pk kunhalikkutty mp – Chandrika Daily https://www.chandrikadaily.com Wed, 23 Dec 2020 10:10:37 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg pk kunhalikkutty mp – Chandrika Daily https://www.chandrikadaily.com 32 32 കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നത് സ്വാഗതാര്‍ഹം; ഉമ്മന്‍ ചാണ്ടി https://www.chandrikadaily.com/oommen-chandi-praises-kunhalikkutty.html https://www.chandrikadaily.com/oommen-chandi-praises-kunhalikkutty.html#respond Wed, 23 Dec 2020 10:10:37 +0000 https://www.chandrikadaily.com/?p=173398 തിരുവനന്തപുരം: മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്നത് സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ലോക്‌സഭാംഗത്വം രാജിവച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് കുഞ്ഞാലിക്കുട്ടി മത്സരിക്കുക.

മലപ്പുറത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തനം. ഡോ. എംകെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് കുഞ്ഞാലിക്കുട്ടിക്കൊപ്പം പ്രവര്‍ത്തിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫിന്റെ വിജയത്തിന് ആവശ്യമായ രീതിയില്‍ തിരുവനന്തപുരത്തായിരിക്കും കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തന മണ്ഡലമെന്ന് കെപിഎ മജീദ് അറിയിച്ചു. ഇതിനായി ലോക്‌സഭാംഗത്വം രാജിവക്കുമെന്നും മലപ്പുറത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും കെപിഎ മജീദ് അറിയിച്ചു.

 

]]>
https://www.chandrikadaily.com/oommen-chandi-praises-kunhalikkutty.html/feed 0
പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് https://www.chandrikadaily.com/pk-kunhalikkutty-into-keral-state-politics.html https://www.chandrikadaily.com/pk-kunhalikkutty-into-keral-state-politics.html#respond Wed, 23 Dec 2020 09:41:39 +0000 https://www.chandrikadaily.com/?p=173392 മലപ്പുറം: മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്. ലോക്‌സഭാംഗത്വം രാജിവച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. മലപ്പുറത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തനം. ഡോ. എംകെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് കുഞ്ഞാലിക്കുട്ടിക്കൊപ്പം പ്രവര്‍ത്തിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫിന്റെ വിജയത്തിന് ആവശ്യമായ രീതിയില്‍ തിരുവനന്തപുരത്തായിരിക്കും കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തന മണ്ഡലമെന്ന് കെപിഎ മജീദ് അറിയിച്ചു. ഇതിനായി ലോക്‌സഭാംഗത്വം രാജിവക്കുമെന്നും മലപ്പുറത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും കെപിഎ മജീദ് അറിയിച്ചു.

കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നത്. അടുത്തു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചടി നേരിട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി കുഞ്ഞാലിക്കുട്ടി നേതൃതലത്തില്‍ ഉണ്ടാവണം എന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

 

]]>
https://www.chandrikadaily.com/pk-kunhalikkutty-into-keral-state-politics.html/feed 0
പിണറായി വിജയന് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി https://www.chandrikadaily.com/pk-kunjalikkutty-reply-to-pinarayi-vijayan-2.html https://www.chandrikadaily.com/pk-kunjalikkutty-reply-to-pinarayi-vijayan-2.html#respond Sun, 20 Dec 2020 02:41:32 +0000 https://www.chandrikadaily.com/?p=172928 തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ലീഗ് ഇടപെടുന്നെന്ന മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നിലവാരമില്ലാത്തതായി പോയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. യുഡിഎഫ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ നിശിതമായി വിമര്‍ശിച്ചത്.

ഒരു ലീഗ് നേതാവും ഇതുവരെ ഇക്കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞിട്ടില്ല. പിന്നെ എവിടെ നിന്നാണ് മുഖ്യമന്ത്രിക്ക് ഈ വിവരം കിട്ടിയതെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ന്യൂനപക്ഷ കാര്‍ഡും ഭൂരിപക്ഷ കാര്‍ഡും മാറി മാറി കളിക്കുന്ന മുഖ്യമന്ത്രി സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

മറ്റുള്ള പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന രീതി ലീഗിനില്ല. അഭിപ്രായം പറയേണ്ട സ്ഥലത്ത് അത് പറയും. ഇതുമായി ബന്ധപ്പെട്ട ഒറ്റ പരസ്യപ്രസ്താവന പോലും ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഉണ്ടെങ്കില്‍ മുഖ്യമന്ത്രി അത് ചൂണ്ടിക്കാണിക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭരണവിരുദ്ധ വികാരം ഇനി വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ജനം രേഖപ്പെടുത്തും. ബിജെപിയും സിപിഎമ്മും മാത്രമേ ഉള്ളൂവെന്ന ധാരണ വേണ്ട. അങ്ങനെ ധരിച്ചാല്‍ കണക്ക് തെറ്റുമെന്നേ പറയാനുള്ളൂ. ഇതിലും വലിയ വിജയം കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

]]>
https://www.chandrikadaily.com/pk-kunjalikkutty-reply-to-pinarayi-vijayan-2.html/feed 0
ഉമ്മന്‍ ചാണ്ടി, അതൊരു പ്രത്യേക പ്രതിഭാസം; പികെ കുഞ്ഞാലിക്കുട്ടി https://www.chandrikadaily.com/kunhalikkutty-praises-oommen-chandy.html https://www.chandrikadaily.com/kunhalikkutty-praises-oommen-chandy.html#respond Wed, 16 Sep 2020 17:15:15 +0000 https://www.chandrikadaily.com/?p=153919  

തിരുവനന്തപുരം: നിയമസഭയില്‍ നാളെ അഞ്ചു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആശംസകളുമായി മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ഉമ്മന്‍ ചാണ്ടി എന്നത് ഒരു പ്രത്യേക പ്രതിഭാസമാണെന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന സ്‌നേഹസമ്പന്നനായ നേതാവു കൂടിയാണ് അദ്ദേഹമെന്നും ഉണര്‍ത്തി.

ആള്‍ക്കൂട്ടത്തിനു നടുവില്‍ നില്‍ക്കുമ്പോഴാണ് ഉമ്മന്‍ ചാണ്ടിക്ക് സന്തോഷവും സമാധാനവും ലഭിക്കുന്നത്. ഏതു നിമിഷവും ജനനിബിഢമായി നിന്ന മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു അദ്ദേഹത്തിന്റേത്. അമ്പത് വര്‍ഷം ഒരു മണ്ഡലത്തില്‍ നിന്ന് പ്രതിനിധീകരിക്കുക എന്നത് സാധാരണ ഗതിയില്‍ സാധ്യമല്ല. പക്ഷേ, ഉമ്മന്‍ ചാണ്ടിയെ കൈവിടാന്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ആളുകള്‍ക്ക് കഴിഞ്ഞില്ല- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആള്‍ക്കൂട്ടത്തിനു നടുവില്‍ നില്‍ക്കുമ്പോഴാണ് ഉമ്മന്‍ ചാണ്ടിക്ക് സന്തോഷവും സമാധാനവും ലഭിക്കുന്നത്. പ്രമാദമായ പല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതും തീരുമാനമെടുക്കുന്നതും ആള്‍ക്കൂട്ടത്തിനു നടുവില്‍ നിന്നാണ്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പരാതികള്‍ വാങ്ങുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത് ഉമ്മന്‍ ചാണ്ടിയുടെ ജനസ്‌നേഹത്തിന്റെ ഒരു ഭാഗമാണ്. ഉറക്കം പോലും വകവെക്കാതെ കഠിനാധ്വാനം ചെയ്യുന്ന ആളാണ് അദ്ദേഹം. കേരളത്തിന് ഇന്നും എന്നും നിറഞ്ഞു നില്‍ക്കുന്ന ഒരു സ്വത്താണ് അദ്ദേഹമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

1970 മുതല്‍ എന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍ സജീവ സാന്നിധ്യമായി ഉമ്മന്‍ ചാണ്ടിയുണ്ട്. അന്ന് 27ാം വയസില്‍ ആദ്യമായി എംഎല്‍എയായ അദ്ദേഹം, തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്നത്. രണ്ടു തവണ മുഖ്യമന്ത്രിയും മൂന്നു തവണ മന്ത്രിയും ഒരു തവണ പ്രതിപക്ഷ നേതാവുമായി. നിലവില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായ അദ്ദേഹം കെ കരുണാകരനെയോ എകെ ആന്റണിയെയോ പോലെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഒരു കാലവും കടന്നിട്ടില്ല.

 

]]>
https://www.chandrikadaily.com/kunhalikkutty-praises-oommen-chandy.html/feed 0
ഡല്‍ഹി പോലീസ് കലാപാന്യേഷണത്തിന്റെ മറവില്‍ കള്ളക്കേസുകള്‍ ചമയ്ക്കുന്നു; പാര്‍ലമെന്റില്‍ ലീഗിന്റെ അടിയന്തര പ്രമേയ നോട്ടീസ് https://www.chandrikadaily.com/delhi-riots-delhi-police-agenda-iuml-notice-in-rajyasabha.html https://www.chandrikadaily.com/delhi-riots-delhi-police-agenda-iuml-notice-in-rajyasabha.html#respond Wed, 16 Sep 2020 05:03:55 +0000 https://www.chandrikadaily.com/?p=153604 ന്യുഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തെ പറ്റിയുള്ള അന്യേഷണത്തില്‍ ഡല്‍ഹി പോലീസ് പക്ഷപാതിത്വപരമായ സമീപനം സ്വീകരിക്കുന്നുവെന്നും വിഷയം ലോക്‌സഭ ചര്‍ച്ചയ്‌ക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പാര്‍ട്ടി സഭാ ലീഡര്‍ പികെ കുഞ്ഞാലികുട്ടിയാണ് കത്ത് നല്‍കിയത്. ഇടി മുഹമ്മദ് ബഷീര്‍, നവാസ്‌കനി എന്നിവര്‍ അടിയന്തര പ്രമേയ നോട്ടീസിനെ പിന്താങ്ങിയിട്ടുണ്ട്.

കലാപത്തില്‍ മുഖ്യ പങ്ക് വഹിച്ചു എന്നു ആരോപിക്കപ്പെടുന്ന ഭരണകക്ഷി നേതാക്കളെ ചാര്‍ജ് ഷീറ്റില്‍ പോലും പരാമര്‍ശിക്കാത്ത അന്വേഷണ സംഘം പേരുകേട്ട സാമൂഹ്യ പ്രവര്‍ത്തകരെയും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ നേതാക്കളെയും അന്യായമായി കേസില്‍ കുടുക്കുകയാണ്. കോടതിയില്‍ ഇത്തരം കേസുകള്‍ നിലനില്‍ക്കില്ലെന്ന ബോധ്യമുണ്ടങ്കിലും അന്യേഷണ പ്രഹസനങ്ങളിലൂടെ അവരെ ശിക്ഷിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നതന്നും ലീഗ് എംപിമാര്‍ അടിയന്തര പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡല്‍ഹി പോലീസിന്റെ നടപടികള്‍ സഭ അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നാണ് ലീഗ് എംപിമാര്‍ ഉന്നയിച്ച ആവശ്യം.

 

]]>
https://www.chandrikadaily.com/delhi-riots-delhi-police-agenda-iuml-notice-in-rajyasabha.html/feed 0
സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും ചര്‍ച്ച ചെയ്യണം; ലോക്‌സഭയില്‍ പികെ കുഞ്ഞാലികുട്ടിയുടെ അടിയന്തര പ്രമേയ നോട്ടീസ് https://www.chandrikadaily.com/pk-kunhalikkutty-in-parliament.html https://www.chandrikadaily.com/pk-kunhalikkutty-in-parliament.html#respond Tue, 15 Sep 2020 03:56:00 +0000 https://www.chandrikadaily.com/?p=153267  

ന്യൂഡല്‍ഹി: ലോകത്തെ പ്രധാന രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക തകര്‍ച്ച ഏറ്റവും മോശമായി ബാധിച്ച രാജ്യമാണ് നമ്മുടേതന്ന് പികെ കുഞ്ഞാലികുട്ടി. കോവിഡിനു മുന്‍പു തന്നെ സാമ്പത്തിക തകര്‍ച്ച രാജ്യത്ത് ആരംഭിച്ചിരുന്നുവെന്നും ഈ സാഹചര്യത്തിലേക്ക് നയിച്ചത് നോട്ട് നിരോധനവും മതിയായ ആസൂത്രണത്തോടെയല്ലാതെ നടപ്പാക്കിയ ചരക്കു സേവന നികുതിയുമാണന്ന് (ജി.എസ്.ടി) അദ്ദേഹം പറഞ്ഞു.

സാമ്പത്തിക തകര്‍ച്ച ലോക്‌സഭ അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിലാണ് ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ജിഡിപി 8.2% നിന്നും 3.1% ലേക്ക് കൂപ്പുകുത്തി. ഒന്നരക്കോടിയോളം തൊഴില്‍ നഷ്ടം രാജ്യത്തുണ്ടായതായും അടിയന്തര പ്രമേയത്തിന് അവസരമാവശ്യപ്പെട്ട് നല്‍കിയ നോട്ടിസില്‍ പികെ കുഞ്ഞാലികുട്ടി വ്യക്തമാക്കി.

അതേസമയം സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്നതടക്കം നിര്‍ണായക ചോദ്യങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം ഇന്ന് പാര്‍ലമെന്റില്‍ മറുപടി നല്‍കിയേക്കും. കേസിലെ എന്‍ഐഎ അന്വേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കണമെന്ന് എംപിമാരായ എന്‍കെ പ്രേമചന്ദ്രന്‍, ബെന്നി ബഹനാന്‍, കെ സുധാകരന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ ആവശ്യപ്പെടും.

 

]]>
https://www.chandrikadaily.com/pk-kunhalikkutty-in-parliament.html/feed 0
ചൈനീസ് കടന്നുകയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍ https://www.chandrikadaily.com/muslim-league-moves-adjournment-motion-in-lok-sabha.html https://www.chandrikadaily.com/muslim-league-moves-adjournment-motion-in-lok-sabha.html#respond Mon, 14 Sep 2020 04:32:00 +0000 https://www.chandrikadaily.com/?p=152978 ന്യൂഡല്‍ഹി: ഇന്നാരംഭിച്ച പാര്‍മെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രധാന വിഷയങ്ങളില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. ഇന്ത്യ-ചൈനാ അതിര്‍ത്തിയിലെ ഗൗരവകരമായ സാഹചര്യം മറ്റു നടപടികള്‍ നിര്‍ത്തിവെച്ച് ലോക്‌സഭ അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് മുസ്‌ലിം ലീഗ് എംപിമാര്‍ ലോകസഭയില്‍ സ്പീക്കര്‍ ഓം ബിര്‍ളക്ക് കത്തുനല്‍കി. മാസങ്ങളായി തുടരുന്ന ചൈനീസ് കടന്നുകയറ്റം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. മുസ്‌ലിം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എംപി , തമിഴ്നാട്ടില്‍ നിന്നുള്ള എംപിയായ നവാസ്‌കനി എന്നിവരാണ് ചര്‍ച്ചയാവശ്യപ്പെട്ട് കത്ത് നല്‍കിയത്.

കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് വിഷയത്തില്‍ കോണ്‍ഗ്രസ് എംപിമാരായ അധിര്‍ രഞ്ജന്‍ ചൗധരി, കെ സുരേഷ് എന്നിവരും ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

‘ഡല്‍ഹി കലാപത്തില്‍ ഡല്‍ഹി പോലീസ് പുറപ്പെടുവിച്ച കുറ്റപത്രത്തില്‍ രാഷ്ട്രീയ നേതാക്കളെ പേരുകള്‍ ഉള്‍പ്പെടുത്തല്‍’ നടപടിക്കുമേല്‍ ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ എംപിയാണ്‌
ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കലാപ കേസില്‍ യുഎപിഎ ചുമത്തി ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ഖാദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നോട്ടീസ്.

ഇന്നലെ സമാന കേസിലെ അനുബന്ധ കുറ്റപത്രത്തില്‍ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയും യോഗേന്ദ്ര യാദവുമടക്കം ഒന്‍പത് പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ജനുവരി 15 ന് സീലംപൂരിലെ പ്രതിഷേധ സ്ഥലത്ത് എത്തിയ സീതാറാം യെച്ചൂരി, യോഗേന്ദ്രയാദവ്, ഉമര്‍ഖാലിദ് എന്നിവര്‍ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് പ്രതികളുടെ മൊഴിയെ ഉദ്ധരിച്ച് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് വിഷയത്തില്‍ കോണ്‍ഗ്രസ് എംപിമാരായ ആദിര്‍ രഞ്ജന്‍ ചൗധരി, കെ സുരേഷ് യും എന്നിവര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഒക്ടോബര്‍ 1 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തില്‍ ലോകസഭ സെക്ഷനാണ് ആരംഭിച്ചത്. അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടക്കുള്ള നേതാക്കള്‍ക്ക് സഭ അനുശോചനം രേഖപ്പെടുത്തി. സ്പീക്കര്‍ ഓം ബിര്‍ളയുടെ അനുശോചന ്പ്രസംഗത്തിന് ശേഷം ഒരു മണിക്കൂത്തേക്ക് സഭ പിരിയും. ഇരു സഭകളും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടക്കമുള്ള അന്തരിച്ച നേതാക്കള്‍ക്ക് അനുശോചനം രേഖപ്പെടുത്തും.

ഒക്ടോബര്‍ 1 വരെ നീളുന്ന 18 നാളത്തെ സെക്ഷനില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, ചൈനീസ് പ്രകോപനം, കോവിഡ് പ്രതിസന്ധി, ജിഡിപി തകര്‍ച്ച തുടങ്ങിയ ചര്‍ച്ചയാവും. കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് 18 ദിവസം ഇരു സഭകളും സമ്മേളിക്കുക. കോവിഡിന് പിന്നാലെ മൂന്നാം തവണയും ആസ്പത്രിയില്‍ അഡ്മിറ്റായ ആഭ്യന്തര മന്ത്രി അമിത് ഷാ, ചികിത്സക്കായി വിദേശത്തേക്ക് പോയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരും സെക്ഷനില്‍ ഹാജരാവില്ല.

17-ാമത് ലോക്‌സഭയുടെ നാലാമത്തെ സെഷനും രാജ്യസഭയുടെ 252-ാമത് സെഷനുമാണ് സെപ്റ്റംബര്‍ 14 ന് തുടക്കമാവുന്നത്.  കോവിഡ് നിർദേശങ്ങള്‍ പാലിച്ച് സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളതിനാല്‍ 9 മണി മുതല്‍ 1 മണി വരെ ലോക്സഭയും വൈകീട്ട് 3 മുതല്‍ 7 വരെ രാജ്യസഭയും ചേരും. ഇനിയുള്ള ദിവസങ്ങളില്‍ രാവിലെ രാജ്യസഭയും വൈകീട്ട് ലോക്സഭയുമായിരിക്കും. 18 ദിവസ കാലയളവില്‍ ചേരുന്ന സെഷനില്‍ ശനിയാഴ്ചയും ഞായറാഴ്ചയും അടക്കം മൊത്തം 18 സിറ്റിങ്ങുകളാണ് ഉണ്ടാവുക. 45 ബില്ലുകളും 2 സാമ്പത്തിക ഇനങ്ങളും അടങ്ങുന്ന 47 ഇനങ്ങള്‍ മണ്‍സൂണ്‍ സെഷനില്‍ ഏറ്റെടുത്തിട്ടുണ്ട്.

]]>
https://www.chandrikadaily.com/muslim-league-moves-adjournment-motion-in-lok-sabha.html/feed 0
ചവറയില്‍ ഇപ്പോള്‍ ജയിച്ച പ്രതീതി; യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ്‌ ലക്ഷ്യം-പികെ കുഞ്ഞാലിക്കുട്ടി https://www.chandrikadaily.com/kunhalikutty-returns-to-kerala-politics-hopes-to-help-udf-capture-power-next-year.html https://www.chandrikadaily.com/kunhalikutty-returns-to-kerala-politics-hopes-to-help-udf-capture-power-next-year.html#respond Mon, 07 Sep 2020 04:00:24 +0000 https://www.chandrikadaily.com/?p=151039 മലപ്പുറം: യുഡിഎഫിനെ തിരിച്ച് അധികാരത്തില്‍ കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്ന് പികെ കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാക്കാനുള്ള മുസ്‌ലിം ലീഗ് തീരുമാനത്തിന് പിന്നാലെ എഷ്യാനെറ്റ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ഭരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് മൊത്തം പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തൊഴില്‍ പ്രശ്‌നം അടക്കം നിരവധി പ്രശ്‌നങ്ങളിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. യുഡിഎഫ് കാലത്ത് ഐടിയിലും വ്യവസായത്തിലും മറ്റുമായി നിരവധി തൊഴിലവസരങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇ്‌പ്പോള്‍ ഒന്നും വരുന്നില്ല. യുവാക്കള്‍ക്ക് പ്രതീക്ഷയില്ല. കോവിഡ്, സാമ്പത്തിക മാന്ദ്യം കൂടാതെ അഴിമതിയും ഇതുവരെ കേള്‍ക്കാത്ത സ്വര്‍ണക്കടത്തും മയക്കുമരുന്നുമായി വിവാദങ്ങളില്‍ കിടക്കുകയാണ് സംസ്ഥാനം. എന്നാല്‍ യുഡിഎഫ് കാലത്ത് വിദ്യാഭ്യാസ വിപ്ലവം തന്നെയുണ്ടാക്കിയിരുന്നു. അക്ഷയ ഡിജിറ്റല്‍ റവലൂഷ്യനാണ് സംസ്ഥാനത്തുണ്ടാക്കിയത്. ഇതുപോലെ എന്തെങ്കിലുമൊന്ന് ഇടതുപക്ഷത്തിന് കാഴ്ചവെക്കാന്‍ പറ്റിയോയെന്നും കുഞ്ഞാലികുട്ടി ചോദിച്ചു.

യുഡിഎഫിന് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും യുഡിഎഫിന്റെ അടിത്തറ ശക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  അരൂരും മഞ്ചേശ്വരവും ജയിച്ചാണ് യുഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. ചവറയില്‍ ഇപ്പോള്‍ യുഡിഎഫ് ജയിച്ച പ്രതീതിയാണെന്നും ഷിബു ബേബിജോണ്‍ സ്ഥാനാര്‍ത്ഥിയായി വന്നിട്ടും സിപിഎം ആളെ തിരയുകയാണെന്നും കുഞ്ഞാക്കുട്ടി പറഞ്ഞു.

]]>
https://www.chandrikadaily.com/kunhalikutty-returns-to-kerala-politics-hopes-to-help-udf-capture-power-next-year.html/feed 0
കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കരുത്തു പകരുമെന്ന് പികെ ഫിറോസ് https://www.chandrikadaily.com/pk-firos-about-pk-kunhalikkutty-return-and-et-power.html https://www.chandrikadaily.com/pk-firos-about-pk-kunhalikkutty-return-and-et-power.html#respond Sun, 06 Sep 2020 12:10:48 +0000 https://www.chandrikadaily.com/?p=150903 കോഴിക്കോട്: കേരളത്തിലെ തെരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കാന്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് ചുമതല നല്‍കുന്നത് യു.ഡി.എഫ് ടീമിന് കരുത്തുനല്‍കുമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. രാഷ്ട്രീയ നിരീക്ഷരും എതിരാളികളും പ്രവചിച്ച മഞ്ചേശ്വരം തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയെ ചൂണ്ടിക്കാട്ടിയാണ് പി.കെ ഫിറോസ് ഫെയ്‌സ്ബുക് പോസ്റ്റ്. ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഇ.ടി മുഹമ്മദ് ബഷീറിന് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ പാര്‍ട്ടി ഏല്‍പ്പിച്ച നടപടിയില്‍ ഫിറോസ് ആശംസ അറിയിച്ചു.

പികെ ഫിറോസിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് പൂര്‍ണ്ണരൂപം വായിക്കാം

യു.ഡി.എഫ് ഉറപ്പായും തോല്‍ക്കുമെന്ന് രാഷ്ട്രീയ നിരീക്ഷരും എതിരാളികളും പ്രവചിച്ച തെരഞ്ഞെടുപ്പായിരുന്നു മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ ചരിത്രമറിയുന്നത് കൊണ്ട് യു.ഡി.എഫ് ക്യാമ്പിലും അല്‍പം ആശങ്കയുണ്ടായിരുന്നു. ആ ഘട്ടത്തിലാണ് ഉപതെരഞ്ഞെടുപ്പിന്റെ പൂര്‍ണ്ണ ചുമതല സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടി സാഹിബിനെ ഏല്‍പ്പിക്കുന്നത്. പിന്നീടങ്ങോട്ട് ഓരോ ദിവസവും ഏറ്റവും താഴെ തട്ടില്‍ വരെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മേല്‍നോട്ടം വഹിച്ചു. ബൂത്ത് തലം വരെ നേതാക്കള്‍ക്ക് ഉത്തരവാദിത്തങ്ങള്‍ കൃത്യമായി വീതിച്ചു നല്‍കി. റിസല്‍ട്ട് വന്നപ്പോള്‍ രാഷ്ട്രീയ പ്രവാചകന്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. യു.ഡി.എഫ് ഉജ്ജ്വലമായി വിജയിച്ചു.

കേരളത്തില്‍ ഇനി വരാനിരിക്കുന്നത് തെരഞ്ഞെടുപ്പ് കാലമാണ്. തദ്ധേശ തെരഞ്ഞെടുപ്പ്, ചവറ, കുട്ടനാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് തുടങ്ങി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഏതാനും മാസത്തിനുള്ളില്‍ കേരളം അഭിമുഖീകരിക്കാനിരിക്കുകയാണ്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് പാര്‍ട്ടി അധ്യക്ഷന്‍ കേരളത്തിലെ തെരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം നല്‍ക്കാന്‍ കുഞ്ഞാലിക്കുട്ടി സാഹിബിന് ചുമതല നല്‍കുന്നത്. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ദുര്‍ഭരണം അവസാനിപ്പിച്ച് വിജയം വരിക്കാനും യു.ഡി.എഫ് ടീമിന് കരുത്തു പകരും എന്ന കാര്യത്തില്‍ സംശയമില്ല.
ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബിന് കൂടുതല്‍ ഉത്തരവാദിത്തങ്ങളും പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുകയാണ്. ദേശീയ തലത്തിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചടുലതയോടെ മുന്നോട്ടു കൊണ്ടു പോകാന്‍ ബഷീര്‍ സാഹിബിനും സാധിക്കട്ടെ എന്നാശംസിക്കുന്നു.

https://www.facebook.com/PkFiros/posts/3300547563379829

 

]]>
https://www.chandrikadaily.com/pk-firos-about-pk-kunhalikkutty-return-and-et-power.html/feed 0
കുഞ്ഞാലിക്കുട്ടിയുടെ ശബ്ദം അനുകരിച്ച് വ്യാജപ്രചാരണം; മാപ്പു പറഞ്ഞ് യുവാവ് https://www.chandrikadaily.com/pk-kunhalikkutty-sound-simulation.html https://www.chandrikadaily.com/pk-kunhalikkutty-sound-simulation.html#respond Fri, 28 Aug 2020 11:26:13 +0000 https://www.chandrikadaily.com/?p=148509 മലപ്പുറം: മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ശബ്ദം അനുകരിച്ച് വ്യാജപ്രചാരണം നടത്തിയ ആള്‍ കുറ്റം സമ്മതിച്ച് മാപ്പു പറഞ്ഞു. വ്യാജ പ്രചാരണത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതോടെയാണ് യുവാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ മാപ്പു പറഞ്ഞ് രംഗത്തെത്തിയത്. വ്യാജപ്രചാരണത്തിനെതിരെ കെഎംസിസിയും പരാതി നല്‍കിയിരുന്നു.

നിലവില്‍ റാസല്‍ഖൈമയില്‍ കഴിയുന്ന മലപ്പുറം തിരൂര്‍ സ്വദേശി നൗഷാദാണ് കുഞ്ഞാലിക്കുട്ടിയുടേത് എന്ന പേരില്‍ ശബ്ദാനുകരണം നടത്തി വ്യാജപ്രചാരണം നടത്തിയത്. ശബ്ദാനുകരണം സദുദ്ദേശത്തോടെയല്ല എന്ന നിലപാടിലാണ് പികെ കുഞ്ഞാലിക്കുട്ടി പരാതി നല്‍കാന്‍ തീരുമാനിച്ചത്.

]]>
https://www.chandrikadaily.com/pk-kunhalikkutty-sound-simulation.html/feed 0