police – Chandrika Daily https://www.chandrikadaily.com Tue, 30 Dec 2025 02:18:18 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg police – Chandrika Daily https://www.chandrikadaily.com 32 32 കണ്ണൂരില്‍ യു.പി സ്വദേശിയുടെ മരണം; എഫ്.ഐ.ആറില്‍ ആള്‍ക്കൂട്ട ആക്രമണം പരാമര്‍ശിക്കാതെ പൊലീസ് https://www.chandrikadaily.com/death-of-up-native-in-kannur-the-police-did-not-mention-the-mob-attack-in-the-fir.html https://www.chandrikadaily.com/death-of-up-native-in-kannur-the-police-did-not-mention-the-mob-attack-in-the-fir.html#respond Tue, 30 Dec 2025 02:18:18 +0000 https://www.chandrikadaily.com/?p=371486 കണ്ണൂര്‍: ശ്രീകണ്ഠപുരത്ത് യു.പി സ്വദേശി മരിച്ച സംഭവത്തില്‍ എഫ്.ഐ.ആറില്‍ ആള്‍ക്കൂട്ട ആക്രമണം പരാമര്‍ശിക്കാതെ പൊലീസ്. ബാര്‍ബര്‍ നയീം സല്‍മാനിയെ (49) മരണത്തിലേക്ക് നയിച്ചത് ആള്‍ക്കൂട്ട മര്‍ദനമായിട്ടും ഹൃദയാഘാതമെന്ന പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിന്റെ പഴുതുപിടിച്ച് പൊലീസ്. മരിക്കുന്നതിന്റെ തലേ ദിവസം ഇദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായതായി പരാതി ലഭിച്ചിട്ടും ആള്‍ക്കൂട്ട ആക്രമണം മൂലം മരിച്ചാല്‍ ചുമത്തുന്ന ബി.എന്‍.എസ് 103 (1) വകുപ്പ് ചുമത്തിയിട്ടില്ല.

നയീമിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തെങ്കിലും സംഘം ചേര്‍ന്ന് മര്‍ദിച്ചതിന് ഏഴുപേര്‍ക്കെതിരെ പിന്നീട് കേസെടുത്തു. എന്നാല്‍ ആള്‍ക്കൂട്ടക്കൊലപാതകമെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ആള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ശ്രീകണ്ഠപുരത്ത് 11വര്‍ഷമായി ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാരനാണ് നയിം. കഴിഞ്ഞ ക്രിസ്മസ് ദിവസം വൈകീട്ടാണ് ജിസ് വര്‍ഗീസ് മുടിവെട്ടാനായി കടയിലെത്തിയതും കൂലിയെ ചൊല്ലി വാക് തര്‍ക്കമുണ്ടായെന്നും കടയുടമ ജോണി സെബാസ്റ്റ്യന്‍ പറഞ്ഞു. ഫേഷ്യലിനും കട്ടിങ്ങിനുമായി 300 രൂപക്കുപകരം 250 രൂപയാണ് നല്‍കിയത്. ബാക്കി തുക ചോദിച്ചതാണ് പ്രകോപന കാരണം. ബാര്‍ബര്‍ ഷോപ്പിലെ മര്‍ദനത്തിനുശേഷം താമസസ്ഥലത്ത് ജിസിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘം എത്തി മര്‍ദിക്കുകയായിരുന്നു. പിതാവിനെ മര്‍ദിക്കുന്നത് തടയാനെത്തിയ 18കാരനായ മകമും മര്‍ദനമേറ്റു. പിറ്റേന്ന് രാവിലെ നയിമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

]]>
https://www.chandrikadaily.com/death-of-up-native-in-kannur-the-police-did-not-mention-the-mob-attack-in-the-fir.html/feed 0
ആളുമാറി പോലീസ് മര്‍ദനം; ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയില്‍ https://www.chandrikadaily.com/1beating-by-police-the-seriously-injured-young-man-is-undergoing-treatment.html https://www.chandrikadaily.com/1beating-by-police-the-seriously-injured-young-man-is-undergoing-treatment.html#respond Mon, 29 Dec 2025 06:00:06 +0000 https://www.chandrikadaily.com/?p=371293 തൃശൂരില്‍ ആളുമാറി പോലീസ് മര്‍ദിച്ച യുവാവ് ചികിത്സയില്‍. കുറ്റൂര്‍ പുതുകുളങ്ങര വീട്ടില്‍ ശരത്ത് (31) ആണ് വിയ്യൂര്‍ പോലീസിനെതിരേ ആളുമാറി മര്‍ദിച്ചതായി പരാതി ഉന്നയിച്ചത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സതേടി. ദേഹത്താകമാനം ലാത്തികൊണ്ട് അടിയേറ്റതിന്റെ പാടുകളും, ചവിട്ടുകയും കൈകൊണ്ട് അടിക്കുകയും ചെയ്തു. നെഞ്ചിലും വയറിലും പുറത്തും കാലിലും തുടയിലുമെല്ലാം അടിയേറ്റ് പൊട്ടിയ നിലയിലാണ്. ശരീരമാകെ നീരുവന്നിട്ടുമുണ്ട്. നട്ടെല്ലിന് ചവിട്ടുകയും തല ജീപ്പില്‍ ഇടിക്കുകയും ചെയ്തതായി ശരത്ത് ആരോപിക്കുന്നു. വീട്ടില്‍നിന്ന് പിടിച്ച് ജീപ്പിലെത്തിയശേഷവും ജീപ്പ് ഓടിത്തുടങ്ങിയപ്പോഴുമെല്ലാം മര്‍ദനം തുടര്‍ന്നുവെന്ന് ശരത്ത് ആരോപിച്ചു.

ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. എസ്‌ഐയുടെ നേതൃത്വത്തിലുള്ള ഏഴ് പോലീസുകാര്‍ വീട്ടിനുതൊട്ടടുത്തുള്ള ബന്ധുവീട്ടില്‍ തറവാട്ടുക്ഷേത്രത്തിലെ കണക്കുനോക്കി കൊണ്ടിരിക്കെ ശരത്തിനെ കാരണം പറയാതെ മര്‍ദിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട് അപമര്യാദയോടെ പെരുമാറുകയും ചെയ്തതായും പരാതിയുണ്ട്.

26-ന് കുറ്റൂരിലെ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനു കാരണക്കാരന്‍ ശരത്ത് എന്ന രീതിയിലാണ് പോലീസ് മര്‍ദിച്ചത്. 26-ന് താന്‍ ഉത്സവപ്പറമ്പില്‍ ഇല്ലായിരുന്നുവെന്നും ലൊക്കേഷന്‍ പരിശോധിക്കാമെന്നും ശരത്ത് പറയുന്നു. കാപ്പ നിയമപ്രകാരം ആറുമാസം നാടുകടത്തലിന് വിധേയനായ ശരത്ത് നേരത്തേ ചിലകേസുകളില്‍ പ്രതിയായിരുന്നു. നല്ലനടപ്പില്‍ ജീവിക്കുമ്പോഴാണ് മര്‍ദനത്തിനിരയായത്. നേരത്തേ പ്രതിയായിരുന്നതിനാല്‍ മര്‍ദനമേറ്റ ശരത്തിന്റെ വിവരങ്ങള്‍ പോലീസിന്റെ കൈയിലുണ്ടായിരുന്നതും ആളുമാറാന്‍ കാരണമായി.

മര്‍ദനത്തിനിടെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പോലീസ് പറഞ്ഞപ്പോള്‍ത്തന്നെ അതുതാനല്ലെന്ന് പറഞ്ഞിരുന്നതായി ശരത്ത് പറയുന്നു. പക്ഷേ മര്‍ദനം തുടര്‍ന്നു. വീട്ടുകാര്‍ അഭിഭാഷകനെയും കൂട്ടി സ്റ്റേഷനിലെത്തി കാര്യം തിരക്കിയപ്പോള്‍ ആളു മാറി മര്‍ദിച്ചതാണെന്ന് പറഞ്ഞ് വിട്ടയയ്ക്കുകയായിരുന്നു എന്നാണ് ശരത്ത് പറയുന്നത്.

]]>
https://www.chandrikadaily.com/1beating-by-police-the-seriously-injured-young-man-is-undergoing-treatment.html/feed 0
പൊലീസില്‍ പരാതി നല്‍കിയതില്‍ വൈരാഗ്യം; 11കാരിയെ വീട്ടില്‍ കയറി മര്‍ദിച്ച യുവാവിന് 13 വര്‍ഷം കഠിനതടവ് https://www.chandrikadaily.com/disagreement-in-filing-a-complaint-with-the-police-13-years-rigorous-imprisonment-for-the-youth-who-entered-the-house-and-beat-up-the-11-year-old-girl.html https://www.chandrikadaily.com/disagreement-in-filing-a-complaint-with-the-police-13-years-rigorous-imprisonment-for-the-youth-who-entered-the-house-and-beat-up-the-11-year-old-girl.html#respond Sat, 27 Dec 2025 15:22:29 +0000 https://www.chandrikadaily.com/?p=371150 തിരുവനന്തപുരം: പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ പതിനൊന്നുവയസുകാരിയെ വീട്ടില്‍ കയറി തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതിയ്ക്ക് 13 വര്‍ഷം കഠിനതടവ്. മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്‍ ഗിരീഷിനെയാണു കോടതി ശിക്ഷിച്ചത്. കഠിനതടവിനൊപ്പം 40,000 രൂപ പിഴയും ഒടുക്കണം.

2011 ജൂണ്‍ 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മക്കള്‍ സ്‌കൂളിലേയ്ക്കു പോകുമ്പോഴും വരുമ്പോഴും പ്രതി കളിയാക്കുന്നതും അസഭ്യം പറയുന്നതും സഹിക്കാന്‍ വയ്യാതായതോടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയെ താക്കീത് നല്‍കി വിട്ടയച്ചിരുന്നു. അതിന്റെ വൈരാഗ്യത്തില്‍ ഗിരീഷ് വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും പരുക്കേറ്റിരുന്നു.

11 വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി പരിക്കേല്‍പ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നു നിരീക്ഷിച്ചാണു കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും.

 

 

]]>
https://www.chandrikadaily.com/disagreement-in-filing-a-complaint-with-the-police-13-years-rigorous-imprisonment-for-the-youth-who-entered-the-house-and-beat-up-the-11-year-old-girl.html/feed 0
കോട്ടയം-ഇടുക്കി വിനോദ കേന്ദ്രങ്ങളില്‍ ലഹരിവേട്ട; അഫ്ഗാന്‍ എംഡിഎംഎ പിടികൂടി https://www.chandrikadaily.com/drunk-hunting-in-kottayam-idukki-entertainment-centers-afghan-mdma-seized.html https://www.chandrikadaily.com/drunk-hunting-in-kottayam-idukki-entertainment-centers-afghan-mdma-seized.html#respond Sat, 27 Dec 2025 07:34:59 +0000 https://www.chandrikadaily.com/?p=371048 കോട്ടയം: ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പുതുവത്സരവും ക്രിസ്മസ് ആഘോഷത്തിനും ലഹരിപ്പാര്‍ട്ടികള്‍ നടത്താന്‍ എത്തിച്ച രാസലഹരി അഫ്ഗാനിസ്ഥാനില്‍ നിന്നാണ് എന്ന വിവരം പൊലീസും എക്‌സൈസും സ്ഥിരീകരിച്ചു.

ഡല്‍ഹി, ബംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലൂടെയും, പിന്നീട് ട്രെയിന്‍, ബസ് മാര്‍ഗങ്ങളിലൂടെയും ലഹരി ജില്ലകളിലെ വിനോദ കേന്ദ്രങ്ങളിലേക്ക് എത്തിക്കപ്പെടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളില്‍ നിന്നുള്ള മുന്‍ വിവരം പാലിച്ചാണ് ജില്ലാ പൊലീസ് മേധാവിമാര്‍ നേരത്തെ ശ്രദ്ധ കേന്ദ്രീകരിച്ചത്.

കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിച്ച 99.073 ഗ്രാം എംഡിഎംഎ, കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഈരാറ്റുപേട്ട പൊലീസും ചേര്‍ന്ന് പിടികൂടി. ഇത് ജില്ലയിലെ ഏറ്റവും വലിയ രാസലഹരിവേട്ടയാണെന്ന് പൊലീസ് അറിയിച്ചു. വിമല്‍ രാജ് (24), ജീമോന്‍ (31), അബിന്‍ റെജി (28) എന്നിവരെ പൊലീസ് പിടികൂടി.

പ്രതികള്‍ ബംഗളൂരുവിലെ ലഹരിക്കടത്തുസംഘത്തില്‍ നിന്ന് ഏകദേശം 1.5 ലക്ഷം രൂപയ്ക്ക് എംഡിഎംഎ വാങ്ങിയതായും, ഗ്രാമങ്ങളില്‍ ഒരു പാക്ക് 3500 രൂപ നിരക്കില്‍ വിറ്റിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

]]>
https://www.chandrikadaily.com/drunk-hunting-in-kottayam-idukki-entertainment-centers-afghan-mdma-seized.html/feed 0
വാഹന പരിശോധനക്കിടെ അപകടം: പരുക്കേറ്റ യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചുവെന്ന് പരാതി https://www.chandrikadaily.com/accident-during-vehicle-inspection-complaint-that-the-injured-youth-was-left-on-the-road.html https://www.chandrikadaily.com/accident-during-vehicle-inspection-complaint-that-the-injured-youth-was-left-on-the-road.html#respond Sat, 27 Dec 2025 06:40:26 +0000 https://www.chandrikadaily.com/?p=371017 എറണാകുളം: വാഹനപരിശോധനക്കിടെ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ യുവാവിനെ പൊലീസ് വഴിയില്‍ ഉപേക്ഷിച്ചുവെന്ന പരാതിയുമായി ആലപ്പുഴ സ്വദേശികളായ യുവാക്കള്‍ രംഗത്തെത്തി. എറണാകുളം കണ്ണമാലി പൊലീസിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയില്‍ ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനില്‍ രാജേന്ദ്രനും രാഹുല്‍ സാബുവിനുമാണ് അപകടമുണ്ടായത്. ചെല്ലാനം ഹാര്‍ബറിന് സമീപം രാത്രി ഒന്നരയോടെയാണ് സംഭവം. പൊലീസ് ബൈക്കിന് കൈ കാണിച്ച് വാഹനം നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് യുവാക്കളുടെ പരാതി.

വാഹനം നിര്‍ത്താന്‍ ഒരുങ്ങുന്നതിനിടെ പൊലീസ് കടന്നുപിടിച്ചതോടെ ബൈക്ക് മറിഞ്ഞുവീണുവെന്നാണ് യുവാക്കള്‍ പറയുന്നത്. അപകടത്തില്‍ അനിലിന്റെ മൂക്കിന്റെ പാലം തകരുകയും മുഖത്ത് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. കണ്ണമാലി പോലീസ് സ്‌റ്റേഷനിലെ സിപിഒ സാബുമോനും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. എന്നാല്‍ പരുക്കേറ്റ അനിലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നാണ് യുവാക്കളുടെ ആരോപണം.

അതേസമയം, ആരോപണങ്ങള്‍ കണ്ണമാലി പൊലീസ് നിഷേധിച്ചു. വാഹനപരിശോധനക്കിടെ പൊലീസുകാര്‍ക്കിടയിലേക്ക് യുവാക്കള്‍ ബൈക്ക് ഇടിച്ചു കയറ്റിയതാണ് അപകട കാരണമെന്നാണ് പൊലീസ് വിശദീകരണം. പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാമെന്ന് അറിയിച്ചെങ്കിലും യുവാക്കളാണ് അതിന് തയ്യാറായില്ലെന്നുമാണ് പൊലീസ് വാദം.

പൊലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് അനില്‍ രാജേന്ദ്രനും രാഹുല്‍ സാബുവിനുമെതിരെ കേസെടുത്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ അനിലിനെയും സിപിഒ സാബുമോനെയും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ പൊലീസ് വീഴ്ച സംഭവിച്ചതായി ആരോപിച്ച് അനിലിന്റെ കുടുംബം ഡിജിപിക്ക് പരാതി നല്‍കി.

]]>
https://www.chandrikadaily.com/accident-during-vehicle-inspection-complaint-that-the-injured-youth-was-left-on-the-road.html/feed 0
സ്വകാര്യ സ്ഥാപനങ്ങളില്‍ ലഹരി പരിശോധന ശക്തമാക്കി; ‘പോഡ’ പദ്ധതിയുമായി കേരള പൊലീസ് https://www.chandrikadaily.com/drug-testing-has-been-strengthened-in-private-institutions-kerala-police-with-poda-scheme.html https://www.chandrikadaily.com/drug-testing-has-been-strengthened-in-private-institutions-kerala-police-with-poda-scheme.html#respond Sat, 27 Dec 2025 05:53:48 +0000 https://www.chandrikadaily.com/?p=370989 സ്വകാര്യ സ്ഥാപനങ്ങളിലെ ലഹരി ഉപയോഗം തടയുന്നതിനായി കേരള പൊലീസ് പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്‌സ് അബ്യൂസ് (പോഡ) എന്ന പേരില്‍ പുതിയ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിത്തുടങ്ങി. ഐടി കമ്പനികളടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി, സഹകരിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി പ്രവേശന സമയത്ത് തന്നെ ജീവനക്കാരില്‍ നിന്ന് ലഹരി മരുന്നുകള്‍ ഉപയോഗിക്കില്ലെന്ന സമ്മതപത്രം വാങ്ങും. തുടര്‍ന്ന് നിശ്ചിത ഇടവേളകളിലും ആവശ്യമെങ്കില്‍ ഏത് സമയത്തും ലഹരി പരിശോധന നടത്താനുള്ള അധികാരം തൊഴിലുടമയ്ക്ക് ഉണ്ടായിരിക്കും.

പരിശോധനയില്‍ ലഹരി ഉപയോഗം കണ്ടെത്തിയാല്‍ ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിടും. മദ്യം, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ ഒഴിവാക്കി മറ്റ് ലഹരി മരുന്നുകളാണ് പരിശോധനയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാസലഹരി ഉപയോഗിച്ചാല്‍ നാല് മാസം വരെ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസ് വിശദീകരണം.

ഐടി പാര്‍ക്കുകള്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലയിലെ ലഹരി ഉപയോഗത്തിന് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ‘പോഡ’ പദ്ധതിയുടെ ലക്ഷ്യം. ലഹരിവിരുദ്ധ നയത്തിന്റെ ഭാഗമായി ജീവനക്കാരുടെ ആരോഗ്യവും സ്ഥാപനങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് പൊലീസ് അറിയിച്ചു.

]]>
https://www.chandrikadaily.com/drug-testing-has-been-strengthened-in-private-institutions-kerala-police-with-poda-scheme.html/feed 0
സെല്ലിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപനം; മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്റെ ആക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് https://www.chandrikadaily.com/outrage-at-being-asked-to-return-to-the-cell-two-police-officers-were-injured-in-the-attack-by-the-prisoner-in-mattancherry-sub-jail.html https://www.chandrikadaily.com/outrage-at-being-asked-to-return-to-the-cell-two-police-officers-were-injured-in-the-attack-by-the-prisoner-in-mattancherry-sub-jail.html#respond Wed, 24 Dec 2025 09:47:19 +0000 https://www.chandrikadaily.com/?p=370458 കൊച്ചി: മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. സമയം കഴിഞ്ഞിട്ടും സെല്ലില്‍ കയറാതിരുന്നതിനെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം നടന്നത്. ലഹരി കേസില്‍ അറസ്റ്റിലായ തന്‍സീറാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ സെല്ലിന് പുറത്തുണ്ടായിരുന്ന തന്‍സീറിനോട് അകത്ത് കയറാന്‍ പൊലീസ് ഉദ്യോഗസ്ഥനായ റിജുമോന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ തന്‍സീര്‍ സമീപത്തുണ്ടായിരുന്ന ഇരുമ്പ് മൂടി ഉപയോഗിച്ച് റിജുമോന്റെ കൈ തല്ലിയൊടിക്കുകയായിരുന്നു.

തുടര്‍ന്ന് ചോദ്യം ചെയ്യാനെത്തിയ സഹ ഉദ്യോഗസ്ഥന്‍ ബിനു നാരായണന്റെയും കൈ തിരിച്ച് ഒടിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തന്‍സീറിനെ പിടിച്ചുമാറ്റി. ഇയാളെ നിയന്ത്രണവിധേയനാക്കിയതിന് ശേഷം സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. തന്‍സീറിനെതിരെ ആറോളം വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹരി കേസിലാണ് ഇയാള്‍ നിലവില്‍ മട്ടാഞ്ചേരി സബ് ജയിലില്‍ കഴിയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

]]>
https://www.chandrikadaily.com/outrage-at-being-asked-to-return-to-the-cell-two-police-officers-were-injured-in-the-attack-by-the-prisoner-in-mattancherry-sub-jail.html/feed 0
ഭര്‍ത്താവിനെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി ഗംഗയിലും ഓടയിലും തള്ളി; ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍ https://www.chandrikadaily.com/killed-her-husband-and-dismembered-her-body-into-the-ganges-and-oda-wife-and-boyfriend-arrested.html https://www.chandrikadaily.com/killed-her-husband-and-dismembered-her-body-into-the-ganges-and-oda-wife-and-boyfriend-arrested.html#respond Tue, 23 Dec 2025 10:40:43 +0000 https://www.chandrikadaily.com/?p=370292 ഉത്തര്‍പ്രദേശ്: ഭര്‍ത്താവിനെ കൊലപ്പെടുത്തി ശരീരം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഷ്ണങ്ങളാക്കിയ ശേഷം ഗംഗയിലും അഴുക്കുചാലിലും തള്ളിയ കേസില്‍ യുവതിയും ആണ്‍സുഹൃത്തും പൊലീസ് പിടിയിലായി. ചാന്ദൗസി പ്രദേശത്ത് നടന്ന സംഭവത്തില്‍ റൂബി എന്ന യുവതിയെയും സുഹൃത്ത് ഗൗരവിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 38 വയസുള്ള രാഹുലാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഡിസംബര്‍ 15ന് പ്രദേശത്തെ അഴുക്കുചാലില്‍ നിന്ന് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കൈയും തലയും വേര്‍പ്പെട്ട നിലയിലായിരുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ചോദ്യം ചെയ്യലിനിടെ റൂബി കൊലപാതകം സമ്മതിച്ചു. ആണ്‍സുഹൃത്ത് ഗൗരവിന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് യുവതി മൊഴി നല്‍കി. ഇരുമ്പ് വടികൊണ്ട് രാഹുലിന്റെ തലയ്ക്ക് അടിച്ച് മരണം ഉറപ്പാക്കിയ ശേഷം, മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് ശരീരം കഷ്ണങ്ങളാക്കിയതായും യുവതി പൊലീസിനോട് പറഞ്ഞു. പിന്നീട് ശരീരഭാഗങ്ങള്‍ രാജ്ഘട്ടില്‍ എത്തിച്ച് ഗംഗയില്‍ ഒഴുക്കുകയും ചില ഭാഗങ്ങള്‍ സമീപത്തെ അഴുക്കുചാലില്‍ തള്ളുകയുമായിരുന്നു.

ആണ്‍സുഹൃത്തുമായുള്ള ബന്ധത്തെ തുടര്‍ന്ന് ദമ്പതികള്‍ക്കിടയില്‍ സ്ഥിരം കലഹങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. രാഹുലിനെ കാണാനില്ലെന്ന പരാതി യുവതി തന്നെ മുമ്പ് പൊലീസില്‍ നല്‍കിയിരുന്നെങ്കിലും, മൊഴിയിലെ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് കുടുംബത്തെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. അന്വേഷണത്തിനിടെ രാഹുലിന്റെ മൊബൈല്‍ ഫോണ്‍ വീടിന്റെ പരിസരത്ത് വെച്ചാണ് സ്വിച്ച് ഓഫ് ആയതെന്ന് കെണ്ടത്തി. തുടര്‍ന്നാണ് മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയത്. ശരീരം മുറിക്കാന്‍ ഉപയോഗിച്ച ഉപകരണവും ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പ് വടിയും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

]]>
https://www.chandrikadaily.com/killed-her-husband-and-dismembered-her-body-into-the-ganges-and-oda-wife-and-boyfriend-arrested.html/feed 0
വിവാഹവാഗ്ദാനം നല്‍കി സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി; യുവതിയുടെ നഗ്നഫോട്ടോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍ https://www.chandrikadaily.com/taking-private-pictures-with-a-promise-of-marriage-the-young-man-who-circulated-the-nude-photo-of-the-woman-was-arrested.html https://www.chandrikadaily.com/taking-private-pictures-with-a-promise-of-marriage-the-young-man-who-circulated-the-nude-photo-of-the-woman-was-arrested.html#respond Tue, 23 Dec 2025 05:16:43 +0000 https://www.chandrikadaily.com/?p=370205 മാനന്തവാടി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയോട് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി നഗ്ന ചിത്രങ്ങള്‍ കൈവശപ്പെടുത്തി പിന്നീട് അവ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം എടപ്പാള്‍ വട്ടംകുളം പുതൃകാവില്‍ വീട്ടില്‍ പി. സഹദ് (19) എന്നയാളെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്.

വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ഉദ്ദേശ്യത്തോടുകൂടി യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇയാള്‍ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു. പിന്നീട് യുവതി ഇയാളെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിലുള്ള വിരോധത്തില്‍, പരാതിക്കാരിയുടെ സുഹൃത്തിനാണ് നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കിയത്. നാല് വ്യത്യസ്ത ഇന്‍സ്റ്റഗ്രാം ഐഡികള്‍ വഴിയാണ് പ്രതി യുവതിയെ ബന്ധപ്പെട്ടിരുന്നത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ പൊലീസ് കണ്ടെത്തിയെങ്കിലും അത് പ്രതിയുടേതല്ലെന്ന് വ്യക്തമായി.

തുടര്‍ന്ന് നടത്തിയ വിശദവും പഴുതടച്ചതുമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചിരുന്ന പ്രതി, നന്നാക്കാനായി ഏല്‍പിച്ച ഫോണിലുണ്ടായിരുന്ന സിം നമ്പര്‍ ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഉപയോഗിച്ചാണ് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സൃഷ്ടിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിതിന്‍കുമാര്‍, കെ. സിന്‍ഷ, ജോയ്‌സ് ജോണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ റോബിന്‍ ജോര്‍ജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണുകള്‍ കടകളിലും മറ്റും നന്നാക്കാന്‍ ഏല്‍പിക്കുമ്പോള്‍ പൊതുജനം പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

]]>
https://www.chandrikadaily.com/taking-private-pictures-with-a-promise-of-marriage-the-young-man-who-circulated-the-nude-photo-of-the-woman-was-arrested.html/feed 0
ദുരഭിമാനക്കൊലയുടെ മറ്റൊരധ്യായം; കര്‍ണാടകയില്‍ വീണ്ടും നടുക്കുന്ന കൊലപാതകം https://www.chandrikadaily.com/another-chapter-of-honor-killing-another-murder-in-karnataka.html https://www.chandrikadaily.com/another-chapter-of-honor-killing-another-murder-in-karnataka.html#respond Mon, 22 Dec 2025 07:39:19 +0000 https://www.chandrikadaily.com/?p=370051 ബംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ വീണ്ടും ദുരഭിമാനക്കൊല. ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ആറുമാസം ഗര്‍ഭിണിയായ യുവതിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. ഹുബ്ബള്ളി റൂറല്‍ താലൂക്കിലെ ഇനാംവീരപൂര്‍ സ്വദേശിനിയായ 19കാരി മാന്യത പാട്ടീലാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച വൈകുന്നേരം ഇനാംവീരപൂരില്‍ വെച്ചാണ് സംഭവം. പൈപ്പ് അടക്കമുള്ള കൃഷിക്ക് ഉപയോഗിക്കുന്ന ആയുധങ്ങളുപയോഗിച്ചാണ് മാന്യതയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെയ് മാസത്തിലാണ് കുടുംബത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ച് മാന്യത പാട്ടീല്‍ തന്റെ ഗ്രാമത്തിലെ തന്നെ മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചത്.

ജീവന് ഭീഷണി നിലനിന്നതിനെ തുടര്‍ന്ന് ദമ്പതികള്‍ കുറേക്കാലം ഹവേരിയില്‍ താമസിച്ചിരുന്നുവെന്നും ഈ മാസം ആദ്യം മാത്രമാണ് ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. സംഭവദിവസം ആദ്യം കൃഷിയിടത്തില്‍ വെച്ച് യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും ബന്ധുക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു. പിന്നാലെ മാന്യത താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ അവളെയും മറ്റൊരു സ്ത്രീയെയും ഒരു പുരുഷനെയും ആക്രമിച്ചു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആറുമാസം ഗര്‍ഭിണിയായ യുവതിയാണ് പിന്നീട് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാന്യതയുടെ പിതാവ് ഉള്‍പ്പെടെ മൂന്ന് പേരെ ഹുബ്ബള്ളി റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്. വീണ്ടും നടന്ന ദുരഭിമാനക്കൊല രാജ്യമാകെ ശക്തമായ പ്രതിഷേധങ്ങള്‍ക്കും മനുഷ്യാവകാശ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

]]>
https://www.chandrikadaily.com/another-chapter-of-honor-killing-another-murder-in-karnataka.html/feed 0