<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>police &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/police/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 30 Dec 2025 02:18:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>police &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കണ്ണൂരില്‍ യു.പി സ്വദേശിയുടെ മരണം; എഫ്.ഐ.ആറില്‍ ആള്‍ക്കൂട്ട ആക്രമണം പരാമര്‍ശിക്കാതെ പൊലീസ്</title>
		<link>https://www.chandrikadaily.com/death-of-up-native-in-kannur-the-police-did-not-mention-the-mob-attack-in-the-fir.html</link>
					<comments>https://www.chandrikadaily.com/death-of-up-native-in-kannur-the-police-did-not-mention-the-mob-attack-in-the-fir.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 30 Dec 2025 02:18:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[police]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371486</guid>

					<description><![CDATA[നയീം സല്‍മാനിയെ മരണത്തിലേക്ക് നയിച്ചത് ആള്‍ക്കൂട്ട മര്‍ദനമായിട്ടും ഹൃദയാഘാതമെന്ന പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിന്റെ പഴുതുപിടിച്ച് പൊലീസ്.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: ശ്രീകണ്ഠപുരത്ത് യു.പി സ്വദേശി മരിച്ച സംഭവത്തില്&#x200d; എഫ്.ഐ.ആറില്&#x200d; ആള്&#x200d;ക്കൂട്ട ആക്രമണം പരാമര്&#x200d;ശിക്കാതെ പൊലീസ്. ബാര്&#x200d;ബര്&#x200d; നയീം സല്&#x200d;മാനിയെ (49) മരണത്തിലേക്ക് നയിച്ചത് ആള്&#x200d;ക്കൂട്ട മര്&#x200d;ദനമായിട്ടും ഹൃദയാഘാതമെന്ന പോസ്റ്റ്‌മോര്&#x200d;ട്ടം പ്രാഥമിക റിപ്പോര്&#x200d;ട്ടിന്റെ പഴുതുപിടിച്ച് പൊലീസ്. മരിക്കുന്നതിന്റെ തലേ ദിവസം ഇദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായതായി പരാതി ലഭിച്ചിട്ടും ആള്&#x200d;ക്കൂട്ട ആക്രമണം മൂലം മരിച്ചാല്&#x200d; ചുമത്തുന്ന ബി.എന്&#x200d;.എസ് 103 (1) വകുപ്പ് ചുമത്തിയിട്ടില്ല.</p>
<p>നയീമിന്റെ മരണത്തില്&#x200d; അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തെങ്കിലും സംഘം ചേര്&#x200d;ന്ന് മര്&#x200d;ദിച്ചതിന് ഏഴുപേര്&#x200d;ക്കെതിരെ പിന്നീട് കേസെടുത്തു. എന്നാല്&#x200d; ആള്&#x200d;ക്കൂട്ടക്കൊലപാതകമെന്ന് സമൂഹമാധ്യമത്തില്&#x200d; പോസ്റ്റിട്ട ആള്&#x200d;ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.</p>
<p>ശ്രീകണ്ഠപുരത്ത് 11വര്&#x200d;ഷമായി ബാര്&#x200d;ബര്&#x200d; ഷോപ്പിലെ ജീവനക്കാരനാണ് നയിം. കഴിഞ്ഞ ക്രിസ്മസ് ദിവസം വൈകീട്ടാണ് ജിസ് വര്&#x200d;ഗീസ് മുടിവെട്ടാനായി കടയിലെത്തിയതും കൂലിയെ ചൊല്ലി വാക് തര്&#x200d;ക്കമുണ്ടായെന്നും കടയുടമ ജോണി സെബാസ്റ്റ്യന്&#x200d; പറഞ്ഞു. ഫേഷ്യലിനും കട്ടിങ്ങിനുമായി 300 രൂപക്കുപകരം 250 രൂപയാണ് നല്&#x200d;കിയത്. ബാക്കി തുക ചോദിച്ചതാണ് പ്രകോപന കാരണം. ബാര്&#x200d;ബര്&#x200d; ഷോപ്പിലെ മര്&#x200d;ദനത്തിനുശേഷം താമസസ്ഥലത്ത് ജിസിന്റെ നേതൃത്വത്തില്&#x200d; ഏഴംഗ സംഘം എത്തി മര്&#x200d;ദിക്കുകയായിരുന്നു. പിതാവിനെ മര്&#x200d;ദിക്കുന്നത് തടയാനെത്തിയ 18കാരനായ മകമും മര്&#x200d;ദനമേറ്റു. പിറ്റേന്ന് രാവിലെ നയിമിനെ മരിച്ച നിലയില്&#x200d; കണ്ടെത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-of-up-native-in-kannur-the-police-did-not-mention-the-mob-attack-in-the-fir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആളുമാറി പോലീസ് മര്‍ദനം; ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയില്‍</title>
		<link>https://www.chandrikadaily.com/1beating-by-police-the-seriously-injured-young-man-is-undergoing-treatment.html</link>
					<comments>https://www.chandrikadaily.com/1beating-by-police-the-seriously-injured-young-man-is-undergoing-treatment.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 29 Dec 2025 06:00:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371293</guid>

					<description><![CDATA[ദേഹത്താകമാനം ലാത്തികൊണ്ട് അടിയേറ്റതിന്റെ പാടുകളും, ചവിട്ടുകയും കൈകൊണ്ട് അടിക്കുകയും ചെയ്തു. നെഞ്ചിലും വയറിലും പുറത്തും കാലിലും തുടയിലുമെല്ലാം അടിയേറ്റ് പൊട്ടിയ നിലയിലാണ്. ശരീരമാകെ നീരുവന്നിട്ടുമുണ്ട്. നട്ടെല്ലിന് ചവിട്ടുകയും തല ജീപ്പില്‍ ഇടിക്കുകയും ചെയ്തതായി ശരത്ത് ആരോപിക്കുന്നു.]]></description>
										<content:encoded><![CDATA[<p>തൃശൂരില്&#x200d; ആളുമാറി പോലീസ് മര്&#x200d;ദിച്ച യുവാവ് ചികിത്സയില്&#x200d;. കുറ്റൂര്&#x200d; പുതുകുളങ്ങര വീട്ടില്&#x200d; ശരത്ത് (31) ആണ് വിയ്യൂര്&#x200d; പോലീസിനെതിരേ ആളുമാറി മര്&#x200d;ദിച്ചതായി പരാതി ഉന്നയിച്ചത്. സംഭവത്തിന് പിന്നാലെ ഇയാള്&#x200d; ജില്ലാ സഹകരണ ആശുപത്രിയില്&#x200d; ചികിത്സതേടി. ദേഹത്താകമാനം ലാത്തികൊണ്ട് അടിയേറ്റതിന്റെ പാടുകളും, ചവിട്ടുകയും കൈകൊണ്ട് അടിക്കുകയും ചെയ്തു. നെഞ്ചിലും വയറിലും പുറത്തും കാലിലും തുടയിലുമെല്ലാം അടിയേറ്റ് പൊട്ടിയ നിലയിലാണ്. ശരീരമാകെ നീരുവന്നിട്ടുമുണ്ട്. നട്ടെല്ലിന് ചവിട്ടുകയും തല ജീപ്പില്&#x200d; ഇടിക്കുകയും ചെയ്തതായി ശരത്ത് ആരോപിക്കുന്നു. വീട്ടില്&#x200d;നിന്ന് പിടിച്ച് ജീപ്പിലെത്തിയശേഷവും ജീപ്പ് ഓടിത്തുടങ്ങിയപ്പോഴുമെല്ലാം മര്&#x200d;ദനം തുടര്&#x200d;ന്നുവെന്ന് ശരത്ത് ആരോപിച്ചു.</p>
<p>ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. എസ്‌ഐയുടെ നേതൃത്വത്തിലുള്ള ഏഴ് പോലീസുകാര്&#x200d; വീട്ടിനുതൊട്ടടുത്തുള്ള ബന്ധുവീട്ടില്&#x200d; തറവാട്ടുക്ഷേത്രത്തിലെ കണക്കുനോക്കി കൊണ്ടിരിക്കെ ശരത്തിനെ കാരണം പറയാതെ മര്&#x200d;ദിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്&#x200d; ഉള്&#x200d;പ്പെടെയുള്ളവരോട് അപമര്യാദയോടെ പെരുമാറുകയും ചെയ്തതായും പരാതിയുണ്ട്.</p>
<p>26-ന് കുറ്റൂരിലെ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്&#x200d;ഷത്തിനു കാരണക്കാരന്&#x200d; ശരത്ത് എന്ന രീതിയിലാണ് പോലീസ് മര്&#x200d;ദിച്ചത്. 26-ന് താന്&#x200d; ഉത്സവപ്പറമ്പില്&#x200d; ഇല്ലായിരുന്നുവെന്നും ലൊക്കേഷന്&#x200d; പരിശോധിക്കാമെന്നും ശരത്ത് പറയുന്നു. കാപ്പ നിയമപ്രകാരം ആറുമാസം നാടുകടത്തലിന് വിധേയനായ ശരത്ത് നേരത്തേ ചിലകേസുകളില്&#x200d; പ്രതിയായിരുന്നു. നല്ലനടപ്പില്&#x200d; ജീവിക്കുമ്പോഴാണ് മര്&#x200d;ദനത്തിനിരയായത്. നേരത്തേ പ്രതിയായിരുന്നതിനാല്&#x200d; മര്&#x200d;ദനമേറ്റ ശരത്തിന്റെ വിവരങ്ങള്&#x200d; പോലീസിന്റെ കൈയിലുണ്ടായിരുന്നതും ആളുമാറാന്&#x200d; കാരണമായി.</p>
<p>മര്&#x200d;ദനത്തിനിടെ ഉത്സവത്തിനിടെയുണ്ടായ സംഘര്&#x200d;ഷത്തെക്കുറിച്ച് പോലീസ് പറഞ്ഞപ്പോള്&#x200d;ത്തന്നെ അതുതാനല്ലെന്ന് പറഞ്ഞിരുന്നതായി ശരത്ത് പറയുന്നു. പക്ഷേ മര്&#x200d;ദനം തുടര്&#x200d;ന്നു. വീട്ടുകാര്&#x200d; അഭിഭാഷകനെയും കൂട്ടി സ്റ്റേഷനിലെത്തി കാര്യം തിരക്കിയപ്പോള്&#x200d; ആളു മാറി മര്&#x200d;ദിച്ചതാണെന്ന് പറഞ്ഞ് വിട്ടയയ്ക്കുകയായിരുന്നു എന്നാണ് ശരത്ത് പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1beating-by-police-the-seriously-injured-young-man-is-undergoing-treatment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസില്‍ പരാതി നല്‍കിയതില്‍ വൈരാഗ്യം; 11കാരിയെ വീട്ടില്‍ കയറി മര്‍ദിച്ച യുവാവിന് 13 വര്‍ഷം കഠിനതടവ്</title>
		<link>https://www.chandrikadaily.com/disagreement-in-filing-a-complaint-with-the-police-13-years-rigorous-imprisonment-for-the-youth-who-entered-the-house-and-beat-up-the-11-year-old-girl.html</link>
					<comments>https://www.chandrikadaily.com/disagreement-in-filing-a-complaint-with-the-police-13-years-rigorous-imprisonment-for-the-youth-who-entered-the-house-and-beat-up-the-11-year-old-girl.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 27 Dec 2025 15:22:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371150</guid>

					<description><![CDATA[മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്‍ ഗിരീഷിനെയാണു കോടതി ശിക്ഷിച്ചത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പൊലീസില്&#x200d; പരാതി നല്&#x200d;കിയതിന്റെ വൈരാഗ്യത്തില്&#x200d; പതിനൊന്നുവയസുകാരിയെ വീട്ടില്&#x200d; കയറി തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്&#x200d;പ്പിച്ച പ്രതിയ്ക്ക് 13 വര്&#x200d;ഷം കഠിനതടവ്. മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്&#x200d; ഗിരീഷിനെയാണു കോടതി ശിക്ഷിച്ചത്. കഠിനതടവിനൊപ്പം 40,000 രൂപ പിഴയും ഒടുക്കണം.</p>
<p>2011 ജൂണ്&#x200d; 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മക്കള്&#x200d; സ്‌കൂളിലേയ്ക്കു പോകുമ്പോഴും വരുമ്പോഴും പ്രതി കളിയാക്കുന്നതും അസഭ്യം പറയുന്നതും സഹിക്കാന്&#x200d; വയ്യാതായതോടെ അമ്മ പൊലീസില്&#x200d; പരാതി നല്&#x200d;കുകയായിരുന്നു. തുടര്&#x200d;ന്ന് പൊലീസ് പ്രതിയെ താക്കീത് നല്&#x200d;കി വിട്ടയച്ചിരുന്നു. അതിന്റെ വൈരാഗ്യത്തില്&#x200d; ഗിരീഷ് വീട്ടില്&#x200d; അതിക്രമിച്ചു കയറി പെണ്&#x200d;കുട്ടിയെ തലയ്ക്കടിച്ചു പരുക്കേല്&#x200d;പ്പിക്കുകയായിരുന്നു. തടയാന്&#x200d; ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും പരുക്കേറ്റിരുന്നു.</p>
<p>11 വയസ്സു മാത്രം പ്രായമുള്ള പെണ്&#x200d;കുട്ടിയെ വീട്ടില്&#x200d; അതിക്രമിച്ചു കയറി ക്രൂരമായി പരിക്കേല്&#x200d;പ്പിച്ച പ്രതി യാതൊരു ദയയും അര്&#x200d;ഹിക്കുന്നില്ലെന്നു നിരീക്ഷിച്ചാണു കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്&#x200d; പ്രതി ഒരു വര്&#x200d;ഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/disagreement-in-filing-a-complaint-with-the-police-13-years-rigorous-imprisonment-for-the-youth-who-entered-the-house-and-beat-up-the-11-year-old-girl.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോട്ടയം-ഇടുക്കി വിനോദ കേന്ദ്രങ്ങളില്‍ ലഹരിവേട്ട; അഫ്ഗാന്‍ എംഡിഎംഎ പിടികൂടി</title>
		<link>https://www.chandrikadaily.com/drunk-hunting-in-kottayam-idukki-entertainment-centers-afghan-mdma-seized.html</link>
					<comments>https://www.chandrikadaily.com/drunk-hunting-in-kottayam-idukki-entertainment-centers-afghan-mdma-seized.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 27 Dec 2025 07:34:59 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[drugnews]]></category>
		<category><![CDATA[KERALANEWS]]></category>
		<category><![CDATA[news]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371048</guid>

					<description><![CDATA[ഇത് ജില്ലയിലെ ഏറ്റവും വലിയ രാസലഹരിവേട്ടയാണെന്ന് പൊലീസ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>കോട്ടയം: ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്&#x200d; പുതുവത്സരവും ക്രിസ്മസ് ആഘോഷത്തിനും ലഹരിപ്പാര്&#x200d;ട്ടികള്&#x200d; നടത്താന്&#x200d; എത്തിച്ച രാസലഹരി അഫ്ഗാനിസ്ഥാനില്&#x200d; നിന്നാണ് എന്ന വിവരം പൊലീസും എക്‌സൈസും സ്ഥിരീകരിച്ചു.</p>
<p>ഡല്&#x200d;ഹി, ബംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലൂടെയും, പിന്നീട് ട്രെയിന്&#x200d;, ബസ് മാര്&#x200d;ഗങ്ങളിലൂടെയും ലഹരി ജില്ലകളിലെ വിനോദ കേന്ദ്രങ്ങളിലേക്ക് എത്തിക്കപ്പെടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഏജന്&#x200d;സികളില്&#x200d; നിന്നുള്ള മുന്&#x200d; വിവരം പാലിച്ചാണ് ജില്ലാ പൊലീസ് മേധാവിമാര്&#x200d; നേരത്തെ ശ്രദ്ധ കേന്ദ്രീകരിച്ചത്.</p>
<p>കഴിഞ്ഞ ദിവസം ബംഗളൂരുവില്&#x200d; നിന്നെത്തിച്ച 99.073 ഗ്രാം എംഡിഎംഎ, കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഈരാറ്റുപേട്ട പൊലീസും ചേര്&#x200d;ന്ന് പിടികൂടി. ഇത് ജില്ലയിലെ ഏറ്റവും വലിയ രാസലഹരിവേട്ടയാണെന്ന് പൊലീസ് അറിയിച്ചു. വിമല്&#x200d; രാജ് (24), ജീമോന്&#x200d; (31), അബിന്&#x200d; റെജി (28) എന്നിവരെ പൊലീസ് പിടികൂടി.</p>
<p>പ്രതികള്&#x200d; ബംഗളൂരുവിലെ ലഹരിക്കടത്തുസംഘത്തില്&#x200d; നിന്ന് ഏകദേശം 1.5 ലക്ഷം രൂപയ്ക്ക് എംഡിഎംഎ വാങ്ങിയതായും, ഗ്രാമങ്ങളില്&#x200d; ഒരു പാക്ക് 3500 രൂപ നിരക്കില്&#x200d; വിറ്റിരുന്നെന്നും പൊലീസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drunk-hunting-in-kottayam-idukki-entertainment-centers-afghan-mdma-seized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാഹന പരിശോധനക്കിടെ അപകടം: പരുക്കേറ്റ യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചുവെന്ന് പരാതി</title>
		<link>https://www.chandrikadaily.com/accident-during-vehicle-inspection-complaint-that-the-injured-youth-was-left-on-the-road.html</link>
					<comments>https://www.chandrikadaily.com/accident-during-vehicle-inspection-complaint-that-the-injured-youth-was-left-on-the-road.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 27 Dec 2025 06:40:26 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[KERALANEWS]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371017</guid>

					<description><![CDATA[ഫോര്‍ട്ട് കൊച്ചിയില്‍ ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനില്‍ രാജേന്ദ്രനും രാഹുല്‍ സാബുവിനുമാണ് അപകടമുണ്ടായത്.]]></description>
										<content:encoded><![CDATA[<p>എറണാകുളം: വാഹനപരിശോധനക്കിടെ ഉണ്ടായ അപകടത്തില്&#x200d; പരുക്കേറ്റ യുവാവിനെ പൊലീസ് വഴിയില്&#x200d; ഉപേക്ഷിച്ചുവെന്ന പരാതിയുമായി ആലപ്പുഴ സ്വദേശികളായ യുവാക്കള്&#x200d; രംഗത്തെത്തി. എറണാകുളം കണ്ണമാലി പൊലീസിനെതിരെയാണ് ഗുരുതര ആരോപണം ഉയര്&#x200d;ന്നിരിക്കുന്നത്.</p>
<p>ഫോര്&#x200d;ട്ട് കൊച്ചിയില്&#x200d; ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനില്&#x200d; രാജേന്ദ്രനും രാഹുല്&#x200d; സാബുവിനുമാണ് അപകടമുണ്ടായത്. ചെല്ലാനം ഹാര്&#x200d;ബറിന് സമീപം രാത്രി ഒന്നരയോടെയാണ് സംഭവം. പൊലീസ് ബൈക്കിന് കൈ കാണിച്ച് വാഹനം നിര്&#x200d;ത്താന്&#x200d; ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് യുവാക്കളുടെ പരാതി.</p>
<p>വാഹനം നിര്&#x200d;ത്താന്&#x200d; ഒരുങ്ങുന്നതിനിടെ പൊലീസ് കടന്നുപിടിച്ചതോടെ ബൈക്ക് മറിഞ്ഞുവീണുവെന്നാണ് യുവാക്കള്&#x200d; പറയുന്നത്. അപകടത്തില്&#x200d; അനിലിന്റെ മൂക്കിന്റെ പാലം തകരുകയും മുഖത്ത് ഗുരുതര പരുക്കേല്&#x200d;ക്കുകയും ചെയ്തു. കണ്ണമാലി പോലീസ് സ്‌റ്റേഷനിലെ സിപിഒ സാബുമോനും അപകടത്തില്&#x200d; ഗുരുതരമായി പരുക്കേറ്റു. എന്നാല്&#x200d; പരുക്കേറ്റ അനിലിനെ ആശുപത്രിയില്&#x200d; എത്തിക്കാന്&#x200d; പൊലീസ് തയ്യാറായില്ലെന്നാണ് യുവാക്കളുടെ ആരോപണം.</p>
<p>അതേസമയം, ആരോപണങ്ങള്&#x200d; കണ്ണമാലി പൊലീസ് നിഷേധിച്ചു. വാഹനപരിശോധനക്കിടെ പൊലീസുകാര്&#x200d;ക്കിടയിലേക്ക് യുവാക്കള്&#x200d; ബൈക്ക് ഇടിച്ചു കയറ്റിയതാണ് അപകട കാരണമെന്നാണ് പൊലീസ് വിശദീകരണം. പരുക്കേറ്റയാളെ ആശുപത്രിയില്&#x200d; എത്തിക്കാമെന്ന് അറിയിച്ചെങ്കിലും യുവാക്കളാണ് അതിന് തയ്യാറായില്ലെന്നുമാണ് പൊലീസ് വാദം.</p>
<p>പൊലീസുകാരെ അപായപ്പെടുത്താന്&#x200d; ശ്രമിച്ചതിന് അനില്&#x200d; രാജേന്ദ്രനും രാഹുല്&#x200d; സാബുവിനുമെതിരെ കേസെടുത്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ അനിലിനെയും സിപിഒ സാബുമോനെയും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയതായി അധികൃതര്&#x200d; അറിയിച്ചു.</p>
<p>സംഭവത്തില്&#x200d; പൊലീസ് വീഴ്ച സംഭവിച്ചതായി ആരോപിച്ച് അനിലിന്റെ കുടുംബം ഡിജിപിക്ക് പരാതി നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accident-during-vehicle-inspection-complaint-that-the-injured-youth-was-left-on-the-road.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വകാര്യ സ്ഥാപനങ്ങളില്‍ ലഹരി പരിശോധന ശക്തമാക്കി; &#8216;പോഡ&#8217; പദ്ധതിയുമായി കേരള പൊലീസ്</title>
		<link>https://www.chandrikadaily.com/drug-testing-has-been-strengthened-in-private-institutions-kerala-police-with-poda-scheme.html</link>
					<comments>https://www.chandrikadaily.com/drug-testing-has-been-strengthened-in-private-institutions-kerala-police-with-poda-scheme.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 27 Dec 2025 05:53:48 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[news]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370989</guid>

					<description><![CDATA[പരിശോധനയില്‍ ലഹരി ഉപയോഗം കണ്ടെത്തിയാല്‍ ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിടും]]></description>
										<content:encoded><![CDATA[<p>സ്വകാര്യ സ്ഥാപനങ്ങളിലെ ലഹരി ഉപയോഗം തടയുന്നതിനായി കേരള പൊലീസ് പ്രിവന്&#x200d;ഷന്&#x200d; ഓഫ് ഡ്രഗ്‌സ് അബ്യൂസ് (പോഡ) എന്ന പേരില്&#x200d; പുതിയ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിത്തുടങ്ങി. ഐടി കമ്പനികളടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.</p>
<p>പദ്ധതിയുടെ ഭാഗമായി, സഹകരിക്കുന്ന സ്ഥാപനങ്ങളില്&#x200d; ജോലി പ്രവേശന സമയത്ത് തന്നെ ജീവനക്കാരില്&#x200d; നിന്ന് ലഹരി മരുന്നുകള്&#x200d; ഉപയോഗിക്കില്ലെന്ന സമ്മതപത്രം വാങ്ങും. തുടര്&#x200d;ന്ന് നിശ്ചിത ഇടവേളകളിലും ആവശ്യമെങ്കില്&#x200d; ഏത് സമയത്തും ലഹരി പരിശോധന നടത്താനുള്ള അധികാരം തൊഴിലുടമയ്ക്ക് ഉണ്ടായിരിക്കും.</p>
<p>പരിശോധനയില്&#x200d; ലഹരി ഉപയോഗം കണ്ടെത്തിയാല്&#x200d; ജീവനക്കാരനെ ജോലിയില്&#x200d; നിന്ന് പിരിച്ചുവിടും. മദ്യം, പുകയില ഉല്&#x200d;പ്പന്നങ്ങള്&#x200d; എന്നിവ ഒഴിവാക്കി മറ്റ് ലഹരി മരുന്നുകളാണ് പരിശോധനയുടെ പരിധിയില്&#x200d; ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്. രാസലഹരി ഉപയോഗിച്ചാല്&#x200d; നാല് മാസം വരെ പരിശോധനയിലൂടെ കണ്ടെത്താന്&#x200d; കഴിയുമെന്നാണ് പൊലീസ് വിശദീകരണം.</p>
<p>ഐടി പാര്&#x200d;ക്കുകള്&#x200d; ഉള്&#x200d;പ്പെടെ സ്വകാര്യ മേഖലയിലെ ലഹരി ഉപയോഗത്തിന് ശക്തമായ നിയന്ത്രണം ഏര്&#x200d;പ്പെടുത്തുകയാണ് &#8216;പോഡ&#8217; പദ്ധതിയുടെ ലക്ഷ്യം. ലഹരിവിരുദ്ധ നയത്തിന്റെ ഭാഗമായി ജീവനക്കാരുടെ ആരോഗ്യവും സ്ഥാപനങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drug-testing-has-been-strengthened-in-private-institutions-kerala-police-with-poda-scheme.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെല്ലിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപനം; മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്റെ ആക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/outrage-at-being-asked-to-return-to-the-cell-two-police-officers-were-injured-in-the-attack-by-the-prisoner-in-mattancherry-sub-jail.html</link>
					<comments>https://www.chandrikadaily.com/outrage-at-being-asked-to-return-to-the-cell-two-police-officers-were-injured-in-the-attack-by-the-prisoner-in-mattancherry-sub-jail.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 24 Dec 2025 09:47:19 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370458</guid>

					<description><![CDATA[ഇന്നലെ രാവിലെ സെല്ലിന് പുറത്തുണ്ടായിരുന്ന തന്‍സീറിനോട് അകത്ത് കയറാന്‍ പൊലീസ് ഉദ്യോഗസ്ഥനായ റിജുമോന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ തന്‍സീര്‍ സമീപത്തുണ്ടായിരുന്ന ഇരുമ്പ് മൂടി ഉപയോഗിച്ച് റിജുമോന്റെ കൈ തല്ലിയൊടിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: മട്ടാഞ്ചേരി സബ് ജയിലില്&#x200d; തടവുകാരന്&#x200d; പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്&#x200d; രണ്ട് പേര്&#x200d;ക്ക് ഗുരുതര പരിക്ക്. സമയം കഴിഞ്ഞിട്ടും സെല്ലില്&#x200d; കയറാതിരുന്നതിനെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം നടന്നത്. ലഹരി കേസില്&#x200d; അറസ്റ്റിലായ തന്&#x200d;സീറാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ സെല്ലിന് പുറത്തുണ്ടായിരുന്ന തന്&#x200d;സീറിനോട് അകത്ത് കയറാന്&#x200d; പൊലീസ് ഉദ്യോഗസ്ഥനായ റിജുമോന്&#x200d; ആവശ്യപ്പെട്ടു. ഇതില്&#x200d; പ്രകോപിതനായ തന്&#x200d;സീര്&#x200d; സമീപത്തുണ്ടായിരുന്ന ഇരുമ്പ് മൂടി ഉപയോഗിച്ച് റിജുമോന്റെ കൈ തല്ലിയൊടിക്കുകയായിരുന്നു.</p>
<p>തുടര്&#x200d;ന്ന് ചോദ്യം ചെയ്യാനെത്തിയ സഹ ഉദ്യോഗസ്ഥന്&#x200d; ബിനു നാരായണന്റെയും കൈ തിരിച്ച് ഒടിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്&#x200d;ന്ന് കൂടുതല്&#x200d; പൊലീസ് ഉദ്യോഗസ്ഥര്&#x200d; സ്ഥലത്തെത്തി തന്&#x200d;സീറിനെ പിടിച്ചുമാറ്റി. ഇയാളെ നിയന്ത്രണവിധേയനാക്കിയതിന് ശേഷം സുരക്ഷാ ക്രമീകരണങ്ങള്&#x200d; ശക്തമാക്കി. തന്&#x200d;സീറിനെതിരെ ആറോളം വകുപ്പുകള്&#x200d; ചുമത്തി കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. ലഹരി കേസിലാണ് ഇയാള്&#x200d; നിലവില്&#x200d; മട്ടാഞ്ചേരി സബ് ജയിലില്&#x200d; കഴിയുന്നത്. സംഭവത്തില്&#x200d; വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/outrage-at-being-asked-to-return-to-the-cell-two-police-officers-were-injured-in-the-attack-by-the-prisoner-in-mattancherry-sub-jail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭര്‍ത്താവിനെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി ഗംഗയിലും ഓടയിലും തള്ളി; ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/killed-her-husband-and-dismembered-her-body-into-the-ganges-and-oda-wife-and-boyfriend-arrested.html</link>
					<comments>https://www.chandrikadaily.com/killed-her-husband-and-dismembered-her-body-into-the-ganges-and-oda-wife-and-boyfriend-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 23 Dec 2025 10:40:43 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[HUSBAND AND WIFE]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370292</guid>

					<description><![CDATA[ആണ്‍സുഹൃത്തുമായുള്ള ബന്ധത്തെ തുടര്‍ന്ന് ദമ്പതികള്‍ക്കിടയില്‍ സ്ഥിരം കലഹങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശ്: ഭര്&#x200d;ത്താവിനെ കൊലപ്പെടുത്തി ശരീരം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഷ്ണങ്ങളാക്കിയ ശേഷം ഗംഗയിലും അഴുക്കുചാലിലും തള്ളിയ കേസില്&#x200d; യുവതിയും ആണ്&#x200d;സുഹൃത്തും പൊലീസ് പിടിയിലായി. ചാന്ദൗസി പ്രദേശത്ത് നടന്ന സംഭവത്തില്&#x200d; റൂബി എന്ന യുവതിയെയും സുഹൃത്ത് ഗൗരവിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 38 വയസുള്ള രാഹുലാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഡിസംബര്&#x200d; 15ന് പ്രദേശത്തെ അഴുക്കുചാലില്&#x200d; നിന്ന് മൃതദേഹഭാഗങ്ങള്&#x200d; കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.</p>
<p>കൈയും തലയും വേര്&#x200d;പ്പെട്ട നിലയിലായിരുന്ന ശരീരഭാഗങ്ങള്&#x200d; കണ്ടെത്തിയതിനെ തുടര്&#x200d;ന്ന് പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്&#x200d; പുറത്തുവന്നത്. ചോദ്യം ചെയ്യലിനിടെ റൂബി കൊലപാതകം സമ്മതിച്ചു. ആണ്&#x200d;സുഹൃത്ത് ഗൗരവിന്റെ സഹായത്തോടെയാണ് ഭര്&#x200d;ത്താവിനെ കൊലപ്പെടുത്തിയതെന്ന് യുവതി മൊഴി നല്&#x200d;കി. ഇരുമ്പ് വടികൊണ്ട് രാഹുലിന്റെ തലയ്ക്ക് അടിച്ച് മരണം ഉറപ്പാക്കിയ ശേഷം, മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് ശരീരം കഷ്ണങ്ങളാക്കിയതായും യുവതി പൊലീസിനോട് പറഞ്ഞു. പിന്നീട് ശരീരഭാഗങ്ങള്&#x200d; രാജ്ഘട്ടില്&#x200d; എത്തിച്ച് ഗംഗയില്&#x200d; ഒഴുക്കുകയും ചില ഭാഗങ്ങള്&#x200d; സമീപത്തെ അഴുക്കുചാലില്&#x200d; തള്ളുകയുമായിരുന്നു.</p>
<p>ആണ്&#x200d;സുഹൃത്തുമായുള്ള ബന്ധത്തെ തുടര്&#x200d;ന്ന് ദമ്പതികള്&#x200d;ക്കിടയില്&#x200d; സ്ഥിരം കലഹങ്ങള്&#x200d; ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. രാഹുലിനെ കാണാനില്ലെന്ന പരാതി യുവതി തന്നെ മുമ്പ് പൊലീസില്&#x200d; നല്&#x200d;കിയിരുന്നെങ്കിലും, മൊഴിയിലെ അസ്വാഭാവികത ശ്രദ്ധയില്&#x200d;പ്പെട്ടതോടെ പൊലീസ് കുടുംബത്തെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. അന്വേഷണത്തിനിടെ രാഹുലിന്റെ മൊബൈല്&#x200d; ഫോണ്&#x200d; വീടിന്റെ പരിസരത്ത് വെച്ചാണ് സ്വിച്ച് ഓഫ് ആയതെന്ന് കെണ്ടത്തി. തുടര്&#x200d;ന്നാണ് മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയത്. ശരീരം മുറിക്കാന്&#x200d; ഉപയോഗിച്ച ഉപകരണവും ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പ് വടിയും പൊലീസ് കണ്ടെടുത്തു. സംഭവത്തില്&#x200d; കൂടുതല്&#x200d; അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/killed-her-husband-and-dismembered-her-body-into-the-ganges-and-oda-wife-and-boyfriend-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാഹവാഗ്ദാനം നല്‍കി സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി; യുവതിയുടെ നഗ്നഫോട്ടോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/taking-private-pictures-with-a-promise-of-marriage-the-young-man-who-circulated-the-nude-photo-of-the-woman-was-arrested.html</link>
					<comments>https://www.chandrikadaily.com/taking-private-pictures-with-a-promise-of-marriage-the-young-man-who-circulated-the-nude-photo-of-the-woman-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 23 Dec 2025 05:16:43 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[Hacking]]></category>
		<category><![CDATA[instagram]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370205</guid>

					<description><![CDATA[മൊബൈല്‍ ഫോണുകള്‍ കടകളിലും മറ്റും നന്നാക്കാന്‍ ഏല്‍പിക്കുമ്പോള്‍ പൊതുജനം പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി]]></description>
										<content:encoded><![CDATA[<p>മാനന്തവാടി: ഇന്&#x200d;സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയോട് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്&#x200d;കി നഗ്ന ചിത്രങ്ങള്&#x200d; കൈവശപ്പെടുത്തി പിന്നീട് അവ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്&#x200d;. മലപ്പുറം എടപ്പാള്&#x200d; വട്ടംകുളം പുതൃകാവില്&#x200d; വീട്ടില്&#x200d; പി. സഹദ് (19) എന്നയാളെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇന്&#x200d;സ്റ്റഗ്രാം വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്.</p>
<p>വിവാഹവാഗ്ദാനം നല്&#x200d;കി ലൈംഗിക ഉദ്ദേശ്യത്തോടുകൂടി യുവതിയുടെ സ്വകാര്യ ചിത്രങ്ങള്&#x200d; ഇയാള്&#x200d; കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു. പിന്നീട് യുവതി ഇയാളെ ഇന്&#x200d;സ്റ്റഗ്രാമില്&#x200d; അണ്&#x200d;ഫോളോ ചെയ്തതിലുള്ള വിരോധത്തില്&#x200d;, പരാതിക്കാരിയുടെ സുഹൃത്തിനാണ് നഗ്നചിത്രങ്ങള്&#x200d; അയച്ചു നല്&#x200d;കിയത്. നാല് വ്യത്യസ്ത ഇന്&#x200d;സ്റ്റഗ്രാം ഐഡികള്&#x200d; വഴിയാണ് പ്രതി യുവതിയെ ബന്ധപ്പെട്ടിരുന്നത്. ഇന്&#x200d;സ്റ്റഗ്രാം അക്കൗണ്ടുകള്&#x200d; നിര്&#x200d;മ്മിക്കാന്&#x200d; ഉപയോഗിച്ച ഫോണ്&#x200d; നമ്പര്&#x200d; പൊലീസ് കണ്ടെത്തിയെങ്കിലും അത് പ്രതിയുടേതല്ലെന്ന് വ്യക്തമായി.</p>
<p>തുടര്&#x200d;ന്ന് നടത്തിയ വിശദവും പഴുതടച്ചതുമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മൊബൈല്&#x200d; ടെക്‌നീഷ്യന്&#x200d; കോഴ്‌സ് പഠിച്ചിരുന്ന പ്രതി, നന്നാക്കാനായി ഏല്&#x200d;പിച്ച ഫോണിലുണ്ടായിരുന്ന സിം നമ്പര്&#x200d; ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഉപയോഗിച്ചാണ് വ്യാജ ഇന്&#x200d;സ്റ്റഗ്രാം അക്കൗണ്ടുകള്&#x200d; സൃഷ്ടിച്ചതെന്ന് അന്വേഷണത്തില്&#x200d; കണ്ടെത്തി.</p>
<p>ഇന്&#x200d;സ്‌പെക്ടര്&#x200d; എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തില്&#x200d; സബ് ഇന്&#x200d;സ്‌പെക്ടര്&#x200d;മാരായ ജിതിന്&#x200d;കുമാര്&#x200d;, കെ. സിന്&#x200d;ഷ, ജോയ്‌സ് ജോണ്&#x200d;, സീനിയര്&#x200d; സിവില്&#x200d; പൊലീസ് ഓഫിസര്&#x200d; റോബിന്&#x200d; ജോര്&#x200d;ജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊബൈല്&#x200d; ഫോണുകള്&#x200d; കടകളിലും മറ്റും നന്നാക്കാന്&#x200d; ഏല്&#x200d;പിക്കുമ്പോള്&#x200d; പൊതുജനം പ്രത്യേക ജാഗ്രത പുലര്&#x200d;ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/taking-private-pictures-with-a-promise-of-marriage-the-young-man-who-circulated-the-nude-photo-of-the-woman-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുരഭിമാനക്കൊലയുടെ മറ്റൊരധ്യായം; കര്‍ണാടകയില്‍ വീണ്ടും നടുക്കുന്ന കൊലപാതകം</title>
		<link>https://www.chandrikadaily.com/another-chapter-of-honor-killing-another-murder-in-karnataka.html</link>
					<comments>https://www.chandrikadaily.com/another-chapter-of-honor-killing-another-murder-in-karnataka.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 22 Dec 2025 07:39:19 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[intercaste marriage]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370051</guid>

					<description><![CDATA[ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ആറുമാസം ഗര്‍ഭിണിയായ യുവതിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. ]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: കര്&#x200d;ണാടകയിലെ ഹുബ്ബള്ളിയില്&#x200d; വീണ്ടും ദുരഭിമാനക്കൊല. ഇതര ജാതിയില്&#x200d;പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്&#x200d; ആറുമാസം ഗര്&#x200d;ഭിണിയായ യുവതിയെ പിതാവും ബന്ധുക്കളും ചേര്&#x200d;ന്ന് ക്രൂരമായി കൊലപ്പെടുത്തി. ഹുബ്ബള്ളി റൂറല്&#x200d; താലൂക്കിലെ ഇനാംവീരപൂര്&#x200d; സ്വദേശിനിയായ 19കാരി മാന്യത പാട്ടീലാണ് കൊല്ലപ്പെട്ടത്. </p>
<p>ഞായറാഴ്ച വൈകുന്നേരം ഇനാംവീരപൂരില്&#x200d; വെച്ചാണ് സംഭവം. പൈപ്പ് അടക്കമുള്ള കൃഷിക്ക് ഉപയോഗിക്കുന്ന ആയുധങ്ങളുപയോഗിച്ചാണ് മാന്യതയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്&#x200d; ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. മെയ് മാസത്തിലാണ് കുടുംബത്തിന്റെ കടുത്ത എതിര്&#x200d;പ്പ് അവഗണിച്ച് മാന്യത പാട്ടീല്&#x200d; തന്റെ ഗ്രാമത്തിലെ തന്നെ മറ്റൊരു ജാതിയില്&#x200d;പ്പെട്ട യുവാവിനെ വിവാഹം കഴിച്ചത്. </p>
<p>ജീവന് ഭീഷണി നിലനിന്നതിനെ തുടര്&#x200d;ന്ന് ദമ്പതികള്&#x200d; കുറേക്കാലം ഹവേരിയില്&#x200d; താമസിച്ചിരുന്നുവെന്നും ഈ മാസം ആദ്യം മാത്രമാണ് ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. സംഭവദിവസം ആദ്യം കൃഷിയിടത്തില്&#x200d; വെച്ച് യുവതിയുടെ ഭര്&#x200d;ത്താവിനെയും ഭര്&#x200d;തൃപിതാവിനെയും ബന്ധുക്കള്&#x200d; ആക്രമിക്കാന്&#x200d; ശ്രമിച്ചെങ്കിലും അവര്&#x200d; രക്ഷപ്പെട്ടു. പിന്നാലെ മാന്യത താമസിച്ചിരുന്ന വീട്ടില്&#x200d; അതിക്രമിച്ചു കയറിയ പ്രതികള്&#x200d; അവളെയും മറ്റൊരു സ്ത്രീയെയും ഒരു പുരുഷനെയും ആക്രമിച്ചു. </p>
<p>ആക്രമണത്തില്&#x200d; ഗുരുതരമായി പരിക്കേറ്റ ആറുമാസം ഗര്&#x200d;ഭിണിയായ യുവതിയാണ് പിന്നീട് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാന്യതയുടെ പിതാവ് ഉള്&#x200d;പ്പെടെ മൂന്ന് പേരെ ഹുബ്ബള്ളി റൂറല്&#x200d; പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്. വീണ്ടും നടന്ന ദുരഭിമാനക്കൊല രാജ്യമാകെ ശക്തമായ പ്രതിഷേധങ്ങള്&#x200d;ക്കും മനുഷ്യാവകാശ ചര്&#x200d;ച്ചകള്&#x200d;ക്കും വഴിവെച്ചിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/another-chapter-of-honor-killing-another-murder-in-karnataka.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
