<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pocsocase &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pocsocase/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 23 Nov 2025 07:55:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pocsocase &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാലത്തായി പോക്‌സോ കേസ്; പ്രതി പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു</title>
		<link>https://www.chandrikadaily.com/paltai-pocso-case-defendant-padmarajan-was-dismissed-from-his-job.html</link>
					<comments>https://www.chandrikadaily.com/paltai-pocso-case-defendant-padmarajan-was-dismissed-from-his-job.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 23 Nov 2025 07:55:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[palathayi pocso case]]></category>
		<category><![CDATA[pocsocase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364930</guid>

					<description><![CDATA[പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>പാലത്തായി പോക്‌സോ കേസ് പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെ ജോലിയില്&#x200d; നിന്ന് പിരിച്ചുവിട്ടു. പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.</p>
<p>അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്&#x200d; മാനേജര്&#x200d; ഉത്തരവ് പുറപ്പെടുവിച്ചു. അധ്യാപകനെ സര്&#x200d;വീസില്&#x200d; നിന്ന് നീക്കാന്&#x200d; സ്‌കൂള്&#x200d; മാനേജര്&#x200d;ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തര നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/paltai-pocso-case-defendant-padmarajan-was-dismissed-from-his-job.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി</title>
		<link>https://www.chandrikadaily.com/pocso-case-special-court-summons-bjp-leader-bs-yeddyurappa.html</link>
					<comments>https://www.chandrikadaily.com/pocso-case-special-court-summons-bjp-leader-bs-yeddyurappa.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 18 Nov 2025 16:30:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pocsocase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364236</guid>

					<description><![CDATA[ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.]]></description>
										<content:encoded><![CDATA[<p>പ്രായപൂര്&#x200d;ത്തിയാവാത്ത പെണ്&#x200d;കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്&#x200d; കര്&#x200d;ണാടക മുന്&#x200d;മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്&#x200d;സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്&#x200d; രണ്ടിന് കേസ് പരിഗണിക്കുമ്പോള്&#x200d; പ്രതികള്&#x200d; ഹാജരാവണമെന്നാണ് സമന്&#x200d;സ്. കേസില്&#x200d; യെദ്യൂരപ്പയെ കൂടാതെ അരുണ്&#x200d; വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്&#x200d;.</p>
<p>ബംഗളൂരു സദാശിവനഗര്&#x200d; പൊലീസാണ് അതിജീവിതയുടെ അമ്മ നല്&#x200d;കിയ പരാതിയില്&#x200d; യെദ്യൂരപ്പയുടെ പേരില്&#x200d; പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്&#x200d; വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്&#x200d;കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്&#x200d;ക്കാര്&#x200d; സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്&#x200d; ആവശ്യപ്പെട്ട് സമന്&#x200d;സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്&#x200d;, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.</p>
<p>കേസില്&#x200d; യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്&#x200d; അത്യാവശ്യമല്ലെങ്കില്&#x200d; നേരിട്ട് ഹാജരാകാന്&#x200d; യെദ്യൂരപ്പയെ നിര്&#x200d;ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്&#x200d; ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്&#x200d; പബ്ലിക്ക് പ്രോസിക്യൂട്ടര്&#x200d; അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pocso-case-special-court-summons-bjp-leader-bs-yeddyurappa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലത്തായി പീഡനക്കേസ്; ബി.ജെ.പി നേതാവായ അധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി</title>
		<link>https://www.chandrikadaily.com/1paltai-rape-case-the-court-found-the-teacher-who-is-a-bjp-leader-guilty.html</link>
					<comments>https://www.chandrikadaily.com/1paltai-rape-case-the-court-found-the-teacher-who-is-a-bjp-leader-guilty.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 14 Nov 2025 06:24:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjpleader]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pocsocase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363567</guid>

					<description><![CDATA[തലശ്ശേരി പോക്‌സോ അതിവേഗ പ്രത്യേക കോടതി ജഡ്ജി എം.ടി. ജലജ റാണിയാണ് പ്രതി കുറ്റകാരനെന്ന് കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; പാനൂര്&#x200d; പാലത്തായിയില്&#x200d; നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസില്&#x200d; അധ്യാപകനും ബി.ജെ.പി തൃപ്രങ്ങോട് പഞ്ചായത്ത് മുന്&#x200d; പ്രസിഡന്റുമായ കടവത്തൂര്&#x200d; മുണ്ടത്തോടില്&#x200d; കുറുങ്ങാട്ട് കുനിയില്&#x200d; പത്മരാജന്&#x200d; കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി പോക്‌സോ അതിവേഗ പ്രത്യേക കോടതി ജഡ്ജി എം.ടി. ജലജ റാണിയാണ് പ്രതി കുറ്റകാരനെന്ന് കണ്ടെത്തിയത്. കേസില്&#x200d; നാളെ ശിക്ഷാവിധി പ്രഖ്യാപിക്കും.</p>
<p>2020 മാര്&#x200d;ച്ച് 17നാണ് യുപി സ്‌കൂള്&#x200d; അധ്യാപകനുമായ കടവത്തൂര്&#x200d; മുണ്ടത്തോടില്&#x200d; കുറുങ്ങാട്ട് കുനിയില്&#x200d; പത്മരാജന്&#x200d; പീഡിപ്പച്ചതായി പെണ്&#x200d;കുട്ടി ചൈല്&#x200d;ഡ് ലൈനില്&#x200d; മൊഴി നല്&#x200d;കിയത്. പരാതി കിട്ടിയ അന്ന് മുതല്&#x200d; കേസ് അട്ടിമറിക്കാന്&#x200d; ശ്രമം നടന്നെന്ന ആരോപണം ഉയര്&#x200d;ന്നിരുന്നു.</p>
<p>ലോക്ക് ഉള്ള ശുചിമുറിയിലും ഇല്ലാത്ത ശുചിമുറിയിലും പീഡനത്തിനിരയായതെന്നായിരുന്നു പെണ്&#x200d;കുട്ടിയുടെ മൊഴി. പീഡനവിവരം പെണ്&#x200d;കുട്ടി സഹപാഠികളോടു വെളിപ്പെടുത്തിയിരുന്നു. ഇവരില്&#x200d; നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. ഈ മൊഴി മുന്&#x200d; അന്വേഷണ സംഘങ്ങളൊന്നും ശേഖരിച്ചിരുന്നില്ലെന്നും ആരോപണം ഉയര്&#x200d;ന്നിരുന്നു. 2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി അഞ്ചുദിവസമാണ് കോടതി രേഖപ്പെടുത്തിയത്. കുട്ടിയുടെ സുഹൃത്ത്,നാല് അധ്യാപകര്&#x200d; ഉള്&#x200d;പ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷന്&#x200d; വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടി മുതലും ഹാജരാക്കി.</p>
<p>അതിജീവിതയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ ആര്&#x200d;.എസ്.എസുകാരനായ പ്രതിക്കുവേണ്ടി പൊലീസ് നിലകൊണ്ടതാണ് പാലത്തായി പീഡന കേസിനെ വിവാദമാക്കിയത്. ഹൈകോടതി ഇടപെടലില്&#x200d; ക്രൈം ബ്രാഞ്ചാണ് പ്രതിക്കെതിരെ പോക്‌സോ ചുമത്തി അന്തിമ കുറ്റപത്രം സമര്&#x200d;പ്പിച്ചത്.</p>
<p>പീഡന തീയതി കുട്ടിക്ക് ഓര്&#x200d;മയില്ലെന്ന് പറഞ്ഞതോടെയാണ് പൊലീസിലെ ഒരു വിഭാഗം കേസ് അട്ടിമറിക്കാന്&#x200d; ശ്രമം തുടങ്ങിയത്. പൊലീസിലെ ആര്&#x200d;.എസ്.എസ് സ്വാധീനമാണ് പിന്നീട് കണ്ടത്. എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്ത പാനൂര്&#x200d; എസ്.എച്ച്.ഒ ടി.പി. ശ്രീജിത്ത് ആണ് പ്രതിക്ക് അനുകൂലമായി ആദ്യം രംഗത്തുവന്നത്. പ്രതി സ്‌കൂളില്&#x200d; ലീവായിരുന്ന ദിവസം പീഡന തീയതിയാക്കി എഫ്.ഐ.ആറില്&#x200d; രേഖപ്പെടുത്തി. പൊലീസ് പറഞ്ഞ തീയതിയാണ് പീന്നീട് കുട്ടി കൗണ്&#x200d;സലര്&#x200d;മാരോടും ഡോക്ടറോടും നല്&#x200d;കിയ മൊഴി.</p>
<p>ദുര്&#x200d;ബല വകുപ്പുകള്&#x200d; ചുമത്തി കേസ് രജിസ്റ്റര്&#x200d; ചെയ്ത് കുറ്റപത്രം സമര്&#x200d;പ്പിച്ചതോടെ 90ാം ദിവസം പ്രതി ജാമ്യത്തിലിറങ്ങി. ഇതോടെ കുട്ടിയുടെ മാതാവ് ഹൈകോടതിയെ സമീപിച്ചു.</p>
<p>കുട്ടി നല്&#x200d;കിയ രഹസ്യമൊഴി കേസന്വേഷണത്തിന് മേല്&#x200d;നോട്ടം വഹിച്ച അന്നത്തെ െ്രെകംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് തന്നെ വെളിപ്പെടുത്തിയതും വിവാദമായി. പ്രതിയുടെ ജാമ്യം റദ്ദാക്കാന്&#x200d; മാതാവും ആക്ഷന്&#x200d; കമ്മിറ്റിയും ഹൈകോടതിയെ സമീപിച്ചപ്പോള്&#x200d; പെണ്&#x200d;കുട്ടി കള്ളം പറയുകയാണ് എന്നാണ് അന്വേഷണ സംഘം ഹൈകോടതിയില്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കിയത്.</p>
<p>പ്രതിക്കെതിരെ പോക്‌സോ ചുമത്തി െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പി ടി.കെ. രത്‌നാകരനാണ് അന്തിമ കുറ്റപത്രം സമര്&#x200d;പ്പിച്ചത്. വിചാരണവേളയില്&#x200d; അന്നത്തെ സ്‌കൂളിലെ പ്രധാനധ്യാപകന്&#x200d; കെ.കെ. ദിനേശന്&#x200d; പ്രതിക്ക് അനുകൂല മൊഴി നല്&#x200d;കിയിരുന്നു. പീഡനം നടന്നതിനുശേഷം മാസങ്ങളോളം കുട്ടി സ്‌കൂളില്&#x200d; വന്നിരുന്നില്ല. എന്നാല്&#x200d;, സ്‌കൂള്&#x200d; രജിസ്റ്ററില്&#x200d; ഹാജര്&#x200d; രേഖപ്പെടുത്തിയിരുന്നു. ഉച്ചക്കഞ്ഞി അലവന്&#x200d;സ് നിലനില്&#x200d;ക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രധാനാധ്യാപകന്&#x200d; ഇതിന് നല്&#x200d;കിയ മറുപടി. പ്രോസിക്യൂഷനു വേണ്ടി സ്?പെഷല്&#x200d; പബ്ലിക് പ്രോസിക്യൂട്ടര്&#x200d; പി.എം. ഭാസുരി ഹാജരായഇ. അഡ്വ. ജനൈസ് കടവത്തൂരാണ് അതിജീവിതയുടെ അഭിഭാഷകന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1paltai-rape-case-the-court-found-the-teacher-who-is-a-bjp-leader-guilty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒമ്പതുകാരിക്ക് നേരെ ലൈംഗികാതിക്രമം; 65 കാരന് ഇരട്ട ജീവപര്യന്തം വിധിച്ച് പോക്‌സോ കോടതി</title>
		<link>https://www.chandrikadaily.com/19-year-old-girl-sexually-assaulted-pocso-court-sentenced-65-year-old-to-double-life-imprisonment.html</link>
					<comments>https://www.chandrikadaily.com/19-year-old-girl-sexually-assaulted-pocso-court-sentenced-65-year-old-to-double-life-imprisonment.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 26 Aug 2025 05:53:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[pocsocase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351708</guid>

					<description><![CDATA[പോത്താനിക്കാട് അല്‍ഫോണ്‍സ നഗര്‍ തോട്ടുങ്കരയില്‍ അവറാച്ചന്‍ എന്ന ഏബ്രഹാമിനെ (65) ആണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി ജി. മഹേഷ് ഇരട്ട ജീവിപര്യന്തവും വിവിധ വകുപ്പുകളിലായി 15 വര്‍ഷം കഠിന തടവിനും ശിക്ഷിച്ചത്.]]></description>
										<content:encoded><![CDATA[<p>ഒമ്പതുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും മൂന്നു വര്&#x200d;ഷത്തോളം ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തയാള്&#x200d;ക്ക് ഇരട്ട ജീവപര്യന്തവും 80000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്‌സോ കോടതി.</p>
<p>പോത്താനിക്കാട് അല്&#x200d;ഫോണ്&#x200d;സ നഗര്&#x200d; തോട്ടുങ്കരയില്&#x200d; അവറാച്ചന്&#x200d; എന്ന ഏബ്രഹാമിനെ (65) ആണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി ജി. മഹേഷ് ഇരട്ട ജീവിപര്യന്തവും വിവിധ വകുപ്പുകളിലായി 15 വര്&#x200d;ഷം കഠിന തടവിനും ശിക്ഷിച്ചത്.</p>
<p>2018 മുതല്&#x200d; നാലാം ക്ലാസില്&#x200d; പഠിക്കുകയായിരുന്ന വിദ്യാര്&#x200d;ഥിനിയെ ബലാത്സംഗം ചെയ്യുകയും തുടച്ചയായി മൂന്നു വര്&#x200d;ഷക്കാലം ലൈംഗിക ചൂഷണത്തിനിരയാക്കി എന്ന കേസില്&#x200d; പോത്താനിക്കാട് പൊലീസ് റജിസ്റ്റര്&#x200d; ചെയ്ത കേസിലാണ് കോടതി വിധി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/19-year-old-girl-sexually-assaulted-pocso-court-sentenced-65-year-old-to-double-life-imprisonment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഞ്ചാം ക്ലാസ് വിദ്യാര്&#x200d;ഥിനിയെ ബലാല്&#x200d;സംഗം ചെയ്ത കേസിലെ പ്രതി റിമാന്&#x200d;ഡില്&#x200d;</title>
		<link>https://www.chandrikadaily.com/the-accused-in-the-case-of-raping-a-class-5-student-is-in-remand.html</link>
					<comments>https://www.chandrikadaily.com/the-accused-in-the-case-of-raping-a-class-5-student-is-in-remand.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 12 Feb 2025 15:47:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[molestation]]></category>
		<category><![CDATA[pocsocase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329596</guid>

					<description><![CDATA[മറ്റൊരു പ്രതിയായ കൗമാരക്കാരനെ ശിശുസംരക്ഷണ വകുപ്പിന്റെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി]]></description>
										<content:encoded><![CDATA[<p>അടൂരില്&#x200d; അഞ്ചാം ക്ലാസ് വിദ്യാര്&#x200d;ഥിനിയെ കടത്തിക്കൊണ്ടുപോയി ബലാല്&#x200d;സംഗം ചെയ്ത കേസിലെ ഒന്നാം പ്രതി എറണാകുളം പെരുമ്പാവൂര്&#x200d; വടയമ്പാടി പത്താം മൈല്&#x200d; കക്കാട്ടില്&#x200d; സുധീഷ് രമേശ് (19) റിമാന്&#x200d;ഡ് ചെയ്തു. ഇയാള്&#x200d; കാക്കനാട് ഇന്&#x200d;ഫോപാര്&#x200d;ക്കില്&#x200d; ആംബുലന്&#x200d;സ് ഡ്രൈവറാണ്. പൊലീസ് പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. കേസില്&#x200d; അറസ്റ്റിലായ മറ്റൊരു പ്രതിയായ കൗമാരക്കാരനെ ശിശുസംരക്ഷണ വകുപ്പിന്റെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി.</p>
<p>ചേന്നംപുത്തൂര്&#x200d; കോളനിക്ക് സമീപം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കുട്ടിയെ സുധീഷും തുടര്&#x200d;ന്ന് കൗമാരക്കാരനും പീഡനത്തിന് ഇരയാക്കുകയായിരുന്നു.തുടര്&#x200d;ന്ന് സംഭവമറിഞ്ഞ വീട്ടുകാര്&#x200d; ഉടന്&#x200d; പൊലീസില്&#x200d; വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ ചേന്നംപുത്തൂര്&#x200d; കോളനിയില്&#x200d; നിന്നും കഴിഞ്ഞദിവസം പുലര്&#x200d;ച്ചയാണ് പിടികൂടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-accused-in-the-case-of-raping-a-class-5-student-is-in-remand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>13കാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി  രണ്ടര വർഷത്തിന് ശേഷം  പിടിയിൽ</title>
		<link>https://www.chandrikadaily.com/pocsocase-arrested-kasargode.html</link>
					<comments>https://www.chandrikadaily.com/pocsocase-arrested-kasargode.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 26 Aug 2023 10:40:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pocsocase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271644</guid>

					<description><![CDATA[പുതിയ പേരിൽ പാസ്പോർട്ട്‌ എടുക്കാനായി നേപ്പാളിൽ നിന്നും മുംബൈയിൽ എത്തിയപ്പോഴാണ് ഇയാളെ ചിറ്റാരിക്കൽ പൊലീസ് പിടികൂടിയത്.]]></description>
										<content:encoded><![CDATA[<p>കാസർഗോഡ് 13കാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രണ്ടര വർഷത്തിന് ശേഷം പിടിയിലായി.പൊലീസിനെ വെട്ടിച്ചു ഇന്ത്യയിലും വിദേശത്തുമായി ഒളിവിൽ കഴിയുകയായിരുന്ന മൂന്ന് പോക്സോ കേസുകളിൽ പ്രതിയായ ചിറ്റാരിക്കൽ സ്വദേശി ആന്റോ ചാക്കോച്ചൻ (28) ആണ് അറസ്റ്റിലായത്. 13 വയസ് പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കഴിഞ്ഞ രണ്ടര വർഷമായി മുങ്ങി നടക്കുകയായിരുന്നു. പുതിയ പേരിൽ പാസ്പോർട്ട്‌ എടുക്കാനായി നേപ്പാളിൽ നിന്നും മുംബൈയിൽ എത്തിയപ്പോഴാണ് ഇയാളെ ചിറ്റാരിക്കൽ പൊലീസ് പിടികൂടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pocsocase-arrested-kasargode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
