<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>policy &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/policy/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 07 Feb 2023 14:16:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>policy &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആര്&#x200d;.ബി.ഐ വായ്പാ നയപ്രഖ്യാപനം നാളെ; പലിശനിരക്കുകള്&#x200d; വീണ്ടും</title>
		<link>https://www.chandrikadaily.com/rbi-credit-policy-announcement-tomorrow-interest-rates-again.html</link>
					<comments>https://www.chandrikadaily.com/rbi-credit-policy-announcement-tomorrow-interest-rates-again.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 07 Feb 2023 14:16:36 +0000</pubDate>
				<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Credit]]></category>
		<category><![CDATA[policy]]></category>
		<category><![CDATA[RBI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236539</guid>

					<description><![CDATA[ബുധനാഴ്ച രാവിലെ 10 മണിക്കാണ് ആര്&#x200d;.ബി.ഐ പുതിയ വായ്പ നയം പ്രഖ്യാപിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ആര്&#x200d;.ബി.ഐയുടെ സാമ്പത്തിക വര്&#x200d;ഷത്തിലെ അവസാനത്തെ വായ്പനയപ്രഖ്യാപനം നാളെ നടക്കും. ആര്&#x200d;.ബി.ഐ നിരക്കുകള്&#x200d; ഉയര്&#x200d;ത്തുമെന്നാണ് റിപ്പോര്&#x200d;ട്ട്. 25 ബേസിക് പോയിന്റിന്റെ വര്&#x200d;ധനയാണ് പലിശനിരക്കില്&#x200d; വരുത്തുക.</p>
<p>ബുധനാഴ്ച രാവിലെ 10 മണിക്കാണ് ആര്&#x200d;.ബി.ഐ പുതിയ വായ്പ നയം പ്രഖ്യാപിക്കുന്നത്. റീടെയില്&#x200d; പണപ്പെരുപ്പം കുറക്കുക എന്ന ലക്ഷ്യം മുന്&#x200d;നിര്&#x200d;ത്തിയാണ് ആര്&#x200d;.ബി.ഐ നിരക്കില്&#x200d; നേരിയ വര്&#x200d;ധന വരുത്തുകയെന്നാണ് സൂചന.</p>
<p>ഡിസംബറിലെ വായ്പ അവലോകനത്തില്&#x200d; പലിശനിരക്കില്&#x200d; ആര്&#x200d;.ബി.ഐ 35 ബേസിക് പോയിന്റിന്റെ വര്&#x200d;ധനവ് വരുത്തിയിരുന്നു. നേരത്തെ തുടര്&#x200d;ച്ചയായി 50 ബേസിക് പോയിന്റിന്റെ വര്&#x200d;ധന വരുത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rbi-credit-policy-announcement-tomorrow-interest-rates-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യനയം: സര്&#x200d;ക്കാര്&#x200d; ആരെയാണ് പരിഹസിക്കുന്നത് ?</title>
		<link>https://www.chandrikadaily.com/liquor-policy-who-is-the-government-kidding.html</link>
					<comments>https://www.chandrikadaily.com/liquor-policy-who-is-the-government-kidding.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 23 Jan 2023 10:51:43 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[liqour]]></category>
		<category><![CDATA[malabar]]></category>
		<category><![CDATA[policy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234188</guid>

					<description><![CDATA[മത സൗഹാര്&#x200d;ദ്ദവും സാഹോദര്യവും കലര്&#x200d;പ്പില്ലാത്ത ആതിഥ്യ മര്യാദയും അയല്&#x200d;പ്പക്ക ബന്ധങ്ങളും വിദ്യാഭ്യാസത്തോട് പുലര്&#x200d;ത്തുന്ന ആഗ്രഹുവെമെല്ലാം വിശേഷങ്ങളായ ഒരു നാടിന്റെ മുഴുവന്&#x200d; സവിശേഷതകളേയും മദ്യത്തിന്റെ ബ്രാന്റില്&#x200d; പതിപ്പിക്കാനുള്ള നീക്കം അവഹേളനമായിട്ടേ വിലയിരുത്താന്&#x200d; സാധിക്കുകയൊള്ളൂ.]]></description>
										<content:encoded><![CDATA[<p><strong>മുഹ്‌സിന്&#x200d; ടി.പി.എം പകര</strong></p>
<p>2021, 2022 ബജറ്റ് നിര്&#x200d;ദ്ദേശത്തെ തുടര്&#x200d;ന്ന് സ്വന്തം ബ്രാന്റ് ബ്രാന്&#x200d;ഡി നിര്&#x200d;മ്മിക്കാനും അടുത്ത ഓണത്തിന് ബീവറേജസ് ഔട്ട്‌ലെറ്റുകള്&#x200d; വഴി വിപണിയില്&#x200d; എത്തിക്കാനും തിരക്കിട്ട ശ്രമങ്ങള്&#x200d; നടത്തുകയാണ് ഇടത് സര്&#x200d;ക്കാര്&#x200d;. ഇതിനായി മലബാര്&#x200d; ഡിസ്റ്റിലറി ലിമിറ്റഡ് എന്ന പഴയ ചിറ്റൂര്&#x200d; സഹകരണ ഷുഗര്&#x200d; മില്ലില്&#x200d; നിര്&#x200d;മ്മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; തുടങ്ങിക്കഴിഞ്ഞു. 20 കോടി ചിലവഴിക്കുന്ന പ്ലാന്റിന്റെ നിര്&#x200d;മ്മാണ ചുമതല നല്&#x200d;കിയിരിക്കുന്നത് കേരള പോലീസ് ഹൗസിംഗ് കണ്&#x200d;സ്ട്രക്ഷന്&#x200d; കോര്&#x200d;പ്പറേഷന്&#x200d; ലിമിറ്റഡിനാണ്. വിപണി ലക്ഷ്യമാക്കി ഉല്&#x200d;പ്പാദിപ്പിക്കുന്ന ബ്രാന്&#x200d;ഡിക്ക് മലബാര്&#x200d; ബ്രാന്&#x200d;ഡി എന്ന് നാമകരണം ചെയ്തിരിക്കുന്നത് വ്യാപകമായ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്.</p>
<p>ഉല്&#x200d;പ്പന്നത്തിന് പേരിടുമ്പോള്&#x200d; ശ്രദ്ധിക്കേണ്ട വ്യാപാര താത്പര്യങ്ങള്&#x200d;ക്കപ്പുറം മലബാറിന്റെ ചരിത്രപരമായ മുഴുവന്&#x200d; സമ്പന്നതയേയും താത്പര്യങ്ങളേയും റദ്ദ് ചെയ്യുന്ന സമീപനമാണ് സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കള്&#x200d;ക്ക് ഉച്ചരിക്കാനും കേള്&#x200d;വിക്കാര്&#x200d;ക്ക് ആശയക്കുഴപ്പമില്ലാതെ മനസ്സിലാക്കാനും സാധിക്കുന്ന പേര് ഉല്&#x200d;പ്പന്നങ്ങള്&#x200d;ക്ക് നല്&#x200d;കുക എന്നത് ശീലിച്ച് പോരുന്ന വ്യാപാര തന്ത്രമാണ്. പക്ഷേ ഒരു തുള്ളിയില്&#x200d; പോലും വിഷവും മരണവും അടങ്ങിയിരിക്കുന്നുവെന്ന് ലോകാരാഗ്യ സംഘടന വിധി പറഞ്ഞ, ജനങ്ങളുടെ ആരോഗ്യത്തിന് യാതൊരു ഗുണവും നിര്&#x200d;ദ്ദേശിക്കാത്ത,കുടുംബ ശൈഥില്യത്തിന് കാരണമാകുന്ന വലിയ തിന്മക്ക് നല്&#x200d;കേണ്ട പേരല്ല മലബാറെന്ന് സര്&#x200d;ക്കാര്&#x200d; തിരിച്ചറിഞ്ഞില്ല.</p>
<p>ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളാണ് മലബാര്&#x200d; എന്ന പേരിന്റെ ആധാരം. മഹാ പണ്ഡിതനും ചരിത്രകാരനുമായ അല്&#x200d;ബറൂണിയാണ് ആദ്യം മലകളുടെ നാടിനെ മലബാര്&#x200d; എന്ന് വിശേഷിപ്പിച്ചത്. മലയെന്ന മലയാള, തമിഴ് വാക്കിനോടൊപ്പം നാട് എന്നര്&#x200d;ത്ഥം വരുന്ന ബാര്&#x200d; എന്ന പേര്&#x200d;ഷ്യന്&#x200d; വാക്കോ തീരെമെന്ന് അര്&#x200d;ത്ഥം വരുന്ന ബര്&#x200d; എന്ന അറബി വാക്കോ ചേര്&#x200d;ന്നാണ് മലബാര്&#x200d; എന്ന പേര് രൂപംകൊണ്ടത്. മലബാറിലെ ജനങ്ങളുടെ സ്വത്വ ബോധത്തേയും പ്രൗഡിയേയും നിരാകരിക്കുക മാത്രമല്ല മലബാര്&#x200d; എന്ന അധിനിവേശ വിരുദ്ധ പോരാട്ട ഭൂമിയെ തിരസ്‌ക്കരിക്കുക കൂടിയാണ് ബ്രാന്&#x200d;ഡിക്ക് ബ്രാന്റ് ചെയ്യുന്നതിലൂടെ സംസ്ഥാന സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചിരിക്കുന്നത്. മലബാറിലെ ജനങ്ങള്&#x200d; കാത്തു സൂക്ഷിച്ച് പോരുന്ന ഉന്നതമായ ജീവിത മൂല്യങ്ങളുണ്ട്.</p>
<p>മത സൗഹാര്&#x200d;ദ്ദവും സാഹോദര്യവും കലര്&#x200d;പ്പില്ലാത്ത ആതിഥ്യ മര്യാദയും അയല്&#x200d;പ്പക്ക ബന്ധങ്ങളും വിദ്യാഭ്യാസത്തോട് പുലര്&#x200d;ത്തുന്ന ആഗ്രഹുവെമെല്ലാം വിശേഷങ്ങളായ ഒരു നാടിന്റെ മുഴുവന്&#x200d; സവിശേഷതകളേയും മദ്യത്തിന്റെ ബ്രാന്റില്&#x200d; പതിപ്പിക്കാനുള്ള നീക്കം അവഹേളനമായിട്ടേ വിലയിരുത്താന്&#x200d; സാധിക്കുകയൊള്ളൂ. തദ്ദേശ ബ്രാന്&#x200d;ഡ് എന്ന മതിപ്പുളവാക്കാനാണ് മലബാര്&#x200d; എന്ന സത്യസന്ധതയെ സര്&#x200d;ക്കാര്&#x200d; ബ്രാന്റാക്കിയിരിക്കുന്നത്.മൂല്യങ്ങളേയും പൈതൃകങ്ങളേയും സത്ത ചോരാതെ സൂക്ഷിക്കുക എന്നത് കാലം നമ്മളില്&#x200d; ഏല്&#x200d;പ്പിച്ച ബാധ്യതയാണെന്ന് സര്&#x200d;ക്കാര്&#x200d; മറന്ന് പോയിരിക്കുന്നു.സാമ്പത്തിക താത്പര്യങ്ങള്&#x200d;ക്ക് മീതെ വരില്ല പാലക്കാട് മുതല്&#x200d; കാസര്&#x200d;കോട് വരേ കേരളത്തിന്റെ 45 ശതമാനവും ഭാഗധേയം ചെയ്തിട്ടുള്ള ഒരു നാട്ടിലെ ജനങ്ങളുടെ ഹിതവും എന്ന് ഇടത് പക്ഷ സര്&#x200d;ക്കാര്&#x200d; പറയാതെ പറഞ്ഞിരിക്കുകയാണിവിടെ.</p>
<p>റം മദ്യത്തോട് കേരളത്തിലെ ജനങ്ങള്&#x200d; കാണിച്ചിരുന്ന സ്വീകാര്യതക്കൊടുവിലാണ് തിരുവല്ലയിലെ ട്രാവന്&#x200d;കൂര്&#x200d; ഷുഗര്&#x200d; ആന്റ് കെമിക്കല്&#x200d;സ് ലിമിറ്റഡില്&#x200d; നിന്ന് ജവാന്&#x200d; റം ഉല്&#x200d;പ്പാദിപ്പിച്ച് തുടങ്ങുന്നത്. ആദ്യം മിലിട്ടറി വിപണികളിലും പിന്നീട് ഇന്ത്യന്&#x200d; നിര്&#x200d;മ്മിത വിദേശ മദ്യത്തിന്റെ ശ്രേണിയിലുള്&#x200d;പ്പെടുത്തി ബെവ്‌ക്കോ ഔട്ട് ലെറ്റുകള്&#x200d; വഴിയും ജവാന്&#x200d; റം വിപണിയിലെത്തി. ബ്രാന്&#x200d;ഡിയേക്കാള്&#x200d; 10 ശതമാനത്തോളം അധിക വില്&#x200d;പ്പന കേരളത്തില്&#x200d; റമ്മിനുണ്ടായിരുന്നെങ്കിലും പതിയെ കേരളം ഒന്ന് കൂടി വില കൂടിയ ബ്രാന്&#x200d;ഡിയിലേക്ക് ചിയേഴ്‌സ് പറഞ്ഞ് തുടങ്ങി. ഇപ്പോള്&#x200d; മൊത്ത വില്&#x200d;പ്പനയുടെ 51 ശതമാനവും ബ്രാന്&#x200d;ഡിയാണെന്ന തിരിച്ചറിവില്&#x200d; നിന്നാണ് സ്വന്തം ബ്രാന്റില്&#x200d; ഉല്&#x200d;പ്പാദിപ്പിക്കാന്&#x200d; സര്&#x200d;ക്കാറിനെ പ്രേരിപ്പിച്ചിരിക്കുന്നത്.കേരളത്തിന്റെ പുറത്ത് നിന്നും ബെവ്‌ക്കോ മദ്യം വാങ്ങുന്ന കമ്പനികള്&#x200d; വലിയ വില ഈടാക്കുന്നതും ഒരു വിലപേശല്&#x200d; സാധ്യത ബ്രാന്&#x200d;ഡി നിര്&#x200d;മ്മാണത്തിലൂടെ തുറന്നിടുകയുമാണെന്നും വിശദീകരണങ്ങളുണ്ട്.</p>
<p>കോടികള്&#x200d; ചിലവിട്ട് ഗാന്ധി ജയന്ധി ദിനം മുതല്&#x200d; കേരളപ്പിറവി ദിനം വരേ സംസ്ഥാന സര്&#x200d;ക്കാര്&#x200d; നടത്തിയ ലഹരി വിരുദ്ധ കാമ്പയിന് ആത്മാര്&#x200d;ത്ഥതയില്ലെന്ന വിമര്&#x200d;ശനം ആദ്യം മുതല്&#x200d; തന്നെ ഉയര്&#x200d;ന്നിരുന്നു. മദ്യേതര ലഹരികളെ മാത്രം ലക്ഷ്യം വെച്ചായിരുന്നു കാമ്പയിന് പ്രവര്&#x200d;ത്തനങ്ങള്&#x200d;. പൊതു ജനങ്ങള്&#x200d;ക്കിടയിലും വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കിടയിലും ലഹരിയുടെ വിപത്തിനെ അനാവരണം ചെയ്യാന്&#x200d; കാമ്പയിന് സാധിച്ചിട്ടുണ്ട്. മദ്യേതര ലഹരികളായ കഞ്ചാവില്&#x200d; നിന്നോ എം.ഡി എം.എ അടക്കമുള്ള സിന്തറ്റിക്ക് ലഹരികളില്&#x200d; നിന്നോ സര്&#x200d;ക്കാറിന് നികുതി വരുമാനമില്ല എന്നതും ചേര്&#x200d;ത്ത് വായിക്കേണ്ടതാണ്. ദേശീയ കുടുംബാരോഗ്യ സര്&#x200d;വ്വേ റിപ്പോര്&#x200d;ട്ടില്&#x200d;യുവാക്കള്&#x200d;ക്കിടയില്&#x200d; മദ്യോപയാഗം കുറയുന്നതിനെ കുറിച്ചും കണക്കുകളുടെ അടിസ്ഥാനത്തില്&#x200d; സൂചനകളുണ്ടായിരുന്നു. താരതമ്യേന വീര്യം കൂടിയ സിന്തറ്റിക് ലഹരികളിലേക്ക് യുവജനങ്ങള്&#x200d; ചേക്കേറിയതാണ് മദ്യ ഉപയോഗം കുറയാനിടയാക്കിയത്. മദ്യത്തിന്റെ വിപത്തിന്റെ ചര്&#x200d;ച്ചാ വിഷയമാക്കാതെയും ബോധവല്&#x200d;ക്കരിക്കാതെയും ഇടത് സര്&#x200d;ക്കാര്&#x200d; കാമ്പയിന്&#x200d; സംഘടിപ്പിച്ചത് സംശയങ്ങള്&#x200d;ക്ക് ഇടവരുത്തിയിരുന്നു.</p>
<p>പാലക്കാട് ജില്ലയിലെ ചിറ്റൂര്&#x200d; എന്ന താലൂക്ക് കേരളത്തില്&#x200d; തന്നെ ഏറ്റവും കൂടുതല്&#x200d; ഡാമുകള്&#x200d; സ്ഥിതി ചെയ്യുന്ന താലൂക്കാണ്. ചിറ്റൂരിനടുത്തുള്ള മേനോന്&#x200d; പാറയിലാണ് മലബാര്&#x200d; ഡിസ്റ്റിലറി എന്ന പഴയ ചിറ്റൂര്&#x200d; സഹകരണ ഷുഗര്&#x200d; ഫാക്ടറി പ്രവര്&#x200d;ത്തിക്കുന്നത്.കേരളത്തില്&#x200d; ഭൂഗര്&#x200d;ഭ ജലത്തിന്റെ തോത് ഏറ്റവും താഴ്ന്നിട്ടുള്ള പ്രദേശങ്ങളില്&#x200d; ഒന്നുകൂടിയാണ് ചിറ്റൂര്&#x200d;. വേനല്&#x200d; കാലം ആവുന്നതിനു മുമ്പ് തന്നെ കുടിവെള്ളത്തിന് പോലും ജനങ്ങള്&#x200d; ബുദ്ധിമുട്ടുന്ന പ്രദേശമാണിത്. കേരളത്തില്&#x200d; തന്നെ ഏറ്റവും കൂടുതല്&#x200d; ഭൂകമ്പ സാധ്യതയുള്ള മേഘല കൂടിയാണ് ഈ പ്രദേശമെന്ന് പഠനങ്ങള്&#x200d; തെളിയിച്ചിട്ടുണ്ട്.</p>
<p>ഒരു ലിറ്റര്&#x200d; ബ്രാന്&#x200d;ഡി നിര്&#x200d;മ്മാണത്തിന് 10 ലിറ്റര്&#x200d; വെള്ളം കുറഞ്ഞത് വേണ്ടി വരുമെന്നാണ് കണക്ക്. മാസന്തോറും കോടിക്കണക്കിന് ലിറ്റര്&#x200d; വെള്ളം ചിലവിട്ടാല്&#x200d; മാത്രമേ പ്ലാന്റ് അതിന്റെ ക്ഷമതക്കനുസരിച്ച് പ്രവര്&#x200d;ത്തിപ്പിക്കാന്&#x200d; സാധിക്കൂ. വിദേശ രാജ്യങ്ങളിലേത് പോലെ ഇന്ത്യയില്&#x200d; ബ്രാന്&#x200d;ഡി ഉല്&#x200d;പ്പാദിപ്പിക്കുന്നത് മാള്&#x200d;ട്ടോ മുന്തിരിയോ ഉപയോഗിച്ചല്ല. കരിമ്പിന്&#x200d; ജ്യൂസില്&#x200d; നിന്നും വേര്&#x200d;ത്തിരിച്ചെടുക്കുന്ന എത്തനോളിനെയാണ് ഇന്ത്യയില്&#x200d; മദ്യ നിര്&#x200d;മ്മാണത്തിന് ഏറെ ആശ്രയിക്കുന്നത്. പെട്രോളിയം ഉല്&#x200d;പ്പന്നങ്ങളില്&#x200d; എത്തനോള്&#x200d; ഉപയോഗിച്ചാല്&#x200d; ഇന്ധന ക്ഷമത കൂടും. കേന്ദ്രം ഈ വിഷയത്തില്&#x200d; നിയമ നിര്&#x200d;മ്മാണം നടത്തിയതിനാല്&#x200d; എത്തനോളിന്റെ ക്ഷാമവും വിപണിയില്&#x200d; നിലവിലുണ്ട്. ഈ കാരണത്താല്&#x200d; തന്നെ ഇന്ത്യയിലെ മദ്യ നിര്&#x200d;മ്മതാക്കള്&#x200d; ഉല്&#x200d;പ്പാദനം കുറച്ചിരിക്കുന്ന സമയത്താണ് കേരളം പുതിയ ബ്രാന്&#x200d;ഡ് ഉല്&#x200d;പ്പാദിപ്പിക്കുന്നതും നിലവിലുള്ളതിന്റെ കപ്പാസിറ്റി ഉയര്&#x200d;ത്തുന്നതും.</p>
<p>മലബാര്&#x200d; വികസനത്തിനായി ദാഹിക്കുന്നുണ്ട്. മലബാറില്&#x200d; രണ്ട് വിമാനത്താവളങ്ങളുണ്ട്. പക്ഷേ ഭാഗികമായി പോലും അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നില്ല. ബ്രിട്ടീഷ്‌കാര്&#x200d; നിര്&#x200d;മ്മിച്ച റെയില്&#x200d;വേ പാളത്തേക്കാള്&#x200d; ഒരു മീറ്റര്&#x200d; അധികം പാളത്തിന്റെ നീളം കൂട്ടിയിട്ടില്ല, ഇരട്ടിപ്പിച്ചതല്ലാതെ. റോഡപകടങ്ങള്&#x200d; മലബാറില്&#x200d; കൂടുതലല്ലെങ്കിലും നിരത്തുകളിലെ മരണ നിരക്കുകള്&#x200d; മലബാറില്&#x200d; കൂടുതലാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാറിലെ വിദ്യാര്&#x200d;ത്ഥികള്&#x200d; തിളങ്ങി നില്&#x200d;ക്കുന്നുണ്ട്. പക്ഷേ എസ്.എസ്.എല്&#x200d;.സി ജയിച്ച മുഴുവന്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും പഠിക്കാന്&#x200d; കഴിയുന്ന രീതിയിലുള്ള പ്ലസ്ടു ഹയര്&#x200d; സെക്കണ്ടറി സീറ്റുകള്&#x200d; ഇവിടെ ഇല്ല. മലബാര്&#x200d; ചരിത്രത്തില്&#x200d; എന്ന പോലെ തന്നെ ജ്വലിച്ച് നില്&#x200d;ക്കേണ്ട ഒരു ഭൂ പ്രദേശമാണ്. അപഭ്രംശത്തിന്റെ ചതിക്കുഴികളിലേക്ക് തള്ളിവിടുന്നത് മലബാറിന്റെ വൈവിധ്യങ്ങളോടും സുകൃതങ്ങളോടുമുള്ള യുദ്ധ പ്രഖ്യാപനമാണ്. മലബാര്&#x200d; ഒരു വികാരമായി സിരകളില്&#x200d; ഓടുന്നവരിലേക്ക് ലഹരി കൂടി പകരാനാണ് സര്&#x200d;ക്കാറിന് താത്പര്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/liquor-policy-who-is-the-government-kidding.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൊഴില്&#x200d;നഷ്ട ഇന്&#x200d;ഷുറന്&#x200d;സ്: 2.5ലക്ഷം പേര്&#x200d; പോളിസിയെടുത്തു</title>
		<link>https://www.chandrikadaily.com/unemployment-insurance-2-5-lakh-people-took-the-policy.html</link>
					<comments>https://www.chandrikadaily.com/unemployment-insurance-2-5-lakh-people-took-the-policy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 14 Jan 2023 16:32:39 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[insurance]]></category>
		<category><![CDATA[policy]]></category>
		<category><![CDATA[UAE]]></category>
		<category><![CDATA[unemployment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232646</guid>

					<description><![CDATA[യുഎഇയില്&#x200d; തൊഴില്&#x200d; നഷ്ടപ്പെട്ടാല്&#x200d; മൂന്ന് മാസം വരെ നിശ്ചിത തുക നല്&#x200d;കുന്ന പദ്ധതിയാണ് പുതിയ ഇന്&#x200d;ഷുറന്&#x200d;സിലൂടെ നടപ്പാക്കിയിട്ടുള്ളത്.]]></description>
										<content:encoded><![CDATA[<p><strong>റസാഖ് ഒരുമനയൂര്&#x200d;</strong></p>
<p>അബുദാബി: യുഎഇയില്&#x200d; തൊഴില്&#x200d; നഷ്ടപ്പെടുന്നവര്&#x200d;ക്ക താല്&#x200d;ക്കാലികാശ്വാസമായി ഏര്&#x200d;പ്പെടുത്തിയ ഇന്&#x200d;ഷുറന്&#x200d;സ് പദ്ധതിക്ക് വന്&#x200d;പ്രതികരണം. 13 ദിവസത്തിനകം രണ്ടര ലക്ഷം പേരാണ് പോളിസി സ്വന്തമാക്കിയത്.</p>
<p>യുഎഇയില്&#x200d; തൊഴില്&#x200d; നഷ്ടപ്പെട്ടാല്&#x200d; മൂന്ന് മാസം വരെ നിശ്ചിത തുക നല്&#x200d;കുന്ന പദ്ധതിയാണ് പുതിയ ഇന്&#x200d;ഷുറന്&#x200d;സിലൂടെ നടപ്പാക്കിയിട്ടുള്ളത്. പുതിയ പദ്ധതി വലിയ ആശ്വാസവും ആവേശവുമാണ് പ്രവാസികള്&#x200d;ക്കിടയില്&#x200d; ഉണ്ടാക്കിയിട്ടുള്ളത്.</p>
<p><img loading="lazy" class="alignleft" src="https://image.khaleejtimes.com/?uuid=16e6de91-4fbb-45ae-9eb1-0dc4bca1b510&amp;function=cropresize&amp;type=preview&amp;source=false&amp;q=75&amp;crop_w=0.99999&amp;crop_h=0.97122&amp;x=0&amp;y=0&amp;width=1200&amp;height=675" alt="UAE's unemployment insurance scheme: Compensation amount, eligibility,  exemptions explained - News | Khaleej Times" width="348" height="196" /></p>
<p>2023 ജനുവരി ഒന്നു മുതലാണ് പദ്ധതി പ്രബാല്യത്തില്&#x200d; വന്നത്. പദ്ധതിയിലെ അംഗത്വം എല്ലാ സ്വകാര്യ മേഖലയില്&#x200d; ഉള്&#x200d;പ്പെടെ രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്&#x200d;ക്കും ഉപയോഗപ്പെടുത്താനാവും.</p>
<p>ഫെഡറല്&#x200d; സര്&#x200d;ക്കാര്&#x200d; ജീവനക്കാര്&#x200d;ക്കും സ്വകാര്യ മേഖലയില്&#x200d; ജോലി ചെയ്യുന്നവര്&#x200d;ക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കും . രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇന്&#x200d;ഷുറന്&#x200d;സ് സ്‌കീം നടപ്പാക്കിയിരിക്കുന്നത് . ആദ്യത്തെ വിഭാഗത്തില്&#x200d; അടിസ്ഥാന ശമ്പളം 16,000 ദിര്&#x200d;ഹമോ അതില്&#x200d; കുറവോ ഉള്ളവരാണ് ഉള്&#x200d;പ്പെടുന്നത് . ഇവര്&#x200d; ഒരു മാസം അഞ്ച് ദിര്&#x200d;ഹം വീതം പ്രതിവര്&#x200d;ഷം 60 ദിര്&#x200d;ഹമായിരിക്കും ഇന്&#x200d;ഷുറന്&#x200d;സ് പ്രീമിയമായി അടയ്‌ക്കേണ്ടത്.</p>
<p>രണ്ടാമത്തെ വിഭാഗത്തില്&#x200d; അടിസ്ഥാന ശമ്പളം 16,000 ദിര്&#x200d;ഹത്തില്&#x200d; കൂടുതലുള്ളവര്&#x200d; പ്രതിമാസം 10 ദിര്&#x200d;ഹം തോതില്&#x200d; വര്&#x200d;ഷത്തില്&#x200d; 120 ദിര്&#x200d;ഹം പ്രീമിയം അടയ്ക്കണം. വാര്&#x200d;ഷിക അടിസ്ഥാനത്തിലോ ആറ് മാസത്തിലൊരിക്കലോ മൂന്ന് മാസത്തിലൊരിക്കലോ അതാത് മാസമോ പ്രീമിയം അടയ്ക്കാന്&#x200d; സൗകര്യമുണ്ട്.</p>
<p>പ്രീമിയം തുക ഓരോ ജീവനക്കാരനും സ്വന്തം അടയ്‌ക്കേണ്ട</p>
<p><img loading="lazy" class="alignright" src="https://www.arabianbusiness.com/cloud/2022/11/02/insurance-policy.jpg" alt="UAE to launch private sector unemployment insurance scheme in 2023 -  Arabian Business" width="401" height="214" /></p>
<p>താണ്. തൊഴില്&#x200d; സ്ഥാപനങ്ങള്&#x200d; നല്&#x200d;കേണ്ടതില്ല. തൊഴിലാളികളുടെതല്ലാത്ത കാരണങ്ങളാല്&#x200d; ജോലി നഷ്ടമായാല്&#x200d; മൂന്നുമാസം വരെ അടിസ്ഥാന ശമ്പളം ലഭിക്കുന്ന തരത്തിലാണ് ഇന്&#x200d;ഷുറന്&#x200d;സ് വിഭാവനം ചെയ്തിട്ടുള്ളത്. തൊഴില്&#x200d; നഷ്ടപ്പെട്ടാല്&#x200d; അടിസ്ഥാന ശമ്പളത്തിന്റെ 60ശതമാനമാണ് ലഭിക്കുക.</p>
<p>ആദ്യവിഭാഗത്തിലുള്ള ജീവനക്കാര്&#x200d;ക്ക് പരമാവധി 10,000 ദിര്&#x200d;ഹം വരെയും രണ്ടാമത്തെ വിഭാഗം ജീവനക്കാര്&#x200d;ക്ക് പരമാവധി 20,000 ദിര്&#x200d;ഹം വരെയുമാണ് ലഭിക്കുക. ജോലി നഷ്ടമായ ദിവസം മുതല്&#x200d; 30 ദിവസത്തിനകം അപേക്ഷ നല്&#x200d;കണം. അപേക്ഷ സ്വീകരിച്ചു രണ്ടാഴ്ചയ്ക്കകം പണം ലഭിക്കും.</p>
<p>ഇന്&#x200d;ഷുറന്&#x200d;സ് പദ്ധതിയില്&#x200d; അംഗമായി തുടര്&#x200d;ച്ചയായി 12 മാസമെങ്കിലും ജോലി ചെയ്തവര്&#x200d;ക്കുമാത്രമെ ആനുകൂല്യം ലഭിക്കൂകയുള്ളൂ. മറ്റൊരു ജോലിയില്&#x200d; പ്രവേശിക്കുകയോ രാജ്യം വിട്ടുപോകുകയോ ചെയ്താല്&#x200d; ആനുകൂല്യത്തിന് അര്&#x200d;ഹത ഉണ്ടായിരിക്കുന്നതല്ല.</p>
<p>അതേസമയം ഇൻഷുറൻസ് മുഴുവൻ തൊഴിലാളികൾക്കും നിർബന്ധമാക്കിയിട്ടുണ്ട്.<br />
അല്ലാത്തവർ പിഴ അടക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unemployment-insurance-2-5-lakh-people-took-the-policy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രവാസികള്&#x200d;ക്ക് ആശ്വാസമായി തൊഴില്&#x200d;നഷ്ട ഇന്&#x200d;ഷുറന്&#x200d;സ്: ആദ്യരണ്ടുദിവസത്തിനകം 60,000 പേര്&#x200d; പോളിസിയെടുത്തു</title>
		<link>https://www.chandrikadaily.com/job-loss-insurance-as-a-relief-to-expatriates.html</link>
					<comments>https://www.chandrikadaily.com/job-loss-insurance-as-a-relief-to-expatriates.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 04 Jan 2023 16:19:33 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Abudhabi]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[policy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=230879</guid>

					<description><![CDATA[യുഎഇയില്&#x200d; തൊഴില്&#x200d; നഷ്ടപ്പെട്ടാല്&#x200d; മൂന്ന് മാസം വരെ നിശ്ചിത തുക നല്&#x200d;കുന്ന പദ്ധതിയാണ് പുതിയ ഇന്&#x200d;ഷുറന്&#x200d;സിലൂടെ നടപ്പാക്കിയിട്ടുള്ളത്.]]></description>
										<content:encoded><![CDATA[<p><strong>റസാഖ് ഒരുമനയൂര്&#x200d;</strong></p>
<p>അബുദാബി: യുഎഇയില്&#x200d; തൊഴില്&#x200d; നഷ്ടപ്പെടുന്നവര്&#x200d;ക്ക താല്&#x200d;ക്കാലികാശ്വാസമായി ഏര്&#x200d;പ്പെടുത്തിയ ഇന്&#x200d;ഷുറന്&#x200d;സ് പദ്ധതിക്ക് വന്&#x200d;പ്രതികരണം. ആദ്യരണ്ടുദിവസം കൊണ്ട് 60,000 പേരാണ് പോളിസിയില്&#x200d; ചേര്&#x200d;ന്നത്.</p>
<p>യുഎഇയില്&#x200d; തൊഴില്&#x200d; നഷ്ടപ്പെട്ടാല്&#x200d; മൂന്ന് മാസം വരെ നിശ്ചിത തുക നല്&#x200d;കുന്ന പദ്ധതിയാണ് പുതിയ ഇന്&#x200d;ഷുറന്&#x200d;സിലൂടെ നടപ്പാക്കിയിട്ടുള്ളത്. പുതിയ പദ്ധതി വലിയ ആശ്വാസവും ആവേശവുമാണ് പ്രവാസികള്&#x200d;ക്കിടയില്&#x200d; ഉണ്ടാക്കിയിട്ടുള്ളത്.</p>
<p>2023 ജനുവരി ഒന്നു മുതലാണ് പദ്ധതി പ്രബാല്യത്തില്&#x200d; വന്നത്. പദ്ധതിയിലെ അംഗത്വം എല്ലാ സ്വകാര്യ മേഖലയില്&#x200d; ഉള്&#x200d;പ്പെടെ രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്&#x200d;ക്കും ഉപയോഗപ്പെടുത്താനാവും.</p>
<p>ഫെഡറല്&#x200d; സര്&#x200d;ക്കാര്&#x200d; ജീവനക്കാര്&#x200d;ക്കും സ്വകാര്യ മേഖലയില്&#x200d; ജോലി ചെയ്യുന്നവര്&#x200d;ക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കും . രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇന്&#x200d;ഷുറന്&#x200d;സ് സ്‌കീം നടപ്പാക്കിയിരിക്കുന്നത് . ആദ്യത്തെ വിഭാഗത്തില്&#x200d; അടിസ്ഥാന ശമ്പളം 16,000 ദിര്&#x200d;ഹമോ അതില്&#x200d; കുറവോ ഉള്ളവരാണ് ഉള്&#x200d;പ്പെടുന്നത് . ഇവര്&#x200d; ഒരു മാസം അഞ്ച് ദിര്&#x200d;ഹം വീതം പ്രതിവര്&#x200d;ഷം 60 ദിര്&#x200d;ഹമായിരിക്കും ഇന്&#x200d;ഷുറന്&#x200d;സ് പ്രീമിയമായി അടയ്‌ക്കേണ്ടത് .<br />
രണ്ടാമത്തെ വിഭാഗത്തില്&#x200d; അടിസ്ഥാന ശമ്പളം 16,000 ദിര്&#x200d;ഹത്തില്&#x200d; കൂടുതലുള്ളവര്&#x200d; പ്രതിമാസം 10 ദിര്&#x200d;ഹം തോതില്&#x200d; വര്&#x200d;ഷത്തില്&#x200d; 120 ദിര്&#x200d;ഹം പ്രീമിയം അടയ്ക്കണം. വാര്&#x200d;ഷിക അടിസ്ഥാനത്തിലോ ആറ് മാസത്തിലൊരിക്കലോ മൂന്ന് മാസത്തിലൊരിക്കലോ അതാത് മാസമോ പ്രീമിയം അടയ്ക്കാന്&#x200d; സൗകര്യമുണ്ട്.</p>
<p>പ്രീമിയം തുക ഓരോ ജീവനക്കാരനും സ്വന്തം അടയ്‌ക്കേണ്ടതാണ്. തൊഴില്&#x200d; സ്ഥാപനങ്ങള്&#x200d; നല്&#x200d;കേണ്ടതില്ല. തൊഴിലാളികളുടെതല്ലാത്ത കാരണങ്ങളാല്&#x200d; ജോലി നഷ്ടമായാല്&#x200d; മൂന്നുമാസം വരെ അടിസ്ഥാന ശമ്പളം ലഭിക്കുന്ന തരത്തിലാണ് ഇന്&#x200d;ഷുറന്&#x200d;സ് വിഭാവനം ചെയ്തിട്ടുള്ളത്.</p>
<p>തൊഴില്&#x200d; നഷ്ടപ്പെട്ടാല്&#x200d; ആദ്യവിഭാഗത്തിലുള്ള ജീവനക്കാര്&#x200d;ക്ക് പരമാവധി 10,000 ദിര്&#x200d;ഹം വരെയും രണ്ടാമത്തെ വിഭാഗം ജീവനക്കാര്&#x200d;ക്ക് പരമാവധി 20,000 ദിര്&#x200d;ഹം വരെയുമാണ് ലഭിക്കുക. ജോലി നഷ്ടമായ ദിവസം മുതല്&#x200d; 30 ദിവസത്തിനകം അപേക്ഷ നല്&#x200d;കണം. അപേക്ഷ സ്വീകരിച്ചു രണ്ടാഴ്ചയ്ക്കകം പണം ലഭിക്കും.</p>
<p>ഇന്&#x200d;ഷുറന്&#x200d;സ് പദ്ധതിയില്&#x200d; അംഗമായി തുടര്&#x200d;ച്ചയായി 12 മാസമെങ്കിലും ജോലി ചെയ്തവര്&#x200d;ക്കുമാത്രമെ ആനുകൂല്യം ലഭിക്കൂകയുള്ളൂ. മറ്റൊരു ജോലിയില്&#x200d; പ്രവേശിക്കുകയോ രാജ്യം വിട്ടുപോകുകയോ ചെയ്താല്&#x200d; ആനുകൂല്യത്തിന് അര്&#x200d;ഹത ഉണ്ടായിരിക്കുന്നതല്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/job-loss-insurance-as-a-relief-to-expatriates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വകാര്യതാ നയം : പുതിയ തന്ത്രങ്ങളുമായി വാട്‌സ്ആപ്പ്</title>
		<link>https://www.chandrikadaily.com/whatsaap-accept-new-policy.html</link>
					<comments>https://www.chandrikadaily.com/whatsaap-accept-new-policy.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 11 May 2021 09:27:06 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[policy]]></category>
		<category><![CDATA[whatsaap]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=186881</guid>

					<description><![CDATA[മെയ് 15നു മുമ്പ് പുതിയ നയം ഉപഭോക്താക്കള്&#x200d; അംഗീകരിക്കണം. സ്വകാര്യത നയം അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകള്&#x200d; മരവിപ്പിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്‌]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി : പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്&#x200d; റദ്ദാകുമെന്ന നിലപാടു പിന്&#x200d;വലിച്ചതായി കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് അറിയിച്ചിരുന്നു. എന്നാല്&#x200d; ഇപ്പോള്&#x200d; ഉപഭോക്താക്കളെ സ്വകാര്യതാനയം അംഗീകരിക്കാനുള്ള പുതിയ തന്ത്രങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് കമ്പനി.<br />
സ്വകാര്യതാനയം അംഗീകരിക്കാത്ത ഉപഭോക്താക്കള്&#x200d;ക്ക് ചില സേവങ്ങള്&#x200d; ഉപയോഗിക്കാന്&#x200d; സാധിക്കില്ല എന്നാണ് കമ്പനിയുടെ പുതിയ അറിയിപ്പ്. വീഡിയോ, ഓഡിയോ കോളുകള്&#x200d; ചെയ്യാനും ചാറ്റ് ലിസ്റ്റ് കാണാനും സ്വകാര്യത നയം അംഗീകരിക്കാത്ത ഉപഭോക്താക്കള്&#x200d;ക്ക് തടസം നേരിടും. മെയ് 15നു മുമ്പ് പുതിയ നയം ഉപഭോക്താക്കള്&#x200d; അംഗീകരിക്കണം. സ്വകാര്യത നയം അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകള്&#x200d; മരവിപ്പിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/whatsaap-accept-new-policy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വകാര്യതാ നയം തിരിച്ചടിയായി: രാജ്യത്ത് വാട്‌സാപ്പ് ഉപയോക്താക്കളുടെ എണ്ണത്തില്&#x200d; ഇടിവ്</title>
		<link>https://www.chandrikadaily.com/whatsapp-policy.html</link>
					<comments>https://www.chandrikadaily.com/whatsapp-policy.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 29 Jan 2021 08:55:04 +0000</pubDate>
				<category><![CDATA[business]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[tech]]></category>
		<category><![CDATA[Youth]]></category>
		<category><![CDATA[policy]]></category>
		<category><![CDATA[whatsapp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=178239</guid>

					<description><![CDATA[അഞ്ച് ശതമാനം പേര്&#x200d; വാട്‌സാപ്പ് ഡിലീറ്റ് ചെയ്തു. 22ശതമാനത്തോളം പേര്&#x200d; വാട്‌സാപ്പ് ഉപയോഗം വലിയതോതില്&#x200d;കുറച്ചതായും സര്&#x200d;വ്വെ വ്യക്തമാക്കുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്ത് വാട്‌സാപ്പ് ഉപയോക്താക്കളുടെ എണ്ണത്തില്&#x200d; ഇടിവ് രേഖപ്പെടുത്തിയതായി സര്&#x200d;വ്വെ റിപ്പോര്&#x200d;ട്ട്. സ്വകാര്യതാ നയത്തില്&#x200d; മാറ്റംവരുത്തിയതിനെ തുടര്&#x200d;ന്നുണ്ടായ പശ്ചാത്തലത്തില്&#x200d; കമ്യൂണിറ്റി പ്ലാറ്റ്‌ഫോം ലോക്കല്&#x200d; സര്&#x200d;വ്വീസാണ് സര്&#x200d;വ്വെ നടത്തിയത്.</p>
<p>അടുത്തകാലത്തായി അഞ്ച് ശതമാനം പേര്&#x200d; വാട്‌സാപ്പ് ഡിലീറ്റ് ചെയ്തു. 22ശതമാനത്തോളം പേര്&#x200d; വാട്‌സാപ്പ് ഉപയോഗം വലിയതോതില്&#x200d;കുറച്ചതായും സര്&#x200d;വ്വെ വ്യക്തമാക്കുന്നു. വാട്‌സാപ്പ് സ്വകാര്യതാനയത്തില്&#x200d; പ്രതിഷേധിച്ച് കൂടുതല്&#x200d; ആളുകള്&#x200d; സിഗ്നല്&#x200d;, ടെലഗ്രാം ആപ്പുകളിലേക്ക് മാറിയതായി നേരത്തെ റിപ്പോര്&#x200d;ട്ടുണ്ടായിരുന്നു. സിഗ്നല്&#x200d; ഉപയോക്താക്കളുടെ എണ്ണത്തില്&#x200d; വലിയവര്&#x200d;ധനവുമുണ്ടായി.</p>
<p>അതേസമയം, 34ശതമാനം പേര്&#x200d; പുതിയ ആപ്പുകള്&#x200d; ഡൗണ്&#x200d;ലോഡ് ചെയ്‌തെങ്കിലും ചുരുക്കംപേര്&#x200d; മാത്രമാണ് സ്ഥിരമായി ഉപയോഗിക്കുന്നത്. ഇന്ത്യയില്&#x200d;മാത്രം 400ദശലക്ഷം പേരാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നത്. സ്വകാര്യതാ നയം വലിയതോതില്&#x200d; വിമര്&#x200d;ശനത്തിനിടയാക്കിയതിനെ തുടര്&#x200d;ന്ന് വാട്‌സാപ്പ് അധികൃതര്&#x200d; നടപ്പിലാക്കുന്നത് താല്&#x200d;കാലികമായി മാറ്റിവെച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/whatsapp-policy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൊഴില്‍ പരിഷ്‌കരണങ്ങള്‍ക്ക് രാജ്യാന്തര  അംഗീകാരം; സ്വാഗതം ചെയ്ത് ഖത്തര്‍</title>
		<link>https://www.chandrikadaily.com/qatar-job-policy-reformation.html</link>
					<comments>https://www.chandrikadaily.com/qatar-job-policy-reformation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Nov 2017 05:11:29 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[employment]]></category>
		<category><![CDATA[policy]]></category>
		<category><![CDATA[qatar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53256</guid>

					<description><![CDATA[ദോഹ: തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍്ത്തി ഖത്തര്‍ നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തരതലത്തില്‍ അംഗീകാരം. മേഖലയിലെ രാജ്യങ്ങള്‍ക്കുതന്ന ഖത്തര്‍ മാതൃകയാണെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തില്‍ ഖത്തറിന്റെ പ്രതിബദ്ധതയെ രാജ്യാന്തര തൊഴിലാളി സംഘടന(ഐഎല്‍ഒ) പ്രശംസിച്ചു. ഖത്തറിനെതിരായ 2014ലെ പരാതി സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാനിപ്പിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ക്ക് മികച്ച ജീവിത, തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കിനല്‍കിയ ഖത്തറിന്റെ ഭരണനേതൃത്വത്തെ മുക്തകണ്ഠം പ്രശംസിക്കുന്നതായി ഇന്റര്‍നാഷനല്‍ ട്രേഡ് യൂനിയന്‍ കോണ്‍ഫഡറേഷന്‍ (ഐടിയു സി) ജനറല്‍ സെക്രട്ടറി ഷരണ്‍ ബറോയും വ്യക്തമാക്കി. [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: തൊഴിലാളികളുടെ ക്ഷേമം മുന്&#x200d;നിര്&#x200d;്ത്തി ഖത്തര്&#x200d; നടപ്പാക്കിവരുന്ന പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് രാജ്യാന്തരതലത്തില്&#x200d; അംഗീകാരം. മേഖലയിലെ രാജ്യങ്ങള്&#x200d;ക്കുതന്ന ഖത്തര്&#x200d; മാതൃകയാണെന്ന് തൊഴിലാളി സംഘടനകള്&#x200d; ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തില്&#x200d; ഖത്തറിന്റെ പ്രതിബദ്ധതയെ രാജ്യാന്തര തൊഴിലാളി സംഘടന(ഐഎല്&#x200d;ഒ) പ്രശംസിച്ചു.<br />
ഖത്തറിനെതിരായ 2014ലെ പരാതി സംബന്ധിച്ച നടപടിക്രമങ്ങള്&#x200d; അവസാനിപ്പിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികള്&#x200d;ക്ക് മികച്ച ജീവിത, തൊഴില്&#x200d; സാഹചര്യങ്ങള്&#x200d; ഒരുക്കിനല്&#x200d;കിയ ഖത്തറിന്റെ ഭരണനേതൃത്വത്തെ മുക്തകണ്ഠം പ്രശംസിക്കുന്നതായി ഇന്റര്&#x200d;നാഷനല്&#x200d; ട്രേഡ് യൂനിയന്&#x200d; കോണ്&#x200d;ഫഡറേഷന്&#x200d; (ഐടിയു സി) ജനറല്&#x200d; സെക്രട്ടറി ഷരണ്&#x200d; ബറോയും വ്യക്തമാക്കി. ഖത്തര്&#x200d; നടപ്പാക്കുന്നത് സുധീരമായ തൊഴില്&#x200d; പരിഷ്‌കരണങ്ങളാണ്്. ഇവിടെ പുതിയ യുഗം പിറന്നിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും മൂല്യമേറിയതും ഖത്തറിന് അഭിമാനകരവുമാണ് ദിനമാണിന്ന്. പരിഷ്‌കരണം നടപ്പാക്കുന്നതില്&#x200d; എല്ലാവരും പൂര്&#x200d;ണമായും ഖത്തറിനൊപ്പമുണ്ടാകും. ഖത്തറിലെ ധൈര്യശാലികളായ നേതൃത്വത്തിന്റെ പാത അയല്&#x200d; രാജ്യങ്ങളായ സഊദിയും യുഎഇയും പിന്തുടരണമെന്നും സാമൂഹിക മാധ്യമത്തില്&#x200d; പോസ്റ്റ് ചെയ്ത ഹ്രസ്വ വീഡിയോയില്&#x200d; അവര്&#x200d; വ്യക്തമാക്കി. ജനീവയില്&#x200d; ചേര്&#x200d;ന്ന ഐഎല്&#x200d;ഒ ഗവേണിംഗ് ബോഡി ഐകകണ്‌ഠേനയാണ് ഖത്തറിനെതിരായ പരാതിയില്&#x200d; തുടര്&#x200d;നടപടികള്&#x200d; അവസാനിപ്പിക്കാന്&#x200d; തീരുമാനിച്ചത്.<br />
2014ലെ അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തിലായിരുന്നു ഐഎല്&#x200d;ഒയുടെ പരാതി. തൊഴിലാളി സംരക്ഷണത്തിനും പ്രചാരണത്തിനും സംഘടനയുമായി ഖത്തര്&#x200d; ക്രിയാത്മക സഹകരണമാണ് നടത്തുന്നത്.<br />
ഇക്കാര്യത്തില്&#x200d; ഖത്തറിന്റെ പ്രതിബദ്ധതയെ സ്വാഗതം ചെയ്യുന്നതായും അടുത്ത മൂന്ന് വര്&#x200d;ഷം കൊണ്ട് പദ്ധതി വിജയകരമായി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎല്&#x200d;ഒ ഡയറക്ടര്&#x200d; ജനറല്&#x200d; ഗയ് റൈഡര്&#x200d; പറഞ്ഞു.ഗവേണിങ് ബോഡിയുടെ വിവിധ സെഷനുകളില്&#x200d; ഖത്തറിനെതിരായ പരാതി ഗൗരവതരമായി ചര്&#x200d;ച്ച ചെയ്തിരുന്നു.<br />
തുടര്&#x200d;ന്നാണ് 33-ാം സെഷനില്&#x200d; പരാതി അവസാനിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. ഖത്തറിനുവേണ്ടിയും അവിടത്തെ ഇരുപത് ലക്ഷം കുടിയേറ്റ തൊഴിലാളികള്&#x200d;ക്കായും ഈ നിമിഷം തങ്ങള്&#x200d; ആഘോഷിക്കുകയാണെന്ന് ഗവേണിങ് ബോഡി ചെയര്&#x200d;പേഴ്‌സണ്&#x200d; ലൂക്ക് കോര്&#x200d;ട്ട്ബീക്ക് പറഞ്ഞു. ഖത്തറിന്റെ തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട യഥാര്&#x200d;ഥ പ്രതിബദ്ധതയിലേക്കുള്ള മാറ്റമാണ് പരാതിയിലൂടെയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.<br />
2022 ലോകകപ്പ് പദ്ധതികളില്&#x200d; തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായുള്ള പരാതികളില്&#x200d; അന്വേഷണത്തില്&#x200d; ഐഎല്&#x200d;ഒ അന്വേഷണ കമ്മീഷനെ ഇനി നിയോഗിക്കില്ല. തൊഴില്&#x200d;മേഖലയില്&#x200d; ഖത്തറിന്റെ മറ്റൊരു വലിയ വിജയം കൂടിയാണ് ഐഎല്&#x200d;ഒയുടെ തീരുമാനം. രാജ്യത്തിന്റെ തൊഴില്&#x200d;പരിഷ്‌കരണങ്ങളെ രാജ്യാന്തര സംഘടനകള്&#x200d; തുടര്&#x200d;ച്ചയായി പിന്തുണയ്ക്കുകയാണ്. ഐഎല്&#x200d;ഒ ഫോറത്തില്&#x200d; സംസാരിക്കവെ കുടിയേറ്റ തൊഴിലാളികള്&#x200d;ക്ക് മികച്ച സൗകര്യങ്ങളും തൊഴിലന്തരീക്ഷവും ഒരുക്കാന്&#x200d; ഖത്തര്&#x200d; പ്രവര്&#x200d;ത്തിക്കുകയാണെന്ന് ഭരണവികസന തൊഴില്&#x200d; സാമൂഹികകാര്യമന്ത്രി ഡോ. ഇസ ബിന്&#x200d; സാദ് അല്&#x200d; ജഫാലി അല്&#x200d;നുഐമി പറഞ്ഞു.<br />
ഒരു റോള്&#x200d; മോഡലാകാനാണ് ഖത്തര്&#x200d; ആഗ്രഹിക്കുന്നതതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. രാജ്യത്തെ തൊഴിലാളികള്&#x200d;ക്കും തൊഴിലുടമകള്&#x200d;ക്കും ഒരുപോലെ സൗകര്യപ്രദമായ ആധുനിക തൊഴില്&#x200d; സംവിധാനം വികസിപ്പിക്കാന്&#x200d; ഖത്തര്&#x200d; സര്&#x200d;ക്കാര്&#x200d; സ്വീകരിച്ച പ്രധാന ചുവടുവെപ്പിനുള്ള അംഗീകാരമാണ് ഐഎല്&#x200d;ഒയുടെ പ്രഖ്യാപനമെന്ന് ഗവണ്&#x200d;മെന്റ് കമ്യൂണിക്കേഷന്&#x200d;സ് ഓഫീസ്(ജിസിഒ) അറിയിച്ചു. കുടിയേറ്റ തൊഴില്&#x200d; ശക്തിയുടെ ജീവിത- തൊഴില്&#x200d; സാഹചര്യങ്ങള്&#x200d; മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഖത്തര്&#x200d; ദേശീയ ദര്&#x200d;ശനരേഖ 2030 അംഗീകരിച്ചിട്ടുണ്ട്. ലോകകപ്പിന് സ്റ്റേഡിയങ്ങള്&#x200d;ക്ക് വേണ്ടി കരാറുകാര്&#x200d; നിര്&#x200d;മാണം തുടങ്ങുന്നതിന് മുന്&#x200d;പുതന്നെ ഇക്കാര്യത്തില്&#x200d; നിലപാടെടുത്തിരുന്നു.<br />
പ്രവാസി തൊഴിലാളികള്&#x200d;ക്ക് ആധുനിക താമസ കേന്ദ്രങ്ങള്&#x200d; പണിതും മറ്റുമായി നിരവധി പദ്ധതികളാണ് ഭരണവികസന, തൊഴില്&#x200d;, സാമൂഹികകാര്യ മന്ത്രാലയം കഴിഞ്ഞ വര്&#x200d;ഷങ്ങളില്&#x200d; നടപ്പാക്കിയത്. അന്താരാഷ്ട്ര വിദഗ്ധര്&#x200d; നല്&#x200d;കിയ മാര്&#x200d;ഗനിര്&#x200d;ദേശത്തിലും അഭിപ്രായത്തിലും നന്ദി അറിയിക്കുന്നതായും ജിസിഒ വ്യക്തമാക്കി. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്&#x200d; നട്ടെല്ലായ ദശലക്ഷണക്കിന് പ്രവാസി തൊഴിലാളികള്&#x200d;ക്കും ജിസിഒ നന്ദി അറിയിച്ചു.<br />
ഐഎല്&#x200d;ഒ തീരുമാനത്തെ ദേശീയ മനുഷ്യാവകാശ സമിതി(എന്&#x200d;എച്ച്ആര്&#x200d;സി)യും സ്വാഗതം ചെയ്തു. ഖത്തര്&#x200d; സ്വീകരിച്ച ഗുണകരമായ ചുവടുവയ്പ്പുകള്&#x200d;ക്കും പരിഷ്‌കരണ നടപടികള്&#x200d;ക്കുമുള്ള അംഗീകാരമാണിതെന്നും സമിതി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-job-policy-reformation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
