<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>POET &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/poet/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 07 Nov 2024 01:06:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>POET &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മറവിരോഗം കാരണം പൊതുജീവിതം അവസാനിപ്പിക്കുന്നു, ഓര്&#x200d;മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്&#x200d; എഴുതും: കെ സച്ചിദാനന്ദന്&#x200d;</title>
		<link>https://www.chandrikadaily.com/ending-public-life-due-to-amnesia-i-will-write-as-long-as-i-have-memory-reading-and-imagination-k-satchidanandan.html</link>
					<comments>https://www.chandrikadaily.com/ending-public-life-due-to-amnesia-i-will-write-as-long-as-i-have-memory-reading-and-imagination-k-satchidanandan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 07 Nov 2024 01:06:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Literature]]></category>
		<category><![CDATA[News]]></category>
		<category><![CDATA[K SACHIDHANANTHAN]]></category>
		<category><![CDATA[POET]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316529</guid>

					<description><![CDATA[കവിതയുമായി ബന്ധപ്പെട്ട പരിപാടികളില്&#x200d; മാത്രം പങ്കെടുക്കാനേ ആഗ്രഹിക്കുന്നുള്ളെന്നും പൊതുയോഗങ്ങള്&#x200d;ക്ക് വിളിക്കരുതെന്നും അദ്ദേഹം കുറിച്ചു.]]></description>
										<content:encoded><![CDATA[<p>മറവിരോഗം കാരണം പൊതുജീവിതം അവസാനിപ്പിക്കുന്നതായി എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്&#x200d;. ഓര്&#x200d;മ്മക്കുറവ് ബാധിച്ചുതുടങ്ങിയെന്നും അതിനാല്&#x200d; പൊതുയോഗങ്ങളും പ്രസംഗങ്ങളും അവസാനിപ്പിക്കുകയാണെന്നും ക സച്ചിദാനന്ദന്&#x200d; ഫേസ്ബുക്ക് പോസ്റ്റില്&#x200d; കുറിച്ചു. കഴിഞ്ഞ അഞ്ചുദിവസത്തോളമായി ആശുപത്രിയിലാണെന്നും കഴിഞ്ഞ മാസം ഒരുപാട് പരിപാടികളില്&#x200d; പങ്കെടുത്തതിനാല്&#x200d; സ്‌ട്രെസ് കൂടിയെന്നും അദ്ദേഹം പറയുന്നു.</p>
<p>കവിതയുമായി ബന്ധപ്പെട്ട പരിപാടികളില്&#x200d; മാത്രം പങ്കെടുക്കാനേ ആഗ്രഹിക്കുന്നുള്ളെന്നും പൊതുയോഗങ്ങള്&#x200d;ക്ക് വിളിക്കരുതെന്നും അദ്ദേഹം കുറിച്ചു. ഓര്&#x200d;മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം താന്&#x200d; എഴുതുമെന്നും അദ്ദേഹം പറയുന്നു.</p>
<p>&nbsp;</p>
<p><strong>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം</strong></p>
<p>സുഹൃത്തുക്കളെ, ഞാന്&#x200d; ഏഴ് വര്&#x200d;ഷം മുന്&#x200d;പ് ഒരു താത്കാലികമറവി രോഗത്തിന് വിധേയനായിരുന്നു. അന്നുമുതല്&#x200d; മരുന്നും കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്&#x200d; നവംബര്&#x200d; 1ന് പുതിയ രീതിയില്&#x200d; അത് തിരിച്ചുവന്നു. കാല്&#x200d;മരവിപ്പ്, കൈ വിറയല്&#x200d;, സംസാരിക്കാന്&#x200d; പറ്റായ്ക, ഓര്&#x200d;മ്മക്കുറവ്- ഇങ്ങിനെ അല്&#x200d;പനേരം മാത്രം നില്&#x200d;ക്കുന്ന കാര്യങ്ങള്&#x200d;. അഞ്ച് ദിവസമായി ആശുപത്രിയില്&#x200d;. ഒക്ടോബര്&#x200d; മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്‌ട്രെസ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്&#x200d;മാര്&#x200d;. അതുകൊണ്ട് പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു.</p>
<p>ക്രിസ്തുവും ബുദ്ധനും മുതല്&#x200d; ആരുടെയും പ്രസംഗംകൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വര്&#x200d;ഷത്തെ അനുഭവം എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്&#x200d; നിലനിര്&#x200d;ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്&#x200d; മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയുംവരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങള്&#x200d;ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്&#x200d; ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്&#x200d;മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്&#x200d; എഴുതും. എപ്പോള്&#x200d; വേണമെങ്കിലും അവ ഇല്ലാതാകാം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ending-public-life-due-to-amnesia-i-will-write-as-long-as-i-have-memory-reading-and-imagination-k-satchidanandan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സരസ്വതി സമ്മാന്&#x200d; കവി പ്രഭാവര്&#x200d;മയ്ക്ക്; മലയാളത്തിന് ബഹുമതി 12 വര്&#x200d;ഷത്തിന് ശേഷം</title>
		<link>https://www.chandrikadaily.com/saraswati-samman-for-kavi-prabhavarma-honor-for-malayalam-after-12-years.html</link>
					<comments>https://www.chandrikadaily.com/saraswati-samman-for-kavi-prabhavarma-honor-for-malayalam-after-12-years.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Mar 2024 11:03:00 +0000</pubDate>
				<category><![CDATA[award]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[POET]]></category>
		<category><![CDATA[Prabhavarma]]></category>
		<category><![CDATA[Saraswati Samman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293127</guid>

					<description><![CDATA[15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.]]></description>
										<content:encoded><![CDATA[<p>കെ.കെ.ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ കവിപ്രഭാവര്&#x200d;മയ്ക്ക്. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണു പുരസ്കാരം. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.</p>
<p>12 വർഷത്തിനു ശേഷമാണ് മലയാളത്തിനു പുരസ്കാരം ലഭിക്കുന്നത്.  2012 ൽ സുഗതകുമാരിയിലൂടെയാണ് മലയാളത്തിലേക്ക് അവസാനമായി പുരസ്&#x200d;കാരം എത്തിയത്. 1995ല്&#x200d; ബാലാമണിയമ്മയ്ക്കും 2005ല്&#x200d; കെ അയ്യപ്പ പണിക്കര്&#x200d;ക്കും പുരസ്കാരം ലഭിച്ചു.</p>
<div id="advt-pos-0" class="advt-pos-wrap">
<div id="inarticle">പുരസ്കാര നിർണയ നടപടികൾക്കു നേതൃത്വം നൽകിയതു സുപ്രീംകോടതി മുന്&#x200d; ജഡ്ജ് ജസ്റ്റിസ് അര്&#x200d;ജന്&#x200d; കുമാര്&#x200d; സിക്രി അധ്യക്ഷനായ സമിതിയാണ്.  22 ഭാഷകളിൽനിന്നുള്ള പുസ്തകങ്ങള്&#x200d; പരിഗണിച്ചു. സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്&#x200d;കാരമാണ് സരസ്വതി സമ്മാൻ.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saraswati-samman-for-kavi-prabhavarma-honor-for-malayalam-after-12-years.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രശസ്ത കവി വി. മധുസൂദനന്&#x200d; നായര്&#x200d;ക്ക് ജ്ഞാനപ്പാന പുരസ്‌കാരം</title>
		<link>https://www.chandrikadaily.com/famous-poet-v-gnanapana-award-to-madhusudan-nair.html</link>
					<comments>https://www.chandrikadaily.com/famous-poet-v-gnanapana-award-to-madhusudan-nair.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 18 Feb 2023 15:09:15 +0000</pubDate>
				<category><![CDATA[Art]]></category>
		<category><![CDATA[award]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[njanappana]]></category>
		<category><![CDATA[POET]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238725</guid>

					<description><![CDATA[മേല്&#x200d;പുത്തൂര്&#x200d; ആഡിറ്റോറിയത്തില്&#x200d; ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്&#x200d; പുരസ്‌കാരം സമ്മാനിക്കും]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: ഗുരുവായൂര്&#x200d; ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം പ്രശസ്ത കവിയും അധ്യാപകനുമായ പ്രൊഫ. വി മധുസൂദനന്&#x200d; നായര്&#x200d;ക്ക്. 50,001 രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത പത്ത് ഗ്രാം സ്വര്&#x200d;ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ജ്ഞാനപ്പാന പുരസ്‌കാരം. സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.</p>
<p>പൂന്താനത്തിന്റെ ജന്മദിനമായ ഫെബ്രുവരി 24, വൈകീട്ട് അഞ്ചിന് മേല്&#x200d;പുത്തൂര്&#x200d; ആഡിറ്റോറിയത്തില്&#x200d; ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്&#x200d; പുരസ്‌കാരം സമ്മാനിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്&#x200d; ബിന്ദുവാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.</p>
<p>കേരള സാഹിത്യ അക്കാദമി നിര്&#x200d;വാഹക സമിതി അംഗമായ ആലങ്കോട് ലീലാകൃഷ്ണന്&#x200d;, ഏങ്ങണ്ടിയൂര്&#x200d; ചന്ദ്രശേഖരന്&#x200d;, ദേവസ്വം ചെയര്&#x200d;മാന്&#x200d; ഡോ. വികെ വിജയന്&#x200d;, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്&#x200d; നമ്പൂതിരിപ്പാട്, വിജി രവീന്ദ്രന്&#x200d; എന്നിവരുള്&#x200d;പ്പെട്ട പുരസ്‌കാര നിര്&#x200d;ണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/famous-poet-v-gnanapana-award-to-madhusudan-nair.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സച്ചിദാനന്ദന്&#x200d; സ്വകാര്യസ്ഥാപനത്തിലെ പദവി വഹിച്ചത് ശരിയായില്ല : കെ.വി മോഹന്&#x200d;കുമാര്&#x200d;</title>
		<link>https://www.chandrikadaily.com/spoet-writer-award.html</link>
					<comments>https://www.chandrikadaily.com/spoet-writer-award.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 02 Feb 2023 09:38:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mohankumar]]></category>
		<category><![CDATA[POET]]></category>
		<category><![CDATA[writer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235689</guid>

					<description><![CDATA[എന്നാല്&#x200d; ജൂറി തീരുമാനം എക്‌സി. കമ്മിറ്റി അട്ടിമറിച്ചുവെന്ന് ഞാന്&#x200d; പറഞ്ഞതായി ചില പത്ര -സാമൂഹ്യ മാധ്യമങ്ങളില്&#x200d; വന്ന വാര്&#x200d;ത്തകളില്&#x200d; പരാമര്&#x200d;ശിച്ചു കാണുന്നു.അങ്ങനെയല്ല എന്റെ കുറിപ്പില്&#x200d; ഞാന്&#x200d; പറഞ്ഞിരുന്നതെന്ന് മോഹന്&#x200d;കുമാര്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കവി സച്ചിദാനന്ദന്&#x200d; സ്വകാര്യസ്ഥാപനത്തിലെ പദവി വഹിച്ചത് ശരിയായില്ലെന്ന് പ്രമുഖകഥാകൃത്തും വയലാര്&#x200d; അവാര്&#x200d;ഡ് ജേതാവുമായ കെ.വി മോഹന്&#x200d;കുമാര്&#x200d;. കേരളസാഹിത്യ അക്കാദമി ചെയര്&#x200d;മാനാണ് സച്ചിദാനന്ദന്&#x200d;. സച്ചിദാനന്ദന്&#x200d; മാഷ് അക്കാദമി ചെയര്&#x200d;മാനായിരിക്കെ ഒരു സ്വകാര്യ പ്രസാധക സ്ഥാപനം നടത്തിയ ലിറ്റററി ഫെസ്റ്റിന്റെ ഡയറക്ടര്&#x200d; പദവിയിലിരുന്നത് ശരിയല്ല എന്ന് തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം അക്കാദമി ചെയര്&#x200d;മാന്&#x200d; എന്ന നിലയില്&#x200d; അദ്ദേഹം എഴുത്തുകാരെ വിവേചനമില്ലാതെ കാണേണ്ടതുണ്ട് . ആ പ്രസാധക സ്ഥാപനമാവട്ടെ,സംസ്ഥാന സര്&#x200d;ക്കാരിന്റെ ഗ്രാന്റ് ഉപയോഗിച്ച് നടത്തിയ ആ ലിറ്റററി ഫെസ്റ്റില്&#x200d; അവരുടെ വിപണന താല്പര്യങ്ങള്&#x200d;ക്കൊപ്പം നില്&#x200d;ക്കുന്ന എഴുത്തുകാര്&#x200d;ക്ക് മാത്രമാണ് ഇടം കൊടുത്തത്.എഴുത്തുകാരോട് വേര്&#x200d;തിരിവും പക്ഷപാതിത്വവും കാട്ടിയ അത്തരമൊരു മേളയുടെ നേതൃത്വത്തില്&#x200d; അക്കാദമി ചെയര്&#x200d;മാനായ സച്ചിദാനന്ദന്&#x200d; മാഷ് ഉണ്ടാവരുതായിരുന്നു എന്ന് തന്നെയാണ് എന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. മുന്&#x200d; ഐ.എ.എസ്സുകാരന്&#x200d; കൂടിയാണ് മോഹന്&#x200d;കുമാര്&#x200d;.<br />
സാഹിത്യത്തിലെ നവകാല ദൂഷിത വലയങ്ങളെ കുറിച്ച് കഴിഞ്ഞദിവസം ഞാനൊരു ഫെയ്സ്ബുക്ക്പോസ്റ്റ് ഇട്ടിരുന്നു.അതില്&#x200d; എന്റെ &#8216;ഉഷ്ണരാശിക്ക് 2019 ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്&#x200d;ഡ് തരാനുള്ള ജൂറി തീരുമാനം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്&#x200d; അവതരിപ്പിച്ചപ്പോള്&#x200d; അതില്&#x200d; അംഗമായിരുന്ന ഒരു എഴുത്തുകാരന്&#x200d; കലിതുള്ളിയതായും ഉഷ്ണരാശിക്ക് അവാര്&#x200d;ഡ് കൊടുക്കുന്നതിനെതിരെ അറുത്ത് മുറിച്ച് വാദിച്ചതായും പരാമര്&#x200d;ശിച്ചിരുന്നു.അല്ലാതെ അവാര്&#x200d;ഡ് തീരുമാനം കമ്മിറ്റി അട്ടിമറിച്ചതായോ എന്റെ കൃതിക്ക് അവാര്&#x200d;ഡ് നിരസിച്ചതായോ എന്റെ കുറിപ്പില്&#x200d; പറഞ്ഞിരുന്നില്ല.(അന്ന് ആ സംഭവത്തിന് സാക്ഷ്യം വഹിച്ച വിശ്വസ്തനായൊരു അക്കാദമി അംഗം തന്നെയാണ് ഇക്കാര്യം പിന്നീട് എന്നോട് പറഞ്ഞത് )ജൂറി തീരുമാനം എക്‌സി. കമ്മിറ്റിക്കോ ജനറല്&#x200d; കൗണ്&#x200d;സിലിനോ അട്ടിമറിക്കാനാവില്ല .ആ വര്&#x200d;ഷം എന്റെ &#8216;ഉഷ്ണരാശി&#8217;ക്ക് തന്നെയാണ് അവാര്&#x200d;ഡ് ലഭിച്ചത്.<br />
എന്നാല്&#x200d; ജൂറി തീരുമാനം എക്‌സി. കമ്മിറ്റി അട്ടിമറിച്ചുവെന്ന് ഞാന്&#x200d; പറഞ്ഞതായി ചില പത്ര -സാമൂഹ്യ മാധ്യമങ്ങളില്&#x200d; വന്ന വാര്&#x200d;ത്തകളില്&#x200d; പരാമര്&#x200d;ശിച്ചു കാണുന്നു.അങ്ങനെയല്ല എന്റെ കുറിപ്പില്&#x200d; ഞാന്&#x200d; പറഞ്ഞിരുന്നതെന്ന് മോഹന്&#x200d;കുമാര്&#x200d; പറഞ്ഞു. സാഹിത്യത്തിനുള്ള ഒന്നാം നോബൽ സമ്മാനം ലിയോ ടോൾസ്റ്റോയിക്ക് കിട്ടുമെന്ന് വായനാലോകം പ്രത്യാശിച്ചു.കിട്ടിയത് ഫ്രഞ്ച് കവി സുള്ളി പ്രോദോമിന് .രണ്ടാം നോബൽ സമ്മാനം കൊടുത്തത് തിയഡോർ മോംസണ് .ടോൾസ്റ്റോയിക്ക് നോബൽ സമ്മാനം കിട്ടിയില്ല .പ്രൊദൊമിനെയും മോംസനെയും ലോകം എന്നേ മറന്നു .ടോൾസ്റ്റോയി ഇന്നും വായിക്കപ്പെടുന്നു.ജ്ഞാനപീഠം ലഭിച്ച തകഴിയേക്കാൾ ഇന്ന് വായിക്കപ്പെടുന്നത് പുരസ്കൃതനല്ലാത്ത വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളാണ് !- മോഹന്&#x200d;കുമാര്&#x200d; പറഞ്ഞു</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/spoet-writer-award.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വൈലോപ്പിള്ളിയുടെ വാഴക്കുല&#8217;! ; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്&#x200d; വന്&#x200d; പിഴവ്</title>
		<link>https://www.chandrikadaily.com/big-mistake-in-chinta-jeromes-research-paper.html</link>
					<comments>https://www.chandrikadaily.com/big-mistake-in-chinta-jeromes-research-paper.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 27 Jan 2023 15:14:56 +0000</pubDate>
				<category><![CDATA[Education]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[changambuzha]]></category>
		<category><![CDATA[paper]]></category>
		<category><![CDATA[POET]]></category>
		<category><![CDATA[research]]></category>
		<category><![CDATA[Vailopilly]]></category>
		<category><![CDATA[vazhakkula]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234755</guid>

					<description><![CDATA[ഇങ്ങനെയൊരു കാര്യം ഓര്&#x200d;ക്കുന്നില്ലെന്നും പരിശോധിക്കാമെന്നും ചിന്താ ജെറോം പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം- യുവജന കമ്മിഷന്&#x200d; അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്&#x200d; ഗുരുതരമായ പിഴവ്. മലയാളത്തിലെ പ്രശസ്തമായ കവി ചങ്ങമ്പുഴയുടെ കവിതയായ വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരള സര്&#x200d;വകലാശാല പ്രോ വൈസ്ചന്&#x200d;സലറായിരുന്ന ഡോ. പി.പി.അജയകുമാറിന്റെ മേല്&#x200d;നോട്ടത്തിലായിരുന്നു ചിന്ത ഗവേഷണം പൂര്&#x200d;ത്തിയാക്കിയത്.</p>
<p>വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ആദ്യ അധ്യായത്തില്&#x200d;തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. നവലിബറല്&#x200d; കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ഗവേഷണം നടത്തിയത്. ഇംഗ്ലിഷ് സാഹിത്യവും ഭാഷയും എന്ന വകുപ്പിന് കീഴിലായിരുന്നു പഠനം.</p>
<p>2021ലാണ് ചിന്താ ജെറോം ഡോക്ടറേറ്റ് നേടിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനവും ആശയങ്ങളും രൂപം നല്&#x200d;കിയ ജാതിരഹിത സമൂഹമെന്ന കാഴ്ചപ്പാടില്&#x200d; പ്രിയദര്&#x200d;ശന്&#x200d;, രഞ്ജിത്ത് എന്നിവരുടെ സിനിമകള്&#x200d; വെള്ളം ചേര്&#x200d;ക്കുന്നു എന്ന് പറഞ്ഞു വരുന്നതിനിടെയാണ് വാഴക്കുലയെ കുറിച്ചുള്ള പരാമര്&#x200d;ശം.</p>
<p>വൈലോപ്പിള്ളിയാണ് വാഴക്കുല എന്ന കവിതയെഴുതിയതെന്നാണ് പറയുന്നത്. ചിന്തയ്ക്കും ഗൈഡിനും പിഴവ് കണ്ടെത്താനായില്ല. സര്&#x200d;വകലാശാലയുടെ വിവിധ സമിതികളോ വിദഗ്ധരോ ഗവേഷണബിരുദം നല്&#x200d;കും മുന്&#x200d;പൊന്നും തെറ്റ് തിരിച്ചറിഞ്ഞുമില്ല. ഇങ്ങനെയൊരു കാര്യം ഓര്&#x200d;ക്കുന്നില്ലെന്നും പരിശോധിക്കാമെന്നും ചിന്താ ജെറോം പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/big-mistake-in-chinta-jeromes-research-paper.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുമാരനാശാന്റെ വിയോഗത്തിന് തൊണ്ണൂറ്റിയൊമ്പതാണ്ട്</title>
		<link>https://www.chandrikadaily.com/kumarasan-99-deathanniversary.html</link>
					<comments>https://www.chandrikadaily.com/kumarasan-99-deathanniversary.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 16 Jan 2023 07:09:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kumaranaasaan]]></category>
		<category><![CDATA[POET]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232950</guid>

					<description><![CDATA[മലയാളത്തിന്റെ കവിത്രയങ്ങളിലൊരാള്&#x200d;.]]></description>
										<content:encoded><![CDATA[<p>ക്ഷിതിയിലഹഹ! മര്&#x200d;ത്യ ജീവിതം<br />
പ്രതിജനഭിന്ന വിചിത്ര മാര്&#x200d;ഗ്ഗമാം<br />
പ്രതിനവരസമാ,മതോര്&#x200d;ക്കുകില്&#x200d;<br />
കൃതികള്&#x200d; മനുഷ്യ കഥാനു ഗായികള്&#x200d;!</p>
<p>മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ ലീലയിലെ ഈ വരികള്&#x200d; എന്നും എളുത്തുകാര്&#x200d;ക്ക് മാത്രമല്ല, ഓരോ മനുഷ്യനും പ്രസക്തമായതാണ്. ലീല എന്ന കാവ്യം എഴുതാന്&#x200d; തനിക്ക് പ്രചോദനമായത് ലൈല മജ്‌നു എന്ന പേര്&#x200d;ഷ്യന്&#x200d; കഥയാണെന്ന് ആശാന്&#x200d; തന്നെ പറഞ്ഞിട്ടുണ്ട്. ലീലക്ക് പുറമെ, നളിനി ,ചണ്ഡാലഭിക്ഷുകി, വീണപൂവ്, ദുരവസ്ഥ, പ്രരോദനം, കരുണ, ചിന്താവിഷ്ടയായ സീത തുടങ്ങിയവയാണ് കുമാരനാശാന്റെ കൃതികള്&#x200d;. ഇവയെല്ലാം വിഖ്യാതമാണ്. ആശാന്റെ ഓരോ വരികളും വാക്കുകളും ഇന്നും മലയാളഭാഷക്ക് അന്യൂനമായ സംഭാവനയാണ്. അവയുടെ ഭാഷാഭംഗിയും ആശയഗാംഭീര്യവും എന്നും മലയാളിയുടെ മനോസര്&#x200d;ഗഭാവനകളില്&#x200d; തത്തിക്കളിക്കുന്നു. സാഹിത്യശാഖക്ക് പുറമെ പൊതുരംഗത്തും അദ്ദേഹം തന്റേതായ സംഭാവന നല്&#x200d;കിയിരുന്നു. ആശാന്റെ 99-ാം ചരമവാര്&#x200d;ഷികമാണിന്ന്. 1924 ജനുവരി 16ന് ആലപ്പുഴയിലെ പല്ലനയാറ്റില്&#x200d; നടന്ന ബോട്ടപകടമാണ് ആ മഹാമനീഷിയുടെ ജീവിതത്തെ തട്ടിയെടുത്തുകളഞ്ഞത്.<br />
അന്തമില്ലാത്തൊരാഴത്തിലേക്കിതാ<br />
ഹന്ത താഴുന്നു ,താഴുന്നു ഞാനഹോ<br />
എന്ന് പാടിയാണ് കവിയുടെ ജീവിതം കായലോളങ്ങളുടെ ആഴപ്പരപ്പില്&#x200d; അവസാനിക്കുന്നത്. മലയാളത്തിന്റെ കവിത്രയങ്ങളിലൊരാള്&#x200d;. വെറും അമ്പതാം വയസ്സിലാണ് ദുരന്തം കവിയുടെ ജീവിതത്തെ കവര്&#x200d;ന്നെടുക്കുന്നത്. കായിക്കരയില്&#x200d; 1873 ഏപ്രില്&#x200d; 12നാണ് ജനനം. മദ്രാസ് സര്&#x200d;വകലാശാല 1922ലാണ് കവിക്ക് മഹാകവി പട്ടം നല്&#x200d;കുന്നത്. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായും അദ്ദേഹം ശ്രദ്ധനേടി. 1907ലായിരുന്നു &#8216;വീണപൂവെ &#8216;ങ്കില്&#x200d; മരണത്തിന് തൊട്ടുമുമ്പ് 1923ലായിരുന്നു കരുണ യുടെ പിറവി. ആശാന്റെ പേരില്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; തപാല്&#x200d;സ്റ്റാമ്പ് പുറത്തിറക്കിയത് 1973ലാണ്. കേരളത്തിന്റെ നവോത്ഥാനചരിത്രത്തിലെ നാഴികക്കല്ലായ ആ ജീവിതം എന്നെന്നും മലയാളിക്ക് പ്രചോദനമാകുമെന്നതില്&#x200d; സംശയമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kumarasan-99-deathanniversary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നതായി കേരളസാഹിത്യഅക്കാദമി അധ്യക്ഷന്&#x200d; സച്ചിദാനന്ദന്&#x200d;</title>
		<link>https://www.chandrikadaily.com/vizhinjam-poet-sachidanadan.html</link>
					<comments>https://www.chandrikadaily.com/vizhinjam-poet-sachidanadan.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 05 Dec 2022 12:22:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[POET]]></category>
		<category><![CDATA[sachidandan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=225303</guid>

					<description><![CDATA[കെ റെയില്&#x200d; പോലെയുള്ള പദ്ധതിയല്ല വിഴിഞ്ഞം, തുറമുഖവികസനം നമ്മുടെ വാണിജ്യവികസനത്തിനു സഹായകമാണ്'']]></description>
										<content:encoded><![CDATA[<p>വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നതായി സച്ചിദാനന്ദന്&#x200d; . &#8220;കാട് ആദിവാസിക്ക് വീടാണ്; കടല്&#x200d; മുക്കുവനും. വീടും നാടും തമ്മില്&#x200d; തിരഞ്ഞെടുക്കാന്&#x200d; ആരും നിര്&#x200d;ബന്ധിക്ക പ്പെടാതിരിക്കട്ടെ!&#8221;  എന്ന കവി കേരളസാഹിത്യഅക്കാദമി അധ്യക്ഷന്&#x200d; സച്ചിദാനന്ദന്റെ പോസ്റ്റിന് ജോണ്&#x200d; ജെയിംസിന് ഇട്ട കമന്റിലാണ് വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നതായി സച്ചിദാനന്ദന്&#x200d; വ്യക്തമാക്കിയത്.</p>
<p>&#8216;നമ്മുടെ ദുരന്തം നാം എല്ലാം വിപരീത ദ്വന്ദ്വങ്ങള്&#x200d;-യശിമൃശലെ ആയി കാണുന്നു എന്നതാണ്. നമുക്കു ശിളൃമേെൃൗരൗേൃല വികസിപ്പിക്കാതെ ഒരടി മുന്നോട്ടു പോകാന്&#x200d; കഴിയില്ല, എന്നും ഗള്&#x200d;ഫും യൂറോപ്പും അമേരിക്കയുമൊന്നും നമ്മുടെ ചെറുപ്പക്കാര്&#x200d;ക്ക് തൊഴില്&#x200d; നല്&#x200d;കുകയില്ല. അതെ സമയം ലോലമായ നമ്മുടെ പരിസ്ഥിതിയും നമ്മുടെ കീഴാളജനതയുടെ ഉപജീവനമാര്&#x200d;ഗ്ഗങ്ങളും &#8211; അവര്&#x200d; നമ്മെക്കൂടി സംരക്ഷിക്കുന്നവരാണ്- സംരക്ഷിക്കുകയും വേണം. ഇത് എങ്ങിനെ കഴിയും എന്നതിനെക്കുറിച്ച് ചര്&#x200d;ച്ച ചെയ്യാന്&#x200d; ആര്&#x200d;ക്കും താത്പര്യം കാണുന്നില്ല. ജോലികള്&#x200d; ൂൗീമേശേീി വിളിച്ചു ഏറ്റവും കുറഞ്ഞ തുകയ്ക്ക് നല്&#x200d;കുക എല്ലാ സര്&#x200d;ക്കാരുകളും ചെയ്യുന്നതാണ്. കെ റെയില്&#x200d; പോലെയുള്ള പദ്ധതിയല്ല വിഴിഞ്ഞം, തുറമുഖവികസനം നമ്മുടെ വാണിജ്യവികസനത്തിനു സഹായകമാണ്, നൂറ്റാണ്ടുകളുടെ മുന്&#x200d; ചരിത്രം ഇവിടെ ഓര്&#x200d;ക്കുകയും ചെയ്യാം. ഞാന്&#x200d; മനസ്സിലാക്കുന്നത് അദാനി സ്വയം തന്നെ കൂടുതല്&#x200d; ലാഭകരമായ പദ്ധതികള്&#x200d; ലഭിച്ചതിനാല്&#x200d; ഇതില്&#x200d; നിന്ന് തലയൂരാന്&#x200d; മാര്&#x200d;ഗ്ഗം ആരായുകയാണ് എന്നാണു.</p>
<p>മീന്&#x200d;പിടുത്തക്കാരുടെ അവകാശം പൂര്&#x200d;ണ്ണമായും ന്യായമായിരിക്കെത്തന്നെ, അത് അനുവദിക്കുമ്പോള്&#x200d; തന്നെ, അധോഘടന വികസിപ്പിക്കാനുള്ള മാര്&#x200d;ഗ്ഗങ്ങള്&#x200d; ആരായുകയും വേണം. ഇതില്&#x200d; ഒരു റശഹലാാമ തീര്&#x200d;ച്ചയായും ഉണ്ട്, പക്ഷെ അതിനെ ീെയലൃ ആയി നേരിട്ടേ പറ്റൂ. പാതി വഴിക്കു പണി നിര്&#x200d;ത്തി ദരിദ്രരായ നമ്മെ പറ്റിച്ചു അദാനിയെ ഓടിപ്പോകാന്&#x200d; സമ്മതിക്കണമോ എന്ന കാര്യവും പരിഗണന അര്&#x200d;ഹിക്കുന്നുണ്ട്. വികസനം, പരിസ്ഥിതി, ജനങ്ങളുടെ പാര്&#x200d;പ്പിടവും തൊഴിലും സംരക്ഷിക്കല്&#x200d;: തുല്യപ്രധാനമായ ഈ വിഷയങ്ങളില്&#x200d; കണ്ണുമടച്ചു ഏതെങ്കിലും തിരഞ്ഞെടുക്കുക എളുപ്പമാണ്. പക്ഷെ നിയോ ലിബറല്&#x200d; സാമ്പത്തിക വ്യവസ്ഥയില്&#x200d; എങ്ങിനെ മൂന്നും സംരക്ഷിച്ചു അതിജീവിക്കാം എന്നതാണ് ഓരോ ജനതയുടെയും മുന്&#x200d;പിലുള്ള പ്രശ്‌നം. ഇത് ഒരു സര്&#x200d;ക്കാര്&#x200d; പ്രശ്‌നമോ, പള്ളിത്തര്&#x200d;ക്കമോ ആയി ചുരുക്കുന്നവര്&#x200d; ഈ സങ്കീര്&#x200d;ണ്ണതകളെ സംബോധന ചെയ്യാന്&#x200d; ശ്രമിക്കുന്നില്ല എന്ന് ഞാന്&#x200d; ഭയപ്പെടുന്നു. ഇതില്&#x200d; ജനങ്ങള്&#x200d;ക്കിടയില്&#x200d;, ഒപ്പം ജനങ്ങളും സര്&#x200d;ക്കാരും തമ്മില്&#x200d;, ആരോഗ്യകരമായ സംവാദം ഉണ്ടാകണം. മുന്&#x200d;വിധികള്&#x200d;ക്ക് നമ്മെ സഹായിക്കാനാവില്ല. സമരത്തില്&#x200d; ന്യായമായ ഒത്തുതീര്&#x200d;പ്പും ഉണ്ടാകണം. വ്യവസ്ഥകള്&#x200d; പാലിക്കപ്പെടണം.&#8217; എന്നാണ് അദ്ദേഹത്തിന്റെ കമന്റിന്റെ പൂര്&#x200d;ണരൂപം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vizhinjam-poet-sachidanadan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുറപ്പെട്ടുപോയ വാക്ക്</title>
		<link>https://www.chandrikadaily.com/the-word-that-went-out.html</link>
					<comments>https://www.chandrikadaily.com/the-word-that-went-out.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 04 Nov 2022 15:11:32 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[POET]]></category>
		<category><![CDATA[T P RAJEEV]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220601</guid>

					<description><![CDATA[ഏതൊരു നോവലും കവിതയോടടുക്കുന്നത്, അത് അതിന്റെ ദേശം മുറിച്ചുപായുമ്പോഴാണ്. മുറിച്ചുപാഞ്ഞ്, അത് വായിക്കുന്നവന്റെ സ്വന്തം ദേശമായി അടയാളപ്പെടുമ്പോഴാണ്. ആന്തരികവും ബാഹ്യവുമായ സംഘര്&#x200d;ഷഭൂമികയിലൂടെ നീന്തിയാണ് കവി വാക്കില്&#x200d;നിന്നും സ്വയം ബഹിഷ്‌കൃതനാകുന്നത്]]></description>
										<content:encoded><![CDATA[<p><strong>മധുശങ്കര്&#x200d; മീനാക്ഷി</strong></p>
<p>ആധുനിക കവിതയുടെ ക്ഷോഭിക്കുന്ന മുഖമായിരുന്നു അന്തരിച്ച ടി.പി രാജീവന്&#x200d;. ആഗോള കാവ്യരംഗത്ത് മലയാളത്തിന് അര്&#x200d;ഹമായ സ്ഥാനം കണ്ടെത്തിത്തന്ന കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. മലയാളത്തിലും ഇംഗ്ലീഷിലും വാക്കുകള്&#x200d;കൊണ്ടല്ല, വികാരം കൊണ്ട്, വിവേകം കൊണ്ട്, തനതായ വീക്ഷണം കൊണ്ട് ടി.പി രാജീവന്&#x200d; കവിതയെ തൊട്ടു. ചിലപ്പോള്&#x200d; മുറിവേല്&#x200d;പ്പിച്ചു. മറ്റു ചിലപ്പോള്&#x200d; കവിതയില്&#x200d;നിന്നും പുറത്തുമാറി സ്വയം അരുളപ്പെട്ടു. മലയാളത്തില്&#x200d; ടി.പി എന്ന രണ്ടക്ഷരം കൊണ്ട് രാജീവന്&#x200d; തീര്&#x200d;ത്ത മാന്ത്രികത, ഇംഗ്ലീഷ് കവിതകളില്&#x200d; തച്ചംപൊയില്&#x200d; രാജീവന്&#x200d; എന്ന ഇലാബൊറേറ്റഡ് തൂലികയിലൂടെ പലപ്പോഴും ബ്ലാക് മാജിക്കിലേയ്ക്ക് തെന്നിമാറുന്നത് അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. ബ്ലാക് മാജിക് ഒരിക്കലും ഇലാബൊറേറ്റഡ് അല്ല. ഈ വൈരുദ്ധ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ രാജീവന്&#x200d; ചിരിച്ചു. പാലേരിമാണിക്യത്തിലൂടെയാണ് ടി.പി രാജീവന്&#x200d; കവിതയുടെ വരമ്പ് ചാടിക്കടക്കുന്നത്. കവിത വായിക്കാത്തവര്&#x200d;ക്കുവേണ്ടിയുള്ള കവിതയായി ആ നോവല്&#x200d; മാറി. പിന്നീട് സിനിമയായപ്പോഴും ദേശക്കുറിവരച്ച് പാലേരിയുടെ നോവായി മാണിക്യം വിസ്മയിപ്പിച്ചു. ഒരു നല്ല കവിക്കേ നല്ല നോവല്&#x200d; എഴുതാന്&#x200d; കഴിയൂ എന്നതിന് ഉദാഹരണമായിരുന്നു ആ കൃതി.</p>
<p>ഏതൊരു നോവലും കവിതയോടടുക്കുന്നത്, അത് അതിന്റെ ദേശം മുറിച്ചുപായുമ്പോഴാണ്. മുറിച്ചുപാഞ്ഞ്, അത് വായിക്കുന്നവന്റെ സ്വന്തം ദേശമായി അടയാളപ്പെടുമ്പോഴാണ്. ആന്തരികവും ബാഹ്യവുമായ സംഘര്&#x200d;ഷഭൂമികയിലൂടെ നീന്തിയാണ് കവി വാക്കില്&#x200d;നിന്നും സ്വയം ബഹിഷ്‌കൃതനാകുന്നത്. ബഹിഷ്‌കൃതന് തിരിച്ചുവരാന്&#x200d; അവകാശമുണ്ട്. പുറപ്പെട്ടുപോകുന്നവനും തിരിച്ചുവരാന്&#x200d; അവകാശമുണ്ട്. അങ്ങനെ തിരിച്ചുവരുമ്പോള്&#x200d; കൈക്കുടന്നയില്&#x200d; മധുരം പ്രതീക്ഷിക്കണം. ദൂരയാത്രകഴിഞ്ഞ് തിരിച്ചുവരുമ്പോളങ്ങനെയാണ്. പാലാഴി കടയുമ്പോഴും അങ്ങനെയാണ്. ആസ്വാദകന്റെ കണ്ണ് കടഞ്ഞെടുത്ത ആ അമൃതിലാണ്. ജീവിതത്തില്&#x200d; ഇത്തരം പല പുറപ്പെട്ടുപോകലുകള്&#x200d; ടി.പി രാജീവനും നടത്തേണ്ടിവന്നിട്ടുണ്ട്. കാവ്യലോകത്തെ ആന്തരികമായ സംഘര്&#x200d;ഷങ്ങളില്&#x200d; നീന്തി ആത്മബോധം കൈവരിച്ചുകൊണ്ടാണ് ഓരോ പുറപ്പെട്ടുപോകലുകളും തിരിച്ചെത്തിയിട്ടുള്ളത്. ഈ ആത്മബോധം മത്സ്യം എന്ന കവിതയിലുണ്ട്.</p>
<p>&#8216;മണല്&#x200d;ത്തരിയോളം<br />
പോന്നൊരു മത്സ്യം<br />
കടല്&#x200d;ത്തിരയോട്<br />
ഒറ്റയ്ക്ക് പൊരുതിനിന്നു&#8217;.</p>
<p>ഒറ്റയ്ക്കുള്ള ഈ പൊരുതല്&#x200d; രാജീവന്റെ ജീവിതത്തില്&#x200d; ഉടനീളമുണ്ട്. ആ പൊരുതലുകളെ രാഷ്ട്രീയപരമായി തെറ്റിദ്ധരിച്ചവരുണ്ട്. മാറ്റിനിര്&#x200d;ത്തിയവരുണ്ട്. അപ്പോഴൊക്കെയും അവതാരപാതയില്&#x200d; ഒന്നാമനായ മത്സ്യത്തെപ്പോലെ എഴുത്തുവഴിയിലും ഒന്നാമനാണ് ഞാന്&#x200d; എന്ന് ടി.പി രാജീവന്&#x200d; തെളിയിച്ചുകൊണ്ടിരുന്നു. വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി വെളിച്ചപ്പെടുന്നത് തനിക്ക് പറയാനുള്ളതിനേക്കാള്&#x200d;, തന്റെ മുമ്പില്&#x200d; തൊഴുതുനില്&#x200d;ക്കുന്ന വിശ്വാസിയെ കേള്&#x200d;ക്കാനും കൂടിയാണെന്ന സത്യമെടുത്താല്&#x200d; രാജീവന്റെ ഓരോ എഴുത്തിടപെടലുകളും ഈ വര്&#x200d;ത്തമാന ലോകത്തെ വീണ്ടും വീണ്ടും കേള്&#x200d;ക്കാന്&#x200d;കൂടിയായിരുന്നുവെന്ന് പറയേണ്ടിവരും. ഒരാളെത്തന്നെ ഇങ്ങനെ കേള്&#x200d;ക്കുന്നതിനെയാണ് പ്രണയം എന്നു പറയുന്നത്. പ്രണയശതകം എന്ന സമാഹാരത്തിലൂടെ ആ കേള്&#x200d;വിയെ ഒറ്റച്ചരടില്&#x200d; കോര്&#x200d;ക്കുന്നു രാജീവന്&#x200d;. നൂറിതള്&#x200d;പ്പൂവായ് പ്രണയത്തെ പുല്&#x200d;കുന്നു. ഓരോ ഇതളുകളും കൊഴിയാന്&#x200d; വേണ്ടിയാണെന്നുള്ളത് കാലം കാത്തുവെച്ച കല്&#x200d;പനയാണ്.</p>
<p>&#8216;മരിച്ചവന്&#x200d; തിരിച്ചുവരില്ല<br />
എന്നു കരുതിയാല്&#x200d; നിങ്ങള്&#x200d;ക്കുതെറ്റി,<br />
മരിച്ചതുപോലെത്തന്നെ അവര്&#x200d; തിരിച്ചുവരും.<br />
എപ്പോഴാണെന്നുമാത്രം മുന്&#x200d;കൂട്ടി<br />
പറയാന്&#x200d; കഴിയില്ല.<br />
മരണം പോലെത്തന്നെ&#8217;.</p>
<p>മരണാനന്തരം എന്ന കവിത ടി.പി രാജീവന്റെ സ്വന്തം ചരമക്കുറിപ്പായിരുന്നു എന്ന് ഇപ്പോള്&#x200d; തോന്നുന്നു. ചില ചരമക്കുറിപ്പുകള്&#x200d; അങ്ങനെയാണ്. പുറപ്പെട്ടുപോയ നിരവധി വാക്കുകള്&#x200d; അതിലുണ്ടാകും. വികാരംകൊണ്ട് ജീവിതത്തെ അനുനയിക്കാന്&#x200d; സാധിക്കാതെ വരും.</p>
<p>&#8216;നീലയായിക്കഴിഞ്ഞ<br />
എന്റെ ഉടലില്&#x200d;<br />
നീ തിരയുന്ന<br />
ചിരിക്കുന്ന ശലഭമുണ്ടോ<br />
എന്നു നോക്കൂ&#8230;..&#8217;<br />
ഹൊ&#8230; എന്തൊരായുധമാണിത്, മനസ്സിനെ തലങ്ങും വിലങ്ങും മുറിപ്പെടുത്താന്&#x200d; മാത്രം ഇരുതലമൂര്&#x200d;ച്ചയാര്&#x200d;ന്നത്&#8230;! ഒരു കവിയെ ചേര്&#x200d;ത്തുപിടിക്കുമ്പോള്&#x200d; ഇനിയെങ്കിലും മടിക്കുത്തിലൊളിപ്പിച്ച ഇത്തരം ആയുധമുണ്ടോ എന്ന് തപ്പിനോക്കണം. വിട, പ്രിയ ചങ്ങാതീ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-word-that-went-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രശസ്ത കവി ആറ്റൂര്&#x200d; രവിവര്&#x200d;മ്മ അന്തരിച്ചു</title>
		<link>https://www.chandrikadaily.com/poet-atoor-ravivarma-passed-away.html</link>
					<comments>https://www.chandrikadaily.com/poet-atoor-ravivarma-passed-away.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 26 Jul 2019 11:50:54 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[atoor ravivarma]]></category>
		<category><![CDATA[POET]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134416</guid>

					<description><![CDATA[പ്രശസ്ത കവി ആറ്റൂര്&#x200d; രവിവര്&#x200d;മ്മ അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്&#x200d;ദ്ധക്യസഹജമായ അസുഖങ്ങളാല്&#x200d; കഴിഞ്ഞ കുറച്ചു കാലമായി ചികിത്സയിലായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്&#x200d; വച്ചായിരുന്നു അന്ത്യം. തമിഴില്&#x200d; നിന്നടക്കം നിരവധി കൃതികള്&#x200d; വിവര്&#x200d;ത്തനം ചെയ്തിട്ടുണ്ട്. സുന്ദര രാമസ്വാമിയുടേത് മുതല്&#x200d; തമിഴിലെ പുതുതലമുറ കഥാകാരി രാജാത്തി സല്&#x200d;മയുടെ കൃതികള്&#x200d; വരെ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റി. സാഹിത്യ അക്കാദമി ജനറല്&#x200d; കൗണ്&#x200d;സിലില്&#x200d; 2002 മുതല്&#x200d; 2007 വരെ അംഗമായിരുന്നു അദ്ദേഹം. 1996ല്&#x200d; &#8216;ആറ്റൂര്&#x200d; രവിവര്&#x200d;മ്മയുടെ കവിതകള്&#x200d;&#8217; എന്ന കൃതിക്ക് കേരള സാഹിത്യ [&#8230;]]]></description>
										<content:encoded><![CDATA[
<p>പ്രശസ്ത കവി ആറ്റൂര്&#x200d; രവിവര്&#x200d;മ്മ അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്&#x200d;ദ്ധക്യസഹജമായ അസുഖങ്ങളാല്&#x200d; കഴിഞ്ഞ കുറച്ചു കാലമായി ചികിത്സയിലായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്&#x200d; വച്ചായിരുന്നു അന്ത്യം. തമിഴില്&#x200d; നിന്നടക്കം നിരവധി കൃതികള്&#x200d; വിവര്&#x200d;ത്തനം ചെയ്തിട്ടുണ്ട്. സുന്ദര രാമസ്വാമിയുടേത് മുതല്&#x200d; തമിഴിലെ പുതുതലമുറ കഥാകാരി രാജാത്തി സല്&#x200d;മയുടെ കൃതികള്&#x200d; വരെ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റി. </p>



<p>സാഹിത്യ അക്കാദമി ജനറല്&#x200d; കൗണ്&#x200d;സിലില്&#x200d; 2002 മുതല്&#x200d; 2007 വരെ അംഗമായിരുന്നു അദ്ദേഹം. 1996ല്&#x200d; &#8216;ആറ്റൂര്&#x200d; രവിവര്&#x200d;മ്മയുടെ കവിതകള്&#x200d;&#8217; എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. </p>



<p>ആറ്റിക്കുറുക്കിയ വരികളില്&#x200d;, ഒട്ടും ധാരാളിത്തമില്ലാതെ കവിതകളെഴുതി ആറ്റൂര്&#x200d; രവിവര്&#x200d;മ്മ. തൃശ്ശൂരിലെ ആറ്റൂര്&#x200d; എന്ന ഗ്രാമത്തില്&#x200d; 1930 ഡിസംബര്&#x200d; 27ന് കൃഷ്ണന്&#x200d; നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ആറ്റൂര്&#x200d; രവിവര്&#x200d;മ്മ ജനിച്ചത്. മലയാളത്തില്&#x200d; ബിരുദാനന്തരബിരുദം നേടിയ ആറ്റൂര്&#x200d; പിന്നീട് അധ്യാപകനായി. വിവിധ കോളേജുകളില്&#x200d; മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം തൃശ്ശൂരില്&#x200d; വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/poet-atoor-ravivarma-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനുജ അകത്തൂട്ടിന് കേന്ദ്ര സാഹിത്യ  അക്കാദമി പുരസ്‌കാരം; ബാലസാഹിത്യത്തില്&#x200d; മലയത്ത് അപ്പുണ്ണി</title>
		<link>https://www.chandrikadaily.com/anuja-akathoot-and-malayath-appunni-get-central-award.html</link>
					<comments>https://www.chandrikadaily.com/anuja-akathoot-and-malayath-appunni-get-central-award.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 14 Jun 2019 13:05:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[academy award]]></category>
		<category><![CDATA[Anuja Akathoot]]></category>
		<category><![CDATA[Appunni]]></category>
		<category><![CDATA[POET]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130161</guid>

					<description><![CDATA[കൊച്ചി: കേന്ദ്രസാഹിത്യ അക്കാദമിയുടെ 2019 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്&#x200d; പ്രഖ്യാപിച്ചു. എഴുത്തുകാരി അനുജ അകത്തൂട്ടിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്‌കാരം. അമ്മ ഉറങ്ങുന്നില്ല എന്ന കവിത സമാഹാരത്തിനാണ് അമ്പതിനായിരം രൂപയും താമ്ര ഫലകവും അടങ്ങുന്ന പുരസ്‌കാരം. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച &#8216;അമ്മ ഉറങ്ങുന്നില്ല&#8217; കവിത സമാഹാരാത്തില്&#x200d; 32 കവിതകളാണുള്ളത്. ചുരുക്കും വാക്കുകള്&#x200d; കൊണ്ട് കഠോര സത്യധ്വനിപ്പെരുക്കം സൃഷ്ടിക്കുന്ന നല്ല കവിതകളെന്നാണ് അവതാരികയില്&#x200d; ലീലാവതി ടീച്ചറുടെ കുറിപ്പ്. പൊതുവാക്യ സമ്മേളനം, അരോമയുടെ വസ്ത്രങ്ങള്&#x200d; തുടങ്ങിയ കഥാ [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: കേന്ദ്രസാഹിത്യ അക്കാദമിയുടെ 2019 ലെ  ബാലസാഹിത്യ പുരസ്‌കാരങ്ങള്&#x200d; പ്രഖ്യാപിച്ചു. എഴുത്തുകാരി അനുജ അകത്തൂട്ടിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്‌കാരം. അമ്മ ഉറങ്ങുന്നില്ല എന്ന കവിത സമാഹാരത്തിനാണ്  അമ്പതിനായിരം രൂപയും താമ്ര ഫലകവും അടങ്ങുന്ന പുരസ്‌കാരം. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച &#8216;അമ്മ ഉറങ്ങുന്നില്ല&#8217; കവിത സമാഹാരാത്തില്&#x200d; 32 കവിതകളാണുള്ളത്. </p>







<p>ചുരുക്കും വാക്കുകള്&#x200d; കൊണ്ട് കഠോര സത്യധ്വനിപ്പെരുക്കം സൃഷ്ടിക്കുന്ന നല്ല കവിതകളെന്നാണ് അവതാരികയില്&#x200d; ലീലാവതി ടീച്ചറുടെ കുറിപ്പ്. പൊതുവാക്യ സമ്മേളനം, അരോമയുടെ വസ്ത്രങ്ങള്&#x200d; തുടങ്ങിയ കഥാ സമാഹാരങ്ങളും അനുജ അകത്തൂട്ടിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒ.എന്&#x200d;.വി യുവ സാഹിത്യ പുരസ്‌കാരം, വെണ്&#x200d;മണി അവാര്&#x200d;ഡ്, തിരൂര്&#x200d; തുഞ്ചന്&#x200d; സ്മാരക സമിതി പുരസ്‌കാരം, വൈലോപ്പിള്ളി അവാര്&#x200d;ഡ്, ഡോ.അയ്യപ്പപണിക്കര്&#x200d; സ്മാരക കവിത പുരസ്‌കാരം, അറ്റ്ലസ്-കൈരളി കവിത പുരസ്‌കാരം, അങ്കണം പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്&#x200d; നേരത്തെ ലഭിച്ചിരുന്നു. <br>  സാഹിത്യ അക്കാദമി മുന്&#x200d; സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്റെയും എഴുത്തുകാരി നളിനി ബേക്കലിന്റെയും മകളാണ്. കേരള വെറ്റിനറി സര്&#x200d;വകലാശാലയിലെ അസി.പ്രൊഫസര്&#x200d; ഡോ.മുഹമ്മദ് അസ്ലമാണ് ഭര്&#x200d;ത്താവ്. ഡല്&#x200d;ഹി ഇന്ത്യന്&#x200d; അഗ്രികള്&#x200d;ച്ചറല്&#x200d; സ്റ്റാറ്റിസ്റ്റിക്സ് റിസര്&#x200d;ച്ച് ഇന്&#x200d;സ്റ്റിറ്റ്യൂട്ടില്&#x200d; ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്ന അനൂജയ്ക്ക് ഐ.ആര്&#x200d;.എസില്&#x200d;  ഒന്നാം റാങ്കും ലഭിച്ചിരുന്നു.</p>



<p>ബാലസാഹിത്യത്തില്&#x200d; മലയാളത്തില്&#x200d; നിന്ന് മലയത്ത് അപ്പുണ്ണിയ്ക്കാണ് പുരസ്‌കാരം. ബാലസാഹിത്യത്തിന് നല്&#x200d;കിയ സമഗ്രസംഭാവനകള്&#x200d; പരിഗണിച്ചാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവുമാണ് അവാര്&#x200d;ഡ്. ശിശുദിനമായ നവംബര്&#x200d; 14ന് അവാര്&#x200d;ഡുകള്&#x200d; വിതരണം ചെയ്യും.</p>



<p>യുഎ ഖാദര്&#x200d;, ഡോ. കെഎസ് രവി കുമാര്&#x200d;, ഇളവൂര്&#x200d; ശ്രീകുമാര്&#x200d; എന്നിവരായിരുന്നു ബാലസാഹിത്യപുരസ്‌കാര ജൂറി അംഗങ്ങള്&#x200d;. ഡോ. ഗീത പുതുശ്ശേരി, ഡോ. പിഎസ് രാധാകൃഷ്ണന്&#x200d;, ഡോ. നെടുമുടി ഹരികുമാര്&#x200d; എന്നിവരായിരുന്നു യുവപുരസ്‌കാരത്തിന്റെ ജൂറി അംഗങ്ങള്&#x200d;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anuja-akathoot-and-malayath-appunni-get-central-award.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
