<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pmshri &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pmshri/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 05 Dec 2025 06:04:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pmshri &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പി.എം ശ്രീയിലെ സി.ജെ.പി രാഷ്ട്രീയം</title>
		<link>https://www.chandrikadaily.com/cjp-politics-in-pm-shri.html</link>
					<comments>https://www.chandrikadaily.com/cjp-politics-in-pm-shri.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 06:04:04 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[chandrikaepaper]]></category>
		<category><![CDATA[pmshri]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366919</guid>

					<description><![CDATA[പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കുന്നതിന് സംസ്ഥാന സര്‍ ക്കാറിനും കേന്ദ്ര സര്‍ക്കാറിനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ ജോണ്‍ ബ്രിട്ടാസ് എം.പിയെ നിയമിച്ചതിലൂടെ വെ ളിവായത് സി.പി.എമ്മിന്റെ സംഘ്പരിവാര്‍ ദാസ്യമാണ്.]]></description>
										<content:encoded><![CDATA[<p>കേരളത്തിലെ വിദ്യാഭ്യാസമടക്കമുള്ള സുപ്രധാന മേഖലകളെ ദൂരവ്യാപകമായി സ്വാധീനിക്കുന്ന പി.എംശ്രീ പദ്ധതിയില്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഒപ്പുവെച്ചതിന് പിന്നാലെ ഉയരുന്ന രാഷ്ട്രീയ വിവാദങ്ങള്&#x200d; അതീവ ഗൗരവതരമാണ്. പി.എം ശ്രീ പദ്ധതിയില്&#x200d; ഒപ്പുവെക്കുന്നതിന് സംസ്ഥാന സര്&#x200d; ക്കാറിനും കേന്ദ്ര സര്&#x200d;ക്കാറിനുമിടയില്&#x200d; മധ്യസ്ഥത വഹിക്കാന്&#x200d; ജോണ്&#x200d; ബ്രിട്ടാസ് എം.പിയെ നിയമിച്ചതിലൂടെ വെ ളിവായത് സി.പി.എമ്മിന്റെ സംഘ്പരിവാര്&#x200d; ദാസ്യമാണ്. പി.എം ശ്രീ പദ്ധതിയില്&#x200d; കേരളത്തെ പണയപ്പെടുത്താനുള്ള സി.പി.എം നീക്കത്തിന് പിറകില്&#x200d; ഗൗരവസ്വഭാവത്തിലു ള്ള ഗൂഢാലോചനകളും ആസൂത്രണങ്ങളും നടന്നിട്ടുണ്ടന്നാണ് വ്യക്തമാകുന്നത്. സി.പി.എമ്മിന്റെ ആര്&#x200d;.എസ്.എസ് ബാന്ധവത്തെ കേരളീയ സമൂഹം ശക്തമായി ചോദ്യം ചെയ്യും. ജോണ്&#x200d; ബ്രിട്ടാസ് മോദിക്കും പിണറായിക്കുമിടയിലുള്ള പാലമാണ്. ജോണ്&#x200d; ബ്രിട്ടാസിനെ മധ്യസ്ഥനായി നിയമിച്ചു എന്ന വെളിപ്പെടുത്തല്&#x200d;, കേരള രാഷ്ട്രീയത്തില്&#x200d; സി.പി.എമ്മിന്റെ സംഘ്പരിവാര്&#x200d; ബന്ധങ്ങളെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങളാണ് ഉയര്&#x200d;ത്തുന്നത്.</p>
<p>ഒരു പാര്&#x200d;ലമെന്റ് അംഗം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്&#x200d; ക്രിയാത്മകമായി ഇടപെടുന്നത് സ്വാഭാവികമാണ്. എന്നാല്&#x200d;, ഒരു സി.പി.എം എം.പിയെ ഇത്തരമൊരു നിര്&#x200d;ണ്ണായക വിഷയത്തില്&#x200d; പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും ഡീല്&#x200d; ഉറപ്പിക്കാന്&#x200d; ചുമതലപ്പെടുത്തിയതിലൂടെ സി.പി.എം നേതൃത്വം എന്താണ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. സി.പി.എമ്മിന്റെ എം.പിമാര്&#x200d; എന്ന് മുതലാണ് ആര്&#x200d;.എസ്.എസ് നേതൃത്വവുമായി ഒത്തുതീര്&#x200d;പ്പ് ചര്&#x200d;ച്ചകള്&#x200d; ക്കുള്ള ദൗത്യമേല്&#x200d;ക്കുന്നവര്&#x200d; ആയത് എന്ന പ്രതിപക്ഷത്തി ന്റെ ചോദ്യം ഇവിടെ പ്രസക്തമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഡല്&#x200d;ഹിയിലെത്തുമ്പോള്&#x200d; കൂടിക്കാഴ്ചകള്&#x200d; ഏര്&#x200d;പ്പാടാക്കുന്നതിനും പല കാര്യങ്ങളിലും പ്രധാനമന്ത്രിയു മായി ചര്&#x200d;ച്ചകള്&#x200d;ക്ക് നേതൃത്വം നല്&#x200d;കുന്നതിനും ജോണ്&#x200d; ബ്രിട്ടാസ് ഇടനിലക്കാരനായി പ്രവര്&#x200d;ത്തിക്കുന്നു എന്ന ആരോപണം, കേവലം ഒരു എം.പിയുടെ ഇടപെടലായി മാത്രം കാണാനാവില്ല. കഴിഞ്ഞ ഒക്ടോബര്&#x200d; 10-ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും കൂടിക്കാഴ്ച നട ത്തിയതിന് തൊട്ടുപിന്നാലെ ഒക്ടോബര്&#x200d; 16-ന് പി.എം ശ്രീ പദ്ധതിയില്&#x200d; ഉദ്യോഗസ്ഥര്&#x200d; ഒപ്പുവെച്ച നടപടി, ഈ &#8216;ഇടനില&#8217; ചര്&#x200d;ച്ചകളുടെ ഫലമാണ് എന്നതിന് അടിവരയിടുന്നു.</p>
<p>സി.പി.എമ്മിന്റെ ആര്&#x200d;.എസ്.എസ് ബാന്ധവത്തെക്കുറിച്ചുള്ള ചര്&#x200d;ച്ചകള്&#x200d;, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ ചില പ്രാദേശിക അഡ്ജസ്റ്റ്മെന്റ്‌റ് ധാരണകളുമായി ബന്ധിപ്പിക്കുമ്പോള്&#x200d;, വിഷയം കൂടുതല്&#x200d; സങ്കീര്&#x200d;ണ്ണമാകുന്നു. ചിലയിടങ്ങളില്&#x200d; ബി.ജെ.പിക്ക് സ്ഥാനാര്&#x200d;ഥികള്&#x200d; ഇല്ലാത്തതും ശക്തരായ സി.പി.എം സ്ഥാനാര്&#x200d;ഥികള്&#x200d; ഉള്ളിടത്ത് ബി.ജെ.പി ദുര്&#x200d;ബലരെ നിര്&#x200d;ത്തുന്നതുമായ സംഭവങ്ങള്&#x200d; ഈ ആരോപണത്തിന് ശക്തി പകരുന്നു. ഇത് ബി.ജെ.പി-സി.പി.എം സഖ്യം എന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്ന തരത്തിലുള്ള സാഹചര്യങ്ങളാണ് ഉണ്ടാക്കുന്നത്. കേരളത്തില്&#x200d; ബി.ജെ.പി-സി.പി.എം സഖ്യമാണ് തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; കാണാനാവുന്നത്. 500 ഓളം സീറ്റുകളില്&#x200d; ബി.ജെ.പിക്ക് സ്ഥാനാര്&#x200d;ഥികളില്ല. ഏറ്റവും കരുത്തരെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്ത് ബി.ജെ.പിക്ക് 50 ഇടങ്ങളില്&#x200d; സ്ഥാനാര്&#x200d;ഥികളില്ല. ഇതെല്ലാം അഡ്ജസ്റ്റ് മെന്ററാണ്.കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്&#x200d; സി.പി.എം എന്നും സംഘ്പരിവാര്&#x200d; രാഷ്ട്രീയത്തിന്റെ കടുത്ത എതിരാളികളാണ് നടക്കാറുള്ളത്.</p>
<p>എന്നാല്&#x200d;, പ്രധാനപ്പെട്ട പദ്ധതികളില്&#x200d; ഒപ്പിടുന്നതിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും കാണുന്ന രഹസ്യ ധാരണകള്&#x200d;, സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടുകളെ ദുര്&#x200d;ബലപ്പെടുത്തുന്നതാണ്. പി.എം ശ്രീ പദ്ധതിയില്&#x200d; ഒപ്പുവെക്കാനുള്ള നീക്കം കേരളത്തെ കേന്ദ്ര സര്&#x200d;ക്കാരിന്റെ വിദ്യാഭ്യാസ അജണ്ടകള്&#x200d;ക്ക് പണയം വെക്കാനുള്ള ഗൗരവ സ്വഭാവത്തിലുള്ള ഗൂഢാലോചനകളുടെ ഭാഗമാണോ എന്ന് കേരളീയ സമൂഹം ശക്തമായി ചോദ്യം ചെയ്യും. ജോണ്&#x200d; ബ്രിട്ടാസ് എം.പിക്ക് ഇത്തരമൊരു ഇടനില ദൗത്യം നല്&#x200d;കാന്&#x200d; സി.പി.എം. നേതൃത്വം തീരുമാനിച്ചത് എപ്പോഴാണ്? സംഘ്പരിവാര്&#x200d; രാഷ്ട്രീയവുമായി ഡീലുകള്&#x200d; ഉറപ്പിക്കുന്നതിനുള്ള ചുമതല സി.പി.എം എം.പിമാര്&#x200d;ക്ക് നല്&#x200d;കിയത് എന്തിനാണ്? പ്രധാനമന്ത്രിയുമായുള്ള ചര്&#x200d;ച്ചകള്&#x200d;ക്ക് ശേഷം, മന്ത്രിസഭയില്&#x200d; പോലും വിശദമായ ചര്&#x200d;ച്ചയില്ലാതെ പദ്ധതിയില്&#x200d; ഒപ്പുവെക്കേണ്ടി വന്നതിന്റെ രാഷ്ട്രീയ സമ്മര്&#x200d;ദ്ദം എന്തായിരുന്നു? ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രപരമായ നിലനില്&#x200d;പ്പിന് വെല്ലുവിളി ഉയര്&#x200d;ത്തുന്ന ഈ ആരോപണങ്ങള്&#x200d;ക്ക് പിണറായി വിജയനും സി.പി.എമ്മും വ്യക്തമായ മറുപടി നല്&#x200d;കണം. സി.പി.എമ്മിന്റെ ആര്&#x200d;.എസ്.എസ് ബാന്ധവത്തെക്കുറിച്ചുള്ള ഈ സംശയങ്ങള്&#x200d; നീങ്ങാതെ, കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്&#x200d; ഈ വിഷയം ഒരു കനലായി തുടരുമെന്ന് ഓര്&#x200d;ക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cjp-politics-in-pm-shri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്</title>
		<link>https://www.chandrikadaily.com/gold-theft-is-a-wound-in-the-chest-of-a-people.html</link>
					<comments>https://www.chandrikadaily.com/gold-theft-is-a-wound-in-the-chest-of-a-people.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 02:17:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CloudFlare]]></category>
		<category><![CDATA[election]]></category>
		<category><![CDATA[kunjalikutty]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[pmshri]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366863</guid>

					<description><![CDATA[കാവല്‍ ഏല്‍പ്പിച്ചവരാണ് കളവ് നടത്തിയിരിക്കുന്നത്. മുന്‍ എം എല്‍. എ അടക്കമുള്ള സി.പി.എമ്മിന്റെ ഉന്നത നേതാക്കളാണ് ഇപ്പോള്‍ അറസ്റ്റിലായതും]]></description>
										<content:encoded><![CDATA[<p><strong>പികെകൂഞ്ഞായികുട്ടി</strong></p>
<p>ശബരിമലയിലെ സ്വര്&#x200d;ണ്ണപ്പാളി കൊളയടിക്കപ്പെട്ട സംഭവം കേരള ജനതയുടെ നെഞ്ചിനേറ്റ മുറിവാണ്. രാഷ്ട്രീയമായി ഏതുവിഷയം ഉയര്&#x200d;ത്തി കൊണ്ടുവന്നാലും ശബരിമല വിഷയം വിശ്വാസികളുടെ മനസില്&#x200d;നിന്നും മാഞ്ഞു പോവില്ല. ആ മുറിവുണങ്ങാന്&#x200d; ഏറെ കാലമെടുക്കും. ഒരിക്കലും സംഭവിക്കാന്&#x200d; പാടില്ലാത്തതാണ് സംഭവിച്ചത്. കാവല്&#x200d; ഏല്&#x200d;പ്പിച്ചവരാണ് കളവ് നടത്തിയിരിക്കുന്നത്. മുന്&#x200d; എം എല്&#x200d;. എ അടക്കമുള്ള സി.പി.എമ്മിന്റെ ഉന്നത നേതാക്കളാണ് ഇപ്പോള്&#x200d; അറസ്റ്റിലായതും. ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. കാസര്&#x200d;കോട് പ്രസ് ക്ലബ് തദ്ദേശകം-25 പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p><strong>തിരഞ്ഞെടുപ്പിലെ ജയപ്രതീക്ഷ</strong></p>
<p>കേരളത്തിലാകെ യു.ഡി.എഫ് ട്രന്റ് ഉയര്&#x200d;ന്നുവന്നിട്ടുണ്ട്. ജനങ്ങള്&#x200d; ഒരു മാറ്റം വേണമെന്നാഗ്രഹിക്കുന്നു. ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്&#x200d; പരിഹരിക്കുന്നതിലും ജീവിത സൗകര്യങ്ങള്&#x200d; യാഥാര്&#x200d;ഥ്യമാക്കുന്നതിലും തികഞ്ഞ പരാജയമാണ് ഇടതു സര്&#x200d;ക്കാര്&#x200d;. ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d; പോലും യാഥാര്&#x200d;ഥ്യമാക്കാനായില്ല. വാര്&#x200d;ഡുകള്&#x200d; വെട്ടിമുറിച്ചും വോട്ടര്&#x200d;മാരെ വിഭജിച്ചും വിക്യതമാക്കിയിരിക്കുകയാണ്. എന്നാല്&#x200d; ഇതൊക്കെ മറികടന്ന് ഉയര്&#x200d;ന്ന വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും രാഷ്ട്രീയ മാറ്റത്തിന്റെ ദിശയിലേക്കാണ് കാര്യങ്ങളെത്തുന്നതെന്ന് കാണാം. പാര്&#x200d;ലമെന്റ് തിരഞ്ഞടുപ്പില്&#x200d; ഉണ്ടായതുപോലെ വലിയ മുന്നേറ്റം കേരളത്തിലുണ്ടാകും. കാസര്&#x200d;കോട് ജില്ലയില്&#x200d; യു.ഡി.എഫ് വന്&#x200d; മുന്നേറ്റമുണ്ടാകും. ജില്ലാ പഞ്ചായത്ത് ഉള്&#x200d;പ്പടെ നിരവധി തദ്ദേശ സ്ഥാപനങ്ങള്&#x200d; യു.ഡി.എഫ് പിടിക്കും.</p>
<p><strong>രാഹുല്&#x200d; വിവാദം പ്രതിസന്ധിയോ</strong></p>
<p>രാഹുല്&#x200d; മാങ്കുട്ടത്തിലിന്റെ കാര്യത്തില്&#x200d; ആദ്യമേ കോണ്&#x200d;ഗ്രസ് നടപടിയെടുത്തിട്ടുള്ളതാണ്. തുടക്കത്തിലേ വിഷയത്തില്&#x200d; ചെയ്യാനാവുന്നത് കോണ്&#x200d;ഗ്രസ് ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. കോണ്&#x200d;ഗ്രസിന്റെ നടപടി ജനങ്ങളില്&#x200d; മതിപ്പുണ്ടാക്കിയിട്ടുണ്ട്. അതേസമയം, ഈ വിഷയം തിര ഞ്ഞെടുപ്പിനെ ഒരു നിലക്കും ബാധിക്കില്ല. ഒട്ടനവധി ജനകീയ വിഷയങ്ങള്&#x200d; തിരഞ്ഞടുപ്പിനെ നേരിടുന്നുണ്ട്. ജനങ്ങള്&#x200d; അതു ചര്&#x200d;ച്ച ചെയ്യുന്നുമുണ്ട്. പാര്&#x200d;ലമെന്റ് തിരഞ്ഞെടുപ്പില്&#x200d; വോട്ടു ചെയ്ത ജനങ്ങള്&#x200d; തദ്ദേശ തിരഞ്ഞെടുപ്പിനെയും അഭിമുഖികരിക്കുന്നത്. ആ ജനവിധി ഒരിക്കല്&#x200d; കൂടി ആവര്&#x200d;ത്തിക്കും.</p>
<p><strong>എസ്.ഐ.ആറിനും ഉമിദ് രജിസ്‌ട്രേഷനും പിന്നില്&#x200d;</strong></p>
<p>എസ്.ഐ.ആറിനെ പോലെ ഉമീദ് പോര്&#x200d;ട്ടല്&#x200d; രജിസ്‌ട്രേഷനും ദുരുദ്ദേശ്യപരമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനിടെ തിടുക്കപ്പെട്ട് നടപ്പിലാക്കുന്നതില്&#x200d; ഒളിയജണ്ടകളുണ്ട്. വഖഫ് സ്വത്തുക്കള്&#x200d; പോര്&#x200d;ട്ടലില്&#x200d; രജിസ്റ്റര്&#x200d; ചെയ്യുന്നതിന് സമയം നീട്ടി നല്&#x200d;കണമെന്ന ആവശ്യം നടപ്പിലായിട്ടില്ല. അതേസ മയം, ഉമിദ് പോര്&#x200d;ട്ടല്&#x200d; രജിസ്‌ട്രേഷന്റെ കാ ര്യത്തില്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; തികഞ്ഞ നിസംഗതയാണ് കാട്ടിയത്. കര്&#x200d;ണാടകയില്&#x200d; നൂറു ശതമാനം രജിസ്‌ട്രേഷന്&#x200d; പൂര്&#x200d;ത്തിയായപ്പോള്&#x200d; ഇവിടെ പത്തു ശതമാനംപോലുമായില്ല. സര്&#x200d;ക്കാര്&#x200d; ചെയ്യേണ്ടത് ചെയ്യാതെ വന്നപ്പോഴാണ് മുസ്ലിം ലീഗ് ഏറ്റെടുത്തിരിക്കുന്നത്. ഒരു ദിവസം കൊണ്ട് എങ്ങനെ പൂര്&#x200d;ത്തിയാക്കുമെന്ന ആശങ്കയുണ്ട്. സമയം നീട്ടി നല്&#x200d;കണമെന്ന ആവശ്യം പരിഗ ണിക്കുമെന്നാണ് വിശ്വാസം. സ്.ഐ.ആറിന്റെ കാര്യത്തിലും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിനിടയില്&#x200d; ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി വോട്ടര്&#x200d; ലിസ്റ്റ് കൊണ്ട് ഒരു കളി കളിക്കാന്&#x200d; നിക്കം നടത്തുന്നുവെന്നതാണ് എസ്. ഐ.ആറിനു പിന്നില്&#x200d;</p>
<p><strong>പി.എം ശ്രീയിലെ ഇടതു നിലപാട്</strong></p>
<p>പി.എം ശ്രീ വഴി സംസ്ഥാന സര്&#x200d;ക്കാര്&#x200d; കേന്ദ്രത്തിന്റെ ആര്&#x200d;.എസ്.എസ് അജണ്ടയ്ക്ക് അടിയറവച്ചതില്&#x200d; ഇടതു മുന്നണിയിലെ ഘടകക്ഷികള്&#x200d; പോലും അന്ധാളിപ്പിലാണ്. കേന്ദ്ര മന്ത്രി തന്നെയാണ് വിഷയം വീണ്ടും ഉയര്&#x200d;ത്തിക്കൊണ്ടുവന്നത്. വിഷയത്തില്&#x200d; ഇടതു എം.പിയുടെ പേരുയര്&#x200d;ന്ന തോടെ വീണ്ടും ചര്&#x200d;ച്ചയായിരിക്കുന്നു. ഗൗരവമേറിയ വിഷയം ജനങ്ങള്&#x200d;ക്ക് മുന്നില്&#x200d; എങ്ങനെ അവതരിപ്പിക്കുമെന്ന കാര്യത്തില്&#x200d; ഒരു ധാരണയും സര്&#x200d;ക്കാറിനില്ല. പി.എം ശ്രിക്ക് പിന്നിലെ അന്തര്&#x200d;നാടകം എന്താണെന്നത് മുന്നണിയില്&#x200d; തന്നെ ആശങ്കയുണര്&#x200d;ത്തിയിട്ടുണ്ട്. സംശയലേശമന്യേ വിശദീകരിക്കേണ്ട സംസ്ഥാന സര്&#x200d;ക്കാരിനു തന്നെ ഇക്കാര്യത്തില്&#x200d; വ്യക്തതയില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gold-theft-is-a-wound-in-the-chest-of-a-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്‍</title>
		<link>https://www.chandrikadaily.com/the-labor-code-was-also-smuggled-out-by-the-ldf-like-pm-shri-vd-satheesan.html</link>
					<comments>https://www.chandrikadaily.com/the-labor-code-was-also-smuggled-out-by-the-ldf-like-pm-shri-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 27 Nov 2025 13:56:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[pmshri]]></category>
		<category><![CDATA[vd satheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365677</guid>

					<description><![CDATA[മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ലേബര്‍ കോഡ് ഡീലും നടന്നതെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പിഎം ശ്രീ പോലെ ലേബര്&#x200d; കോഡും എല്&#x200d;ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d;. മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ലേബര്&#x200d; കോഡ് ഡീലും നടന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മന്ത്രിസഭ മാറ്റിവച്ച പിഎം ശ്രീയിലാണ് ഒപ്പിട്ടത്. മുഖ്യമന്ത്രി ബിജെപിയെ പേടിച്ചാണ് ഭരിക്കുന്നത്. ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്&#x200d; ചര്&#x200d;ച്ചയാവും. മതേതര നിലപാടില്&#x200d; വെള്ളം ചേര്&#x200d;ക്കില്ല. അതുതന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മരുന്ന് എന്നും സതീശന്&#x200d; പറഞ്ഞു.</p>
<p>സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീല്&#x200d; ഉണ്ട്, അതിനെ കാര്&#x200d;ക്കശ്യം നിറഞ്ഞ മതേതര നിലപാട് കൊണ്ട് മറികടക്കും. യുഡിഎഫ് എങ്ങനെയെങ്കിലും ജയിക്കണമെന്നാണ് നിഷ്പക്ഷരായ ജനങ്ങള്&#x200d; പോലും ആഗ്രഹിക്കുന്നത്.- വി.ഡി സതീശന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-labor-code-was-also-smuggled-out-by-the-ldf-like-pm-shri-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രംപിനോട് രാഷ്ട്രീയ നിലപാട് പറയാന്‍ മംദാനി മടിച്ചില്ല; എന്നാല്‍ മോദിക്ക് അടിമപ്പണി ചെയ്യാന്‍ പിണറായി മുന്നിട്ടിറങ്ങി -താരാ ടോജോ അലക്‌സ്</title>
		<link>https://www.chandrikadaily.com/mamdani-did-not-hesitate-to-express-his-political-position-to-trump-but-pinarayi-came-forward-to-do-slave-labor-for-mod.html</link>
					<comments>https://www.chandrikadaily.com/mamdani-did-not-hesitate-to-express-his-political-position-to-trump-but-pinarayi-came-forward-to-do-slave-labor-for-mod.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 07 Nov 2025 05:08:57 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Mamdani]]></category>
		<category><![CDATA[PinarayiVijayan]]></category>
		<category><![CDATA[pmshri]]></category>
		<category><![CDATA[taratojoalex]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362372</guid>

					<description><![CDATA[സൊഹ്‌റാന്‍ മംദാനിയെയും കേന്ദ്രത്തിന്റെ ഭീഷണിയില്‍ പി.എം ശ്രീയില്‍ ഒപ്പുവെച്ച പിണറായി വിജയനെയും താരതമ്യം ചെയ്ത് താരാ ടോജോ അലക്‌സ്
]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക് മേയര്&#x200d; തെരഞ്ഞെടുപ്പില്&#x200d; വിജയിച്ച സൊഹ്‌റാന്&#x200d; മംദാനിയെയും കേന്ദ്രത്തിന്റെ ഭീഷണിയില്&#x200d; പി.എം ശ്രീയില്&#x200d; ഒപ്പുവെച്ച മുഖ്യമന്ത്രി പിണറായി വിജയനെയും താരതമ്യം ചെയ്ത് കോണ്&#x200d;ഗ്രസ് ഡിജിറ്റല്&#x200d; മീഡിയ സെല്&#x200d; കോഡിനേറ്റര്&#x200d; താരാ ടോജോ അലക്‌സ്.</p>
<p>ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റും ഒരു കേരള കമ്മ്യൂണിസ്റ്റും തമ്മിലുള്ള വ്യത്യാസം എന്ന് കുറിച്ചാണ് താരാ കുറിപ്പ് പങ്കിട്ടത്. സൊഹ്‌റാന്&#x200d; മാംദാനി ന്യൂ യോര്&#x200d;ക്ക് മേയര്&#x200d; തിരഞ്ഞെടുപ്പില്&#x200d; ജയിച്ചാല്&#x200d; ന്യൂയോര്&#x200d;ക്കിന് നല്&#x200d;കേണ്ടുന്ന ഫെഡറല്&#x200d; ഫണ്ടുകള്&#x200d; തടയും എന്നായിരുന്നു ഡോണള്&#x200d;ഡ് ട്രമ്പ് ഭീഷണി മുഴക്കിയിരുന്നത്. ന്യൂയോര്&#x200d;ക്ക്‌സ് സ്റ്റേറ്റ് കംട്രോളര്&#x200d; ഓഫീസ് പ്രകാരം, 2026 സാമ്പത്തിക വര്&#x200d;ഷത്തില്&#x200d; നഗരം ഏകദേശം 7.4 ബില്യണ്&#x200d; യുഎസ് ഡോളര്&#x200d; ഫെഡറല്&#x200d; ഫണ്ടിംഗ് പ്രതീക്ഷിച്ചിരുന്നു. (ഏകദേശം 65, 600 കോടി ഇന്ത്യന്&#x200d; രൂപ). ഇത് നഗരത്തിന്റെ ആകെ ചെലവിന്റെ ഏകദേശം 6.4 ശതമാനമാണ്.<br />
എന്നാല്&#x200d; തിരഞ്ഞെടുപ്പില്&#x200d; ഉടനീളം മംദാനി ട്രംപ് ഉയര്&#x200d;ത്തിയ ഭീഷണിയെ പുച്ഛിച്ചു തള്ളുകയായിരുന്നെന്നും താര പറയുന്നു. തിരഞ്ഞെടുപ്പില്&#x200d; തന്റെ രാഷ്ട്രീയ നിലപാട് ട്രമ്പിന്റെ മുഖത്തടിച്ചത് പോലെ പറയാന്&#x200d; മംദാനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും ഡെമോക്രാറ്റുകള്&#x200d;ക്കൊപ്പം തന്നെ റിപബ്ലിക്കന്&#x200d;സിന്റെ വലിയ പിന്തുണക്ക് പുറമെ മറ്റ് വോട്ടുകള്&#x200d; കൂടെ നേടി മംദാനി വിജയിച്ചെന്നും താര പറഞ്ഞു. അത് നിലപാടിന്റെ വിജയമാണെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. </p>
<p>അതേ സമയം വെറും 1000 കോടിയില്&#x200d; താഴെ SSA ഫണ്ട് തടയും എന്ന് കേട്ടപ്പോള്&#x200d; കേരളത്തിന്റെ വിദ്യാഭ്യാമേഖലയില്&#x200d; ആര്&#x200d;എസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന പി എം ശ്രീ പദ്ധതിയില്&#x200d; ഒപ്പു വെച്ച് കൊണ്ട് മുഖ്യമന്തി പിണറായി വിജയനും ശിവന്&#x200d; കുട്ടിയും ഒരുമിച്ചു തന്നെ നരേന്ദ്ര മോദിക്ക് അടിമപ്പണി ചെയ്യാന്&#x200d; മുന്നിട്ടിറങ്ങിയെന്നും താര കുറ്റപ്പെടുത്തി. പി എം ശ്രീയില്&#x200d; ഒപ്പിട്ടത് പണം കിട്ടാന്&#x200d; ആണെന്ന് ഒരു നാണവും ഇല്ലാതെ പറയാന്&#x200d; പോലും ഇവര്&#x200d; തയ്യാറായത് കേരള സമൂഹം ഞെട്ടലോടെയാണ് കേട്ടതെന്നും അവര്&#x200d; ഫേസ്ബുക്കില്&#x200d; കുറിച്ചു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamdani-did-not-hesitate-to-express-his-political-position-to-trump-but-pinarayi-came-forward-to-do-slave-labor-for-mod.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കാലം നിങ്ങള്‍ക് മാപ്പ് തരില്ല&#8217;;ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഡല്‍ഹിയില്‍ SFI  ഉള്‍പ്പെടെ സംഘടിപ്പിച്ച സമരത്തെ ഓര്‍മിപ്പിച്ച് MSF ദേശീയ പ്രസിഡന്റ്</title>
		<link>https://www.chandrikadaily.com/time-will-not-forgive-you-msf-national-president-recalls-the-protest-against-the-national-education-policy.html</link>
					<comments>https://www.chandrikadaily.com/time-will-not-forgive-you-msf-national-president-recalls-the-protest-against-the-national-education-policy.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 29 Oct 2025 06:20:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pmshri]]></category>
		<category><![CDATA[PVAHAMMEDSAJU]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360837</guid>

					<description><![CDATA[കേരളത്തില്‍ LDF സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുമ്പോള്‍ മൗനത്തിലായ SFI, ലക്ഷോപലക്ഷം വിദ്യാര്‍ത്ഥികളെ വഞ്ചിച്ച് നിങ്ങള്‍ തുടരുന്ന മഹാമൗനത്തിന് കാലം ഒരിക്കലും മാപ്പ് തരില്ലെന്നും പി വി അഹമ്മദ് സാജു പറഞ്ഞു.
]]></description>
										<content:encoded><![CDATA[<p>ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഡല്&#x200d;ഹിയില്&#x200d; SFI  ഉള്&#x200d;പ്പെടെ സംഘടിപ്പിച്ച സമരത്തെ ഓര്&#x200d;മിപ്പിച്ച് MSF ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു. 2025 മാര്&#x200d;ച്ച് 24 ന് ഡല്&#x200d;ഹി ജന്തര്&#x200d; മന്തറില്&#x200d; ഇന്ത്യ മുന്നണിയുടെ വിദ്യാര്&#x200d;ഥി സംഘടനകളുടെ നേതൃത്വത്തില്&#x200d;  ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ (NEP ) നടത്തിയ സമരത്തിനിടെ പകര്&#x200d;ത്തിയ ഫോട്ടോ ആണിത്. സിരകളിലൂടെ ചുടു രക്തം ഒഴുകുന്ന ഇന്ത്യന്&#x200d; വിദ്യാര്&#x200d;ഥികളുടെ സമരത്തിന്റെ ആവേശം കണ്ടു സമരവേദിയിലേക്ക് എത്തിയ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധിയോടപ്പമുള്ള ചിത്രം&#8217;. &#8216;രാജ്യത്തിന്റെ വിദ്യാഭ്യാസം കാവിവത്കരിക്കുന്നതും  പി.എം.ശ്രീ ഉള്&#x200d;പ്പെടെയുള്ള  വിദ്യാര്&#x200d;ഥികളുടെ ഭാവിയെ അപകടപെടുത്തുന്ന പദ്ധതികളെക്കുറിച്ചും ഇന്ത്യ മുന്നണി വിദ്യാര്&#x200d;ഥി വിഭാഗം ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധിക്ക് അന്നൊരു നിവേദനം നല്&#x200d;കി. മതനിരപേക്ഷതയുടെയും മഹാ സ്തംഭങ്ങളിലൂടെ പടുത്തുയര്&#x200d;ത്തിയ മഹത്തായ ഭാരതീയ ജനാധിപത്യ ബഹുസ്വരതയെ തകര്&#x200d;ക്കാതിരിക്കാനുള്ള ഒരു അഭ്യര്&#x200d;ത്ഥനയായിരുന്നു അത്. ഇന്ത്യയിലെ മതനിരപേക്ഷ വിദ്യാര്&#x200d;ഥി ചേരിയിലെ എസ്എഫ്‌ഐയും, എന്&#x200d;എസ്‌യുവും, എംഎസ്എഫും എല്ലാം ആ പ്രതിഷേധ കൂട്ടായ്മയില്&#x200d; ഉണ്ടായിരുന്നു.&#8217; രാഹുല്&#x200d; ഗാന്ധിയുടെ തൊട്ടടുത്ത് നില്&#x200d;ക്കുന്നത് അന്നത്തെ SFI ദേശീയ സെക്രട്ടറി മയൂഖ് ബിസ്വാസാണ്.</p>
<p>കേരളത്തില്&#x200d; പി.എം.ശ്രീ നടപ്പിലാക്കപ്പെടുമ്പോള്&#x200d;, SFI ഓര്&#x200d;ക്കുന്നുണ്ടാവും,  SFI ഉള്&#x200d;പ്പെടെയുള്ള സംഘടനകളുടെ നേതൃതത്തില്&#x200d; നടത്തിയ മാര്&#x200d;ച്ചിന്റെ പ്രധാന നിര്&#x200d;ദ്ദേശമായിരുന്നു പി.എം.ശ്രീ നടപ്പിലാക്കരുത് എന്ന്. കേരളത്തില്&#x200d; സിപിഎം ഇത് ലംഘിച്ചപ്പോള്&#x200d; SFI മൗനത്തിലാണ്. AISF ഉയര്&#x200d;ത്തിയ ആര്&#x200d;ജ്ജവമായ നിലപാട് പോലും SFI ക്ക് ഇല്ലാതെ പോയി.</p>
<p>SFI ഉള്&#x200d;പ്പെടുന്ന സി.പി.എമ്മിന് രാജ്യത്ത് ആകെ ഭരണമുള്ള സംസ്ഥാനമാണ് കേരളം. കേരളത്തില്&#x200d; LDF സര്&#x200d;ക്കാര്&#x200d; സംഘപരിവാര്&#x200d; അജണ്ട നടപ്പിലാക്കുമ്പോള്&#x200d; മൗനത്തിലായ SFI, ലക്ഷോപലക്ഷം വിദ്യാര്&#x200d;ത്ഥികളെ വഞ്ചിച്ച് നിങ്ങള്&#x200d; തുടരുന്ന മഹാമൗനത്തിന് കാലം ഒരിക്കലും മാപ്പ് തരില്ലെന്നും പി വി അഹമ്മദ് സാജു പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/time-will-not-forgive-you-msf-national-president-recalls-the-protest-against-the-national-education-policy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.എം ശ്രീയില്‍ സി.പി.എം പിന്നോട്ട്; ധാരണാപത്രം മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കത്ത് നല്‍കും</title>
		<link>https://www.chandrikadaily.com/cpm-back-on-pm-shri.html</link>
					<comments>https://www.chandrikadaily.com/cpm-back-on-pm-shri.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 29 Oct 2025 06:19:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pmshri]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360848</guid>

					<description><![CDATA[, പി.എം ശ്രീയില്‍ നിന്ന് പിന്‍മാറുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കണമെന്നാണ് സി.പി.ഐ മുന്നോട്ടുവെച്ച ആവശ്യം]]></description>
										<content:encoded><![CDATA[<p>പി.എം ശ്രീ പദ്ധതിയില്&#x200d; നിന്ന് പിന്നോട്ട് പോകാന്&#x200d; സി.പി.എം തീരുമാനം. പദ്ധതിയില്&#x200d; ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര സര്&#x200d;ക്കാറിന് കത്തയക്കാനും ഈ നിര്&#x200d;ദേശം സി.പി.ഐക്ക് മുമ്പില്&#x200d; വെക്കാനുമാണ് സി.പി.എമ്മിലെ ധാരണ. എന്നാല്&#x200d;, പി.എം ശ്രീയില്&#x200d; നിന്ന് പിന്&#x200d;മാറുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്&#x200d;ക്കാര്&#x200d; കേന്ദ്രത്തിന് കത്ത് നല്&#x200d;കണമെന്നാണ് സി.പി.ഐ മുന്നോട്ടുവെച്ച ആവശ്യം.</p>
<p>രാവിലെ എ.കെ.ജി സെന്ററില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, ജനറല്&#x200d; സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്&#x200d;, എല്&#x200d;.ഡി.എഫ് കണ്&#x200d;വീനര്&#x200d; ടി.പി. രാമകൃഷ്ണന്&#x200d; അടക്കമുള്ളവര്&#x200d; പങ്കെടുത്ത സി.പി.എം അവെയ്‌ലബിള്&#x200d; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് വിഷയം ചര്&#x200d;ച്ച ചെയ്തത്. പദ്ധതിയുടെ മാനദണ്ഡങ്ങളില്&#x200d; ഇളവ് വേണം. കരിക്കുലം, സ്‌കൂളുകളുടെ ഘടനാമാറ്റം അടക്കമുള്ള വിവാദ വ്യവസ്ഥകള്&#x200d; അംഗീകരിക്കില്ലെന്നും മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടായിരിക്കും കേന്ദ്രത്തിന് കത്ത് നല്&#x200d;കുക. .</p>
<p>പി.എം ശ്രീയില്&#x200d; നിന്ന് പൂര്&#x200d;ണമായി സി.പി.എമ്മോ സംസ്ഥാന സര്&#x200d;ക്കാരോ പിന്നോട്ട് പോകില്ല. അതേസമയം, നിബന്ധനകളില്&#x200d; ഇളവ് തേടാനാണ് നീക്കം. പദ്ധതി പൂര്&#x200d;ണമായി റദ്ദാക്കണമെന്നാണ് സി.പി.ഐ തുടക്കം മുതല്&#x200d; മുന്നോട്ടുവെച്ച നിര്&#x200d;ദേശം. നിബന്ധനകളില്&#x200d; ഇളവ് തേടുക വഴി സി.പി.ഐയെ അനുനയിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണ് സി.പി.എം സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്. അതേസമയം, സി.പി.ഐ സംസ്ഥാന കൗണ്&#x200d;സില്&#x200d; യോഗം പാര്&#x200d;ട്ടി ആസ്ഥാനമായ എം.എന്&#x200d; സ്മാരകത്തില്&#x200d; പുരോഗമിക്കുകയാണ്.</p>
<p>മുമ്പ് പി.എം ശ്രീ ധാരണാപത്രത്തില്&#x200d; ഒപ്പിട്ട പഞ്ചാബ് സര്&#x200d;ക്കാര്&#x200d; പിന്നീട് പിന്നോട്ട് പോയിരുന്നു. ഇതേതുടര്&#x200d;ന്ന് പഞ്ചാബിനുള്ള സര്&#x200d;വശിക്ഷാ അഭിയാന്&#x200d; ഫണ്ട് കേന്ദ്ര സര്&#x200d;ക്കാര്&#x200d; തടഞ്ഞുവെക്കുകയുണ്ടായി. ഇതോടെ ധാരണാപത്രവുമായി പഞ്ചാബ് മുന്നോട്ടു പോവുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-back-on-pm-shri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ധാരണപത്രത്തില്‍ നിന്ന് പിന്മാറാതെ ഒത്തുതീര്‍പ്പിനില്ലെന്ന് സിപിഐ; എല്‍ഡിഎഫില്‍ രാഷ്ട്രീയ പ്രതിസന്ധി</title>
		<link>https://www.chandrikadaily.com/cpi-says-no-settlement-without-withdrawing-from-mou-political-crisis-in-ldf.html</link>
					<comments>https://www.chandrikadaily.com/cpi-says-no-settlement-without-withdrawing-from-mou-political-crisis-in-ldf.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Oct 2025 01:46:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[pmshri]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360625</guid>

					<description><![CDATA[കേന്ദ്രസര്‍ക്കാറുമായി ഒപ്പിട്ട ധാരണപത്രത്തില്‍ നിന്ന് എങ്ങനെ പിന്മാറാമെന്ന കാര്യത്തില്‍ സിപിഎമ്മിനും വ്യക്തതയില്ല]]></description>
										<content:encoded><![CDATA[<p>പിഎം ശ്രീ പദ്ധതിയില്&#x200d; സിപിഐയുടെ വാക്കുകള്&#x200d;ക്ക് വിലവെക്കാതെ സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഒപ്പിട്ടതില്&#x200d; എല്&#x200d;ഡിഎഫില്&#x200d; കടുത്ത രാഷ്ട്രീയ പ്രതിസന്ധി. ധാരണ പത്രത്തില്&#x200d; നിന്ന് പിന്മാറാതെ ഒത്തുതീര്&#x200d;പ്പിനില്ലെന്ന് സിപിഐ വ്യക്തമാക്കി. എന്നാല്&#x200d; കേന്ദ്രസര്&#x200d;ക്കാറുമായി ഒപ്പിട്ട ധാരണപത്രത്തില്&#x200d; നിന്ന് എങ്ങനെ പിന്മാറാമെന്ന കാര്യത്തില്&#x200d; സിപിഎമ്മിനും വ്യക്തതയില്ല. തെരഞ്ഞെടുപ്പടുത്തിരിക്കെ മുന്നണിയിലുണ്ടായ വിള്ളല്&#x200d; തിരിച്ചടിയായേക്കാം. </p>
<p>ഈ സാഹചര്യത്തില്&#x200d; മുഖ്യമന്ത്രി നേരിട്ടെത്തി സിപിഐയെ അനുനയിപ്പിക്കാന്&#x200d; ശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് കടന്നിരുന്നു. അതേസമയം സംസ്ഥാന സര്&#x200d;ക്കാരിനെ സംബന്ധിച്ചിടത്തോളം ധാരണ പത്രത്തില്&#x200d; നിന്ന് പിന്മാറണമെങ്കില്&#x200d; കടമ്പകള്&#x200d; ഏറെയുണ്ട്. സംസ്ഥാന സര്&#x200d;ക്കാരിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലന്നുള്ള തീരുമാനം കേന്ദ്രസര്&#x200d;ക്കാരിനെ അറിയിക്കുകയാണ് ഒരു വഴി. കേന്ദ്രസര്&#x200d;ക്കാര്&#x200d; വഴങ്ങുനില്ലെങ്കില്&#x200d; കോടതിയെ സമീപിക്കേണ്ടിവരും. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpi-says-no-settlement-without-withdrawing-from-mou-political-crisis-in-ldf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ധാരണപത്രത്തില്‍ ഒപ്പിടാന്‍ എന്ത് ബ്ലാക്ക് മെയ്‌ലിങ്ങാണ് അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പറയണം: വി ഡി സതീശന്‍</title>
		<link>https://www.chandrikadaily.com/cm-should-tell-what-blackmailing-amit-shah-did-to-sign-mou-vd-satheesan.html</link>
					<comments>https://www.chandrikadaily.com/cm-should-tell-what-blackmailing-amit-shah-did-to-sign-mou-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 27 Oct 2025 09:52:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PinarayiVijayan]]></category>
		<category><![CDATA[pmshri]]></category>
		<category><![CDATA[vdsatheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360478</guid>

					<description><![CDATA[ബിനോയ് വിശ്വം നാണംകെട്ട് എങ്ങനെയാണ് മുന്നണിയില്‍ ഇരിക്കുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>പി.എം ശ്രീ പദ്ധതിയില്&#x200d; വിമര്&#x200d;ശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d;. ബിനോയ് വിശ്വം നാണംകെട്ട് എങ്ങനെയാണ് മുന്നണിയില്&#x200d; ഇരിക്കുന്നതെന്ന് വി ഡി സതീശന്&#x200d; ചോദിച്ചു. ധാരണപത്രത്തില്&#x200d; ഒപ്പിടാന്&#x200d; എന്ത് ബ്ലാക്ക് മെയ്‌ലിങ്ങാണ് അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പറയണമെന്നും വി ഡി സതീശന്&#x200d; പറഞ്ഞു. </p>
<p>&#8216;നാണംകെട്ട് ഇങ്ങനെ ഇരിക്കണോ അതിന്റെ അകത്ത്. എന്തൊരു നാണക്കേടാണ്. രാജന്&#x200d; വീറോടെ വാദിക്കുമ്പോള്&#x200d; മുഖ്യമന്ത്രി മിണ്ടാതിരിക്കുകയാണ്. 16-ാം തീയതി ഒപ്പിട്ട് 22-ാം തീയതിയില്&#x200d; നടന്ന മന്ത്രിസഭാ യോഗത്തില്&#x200d; മിണ്ടിയില്ല&#8217;.</p>
<p>&#8216;പി.എം ശ്രീയില്&#x200d; ഒപ്പിട്ട വിവരം പാര്&#x200d;ട്ടിയോ മുന്നണിയോ സെക്രട്ടറിയേറ്റോ പൊളിറ്റ്ബ്യൂറോയോ ബേബിയോ അറിഞ്ഞിട്ടില്ല. എന്ത് ബ്ലാക്ക് മെയ്‌ലിങ്ങാണ് അമിത് ഷാ നടത്തിയത്. ഇത് ചെയ്തില്ലെങ്കില്&#x200d; എന്ത് ചെയ്യുമെന്നാണ് പറഞ്ഞത്&#8217;- വി.ഡി. സതീശന്&#x200d; ചോദിച്ചു.</p>
<p>2024 മാര്&#x200d;ച്ചില്&#x200d; തന്നെ പി.എം ശ്രീയില്&#x200d; ഒപ്പിടാന്&#x200d; കേരളം സന്നദ്ധത അറിയിച്ചിരുന്നെന്ന് കേന്ദ്ര വിദ്യാഭാസ സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്&#x200d; 2024 ഫെബ്രുവരി 8ന് കേന്ദ്ര സര്&#x200d;ക്കാറിനെതിരെ കേരളം ഡല്&#x200d;ഹിയില്&#x200d; സമരം ചെയ്തിരുന്നു. </p>
<p>മുഖ്യമന്ത്രി മോദിയെയും അമിത്ഷായേയും കണ്ടതിന് ശേഷം ആരും അറിയാതെ കരാര്&#x200d; ഒപ്പിട്ടെന്നും അത് തുറന്നു പറയണമെന്നും വി ഡി സതീശന്&#x200d; പറഞ്ഞു. ഒപ്പുവെച്ചതിന് ശേഷം മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മന്ത്രിസഭയില്&#x200d; മിണ്ടാതിരുന്നു. ബി.ജെ.പിയും സി.പി.എമ്മും തമ്മില്&#x200d; അവിഹിത ബന്ധമുണ്ടെന്നും കേന്ദ്ര ഏജന്&#x200d;സികള്&#x200d; അന്വേഷിക്കുന്ന കേസുകളിലെല്ലാം ഇവര്&#x200d; തമ്മില്&#x200d; പരസ്പര സഹായമുണ്ടെന്നും സതീശന്&#x200d; പറഞ്ഞു.</p>
<p>തിരുവിതാംകൂര്&#x200d; ദേവസ്വം ബോര്&#x200d;ഡിനെ പുറത്താണമെന്നും സ്വര്&#x200d;ണക്കൊള്ളയില്&#x200d; ഇപ്പോഴത്തെ ബോര്&#x200d;ഡും പ്രതികളാകുമെന്ും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. </p>
<p>വ്യവസായ ആവശ്യങ്ങള്&#x200d;ക്ക് സര്&#x200d;ക്കാരില്&#x200d; നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിച്ച ഭൂമി വ്യവസായം നടത്താതെ മറിച്ചുവിറ്റു എന്നതാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് എതിരായ ആരോപണം. ആരോപണത്തിന് രാജീവ് ചന്ദ്രശേഖര്&#x200d; മറുപടി പറയണമെന്നും വി.ഡി. സതീശന്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cm-should-tell-what-blackmailing-amit-shah-did-to-sign-mou-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടതു മുന്നണി എന്ന ഈജിയന്‍ തൊഴുത്ത്</title>
		<link>https://www.chandrikadaily.com/the-aegean-stables-of-the-left-front.html</link>
					<comments>https://www.chandrikadaily.com/the-aegean-stables-of-the-left-front.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 27 Oct 2025 02:36:47 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[latest]]></category>
		<category><![CDATA[pmshri]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360392</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>പി.എം ശ്രീയില്&#x200d; ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് അസാധാരണ സംഭവ വികാസങ്ങള്&#x200d;ക്കാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഇടതുമുന്നണി. സാമ്പത്തികമായ നേട്ടത്തിനപ്പുറം സൈദ്ധാന്തികമായ ബാന്ധവംകൂടി മറനീക്കിപ്പുറത്തുവന്ന ഈ ഒപ്പിടലുമായി ബന്ധപ്പെട്ട് സി.പി.എം ജനങ്ങളുടെ മുന്നില്&#x200d; ഒറ്റപ്പെടുകയാണെങ്കില്&#x200d; ഒരു പ്രതികരണത്തിനുപോലും അശക്തമായിപ്പോയ മുന്നണിയിലെ ഘടകകക്ഷികള്&#x200d; തീര്&#x200d;ത്തും പരിഹാസ്യരായി മാറിയിരിക്കുകയാണ്. ഇത്രയും പ്രക്ഷുബ്ധമായൊരു രാഷ്ട്രീയ സാഹചര്യത്തില്&#x200d; പോലും ഒന്നു വാതുറക്കാന്&#x200d;പോലും കഴിയാത്തരീതിയില്&#x200d; സി.പി.എമ്മിന്റെ റാന്&#x200d;മൂളികളായിപ്പോയ ഈ പാര്&#x200d;ട്ടികള്&#x200d;ക്ക് കേരള രാഷ്ട്രീയത്തില്&#x200d; ഇനിയെന്തു പ്രസക്തി എന്ന ചോദ്യമാണ് ഉയര്&#x200d;ന്നുവരുന്നത്. മുന്നണിയിലെ രണ്ടാം കക്ഷിയെക്കുറിച്ച് &#8216;എന്തു സി.പി.ഐ&#8217; എന്ന എം.വി ഗോവിന്ദന്റെ ചോദ്യം ആ മുന്നണിയിലെ നിലവിലെ സാഹചര്യ ങ്ങള്&#x200d;ക്ക് അടിവരയിടുകയാണ്. സി.പി.ഐയെ വിശ്വാസത്തിലെടുക്കുമെന്ന് പ്രസ്താവനയിറക്കിയ സി.പി.എം ജനറല്&#x200d; സെക്രട്ടറി എം.എ ബേബിയും തൊട്ടുപിറ്റേദിവസം തന്നെ മലക്കം മറയുമ്പോള്&#x200d; എന്താണ് സംഭവിക്കുന്നതെന്നത് ഊഹിക്കാവുന്നതേയുള്ളൂ.</p>
<p>കേരളത്തിലെ ജനങ്ങളെ മാത്രമല്ല, മുന്നണിയിലെ ഘടകകക്ഷികളെപ്പോലും ഇരുട്ടില്&#x200d; നിര്&#x200d;ത്തിയാണ് പി.എം ശ്രീ പദ്ധതിയില്&#x200d; സി.പി.എം ഒപ്പിട്ടിരിക്കുന്നത് എന്നതൊരു യാഥാര്&#x200d;ത്ഥ്യമാണ്. മന്ത്രിസഭയിലോ, മുന്നണിയിലോ ചര്&#x200d;ച്ച ചെയ്യാതെ ഇത്തരമൊരു ഗൗരവതരമായി വിഷയത്തില്&#x200d; തീര്&#x200d;പ്പുകല്&#x200d;പ്പിക്കുമ്പോള്&#x200d; പൊട്ടിത്തെറികളുണ്ടാകുമെന്നത് സി.പി.എമ്മിനെ സംബന്ധിച്ചടുത്തോളം അജ്ഞാതമായ കാര്യമല്ല. എന്നിട്ടും അനുനയത്തിന്റെ മാര്&#x200d;ഗം സ്വീകരിക്കാതെ ഇങ്ങനെയൊരു രീതി സ്വീകരിച്ചു എന്ന ചോദ്യ ത്തിന്റെ ഒന്നാമത്തെ ഉത്തരം മുന്നണിയിലെ മറ്റുപാര്&#x200d;ട്ടികള്&#x200d;ക്ക് സി.പി.എം പുല്ലുവില കല്&#x200d;പ്പിക്കുന്നില്ല എന്നതാണ്. മുന്നണികണ്&#x200d;വീനറെ മാത്രമല്ല, പാര്&#x200d;ട്ടി സെക്രട്ടറിയെ പോലും ഇരുട്ടില്&#x200d; നിര്&#x200d;ത്തിയുള്ള ഈ തീരുമാനത്തില്&#x200d; ഘടക കക്ഷികളുടെ ആശങ്കകള്&#x200d;ക്ക് അടിസ്ഥാനമില്ലെങ്കിലും സി.പി.എമ്മിന്റെ പൊറാട്ടു നാടകങ്ങള്&#x200d; അരങ്ങുതകര്&#x200d;ക്കുകയാണ്. സി.പി.ഐയെ അനുയയിപ്പിക്കാനുള്ള തിരക്കിട്ട ശ്രമമെന്ന് വരുത്തിത്തീര്&#x200d;ക്കാനുള്ള നീക്കങ്ങള്&#x200d;ക്കാണ് ഇപ്പോള്&#x200d; കേരളം സാക്ഷ്യംവഹിക്കുന്നത്. എം.എ ബോബി, ഡി. രാജയെയും വി.ശിവന്&#x200d;കുട്ടി ബിനോയ് വിശ്വത്തെയും കണ്ടത് ഈ നീക്കങ്ങളുടെ ഭാഗമാണ്.</p>
<p>പ്രശ്‌നങ്ങള്&#x200d; ഇരു പാര്&#x200d;ട്ടികളുടെയും സംസ്ഥാന നേതൃത്വം ചര്&#x200d;ച്ച ചെയ്ത്് പരിഹാരം കാണുമെന്നായിരുന്നു ഡി. രാജയുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷം ബേബിയുടെ മറുപടി. ഉന്നയിച്ച വി ഷയങ്ങളിലൊന്നും ബേബിക്ക് ഒരു മറുപടിയുമില്ലെന്ന് രാജ കൂടിക്കാഴ്ച്ചയെക്കുറിച്ച് ദേശീയ നിര്&#x200d;വാഹക സമിതിയില്&#x200d; റിപ്പര്&#x200d;ട്ട് ചെയ്യുകയുമുണ്ടായി. അശക്തിയും നിസഹായാവസ്ഥയുമാണ് ബേബി പ്രകടിപ്പിച്ചതെന്നായിരുന്നു ദേശീയ സെക്രട്ടറിയേറ്റംഗം പ്രകാശ് ബാബുവിന്റെയും പ്രതി കരണം. സി.പി.ഐ ആസ്ഥാനത്തെത്തി ബിനോയിവിശ്വവുമായി ശിവന്&#x200d;കുട്ടി നടത്തിയ ചര്&#x200d;ച്ചയും സമാനം തന്നെയായിരുന്നു. കരാര്&#x200d; റദ്ദാക്കുകയെന്ന ആവശ്യത്തില്&#x200d; ഉറച്ചുനില്&#x200d;ക്കുന്ന സി.പി.ഐയോട് ധാരണാപത്രത്തില്&#x200d; നിന്ന് പിറകോട്ട് പോകുന്നത് പാര്&#x200d;ട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന നിലപാടാണ് ശിവന്&#x200d;കുട്ടി സ്വീകരിച്ചത്. ധാരണാപത്രവും വിദ്യാഭ്യാസ വകുപ്പിലെ ഫയലുകളും കൈയ്യില്&#x200d;വെച്ചെത്തിയ ശിവന്&#x200d;കുട്ടിയുടേത് കേവലം ട്രിപ്പീസുകളി മാത്രമായിരുന്നുവെന്നതാണ് വാസ്തവം. ഇന്ന് സി.പി.ഐയുടെ സംസ്ഥാന നിര്&#x200d;വാഹക സമിതി നടക്കുന്നതും ഈ നാടകങ്ങള്&#x200d;ക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. അതേസമയം പാര്&#x200d;ട്ടിയും സര്&#x200d;ക്കാറും എന്തു തീരുമാനമെടുത്താലും സി.പി.ഐയെന്നല്ല, മുന്നണിയിലെ ഒരു പാര്&#x200d;ട്ടിക്കും മറിച്ചൊരുഭിപ്രായം രേഖപ്പെടുത്താനാവില്ല എന്ന ധിക്കാരമാണ് സി.പി.എമ്മിനെ നയിച്ചുകൊണ്ടിരിക്കുന്നത്. ഈ യാഥാര്&#x200d;ത്ഥ്യം മറ്റാരെക്കാളും അറിയാവുന്നതാവട്ടെ ഇതേ ഘടക കക്ഷികള്&#x200d;ക്കുതന്നെയാണുതാനും.</p>
<p>വിഷയത്തില്&#x200d; തങ്ങളുന്നയിക്കുന്ന കാര്യങ്ങളൊന്നും പ്രായോഗികമല്ലെന്നുള്ളത് സി.പി.ഐക്ക് തന്നെ നന്നായറിയാവുന്നതാണ്. സംസ്ഥാന സര്&#x200d;ക്കാര്&#x200d; വിചാരിച്ചാലും പിന്&#x200d; മാറാന്&#x200d; പറാത്തതരത്തിലുള്ളതാണ് കരാറിന്&#x200d;െ ഘടന. പൊതുജനതാല്&#x200d;പര്യാര്&#x200d;ത്ഥം കരാര്&#x200d; പിന്&#x200d;വലിക്കാനും റദ്ദാക്കാനുമുള്ള അവകാശം കേന്ദ്ര സര്&#x200d;ക്കാറില്&#x200d; മാത്രം നിക്ഷിപ്തമാണ്. കരാര്&#x200d; വ്യവസ്ഥകളില്&#x200d; മാറ്റമോ പരിഷ്‌കാരമോ വേണമെങ്കില്&#x200d;പോലും കേന്ദ്രം കനിയണമെന്നിരിക്കെ കേരളം നിര്&#x200d;ദ്ദേശിച്ച എല്ലാ ഭേദഗതികളും തള്ളിക്കൊണ്ടാണ് കരാര്&#x200d; ഒപ്പുവെച്ചിരിക്കുന്നത്. അതിനാല്&#x200d; ഇനിയെന്തെങ്കിലും രീതിയിലുള്ള ഒരു പിന്&#x200d;മാറ്റത്തിനും സാധ്യമല്ലെന്നിരിക്കെ തല്&#x200d;ക്കാലം കടുത്ത അമര്&#x200d;ഷം രേഖപ്പെടുത്താനുള്ള സാധ്യത മാത്രമേ അവരുടെ മുന്നില്&#x200d; നില്&#x200d;ക്കുന്നുള്ളൂ. അതുതന്നെയായിരിക്കും ഇന്ന് നടക്കുന്ന സംസ്ഥാന നിര്&#x200d;വാഹക സമിതിയിലും നടക്കാനിരിക്കുന്നത്. ആശങ്കയറിക്കാന്&#x200d; മുന്നണി കണ്&#x200d;വീനറെ ബന്ധപ്പെട്ട മറ്റുപാര്&#x200d;ട്ടികള്&#x200d;ക്ക് കിട്ടിയതാകട്ടേ ഞാന്&#x200d; നിസ്സഹായനാണെന്ന മറുപടിയും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-aegean-stables-of-the-left-front.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്എഫ്‌ഐ ഇനി മുണ്ടുടുത്ത് സമരത്തിനിറങ്ങരുത്, മടക്കി കുത്തേണ്ടി വന്നാല്‍ കാവി കളസം പൊതുജനം കാണും; എഐവൈഎഫ്</title>
		<link>https://www.chandrikadaily.com/pm-shri-aiyf-leader-taunted-sfi.html</link>
					<comments>https://www.chandrikadaily.com/pm-shri-aiyf-leader-taunted-sfi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 26 Oct 2025 12:24:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AIYF]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pmshri]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360352</guid>

					<description><![CDATA[ഇന്ത്യയുടെ ചരിത്രത്തെയും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെയും മാറ്റിനിര്‍ത്തിയാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ പഠിപ്പിക്കുന്നത്. സമൂഹത്തെ വാര്‍ത്തെടുക്കേണ്ട വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസിന്‌റെ തിട്ടൂരം നടപ്പിലാക്കുന്ന നയം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തെ എഐവൈഎസും എഐഎസ്എഫും എതിര്‍ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.]]></description>
										<content:encoded><![CDATA[<p>പിഎം ശ്രീക്കെതിരായ പ്രതിഷേധ പരിപാടിക്കിടെ എസ്എഫ്‌ഐക്കെതിരെ പരിഹാസവുമായി എഐവൈഎഫ് നേതാവ്. എസ്എഫ്‌ഐ ഇനി മുണ്ടുടുത്ത് സമരത്തിനിറങ്ങരുതെന്നും, മുണ്ട് മടക്കി കുത്തേണ്ടി വന്നാല്&#x200d; കാവി കളസം പൊതുജനത്തിന് കാണേണ്ടി വരുമെന്നും എഐവൈഎഫ് കാസര്&#x200d;കോട് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത് പരിഹസിച്ചു.</p>
<p>ഇടതുപക്ഷ നിലപാടുകള്&#x200d;ക്കും നയങ്ങള്&#x200d;ക്കുമെതിരായിട്ടാണ് പിണറായി സര്&#x200d;ക്കാര്&#x200d; പി.എം ശ്രീയില്&#x200d; ഒപ്പിട്ടത്. മന്ത്രി ശിവന്&#x200d;കുട്ടിയുടെ പാര്&#x200d;ട്ടിയുടെ ജനറല്&#x200d; സെക്രട്ടറി ഈ വിഷയത്തില്&#x200d; നയം വ്യക്തമാക്കിയതാണ്. ജനറല്&#x200d; സെക്രട്ടറിക്ക് ബോധ്യമായ പ്രശ്‌നം ശിവന്&#x200d;കുട്ടിക്ക് ബോധ്യമാകാത്തത് എന്താണെന്നത് സംശയാസ്പദമാണ്. ദേശീയ വിദ്യാഭ്യാസ നയത്തില്&#x200d; സിലബസ് അടക്കമുള്ള കാര്യങ്ങളില്&#x200d; എഐവൈഎഫ് ആശങ്ക വ്യക്തമാക്കിയിട്ടുള്ളതാണ്.</p>
<p>ഇന്ത്യയുടെ ചരിത്രത്തെയും ഡാര്&#x200d;വിന്റെ പരിണാമ സിദ്ധാന്തത്തെയും മാറ്റിനിര്&#x200d;ത്തിയാണ് ദേശീയ വിദ്യാഭ്യാസ നയത്തില്&#x200d; പഠിപ്പിക്കുന്നത്. സമൂഹത്തെ വാര്&#x200d;ത്തെടുക്കേണ്ട വിദ്യാഭ്യാസ രംഗത്ത് ആര്&#x200d;എസ്എസിന്‌റെ തിട്ടൂരം നടപ്പിലാക്കുന്ന നയം പ്രാബല്യത്തില്&#x200d; കൊണ്ടുവരാനുള്ള ശ്രമത്തെ എഐവൈഎസും എഐഎസ്എഫും എതിര്&#x200d;ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഈ പോരാട്ടം അവസാനിപ്പിക്കുകയില്ല. ഫണ്ടാണ് വിഷയമെങ്കില്&#x200d; സുപ്രിംകോടതിയെ സമീപിക്കുകയോ, ചര്&#x200d;ച്ചകള്&#x200d; നടത്തുകയോ ആണ് ചെയ്യേണ്ടിയിരുന്നത്. ഫണ്ടിന്റെ പേരുപറഞ്ഞ് കാലങ്ങളായി പടുത്തുയര്&#x200d;ത്തിയ കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ തകര്&#x200d;ക്കാനുള്ള പരിശ്രമത്തെ ചെറുത്തു തോല്&#x200d;പിക്കണമെന്ന് തന്നെയാണ് പാര്&#x200d;ട്ടി തീരുമാനം &#8211; ശ്രീജിത്ത് വ്യക്തമാക്കി. പദ്ധതിയില്&#x200d; സര്&#x200d;ക്കാര്&#x200d; ഒപ്പുവച്ചതിന് പിന്നാലെ എഐഎസ്എഫും എഐവൈഎഫും അടക്കമുള്ള സംഘടനകള്&#x200d; പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-shri-aiyf-leader-taunted-sfi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
