<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>PMASALAM &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pmasalam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 29 Jan 2026 11:11:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>PMASALAM &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;അഞ്ച് കൊല്ലം ഒന്നും ചെയ്തില്ല; ബജറ്റ് സര്‍ക്കാറിന്റെ കുറ്റസമ്മതം&#8217; -പി.എം.എ സലാം</title>
		<link>https://www.chandrikadaily.com/nothing-was-done-for-five-years-confession-of-the-budget-government-pma-salam.html</link>
					<comments>https://www.chandrikadaily.com/nothing-was-done-for-five-years-confession-of-the-budget-government-pma-salam.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Thu, 29 Jan 2026 11:11:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[keralabudget]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PMASALAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376169</guid>

					<description><![CDATA[അടുത്ത സര്‍ക്കാറിന്റെ തലയില്‍ എല്ലാം കെട്ടിവെക്കാനുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്.]]></description>
										<content:encoded><![CDATA[<p>രണ്ടാം പിണറായി സര്&#x200d;ക്കാറിന്റെ അവസാനത്തെ ബജറ്റ് തെരഞ്ഞെടുപ്പ് മുന്നില്&#x200d;ക്കണ്ടുള്ള കബളിപ്പിക്കല്&#x200d; മാത്രമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി അഡ്വ. പി.എം.എ സലാം. അഞ്ച് കൊല്ലക്കാലം ഒന്നും ചെയ്യാന്&#x200d; കഴിയാത്തതിന്റെ കുറ്റസമ്മതമാണെന്നും പി.എം.എ സലാം പറഞ്ഞു. അടുത്ത സര്&#x200d;ക്കാറിന്റെ തലയില്&#x200d; എല്ലാം കെട്ടിവെക്കാനുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്.</p>
<p>10 വര്&#x200d;ഷം അധികാരത്തിലിരുന്നിട്ടും ജനോപകാരപ്രദമായ പദ്ധതികള്&#x200d; അവതരിപ്പിക്കാത്ത സര്&#x200d;ക്കാര്&#x200d; പടിയിറങ്ങുന്ന ഘട്ടത്തില്&#x200d; നടത്തുന്ന പ്രഖ്യാപനങ്ങള്&#x200d; സാധാരണക്കാരെ കബളിപ്പിക്കുന്നതാണ്. ജനങ്ങള്&#x200d;ക്ക് മുമ്പില്&#x200d; നടത്തുന്ന മാപ്പപേക്ഷയാണിത്. വിഭവസമാഹരണം എങ്ങനെ എന്ന് രേഖപ്പെടുത്താതെയാണ് വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്നത്. ഭരണത്തില്&#x200d;നിന്ന് ഇറങ്ങുമെന്ന് ഉറപ്പുള്ളത് കൊണ്ട് വാഗ്ദാനങ്ങള്&#x200d; കൊടുക്കുകയാണ്. ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യാന്&#x200d; സാധിച്ചിട്ടില്ല എന്ന കുറ്റസമ്മതമാണ് ഈ ബജറ്റ്. ഇപ്പോള്&#x200d; ക്ഷേമബജറ്റ് പ്രഖ്യാപിച്ചതിന്റെ അര്&#x200d;ത്ഥം മനസ്സിലാക്കാന്&#x200d; ജനങ്ങള്&#x200d;ക്ക് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nothing-was-done-for-five-years-confession-of-the-budget-government-pma-salam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സജി ചെറിയാന്റെ പരാമര്‍ശം ഒറ്റപ്പെട്ടതല്ല തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായപ്പോള്‍ ലെവല്‍ തെറ്റിയത്; പിഎംഎ സലാം</title>
		<link>https://www.chandrikadaily.com/saji-cherians-remark-is-not-isolated-when-there-was-a-setback-in-the-election-the-level-was-lost-muslim-league-state-general-secretary-pma-salam.html</link>
					<comments>https://www.chandrikadaily.com/saji-cherians-remark-is-not-isolated-when-there-was-a-setback-in-the-election-the-level-was-lost-muslim-league-state-general-secretary-pma-salam.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Mon, 19 Jan 2026 06:08:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslimleaue]]></category>
		<category><![CDATA[PMASALAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374583</guid>

					<description><![CDATA[പരാമര്‍ശം ഒറ്റപ്പെട്ട സംഭവമല്ലെന്നും, തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ടപ്പോള്‍ സജി ചെറിയാന്റെ നിലപാട് 'ലെവല്‍ തെറ്റിയതാണെന്നും' മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്&#x200d;ശത്തിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. പരാമര്&#x200d;ശം ഒറ്റപ്പെട്ട സംഭവമല്ലെന്നും, തെരഞ്ഞെടുപ്പുകളില്&#x200d; തിരിച്ചടി നേരിട്ടപ്പോള്&#x200d; സജി ചെറിയാന്റെ നിലപാട് &#8216;ലെവല്&#x200d; തെറ്റിയതാണെന്നും&#8217; മുസ്ലിം ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.</p>
<p>പേര് നോക്കി കാര്യങ്ങള്&#x200d; നിശ്ചയിക്കണമെന്നാണ് സജി ചെറിയാന്&#x200d; പറയുന്നതെന്നും, മുസ്ലിം ലീഗിന് തീവ്രത പോരെന്ന് ആരോപിച്ച് രൂപീകരിച്ച തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയാണെന്നും പി.എം.എ സലാം വിമര്&#x200d;ശിച്ചു.</p>
<p>സജി ചെറിയാന്റെ പരാമര്&#x200d;ശം ഒറ്റപ്പെട്ടതല്ലെന്നും, എ.കെ. ബാലന്&#x200d; മുതല്&#x200d; സജി ചെറിയാന്&#x200d; വരെ എത്തിയപ്പോള്&#x200d; പാര്&#x200d;ട്ടി അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെ പ്രകോപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും, എന്നാല്&#x200d; അതിന് മുസ്ലിം ലീഗ് വഴങ്ങില്ലെന്നും സലാം വ്യക്തമാക്കി. വര്&#x200d;ഗീയതയെ തടഞ്ഞു നിര്&#x200d;ത്തുന്ന ശക്തി മുസ്ലിം ലീഗാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ന്യൂനപക്ഷ-ഭൂരിപക്ഷ വര്&#x200d;ഗീയതയെ തരാതരം പോലെ പ്രീണിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയാണെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി. പി.ഡി.പി.ഐയെ കേരളത്തില്&#x200d; വളര്&#x200d;ത്തിയത് ആരാണെന്നും, എസ്.ഡി.പി.ഐയെയും പി.ഡി.പി.ഐയെയും സംസ്ഥാനത്ത് വളര്&#x200d;ത്തിയത് കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saji-cherians-remark-is-not-isolated-when-there-was-a-setback-in-the-election-the-level-was-lost-muslim-league-state-general-secretary-pma-salam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി എം ശ്രീ സ്‌കൂള്‍ പെയിന്റടിക്കാനുള്ള പദ്ധതിയല്ല; വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെ പിടച്ചടക്കാനുള്ള പദ്ധതിയാണ്: പി.എം.എ സലാം</title>
		<link>https://www.chandrikadaily.com/pm-sri-school-is-not-a-project-to-paint-plan-to-take-away-educational-freedom-pma-salam.html</link>
					<comments>https://www.chandrikadaily.com/pm-sri-school-is-not-a-project-to-paint-plan-to-take-away-educational-freedom-pma-salam.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 24 Oct 2025 10:43:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PMASALAM]]></category>
		<category><![CDATA[pmshri]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360014</guid>

					<description><![CDATA['വികസനത്തിന്റെ പേരിൽ നമ്മുടെ വിദ്യാലയങ്ങളിൽ ആർ.എസ്.എസ്സിന്റെ ബോർഡ് കെട്ടാൻ അനുമതി കൊടുത്തിരിക്കുകയാണ് പിണറായി സർക്കാർ']]></description>
										<content:encoded><![CDATA[<p>പി.എം ശ്രീ പദ്ധതി സ്‌കൂൾ പെയിന്റടിക്കാനുള്ള പദ്ധതിയല്ലെന്നും മറിച്ച് വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെ പിടച്ചടക്കാനുള്ള പദ്ധതിയാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. വികസനത്തിന്റെ പേരിൽ നമ്മുടെ വിദ്യാലയങ്ങളിൽ ആർ.എസ്.എസ്സിന്റെ ബോർഡ് കെട്ടാൻ അനുമതി കൊടുത്തിരിക്കുകയാണ് പിണറായി സർക്കാർ. പി.എം. ശ്രീ പദ്ധതി സ്‌കൂളുകൾ പെയിന്റ് ചെയ്യുന്ന പ്രൊജക്റ്റല്ല. മറിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെ പിടിച്ചെടുക്കാനുള്ള  മോദിയുടെ ഗൂഢ രാഷ്ട്രീയ നീക്കമാണ്. നമ്മുടെ കുട്ടികളുടെ മനസ്സിൽ കാവി തേച്ചിടാൻ ആരെയും അനുവദിക്കില്ല. വികസനത്തിന്റെ വേഷം കെട്ടിയ അടിമത്തത്തെ പ്രതിരോധിക്കുക തന്നെ ചെയ്യും.- അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-sri-school-is-not-a-project-to-paint-plan-to-take-away-educational-freedom-pma-salam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാര്&#x200d;ഡ് വിഭജനം;സര്&#x200d;ക്കാര്&#x200d; ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു;പി.എം.എ സലാം</title>
		<link>https://www.chandrikadaily.com/ward-division-govt-butchering-democracy-pma-salam.html</link>
					<comments>https://www.chandrikadaily.com/ward-division-govt-butchering-democracy-pma-salam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 28 Nov 2024 10:14:25 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[news]]></category>
		<category><![CDATA[#Constitution]]></category>
		<category><![CDATA[PMASALAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319333</guid>

					<description><![CDATA[ആര്&#x200d;ട്ടിക്കിള്&#x200d; 243സിക്ക് വിരുദ്ധമായ നടപടിയാണിത്]]></description>
										<content:encoded><![CDATA[<p>തദ്ദേശസ്ഥാപനങ്ങളുടെ വാര്&#x200d;ഡ് വിഭജന പ്രക്രിയയില്&#x200d; സംസ്ഥാന വ്യാപകമായി സര്&#x200d;ക്കാര്&#x200d; ജനാധിപത്യക്കശാപ്പാണ് നടത്തുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്&#x200d;പ്പറേഷന്&#x200d; കരട് വിജ്ഞാപനത്തില്&#x200d; വ്യാപകമായ ക്രമക്കേടാണുള്ളത്. വാര്&#x200d;ഡ് പുനര്&#x200d;നിര്&#x200d;ണ്ണയവുമായി ബന്ധപ്പെട്ട കൃത്യമായ മാര്&#x200d;ഗ്ഗരേഖ ഡീലിമിറ്റേഷന്&#x200d; കമ്മീഷന്&#x200d; പുറത്തിറക്കിയിട്ടുണ്ട്. എന്നാല്&#x200d; ഈ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുള്ള കരട് വിഭജന റിപ്പോര്&#x200d;ട്ടാണ് മിക്കയിടത്തും തയ്യാറാക്കപ്പെട്ടത്.</p>
<p>സി.പി.എം ഓഫീസില്&#x200d; നിന്നും തയ്യാറാക്കിയ റിപ്പോര്&#x200d;ട്ട് സെക്രട്ടറിമാരില്&#x200d; അടിച്ചേല്&#x200d;പ്പിക്കപ്പെടുകയാണുണ്ടായത്. അതിനാല്&#x200d; തന്നെ കരട് വിജ്ഞാപന പ്രകാരമുള്ള അതിരുകളുടെ വ്യക്തത അന്വേഷിക്കുന്നവര്&#x200d;ക്ക് മുമ്പില്&#x200d; സെക്രട്ടറിമാരും ഉദ്യോഗസ്ഥരും കൈമലര്&#x200d;ത്തുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ അതിരുകള്&#x200d; വിചിത്രമായ രീതിയില്&#x200d; വളച്ചൊടിച്ചും അതിര്&#x200d;ത്തിക്കപ്പുറമുള്ള കെട്ടിടങ്ങളെ കൂട്ടിച്ചേര്&#x200d;ത്തും ജനങ്ങള്&#x200d;ക്ക് ഒരുമിച്ച് കൂടുന്നതിന് പോലും പ്രയാസമുണ്ടാക്കുന്ന രീതിയില്&#x200d; ദൈര്&#x200d;ഘ്യമേറിയ നിലയിലുമാണ് വാര്&#x200d;ഡുകളുടെ പുനര്&#x200d;നിര്&#x200d;ണ്ണയം നടത്തിയത്. ഡിജിറ്റല്&#x200d; മാപ്പിലും വ്യാപകമായ കൃത്രിമം നടത്തിയിട്ടുണ്ട്.</p>
<p>ഡീലിമിറ്റേഷന്&#x200d; പ്രക്രിയയുടെ വിശ്വാസ്യത പൂര്&#x200d;ണ്ണമായും നഷ്ടപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പരാതികളില്&#x200d; കൃത്യമായ അന്വേഷണവും തിരുത്തലും വരുത്തിയില്ലെങ്കില്&#x200d; ജനാധിപത്യത്തിന് വലിയ കളങ്കമുണ്ടാക്കുന്ന നടപടിയായിക്കുമിത്. അതിനാല്&#x200d; ഡീലിമിറ്റേഷന്&#x200d; കമ്മീഷന്&#x200d; ഇക്കാര്യത്തില്&#x200d; താഴെതട്ടില്&#x200d; നടക്കുന്ന പ്രക്രിയ നിരീക്ഷിക്കാന്&#x200d; തയ്യാറാകണം. പരാതികളില് നടക്കുന്ന പരിശോധനയുടെ കൃത്യത ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടറും സംസ്ഥാന ഡീലിമിറ്റേഷന്&#x200d; കമ്മീഷനും ഉറപ്പാക്കണം. അല്ലാത്ത പക്ഷം നിയമപരമായും രാഷ്ട്രീയമായും നേരിടും.</p>
<p>പുതിയ തദ്ദേശസ്ഥാപനങ്ങളുടെ രൂപീകരണമായിരുന്നു ജനം ആഗ്രഹിച്ചത്. അതിന് തയ്യാറാകാത്ത സാഹചര്യത്തില്&#x200d; വാര്&#x200d;ഡുകളുടെ എണ്ണം മാത്രം വര്&#x200d;ദ്ധിക്കുന്ന നടപടി തന്നെ അനാവശ്യമാണ്. ആര്&#x200d;ട്ടിക്കിള്&#x200d; 243സിക്ക് വിരുദ്ധമായ നടപടിയാണിത്. ഇതിനെതിരെ നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ward-division-govt-butchering-democracy-pma-salam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷുക്കൂര്&#x200d; വധക്കേസ്: &#8221;നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരും&#8221;  പി.എം.എ സലാം</title>
		<link>https://www.chandrikadaily.com/shukur-murder-case-legal-fight-will-continue-until-justice-is-served-pma-salam.html</link>
					<comments>https://www.chandrikadaily.com/shukur-murder-case-legal-fight-will-continue-until-justice-is-served-pma-salam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Sep 2024 07:47:06 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PMASALAM]]></category>
		<category><![CDATA[SHUKOOR MURDER CASE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309938</guid>

					<description><![CDATA[പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതൽ ഹർജി കോടതി തള്ളിയ വിഷത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>ഷുക്കൂർ വധക്കേസിൽ നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതൽ ഹർജി കോടതി തള്ളിയ വിഷത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണിക്കൂറുകളോളം വിചാരണ നടത്തി സി.പി.എമ്മിന്റെ പാർട്ടി കോടതി വധശിക്ഷ വിധിച്ച അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിത്. ഈ കൊലപാതകത്തിൽ ഉന്നത നേതാക്കളുടെ ഗൂഢാലോനയുണ്ട് എന്നത് ഞങ്ങളുടെ വാദമല്ല. അതൊരു യാഥാർത്ഥ്യമാണ്. ആ യാഥാർത്ഥ്യം കോടതിക്കും ബോധ്യപ്പെട്ടു എന്നാണ് വിടുതൽ ഹർജി തള്ളിയ നടപടിയിൽനിന്ന് മനസ്സിലാകുന്നത്.</p>
<p>ജയരാജന്റെ വാഹനത്തിന് കല്ലെറിഞ്ഞു എന്ന ഒരു വ്യാജ ആരോപണമുണ്ടാക്കിയാണ് കൗമാരം വിടാത്ത കുട്ടിയെ ക്രൂരമായി കൊന്നത്. ഈ കേസിൽനിന്ന് അങ്ങനെ എളുപ്പത്തിൽ വിടുതൽ നേടാമെന്ന് ജയരാജനും രാജേഷും കരുതേണ്ടതില്ല. തളിപ്പറമ്പ് ആശുപത്രിയിൽ റൂം നമ്പർ 315ൽ വെച്ച് ജയരാജന്റെയും രാജേഷിന്റെയും നേതൃത്വത്തിൽ നടന്ന ഗൂഢാലോനയിൽ പങ്കെടുത്ത രണ്ട് പേർ ഷുക്കൂർ കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ടതിന്റെ ഡാറ്റയും മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളുമുണ്ട്. ഈ ഗൂഢാലോചന നേരിട്ട് കണ്ട ദൃക്‌സാക്ഷികളുടെ മൊഴികളുമുണ്ട്. വിചാരണ നടത്തി കുറ്റക്കാരെ ശിക്ഷിക്കുന്നത് വരെ മുസ്ലിംലീഗ് നിയമ പോരാട്ടം തുടരും. &#8211; പി.എം.എ സലാം പറഞ്ഞു. വളരെ ഗൗരവത്തിലാണ് പാർട്ടി ഈ കേസിനെ സമീപിച്ചതെന്നും ഇനിയുള്ള ദിവസങ്ങളിലും അതേ ഗൗരവത്തിൽ കേസ് നടത്തിപ്പ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shukur-murder-case-legal-fight-will-continue-until-justice-is-served-pma-salam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെടാവിളക്ക് സ്‌കോളർഷിപ്പ്: മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഒഴിവാക്കിയത് ഇടത് സർക്കാറിന്റെ വഞ്ചന- പി.എം.എ സലാം</title>
		<link>https://www.chandrikadaily.com/pma-salaam-pressbreifing-kozhikkode.html</link>
					<comments>https://www.chandrikadaily.com/pma-salaam-pressbreifing-kozhikkode.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 12 Nov 2023 16:01:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[PMASALAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282821</guid>

					<description><![CDATA[എല്ലാ പിന്നാക്ക വിഭാഗങ്ങളെയും ഉപാധികളില്ലാതെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി പുനഃക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പിന്നാക്ക വിഭാഗ വികസന സ്‌കോളർഷിപ്പിൽനിന്ന് മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഒഴിവാക്കിയത് കേരള സർക്കാർ തുടരുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും പദ്ധതി പുനഃക്രമീകരിക്കണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു.പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന &#8216;കെടാവിളക്ക്&#8217; സ്‌കോളർഷിപ്പ് പദ്ധതിയിൽനിന്നാണ് വ്യക്തമായ യാതൊരു വിശദീകരണവുമില്ലാതെ മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഈ സ്‌കോളർഷിപ്പിലേക്ക് ഇനി ന്യൂനപക്ഷ വിഭാഗങ്ങൾ അപേക്ഷിക്കേണ്ടതില്ലെന്ന് സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്. പിന്നാക്ക വിഭാഗ പട്ടികയിൽ മുസ്‌ലിംകളും ക്രിസ്ത്യൻ വിഭാഗങ്ങളും ഉണ്ടായിരിക്കെ ഈ നടപടി അന്യായമാണ്. സച്ചാർ റിപ്പോർട്ട് പാലോളി കമ്മിറ്റിയാക്കി മുസ്‌ലിം ന്യൂനപക്ഷത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കിയ ഇടതുപക്ഷം അതേ മാതൃകയിലാണ് ഈ പദ്ധതിയെയും അട്ടിമറിക്കുന്നത്.- പി.എം.എ സലാം പറഞ്ഞു. എല്ലാ പിന്നാക്ക വിഭാഗങ്ങളെയും ഉപാധികളില്ലാതെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി പുനഃക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pma-salaam-pressbreifing-kozhikkode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടത് നെറികേടുകൾക്കെതിരായ മധുര പ്രതികാരം: പി.എം.എ സലാം</title>
		<link>https://www.chandrikadaily.com/pmasalam-puthuppallibyeelection.html</link>
					<comments>https://www.chandrikadaily.com/pmasalam-puthuppallibyeelection.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 08 Sep 2023 05:37:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PMASALAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273500</guid>

					<description><![CDATA[മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കുമെതിരായ ജനവികാരമാണിത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഇടതുപക്ഷം ഉമ്മൻ ചാണ്ടിയോട് ചെയ്ത കടുത്ത നെറികേടുകൾക്ക് കേരളം നൽകിയ മധുര പ്രതികാരമാണ് പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. സഖാക്കൾക്ക് കൂടി വേണ്ടാത്ത ഈ ഭരണം അവസാനിപ്പിക്കാൻ പിണറായി ഇനിയെന്തിനാണ് താമസിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഉമ്മൻ ചാണ്ടിയെ പ്രതികാര ബുദ്ധിയോടെ വേട്ടയാടിയവർക്ക് പുതുപ്പള്ളിയിലെ ജനം ബാലറ്റിലൂടെ മറുപടി നൽകിയിരിക്കുന്നു. ഇടത് ഭരണത്തെ ജനം എത്രത്തോളം വെറുക്കുന്നു എന്നാണ് ഈ വിജയം വ്യക്തമാക്കുന്നത്. 53 കൊല്ലം ഉമ്മൻ ചാണ്ടി എന്ത് ചെയ്തുവെന്ന് ചോദിച്ചവർക്ക് ജനം മറുപടി നൽകിയിരിക്കുന്നു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പോലെ മക്കൾക്കെതിരെയും സഖാക്കൾ ഉറഞ്ഞുതുള്ളി. വ്യക്തി അധിക്ഷേപത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ഇടതുപക്ഷത്തിന്റെ നെറികേടിനെതിരായ വ്യക്തമായ മറുപടിയാണ് പുതുപ്പള്ളി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pmasalam-puthuppallibyeelection.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്തിമ വിജയം സത്യത്തിനും നീതിക്കും മാത്രം: പി.എം.എ സലാം</title>
		<link>https://www.chandrikadaily.com/rahulgandhicase-pmasalam.html</link>
					<comments>https://www.chandrikadaily.com/rahulgandhicase-pmasalam.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 04 Aug 2023 09:41:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[PMASALAM]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268166</guid>

					<description><![CDATA[മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുമ്പോൾ രാജ്യത്തിന് വേണ്ടി രാഹുൽ ഗാന്ധിയുടെ ശബ്ദം പാർലമെന്റിൽ മുഴങ്ങുക തന്നെ ചെയ്യും. - അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: അന്തിമ വിജയം സത്യത്തിനും നീതിക്കും മാത്രമാണെന്ന് തെളിയിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ അയോഗ്യത റദ്ദാക്കിയ സുപ്രിംകോടതി വിധിയെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രസ്താവിച്ചു. നീതിപീഠങ്ങളിൽ ജനങ്ങൾക്കുണ്ടായിരുന്ന ആശങ്ക പരിഹരിക്കാൻ പര്യാപ്തമായ വിധിയാണിത്. നീതിയെ തമസ്‌ക്കരിക്കാൻ ജനവിരുദ്ധ ഭരണകൂടങ്ങൾക്കാവില്ലെന്ന് ഇതുവഴി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഒരു രാജ്യത്തെ സമുന്നത നേതാവിനെ കള്ളക്കേസുകളിലൂടെ കുറ്റക്കാരനാക്കി കല്ലെറിഞ്ഞ് കൊല്ലാനുള്ള സംഘ്പരിവാർ നീക്കത്തിനാണ് തിരിച്ചടിയേറ്റത്. ഇത് നീതിയുടെ വിജയമാണ്. മോദി സർക്കാറിനെതിരെ പാർലമെന്റിനകത്തും പുറത്തും ഉയരുന്ന ശക്തമായ ശബ്ദമാണ് അദ്ദേഹത്തിന്റേത്. അത് എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. എന്നാൽ സുപ്രിംകോടതി ഇക്കാര്യത്തിൽ നീതിപൂർവ്വമായ ഇടപെടലാണ് നടത്തിയത്. മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുമ്പോൾ രാജ്യത്തിന് വേണ്ടി രാഹുൽ ഗാന്ധിയുടെ ശബ്ദം പാർലമെന്റിൽ മുഴങ്ങുക തന്നെ ചെയ്യും. &#8211; അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahulgandhicase-pmasalam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചാന്ദ്നിയുടെ കൊലപാതകം ; വേണ്ട ജാഗ്രതയോ ശുഷ്കാന്തിയോ പോലീസ് കാണിച്ചില്ലെന്ന് പി.എം.എ സലാം</title>
		<link>https://www.chandrikadaily.com/alappuzhakidmurder-pmasalam-facebbokpost.html</link>
					<comments>https://www.chandrikadaily.com/alappuzhakidmurder-pmasalam-facebbokpost.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 30 Jul 2023 07:19:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[PMASALAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267138</guid>

					<description><![CDATA[ആലുവ തായ്ക്കാട്ടുകര സ്കൂളില്&#x200d; മൃതദേഹം സന്ദര്&#x200d;ശിച്ചു. അമ്മയെ ആശ്വസിപ്പിച്ചു.ആലുവ എം.എല്&#x200d;.എ അന്&#x200d;വര്&#x200d; സാദത്ത്, ഡി.സി.സി പ്രസിഡന്&#x200d;റ് മുഹമ്മദ് ഷിയാസ്,ലീഗ് ജില്ലാ ജനറല്&#x200d; സെക്രട്ടറി ഹംസ പറക്കാട്ട് എന്നിവരും കൂടെയുണ്ടായിരുന്നു]]></description>
										<content:encoded><![CDATA[<p>ആലപ്പുഴയിലെ അഞ്ചുവയസ്സുകാരി ചാന്ദ്നിയുടെ കൊലപാതകത്തിൽ വേണ്ട ജാഗ്രതയോ ശുഷ്കാന്തിയോ പോലീസ് കാണിച്ചില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.ചാന്ദ്നി എന്ന ആറ് വയസ്സുകാരിയുടെ ദുരൂഹമരണം ഏല്&#x200d;പിച്ച ആഘാതത്തില്&#x200d; നിന്ന് മനഃസാക്ഷി ഉളളവരാരും മുക്തരായിട്ടില്ല.കേരളത്തില്&#x200d; ആരും സുരക്ഷിതരല്ല എന്നത് ഒരിക്കല്&#x200d; കൂടി പറയേണ്ടി വരുന്നതില്&#x200d; ഏറെ മനഃപ്രയാസവും ലജ്ജയുമുണ്ട്. മദ്യവും മയക്ക്മരുന്നും കേരളത്തില്&#x200d; ഇത്രയും സുലഭമായി ലഭിക്കുന്ന ഒരു കാലം മുമ്പ് ഉണ്ടായിട്ടില്ല. അത് മൂലമുളള കുറ്റകൃത്യങ്ങളും കൊലപാതകപരമ്പരകളും നാട്ടില്&#x200d; അരങ്ങേറിക്കൊണ്ടിരിക്കുമ്പോള്&#x200d; ഇതിന് തടയിടേണ്ട സര്&#x200d;ക്കാര്&#x200d; പക്ഷേ സ്വന്തമായി ബ്രാന്&#x200d;്ഡ് ചെയ്ത മദ്യം വിപണിയിലെത്തിക്കാനുളള ധൃതിയിലാണെന്നും അദ്ദേഹം ഫെയ്‌സ്ബൂക് പോസ്റ്റിൽ കുറിച്ചു.</p>
<p>കുറിപ്പിന്റെ പൂർണ്ണരൂപം :</p>
<p>ചാന്ദ്നി എന്ന ആറ് വയസ്സുകാരിയുടെ ദുരൂഹമരണം ഏല്&#x200d;പിച്ച ആഘാതത്തില്&#x200d; നിന്ന് മനഃസാക്ഷി ഉളളവരാരും മുക്തരായിട്ടില്ല. അത്യന്തം ക്രൂരമായാണ് ചാന്ദ്നി കൊല്ലപ്പെട്ടത്.കുട്ടിയെ കാണാതായി മണിക്കൂറുകള്&#x200d; കഴിഞ്ഞിട്ടും ഉത്തരവാദിത്തപ്പെട്ടവര്&#x200d;ക്ക് ഒന്നും ചെയ്യാനായില്ല.കേരളത്തിലെ ഏതെങ്കിലും ഒരു കുഗ്രാമത്തിലല്ല മറിച്ച് മീറ്റര്&#x200d; തോറും സി.സി.ടി.വി ക്യാമറകളും മറ്റ് സുരക്ഷാ സംവിധാനങ്ങളുമുളള നിറഞ്ഞ ആലുവ പോലെ ഒരു നഗരത്തില്&#x200d; ആറ് വയസ്സുകാരിയെ മരണത്തില്&#x200d; നിന്ന് രക്ഷപ്പെടുത്താന്&#x200d; വേണ്ട ജാഗ്രതയോ ശുഷ്കാന്തിയോ പോലീസ് കാണിച്ചില്ല. കേരളത്തില്&#x200d; ആരും സുരക്ഷിതരല്ല എന്നത് ഒരിക്കല്&#x200d; കൂടി പറയേണ്ടി വരുന്നതില്&#x200d; ഏറെ മനഃപ്രയാസവും ലജ്ജയുമുണ്ട്. കേസിലെ പ്രതി സ്ഥിരം മദ്യപാനിയും ലഹരിക്കടിമയുമാണെന്ന് പോലീസും നാട്ടുകാരും പറയുന്നുണ്ട്. കേരളത്തില്&#x200d; അടിക്കടിയുണ്ടാകുന്ന ക്രൂരമായ കൊലപാതകങ്ങളിലും കുറ്റകൃത്യങ്ങളിലും പിടിക്കപ്പെടുന്നവരെല്ലാം മദ്യ മയക്കുമരുന്ന് ലഹരിക്ക് അടിമകളാണ്. മദ്യവും മയക്ക്മരുന്നും കേരളത്തില്&#x200d; ഇത്രയും സുലഭമായി ലഭിക്കുന്ന ഒരു കാലം മുമ്പ് ഉണ്ടായിട്ടില്ല. അത് മൂലമുളള കുറ്റകൃത്യങ്ങളും കൊലപാതകപരമ്പരകളും നാട്ടില്&#x200d; അരങ്ങേറിക്കൊണ്ടിരിക്കുമ്പോള്&#x200d; ഇതിന് തടയിടേണ്ട സര്&#x200d;ക്കാര്&#x200d; പക്ഷേ സ്വന്തമായി ബ്രാന്&#x200d;്ഡ് ചെയ്ത മദ്യം വിപണിയിലെത്തിക്കാനുളള ധൃതിയിലാണ്. കേരളത്തെ മദ്യത്തില്&#x200d; മുക്കികൊല്ലാനാണ് സര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നത്. മദ്യം ഒരു പോഷകാഹാരമാണെന്ന പുതിയ വെളിപാടും ഇതോട് കൂട്ടി വായിക്കേണ്ടതാണ്. നമ്മുടെ നാട്ടില്&#x200d; ഇനിയും ചാന്ദ്നിമാര്&#x200d; ഉണ്ടായിക്കൂടാ.. മദ്യവും മയക്ക്മരുന്നും വരുത്തിവെക്കുന്ന ദുരന്തങ്ങള്&#x200d;ക്ക് അറുതിയുണ്ടാകണം, അഥവാ സര്&#x200d;ക്കാര്&#x200d; ഉണ്ടാക്കണം.<br />
ആലുവ തായ്ക്കാട്ടുകര സ്കൂളില്&#x200d; മൃതദേഹം സന്ദര്&#x200d;ശിച്ചു. അമ്മയെ ആശ്വസിപ്പിച്ചു.ആലുവ എം.എല്&#x200d;.എ അന്&#x200d;വര്&#x200d; സാദത്ത്, ഡി.സി.സി പ്രസിഡന്&#x200d;റ് മുഹമ്മദ് ഷിയാസ്,ലീഗ് ജില്ലാ ജനറല്&#x200d; സെക്രട്ടറി ഹംസ പറക്കാട്ട് എന്നിവരും കൂടെയുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/alappuzhakidmurder-pmasalam-facebbokpost.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പത്രപ്രവർത്തകക്ക് എതിരെയുള്ള കേസ് ; ഏകാധിപത്യത്തിനപ്പുറമുള്ള നടപടിയെന്ന്  മുസ്ലീം ലീഗ് ജനറല്&#x200d; സെക്രട്ടറി പിഎംഎ സലാം</title>
		<link>https://www.chandrikadaily.com/pmasalamstatement.html</link>
					<comments>https://www.chandrikadaily.com/pmasalamstatement.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 11 Jun 2023 06:51:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[PMASALAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258711</guid>

					<description><![CDATA[ഈ സർക്കാരിന് എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ഈ സമീപനത്തിനെതിരെ ശക്തമായ നിലപാടുമായി മുസ്ലീം ലീഗ് രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്&#x200d;ഷയുടെ മാര്&#x200d;ക്ക് ലിസ്റ്റ് വിവാദത്തില്&#x200d;. ഏഷ്യാനെററ് ന്യൂസ് ചീഫ് റിപ്പോര്&#x200d;ട്ടര്&#x200d; അഖിലെ നന്ദകുമാറിനെതിരെ കേസെടുത്തതിനെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പിഎംഎ സലാം അപലപിച്ചു സർക്കാരിന്&#x200d;റേത് ഏകാധിപത്യത്തിനപ്പുറമുള്ള നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സത്യം പുറത്തു വരുന്നത് ഭയക്കുന്നു. ജനങ്ങളിലേക്ക് സത്യം എത്തിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ട്. ഈ സർക്കാരിന് എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ഈ സമീപനത്തിനെതിരെ ശക്തമായ നിലപാടുമായി മുസ്ലീം ലീഗ് രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pmasalamstatement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
