<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Politcis &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/politcis/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 12 Jan 2018 18:09:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Politcis &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സുപ്രീം കോടതി ജഡ്ജിമാര്&#x200d; നടത്തിയ പത്ര സമ്മേളനം: അമ്പരപ്പ് പ്രകടിപ്പിച്ച് രാഷ്ട്രീയ നേതൃത്വം</title>
		<link>https://www.chandrikadaily.com/news-conference-of-supreme-court-judges-political-leader-sharing-their-view.html</link>
					<comments>https://www.chandrikadaily.com/news-conference-of-supreme-court-judges-political-leader-sharing-their-view.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 12 Jan 2018 18:07:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Politcis]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64729</guid>

					<description><![CDATA[&#160; ന്യൂഡല്&#x200d;ഹി: അസാധാരണമായ നടപടിയിലൂടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസില്&#x200d; വിയോജിപ്പ് പ്രകടിപ്പിച്ച് നാല് മുതിര്&#x200d;ന്ന സുപ്രീം കോടതി ജഡ്ജിമാര്&#x200d; നടത്തിയ പത്ര സമ്മേളനം ഡല്&#x200d;ഹിയിലെ കൊടും തണുപ്പിലും ദേശീയ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു. കോണ്&#x200d;ഗ്രസ് ജനാധിപത്യം അപകടത്തിലെന്നായിരുന്നു ചീഫ് ജസ്റ്റിസിനോടുള്ള ജഡ്ജിമാരുടെ വിയോജിപ്പ് പുറത്തു വന്നതിനെ കുറിച്ചുള്ള കോണ്&#x200d;ഗ്രസിന്റെ പ്രതികരണം. സുപ്രീം കോടതിയുടെ പ്രവര്&#x200d;ത്തനത്തില്&#x200d; ആശങ്ക രേഖപ്പെടുത്തി ജസ്റ്റിസുമാരായ ജെ ചെലമേശ്വര്&#x200d;, രഞ്ജന്&#x200d; ഗഗോയി, എം.ബി ലോകൂര്&#x200d;, കുര്യന്&#x200d; ജോസഫ് എന്നിവര്&#x200d; രംഗത്തുവന്നത് ഏറെ ആശങ്കയുളവാക്കുന്നുവെന്നും ജനാധിപത്യം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: അസാധാരണമായ നടപടിയിലൂടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസില്&#x200d; വിയോജിപ്പ് പ്രകടിപ്പിച്ച് നാല് മുതിര്&#x200d;ന്ന സുപ്രീം കോടതി ജഡ്ജിമാര്&#x200d; നടത്തിയ പത്ര സമ്മേളനം ഡല്&#x200d;ഹിയിലെ കൊടും തണുപ്പിലും ദേശീയ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു.</p>
<p><strong>കോണ്&#x200d;ഗ്രസ്</strong><br />
ജനാധിപത്യം അപകടത്തിലെന്നായിരുന്നു ചീഫ് ജസ്റ്റിസിനോടുള്ള ജഡ്ജിമാരുടെ വിയോജിപ്പ് പുറത്തു വന്നതിനെ കുറിച്ചുള്ള കോണ്&#x200d;ഗ്രസിന്റെ പ്രതികരണം.</p>
<p>സുപ്രീം കോടതിയുടെ പ്രവര്&#x200d;ത്തനത്തില്&#x200d; ആശങ്ക രേഖപ്പെടുത്തി ജസ്റ്റിസുമാരായ ജെ ചെലമേശ്വര്&#x200d;, രഞ്ജന്&#x200d; ഗഗോയി, എം.ബി ലോകൂര്&#x200d;, കുര്യന്&#x200d; ജോസഫ് എന്നിവര്&#x200d; രംഗത്തുവന്നത് ഏറെ ആശങ്കയുളവാക്കുന്നുവെന്നും ജനാധിപത്യം അപകടത്തിലാണെന്നും കോണ്&#x200d;ഗ്രസ് ട്വീറ്റ് ചെയ്തു.</p>
<p><strong>രാഹുല്&#x200d; ഗാന്ധി</strong><br />
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്&#x200d; ഉന്നയിച്ച ആരോപണം ഏറ്റവും ഉന്നതതലത്തില്&#x200d; അന്വേഷിക്കപ്പെടേണ്ടതാണെന്ന് കോണ്&#x200d;ഗ്രസ് പ്രസിഡന്റ് രാഹുല്&#x200d; ഗാന്ധി.</p>
<p>ജഡ്ജിമാര്&#x200d; ഉയര്&#x200d;ത്തിയത് അതീവ ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്&#x200d; ജനാധിപത്യത്തിന് ഭീഷണിയാവുമെന്ന് ജഡ്ജിമാര്&#x200d; ചൂണ്ടിക്കാട്ടിയിരിക്കുന്നു.<br />
അവ പ്രധാന്യത്തോടെ പരിശോധിക്കപ്പെടേണം. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്‌നവും ജഡ്ജിമാര്&#x200d; ഉയര്&#x200d;ത്തിയിട്ടുണ്ട്. ലോയയുടെ മരണവും അന്വേഷിക്കണം- രാഹുല്&#x200d; ആവശ്യപ്പെട്ടു.</p>
<p><strong>മമതാ ബാനര്&#x200d;ജി</strong><br />
പൗരന്&#x200d;മാരെന്ന നിലയില്&#x200d; നമ്മളെ ശരിക്കും ദുഖിപ്പിക്കുന്നതെന്നായിരുന്നു സംഭവ വികാസങ്ങളെ കുറിച്ച് പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രിയും തൃണമൂല്&#x200d; നേതാവുമായ മമത ബാനര്&#x200d;ജിയുടെ പ്രതികരണം.<br />
നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും ജനാധിപത്യത്തിന്റെ തൂണുകളാണ്. നീതിന്യായ വ്യവസ്ഥയില്&#x200d; കേന്ദ്ര സര്&#x200d;ക്കാറിന്റെ അമിതമായ ഇടപെടല്&#x200d; ജനാധിപത്യത്തിന് ഭീഷണിയാണെന്നും മമത കൂട്ടിച്ചേര്&#x200d;ത്തു.</p>
<p><strong>കുഞ്ഞാലിക്കുട്ടി</strong><br />
സുപ്രീംകോടതി ജഡ്ജിമാരുടെ പ്രതിഷേധം ഗൗരവതരമെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വാര്&#x200d;ത്താമാധ്യമങ്ങളില്&#x200d; വരുന്നതുപോലെ ചില കേസുകളും അതുസംബന്ധിച്ച നടപടികളുമാണ് പ്രതിഷേധത്തിന് കാരണമെങ്കില്&#x200d; ഈ പ്രശ്‌നം ഇവിടെയൊന്നും അവസാനിക്കില്ല. പാര്&#x200d;ലമെന്റിനകത്തും പുറത്തും വലിയ രാഷ്ട്രീയ വിഷയമായി ഇതു ഉയര്&#x200d;ന്നുവരും.</p>
<p>ജുഡീഷ്യറിയെ അങ്ങേയറ്റം ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ജനങ്ങളാണ് ഇന്ത്യയിലേത്. ഏത് സംവിധാനത്തില്&#x200d; എന്ത് തകരാറുണ്ടായാലും നീതിന്യായ വ്യവസ്ഥയെ, പ്രത്യേകിച്ച് സുപ്രീംകോടതിക്ക് ജനം കല്&#x200d;പിച്ചുകൊടുത്തിരിക്കുന്ന ബഹുമാനമുണ്ട്.<br />
ഗൗരവമായതെന്തോ സംഭവിച്ചുവെന്ന ഒരു പ്രതീതി ഈ സംഭവത്തിലൂടെ ഉണ്ടായി. ജഡ്ജിമാര്&#x200d; പത്രസമ്മേളനം നടത്തിയതിനെ മാത്രമെടുത്ത് വിമര്&#x200d;ശിക്കുന്നതില്&#x200d; അര്&#x200d;ത്ഥമില്ല. അതിനെക്കാള്&#x200d; ഗൗരവമുള്ള വിഷയം പിന്നണിയിലുണ്ടാകാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p><strong>യശ്വന്ത് സിന്&#x200d;ഹ</strong><br />
ചീഫ് ജസ്റ്റിസില്&#x200d; വിയോജിപ്പ് രേഖപ്പെടുത്തിയ നാല് ജഡ്ജിമാരില്&#x200d; വിശ്വാസം പ്രകടിപ്പിച്ച് മുതിര്&#x200d;ന്ന ബി.ജെ.പി നേതാവും മുന്&#x200d; ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്&#x200d;ഹയും രംഗത്തെത്തി.<br />
മുതിര്&#x200d;ന്ന ജഡ്ജിമാരെ കുറ്റപ്പെടുത്തുന്നതിന് പകരം അവര്&#x200d; ഉന്നയിച്ച വിഷയങ്ങളില്&#x200d; ജനങ്ങള്&#x200d; ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p><strong>സുബ്രഹ്മണ്യന്&#x200d; സ്വാമി</strong><br />
വിഷയത്തില്&#x200d; പ്രധാനമന്ത്രി മോദി ഇടപെടണമെന്നായിരുന്നു ബി.ജെ.പി എം.പി സുബ്രഹ്മണ്യന്&#x200d; സ്വാമിയുടെ പ്രതികരണം.<br />
നാല് ജഡ്ജിമാരെയും നമ്മള്&#x200d;ക്ക് കുറ്റപ്പെടുത്താനാവില്ല. അവര്&#x200d; നിയമ കരിയറിനു വേണ്ടി ഏറെ സമര്&#x200d;പ്പിച്ചവരും ആര്&#x200d;ജ്ജവമുള്ളവരുമാണെന്നും അദ്ദേഹം പറഞ്ഞു.<br />
അസാധാരണ സംഭവങ്ങളാണിപ്പോള്&#x200d; ഉണ്ടായിരിക്കുന്നത്. ജഡ്ജിമാര്&#x200d; ഉന്നയിച്ചിരിക്കുന്നത് വന്&#x200d; ആഘാതമുണ്ടാക്കുന്ന ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p><strong>സീതാറാം യെച്ചൂരി</strong><br />
നാല് ജഡ്ജിമാരും ഉന്നയിച്ചിരിക്കുന്നത് വന്&#x200d; ആഘാതമുണ്ടാക്കുന്ന ആരോപണങ്ങളാണെന്നും ശക്തമായ അന്വേഷണം വേണമെന്നും സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.</p>
<p><strong>ജസ്റ്റിസ് സോധി</strong><br />
അത സമയം ചീഫ് ജസ്റ്റിസില്&#x200d; വിയോജിപ്പ് രേഖപ്പെടുത്തിയ നാല് ജഡ്ജിമാര്&#x200d;ക്കും ഇനി കേസില്&#x200d; വിധി പറയാന്&#x200d; അര്&#x200d;ഹതയില്ലെന്നും ഇവരെ ഇംപീച്ച് ചെയ്യണമെന്നുമായിരുന്നു മുന്&#x200d; ഡല്&#x200d;ഹി ഹൈക്കോടതി ജഡ്ജി ആര്&#x200d;.എസ് സോധിയുടെ അഭിപ്രായം.</p>
<p><strong>സോളി സൊറാബ്ജി</strong></p>
<p>സുപ്രീം കോടതി ജഡ്ജിമാര്&#x200d; ഇത് ചെയ്യരുതായിരുന്നെന്നും ഏറെ അലോസരപ്പെടുത്തുന്നതാണ് ഇതെന്നുമായിരുന്നു മുന്&#x200d; അറ്റോര്&#x200d;ണി ജനറല്&#x200d; സോളി സൊറാബ്ജിയുടെ പ്രതികരണം. നിയമ സംവിധാനത്തില്&#x200d; ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്&#x200d; സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p><strong>കെ.ടി.എസ് തുളസി</strong><br />
നിര്&#x200d;ബന്ധിത സാഹചര്യത്തിലാണ് ജഡ്ജിമാര്&#x200d; അഭിപ്രായം തുറന്ന് പറയാന്&#x200d; ഇടയായതെന്നും, അവര്&#x200d; സംസാരിക്കുമ്പോള്&#x200d; ആ വേദന മുഖത്ത് കാണാമായിരുന്നെന്നും സുപ്രീം കോടതിയിലെ മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; കെ.ടി.എസ് തുളസി പറഞ്ഞു.</p>
<p>പ്രശാന്ത് ഭൂഷണ്&#x200d;<br />
അസംതപ്തമെങ്കിലും അസാധാരണമായ ഈ നടപടി ധീരമെന്നായിരുന്നു മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; പ്രശാന്ത് ഭൂഷണ്&#x200d; വിശേഷിപ്പിച്ചത്.</p>
<p><strong>ഇന്ദിരാ ജയ്‌സിങ്</strong><br />
ജഡ്ജിമാരുടെ നീക്കത്തെ പിന്തുണക്കുന്നതായി മുതിര്&#x200d;ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് പറഞ്ഞു. കോളീജിയത്തിനകത്ത് എന്താണ് നടക്കുന്നതെന്ന് രാജ്യത്തെ ജനങ്ങള്&#x200d; അറിയട്ടെയെന്നും അവര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-conference-of-supreme-court-judges-political-leader-sharing-their-view.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലാലയ രാഷ്ട്രീയത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന്</title>
		<link>https://www.chandrikadaily.com/kerala-gov-make-saba-law-for-campus-polictics.html</link>
					<comments>https://www.chandrikadaily.com/kerala-gov-make-saba-law-for-campus-polictics.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 26 Oct 2017 17:13:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[campus]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[Politcis]]></category>
		<category><![CDATA[students' politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50104</guid>

					<description><![CDATA[തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണവും സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയില്‍. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനം നിയമവിധേയമാക്കുന്നതിന്റെ ഭാഗമായാണ് നിയമനിര്‍മാണം കൊണ്ടുവരുന്നത്. ക്യാമ്പസിനുള്ളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിയമപരമായ സാധുതയില്ലാത്തതിനാലാണ് കോടതി നിരോധിച്ചതെന്നാണ് പൊതുവിലയിരുത്തല്‍. നിയമസാധുത നല്‍കിയാല്‍ ഇക്കാര്യത്തില്‍ നിയമപരമായി എതിര്‍ക്കാന്‍ കഴിയില്ല. നിയമനിര്‍മാണത്തിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും ഇത്തരം നിയമം നിലവിലുണ്ടോയെന്ന് നിയമവകുപ്പ് പരിശോധന തുടങ്ങി. കലാലയങ്ങളിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിന്റെ കരടുതയാറാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാന്&#x200d; നിയമ നിര്&#x200d;മാണവും സംസ്ഥാന സര്&#x200d;ക്കാറിന്റെ പരിഗണനയില്&#x200d;. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്&#x200d;ത്തനം നിയമവിധേയമാക്കുന്നതിന്റെ ഭാഗമായാണ് നിയമനിര്&#x200d;മാണം കൊണ്ടുവരുന്നത്.<br />
ക്യാമ്പസിനുള്ളിലെ രാഷ്ട്രീയ പ്രവര്&#x200d;ത്തനത്തിന് നിയമപരമായ സാധുതയില്ലാത്തതിനാലാണ് കോടതി നിരോധിച്ചതെന്നാണ് പൊതുവിലയിരുത്തല്&#x200d;. നിയമസാധുത നല്&#x200d;കിയാല്&#x200d; ഇക്കാര്യത്തില്&#x200d; നിയമപരമായി എതിര്&#x200d;ക്കാന്&#x200d; കഴിയില്ല. നിയമനിര്&#x200d;മാണത്തിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളില്&#x200d; എവിടെയെങ്കിലും ഇത്തരം നിയമം നിലവിലുണ്ടോയെന്ന് നിയമവകുപ്പ് പരിശോധന തുടങ്ങി. കലാലയങ്ങളിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിയമനിര്&#x200d;മാണത്തിന്റെ കരടുതയാറാക്കാന്&#x200d; വിദ്യാഭ്യാസ വകുപ്പിന് നിര്&#x200d;ദേശം നല്&#x200d;കി. വിദ്യാഭ്യാസ വകുപ്പ് നല്&#x200d;കുന്ന കരടിന്റെ അടിസ്ഥാനത്തില്&#x200d; നിയമവകുപ്പ് പരിശോധന നടത്തും.</p>
<p>രാഷ്ട്രീയ പ്രവര്&#x200d;ത്തനത്തിന്റെ പേരില്&#x200d; ക്യാമ്പസുകളിലെ അക്രമം അവസാനിപ്പിക്കുന്നതിനുള്ള മാര്&#x200d;ഗങ്ങളും നിയമ നിര്&#x200d;മാണത്തില്&#x200d; ഉണ്ടാകണമെന്ന ആവശ്യവും പൊതുവിഭാഗത്തില്&#x200d; ശക്തമാണ്. 18 വയസിന് മുകളില്&#x200d; വോട്ടവകാശമുള്ളവര്&#x200d;ക്ക് സംഘടനാ സ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്ന ഭരണഘടനാ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ആലോചനയെന്ന് നിയമ വകുപ്പ് അധികൃതര്&#x200d; പറയുന്നു. ജനുവരിയില്&#x200d; ചേരുന്ന നിയമസഭാ സമ്മേളനത്തില്&#x200d; നിയമ നിര്&#x200d;മാണം കൊണ്ടുവരാനാണ് ആലോചന. നിയമ നിര്&#x200d;മാണം കൊണ്ടു വരണമെന്ന് കഴിഞ്ഞ ദിവസം സ്പീക്കര്&#x200d; പി. ശ്രീരാമകൃഷ്ണനും അഭിപ്രായം ഉന്നയിച്ചിരുന്നു. സ്പീക്കറുടെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് സര്&#x200d;ക്കാര്&#x200d; ഇക്കാര്യം പരിഗണിക്കുന്നത്.</p>
<p>ഇതിനിടെ, ഹൈക്കോടതി ഡിവിഷന്&#x200d; ബെഞ്ചിന്റെ വിധിക്കെതിരേ അപ്പീല്&#x200d; നല്&#x200d;കുന്ന കാര്യവും സര്&#x200d;ക്കാര്&#x200d; പരിഗണനയിലാണ്. സുപ്രീംകോടതിയില്&#x200d; അപ്പീല്&#x200d; നല്&#x200d;കുന്നതിനുള്ള നിയമോപദേശമാണ് ലഭിച്ചിട്ടുള്ളത്. അരാഷ്ട്രീയ ക്യാമ്പസുകളില്&#x200d; ലഹരി മാഫിയയും വര്&#x200d;ഗീയ സംഘങ്ങളും ക്രിമിനലുകളും താവളമാക്കുമെന്നാണ് സി.പി.എമ്മും കോണ്&#x200d;ഗ്രസും ഉള്&#x200d;പ്പെടെ ഭൂരിഭാഗം രാഷ്ട്രീയ കക്ഷികളുടെയും അഭിപ്രായം. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയോഗവും ഹൈക്കോടതി വിധിയില്&#x200d; ആശങ്ക രേഖപ്പെടുത്തിയിരുന്നു. അരാഷ്ട്രീയ ക്യാമ്പസുകളില്&#x200d; വര്&#x200d;ഗീയ ശക്തികള്&#x200d; അടക്കം പിടിമുറുക്കുന്നതിലെ അപകടം കോടതിയെ ധരിപ്പിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയാറാകണമെന്നായിരുന്നു കെ.പി.സി.സിയുടെ ആവശ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-gov-make-saba-law-for-campus-polictics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാഹചര്യങ്ങള്‍ നിര്‍ബന്ധിച്ചാല്‍ രാഷ്ട്രീയത്തില്‍ ചേരും: കമല്‍ഹാസന്‍</title>
		<link>https://www.chandrikadaily.com/kamal-hassan-hints-entry-to-politics.html</link>
					<comments>https://www.chandrikadaily.com/kamal-hassan-hints-entry-to-politics.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 31 Jul 2017 12:17:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#Rajnikanth]]></category>
		<category><![CDATA[kamal hassan]]></category>
		<category><![CDATA[Politcis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38091</guid>

					<description><![CDATA[ചെന്നൈ: രജനികാന്തിനു പിന്നാലെ തമിഴ് സിനിമയിലെ മെഗാതാരമായ കമല്‍ ഹാസനും രാഷ്ട്രീയത്തിലേക്ക്. തമിഴ് ചാനലായ തന്തി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നതിന്റെ സൂചനകള്‍ കമല്‍ നല്‍കിയത്. ട്വിറ്ററിലൂടെ അണ്ണാ ഡി.എം.കെയെ വിമര്‍ശിക്കുന്ന കമല്‍ ഡി.എം.കെയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് താന്‍ ഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കാമെന്ന സൂചന അദ്ദേഹം നല്‍കിയത്. മുക്കാല്‍ മണിക്കൂറോളം നീണ്ട അഭിമുഖത്തില്‍ വിവിധ കാര്യങ്ങളെക്കുറിച്ച് കമല്‍ സംസാരിച്ചു. മുന്‍ മുഖ്യമന്ത്രി ജയലളിത അന്തരിച്ചതിനു ശേഷം മാത്രം അവരെപ്പറ്റി സംസാരിച്ചതിനു കാരണമെന്ത് എന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: രജനികാന്തിനു പിന്നാലെ തമിഴ് സിനിമയിലെ മെഗാതാരമായ കമല്&#x200d; ഹാസനും രാഷ്ട്രീയത്തിലേക്ക്. തമിഴ് ചാനലായ തന്തി ടി.വിക്ക് നല്&#x200d;കിയ അഭിമുഖത്തിലാണ് താന്&#x200d; രാഷ്ട്രീയത്തില്&#x200d; പ്രവേശിക്കുമെന്നതിന്റെ സൂചനകള്&#x200d; കമല്&#x200d; നല്&#x200d;കിയത്. ട്വിറ്ററിലൂടെ അണ്ണാ ഡി.എം.കെയെ വിമര്&#x200d;ശിക്കുന്ന കമല്&#x200d; ഡി.എം.കെയില്&#x200d; ചേരുമെന്ന അഭ്യൂഹങ്ങള്&#x200d;ക്ക് പിന്നാലെയാണ് താന്&#x200d; ഭാവിയില്&#x200d; രാഷ്ട്രീയത്തില്&#x200d; പ്രവേശിച്ചേക്കാമെന്ന സൂചന അദ്ദേഹം നല്&#x200d;കിയത്.</p>
<p>മുക്കാല്&#x200d; മണിക്കൂറോളം നീണ്ട അഭിമുഖത്തില്&#x200d; വിവിധ കാര്യങ്ങളെക്കുറിച്ച് കമല്&#x200d; സംസാരിച്ചു. മുന്&#x200d; മുഖ്യമന്ത്രി ജയലളിത അന്തരിച്ചതിനു ശേഷം മാത്രം അവരെപ്പറ്റി സംസാരിച്ചതിനു കാരണമെന്ത് എന്ന ചോദ്യത്തിന് തന്റെ ഉടമസ്ഥതയിലുള്ള &#8216;രാജ്കമല്&#x200d; ഫിലിംസ്&#8217; ഒരു ചെറിയ കമ്പനിയാണ് എന്നായിരുന്നു മറുപടി. വിരുമാണ്ടി എന്ന തന്റെ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്&#x200d;ക്കു പിന്നില്&#x200d; ജയലളിതയാണെന്ന് അറിഞ്ഞത് വളരെ വൈകിയാണെന്നും കമല്&#x200d; പറഞ്ഞു. ജയലളിതയുടെ കാലത്ത് താന്&#x200d; നിശ്ശബ്ദനായി ഇരിക്കുകയായിരുന്നില്ലെന്നും സര്&#x200d;ക്കാറിനെതിരെ കോടതിയില്&#x200d; പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഡി.എം.കെ തലവന്&#x200d; എം. കരുണാനിധിയുമായി വളരെ നല്ല ബന്ധമാണുള്ളത്. രാഷ്ട്രീയക്കാരന്&#x200d; എന്നതല്ല, കലാകാരന്&#x200d; എന്നതാണ് അദ്ദേഹത്തോടുള്ള ബഹുമാനം. 1983-ല്&#x200d; ഡി.എം.കെയില്&#x200d; ചേരാന്&#x200d; കരുണാനിധി ആവശ്യപ്പെട്ടിരുന്നു. പിന്നീട് എം.ജി.ആറും ഇക്കാര്യം ചോദിച്ചു. രണ്ടുതവണയും താന്&#x200d; നിരസിക്കുകയാണുണ്ടായത്. &#8211; കമല്&#x200d; പറഞ്ഞു. താന്&#x200d; വിമര്&#x200d;ശനം പഠിച്ചു വരുന്നേയുള്ളൂ എന്നും കൂടുതല്&#x200d; അറിവ് നേടുന്നതോടെ തന്റെ വിമര്&#x200d;ശനങ്ങള്&#x200d;ക്കും മൂര്&#x200d;ച്ച കൂടുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>രാഷ്ട്രീയത്തില്&#x200d; ചേരുമോ എന്ന ചോദ്യത്തിന് &#8216;എന്റെ കൈവശമുള്ള പണം കൊണ്ട് ഒരു രാഷ്ട്രീയ പാര്&#x200d;ട്ടി തുടങ്ങാനാവുമെന്ന് നിങ്ങള്&#x200d; കരുതുന്നുണ്ടോ?&#8217; എന്ന മറുചോദ്യമായിരുന്നു കമലിന്റെ മറുപടി. &#8216;പക്ഷേ, ഇന്നത്തെ അവസ്ഥയില്&#x200d; ശുദ്ധമായ പണം ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് ഞാനാലോചിക്കുന്നത്. രാഷ്ട്രീയത്തില്&#x200d; പ്രവേശിക്കുമോ എന്ന് ചോദിക്കരുത്. ഇപ്പോഴത്തെ സാഹചര്യങ്ങളില്&#x200d; ആര്&#x200d;ക്കും വേണമെങ്കില്&#x200d; രാഷ്ട്രീയത്തില്&#x200d; പ്രവേശിക്കാം&#8230;&#8217; തനിക്കു മേലുണ്ടാകുന്ന സമ്മര്&#x200d;ദങ്ങള്&#x200d;ക്കനുസരിച്ച് രാഷ്ട്രീയ പ്രവേശം സംബന്ധിച്ച തീരുമാനമെടുക്കുമെന്നും കമല്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kamal-hassan-hints-entry-to-politics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
