<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>PM Haneef &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pm-haneef/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 24 May 2023 04:12:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>PM Haneef &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദർവേശിന്റെ സഞ്ചാരപഥങ്ങൾ;  പി.എം ഹനീഫിന്റെ വേർപ്പാടിന് ഇന്നേക്ക് പത്ത് വർഷം</title>
		<link>https://www.chandrikadaily.com/the-itineraries-of-the-dervish-it-has-been-ten-years-since-pm-hanifs-passing-away.html</link>
					<comments>https://www.chandrikadaily.com/the-itineraries-of-the-dervish-it-has-been-ten-years-since-pm-hanifs-passing-away.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 24 May 2023 04:12:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[PAASING AWAY]]></category>
		<category><![CDATA[PM Haneef]]></category>
		<category><![CDATA[TEN YEARS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255611</guid>

					<description><![CDATA[ഷെരീഫ് സാഗർ എന്റെ ഉള്ളിലും എനിക്കു ചുറ്റും നീ നിറഞ്ഞു നിൽക്കുന്നു. എങ്ങു തിരിഞ്ഞാലും നിന്നെയല്ലാതെ മറ്റൊന്നും ഞാൻ കാണുന്നില്ല. കാരണം, പ്രണയത്തിന്റെ ഈ പ്രപഞ്ചത്തിൽ നീയും ഞാനുമല്ലാതെ മറ്റൊന്നുമില്ലല്ലോ &#8230;. &#8211; ജലാലുദ്ദീൻ റൂമി &#8221;പരിപാടികളെല്ലാം കഴിഞ്ഞ് രാത്രി വൈകി വരുന്ന നേരങ്ങളിൽ ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി അവൻ ചാക്ക് വിരിച്ച് പുറത്തുതന്നെ കിടക്കും. നല്ല മഴയുള്ള ദിവസങ്ങളിൽ പോലും എന്റെ കുട്ടി അങ്ങനെ കിടന്നിട്ടുണ്ട്. നേരം പുലർന്ന് നോക്കുമ്പോൾ ആ കിടപ്പ് കണ്ട് ഉള്ള് [&#8230;]]]></description>
										<content:encoded><![CDATA[<p>ഷെരീഫ് സാഗർ</p>
<p>എന്റെ ഉള്ളിലും എനിക്കു ചുറ്റും<br />
നീ നിറഞ്ഞു നിൽക്കുന്നു.<br />
എങ്ങു തിരിഞ്ഞാലും<br />
നിന്നെയല്ലാതെ മറ്റൊന്നും<br />
ഞാൻ കാണുന്നില്ല.<br />
കാരണം, പ്രണയത്തിന്റെ<br />
ഈ പ്രപഞ്ചത്തിൽ<br />
നീയും ഞാനുമല്ലാതെ മറ്റൊന്നുമില്ലല്ലോ &#8230;.</p>
<p>&#8211; ജലാലുദ്ദീൻ റൂമി</p>
<p>&#8221;പരിപാടികളെല്ലാം കഴിഞ്ഞ് രാത്രി വൈകി വരുന്ന നേരങ്ങളിൽ ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി അവൻ ചാക്ക് വിരിച്ച് പുറത്തുതന്നെ കിടക്കും. നല്ല മഴയുള്ള ദിവസങ്ങളിൽ പോലും എന്റെ കുട്ടി അങ്ങനെ കിടന്നിട്ടുണ്ട്. നേരം പുലർന്ന് നോക്കുമ്പോൾ ആ കിടപ്പ് കണ്ട് ഉള്ള് പിടഞ്ഞിട്ടുണ്ട്.&#8221;- ഹനീഫിന്റെ ഉമ്മ കരയുകയാണ്. ഉമ്മ തുടർന്നു. &#8221;ഇങ്ങനെ നടന്നിട്ട് എന്തു കിട്ടാനാണെന്ന് ഞാൻ ഉപദേശിക്കാറുണ്ട്. അതൊക്കെ ചിരിച്ചുകൊണ്ട് കേൾക്കും. ഒരു വാക്ക് മറുത്ത് പറയില്ല. ഒരിക്കൽ പോലും എന്നോട് ദേഷ്യപ്പെട്ടില്ല&#8221;. -ദുഃഖഭാരത്താൽ ഉമ്മയുടെ വാക്കുകൾ ഇടക്കിടെ മുറിഞ്ഞു.</p>
<p>ഉമ്മയോട് മറുത്ത് പറയാൻ മാത്രം അല്പജ്ഞാനിയായിരുന്നില്ല അവൻ. അറിവിനേക്കാൾ ജ്ഞാനത്തെ ഉൾക്കൊണ്ടവനായിരുന്നു. നശ്വരജീവിതത്തിന്റെ അർത്ഥമെന്തെന്ന ജ്ഞാനം. എങ്ങു തിരിഞ്ഞാലും ദൈവത്തെ കാണുന്ന അനുരാഗിയായ ദർവേശിന്റെ ജ്ഞാനം.</p>
<p>പി.എം ഹനീഫ് എന്ന വിദ്യാർത്ഥി, യുവജന നേതാവിന്റെ ഉമ്മയാണ് മകന്റെ ജീവിതത്തെ സാക്ഷ്യപ്പെടുത്തിയത്. അങ്ങനെ എത്രയെത്ര സാക്ഷ്യങ്ങൾ!. സാക്ഷി എന്നായിരുന്നു മണ്ണാർക്കാട് എം.ഇ.എസ് കോളേജിൽ ഹനീഫ് പുറത്തിറക്കിയ മാഗസിന്റെ പേര്. കൂട്ടുകാർ ഹനീഫിനെ ഓർക്കാനായി സംഘടിപ്പിച്ച കൂട്ടായ്മക്കും സാക്ഷി എന്ന് പേരിട്ടു. നേരോടെയും നിറവോടെയും ജീവിച്ച ഹനീഫിനെയാണ് അനുഭവിച്ചവരെല്ലാം ഓക്കുന്നത്. ആ ഓർമകൾക്ക് പോലും എന്തു മധുരം!</p>
<p>പത്തു വർഷം കടന്നുപോയിരിക്കുന്നു! ഹനീഫ് ഇല്ലാത്ത പത്തു വർഷം. കേരളത്തിലെ മുസ്‌ലിം വിദ്യാർത്ഥി പ്രസ്ഥാനത്തിനും യുവജന പ്രസ്ഥാനത്തിനും വേണ്ടി ജീവിതത്തിന്റെ മുക്കാൽ പങ്കും നീക്കിവെച്ച നേതാവായിരുന്നു ഹനീഫ്. ഹൈസ്‌കൂൾ ക്ലാസ്സുകളിൽ പഠിക്കുമ്പോഴേ ഹനീഫ് എം.എസ്.എഫിൽ സജീവമായി. സ്‌കൂൾ പാർലമെന്റിന്റെ മലപ്പുറം ജില്ലാ ലീഡർ പദവിയായിരിക്കും ഹനീഫ് ആദ്യം വഹിച്ച പ്രധാന സ്ഥാനങ്ങളിലൊന്ന്. 1987ൽ. പിന്നീട് പെരിന്തൽമണ്ണ മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന ജോ. സെക്രട്ടറി (1998), സംസ്ഥാന ട്രഷറർ (2001), സംസ്ഥാന ജനറൽ സെക്രട്ടറി (2004), മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജോ. സെക്രട്ടറി (2007), യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറർ (2011) എന്നീ പദവികളാണ് പാർട്ടിതലത്തിൽ ഹനീഫിനെ തേടിയെത്തിയത്. കില റിസോഴ്‌സ് ഗ്രൂപ്പ് ചീഫ് കോർഡിനേറ്റർ, സംസ്ഥാന സാക്ഷരതാ മിഷൻ റിസോഴ്‌സ് പേഴ്‌സൺ, തൂലിക എഡിറ്റർ എന്നീ പദവികളും ഹനീഫ്‌ വഹിച്ചു.</p>
<p>കൊർദോവ സമ്മേളനം എം.എസ്.എഫുകാർക്ക് മറക്കാനാവാത്തതാണ്. എം.എസ്.എഫിന്റെ ചരിത്രത്തിലെ ഏറ്റവും ശോഭയേറിയ സമ്മേളനങ്ങളിലൊന്നായിരുന്നു ചങ്ങരംകുളത്ത് നടന്നത്. പി.എം. സാദിഖലിയുടെയും സി.കെ സുബൈറിന്റെയും കൂടെ ആ സമ്മേളനം വിജയിപ്പിക്കാൻ മുൻപന്തിയിലുണ്ടായിരുന്നത് ഹനീഫായിരുന്നു. എം.എസ്.എഫിൽനിന്ന് യൂത്ത്‌ലീഗിലേക്ക് ചേക്കേറിയപ്പോഴും ഹനീഫിന്റെ ചിന്തകളും വിചാരങ്ങളും സംഘടനക്ക് കരുത്തായി. യൂത്ത്‌ലീഗിന്റെ ബൗദ്ധികവും രാഷ്ട്രീയവുമായ ഇടപെടലുകളിലെല്ലാം അദ്ദേഹത്തിന്റെ കൈയും തലയും ഒരുപോലെ പ്രവർത്തിച്ചു.</p>
<p>ഓരോ ജോലിയിലും മുഴുകുക എന്ന ശീലമായിരുന്നു ഹനീഫിന്റേത്. ഇടിച്ചു കയറി നേതാവാകുന്നവരുടെ കൂട്ടത്തിൽ പി.എം ഹനീഫ് ഉണ്ടായിരുന്നില്ല. മാരകമായ വേദനകളെയെല്ലാം മാന്യമായ പുഞ്ചിരിയിൽ അടക്കാനുള്ള അസാമാന്യ വിരുത് അദ്ദേഹം പ്രകടിപ്പിച്ചു. സംഘടനാ പ്രവർത്തനം ഹനീഫിന് നേരമ്പോക്കായിരുന്നില്ല. സഹായത്തിന് അഭ്യർത്ഥിച്ച് വന്നവരെയൊന്നും അദ്ദേഹം മടക്കിയയച്ചില്ല. ചെയ്യാനാവുന്നതൊക്കെ ചെയ്തുകൊടുത്തു. പണമില്ലാതെ വിഷമിച്ച പലർക്കും കടം വാങ്ങി പൈസ കൊടുത്തു. ഹനീഫ് കൊടുത്ത പണത്തിന് തെളിവുണ്ടായിരുന്നില്ല. പക്ഷെ, വാങ്ങിയ പണത്തിന് തെളിവുമായി പലരുമെത്തി. കൂട്ടുകാർക്ക് ബിസിനസ്സ് തുടങ്ങാൻ സ്വന്തം പൈസ കടം കൊടുത്തു. ബാങ്കിൽ ജാമ്യം നിന്നു. ചുറ്റുമുള്ളവർക്ക് വേണ്ടി സ്വയം ഉരുകി.</p>
<p>ഒരു ദർവേശിനെ പോലെയായിരുന്നു ഹനീഫിന്റെ ജീവിതം. പ്രപഞ്ചത്തെയാകെ പ്രണയിക്കുന്നവരാണ് ദർവേശുകൾ. അതുതന്നെയാണ് ദൈവത്തോടുള്ള പ്രണയം. കാറ്റത്തും മഴയത്തും വെയിലത്തും മഞ്ഞത്തും ഹനീഫ്, ഒരു ദർവേശിനെ പോലെ അലഞ്ഞു. പരിഭവങ്ങളും പരാതികളുമില്ലാതെ ചുറ്റുപാടുകളെ ഹൃദയത്തോട് ചേർത്തുവെച്ചു. പരന്ന വായനയും നല്ല ചിന്തകളുമായിരുന്നു ഹനീഫിന്റെ മൂലധനം. ഓരോ വായനയും അന്വേഷണത്തിന്റെ ആത്മായനങ്ങളായിരുന്നു. വായിച്ചതെല്ലാം കുറിച്ചുവെച്ചു. യാത്രകളിൽ പുസ്തകങ്ങൾ കൂട്ടുകാരായി. അതിലെ ആശയങ്ങൾ കൂട്ടുകാരുമായി പങ്കുവെച്ചു. സർഗാത്മക രാഷ്ട്രീയത്തിന്റെ അകംപൊരുളിനെ ഹനീഫ് അറിയുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു.</p>
<p>ഉമ്മയുടെ &#8216;മാനു&#8217; വായിച്ച് വളർന്നു. വായനയുടെ ആകാശങ്ങളിൽനിന്ന് കിട്ടിയ അറിവുകളെ ഭൂമിയിലെ വിത്തുകളാക്കി. പുസ്തകങ്ങളുടെ കൂട്ടുകാരനായ ഹനീഫിനെക്കുറിച്ച് ഉമ്മ പറയുന്നതിങ്ങനെ: &#8220;വായനാ മുറിയിലാകെ ഒരിക്കൽ കോട്ടെരുമ കയറിക്കൂടി. മരുന്നടിക്കാതെ പോകാത്ത അവസ്ഥ. എന്നാൽ മാനു അതിനു സമ്മതിച്ചില്ല. പുസ്തകങ്ങളുടെ ഉള്ളിലേക്ക് മരുന്ന് കയറുമെന്നും അത് ശരീരത്തിന് കേടാണെന്നും പറഞ്ഞു. അവൻ പറഞ്ഞതാണ് ശരിയെന്ന് എനിക്കും തോന്നി. പുസ്തകങ്ങൾ കുന്നുകൂടി വായനാ മുറിയിലെ കട്ടിലിന്റെ കാല് പൊട്ടാറായിരുന്നു. പുസ്തകം ഒഴിവാക്കാൻ നോക്കണമെന്ന് പറഞ്ഞപ്പോൾ കട്ടിലിന് നടുവിൽ മരത്തിന്റെ മുട്ട് കൊടുത്താൽ മതിയെന്നായിരുന്നു മറുപടി. എന്നാലും പുസ്തകത്തിൽ തൊടുന്നത് അവൻ ഇഷ്ടപ്പെട്ടില്ല&#8221;.</p>
<p>എല്ലാവരും ഉറങ്ങുമ്പോൾ അവൻ ഉണർന്നിരുന്ന് സമുദായത്തിന്റെ ഭാവിയെക്കുറിച്ച് സ്വപ്‌നങ്ങൾ നെയ്തു. അനുരാഗത്തിന്റെ പാനപാത്രവുമായിട്ടായിരുന്നു ആ ദർവേശിന്റെ സഞ്ചാരപഥങ്ങൾ. പ്രപഞ്ചം അതിൽനിന്ന് ആനന്ദത്തിന്റെ മധുരം നുകർന്നു. ഹനീഫിനെ ഇഷ്ടപ്പെടുന്നവരെല്ലാം അവൻ പകർന്ന സ്‌നേഹത്തിന്റെ ആനന്ദം അറിഞ്ഞു. അതിൽ കളങ്കമുണ്ടായിരുന്നില്ല. ആരെയും കാത്തുനിൽക്കാതെ അവൻ ചെയ്യാനുള്ള കർമങ്ങളിൽ മുഴുകി. മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ ധൈഷണിക മാധുര്യത്തെ അറിയുകയും അതിനുവേണ്ടി ജീവിക്കുകയും ചെയ്തു. അകന്നുനിൽക്കുന്നവരെ തോളിൽ കൈയിട്ട് അരികിലേക്ക് ചേർത്തുനിർത്തി. നല്ല സൗഹൃദങ്ങളായിരുന്നു ഹനീഫിന്റെ സമ്പാദ്യം. വലിയ പ്രയാസങ്ങൾക്കിടയിലും, രോഗം ശരീരത്തെ തളർത്തുമ്പോഴും, ചെറുചിരിയുടെ തിരിനാളം ഹനീഫിന്റെ ചുണ്ടിലുണ്ടായിരുന്നു. എത്രകാലം ജീവിച്ചു എന്നതല്ല, ജീവിച്ച കാലത്ത് ആത്മാഭിമാനത്തോടെ എങ്ങനെ പ്രവർത്തിച്ചു എന്നതാണ് ഹനീഫിന്റെ ആ ചിരിയുടെ രഹസ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-itineraries-of-the-dervish-it-has-been-ten-years-since-pm-hanifs-passing-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം യൂത്ത് ലീഗ് പി.എം ഹനീഫ് അനുസ്മരണം വ്യാഴാഴ്ച്ച സെമിനാർ : ഇന്ത്യൻ രാഷ്ട്രീയം കർണ്ണാടകക്ക് ശേഷം</title>
		<link>https://www.chandrikadaily.com/muslim-youth-league-pm-hanif-commemoration-thursday-seminar-indian-politics-after-karnataka.html</link>
					<comments>https://www.chandrikadaily.com/muslim-youth-league-pm-hanif-commemoration-thursday-seminar-indian-politics-after-karnataka.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 22 May 2023 09:38:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[commemorating]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[PM Haneef]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255192</guid>

					<description><![CDATA[കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷററും സാമൂഹ്യ &#8211; സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന പി. എം ഹനീഫ്ന്റെ അനുസ്മരണം മെയ് 25ന് കോഴിക്കോട് നടക്കും. പത്താം ചരമ വാർഷികത്തൊടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രീയം കർണ്ണാടകക്ക് ശേഷം എന്ന ശീർഷകത്തിൽ സെമിനാർ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു. 25ന് (വ്യാഴാഴ്ച) വൈകീട്ട് 3 മണിക്ക് മുസ്‌ലിം യൂത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷററും സാമൂഹ്യ &#8211; സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന പി. എം ഹനീഫ്ന്റെ അനുസ്മരണം മെയ് 25ന് കോഴിക്കോട് നടക്കും. പത്താം ചരമ വാർഷികത്തൊടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രീയം കർണ്ണാടകക്ക് ശേഷം എന്ന ശീർഷകത്തിൽ സെമിനാർ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു.</p>
<p>25ന് (വ്യാഴാഴ്ച) വൈകീട്ട് 3 മണിക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിലെ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം. പി ഉത്ഘാടനം ചെയ്യും. സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ജോൺ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി, പ്രമുഖ മാധ്യമ പ്രവർത്തകനും വാർത്ത അവതാരകനുമായ നിഷാദ് റാവുത്തർ എന്നിവർ പങ്കെടുക്കും. മതേതര ഇന്ത്യക്ക് ഉണർവ്വ് നൽകുന്ന വിജയമാണ് കർണ്ണാടകയിലുണ്ടായത്. ബിജെപിയുടെ സർവ്വ സന്നാഹങ്ങളും തകർന്നടിഞ്ഞ തെരഞ്ഞെടുപ്പായിരുന്നു എന്നതുകൊണ്ട് തന്നെ കർണ്ണാടകക്ക് ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയം കൂടുതൽ ചർച്ചക്ക് വിധയമാവേണ്ടതും പ്രയോഗവത്ക്കരിക്കപ്പെടേണ്ടതുമുണ്ടെന്നും നേതാക്കൾ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-youth-league-pm-hanif-commemoration-thursday-seminar-indian-politics-after-karnataka.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.എം ഹനീഫ് സ്വയം ത്യജിച്ച പരസ്‌നേഹി:  അനുസ്മരണ സമ്മേളനം</title>
		<link>https://www.chandrikadaily.com/pm-haneef-is-a-good-politician-kpa-majeed.html</link>
					<comments>https://www.chandrikadaily.com/pm-haneef-is-a-good-politician-kpa-majeed.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 25 May 2017 03:53:35 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[MYL leader]]></category>
		<category><![CDATA[PM Haneef]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=29862</guid>

					<description><![CDATA[&#160; പെരിന്തല്‍മണ്ണ: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷററായിരുന്ന പി.എം ഹനീഫ് സ്വയം ത്യജിച്ച പരസ്‌നേഹിയായിരുന്നുവെന്ന് അനുസ്മരണ സമ്മേളനം വിലയിരുത്തി. നവീനവും കുലീനവുമായ ആശയങ്ങള്‍ മുറുകെ പിടിച്ചുള്ള അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തനങ്ങള്‍ മറ്റു രാഷ്ടീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. മരണക്കിടക്കയിലും സമുദായത്തിനും താന്‍ നയിച്ച പ്രസ്ഥാനത്തിനും വേണ്ടി ജീവിതം അര്‍പ്പിച്ച പൊതു പ്രവര്‍ത്തകനായിരുന്നു ഹനീഫെന്നും യോഗം അനുസ്മരിച്ചു. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. കലാലയങ്ങള്‍ അരാഷ്ട്രീയത്തിലേക്ക് നീങ്ങിയപ്പോള്‍ വിദ്യാര്‍ഥികളെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>പെരിന്തല്&#x200d;മണ്ണ: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷററായിരുന്ന പി.എം ഹനീഫ് സ്വയം ത്യജിച്ച പരസ്‌നേഹിയായിരുന്നുവെന്ന് അനുസ്മരണ സമ്മേളനം വിലയിരുത്തി. നവീനവും കുലീനവുമായ ആശയങ്ങള്&#x200d; മുറുകെ പിടിച്ചുള്ള അദ്ദേഹത്തിന്റെ പൊതു പ്രവര്&#x200d;ത്തനങ്ങള്&#x200d; മറ്റു രാഷ്ടീയ പ്രവര്&#x200d;ത്തകര്&#x200d;ക്ക് മാതൃകയാണ്. മരണക്കിടക്കയിലും സമുദായത്തിനും താന്&#x200d; നയിച്ച പ്രസ്ഥാനത്തിനും വേണ്ടി ജീവിതം അര്&#x200d;പ്പിച്ച പൊതു പ്രവര്&#x200d;ത്തകനായിരുന്നു ഹനീഫെന്നും യോഗം അനുസ്മരിച്ചു. പെരിന്തല്&#x200d;മണ്ണ മുനിസിപ്പല്&#x200d; ടൗണ്&#x200d;ഹാളില്&#x200d; മുസ്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. കലാലയങ്ങള്&#x200d; അരാഷ്ട്രീയത്തിലേക്ക് നീങ്ങിയപ്പോള്&#x200d; വിദ്യാര്&#x200d;ഥികളെ നേര്&#x200d; മാര്&#x200d;ഗത്തിലേക്ക് നയിക്കാന്&#x200d; ഹനീഫ് ഉണ്ടായിരുന്നു. ജനകീയ പ്രശ്‌നങ്ങള്&#x200d;ക്ക് നേരെ മുഖ്യരാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; മുഖം തിരിച്ചപ്പോള്&#x200d; നന്മയുടെ രാഷ്ട്രീയത്തെ സൃഷ്ടിക്കാനും തന്റേതായ സംഭാവനകള്&#x200d; നല്&#x200d;കുവാനും ഹനീഫിനായി. ഭാവനാ സമ്പന്നമായ ഹനീഫിന്റെ കാഴ്ചപ്പാടുകള്&#x200d; യുവരാഷ്ട്രീയം പിന്തുടരേണ്ടതാണെന്നും മജീദ് പറഞ്ഞു.<br />
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; അധ്യക്ഷത വഹിച്ചു.ആര്യാടന്&#x200d; ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തി. സി ഹംസ അനുസ്മരണ പ്രഭാഷണം നടത്തി. പി.എം ഹനീഫിന്റെ സ്മരണാര്&#x200d;ഥം ജന്മദേശമായ മേലാറ്റൂര്&#x200d; കിഴക്കുംപാടം വാര്&#x200d;ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി പുറത്തിറക്കുന്ന ആംബുലന്&#x200d;സിന്റെ ലോഗോ പ്രകാശനം മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് പി.കെ അബൂബക്കര്&#x200d; ഹാജിക്ക് നല്&#x200d;കി മുനവ്വറലി ശിഹാബ് തങ്ങള്&#x200d; നിര്&#x200d;വഹിച്ചു.<br />
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്&#x200d; എം.എ സമദ് സ്വാഗതവും സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി നന്ദിയും പറഞ്ഞു, പി.വി അബ്ദുല്&#x200d; വഹാബ് എം.പി, നാലകത്ത് സൂപ്പി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, പെരിന്തല്&#x200d;മണ്ണ നഗരസഭാ ചെയര്&#x200d;മാന്&#x200d; എം മുഹമ്മദ് സലീം, നജീബ് കാന്തപുരം, പി.എം സാദിഖലി, മുന്&#x200d; സംസ്ഥാന സെക്രട്ടറി സി.കെ സുബൈര്&#x200d;, മുന്&#x200d; സംസ്ഥാന ട്രഷറര്&#x200d; കെ.എം അബ്ദുല്&#x200d; ഗഫൂര്&#x200d;, സംസ്ഥാന ഭാരവാഹികളായ പി. ഇസ്മായീല്&#x200d;, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആശിഖ് ചെലവൂര്&#x200d;, പി.പി അന്&#x200d;വര്&#x200d; സാദത്ത, സലീം കുരുവമ്പലം, അശ്‌റഫ് കോക്കൂര്&#x200d;, അന്&#x200d;വര്&#x200d; മുള്ളമ്പാറ, അഡ്വ. ഫൈസല്&#x200d; ബാബു, വി.കെ.എം ഷാഫി, എന്&#x200d;.എ കരീം, ഹാരിസ്, നൗഷാദ് മണ്ണിശ്ശേരി, മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി എ.കെ നാസര്&#x200d;, നഹാസ് പാറക്കല്&#x200d;, സി.ടി നൗഷാദലി പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-haneef-is-a-good-politician-kpa-majeed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
