<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pk sreemathi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pk-sreemathi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 25 Sep 2024 05:03:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pk sreemathi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുകേഷ് രാജി വയ്ക്കണമോ എന്ന് തീരുമാനിക്കേണ്ടത് ഔചിത്യമാണ്: പി.കെ ശ്രീമതി</title>
		<link>https://www.chandrikadaily.com/it-is-appropriate-to-decide-whether-mukesh-should-resign-pk-smt.html</link>
					<comments>https://www.chandrikadaily.com/it-is-appropriate-to-decide-whether-mukesh-should-resign-pk-smt.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Sep 2024 05:03:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Actor Mukesh]]></category>
		<category><![CDATA[mla]]></category>
		<category><![CDATA[pk sreemathi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310789</guid>

					<description><![CDATA[ലൈംഗിക പീഡനക്കേസില്&#x200d; പ്രതിയായ മുകേഷ് എംഎല്&#x200d;എയെ പിന്തുണക്കാതെ സി.പി.എം നേതാവ് പി.കെ ശ്രീമതി.]]></description>
										<content:encoded><![CDATA[<p>ലൈംഗിക പീഡനക്കേസില്&#x200d; പ്രതിയായ മുകേഷ് എംഎല്&#x200d;എയെ പിന്തുണക്കാതെ സി.പി.എം നേതാവ് പി.കെ ശ്രീമതി. രാജി വയ്ക്കണമോ എന്ന് തീരുമാനിക്കേണ്ടത് ഔചിത്യമാണെന്നും ധാര്&#x200d;മികമായി അവനവനാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും ശ്രീമതി പറഞ്ഞു.</p>
<p>കഴിഞ്ഞ ദിവസം മുകേഷിനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു. മൂന്ന് മണിക്കൂര്&#x200d; നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു മുകേഷിന്റെ അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മുകേഷിനെ വൈദ്യപരിശോധനക്ക് വിധേയമാക്കി. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്&#x200d; നടന്നത്.</p>
<p>ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടര്&#x200d;ന്നുള്ള കേസിലാണ് മുകേഷിനെ ചോദ്യം ചെയ്തത്. മരടിലെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് നടി നല്&#x200d;കിയ പരാതി. കേസില്&#x200d; എറണാകുളം സെഷന്&#x200d;സ് കോടതി മുകേഷിന് നേരത്തെ മുന്&#x200d;കൂര്&#x200d; ജാമ്യം അനുവദിച്ചിരുന്നു. എംഎല്&#x200d;എ ആയതിനാല്&#x200d; ഐഡന്റിഫിക്കേഷന്റെ ആവശ്യമില്ലെന്നും 2010ല്&#x200d; നടന്ന സംഭവമായതിനാല്&#x200d; അടിയന്തര തെളിവു ശേഖരണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നുകോടതി ജാമ്യം അനുവദിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-is-appropriate-to-decide-whether-mukesh-should-resign-pk-smt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എന്നാലും എന്റെ വിദ്യേ&#8217;; വ്യാജ സര്&#x200d;ട്ടിഫിക്കറ്റ് കേസിലെ പരാമര്&#x200d;ശത്തില്&#x200d; ഉറച്ചുനില്&#x200d;ക്കുന്നുവെന്ന് പികെ ശ്രീമതി</title>
		<link>https://www.chandrikadaily.com/that-the-reference-in-the-fake-certificate-case-is-firmly-establishedpk-sreremathi-cpim-k-vidhya.html</link>
					<comments>https://www.chandrikadaily.com/that-the-reference-in-the-fake-certificate-case-is-firmly-establishedpk-sreremathi-cpim-k-vidhya.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 08 Jun 2023 06:35:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[k vidya]]></category>
		<category><![CDATA[pk sreemathi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258174</guid>

					<description><![CDATA[വ്യാജരേഖ ആരുണ്ടാക്കിയാലും അത് തെറ്റാണെന്നും പി കെ ശ്രീമതി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>വ്യാജ സര്&#x200d;ട്ടിഫിക്കറ്റ് കേസിലെ പ്രതിയും എസ്.എഫ്.ഐ നേതാവുമായ കെ വിദ്യയെ പരാമര്&#x200d;ശിച്ച് &#8216;എന്നാലും എന്റെ വിദ്യേ&#8217; എന്ന പ്രതികരണത്തില്&#x200d; ഉറച്ചുനില്&#x200d;ക്കുന്നതായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. വ്യാജരേഖ ആരുണ്ടാക്കിയാലും അത് തെറ്റാണെന്നും പി കെ ശ്രീമതി പറഞ്ഞു.</p>
<p>അതേസമയം എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്&#x200d; വ്യാജ രേഖ ചമച്ച് മറ്റൊരു കോളജില്&#x200d; ഗസ്റ്റ് ലക്ചറര്&#x200d; നിയമനം തരപ്പെടുത്താന്&#x200d; ശ്രമിച്ച മുന്&#x200d; എസ്.എഫ്.ഐ നേതാവ് കെ.വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഏഴ് വര്&#x200d;ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അട്ടപ്പാടി ഗവണ്&#x200d;മെന്റ് കോളജില്&#x200d; ഗസ്റ്റ് ലക്ചറര്&#x200d; നിയമനത്തിനെത്തിയപ്പോഴാണ് വിദ്യ മഹാരാജാസില്&#x200d; നിന്നുള്ള രണ്ടുവര്&#x200d;ഷത്തെ വ്യാജ പ്രവൃത്തി പരിചയ സര്&#x200d;ട്ടിഫിക്കറ്റ് ഹാജരാക്കിയതെന്നതിനാല്&#x200d; കേസ് അഗളി പൊലീസിന് കൈമാറിയിരിക്കയാണ്. മഹാരാജാസ് കോളജ് ഗവേണിങ്് ബോഡി കൗണ്&#x200d;സില്&#x200d; നല്&#x200d;കിയ പരാതിയനുസരിച്ച്് എറണാകുളം സെന്&#x200d;ട്രല്&#x200d; പൊലീസില്&#x200d; നല്&#x200d;കിയ പരാതിയാണ് അഗളി പൊലീസിന് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളജ് പ്രിന്&#x200d;സിപ്പലില്&#x200d; നിന്ന് കൊച്ചി സെന്&#x200d;ട്രല്&#x200d; പൊലീസ് മൊഴിയെടുത്തിരുന്നു. കോളജിന്റെ ഭാഗത്ത് നിന്ന് വിദ്യക്ക് യാതൊരു സഹായവും കിട്ടിയിട്ടില്ലെന്നും അട്ടപ്പാടി കോളജില്&#x200d; നിന്ന് വിവരം കിട്ടിയപ്പോള്&#x200d; മാത്രമാണ് സംഭവം അറിഞ്ഞതെന്നും പ്രിന്&#x200d;സിപ്പല്&#x200d; പൊലീസിനോട് വിശദീകരിച്ചു.</p>
<p>അതേസമയം വ്യാജ തൊഴില്&#x200d; പരിചയ സര്&#x200d;ട്ടിഫിക്കറ്റ് വിവാദത്തില്&#x200d; കുറ്റാരോപിതയായ മുന്&#x200d; എസ് .എഫ്.ഐ നേതാവ് കെ വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം പരിശോധിക്കുമെന്ന്് കാലടി സര്&#x200d;വകശാല വ്യക്തമാക്കി. വ്യാജ രേഖ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. 2019ലാണ് വിദ്യ പിഎച്ച്ഡിക്ക് ചേര്&#x200d;ന്നത്.</p>
<p>വിദ്യ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്&#x200d;വകലാശാലയില്&#x200d; പി.എച്ച്.ഡി. നിയമനം നേടിയത് സംവരണം അട്ടിറിച്ചാണെന്ന് കണ്ടെത്തിയിരുന്നു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്&#x200d;വകലാശാല എസ് സി എസ് ടി സെല്ലാണ് വിദ്യ സംവരണം അട്ടിമറിച്ചെന്ന് കണ്ടെത്തിയത്. ഇതുസംബന്ധിച്ച് എസ്‌സിഎസ്ടി സെല്&#x200d; 2020ല്&#x200d; സര്&#x200d;വകലാശാലയ്ക്ക് നല്&#x200d;കിയ റിപ്പോര്&#x200d;ട്ടിന്റെ രേഖകള്&#x200d; പുറത്ത് വന്നിരുന്നു. സംവരണം അട്ടിമറിച്ചുള്ള വിദ്യയുടെ പ്രവേശനത്തിന് ഉന്നതതല സ്വാധീനമുണ്ടായെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നുണ്ട്.</p>
<p>കാസര്&#x200d;കോട് കരിന്തളം ഗവ.കോളജില്&#x200d; വിദ്യ നല്&#x200d;കിയ സര്&#x200d;ട്ടിഫിക്കറ്റ് വ്യാജമാണോയെന്ന്് സ്ഥിരീകരിക്കാന്&#x200d; സര്&#x200d;ട്ടിഫിക്കറ്റിന്റെ കോപ്പി മഹാരാജാസ് കോളജിലേക്ക് അയച്ചിരിക്കയാണ്. അട്ടപ്പാടി ഗവണ്&#x200d;മെന്റ് കോളജില്&#x200d; നല്&#x200d;കിയ അതേ വ്യാജ സര്&#x200d;ട്ടിഫിക്കറ്റ് തന്നെയാണ് ഇവിടെയും ഹാജരാക്കിയതെന്നാണ് വിവരം. സര്&#x200d;ട്ടിഫിക്കറ്റ് വ്യാജമാണെന്ന് മഹാരാജാസ് കോളജ് സ്ഥിരീകരിച്ചാല്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കാനും തുടര്&#x200d;നടപടികള്&#x200d; സ്വീകരിക്കാനും കരിന്തളം ഗവ.കോളജ് അടിയന്തര കൗണ്&#x200d;സില്&#x200d; യോഗം തീരുമാനിച്ചു.</p>
<p>അതേസമയം, വിഷയത്തില്&#x200d; ഗവര്&#x200d;ണര്&#x200d;ക്കും ഡിജിപിക്കും കെഎസ് യു പരാതി നല്&#x200d;കി. എസ്.എഫ്.ഐ സംസ്ഥാന നേതാവിന്റെ അറിവോടെയും സഹായത്തോടെയുമാണു വ്യാജരേഖ ചമച്ചതെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കെ.എസ്.യു നല്&#x200d;കിയ പരാതിയില്&#x200d; ആവശ്യപ്പെടുന്നു. വിദ്യയ്ക്കു പിഎച്ച്ഡി പ്രവേശനം ലഭിച്ചതിലും ഉന്നത ഇടപെടല്&#x200d; ഉണ്ടെന്നും കെ.എസ്.യു വ്യക്തമാക്കി.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/that-the-reference-in-the-fake-certificate-case-is-firmly-establishedpk-sreremathi-cpim-k-vidhya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ വൈറസ്: ജാഗ്രതാ നിര്&#x200d;ദ്ദേശവുമായി ആരോഗ്യവകുപ്പ്</title>
		<link>https://www.chandrikadaily.com/nipah-virus-alert-news.html</link>
					<comments>https://www.chandrikadaily.com/nipah-virus-alert-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 29 Nov 2018 03:13:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kk shyalaja]]></category>
		<category><![CDATA[nipah virus]]></category>
		<category><![CDATA[pk sreemathi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112229</guid>

					<description><![CDATA[തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്&#x200d;ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് ജാഗ്രതാ നിര്&#x200d;ദേശം പുറപ്പെടുവിച്ചു. ഡിസംബര്&#x200d; മുതല്&#x200d; ജൂണ്&#x200d; വരെയുള്ള കാലയളവിലാണ് നിപ വൈറസ് ബാധ ആരംഭിക്കുക എന്ന ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്&#x200d;ദേശം. കഴിഞ്ഞ വര്&#x200d;ഷം നിപ ബാധിച്ച് 17 പേരാണ് മരിച്ചത്. പച്ചക്കറികളും ഫലങ്ങളും കഴിക്കുമ്പോള്&#x200d; ജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്&#x200d; പറയുന്നു. നന്നായി കഴുകി വൃത്തിയാക്കി മാത്രമേ ഇവ ഭക്ഷിക്കാവൂ. തുറസായ സ്ഥലങ്ങളില്&#x200d; വളരുന്ന ഫലങ്ങള്&#x200d; കഴിക്കുമ്പോഴും ജാഗ്രത വേണം. ഇക്കാര്യത്തില്&#x200d; ജനങ്ങളെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്&#x200d;ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് ജാഗ്രതാ നിര്&#x200d;ദേശം പുറപ്പെടുവിച്ചു. ഡിസംബര്&#x200d; മുതല്&#x200d; ജൂണ്&#x200d; വരെയുള്ള കാലയളവിലാണ് നിപ വൈറസ് ബാധ ആരംഭിക്കുക എന്ന ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്&#x200d;ദേശം. കഴിഞ്ഞ വര്&#x200d;ഷം നിപ ബാധിച്ച് 17 പേരാണ് മരിച്ചത്.</p>
<p>പച്ചക്കറികളും ഫലങ്ങളും കഴിക്കുമ്പോള്&#x200d; ജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്&#x200d; പറയുന്നു. നന്നായി കഴുകി വൃത്തിയാക്കി മാത്രമേ ഇവ ഭക്ഷിക്കാവൂ. തുറസായ സ്ഥലങ്ങളില്&#x200d; വളരുന്ന ഫലങ്ങള്&#x200d; കഴിക്കുമ്പോഴും ജാഗ്രത വേണം. ഇക്കാര്യത്തില്&#x200d; ജനങ്ങളെ ബോധവത്ക്കരിക്കണമെന്ന് ജാഗ്രത നിര്&#x200d;ദേശത്തില്&#x200d; പറയുന്നു.</p>
<p>ചുമ പോലെയുള്ള നിപ ലക്ഷണങ്ങളോടെ വരുന്നവരെ പരിശോധനിക്കാന്&#x200d; പ്രത്യേക മേഖല തന്നെ സജ്ജമാക്കണമെന്നും ഇവിടെ ചുമതലയിലുള്ള ഡോക്ടര്&#x200d;മാരും ജീവനക്കാരും നിര്&#x200d;ബന്ധമായും മാസ്‌കുകള്&#x200d; ധരിക്കണമെന്നും അറിയിപ്പിലുണ്ട്. ചുമയുള്ളവര്&#x200d; വീടിന് പുറത്തിറങ്ങുമ്പോഴും മറ്റുള്ളവരുമായി ഇടപെടുപ്പോഴും മാസ്‌കോ ടൗവലോ ഉപയോഗിക്കണമെന്നും അറിയിപ്പില്&#x200d; നിര്&#x200d;ദേശിക്കുന്നു. സംസ്ഥാനത്തെ മെഡി.കോളേജുകള്&#x200d;, ജില്ലാ ആശുപത്രികള്&#x200d;, താലൂക്ക് ആശുപത്രികള്&#x200d; എന്നിവിടങ്ങളിലെല്ലാം മേല്&#x200d;നിര്&#x200d;ദേശപ്രകാരം സജ്ജീകരണങ്ങള്&#x200d; ഒരുക്കണമെന്നും അറിയിപ്പില്&#x200d; പറയുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-virus-alert-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പിണറായി വിജയന്റെ നാട്ടില്‍ കൂടുതല്‍ കൊലപാതകങ്ങള്‍&#8217;; നടുത്തളത്തിലിറങ്ങി ഇടത് എം.പിമാര്‍</title>
		<link>https://www.chandrikadaily.com/pinarayi-vijayan-loksabha-news.html</link>
					<comments>https://www.chandrikadaily.com/pinarayi-vijayan-loksabha-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 Aug 2017 08:03:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[MB Rajesh MP]]></category>
		<category><![CDATA[pinarai vijayan]]></category>
		<category><![CDATA[pk sreemathi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38572</guid>

					<description><![CDATA[ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പരാമര്‍ശത്തിനെതിരെ ലോക്‌സഭയില്‍ ഇടതു എം.പിമാരുടെ ബഹളം. പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് എം.പിമാര്‍ നടുത്തളത്തിലിറങ്ങുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവെച്ചു. പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത് എന്നായിരുന്നു ബി.ജെ.പി എംപിമാരുടെ പരാമര്‍ശം. ഇത് പിന്‍വലിക്കണമെന്നും ക്ഷമ പറയണമെന്നും ആവശ്യപ്പെട്ടാണ് ഇടതു എം.പിമാര്‍ ബഹളം വച്ചത്. ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ നടപടികള്‍ അല്‍പ്പസമയത്തേക്ക് തടസ്സപ്പെടുകയായിരുന്നു. സഭയില്‍ ഇല്ലാത്ത ആളെ പേരുകളെടുത്ത് വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഇടത് എം.പിമാര്‍ പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പരാമര്&#x200d;ശത്തിനെതിരെ ലോക്‌സഭയില്&#x200d; ഇടതു എം.പിമാരുടെ ബഹളം. പരാമര്&#x200d;ശം പിന്&#x200d;വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് എം.പിമാര്&#x200d; നടുത്തളത്തിലിറങ്ങുകയായിരുന്നു. ബഹളത്തെ തുടര്&#x200d;ന്ന് ലോക്‌സഭ നിര്&#x200d;ത്തിവെച്ചു.</p>
<p>പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവും കൂടുതല്&#x200d; കൊലപാതകങ്ങള്&#x200d; നടക്കുന്നത് എന്നായിരുന്നു ബി.ജെ.പി എംപിമാരുടെ പരാമര്&#x200d;ശം. ഇത് പിന്&#x200d;വലിക്കണമെന്നും ക്ഷമ പറയണമെന്നും ആവശ്യപ്പെട്ടാണ് ഇടതു എം.പിമാര്&#x200d; ബഹളം വച്ചത്. ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ നടപടികള്&#x200d; അല്&#x200d;പ്പസമയത്തേക്ക് തടസ്സപ്പെടുകയായിരുന്നു. സഭയില്&#x200d; ഇല്ലാത്ത ആളെ പേരുകളെടുത്ത് വിമര്&#x200d;ശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഇടത് എം.പിമാര്&#x200d; പറഞ്ഞു.</p>
<p>ബുധനാഴ്ച്ച ശൂന്യവേളയിലാണ് പ്രഹ്ലാദ് ജോഷിയും മീനാക്ഷി ലേഖിയും പിണറായി വിജയനെതിരെ വിമര്&#x200d;ശനം ഉന്നയിച്ചത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ കേരളം ദൈവം കയ്യൊഴിഞ്ഞ നാടായിരിക്കുന്നുവെന്നായിരുന്നു ആക്ഷേപം. സി.പി.എമ്മിനെ ആക്രമണകാരികളായും കോണ്&#x200d;ഗ്രസ്സിനേയും മുസ്‌ലിം ലീഗിനേയും തങ്ങള്&#x200d;ക്കൊപ്പം ഇരകളായും ബി.ജെ.പി പറഞ്ഞിരുന്നു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കുനിരത്തിയും അവര്&#x200d; സംസാരിച്ചു. എന്നാല്&#x200d; ഇത് പിന്&#x200d;വലിക്കണമെന്നാണ് ഇടത് എം.പിമാര്&#x200d; ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച്ച നടന്ന രാജേഷിന്റെ കൊലപാതകവും ബി.ജെ.പി പരാമര്&#x200d;ശിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-vijayan-loksabha-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഒന്നു പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ സമൂഹം അവരെ അഭിനന്ദിച്ചേനെ&#8217;; അമ്മക്കെതിരേയും വനിതാ സംഘടനനേയും പരാമര്‍ശിച്ച് പി.കെ ശ്രീമതി</title>
		<link>https://www.chandrikadaily.com/pk-sreemathy-against-amma.html</link>
					<comments>https://www.chandrikadaily.com/pk-sreemathy-against-amma.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 30 Jun 2017 06:34:17 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ACTRESS ATTACK]]></category>
		<category><![CDATA[AMMA]]></category>
		<category><![CDATA[pk sreemathi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34040</guid>

					<description><![CDATA[കൊച്ചി: താരസംഘടനയായ അമ്മയെ വിമര്‍ശിച്ച് പി.കെ ശ്രീമതി എം.പി. അതിക്രമത്തിന് ഇരയായ വ്യക്തിയേയും അതിക്രമത്തിന്റെ പേരില്‍ ആരോപണ വിധേയനായ വ്യക്തിയേയും ഞങ്ങള്‍ തുല്യ നിലയിലാണു കാണുന്നതു എന്ന് പറയുമ്പോള്‍ &#8216;അമ്മ &#8221;മനസ്സ് തങ്ങള്‍ക്കൊപ്പമുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് ശ്രീമതി പറഞ്ഞു. ഫേസ്ബുക്കിലാണ് വനിതാ സംഘടനയുടെ പോരായ്മകളെക്കുറിച്ചുമുള്ള പി.കെ ശ്രീമതിയുടെ പരാമര്‍ശം. അവരൊന്ന് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ സമൂഹം അഭിനന്ദിച്ചേനെയെന്ന് ശ്രീമതി പറഞ്ഞു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: &#8216;അമ്മ &#8216;. ഒരു നല്ല സംഘടനയാണ്. എന്നാല്‍ &#8216;അമ്മക്ക് &#8216;അമ്മ മനസ്സ് അറിയുമോ എന്ന കാര്യത്തില്‍ സംശയിക്കേണ്ടിയിരിക്കുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: താരസംഘടനയായ അമ്മയെ വിമര്&#x200d;ശിച്ച് പി.കെ ശ്രീമതി എം.പി. അതിക്രമത്തിന് ഇരയായ വ്യക്തിയേയും അതിക്രമത്തിന്റെ പേരില്&#x200d; ആരോപണ വിധേയനായ വ്യക്തിയേയും ഞങ്ങള്&#x200d; തുല്യ നിലയിലാണു കാണുന്നതു എന്ന് പറയുമ്പോള്&#x200d; &#8216;അമ്മ &#8221;മനസ്സ് തങ്ങള്&#x200d;ക്കൊപ്പമുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് ശ്രീമതി പറഞ്ഞു. ഫേസ്ബുക്കിലാണ് വനിതാ സംഘടനയുടെ പോരായ്മകളെക്കുറിച്ചുമുള്ള പി.കെ ശ്രീമതിയുടെ പരാമര്&#x200d;ശം. അവരൊന്ന് പൊട്ടിത്തെറിച്ചിരുന്നെങ്കില്&#x200d; സമൂഹം അഭിനന്ദിച്ചേനെയെന്ന് ശ്രീമതി പറഞ്ഞു.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം: </strong></p>
<p>&#8216;അമ്മ &#8216;. ഒരു നല്ല സംഘടനയാണ്. എന്നാല്&#x200d; &#8216;അമ്മക്ക് &#8216;അമ്മ മനസ്സ് അറിയുമോ എന്ന കാര്യത്തില്&#x200d; സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു സംശയം വന്നതിനാലാകാം സിനിമാ രംഗത്തെ വനിതാ പ്രവര്&#x200d;ത്തകര്&#x200d;ക്ക് പുതിയൊരു കൂട്ടായ്മ രൂപീകരിക്കേണ്ടി വന്നത്. അതില്&#x200d; സിനിമാ രംഗത്തെ ചെറുപ്പക്കാരായ വനിതകളെ അഭിനന്ദിച്ചേ മതിയാകൂ. പുരുഷ മേധാവിത്വത്തെക്കുറിച്ച് സ്ത്രീകള്&#x200d; പറയുന്നത് സ്വാഭാവിക പ്രതികരണമായിമാത്രമാണു എല്ലാവരും കരുതുക. എന്നാല്&#x200d; പ്രമുഖ നേതാക്കളുള്&#x200d;പ്പടെ പുരുഷന്മാര്&#x200d; പരസ്യമായി പുരുഷ മേധാവിത്വത്തിനെതിരായി വിമര്&#x200d;ശിച്ചു രംഗത്തു വന്നതും. &#8216; വനിതാതാരകൂട്ടായ്മ&#8217; യെ അഭിനന്ദിച്ചതും സ്വാഗതാര്&#x200d;ഹമാണു . അവസരത്തിനൊത്ത് അത്രയെങ്കിലും ഉയരാന്&#x200d; അവര്&#x200d;ക്കു സാധിച്ചല്ലോ. കിട്ടിയ അവസരം ശരിയായി വിനിയോഗിക്കാന്&#x200d; &#8216;അമ്മ&#8217; ക്മ്മിറ്റിയില്&#x200d; പങ്കെടുത്തവര്&#x200d;ക്ക് കഴിഞ്ഞതുമില്ല . ഒന്നു പൊട്ടി ത്തെറിക്കുകയെങ്കിലും ചെയ്തൂടേ അവര്&#x200d;ക്ക്? എങ്കില്&#x200d; സമൂഹമാകെ അവരെ അഭിനന്ദിച്ചേനേ . ജനം ഈ വിഷയം ഗൗരവത്തോടെ കാണുന്നുണ്ട് . സി.പി.ഐ.എം പോളിറ്റ് ബ്യുറോ അംഗം സഖാവ് എം.എ ബേബി നല്&#x200d;കിയ പ്രസ്താവന വളരെ സ്വാഗതാര്&#x200d;ഹമാണു. &#8216;അമ്മ&#8217;. ആക്രമിക്കപെട്ട നടിക്കും ആരോപണത്തിനു വിധേയനായ നടനും വേണ്ടി ഒരു പോലെ നിലക്കൊള്ളും എന്നാണു വ്യക്തമാക്കിയത് . കഷ്ടം ! പുരുഷ മേധാവിത്വപരവും സ്ത്രീവിരുദ്ധവുമായ നിലപാട് അല്ലേ അത്? ഒരു നിമിഷം ചിന്തിച്ചുനോക്കൂ . &#8216;അമ്മ&#8217; ക്കു യോജിച്ചതാണോ ആ പ്രസ്താവന?സ്ത്രീയുടെ ഒരു നേരിയ സ്വരം പോലും അവിടെ ഉയര്&#x200d;ന്നില്ല പോലും! അഥവാ ഉയരാന്&#x200d; അവസരം കൊടുത്തില്ല എന്നു പറയുന്നതാണു ശരി എന്നു പലരും പറഞ്ഞു കേള്&#x200d;ക്കുന്നു. അതിക്രമത്തിന് ഇരയായ വ്യക്തിയേയും അതിക്രമത്തിന്റെ പേരില്&#x200d; ആരോപണ വിധേയനായ വ്യക്തിയേയും ഞങ്ങള്&#x200d; തുല്യ നിലയിലാണു കാണുന്നതു എന്ന് പറയുമ്പോള്&#x200d; &#8216;അമ്മ &#8221;മനസ്സ് തങ്ങള്&#x200d;ക്കൊപ്പമുണ്ടോ എന്ന് സിനിമാ രംഗത്തെ പെണ്&#x200d;കുട്ടികളും. ജനങ്ങളാകേയും സംശയിച്ചാല്&#x200d; ആര്&#x200d;ക്കെങ്കിലുംതെറ്റ് പറയാനാകുമോ?</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-sreemathy-against-amma.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇപി ജയരാജനെതിരായ ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് കോടതിയില്‍</title>
		<link>https://www.chandrikadaily.com/ep-jayarajan-case-is-not-valid-vigilance-dysp-syamkumar-submitted-in-court.html</link>
					<comments>https://www.chandrikadaily.com/ep-jayarajan-case-is-not-valid-vigilance-dysp-syamkumar-submitted-in-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 May 2017 09:01:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ep jayarajan]]></category>
		<category><![CDATA[pk sreemathi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30524</guid>

					<description><![CDATA[കൊച്ചി: മുന്‍ മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കുന്നുവെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ എംഡിയായി പി.കെ സുധീറിനെ നിയമിച്ചതില്‍ അഴിമതി ആരോപിക്കുന്ന കേസില്‍ പ്രതിചേര്‍ത്തതിനെതിനെതിരെ ഇ.പി ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിജിലന്‍സ് നിലപാട് അറിയിച്ചിരിക്കുന്നത്. നിയമനം വഴി സാമ്പത്തികമായോ മറ്റോ ഒരു ലാഭവും പ്രതി നേടിയിട്ടില്ല. വിവാദ നിയമനം ലഭിച്ചിട്ടും സ്ഥാനമേല്‍ക്കാത്തതു കൊണ്ട് രണ്ടാം പ്രതി പികെ സുധീറും യാതൊരു നേട്ടവുമുണ്ടാക്കയിട്ടില്ലെന്ന നിരീക്ഷണമാണ് വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചത്. വിജിലന്‍സിന് വേണ്ടി ഹാജറായി [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: മുന്&#x200d; മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കുന്നുവെന്ന് വിജിലന്&#x200d;സ് ഹൈക്കോടതിയില്&#x200d; അറിയിച്ചു. കേരള സ്‌റ്റേറ്റ് ഇന്&#x200d;ഡസ്ട്രിയല്&#x200d; എന്റര്&#x200d;പ്രൈസസില്&#x200d; എംഡിയായി പി.കെ സുധീറിനെ നിയമിച്ചതില്&#x200d; അഴിമതി ആരോപിക്കുന്ന കേസില്&#x200d; പ്രതിചേര്&#x200d;ത്തതിനെതിനെതിരെ ഇ.പി ജയരാജന്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയിലാണ് വിജിലന്&#x200d;സ് നിലപാട് അറിയിച്ചിരിക്കുന്നത്. നിയമനം വഴി സാമ്പത്തികമായോ മറ്റോ ഒരു ലാഭവും പ്രതി നേടിയിട്ടില്ല. വിവാദ നിയമനം ലഭിച്ചിട്ടും സ്ഥാനമേല്&#x200d;ക്കാത്തതു കൊണ്ട് രണ്ടാം പ്രതി പികെ സുധീറും യാതൊരു നേട്ടവുമുണ്ടാക്കയിട്ടില്ലെന്ന നിരീക്ഷണമാണ് വിജിലന്&#x200d;സ് കോടതിയെ ബോധിപ്പിച്ചത്. വിജിലന്&#x200d;സിന് വേണ്ടി ഹാജറായി വിജിലന്&#x200d;സ് ഡിവൈഎസ്പി ശ്യാംകുമാറാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.</p>
<p>എന്നാല്&#x200d; വിജിലന്&#x200d;സിനെതിരെ രൂക്ഷ വിമര്&#x200d;ശനമാണ് ഹൈക്കോടതി നടത്തിയത്. വിജിലന്&#x200d;സ് സൂപ്പര്&#x200d; പവറാണോ എന്ന് ചോദിച്ച കോടതി, ജനവികാരത്തിനടിപ്പെട്ട് കേസ് രജിസ്റ്റര്&#x200d; ചെയ്യരുതെന്നും പറഞ്ഞു. കേസ്  അടുത്തമാസം 10ന് വീണ്ടും പരിഗണിക്കും.</p>
<p>ജയരാജന്റെ ഭാര്യാ സഹോദരിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പികെ ശ്രീമതി എംപിയുടെ മകന്&#x200d; പികെ സുധീര്&#x200d; നമ്പ്യാറിനെ ചട്ടം ലഘിച്ചു കേരള ഇന്&#x200d;ഡസ്ട്രിയല്&#x200d; എന്റര്&#x200d;പ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചു എന്നതായിരുന്നു ജയരാജനെതിരായ കേസ്. പ്രസ്തുത തസ്തികയിലേക്ക് ശുപാര്&#x200d;ശ ചെയ്യപ്പെട്ടിരുന്ന രണ്ടു പേരുടെ പട്ടിക വെട്ടിക്കളഞ്ഞു ജയരാജന്&#x200d; സ്വന്തം നിലക്കാണു സുധീറിനെ നിയമിക്കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയെന്നും വിജിലന്&#x200d;സ് കണ്ടെത്തിയിരുന്നു. നിയമന വിവാദത്തെ തുടര്&#x200d;ന്ന് ജയരാജന് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ep-jayarajan-case-is-not-valid-vigilance-dysp-syamkumar-submitted-in-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെറ്റു പറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും തുറന്നു പറഞ്ഞ് പി.കെ ശ്രീമതി</title>
		<link>https://www.chandrikadaily.com/pk-sreemathy-on-appointment-cpm-row-malayalam.html</link>
					<comments>https://www.chandrikadaily.com/pk-sreemathy-on-appointment-cpm-row-malayalam.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Fri, 14 Oct 2016 11:08:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ep jayarajan]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[pinarayi]]></category>
		<category><![CDATA[pk sreemathi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=2725</guid>

					<description><![CDATA[തിരുവനന്തപുരം: നിയമനവിഷയത്തില്‍ തനിക്ക് സംഭവിച്ച പിഴവ് മനസിലായെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും തുറന്നുപറഞ്ഞ് പി.കെ. ശ്രീമതി. സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇ.പി ജയരാജനു പിന്നാലെയാണ് ശ്രീമതിയും വിഷയത്തില്‍ തെറ്റുപറ്റിയെന്ന് ഏറ്റുപറഞ്ഞത്. ജയരാജനൊപ്പം ശ്രീമതിക്കുമെതിരെ കേന്ദ്ര കമ്മിറ്റി നടപടി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. യോഗത്തില്‍ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗങ്ങളായ രാജി പ്രഖ്യാപിച്ച മന്ത്രി ഇ.പി. ജയരാജനും പി.കെ.ശ്രീമതിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. വിജിലന്‍സ് ക്ലിയറന്‍സ് ഇല്ലാതെയാണ് സുധീറിന്റെ നിയമനമെന്നും അതിനാലാണ് മുഖ്യമന്ത്രിയുടെ അറിവില്ലാതെ പോയതെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നിയമനവിഷയത്തില്&#x200d; തനിക്ക് സംഭവിച്ച പിഴവ് മനസിലായെന്നും ഇനി ആവര്&#x200d;ത്തിക്കില്ലെന്നും തുറന്നുപറഞ്ഞ് പി.കെ. ശ്രീമതി. സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്&#x200d; ഇ.പി ജയരാജനു പിന്നാലെയാണ് ശ്രീമതിയും വിഷയത്തില്&#x200d; തെറ്റുപറ്റിയെന്ന് ഏറ്റുപറഞ്ഞത്. ജയരാജനൊപ്പം ശ്രീമതിക്കുമെതിരെ കേന്ദ്ര കമ്മിറ്റി നടപടി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പാര്&#x200d;ട്ടി വൃത്തങ്ങളില്&#x200d; നിന്നുള്ള വിവരം.</p>
<p>യോഗത്തില്&#x200d; സി.പി.എം. കേന്ദ്രകമ്മിറ്റി അംഗങ്ങളായ രാജി പ്രഖ്യാപിച്ച മന്ത്രി ഇ.പി. ജയരാജനും പി.കെ.ശ്രീമതിക്കുമെതിരെ രൂക്ഷ വിമര്&#x200d;ശനമാണ് ഉയര്&#x200d;ന്നത്. വിജിലന്&#x200d;സ് ക്ലിയറന്&#x200d;സ് ഇല്ലാതെയാണ് സുധീറിന്റെ നിയമനമെന്നും അതിനാലാണ് മുഖ്യമന്ത്രിയുടെ അറിവില്ലാതെ പോയതെന്നും ജയരാജന്&#x200d; യോഗത്തില്&#x200d; വിശദീകരിച്ചു.</p>
<p>എന്നാല്&#x200d; നിയമനങ്ങളില്&#x200d; ജാഗ്രതക്കുറവുണ്ടായെന്നും നടപടിക്രമങ്ങളില്&#x200d; വീഴ്ചയുണ്ടായെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്&#x200d; യോഗത്തില്&#x200d; വ്യക്തമാക്കി.<br />
ജാഗ്രത കാട്ടിയില്ലെന്നു മുതിര്&#x200d;ന്ന നേതാക്കളും കുറ്റപ്പെടുത്തി. എ.കെ.ബാലന്&#x200d;, എളമരം കരീം, പി.കെ.ഗുരുദാസന്&#x200d; തുടങ്ങിയവരാണ് വിമശിച്ചത്.</p>
<p>അധികാരത്തിലെത്തി മാസങ്ങള്&#x200d;ക്കുള്ളില്&#x200d; സര്&#x200d;ക്കാരിനും പാര്&#x200d;ട്ടിക്കുമേറ്റ ആഘാതത്തില്&#x200d; നിന്ന് കരകയറുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.<br />
പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഇ. എം.ഡി. സ്ഥാനത്തേക്ക് വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകന്&#x200d; പി.കെ. സുധീര്&#x200d; നമ്പ്യാരെ നിയമിക്കുകയായിരുന്നു. വിവാദത്തെ തുടര്&#x200d;ന്ന് സുധീറിനെ ഒഴിവാക്കുകയും എം. ബീനയ്ക്ക് പകരം ചുമതല നല്&#x200d;കുകയും ചെയ്തു.</p>
<p>സുധീറിനെ നിയമിച്ച കാര്യം താന്&#x200d; അറിഞ്ഞിട്ടില്ലെന്നും നിയമനം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്&#x200d; വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു നടപടി.</p>
<p>അതേസമയം വര്&#x200d;ഷങ്ങള്&#x200d;ക്കുമുമ്പുണ്ടായ മറ്റൊരു നിയമനവിവാദത്തിന് നേരത്തെ ശ്രീമതി മറുപടിയുമായി രംഗത്തുവന്നിരുന്നു. പാര്&#x200d;ട്ടിയുടെ അറിവോടെയായിരുന്നു തന്റെ മരുമകളെ പേഴ്‌സണല്&#x200d; സ്റ്റാഫില്&#x200d; നിയമിച്ചതെന്ന് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചായിരുന്നു ശ്രീമതിയുടെ മറുപടി. എന്നാല്&#x200d; വിഷയത്തില്&#x200d; പിണറായി എതിര്&#x200d;ത്ത പ്രതികരിച്ചോടെ മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; ശ്രീമതിയുടെ പോസ്റ്റ് ഫെയ്‌സ്ബുക്കില്&#x200d; നിന്നും കാണാതായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-sreemathy-on-appointment-cpm-row-malayalam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.കെ ശ്രീമതിയുടെ മകന്റെ നിയമനം റദ്ദാക്കി</title>
		<link>https://www.chandrikadaily.com/%e0%b4%aa%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86.html</link>
					<comments>https://www.chandrikadaily.com/%e0%b4%aa%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 06 Oct 2016 19:07:13 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[pk sreemathi]]></category>
		<category><![CDATA[sudheer nambiar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=1658</guid>

					<description><![CDATA[കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയുടെ മകന്‍ പി.കെ സുധീര്‍ നമ്പ്യാരെ നിയമിച്ച ഉത്തരവ് വ്യവസായവകുപ്പ് റദ്ദാക്കി. സി.പി.എം നേതാക്കളുടെ മക്കളേയും ബന്ധുക്കളേയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉന്നത പദവികളില്‍ അവരോധിക്കാനുള്ള തീരുമാനം വിവാദമായതിനെ തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം, സുധീറിനെ നീക്കിയതായി വ്യവസായ മന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിറക്കി. സ്ഥാനമേറ്റെടുക്കാന്‍ സുധീര്‍ സമയം ചോദിച്ചത് നല്‍കാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞാണ് നിയമനം റദ്ദാക്കിയതെന്നാണ് വ്യവസായമന്ത്രിയുടെ വിശദീകരണം. വ്യവസായമന്ത്രി ഇ.പി.ജയരാജന്റെ ഭാര്യാസഹോദരി [&#8230;]]]></description>
										<content:encoded><![CDATA[<p>കേരള സ്റ്റേറ്റ് ഇന്&#x200d;ഡസ്ട്രിയല്&#x200d; എന്റര്&#x200d;പ്രൈസസ് മാനേജിങ് ഡയറക്ടറായി സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയുടെ മകന്&#x200d; പി.കെ സുധീര്&#x200d; നമ്പ്യാരെ നിയമിച്ച ഉത്തരവ് വ്യവസായവകുപ്പ് റദ്ദാക്കി. സി.പി.എം നേതാക്കളുടെ മക്കളേയും ബന്ധുക്കളേയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉന്നത പദവികളില്&#x200d; അവരോധിക്കാനുള്ള തീരുമാനം വിവാദമായതിനെ തുടര്&#x200d;ന്നാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്&#x200d;ദേശപ്രകാരം, സുധീറിനെ നീക്കിയതായി വ്യവസായ മന്ത്രിയുടെ ഓഫീസ് വാര്&#x200d;ത്താക്കുറിപ്പിറക്കി. സ്ഥാനമേറ്റെടുക്കാന്&#x200d; സുധീര്&#x200d; സമയം ചോദിച്ചത് നല്&#x200d;കാന്&#x200d; കഴിയില്ലെന്ന കാരണം പറഞ്ഞാണ് നിയമനം റദ്ദാക്കിയതെന്നാണ് വ്യവസായമന്ത്രിയുടെ വിശദീകരണം.</p>
<p>വ്യവസായമന്ത്രി ഇ.പി.ജയരാജന്റെ ഭാര്യാസഹോദരി കൂടിയാണ് പി.കെ ശ്രീമതി. സുധീറിന്റെ നിയമനം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമനത്തെക്കുറിച്ച് അറിയില്ലെന്നും സാധാരണ യോഗ്യരായവരെയാണ് നിയമിക്കാറെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം വന്നത്. നേതാക്കളുടെ മക്കളേയും ബന്ധുക്കളേയും പൊതുമേഖലാസ്ഥാപനങ്ങളുടെ ഉന്നതപദവികളില്&#x200d; അവരോധിക്കാനുള്ള സി.പി.എം തീരുമാനം വിവാദമായിരുന്നു.</p>
<p>കൂടുതല്&#x200d; നേതാക്കളുടെ മക്കള്&#x200d;ക്ക് പദവികള്&#x200d; നല്&#x200d;കാന്&#x200d; സി.പി.എം സെക്രട്ടേറിയേറ്റ് അനുമതി നല്&#x200d;കിട്ടുണ്ട്. മാനേജിങ് ഡയറക്ടര്&#x200d; പദവിക്കായി വ്യവസായവകുപ്പുതന്നെ മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്&#x200d; കാറ്റില്&#x200d;പ്പറത്തിയാണ് നേതാക്കളുടെ മക്കളെ നിയമിക്കാന്&#x200d; നീക്കം നടന്നത്. മുന്&#x200d; മുഖ്യമന്ത്രി ഇ.കെ.നായനാരുടെ കൊച്ചുമകന്&#x200d;, സി.പി.എം സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്റെ മകന്&#x200d;, സംസ്ഥാനസമിതിയംഗം കോലിയക്കോട് കൃഷ്ണന്&#x200d; നായരുടെ മകന്&#x200d; എന്നിവരെയും വിവിധ തസ്തികകളിലേക്ക് പരിഗണിക്കുന്നുണ്ട്. ജ്യേഷ്ഠന്റെ മകന്റെ ഭാര്യയെ കണ്ണൂര്&#x200d; ക്ലേ ആന്റ് സെറാമിക്‌സില്&#x200d; ജനറല്&#x200d; മാനേജരാക്കാനും വ്യവസായമന്ത്രി തീരുമാനിച്ചിരുന്നു.</p>
<p>പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് മാനേജിങ് ഡയറക്ടര്&#x200d;മാരെ ക്ഷണിച്ചുകൊണ്ട് ജൂണില്&#x200d; പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ മറവിലാണ് നിയമനങ്ങള്&#x200d;. എന്നാല്&#x200d; ആവശ്യപ്പെട്ട യോഗ്യതകളെല്ലാം നേതാക്കളുടെ മക്കള്&#x200d;ക്കും ബന്ധുക്കള്&#x200d;ക്കുമായി അട്ടിമറിക്കപ്പെട്ടു. 45 മുതല്&#x200d; 55 വയസുവരെ പ്രായമുള്ളരില്&#x200d; നിന്നാണ് അപേക്ഷ ക്ഷണിച്ചതെങ്കിലും നിയമിക്കപ്പെടാന്&#x200d; പോകുന്നവരില്&#x200d; പലരുടേയും വയസ് ഇതില്&#x200d; താഴെയാണ്. ഭരണത്തിലിരിക്കുമ്പോള്&#x200d; സ്വജനപക്ഷപാതമെന്ന തെറ്റുതിരുത്തല്&#x200d; രേഖയിലേയും പാലക്കാട് പ്ലീനത്തിലേയും സ്വയംവിമര്&#x200d;ശനങ്ങളെ പാടെ തള്ളിക്കളഞ്ഞാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.</p>
<p>ബിരുദധാരിയും നിലവില്&#x200d; ഒരു പ്രമുഖ സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി.കെ സുധീര്&#x200d; നമ്പ്യാര്&#x200d; ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നല്&#x200d;കിയതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാല്&#x200d; ചുമതല ഏറ്റെടുക്കാന്&#x200d; സാവകാശം അഭ്യര്&#x200d;ത്ഥിച്ച് സുധീര്&#x200d; മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കത്തു നല്&#x200d;കിയിരുന്നു. തുടര്&#x200d;ന്ന് സമയം നീട്ടി നില്&#x200d;കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനം റദ്ദാക്കിയതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, കെ.എസ്.ഐ.ഇ എം.ഡിയുടെ ചുമതല കെ.എസ്.ഐ.ഡി.സി എം.ഡി ഡോ.എം ബീനക്ക് നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%aa%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
