<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>POLICE OFFICERS &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/police-officers/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 03 Nov 2025 09:24:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>POLICE OFFICERS &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മൂന്നാറില്‍ മുംബൈ സ്വദേശിനിക്ക് നേരിട്ട ദുരനുഭവം: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍</title>
		<link>https://www.chandrikadaily.com/mumbai-womans-ordeal-in-munnar-suspension-of-police-officers.html</link>
					<comments>https://www.chandrikadaily.com/mumbai-womans-ordeal-in-munnar-suspension-of-police-officers.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 03 Nov 2025 09:24:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[idukki]]></category>
		<category><![CDATA[munnar]]></category>
		<category><![CDATA[POLICE OFFICERS]]></category>
		<category><![CDATA[suspension]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361655</guid>

					<description><![CDATA[എഎസ്ഐ ജോര്‍ജ് കുര്യന്‍, ഗ്രേഡ് എഎസ്ഐ സാജു പൗലോസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ഇടുക്കി: മൂന്നാറില്&#x200d; മുംബൈ സ്വദേശിനിക്ക് ടാക്സി ഡ്രൈവര്&#x200d;മാരില്&#x200d; നിന്ന് നേരിട്ട ദുരനുഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്&#x200d;ഡ് ചെയ്തു. സംഭവ വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയിട്ടും യുവതിക്ക് സഹായം നല്&#x200d;കിയില്ലെന്ന കണ്ടെത്തലിലാണ് നടപടി.</p>
<p>എഎസ്ഐ ജോര്&#x200d;ജ് കുര്യന്&#x200d;, ഗ്രേഡ് എഎസ്ഐ സാജു പൗലോസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്&#x200d;ഡ് ചെയ്തത്.</p>
<p>മുംബൈ സ്വദേശിനിയായ ജാന്&#x200d;വി, മൂന്നാറില്&#x200d; എത്തിയപ്പോള്&#x200d; ഉബര്&#x200d; ടാക്‌സിയില്&#x200d; യാത്ര ചെയ്യാന്&#x200d; അനുവദിച്ചില്ലെന്നും ഡ്രൈവര്&#x200d;മാര്&#x200d; ഭീഷണിപ്പെടുത്തിയതായും സമൂഹമാധ്യമ വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്&#x200d;ന്ന് മൂന്നാര്&#x200d; പൊലീസ് സ്വമേധയാ കേസെടുത്തു.</p>
<p>ഒക്ടോബര്&#x200d; 30നാണ് സംഭവം നടന്നത്. ജാന്&#x200d;വി മുംബൈയിലെ ഒരു കോളേജില്&#x200d; അസിസ്റ്റന്റ് പ്രൊഫസറാണ്. അവധിക്കാലം ആഘോഷിക്കാന്&#x200d; കൂട്ടുകാരോടൊപ്പം കേരളത്തിലെത്തി കൊച്ചി, ആലപ്പുഴ, മൂന്നാര്&#x200d; എന്നിവിടങ്ങളിലെത്തുകയായിരുന്നു.</p>
<p>വീഡിയോയില്&#x200d; ജാന്&#x200d;വി പറയുന്നു: &#8221;മൂന്നാറില്&#x200d; എത്തി ഉബര്&#x200d; കാറില്&#x200d; സഞ്ചരിക്കാന്&#x200d; ശ്രമിച്ചപ്പോള്&#x200d; ടാക്സി ഡ്രൈവര്&#x200d;മാര്&#x200d; അത് തടഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഡ്രൈവര്&#x200d;മാരോടാണ് മാത്രം സംസാരിച്ചത്; ഞങ്ങളുടെ വശം ആരും കേട്ടില്ല. &#8216;ഉബര്&#x200d;, ഓല&#8217; കാറുകളില്&#x200d; യാത്ര ചെയ്യാന്&#x200d; കഴിയില്ല, യൂണിയന്&#x200d; ടാക്സികള്&#x200d; മാത്രം ഉപയോഗിക്കണം എന്ന് പറഞ്ഞു.&#8221;</p>
<p>ജാന്&#x200d;വി പിന്നീട് ഭീഷണിപ്പെടുത്തിയ ഡ്രൈവര്&#x200d;മാരോടൊപ്പം തന്നെ യാത്ര ചെയ്യേണ്ടി വന്നതായി വീഡിയോയില്&#x200d; പറയുന്നു. &#8221;മൂന്നാറിലെ ഈ അനുഭവം ഞെട്ടിച്ചു; ഇനി കേരളത്തിലേക്ക് വരില്ല,&#8221; എന്നും അവള്&#x200d; വീഡിയോയിലൂടെ പങ്കുവെച്ചു.</p>
<p>സംഭവത്തെ തുടര്&#x200d;ന്ന് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mumbai-womans-ordeal-in-munnar-suspension-of-police-officers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിഗററ്റ് തട്ടിക്കളഞ്ഞതില്‍ പ്രകോപിതനായി യുവാവ് പൊലീസുകാരെ ഹെല്‍മറ്റുകൊണ്ട് ആക്രമിച്ചു</title>
		<link>https://www.chandrikadaily.com/1infuriated-by-throwing-away-the-cigarette-the-young-man-attacked-the-policemen-with-a-helmet.html</link>
					<comments>https://www.chandrikadaily.com/1infuriated-by-throwing-away-the-cigarette-the-young-man-attacked-the-policemen-with-a-helmet.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 15 Apr 2025 13:18:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[POLICE OFFICERS]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338181</guid>

					<description><![CDATA[സംഭവത്തില്‍ കുളത്തൂര്‍ മണ്‍വിള റയാന്‍ ബ്രൂണോ(19) ആണ് അറസ്റ്റിലായത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരത്ത് സിഗററ്റ് തട്ടിക്കളഞ്ഞതില്&#x200d; പ്രകോപിതനായി യുവാവ് പൊലീസുകാരെ ഹെല്&#x200d;മറ്റുകൊണ്ട് ആക്രമിച്ചു. സംഭവത്തില്&#x200d; കുളത്തൂര്&#x200d; മണ്&#x200d;വിള റയാന്&#x200d; ബ്രൂണോ(19) ആണ് അറസ്റ്റിലായത്.</p>
<p>പൊതുസ്ഥലത്ത് പുകവലിച്ച റയാനോട് പൊലീസ് സിഗററ്റ് കളയാന്&#x200d; ആവശ്യപ്പെട്ടെങ്കിലും കളയാന്&#x200d; തയ്യാറായില്ല. ഇതോടെ ബലം പ്രയോഗിച്ച് സിഗററ്റ് തട്ടിക്കളഞ്ഞ് പെറ്റി നല്&#x200d;കി പൊലീസ് മടങ്ങി. എന്നാല്&#x200d; പിന്നാലെ എത്തിയ യുവാവ് ഇവരെ ആക്രമിക്കുകയായിരുന്നു</p>
<p>ആക്രമണത്തില്&#x200d; പരിക്കേറ്റ സിപിഓമാരായ രതീഷും വിഷ്ണുവും ആശുപത്രിയില്&#x200d; ചികിത്സ നേടി. കോടതിയില്&#x200d; ഹാജരാക്കിയ പ്രതിയെ റിമാന്&#x200d;ഡ് ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1infuriated-by-throwing-away-the-cigarette-the-young-man-attacked-the-policemen-with-a-helmet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്ത് ഉത്സവത്തിനിടെ സംഘര്‍ഷം; മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു</title>
		<link>https://www.chandrikadaily.com/three-policemen-were-injured-in-a-clash-during-a-festival-in-thiruvananthapuram.html</link>
					<comments>https://www.chandrikadaily.com/three-policemen-were-injured-in-a-clash-during-a-festival-in-thiruvananthapuram.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 14 Apr 2025 12:17:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[POLICE OFFICERS]]></category>
		<category><![CDATA[temple]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338029</guid>

					<description><![CDATA[എസ്‌ഐ അടക്കം മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം കിളിമാനൂര്&#x200d; കരിക്കകത്ത് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ സംഘര്&#x200d;ഷം. സംഭവത്തില്&#x200d; തടയാനെത്തിയ പൊലീസുകാര്&#x200d;ക്കു നേരെ ആക്രമണമുണ്ടായി. എസ്‌ഐ അടക്കം മൂന്നു പൊലീസുകാര്&#x200d;ക്ക് പരിക്കേറ്റു.</p>
<p>കേസില്&#x200d; നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പുറം സ്വദേശികളായ സുബീഷ് (34), അല്&#x200d; മുബീന്&#x200d; (27), സുബിന്&#x200d; (27), ഗൗതം (18) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്&#x200d; പത്ത് പേര്&#x200d;ക്കെതിരെ കേസെടുത്ത പൊലീസ് ഇവരില്&#x200d; നാലു പേരെയാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവര്&#x200d;ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.</p>
<p>ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കരിക്കകം പഞ്ചമുഖം മാടന്&#x200d; ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘര്&#x200d;ഷമുണ്ടായതോടെ പൊലീസ് ഉദ്യോഗസ്ഥര്&#x200d; ഇടപെടുകയും ഇതോടെ യുവാക്കള്&#x200d; സംഘം ചേര്&#x200d;ന്ന് ഇവരെ ആക്രമിക്കുകയുമായിരുന്നു. യുവാക്കള്&#x200d; പൊലീസ് ജീപ്പ് അടിച്ചുതകര്&#x200d;ക്കുകയും ചെയ്തു. തുടര്&#x200d;ന്ന് വലിയ സംഘര്&#x200d;ഷത്തിലേക്ക് നീങ്ങിയതോടെ കൂടുതല്&#x200d; പൊലീസുകാരെത്തിയാണ് രംഗം ശാന്തമാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-policemen-were-injured-in-a-clash-during-a-festival-in-thiruvananthapuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്ഐ വെടിയുണ്ട ചട്ടിയിലിട്ടു വറുത്തെടുത്തു; പിന്നാലെ ഉഗ്രശബ്ദത്തില്&#x200d;പ്പൊട്ടിത്തെറിച്ചു; അന്വേഷണത്തിന് ഉത്തരവ്</title>
		<link>https://www.chandrikadaily.com/the-si-cartridge-was-pan-fried-followed-by-a-loud-explosion-order-for-investigation.html</link>
					<comments>https://www.chandrikadaily.com/the-si-cartridge-was-pan-fried-followed-by-a-loud-explosion-order-for-investigation.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 21 Mar 2025 13:02:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[eranakulam]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[POLICE OFFICERS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335027</guid>

					<description><![CDATA[എറണാകുളം എ ആര്&#x200d; ക്യാംപിന്റെ അടുക്കളയിലായിരുന്നു സ്ഫോടനം ഉണ്ടായത്]]></description>
										<content:encoded><![CDATA[<p>ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകള്&#x200d;ക്ക് ആകാശത്തേക്ക് വെടിവെക്കാന്&#x200d; ഉപയോഗിക്കുന്ന വെടിയുണ്ടകള്&#x200d; എസ്ഐ ചട്ടിയിലിട്ടു വറുക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്ത സംഭവത്തില്&#x200d; അന്വേഷണത്തിന് ഉത്തരവ്. എറണാകുളം എ ആര്&#x200d; ക്യാംപിന്റെ അടുക്കളയിലായിരുന്നു സ്ഫോടനം ഉണ്ടായത്. ക്യാംപിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസര്&#x200d;വ് സബ് ഇന്&#x200d;സ്പെക്ടര്&#x200d; സി വി സജീവാണ് വെടിയുണ്ടകള്&#x200d; ചട്ടിയിലിട്ടു വറുത്തെടുത്തത്. സംഭവത്തില്&#x200d; അന്വേഷിച്ച് റിപ്പോര്&#x200d;ട്ട് നല്&#x200d;കാന്&#x200d; സിറ്റി പൊലീസ് കമ്മീഷണര്&#x200d; പുട്ട വിമലാദിത്യ ഉത്തരവിട്ടു.</p>
<p>ഈ മാസം പത്തിന് ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ സംസ്‌കാര ചടങ്ങുകള്&#x200d;ക്കായി ഉണ്ടകള്&#x200d; എടുത്തപ്പോഴായിരുന്നു സംഭവം. സാധാരണ വെടിയുണ്ട വെയിലത്തുവെച്ച് ചൂടാക്കിയശേഷം വൃത്തിയാക്കിയാണ് ഉപയോഗിക്കാറുള്ളത്. എന്നാല്&#x200d; രാവിലെ സംസ്‌കാര ചടങ്ങിന് പോകാന്&#x200d; ആവശ്യപ്പെട്ടപ്പേഴാണ് ചൂടാക്കി വൃത്തിയാക്കാത്തതിനാല്&#x200d; ഉണ്ടകള്&#x200d; ക്ലാവുപിടിച്ചുകണ്ടത്. ഇതോടെ പെട്ടെന്ന് ചൂടാക്കിയെടുക്കാനായി ഉണ്ടകള്&#x200d; ക്യാംപ് മെസ്സിലെ അടുക്കളയിലെത്തിച്ച് ചട്ടിയിലിട്ടുവറുത്തെന്നാണ് കരുതുന്നത്.</p>
<p>വെടിയുണ്ടയ്ക്ക് തീപിടിച്ചതോടെ ഉണ്ടകള്&#x200d; ഉഗ്രശബ്ദത്തില്&#x200d;പ്പൊട്ടിത്തെറിച്ചു. തലനാരിഴയ്ക്കാണ് തീപിടിത്തം ഒഴിവായതെന്നാണ് വിവരം. ഗ്യാസ് സിലിണ്ടറും വിറകുകളും ഉള്&#x200d;പ്പെടെ സൂക്ഷിച്ചിരുന്ന അടുക്കളയായിരുന്നു അത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-si-cartridge-was-pan-fried-followed-by-a-loud-explosion-order-for-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നൈറ്റ് പട്രോളിങ്ങിനിടെ കൈക്കൂലി വാങ്ങി; എസ്.ഐ ഉള്&#x200d;പ്പടെയുള്ള പൊലീസുകാര്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/a-bribe-was-taken-while-on-night-patrol-the-policemen-including-si-are-under-arrest.html</link>
					<comments>https://www.chandrikadaily.com/a-bribe-was-taken-while-on-night-patrol-the-policemen-including-si-are-under-arrest.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 14 Feb 2025 09:59:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bribary case]]></category>
		<category><![CDATA[POLICE OFFICERS]]></category>
		<category><![CDATA[vigilance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329910</guid>

					<description><![CDATA[പൊലീസുകാര്&#x200d; വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടര്&#x200d;ന്ന് വിജിലന്&#x200d;സ് നടത്തിയ 'ഓപറേഷന്&#x200d; മിഡ്നൈറ്റ്' എന്ന പരിശോധനയില്&#x200d; ഉദ്യോഗസ്ഥര്&#x200d; പെട്ടത്]]></description>
										<content:encoded><![CDATA[<p>കൊച്ചി: നൈറ്റ് പട്രോളിങ്ങിനിടെ കൈക്കൂലി വാങ്ങിയ എസ്.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്&#x200d; പിടിയില്&#x200d;. പൊലീസുകാര്&#x200d; വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടര്&#x200d;ന്ന് വിജിലന്&#x200d;സ് നടത്തിയ &#8216;ഓപറേഷന്&#x200d; മിഡ്നൈറ്റ്&#8217; എന്ന പരിശോധനയില്&#x200d; ഉദ്യോഗസ്ഥര്&#x200d; പെട്ടത്.</p>
<p>എറണാകുളം, തൃശൂര്&#x200d;, പാലക്കാട് ജില്ലകളില്&#x200d; ഇന്നലെ രാത്രി പരിശോധന നടത്തിയിരുന്നു. മണ്ണാര്&#x200d;ക്കാട് ഹൈവേ സ്‌ക്വാഡ് സംഘത്തില്&#x200d; നിന്ന് കണക്കില്&#x200d;പ്പെടാത്ത 2850 രൂപയും പെരുമ്പാവൂരിലെ കണ്&#x200d;ട്രോള്&#x200d; റൂം വാഹനത്തിലെ ഉദ്യോഗസ്ഥരില്&#x200d; നിന്ന് 2000 രൂപയും പിടികൂടി. മൂവാറ്റുപുഴ ഫ്‌ലൈയിങ് സ്‌ക്വാഡിലെ പൊലീസുകാരന്&#x200d; മദ്യപിച്ച് ലക്കുക്കെട്ട നിലയിലായിരുന്നു. വിജിലന്&#x200d;സ് സ്‌ക്വാഡ് എത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥര്&#x200d; പണം വാഹനത്തിന്റെ സീറ്റനടിയിലേക്ക് എറിയുകയായിരുന്നു. ഹൈവേയില്&#x200d; പരിശോധന നടത്തേണ്ട പൊലീസുകാര്&#x200d; ആളൊഴിഞ്ഞ റോഡില്&#x200d; വിശ്രമിക്കുന്ന നിലയിലാണ് കണ്ടെത്തിയത്.</p>
<p>വിജിലന്&#x200d;സ് എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തില്&#x200d; അഞ്ച് ഡിവൈ.എസ്.പിമാര്&#x200d;, 12 സി.ഐമാര്&#x200d; കൂടാതെ വിവിധ യൂനിറ്റുകളില്&#x200d; നിന്നുള്ള ഉദ്യോഗസ്ഥരടക്കം 60അംഗ സംഘമാണ് 25 സ്ഥലങ്ങളിലായി പരിശോധന നടത്തിയത്. പരിശോധനയില്&#x200d; എസ്.ഐ ഉള്&#x200d;പ്പടെ ഒമ്പതു പേര്&#x200d;ക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. തുടര്&#x200d;ന്നുള്ള ദിവസങ്ങളിലും കര്&#x200d;ശനമായ പരിശോധന തുടരും. പിടിയിലായ പൊലീസുകാര്&#x200d;ക്കെതിരെ വകുപ്പുതല നടപടികള്&#x200d; ഉണ്ടാകുമെന്നും വിജിലന്&#x200d;സ് വൃത്തങ്ങള്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-bribe-was-taken-while-on-night-patrol-the-policemen-including-si-are-under-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്ലത്തെ സ്ത്രീധന പീഡനക്കേസ്; വനിത എസ്ഐക്ക് സ്ഥലം മാറ്റം</title>
		<link>https://www.chandrikadaily.com/kollam-dowry-harassment-case-transfer-of-women-si.html</link>
					<comments>https://www.chandrikadaily.com/kollam-dowry-harassment-case-transfer-of-women-si.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 25 Jan 2025 05:10:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dowrycase]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[POLICE OFFICERS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327267</guid>

					<description><![CDATA[കേസിലെ ഒന്നാം പ്രതിയായൂും പരാതിക്കാരിയുടെ ഭര്&#x200d;ത്താവുമായ വര്&#x200d;ക്കല എസ്‌ഐ അഭിഷേക് അവധിയിലാണ്]]></description>
										<content:encoded><![CDATA[<p>കൊല്ലത്ത് സ്ത്രീധന പീഡനക്കേസില്&#x200d; ആരോപണ വിധേയയായ രണ്ട് എസ്‌ഐമാര്&#x200d; പ്രതികളായ സംഭവത്തില്&#x200d; വനിത എസ്ഐക്ക് സ്ഥലം മാറ്റം. കൊല്ലം എസ്എസ്ബി യൂണിറ്റിലെ എസ്‌ഐ ഐ.വി ആശയെ പത്തനംതിട്ടയിലേക്കാണ് സ്ഥലം മാറ്റിയത്. കേസിലെ ഒന്നാം പ്രതിയായൂും പരാതിക്കാരിയുടെ ഭര്&#x200d;ത്താവുമായ വര്&#x200d;ക്കല എസ്‌ഐ അഭിഷേക് അവധിയിലാണ്. സംഭവത്തില്&#x200d; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവധി അപേക്ഷ നല്&#x200d;കിയിട്ടുണ്ട്.</p>
<p>യുവതിയുടെ പരാതിയില്&#x200d; പരവൂര്&#x200d; പൊലീസ് രജിസ്റ്റര്&#x200d; ചെയ്ത കേസ് നിലവില്&#x200d; ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. സംഭവത്തില്&#x200d; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. എന്നാല്&#x200d; ആരോപണ വിധേയര്&#x200d;ക്കെതിരെ നടപടി ഉണ്ടാകാതെ വന്നതോടെ യുവതി മുഖ്യമന്ത്രിക്ക് ഉള്&#x200d;പ്പെടെ പരാതി നല്&#x200d;കുകയായിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിര്&#x200d;ദേശപ്രകാരം യുവതിയെ മര്&#x200d;ദിച്ചു എന്നതുള്&#x200d;പ്പെടെ ആരോപണം നേരിടുന്ന വനിത എസ്‌ഐയെ സ്ഥലം മാറ്റിയത്.</p>
<p>പത്തനംതിട്ടയിലേക്ക് ആണ് എസ്‌ഐ ആശയെ സ്ഥലം മാറ്റിയത്. കേസിലെ ഒന്നാംപ്രതിയും പരാതിക്കാരിയുടെ ഭര്&#x200d;ത്താവുമായ വര്&#x200d;ക്കല എസ്‌ഐ അഭിഷേക് അവധിയിലാണെങ്കിലും ഇപ്പോഴും ചുമതലയില്&#x200d; തുടരുകയാണ്.ആരോപണ വിധേയരായ രണ്ട് എസ്‌ഐമാര്&#x200d;ക്കെതിരെയും വകുപ്പ് തല നടപടി ഉടന്&#x200d; ഉണ്ടാകുമെന്നാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kollam-dowry-harassment-case-transfer-of-women-si.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജ്യേഷ്ഠന്&#x200d; എഎസ്‌ഐ, അനിയന്&#x200d; സിഐ; ചെങ്ങമനാട് പൊലീസ് സ്‌റ്റേഷന്&#x200d; ചുമതല ഇനി സഹോദരങ്ങള്&#x200d;ക്ക്</title>
		<link>https://www.chandrikadaily.com/two-brothers-are-in-chengamanad-police-station.html</link>
					<comments>https://www.chandrikadaily.com/two-brothers-are-in-chengamanad-police-station.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 18 Aug 2020 08:54:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ernakulam]]></category>
		<category><![CDATA[POLICE OFFICERS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=145767</guid>

					<description><![CDATA[നോര്&#x200d;ത്ത് പറവൂര്&#x200d; കുഞ്ഞിതൈ തേലക്കാട്ട് വീട്ടില്&#x200d; തോമസ് - കുഞ്ഞമ്മ ദമ്പതികളുടെ മക്കളാണ് ഇവര്&#x200d;
]]></description>
										<content:encoded><![CDATA[<p>എറണാകുളം : ചെങ്ങമനാട് പൊലീസ് സ്‌റ്റേഷന്&#x200d; ചുമതല ഇനി സഹോദരങ്ങള്&#x200d;ക്ക്. നോര്&#x200d;ത്ത് പറവൂര്&#x200d; കുഞ്ഞിതൈ തേലക്കാട്ട് വീട്ടില്&#x200d; തോമസ് &#8211; കുഞ്ഞമ്മ ദമ്പതികളുടെ മക്കളായ ടി.കെ. ജോസും ടി.കെ. വര്&#x200d;ഗീസുമായിരിക്കും ഇനി ചെങ്ങമനാട് പൊലീസ് സ്‌റ്റേഷന്&#x200d; ചുമതലകള്&#x200d;ക്ക്  നേതൃത്വം നല്&#x200d;കുക.16 വര്&#x200d;ഷം മുമ്പ് സര്&#x200d;വിസില്&#x200d; പ്രവേശിച്ച്, ക്രൈംബ്രാഞ്ചില്&#x200d; എസ്.ഐ ആയിരുന്ന ഇളയ മകന്&#x200d; ജോസി ഉദ്യോഗക്കയറ്റത്തെ തുടര്&#x200d;ന്ന് അഞ്ച് മാസം മുമ്പാണ് സ്‌റ്റേഷന്&#x200d; ഹൗസ് ഓഫിസറായി ചെങ്ങമനാട് സ്‌റ്റേഷനില്&#x200d; ചുമതലയേല്&#x200d;ക്കുന്നത്.</p>
<p>22 വര്&#x200d;ഷം മുമ്പാണ് തോമസ് സര്&#x200d;വിസില്&#x200d; പ്രവേശിച്ചത്. വടക്കേക്കര സ്‌റ്റേഷനിലെ എ.എസ്.ഐ ആയിരുന്നു. സ്ഥലം മാറ്റത്തെ തുടര്&#x200d;ന്ന് ചൊവ്വാഴ്ച രാവിലെ ചെങ്ങമനാട് സ്‌റ്റേഷനിലെത്തി തോമസ് ചാര്&#x200d;ജെടുത്തു. സഹോദര ബന്ധങ്ങളുടെ വകഭേദമില്ലാതെ സി.ഐയുടെ മുറിയിലെത്തിയ തോമസ് മേലാധികാരിക്ക് സല്യൂട്ട് നല്&#x200d;കുകയും സ്ഥലംമാറ്റ ഉത്തരവ് സമര്&#x200d;പ്പിക്കുകയുമായിരുന്നു.സല്യൂട്ട് സ്വീകരിച്ച ശേഷം സി.ഐ ജോസി ഉത്തരവ് സ്വീകരിച്ച് ഒപ്പുവെക്കുകയും ചെയ്തു. ജോസിയുടെയും തോമസിന്റെയും ഏക സഹോദരി ബീന സഭ നേതൃത്വം നല്&#x200d;കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-brothers-are-in-chengamanad-police-station.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
