<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>policy of ldf on liquore &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/policy-of-ldf-on-liquore/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 24 Feb 2018 16:29:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>policy of ldf on liquore &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മദ്യ നിയന്ത്രണം നീങ്ങുന്നു, പാതയോര മദ്യശാല നിരോധന ഉത്തരവില്&#x200d; ഭേദഗതി: പട്ടണമെന്ന് സര്&#x200d;ക്കാര്&#x200d; നിശ്ചയിക്കുന്ന ഇടങ്ങളില്&#x200d; ബാര്&#x200d; തുറക്കാം</title>
		<link>https://www.chandrikadaily.com/liquor-policy-new-amendments.html</link>
					<comments>https://www.chandrikadaily.com/liquor-policy-new-amendments.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Feb 2018 16:29:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[India]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[liquor policy]]></category>
		<category><![CDATA[policy of ldf on liquore]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71684</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ദേശീയ-സംസ്ഥാന പാതയോരത്ത് മദ്യവില്&#x200d;പ്പന പാടില്ലെന്ന വിധിയില്&#x200d; സുപ്രീം കോടതി ഭേദഗതി വരുത്തി. കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം ഏതൊക്കെ പഞ്ചായത്തുകളില്&#x200d; തീരുമാനം നടപ്പിലാക്കണമെന്ന് സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d;ക്ക് തീരുമാനിക്കാം. പ്രദേശം നഗരമാണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്&#x200d;ക്കാരാണെന്നും അനുമതിക്കായി മദ്യശാല ഉടമകള്&#x200d; സംസ്ഥാന സര്&#x200d;ക്കാരിനെ സമീപിക്കണമെന്നും കോടതി പറഞ്ഞു. ദേശീയ-സംസ്ഥാന പാതയോരങ്ങളില്&#x200d; 500 മീറ്റര്&#x200d; പരിധിക്കുള്ളില്&#x200d; മദ്യവില്&#x200d;പ്പന ശാലകള്&#x200d; പാടില്ലെന്ന ഉത്തരവിനെതിരെ അസം സര്&#x200d;ക്കാറും, അസമിലെ ചില മദ്യവില്&#x200d;പ്പന ലൈസന്&#x200d;സികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈഹര്&#x200d;ജിയെ അനുകൂലിച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ദേശീയ-സംസ്ഥാന പാതയോരത്ത് മദ്യവില്&#x200d;പ്പന പാടില്ലെന്ന വിധിയില്&#x200d; സുപ്രീം കോടതി ഭേദഗതി വരുത്തി. കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം ഏതൊക്കെ പഞ്ചായത്തുകളില്&#x200d; തീരുമാനം നടപ്പിലാക്കണമെന്ന് സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d;ക്ക് തീരുമാനിക്കാം.</p>
<p>പ്രദേശം നഗരമാണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്&#x200d;ക്കാരാണെന്നും അനുമതിക്കായി മദ്യശാല ഉടമകള്&#x200d; സംസ്ഥാന സര്&#x200d;ക്കാരിനെ സമീപിക്കണമെന്നും കോടതി പറഞ്ഞു. ദേശീയ-സംസ്ഥാന പാതയോരങ്ങളില്&#x200d; 500 മീറ്റര്&#x200d; പരിധിക്കുള്ളില്&#x200d; മദ്യവില്&#x200d;പ്പന ശാലകള്&#x200d; പാടില്ലെന്ന ഉത്തരവിനെതിരെ അസം സര്&#x200d;ക്കാറും, അസമിലെ ചില മദ്യവില്&#x200d;പ്പന ലൈസന്&#x200d;സികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈഹര്&#x200d;ജിയെ അനുകൂലിച്ച് കേരളമുള്&#x200d;പ്പെടെയുള്ള സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്&#x200d;ജികള്&#x200d; പരിഗണിച്ചാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.</p>
<p>2016 ആഗസ്റ്റിലാണ് ദേശീയ-സംസ്ഥാന പാതകളിലെ 500 മീറ്റര്&#x200d; പരിധിക്കുള്ളില്&#x200d; മദ്യവില്&#x200d;പ്പന പാടില്ലെന്ന സുപ്രധാന ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. തുടര്&#x200d;ന്ന് ഇതിനെതിരെ പലതവണയായി ഹര്&#x200d;ജികള്&#x200d; പരിഗണിച്ച സുപ്രീം കോടതി കോര്&#x200d;പ്പറേഷന്&#x200d;, മുനിസിപ്പല്&#x200d; പരിധിയിലെ മദ്യവില്&#x200d;പ്പന ശാലകള്&#x200d;ക്ക് ഈ നിയന്ത്രണം ബാധകമല്ലെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്&#x200d; പഞ്ചായത്ത് പരിധികളിലെ നിയന്ത്രണവും എടുത്തുകളയണമെന്നായിരുന്നു അസം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളുടെ ആവശ്യം.</p>
<p>കേരളത്തിലെ മൂന്നാര്&#x200d;, തേക്കടി, കുമരകം തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങള്&#x200d; പഞ്ചായത്ത് പരിധികളിലാണ്. ഇവിടെ നിരോധനം തുടരുന്നത് ടൂറിസം മേഖലയെ ബാധിക്കുന്നുവെന്നാണ് കേരളത്തിന്റെ വാദം. ഹര്&#x200d;ജികള്&#x200d; പരിഗണിച്ച കോടതി ഏതൊക്കെ പഞ്ചായത്തുകളില്&#x200d; ഇളവ് നല്&#x200d;കണമെന്ന് സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d;ക്ക് തീരുമാനിക്കാമെന്ന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പുതിയ ഉത്തരവ് വിദേശമദ്യവില്&#x200d;പ്പന കേന്ദ്രങ്ങള്&#x200d;ക്കും, ബാറുകള്&#x200d;ക്കും മാത്രമല്ല കള്ളു ഷാപ്പുകള്&#x200d;ക്കും ബിയര്&#x200d;, വൈന്&#x200d; പാര്&#x200d;ലറുകള്&#x200d;ക്കും ബാധകമാണ്. ഉത്തരവില്&#x200d; സുപ്രീം കോടതി ഭേദഗതി വരുത്തിയതോടെ 2016 ആഗസ്റ്റിന് മുമ്പുള്ള സാഹചര്യത്തിലേക്ക് മദ്യവില്&#x200d;പ്പനയുടെ ദൂരപരിധി മാറുകയാണ്. കേരളത്തില്&#x200d; മാത്രം പുതിയ ഉത്തരവ് പ്രകാരം സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഇളവു നല്&#x200d;കുകയാണെങ്കില്&#x200d; 520 കള്ളുഷാപ്പ്, 171 ബിയര്&#x200d;, വൈന്&#x200d; പാര്&#x200d;ലറുകള്&#x200d;, മൂന്ന് ഹോട്ടലുകളിലെ ബാറുകള്&#x200d; എന്നിവ തുറക്കാനാവും. ഇതിന് പുറമെ 12 മദ്യവില്&#x200d;പ്പന ശാലകളും തുറക്കും. പുതിയ ലൈസന്&#x200d;സുകള്&#x200d; അനുവദിച്ചാല്&#x200d; മദ്യശാലകളുടെയും ബാറുകളുടെയും എണ്ണം ഇനിയും കൂടും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/liquor-policy-new-amendments.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യനയം : സി.പി.എം മദ്യ മാഫിയ അവിശുദ്ധ ബന്ധത്തിന്റെ സൃഷ്ടി: എം.കെ മുനീര്&#x200d;</title>
		<link>https://www.chandrikadaily.com/m-k-muneer-attacks-pinarayi-over-liquor-e-policy.html</link>
					<comments>https://www.chandrikadaily.com/m-k-muneer-attacks-pinarayi-over-liquor-e-policy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 13 Feb 2018 16:16:54 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[liqueur policy]]></category>
		<category><![CDATA[pinarai vijayan]]></category>
		<category><![CDATA[policy of ldf on liquore]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69847</guid>

					<description><![CDATA[&#160; കോഴിക്കോട്: ബാര്&#x200d;ലൈസന്&#x200d;സ് നല്&#x200d;കുന്നതില്&#x200d; യുഡിഫ് കൊണ്ട് വന്ന നിയന്ത്രണങ്ങള്&#x200d; എടുത്തു മാറ്റി അടച്ചു പൂട്ടപ്പെട്ട ബാറുകള്&#x200d; തുറക്കാനും പുതിയവ ആരംഭിക്കാനുമുള്ള പിണറായി സര്&#x200d;ക്കാരിന്റെ തീരുമാനം മദ്യ മാഫിയയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്&#x200d; എം.എല്&#x200d;.എ പ്രസ്താവിച്ചു. ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പിലാക്കാനുള്ള യു.ഡി.എഫ് സര്&#x200d;ക്കാരിന്റെ നയ തീരുമാനം കേരളീയ സമൂഹത്തിലും കുടുംബാന്തരീക്ഷത്തിലും ഉണ്ടാക്കിയ സമാധാന അന്തരീക്ഷം ചില മദ്യ മുതലാളിമാര്&#x200d;ക്ക് വേണ്ടി തകര്&#x200d;ത്തിരിക്കുകയാണ്. ഭരണ പരിഷ്‌കാരങ്ങള്&#x200d; മദ്യ ഭൂമി മാഫിയക്കും [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കോഴിക്കോട്: ബാര്&#x200d;ലൈസന്&#x200d;സ് നല്&#x200d;കുന്നതില്&#x200d; യുഡിഫ് കൊണ്ട് വന്ന നിയന്ത്രണങ്ങള്&#x200d; എടുത്തു മാറ്റി അടച്ചു പൂട്ടപ്പെട്ട ബാറുകള്&#x200d; തുറക്കാനും പുതിയവ ആരംഭിക്കാനുമുള്ള പിണറായി സര്&#x200d;ക്കാരിന്റെ തീരുമാനം മദ്യ മാഫിയയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്&#x200d; എം.എല്&#x200d;.എ പ്രസ്താവിച്ചു.</p>
<p>ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പിലാക്കാനുള്ള യു.ഡി.എഫ് സര്&#x200d;ക്കാരിന്റെ നയ തീരുമാനം കേരളീയ സമൂഹത്തിലും കുടുംബാന്തരീക്ഷത്തിലും ഉണ്ടാക്കിയ സമാധാന അന്തരീക്ഷം ചില മദ്യ മുതലാളിമാര്&#x200d;ക്ക് വേണ്ടി തകര്&#x200d;ത്തിരിക്കുകയാണ്. ഭരണ പരിഷ്‌കാരങ്ങള്&#x200d; മദ്യ ഭൂമി മാഫിയക്കും വിദ്യാഭ്യാസ കച്ചവടക്കാര്&#x200d;ക്കുമായി ചുരുങ്ങിയിരിക്കുന്നു. സര്&#x200d;ക്കാര്&#x200d; നയ രൂപീകരണത്തില്&#x200d; സ്വാധീനിക്കപ്പെടുന്നത് പാര്&#x200d;ട്ടി നേതാക്കളുടെയും മന്ത്രിമാരുടെയും ബന്ധുക്കളുടെയും കച്ചവട താത്പര്യമാണെന്നുള്ളത് ഏറെ ആശങ്കയുളവാക്കുന്നു.</p>
<p>ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് കോഴിക്കോട് മാവൂര്&#x200d; റോഡിലെ ആരാധനാലയത്തിന് സമീപമുള്ള റാവിസ് ഹോട്ടലിന് ബാര്&#x200d; ലൈസെന്&#x200d;സ് നല്&#x200d;കാന്&#x200d; മദ്യ നയത്തിലെ ദൂര പരിധി 50 മീറ്റര്&#x200d; ആക്കി ചുരുക്കിയതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് മാവൂര്&#x200d; റോഡിലെ റാവിസ് ഹോട്ടലിന് ബാര്&#x200d; ലൈസെന്&#x200d;സ് നല്&#x200d;കാന്&#x200d; വേണ്ടി ഉമ്മന്&#x200d; ചാണ്ടി സര്&#x200d;ക്കാരിന്റെ മദ്യ നയം അട്ടിമറിച്ചതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി സഘടിപ്പിച്ച 12 മണിക്കൂര്&#x200d; സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/m-k-muneer-attacks-pinarayi-over-liquor-e-policy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യനയം പുന:പരിശോധിക്കണമെന്ന് ക്രൈസ്തവ സഭകള്‍</title>
		<link>https://www.chandrikadaily.com/beer-policy-retest.html</link>
					<comments>https://www.chandrikadaily.com/beer-policy-retest.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 29 Jun 2017 18:12:06 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[liqueur policy]]></category>
		<category><![CDATA[policy of ldf on liquore]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33983</guid>

					<description><![CDATA[&#160; തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യ നയം പുനഃപരിശോധിക്കണമെന്ന് ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍. സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ ഈ ആവശ്യമുന്നയിച്ചത്. അതെസമയം, എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് പദ്ധതിക്ക് മുഖ്യമന്ത്രി ക്രൈസ്തവ സഭകളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളെയെല്ലാം സര്‍ക്കാര്‍ ഒരുപോലെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. പരിവര്‍ത്തിത ക്രൈസ്തവരുടെ സംവരണ പ്രശ്‌നം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: സര്&#x200d;ക്കാരിന്റെ മദ്യ നയം പുനഃപരിശോധിക്കണമെന്ന് ക്രൈസ്തവ മതമേലധ്യക്ഷന്&#x200d;മാര്&#x200d;. സര്&#x200d;ക്കാര്&#x200d; ഒരു വര്&#x200d;ഷം പൂര്&#x200d;ത്തിയാക്കിയ സാഹചര്യത്തില്&#x200d; തൈക്കാട് ഗസ്റ്റ് ഹൗസില്&#x200d; മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്രൈസ്തവ മതമേലധ്യക്ഷന്&#x200d;മാര്&#x200d; ഈ ആവശ്യമുന്നയിച്ചത്. അതെസമയം, എല്ലാവര്&#x200d;ക്കും വീടെന്ന ലക്ഷ്യത്തോടെ സര്&#x200d;ക്കാര്&#x200d; നടപ്പാക്കുന്ന ലൈഫ് പദ്ധതിക്ക് മുഖ്യമന്ത്രി ക്രൈസ്തവ സഭകളുടെ പിന്തുണ അഭ്യര്&#x200d;ത്ഥിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളെയെല്ലാം സര്&#x200d;ക്കാര്&#x200d; ഒരുപോലെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പറഞ്ഞു. ന്യൂനപക്ഷങ്ങള്&#x200d; നേരിടുന്ന പ്രശ്‌നങ്ങള്&#x200d; ഗൗരവത്തോടെയാണ് കാണുന്നത്. പരിവര്&#x200d;ത്തിത ക്രൈസ്തവരുടെ സംവരണ പ്രശ്‌നം സംസ്ഥാന സര്&#x200d;ക്കാര്&#x200d; മാത്രം വിചാരിച്ചാല്&#x200d; പരിഹരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. റബര്&#x200d; കര്&#x200d;ഷകരുടെ പ്രശ്‌നത്തില്&#x200d; വിശദമായ പരിശോധന വേണം. ഇവരെ സഹായിക്കാന്&#x200d; വിവിധ പദ്ധതികള്&#x200d; പരിഗണനയിലുണ്ട്. റവന്യു ഓഫീസുകള്&#x200d; മാത്രമല്ല, എല്ലാ സര്&#x200d;ക്കാര്&#x200d; ഓഫീസുകളും ജനസൗഹൃദമാക്കുകയാണ് സര്&#x200d;ക്കാര്&#x200d; ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തീരദേശപാത വരുന്നതില്&#x200d; ജനങ്ങള്&#x200d;ക്ക് ആശങ്ക വേണ്ട. ഇതുമായി ബന്ധപ്പെട്ട് വിഷമമുണ്ടാകുന്നവരുടെ പ്രശ്‌നങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; പരിഹരിക്കും. സ്ഥലം നഷ്ടപ്പെടുന്നവര്&#x200d;ക്ക് തീരദേശത്തു തന്നെ താമസിക്കാന്&#x200d; സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രി കെ.ടി. ജലീല്&#x200d;, ന്യൂനപക്ഷ ക്ഷേമ സെക്രട്ടറി കെ. ഷാജഹാന്&#x200d;, കാഞ്ഞിരപ്പളളി ബിഷപ്പ് മാത്യൂ അറയ്ക്കല്&#x200d;, മെട്രോപോളിറ്റന്&#x200d; ബിഷപ്പ് ഗബ്രിയേല്&#x200d; മാര്&#x200d; ഗ്രിഗോറിയോസ്, നിരണം ആര്&#x200d;ച്ച് ബിഷപ്പ് ജോജു മാത്യു, ക്‌നാനയ സിറിയന്&#x200d; ആര്&#x200d;ച്ച് ബിഷപ്പ് മോര്&#x200d; സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലങ്കര ഓര്&#x200d;ത്തഡോക്‌സ് സഭ മെത്രാപ്പോലീത്ത ഡോ. സക്കറിയാസ് മാര്&#x200d; അപ്രേം, മാര്&#x200d;ത്തോമ സഭ എപ്പിസ്‌കോപ്പ ജോസഫ് മാര്&#x200d; ബര്&#x200d;ണബസ്, തൃശൂര്&#x200d; ആര്&#x200d;ച്ച് ബിഷപ്പ് ആന്&#x200d;ഡ്രൂസ് താഴത്ത്, യാക്കോബായ സിറിയന്&#x200d; സഭ പ്രതിനിധി ഫാ. എല്&#x200d;ദോ എം. പോള്&#x200d;, സി.എസ്.ഐ എസ്.കെ.ഡി ധര്&#x200d;മ്മരാജ് റസാലം തുടങ്ങിയവരും കാതോലിക്ക, സി.എസ്.ഐ, യാക്കോബായ, പെന്തക്കോസ്ത് സഭകളില്&#x200d; നിന്നുള്ളവരും യോഗത്തില്&#x200d; സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/beer-policy-retest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂര്‍-കുറ്റിപ്പുറം ദേശീയ പാതയില്‍ ഒരു മദ്യശാല പോലും തുറക്കരുത്: ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/kannur-kuttippuram-national-highway-liquor-shops-shouldnt-be-open-highcourt-order.html</link>
					<comments>https://www.chandrikadaily.com/kannur-kuttippuram-national-highway-liquor-shops-shouldnt-be-open-highcourt-order.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 14 Jun 2017 19:44:18 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[policy of ldf on liquore]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32305</guid>

					<description><![CDATA[കൊച്ചി: കണ്ണൂര്‍ &#8211; കുറ്റിപ്പുറം ദേശീയ പാതയില്‍ ഒരു മദ്യശാല പോലും തുറക്കരുതെന്ന് ഹൈക്കോടതി. കുറ്റിപ്പുറം &#8211; കണ്ണൂര്‍ പാതയുടെ പദവി സംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തില്‍ പാതയോരത്ത് ബിയര്‍ &#8211; വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥരെ എങ്ങനെ കുറ്റക്കാരായി കാണാനാവുമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ദേശീയ പാത സംബന്ധിച്ച് പൊതുമരാമത്ത് എക്‌സൈസ് വകുപ്പുകളുടെ വിശദീകരണത്തില്‍ പൊരുത്തക്കേട് ഉണ്ടായെന്നും കോടതി വിലയിരുത്തി. കുറ്റിപ്പുറം &#8211; കണ്ണൂര്‍ പാത സംസ്ഥാന പാതയോ പ്രധാന [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: കണ്ണൂര്&#x200d; &#8211; കുറ്റിപ്പുറം ദേശീയ പാതയില്&#x200d; ഒരു മദ്യശാല പോലും തുറക്കരുതെന്ന് ഹൈക്കോടതി. കുറ്റിപ്പുറം &#8211; കണ്ണൂര്&#x200d; പാതയുടെ പദവി സംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തില്&#x200d; പാതയോരത്ത് ബിയര്&#x200d; &#8211; വൈന്&#x200d; പാര്&#x200d;ലറുകള്&#x200d;ക്ക് ലൈസന്&#x200d;സ് അനുവദിച്ച ഉദ്യോഗസ്ഥരെ എങ്ങനെ കുറ്റക്കാരായി കാണാനാവുമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രന്&#x200d; ചോദിച്ചു.</p>
<p>ദേശീയ പാത സംബന്ധിച്ച് പൊതുമരാമത്ത് എക്‌സൈസ് വകുപ്പുകളുടെ വിശദീകരണത്തില്&#x200d; പൊരുത്തക്കേട് ഉണ്ടായെന്നും കോടതി വിലയിരുത്തി. കുറ്റിപ്പുറം &#8211; കണ്ണൂര്&#x200d; പാത സംസ്ഥാന പാതയോ പ്രധാന ജില്ലാ പാതയോ അല്ലെന്ന് പി.ഡബ്ല്യു.ഡി നേരത്തെ സാക്ഷ്യപത്രം നല്&#x200d;കിയിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റിപ്പുറം &#8211; കണ്ണൂര്&#x200d; പാത ദേശീയ പാതയാണെന്ന് പറയുന്നില്ലെന്ന് എക്‌സൈസും സാക്ഷ്യപത്രത്തില്&#x200d; വ്യക്തമാക്കുന്നുണ്ട്. പാതകള്&#x200d; ദേശീയപാത തന്നെയാണെന്ന് പി. ഡബ്ല്യു.ഡി പിന്നീട് വിശദീകരിച്ചു. കോടതിയെ വിമര്&#x200d;ശിക്കുന്നവര്&#x200d; ഉത്തരവ് വായിച്ചിട്ടാകണം വിമര്&#x200d;ശിക്കേണ്ടതെന്നും മാധ്യമങ്ങളിലൂടെ വിമര്&#x200d;ശനം നടത്തരുതെന്നും കോടതി പറഞ്ഞു.<br />
പാതകളുടെ പദവി സംബന്ധിച്ച് ദേശീയ പാത അതോറിറ്റിയുടെ ഓരോ വിജ്ഞാപനവും പ്രത്യേകം പ്രത്യേകം പരിശോധിച്ചുവേണം ലൈസന്&#x200d;സ് അനുവദിക്കാനെന്ന് മുന്&#x200d; ഉത്തരവില്&#x200d; കോടതി നിര്&#x200d;ദ്ദേശിച്ചതാണെന്നും കോടതി ഓര്&#x200d;മ്മപ്പെടുത്തി<br />
കണ്ണൂര്&#x200d;-കുറ്റിപ്പുറം &#8211; ചേര്&#x200d;ത്തല ദേശീയപാതയാണോയെന്ന് സംശയമില്ലെന്ന് പി.ഡബ്ല്യു.ഡി പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി സത്യവാങ് മൂലം കോടതിയില്&#x200d; നല്&#x200d;കിയിരുന്നു. എന്നാല്&#x200d; എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്&#x200d; ചോദിച്ചപ്പോള്&#x200d; ദേശീയ പാതയാണെന്ന വിവരം പി.ഡബ്ല്യു.ഡി മറച്ചുവെച്ചുവെന്നും കോടതി വ്യക്തമാക്കി. അതുമൂലം, സുപ്രീം കോടതി വിധി ലംഘിച്ചുകൊണ്ട് 13 ബാറുകള്&#x200d; പാതയോരങ്ങളില്&#x200d; തുറക്കുകയുണ്ടായി. ഇത് മന:പൂര്&#x200d;വ്വമാകാം, അതല്ലാതെയുമാകാം. ഇത് സംബന്ധിച്ച് കൂടുതല്&#x200d; പറഞ്ഞാല്&#x200d; ഇതില്&#x200d; ഇടപെട്ട ഉദ്യോഗസ്ഥന്മാരുടെ സര്&#x200d;വീസിനെ ബാധിക്കുമെന്നുള്ളതുകൊണ്ട് പറയുന്നില്ല.<br />
ചേര്&#x200d;ത്തല-കണ്ണൂര്&#x200d;-കുറ്റിപ്പുറം ദേശീയ പാതയോരത്ത് കേസ് നടത്തിയവരോ, അല്ലാത്തവരോ ആയ ഒരാള്&#x200d;ക്കും മദ്യശാലകള്&#x200d; പ്രവര്&#x200d;ത്തിപ്പിക്കാന്&#x200d; പാടില്ല.<br />
മുസ്‌ലിം ലീഗ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റും മുനിസിപ്പല്&#x200d; കൗണ്&#x200d;സിലറുമായ വി.പി ഇബ്രാഹിം കുട്ടി, അഡ്വ. മുഹമ്മദ് ഷാ മുഖേന നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് കോടതി വിധി. ഹര്&#x200d;ജി കോടതി തീര്&#x200d;പ്പാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kannur-kuttippuram-national-highway-liquor-shops-shouldnt-be-open-highcourt-order.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കാറിന്റേത് മദ്യവിതരണ നയം; മുസ്‌ലിംലീഗ് ശക്തമായ പ്രക്ഷോഭത്തിലേക്കെന്ന് പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/muslim-league-mp-pk-kunjalikkutty-on-liqoer-policy-of-ldf-its-liquor-distribution-policy.html</link>
					<comments>https://www.chandrikadaily.com/muslim-league-mp-pk-kunjalikkutty-on-liqoer-policy-of-ldf-its-liquor-distribution-policy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Jun 2017 18:28:10 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pk kunhalikkutty]]></category>
		<category><![CDATA[policy of ldf on liquore]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31723</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പറയുന്നതുപോല മദ്യവര്‍ജന നയമല്ല, മദ്യവിതരണ നയമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മദ്യമുതലാളികള്‍ക്ക് അനുകൂലമായ നയം സ്വീകരിച്ചതെന്തിനാണെന്ന് സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കണ മെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വീര്യം കൂടിയ മദ്യത്തില്‍ നിന്ന് മലയാളി ബിയറും വൈനും ഉപയോഗിച്ച് ശീലിച്ച് വരികയായിരുന്നു. ഇനി പഴയതിലേക്ക് തന്നെ തിരിച്ചുപോകും. ഇത് സാമൂഹികരംഗത്തുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല. കേരളത്തെ മദ്യത്തില്‍ മുക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ മുസ്‌ലിംലീഗ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന സര്&#x200d;ക്കാര്&#x200d; പറയുന്നതുപോല മദ്യവര്&#x200d;ജന നയമല്ല, മദ്യവിതരണ നയമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മദ്യമുതലാളികള്&#x200d;ക്ക് അനുകൂലമായ നയം സ്വീകരിച്ചതെന്തിനാണെന്ന് സര്&#x200d;ക്കാര്&#x200d; ജനങ്ങളോട് വിശദീകരിക്കണ മെന്നും കുഞ്ഞാലിക്കുട്ടി വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു.</p>
<p>വീര്യം കൂടിയ മദ്യത്തില്&#x200d; നിന്ന് മലയാളി ബിയറും വൈനും ഉപയോഗിച്ച് ശീലിച്ച് വരികയായിരുന്നു. ഇനി പഴയതിലേക്ക് തന്നെ തിരിച്ചുപോകും. ഇത് സാമൂഹികരംഗത്തുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല. കേരളത്തെ മദ്യത്തില്&#x200d; മുക്കുന്ന സര്&#x200d;ക്കാര്&#x200d; നയത്തിനെതിരെ മുസ്‌ലിംലീഗ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്&#x200d;കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജാതി-മതി-സമുദായ-രാഷ്ട്രീയ വ്യത്യാസമില്ലാതെ, മദ്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന എല്ലാ സംഘടനകളുമായും ഇക്കാര്യത്തില്&#x200d; മുസ്‌ലിംലീഗ് സഹകരിക്കും. സാമൂഹ്യ, സാംസ്‌കാരിക സംഘടനകളും മദ്യവിരുദ്ധ പ്രവര്&#x200d;ത്തകരും ലഹരിവ്യാപനത്തിനെതിരെ നടത്തിയ പ്രയത്‌നങ്ങളെ സര്&#x200d;ക്കാര്&#x200d; മുഖവിലക്കെടുത്തില്ല. ആവുന്നത്ര മദ്യം വിറ്റുപോകണമെന്നത് മാത്രമാണ് സര്&#x200d;ക്കാര്&#x200d; നയത്തിന്റെ ലക്ഷ്യം. ജനവികാരം സര്&#x200d;ക്കാര്&#x200d; തെല്ലും മാനിച്ചില്ല. ഇതുവരെ രാത്രി നേരത്തെ അടച്ചിരുന്ന മദ്യശാലകള്&#x200d; ഇനി അര്&#x200d;ധരാത്രി വരെ തുറന്നിരിക്കും. ടൂറിസം മേഖലയിലെ ബാധിക്കുമെന്ന് പറഞ്ഞാണ് മദ്യമൊഴുക്കുന്നത്. സഞ്ചാരികള്&#x200d; വരുന്നത് കേരളം കാണാനാണ്, മദ്യപിക്കാനല്ല. സഞ്ചാരികള്&#x200d; കുറയുന്നത് ടൂറിസം കേന്ദ്രങ്ങളിലെ സൗകര്യക്കുറവും മലിനീകരണവും കുറ്റകൃത്യനിരക്കും കാരണമാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-mp-pk-kunjalikkutty-on-liqoer-policy-of-ldf-its-liquor-distribution-policy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എല്‍.ഡി.എഫ് മദ്യനയം പ്രഖ്യാപിച്ചു; ബാറുകള്‍ വ്യാപകമാക്കും</title>
		<link>https://www.chandrikadaily.com/ldf-liquor-policy-has-revealed-announced-kerala-chief-minister-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/ldf-liquor-policy-has-revealed-announced-kerala-chief-minister-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Jun 2017 18:07:05 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[policy of ldf on liquore]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31720</guid>

					<description><![CDATA[തിരുവനന്തപുരം: ത്രീ സ്റ്റാറിനും അതിനു മുകളിലും നക്ഷത്രനിലവാരമുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചും ബാറുകളുടെ പ്രവര്‍ത്തനസമയം രാത്രി 11 മണി വരെ നീട്ടിയും എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയം പ്രഖ്യാപിച്ചു. ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് യോഗം ശിപാര്‍ശ ചെയ്ത മദ്യനയം മന്ത്രിസഭ അതേപടി അംഗീകരിക്കുകയായിരുന്നു. സംസ്ഥാനത്തെ &#8216;മദ്യ&#8217;കേരളമാക്കി മാറ്റുന്ന നയം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. മദ്യലഭ്യതകുറച്ച് യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം പാടെ പൊളിച്ചഴുതിക്കൊണ്ടുള്ളതാണ് പുതിയ നയം. ജൂലൈ ഒന്നിന് പുതിയ നയം പ്രാബല്യത്തില്‍ വരുമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ത്രീ സ്റ്റാറിനും അതിനു മുകളിലും നക്ഷത്രനിലവാരമുള്ള ഹോട്ടലുകള്&#x200d;ക്ക് ബാര്&#x200d; ലൈസന്&#x200d;സ് അനുവദിച്ചും ബാറുകളുടെ പ്രവര്&#x200d;ത്തനസമയം രാത്രി 11 മണി വരെ നീട്ടിയും എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാറിന്റെ മദ്യനയം പ്രഖ്യാപിച്ചു. ഇന്നലെ ചേര്&#x200d;ന്ന എല്&#x200d;.ഡി.എഫ് യോഗം ശിപാര്&#x200d;ശ ചെയ്ത മദ്യനയം മന്ത്രിസഭ അതേപടി അംഗീകരിക്കുകയായിരുന്നു. സംസ്ഥാനത്തെ &#8216;മദ്യ&#8217;കേരളമാക്കി മാറ്റുന്ന നയം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പ്രഖ്യാപിച്ചത്.</p>
<p>മദ്യലഭ്യതകുറച്ച് യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന മദ്യനയം പാടെ പൊളിച്ചഴുതിക്കൊണ്ടുള്ളതാണ് പുതിയ നയം. ജൂലൈ ഒന്നിന് പുതിയ നയം പ്രാബല്യത്തില്&#x200d; വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവില്&#x200d; ഫൈവ് സ്റ്റാര്&#x200d; ഹോട്ടലുകള്&#x200d;ക്കു മാത്രമാണ് ബാര്&#x200d; ലൈസന്&#x200d;സ് ഉള്ളത്.</p>
<p>ജൂലൈ മുതല്&#x200d; ത്രീ സ്റ്റാറിനും അതിനു മുകളിലും സ്റ്റാര്&#x200d; ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്&#x200d;ക്ക് ബാര്&#x200d; ലൈസന്&#x200d;സ് (എഫ്.എല്&#x200d;- 3) നല്&#x200d;കും. എഫ്.എല്&#x200d;- 3, എഫ്.എല്&#x200d;- 11 ലൈസന്&#x200d;സ് ഉള്ള റസ്റ്ററന്റുകളില്&#x200d; ആവശ്യമുള്ള അവസരങ്ങളില്&#x200d; പ്രത്യേക ഫീസ് ഈടാക്കി ബാങ്ക്വറ്റ് ഹാളില്&#x200d; മദ്യം വിളമ്പാനും അനുമതിയുണ്ടാകും. വിദേശമദ്യ ചട്ടമനുസരിച്ച് നല്&#x200d;കുന്ന ബിയര്&#x200d;, വൈന്&#x200d; പാര്&#x200d;ലറുകള്&#x200d; ഉള്&#x200d;പ്പെടെയുള്ള മറ്റു ലൈസന്&#x200d;സുകള്&#x200d; നിയമമനുസരിച്ച് യോഗ്യതയുള്ളവര്&#x200d;ക്ക് തുടര്&#x200d;ന്നും അനുവദിക്കും. ത്രീ സ്റ്റാറിനും അതിനു മുകളിലും സ്റ്റാര്&#x200d; ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്&#x200d;ക്കു ശുദ്ധമായ കള്ള് വിതരണം ചെയ്യാനും പ്രത്യേക അനുവാദം നല്&#x200d;കും. വിമാനത്താവളങ്ങളില്&#x200d; അന്താരാഷ്ട്ര ലോഞ്ചുകള്&#x200d;ക്കൊപ്പം ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കും. ബാറുകളുടെ പ്രവര്&#x200d;ത്തനസമയം നിലവില്&#x200d; രാവിലെ 9.30 മുതല്&#x200d; രാത്രി 10 വരെ ഉള്ളത് രാവിലെ 11 മണി മുതല്&#x200d; രാത്രി 11 മണി വരെ ആയി ക്രമപ്പെടുത്തും. ടൂറിസം മേഖലയില്&#x200d; സമയം രാവിലെ 10 മുതല്&#x200d; രാത്രി 11 മണി വരെ ആയിരിക്കും.<br />
മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി നിലവിലുള്ള 21 വയസില്&#x200d; നിന്ന് 23 വയസായി ഉയര്&#x200d;ത്തും. കള്ളു ഷാപ്പുകള്&#x200d; മൂന്നു വര്&#x200d;ഷത്തില്&#x200d; ഒരു തവണ വില്&#x200d;പന നടത്തും. കള്ളുഷാപ്പുകള്&#x200d; വില്&#x200d;പന നടത്തുമ്പോള്&#x200d; തൊഴിലാളികളുടെ സഹകരണ സംഘങ്ങള്&#x200d;ക്കു മുന്&#x200d;ഗണന നല്&#x200d;കും. സുപ്രീംകോടതി ഉത്തരവനുസരിച്ച് ദേശീയ, സംസ്ഥാന പാതയോരങ്ങളില്&#x200d; 500 മീറ്ററിനുള്ളില്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്ന എല്ലാ മദ്യവില്&#x200d;പനശാലകളും അടച്ചുപൂട്ടിയിട്ടുണ്ട്. ഇവയ്ക്ക് അതേ താലൂക്കില്&#x200d; ദേശീയ,സംസ്ഥാന പാതയോരത്തു നിന്ന് 500 മീറ്റര്&#x200d; മാറി സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തില്&#x200d; പ്രവര്&#x200d;ത്തിക്കാന്&#x200d; അനുമതി നല്&#x200d;കും. ടോഡി ബോര്&#x200d;ഡ് രൂപീകരിക്കും. അബ്കാരി ചട്ടങ്ങളില്&#x200d; കാലാനുസൃതമ മാറ്റങ്ങള്&#x200d; വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ldf-liquor-policy-has-revealed-announced-kerala-chief-minister-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എല്‍.ഡി.എഫ് നയം കേരളത്തെ മദ്യത്തില്‍ മുക്കുന്നു: കെ.പി.എ മജീദ്</title>
		<link>https://www.chandrikadaily.com/ldf-policy-on-liquore-drifts-the-kerala-in-liquore-muslim-league-general-secretary-kpa-majeed.html</link>
					<comments>https://www.chandrikadaily.com/ldf-policy-on-liquore-drifts-the-kerala-in-liquore-muslim-league-general-secretary-kpa-majeed.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Jun 2017 16:39:11 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[policy of ldf on liquore]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31708</guid>

					<description><![CDATA[മലപ്പുറം: മദ്യ ലഭ്യത സുഗമമാക്കാനും കള്ള് വില്‍പന വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് എല്‍.ഡി.എഫ് പ്രഖ്യാപിച്ച മദ്യ നയം പ്രബുദ്ധ കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ത്രീ-ഫോര്‍ സ്റ്റാര്‍ ഹോട്ടലുകാര്‍ക്കും ബാര്‍ അനുവദിക്കാനുള്ള തീരുമാനം സര്‍ക്കാറും മദ്യലോബിയും തമ്മിലുള്ള അവിശുദ്ധ ബാന്ധവമാണ് തെളിയിക്കുന്നത്. മദ്യ വില്‍പനക്ക് അനുകൂലമായ നിയമത്തിന്റെ പഴുതുകളെല്ലാം ഉപയോഗപ്പെടുത്തുമെന്ന് മറയില്ലാതെ പറയുന്നവരുടെ മദ്യവര്‍ജനമെന്ന പ്രചാരണം പോലും തട്ടിപ്പാണ്. സമ്പൂര്‍ണ്ണ മദ്യ നിരോധനം ലക്ഷ്യമിട്ട് യു.ഡി.എഫ് ആവിഷ്‌കരിച്ച നയം തിരിച്ചടിയായ ബാര്‍ മുതലാളിമാരുമായി [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: മദ്യ ലഭ്യത സുഗമമാക്കാനും കള്ള് വില്&#x200d;പന വര്&#x200d;ധിപ്പിക്കാനും ലക്ഷ്യമിട്ട് എല്&#x200d;.ഡി.എഫ് പ്രഖ്യാപിച്ച മദ്യ നയം പ്രബുദ്ധ കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്.</p>
<p>ത്രീ-ഫോര്&#x200d; സ്റ്റാര്&#x200d; ഹോട്ടലുകാര്&#x200d;ക്കും ബാര്&#x200d; അനുവദിക്കാനുള്ള തീരുമാനം സര്&#x200d;ക്കാറും മദ്യലോബിയും തമ്മിലുള്ള അവിശുദ്ധ ബാന്ധവമാണ് തെളിയിക്കുന്നത്. മദ്യ വില്&#x200d;പനക്ക് അനുകൂലമായ നിയമത്തിന്റെ പഴുതുകളെല്ലാം ഉപയോഗപ്പെടുത്തുമെന്ന് മറയില്ലാതെ പറയുന്നവരുടെ മദ്യവര്&#x200d;ജനമെന്ന പ്രചാരണം പോലും തട്ടിപ്പാണ്. സമ്പൂര്&#x200d;ണ്ണ മദ്യ നിരോധനം ലക്ഷ്യമിട്ട് യു.ഡി.എഫ് ആവിഷ്‌കരിച്ച നയം തിരിച്ചടിയായ ബാര്&#x200d; മുതലാളിമാരുമായി തെരഞ്ഞെടുപ്പിന് മുമ്പ് എല്&#x200d;.ഡി.എഫ് ഉണ്ടാക്കിയ ധാരണയുടെ ബാക്കി പത്രമാണ് പുതിയ മദ്യനയം. കള്ളുവില്&#x200d;പന ഷാപ്പുകള്&#x200d;ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് പറയുമ്പോള്&#x200d; കല്ലുവാതുക്കല്&#x200d; പോലുള്ള ദുരന്തങ്ങള്&#x200d; സൃഷ്ടിച്ചത് മറന്നു പോകുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്&#x200d; തന്നെ എല്&#x200d;.ഡി.എഫ് വന്നാല്&#x200d; ബാര്&#x200d; തുറക്കുമെന്ന് യു.ഡി.എഫ് മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു. അതു നിഷേധിച്ച്, സി.പി.എം അനുഭാവമുള്ള നടീനടന്മാരുടെ പരസ്യം ഇറക്കുകയും പൂട്ടിയ ബാറുകള്&#x200d; തുറക്കില്ലെന്നും ഉറപ്പുനല്&#x200d;കിയവര്&#x200d; ജനങ്ങളെ വഞ്ചിക്കുകയാണ്. ഒരു വര്&#x200d;ഷത്തോളമായി മദ്യരാജാക്കന്മാര്&#x200d;ക്ക് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രവര്&#x200d;ത്തിക്കുകയായിരുന്നു അവര്&#x200d;.</p>
<p>സമ്പൂര്&#x200d;ണ്ണ മദ്യ നിരോധനമെന്ന ഇന്ത്യന്&#x200d; ഭരണഘടനയുടെ സത്തയിലേക്ക് മടങ്ങാനും ലഹരിക്കെതിരായ പ്രചാരണവും നിയമവും കര്&#x200d;ശനമാക്കാനും ഭരണകൂടങ്ങള്&#x200d;ക്കും സാമൂഹ്യ സാംസ്‌കാരിക സംഘടനകള്&#x200d;ക്കും ബാധ്യതയുണ്ട്. 2014 മാര്&#x200d;ച്ച് 31ന് സംസ്ഥനത്തുണ്ടായിരുന്ന 730ല്&#x200d; 418 ബാറുകള്&#x200d; ഒറ്റയടിച്ച് അടച്ചു പൂട്ടിയാണ് യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; മദ്യവിരുദ്ധതയുടെ മഹത്തായ വിളംബരം നടത്തിയത്. ഇതിന് തുടര്&#x200d;ച്ചയായി ഒക്ടോബറില്&#x200d; നയവും നിയമവും കര്&#x200d;ശനമാക്കിയതോടെ കേരളത്തില്&#x200d; നിന്ന് മദ്യ സംസ്‌കാരം പടിയിറങ്ങി തുടങ്ങിയതായി കണക്കുകള്&#x200d; വ്യക്തമാക്കുന്നു.</p>
<p>എന്നാല്&#x200d;, ടൂറിസം മേഖലക്ക് തിരിച്ചടിയുണ്ടായെന്ന അടിസ്ഥാനമില്ലാത്ത വാദവുമായാണ് മദ്യം സുലഭമാക്കുന്നത്. യു.ഡി.എഫ് മദ്യ നയത്തിന്റെ കൂടി ഫലമായി സുപ്രീം കോടതി ഇടപെട്ട് ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ 1956 മദ്യ ശാലകള്&#x200d; പൂട്ടിച്ചതോടെയാണ് മദ്യലോബിയുടെ സമനില തെറ്റിയത്. തിടുക്കപ്പെട്ട നടപടികളിലൂടെ, എല്&#x200d;.ഡി.എഫിന്റെ മദ്യ വര്&#x200d;ജനം ആസക്തിയിലേക്ക് വഴിമാറുകയായിരുന്നോ എന്ന് സംശയിച്ചുപോവുന്നു. ദേശീയ പാതകളെ അതല്ലെന്ന് തെറ്റിദ്ധരിപ്പിച്ച് ബാറുകള്&#x200d; തുറക്കാനുള്ള ശ്രമം ഹൈക്കോടതി കയ്യോടെ പികൂടിയപ്പോഴാണ് ജനങ്ങളെ മറന്ന് മദ്യലോബിക്ക് അനുകൂലമായ നയം മാറ്റത്തിലൂടെ ജനങ്ങളോട് തുറന്ന യുദ്ധം പ്രഖ്യാപിക്കുന്നത്.</p>
<p>മദ്യനയത്തിലൂടെ സാങ്കേതിക പഴുതുകള്&#x200d; സൃഷ്ടിച്ച് കേരളത്തെ മദ്യത്തില്&#x200d; മുക്കാനുള്ള നീക്കങ്ങള്&#x200d; നടത്തുന്നത്, നവോത്ഥാന മൂല്ല്യങ്ങളില്&#x200d; നിന്നുള്ള തിരിച്ചു നടത്തവും ദുരന്തങ്ങളിലേക്കുള്ള വാതില്&#x200d; തുറക്കുന്നതുമാണ്. കുടുംബ ചിദ്രതയും അപകടവും മാറാരോഗങ്ങളും വര്&#x200d;ധിച്ച് കേരളം ലഹരിയുടെ ഗര്&#x200d;ത്തത്തിലേക്ക് ആഴ്ന്നു പോവാതിരിക്കാന്&#x200d; സമാന മനസ്‌കരുമായി യോജിച്ച് മദ്യവിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുമെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ldf-policy-on-liquore-drifts-the-kerala-in-liquore-muslim-league-general-secretary-kpa-majeed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
