഎഫിനെ തിരിച്ച് അധികാരത്തില്&#x200d; കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്ന് പികെ കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തില്&#x200d; സജീവമാക്കാനുള്ള മുസ്‌ലിം ലീഗ് തീരുമാനത്തിന് പിന്നാലെ എഷ്യാനെറ്റ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>യുഡിഎഫ് ഭരിക്കുമ്പോള്&#x200d; ജനങ്ങള്&#x200d;ക്ക് മൊത്തം പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്&#x200d; ഇപ്പോള്&#x200d; തൊഴില്&#x200d; പ്രശ്‌നം അടക്കം നിരവധി പ്രശ്‌നങ്ങളിലാണ് എല്&#x200d;ഡിഎഫ് സര്&#x200d;ക്കാര്&#x200d;. യുഡിഎഫ് കാലത്ത് ഐടിയിലും വ്യവസായത്തിലും മറ്റുമായി നിരവധി തൊഴിലവസരങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്&#x200d; ഇ്‌പ്പോള്&#x200d; ഒന്നും വരുന്നില്ല. യുവാക്കള്&#x200d;ക്ക് പ്രതീക്ഷയില്ല. കോവിഡ്, സാമ്പത്തിക മാന്ദ്യം കൂടാതെ അഴിമതിയും ഇതുവരെ കേള്&#x200d;ക്കാത്ത സ്വര്&#x200d;ണക്കടത്തും മയക്കുമരുന്നുമായി വിവാദങ്ങളില്&#x200d; കിടക്കുകയാണ് സംസ്ഥാനം. എന്നാല്&#x200d; യുഡിഎഫ് കാലത്ത് വിദ്യാഭ്യാസ വിപ്ലവം തന്നെയുണ്ടാക്കിയിരുന്നു. അക്ഷയ ഡിജിറ്റല്&#x200d; റവലൂഷ്യനാണ് സംസ്ഥാനത്തുണ്ടാക്കിയത്. ഇതുപോലെ എന്തെങ്കിലുമൊന്ന് ഇടതുപക്ഷത്തിന് കാഴ്ചവെക്കാന്&#x200d; പറ്റിയോയെന്നും കുഞ്ഞാലികുട്ടി ചോദിച്ചു.</p>
<p>യുഡിഎഫിന് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും യുഡിഎഫിന്റെ അടിത്തറ ശക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  അരൂരും മഞ്ചേശ്വരവും ജയിച്ചാണ് യുഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. ചവറയില്&#x200d; ഇപ്പോള്&#x200d; യുഡിഎഫ് ജയിച്ച പ്രതീതിയാണെന്നും ഷിബു ബേബിജോണ്&#x200d; സ്ഥാനാര്&#x200d;ത്ഥിയായി വന്നിട്ടും സിപിഎം ആളെ തിരയുകയാണെന്നും കുഞ്ഞാക്കുട്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kunhalikutty-returns-to-kerala-politics-hopes-to-help-udf-capture-power-next-year.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം തെരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫിന് കരുത്തു പകരുമെന്ന് പികെ ഫിറോസ്</title>
		<link>https://www.chandrikadaily.com/pk-firos-about-pk-kunhalikkutty-return-and-et-power.html</link>
					<comments>https://www.chandrikadaily.com/pk-firos-about-pk-kunhalikkutty-return-and-et-power.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 06 Sep 2020 12:10:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ET Mohammed Basheer MP]]></category>
		<category><![CDATA[pk firos]]></category>
		<category><![CDATA[pk kunhalikkutty mp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=150903</guid>

					<description><![CDATA[ദേശീയ തലത്തില്&#x200d; പാര്&#x200d;ട്ടിയുടെ പ്രവര്&#x200d;ത്തനം കൂടുതല്&#x200d; ശക്തമാക്കാന്&#x200d; ഇ.ടി മുഹമ്മദ് ബഷീര്&#x200d; സാഹിബിന് കൂടുതല്&#x200d; ഉത്തരവാദിത്തങ്ങളും പാര്&#x200d;ട്ടി ഏല്&#x200d;പ്പിച്ചിരിക്കുകയാണ്. ദേശീയ തലത്തിലെ പ്രവര്&#x200d;ത്തനങ്ങള്&#x200d; കൂടുതല്&#x200d; ചടുലതയോടെ മുന്നോട്ടു കൊണ്ടു പോകാന്&#x200d; ബഷീര്&#x200d; സാഹിബിനും സാധിക്കട്ടെ എന്നാശംസിക്കുന്നു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കേരളത്തിലെ തെരഞ്ഞെടുപ്പുകള്&#x200d;ക്ക് നേതൃത്വം നല്&#x200d;കാന്&#x200d; പികെ കുഞ്ഞാലിക്കുട്ടിക്ക് ചുമതല നല്&#x200d;കുന്നത് യു.ഡി.എഫ് ടീമിന് കരുത്തുനല്&#x200d;കുമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. രാഷ്ട്രീയ നിരീക്ഷരും എതിരാളികളും പ്രവചിച്ച മഞ്ചേശ്വരം തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയെ ചൂണ്ടിക്കാട്ടിയാണ് പി.കെ ഫിറോസ് ഫെയ്‌സ്ബുക് പോസ്റ്റ്. ദേശീയ തലത്തില്&#x200d; പാര്&#x200d;ട്ടിയുടെ പ്രവര്&#x200d;ത്തനം ശക്തമാക്കാന്&#x200d; ഇ.ടി മുഹമ്മദ് ബഷീറിന് കൂടുതല്&#x200d; ഉത്തരവാദിത്തങ്ങള്&#x200d; പാര്&#x200d;ട്ടി ഏല്&#x200d;പ്പിച്ച നടപടിയില്&#x200d; ഫിറോസ് ആശംസ അറിയിച്ചു.</p>
<p><strong>പികെ ഫിറോസിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് പൂര്&#x200d;ണ്ണരൂപം വായിക്കാം</strong></p>
<p>യു.ഡി.എഫ് ഉറപ്പായും തോല്&#x200d;ക്കുമെന്ന് രാഷ്ട്രീയ നിരീക്ഷരും എതിരാളികളും പ്രവചിച്ച തെരഞ്ഞെടുപ്പായിരുന്നു മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ ചരിത്രമറിയുന്നത് കൊണ്ട് യു.ഡി.എഫ് ക്യാമ്പിലും അല്&#x200d;പം ആശങ്കയുണ്ടായിരുന്നു. ആ ഘട്ടത്തിലാണ് ഉപതെരഞ്ഞെടുപ്പിന്റെ പൂര്&#x200d;ണ്ണ ചുമതല സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; കുഞ്ഞാലിക്കുട്ടി സാഹിബിനെ ഏല്&#x200d;പ്പിക്കുന്നത്. പിന്നീടങ്ങോട്ട് ഓരോ ദിവസവും ഏറ്റവും താഴെ തട്ടില്&#x200d; വരെ നടക്കുന്ന പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് അദ്ദേഹം മേല്&#x200d;നോട്ടം വഹിച്ചു. ബൂത്ത് തലം വരെ നേതാക്കള്&#x200d;ക്ക് ഉത്തരവാദിത്തങ്ങള്&#x200d; കൃത്യമായി വീതിച്ചു നല്&#x200d;കി. റിസല്&#x200d;ട്ട് വന്നപ്പോള്&#x200d; രാഷ്ട്രീയ പ്രവാചകന്&#x200d;മാരുടെ കണക്കുകൂട്ടലുകള്&#x200d; തെറ്റിച്ചു. യു.ഡി.എഫ് ഉജ്ജ്വലമായി വിജയിച്ചു.</p>
<p>കേരളത്തില്&#x200d; ഇനി വരാനിരിക്കുന്നത് തെരഞ്ഞെടുപ്പ് കാലമാണ്. തദ്ധേശ തെരഞ്ഞെടുപ്പ്, ചവറ, കുട്ടനാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് തുടങ്ങി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഏതാനും മാസത്തിനുള്ളില്&#x200d; കേരളം അഭിമുഖീകരിക്കാനിരിക്കുകയാണ്. ഇത്തരമൊരു സന്ദര്&#x200d;ഭത്തിലാണ് പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; കേരളത്തിലെ തെരഞ്ഞെടുപ്പുകള്&#x200d;ക്ക് നേതൃത്വം നല്&#x200d;ക്കാന്&#x200d; കുഞ്ഞാലിക്കുട്ടി സാഹിബിന് ചുമതല നല്&#x200d;കുന്നത്. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും, നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ഇടതുപക്ഷ ദുര്&#x200d;ഭരണം അവസാനിപ്പിച്ച് വിജയം വരിക്കാനും യു.ഡി.എഫ് ടീമിന് കരുത്തു പകരും എന്ന കാര്യത്തില്&#x200d; സംശയമില്ല.<br />
ദേശീയ തലത്തില്&#x200d; പാര്&#x200d;ട്ടിയുടെ പ്രവര്&#x200d;ത്തനം കൂടുതല്&#x200d; ശക്തമാക്കാന്&#x200d; ഇ.ടി മുഹമ്മദ് ബഷീര്&#x200d; സാഹിബിന് കൂടുതല്&#x200d; ഉത്തരവാദിത്തങ്ങളും പാര്&#x200d;ട്ടി ഏല്&#x200d;പ്പിച്ചിരിക്കുകയാണ്. ദേശീയ തലത്തിലെ പ്രവര്&#x200d;ത്തനങ്ങള്&#x200d; കൂടുതല്&#x200d; ചടുലതയോടെ മുന്നോട്ടു കൊണ്ടു പോകാന്&#x200d; ബഷീര്&#x200d; സാഹിബിനും സാധിക്കട്ടെ എന്നാശംസിക്കുന്നു.</p>
<p>https://www.facebook.com/PkFiros/posts/3300547563379829</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-firos-about-pk-kunhalikkutty-return-and-et-power.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുഞ്ഞാലിക്കുട്ടിയുടെ ശബ്ദം അനുകരിച്ച് വ്യാജപ്രചാരണം; മാപ്പു പറഞ്ഞ് യുവാവ്</title>
		<link>https://www.chandrikadaily.com/pk-kunhalikkutty-sound-simulation.html</link>
					<comments>https://www.chandrikadaily.com/pk-kunhalikkutty-sound-simulation.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 28 Aug 2020 11:26:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[pk kunhalikkutty mp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=148509</guid>

					<description><![CDATA[വ്യാജ പ്രചാരണത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്&#x200d;കിയതോടെയാണ് യുവാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ മാപ്പു പറഞ്ഞ് രംഗത്തെത്തിയത്.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ശബ്ദം അനുകരിച്ച് വ്യാജപ്രചാരണം നടത്തിയ ആള്&#x200d; കുറ്റം സമ്മതിച്ച് മാപ്പു പറഞ്ഞു. വ്യാജ പ്രചാരണത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്&#x200d;കിയതോടെയാണ് യുവാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ മാപ്പു പറഞ്ഞ് രംഗത്തെത്തിയത്. വ്യാജപ്രചാരണത്തിനെതിരെ കെഎംസിസിയും പരാതി നല്&#x200d;കിയിരുന്നു.</p>
<p>നിലവില്&#x200d; റാസല്&#x200d;ഖൈമയില്&#x200d; കഴിയുന്ന മലപ്പുറം തിരൂര്&#x200d; സ്വദേശി നൗഷാദാണ് കുഞ്ഞാലിക്കുട്ടിയുടേത് എന്ന പേരില്&#x200d; ശബ്ദാനുകരണം നടത്തി വ്യാജപ്രചാരണം നടത്തിയത്. ശബ്ദാനുകരണം സദുദ്ദേശത്തോടെയല്ല എന്ന നിലപാടിലാണ് പികെ കുഞ്ഞാലിക്കുട്ടി പരാതി നല്&#x200d;കാന്&#x200d; തീരുമാനിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-kunhalikkutty-sound-simulation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
