<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>police complaint &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/police-complaint/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 09 Jul 2025 05:38:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>police complaint &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കേരള സർവകലാശാല സംഘർഷം; എസ്എഫ്ഐയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ.സിസ തോമസ്</title>
		<link>https://www.chandrikadaily.com/kerala-university-controversy-dr-sisa-thomas-filed-a-complaint-against-the-sfi-to-the-dgp.html</link>
					<comments>https://www.chandrikadaily.com/kerala-university-controversy-dr-sisa-thomas-filed-a-complaint-against-the-sfi-to-the-dgp.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 09 Jul 2025 05:38:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dr. sisa thomas]]></category>
		<category><![CDATA[Kerala University]]></category>
		<category><![CDATA[police complaint]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347085</guid>

					<description><![CDATA[കേരള സർവകലാശാലയിലെ പോരിനിടെ എസ്എഫ്ഐയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ. സിസ തോമസ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും, സർവകലാശാലയിലെ വസ്തുവകകൾക്കും ഉപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയെന്നും പരാതിയിൽ പറയുന്നു. കുറ്റക്കാരെ കണ്ടെത്തി മേൽനടപടികൾ സ്വീകരിക്കണമെന്നും സിസ തോമസ് പരാതിയിൽ വ്യക്തമാക്കി. സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്. കേരള സർവകലാശാല ആസ്ഥാനത്തെ കവാടം തള്ളിത്തുറന്ന പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു. പിന്നീട് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>കേരള സർവകലാശാലയിലെ പോരിനിടെ എസ്എഫ്ഐയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ. സിസ തോമസ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും, സർവകലാശാലയിലെ വസ്തുവകകൾക്കും ഉപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയെന്നും പരാതിയിൽ പറയുന്നു. കുറ്റക്കാരെ കണ്ടെത്തി മേൽനടപടികൾ സ്വീകരിക്കണമെന്നും സിസ തോമസ് പരാതിയിൽ വ്യക്തമാക്കി.</p>
<p>സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്. കേരള സർവകലാശാല ആസ്ഥാനത്തെ കവാടം തള്ളിത്തുറന്ന പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു. പിന്നീട് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് ഉണ്ടായത്.</p>
<p>അതേസമയം, കേരള സർവകലാശാല രജിസ്ട്രാർ കെ എസ്. അനിൽകുമാറിനെതിരെ സിസ തോമസ് നോട്ടീസ് നൽകി. കെ എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുതെന്നാണ് നോട്ടീസ്. സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു. രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാൽ അച്ചടക്ക നടപടി എടുക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകി. സിൻഡിക്കേറ്റ് യോഗം അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വിസി. ഇന്നലെയാണ് അനിൽ കുമാറിന് നോട്ടീസ് നൽകിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-university-controversy-dr-sisa-thomas-filed-a-complaint-against-the-sfi-to-the-dgp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം&#8217;; പരാതിയുമായി നിര്‍മാതാവ്</title>
		<link>https://www.chandrikadaily.com/you-have-to-pay-to-review-a-movie-producer-files-complaint.html</link>
					<comments>https://www.chandrikadaily.com/you-have-to-pay-to-review-a-movie-producer-files-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 17 Jun 2025 04:55:37 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[film]]></category>
		<category><![CDATA[paid review]]></category>
		<category><![CDATA[police complaint]]></category>
		<category><![CDATA[Review]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344904</guid>

					<description><![CDATA[‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ് വിപിൻദാസ് ആണ് പരാതി നൽകിയത്]]></description>
										<content:encoded><![CDATA[<p>ഓൺലൈൻ സിനിമ നിരൂപകനെതിരെ പൊലീസിൽ പരാതി നൽകി നിർമാതാവ്. സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ് വിപിൻദാസ് ആണ് പരാതി നൽകിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.</p>
<p>പണം നൽകിയില്ലെങ്കിൽ സിനിമയെക്കുറിച്ച് മോശം റിവ്യൂ നൽകുമെന്ന് നിർമാതാവിനെയും സിനിമയുടെ അണിയറപ്രവർത്തകരെയും ഓൺലൈൻ സിനിമ നിരൂപകൻ വിളിച്ച് അറിയിച്ചു. എന്നാൽ പണം നൽകാൻ തയാറായില്ല. തുടർന്ന് സിനിമയെക്കുറിച്ച് മോശം റിവ്യൂ ഇടുകയും ചെയ്തു. പിന്നാലെയാണ് പൊലീസിനെ സമീപിച്ചത്. സിനിമയുടെ പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിൽ ആയതിനാൽ അവിടെയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.</p>
<p>തിരുവനന്തപുരം സ്വദേശിയായ നിരൂപകനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പണം ചോദിച്ചതിന്റെ ഫോൺ സംഭാഷണം അടക്കം പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് നിർമാതാക്കൾ ഉൾപ്പെടെ അറിയിച്ചിരിക്കുന്നത്. തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.</p>
<p>അനശ്വര രാജന്&#x200d;, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന്&#x200d; ജ്യോതിര്&#x200d;,നോബി,മല്ലിക സുകുമാരന്&#x200d; എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്&#x200d; തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്&#x200d;’. ‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യൂ ബി ടി എസ് പ്രൊഡക്ഷന്&#x200d;സ്, തെലുങ്കിലെ പ്രശസ്ത നിര്&#x200d;മ്മാണ കമ്പനിയായ ഷൈന്&#x200d; സ്‌ക്രീന്&#x200d;സ് സിനിമയുമായി സഹകരിച്ച് വിപിന്&#x200d; ദാസ്,സാഹു ഗാരപാട്ടി എന്നിവര്&#x200d; ചേര്&#x200d;ന്ന് നിര്&#x200d;മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കര്&#x200d; നിര്&#x200d;വ്വഹിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/you-have-to-pay-to-review-a-movie-producer-files-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുൻഭാര്യ എലിസബത്തിനും യൂട്യൂബര്&#x200d; അജു അലക്‌സിനുമെതിരെ പൊലീസില്&#x200d; പരാതി നല്&#x200d;കി ബാല</title>
		<link>https://www.chandrikadaily.com/bala-files-police-complaint-against-ex-wife-elizabeth-and-youtuber-aju-alex.html</link>
					<comments>https://www.chandrikadaily.com/bala-files-police-complaint-against-ex-wife-elizabeth-and-youtuber-aju-alex.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 15 Mar 2025 13:01:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor bala]]></category>
		<category><![CDATA[ex wife]]></category>
		<category><![CDATA[police complaint]]></category>
		<category><![CDATA[yutuber]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334075</guid>

					<description><![CDATA[കൊച്ചി: മുന്&#x200d; പങ്കാളി എലിസബത്തിനും യൂട്യൂബര്&#x200d; അജു അലക്‌സിനുമെതിരെ പരാതിയുമായി നടന്&#x200d; ബാല. സമൂഹമാധ്യമങ്ങള്&#x200d; വഴി തന്നെ തുടര്&#x200d;ച്ചയായി അപമാനിക്കുന്നുവെന്നും അപവാദ പ്രചാരണം നടത്തുവെന്നും ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്&#x200d;ക്കാണ് പരാതി നല്&#x200d;കിയത്. ബാലയുടെ ഭാര്യ കോകിലയും പൊലീസില്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ട്. ബാലയുടെ വക്കീലും കരൾ ദാനം ചെയ്ത ജേക്കബും കൂടെയുണ്ടായിരുന്നു. കുറച്ചേറെ ദിവസങ്ങളായി ബാലയുടെ പക്കൽ നിന്നും വിവാഹജീവിതം നയിച്ച നാളുകളിൽ അനുഭവിച്ച തിക്താനുഭവങ്ങൾ വിവരിച്ചു കൊണ്ട് എലിസബത്തന് ഉദയൻ ഫേസ്ബുക്ക് വീഡിയോകൾ പോസ്റ്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: മുന്&#x200d; പങ്കാളി എലിസബത്തിനും യൂട്യൂബര്&#x200d; അജു അലക്‌സിനുമെതിരെ പരാതിയുമായി നടന്&#x200d; ബാല. സമൂഹമാധ്യമങ്ങള്&#x200d; വഴി തന്നെ തുടര്&#x200d;ച്ചയായി അപമാനിക്കുന്നുവെന്നും അപവാദ പ്രചാരണം നടത്തുവെന്നും ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്&#x200d;ക്കാണ് പരാതി നല്&#x200d;കിയത്. ബാലയുടെ ഭാര്യ കോകിലയും പൊലീസില്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ട്.</p>
<p>ബാലയുടെ വക്കീലും കരൾ ദാനം ചെയ്ത ജേക്കബും കൂടെയുണ്ടായിരുന്നു. കുറച്ചേറെ ദിവസങ്ങളായി ബാലയുടെ പക്കൽ നിന്നും വിവാഹജീവിതം നയിച്ച നാളുകളിൽ അനുഭവിച്ച തിക്താനുഭവങ്ങൾ വിവരിച്ചു കൊണ്ട് എലിസബത്തന് ഉദയൻ ഫേസ്ബുക്ക് വീഡിയോകൾ പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.</p>
<p>സോഷ്യല്&#x200d; മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തുകയാണ്. അജു അലക്‌സിന് 50 ലക്ഷം രൂപ നല്&#x200d;കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് അജ്ഞാത ഫോണ്&#x200d; കോള്&#x200d; വന്നിരുന്നു. പണം നല്&#x200d;കാത്തതാണ് അപവാദപ്രചാരണത്തിന് പിന്നിലെന്നും ഇരുവരും ചേര്&#x200d;ന്ന് തന്നെ ബ്ലാക്ക് മെയില്&#x200d; ചെയ്യുകയാണെന്നും ബാല പൊലീസില്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; വ്യക്തമാക്കുന്നു.</p>
<p>കഴിഞ്ഞ ദിവസം ബാലയുടെ ഭാര്യ കോകില എലിസബത്തിനെതിരെ സംസാരിച്ചു കൊണ്ട് രംഗത്തു വരികയും, ഇതിനെതിരെ എലിസബത്ത് മറുപടി വീഡിയോ പോസ്റ്റ് ചെയ്യുകയുമുണ്ടായി. തങ്ങളുടെ പക്കൽ തെളിവുണ്ട് എന്ന നിലയിലായിരുന്നു കോകിലയുടെ ആരോപണങ്ങൾ. എലിസബത്തിന്റെ സഹോദരനുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ട് എന്ന് അവകാശപ്പെടുന്ന ഏതാനും കടലാസുകൾ കയ്യില്പിടിച്ചു കൊണ്ടായിരുന്നു കോകിലയുടെ അവതരണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bala-files-police-complaint-against-ex-wife-elizabeth-and-youtuber-aju-alex.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>CPM ലോക്കൽ സെക്രട്ടറിയുടെ കൊലവിളി പ്രസംഗം., പരാതി നൽകി യൂത്ത് ലീഗ്</title>
		<link>https://www.chandrikadaily.com/killing-speech-of-cpim-local-secretary-the-youth-league-filed-a-complaint.html</link>
					<comments>https://www.chandrikadaily.com/killing-speech-of-cpim-local-secretary-the-youth-league-filed-a-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 27 Dec 2024 12:49:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ariyil shukoor]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<category><![CDATA[police complaint]]></category>
		<category><![CDATA[speech]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323517</guid>

					<description><![CDATA[കൊയിലാണ്ടി: തിക്കോടി കുറ്റിവയൽ പ്രദേശത്ത് പ്രതിഷേധ പരിപാടിക്കിടെ കൊലവിളി പ്രസംഗം നടത്തിയ സി.പി..എം തിക്കോടി ലോക്കൽ സെക്രട്ടറി കളത്തിൽ ബിജുവിനെതിരെ നിയോജകമണ്ഡലം യൂത്ത് ലീഗ് പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ച പാർട്ടിയുടെ കുറ്റിവയൽ ബ്രാഞ്ച് കമ്മിറ്റി പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഉയർത്തിയ കൊടികൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രകടനം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് രക്തസാക്ഷി അരിയിൽ ഷുകൂറിന്റെ കൊലപാതകത്തെ ഓർമ്മപ്പെടുത്തി കൊലപാതകങ്ങളെയും അക്രമങ്ങളെയും മഹത്വവൽക്കരിച്ച് കളത്തിൽ ബിജു കൊലവിളി പ്രസംഗം നടത്തിയത്. പ്രസ്ഥാനത്തിന്റെ നേരെ വന്നാൽ ഷുകൂറിന്റെ ഗതിയായിരിക്കുമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊയിലാണ്ടി: തിക്കോടി കുറ്റിവയൽ പ്രദേശത്ത് പ്രതിഷേധ പരിപാടിക്കിടെ കൊലവിളി പ്രസംഗം നടത്തിയ സി.പി..എം തിക്കോടി ലോക്കൽ സെക്രട്ടറി കളത്തിൽ ബിജുവിനെതിരെ നിയോജകമണ്ഡലം യൂത്ത് ലീഗ് പരാതി നൽകി.</p>
<p>കഴിഞ്ഞ ഞായറാഴ്ച പാർട്ടിയുടെ കുറ്റിവയൽ ബ്രാഞ്ച് കമ്മിറ്റി പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഉയർത്തിയ കൊടികൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രകടനം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് രക്തസാക്ഷി അരിയിൽ ഷുകൂറിന്റെ കൊലപാതകത്തെ ഓർമ്മപ്പെടുത്തി കൊലപാതകങ്ങളെയും അക്രമങ്ങളെയും മഹത്വവൽക്കരിച്ച് കളത്തിൽ ബിജു കൊലവിളി പ്രസംഗം നടത്തിയത്.</p>
<p>പ്രസ്ഥാനത്തിന്റെ നേരെ വന്നാൽ ഷുകൂറിന്റെ ഗതിയായിരിക്കുമെന്ന് ഭീഷണിയോടെയും സമാധാന അന്തരീക്ഷത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കുന്ന തിക്കോടി പ്രദേശത്ത് ബോധപൂർവ്വം സംഘർഷങ്ങൾ സൃഷ്ടിക്കാൻ ആഹ്വാനം നൽകുന്ന തരത്തിലുമായിരുന്നു ബിജുവിന്റെ പ്രകോപനപരമായ പ്രസംഗം.<br />
ഷുകൂർ വധത്തിൽ സിപിഐമ്മിന്റെ പങ്ക് വ്യക്തമാണ് എന്ന് തെളിയിക്കുന്നതാണ് ലോക്കൽ സെക്രട്ടറിയുടെ പ്രസംഗം.</p>
<p>ഷുകൂർ കേസിൽ തന്നെ കുറ്റവിമുക്തനാക്കാൻ കോടതിയെ സമീപിച്ച പി ജയരാജനും പാർട്ടിയും കൊലപാതകത്തിൽ പങ്കില്ല എന്ന നുണകൾ ആവർത്തിക്കുമ്പോഴാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന തരത്തിലും അത് സമ്മതിക്കുന്ന തരത്തിലും ലോക്കൽ സെക്രട്ടറിയുടെ കൊലവിളി പ്രസംഗം പുറത്തുവരുന്നത്.</p>
<p>മനുഷ്യ ജീവനുകളെ മൃഗങ്ങളെക്കാൾ ക്രൂരതയോടെ വേട്ടയാടി കൊലപ്പെടുത്തുന്ന കാടത്തത്തെ ഒരു പ്രത്യയശാസ്ത്രം കൊണ്ടും ന്യായീകരിക്കാൻ പറ്റുന്നതല്ല. പ്രത്യയശാസ്ത്രത്തിലെ മാനവിക ചോർന്നുപോയ വെറും ക്രിമിനൽ സംഘമായി സി പി ഐ എം മാറിയിരിക്കുകയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രക്തസാക്ഷി ഷുകൂറിനെ അവഹേളിച്ച് കൊണ്ടും അതിനെ ന്യായീകരിച്ചും തിക്കോടി ലോക്കൽ സെക്രട്ടറി നടത്തിയ കൊലവിളി പ്രസംഗം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/killing-speech-of-cpim-local-secretary-the-youth-league-filed-a-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൈംഗികാതിക്രമ ആരോപണം; സിദ്ദിഖിനെതിരെ പരാതി നല്&#x200d;കി നടി</title>
		<link>https://www.chandrikadaily.com/allegation-of-sexual-assault-the-actress-filed-a-complaint-against-siddique.html</link>
					<comments>https://www.chandrikadaily.com/allegation-of-sexual-assault-the-actress-filed-a-complaint-against-siddique.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 27 Aug 2024 16:19:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AMMA]]></category>
		<category><![CDATA[news]]></category>
		<category><![CDATA[police complaint]]></category>
		<category><![CDATA[SIGHIQUE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307674</guid>

					<description><![CDATA[ആരോപണത്തില്&#x200d; നടിക്കെതിരെയും സിദ്ദിഖ് പരാതി നല്&#x200d;കിയിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>നടൻ സിദ്ദിഖ് ലൈംഗികാതിക്രമം നടത്തിയെന്ന് നടി പൊലീസിൽ പരാതി നൽകി. ഡി ജി പിക്ക് ഇമെയിൽ മുഖേനെയാണ് പരാതി നൽകിയത്. പരാതി പ്രത്യേക സംഘത്തിന് കൈമാറും. 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു.</p>
<p>ആരോപണത്തില്&#x200d; നടിക്കെതിരെയും സിദ്ദിഖ് പരാതി നല്&#x200d;കിയിട്ടുണ്ട്. ആരോപണത്തിന് പിന്നില്&#x200d; പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതില്&#x200d; ആവശ്യപ്പെടുന്നത്. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നല്&#x200d;കിയത്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോള്&#x200d; മാത്രമാണ്. ആരോപണള്&#x200d;ക്ക് പിന്നില്&#x200d; നിക്ഷിപ്ത താത്പര്യമാണെന്നും പരാതിയില്&#x200d; സിദ്ദിഖ് ആരോപിച്ചിരുന്നു.</p>
<p>യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിന്&#x200d;റെ രാജി. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് യുവ നടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വന്നത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ &#x200d;രാജിവയ്ക്കുന്നു എന്നാണ് സിദ്ദിഖ് അമ്മക്ക് അയച്ച കത്തിലുള്ളത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/allegation-of-sexual-assault-the-actress-filed-a-complaint-against-siddique.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൈംഗികാരോപണം; നടിക്കെതിരെ പരാതി നൽകി സിദ്ദിഖ്</title>
		<link>https://www.chandrikadaily.com/sexual-assault-siddique-filed-a-complaint-against-the-actress.html</link>
					<comments>https://www.chandrikadaily.com/sexual-assault-siddique-filed-a-complaint-against-the-actress.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 26 Aug 2024 06:44:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[police complaint]]></category>
		<category><![CDATA[sexual abuse case]]></category>
		<category><![CDATA[sidhique]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307373</guid>

					<description><![CDATA[ഡിജിപിക്കാണ് സിദ്ദിഖ് പരാതി നൽകിയത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവനടിക്കെതിരെ പൊലീസിൽ പരാതി നൽകി നടൻ സിദ്ദിഖ്. ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണമാണ് നടി ഉന്നയിക്കുന്നതെന്നും ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.</p>
<p>ഡിജിപിക്കാണ് സിദ്ദിഖ് പരാതി നൽകിയത്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോൾ മാത്രമാണ്. ‌‌ആരോപണൾക്ക് പിന്നിൽ നിക്ഷിപ്‌ത താത്പര്യമാണെന്നും പരാതിയിൽ സിദ്ദിഖ് ആരോപിച്ചു.</p>
<p>നടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെ ഇന്നലെ സിദ്ദിഖ് &#8216;അമ്മ&#8217; ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു. യുവനടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നും നടി പറഞ്ഞിരുന്നു. പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യൽ മീഡിയ വഴിയാണ് പരിചയം. പിന്നീട്, ഒരു സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മാസ്കറ്റ് ഹോട്ടലിൽ ചർച്ചക്ക് വിളിച്ചു. അന്ന് 21 വയസ്സുള്ള തന്നോട് മോളേ&#8230; എന്ന് വിളിച്ചാണ് സമീപിച്ചത്. അവിടെ പോയപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്.</p>
<p>2019ല്&#x200d; തന്നെ ഇക്കാര്യം പൊതു സമൂഹത്തില്&#x200d; തുറന്നുപറഞ്ഞിട്ടുണ്ടെന്നും രേവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്&#x200d; നിന്നും മാറ്റി നിര്&#x200d;ത്തപ്പെട്ടെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തിരുന്നു. സിദ്ദിഖ് ഇപ്പോള്&#x200d; പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവര്&#x200d; പറഞ്ഞു. തന്റെ സമ്മതമില്ലാതെ ഉപദ്രവിച്ചയാളാണ് സിദ്ദിഖ്. അയാള്&#x200d; നമ്പര്&#x200d; വണ്&#x200d; ക്രിമിനലാണ്. സ്വയം കണ്ണാടി നോക്കിയാല്&#x200d; അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sexual-assault-siddique-filed-a-complaint-against-the-actress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയോധ്യ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം; പരാതി നല്&#x200d;കി വി ഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/fake-propaganda-related-to-ayodhya-consecration-ceremony-vd-satheesan-filed-a-complaint.html</link>
					<comments>https://www.chandrikadaily.com/fake-propaganda-related-to-ayodhya-consecration-ceremony-vd-satheesan-filed-a-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 15 Jan 2024 10:45:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[police complaint]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287990</guid>

					<description><![CDATA['യഥാര്&#x200d;ത്ഥ രാമന്&#x200d; സുന്നത്ത് ചെയ്തിരുന്നു, അഞ്ച് നേരവും നിസ്‌കരിക്കുന്നവനായിരുന്നു ഗാന്ധിയുടെ രാമന്&#x200d;' എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞുവെന്ന രീതിയില്&#x200d; 'നമോ എഗെയിന്&#x200d; മോദിജി' എന്ന ഫേസ്ബുക്ക് പേജില്&#x200d; പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെയാണ് പരാതി നല്&#x200d;കിയത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തന്റെ പേരില്&#x200d; പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d;. താന്&#x200d; പറയാത്ത കാര്യങ്ങള്&#x200d; പ്രചരിപ്പിക്കുന്നത് മതസ്പര്&#x200d;ദ്ധ വളര്&#x200d;ത്താനും ഉദ്ദേശിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ അപകീര്&#x200d;ത്തിപ്പെടുത്തുന്നതും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റ് പ്രസിദ്ധീകരിച്ചവര്&#x200d;ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വി.ഡി. സതീശന്&#x200d; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്&#x200d;കിയിട്ടുണ്ട്.</p>
<p>&#8216;യഥാര്&#x200d;ത്ഥ രാമന്&#x200d; സുന്നത്ത് ചെയ്തിരുന്നു, അഞ്ച് നേരവും നിസ്‌കരിക്കുന്നവനായിരുന്നു ഗാന്ധിയുടെ രാമന്&#x200d;&#8217; എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞുവെന്ന രീതിയില്&#x200d; &#8216;നമോ എഗെയിന്&#x200d; മോദിജി&#8217; എന്ന ഫേസ്ബുക്ക് പേജില്&#x200d; പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെയാണ് പരാതി നല്&#x200d;കിയത്. വി ഡി സതീശന്റെ ഫോട്ടോ വെച്ചാണ് പ്രചാരണം. വസ്തുതാ വിരുദ്ധമായ പോസ്റ്റിലെ ഉള്ളടക്കം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും മതസ്പര്&#x200d;ദ്ധ വളര്&#x200d;ത്താനും ഉദ്ദേശിച്ചാണെന്നും പോസ്റ്റ് പ്രസിദ്ധീകരിച്ചവര്&#x200d;ക്കെതിരെ നടപടി എടുക്കണമെന്നും വി ഡി സതീശന്&#x200d; ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-propaganda-related-to-ayodhya-consecration-ceremony-vd-satheesan-filed-a-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
