<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>PKFIROS &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pkfiros/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 17 Sep 2025 04:06:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>PKFIROS &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;തെളിവ് പുറത്തുവന്നതിന് ശേഷം ഒരാളെ കാണാനില്ല&#8217;; മലയാളം സര്‍വകലാശാല ഭൂമി ഇടപാടില്‍ കെ.ടി ജലീലിനെതിരെ വിമര്‍ശനവുമായി പി.കെ ഫിറോസ്</title>
		<link>https://www.chandrikadaily.com/one-missing-after-evidence-emerges-pk-feroze-criticizes-kt-jaleel-in-malayalam-university-land-deal.html</link>
					<comments>https://www.chandrikadaily.com/one-missing-after-evidence-emerges-pk-feroze-criticizes-kt-jaleel-in-malayalam-university-land-deal.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 17 Sep 2025 04:06:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ktjaleel]]></category>
		<category><![CDATA[malayalamuniversity]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PKFIROS]]></category>
		<category><![CDATA[TOUTHLEAGUE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354527</guid>

					<description><![CDATA[മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കല്‍ ഇടപാടില്‍ മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് നേരിട്ട് പങ്ക് ഉണ്ടെന്നതിനുള്ള രേഖകള്‍ പി.കെ ഫിറോസ് ഇന്നലെ പുറത്തുവിട്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>മലയാളം സര്&#x200d;വകലാശാലയുടെ ഭൂമിതട്ടിപ്പില്&#x200d; നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്&#x200d; പുറത്ത് വന്നതിന് ശേഷം ഒരാളെ കാണാനില്ലെന്ന് കെ.ടി ജലീലിനെതിരെ പരോക്ഷ വിമര്&#x200d;ശനവുമായി പി.കെ ഫിറോസ്. മലയാളം സര്&#x200d;വകലാശാല ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഫിറോസും ജലീലും നിരന്തരമായി സമൂഹ മാധ്യമത്തിലും പുറത്തും ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടത്തി കൊണ്ടിരിക്കുകയാണ്.</p>
<p>മലയാളം സര്&#x200d;വകലാശാല ഭൂമി ഏറ്റെടുക്കല്&#x200d; ഇടപാടില്&#x200d; മുന്&#x200d; ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് നേരിട്ട് പങ്ക് ഉണ്ടെന്നതിനുള്ള രേഖകള്&#x200d; പി.കെ ഫിറോസ് ഇന്നലെ പുറത്തുവിട്ടിരുന്നു. 2017ല്&#x200d; നിര്&#x200d;ത്തിവെച്ച ഭൂമി ഏറ്റെടുക്കല്&#x200d; നടപടികള്&#x200d; കെ.ടി ജലീല്&#x200d; ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് പുനരാരംഭിച്ചതെന്ന് പി.കെ ഫിറോസ് പറഞ്ഞു.</p>
<p>സ്ഥലം ഏറ്റെടുപ്പിന് ഫണ്ട് അനുവദിക്കാന്&#x200d; മന്ത്രിസഭയില്&#x200d; വെച്ച നോട്ടിന്റെയും 2017ല്&#x200d; ഭൂമി ഏറ്റെടുക്കല്&#x200d; നിര്&#x200d;ത്തി വെച്ചതിന്റെയും രേഖകളാണ് ഫിറോസ് പുറത്തു വിട്ടത്. മലയാളം സര്&#x200d;വകലാശാലക്ക് ഏറ്റെടുക്കേണ്ട ഭൂമിക്ക് വില നിശ്ചയിച്ചത് മുതല്&#x200d; നിര്&#x200d;ണായക തീരുമാനങ്ങള്&#x200d; എടുത്തത് 2016ല്&#x200d; എല്&#x200d;ഡിഎഫ് സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നതുമുതലാണെന്ന് ഫിറോസ് പറഞ്ഞു.</p>
<p>പി.കെ ഫിറോസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</p>
<p>കണ്ടവരുണ്ടോ?</p>
<p>ഞാന്&#x200d; ഒരു പത്രസമ്മേളനം നടത്തിയാല്&#x200d; മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; മറുപടി പത്രസമ്മേളനം നടത്തിയിരുന്ന, ഫെയിസ്ബുക്കില്&#x200d; പോസ്റ്റിട്ടാല്&#x200d; മിനുറ്റുകള്&#x200d;ക്കുള്ളില്&#x200d; മറുപടി നല്&#x200d;കിയിരുന്ന ഒരാളെ ഇന്നലെ മുതല്&#x200d; കാണാനില്ല. മലയാളം സര്&#x200d;വകലാശാലയുടെ ഭൂമിതട്ടിപ്പില്&#x200d; നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്&#x200d; പുറത്ത് വന്നതിന് ശേഷമാണ് ആളെ കാണാതായത്.</p>
<p>കണ്ട് പിടിക്കാനുള്ള അടയാളങ്ങള്&#x200d;;</p>
<p>മുസ്ലിം ലീഗ്, ദോത്തി ചലഞ്ച്, ദുബായ് ദുബായ് എന്നിങ്ങനെ ഇടക്കിടെ വിളിച്ചു പറയും. പോരാത്തതിന് സ്വജനപക്ഷപാതം നടത്തിയതിന്റെ പേരില്&#x200d; മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടി വന്നതിന്റെ പകയും നിരാശയും മുഖത്ത് കാണാം. പിടിക്കപ്പെടുമെന്നുറപ്പായാല്&#x200d; ഖുര്&#x200d;ആന്&#x200d; ഉയര്&#x200d;ത്തിക്കാണിച്ച് രക്ഷപ്പെടാന്&#x200d; ശ്രമിക്കും. കണ്ടെത്തുന്നവര്&#x200d; ഉടനെ അറിയിക്കുക.</p>
<p>മകനേ തിരിച്ചു വരൂ. എല്ലാവരും കാത്തിരിക്കുകയാണ്??</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/one-missing-after-evidence-emerges-pk-feroze-criticizes-kt-jaleel-in-malayalam-university-land-deal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊട്ടിഘോഷിക്കാതെ കേരളത്തിന് 19 ട്രെയിനുകള്&#x200d;; യു.പി.എ സര്&#x200d;ക്കാര്&#x200d; രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്&#x200d; പഠിപ്പിക്കേണ്ട സമയമെന്ന് പി കെ ഫിറോസ്</title>
		<link>https://www.chandrikadaily.com/pkfirosfacebookpostonupagov.html</link>
					<comments>https://www.chandrikadaily.com/pkfirosfacebookpostonupagov.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 15 Apr 2023 02:32:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[indian railway]]></category>
		<category><![CDATA[PKFIROS]]></category>
		<category><![CDATA[upagovernment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248006</guid>

					<description><![CDATA[ബ്രിട്ടീഷുകാര്&#x200d; ചവച്ചു തുപ്പിയ ഇന്ത്യയെ ഇന്നീ കാണുന്ന നിലയില്&#x200d; കെട്ടിപ്പടുത്തതെങ്ങിനെയെന്ന് കൂടി അവരെ പഠിപ്പിക്കാന്&#x200d; കഴിയണം.]]></description>
										<content:encoded><![CDATA[<p>വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിലെത്തിയതിന്റെ അതിരുവിട്ട ആഘോഷങ്ങൾ തുടര്&#x200d;ന്നുകൊണ്ടിരിക്കുമ്പോൾ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുകയാണ് . കേരളത്തിന് ഒരു ട്രെയിന്&#x200d; അനുവദിച്ചത് ആഘോഷമാക്കുന്നവർ ചരിത്രത്തില്&#x200d; യുപിഎ സര്&#x200d;ക്കാര്&#x200d; രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്&#x200d; കൂടി പഠിപ്പിക്കേണ്ട സമയമാണിതെന്ന് പി.കെ.ഫിറോസ് കുറിച്ചു .</p>
<p>അഹമ്മദ് സാഹിബ് റെയില്&#x200d;വേ മന്ത്രിയായ 19 മാസക്കാലയളവ് മാത്രമെടുത്ത് നോക്കൂ. കേരളത്തിലേക്ക് മാത്രം പുതിയ 19 ട്രെയിന്&#x200d;! ഇപ്പോ ഒരു ട്രെയിന്&#x200d; വരുമ്പോഴുള്ള ആഘോഷം കാണുമ്പോള്&#x200d; നമ്മള്&#x200d; പ്രചരണ രംഗത്ത് എവിടെയായിരുന്നു നിന്നിരുന്നത് എന്ന് ഓര്&#x200d;ത്ത് പോവുകയാണ്. അദ്ദേഹം പറയുന്നു.</p>
<p>പി കെ ഫിറോേസിന്റെ ഫേസ്ബുക്ക് കുറിപ്പ് :</p>
<p>യു.പി.എ രാജ്യം ഭരിച്ചിരുന്ന സമയം ഓര്&#x200d;ത്ത് പോവുകയാണ്. റെയില്&#x200d;വേയില്&#x200d; തന്നെ എന്ത് മാത്രം വികസനമായിരുന്നു. ഉദാഹരണത്തിന് അഹമ്മദ് സാഹിബ് റെയില്&#x200d;വേ മന്ത്രിയായ 19 മാസക്കാലയളവ് മാത്രമെടുത്ത് നോക്കൂ. കേരളത്തിലേക്ക് മാത്രം പുതിയ 19 ട്രെയിന്&#x200d;! ഇപ്പോ ഒരു ട്രെയിന്&#x200d; വരുമ്പോഴുള്ള ആഘോഷം കാണുമ്പോള്&#x200d; നമ്മള്&#x200d; പ്രചരണ രംഗത്ത് എവിടെയായിരുന്നു നിന്നിരുന്നത് എന്ന് ഓര്&#x200d;ത്ത് പോവുകയാണ്.</p>
<p>അവിടെയും തീരുന്നില്ല. മറ്റൊന്ന് തൊഴിലുറപ്പ് പദ്ധതിയാണ്. ഗ്രാമങ്ങളിലെ വീട്ടമ്മമാര്&#x200d;ക്ക് നേരിട്ട് പണമെത്തിച്ച പദ്ധതി. ലോകം മുഴുവന്&#x200d; സാമ്പത്തിക മാന്ദ്യമനുഭവിച്ചപ്പോഴും ഇന്ത്യ തകരാതെ പിടിച്ചു നിന്നതിന്റെ പിന്നില്&#x200d; മന്&#x200d;മോഹന്&#x200d;സിംഗിന്റെ ഈ മാന്ത്രിക വിദ്യയായിരുന്നു. എന്നാലീ പദ്ധതി യു.പി.എയുടേതായിരുന്നെന്ന് എത്ര പേര്&#x200d;ക്കറിയാം. വന്ന് വന്ന് ഗോവിന്ദന്&#x200d; മാഷ് വരെ ഇത് സി.പി.എമ്മിന്റെ പദ്ധതിയാണെന്ന് അവകാശപ്പെടുന്ന കാലം വന്നില്ലേ</p>
<p>വിവരാവകാശ നിയമവും വിദ്യാഭ്യാസ അവകാശ നിയമവുമടക്കം എത്രയെത്ര കാര്യങ്ങള്&#x200d;! നെഹ്‌റുവിന്റെ ആദ്യ മന്ത്രിസഭ മുതല്&#x200d; പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാന്&#x200d; നടത്തിയ എന്തെല്ലാം പരിശ്രമങ്ങള്&#x200d;. അണക്കെട്ടുകള്&#x200d;, പഞ്ചവല്&#x200d;സര പദ്ധതികള്&#x200d;, ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;, ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്&#x200d;…</p>
<p>പക്ഷേ ഇന്ത്യയിലെ എത്ര ശതമാനം ജനങ്ങള്&#x200d;ക്ക് ഇതൊക്കെ അറിയാം? 2000 രൂപ നോട്ടില്&#x200d; ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കാന്&#x200d; കഴിയുന്ന ഒരു ജനതയാക്കി അവരെ മാറ്റിയിരിക്കുന്നു. 2014 ന് ശേഷമാണ് ഇന്ത്യയുണ്ടായതെന്ന് അവര്&#x200d; വിശ്വസിക്കുന്നു. അത് കൊണ്ട് ഇന്ത്യയെ വീണ്ടെടുക്കാന്&#x200d;, സവര്&#x200d;ക്കര്&#x200d; മാപ്പെഴുതിക്കൊണ്ടിരുന്നപ്പോള്&#x200d; സ്വാതന്ത്ര്യം നേടാന്&#x200d; പടപൊരുതിയവരുടെ ചരിത്രം മാത്രം പഠിപ്പിച്ചാല്&#x200d; പോരാ; ബ്രിട്ടീഷുകാര്&#x200d; ചവച്ചു തുപ്പിയ ഇന്ത്യയെ ഇന്നീ കാണുന്ന നിലയില്&#x200d; കെട്ടിപ്പടുത്തതെങ്ങിനെയെന്ന് കൂടി അവരെ പഠിപ്പിക്കാന്&#x200d; കഴിയണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pkfirosfacebookpostonupagov.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരോഗ്യ വകുപ്പില്&#x200d; കൂട്ട പിന്&#x200d;വാതില്&#x200d; നിയമനം : യൂത്ത് ലീഗ്</title>
		<link>https://www.chandrikadaily.com/youthleaguepkfiroshealthdepartment.html</link>
					<comments>https://www.chandrikadaily.com/youthleaguepkfiroshealthdepartment.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 02 Apr 2023 06:57:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[healthdepartment]]></category>
		<category><![CDATA[PKFIROS]]></category>
		<category><![CDATA[youth league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245854</guid>

					<description><![CDATA[10,000 രൂപ മുതല്&#x200d; 45,000 രൂപ വരെ ശമ്പളനിരക്കുള്ള ജോലികള്&#x200d; ആണ് ഈ രീതിയില്&#x200d; പാര്&#x200d;ട്ടി നിയമനങ്ങള്&#x200d; നടത്തിക്കൊണ്ടിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ദേശീയ ആയുര്&#x200d;മിഷന്റെ കീഴില്&#x200d; സംസ്ഥാനത്ത് തൊള്ളായിരത്തോളം പിന്&#x200d;വാതില്&#x200d; നിയമനങ്ങള്&#x200d; ആണ് ഈ സര്&#x200d;ക്കാര്&#x200d; നടത്തിയിട്ടുള്ളതെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.</p>
<p>പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരെയും നേതാക്കളുടെ ബന്ധുക്കളെയും മാനദണ്ഠങ്ങള്&#x200d; കാറ്റില്&#x200d; പറത്തിയാണ് ആരോഗ്യ വകുപ്പ് വഴി നിയമനം നടത്തിയിട്ടുള്ളത്. മതിയായ പരസ്യം നല്&#x200d;കാതെയും ഉദ്യോഗാര്&#x200d;ത്ഥികള്&#x200d;ക്ക് വേക്കന്&#x200d;സി സംബന്ധിച്ച് വിവരങ്ങള്&#x200d; ലഭ്യമാക്കെതെയും മുന്&#x200d;കൂട്ടി തയ്യാറാക്കിയ ലിസ്റ്റില്&#x200d; ഉള്ളവര്&#x200d;ക്ക് പങ്കെടുക്കാന്&#x200d; കഴിയുന്ന രീതിയിലുമാണ് ഇന്റര്&#x200d;വ്യൂകള്&#x200d; സംഘടിപ്പിക്കുന്നത്.</p>
<p>10,000 രൂപ മുതല്&#x200d; 45,000 രൂപ വരെ ശമ്പളനിരക്കുള്ള ജോലികള്&#x200d; ആണ് ഈ രീതിയില്&#x200d; പാര്&#x200d;ട്ടി നിയമനങ്ങള്&#x200d; നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യം താത്കാലിക നിയമനം പിന്നീട് സ്ഥിരം നിയമനം എന്ന രീതിയില്&#x200d; ആണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇതേ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും നിയമനങ്ങള്&#x200d; റദ്ദ് ചെയ്ത് സുതാര്യമായ രീതിയില്&#x200d; ഇന്റര്&#x200d;വ്യൂ നടത്തി നിയമനങ്ങള്&#x200d; നടത്തണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെടുന്നു.</p>
<p>മലപ്പുറം ജില്ലയിലെ എടക്കര ഗവണ്&#x200d;മെന്റ് ആശുപത്രിയില്&#x200d; മാത്രം ആകെ 28 ജീവനക്കാരില്&#x200d; 3 സ്ഥിരം ജീവനക്കാരും 12 താത്കാലിക ജീവനക്കാരും പാര്&#x200d;ട്ടി നിയമനങ്ങളാണ്. താത്കാലിക ജീവനക്കാര്&#x200d; സ്ഥിരം നിയമനം ലഭിക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങള്&#x200d; ഇതിനകം ആരംഭിച്ച് കഴിഞ്ഞുവെന്നും പി.കെ ഫിറോസ് പറഞ്ഞു. പി. ഇസ്മായില്&#x200d; (സംസ്ഥാന ട്രഷറര്&#x200d;) ഫൈസല്&#x200d; ബാഫഖി തങ്ങള്&#x200d; (സംസ്ഥാന വൈസ് പ്രസിഡന്റ്)<br />
എന്നിവർ പത്രസമ്മേളനത്തില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youthleaguepkfiroshealthdepartment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.കെ ഫിറോസിന് ഉജ്ജ്വല സ്വീകരണം; പിണറായി വിജയന്റെ അധികാര ധാര്&#x200d;ഷ്ട്ര്യത്തിനെതിരെ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/a-rousing-reception-for-pk-feroze-protest-against-pinarayi-vijayans-arrogance.html</link>
					<comments>https://www.chandrikadaily.com/a-rousing-reception-for-pk-feroze-protest-against-pinarayi-vijayans-arrogance.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Wed, 08 Feb 2023 13:40:25 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PKFIROS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236727</guid>

					<description><![CDATA[കള്ളക്കേസില്&#x200d; കുടുക്കി ജയിലിടച്ച് പതിനാറ് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ച് കോഴിക്കോട് എത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസിന് ആവേശോജ്ജ്വല സ്വീകരണം.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : കള്ളക്കേസില്&#x200d; കുടുക്കി ജയിലിടച്ച് പതിനാറ് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ച് കോഴിക്കോട് എത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസിന് ആവേശോജ്ജ്വല സ്വീകരണം. പിണറായി വിജയന്റെ അധികാര ധാര്&#x200d;ഷ്ട്ര്യത്തിനെതിരെയുള്ള യുവതയുടെ പ്രതിഷേധമായി സ്വീകരണ സമ്മേളനം മാറി. ഇന്നലെ ജാമ്യം ലഭിച്ചതിനെ തുടര്&#x200d;ന്ന് പ്രവര്&#x200d;ത്തകരുടെ അഭിപ്രായം മാനിച്ച് സംസ്ഥാന കമ്മറ്റി പൊടുന്നനെ തീരുമാനിച്ച സ്വീകരണ സമ്മേളനത്തിലേക്ക് ജനങ്ങള്&#x200d; ഒഴുകിയെത്തി. 4.30ന് കോഴിക്കോട് റെയില്&#x200d;വേ സ്റ്റേഷനില്&#x200d; എത്തിയ ഫിറോസിനെ പ്രകടനമായാണ് സ്വീകരണ സമ്മേളന വേദിയായ മുതലക്കുളത്തേക്ക് ആനയിച്ചത്. രാവിലെ 9.10ന് കൊച്ചുവേളിയില്&#x200d; നിന്നും ട്രെയിന്&#x200d; മാര്&#x200d;ഗം പുറപ്പെട്ട ഫിറോസിന് ജില്ല കമ്മറ്റികളുടെ നേതൃത്വത്തില്&#x200d; കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്&#x200d;, ഷൊര്&#x200d;ണ്ണൂര്&#x200d; സ്റ്റേഷനുകളില്&#x200d; സ്വീകരണം നല്&#x200d;കുകയുണ്ടായി.</p>
<p>മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്&#x200d; ഇടത് ദുര്&#x200d;ഭരണത്തിനെതിരെ സേവ് കേരള എന്ന മുദ്യാവാക്യവുമായി ജനുവരി 18ന് നടത്തിയ സെക്രട്ടറിയേറ്റ് മാര്&#x200d;ച്ചിനെ തുടര്&#x200d;ന്നാണ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് ഉള്&#x200d;പ്പെടെ ഇരുപത്തിയെട്ട് പ്രവര്&#x200d;ത്തകരെ കള്ളക്കേസില്&#x200d; കുടുക്കി റിമാന്റ് ചെയ്തത്. പ്രവര്&#x200d;ത്തകരെ ജനുവരി 18ന് തന്നെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യുകയുണ്ടായിരുന്നു. സഹപ്രവര്&#x200d;ത്തകരുടെ കേസ് സംബന്ധമായ കാര്യങ്ങള്&#x200d;ക്കായി തിരുവനന്തപുരത്ത് തുടര്&#x200d;ന്ന ഫിറോസിനെ ജനുവരി 23നാണ് പോലീസ് അറസ്റ്റ് ചെയ്തത. 14ദിവസത്തെ ജയില്&#x200d;വാസത്തെ തുടര്&#x200d;ന്ന് പ്രവര്&#x200d;ത്തകര്&#x200d; കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് ഇറങ്ങുകയുണ്ടായിരുന്നു. അവര്&#x200d;ക്കും സ്വീകരണം നല്&#x200d;കി.</p>
<p>മുതലക്കുളത്ത് നടന്ന സ്വീകരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്&#x200d; ഹാജി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്&#x200d; പി. ഇസ്മായില്&#x200d; അധ്യക്ഷത വഹിച്ചു.</p>
<p>മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുറഹിമാന്&#x200d; രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സി.കെ സുബൈര്&#x200d;, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു. സി രാമന്&#x200d;, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ഉമ്മര്&#x200d; പാണ്ടികശാല, ജനറല്&#x200d; സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്&#x200d;, ട്രഷറര്&#x200d; പാറക്കല്&#x200d; അബ്ദുള്ള, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലി, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഫൈസല്&#x200d; ബാഫഖി തങ്ങള്&#x200d;, അഷ്‌റഫ് എടനിര്&#x200d;, സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീര്&#x200d;, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, , മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്&#x200d;, കോഴിക്കോട് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്&#x200d;, ജനറല്&#x200d; സെക്രട്ടറി ടി. മൊയ്തീന്&#x200d; കോയ, പ്രസംഗിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് മറുപടി പ്രസംഗം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.കെ. മുഹമ്മദലി സ്വാഗതവും ടി.പി.എം ജിഷാന്&#x200d; നന്ദിയും പറഞ്ഞു.</p>
<p>മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗങ്ങള്&#x200d; ആയ ശരീഫ് കുറ്റൂര്&#x200d;, നസീര്&#x200d; നല്ലൂര്&#x200d;, പി. സി നസീര്&#x200d;, എം. പി നവാസ്, സി. കെ ആരിഫ്, പി. എം മുസ്തഫ തങ്ങള്&#x200d;, റിയാസ് നാലകത്ത്, കെ.എം.എ. റഷീദ്, സി. ജാഫര്&#x200d; സാദിഖ്, എ. സിജിത്ത് ഖാന്&#x200d;, റഫീഖ് കൂടത്തായി, ഗുലാം ഹസ്സന്&#x200d; ആലംഗീര്&#x200d;, കുരിക്കള്&#x200d; മുനീര്&#x200d;, ദേശീയ കമ്മിറ്റി അംഗങ്ങള്&#x200d; ആയ ആഷിഖ് ചെലവൂര്&#x200d;, സി. കെ ഷാക്കിര്&#x200d; സംബന്ധിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-rousing-reception-for-pk-feroze-protest-against-pinarayi-vijayans-arrogance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂത്ത്‌ലീഗ് സംസ്ഥാനവ്യാപകമായി എസ്.പി ഓഫീസ് ധര്&#x200d;ണ നടത്തി</title>
		<link>https://www.chandrikadaily.com/amyl-dharna.html</link>
					<comments>https://www.chandrikadaily.com/amyl-dharna.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 27 Jan 2023 06:20:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dharna]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[PKFIROS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234658</guid>

					<description><![CDATA[സംസ്ഥാന ജനറല്&#x200d; സെ്ക്രട്ടറി പി.കെ ഫിറോസിനെ ഉള്&#x200d;പ്പെടെ കള്ളക്കേസില്&#x200d; കുടുക്കി ജയിലിലിടച്ചതിനെതിരെ വലിയ ്പ്രതിഷേധമാണ് ഉയര്&#x200d;ന്നത്.]]></description>
										<content:encoded><![CDATA[<p>സേവ് കേരള മാര്&#x200d;ച്ച് എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി സംസ്ഥാനത്തെ മുഴുവന്&#x200d; എസ്.പി ഓഫീസുകളിലേക്ക് മാര്&#x200d;ച്ച് നടത്തി. പ്രവര്&#x200d;ത്തകരുടെ ആവേശം കൊണ്ട് ധര്&#x200d;ണകള്&#x200d; ഉജ്വലവും സംസ്ഥാനസര്&#x200d;ക്കാരിന്&#x200d;രെ നെറികേടുകള്&#x200d;ക്കെതിരായ താക്കീതുമായി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d;, നജീബ് കാന്തപുരം എം.എല്&#x200d;.എ തുടങ്ങിയവര്&#x200d; വിവിധ ജില്ലകളില്&#x200d; ധര്&#x200d;ണ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറല്&#x200d; സെ്ക്രട്ടറി പി.കെ ഫിറോസിനെ ഉള്&#x200d;പ്പെടെ കള്ളക്കേസില്&#x200d; കുടുക്കി ജയിലിലിടച്ചതിനെതിരെ വലിയ ്പ്രതിഷേധമാണ് ഉയര്&#x200d;ന്നത്.</p>
<p>മുസ്ലിം യൂത്ത്‌ലീഗ് സേവ് കേരളമാര്&#x200d;ച്ചിന്റെ മറവില്&#x200d; യൂത്ത്‌ലീഗ് പ്രവര്&#x200d;ത്തകരെ വേട്ടയാടുന്ന പോലീസ് അതിക്രമങ്ങള്&#x200d;ക്കെതിരെ കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മീഷണര്&#x200d; ഓഫിസിന് മുന്നില്&#x200d; നടത്തിയ പ്രതിഷേധ ധര്&#x200d;ണ്ണ അധികാരികള്&#x200d;ക്കെതിരെയുള്ള താക്കീതായി മാറി. ധര്&#x200d;ണ്ണ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്&#x200d; അധ്യക്ഷത വഹിച്ചു. ജനറല്&#x200d; സെക്രട്ടറി ടി മൊയ്തീന്&#x200d; കോയ സ്വാഗതവും കെ എം എ റഷീദ് നന്ദിയും പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്&#x200d; സെക്രട്ടറി എം എ റസാക്ക് മാസ്റ്റര്&#x200d;, ദേശീയ ഓര്&#x200d;ഗനൈസിങ്ങ് ടി പി അഷ്റഫലി, സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്&#x200d; ബാഫഖി തങ്ങള്&#x200d;, ആഷിക് ചെലവൂര്&#x200d;, സി ജാഫര്&#x200d; സാദിക്ക്, എ ഷിജിത്ത് ഖാന്&#x200d; തുടങ്ങിയവര്&#x200d; പ്രസംഗിച്ചു. ഷഫീക് അരക്കിണര്&#x200d;, എം പി ഷാജഹാന്&#x200d;, വി അബ്ദുല്&#x200d; ജലീല്&#x200d;, എസ് വി ഷൗലീക്ക്, കെ പി സുനീര്&#x200d;, എം കെ ഹംസ, റഫീഖ് കൂടത്തായി, അനീസ് തോട്ടുങ്ങല്&#x200d;, ഇ ഹാരിസ്, അന്&#x200d;വര്&#x200d; ഷാഫി, റിഷാദ് പുതിയങ്ങാടി, സിറാജ് കിണാശ്ശേരി, കുഞ്ഞി മരക്കാര്&#x200d;, മന്&#x200d;സൂര്&#x200d; മാങ്കാവ്, വി പി എ ജലീല്&#x200d;, എം നസീഫ്, സുബൈര്&#x200d; വെള്ളിമാട്കുന്ന്, ഫാസില്&#x200d; നടേരി, കെ ജാഫര്&#x200d; സാദിക്ക്, സമദ് നടേരി, എസ് എം ബാസിത്ത്, സലീം മിലാസ്, സിദ്ധീഖ് തെക്കയില്&#x200d;, ഷാഫി സകരിയ, എ എഫ് റിയാസ്, ഒ കെ ഇസ്മായില്&#x200d;, റാഫി മുണ്ടുപാറ, എ ജാഫര്&#x200d;, ഫസല്&#x200d; കൊമ്മേരി, റഹ്മത്ത് കടലുണ്ടി, സാബിത്ത് മായനാട് എന്നിവര്&#x200d; ധര്&#x200d;ണ്ണക്ക് നേതൃത്വം നല്&#x200d;കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amyl-dharna.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനാധിപത്യത്തെ അടിച്ചമർത്താൻ ആർക്കും കഴിയില്ല എന്നോർമിക്കണം-പി. .കെ കുഞ്ഞാലിക്കുട്ടി.</title>
		<link>https://www.chandrikadaily.com/pkk-firos-arrest.html</link>
					<comments>https://www.chandrikadaily.com/pkk-firos-arrest.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 23 Jan 2023 08:28:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[PKFIROS]]></category>
		<category><![CDATA[PKK]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234162</guid>

					<description><![CDATA[സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അനാവശ്യ സമരങ്ങൾ പോലുമുണ്ടാക്കി അതിന്റെ സാധ്യതകളെ പോലും ഉപയോഗപ്പെടുത്തി അതിലൂടെ അധികാരത്തിൽ വന്ന ഇടതുപക്ഷസർക്കാർ ജനകീയ സമരങ്ങളോട് ഇപ്പോൾ കാണിക്കുന്ന അസഹിഷ്ണുത  അത്ഭുതപ്പെടുത്തുന്നതാണെന്ന്
മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി]]></description>
										<content:encoded><![CDATA[<div dir="auto">സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അനാവശ്യ സമരങ്ങൾ പോലുമുണ്ടാക്കി അതിന്റെ സാധ്യതകളെ പോലും ഉപയോഗപ്പെടുത്തി അതിലൂടെ അധികാരത്തിൽ വന്ന ഇടതുപക്ഷസർക്കാർ ജനകീയ സമരങ്ങളോട് ഇപ്പോൾ കാണിക്കുന്ന അസഹിഷ്ണുത  അത്ഭുതപ്പെടുത്തുന്നതാണെന്ന്<br />
മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി</div>
<div dir="auto"></div>
<div dir="auto">മുസ്‌ലിം യൂത്ത് ലീഗ് സേവ് കേരള മാർച്ചിനെ അതിക്രൂരമായാണ് പോലീസ് നേരിട്ടത്. ശേഷം മുപ്പതോളം മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകരെ ജയിലിലടക്കുകയും ചെയ്തു. അവർക്കെതിരിലെല്ലാം ഇല്ലാകഥകൾ ഉണ്ടാക്കിയാണ് കേസ്സെടുത്തത്.</div>
<div dir="auto">ഇപ്പോൾ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണ്. ഇത്തരം ഭയപ്പെടുത്തലുകൾക്ക് വഴങ്ങാൻ കഴിയില്ല. സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരിൽ ഇനിയും ഉച്ചത്തിൽ സംസാരിക്കുകയും വേണ്ടിവന്നാൽ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നിൽ നിൽക്കുകയും ചെയ്യും.</div>
<div dir="auto">ജനാധിപത്യത്തെ അടിച്ചമർത്താൻ ആർക്കും കഴിയില്ല എന്നോർമിക്കണം.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pkk-firos-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സേവ് കേരള മാർച്ച് :മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തു.</title>
		<link>https://www.chandrikadaily.com/1asdcmyl-pk-firos-arrest.html</link>
					<comments>https://www.chandrikadaily.com/1asdcmyl-pk-firos-arrest.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 23 Jan 2023 08:07:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PKFIROS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234152</guid>

					<description><![CDATA[അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് മുസ്‌ലിം യുത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജില്ല ആസ്ഥാനത്തും പഞ്ചായത്ത്‌ തലത്തിലും പ്രകടനം നടത്താൻ സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാ
നം ചെയ്യുന്നു.]]></description>
										<content:encoded><![CDATA[<div dir="auto"> ഇടത് ദുർഭരണത്തിനെതിരെ സേവ് കേരള മാർച്ച് എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 18ന് നടത്തിയ മാർച്ചിന്റെ പേരിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സാഹിബിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  ഉച്ചക്ക് ഒരുമണിയോടെ തിരുവനന്തപുരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കന്റോണ്&#x200d;മെന്റ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്ത് കോടതിയില്&#x200d; ഹാജരാക്കി. സേവ് കേരള മാര്&#x200d;ച്ചിന്റെ പേരിലെടുത്ത കേസിലെ 28 പേരില്&#x200d; ഒന്നാം പ്രതിയാണ് പി.കെ ഫിറോസ്.<br />
18ന്  അറസ്റ്റ് ചെയ്യപ്പെട്ട  പ്രവർത്തകർ ഇപ്പോളും റിമാന്റിൽ തുടരുകയാണ്.  അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് മുസ്‌ലിം യുത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജില്ല ആസ്ഥാനത്തും പഞ്ചായത്ത്‌ തലത്തിലും പ്രകടനം നടത്താൻ സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാ<br />
നം ചെയ്യുന്നു.</div>
<div dir="auto"></div>
<div dir="auto">&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;<wbr />&#8212;&#8212;&#8212;&#8212;&#8212;&#8212;&#8212;</div>
<div dir="auto"></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1asdcmyl-pk-firos-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സേവ് കേരള മാര്&#x200d;ച്ച് ആരംഭിച്ചു ;ജനവിരുദ്ധത നയമാക്കിയ ഇടതുസര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/savekerlamarch-myl.html</link>
					<comments>https://www.chandrikadaily.com/savekerlamarch-myl.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 18 Jan 2023 05:47:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PKFIROS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233239</guid>

					<description><![CDATA[മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്&#x200d; കാലിത്തൊഴുത്ത് നിര്&#x200d;മിക്കാന്&#x200d; 42 ലക്ഷവും നീന്തല്&#x200d;ക്കുളം നവീകരിക്കാന്&#x200d; 31 ലക്ഷവുമാണ് അനുവദിച്ചത്. ജനസുരക്ഷയിലെ ആഭ്യന്തര വകുപ്പിന്റെ പാളിച്ച, ലഹരി മാഫിയയുടെ വളര്&#x200d;ച്ച, സാമ്പത്തിക പ്രതിസന്ധി, അഴിമതി, പിന്&#x200d;വാതില്&#x200d; നിയമനം, വിലക്കയറ്റം..]]></description>
										<content:encoded><![CDATA[<p><strong>പി.കെ ഫിറോസ്</strong><br />
<strong>ജന.സെക്രട്ടറി, സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ്</strong></p>
<p>അധികാര ദുര്&#x200d;വിനിയോഗവും എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയും കാരണം കേരളം പിറകോട്ട് സഞ്ചരിക്കുകയാണ്. സര്&#x200d;ക്കാരിന്റെ പ്രായോഗിക ശേഷി നഷ്ടപ്പെട്ടെന്ന് മാത്രമല്ല, ജനദ്രോഹ നടപടികളും സമീപനങ്ങളും സ്വീകരിക്കുക കൂടി ചെയ്യുന്നത്തോടെ പൊതുജനത്തോടുള്ള നിഷേധാത്മക സമീപനം ആവര്&#x200d;ത്തിക്കുകയും ചെയ്യുന്നു. എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാരിന്റെ പ്രവര്&#x200d;ത്തന കണക്കുപുസ്തകം ഓഡിറ്റിന് വിധേയമാക്കുമ്പോള്&#x200d; ജനക്ഷേമപരമായി എടുത്തുകാണിക്കാന്&#x200d; ഒന്നുമില്ലെന്നു മാത്രമല്ല പൊതുജന ദ്രോഹങ്ങളുടെ നീണ്ടനിരതന്നെ കാണാനും കഴിയും.<br />
കോവിഡിന് ശേഷം സാമ്പത്തികമായി ജനങ്ങള്&#x200d; തകര്&#x200d;ന്നുനില്&#x200d;ക്കേ, അവശ്യവസ്തുക്കളുടെ വില കുത്തനെയുയര്&#x200d;ന്ന് പ്രതിസന്ധികള്&#x200d; സൃഷ്ടിച്ചപ്പോഴും അത് മറികടക്കാന്&#x200d; വേണ്ട പരിഹാര നടപടികള്&#x200d; ഒന്നും കൈകൊള്ളാതെ സര്&#x200d;ക്കാര്&#x200d; നോക്കുകുത്തികളായിനിന്നു. പച്ചക്കറികള്&#x200d;ക്കും മറ്റു നിത്യോപയോഗ വസ്തുക്കള്&#x200d;ക്കും ഇരട്ടിയിലധികം വിലയാണ് കൂടിയിരിക്കുന്നത്. സര്&#x200d;ക്കാരിന്റെ താളം നഷ്ടപ്പെട്ട പോലെത്തന്നെ റേഷന്&#x200d; വിതരണവും താളംതെറ്റി കിടപ്പാണ്. അരി ലഭിക്കാത്ത കാരണം സാധാരണക്കാര്&#x200d; പലയിടത്തും സമരം ചെയ്തുകൊണ്ടിരിക്കുന്നു. പട്ടിണിപ്പാവങ്ങളായ സാധാരണക്കാരോടുള്ള സമീപനമാണ് കഴിഞ്ഞ ദിവസം ഒരു മന്ത്രിയുടെ വായില്&#x200d;നിന്ന് വ്യക്തമായി പുറത്തുവന്നത്. ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റിനു വിനോദ നികുതി വര്&#x200d;ധിപ്പിച്ചത് സാധാരണക്കാര്&#x200d;ക്ക് താങ്ങാന്&#x200d; കഴിയില്ലെന്ന് മാധ്യമങ്ങള്&#x200d; ഉണര്&#x200d;ത്തിയപ്പോള്&#x200d; അദ്ദേഹം പറഞ്ഞത് പട്ടിണിയുള്ളവര്&#x200d; കളി കാണേണ്ട എന്നാണ്. ഈ ഒരൊറ്റ പദപ്രയോഗം മതി പാവപെട്ടവരുടെ സാമൂഹിക വിഷയങ്ങളോട് എത്രമാത്രം പ്രതിബദ്ധത ഇവര്&#x200d;ക്കുണ്ടെന്നു മനസ്സിലാക്കാന്&#x200d;.<br />
സ്ത്രീകള്&#x200d;ക്ക് ഉയര്&#x200d;ന്ന സുരക്ഷ വാഗ്ദാനം ചെയ്തുള്ള സര്&#x200d;ക്കാരിന്റെ പ്രചാരണങ്ങള്&#x200d; പൊള്ളയായിരുന്നുവെന്നു വ്യക്തമായി. സ്ത്രീകള്&#x200d;ക്കും കുട്ടികള്&#x200d;ക്കും നേരെയുള്ള ആക്രമണങ്ങള്&#x200d; ഏറ്റവും കൂടുതലുണ്ടായത് ഈ കാലത്താണ്. 2021ല്&#x200d; സ്ത്രീകള്&#x200d;ക്ക് നേരെ നടന്നത് 2318 ബലാത്സംഗം ഉള്&#x200d;പ്പെടെ 16,418 അക്രമങ്ങളാണ്. മുന്&#x200d; വര്&#x200d;ഷങ്ങളേക്കാള്&#x200d; എണ്ണത്തില്&#x200d; വര്&#x200d;ധനവാണുണ്ടായത്.<br />
മദ്യ വര്&#x200d;ജ്ജനമെന്ന വെറും വാഗ്ദാനം നല്&#x200d;കിയ എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; 2016ല്&#x200d; അധികാരത്തില്&#x200d; കയറുമ്പോള്&#x200d; 29 ബാറും 306 ബെവ്‌കോ ഔട്‌ലെറ്റുകളും മാത്രമാണുണ്ടായിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;, ആരാധനാലയങ്ങള്&#x200d; എന്നിവയോടുള്ള നിശ്ചിത അകലം പാലിക്കാതെ ബാറുകള്&#x200d; അനുവദിച്ചു. 718 ബാറുകളും 266 ബെവ്‌കോ ഔട്‌െലറ്റുകളും പുതുതായി അനുവദിച്ച് വാഗ്ദാനം പ്രഹസനമാണെന്നു തെളിയിച്ചു. ലഹരി മാഫിയ ഏറ്റവും കൂടുതല്&#x200d; ശക്തി പ്രാപിച്ചു. തലസ്ഥാന നഗരിയില്&#x200d; വരെ അവര്&#x200d; ആക്രമണം നടത്തിയിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളില്&#x200d; പോലും മാരകമായ ലഹരി പദാര്&#x200d;ത്ഥങ്ങള്&#x200d; സുലഭമായിട്ടും സര്&#x200d;ക്കാര്&#x200d; ഒന്നും ചെയ്തില്ല. സംസ്ഥാനത്ത് ലഹരിക്ക് അടിമകളായ 70 ശതമാനം പേരും 10-15 വയസ്സില്&#x200d; ഉപയോഗം തുടങ്ങിയതാണെന്ന് എക്‌സൈസ് വകുപ്പിന്റെ റിപ്പോര്&#x200d;ട്ടുണ്ട്. സി.പി.എം പാര്&#x200d;ട്ടി നേതാക്കളും പ്രവത്തകരും അധികാരവും രാഷ്ട്രീയ സ്വാധീനവും ദുര്&#x200d;വിനിയോഗം ചെയ്ത് ലഹരിവിതരണം തകൃതിയായി നടത്തുന്നുണ്ട്. കഴിഞ്ഞദിവസം ആലപ്പുഴയില്&#x200d; ഒരുകോടി രൂപയുടെ ലഹരിയുള്&#x200d;പ്പെടെ പിടിച്ച ലോറി സി.പി.എം നേതാവിന്റെയായിരുന്നു. അതിനുമുമ്പും പലപ്പോഴായി പിടിച്ച പല ലഹരിക്കേസുകളിലും പിടിക്കപ്പെട്ടതില്&#x200d; മുഖ്യ കണ്ണികളായി വര്&#x200d;ത്തിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്&#x200d;ത്തകരായിരുന്നു.<br />
മുഖ്യമന്ത്രി നടത്തിയ ഏറ്റവും വലിയ വാഗ്ദാന ലംഘനങ്ങളിലൊന്നായിരുന്നു പൗരത്വ സമരകേസുകള്&#x200d; പിന്&#x200d;വലിക്കുമെന്നത്. പക്ഷേ, 835 ഓളം കേസുകളില്&#x200d; രണ്ടെണ്ണം മാത്രമായിരുന്നു പിന്&#x200d;വലിച്ചതെന്നു സര്&#x200d;ക്കാര്&#x200d;തന്നെ നിയമസഭയില്&#x200d; സമ്മതിക്കുകയുണ്ടായി. ഈ ഭരണ കാലയളവിലുണ്ടായ ദുരൂഹ കസ്റ്റഡി മരണങ്ങള്&#x200d; ഏറെയാണ്. 2018 മുതല്&#x200d; 2021 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്&#x200d; 100 കസ്റ്റഡി മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. പ്രതിഷേധിക്കുന്നവര്&#x200d;ക്കും പ്രതികരിക്കുന്നവര്&#x200d;ക്കുമെതിരെ യു.എ.പി.എ പ്രകാരം പോലും കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തു. പൊലീസുകാര്&#x200d; പോലും മോഷണക്കേസ് ഉള്&#x200d;പ്പെടെ ക്രിമിനല്&#x200d; കുറ്റങ്ങളില്&#x200d; പ്രതിയായത് ആഭ്യന്തര വകുപ്പ് നോക്കാന്&#x200d; പോലും ആരുമില്ലാത്ത അവസ്ഥ കാരണമാണ്. കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കല്&#x200d;, ലൈംഗിക പീഡനം, കസ്റ്റഡി മരണം, സ്ത്രീധന പീഡനം, പോക്‌സോ എന്നീ വകുപ്പുകള്&#x200d; പ്രകാരമുള്ള 744 ക്രിമിനല്&#x200d; കേസുകളിലെ പ്രതികളാണ് കേരളത്തിലെ പൊലീസ് സേനയിലുള്ളതെന്നാണ് കണക്ക്. 65 ഉദ്യോഗസ്ഥര്&#x200d;ക്കെതിരെയുള്ളത് സ്ത്രീ പീഡനക്കേസാണ്. ഇത്തരം കുറ്റവാളികളെ പിടികൂടാത്ത പൊലീസിനും ആഭ്യന്തര വകുപ്പിനും പക്ഷേ, കെ റെയില്&#x200d; കാരണം കിടപ്പാടം നഷ്ടപ്പെടുന്നത് ഭയന്ന് ജനാധിപത്യ മാര്&#x200d;ഗത്തില്&#x200d; സമരം ചെയ്ത പാവങ്ങളെ അടിച്ചൊതുക്കാനും അറസ്റ്റ് ചെയ്യാനും തിടുക്കമായിരുന്നു. ജനവാസ മേഖലകളെ ബാധിക്കുംവിധം ബഫര്&#x200d;സോണ്&#x200d; തീരുമാനിക്കാന്&#x200d; കേരള സര്&#x200d;ക്കാര്&#x200d; കൂട്ടുനിന്നു. പ്രതിഷേധം ഭയന്ന് സാറ്റലൈറ്റ് സര്&#x200d;വേ നടത്തുമ്പോള്&#x200d; മറ്റു സംസ്ഥാനങ്ങള്&#x200d; സുപ്രീംകോടതിയില്&#x200d;നിന്ന് സ്റ്റേ വാങ്ങിയപ്പോഴും കേരളം അനങ്ങാപ്പാറ നയം സ്വീകരിച്ച് ജനങ്ങള്&#x200d;ക്കെതിര് നിന്നു. മലയോര മേഖലയിലെ ജനങളുടെ ജീവിതം ദുസ്സഹമാക്കുകയാണ് പിണറായി സര്&#x200d;ക്കാര്&#x200d;.<br />
അഭ്യസ്ത വിദ്യരായ ആളുകളുടെ എണ്ണം ഒരുപാട് വര്&#x200d;ധിച്ചു. പക്ഷേ അതിനനുസരിച്ചു തൊഴില്&#x200d; സാധ്യതകള്&#x200d; സൃഷ്ടിക്കാന്&#x200d; സര്&#x200d;ക്കാറിനായില്ല. യുവാക്കള്&#x200d;ക്ക് തൊഴിലില്ലാതായി. എന്നുമാത്രമല്ല, ഉള്ള ഒഴിവുകളിലെല്ലാം പാര്&#x200d;ട്ടിക്കാര്&#x200d; നല്&#x200d;കുന്ന ലിസ്റ്റ് അനുസരിച്ചു പ്രവര്&#x200d;ത്തകരെയും ബന്ധുക്കളെയും നിയമിച്ചു യോഗ്യരായ ഉദ്യോഗാര്&#x200d;ത്ഥികളെ വഞ്ചിച്ചു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്&#x200d; സെക്രട്ടറിയുടെ ഭാര്യക്ക് കണ്ണൂര്&#x200d; യൂണിവേഴ്‌സിറ്റിയില്&#x200d; ചട്ടങ്ങളും യോഗ്യതാമാനദണ്ഡങ്ങളും മറികടന്ന് നിയമനം നല്&#x200d;കിയത് കോടതി കയ്യോടെ പിടികൂടിയപ്പോള്&#x200d; നാണം കെട്ട് ഇറങ്ങിപ്പോവേണ്ടി വന്നത് കണ്ടതാണ്. പത്ത് ലക്ഷം പേര്&#x200d;ക്ക് തൊഴിലെന്ന വാഗ്ദാനമായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് എല്&#x200d;.ഡി.എഫിന്റേത്. പക്ഷേ, സര്&#x200d;ക്കാര്&#x200d; ആകെ സൃഷ്ടിച്ച തൊഴിലുകളുടെ എണ്ണം പതിനായിരം പോലും തികഞ്ഞില്ലെന്നാണ് അടുത്തിടെ വാര്&#x200d;ത്തകള്&#x200d; വന്നത്.<br />
സാമ്പത്തിക പ്രതിസന്ധി നേരിടുന്നെന്നും ഖജനാവ് കാലിയാന്നെന്നും നിരന്തരം ആവര്&#x200d;ത്തിച്ചു പറഞ്ഞശേഷം സാധാരണക്കാരായ ജങ്ങളോട് മുണ്ടുമുറുക്കി ഉടുക്കാന്&#x200d; പറഞ്ഞ സര്&#x200d;ക്കാര്&#x200d; ചെയ്തത് മന്ത്രിമാര്&#x200d;ക്കും മറ്റു പാര്&#x200d;ട്ടി നേതാക്കളായ ബോര്&#x200d;ഡ് കോര്&#x200d;പറേഷന്&#x200d; അംഗങ്ങള്&#x200d;ക്കുമൊക്കെ കാര്&#x200d; വാങ്ങാനും അനാവശ്യമായി മന്ദിരങ്ങള്&#x200d; നവീകരിക്കാനുമൊക്കെയായി കോടികള്&#x200d; അനുവദിക്കുക എന്നതായിരുന്നു. കോടികള്&#x200d; ചെലവഴിച്ചു മന്ത്രിമാര്&#x200d; നടത്തിയ വിദേശ ടൂറുകള്&#x200d; നാടിനാകെ നല്&#x200d;കിയത് സാമ്പത്തിക ബാധ്യതകള്&#x200d; മാത്രമാണ്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടരവെ ചെലവുകള്&#x200d; നേരിടാന്&#x200d; സംസ്ഥാനം അടുത്തിടെ വീണ്ടും 2000 കോടി കടമെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്&#x200d; കാലിത്തൊഴുത്ത് നിര്&#x200d;മിക്കാന്&#x200d; 42 ലക്ഷവും നീന്തല്&#x200d;ക്കുളം നവീകരിക്കാന്&#x200d; 31 ലക്ഷവുമാണ് അനുവദിച്ചത്. ജനസുരക്ഷയിലെ ആഭ്യന്തര വകുപ്പിന്റെ പാളിച്ച, ലഹരി മാഫിയയുടെ വളര്&#x200d;ച്ച, സാമ്പത്തിക പ്രതിസന്ധി, അഴിമതി, പിന്&#x200d;വാതില്&#x200d; നിയമനം, വിലക്കയറ്റം..<br />
എല്ലാ അര്&#x200d;ത്ഥത്തിലും നോക്കുകുത്തിയായ ജനവിരുദ്ധ ഇടത് സര്&#x200d;ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ നാട്ടിലെ ജനങ്ങള്&#x200d;ക്കുവേണ്ടി ഇന്ന് യുവാക്കളെ അണിനിരത്തി സെക്രട്ടറിയേറ്റിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് &#8216;സേവ് കേരള മാര്&#x200d;ച്ച്&#8217; സംഘടിപ്പിക്കുകയാണ്. ബോധപൂര്&#x200d;വം കണ്ണടച്ചുപിടിച്ച സര്&#x200d;ക്കാരിന്റെ ബോധക്ഷയം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലാണ് മാര്&#x200d;ച്ച് സംഘടിപ്പിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/savekerlamarch-myl.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
