<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pk kunja &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pk-kunja/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 23 Jul 2023 13:02:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pk kunja &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഉമ്മൻചാണ്ടി എന്തും പറയാൻ സ്വാതന്ത്ര്യമുള്ളയാൾ: പി.കെ. കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/oommenchandy-to-say-anything-independent-p-k-kunhalikutty.html</link>
					<comments>https://www.chandrikadaily.com/oommenchandy-to-say-anything-independent-p-k-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 23 Jul 2023 13:02:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pk kunja]]></category>
		<category><![CDATA[ummen chandy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265996</guid>

					<description><![CDATA[രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നേരിട്ട സമയത്ത് ഒരു കൂടപ്പിറപ്പിനെ പോലെ കൂടെ നില്&#x200d;ക്കുകയും, ഒരു ദിവസം തന്നെ മൂന്നും നാലും തവണ വിളിച്ച് ധൈര്യം പകര്&#x200d;ന്നിരുന്നതുമൊക്കെ നനവുള്ള ഓര്&#x200d;മകളാണ്]]></description>
										<content:encoded><![CDATA[<p>ഉമ്മന്&#x200d;ചാണ്ടി തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്നും പെട്ടെന്ന് പറിച്ചു മാറ്റാന്&#x200d; സാധിക്കാത്ത ബന്ധമാണതെന്ന് തുറന്ന്‌ പറഞ്ഞ്‌ മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കൂടെയുണ്ടായിരുന്ന ഒരാള്&#x200d; പെട്ടന്ന് യാത്ര പറഞ്ഞൊഴിഞ്ഞതിന്റെ വല്ലാത്തൊരു ശൂന്യത നൊമ്പരപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>ഇനിയും സ്‌നേഹാദരങ്ങളുടെ കണ്ണുനീര്&#x200d; ഉണങ്ങാത്ത പ്രിയ സുഹൃത്തിന്റെ കല്ലറക്ക് മുന്നില്&#x200d; നില്&#x200d;കുമ്പോള്&#x200d; മനസ്സ് നിറയെ ഓര്&#x200d;മ തിരകളുടെ വേലിയേറ്റമായിരുന്നു. രാഷ്ട്രീയത്തിലെ കേവലം സഹപ്രവര്&#x200d;ത്തകരായിരുന്നില്ല ഞങ്ങള്&#x200d;. അതിനപ്പുറത്തുള്ള ജീവിതത്തിന്റെ രസക്കൂട്ട് ആയിരുന്നു. പൊതു ജീവിതത്തിലും, വ്യക്തി ജീവിതത്തിലും താങ്ങും, കരുത്തുമായിരുന്ന ആത്മ മിത്രങ്ങള്&#x200d;. എന്തിനും ആശ്രയിക്കാവുന്ന ഒരു അത്താണിയായിരുന്നു അദ്ദേഹം. എന്തും പറയാന്&#x200d; സ്വാതന്ത്ര്യമുള്ള ഒരാള്&#x200d;. തിരിച്ചും അങ്ങനെ തന്നെ. രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നേരിട്ട സമയത്ത് ഒരു കൂടപ്പിറപ്പിനെ പോലെ കൂടെ നില്&#x200d;ക്കുകയും, ഒരു ദിവസം തന്നെ മൂന്നും നാലും തവണ വിളിച്ച് ധൈര്യം പകര്&#x200d;ന്നിരുന്നതുമൊക്കെ നനവുള്ള ഓര്&#x200d;മകളാണ്. സ്‌നേഹത്തിലും, വേദനയിലും, പ്രതിസന്ധികളിലും, ഭരണത്തിലും, പരിഹാരങ്ങളിലും കൂടെയുണ്ടായിരുന്ന ഒരാളെന്ന നിലക്ക് അദ്ദേഹത്തിന്റെ വേര്&#x200d;പാടിന്റെ ഈ സമയത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടിന്റെ ചരിത്രം ഒരു സെക്കന്റ് പോലും വിടാതെ ഓര്&#x200d;മയില്&#x200d; നിറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>കുഞ്ഞൂഞ് കുഞ്ഞാപ്പ കുഞ്ഞുമാണി എന്ന പ്രയോഗം തന്നെ ഞങ്ങള്&#x200d; തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തില്&#x200d; നിന്നുണ്ടായതാണ്. സഖാവ് ഇ.കെ നായനാരാണ് തമാശ രൂപത്തില്&#x200d; ആദ്യമായങ്ങനെ വിളിക്കുന്നത്. പിന്നീടത് രാഷ്ട്രീയ കേരളം ഏറ്റ് പറഞ്ഞു. സ്‌നേഹത്തിന്റെ സ്വര്&#x200d;ണ നൂലില്&#x200d; കോര്&#x200d;ത്തെടുത്ത ആത്മ സൗഹൃദമായിരുന്നു ആ കൂട്ടുകെട്ട്. അങ്ങനെ ഒറ്റക്കെട്ടായി പ്രവര്&#x200d;ത്തിച്ച് അതിന്റെ ഒരു നന്മ കേരളത്തില്&#x200d; ഉണ്ടാക്കാന്&#x200d; കഴിഞ്ഞതിന്റെ ഒരു ചാരിഥാര്&#x200d;ഥ്യം കൂടിയുണ്ട് ഈ അവസരത്തില്&#x200d; ഓര്&#x200d;ക്കാന്&#x200d;.</p>
<p>പുതുപ്പള്ളിക്കിത് ഉമ്മന്&#x200d; ചാണ്ടിയില്ലാത്ത ആദ്യ ഞായറാഴ്ചയാണ്. ആളും, ആരവവും, പരാതികളും, പരിഹാരങ്ങളുമായി സംഭവ ബഹുലമാകേണ്ടിയിരുന്ന മറ്റൊരു ഞായറാഴ്ച. ആള്&#x200d;ക്കൂട്ടത്തെ ആഘോഷമാക്കുന്ന വിരുത് ഉമ്മന്&#x200d;ചാണ്ടിക്ക് മാത്രം വശമുള്ളതായിരുന്നു. അതേ ആള്&#x200d; കൂട്ടത്തെ ഒറ്റക്കാക്കി ഒരു പുലരിയില്&#x200d; അദ്ദേഹം തനിച്ചു മടങ്ങിയിരിക്കുന്നു. തലമുറകള്&#x200d;ക്ക് പാടി നടക്കാന്&#x200d; കുഞ്ഞൂഞ്ഞ് കഥകള്&#x200d; കൊണ്ട് സമ്പന്നമായ ഒരു പുതുപ്പള്ളിക്കാലം ബാക്കി വെച്ച് കൊണ്ട്.</p>
<p>കുടുബ സമേതമാണ് ഇന്ന് പുതുപ്പള്ളിയിലെത്തിയത്. ഞങ്ങള്&#x200d; തമ്മിലെ ആ ഇഴയടുപ്പം കുടുംബത്തിലേക്കും, മക്കളിലേക്കും കൈമാറിക്കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ഒരുപാട് സമയം ചിലവഴിച്ചതായും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommenchandy-to-say-anything-independent-p-k-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
