<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pkfirose &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pkfirose/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 18 Sep 2025 16:07:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pkfirose &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജലീലിന്റെ കാറിനകത്ത് വോയിസ് റെക്കോര്‍ഡ് ചെയ്യാന്‍ ആളുണ്ടെങ്കില്‍, നീ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് യൂത്ത് ലീഗ്; പി.കെ.ഫിറോസ്</title>
		<link>https://www.chandrikadaily.com/the-youth-league-is-the-headmaster-of-the-school-you-attended-pk-firose.html</link>
					<comments>https://www.chandrikadaily.com/the-youth-league-is-the-headmaster-of-the-school-you-attended-pk-firose.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 18 Sep 2025 16:07:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[muslimyouthleague]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pkfirose]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354823</guid>

					<description><![CDATA[ജലീലിനെയും സംഘത്തേയും ജയിലില്‍ അടക്കുന്നതുവരെ മുസ്ലിം ലീഗ് നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു]]></description>
										<content:encoded><![CDATA[<p>കെ.ടി.ജലീല്&#x200d; എം.എല്&#x200d;.എയുടെ കാറിനകത്ത് വോയ്‌സ് റെക്കോഡ് ചെയ്യാന്&#x200d; ആളുണ്ടെങ്കില്&#x200d;, ജലീലെ നീ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് യൂത്ത് ലീഗെന്ന് മറക്കരുതെന്ന് മുന്നറിയിപ്പ് നല്&#x200d;കി യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ.ഫിറോസ്. ജലീലിനെയും സംഘത്തേയും ജയിലില്&#x200d; അടക്കുന്നതുവരെ മുസ്ലിം ലീഗ് നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു</p>
<p>തിരൂരില്&#x200d; മലയാളം സര്&#x200d;വകലാശാല ഭൂമി ഏറ്റെടുക്കല്&#x200d; വിവാദവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഫിറോസിന്റെ പ്രതികരണം. എല്ലാ അധികാര സ്ഥാനങ്ങളില്&#x200d; നിന്നും ജലീലിനെ താഴെയിറക്കിയിരിക്കുമെന്നും ചെറിയൊരു ഔദാര്യമായി തവനൂര്&#x200d; ജയിലില്&#x200d; തന്നെയടക്കാന്&#x200d; പറയാമെന്നും ഫിറോസ് പറഞ്ഞു.</p>
<p>ഇന്ന് രാവിലെയാണ് കെ.ടി ജലീല്&#x200d; കാറിനകത്ത് നടത്തിയ സംഭാഷണത്തിന്റെ ഒരുഭാഗമാണ് ഫിറോസ് സമൂഹമാധ്യമങ്ങള്&#x200d; വഴി പുറത്തുവിട്ടത്. പി.കെ.ഫിറോസിനെതിരായി ജലീല്&#x200d; ഉയര്&#x200d;ത്തിയ ആരോപണങ്ങള്&#x200d; ഏറ്റിട്ടില്ലലോ എന്ന് ഒരാള്&#x200d; ചോദിക്കുന്നതിന് ജലീല്&#x200d; നല്&#x200d;കുന്ന മറുപടി , &#8216;നാളെ മുതല്&#x200d; റിപ്പോര്&#x200d;ട്ടര്&#x200d; ടിവി ഏറ്റെടുക്കാന്&#x200d; പോകുകയാണ് ഈ സംഭവം. ഇനി ഓല് കത്തിച്ചോളും&#8217; എന്നാണ്. ഈ വോയ്‌സ് റെക്കോഡ് പരാമര്&#x200d;ശിച്ചായിരുന്നു ഫിറോസിന്റെ പ്രതികരണം.</p>
<p>നിങ്ങള്&#x200d; മുട്ടിലില്&#x200d; മുറിച്ച മുഴുവന്&#x200d; മരവും കൂട്ടിയിട്ട് കത്തിച്ചാലും തന്റെ ദേഹത്ത് തൊടാനാകില്ലെന്നും നിങ്ങള്&#x200d; കത്തിക്കുന്ന തീ കെടുത്താനുള്ള ഫയര്&#x200d; ഫോഴ്‌സാകാന്&#x200d; മുസ്‌ലിം യൂത്ത് ലീഗിനും ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിം ലീഗിനും കഴിയുമെന്നും ഫിറോസ് പറഞ്ഞു. വോയിസ് പുറത്ത് വന്നതിന് ശേഷം ജലീലൊന്നും മിണ്ടിയിട്ടില്ലല്ലോയെന്നും എന്തേ പത്ര സമ്മേളനം വിളിക്കാത്തതെന്നും ഫിറോസ് ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-youth-league-is-the-headmaster-of-the-school-you-attended-pk-firose.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെടി ജലീലിന് അഴിമതി പുറത്ത് വരുമെന്നുള്ള വെപ്രാളം- പി കെ ഫിറോസ്</title>
		<link>https://www.chandrikadaily.com/kt-jalil-is-worried-that-corruption-will-come-out-pk-feroze.html</link>
					<comments>https://www.chandrikadaily.com/kt-jalil-is-worried-that-corruption-will-come-out-pk-feroze.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 11 Sep 2025 10:20:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ktjaleel]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pkfirose]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353719</guid>

					<description><![CDATA[മന്ത്രിയായിരിക്കുമ്പോൾ താൻ ചെയ്ത വലിയ അഴിമതി പുറത്ത് വരുമെന്നുള്ള വെപ്രാളത്തിലാണ് കെ.ടി ജലീലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : മന്ത്രിയായിരിക്കുമ്പോൾ താൻ ചെയ്ത വലിയ അഴിമതി പുറത്ത് വരുമെന്നുള്ള വെപ്രാളത്തിലാണ് കെ.ടി ജലീലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ബന്ധുനിയമന കേസിൽ താൻ തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്നായിരുന്നു ജലീൽ നിയമസഭയിൽ പറഞ്ഞിരുന്നത്. എന്നാൽ കുറ്റക്കാരെനെന്ന് കോടതി തന്നെ വ്യക്തമാക്കിയപ്പോൾ പൊതുപ്രവർത്തനം നിർത്തി വാക്ക് പാലിക്കാൻ അദ്ദേഹം തയ്യാറായില്ല. പുതിയ അഴിമതി കൂടി പുറത്ത് വന്നാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. </p>
<p> കൂലിയും വേലയുമില്ലാത്ത ഫിറോസ് എങ്ങിനെയാണ് സ്ഥലം വാങ്ങിച്ചതും വീട് വെച്ചെതെന്നും പറഞ്ഞ ജലീൽ പിന്നീട് പറഞ്ഞത് ഫിറോസിന് ട്രാവൽസും വില്ലാ പ്രൊജക്റ്റും ബിസിനസും ഉണ്ടെന്നാണ്.  എന്തിനാണ് ഇടക്കിടെ വിദേശ യാത്ര നടത്തുന്നതെന്ന് ചോദിച്ച ജലീൽ പിന്നീട് പറഞ്ഞത് ഫിറോസിന് വിദേശത്ത് ജോലിയും വിസയും ശമ്പളവും ഉണ്ടെന്നാണ്. രാഷ്ട്രീയ പ്രവർത്തനം ബിസിനസാക്കരുതെന്നാണ് തൻ്റെ നിലപാടെന്നും സ്വന്തമായി എന്തെങ്കിലും നടത്തിയിരുന്നെങ്കിൽ സ്വന്തം മകളുടെ കല്യാണത്തിന് ഭാര്യയോട് പണം കടം വാങ്ങുന്ന ഗതികേട് ജലീലിനുണ്ടാവുമായിരുന്നില്ലെന്നും ഫിറോസ് പരിഹസിച്ചു. എനിക്ക് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിൽ വന്ന് ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തും പാട്ണർമാരുടെ താമസ സ്ഥലത്ത് ചെന്ന് അന്വേഷണം നടത്തിയും തൻ്റെ നിലവാരമില്ലായ്മ കെ.ടി ജലീൽ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. </p>
<p>പാർട്ടി ഫണ്ടുകൾ ഉപയോഗിച്ചാണ് ഞാൻ ബിസിനസ് നടത്തുന്നുവെന്നതാണ് അദ്ദേഹത്തിൻ്റെ മറ്റൊരു കണ്ടെത്തൽ. മുസ്‌ലിം യൂത്ത് ലീഗിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിലിരുന്ന കെ.ടി ജലീലിന് ഒരു സംഘടനയുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിൻ്റെ രീതികളെ കുറിച്ച് അറിയില്ലേയെന്നും ഫിറോസ് ചോദിച്ചു. കെ.ടി ജലീൽ ജനറൽ സെക്രട്ടറി പദവിയിലിരുന്നപ്പോൾ ഒറ്റക്കാണോ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നതെന്ന് അദ്ദേഹം തന്നെയാണ് വ്യക്തമാക്കേണ്ടതെന്നും ഫിറോസ് പറഞ്ഞു. ഇന്ത്യൻ നിയമ വ്യവസ്ഥിതി അംഗീകരിച്ച,  തെരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി വകുപ്പിനും കണക്കുകൾ ബോധ്യപ്പെടുത്തേണ്ട പാൻകാർഡുള്ള പൂർണ്ണമായും സുതാര്യമായ അക്കൗണ്ടാണ് മുസ്‌ലിം യൂത്ത് ലീഗ് ഉപയോഗിക്കുന്നത്. മഞ്ഞപത്രങ്ങൾ സ്വീകരിക്കുന്നത് പോലെയുള്ള ഊഹാപോഹങ്ങളുമായി ആക്ഷേപങ്ങൾ ഉന്നയിക്കുന്ന കെ.ടി  ജലീൽ മന്ത്രിയായിരിക്കുമ്പോൾ മലയാളം സർവ്വകലാശാലക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ കോടികളുടെ അഴിമതി ഉടനെ പുറത്ത് കൊണ്ട് വരുമെന്നും ഫിറോസ് വ്യക്തമാക്കി. </p>
<p>ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നുവെന്ന് ജലീലിന് ബോധ്യപ്പെട്ടതിനാലാണ് മനോനില തെറ്റിയ രീതിയിൽ പെരുമാറുന്നതെന്നും ഫിറോസ് പറഞ്ഞു. ഒരു കടുക് മണിത്തൂക്കമെങ്കിലും തെറ്റ് ചെയ്ത ആളായിരുന്നുവെങ്കിൽ എന്നോട് ഒരു ദയയും കാണിക്കാത്ത സർക്കാറല്ലേ കേരളം ഭരിക്കുന്നതെന്നും ഒരു നടപടിയും സ്വീകരിക്കാൻ കഴിയാത്തത് തെറ്റ് ചെയ്യാത്തത് കൊണ്ടാണെന്നും ഫിറോസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kt-jalil-is-worried-that-corruption-will-come-out-pk-feroze.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം സംവരണം അട്ടിമറിക്കുന്ന സർക്കാർ നീക്കം അംഗീകരിക്കാനാവില്ല &#8211; പി.കെ ഫിറോസ്</title>
		<link>https://www.chandrikadaily.com/pkfirose.html</link>
					<comments>https://www.chandrikadaily.com/pkfirose.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 22 Nov 2023 03:04:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pkfirose]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283733</guid>

					<description><![CDATA[ഭിന്നശേഷിക്കാർക് സംവരണം ഉറപ്പ് വരുത്തേണ്ടതാണെന്നും അതിന് മുസ്‌ലിം സംവരണത്തെ ഇല്ലാതാക്കരുതെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. സർക്കാർ അടിയന്തിരമായി ഇടപെട്ട് ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : സർക്കാർ ഉദ്യോഗങ്ങളിൽ മുസ്‌ലിം സംവരണം അട്ടിമറിക്കാനുള്ള ഇടത് സർക്കാർ നീക്കം അംഗീകരിക്കാനാവില്ലെന്നും സംവരണം നിലനിർത്താനുള്ള നടപടികൾ സർക്കാർ കൈകൊള്ളണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ഭിന്നശേഷിക്കാർക്ക് നാലു ശതമാനം സംവരണം നടപ്പിലാക്കാനാണെന്ന വാദം ഉയർത്തിയാണ് രണ്ട് ശതമാനം മുസ്‌ലിം സംവരണം വെട്ടിക്കുറക്കുന്നത്. 2019 ഒക്ടോബറിലാണ് ഇത്തരത്തിലുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. എന്നാൽ ഇതിനെതിരെ  നിയമസഭയിൽ തന്നെ പ്രതിഷേധം ഉയർത്തി ഉത്തരവ് പിൻവലിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉത്തരവ് പുന:പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ ഉത്തരവിൽ യാതൊരു തിരുത്തലും വരുത്താതെയാണ് ഇപ്പോൾ പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്. ഇത് മുസ്‌ലിം ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. ഭിന്നശേഷിക്കാർക് സംവരണം ഉറപ്പ് വരുത്തേണ്ടതാണെന്നും അതിന് മുസ്‌ലിം സംവരണത്തെ ഇല്ലാതാക്കരുതെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. സർക്കാർ അടിയന്തിരമായി ഇടപെട്ട് ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pkfirose.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏക സിവിൽകോഡ് സി.പി.എമ്മിന്റെ കള്ളക്കളി വെളിച്ചത്തായി : പി കെ ഫിറോസ്</title>
		<link>https://www.chandrikadaily.com/muslimyouthleag-pkfirose.html</link>
					<comments>https://www.chandrikadaily.com/muslimyouthleag-pkfirose.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 19 Jul 2023 09:46:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslimyouthleague]]></category>
		<category><![CDATA[pkfirose]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265409</guid>

					<description><![CDATA[മുസ്‌ലിം യൂത്ത് ലീഗ് കാമ്പയിൻ
പഞ്ചായത്ത്‌ പ്രതിനിധി സംഗമങ്ങൾക്ക് തുടക്കമായി]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : ഏക സിവിൽകോഡ് വിഷയത്തിൽ സി.പി.എം നടത്തുന്ന കള്ളക്കളി സെമിനാറിലൂടെ വെളിച്ചെത്ത് വന്നതായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തുന്ന ക്യാംപയിനോടനുബന്ധിച്ച് പഞ്ചായത്ത്‌തലത്തിൽ നടക്കുന്ന പ്രതിനിധി സംഗമത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഒരു ഭാഗത്ത് ഏക സിവിൽകോഡിനെ എതിർക്കുന്നുവെന്ന് പറയുകയും മറുഭാഗത്ത് വ്യക്തിനിയമങ്ങളിൽ പരിഷ്കരണം നടത്തണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത സി.പി.എമ്മിന്റെ ഇരട്ട മുഖമാണ് സെമിനാറിലൂടെ പുറത്ത് വന്നത്. ന്യൂനപക്ഷ വോട്ടുകളിൽ കണ്ണുനട്ട് ഏക സിവിൽ കോഡിനെതിരെ പറയുമ്പോഴും മതനിയമങ്ങൾ പിന്തിരിപ്പനാണെന്നും വ്യക്തിനിയമങ്ങളിൽ കാലോചിത മാറ്റം അനിവാര്യമാണന്നുമാണ് സി.പി.എമ്മിൻ്റെ എക്കാലത്തെയും നിലപാട്. ഇതിൽ തങ്ങൾ ഉറച്ച് നിൽക്കുന്നുവെന്നാണ് സെമിനാറിലൂടെ സി.പി.എം വ്യക്തമാക്കിയത്. പൗരത്വ നിയമ ദേദഗതിക്കെതിരെ പ്രസംഗിക്കുകയും എന്നാൽ സമരം ചെയ്തവർക്കെതിരെ കേസെടുക്കുകയും ചെയ്ത സി.പി.എമ്മിൻ്റെ ഇരട്ടത്താപ്പ് നയം തന്നെയാണ് എകസിവിൽ കോഡിലും സ്വീകരിക്കുന്നത്. ഇത് കേരള സമൂഹം അംഗീകരിക്കില്ലെന്നും ഫിറോസ് കൂട്ടിച്ചേർത്തു.</p>
<p>ശാഖാ തലത്തിൽ നടത്തേണ്ട യൂത്ത് മീറ്റുകൾ പൂർത്തീകച്ച പഞ്ചായത്തുകളിൽ ആണ് പ്രതിനിധി സംഗമങ്ങൾക്ക് തുടക്കമായത്. പെരുവയൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് യാസർ അറഫാത്ത് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീർ, സെക്രട്ടറി ടി.പി.എം ജിഷാൻ, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ മൂസ മൗലവി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, ട്രഷറർ കെ.എം.എ റഷീദ്, സെക്രട്ടറി ഒ.എം നൗഷാദ്, മണ്ഡലം പ്രസിഡണ്ട് ഐ സൽമാൻ, എം.പി സലിം, മുഹമ്മദ് കോയ, സി.ടി ഷരീഫ്, പൊതാത്ത് മുഹമ്മദ് ഹാജി, പി.പി ജാഫർ മാസ്റ്റർ, ഹബീബ് റഹ്മാൻ, എൻ വി കോയ, മുജീബ് ഇടക്കണ്ടി, എൻ.ടി ഹംസ, കെ.എം ഷാഫി, പി അഷ്റഫ്, എം.സി സെനുദ്ദീൻ, പി കെ ഷറഫുദ്ദീൻ, ഉനൈസ് എ തുടങ്ങിയവർ പ്രസംഗിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സിക്രട്ടറി ഹാരിസ് വി സ്വാഗതവും ട്രഷറർ നുഹ്മാൻ നന്ദിയും പറഞ്ഞു. കാമ്പയിന്റെ ഭാഗമായി മണ്ഡലം തലത്തിൽ സ്മൃതിപഥം, ജില്ലാ തലത്തിൽ പദയാത്ര തുടങ്ങിയ പരിപാടികൾക്ക് ശേഷം എറണാകുളത്ത് വെച്ച് നടക്കുന്ന യുവജന മഹാറാലിയോടെ ക്യാംപയിൻ സമാപിക്കും .</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslimyouthleag-pkfirose.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സത്യത്തിൽ ഈ സംഘികളുടെ കാര്യം ഓർത്താൽ കഷ്ടമാണ്&#8217;  ന്യായീകരിച്ച് കഷ്ടപ്പെടുന്ന സംഘപരിവാറുകാരെ ട്രോളി  പി.കെ.ഫിറോസ്</title>
		<link>https://www.chandrikadaily.com/pkfiroseacebook-post.html</link>
					<comments>https://www.chandrikadaily.com/pkfiroseacebook-post.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 22 May 2023 10:12:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pkfirose]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255201</guid>

					<description><![CDATA[സംഘികളുടെ കാര്യം ഓര്&#x200d;ത്താല്&#x200d; കഷ്ടമാണെന്നും അവരെ പരിഗണന അര്&#x200d;ഹിക്കുന്ന പ്രത്യേക വിഭാഗമായി കാണാന്&#x200d; വല്ല മാര്&#x200d;ഗവുമുണ്ടോയെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പിൽ ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>സോഷ്യല്&#x200d;മീഡിയയിലെ സംഘപരിവാര്&#x200d; അനുഭാവികളൂടെ ന്യായീകരണങ്ങളെ കളിയാക്കി യൂത്ത് ലീഗ് ജനറല്&#x200d; സെക്രട്ടറി പികെ ഫിറോസ്. സംഘികളുടെ കാര്യം ഓര്&#x200d;ത്താല്&#x200d; കഷ്ടമാണെന്നും അവരെ പരിഗണന അര്&#x200d;ഹിക്കുന്ന പ്രത്യേക വിഭാഗമായി കാണാന്&#x200d; വല്ല മാര്&#x200d;ഗവുമുണ്ടോയെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പിൽ ചോദിച്ചു.</p>
<p>പി.കെ.ഫിറോസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് :</p>
<p>നോട്ട് നിരോധിച്ചാൽ അത് ഏതോ കാക്കാമാരുടെ കള്ളപ്പണം തടയാനാണെന്ന് പറഞ്ഞാൽ അതും വിശ്വസിച്ച് മാസങ്ങളോളം ബാങ്കിന് മുന്നിൽ ക്യൂ നിൽക്കണം. പോരാത്തതിന് ന്യായീകരിക്കുകയും വേണം.<br />
2000 രൂപയുടെ നോട്ടിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ കണ്ണും പൂട്ടി വിശ്വസിക്കണം.</p>
<p>കൊടുങ്ങല്ലൂരിലെ സ്വന്തം നേതാവ് കള്ള നോട്ട് കേസിൽ പിടിക്കപ്പെട്ടാൽ (അതും ഒന്നല്ല രണ്ട് പ്രാവശ്യം) പാക്കിസ്ഥാനിലെ കള്ളനോട്ടടി കച്ചവടം പൂട്ടിക്കാൻ നമ്മളിട്ട പദ്ധതിയാണെന്ന് പറയണം.</p>
<p>പെട്രോളിനും ഡീസലിനും ഗ്യാസിനും വില കുത്തനെ കൂടുമ്പോഴും പ്രത്യേക ഡിസ്കൗണ്ട് ഒന്നും കിട്ടുന്നില്ലെങ്കിലും അതിനെയും ന്യായീകരിക്കണം. അദ്വാനി മാത്രമല്ല അദാനിയും വേണ്ടപ്പെട്ട ആളാണെന്ന് വിശ്വസിക്കണം. താൻ ദുരിതത്തിലാണെങ്കിലും അയാൾ തടിച്ച് കൊഴുക്കുമ്പോൾ സന്തോഷിക്കണം.</p>
<p>മുസ്‌ലിം വിരുദ്ധത ഉണ്ടെങ്കിൽ ഏത് തല്ലിപ്പൊളി സിനിമയും പോയി കാണണം. 32000 പെൺകുട്ടികൾ ഒക്കെ മതം മാറി സിറിയയിലേക്ക് പോയി എന്നത് കണ്ണടച്ച് വിശ്വസിക്കണം. മറ്റുള്ളവരൊക്കെ എല്ലാ വിഭാഗത്തിലുള്ളവരുമായി സൗഹൃദം സ്ഥാപിക്കുമ്പോൾ ഇവരിങ്ങനെ ടെൻഷനടിച്ച് മസിലും പിടിച്ച് നടക്കണം.</p>
<p>മര്യാദക്ക് ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാൻ വിചാരിച്ച് ഒരു ബിരിയാണി ഒക്കെ ഓർഡർ ചെയ്ത് ഭക്ഷണം മുന്നിലെത്തുമ്പോഴായിരിക്കും തുപ്പൽ ജിഹാദ് ഓർമ്മ വരിക. അതോടെ അതും സ്വാഹ.</p>
<p>അനിൽ ആൻറണി, ടോം വടക്കൻ, അബ്ദുള്ളക്കുട്ടി തുടങ്ങിയവരൊക്കെ പാർട്ടി മാറി കൂടെ കൂടിയാൽ അംഗീകരിക്കണം. അവരൊക്കെ പറയുന്നത് സഹിക്കണം. ആ രാജ സിംഹത്തെ ഒക്കെ സഹിക്കുന്നത് ആലോചിക്കാൻ പോലും വയ്യ.</p>
<p>15 ലക്ഷം അക്കൗണ്ടിലിടുമെന്ന് മോദി പറഞ്ഞാൽ പറഞ്ഞതാണെന്ന് ആദ്യം പറയണം. പിന്നെ മോദി അങ്ങിനെ പറഞ്ഞിട്ടേ ഇല്ല എന്നും പറയണം.</p>
<p>സ്കൂൾ വിദ്യാഭ്യാസം മാത്രമേ തനിക്കുള്ളൂ എന്ന് മോദി ആദ്യം പറഞ്ഞാൽ അപ്പോൾ കയ്യടിക്കണം. പിന്നെ തനിക്ക് പി.ജിയുണ്ടെന്നും വെറും പിജിയല്ലെന്നും അത് എന്റയർ പൊളിറ്റിക്സിലാണെന്നും പറഞ്ഞാൽ അപ്പോഴും കയ്യടിക്കണം.</p>
<p>ഇങ്ങിനെ എന്തെല്ലാം കഷ്ടപ്പാടുകളാണ്.</p>
<p>ഇവരെ പരിഗണന അർഹിക്കുന്ന പ്രത്യേക വിഭാഗമായി കാണാൻ വല്ല മാർഗവുമുണ്ടോ?</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pkfiroseacebook-post.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരള സ്റ്റോറി : അനുമതി നൽകരുത് ; സംവിധായകനെതിരെ കേസെടുക്കണം: മുസ് ലിംയൂത്ത് ലീഗ്</title>
		<link>https://www.chandrikadaily.com/keralastorypermissionmuslimyouthleague.html</link>
					<comments>https://www.chandrikadaily.com/keralastorypermissionmuslimyouthleague.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 27 Apr 2023 11:09:27 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[keralastory]]></category>
		<category><![CDATA[muslimyouthleague]]></category>
		<category><![CDATA[pkfirose]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250334</guid>

					<description><![CDATA[അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരിൽ ചേരിതിരിക്കാനുള്ള സംഘ്പരിവാർ സ്പോണ്സേർഡ് സിനിമയാണിത്.]]></description>
										<content:encoded><![CDATA[<p>ദി കേരള സ്റ്റോറിയെന്ന പ്രൊപ്പഗണ്ട സിനിമ വിവിധ മതവിശ്വാസികൾക്കിടയിൽ വെറുപ്പും വിദ്വേഷവുമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സംവിധായകൻ സുദിപ്തോ സെന്നിനെതിരെ കേസെടുക്കണമെന്നും പ്രദർശനത്തിന് യാതൊരു കാരണവശാലും അനുമതി നൽകാൻ പാടില്ലെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാൻ വേണ്ടി മുസ്ലിംകൾ രാഷ്ട്രീയമായി പണിയെടുക്കുന്നുവെന്ന വ്യാജ ആരോപണമാണ് സിനിമയുടെ ട്രെയിലറിലുള്ളത്. ലൗ ജിഹാദെന്ന ഉണ്ടയില്ലാ വെടി സാക്ഷാൽ സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതാണ്. പക്ഷെ ഹിന്ദുക്കളായ സ്ത്രീകളെ വശീകരിച്ചു മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിലേക്ക് കടത്തുകയും ഇത്തരത്തിൽ കേരളത്തിൽ മുപ്പത്തിനായിരത്തിലേറെ പേരെ വഞ്ചിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണ് ഇതിലുള്ളത്. ഇസ്‌ലാം മതം പോലും ഇത്തരം വശീകരണ തന്ത്രങ്ങൾ നിഷിദ്ധമായി കാണുമ്പോൾ മതാനുശാസനം അനുസരിച്ച് വിശ്വാസത്തിന്റെ ഭാഗമായി മുസ്ലിംകൾ എന്തോ പുണ്യപ്രവൃത്തി പോലെ ഇത് ചെയ്യുന്നുവെന്നു വിശ്വസിക്കാൻ ആരെങ്കിലും തയ്യാറാവുമോയെന്നും പികെ ഫിറോസ് ചോദിച്ചു.</p>
<p>ഇരുപത് വർഷങ്ങൾക്ക് കൊണ്ട് ഇതൊരു മുസ്‌ലിം രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനനന്ദന്റെ വർഗ്ഗീയ പ്രസ്താവനയും സപ്പോർട്ടീവ് റഫറൻസായി ട്രെയിലറിലുണ്ട്. അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരിൽ ചേരിതിരിക്കാനുള്ള സംഘ്പരിവാർ സ്പോണ്സേർഡ് സിനിമയാണിത്. അങ്ങിനെയെങ്കിൽ ഇത് ആവിഷ്കാര സ്വാതന്ത്ര്യമോ സിനിമയോ അല്ല. ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keralastorypermissionmuslimyouthleague.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
