<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>policecase &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/policecase/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 05 Oct 2025 06:54:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>policecase &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഫുട്‌ബോള്‍ മത്സരത്തിനിടെ കായികാധ്യാപകനെ മര്‍ദിച്ചു; മലപ്പുറത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/1pe-teacher-beaten-up-during-football-match-case-against-students-in-malappuram.html</link>
					<comments>https://www.chandrikadaily.com/1pe-teacher-beaten-up-during-football-match-case-against-students-in-malappuram.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 05 Oct 2025 06:53:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[policecase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356934</guid>

					<description><![CDATA[മങ്കട ഉപജില്ല സ്‌കൂള്‍ കായിക മേളക്കിടെ പരിയാപുരം സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അധ്യാപകനെ മര്‍ദിച്ചത്.]]></description>
										<content:encoded><![CDATA[<p>മലപ്പുറത്ത് സ്‌കൂള്&#x200d; ഫുട്‌ബോള്&#x200d; മത്സരത്തിനിടെ കായികാധ്യാപകനെ മര്&#x200d;ദിച്ച സംഭവത്തില്&#x200d; നാല് വിദ്യാര്&#x200d;ഥികള്&#x200d;ക്കെതിരെ പൊലീസ് കേസെടുത്തു. മങ്കട ഉപജില്ല സ്‌കൂള്&#x200d; കായിക മേളക്കിടെ പരിയാപുരം സെന്റ് മേരീസ് സ്‌കൂള്&#x200d; വിദ്യാര്&#x200d;ഥികളാണ് അധ്യാപകനെ മര്&#x200d;ദിച്ചത്.</p>
<p>കൊളത്തൂര്&#x200d; നാഷണല്&#x200d; ഹയര്&#x200d; സെക്കണ്ടറിയിലെ കായിക അധ്യാപകന്&#x200d; ശ്രീരാഗിനാണ് മര്&#x200d;ദനമേറ്റത്. പെരിന്തല്&#x200d;മണ്ണ പോളി ടെക്‌നിക് കോളജ് ഗ്രൗണ്ടില്&#x200d; നടന്ന ഫുട്‌ബോള്&#x200d; മത്സരത്തിനിടെയാണ് മര്&#x200d;ദനമുണ്ടായത്. ഗോള്&#x200d; കീപ്പറെ മര്&#x200d;ദിക്കുന്നത് തടയുന്നതിനിടെയാണ് ശ്രീരാഗിനും മര്&#x200d;ദനമേറ്റത്.കായികാധ്യാപകനെ മര്&#x200d;ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1pe-teacher-beaten-up-during-football-match-case-against-students-in-malappuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാന്നാര്&#x200d; ജയന്തി വധക്കേസ്; ഭര്&#x200d;ത്താവിന് വധശിക്ഷ</title>
		<link>https://www.chandrikadaily.com/mannar-jayanti-murder-case-death-sentence-for-husband.html</link>
					<comments>https://www.chandrikadaily.com/mannar-jayanti-murder-case-death-sentence-for-husband.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 07 Dec 2024 07:52:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[policecase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320774</guid>

					<description><![CDATA[2004 ഏപ്രില്&#x200d; രണ്ടിനാണ് സംഭവം]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: മാന്നാര്&#x200d; ജയന്തി വധക്കേസില്&#x200d; പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ജയന്തിയുടെ ഭര്&#x200d;ത്താവ് കുട്ടിക്കൃഷ്ണനാണ് കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണല്&#x200d; ജില്ലാ സെഷന്&#x200d;സ് കോടതിയുടേതാണ് വിധി. 2004 ഏപ്രില്&#x200d; രണ്ടിനാണ് സംഭവം. സംശയത്തിന്റെ പേരില്&#x200d; കുട്ടികൃഷ്ണന്&#x200d; ഭാര്യ ജയന്തിയെ ഒന്നര വയസ്സുകാരിയായ മകളുടെ മുന്നില്&#x200d; വച്ച് കറിക്കത്തിയും ചുറ്റികയും ഉളിയും ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തി. ഇതേ തുടര്&#x200d;ന്ന് ഇരുപതുവര്&#x200d;ഷത്തിന് ശേഷമാണ് കേസില്&#x200d; വിധി വരുന്നത്.</p>
<p>പ്രതിയുടെ പ്രായവും കുടുംബത്തിന്റെ പിന്തുണയില്ലാത്തതും പരിഗണിച്ച് ശിക്ഷയില്&#x200d; പരമാവധി ഇളവ് അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദത്തെ പ്രോസിക്യൂഷന്&#x200d; എതിര്&#x200d;ത്തിരുന്നു. ഒന്നേകാല്&#x200d; വയസ് മാത്രമുള്ള കുഞ്ഞിന്റെ മുന്നില്&#x200d; വെച്ച് അമ്മയെ അതിക്രൂരമായി കൊലയ്ക്കിരയാക്കിയ പ്രതി ഇളവ് അര്&#x200d;ഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നല്&#x200d;കണമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്&#x200d; പി വി സന്തോഷ് കുമാര്&#x200d; വാദിച്ചു.</p>
<p>2004 ല്&#x200d; ആയിരുന്നു സംഭവം. വള്ളികുന്നം രാമകൃഷ്ണ ഭവനത്തില്&#x200d; പരേതനായ രാമകൃഷ്ണകുറുപ്പിന്റെയും ശങ്കരിയമ്മയുടെയും ഇളയമകളായിരുന്നു ജയന്തി. ബിഎസ്സി പാസായി നില്&#x200d;ക്കുമ്പോഴായിരുന്നു കുട്ടികൃഷ്ണനുമായുള്ള വിവാഹം. വിവാഹശേഷം മാന്നാര്&#x200d; ആലുംമൂട് ജംഗ്ഷന് സമീപം വീട് വാങ്ങി ജയന്തിയുമൊത്ത് താമസമാരംഭിച്ച കുട്ടികൃഷ്ണന്&#x200d; മകള്&#x200d; ജനിച്ച് ഒന്നര വയസ്സ് കഴിഞ്ഞപ്പോഴാണ് കൊലപാതകം നടത്തിയത്.</p>
<p>ഭാര്യയെ സംശയമായിരുന്ന കുട്ടിക്കൃഷ്ണന്&#x200d; വീട്ടിനുള്ളില്&#x200d;വെച്ച് കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് ജയന്തിയെ തലയറത്തു കൊലപ്പെടുത്തുകയായിരുന്നു. അടുത്ത ദിവസം രാവിലെ കുഞ്ഞുമായി മാന്നാര്&#x200d; പൊലീസ് സ്റ്റേഷനിലെത്തി ഇയാള്&#x200d; കുറ്റസമ്മതം നടത്തിയപ്പോഴാണ് കൊലപാതകം പുറംലോകം അറിഞ്ഞത്. തുടര്&#x200d;ന്ന് അറസ്റ്റിലായ കുട്ടി കൃഷ്ണന്&#x200d; ജാമ്യത്തിലിറങ്ങി ഒളിവില്&#x200d;പോയതാണ് കേസിന്റെ വിചാരണ നീണ്ടു പോകാന്&#x200d; ഇടയാക്കിയത്. കുട്ടിക്കൃഷ്ണന്&#x200d; ജാമ്യത്തിലിറങ്ങിയശേഷം കൊലപാതകം നടന്ന വീടും വസ്തുവും വിറ്റ പണവുമായാണ് നാടുവിട്ടത്. കേരളത്തിന് പുറത്ത് വ്യാജപ്പേരില്&#x200d; വിലസിയ കുട്ടിക്കൃഷ്ണനെ വര്&#x200d;ഷങ്ങള്&#x200d; നീണ്ട അന്വേഷണത്തിന് ശേഷം രണ്ട് വര്&#x200d;ഷം മുമ്പാണ് പൊലീസ് പിടികൂടിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mannar-jayanti-murder-case-death-sentence-for-husband.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുട്യൂബറെ  വീട്ടില്&#x200d; കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടന്&#x200d; ബാലക്കെതിരെ പൊലീസ് കേസ്.</title>
		<link>https://www.chandrikadaily.com/youtuberattack-actorbala-policecase.html</link>
					<comments>https://www.chandrikadaily.com/youtuberattack-actorbala-policecase.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 05 Aug 2023 06:13:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actorbala]]></category>
		<category><![CDATA[policecase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268275</guid>

					<description><![CDATA[സംഭവത്തില്&#x200d; ബാലക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നു പേര്&#x200d;ക്കെതിരെയുമാണ് തൃക്കാക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്.ഇന്നലെ വൈകിട്ട് ആറു മണിക്കായിരുന്നു സംഭവം]]></description>
										<content:encoded><![CDATA[<p>യുട്യൂബറെ വീട്ടില്&#x200d; കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടന്&#x200d; ബാലക്കെതിരെ പൊലീസ് കേസെടുത്തു.ചെകുത്താന്&#x200d; എന്ന പേരില്&#x200d; വീഡിയോകള്&#x200d; ചെയ്യുന്ന യുട്യൂബര്&#x200d; അജു അലക്‌സിനെ വീട്ടില്&#x200d; കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്&#x200d; ഖാദര്&#x200d; ആണ് പരാതി നൽകിയിരിക്കുന്നത്.സംഭവത്തില്&#x200d; ബാലക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നു പേര്&#x200d;ക്കെതിരെയുമാണ് തൃക്കാക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്.ഇന്നലെ വൈകിട്ട് ആറു മണിക്കായിരുന്നു സംഭവം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youtuberattack-actorbala-policecase.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാർത്താ ചാനലിനെതിരെ  പ്രകോപന പ്രസംഗം നടത്തിയ  ജയ്‌ക് സി തോമസിനെതിരെ കേസെടുക്കാൻ ഉത്തരവ്</title>
		<link>https://www.chandrikadaily.com/jeikcthomas-policecase.html</link>
					<comments>https://www.chandrikadaily.com/jeikcthomas-policecase.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 05 Aug 2023 05:13:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jeikcthomas]]></category>
		<category><![CDATA[policecase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268263</guid>

					<description><![CDATA[സംഭവത്തിൽ ചാലക്കുടി പൊലീസ് കേസെടുക്കാൻ തയ്യാറാകാതിരുന്നതോടെ അഡ്വ. ബിജു. എസ്. ചിറയത്ത് വഴി ചാലക്കുടി കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ വാദം കേട്ട കോടതി പൊലീസിന് കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ഏഷ്യാനെറ്റ് ന്യൂസിനെതിരായ പ്രകോപന പ്രസംഗത്തിൽ സിപിഎം നേതാവ് ജയ്ക്ക് സി തോമസിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് എംഎസ് ഷൈനിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ചാലക്കുടി പൊലീസിന് നിർദ്ദേശം നൽകിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയിലായിരുന്നു ജയ്ക് സി തോമസിന്റെ പ്രകോപന പ്രസംഗം.സംഭവത്തിൽ ചാലക്കുടി പൊലീസ് കേസെടുക്കാൻ തയ്യാറാകാതിരുന്നതോടെ അഡ്വ. ബിജു. എസ്. ചിറയത്ത് വഴി ചാലക്കുടി കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ വാദം കേട്ട കോടതി പൊലീസിന് കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jeikcthomas-policecase.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയറ്റില്&#x200d; പഞ്ഞി മറന്നുവച്ചെന്ന പരാതിയിൽ പാലക്കാട് ആശുപത്രിക്കെതിരെ കേസെടുത്തു ;അമിത രക്തസ്രാവം തടയാനായി വെച്ച ജെൽ ഫോം  ആണെന്ന്  ഡോക്ടർമാർ</title>
		<link>https://www.chandrikadaily.com/casechargespalakkadhospital.html</link>
					<comments>https://www.chandrikadaily.com/casechargespalakkadhospital.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 14 Jun 2023 04:20:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[palakkad]]></category>
		<category><![CDATA[policecase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259162</guid>

					<description><![CDATA[സംഭവത്തില്&#x200d; ആരോഗ്യമന്ത്രി, പാലക്കാട് എസ്പി ഡിഎംഎഒ, ജില്ലാ കളക്ടർ എന്നിവർക്ക് ഷബാന പരാതി നൽകിയിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>പ്രസവ ശസ്ത്രക്രിയക്ക് ശേഷം ശരീരത്തിനകത്ത് പഞ്ഞിക്കെട്ട് മറന്നുവച്ചെന്ന പരാതിയില്&#x200d; പാലക്കാട് പാലന ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബാനയുടെ പരാതിയിൽ ഐപിസി 337 വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. എന്നാൽ പിഴവ് ഉണ്ടായിട്ടില്ലെന്നും അമിത രക്തസ്രാവം തടയാനായി വെച്ച ജെൽ ഫോം ആണിതെന്നുമാണ് ഡോക്ടറുടെ വിശദീകരണം.ഈ മാസം ഒമ്പതാം തിയതിയാണ് ഷബാനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടന്&#x200d; തന്നെ വയറുവേദന അനുഭവപ്പെട്ടുവെന്നും അത് ഡോക്ടറെ അറിയിച്ചെന്നുമാണ് ഷബാന പറയുന്നത്. ഇന്നലെ ഡിസ്ചാര്&#x200d;ജായി വീട്ടില്&#x200d; എത്തിയ ഷബാന മൂത്രമൊഴിച്ചപ്പോൾ പഞ്ഞി പുറത്ത് വരികയായിരുന്നത്രെ.അതേസമയം, പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്ന അമിത രക്തസ്രാവം തടയാൻ ജെൽ ഫോം വെക്കാറുണ്ടെന്നും . ഇത് സ്വയം അലിഞ്ഞ് പോവുകയോ പഞ്ഞി രൂപത്തിൽ ശരീരത്തിന് പുറത്തേക്ക് വരികയോയാണ് ചെയ്യാറുള്ളതെന്നാണ് വിദഗ്ധർ പറയുന്നത്.  സംഭവത്തില്&#x200d; ആരോഗ്യമന്ത്രി, പാലക്കാട് എസ്പി ഡിഎംഎഒ, ജില്ലാ കളക്ടർ എന്നിവർക്ക് ഷബാന പരാതി നൽകിയിട്ടുണ്ട്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/casechargespalakkadhospital.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാജരേഖ ചമച്ച കേസിൽ മുൻ എസ് എഫ്  ഐ നേതാവ്  കെ.വിദ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു</title>
		<link>https://www.chandrikadaily.com/sfileaderpolicecase.html</link>
					<comments>https://www.chandrikadaily.com/sfileaderpolicecase.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 11 Jun 2023 09:19:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[policecase]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258735</guid>

					<description><![CDATA[ഇതിനിടെ കെ.വിദ്യയെ കണ്ടെത്താന്&#x200d; സൈബര്&#x200d; സെല്ലിന്റെ സഹായം പൊലീസ് തേടി.]]></description>
										<content:encoded><![CDATA[<p>ജോലിക്കായി വ്യാജരേഖ ചമച്ച കേസിൽ മുൻ എസ് എഫ് ഐ നേതാവ് കെ.വിദ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത് .ഇതിനിടെ കെ.വിദ്യയെ കണ്ടെത്താന്&#x200d; സൈബര്&#x200d; സെല്ലിന്റെ സഹായം പൊലീസ് തേടി. വിദ്യ ഒളിവില്&#x200d; കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചതായി അഗളി പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sfileaderpolicecase.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമസഭയിലെ സംഘർഷം: പ്രതിപക്ഷ എം.എൽ.എ മാർക്കെതിരെ ജാമ്യമില്ലാ കേസ്</title>
		<link>https://www.chandrikadaily.com/udfsabhacase.html</link>
					<comments>https://www.chandrikadaily.com/udfsabhacase.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 16 Mar 2023 06:21:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[policecase]]></category>
		<category><![CDATA[speaker]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242895</guid>

					<description><![CDATA[അഞ്ച് യു.ഡി.എഫ് എം.എൽ.എ മാർക്കെതിരെ തിരുവനന്തപുരം മ്യുസിയമ പോലീസ് കേസെടുത്തിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>അഞ്ച് യു.ഡി.എഫ് എം.എൽ.എ മാർക്കെതിരെ തിരുവനന്തപുരം മ്യുസിയമ പോലീസ് കേസെടുത്തിരിക്കുന്നത്.വനിത വാച്ച് ആന്&#x200d;റ് വാര്&#x200d;ഡന്&#x200d; നല്ർകിയ പരാതിയില്&#x200d; പ്രതിപക്ഷ എംഎല്&#x200d;എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റോജി എം ജോൺ,അനൂപ് ജേക്കബ്,പി കെ. ബഷീർ,ഉമാ തോമസ്,കെ.കെ. രമ,ഐസി ബാല കൃഷ്ണൻ എന്നിവർക്കെതിരെയാണ് കേസ്. ഉദ്യോഗസ്ഥരെ ആക്രമിക്കൽ,പരിക്കേൽ പ്പിക്കൽ,ഭീഷണി ,സംഘം ചേർന്നുള്ള ആക്രമണം എന്നീ വകുപ്പുകൾ ഉൾക്കൊള്ളിച്ചാണ് പ്രതിപക്ഷ എം.എൽ.എ. മാർക്കെതിരെ കേസെടുത്തിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udfsabhacase.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
