plane – Chandrika Daily https://www.chandrikadaily.com Thu, 30 Jan 2025 10:55:09 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg plane – Chandrika Daily https://www.chandrikadaily.com 32 32 യുഎസിലെ വിമാന ദുരന്തം; മരിച്ചവരില്‍ ഐസ് സ്‌കേറ്റിങ് ലോക ചാംപ്യന്‍മാരായ ദമ്പതികളും https://www.chandrikadaily.com/us-plane-disaster-among-the-dead-are-a-couple-who-are-ice-skating-world-champions.html https://www.chandrikadaily.com/us-plane-disaster-among-the-dead-are-a-couple-who-are-ice-skating-world-champions.html#respond Thu, 30 Jan 2025 10:55:09 +0000 https://www.chandrikadaily.com/?p=328091 യുഎസില്‍ 64 യാത്രികരുമായി വന്ന വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഐസ് സ്‌കേറ്റിങ് ലോക ചാംപ്യന്‍മാരും പരിശീലകരുമായ റഷ്യന്‍ ദമ്പതികളും. മുന്‍ ലോക ചാംപ്യന്‍മാരായ യെവ്ജെനിയ ഷിഷ്‌കോവ, വാദിം നൗമോവ് എന്നിവരും അപകടത്തില്‍ മരിച്ചതായാണ് വിവരം.

1994ല്‍ ഫിഗര്‍ സ്‌കേറ്റിങില്‍ ലോക ചാംപ്യന്‍മാരായിരുന്നു. 1998 മുതല്‍ ദമ്പതികള്‍ അമേരിക്കയിലാണ് താമസിച്ചിരുന്നത്. അമേരിക്കന്‍ സ്‌കേറ്റിങ് താരവും ഇവരുടെ മകനുമായ മാക്സിമും അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. ജെനിയ ഷിഷ്‌കോവയും വാദിം നൗമോവും സോവിയറ്റ് യൂണിയനു വേണ്ടി മത്സരിച്ച താരങ്ങളായിരുന്നു.

വിമാനാപകടത്തില്‍ ഇതുവരെ 18 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ – 700 എന്ന വിമാനമാണ് ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് നദിയില്‍ പതിച്ചത്. രക്ഷാദൗത്യം പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.

വാഷിങ്ടണ്‍ ഡിസിയില്‍ റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തായിരുന്നു അപകടം നടന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ യുഎച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് യാത്രക്കാരുമായി വരുകയായിരുന്ന വിമാനവുമായി കൂട്ടിയിടിച്ചത്. വിമാനത്തില്‍ 64 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. അതേസമയം പരിശീലന പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്.

ഹെലിക്കോപ്റ്ററും നദിയില്‍ പതിച്ചതായാണ് വിവരം.

 

]]>
https://www.chandrikadaily.com/us-plane-disaster-among-the-dead-are-a-couple-who-are-ice-skating-world-champions.html/feed 0
യുഎസിലെ വിമാന ദുരന്തം; പോടോമാക് നദിയില്‍ നിന്ന് 18 മൃതദേഹങ്ങള്‍ കണ്ടെത്തി https://www.chandrikadaily.com/us-plane-disaster-18-bodies-were-found-in-the-potomac-river.html https://www.chandrikadaily.com/us-plane-disaster-18-bodies-were-found-in-the-potomac-river.html#respond Thu, 30 Jan 2025 09:11:12 +0000 https://www.chandrikadaily.com/?p=328080 യുഎസില്‍ 64 യാത്രികരുമായി വന്ന വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയിലേക്ക് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ – 700 എന്ന വിമാനമാണ് ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ നദിയിലേക്ക് തകര്‍ന്നു വീണത്.

വാഷിങ്ടണ്‍ ഡിസിയില്‍ റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം നടന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ യു.എച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് യാത്രാ വിമാനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ഹെലിക്കോപ്റ്ററില്‍ മൂന്ന് സൈനികരായിരുന്നു ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററും നദിയിലേക്ക് പതിച്ചെന്നാണ് വിവരം.

പോടോമാക് നദിയിലും സമീപപ്രദേശങ്ങളിലുമായി തിരച്ചില്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. വിവിധ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. െ

]]>
https://www.chandrikadaily.com/us-plane-disaster-18-bodies-were-found-in-the-potomac-river.html/feed 0
വിമാനയാത്രക്കിടെ യാത്രക്കാരിയുടെ നഗ്നതാപ്രദര്‍ശനം; കേസെടുത്തു https://www.chandrikadaily.com/plane-naked.html https://www.chandrikadaily.com/plane-naked.html#respond Sun, 19 Feb 2023 15:35:36 +0000 https://www.chandrikadaily.com/?p=238909 വിമാനയാത്രക്കിടെ യാത്രക്കാരിയുടെ നഗ്നതാപ്രദര്‍ശനം. റഷ്യയിലെ സ്റ്റാവ് പോളോ നിന്ന് മൊറോക്കോയിലേക്കുള്ള വിമാനത്തിലാണ ്‌നാടകീയ സംഭഴം അരങ്ങേറിയത്. യാത്രക്കാരെല്ലാം മരിക്കാന്‍ പോകുകയാണെന്ന ്പറഞ്ഞ് ടോപ്പ് അഴിക്കുകയായിരുന്നു. പൈലറ്റുമാരെ കാണണമെന്നും യുവതി ആവശ്യപ്പെട്ടു. തടഞ്ഞ യാത്രക്കാരനെ കടിച്ചു. പുകവലിക്കണമെന്നുംയുവതി ആവശ്യപ്പെട്ടു. തന്നെ മാനസികരോഗകേന്ദ്രത്തിലേക്കോജയിലിലിലേക്കോ ആക്കുമെന്ന് പറഞ്ഞ യുവതിക്കെതിരെ വിമാനത്താവള അധികാരികളുടെ പരാതിപ്രകാരം കേസെടുത്തു. മയക്കമരുന്നിന് അടിമപ്പെട്ടതാണ് കാരണമെന്നാണ് നിഗമനം.

]]>
https://www.chandrikadaily.com/plane-naked.html/feed 0
ബോംബ് ഭീഷണി ; മോസ്‌കോയില്‍നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന വിമാനം വഴിതിരിച്ചുവിട്ടു https://www.chandrikadaily.com/plane-russian-goa.html https://www.chandrikadaily.com/plane-russian-goa.html#respond Sat, 21 Jan 2023 06:11:01 +0000 https://www.chandrikadaily.com/?p=233821 മോസ്‌കോയില്‍നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന വിമാനം വഴിതിരിച്ചുവിട്ടു. ബോംബ് ഭീഷണിയെതുടര്‍ന്നാണിത്. ഗോവയിലെ ഡാബോലിം വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു. 425 യാത്രക്കാരുണ്ട്. ഉസ്‌ബെക്കിസ്ഥാനിലേക്കാണ ്തിരിച്ചുവിട്ടിരിക്കുന്നത്. കഴിഞ്ഞമാസം മോസ്‌കോയില്‍നിന്നുള്ള മറ്റൊരു വിമാനത്തിനും ബോംബ് ഭീഷണി നേരിട്ടിരുന്നു. ഡാബോലിം വിമാനത്താവള മാനേജരെ വിളിച്ച് വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. റഷ്യന്‍ പ്രസിഡന്റ് പുട്ടിനെതിരെ പ്രതികരിച്ചവര്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്..

]]>
https://www.chandrikadaily.com/plane-russian-goa.html/feed 0
വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ https://www.chandrikadaily.com/plane-urine-case.html https://www.chandrikadaily.com/plane-urine-case.html#respond Fri, 20 Jan 2023 09:09:32 +0000 https://www.chandrikadaily.com/?p=233642 എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ കമ്പനിക്ക് 30 ലക്ഷം രൂപ പിഴയിട്ടു. നവംബര്‍ 26ന് നടന്ന സംഭവം പൊലീസില്‍ നല്‍കാതിരിക്കുകയും യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തതിനാണ് പിഴ. വിശദീകരണം കേട്ട ശേഷമാണ് ശിക്ഷ. പൈലറ്റിന് മൂന്നുമാസത്തെ വിലക്കും ഡയറക്ടര്‍ക്ക് 3 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ടാറ്റാ യാണ് എയര്‍ഇന്ത്യയുടെ നിലവിലെ ഉടമകള്‍. സംഭവത്തില്‍ പ്രതിയെ പപൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാണ്. ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. സംഭവത്തിന് ശേഷം നാലുമാസം രണ്ടുമാസം കഴിഞ്ഞാണ് പിടികൂടിയത്. വയോധികക്ക് മേല്‍ ന്യൂയോര്‍ക്ക് -ഡല്‍ഹി വിമാനത്തില്‍വെച്ച് മദ്യപിച്ച് മൂത്രമൊഴിക്കുകയായിരുന്നു. അതേസമയം വയോധിക സ്വയം മൂത്രമൊഴിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പ്രതി കോടതിയില്‍ വാദിക്കുന്നത്. പ്രമുഖ മുംബൈ വ്യവസായിയാണ് പ്രതി ശങ്കര്‍മിശ്ര. ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. വെല്‍സ് ഫാര്‍ഗോ കമ്പനിയുടെ ഉടമയാണിയാള്‍.

]]>
https://www.chandrikadaily.com/plane-urine-case.html/feed 0
വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത് അബദ്ധവശാല്‍; തേജസ്വി സൂര്യ മാപ്പു പറഞ്ഞു; പ്രതികരിച്ച്‌ വ്യോമയാന മന്ത്രി https://www.chandrikadaily.com/news-newdelhi-plane-emergency-bjp-mp.html https://www.chandrikadaily.com/news-newdelhi-plane-emergency-bjp-mp.html#respond Wed, 18 Jan 2023 12:55:14 +0000 https://www.chandrikadaily.com/?p=233333 ന്യൂഡല്‍ഹി: റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ വിമാനനത്തിന്റെ എമര്‍ജന്‍സി വാതില്‍ ബിജെപി എംപി തേജസ്വി സൂര്യ തുറന്നത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.സംഭവത്തില്‍ തേജസ്വി മാപ്പുപറഞ്ഞതായും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച്‌ ഇന്‍ഡിഗോ പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു. കമ്ബനിയുടെ ചെന്നൈ-ട്രിച്ചി വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ എം.പി അബദ്ധത്തില്‍ തുറക്കുകയായിരുന്നു. ഡിസംബര്‍ 10നാണ് സംഭവമുണ്ടായത്. യാത്രക്കാര്‍ വിമാനത്തിലേക്ക് കയറുമ്ബോഴായിരുന്നു സംഭവം.

എമര്‍ജന്‍സി വാതില്‍ തുറന്നത് ബി.ജെ.പി എം.പിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാല്‍, അത്തരം ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ താനില്ലെന്ന് സിന്ധ്യ പറഞ്ഞു.

]]>
https://www.chandrikadaily.com/news-newdelhi-plane-emergency-bjp-mp.html/feed 0
സാലക്കു വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു ‘അവന്‍ ജീവനോടെയുണ്ട്, ദയവായി തെരച്ചില്‍ തുടരൂ…’ സഹോദരി https://www.chandrikadaily.com/search-for-missing-plane-called-off-please-go-on-says-sister-of-sala.html https://www.chandrikadaily.com/search-for-missing-plane-called-off-please-go-on-says-sister-of-sala.html#respond Fri, 25 Jan 2019 07:12:14 +0000 http://www.chandrikadaily.com/?p=117413 പാരിസ്: ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രക്കിടെ ഫുട്‌ബോള്‍ താരം എമിലിയാനോ സാലയടക്കം രണ്ടുപേരടക്കം കാണാതായ പൈപ്പര്‍ മാലിബു വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. ഇംഗ്ലീഷ് ചാനല്‍ അരിച്ചുപെറുക്കി മൂന്നുദിവസം തെരഞ്ഞിട്ടും സൂചനയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഗ്വെന്‍സീ പൊലീസ് തീരുമാനം കൈക്കൊണ്ടത്. സാലയും പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണും ജീവനോടെയുണ്ടാവാന്‍ പൂജ്യം ശതമാനം സാധ്യത മാത്രമേ കാണുന്നുള്ളൂവെന്ന് തെരച്ചിലിന് നേതൃത്വം നല്‍കിയ ഹാര്‍ബര്‍മാസ്റ്റര്‍ ക്യാപ്ടന്‍ ഡേവിഡ് ബാര്‍ക്കര്‍ പറഞ്ഞിരുന്നു.

അതേസമയം, തെരച്ചില്‍ നിര്‍ത്തരുതെന്നും വിമാനത്തെയോ അതിലുണ്ടായിരുന്ന വ്യക്തികളെയോ പറ്റി എന്തെങ്കിലും തുമ്പുണ്ടാകുന്നതു വരെ തെരച്ചില്‍ തുടരണമെന്നും സാലയുടെ കുടുംബവും താരത്തിന്റെ മുന്‍ ക്ലബ്ബായ എഫ്.സി നാന്റസും അഭ്യര്‍ത്ഥിച്ചു. എമിലിയാനോ സാല ജീവനോടെയുണ്ടെന്നും തെരച്ചില്‍ അവസാനിപ്പിക്കരുതെന്നും അദ്ദേഹത്തിന്റെ സഹോദരി റൊമിന പത്രസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.

‘എമിലിയാനോ ജീവനോടെയുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു. പ്ലീസ്, പ്ലീസ്, പ്ലീസ് തെരച്ചില്‍ നിര്‍ത്തരുത്. അധികൃതരുടെ അധ്വാനം എനിക്ക് മനസ്സിലാവുന്നുണ്ട്. പക്ഷേ, ദയവായി തെരച്ചില്‍ നിര്‍ത്തരുത്.

“ഞങ്ങള്‍ രണ്ട് കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ ഇരുവരും ജീവിച്ചിരിപ്പുണ്ട്. ഞങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനാവുന്നില്ല. എമിലിയാനോ ഒരു പോരാളിയാണ്. ദയവായി അവനു വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിക്കാതിരിക്കൂ.” മാധ്യമങ്ങള്‍ക്കു മുന്നില്‍ കണ്ണീരോടെ റൊമിന പറഞ്ഞു.

വിമാനം അപ്രത്യക്ഷമായെന്ന് കരുതപ്പെടുന്ന സ്ഥലത്ത് കടലിന് നൂറുമീറ്ററിലേറെ ആഴമുണ്ടെങ്കിലും വിമാനം കടലില്‍ വീണിട്ടുണ്ടെങ്കില്‍ അതിലുള്ളവര്‍ രക്ഷപ്പെടാന്‍ സാധ്യത കാണുന്നില്ലെന്നും ക്യാപ്ടന്‍ ബാര്‍ക്കര്‍ പറഞ്ഞു. സാലയുടെ കുടുംബത്തിന്റെ വികാരം ഞങ്ങള്‍ക്ക് മനസ്സിലാവും. പക്ഷേ, ഞങ്ങള്‍ പരമാവധി ചെയ്തു കഴിഞ്ഞു. ചാനല്‍ ദ്വീപുകളിലും ഫ്രാന്‍സിലും യു.കെയിലുമുള്ള സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് ഞങ്ങള്‍ തെരഞ്ഞു. വിമാനത്തിന്റെയോ യാത്രക്കാരന്റെയോ പൈലറ്റിന്റെയോ സൂചനകളൊന്നും തന്നെ ലഭിച്ചില്ല – അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/search-for-missing-plane-called-off-please-go-on-says-sister-of-sala.html/feed 0
വിമാനത്തിനായി തെരച്ചില്‍ തുടരുന്നു; സാലയുടെ അവസാന വാക്കുകള്‍ പുറത്ത് https://www.chandrikadaily.com/last-words-of-emiliano-sala-before-missing.html https://www.chandrikadaily.com/last-words-of-emiliano-sala-before-missing.html#respond Wed, 23 Jan 2019 08:54:43 +0000 http://www.chandrikadaily.com/?p=117142 കാര്‍ഡിഫ് ഫുട്‌ബോള്‍ താരം എമിലിയാനോ സാലയുമായി കാണാതായ ചെറുവിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു. ചൊവ്വാഴ്ച രാത്രി പ്രതികൂല കാലാവസ്ഥ കാരണം നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് സൂര്യനുദിച്ചതോടെയാണ് വീണ്ടും തുടങ്ങിയത്. സാലയും സുഹൃത്തും ഇരുവരും സഞ്ചരിച്ച പൈപ്പര്‍ മാലിബു വിമാനത്തിന്റെ പൈലറ്റും ജീവിച്ചിരിക്കാന്‍ സാധ്യത വിരളമാണെന്നാണ് അധികൃതര്‍ പറയുന്നത്.

അതിനിടെ, താന്‍ അപകടത്തിലാണെന്ന് വ്യക്തമാക്കി എമിലിയാനോ സാല സുഹൃത്തുക്കള്‍ക്ക് അയച്ചതെന്ന് കരുതപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ഫുട്‌ബോള്‍ കളിക്കാരും സുഹൃത്തുക്കളുമടങ്ങുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ സാല അപ്‌ഡേറ്റ് ചെയ്ത സന്ദേശങ്ങള്‍ അര്‍ജന്റീനയിലെ മാധ്യമസ്ഥാപനമായ ഓലെ ആണ് പുറത്തുവിട്ടത്. വിമാനം അപകടത്തില്‍പ്പെടാന്‍ പോകുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ടുള്ളതാണ് ഓഡിയോ സന്ദേശങ്ങള്‍.

‘ഇപ്പോള്‍ തകര്‍ന്നുവീഴുമെന്ന് തോന്നിക്കുന്ന വിമാനത്തിലാണ് ഇപ്പോള്‍ ഞാനുള്ളത്. ഞാന്‍ കാര്‍ഡിഫിലേക്ക് പോവുകയാണ്. ഞങ്ങള്‍ക്ക് നാളെ തുടങ്ങാനുള്ളതാണ്. നാളെ ഉച്ചതിരിഞ്ഞ് പുതിയ ടീമില്‍ ഞാന്‍ പരിശീലനം തുടങ്ങുകയാണ്. എന്താണ് സംഭവിക്കുകയെന്ന് നമുക്ക് കാത്തിരുന്ന് കാണാം. സഹോദരീ സഹോദരന്മാരേ, എല്ലാം ശരിയല്ലേ?’

‘ഇനി ഒന്നര മണിക്കൂറില്‍ എന്നില്‍ നിന്നൊരു വാര്‍ത്തയും ലഭിച്ചില്ലെങ്കില്‍…. എന്നെ കാണാഞ്ഞ് തെരയാന്‍ അവര്‍ ആളുകളെ അയക്കുമോ എന്നറിയില്ല. പക്ഷേ, അച്ഛാ… ഞാന്‍ വല്ലാതെ ഭയപ്പെടുന്നു…’ ഒലെ പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍ പറയുന്നു.

ദുരന്തത്തിലേക്കുള്ള കൂടുമാറ്റം

ഫ്രഞ്ച് ക്ലബ്ബായ നാന്റസില്‍ നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് കാര്‍ഡിഫിലേക്ക് കൂടുമാറിയ എമിലിയാനോ സാല സഞ്ചരിച്ച വിമാനം തിങ്കളാഴ്ച രാത്രിയാണ് നഷ്ടപ്പെട്ടത്. ഫ്രാന്‍സിലെ നാന്റസ് നഗരത്തില്‍ നിന്ന് ഇംഗ്ലണ്ടിലെ കാര്‍ഡിഫിലേക്ക് പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് പ7.15 ന് പുറപ്പെട്ട പൈപ്പര്‍ മാലിബു വിമാനം ചാനല്‍ ദ്വീപുകള്‍ക്കു സമീപം വെച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 28-കാരനായ സാലയെ ഫ്രഞ്ച് ക്ലബ്ബ് നാന്റസില്‍ നിന്ന് റെക്കോര്‍ഡ് തുകയായ 15 ദശലക്ഷം പൗണ്ടിന് ശനിയാഴ്ചയാണ് കാര്‍ഡിഫ് സിറ്റി സ്വന്തമാക്കിയത്. പുതിയ തട്ടകത്തിലേക്കുള്ള ആദ്യയാത്രയിലാണ് സാലയും മറ്റൊരാളും യാത്ര ചെയ്ത വിമാനം അപ്രത്യക്ഷമായിരിക്കുന്നത്.

പറന്നുയര്‍ന്ന് 5000 അടി ഉയരത്തിലെത്തിയ വിമാനം തിരിച്ചിറങ്ങാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ അനുമതി തേടിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 2300 അടി ഉയരത്തില്‍ വെച്ചാണ് റഡാര്‍ ബന്ധം വിച്ഛേദിക്കപ്പെട്ടത്. കപ്പലപകടങ്ങള്‍ക്കു കുപ്രസിദ്ധമായ കാസ്‌ക്വേ ലൈറ്റ്ഹൗസിനു സമീപംവെച്ചാണ് വിമാനം കാണാതായതെന്ന് അധികൃതര്‍ പറഞ്ഞു. വിമാനം എവിടെയെങ്കിലും ഇറങ്ങിയിട്ടുണ്ടോ എന്നറിയാന്‍ ഫ്രഞ്ച്, ബ്രിട്ടീഷ് അധികൃതര്‍ തെരച്ചില്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. സാലയും സഹയാത്രികനും ജീവനോടെയുണ്ടായിരിക്കാന്‍ 50 ശതമാനം സാധ്യത മാത്രമാണ് താന്‍ കാണുന്നതെന്ന് ചാനല്‍ ദ്വീപിലെ എയര്‍ സെര്‍ച്ച് ചീഫ് ഓഫീസര്‍ ജോണ്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു.

അഞ്ച് വിമാനങ്ങളും രണ്ട് ലൈഫ്‌ബോട്ടുകളും ഉപയോഗിച്ച് 100 ചതുരശ്ര മൈല്‍ സ്ഥലത്ത് തെരച്ചില്‍ നടത്തിയെന്നും വിമാനത്തിന്റെ സൂചനകള്‍ ലഭിച്ചില്ലെന്നും ഫ്രഞ്ച് പൊലീസ് പറഞ്ഞു. ശക്തമായ കാറ്റും കടല്‍ക്ഷോഭവും തെരച്ചിലിനെ ബാധിച്ചിട്ടുണ്ട്.

ഫ്രഞ്ച് ലീഗിലെ മികച്ച പ്രകടനമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കുള്ള കൂടുമാറ്റത്തിന് എമിലിയാനോ സാലയെ സഹായിച്ചത്. ലീഗില്‍ കെയ്‌ലിയന്‍ എംബാപ്പെക്കും എഡിന്‍സന്‍ കവാനിക്കും നെയ്മറിനും നിക്കോളാസ് പെപ്പെക്കും പിന്നില്‍ 12 ഗോളുമായി നാലാം സ്ഥാനത്താണ് സാല.

നാന്റസ് ടീമംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം തിങ്കളാഴ്ച ട്വിറ്ററിലൂടെ പങ്കുവെച്ച സാല ‘അവസാനത്തെ ഗുഡ്‌ബൈ’ എന്നാണ് കുറിച്ചത്. പിന്നീട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ഡിഫിലെത്തി പുതിയ കൂട്ടുകാരെ പരിചയപ്പെടാനും പരിശീലനം തുടങ്ങാനും തിടുക്കമായെന്നും താരം പറഞ്ഞു.

]]>
https://www.chandrikadaily.com/last-words-of-emiliano-sala-before-missing.html/feed 0
എയര്‍പോര്‍ട്ടില്‍ പാര്‍ക്ക് ചെയ്ത വിമാനവുമായി അജ്ഞാതന്‍ പറന്നു; സാഹസിക പറക്കലിനു ശേഷം കത്തിയമര്‍ന്നു, വീഡിയോ കാണാം https://www.chandrikadaily.com/plane-robbed-by-unknown-person-news.html https://www.chandrikadaily.com/plane-robbed-by-unknown-person-news.html#respond Sat, 11 Aug 2018 06:15:40 +0000 http://www.chandrikadaily.com/?p=98424 സിയാറ്റില്‍: വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്ത വിമാനവുമായി അജ്ഞാതന്‍ കടന്നുകളഞ്ഞു. അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിലെ സിയാറ്റില്‍ ടാകോമ രാജ്യാന്തര വിമാനത്താവളത്തിലാണ് ലോകത്തെ നടുക്കിയ സംഭവം. ഏറെ ദൂരം സാഹസിക പറക്കല്‍ നടത്തിയ ശേഷം വിമാനം സിയാറ്റിലെ കീട്രോണ്‍ ദ്വ്പീല്‍ തകര്‍ന്നുവീണു.

യാത്രക്കാരെ ഇറക്കിയ ശേഷം വിമാനം എയര്‍പ്പോട്ടില്‍ പാര്‍ക്ക് ചെയ്ത സമയത്താണ് ഏവരെയും ഞെട്ടിച്ച് വിമാനം റണ്‍വേയിലൂടെ നീങ്ങാന്‍ ആരംഭിച്ചത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തിന് അടുത്തേക്ക് എത്തിയെങ്കിലും പറന്നുയരുകയായിരുന്നു. ഹൊറൈസണ്‍ എയര്‍ ക്യു 400 വിമാനമാണ് അജ്ഞാതന്‍ പറത്തിയത്. വിമാനം പറന്നയുടന്‍ എഫ്-15 വിമാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടരുന്നിരുന്നു.

വിമാനം മോഷ്ടിക്കപ്പെട്ടതായി അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ വിമാനം അനധികൃത ടേക്ക് ഓഫ് നടത്തിയതായി അലാസ്‌ക എയര്‍ലൈന്‍സ് ട്വീറ്റ് ചെയ്തു.

അമേരിക്കന്‍ ഐക്യനാടുകളിലെ വിമാനയാത്ര നിയന്ത്രണ സംവിധാനമായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നില്‍കിയിരുന്നു. മോഷ്ടിക്കപ്പെട്ട വിമാനം രാജ്യത്ത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഫെഡറല്‍ ഏവിയേഷന്‍ ചൂണ്ടിക്കാട്ടി.

വിമാനവുമായി കടന്നയാള്‍ക്ക് വ്യോമഗതാഗത നിയന്ത്രണ സംവിധാനവുമായി ബന്ധമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പറക്കുന്നതിനിടെ ഇയാള്‍ എയര്‍ട്രാഫിക് കണ്‍ട്രോളുമായി ആശയവിനിമയം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ആത്മഹത്യയാണ് തന്റെ ലക്ഷ്യമെന്നും അത് വിമാനത്തില്‍ തന്നെയാവണമെന്നും ഇയാള്‍ പറഞ്ഞതായി ചില ട്വിറ്റുകള്‍ പ്രചരിക്കുന്നുണ്ട്. സംഭവം തീവ്രവാദ ഭീഷണിയല്ലെന്നും ആ്ത്മഹത്യ ശ്രമമല്ലെന്നും സിയാറ്റില്‍ ഷെരീഫും ട്വീറ്റ് ചെയ്തു.

Watch Video:

]]>
https://www.chandrikadaily.com/plane-robbed-by-unknown-person-news.html/feed 0
ടേക്ഓഫിനിടെ വിമാനത്തിന്റെ വാതില്‍ തുറന്നു; റണ്‍വേയില്‍ സ്വര്‍ണ്ണക്കട്ടികളും രത്‌നങ്ങളും https://www.chandrikadaily.com/tonnes-of-gold-strewn-across-runway-after-falling-out-of-plane.html https://www.chandrikadaily.com/tonnes-of-gold-strewn-across-runway-after-falling-out-of-plane.html#respond Fri, 16 Mar 2018 08:29:51 +0000 http://www.chandrikadaily.com/?p=75085 ടേക്ഓഫിനിടെ വിമാനത്തിന്റെ വാതില്‍ തുറന്ന് റണ്‍വേയില്‍ കോടിക്കണക്കിന് രൂപ വില മതിക്കുന്ന സ്വര്‍ണക്കട്ടികളും രത്‌നങ്ങളും വീണു.

റഷ്യയിലെ യാകുത്സ്‌ക് വിമാനത്താവളത്തില്‍ ഇന്നലെയാണ് സംഭവം. സ്വര്‍ണത്തേക്കാള്‍ വിലയുള്ള പ്ലാറ്റിനം കട്ടകളും ഇതില്‍ ഉള്‍പ്പെടുന്നു. നിംബസ് എയര്‍ലൈന്‍സിന്റെ എ.എന്‍ 12 കാര്‍ഗോ വിമാനത്തിന്റെ വാതിലാണ് ടേക്ഓഫിനിടെ അബദ്ധത്തില്‍ തുറന്നത്. സ്വര്‍ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും ടണ്‍ കണക്കിന് കട്ടകളാണ് ചരക്കു വിമാനത്തിന്റെ വാതില്‍ തുറന്ന് വീണത്.

ചരക്കുകളുടെ മൂന്നിലൊന്ന് ഭാഗം റണ്‍വേയില്‍ പരന്നതായാണ് വിവരം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ 12 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ വിമാനമിറക്കുകയായിരുന്നു.

ശക്തമായ കാറ്റും വാതിലിന്റെ കൊളുത്ത് കൃത്യമായി വീഴാത്തതുമാണ് വാതില്‍ തുറക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. താഴെ വീണ വസ്തുക്കള്‍ വീണ്ടെടുക്കുന്നതിനായി വിമാനത്താവള അധികൃതര്‍ ഉടന്‍ തന്നെ റണ്‍വേ സീല്‍ ചെയ്തു. 3.4 ടണ്‍ സ്വര്‍ണം ഇതിനകം വീണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.

Watch Video:

]]>
https://www.chandrikadaily.com/tonnes-of-gold-strewn-across-runway-after-falling-out-of-plane.html/feed 0