<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>police man &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/police-man/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 18 Dec 2024 06:10:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>police man &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കമാന്&#x200d;ഡോ വിനീതിന്റെ മരണം; ഉദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചെന്ന് സഹപ്രവര്&#x200d;ത്തകര്&#x200d;</title>
		<link>https://www.chandrikadaily.com/death-of-commando-vineet-colleagues-said-that-harassment-by-officers-led-to-suicide.html</link>
					<comments>https://www.chandrikadaily.com/death-of-commando-vineet-colleagues-said-that-harassment-by-officers-led-to-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 18 Dec 2024 06:10:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[police man]]></category>
		<category><![CDATA[vineeth death]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322230</guid>

					<description><![CDATA[കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിന്റെ നേതൃത്വത്തിലുള്ള സംഘം അരീക്കോട് ക്യാമ്പിലെത്തി മൊഴി രേഖപ്പെടുത്തി.
]]></description>
										<content:encoded><![CDATA[<p>അരീക്കോട് എസ് ഒ ജി ക്യാമ്പിലെ കമാന്&#x200d;ഡോ ഹവില്&#x200d;ദാര്&#x200d; വിനീത് ആത്മഹത്യ ചെയ്ത സംഭവത്തില്&#x200d; അന്വേഷണ സംഘത്തിന് മുന്നില്&#x200d; മൊഴി നല്&#x200d;കി വിനീതിന്റെ സഹപ്രവര്&#x200d;ത്തകര്&#x200d;. ഉദ്യോഗസ്ഥരുടെ പീഡനമാണ് വിനീതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപ്രവര്&#x200d;ത്തകരുടെ മൊഴി നല്&#x200d;കി. കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിന്റെ നേതൃത്വത്തിലുള്ള സംഘം അരീക്കോട് ക്യാമ്പിലെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു.</p>
<p>അസിസ്റ്റന്റ് കമാന്&#x200d;ഡന്&#x200d;ന്റ് അജിത്തിന് മരിച്ച വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നെന്നും 2021ല്&#x200d; ട്രെയിനിങ്ങിനിടെ മരിച്ച സുനീഷിന്റെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമെന്നും സഹപ്രവര്&#x200d;ത്തകര്&#x200d; മൊഴി നല്&#x200d;കി.</p>
<p>ക്യാമ്പിലെ ശുചിമുറിയില്&#x200d; വിനീതിനെ മരിച്ച നിലയില്&#x200d; കണ്ടെത്തുകയായിരുന്നു. സ്വയം വെടിയുതിര്&#x200d;ത്ത് മരിച്ചതാണെന്നണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മര്&#x200d;ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.</p>
<p>ക്യാമ്പിലെ റീഫ്രഷ്‌മെന്റ് പരിശീലനത്തില്&#x200d; പരാജയപ്പെട്ടതില്&#x200d; വലിയ മാനസിക പീഡനം വിനീത് നേരിട്ടതായി വെളിപ്പെടുത്തുന്ന സന്ദേശവും കത്തുകളും പുറത്തുവന്നിരുന്നു. അസിസ്റ്റന്റ് കമാന്&#x200d;ഡന്റ് അജിത്തിന്റെ പേരെടുത്ത് പറഞ്ഞ അവസാന സന്ദേശം പുറത്തു വന്നിരുന്നു.</p>
<p>നവംബറില്&#x200d; നടന്ന പരിശീലനത്തില്&#x200d; പരാജയപ്പെട്ട വിനീതിന് ക്യാമ്പ് വൃത്തിയാക്കുന്ന ജോലി നല്&#x200d;കിയിരുന്നതായി സഹപ്രവര്&#x200d;ത്തകര്&#x200d; പറയുന്നു. ഭാര്യ ഗര്&#x200d;ഭിണിയായതിനാല്&#x200d; വിനീത് ഇടയ്ക്ക് ലീവുകള്&#x200d;ക്ക് അപേക്ഷിച്ചിരുന്നതായും ഇതൊന്നും നല്&#x200d;കിയില്ലെന്നും സഹപ്രവര്&#x200d;ത്തകര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-of-commando-vineet-colleagues-said-that-harassment-by-officers-led-to-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച പൊലീസുകാരൻ റിമാൻഡിൽ</title>
		<link>https://www.chandrikadaily.com/the-policeman-who-tried-to-kill-the-petrol-pump-employee-is-in-remand.html</link>
					<comments>https://www.chandrikadaily.com/the-policeman-who-tried-to-kill-the-petrol-pump-employee-is-in-remand.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 15 Jul 2024 13:10:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[petrol pump]]></category>
		<category><![CDATA[police man]]></category>
		<category><![CDATA[remand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302761</guid>

					<description><![CDATA[വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി ഇന്നു രാവിലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരൻ റിമാൻഡിൽ. കണ്ണൂർ എആർ ക്യാമ്പിലെ ഡ്രൈവർ സന്തോഷ് കുമാറിനെയാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി ഇന്നു രാവിലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.</p>
<p>ഇന്നലെ രാത്രി തന്നെ ഇയാളെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്യുകയും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ഇയാളെ സബ് ജയിലിലേക്ക് മാറ്റി.</p>
<p>ഇന്നലെ വൈകിട്ടാണ് കണ്ണൂർ ടൗണിലെ എൻ.കെ.ബി.ടി പമ്പിൽ ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമമുണ്ടായത്. പെട്രോൾ അടിച്ചതിനു ശേഷം മുഴുവൻ പണവും നൽകാതെ പോവാൻ ശ്രമിച്ചപ്പോൾ ജീവനക്കാരൻ പള്ളിക്കുളം സ്വദേശി അനിൽ ബാക്കികൂടി നൽകാൻ ആവശ്യപ്പെട്ടു.</p>
<p>ഇതോടെ അനിലിനെ ഇടിച്ചിട്ട ശേഷം സന്തോഷ് കുമാർ വാഹനമോടിച്ച് പോവുകയുമായിരുന്നു. ബോണറ്റിൽ പിടിച്ചുകിടന്ന അനിലുമായി മുക്കാൽ കിലോമീറ്റർ ദൂരത്തോളം കാർ ഓടിച്ചുപോയി. ഭാഗ്യംകൊണ്ടാണ് അനിൽ രക്ഷപെട്ടത്. സംഭവത്തിൽ സന്തോഷ് കുമാറിനെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-policeman-who-tried-to-kill-the-petrol-pump-employee-is-in-remand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘കാശി ക്ഷേത്രത്തില്&#x200d; പൊലീസുകാര്&#x200d;ക്ക് കാവി വേഷവും രുദ്രാക്ഷമാലയും’; യുപി സർക്കാരിന് വിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/saffron-dress-and-rudraksha-mala-for-policemen-at-kashi-temple-criticism-of-up-govt.html</link>
					<comments>https://www.chandrikadaily.com/saffron-dress-and-rudraksha-mala-for-policemen-at-kashi-temple-criticism-of-up-govt.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 13 Apr 2024 11:39:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[dress]]></category>
		<category><![CDATA[Kashi temple]]></category>
		<category><![CDATA[police man]]></category>
		<category><![CDATA[saffron]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295129</guid>

					<description><![CDATA[പൂജാരിമാര്&#x200d;ക്ക് സമാനമായിട്ടാണ് പൊലീസുകാര്&#x200d; ധരിച്ചിരിക്കുന്ന വേഷം. പുരുഷ ഉദ്യോഗസ്ഥര്&#x200d;ക്ക് മുണ്ടും കുര്&#x200d;ത്തയും വനിതാ പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് സല്&#x200d;വാര്&#x200d; കുര്&#x200d;ത്തയുമാണ് വേഷം.]]></description>
										<content:encoded><![CDATA[<p>കാശി വിശ്വനാഥ ക്ഷേത്രത്തില്&#x200d; ഡ്യൂട്ടിയിലുള്ള പൊലീസുകാര്&#x200d;ക്ക് യൂണിഫോമായി കാവി വേഷവും രുദ്രാക്ഷമാലയും. പൂജാരിമാര്&#x200d;ക്ക് സമാനമായിട്ടാണ് പൊലീസുകാര്&#x200d; ധരിച്ചിരിക്കുന്ന വേഷം. പുരുഷ ഉദ്യോഗസ്ഥര്&#x200d;ക്ക് മുണ്ടും കുര്&#x200d;ത്തയും വനിതാ പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് സല്&#x200d;വാര്&#x200d; കുര്&#x200d;ത്തയുമാണ് വേഷം. സംഭവത്തിനെതിരെ നിരവധി വിമര്&#x200d;ശനമാണ് ഉയരുന്നത്.</p>
<p>വിശ്വാസികള്&#x200d;ക്കിടയില്&#x200d; പൊലീസ് യൂണിഫോമിനോടുള്ള തെറ്റിദ്ധാരണയും മോശം കാഴ്ചപ്പാടും മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഡ്യൂട്ടിയിലെത്തുന്ന ഉദ്യോഗസ്ഥര്&#x200d;ക്ക് 3 ദിവസത്തെ ട്രെയിനിങ് നല്&#x200d;കുമെന്നും പൊലീസ് കമ്മീഷണര്&#x200d; മോഹിത് അഗര്&#x200d;വാള്&#x200d; വ്യക്തമാക്കി.</p>
<p>പരമ്പരാഗത യൂണിഫോമില്&#x200d; നിന്ന് വ്യത്യസ്തമായി ഭക്തരെ സ്വാഗതം ചെയ്യുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക എന്ന പേരിലാണ് &#8216;കാവിവത്കരണ&#8217; പരിഷ്‌കരണം നടപ്പിലാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saffron-dress-and-rudraksha-mala-for-policemen-at-kashi-temple-criticism-of-up-govt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂത്ത് കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; മാങ്കൂട്ടത്തിനെ അപമാനിക്കുന്ന പോസ്റ്റിട്ട് പൊലീസുകാരന്&#x200d;</title>
		<link>https://www.chandrikadaily.com/youth-congress-leader-rahul-mangoota-posted-insulting-policeman.html</link>
					<comments>https://www.chandrikadaily.com/youth-congress-leader-rahul-mangoota-posted-insulting-policeman.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 03 Jan 2024 09:26:07 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[insulting]]></category>
		<category><![CDATA[police man]]></category>
		<category><![CDATA[policeman]]></category>
		<category><![CDATA[posted]]></category>
		<category><![CDATA[RAHUL MANKOOTTATHIL]]></category>
		<category><![CDATA[youth congress leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287203</guid>

					<description><![CDATA[ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇടത് പൊലീസ് സംഘടനയുടെ സംസ്ഥാന കമ്മറ്റി അംഗം കിരണ്&#x200d;ദേവ് പോസ്റ്റിട്ടത്.]]></description>
										<content:encoded><![CDATA[<p>പൊലീസിന്റെ ഡ്യൂട്ടി ഗ്രൂപ്പില്&#x200d; രാഹുല്&#x200d; മാങ്കൂട്ടത്തിലിനെ അപമാനിക്കുന്ന പോസ്റ്റ്. ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇടത് പൊലീസ് സംഘടനയുടെ സംസ്ഥാന കമ്മറ്റി അംഗം കിരണ്&#x200d;ദേവ് പോസ്റ്റിട്ടത്. തിരുവന്തപുരം സിറ്റി പൊലീസ് കണ്&#x200d;ട്രോള്&#x200d; റൂമിലെ സിവില്&#x200d; പൊലീസ് ഓഫീസറാണ് കിരണ്&#x200d;ദേവ്.</p>
<p>പൊലീസ് ഉദ്യോഗസ്ഥര്&#x200d; ഒരു തരത്തിലുമുള്ള രാഷ്ട്രീയ അനുഭാവവും കാണിക്കാന്&#x200d; പാടില്ലെന്ന സര്&#x200d;വീസ് ചട്ടങ്ങളുടെ ലംഘനമാണ് ഇത്. തിരുവനന്തപുരം കണ്&#x200d;ട്രോള്&#x200d; റൂമിലെ പൊലീസുകാരുടെ ഡ്യൂട്ടിയിടുന്ന ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാള്&#x200d; രാഷ്ട്രീയ പോസ്റ്റിട്ടത്.</p>
<p>നിലവില്&#x200d; പൊലീസ് അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമാണ് ഇടത് അനുഭാവം പുലര്&#x200d;ത്തുന്ന കിരണ്&#x200d;ദേവ്. മന്ത്രി ഗണേഷ് കുമാര്&#x200d; യൂത്ത് കോണ്&#x200d;ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്&#x200d; മാങ്കൂട്ടത്തിലിനെ പരിഹസിച്ച് നടത്തുന്ന പ്രസംഗമാണ് ഇയാള്&#x200d; പോസ്റ്റ് ചെയ്തത്. പോസ്റ്റ് ഇട്ടതിനുതൊട്ടു പിന്നാലെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്&#x200d; ഇത് റിമൂവ് ചെയ്യണമെന്ന് പറഞ്ഞ് കമന്റ് ഇട്ടിരുന്നു.</p>
<p>എന്നാല്&#x200d; ഇയാള് അത് കേട്ടില്ല. പല പൊലീസുകാരും വാമൊഴിയായി പരാതിയും നല്&#x200d;കിയിരുന്നു. എന്നാല്&#x200d; ഇയാള്&#x200d; പോസ്റ്റ് റിമൂവ് ചെയ്യാന്&#x200d; തയ്യാറായില്ല. രാഹുല്&#x200d; മാങ്കൂട്ടത്തില്&#x200d; ഇതിനെതിരെ നിയമനടപടിക്ക് പോകുമെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്&#x200d;കാന്&#x200d; ഒരുങ്ങുകയാണ് രാഹുല്&#x200d; മാങ്കൂട്ടത്തില്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-congress-leader-rahul-mangoota-posted-insulting-policeman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസുകാരന്&#x200d; സ്റ്റേഷനില്&#x200d; തൂങ്ങി മരിച്ച നിലയില്&#x200d;</title>
		<link>https://www.chandrikadaily.com/the-policeman-hanged-himself-at-the-station.html</link>
					<comments>https://www.chandrikadaily.com/the-policeman-hanged-himself-at-the-station.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 16 Oct 2023 03:55:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[police man]]></category>
		<category><![CDATA[station]]></category>
		<category><![CDATA[suicide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279453</guid>

					<description><![CDATA[തൃശ്ശൂര്&#x200d; വെസ്റ്റ് സ്‌റ്റേഷനിലെ സിവില്&#x200d; പൊലീസ് ഓഫീസര്&#x200d; കൊല്ലം മുഖത്തല കുറുമണ്ണ ചിറ്റിലക്കാട് കോളനിയില്&#x200d; ഗീതു നിവാസില്&#x200d; ഗീതുകൃഷ്ണന്&#x200d; (33) ആണ് മരിച്ചത്.]]></description>
										<content:encoded><![CDATA[<p>തൃശ്ശൂര്&#x200d; പൊലീസ് സ്‌റ്റേഷനില്&#x200d; പൊലീസുകാരനെ തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തി. തൃശ്ശൂര്&#x200d; വെസ്റ്റ് സ്‌റ്റേഷനിലെ സിവില്&#x200d; പൊലീസ് ഓഫീസര്&#x200d; കൊല്ലം മുഖത്തല കുറുമണ്ണ ചിറ്റിലക്കാട് കോളനിയില്&#x200d; ഗീതു നിവാസില്&#x200d; ഗീതുകൃഷ്ണന്&#x200d; (33) ആണ് മരിച്ചത്.</p>
<p>രാവിലെ ഏഴേ കാലോടെ സ്‌റ്റേഷനിലെ ഒന്നാംനിലയിലുള്ള വിശ്രമമുറിയോടു ചേര്&#x200d;ന്ന പഴയ മെസ്സില്&#x200d; തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തുകയായിരുന്നു.</p>
<p>2017ല്&#x200d; പാലക്കാട് കെ.എ.പി. രണ്ടാംബറ്റാലിയനിലാണ് ഗീതുകൃഷ്ണന്&#x200d; ജോലിയില്&#x200d; പ്രവേശിച്ചത്. 2019 മേയ് മുതല്&#x200d; എ.ആര്&#x200d;. ക്യാമ്പില്&#x200d; ജോലിചെയ്തു. 2022 ജൂലായ് 21 മുതലാണ് തൃശ്ശൂര്&#x200d; വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലേക്ക് മാറിയത്. സംഭവത്തില്&#x200d; അസ്വാഭാവിക മരണത്തിന് വെസ്റ്റ് പൊലീസ് കേസെടുത്തു.</p>
<p>മൃതദേഹം തഹസില്&#x200d;ദാരുടെ നേതൃത്വത്തില്&#x200d; ഇന്&#x200d;ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്&#x200d;ട്ടത്തിനുശേഷം പൊലീസ് സ്‌റ്റേഷനില്&#x200d; പൊതുദര്&#x200d;ശനത്തിനുവെച്ച മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-policeman-hanged-himself-at-the-station.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കള്ളക്കേസില്&#x200d; കുടുക്കി; പൊലീസുകാരന്റെ പേര് എഴുതിവെച്ച ശേഷം ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/1trapped-in-a-fake-case-after-writing-down-the-name-of-the-policeman-he-committed-suicide.html</link>
					<comments>https://www.chandrikadaily.com/1trapped-in-a-fake-case-after-writing-down-the-name-of-the-policeman-he-committed-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 01 Jun 2023 01:33:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fake case]]></category>
		<category><![CDATA[police man]]></category>
		<category><![CDATA[suicide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257016</guid>

					<description><![CDATA[തിരുവനന്തപുരം മാറനല്ലൂരില്&#x200d; പൊലീസുകാരന്റെ പേരെഴുതിവച്ച ശേഷം എന്&#x200d;.എസ്.എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി. എരുത്താവൂര്&#x200d; കരയോഗം പ്രസിഡന്റ് അജയകുമാറാണ് പേട്ട െ്രെകംബ്രാഞ്ച് യൂണിറ്റിലെ ഡ്രൈവര്&#x200d; കെ.സന്ദീപിനെതിരെ ആത്മഹത്യകുറിപ്പെഴുതിവെച്ചത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്&#x200d; സന്ദീപും മാറനല്ലൂര്&#x200d; പൊലീസും ചേര്&#x200d;ന്ന് പീഡനം ഉള്&#x200d;പ്പടെയുള്ള കള്ളക്കേസില്&#x200d; കുടുക്കിയതാണ് ആത്മഹത്യക്ക് കാരണമെന്ന് അജയകുമാറിന്റെ കുടുംബം ആരോപിച്ചു.രുത്താവൂര്&#x200d; എന്&#x200d;.എസ്.എസ് കരയോഗം പ്രസിഡന്റായ അജയകുമാറിനെ തിങ്കളാഴ്ച വൈകിട്ടാണ് കരയോഗം ഓഫീസിനുള്ളില്&#x200d; തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തിയത്. സന്ദീപ് അസഭ്യം പറഞ്ഞൂവെന്നാണ് ആത്മഹത്യാകുറിപ്പില്&#x200d; കാരണമായി എഴുതിയിരിക്കുന്നത്. ഈ ഒറ്റവരിയില്&#x200d; ഒതുങ്ങുന്നതല്ല സന്ദീപിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം മാറനല്ലൂരില്&#x200d; പൊലീസുകാരന്റെ പേരെഴുതിവച്ച ശേഷം എന്&#x200d;.എസ്.എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി. എരുത്താവൂര്&#x200d; കരയോഗം പ്രസിഡന്റ് അജയകുമാറാണ് പേട്ട െ്രെകംബ്രാഞ്ച് യൂണിറ്റിലെ ഡ്രൈവര്&#x200d; കെ.സന്ദീപിനെതിരെ ആത്മഹത്യകുറിപ്പെഴുതിവെച്ചത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്&#x200d; സന്ദീപും മാറനല്ലൂര്&#x200d; പൊലീസും ചേര്&#x200d;ന്ന് പീഡനം ഉള്&#x200d;പ്പടെയുള്ള കള്ളക്കേസില്&#x200d; കുടുക്കിയതാണ് ആത്മഹത്യക്ക് കാരണമെന്ന് അജയകുമാറിന്റെ കുടുംബം ആരോപിച്ചു.രുത്താവൂര്&#x200d; എന്&#x200d;.എസ്.എസ് കരയോഗം പ്രസിഡന്റായ അജയകുമാറിനെ തിങ്കളാഴ്ച വൈകിട്ടാണ് കരയോഗം ഓഫീസിനുള്ളില്&#x200d; തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തിയത്.</p>
<p>സന്ദീപ് അസഭ്യം പറഞ്ഞൂവെന്നാണ് ആത്മഹത്യാകുറിപ്പില്&#x200d; കാരണമായി എഴുതിയിരിക്കുന്നത്.<br />
ഈ ഒറ്റവരിയില്&#x200d; ഒതുങ്ങുന്നതല്ല സന്ദീപിന്റെ ഉപദ്രവമെന്നാണ് വീട്ടുകാരുടെ പരാതി. വസ്തുതര്&#x200d;ക്കത്തില്&#x200d; സന്ദീപും അച്ഛനും ചേര്&#x200d;ന്ന് അജയകുമാറിനെ മര്&#x200d;ദിച്ചിരുന്നു. അതില്&#x200d; പരാതി നല്&#x200d;കിയതിന്റെ വൈരാഗ്യത്തില്&#x200d; സന്ദീപിന്റെ അമ്മയെ ഉപദ്രവിച്ചെന്ന പേരില്&#x200d; അജയകുമാറിനെതിരെ പീഡനവും വധശ്രമവും ചേര്&#x200d;ത്ത് കേസെടുപ്പിച്ചു.</p>
<p>ഇതിനെതിരെ മുഖ്യമന്ത്രിക്ക് വരെ അജയകുമാര്&#x200d; പരാതി നല്&#x200d;കിയതോടെ പീഡനവും വധശ്രമവും ഉള്&#x200d;പ്പടെയുള്ള വകുപ്പുപ്പുകള്&#x200d; ഒഴിവാക്കി. പക്ഷെ പീഡനക്കേസിലെ പ്രതിയെന്ന് സന്ദീപ് പ്രചരിപ്പിച്ചതും അധിക്ഷേപിച്ചതും മാനസികമായി തളര്&#x200d;ത്തിയെന്നാണ് ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1trapped-in-a-fake-case-after-writing-down-the-name-of-the-policeman-he-committed-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തോക്ക് വൃത്തിയാക്കുന്നതിനിടെ അബന്ധത്തില്&#x200d; വെടിപൊട്ടി, പൊലീസുകാരന് പരിക്ക്</title>
		<link>https://www.chandrikadaily.com/a-policeman-was-injured-in-an-accidental-shooting-while-cleaning-the-gun.html</link>
					<comments>https://www.chandrikadaily.com/a-policeman-was-injured-in-an-accidental-shooting-while-cleaning-the-gun.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 11 May 2023 14:30:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ACCIDENTALLY]]></category>
		<category><![CDATA[INJURED]]></category>
		<category><![CDATA[police man]]></category>
		<category><![CDATA[shoot]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=253196</guid>

					<description><![CDATA[കൊല്ലം: തോക്ക് വൃത്തിയാക്കുന്നതിനിടെ അബന്ധത്തില്&#x200d; വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. സ്റ്റേഷനിലെ സിവില്&#x200d; പൊലീസ് ഓഫിസര്&#x200d; രജ്ഞിത്തിനാണ് പരിക്കേറ്റത്. കാല്&#x200d;മുട്ടില്&#x200d; വെടിയുണ്ട തുളച്ചുകയറിയ നിലയില്&#x200d; ഇയാളെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു സംഭവം നടന്നത്.]]></description>
										<content:encoded><![CDATA[<p>കൊല്ലം: തോക്ക് വൃത്തിയാക്കുന്നതിനിടെ അബന്ധത്തില്&#x200d; വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. സ്റ്റേഷനിലെ സിവില്&#x200d; പൊലീസ് ഓഫിസര്&#x200d; രജ്ഞിത്തിനാണ് പരിക്കേറ്റത്. കാല്&#x200d;മുട്ടില്&#x200d; വെടിയുണ്ട തുളച്ചുകയറിയ നിലയില്&#x200d; ഇയാളെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു സംഭവം നടന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-policeman-was-injured-in-an-accidental-shooting-while-cleaning-the-gun.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ. സുധാകരനെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ ഡി.ജി.പിക്ക് പരാതി നല്&#x200d;കി</title>
		<link>https://www.chandrikadaily.com/insulted-police-man.html</link>
					<comments>https://www.chandrikadaily.com/insulted-police-man.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Apr 2023 12:09:10 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[insulted]]></category>
		<category><![CDATA[k sudhakaran]]></category>
		<category><![CDATA[police man]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247227</guid>

					<description><![CDATA[സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്&#x200d; കെ. സുധാകരന്&#x200d; എം.പി ഡി.ജി.പിക്ക് പരാതി നല്&#x200d;കി. കണ്ണൂര്&#x200d; റൂറല്&#x200d; ക്രൈംബ്രാഞ്ചില്&#x200d; അസിസ്റ്റന്റ് സബ് ഇന്&#x200d;സ്‌പെക്ടര്&#x200d; ശശിധരന്&#x200d; കെ.പി കക്കറ എന്ന ഉദ്യോഗസ്ഥനാണ് സമൂഹ മാധ്യമങ്ങളില്&#x200d; കെ. സുധാകരന്&#x200d; എം.പിക്കെതിരെ പോസ്റ്റിട്ടത്. രാഷ്ട്രീയ ചായ്‌വുള്ളതും പൊതുജനമാധ്യമത്തില്&#x200d; തന്റെ പ്രതിച്ഛായ തകര്&#x200d;ക്കാന്&#x200d; ഉദ്ദേശിച്ചുള്ളതുമാണ് പോസ്റ്റ് എന്നും സര്&#x200d;വീസിലുള്ള ഉദ്യോഗസ്ഥര്&#x200d; രാഷ്ട്രീയത്തില്&#x200d; നിന്ന് അകലം പാലിക്കണമെന്നതാണ് സംസ്ഥാന സര്&#x200d;ക്കാരിന്റെ സര്&#x200d;വീസ് ചട്ടമെന്നും പരാതിയില്&#x200d; സുധാകരന്&#x200d; ചൂണ്ടിക്കാട്ടി. പെരുമാറ്റ ചട്ടത്തിന് [&#8230;]]]></description>
										<content:encoded><![CDATA[<p>സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്&#x200d; കെ. സുധാകരന്&#x200d; എം.പി ഡി.ജി.പിക്ക് പരാതി നല്&#x200d;കി. കണ്ണൂര്&#x200d; റൂറല്&#x200d; ക്രൈംബ്രാഞ്ചില്&#x200d; അസിസ്റ്റന്റ് സബ് ഇന്&#x200d;സ്‌പെക്ടര്&#x200d; ശശിധരന്&#x200d; കെ.പി കക്കറ എന്ന ഉദ്യോഗസ്ഥനാണ് സമൂഹ മാധ്യമങ്ങളില്&#x200d; കെ. സുധാകരന്&#x200d; എം.പിക്കെതിരെ പോസ്റ്റിട്ടത്.</p>
<p>രാഷ്ട്രീയ ചായ്‌വുള്ളതും പൊതുജനമാധ്യമത്തില്&#x200d; തന്റെ പ്രതിച്ഛായ തകര്&#x200d;ക്കാന്&#x200d; ഉദ്ദേശിച്ചുള്ളതുമാണ് പോസ്റ്റ് എന്നും സര്&#x200d;വീസിലുള്ള ഉദ്യോഗസ്ഥര്&#x200d; രാഷ്ട്രീയത്തില്&#x200d; നിന്ന് അകലം പാലിക്കണമെന്നതാണ് സംസ്ഥാന സര്&#x200d;ക്കാരിന്റെ സര്&#x200d;വീസ് ചട്ടമെന്നും പരാതിയില്&#x200d; സുധാകരന്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ നടപടിയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ അടുത്തു നിന്നുണ്ടായതെന്നും കര്&#x200d;ശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/insulted-police-man.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒഡീഷ മന്ത്രിയെ വെടിവച്ചത് പൊലീസ് ഉദ്യോഗസ്ഥന്&#x200d;; മന്ത്രിയുടെ നില അതീവ ഗുരുതരം</title>
		<link>https://www.chandrikadaily.com/1odisha-mp-shot-by-police-ma1n.html</link>
					<comments>https://www.chandrikadaily.com/1odisha-mp-shot-by-police-ma1n.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 29 Jan 2023 09:41:22 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[odisha mp]]></category>
		<category><![CDATA[police man]]></category>
		<category><![CDATA[shoted]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235024</guid>

					<description><![CDATA[ഇയാള്&#x200d; എന്തിന് വേണ്ടിയാണ് മന്ത്രിയെ ആക്രമിച്ചതെന്ന് വ്യക്തമല്ല]]></description>
										<content:encoded><![CDATA[<p>ഒഡീഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ ദാസിനെ വെടിവെച്ചയാളെ തിരിച്ചറിഞ്ഞു. എഎസ്‌ഐ ഗോപാല്&#x200d; ദാസാണ് മന്ത്രിക്ക് നേരെ വെടിവച്ചത്. ഇയാള്&#x200d; എന്തിന് വേണ്ടിയാണ് മന്ത്രിയെ ആക്രമിച്ചതെന്ന് വ്യക്തമല്ല. നാട്ടുകാര്&#x200d; ചേര്&#x200d;ന്ന് ഇയാളെ പിടികൂടി പൊലീസിനെ ഏല്&#x200d;പ്പിച്ചു. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="or" dir="ltr">ସ୍ୱାସ୍ଥ୍ୟମନ୍ତ୍ରୀ ନବ ଦାସଙ୍କୁ ଗୁଳିମାଡ&#8230; ଗୁଳିମାଡରେ ଗୁରୁତର ସ୍ୱାସ୍ଥ୍ୟମନ୍ତ୍ରୀ ନବ ଦାସ <a href="https://twitter.com/hashtag/NabaDas?src=hash&amp;ref_src=twsrc%5Etfw">#NabaDas</a> <a href="https://twitter.com/hashtag/Odisha?src=hash&amp;ref_src=twsrc%5Etfw">#Odisha</a>  <a href="https://twitter.com/hashtag/firing?src=hash&amp;ref_src=twsrc%5Etfw">#firing</a> <a href="https://t.co/iFDEmKlu6S">pic.twitter.com/iFDEmKlu6S</a></p>
<p>&mdash; Kulamani Muduli (@MuduliKulamani) <a href="https://twitter.com/MuduliKulamani/status/1619598587893088256?ref_src=twsrc%5Etfw">January 29, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>വെടിയേറ്റ മന്ത്രിയുടെ നില ഗുരുതരമാണ്. ജാര്&#x200d;സുഗുഡയില്&#x200d; നിന്ന് മന്ത്രിയെ എയര്&#x200d;ലിഫ്റ്റ് വഴി ഭുവനേശ്വറില്&#x200d; എത്തിച്ചു. വിദഗ്ധ ചികിത്സയുടെ ഭാഗമായി മന്ത്രിയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റും. ജര്&#x200d;സുഗുഡ ജില്ലയില്&#x200d; ബ്രജരാജ് നഗറിലാണ് സംഭവം. ബ്രജരാജ് നഗര്&#x200d; ഗാന്ധി ചൗക്കില്&#x200d; വച്ച് പൊതുപരിപാടിയില്&#x200d; പങ്കെടുക്കാനായി കാറില്&#x200d; നിന്ന് ഇറങ്ങുന്നതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥന്&#x200d; വെടിവെച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1odisha-mp-shot-by-police-ma1n.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂരില്&#x200d; ഹൃദ്രോഗിയായ വഴിയോര കച്ചവടക്കാരന്റെ വണ്ടി ചവിട്ടി മറിച്ച് പൊലീസുകാരന്&#x200d;</title>
		<link>https://www.chandrikadaily.com/police-man-attacked-street-ventor-in-kannur.html</link>
					<comments>https://www.chandrikadaily.com/police-man-attacked-street-ventor-in-kannur.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 12 Sep 2020 14:27:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police man]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152613</guid>

					<description><![CDATA[കുറ്റക്കാരായ മുഴുവന്&#x200d; പോലീസ് ഉദ്യോഗസ്ഥര്&#x200d;ക്കെതിരെയും ശക്തമായ നടപടികള്&#x200d; എടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്&#x200d;ക്ക് വഴിയോര കച്ചവട ക്ഷേമ സമിതി നേതൃത്വം കൊടുക്കുമെന്നും നേതാക്കള്&#x200d; പ്രസ്താവിച്ചു]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: കണ്ണൂരില്&#x200d; കഴിഞ്ഞ ദിവസം പഴവര്&#x200d;ഗ്ഗങ്ങള്&#x200d; വില്&#x200d;ക്കുന്ന വഴിയോര കച്ചവടക്കാരന്റെ വണ്ടിയില്&#x200d; പോലീസ് ചവിട്ടിയ സംഭവത്തില്&#x200d; പ്രതിഷേധം വ്യാപകമാകുന്നു.മാര്&#x200d;ക്കറ്റില്&#x200d; തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ് അതിക്രമം നടന്നത്. ഹൃദ്രോഗി കൂടിയായ തെരുവ് വ്യാപാരി വില്&#x200d;ക്കാന്&#x200d; വച്ചിരുന്ന പഴവര്&#x200d;ഗ്ഗങ്ങളാണ് പൊലീസുകാരന്&#x200d; ചവിട്ടി തെറിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംഭവം.</p>
<p>വെയിലത്തും മഴയത്തും തെരുവില്&#x200d; മല്ലിടുന്ന തെരുവ് കച്ചവടക്കാരോട് കോവിഡിന്റെ മറവില്&#x200d; പൊലീസ് നടത്തുന്ന ക്രൂരതകള്&#x200d; അവസാനിപ്പിക്കണമെന്ന് വഴിയോര കച്ചവട ക്ഷേമസമിതി ആവശ്യപ്പെട്ടു.</p>
<p>&#8216;ഹൃദ്രോഗിയായ കച്ചവടക്കാരന്റെ വില്&#x200d;പ്പന വസ്തുക്കളെല്ലാം നീതിയും നിയമവും പരിപാലിക്കേണ്ടവര്&#x200d; തന്നെ നശിപ്പിക്കുന്ന കാഴ്ച മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ലോക്ക്ഡൗണ്&#x200d; മൂലം ദീര്&#x200d;ഘകാലം വീട്ടിലിരിക്കേണ്ട കച്ചവടക്കാരന്&#x200d; ഗതിമുട്ടിയപ്പോഴാണ് കടം വാങ്ങിയ പഴങ്ങളുമായി കച്ചവടത്തിന് തെരുവിലെത്തിയത്. പൊലീസ് പുറംകാല് കൊണ്ട് ചവിട്ടി തെറിപ്പിച്ചത് കേവലം ഫലവര്&#x200d;ഗ്ഗങ്ങള്&#x200d; മാത്രമല്ല, കയ്യില്&#x200d; ചെറിയ പൊതിയുമായി വീട്ടിലേക്ക് മടങ്ങി വരുന്ന പിതാവിനെ കാത്ത് കഴിയുന്ന മക്കളുടെയും കുടുംബത്തിന്റെ ജീവിതം തന്നെയാണന്ന് അധികാരികള്&#x200d; മനസ്സിലാക്കണം,&#8217; വഴിയോര കച്ചവട ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി സുബൈര്&#x200d; ഇരിട്ടി, ജില്ലാ പ്രസിഡണ്ട് എന്&#x200d;. എം. ശഫീഖ് എന്നിവര്&#x200d; വ്യക്തമാക്കി.</p>
<p>കുറ്റക്കാരായ മുഴുവന്&#x200d; പോലീസ് ഉദ്യോഗസ്ഥര്&#x200d;ക്കെതിരെയും ശക്തമായ നടപടികള്&#x200d; എടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്&#x200d;ക്ക് വഴിയോര കച്ചവട ക്ഷേമ സമിതി നേതൃത്വം കൊടുക്കുമെന്നും നേതാക്കള്&#x200d; പ്രസ്താവിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-man-attacked-street-ventor-in-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
