<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>PKK &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pkk/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 07 May 2023 17:36:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>PKK &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബോട്ടിന്റെ രാത്രിയാത്ര സംഭവിക്കാന്&#x200d; പാടില്ലാത്തത്: പി.കെ.കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/axboat.html</link>
					<comments>https://www.chandrikadaily.com/axboat.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sun, 07 May 2023 17:28:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[PKK]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252232</guid>

					<description><![CDATA[താനൂര്&#x200d; ബോട്ടപകടത്തിന് കാരണമായ രാത്രി യാത്ര വീഴ്ചയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുമായി സംസാരിച്ചു. ദുരന്തം സംഭവിച്ചു. രക്ഷാപ്രവര്&#x200d;ത്തനം തുടരുകയാണ്.]]></description>
										<content:encoded><![CDATA[<p>താനൂര്&#x200d; ബോട്ടപകടത്തിന് കാരണമായ രാത്രി യാത്ര വീഴ്ചയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുമായി സംസാരിച്ചു. ദുരന്തം സംഭവിച്ചു. രക്ഷാപ്രവര്&#x200d;ത്തനം തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/axboat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്ലിംലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഹര്&#x200d;ജിക്കാരന് സുപ്രീംകോടതിയുടെ രൂക്ഷവിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/0sc-iuml-case.html</link>
					<comments>https://www.chandrikadaily.com/0sc-iuml-case.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 31 Jan 2023 12:27:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PKK]]></category>
		<category><![CDATA[SC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235354</guid>

					<description><![CDATA[തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള 100ലധികം ജനപ്രതിനിധികളുള്ള മുസ്ലിംലീഗിന്റെ മതേതര പാരമ്പര്യം വ്യക്തമാക്കുന്ന വിശദമായ എതിർ സത്യവാങ്മൂലമാണ് കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി സമർപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>മുസ്ലിംലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി നൽകിയ ജിതേന്ദ്ര നാരായൺ ത്യാഗിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി പരാമർശം. മതേതരത്വം സംബന്ധിച്ച കേസ് നൽകിയ ആളുടെ ഹർജി മതേതരമായി തോന്നുന്നില്ല എന്നും, ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെക്കുന്നത് അന്യായമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. മതത്തിന്റെ പേരിലുള്ള പാർട്ടികൾക്കെതിരെ നടപടി ആവശ്യപ്പെടുന്ന ഹർജിക്കാരൻ മതനിരപേക്ഷ വാദിയായിരിക്കണമെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന പറഞ്ഞു. ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ നീരീക്ഷണം. 75 വർഷമായി രാജ്യത്ത് പ്രവർത്തിച്ചു വരുന്ന പാർട്ടിയാണ് മുസ്ലിംലീഗെന്നും രാജ്യത്തിന്റെ പുരോഗതിക്ക് ഈ പാർട്ടി നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മുസ്ലിംലീഗിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയെ അറിയിച്ചു. പാർട്ടിക്ക് വേണ്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് എതിർ സത്യവാങ്മൂലം ഫയൽ ചെയ്തത്.</p>
<p>കേസിലെ ഹർജിക്കാരാനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാർത്ഥ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാണെന്നും ഇയാൾ ഹിന്ദുമതം സ്വീകരിച്ച വ്യക്തിയാണെന്നും മുസ്ലിംലീഗ് കോടതിയെ അറിയിച്ചു. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇയാൾക്കെതിരെ കേസുള്ള കാര്യവും അറസ്റ്റ് ചെയ്യപ്പെട്ട കാര്യവും മുസ്ലിംലീഗ് ചൂണ്ടിക്കാട്ടി. ഹർജിയിൽ മുസ്ലിം പേരുള്ള പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുന്ന കാര്യവും ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി. ശിവസേന, ഹിന്ദു ജാഗരൺ മഞ്ച്, അകാലി ദൾ തുടങ്ങിയ പാർട്ടികളെയൊന്നും കക്ഷി ചേർത്തിട്ടില്ല. ഇത് ഹർജിക്കാരന്റെ താൽപര്യം വ്യക്തമാക്കുന്നതാണ്. ബി.ജെ.പി പിന്തുണയോടെ പ്രവർത്തിക്കുന്ന ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിക്കെതിരെ മറ്റ് അഭിഭാഷകരും ആഞ്ഞടിച്ചു.</p>
<p>ഹർജി വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതാണെന്ന് മറ്റു കക്ഷികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ വേണുഗോപാൽ കോടതിയെ അറിയിച്ചത്. കേസ് വിശദമായ പരിശോധനയ്ക്ക് വിടേണ്ടതാണെന്നും അതിനാൽ ഭരണഘടനാ ബെഞ്ചിന് വിടണമെന്നും കെ.കെ വേണുഗോപാൽ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് ജസ്റ്റിസ് എം.ആർ ഷാ വ്യക്തമാക്കി. ഹർജികൾ മാർച്ച് 20ലേക്ക് വിശദമായ വാദം കേൾക്കാൻ മാറ്റി. തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള 100ലധികം ജനപ്രതിനിധികളുള്ള മുസ്ലിംലീഗിന്റെ മതേതര പാരമ്പര്യം വ്യക്തമാക്കുന്ന വിശദമായ എതിർ സത്യവാങ്മൂലമാണ് കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി സമർപ്പിച്ചത്. മതഭ്രാന്തനായ ഹർജിക്കാരൻ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പടർത്തുന്ന വ്യക്തിയാണെന്നും മുസ്‌ലിംലീഗ് ആരോപിച്ചു. അഡ്വ. ദുഷ്യന്ത് ദവെ, അഡ്വ. ഹാരീസ് ബീരാൻ, അഡ്വ. മുഹമ്മദ് ഷാ എന്നിവരാണ് മുസ്‌ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0sc-iuml-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈലിത്തറയുടെ നിര്യാണത്തില്&#x200d; പി.കെ കുഞ്ഞാലിക്കുട്ടി അനുശോചിച്ചു</title>
		<link>https://www.chandrikadaily.com/2pkk-vylithara.html</link>
					<comments>https://www.chandrikadaily.com/2pkk-vylithara.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 31 Jan 2023 12:02:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[PKK]]></category>
		<category><![CDATA[vylithara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235342</guid>

					<description><![CDATA[സമൂഹങ്ങള്&#x200d;ക്കിടയില്&#x200d; ഭിന്നതകള്&#x200d; രൂപപ്പെടുമ്പോള്&#x200d; വേദങ്ങള്&#x200d; ഉദ്ധരിച്ചു ആ ഭിന്നതകളുടെ നിരര്&#x200d;ത്ഥകതയെ അദ്ദേഹം ബോധ്യപ്പെടുത്തി. മഹാനായ പണ്ഡിതന്റെ വേര്&#x200d;പ്പാട് നമ്മുടെ സമൂഹത്തിന് വലിയ നഷ്ടം തന്നെയാണ്.' അദ്ദേഹം പ്രസ്താവനയില്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>പ്രമുഖപണ്ഡിതന്&#x200d; വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ നിര്യാണത്തില്&#x200d; മുസ്‌ലിം ലീഗ് ദേശീയജനസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അനുശോചനം രേഖപ്പെടുത്തി. &#8216;ബഹുമാന്യനായ പണ്ഡിതന്&#x200d; വൈലിത്തറ മുഹമ്മദ് കുഞ്ഞ് മുസ്‌ലിയാരുടെ വേര്&#x200d;പാടില്&#x200d; അനുശോചനം രേഖപ്പെടുത്തുന്നു. അഗാധമായ പാണ്ഡിത്യം കൊണ്ട് നമ്മെ ഏവരെയും വിസ്മയിപ്പിച്ച അദ്ദേഹത്തെ ആലപ്പുഴ സന്ദര്&#x200d;ശന വേളയില്&#x200d; വീട്ടില്&#x200d; ചെന്ന് കണ്ടിരുന്നു. ശാരീരിക അവശതകള്&#x200d;ക്കിടയിലും നര്&#x200d;മം കലര്&#x200d;ത്തിയ അദ്ദേഹത്തിന്റെ വാക്കുകള്&#x200d; ഏറെ ചിന്തനീയവും ആസ്വാദ്യവുമായിരുന്നു. വേദ താരതമ്യപഠനത്തില്&#x200d; ശ്രദ്ധയൂന്നുകയും അതില്&#x200d; ആഴത്തിലുള്ള അറിവ് സമ്പാദിക്കുകയും ചെയ്ത അദ്ദേഹം ഈ അറിവ് സമൂഹത്തിന്റെ യോജിപ്പിനായി വിനിയോഗിച്ചു. സമൂഹങ്ങള്&#x200d;ക്കിടയില്&#x200d; ഭിന്നതകള്&#x200d; രൂപപ്പെടുമ്പോള്&#x200d; വേദങ്ങള്&#x200d; ഉദ്ധരിച്ചു ആ ഭിന്നതകളുടെ നിരര്&#x200d;ത്ഥകതയെ അദ്ദേഹം ബോധ്യപ്പെടുത്തി. മഹാനായ പണ്ഡിതന്റെ വേര്&#x200d;പ്പാട് നമ്മുടെ സമൂഹത്തിന് വലിയ നഷ്ടം തന്നെയാണ്.&#8217; അദ്ദേഹം പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2pkk-vylithara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനാധിപത്യത്തെ അടിച്ചമർത്താൻ ആർക്കും കഴിയില്ല എന്നോർമിക്കണം-പി. .കെ കുഞ്ഞാലിക്കുട്ടി.</title>
		<link>https://www.chandrikadaily.com/pkk-firos-arrest.html</link>
					<comments>https://www.chandrikadaily.com/pkk-firos-arrest.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 23 Jan 2023 08:28:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[PKFIROS]]></category>
		<category><![CDATA[PKK]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234162</guid>

					<description><![CDATA[സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അനാവശ്യ സമരങ്ങൾ പോലുമുണ്ടാക്കി അതിന്റെ സാധ്യതകളെ പോലും ഉപയോഗപ്പെടുത്തി അതിലൂടെ അധികാരത്തിൽ വന്ന ഇടതുപക്ഷസർക്കാർ ജനകീയ സമരങ്ങളോട് ഇപ്പോൾ കാണിക്കുന്ന അസഹിഷ്ണുത  അത്ഭുതപ്പെടുത്തുന്നതാണെന്ന്
മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി]]></description>
										<content:encoded><![CDATA[<div dir="auto">സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അനാവശ്യ സമരങ്ങൾ പോലുമുണ്ടാക്കി അതിന്റെ സാധ്യതകളെ പോലും ഉപയോഗപ്പെടുത്തി അതിലൂടെ അധികാരത്തിൽ വന്ന ഇടതുപക്ഷസർക്കാർ ജനകീയ സമരങ്ങളോട് ഇപ്പോൾ കാണിക്കുന്ന അസഹിഷ്ണുത  അത്ഭുതപ്പെടുത്തുന്നതാണെന്ന്<br />
മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി</div>
<div dir="auto"></div>
<div dir="auto">മുസ്‌ലിം യൂത്ത് ലീഗ് സേവ് കേരള മാർച്ചിനെ അതിക്രൂരമായാണ് പോലീസ് നേരിട്ടത്. ശേഷം മുപ്പതോളം മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകരെ ജയിലിലടക്കുകയും ചെയ്തു. അവർക്കെതിരിലെല്ലാം ഇല്ലാകഥകൾ ഉണ്ടാക്കിയാണ് കേസ്സെടുത്തത്.</div>
<div dir="auto">ഇപ്പോൾ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണ്. ഇത്തരം ഭയപ്പെടുത്തലുകൾക്ക് വഴങ്ങാൻ കഴിയില്ല. സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരിൽ ഇനിയും ഉച്ചത്തിൽ സംസാരിക്കുകയും വേണ്ടിവന്നാൽ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നിൽ നിൽക്കുകയും ചെയ്യും.</div>
<div dir="auto">ജനാധിപത്യത്തെ അടിച്ചമർത്താൻ ആർക്കും കഴിയില്ല എന്നോർമിക്കണം.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pkk-firos-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നയപ്രഖ്യാപനത്തിൽ ഫോക്കസ് ചെയ്യേണ്ട ജനകീയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/pkk-governer-niyamasabha.html</link>
					<comments>https://www.chandrikadaily.com/pkk-governer-niyamasabha.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 23 Jan 2023 08:16:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[PKK]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234156</guid>

					<description><![CDATA[ഗുണ്ടാ മാഫിയകളുമായി പൊലീസിനും സി.പി.എമ്മിനും ബന്ധമുണ്ട്. പൊലീസും അതിന്റെ ചരിത്രത്തിലെ മോശം സ്ഥിതിയിൽ നിൽക്കുമ്പോഴാണ് അത് മറച്ചുപിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<div dir="auto">ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഫോക്കസ് ചെയ്യേണ്ട ജനകീയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്ന് ചടങ്ങ് നിർവഹിച്ചു, പോയി. കേന്ദ്രത്തെ വിമർശിക്കേണ്ട ഒത്തിരി കാര്യങ്ങൾ ഉണ്ട്. അത്തരം വിമർശനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഇല്ല. ഇതിനർത്ഥം ഗവർണർ വിമർശനത്തിന് തയ്യാറായില്ല എന്നതാണ്. കേന്ദ്രം കേരളത്തെ അവഗണിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഉണ്ടായി. അതൊന്നും ഇത്തവണ പറഞ്ഞിട്ടില്ല. കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുന്ന കേരള ഗവൺമെന്റ് ഇത്തവണ ആ നിലയിലേക്ക് പോയിട്ടില്ല. കേരളത്തിലെ ഒരു കാര്യവും നേരെ നടന്നു പോകുന്നില്ല. ഗവർണറുടെ നയപ്രഖ്യാപനത്തിൽ അത് വ്യക്തമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.</div>
<div dir="auto"></div>
<div dir="auto">കേന്ദ്രത്തെ തലോടിയുള്ള നയപ്രഖ്യാപനമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ഗവർണറെ കൊണ്ടു വായിപ്പിച്ചു. നടന്നത് ഒത്തുതീർപ്പാണ്. ഇന്ത്യയിലെ ഏറ്റവും മോശം പൊലീസുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. എല്ലാ ദിവസവും പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും സസ്പെൻഡ് ചെയ്യുകയും ചെയ്യുന്നു. വസ്തുതക്ക് വിരുദ്ധമായ കാര്യങ്ങളാണ് പ്രസംഗത്തിൽ ഉടനീളമുണ്ടായത്. മയക്കുമരുന്ന്- ഗുണ്ടാ മാഫിയകളുമായി പൊലീസിനും സി.പി.എമ്മിനും ബന്ധമുണ്ട്. പൊലീസും അതിന്റെ ചരിത്രത്തിലെ മോശം സ്ഥിതിയിൽ നിൽക്കുമ്പോഴാണ് അത് മറച്ചുപിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pkk-governer-niyamasabha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിഴിഞ്ഞം : സമാധാനപരമായി പരിഹരിക്കണം: കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/pkk-kerala-assembly.html</link>
					<comments>https://www.chandrikadaily.com/pkk-kerala-assembly.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 06 Dec 2022 11:30:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[PKK]]></category>
		<category><![CDATA[VIZHINAJAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=225531</guid>

					<description><![CDATA[മന്ത്രി ബ്ദുറഹിമാനെതിരായ പ്രസ്താവനയെ അങ്ങേയറ്റം അപലപിക്കുന്നു.

അബ്ദുറഹിമാനെതിരായ പ്രസ്താവനയല്ല അത്, ജാതി പറഞ്ഞുള്ള പ്രസ്താവനയാണ്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ആവശ്യമായ പദ്ധതിയാണെന്ന് മുസ്‌ലിംലീഗ് നിയമസഭാ പാര്&#x200d;ട്ടിലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി. നിയമസഭയില്&#x200d; അടിയന്തര പ്രമേയ ചര്&#x200d;ച്ചയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖ നിര്&#x200d;മാണം തുടങ്ങിയത് വലിയ ചര്&#x200d;ച്ചയ്ക്ക് ഒടുവിലാണ്. ഈ ഘട്ടത്തില്&#x200d; പദ്ധതി വേണോ വേണ്ടയോ എന്ന് ചോദിക്കുന്നത് ശരിയല്ല. അടിയന്തര പ്രമേയത്തില്&#x200d; പോലും ആവശ്യപ്പെട്ടത് സമരം ഒത്തുതീര്&#x200d;ക്കാന്&#x200d; ശ്രമിക്കണമെന്നാണ്. പ്രതിപക്ഷത്തിന് ചെയ്യാവുന്ന പരമാവധി വിട്ടുവീഴ്ച ചെയ്താണ് അടിയന്തര പ്രമേയം പോലും അവതരിപ്പിച്ചതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തുറമുഖം ഒഴിപ്പിക്കാനാവില്ല. ജീവിതം പൊറുതിമുട്ടിയ സമൂഹമാണ് മത്സ്യത്തൊഴിലാല്&#x200d;കള്&#x200d;. തീരത്തിന്റെ കണ്ണീരൊപ്പിയത് ഞങ്ങളാണെന്ന് സജി ചെറിയാന്&#x200d; പറഞ്ഞു. എന്നാല്&#x200d; സജി ചെറിയാന്&#x200d; കരഞ്ഞപ്പോള്&#x200d; തീരമാണ് കണ്ണീരൊപ്പിയത്. മത്സ്യതൊഴിലാളികള്&#x200d;ക്ക് മതിയായ നഷ്ടപരിഹാരം നല്&#x200d;കി അവരെ സന്തോഷത്തോടെ കൂടെ നിര്&#x200d;ത്തി പ്രശ്നം പരിഹരിക്കണം. നഷ്ടപരിഹാരം നല്&#x200d;കാനുള്ള സാമ്പത്തിക ശേഷിയില്ലെങ്കില്&#x200d; കേന്ദ്രത്തെ സമീപിക്കണം &#8211; കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>വിഴിഞ്ഞം പദ്ധതിക്ക് ഒരുപാടധികം തടസങ്ങളുണ്ടായിരുന്നു. ഇവിടെയൊരു പോര്&#x200d;ട്ട് വരുന്നത് അസാധ്യമായ കാര്യമെന്ന് വിമര്&#x200d;ശനം ഉണ്ടായി. അതൊക്കെ കഴിഞ്ഞ് വന്നപ്പോഴാണ് സമരമുണ്ടായത്. ഇത്തരമൊരു പ്രശ്‌നം വികസിച്ച് വരാന്&#x200d; പാടില്ലായിരുന്നു. മന്ത്രിയെ സംബന്ധിക്കുന്ന ഒരു പ്രസ്താവന ഈ അടുത്ത കാലത്ത് കേരളം കേട്ട ഏറ്റവും മോശമായ ഒരു സ്റ്റേറ്റ്‌മെന്റാണ്. അതിനെകുറിച്ച് മാന്യമായി പറയാവുന്നത് മുസ്ലിംലീഗ് പറഞ്ഞിട്ടുണ്ട്. അത് ഇടതുമുന്നണി കേള്&#x200d;ക്കാഞ്ഞിട്ടാണ്. അതില്&#x200d; നിന്നൊരു രാഷ്ട്രീയ മുതലെടുപ്പ് ഞങ്ങളാഗ്രഹിച്ചിട്ടില്ല. ഞങ്ങള്&#x200d;ക്കത് വേണ്ട. ഇത്തരം വിഷയങ്ങള്&#x200d; കൂടുതല്&#x200d; വഷളാക്കാതെ കേരളത്തിലെ സാമുദായിക സൗഹാര്&#x200d;ദം നിലനിര്&#x200d;ത്താനുള്ള നിലപാടെടുക്കുകയാണ് സര്&#x200d;ക്കാര്&#x200d; ചെയ്യേണ്ടത്. ഇത് വികസിക്കാന്&#x200d; ഇടയാക്കരുത്. മന്ത്രി അബ്ദുറഹിമാനെതിരായ പ്രസ്താവനയെ അങ്ങേയറ്റം അപലപിക്കുന്നു.</p>
<p>അബ്ദുറഹിമാനെതിരായ പ്രസ്താവനയല്ല അത്, ജാതി പറഞ്ഞുള്ള പ്രസ്താവനയാണ്. അങ്ങനെ കേരളത്തില്&#x200d; കേള്&#x200d;ക്കാന്&#x200d; പോലും പാടില്ല. ഇവിടെ എന്താണ് തകരാറായതെന്ന് മുഖ്യമന്ത്രി പരിശോധിക്കണം. വിഴിഞ്ഞം കരാര്&#x200d; അദാനിക്ക് കൊടുത്തത് ആരാണെന്ന് തര്&#x200d;ക്കിക്കേണ്ട. ആ നിലയ്ക്ക് പോകാന്&#x200d; ഞാന്&#x200d; ആഗ്രഹിക്കുന്നില്ല. പരാതി വരാത്ത വിധത്തില്&#x200d; നഷ്ടപരിഹാരം നല്&#x200d;കണമായിരുന്നു. &#8211; കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pkk-kerala-assembly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബന്ധുനിയമനം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം; കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/cm-should-reply-says-pkk.html</link>
					<comments>https://www.chandrikadaily.com/cm-should-reply-says-pkk.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Nov 2018 11:14:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kt jaleel]]></category>
		<category><![CDATA[Pk Unjalikkutty]]></category>
		<category><![CDATA[PKK]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109651</guid>

					<description><![CDATA[&#160; മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധു നിയമന ആരോപണത്തില്&#x200d; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോഗ്യതയുള്ളവരെ മറികടന്നാണ് നിയമനമെന്ന് വ്യക്തമാണ്. വിഷയത്തില്&#x200d; സര്&#x200d;ക്കാര്&#x200d; നിലപാട് എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.കുഞ്ഞാലിക്കുട്ടി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധു നിയമന ആരോപണത്തില്&#x200d; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോഗ്യതയുള്ളവരെ മറികടന്നാണ് നിയമനമെന്ന് വ്യക്തമാണ്. വിഷയത്തില്&#x200d; സര്&#x200d;ക്കാര്&#x200d; നിലപാട് എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cm-should-reply-says-pkk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐക്യം വിളിച്ചോതി  പ്രതിപക്ഷ നേതൃയോഗം</title>
		<link>https://www.chandrikadaily.com/opposition-unite.html</link>
					<comments>https://www.chandrikadaily.com/opposition-unite.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 16 Jul 2018 18:07:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[PKK]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=94865</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പാര്&#x200d;ലമെന്റ് സമ്മേളനത്തിന്റെ മുന്നോടിയായി പ്രതിപക്ഷ പാര്&#x200d;ട്ടി നേതാക്കള്&#x200d; യോഗം ചേര്&#x200d;ന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിളിച്ചു ചേര്&#x200d;ത്ത യോഗം പ്രതിപക്ഷ ഐക്യത്തിന്റെ വിളംബരമായി. ഐക്യത്തോടെ നീങ്ങാനും രാജ്യസഭാ ഡെപ്യൂട്ടി ലീഡര്&#x200d; തെരഞ്ഞെടുപ്പില്&#x200d; പ്രതിപക്ഷ സ്ഥാനാര്&#x200d;ത്ഥിയെ വിജയിപ്പിച്ചെടുക്കാനും പാര്&#x200d;മെന്റ് ഹൗസില്&#x200d; ചേര്&#x200d;ന്ന യോഗം ധാരണയിലെത്തി. കോണ്&#x200d;ഗ്രസ്സ് നേതാക്കളായ മല്ലികാര്&#x200d;ജുന്&#x200d; ഗാര്&#x200d;ഗെ, അഹമ്മദ് പട്ടേല്&#x200d;, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്&#x200d;ക്ക് പുറമെ ശരത്പവാര്&#x200d; (എന്&#x200d;.സി.പി), മിസ ഭാരതി (ആര്&#x200d;.ജെ.ഡി), പി.കെ കുഞ്ഞാലിക്കുട്ടി (മുസ്്‌ലിംലീഗ്), സതീഷ് ചന്ദ്ര [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പാര്&#x200d;ലമെന്റ് സമ്മേളനത്തിന്റെ മുന്നോടിയായി പ്രതിപക്ഷ പാര്&#x200d;ട്ടി നേതാക്കള്&#x200d; യോഗം ചേര്&#x200d;ന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിളിച്ചു ചേര്&#x200d;ത്ത യോഗം പ്രതിപക്ഷ ഐക്യത്തിന്റെ വിളംബരമായി. ഐക്യത്തോടെ നീങ്ങാനും രാജ്യസഭാ ഡെപ്യൂട്ടി ലീഡര്&#x200d; തെരഞ്ഞെടുപ്പില്&#x200d; പ്രതിപക്ഷ സ്ഥാനാര്&#x200d;ത്ഥിയെ വിജയിപ്പിച്ചെടുക്കാനും പാര്&#x200d;മെന്റ് ഹൗസില്&#x200d; ചേര്&#x200d;ന്ന യോഗം ധാരണയിലെത്തി. കോണ്&#x200d;ഗ്രസ്സ് നേതാക്കളായ മല്ലികാര്&#x200d;ജുന്&#x200d; ഗാര്&#x200d;ഗെ, അഹമ്മദ് പട്ടേല്&#x200d;, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്&#x200d;ക്ക് പുറമെ ശരത്പവാര്&#x200d; (എന്&#x200d;.സി.പി), മിസ ഭാരതി (ആര്&#x200d;.ജെ.ഡി), പി.കെ കുഞ്ഞാലിക്കുട്ടി (മുസ്്‌ലിംലീഗ്), സതീഷ് ചന്ദ്ര (എസ്.പി), സുകേന്ദു ശേഖര്&#x200d; റോയ് (തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്സ്), മുഹമ്മദ് സലീം (സി.പി.എം), ആര്&#x200d; രാജ (സി.പി.ഐ), ഇളങ്കോവന്&#x200d; (ഡി.എം.കെ), ജോസ് കെ മാണി (കേരള കോണ്&#x200d;ഗ്രസ്സ്), എന്&#x200d;.കെ പ്രേമചന്ദ്രന്&#x200d; (ആര്&#x200d;.എസ്.പി) തുടങ്ങിയവര്&#x200d; സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/opposition-unite.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പദ്ധതി നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ചര്‍ച്ചക്ക്  തയ്യാറാകണം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി</title>
		<link>https://www.chandrikadaily.com/pkk-on-gail-strike.html</link>
					<comments>https://www.chandrikadaily.com/pkk-on-gail-strike.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 02 Nov 2017 17:18:32 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Gail]]></category>
		<category><![CDATA[kunjalikkutty\]]></category>
		<category><![CDATA[PKK]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51548</guid>

					<description><![CDATA[&#160; മലപ്പുറം: ഗെയില്‍ പൈപ്പ്‌ലൈന്‍ സമരത്തിന്റെ ഭാഗമായവരെ അടിച്ചമര്‍ത്തി പദ്ധതി നടപ്പാക്കാനുള്ള നീക്കം അധികൃതര്‍ അവസാനിപ്പിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പദ്ധതി നിറുത്തിവെച്ച് ഗെയില്‍ അധികൃതരും സര്‍ക്കാരും സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം നടത്തുന്നവരുടെ കൂട്ടത്തില്‍ സി.പി.എം പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുണ്ടെന്നും പ്രദേശികമായ വികാരം അധികൃതര്‍ ഗൗരവമായി എടുക്കണമെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ന്യായമായ ആവശ്യങ്ങളുന്നയിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് ശരിയല്ല. മുക്കത്തെ ജനകീയ സമരം പൊലീസിനെയുപയോഗിച്ച് അടിച്ചമര്‍ത്തുകയല്ല, ചര്‍ച്ചയിലൂടെ പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മലപ്പുറം: ഗെയില്&#x200d; പൈപ്പ്‌ലൈന്&#x200d; സമരത്തിന്റെ ഭാഗമായവരെ അടിച്ചമര്&#x200d;ത്തി പദ്ധതി നടപ്പാക്കാനുള്ള നീക്കം അധികൃതര്&#x200d; അവസാനിപ്പിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പദ്ധതി നിറുത്തിവെച്ച് ഗെയില്&#x200d; അധികൃതരും സര്&#x200d;ക്കാരും സമരക്കാരുമായി ചര്&#x200d;ച്ചക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം നടത്തുന്നവരുടെ കൂട്ടത്തില്&#x200d; സി.പി.എം പഞ്ചായത്ത് അംഗങ്ങള്&#x200d; അടക്കമുണ്ടെന്നും പ്രദേശികമായ വികാരം അധികൃതര്&#x200d; ഗൗരവമായി എടുക്കണമെന്നും കുഞ്ഞാലിക്കുട്ടി വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ആവശ്യപ്പെട്ടു. ന്യായമായ ആവശ്യങ്ങളുന്നയിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് ശരിയല്ല. മുക്കത്തെ ജനകീയ സമരം പൊലീസിനെയുപയോഗിച്ച് അടിച്ചമര്&#x200d;ത്തുകയല്ല, ചര്&#x200d;ച്ചയിലൂടെ പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്. സമവായത്തിലൂടെ ജില്ലയില്&#x200d; തന്നെ പല ഭാഗത്തും പദ്ധതിയുടെ പൈപ്പ് ഇടാന്&#x200d; ജനങ്ങള്&#x200d; സന്നദ്ധരായതാണ്. അഞ്ചും, പത്തും സെന്റ് ഭൂമിയുള്ളവരുടെ ആശങ്കയാണ് ഇപ്പോള്&#x200d; കാണുന്നത്. സര്&#x200d;ക്കാര്&#x200d; അക്കാര്യം മനസിലാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങള്&#x200d; തിങ്ങിപാര്&#x200d;ക്കുന്ന സ്ഥലങ്ങളെ ഒഴിവാക്കി പദ്ധതി നടപ്പാക്കാന്&#x200d; ഗെയില്&#x200d; അധികൃതര്&#x200d; തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയം ചര്&#x200d;ച്ച ചെയ്യാന്&#x200d; യു.ഡി.എഫും തയ്യാറാണ്. പദ്ധതി നിറുത്തിവെച്ച് ഈ വിഷയങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pkk-on-gail-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങരയില്‍  ഭൂരിപക്ഷം  വര്‍ധിക്കുംമുഖ്യവിഷയം സര്‍ക്കാരുകളുടെ  ഭരണപരാജയം: കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/vengara.html</link>
					<comments>https://www.chandrikadaily.com/vengara.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 27 Sep 2017 16:57:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[PKK]]></category>
		<category><![CDATA[VENGARA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45578</guid>

					<description><![CDATA[&#160; വേങ്ങര ഉപതെരഞ്ഞെടുപ്പിലെ മുഖ്യവിഷയം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരാജയമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജനങ്ങളുടെ അസംതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. എല്ലാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് ഭൂരിപക്ഷം വര്‍ധിക്കുന്നതാണ് വേങ്ങരയുടെ ചരിത്രം. ഇത്തവണയും ഭൂരിപക്ഷം വര്‍ധിക്കും. വേങ്ങരക്കാര്യം എന്ന വിഷയത്തില്‍ കേസരി ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. ജനജീവിതം ദുസ്സഹമായ സ്ഥിതിയാണ്. ഇതിന് രണ്ട് സര്‍ക്കാരുകളും ഒരുപോലെ ഉത്തരവാദികളാണ്. സര്‍ക്കാരുകളുടെ ജനവിരുദ്ധ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>വേങ്ങര ഉപതെരഞ്ഞെടുപ്പിലെ മുഖ്യവിഷയം കേന്ദ്ര, സംസ്ഥാന സര്&#x200d;ക്കാരുകളുടെ ഭരണപരാജയമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജനങ്ങളുടെ അസംതൃപ്തി തെരഞ്ഞെടുപ്പില്&#x200d; പ്രതിഫലിക്കും. എല്ലാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് ഭൂരിപക്ഷം വര്&#x200d;ധിക്കുന്നതാണ് വേങ്ങരയുടെ ചരിത്രം. ഇത്തവണയും ഭൂരിപക്ഷം വര്&#x200d;ധിക്കും. വേങ്ങരക്കാര്യം എന്ന വിഷയത്തില്&#x200d; കേസരി ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.<br />
കേന്ദ്ര, സംസ്ഥാന സര്&#x200d;ക്കാരുകളുടെ പ്രവര്&#x200d;ത്തനത്തില്&#x200d; ജനങ്ങള്&#x200d; അസംതൃപ്തരാണ്. ജനജീവിതം ദുസ്സഹമായ സ്ഥിതിയാണ്. ഇതിന് രണ്ട് സര്&#x200d;ക്കാരുകളും ഒരുപോലെ ഉത്തരവാദികളാണ്. സര്&#x200d;ക്കാരുകളുടെ ജനവിരുദ്ധ നടപടികള്&#x200d;ക്കെതിരെ സംസ്ഥാനത്ത് പ്രതിപക്ഷം ശക്തമായി പ്രവര്&#x200d;ത്തിക്കുന്നുണ്ട്. സ്വാശ്രയ പ്രശ്‌നത്തിലുള്&#x200d;പ്പെടെ സര്&#x200d;ക്കാറിന്റെ തെറ്റായ നിലപാടുകള്&#x200d; തിരുത്തിക്കാന്&#x200d; പ്രതിപക്ഷത്തിനായി. രണ്ട് മന്ത്രിമാര്&#x200d; രാജിവെച്ചു. പ്രതിപക്ഷത്തിന്റെ വിജയം രാജ്യം സ്തംഭിപ്പിക്കലാണെന്ന ധാരണയുണ്ട്. അത് യു.ഡി.എഫിന്റെ രീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു.<br />
ദേശീയതലത്തില്&#x200d; ബി.ജെ.പിയാണ് പ്രധാന എതിരാളി. എന്നാല്&#x200d; സംസ്ഥാനത്ത് ബി.ജെ.പി ദുര്&#x200d;ബലമാണ്. ഇവിടെ എല്&#x200d;.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. കെ.എം മാണിയുടെ കാര്യത്തില്&#x200d; മുന്&#x200d;കയ്യെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ല. എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്. കേരള കോണ്&#x200d;ഗ്രസിനെ മുന്നണിയില്&#x200d; നിലനിര്&#x200d;ത്തണമെന്ന അഭിപ്രായമാണ് മുസ്‌ലിം ലീഗിന് എപ്പോഴുമുണ്ടായിരുന്നത്. ബി.ഡി.ജെ.എസ് വിഷയം യു.ഡി.എഫ് ചര്&#x200d;ച്ച ചെയ്യുമ്പോള്&#x200d; അഭിപ്രായം പറയും.<br />
വേങ്ങരയിലെ സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ണയ ചര്&#x200d;ച്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്&#x200d; വന്ന ചില വാര്&#x200d;ത്തകള്&#x200d; മുസ്‌ലിം ലീഗ് നേതൃത്വത്തില്&#x200d; അത്ഭുതമാണ് സൃഷ്ടിച്ചതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. വസ്തുതയുടെ കണിക പോലുമില്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്&#x200d; വന്നത്. മികച്ച സ്ഥാനാര്&#x200d;ത്ഥിയാണ് യു.ഡി.എഫിന്റേത്. യുവജനങ്ങള്&#x200d;ക്ക് അതാത് ഘട്ടങ്ങളില്&#x200d; നല്ല പ്രാതിനിധ്യം മുസ്‌ലിം ലീഗ് നല്&#x200d;കിയിട്ടുണ്ട്. ഇനിയും ഉചിതമായ സമയത്ത് യുവാക്കളെ പരിഗണിക്കും. വേങ്ങരയില്&#x200d; ഉപതെരഞ്ഞെടുപ്പ് അടിച്ചേല്&#x200d;പിച്ചതാണെന്ന് പറയുന്നത് മണ്ടത്തരമാണ്. അവിടെ ഉപതെരഞ്ഞെടുപ്പ് വന്ന സാഹചര്യം വേങ്ങരക്കാര്&#x200d;ക്കറിയാം. വേങ്ങരയില്&#x200d; മുസ്‌ലിം ലീഗിന് റിബല്&#x200d; ഉണ്ടെന്നത് മാധ്യമങ്ങള്&#x200d; പറയുന്നതാണ്. ഇങ്ങനെ ഒരാള്&#x200d; ഉണ്ടെന്ന് അറിയുന്നത് തന്നെ പത്രങ്ങളില്&#x200d; വന്നപ്പോഴാണ്. ഒരു പ്രസക്തിയും ഇല്ലാത്തതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.<br />
പ്രസ് ക്ലബ് പ്രസിഡണ്ട് സുരേഷ് വെള്ളിമംഗലം സ്വാഗതവും സെക്രട്ടറി കിരണ്&#x200d;ബാബു നന്ദിയും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
