pk shashi mla – Chandrika Daily https://www.chandrikadaily.com Mon, 21 Sep 2020 12:14:34 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg pk shashi mla – Chandrika Daily https://www.chandrikadaily.com 32 32 ഷൊര്‍ണൂര്‍ മണ്ഡലത്തിലെ വികസനം https://www.chandrikadaily.com/shornur-kifbi.html https://www.chandrikadaily.com/shornur-kifbi.html#respond Mon, 21 Sep 2020 12:14:34 +0000 https://www.chandrikadaily.com/?p=155361 ഷൊര്‍ണൂരിലും പരിസര പ്രദേശങ്ങളിലും വര്‍ഷങ്ങളായി അനുഭവിച്ചു. കൊണ്ടിരുന്ന കൂടിവെള്ളക്ഷാമത്തിന് അറുതിയായത് ഷൊര്‍ണൂരിന്റെ സമഗ്ര കുടിവെള്ള പദ്ധതിയാണ്. പി.കെ ശശി എം. ഇതിന്റെ ഭാഗമായുള്ള ഷൊര്‍ണൂരിലെ ഭാരതപ്പുഴയിലെ തടയണ പൂര്‍ത്തീകരിച്ചത് ഷൊര്‍ണൂരിന് സംബന്ധിച്ചിടത്തോളം പ്രധാന വികസന പദ്ധതികളില്‍ മികച്ച നേട്ടമാണെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കും. കിഫ്ബിയുടെ സഹായത്തോടെ നടത്തിയ വികസന മുന്നേറ്റം ഷൊര്‍ണൂര്‍ മണ്ഡലം എം.എല്‍.എ പി.കെ ശശിയുടെകളില്‍ ഭദ്രം. ഈ കൂടി വെള്ള പദ്ധതിയുടെ ഗുണഫലം ജനങ്ങള്‍ക്ക് ലഭ്യമാകണമെങ്കില്‍ കുടിവെള്ള വിതരണ ശൃംഖല മാറ്റി സ്ഥാപിക്കേണ്ടതായിട്ടുണ്ട്. ഇതിനായി കിഫ്ബി മുഖാന്തിരം 19.67 കോടി എല്‍.എ ടി രൂപയുടെ ഫണ്ട് ലഭ്യമാക്കി. പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. ഏകദേശം 55 കോടി രൂപയാണ് ഷൊര്‍ണൂര്‍ നഗരസഭയിലെ കുടി വെള്ള പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം കാണാന്‍ ഈ സര്‍ക്കാര്‍ ചെലവാക്കിയത്. അതുപോലെ നെല്ലായി മാവുണ്ടിരിക്കടവ് റോഡ് 4.50 കോടി രൂപ ചെലവില്‍ പണി പൂര്‍ത്തീകരിച്ചു.

]]>
https://www.chandrikadaily.com/shornur-kifbi.html/feed 0
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത പി.കെ ശശിയെ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു https://www.chandrikadaily.com/pk-sasi-back-in-cpm-district-committee.html https://www.chandrikadaily.com/pk-sasi-back-in-cpm-district-committee.html#respond Thu, 12 Sep 2019 16:39:24 +0000 http://www.chandrikadaily.com/?p=138856 പാലക്കാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത പി.കെ ശശിയെ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു. ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. പീഡനപരാതിയില്‍ പി.കെ. ശശിയെ ആറു മാസത്തേക്കു സസ്പന്‍ഡ് ചെയ്തിരുന്നു.

സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഷൊര്‍ണൂര്‍ എം.എല്‍.എയുമായ പി.കെ. ശശി ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട് പാര്‍ട്ടി നേതാവിനു യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പി.കെ. ശശിയെ 6 മാസത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതിയിലായിരുന്നു നടപടി.

]]>
https://www.chandrikadaily.com/pk-sasi-back-in-cpm-district-committee.html/feed 0
ഡി.വൈ.എഫ്.െഎയില്‍ പൊട്ടിത്തെറി: പി.കെ ശശിക്കെതിരെയുള്ള വനിതാ നേതാവിന്റെ പരാതി തെറ്റിദ്ധാരണ മൂലമാണെന്ന് ഡി.വൈ.എഫ്.െഎ https://www.chandrikadaily.com/dyfi-pk-shashi-issues-aa-raheem-news.html https://www.chandrikadaily.com/dyfi-pk-shashi-issues-aa-raheem-news.html#respond Mon, 17 Jun 2019 06:27:37 +0000 http://www.chandrikadaily.com/?p=130309 പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെയുള്ള യുവതിയുടെ പരാതി തെറ്റിദ്ധാരണ മൂലമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ജില്ലാ ഘടകത്തില്‍ നിന്ന് ചിലരെ ഒഴിവാക്കിയത് മറ്റ് പ്രശ്‌നങ്ങള്‍ മൂലമാണെന്നും റഹീം പറഞ്ഞു.

പരാതിയുണ്ടെങ്കില്‍ യുവതി പാര്‍ട്ടി ഘടകത്തെയായിരുന്നു അറിയിക്കേണ്ടിയിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാതി പറയുന്നതല്ല ശരിയെന്നും യുവതിക്കൊപ്പം നിന്നില്ലെന്ന ആരോപണം ശരിയല്ലെന്നും റഹീം പറഞ്ഞു.

ശശിക്കെതിരെ പരാതി നല്‍കിയ ഡിവൈഎഫ്െഎ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് സംഘടനയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും രാജിവെച്ചിരുന്നു. ശശിക്കെതിരെ പരാതി നല്‍കിയപ്പോള്‍ സ്ത്രീപക്ഷ നിലപാടെടുത്ത് ഉറച്ചു നിന്നവരെയെല്ലാം തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ചാണു രാജി. എലപ്പുള്ളിയില്‍ നടന്ന ഡിവൈഎഫ്‌ഐ ജില്ലാ പഠനക്യാംപിനൊപ്പം ചേര്‍ന്ന ജില്ലാ കമ്മിറ്റിക്കു ശേഷമാണ് യുവതി രാജിക്കത്ത് കൈമാറിയത്.

യുവതിക്കൊപ്പംനിന്ന ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ജിനേഷ് ബാലനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. നിരന്തരം അപവാദപ്രചരണം നടത്തിയിരുന്ന ഭാരവാഹിയെ ജില്ലാ സെക്രട്ടേറിയറ്റിലെടുത്തെന്നും ആക്ഷേപമുണ്ട്.

നേരത്തെ പി.കെ.ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി പെരുമാറുകയാണ് ഉണ്ടായതെന്നുമാണു സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയെ ആറുമാസത്തേക്കു പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

]]>
https://www.chandrikadaily.com/dyfi-pk-shashi-issues-aa-raheem-news.html/feed 0
പി.കെ.ശശിക്കെതിരെ പരാതി നല്‍കിയ ഡി.വൈ.എഫ്. െഎ വനിതാ നേതാവ് സംഘടനയില്‍ നിന്ന് രാജിവെച്ചു https://www.chandrikadaily.com/pk-shashi-mla-dyfi-leader-resigned-news.html https://www.chandrikadaily.com/pk-shashi-mla-dyfi-leader-resigned-news.html#respond Mon, 17 Jun 2019 05:30:38 +0000 http://www.chandrikadaily.com/?p=130305 പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പരാതി നല്‍കിയ ഡിവൈഎഫ്െഎ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് സംഘടനയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും രാജിവെച്ചു. ശശിക്കെതിരെ പരാതി നല്‍കിയപ്പോള്‍ സ്ത്രീപക്ഷ നിലപാടെടുത്ത് ഉറച്ചു നിന്നവരെയെല്ലാം തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ചാണു രാജി. എലപ്പുള്ളിയില്‍ നടന്ന ഡിവൈഎഫ്‌ഐ ജില്ലാ പഠനക്യാംപിനൊപ്പം ചേര്‍ന്ന ജില്ലാ കമ്മിറ്റിക്കു ശേഷമാണ് യുവതി രാജിക്കത്ത് കൈമാറിയത്.

യുവതിക്കൊപ്പംനിന്ന ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ജിനേഷ് ബാലനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. നിരന്തരം അപവാദപ്രചരണം നടത്തിയിരുന്ന ഭാരവാഹിയെ ജില്ലാ സെക്രട്ടേറിയറ്റിലെടുത്തെന്നും ആക്ഷേപമുണ്ട്.

നേരത്തെ പി.കെ.ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി പെരുമാറുകയാണ് ഉണ്ടായതെന്നുമാണു സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയെ ആറുമാസത്തേക്കു പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

]]>
https://www.chandrikadaily.com/pk-shashi-mla-dyfi-leader-resigned-news.html/feed 0
‘ശശി സുരക്ഷാ’ റിപ്പോര്‍ട്ട് ചില്ലിട്ടുവെക്കട്ടെ ! https://www.chandrikadaily.com/editorial-18-dec-2018.html https://www.chandrikadaily.com/editorial-18-dec-2018.html#respond Mon, 17 Dec 2018 18:54:56 +0000 http://www.chandrikadaily.com/?p=114039 ഭൂമി ലോകത്ത് ഇത്രയും തങ്കപ്പെട്ട മനുഷ്യര്‍ വേറെയുണ്ടോ എന്നു തോന്നിപ്പിക്കുന്നതാണ് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ അതിലെ അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പെരുമാറ്റ-മാര്‍ഗ നിര്‍ദേശങ്ങളില്‍ മിക്കവയും. കമ്യൂണിസ്റ്റ് വ്യക്തിത്വത്തിന് നിരക്കാത്ത പെരുമാറ്റങ്ങള്‍ അംഗങ്ങളുടെ ഭാഗത്തുനിന്ന് ഒരുനിലക്കും ഉണ്ടാകാന്‍ പാടില്ലെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) അതിന്റെ ഭരണഘടനയില്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ളത്. ഇടക്കിടെ പ്ലീനം സമ്മേളനങ്ങളിലും മറ്റുമായി ഇതിന് അടിവരയിടുന്ന നിരവധി നിര്‍ദേശങ്ങള്‍ പാര്‍ട്ടി അണികള്‍ക്കായി ചമയ്ക്കാറുമുണ്ട്. എന്നാല്‍ ഇവയൊക്കെ വെറും പൊള്ളത്തരങ്ങള്‍ മാത്രമായാണ് പ്രായോഗികതലത്തില്‍ പരിണമിക്കുന്നതെന്നതിന് എണ്ണിയാലൊടുങ്ങാത്ത ദൃഷ്ടാന്തങ്ങളാണ് ആ കക്ഷിയുടെ ഇത:പര്യന്തമുള്ള നടപടികളിലൂടെ പൊതുജനത്തിന് അനുഭവവേദ്യമായിട്ടുള്ളത്. സി.പി.എം പാലക്കാട് ജില്ലാസെക്രട്ടറിയേറ്റംഗവും ഷൊര്‍ണൂര്‍ നിയമസഭാസാമാജികനുമായ പി.കെ ശശി ആറു മാസം മുമ്പ് ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി അംഗമായ വനിതക്കെതിരായി ഏരിയാകമ്മിറ്റി ഓഫീസില്‍ നടത്തിയ ലൈംഗികാതിക്രമത്തിന്റെ പരാതിയില്‍ പാര്‍ട്ടിയുടെ രണ്ടു കേന്ദ്ര സമിതിയംഗങ്ങള്‍ സമര്‍പ്പിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിക്കുന്നവര്‍ക്ക് ഈ വസ്തുത ഒരിക്കല്‍കൂടി ബോധ്യമാകും.
സംസ്ഥാനത്തെ നിയമമന്ത്രികൂടിയായ എ.കെ ബാലനും പി.കെ ശ്രീമതി എം.പിയും കഴിഞ്ഞ ഓഗസ്റ്റ് 30ന് ആരംഭിച്ച അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇതിനകം മാധ്യമങ്ങളില്‍ പൂര്‍ണമായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം പരാതിക്കാരിയായ യുവതിയോട് പദവിക്ക് നിരക്കാത്ത രീതിയില്‍ ശശി ഫോണിലൂടെ സംസാരിച്ചുവെന്ന കുറ്റമാണ് ചാര്‍ത്തപ്പെട്ടിട്ടുള്ളത്. നവംബര്‍ 26ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റും ആറു മാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് ശശിയെ സസ്‌പെന്‍ഡുചെയ്ത നടപടി ഡിസംബര്‍ 16ന് ചേര്‍ന്ന കേന്ദ്ര കമ്മിറ്റി ശരിവെച്ചിരിക്കുകയാണ്. എന്നാല്‍ പരാതിക്കാരി ഈ നടപടിയില്‍ തൃപ്തയല്ലെന്ന വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടിയെ വിശ്വസിച്ച് അതിന്റെ കേന്ദ്ര നേതൃത്വത്തിന് നേരിട്ട് പരാതി നല്‍കിയ യുവതിയുടെ കാര്യത്തില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിയെ പോലുള്ളൊരു പ്രസ്ഥാനം സ്വീകരിക്കേണ്ട സമീപനമാണോ ഇതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും നടപടിയും പൊതുസമൂഹത്തില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.
നേരിട്ട് സ്പര്‍ശിക്കാതെതന്നെ ലൈംഗികച്ചുവയോടെ ആംഗ്യം കാണിക്കുന്നതുപോലും ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിക്കുള്ളില്‍ വരുമെന്ന് നിര്‍ഭയ സംഭവത്തിനുശേഷം 2013ല്‍ പാര്‍ലമെന്റ് പാസാക്കിയ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ നിരോധന നിയമത്തിലും തൊഴിലിടങ്ങളിലെ പീഡന നിരോധന നിയമത്തിലും വ്യക്തമായിത്തന്നെ പറയുന്നുണ്ട്. ആ നിയമങ്ങള്‍ക്ക് പിന്തുണ നല്‍കിയവരില്‍ സി.പി.എമ്മും ഉള്‍പെടുന്നു. എന്നിട്ടും സ്വന്തം പാര്‍ട്ടിയിലെ ഒരു വനിതക്ക്, അതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബാംഗത്തിന് അര്‍ഹതപ്പെട്ട നീതി നല്‍കുന്നതിനോ പീഡകന് മതിയായ ശിക്ഷ നല്‍കാനോ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല.പകരം കമ്യൂണിസ്റ്റ് ആരോഗ്യമാണ് താന്‍ പ്രകടിപ്പിച്ചതെന്നാണ് ശശി വാദിക്കുന്നത്.
പരാതിക്കാരി പൊതുസമൂഹത്തിന്റെ മുന്നിലേക്കോ നീതിന്യായ സംവിധാനത്തിനോ പരാതി നല്‍കാന്‍ തയ്യാറാകാതിരുന്നതിന് കാരണം പാര്‍ട്ടി ആഭ്യന്തര വകുപ്പ് ഭരിക്കുന്ന കേരളത്തില്‍ തന്റെ വാദഗതികള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടില്ലെന്ന് കരുതിയതിനാലാകാം. പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളിലൊന്നിലും പരാതി നല്‍കാതെ പൊളിറ്റ് ബ്യൂറോയിലെ വനിതാഅംഗങ്ങള്‍ക്ക് പരാതി അയച്ചതുതന്നെ ചില സൂചനകള്‍ നല്‍കുന്നുണ്ട്. പക്ഷേ അവിടെ നിന്നുപോലും നീതി കിട്ടിയില്ല എന്നാണ് വൃന്ദകാരാട്ടും സുഭാഷിണി അലിയും ഉള്‍പ്പെടുന്ന കേന്ദ്ര സമിതിയുടെ അംഗീകാരം ബാലന്റെയും ശ്രീമതിയുടെയും സ്ത്രീവിരുദ്ധ റിപ്പോര്‍ട്ടിന് ലഭിച്ചുവെന്നത് തെളിയിക്കുന്നത്. നമ്മുടെയൊക്കെ സഹജീവിയായ വനിതയെ സംബന്ധിച്ച് തികച്ചും സങ്കടകരമാണത്.
റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ ഈ ആധുനിക യുഗത്തിലും എത്ര സ്ത്രീ വിരുദ്ധമാണ് സി.പി.എം എന്നതിന്റെ ഒന്നാന്തരം തെളിവുകളാണ് ‘പൊതുവെ ഈ പെണ്‍കുട്ടി പുരുഷന്മാരായ സഖാക്കളോടും മറ്റു ചില പുരുഷ സുഹൃത്തുക്കളോടും വളരെ സോഷ്യലായി പെരുമാറുന്ന സ്വഭാവക്കാരിയാണ് ..’ ‘തന്റെ ശ്രദ്ധയില്‍പെടുന്ന വിഷയങ്ങളില്‍ പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവക്കാരിയായിട്ടും എന്തുകൊണ്ട് സംഭവം നടന്നിട്ട് എട്ടു മാസം കാത്തിരുന്നു?’ റിപ്പോര്‍ട്ടിലെ മറ്റൊരിടത്ത് ശശി പീഡിപ്പിച്ചുവെന്ന് പറയപ്പെടുന്ന പാര്‍ട്ടി ഓഫീസ് മുറിയുടെ പരിസരത്ത് നിറയെ ആളുകളുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഇതും യുവതിയെയല്ല, ശശിയെ രക്ഷിക്കാനാണെന്ന് ഏതൊരാള്‍ക്കും വ്യക്തമാകും. ഫോണില്‍ സംസാരിച്ചപ്പോള്‍ തന്നോട് പ്രത്യേകമായ ഇഷ്ടമുണ്ടെന്ന് പറഞ്ഞതിനെ ലൈംഗികമായി എടുക്കേണ്ടെന്ന വാദവും കമ്മീഷന്‍ പൊതുവില്‍ മുഖവിലക്കെടുത്തിരിക്കുന്നു. വാസ്തവത്തില്‍ സ്ത്രീ സുരക്ഷയല്ല പകരം ശശി സുരക്ഷയാണ് ബാലന്‍-ശ്രീമതി റിപ്പോര്‍ട്ടിലുള്ളത്. ഇനി ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന നേതൃത്വം കോഴിക്കോട്ട് കഴിഞ്ഞമാസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്, പ്രതി തങ്ങളുടെ സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ നടപടിയെടുക്കാനാവില്ലെന്നാണ്. ഇങ്ങനെയാണോ സ്വന്തം സഹപ്രവര്‍ത്തകയുടെ ജീവിതത്തിലെ പ്രതിസന്ധിയോട് പുരോഗമനമെന്നഭിമാനിക്കുന്ന ഒരു സംഘടന പ്രതികരിക്കേണ്ടത്.
നവോത്ഥാനം ഉറപ്പിക്കാനായി സ്ത്രീ മതില്‍ കെട്ടാന്‍ നടക്കുന്ന സി.പി.എമ്മിന്റെയും അതിന്റെ സര്‍ക്കാരിന്റെയും സ്ത്രീകളോടുള്ള നിലപാടുകള്‍ ഇത്രയേ ഉള്ളൂ എന്ന് സമ്മതിക്കേണ്ടിവരും. ജനുവരി ഒന്നിന് നടത്തുന്ന പ്രത്യേക സമുദായ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വനിതാമതിലില്‍ അണിചേരാന്‍ പോകുന്ന മലയാളികളായ സ്വാഭിമാനമുള്ള വനിതകളോരോരുത്തരും സ്വയം തിരിച്ചറിയുകയും ഈ കാപട്യം പുറത്തുകൊണ്ടുവരികയും വേണം. എഴുത്തുകാരി സാറാജോസഫും നടി മഞ്ജുവാര്യരുമൊക്കെ മതിലില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചത് ഈ തിരിച്ചറിവ് കൊണ്ടാണ്. ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടും അതിന് തയ്യാറാകാതിരിക്കുകയും പുറമെ ആദര്‍ശം പുലമ്പുകയും ചെയ്യുന്ന സി.പി.എം എന്ന കക്ഷിക്ക് എന്തുകൊണ്ടും ചേരുന്നതാണ് പാലക്കാട്ടെയും വടക്കാഞ്ചേരിയിലെയും ഇരിഞ്ഞാലക്കുടയിലെയും കൊച്ചിയിലെയും കണ്ണൂരിലെയുമൊക്കെ നേതാക്കളുടെയും അണികളുടെയും പരസ്യമായ വിഷയാഭാസത്തരങ്ങള്‍. പാര്‍ട്ടി ഭരണഘടനയിലെ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗം മാറ്റിയെഴുതി പകരം ബാലന്‍-ശ്രീമതി കമ്മീഷന്‍ റിപ്പോര്‍ട്ട് ചേര്‍ത്തി പാര്‍ട്ടി ഓഫീസുകളില്‍ ചില്ലിട്ടുവെക്കുകയാണ് ഇനിയവര്‍ ചെയ്യേണ്ടത്.

]]>
https://www.chandrikadaily.com/editorial-18-dec-2018.html/feed 0
ശശിക്കെതിരെ വീണ്ടും യുവതി; നടപടി പുന:പരിശോധിക്കണമെന്ന് പരാതി https://www.chandrikadaily.com/dyfi-leader-against-pk-shashi-mla-news.html https://www.chandrikadaily.com/dyfi-leader-against-pk-shashi-mla-news.html#respond Sun, 16 Dec 2018 09:48:22 +0000 http://www.chandrikadaily.com/?p=113896 തിരുവനന്തപുരം: പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പി.കെ.ശശി എം.എല്‍.എക്കെതിരെ വീണ്ടും പരാതിയുമായി കേന്ദ്രകമ്മിറ്റിയെ സമീപിച്ചു. ശശിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പുനപരിശോധിക്കണമെന്നാണ് പെണ്‍കുട്ടിയുടെ നിലപാട്. എന്നാല്‍ ഇക്കാര്യം പുന:പരിശോധിക്കേണ്ടതില്ലെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. അതേസമയം, ശശിക്കെതിരായ പരാതിയും സംസ്ഥാന ഘടകം സ്വീകരിച്ച നടപടിയും ഇന്ന് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും.

ഡി.വൈ.എഫ്.ഐ ജില്ലാ നേതാവായ യുവതിയുടെ പീഡന പരാതിയില്‍ പാര്‍ട്ടിയില്‍ നിന്ന് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്ക് സി.പി.എം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇതിനെതിരെയാണ് യുവതി രംഗത്തെത്തിയത്.

]]>
https://www.chandrikadaily.com/dyfi-leader-against-pk-shashi-mla-news.html/feed 0
പി.കെ ശശി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് എം.ടി വാസുദേവന്‍ നായര്‍ പിന്‍മാറി https://www.chandrikadaily.com/mt-vasudevan-nair-against-pk-shashi.html https://www.chandrikadaily.com/mt-vasudevan-nair-against-pk-shashi.html#respond Sat, 15 Dec 2018 10:21:12 +0000 http://www.chandrikadaily.com/?p=113790 പാലക്കാട്: പി.കെ ശശി എം.എല്‍.എ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് എം.ടി വാസുദേവന്‍ നായര്‍ പിന്‍മാറി. സംസ്ഥാന സര്‍ക്കാറിന്റെ സര്‍ഗവിദ്യാലയം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് എം.ടിയുടെ പിന്‍മാറ്റം. ലൈംഗികാരോപണം നേരിടുന്ന വ്യക്തിക്കൊപ്പം വേദി പങ്കിടാനില്ലെന്ന് വ്യക്തമാക്കിയാണ് എം.ടിയുടെ പിന്‍മാറ്റം.

പാലക്കാട് വെള്ളിനേഴി ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പരിപാടി നടക്കുന്നത്. പി.കെ ശശിയാണ് പരിപാടിയുടെ അധ്യക്ഷന്‍. സര്‍ഗ വിദ്യാലയത്തിന്റെ ഉദ്ഘാടനം എം.ടിയാണ് നിര്‍വഹിക്കേണ്ടിയിരുന്നത്. പ്രവര്‍ത്തനോദ്ഘാടനം മന്ത്രി സി.രവീന്ദ്രനാഥും നിര്‍വഹിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് എം.ടി സംഘാടകരെ അറിയിക്കുകയായിരുന്നു.

]]>
https://www.chandrikadaily.com/mt-vasudevan-nair-against-pk-shashi.html/feed 0
പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച പി.കെ ശശിക്ക് ആറ് മാസത്തേക്ക് സസ്‌പെന്‍ഷന്‍ https://www.chandrikadaily.com/pk-shashi-suspended-from-party-for-6-months.html https://www.chandrikadaily.com/pk-shashi-suspended-from-party-for-6-months.html#respond Mon, 26 Nov 2018 08:23:30 +0000 http://www.chandrikadaily.com/?p=111887 തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശി എം.എല്‍.എയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഡി.വൈ.എഫ്.ഐ നേതാവായ യുവതിയാണ് ശശിക്കെതിരെ പരാതി നല്‍കിയത്. ശശി യുവതിയോട് ഫോണിലൂടെ അശ്ലീലം പറഞ്ഞതായി സി.പി.എം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ശശിയെ സസ്‌പെന്‍ഡ് ചെയ്തത്.

മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് ശശി മോശമായി പെരുമാറിയെന്നാണ് യുവതി പരാതിയില്‍ പറഞ്ഞത്. എന്നാല്‍ ശശി ഫോണിലൂടെ അശ്ലീലമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയാണ് ശശിക്കെതിരെ നടപടി സ്വീകരിച്ചത്.

]]>
https://www.chandrikadaily.com/pk-shashi-suspended-from-party-for-6-months.html/feed 0
പി.കെ ശശിയുടെ പീഡനം: വിചിത്രമായ കണ്ടെത്തലുമായി സി.പി.എം അന്വേഷണ കമ്മീഷന്‍ https://www.chandrikadaily.com/sexual-abuse-allegation-against-p-k-sasi.html https://www.chandrikadaily.com/sexual-abuse-allegation-against-p-k-sasi.html#respond Mon, 26 Nov 2018 06:12:50 +0000 http://www.chandrikadaily.com/?p=111860 പാലക്കാട്: പി.കെ ശശി എം.എല്‍.എ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയായ യുവതിയോട് ഫോണിലൂടെ അശ്ലീലമായി സംസാരിച്ചതായി സി.പി.എം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ ഇത് പീഡനമായി കാണാനാവില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അംഗങ്ങളായ എ.കെ ബാലനും പി.കെ ശ്രീമതിയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായി. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായാണ് ആരോപണമെന്ന് എ.കെ ബാലന്റെ ആരോപണം കമ്മീഷന്‍ അംഗമായ പി.കെ ശ്രീമതി തള്ളി.

ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് പി.കെ ശശിക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് മന്ത്രി എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരുള്‍പ്പെട്ട കമ്മീഷനെ പാര്‍ട്ടി അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു.

]]>
https://www.chandrikadaily.com/sexual-abuse-allegation-against-p-k-sasi.html/feed 0
പി.കെ ശശിയുടെ വിധി ഇന്നറിയാം: നടപടിയുണ്ടാവും https://www.chandrikadaily.com/pk-shashi-mla-cpm-secratariat-sexual-harrasment-news.html https://www.chandrikadaily.com/pk-shashi-mla-cpm-secratariat-sexual-harrasment-news.html#respond Fri, 23 Nov 2018 05:15:26 +0000 http://www.chandrikadaily.com/?p=111527 തിരുവനന്തപുരം: ലൈംഗിക ആരോപണ പരാതിയില്‍ പി.കെ ശശി എം.എല്‍.എക്കെതിരായ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ചര്‍ച്ച ചെയ്യും. രാവിലെ കൂടുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയാകും. എന്നാല്‍ ശശിക്കെതിരേ കടുത്ത നടപടിയുണ്ടായേക്കില്ലെന്നാണ് സൂചന. ഡി.വൈ.എഫ്.ഐ നേതാവാണ് ശശിക്കെതിരെ പീഡനപരാതിയുമായി രംഗത്തെത്തിയത്.

പരാതി അന്വേഷിക്കാന്‍ എ.കെ. ബാലനും പി.കെ. ശ്രീമതിയും അടങ്ങുന്ന കമ്മീഷനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇവരുടെ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായാണ് വിവരം. എന്നാല്‍ കടുത്ത നടപടി എടുത്താല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യവും പാര്‍ട്ടിക്ക് മുന്നിലുണ്ട്. അതിനാല്‍ ജില്ലാ സെക്രട്ടരിയേറ്റ് അംഗമായ ശശിയെ ഏരിയ കമ്മിറ്റിയിലേക്ക് ബ്രാഞ്ച് കമ്മിറ്റിയിലേക്കോ തരംതാഴ്ത്താനാണ് സാധ്യത.

പരാതി നല്‍കി രണ്ട് മാസമായിട്ടും ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെ തുടര്‍ന്ന് പരാതിക്കാരി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടരിയേറ്റും കമ്മിറ്റിയും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത്.

]]>
https://www.chandrikadaily.com/pk-shashi-mla-cpm-secratariat-sexual-harrasment-news.html/feed 0