<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pkkunjalikutti &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pkkunjalikutti/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 22 Jan 2026 08:23:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pkkunjalikutti &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;തെക്കന്‍ കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന്റെ പ്രതീകമാണ് ഈ ജനമുന്നേറ്റം&#8217; -സാദിഖലി തങ്ങള്‍</title>
		<link>https://www.chandrikadaily.com/this-peoples-march-is-a-symbol-of-political-change-in-south-kerala-sadikhali-thangal.html</link>
					<comments>https://www.chandrikadaily.com/this-peoples-march-is-a-symbol-of-political-change-in-south-kerala-sadikhali-thangal.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Thu, 22 Jan 2026 08:23:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslimleage]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pkkunjalikutti]]></category>
		<category><![CDATA[sayyidsadhikalishihabthangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374989</guid>

					<description><![CDATA[തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ വലിയൊരു രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണെന്നും ലീഗിന്റെ മതേതര പാരമ്പര്യവും സാമൂഹ്യ സഹവര്‍ത്തിത്വവും ഉള്‍ക്കൊണ്ടാണ് ജനങ്ങള്‍ പാര്‍ട്ടിയെ നെഞ്ചിലേറ്റുന്നതെന്നും തങ്ങള്‍ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തെക്കന്&#x200d; കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന്റെ പ്രതീകമാണ് കൊല്ലത്തെ ഈ ആവേശകരമായ ജനമുന്നേറ്റമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;. നവീകരിച്ച മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസ് സമര്&#x200d;പ്പണം നിര്&#x200d;വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെക്കന്&#x200d; കേരളത്തിലെ ജനങ്ങള്&#x200d; വലിയൊരു രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണെന്നും ലീഗിന്റെ മതേതര പാരമ്പര്യവും സാമൂഹ്യ സഹവര്&#x200d;ത്തിത്വവും ഉള്&#x200d;ക്കൊണ്ടാണ് ജനങ്ങള്&#x200d; പാര്&#x200d;ട്ടിയെ നെഞ്ചിലേറ്റുന്നതെന്നും തങ്ങള്&#x200d; പറഞ്ഞു.</p>
<p>സാമൂഹ്യമായ ഒത്തൊരുമയിലാണ് കേരളത്തിന്റെ നിലനില്&#x200d;പ്പെന്നും അത് ശിഥിലമാക്കാന്&#x200d; ശ്രമിക്കുന്നവര്&#x200d; നാടിന്റെ പാരമ്പര്യം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. എല്ലാ വിഭാഗം ജനങ്ങളെയും ഭേദചിന്തകളില്ലാതെ ചേര്&#x200d;ത്തുപിടിക്കുന്ന യു.ഡി.എഫ് സഹോദര്യത്തിന്റെ വലിയ മാതൃകയാണ് മുന്നോട്ട് വെക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടില്&#x200d; മനുഷ്യര്&#x200d;ക്കിടയില്&#x200d; ഭിന്നതയല്ല, മറിച്ച് ദൈവം ആഗ്രഹിക്കുന്ന സ്‌നേഹത്തിന്റെയും സഹൃദയത്വത്തിന്റെയും അന്തരീക്ഷമാണ് യു.ഡി.എഫ് കാത്തുസൂക്ഷിക്കുന്നതെന്നും അദ്ദേഹം ഓര്&#x200d;മ്മിപ്പിച്ചു.</p>
<p>ചടങ്ങില്&#x200d; വെച്ച് തങ്ങളില്&#x200d; നിന്നും പാര്&#x200d;ട്ടി അംഗത്വം ഏറ്റുവാങ്ങിയ സുജ ചന്ദ്ര ബാബു സംസാരിക്കവേ, മുസ്‌ലിം ലീഗിന്റെ മതേതര നിലപാടുകളോടും വികസന കാഴ്ചപ്പാടുകളോടും ആകൃഷ്ടയായാണ് താന്&#x200d; ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതെന്ന് വ്യക്തമാക്കി. മതേതരത്വം കാത്തുസൂക്ഷിക്കാനും സാമൂഹ്യ നീതി ഉറപ്പാക്കാനും മുന്നില്&#x200d; നില്&#x200d;ക്കുന്ന പാര്&#x200d;ട്ടിയോടൊപ്പം ചേര്&#x200d;ന്ന് പ്രവര്&#x200d;ത്തിക്കാന്&#x200d; കഴിയുന്നതില്&#x200d; അഭിമാനമുണ്ടെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.<br />
മുന്&#x200d; നേതാവ് യൂനുസ് കുഞ്ഞിന്റെ സ്മരണകള്&#x200d; പ്രസംഗത്തിന്റെ അവസാന ഭാഗത്ത് തങ്ങള്&#x200d; വൈകാരികമായി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഓര്&#x200d;മ്മകള്&#x200d; വിസ്മരിക്കാന്&#x200d; കഴിയില്ലെന്നും പൂക്കോയ തങ്ങളുടെ കാലം മുതല്&#x200d; പാണക്കാട് കുടുംബവുമായി അദ്ദേഹം അടുത്ത ബന്ധം പുലര്&#x200d;ത്തിയിരുന്നതായും തങ്ങള്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-peoples-march-is-a-symbol-of-political-change-in-south-kerala-sadikhali-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇബ്രാഹിം കുഞ്ഞ് ജനകീയ രാഷ്ട്രീയത്തിന്റെ അടയാളം -കെ.എം.സി.സി</title>
		<link>https://www.chandrikadaily.com/ibrahim-kunj-is-a-symbol-of-populist-politics-kmcc.html</link>
					<comments>https://www.chandrikadaily.com/ibrahim-kunj-is-a-symbol-of-populist-politics-kmcc.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 07 Jan 2026 04:52:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ibrahimkunj]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[KMCC]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[pkkunjalikutti]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372916</guid>

					<description><![CDATA[. കേരള രാഷ്ട്രീയത്തിനും മുസ്‌ലീം ലീഗ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും ജനകീയ രാഷ്ട്രീയത്തിന്റെ അടയാളമാണെന്ന് ജില്ല കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ദുബൈ: മുസ്‌ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്&#x200d; മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തില്&#x200d; അനുശോചിച്ച് ദുബൈ കെ.എം.സി.സി കാസറകോട് ജില്ല കമ്മിറ്റി. കേരള രാഷ്ട്രീയത്തിനും മുസ്‌ലീം ലീഗ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും ജനകീയ രാഷ്ട്രീയത്തിന്റെ അടയാളമാണെന്ന് ജില്ല കമ്മിറ്റി പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>എന്നും ജനാധിപത്യ മൂല്യങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിച്ച് പൊതുജീവിതത്തില്&#x200d; സജീവമായിരുന്ന അദ്ദേഹം, ജനകീയ പ്രശ്‌നങ്ങളില്&#x200d; ഇടപെട്ടും ന്യൂനപക്ഷ അവകാശങ്ങള്&#x200d;ക്കായി അക്ഷീണം പ്രവര്&#x200d;ത്തിച്ചും ശ്രദ്ധേയനായ നേതാവായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം ആത്മാര്&#x200d;ഥതയും അര്&#x200d;പ്പണബോധവും നിറഞ്ഞതായിരുന്നു. മന്ത്രിയായിരിക്കെ നടപ്പാക്കിയ വികസന പ്രവര്&#x200d;ത്തനങ്ങളും സംഘടനാ രംഗത്തെ ശക്തമായ നേതൃത്വവും എന്നും ഓര്&#x200d;മിക്കപ്പെടും.</p>
<p>പ്രവര്&#x200d;ത്തകരോടുള്ള സ്‌നേഹവും കരുതലും അദ്ദേഹത്തെ വ്യത്യസ്തനാക്കി എന്നും കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്&#x200d; സെക്രട്ടറി ഹനീഫ് ടി.ആര്&#x200d;, ട്രഷറര്&#x200d; ഡോ. ഇസ്മായില്&#x200d; എന്നിവര്&#x200d; അനുശോചന സന്ദേശത്തില്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ibrahim-kunj-is-a-symbol-of-populist-politics-kmcc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്‍ മന്ത്രിയും  മുസ്‌ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി</title>
		<link>https://www.chandrikadaily.com/former-minister-muslim-league-leader-vk-ibrahim-kunju-passed-away.html</link>
					<comments>https://www.chandrikadaily.com/former-minister-muslim-league-leader-vk-ibrahim-kunju-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 06 Jan 2026 10:19:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[pkkunjalikutti]]></category>
		<category><![CDATA[sadikalisayyidthangal]]></category>
		<category><![CDATA[VKIbrahimKunj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372819</guid>

					<description><![CDATA[അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍.]]></description>
										<content:encoded><![CDATA[<p>കൊച്ചി:മലപ്പുറം: മുന്&#x200d; മന്ത്രിയും മുസ്‌ലീം ലീഗ് വൈസ് പ്രസിഡന്റും ചന്ദ്രിക ഡയറക്ടറുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി. എം.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം യൂത്ത് ലീഗ് നേതാവായും തിളങ്ങി. ദീർഘകാലം എറണാകുളം ജില്ല മുസ്‌ലിംലീഗിന്റെ അമരക്കാരനായിരുന്നു. എറണാകുളത്തും തെക്കൻ ജില്ലകളിലും മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചക്കും മുന്നേറ്റത്തിനും നിസ്തുല സംഭാവനകൾ നൽകി. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും 2005ൽ വ്യവസായ വകുപ്പ് മന്ത്രിയായും ഭരണരംഗത്തും മികവ് തെളിയിച്ചു. 2012ൽ ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രി എന്ന അംഗീകാരം നേടി. കളമശ്ശേരി നിയോജക മണ്ഡലത്തിന്റെ ജനകീയ എം.എൽ.എ ആയിരുന്നു. സാധാരണക്കാർക്ക് എപ്പോഴും ആശ്രയിക്കാവുന്ന വ്യക്തിത്വം എന്ന നിലയിലാണ് പൊതുരംഗത്ത് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചത്.</p>
<p>2012 കേരള രത്‌ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യു.എസ്.എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിന്റിക്കേറ്റ് മെമ്പർ, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ വഹിച്ചു. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, കൊച്ചി എഡിഷൻ ഗവേണിംഗ് ബോഡി ചെയർമാൻ എന്നീ സ്ഥാനങ്ങളിലുമുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനായി 1952 മെയ് 20ന് ജനിച്ചു. ഭാര്യ നദീറ. മകൻ അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ എറണാകുളം ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയാണ്. വി.ഇ ആബ്ബാസ്, വി.ഇ അനൂപ് എന്നിവരാണ് മറ്റു മക്കൾ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-minister-muslim-league-leader-vk-ibrahim-kunju-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗ്ലാദേശിലെ ന്യുനപക്ഷ സുരക്ഷ ഉറപ്പാക്കണം -മുസ്‌ലീം ലീഗ്</title>
		<link>https://www.chandrikadaily.com/security-of-minorities-in-bangladesh-should-be-ensured-muslim-league.html</link>
					<comments>https://www.chandrikadaily.com/security-of-minorities-in-bangladesh-should-be-ensured-muslim-league.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 06 Jan 2026 09:39:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[pkkunjalikutti]]></category>
		<category><![CDATA[Security of minorities in BangladeshCRISIS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372815</guid>

					<description><![CDATA[ഇക്കഴിഞ്ഞ ക്രിസ്മസ് ദിനങ്ങളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തീയ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണ പരമ്പരകളിലെ ആശങ്കയും യോഗം രേഖപ്പെടുത്തി. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്.]]></description>
										<content:encoded><![CDATA[<p>ബംഗ്ലാദേശില്&#x200d; നടക്കുന്ന അതിക്രമങ്ങളില്&#x200d; ന്യുനപക്ഷ സുരക്ഷ ഉറപ്പാക്കണമെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന പ്രവര്&#x200d;ത്തക സമിതി യോഗം.<br />
ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ഉള്&#x200d;പ്പെടുന്ന ന്യൂനപക്ഷങ്ങള്&#x200d; ബംഗ്ലാദേശില്&#x200d; ആക്രമണങ്ങള്&#x200d;ക്ക് ഇരകളാവുകയാണെന്ന് നിരന്തരം വാര്&#x200d;ത്തകള്&#x200d; വന്നുകൊണ്ടിരിക്കുകയാണ്. ഇടക്കാല സര്&#x200d;ക്കാറിന്റെ കാലയളവില്&#x200d; മാത്രം നിരവധി അക്രമസംഭവങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടു. ഏതൊരു ഭരണകൂടത്തിനും ആ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യതയുണ്ട്. ഏതൊരു രാജ്യത്തെ ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെ നടക്കുന്ന അക്രമങ്ങളിലും ഈ യോഗം ഉത്കണ്ഠ രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്യുന്നുയെന്ന് പ്രമേയം വ്യക്തമാക്കി.</p>
<p>ഇക്കഴിഞ്ഞ ക്രിസ്മസ് ദിനങ്ങളില്&#x200d; ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്&#x200d; ക്രിസ്തീയ ന്യൂനപക്ഷങ്ങള്&#x200d;ക്ക് നേരെയുണ്ടായ ആക്രമണ പരമ്പരകളിലെ ആശങ്കയും യോഗം രേഖപ്പെടുത്തി. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന വാര്&#x200d;ത്തകളാണ് വന്നുകൊണ്ടിരുന്നത്. ഏതൊരു മതം വിശ്വസിക്കാനും ആചരിക്കാനും ഭരണഘടനാപരമായി സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്താണ് ആരാധനകളുടെ ഭാഗമായ ആഘോഷങ്ങള്&#x200d;ക്ക് നേരെ അതിക്രമങ്ങള്&#x200d; ഉണ്ടാകുന്നത്. ഈ അക്രമങ്ങള്&#x200d;ക്കെതിരെ നടപടി സ്വീകരിക്കേണ്ടവര്&#x200d; മൗനം പാലിക്കുകയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും ക്രിസ്ത്യാനികള്&#x200d;ക്ക് നേരെയുണ്ടായ അതിക്രമങ്ങള്&#x200d; പ്രത്യേകമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/security-of-minorities-in-bangladesh-should-be-ensured-muslim-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് രജിസ്‌ട്രേഷന്‍ കര്‍ണാടക അത്ഭുതം കാണിച്ചു: പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/waqf-registration-karnataka-miracle-presented-by-pk-kunhalikutty.html</link>
					<comments>https://www.chandrikadaily.com/waqf-registration-karnataka-miracle-presented-by-pk-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 05:20:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[pkkunjalikutti]]></category>
		<category><![CDATA[Waqf Registration]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366893</guid>

					<description><![CDATA[കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സമയം നോക്കി എസ്.ഐ.ആര്‍, വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ കൊണ്ടുവന്നത് ദുരുദ്ദേശപരമാണ്]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;കോട്: കേന്ദ്ര സര്&#x200d;ക്കാറിന്റെ പുതിയ വഖഫ് നിയമത്തിന്റെ ഭാഗമായി രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ വിവരണം ഉമീദ് പോര്&#x200d;ട്ടലില്&#x200d; രജിസ്റ്റര്&#x200d; ചെയ്യണമെന്ന വ്യവസ്ഥ പാലിച്ച് കര്&#x200d;ണാടകയിലെ മുഴുവന്&#x200d; സ്വത്തുക്കളും അപ്ലോഡ് ചെയ്ത കര്&#x200d;ണാടക സര്&#x200d;ക്കാര്&#x200d; അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.</p>
<p><img loading="lazy" class="alignnone size-medium wp-image-366899" src="https://www.chandrikadaily.com/wp-content/uploads/2025/12/839-300x225.jpg" alt="" width="300" height="225" srcset="https://www.chandrikadaily.com/wp-content/uploads/2025/12/839-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2025/12/839-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2025/12/839.jpg 800w" sizes="(max-width: 300px) 100vw, 300px" /><br />
കേരളത്തില്&#x200d; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സമയം നോക്കി എസ്.ഐ.ആര്&#x200d;, വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്&#x200d; കൊണ്ടുവന്നത് ദുരുദ്ദേശപരമാണ്. തീവ്ര വോട്ടര്&#x200d; പട്ടിക പരിഷ്‌കരണത്തിന്റെ കാണാപുറങ്ങളെ സംബന്ധിച്ചും കേന്ദ്ര വഖഫ് നിയമപ്രകാരം വഖഫ് സ്വത്തുക്കള്&#x200d; ഉമീദ് പോര്&#x200d;ട്ടലില്&#x200d; രജിസ്റ്റര്&#x200d; ചെയ്യുന്നതിനെ കുറിച്ചും വിശദീകരിക്കുന്നതിനും സംശയ നിവാരണത്തിനുമായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കാസര്&#x200d;കോട് മുനിസിപ്പല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് ഹാളില്&#x200d; സംഘടിപ്പിച്ച പ്രത്യേക കണ്&#x200d;വന്&#x200d;ഷനില്&#x200d; മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കോണ്&#x200d;ഗ്രസ് രാജ്യവും വിവിധ സംസ്ഥാനങ്ങളും ഭരിച്ചപ്പോള്&#x200d; എല്ലാവര്&#x200d;ക്കും തുല്യ നീതി ലഭിച്ചിരുന്നു. എന്നാല്&#x200d; ഇപ്പോള്&#x200d; കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്&#x200d;ക്കാര്&#x200d; കൊണ്ടുവരുന്ന ഓരോ നിയമവും ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്നു. മന്&#x200d;മോഹന്&#x200d; സിംഗ് പ്രധാനമന്ത്രിയായപ്പോള്&#x200d; സച്ചാര്&#x200d; കമ്മീഷനിലൂടെ ന്യൂനപക്ഷങ്ങള്&#x200d;ക്ക് നിരവധി വിദ്യാഭ്യാസ ആനുകൂല്യങ്ങള്&#x200d; ലഭിച്ചു. മോദി സര്&#x200d;ക്കാര്&#x200d; എസ്.ഐ.ആര്&#x200d;, വഖഫ് രജിസ്‌ട്രേഷന്&#x200d; കൊണ്ടുവന്ന് പുറത്ത് നിര്&#x200d;ത്താനുള്ള തന്ത്രമാണ് പ്രയോഗിക്കുന്നത്. എസ്.ഐ.ആര്&#x200d; സമയം കൊടുത്ത് സാവകാശം ചെയ്യേണ്ട കാര്യമാണ്. വേഗം വേഗം എന്ന് പറഞ്ഞ് യുദ്ധകാലാടിസ്ഥാനത്തില്&#x200d; നടപ്പിലാക്കാന്&#x200d; പറയുന്നത് ബീഹാറില്&#x200d; ഉണ്ടായത് പോലെ പലരുടെയും വോട്ടുകള്&#x200d; തള്ളാന്&#x200d; വേണ്ടിയാണ്. ഈ രണ്ടു കാര്യങ്ങളിലും മുസ്ലിം ലീഗ് ജാഗ്രതയോടെ ഇടപെട്ടിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>കര്&#x200d;ണാടക വഖഫ്, ന്യൂനപക്ഷ, ഹൗസിംഗ് വകുപ്പ് മന്ത്രി സമീര്&#x200d; അഹമ്മദ് ഖാന്&#x200d; ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്&#x200d; ഹാജി അധ്യക്ഷത വഹിച്ചു. ജനറല്&#x200d; സെക്രട്ടറി എ. അബ്ദുല്&#x200d; റഹ്മാന്&#x200d; സ്വാഗതം പറഞ്ഞു. സയ്യിദ് ഹാദി തങ്ങള്&#x200d; പ്രാര്&#x200d;ത്ഥന നടത്തി. പ്രമുഖ നിയമ വിദഗ്ധനും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. മുഹമ്മദ് ഷാ വിഷയാവതരണം നടത്തി.<br />
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്&#x200d; സി.ടി അഹമ്മദലി, രാജ്മോഹന്&#x200d; ഉണ്ണിത്താന്&#x200d; എം.പി, എന്&#x200d;.എ നെല്ലിക്കുന്ന് എം.എല്&#x200d;.എ, എ.കെ.എം അഷ്‌റഫ് എം.എല്&#x200d;.എ, കെ.പി.സി.സി ജനറല്&#x200d; സെക്രട്ടറി കെ.പി നൗഷാദ് അലി, കര്&#x200d;ണ്ണാടക പി.സി.സി വൈസ് പ്രസിഡന്റ് ഇനായത്ത് അലി, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്&#x200d; പി.എം മുനീര്&#x200d; ഹാജി, സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമ ജില്ലാ വാര്&#x200d;ക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുള്ള ഫൈസി, സെക്രട്ടറി സിദ്ദീഖ് നദ്വി ചേരൂര്&#x200d;, മാലിക് ദീനാര്&#x200d; വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്&#x200d; മജീദ് ബാഖവി, മുഹിമ്മാത്ത് ജനറല്&#x200d; സെക്രട്ടറി ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസി, കെ.എന്&#x200d;.എം ജില്ലാ സെക്രട്ടറി എ.പി സൈനുദ്ധീന്&#x200d;, കെ.എന്&#x200d;.എം മാര്&#x200d;ക്കസുദ്ദഅ്വ ജില്ലാ സെക്രട്ടറി അബ്ദുല്&#x200d; റൗഫ് മദനി, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി ഷഫീഖ് നസ്‌റുള്ള, എസ്.എം.എഫ് ജില്ലാ ജനറല്&#x200d; സെക്രട്ടറി എ.പി.പി കുഞ്ഞഹമ്മദ് ചന്തേര, വിസ്ഡം ഇസ്ലാമിക് ഓര്&#x200d;ഗനൈസേഷന്&#x200d; ജില്ലാ കണ്&#x200d;വീനര്&#x200d; ഇംതിയാസ്, എം.ഇ.എസ് ജില്ലാ സെക്രട്ടറി ആരിഫ് കാപ്പില്&#x200d;, എം.എസ്.എസ് ജില്ലാ പ്രസിഡന്റ് വി.കെ.പി ഇസ്മായില്&#x200d; ഹാജി, ഇമേജ് കാസര്&#x200d;കോട് സെക്രട്ടറി അബ്ദുല്&#x200d; ഖാദര്&#x200d; ചട്ടഞ്ചാല്&#x200d;, കെ.ഇ.എ ബക്കര്&#x200d;, എ.എം കടവത്ത്, ടി.എ മൂസ, അബ്ദുല്&#x200d; റഹ്മാന്&#x200d; വണ്&#x200d;ഫോര്&#x200d;, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്മാന്&#x200d;, അബ്ദുള്ള കുഞ്ഞി ചെര്&#x200d;ക്കള, ബഷീര്&#x200d; വെള്ളിക്കോത്ത് സംബന്ധിച്ചു.</p>
<p>മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ്.ഐ.ആര്&#x200d;, ഉമീദ് പോര്&#x200d;ട്ടല്&#x200d; രജിസ്‌ട്രേഷന്&#x200d; സ്‌പെഷ്യല്&#x200d; കണ്&#x200d;വെന്&#x200d;ഷന്&#x200d; കര്&#x200d;ണാടക വഖഫ്, ന്യൂനപക്ഷ വകുപ്പ് മന്ത്രി സമീര്&#x200d; അഹമ്മദ് ഖാന്&#x200d; ഉദ്ഘാടനം ചെയ്യുന്നു</p>
<p>മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ്.ഐ.ആര്&#x200d;, ഉമീദ് പോര്&#x200d;ട്ടല്&#x200d; രജിസ്‌ട്രേഷന്&#x200d; സ്‌പെഷ്യല്&#x200d; കണ്&#x200d;വന്&#x200d;ഷനില്&#x200d; മുസ്ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി മുഖ്യപ്രഭാഷണം നടത്തുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/waqf-registration-karnataka-miracle-presented-by-pk-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെറ്റായ പ്രഖ്യാപനം അപകടകരം: പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/false-declaration-is-dangerous-pk-kunhalikutty.html</link>
					<comments>https://www.chandrikadaily.com/false-declaration-is-dangerous-pk-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 01 Nov 2025 11:50:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pkkunjalikutti]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361422</guid>

					<description><![CDATA[പിന്നാക്കാവസ്ഥയുണ്ടെന്ന് പല കാര്യങ്ങളും ചൂണ്ടിക്കാട്ടി വാദിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്&#x200d; അപകടകരമായ പ്രഖ്യാപനമാണ് നിയമസഭയില്&#x200d; മുഖ്യമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോള്&#x200d; തന്നെ പല ആനുകൂല്യങ്ങളും ആവശ്യമില്ലെന്ന നിലപാടാണ് പല പദ്ധതികളിലും കേന്ദ്ര സര്&#x200d;ക്കാര്&#x200d; സ്വീകരിക്കുന്നത്. പിന്നാക്കാവസ്ഥയുണ്ടെന്ന് പല കാര്യങ്ങളും ചൂണ്ടിക്കാട്ടി വാദിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. ഒരു ആനുകൂല്യങ്ങളും ആവശ്യമില്ല, സമ്പന്ന സംസ്ഥാനമാണെന്ന തെറ്റായ പ്രഖ്യാപനം അപകടകരമാണ്. ഇത് പല പദ്ധതികളെയും കുഴപ്പത്തിലാക്കും.</p>
<p>നിലവില്&#x200d; കൊടുക്കുന്ന ആനുകൂല്യങ്ങള്&#x200d; നല്&#x200d;കാന്&#x200d; തന്നെ പണമില്ലാത്ത അവസ്ഥയിലാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d;. തിരഞ്ഞെടുപ്പ് കാലത്ത് 2500 കൊടുക്കുമെന്ന് പറഞ്ഞവര്&#x200d; ഇപ്പോള്&#x200d; 2000 രൂപ നല്&#x200d;കുമെന്ന് പറയുന്നത് തട്ടിപ്പാണ്. തിരഞ്ഞെടുപ്പിന്റെ തലേന്ന് ഇല്ലാത്ത കാര്യങ്ങള്&#x200d; പറഞ്ഞ് നടത്തുന്ന പ്രഖ്യാപനങ്ങള്&#x200d; സംസ്ഥാനത്തെ കുഴപ്പത്തിലാക്കും. കേന്ദ്ര സര്&#x200d;ക്കാരിന് അവസരമുണ്ടാക്കി കൊടുക്കാനാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നത്. ഈ പ്രഖ്യാപനങ്ങള്&#x200d; കൊണ്ട് എല്&#x200d;.ഡി.എഫ് കരുതുന്ന ഒരു തിരഞ്ഞെടുപ്പ് വിജയവും അവര്&#x200d;ക്കുണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>സമ്പൂര്&#x200d;ണമായ തട്ടിപ്പ് പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് കേരള കോണ്&#x200d;ഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ് പറഞ്ഞു. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനമെന്ന് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കണം. 5,91,194 എ.എ.വൈ കാര്&#x200d;ഡുടമകള്&#x200d;ക്കുള്ള റേഷന്&#x200d; പോലും ഇല്ലാതാകുന്ന അവസ്ഥയാണ്. അര്&#x200d;ഹമായ പല ആനുകൂല്യങ്ങളും ഇല്ലാതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/false-declaration-is-dangerous-pk-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
