<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>PKKUNJALIKKUTTY &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pkkunjalikkutty/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 11 Dec 2025 02:34:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>PKKUNJALIKKUTTY &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;കോര്‍പറേഷനുകളില്‍ യുഡിഎഫ് വരും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും&#8217;</title>
		<link>https://www.chandrikadaily.com/udf-come-inthe-corporations-anti-government-sentiment-will-reflected.html</link>
					<comments>https://www.chandrikadaily.com/udf-come-inthe-corporations-anti-government-sentiment-will-reflected.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 11 Dec 2025 02:15:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abbasalithangal]]></category>
		<category><![CDATA[munavvaralishihabthangal]]></category>
		<category><![CDATA[PKKUNJALIKKUTTY]]></category>
		<category><![CDATA[sayyidsadiqalishihabthangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367988</guid>

					<description><![CDATA[പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു. തൃശൂര്&#x200d;, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്&#x200d;, കാസര്&#x200d;കോട് ജില്ലകളാണ് ഇന്ന് ബൂത്തിലെത്തുന്നത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്&#x200d;, പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്&#x200d; എന്നിവര്&#x200d; വോട്ട് രേഖപ്പെടുത്തി.<br />
പി.കെ കുഞ്ഞാലിക്കുട്ടിയും വോട്ട് ചെയ്തു.</p>
<p>പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ട അതേ ട്രെൻഡാണ് ഉള്ളതെന്നും മലബാറിൽ പോളിങ് ഊർജിതമായിരിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>&#8216; നല്ല ആവേശമുണ്ട്. 10 കൊല്ലമായി അനുഭവിക്കുന്ന വിഷമങ്ങൾ ഏറ്റെടുത്ത് ജനം വോട്ടു ചെയ്യും. ശബരിമല വിഷയവും ജനം ഗൗരവത്തോടെ എടുക്കും. കോർപറേഷനുകളില്&#x200d; യുഡിഎഫ് തിരിച്ചുവരും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും’’–കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.</p>
<p>ഏഴ് തെക്കന്&#x200d; ജില്ലകളിലെ വോട്ടെടുപ്പ് ചൊവ്വാഴ്ച പൂര്&#x200d;ത്തിയായിരുന്നു. വടക്കന്&#x200d; ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്&#x200d;ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതല്&#x200d; വൈകീട്ട് ആറു വരെയാണ് പോളിങ്. </p>
<p>72,46,269 പുരുഷന്മാരും 80,90,746 സ്ത്രീകളും 161 ട്രാന്&#x200d;സ് ജെന്റേഴ്സും 3293 പ്രവാസി വോട്ടര്&#x200d;മാരും അടക്കം 153 കോടി വോട്ടര്&#x200d;മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. 18.974 പുരുഷന്മാരും, 20,020 വനിതകളും ഉള്&#x200d;പ്പെടെ ആകെ 38,994 സ്ഥാനാര്&#x200d;ഥികളാണ് ജനവിധി തേടുന്നത്. ഗ്രാമ പഞ്ചായത്ത് വാര്&#x200d;ഡുകളിലേക്ക് 28,274, ബ്ലോക്ക് പഞ്ചായത്തിലേക്ക് 3742, ജില്ലാ പഞ്ചായത്തിലേക്ക് 681, മുനിസിപ്പാലിറ്റികളിലേക്ക് 5540, കോര്&#x200d;പ്പറേഷനുകളിലേക്ക് 751 എന്നിങ്ങനെയാണ് സ്ഥാനാര്&#x200d;ഥികളുടെ എണ്ണം.</p>
<p>18,274 പോളിംഗ് ബൂത്തുളാണ് രണ്ടാംഘട്ടത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതില്&#x200d; 2055 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. തൃശൂര്&#x200d;-11, പാലക്കാട്-180, മലപ്പുറം- 295, കോഴിക്കോട്-166, വയനാട് 189, കണ്ണൂര്&#x200d;- 1025, കാസര്&#x200d;കോട് -119 എന്നിങ്ങനെയാണ് പ്രശ്നബാധിത ബൂത്തുകള്&#x200d;. ഇവിടങ്ങളില്&#x200d; വെബ്കാസിംഗ് ഏര്&#x200d; പ്പെടുത്തിയിട്ടുണ്ട്. കാന്&#x200d;ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 10,274 കണ്&#x200d;ട്രോള്&#x200d; യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2631 കണ്&#x200d;ട്രോള്&#x200d; യൂണിറ്റും 6943 ബാലറ്റ് യൂണിറ്റും റിസര്&#x200d;വായി കരുതിയിട്ടുണ്ട്. ഏറ്റവും കൂടുതല്&#x200d; വോട്ടമാരുള്ളത് മലപ്പുറത്താണ്. 36.10 ലക്ഷം. കുറവ് വയനാട് ജില്ലയിലാണ് 6.47 ല 20. തൃശൂര്&#x200d;-27.54 ലക്ഷം, പാലക്കാട്-24.33 ലക്ഷം, കോഴിക്കോട്-26.82 ലക്ഷം , കണ്ണൂര്&#x200d;-20.88 ലക്ഷം, കാസര്&#x200d;കോട്-11.11 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വോട്ടര്&#x200d;മാര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udf-come-inthe-corporations-anti-government-sentiment-will-reflected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/left-government-bears-full-responsibility-for-sabarimala-gold-robbery-cpm-connection-revealed-through-padmakumars-arrest-pk-kunhalikutty.html</link>
					<comments>https://www.chandrikadaily.com/left-government-bears-full-responsibility-for-sabarimala-gold-robbery-cpm-connection-revealed-through-padmakumars-arrest-pk-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 20 Nov 2025 12:58:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PKKUNJALIKKUTTY]]></category>
		<category><![CDATA[shabarimala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364526</guid>

					<description><![CDATA[ശബരിമലയില്‍ ഒരു തരി സ്വര്‍ണം പോലും ബാക്കിയില്ലാത്ത സ്ഥിതിയാണ് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ശബരിമല സ്വര്&#x200d;ണ്ണക്കൊള്ളയുടെ പൂര്&#x200d;ണ്ണ ഉത്തരവാദിത്വം ഇടത് സര്&#x200d;ക്കാരിനെന്ന് മുസ്‌ലിം ലീഗ് ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമലയിലെ ഒരുതരി സ്വര്&#x200d;ണം പോലും നഷ്ടമാകില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്&#x200d; പറഞ്ഞത്. എന്നാല്&#x200d; ഇപ്പോള്&#x200d; ശബരിമലയില്&#x200d; ഒരു തരി സ്വര്&#x200d;ണം പോലും ബാക്കിയില്ലാത്ത സ്ഥിതിയാണ് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>പത്മകുമാര്&#x200d; ദേവസ്വം ബോര്&#x200d;ഡ് ചെയര്&#x200d;മാനായിരിക്കുമ്പോഴാണ് ശബരിമലയില്&#x200d; സ്വര്&#x200d;ണക്കൊളള നടന്നത്. വാതിലടക്കം അടിച്ച് കൊണ്ട് പോവുകയാണ് ചെയ്തത്. രാഷ്ട്രീയപാരമ്പര്യമുള്ളവരാണ് അതിന് പിന്നില്&#x200d; പ്രവര്&#x200d;ത്തിച്ചതെന്നാണ് പത്മകുമാറിന്റെ അറസ്റ്റോടെ വ്യക്തമാകുന്നത്. അയ്യപ്പവിശ്വാസികള്&#x200d;ക്ക് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ് ശബരിമലയില്&#x200d; ഉണ്ടായതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>ഹൈകോടതി മേല്&#x200d;നോട്ടത്തിലുള്ള അന്വേഷണമായതിനാലാണ് ഇതെല്ലാം പുറത്ത് വന്നത്. അല്ലെങ്കില്&#x200d; ഈ വിവരങ്ങളൊന്നും പുറത്ത് വരില്ലായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ശബരിമല സ്വര്&#x200d;ണക്കൊള്ള കേസില്&#x200d; ദേവസ്വം ബോര്&#x200d;ഡ് മുന്&#x200d; പ്രസിഡന്റും മുന്&#x200d; എം.എല്&#x200d;.എയുമായിരുന്ന എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു. ഐസ്.ഐ.ടി(പ്രത്യേക അന്വേഷണ സംഘം) ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറിനെ കൊല്ലം വിജി കോടതിയില്&#x200d; ഇന്ന് തന്നെ ഹാജരാക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/left-government-bears-full-responsibility-for-sabarimala-gold-robbery-cpm-connection-revealed-through-padmakumars-arrest-pk-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസ് അതിക്രമം; മുഖ്യമന്ത്രിയുടെ മറുപടി നിരുത്തരവാദപരം: പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/police-brutality-chief-ministers-reply-irresponsible-pk-kunhalikutty.html</link>
					<comments>https://www.chandrikadaily.com/police-brutality-chief-ministers-reply-irresponsible-pk-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 16 Sep 2025 10:58:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PinarayiVijayan]]></category>
		<category><![CDATA[PKKUNJALIKKUTTY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354454</guid>

					<description><![CDATA[പോലീസ് അതിക്രമത്തെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ മറുപടി തീര്‍ത്തും നിരുത്തരവാദപരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ]]></description>
										<content:encoded><![CDATA[<p>പോലീസ് അതിക്രമത്തെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ മറുപടി തീര്&#x200d;ത്തും നിരുത്തരവാദപരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പോലീസ് കാശ് എണ്ണി വാങ്ങുന്നതും പോലിസ് സ്റ്റേഷനിലിട്ട് അടിച്ചും ഇടിച്ചും തൊഴിച്ചിടുന്നതും ജനങ്ങള്&#x200d; മുഴുവന്&#x200d; കണ്ണ് കൊണ്ട് കണ്ടതാണ്. ഇത്രയും നഗ്‌നമായ കേസ് നിയമസഭയില്&#x200d; ചര്&#x200d;ച്ചക്കെടുത്തിട്ട് മുഖ്യമന്ത്രി പഴയ ചരിത്രം പറഞ്ഞു എന്നല്ലാതെ ഈ അടുത്ത സമയത്ത് നടന്ന ഒരു വിഷയത്തിലും മറുപടി പറയാതെ തീര്&#x200d;ത്തും നിരുത്തരവാദപരമായ സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-brutality-chief-ministers-reply-irresponsible-pk-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.</title>
		<link>https://www.chandrikadaily.com/pkkunjalikkuty.html</link>
					<comments>https://www.chandrikadaily.com/pkkunjalikkuty.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 23 Nov 2023 07:56:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[PKKUNJALIKKUTTY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283885</guid>

					<description><![CDATA[സർക്കാർ ഈ നീക്കത്തിൽനിന്ന് പിന്മാറാത്ത പക്ഷം മുസ്ലിംലീഗ് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>ഭിന്നശേഷി സംവരണം നാല് ശതമാനം നടപ്പാക്കുന്നതിന് വേണ്ടി മുസ്ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനോട് എതിർപ്പില്ല. എന്നാൽ അത് മുസ്ലിം സംവരണം ഇല്ലാതാക്കിയാവരുത്. എല്ലാവർക്കും അവരുടെ അവകാശങ്ങൾ ഉറപ്പ് വരുത്താൻ സർക്കാർ തയ്യാറാവണം. ന്യൂനപക്ഷങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കരുത്. സാമൂഹ്യ നീതി അട്ടിമറിക്കരുത്. സർക്കാർ ഈ നീക്കത്തിൽനിന്ന് പിന്മാറാത്ത പക്ഷം മുസ്ലിംലീഗ് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pkkunjalikkuty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത് ഒരു സാധാരണ സംഭവം എന്ന മട്ടിലാണ് ഭരണപക്ഷം കാണുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/pkkunjalikkutty-niymasabha.html</link>
					<comments>https://www.chandrikadaily.com/pkkunjalikkutty-niymasabha.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 12 Sep 2023 07:46:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PKKUNJALIKKUTTY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274143</guid>

					<description><![CDATA[സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന കുറ്റ കൃത്യങ്ങൾ അഭിമാനിക്കേണ്ട വിഷയം അല്ല. ഇത് ഗൗരവമുള്ള വിഷയം തന്നെയാണ്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളെ ഇല്ല എന്ന് പറയുന്നത് വല്ലാത്ത ഒരു പറച്ചിലാണെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>വളരെ ഗൗരവമുള്ള വിഷയമാണ് ഇന്ന് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിരപ്രമേയമായി കൊണ്ടുവന്നത്  മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു.അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്നിറങ്ങി മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി പറയുന്നതുപോലെ വിഭാഗീയ വർഗീയ പ്രവർത്തനങ്ങൾ ഇല്ലാത്ത ഒരു സംസ്ഥാനമായി കേരളം മാറിയതിന്റെ ക്രെഡിറ്റ് പോലീസിനല്ല അത് ഇവിടുത്തെ ജനങ്ങൾക്കുള്ളതാണ്.അതേസമയം അഭിമാനിക്കാൻ വക ഇല്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇപ്പോഴത്തെ പോലീസ് സംവിധാനം പരാജയമാണെന്ന് പ്രതിപക്ഷം പറഞ്ഞാൽ അത് മുഖവിലയ്ക്ക് എടുക്കുകയാണ് ചെയ്യേണ്ടത്.</p>
<p>സംസ്ഥാനത്തെ ക്രിമിനൽ കുറ്റങ്ങളുടെ വർദ്ധനവ് ഞെട്ടിപ്പിക്കുന്നതാണ്. പോലീസ് സംവിധാനം പരാജയമാണെന്നാണ് മാധ്യമങ്ങളും പ്രതിപക്ഷവും ചൂണ്ടിക്കാണിക്കുന്നത്.ഈ കാര്യങ്ങൾ നിയമസഭയിൽ പറയുമ്പോൾ ആ സ്പിരിറ്റിൽ എടുക്കേണ്ടതിന് പകരം ഇതൊക്കെ ഒരു സാധാരണ സംഭവം എന്ന മട്ടിൽ എടുക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന കുറ്റ കൃത്യങ്ങൾ അഭിമാനിക്കേണ്ട വിഷയം അല്ല. ഇത് ഗൗരവമുള്ള വിഷയം തന്നെയാണ്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളെ ഇല്ല എന്ന് പറയുന്നത് വല്ലാത്ത ഒരു പറച്ചിലാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pkkunjalikkutty-niymasabha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുതിരയോട്ട മത്സരത്തിൽ വിജയിച്ച നിദയെ അഭിനന്ദിച്ച്  പി.കെ.കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/15horserace-winner-pkkunjalikkutty-facebookpost.html</link>
					<comments>https://www.chandrikadaily.com/15horserace-winner-pkkunjalikkutty-facebookpost.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 02 Sep 2023 17:11:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[PKKUNJALIKKUTTY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=272666</guid>

					<description><![CDATA[ഈ നേട്ടത്തിലൂടെ ഇന്ത്യയിലെ മുഴുവൻ പെൺകുട്ടികൾക്കും കരുത്തുറ്റ മാതൃകയാകാൻ മലപ്പുറംകാരിയായ നിദക്ക് കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.]]></description>
										<content:encoded><![CDATA[<p>പ്രശസ്ത കുതിരയോട്ട മത്സരമായ വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തീകരിച്ച ആദ്യ ഇന്ത്യക്കാരി ആയ സുഹൃത്ത് ഡോ.അൻവർ അമീന്റെ മകൾ നിദ അൻജുമിനെ അഭിനന്ദിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി. ഈ നേട്ടത്തിലൂടെ ഇന്ത്യയിലെ മുഴുവൻ പെൺകുട്ടികൾക്കും കരുത്തുറ്റ മാതൃകയാകാൻ മലപ്പുറംകാരിയായ നിദക്ക് കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.</p>
<p><img loading="lazy" class="alignnone size-medium wp-image-272667" src="https://www.chandrikadaily.com/wp-content/uploads/2023/09/375045511_850798136402572_3086193480524779206_n-300x253.jpg" alt="" width="300" height="253" srcset="https://www.chandrikadaily.com/wp-content/uploads/2023/09/375045511_850798136402572_3086193480524779206_n-300x253.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/09/375045511_850798136402572_3086193480524779206_n-1024x862.jpg 1024w, https://www.chandrikadaily.com/wp-content/uploads/2023/09/375045511_850798136402572_3086193480524779206_n-768x646.jpg 768w, https://www.chandrikadaily.com/wp-content/uploads/2023/09/375045511_850798136402572_3086193480524779206_n.jpg 1131w" sizes="(max-width: 300px) 100vw, 300px" /></p>
<p>ഫെയ്‌സ്ബൂക് പോസ്റ്റ്‌</p>
<p>ഏറെ അഭിമാനകരമായ ഒരു സന്തോഷം പങ്കു വെക്കുകയാണ്. എന്റെ പ്രിയ സുഹൃത്ത് ഡോ.അൻവർ അമീന്റെ മകൾ നിദ അൻജും പ്രശസ്ത കുതിരയോട്ട മത്സരമായ വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തീകരിച്ച ആദ്യ ഇന്ത്യക്കാരി ആയിരിക്കുന്നു.<br />
ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് ഒരാൾ ഈയൊരു ഇനത്തിൽ പങ്കെടുക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ വിജയകരമായി റൈസ് പൂർത്തീകരിക്കാനും സാധിച്ചു എന്നത് ഇരട്ടി നേട്ടമാണ്. ഈ നേട്ടത്തിലൂടെ ഇന്ത്യയിലെ മുഴുവൻ പെൺകുട്ടികൾക്കും കരുത്തുറ്റ മാതൃകയാകാൻ മലപ്പുറംകാരിയായ നിദക്ക് കഴിഞ്ഞിരിക്കുന്നു.<br />
സമാനതകളില്ലാത്ത നേട്ടം കരസ്തമാക്കിയ നിദ അൻജുംന് അഭിനന്ദനങ്ങൾ.</p>
<p><img loading="lazy" class="alignnone size-medium wp-image-272668" src="https://www.chandrikadaily.com/wp-content/uploads/2023/09/371529565_850798129735906_7268731789055005134_n-300x249.jpg" alt="" width="300" height="249" srcset="https://www.chandrikadaily.com/wp-content/uploads/2023/09/371529565_850798129735906_7268731789055005134_n-300x249.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/09/371529565_850798129735906_7268731789055005134_n-1024x850.jpg 1024w, https://www.chandrikadaily.com/wp-content/uploads/2023/09/371529565_850798129735906_7268731789055005134_n-768x638.jpg 768w, https://www.chandrikadaily.com/wp-content/uploads/2023/09/371529565_850798129735906_7268731789055005134_n.jpg 1445w" sizes="(max-width: 300px) 100vw, 300px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15horserace-winner-pkkunjalikkutty-facebookpost.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസഫർ നഗർ  സ്കൂളിലെ സംഭവം രാജ്യത്തിന്റെ മഹത്തായ അഭിമാന ബോധത്തിനേറ്റ മുഖത്തടിയാണെന്ന്  പി.കെ.കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/pkkunjalikkuttyfacebookpost-upschoolissue.html</link>
					<comments>https://www.chandrikadaily.com/pkkunjalikkuttyfacebookpost-upschoolissue.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 26 Aug 2023 11:04:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PKKUNJALIKKUTTY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271647</guid>

					<description><![CDATA[പരസ്പ്പരം വെറുപ്പ് ഉൽപ്പാദിപ്പിക്കുകയും അതിൽ നിന്ന് രാഷ്ട്രീയ ലാഭം നേടാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ പ്രചാരണങ്ങളിൽ കുടുങ്ങി മലീമസമായ മനസ്സുകളുടെ ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തെ നിരന്തരമായി അവഹേളിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>യുപി മുസഫർ നഗറിലെ സ്കൂളിൽ അധ്യാപിക തന്റെ ക്ലാസ്സിലെ കുട്ടികളെകൊണ്ട് ആ ക്ലാസ്സിലെ തന്നെ മറ്റൊരു കുട്ടിയുടെ മുഖത്തടിപ്പിച്ച സംഭവം രാജ്യത്തിന്റെ മഹത്തായ അഭിമാന ബോധത്തിനേറ്റ മുഖത്തടിയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.<br />
വർഗീയ ഫാസിസ്റ്റുകൾ ചെയ്ത് കൊണ്ടിരിക്കുന്ന വെറുപ്പിന്റെ വ്യാപാരത്തിന്റെ പരിണിത ഫലമാണിത്.<br />
പരസ്പ്പരം വെറുപ്പ് ഉൽപ്പാദിപ്പിക്കുകയും അതിൽ നിന്ന് രാഷ്ട്രീയ ലാഭം നേടാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ പ്രചാരണങ്ങളിൽ കുടുങ്ങി മലീമസമായ മനസ്സുകളുടെ ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തെ നിരന്തരമായി അവഹേളിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.</p>
<p>ഫെയ്സ്ബൂക് കുറിപ്പ് :</p>
<p>യുപി മുസഫർ നഗറിലെ സ്കൂളിൽ അധ്യാപിക തന്റെ ക്ലാസ്സിലെ കുട്ടികളെകൊണ്ട് ആ ക്ലാസ്സിലെ തന്നെ മറ്റൊരു കുട്ടിയുടെ മുഖത്തടിപ്പിക്കുന്ന ദൃശ്യങ്ങൾ ഏറെ വേദനയും അമർഷവുമുണ്ടാക്കുന്ന ഒന്നായി. നമ്മുടെ രാജ്യത്തിന്റെ മഹത്തായ അഭിമാന ബോധത്തിനേറ്റ മുഖത്തടിയാണ് ഇതെന്ന് നിസ്സംശയം പറയാൻ പറ്റും. മനുഷ്യരെ പരസ്പരം ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിക്കേണ്ട ക്ലാസ്സ്‌ മുറികളിൽ വെച്ച് തന്നെ ഉത്തമ തലമുറയെ വാർത്തെടുക്കാൻ ഉത്തരവാദിത്തപ്പട്ടവർ ഈ വിധം അപമാനകരമായ കൃത്യത്തിന് കൂട്ട്നിന്നു എന്നത് നിസ്സാര കാര്യമായി കാണേണ്ട കാര്യമല്ല. സമൂഹത്തിൽ മഹത്തായ സ്ഥാനവും മൂല്യവുമുള്ള അധ്യാപകരിൽ പോലും ഈ രീതിയിൽ വെറുപ്പും വിദ്വേഷവും നിറഞ്ഞിരിക്കുന്നു എന്നത് വല്ലാതെ ആസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ്.<br />
രാജ്യത്ത് കുറച്ചു കാലങ്ങളായി വർഗീയ ഫാസിസ്റ്റുകൾ ചെയ്ത് കൊണ്ടിരിക്കുന്ന വെറുപ്പിന്റെ വ്യാപാരത്തിന്റെ പരിണിത ഫലമാണിത്. പരസ്പ്പരം വെറുപ്പ് ഉൽപ്പാദിപ്പിക്കുകയും അതിൽ നിന്ന് രാഷ്ട്രീയ ലാഭം നേടാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ പ്രചാരണങ്ങളിൽ കുടുങ്ങി മലീമസമായ മനസ്സുകളുടെ ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തെ നിരന്തരമായി അവഹേളിച്ചുകൊണ്ടിരിക്കുകയാണ്.<br />
ഒരുഭാഗത്ത് നമ്മുടെ രാജ്യം ശാസ്ത്രീയ നേട്ടങ്ങളുടെ നെറുകയിൽ നിന്ന്കൊണ്ട് ലോകത്തിന്റെ മുമ്പിൽ അഭിമാനത്താൽ തലയുയർത്തി നിൽകുമ്പോൾ തന്നെ മറുഭാഗത്ത് ഇതിനെയെല്ലാം തകർത്ത് രാജ്യത്തെ നാണം കെടുത്തുന്ന രീതിയിലുള്ള വെറുപ്പിന്റെ രാഷ്ട്രീയവും അരങ്ങേറുന്നു. നമ്മുടെ ഉന്നതമായ മൂല്യബോധങ്ങൾക്ക് മേൽ വളർന്ന് കൊണ്ടിരിക്കുന്ന ഇത്തരം വെറുപ്പിന്റെ വ്യാപാരത്തെ സ്നേഹത്തിന്റെ വ്യാപാരത്തിലൂടെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കണം. എല്ലാ മനുഷ്യരും തുല്യരാണെന്ന മാനവികതയുടെ സന്ദേശം ഇന്ത്യ മുഴുക്കെ ഒഴുകിപ്പരക്കേണ്ടതുണ്ട്. അതിന് വേണ്ടി നമുക്ക് പരിശ്രമിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pkkunjalikkuttyfacebookpost-upschoolissue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന തീരുമാനമാണ് സുപ്രിം കോടതിയുടേതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/pkkunjalikkutty.html</link>
					<comments>https://www.chandrikadaily.com/pkkunjalikkutty.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 04 Aug 2023 09:23:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[PKKUNJALIKKUTTY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268161</guid>

					<description><![CDATA[ഭരണഘടന നിലവിലുള്ള ഒരു രാജ്യത്ത് എന്തും ചെയ്യാൻ കഴിയില്ല എന്നതാണ് ഈ വിധിയുടെ ഏറ്റവും വലിയ വശം .ഇതുവഴി വർദ്ധിച്ച ഉണർവ്വ് മൂവ്മെന്റിന് ലഭിക്കും . അതിനെ രാഹുൽ ഗാന്ധി നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>രാഹുൽ ഗാന്ധിക്ക് അനുകൂലമായ വിധി രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന തീരുമാനമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ കാലത്ത് എന്തും ആവാം എന്നുള്ള സ്ഥിതി രാജ്യത്തുണ്ട് എന്ന ഭയം എല്ലാവർക്കും ഉണ്ടായിരുന്നു. ഇപ്പോൾ ഈ വിധി ഒരാശ്വാസമാണ് നൽകിയിരിക്കുന്നത്.ന്യായം കാക്കാൻ ഈ രാജ്യത്ത് നീതി പീഠങ്ങൾ ഉണ്ടെന്ന ആശ്വാസം .അദ്ദേഹം പറഞ്ഞു.അത് ജനങ്ങൾക്ക് ലഭിക്കുന്ന ഒരാശ്വാസമാണ്. ഭരണഘടന നിലവിലുള്ള ഒരു രാജ്യത്ത് എന്തും ചെയ്യാൻ കഴിയില്ല എന്നതാണ് ഈ വിധിയുടെ ഏറ്റവും വലിയ വശം .ഇതുവഴി വർദ്ധിച്ച ഉണർവ്വ് മൂവ്മെന്റിന് ലഭിക്കും . അതിനെ രാഹുൽ ഗാന്ധി നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pkkunjalikkutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്ലിം ലീഗ് എന്നും വിശ്വാസി സമൂഹത്തോടൊപ്പമാണ്: പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/muslimleague-pkkunjalikkutty15.html</link>
					<comments>https://www.chandrikadaily.com/muslimleague-pkkunjalikkutty15.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 02 Aug 2023 09:26:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PKKUNJALIKKUTTY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267788</guid>

					<description><![CDATA[സ്പീക്കറുടേത് വഴിമരുന്നിട്ടുകൊടുക്കുന്ന സ്റ്റേറ്റെമെന്റ്  ]]></description>
										<content:encoded><![CDATA[<p>എല്ലാ മത വിഭാഗങ്ങളെ സംബന്ധിച്ചും വിശ്വാസം പ്രധാനമാണെന്നും ഈ വിശ്വാസങ്ങളെ പരസ്പരം ബഹുമാനിക്കാനും കഴിയണമെന്ന് മുസ്ലീ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.അതിന് വിരുദ്ധമായ ചർച്ചകൾ ഉണ്ടാകുന്നത് ശരിയല്ല.സ്പീക്കറുടേത് വഴിമരുന്നിട്ടുകൊടുക്കുന്ന സ്റ്റേറ്റെമെന്റ് ആയിപ്പോയി. ഈ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. വർഗീയ വിഭജനം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന ഒരു സാഹചര്യമാണ് രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നത്.പല സംസ്ഥാനങ്ങളും ഇപ്പോൾ ഇതിന്റെ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ കേരളത്തിൽ ഇങ്ങിനെയൊരു ചർച്ച തുടർന്നു കൊണ്ടുപോകുന്നത് നിർഭാഗ്യകരമാണ്.</p>
<p>വിശ്വാസികളുടെ വികാരം മാനിച്ചേ വർത്തമാനം പറയാൻ പാടുള്ളൂ എന്നതാണ് മുസ്‌ലിം ലീഗിന്റെ നിലപാട്. ലീഗ് വിശ്വാസികളുടെ പാർട്ടിയാണ്.പരാമർശം പിൻവലിക്കണോ വേണ്ടയോ എന്നത് സ്പീക്കറാണ് തീരുമാനിക്കേണ്ടത്.എന്തുതന്നെയായാലും ഇത് സംബന്ധിച്ച ചർച്ചകൾ ആരോഗ്യകരമല്ല എന്നാണ് അഭിപ്രായം.എൻ.എസ് എസ് എപ്പോഴും മതേതര കാഴ്ചപ്പാട് പുലർത്തിക്കൊണ്ടു തന്നെ വിശ്വാസം സംരക്ഷിക്കാൻ ശ്രമിക്കുന്ന സംഘടനയാണ് .എൻ.എസ് .എസ് വിഭാഗീയതക്ക് കൂട്ടു നിൽക്കും എന്ന് കരുതുന്നില്ല.അതെ സമയം വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ അവർ മുന്നിൽ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslimleague-pkkunjalikkutty15.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈ വിശ്വാസം എന്നെന്നും കാത്തുസൂക്ഷിക്കും: പി.കെ.കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/pkkunjalikkutty-facebookpost.html</link>
					<comments>https://www.chandrikadaily.com/pkkunjalikkutty-facebookpost.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 01 Aug 2023 11:37:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[PKKUNJALIKKUTTY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267584</guid>

					<description><![CDATA[പ്രാസ്ഥാനിക ജീവിതത്തിൽ ഏറെ അഭിമാനവും, സന്തോഷവും ഉണ്ടായ ദിവസങ്ങളാണ് കടന്ന് പോയത്. രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പ്രതീക്ഷയായ പാർട്ടിക്ക് രാജ്യ തലസ്ഥാനത്ത് ഒരു ആസ്ഥാന മന്ദിരം എന്നത് വലിയൊരു സ്വപ്നമായിരുന്നു. ചെന്നൈയിൽ പ്ലാറ്റിനം ജൂബിലീ കോൺഫറൻസിൽ തീരുമാനമെടുത്തത് മുതൽ ആ സ്വപ്നത്തിലേക്കുള്ള യാത്രയിലായിരുന്നു.]]></description>
										<content:encoded><![CDATA[<p>പ്രാസ്ഥാനിക ജീവിതത്തിൽ ഏറെ അഭിമാനവും, സന്തോഷവും ഉണ്ടായ ദിവസങ്ങളാണ് കടന്ന് പോയതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.രാജ്യ തലസ്ഥാനത്ത് ഒരു ആസ്ഥാന മന്ദിര നിർമാണത്തിനുള്ള ധനശേഖരണം ലക്ഷ്യത്തിലെത്തിയ സന്തോഷം പങ്കുവച്ചുള്ള കുറിപ്പിലാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്. സംരഭത്തിന് പിന്തുണയേകിയവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി</p>
<p>കുറിപ്പിന്റെ പൂർണ്ണ രൂപം :</p>
<p>പ്രാസ്ഥാനിക ജീവിതത്തിൽ ഏറെ അഭിമാനവും, സന്തോഷവും ഉണ്ടായ ദിവസങ്ങളാണ് കടന്ന് പോയത്. രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പ്രതീക്ഷയായ പാർട്ടിക്ക് രാജ്യ തലസ്ഥാനത്ത് ഒരു ആസ്ഥാന മന്ദിരം എന്നത് വലിയൊരു സ്വപ്നമായിരുന്നു. ചെന്നൈയിൽ പ്ലാറ്റിനം ജൂബിലീ കോൺഫറൻസിൽ തീരുമാനമെടുത്തത് മുതൽ ആ സ്വപ്നത്തിലേക്കുള്ള യാത്രയിലായിരുന്നു.</p>
<p>സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങളുടെ നേതൃമഹിമ തന്നെയായിരുന്നു ഈ ലക്ഷ്യത്തിലേക്ക് കുതിക്കാനുള്ള ഏറ്റവും വലിയ ആത്മ വിശ്വാസം. ഒരു മാസക്കാലം നീണ്ടു നിന്ന ധനസമാഹരണ കാമ്പയിൻ ഉജ്ജ്വല വിജയമാക്കി ആ മഹത്തായ ലക്ഷ്യത്തിലേക്ക് നമ്മൾ നടന്നടുത്തിരിക്കുന്നു. പി.എം.എ സലാം അടക്കമുള്ള സംസ്ഥാന നേതൃത്വവും, യൂത്ത് ലീഗ് ദേശീയ, സംസ്ഥാന നേതാക്കളും, ജില്ലാ, മണ്ഡലം,പഞ്ചായത്ത്, വാർഡ് നേതാക്കളും മത്സര ബുദ്ധിയോടെ ഒറ്റക്കെട്ടായി ചേർന്ന് നിന്നപ്പോൾ അതൊരു ചരിത്രമായി.</p>
<p>ഹരിത രാഷ്ട്രീയത്തെ നെഞ്ചിലെ തുടിപ്പായി കൊണ്ട് നടക്കുന്ന സാധാരണ മുസ്ലിം ലീഗ് പ്രവർത്തകരെ,<br />
നിങ്ങൾക് അവകാശപ്പെട്ടതാണ് ഈ ചരിത്ര രചനയുടെ മുഴുവൻ ബഹുമതികളും. ഒരു നിയോഗം പോലെ ഈ ദൗത്യത്തെ ഏറ്റെടുത്ത് നിങ്ങളൊഴുക്കിയ വിയർപ്പിന്റെയും, കഠിനാദ്ധ്വാനത്തിന്റെയും ഫലമാണ് ഈ വിജയം. ഓരോ പാർട്ടി പ്രവർത്തകനും ഈ ലക്ഷ്യത്തെ എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് അവസാന നിമിഷവും ഒരു ടൈമറിലെന്ന പോലെ അക്കങ്ങൾ മാറി മറിഞ്ഞ പണക്കണക്ക്. നിസ്വാർത്ഥമായി ഈ പാർട്ടിയെ സ്നേഹിക്കുകയും, അതിന്റെ ഓരോ ഉയർച്ചകളിലും മനസ്സ് നിറഞ്ഞു സന്തോഷിക്കുകയും ചെയ്യുന്ന പച്ച മനുഷ്യരെ നിങ്ങൾക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ..</p>
<p>പാർട്ടി പ്രവർത്തകർ കൈനീട്ടി ചെന്നപ്പോൾ മടിയേതുമില്ലാതെ തങ്ങളുടെ പണപ്പെട്ടി തുറന്ന് കൊടുത്ത പൊതുസമൂഹത്തെ ഈ സ്വപ്ന യാത്രയിൽ വിസ്മരിക്കാവുന്നതല്ല. മുസ്ലിം ലീഗ് പാർട്ടിയുടെ പ്രാധാന്യത്തെ കുറിച്ചുള്ള തികഞ്ഞ ബോധ്യവും, നാളിതുവരെ മുസ്ലിം ലീഗ് ഉയർത്തിപ്പിടിച്ച നിലപാടുകളോടുള്ള ഐക്യപ്പെടലും, അതുയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിലുള്ള വിശ്വാസവും തന്നെയാണ് നിങ്ങളെ ഞങ്ങളോട് ചേർന്ന് നിൽക്കാൻ പ്രേരിപ്പിച്ചതെന്നറിയാം. തുടർന്നങ്ങോട്ടും ആ മൂല്യങ്ങളൊക്കെ നിലനിർത്തി മുന്നോട്ട് പോകുമെന്ന് ഉറപ്പ് തരുന്നു. ഞങ്ങളുടെ സ്വപ്ന യാത്രയിൽ പിന്തുണച്ചതിന് ഹൃദയം നിറഞ്ഞ നന്ദി..</p>
<p>പ്രതാപങ്ങളുടെ ദില്ലിയിൽ നമ്മുടെ പാർട്ടിക്കും ഇനി സ്വന്തമായൊരു മേൽവിലാസമുണ്ടാകും. ഖാഇദേ മില്ലത്ത് സെന്ററിന്റെ മുകളിൽ ഇന്ദ്രപ്രസ്ഥത്തിന്റെ തെളിഞ്ഞ ആകാശത്ത് ഉയർന്ന് പറക്കുന്ന ഹരിത പതാക കണ്ട് അഭിമാനത്തോടെ നമുക്കും പുളകിതരാകാം. ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റം രാജ്യവ്യാപകമായി കൂടുതൽ ചടുലവും, സംഘടിതവുമാക്കാൻ ഖാഇദേ മില്ലത്ത് സെന്റർ വേദിയാകട്ടെ&#8230;<br />
അണയാത്ത പ്രതീക്ഷകളോടെ, കൂടുതൽ ആത്മ വിശ്വാസത്തോടെ നമുക്ക് മുന്നോട്ട് കുതിക്കാം..</p>
<p>നന്ദി,<br />
ചേർന്ന് നിന്നവർക്ക്, കൂടെ നടന്നവർക്ക്, പിന്തുണച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി&#8230;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pkkunjalikkutty-facebookpost.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
