politicel murder in kerala – Chandrika Daily https://www.chandrikadaily.com Fri, 22 Feb 2019 09:53:33 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg politicel murder in kerala – Chandrika Daily https://www.chandrikadaily.com 32 32 ‘എന്ത് വിവേകമില്ലായ്മയാണ് കാണിക്കുന്നത്. നിങ്ങള്‍ ലോക്കല്‍ പൊലീസ് മേലുദ്യോഗസ്ഥര്‍ പറഞ്ഞ പണി ചെയ്താല്‍ മതി’ പൊലീസിനെ ഭീഷണിപ്പെടുത്തി കെ.വി കുഞ്ഞിരാമന്‍ https://www.chandrikadaily.com/kasarkode-murder-follow-up.html https://www.chandrikadaily.com/kasarkode-murder-follow-up.html#respond Fri, 22 Feb 2019 09:53:30 +0000 http://www.chandrikadaily.com/?p=119502
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്വം പ്രാദേശിക നേതാക്കളിലൊതുക്കാന്‍ ശ്രമിക്കുന്ന സി.പി.എമ്മിനെ വെട്ടിലാക്കി പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കും എം.എല്‍.എക്കുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍, മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി.പി മുസ്തഫ എന്നിവര്‍ക്കെതിരെയാണ് വെളിപ്പെടുത്തലുകള്‍.

പ്രതികള്‍ എത്തിയ വാഹനത്തിന്റെ ഉടമയും കൊലയാളി സംഘാംഗവുമായ സജി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ സ്ഥലത്തെത്തിയ കെ.വി കുഞ്ഞിരാമന്റെ നേതൃത്വത്തിലെത്തിയ സി.പി.എം നേതാക്കള്‍ മോചിപ്പിച്ചതായി സാക്ഷിയുണ്ട്.

കൃത്യത്തില്‍ ഗൂഢാലോചനയുണ്ടെന്നും ഇതേ സംബന്ധിച്ച് മുതിര്‍ന്ന നേതാക്കള്‍ക്ക് അറിയാമെന്നുമാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും ബന്ധുക്കള്‍ ആരോപിക്കുന്നത്. കൊലപാതകത്തിന്റെ പിറ്റേന്നാള്‍ രാത്രി 8.30ന് വെളുത്തോളിപാക്കം ചെറോട്ടിയില്‍ വച്ച് സജിയുടെ വാഹനം പൊലീസ് പരിശോധിക്കുന്നതിനിടെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കൊപ്പം കെ.വി കുഞ്ഞിരാമന്‍ സ്ഥലത്തെത്തി പൊലീസിനെ ഭീഷണിപ്പെടുത്തി: ‘എന്ത് വിവേകമില്ലായ്മയാണ് കാണിക്കുന്നത്. നിങ്ങള്‍ ലോക്കല്‍ പൊലീസ് മേലുദ്യോഗസ്ഥര്‍ പറഞ്ഞ പണി മാത്രം ചെയ്താല്‍ മതി’എന്നായിരുന്നു വാക്കുകള്‍. തുടര്‍ന്ന് ഇവരുടെ വാഹനത്തില്‍ സജിയെ കയറ്റിക്കൊണ്ടു പോയി.

നിരന്തരം സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്ന പ്രദേശത്തെ പ്രശ്‌നത്തില്‍ ഇടപെടാന്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം അക്രമത്തിന് ആഹ്വാനം ചെയ്യുകയാണുണ്ടായതെന്ന് കൊല്ലപ്പെട്ട ശരത്‌ലാലിന്റെ കുടുംബം ആരോപിച്ചു.

പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് ഒരു മാസം മുമ്പ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വിഡിയോ പുറത്തു വന്നിരുന്നു. പ്രതി പീതാംബരനെയും പ്രവാസി സംഘം വില്ലേജ് സെക്രട്ടറി എ. സുരേന്ദ്രനെയും ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ജനുവരി 7ന് കല്യോട്ട് നടത്തിയ പ്രസംഗത്തിന്റെ വിഡിയോയാണ് പുറത്തായത്. ‘ചിതയില്‍ വെക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറിപ്പോകും’ എന്നിങ്ങനെയുള്ള കൊലവിളി പരാമര്‍ശങ്ങളായിരുന്നു പ്രസംഗത്തിലുണ്ടായിരുന്നത്.

]]>
https://www.chandrikadaily.com/kasarkode-murder-follow-up.html/feed 0
ശ്യാമ പ്രസാദ് വധം: നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ https://www.chandrikadaily.com/kannur-shyamaprasad-murder-four-sdpi-members-arrested.html https://www.chandrikadaily.com/kannur-shyamaprasad-murder-four-sdpi-members-arrested.html#respond Sat, 20 Jan 2018 05:11:18 +0000 http://www.chandrikadaily.com/?p=65897 കണ്ണൂര്‍: പേരാവൂര്‍ കൊമേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ നാല് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീര്‍,സലീംഹംസ,അളകാപുരം സ്വദേശി അമീര്‍ അബ്ദുല്‍ റഹ്മാന്‍, കീഴലൂര്‍ സ്വദേശി ഷഹീം ഷംസുദ്ധീന്‍ എന്നിവരാണ് അറസ്റ്റിലായത്. സി.പി.എം പ്രവര്‍ത്തകന്‍ കാക്കയങ്ങാട് ദിലീപന്‍ വധക്കേസിലെ പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ്. കൊലപാതകം നടന്ന് രണ്ടു മണിക്കൂറിനകം വയനാട് ബോയ്‌സ് ടൗണില്‍ നിന്നാണ് പ്രതികളെ തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്.കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ ഭാഗികമാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജില്ലയില്‍ പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു.

കാക്കയങ്ങാട് സര്‍ക്കാര്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥിയും കണ്ണവം പതിനേഴാം മൈല്‍ ശാഖ ആര്‍.എസ്.എസ് മുഖ്യശിക്ഷകുമായ ശ്യാമ പ്രസാദ്(24) ആണ് ഇന്നലെ മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. തലശ്ശേരി കൊട്ടിയൂര്‍ റോഡില്‍ നെടുംപൊയിലിനു സമീപം കൊമ്മേരി സര്‍ക്കാര്‍ ആടുവളര്‍ത്തു കേന്ദ്രത്തിനു സമീപമാണ് സംഭവം.

ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു ബൈക്കില്‍ മടങ്ങുന്ന ശ്യാമ പ്രസാദിനെ കാറില്‍ പിന്തുടര്‍ന്ന മുഖംമൂടി സംഘം അക്രമിക്കുകയായിരുന്നു. വെട്ടേറ്റ ശ്യാമ പ്രസാദ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമിസംഘം വെട്ടിവിഴ്ത്തുകയായിരുന്നു. സമീപത്ത് തൊഴിലുറപ്പ് ജോലിക്കെത്തിയവര്‍ രക്ഷിക്കാനെത്തിയെങ്കിലും ആയുധം കാട്ടി ഭീഷണിപ്പെടുത്തി. അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു. രവീന്ദ്രന്‍ ഷൈമ ദമ്പതികളുടെ മകനാണ്. സഹോദങ്ങള്‍: ജോഷി, ഷാരുണ്‍.

]]>
https://www.chandrikadaily.com/kannur-shyamaprasad-murder-four-sdpi-members-arrested.html/feed 0
‘ഒരു ഗുണ്ടയുടെ അന്ത്യം’; വെട്ടിക്കൊല്ലാന്‍ ഇറങ്ങുന്നവര്‍ വായിക്കാന്‍ ഒരു നേഴ്‌സിന്റെ അനുഭവക്കുറിപ്പ് https://www.chandrikadaily.com/nurse-fb-post-against-political-murder-in-kerala.html https://www.chandrikadaily.com/nurse-fb-post-against-political-murder-in-kerala.html#respond Tue, 01 Aug 2017 06:33:46 +0000 http://www.chandrikadaily.com/?p=38211 സംസ്ഥാനമൊട്ടാകെ രാഷ്ട്രീയ വൈരാഗ്യം ആളിക്കത്തുമ്പോള്‍ ഒരു ഗുണ്ടയുടെ ദാരുണമായ അന്ത്യത്തെക്കുറിച്ചുള്ള ഒരു നേഴ്‌സിന്റെ അനുഭവക്കുറിപ്പ് വൈറലാകുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ടി ഗുണ്ടാപ്പണി ചെയ്യുന്ന ഒരാളുടെ മരണത്തെക്കുറിച്ച് വിവരിച്ചിട്ടുള്ള പോസ്റ്റ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ വാളെടുക്കുന്നവര്‍ വായിച്ചിരിക്കേണ്ടതാണ്. കഴിഞ്ഞ ദിവസങ്ങളിലായി തലസ്ഥാന നഗരിയില്‍ നടന്ന ആക്രമണങ്ങളും കൊലപാതകവും കുറച്ചൊന്നുമല്ല കേരളജനതയെ പിടിച്ചുലച്ചിട്ടുള്ളത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഒരു ഗുണ്ടയുടെ അന്ത്യം……
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി വെട്ടിയും കൊന്നും ഒടുവില്‍ കൊല്ലപ്പെട്ടും നടക്കുന്ന ആളുകളെ പറ്റി ചിന്തിച്ചപ്പോഴാണ് എന്റെ മനസ്സിലേക്ക് അയാളുടെ മുഖം ഓര്‍മ്മ വന്നത് ….രാജു ( യഥാര്‍ത്ഥ പേര് വേറെയാണ് )…..ദയനീയമായി ഞങ്ങളുടെ മുന്നില്‍ കിടന്ന് നരകിച്ചു നരകിച്ചു മരിച്ച രാജു ……..
അയാള്‍ അവിടത്തെ അറിയപ്പെടുന്നൊരു ഗുണ്ടയായിരുന്നു ….കൂലിക്ക് തല്ലാനും കൊല്ലാനും നടന്നിരുന്ന കുറെ കേസുകളില്‍ പ്രതിയായിരുന്ന ഒരു ക്രിമിനല്‍ ….. ഒരു ദിവസം പാതിരാത്രിയിലാണ് കാഷ്വലിറ്റിയിലേക്ക് റോഡപകടം പറ്റിയ ആളെന്ന് പറഞ്ഞു ആംബുലന്‍സില്‍ രാജുവിനെ കൊണ്ട് വന്നത്(മനഃപൂര്‍വമുള്ള അപായപ്പെടുത്തലാണെന്നും കേട്ടിരുന്നു ) …..രാത്രി ബൈക്കില്‍ പോകുകയായിരുന്ന അയാള്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു വീണു …പിറകെ വന്ന ലോറിയുടെ ചക്രം വയറിനു സൈഡിലായി കൊണ്ട് …വയറിന്റെ സൈഡ് കീറി അകത്തുള്ള കുടല്‍മാല പുറത്തേക്ക് തള്ളി നില്‍ക്കുന്നു ….ആംബുലന്‍സില്‍ നിന്നും ഇറക്കുന്ന നേരവും ആ പുറത്തേക്ക് തള്ളിയ കുടല്‍ ഭാഗം അയാള്‍ കയ്യില്‍ താങ്ങിപിടിച്ചിട്ടുണ്ടായിരുന്നു ….അത്രയും മാനോധൈര്യവും ചങ്കുറപ്പുമുള്ള മനുഷ്യന്‍….
അമിത രക്ത സ്രവം മൂലം ബിപി എല്ലാം കുറഞ്ഞിരിക്കുന്നു. അതീവ ഗുരുതരാവസ്ഥയാണ് എന്ന് കണ്ടതുകൊണ്ട് കാഷ്വലിറ്റിയില്‍ നിന്നും വേഗം ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്തു രോഗിയെ പെട്ടെന്ന് തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി…സര്‍ജന്‍ വിശദമായി പരിശോധിച്ചു …പുറത്തേക്ക് തള്ളിയ ആന്തരികാവയവങ്ങള്‍ തിരിച്ചു യഥാര്‍ത്ഥ പൊസിഷനിലേക്ക് മാറ്റുക എന്നത് അസാധ്യമാണെന്ന് കണ്ടെത്തി….പകരം ആ ഭാഗം കവര്‍ ച്യ്ത ഡ്രെസ്സിങ് ചെയ്തു… ബ്ലഡ് റീപ്ലേസ്‌മെന്റ് ചെയ്തും മറ്റു മരുന്നുകളിലൂടെയും രണ്ടാം ദിവസം തന്നെ ബിപി നോര്‍മല്‍ ലെവലിലേക്ക് വന്നു …രോഗി ബോധം വീണ്ടെടുത്തു….അണുബാധ തടയാന്‍ കടുത്ത നിയന്ത്രണം ഉള്‍പ്പെടെ ഓര്‍ഡര്‍ ചെയ്തു ഡോക്ടര്‍ ..രോഗിയെ ശുശ്രൂഷിക്കുന്ന രണ്ടു നേഴ്‌സസിന് മാത്രമേ അടുത്തേക്ക് പോലും പ്രവേശനം അനുവദിച്ചുള്ളു ….
ഐസിയുവിന് വെളിയില്‍ സന്ദര്‍ശകര്‍ തിങ്ങി നിറഞ്ഞു …എല്ലാം നല്ല ഒന്നാന്തരം ഗുണ്ടകള്‍ …എല്ലാവര്ക്കും അകത്തു കയറി രോഗിയെ കണ്ടേ പറ്റു…സെക്യൂരിറ്റി യോടെല്ലാം കട്ട കലിപ്പ് ..അകത്തു കയറാന്‍ ഉന്തും തള്ളും…ഒരാളെയും കടത്തിയില്ല …ബോധം വീണ്ടെടുത്തതോടെ വെന്റിലേറ്ററില്‍ നിന്നും മാറ്റി ….അതോടെ രാജുവിന്റെ സ്വഭാവം അയാള്‍ കാണിച്ചു തുടങ്ങി ….ഐസിയുവില്‍ നിന്നും പുറത്തേക് മാറ്റണം….കടുത്ത വാശി ..കൂടെ വീട്ടുകാരെന്നു പറയാന്‍ ആകെയുണ്ടായിരുന്നത് ഒരു അനിയനും അയാളുടെ ഭാര്യയും അവരുടെ അച്ഛനും മാത്രം ….അവരും അതേ അഭിപ്രായം തന്നെ …അങ്ങനെ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങികൊണ്ട് പുറത്തേക്ക് തള്ളി നില്‍ക്കുന്ന കുടലും അതിനു വെളിയില്‍ പാക്ക് ചെയ്തു വെച്ചിരിക്കുന്ന ഡ്രെസിങ്ങുമായി അയാളെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു …..
റൂമിനകത്തു രണ്ടേ രണ്ടു പേരല്ലാതെ ആരെയും പ്രവേശിപ്പിക്കരുതെന്നെല്ലാം കടുത്ത നിര്‍ദ്ദേശങ്ങള്‍ ആദ്യമേ കൊടുത്തിരുന്നു …അപ്പോഴും അത് അവര്‍ പാലിക്കുമോ, അണുബാധ ഉണ്ടാകുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു ഞങ്ങള്‍ക്ക് ….അതുപോലേ തന്നെ സംഭവിച്ചു …..വരുന്നവരും പോകുന്നവരുമെല്ലാം അകത്തു കയറി കാണുന്നു …ആദ്യ രണ്ടു ദിവസം റൂമില്‍ അവര്‍ ജോളിയായി കൂടി ….മൂന്നാം ദിവസം ആയപ്പോഴേക്കും പനി തുടങ്ങി…അണുബാധ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി ….കൂടെ ശ്വാസ തടസ്സവും ….ഡോക്ടര്‍ പരിശോധിച്ചു …പെട്ടെന്ന് ഐസിയുവിലേക്ക് തിരിച്ചു മാറ്റി …വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു….അവിടന്നങ്ങോട്ട് ഓരോ ദിവസം കഴിയും തോറും അയാളുടെ നില മോശമായിക്കൊണ്ടേയിരുന്നു ..ട്യൂബ് മാറ്റി കഴുത്തില്‍ ദ്വാരമുണ്ടാക്കി ( ട്രക്കിയോസ്റ്റമി) വെന്റിലേറ്റര്‍ കണ്ടിന്യു ചെയ്തു …….
പിന്നെയും ആരോഗ്യനില വഷളായിക്കൊണ്ടേയിരുന്നു ….
സന്ദര്‍ശകരും കൂട്ടിരിപ്പുകാര്‍ക്കും ദിവസേന കുറഞ്ഞു കൊണ്ടിരുന്നു …
അനിയനും ഭാര്യയും ഇടക്ക് അവരുടെ പിതാവും മാത്രമായി ….
അവര്‍ക്ക് തന്നെ ബില്ലടച്ചു മടുത്തു തുടങ്ങി …
അവസാനം അവരും കയ്യൊഴിയുകയാണെന്ന് പറഞ്ഞു തുടങ്ങി …
അതല്ലെങ്കി വെന്റിലേറ്റര്‍ ഒഴിവാക്കി മരണത്തിലേക്ക് തള്ളിവിട്ടുകൂടെ എന്ന് വരെ ചോദിച്ചു ..
ഓരോരോ അവയവങ്ങള്‍ പ്രവര്‍ത്തനം നിലച്ചു തുടങ്ങി …..കിഡ്‌നി ,കരള്‍ ..ബ്രെയിനില്‍ ബ്ലീഡിങ് ,…അങ്ങനെ അങ്ങനെ …..
ഇടക്ക് അല്പം ബോധം വരുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ നോക്കുന്നത് മാത്രം കാണാം ..ഇങ്ങനെ നരകിക്കാന്‍ വിടാതെ എന്നെയൊന്നു കൊന്നു തരുമോ എന്നയാള്‍ ചോദിക്കുന്ന പോലെ തോന്നി .അപ്പോഴെല്ലാം കൈ പിടിച്ചു നിര്‍വ്വികാരമായി അയാളുടെ മുഖത്തേക്ക് ഞങ്ങളും നോക്കും ..മുപ്പതാം ദിവസം അയാളുടെ പിറന്നാളായിരുന്നു ..വൈകീട്ട് ക്ഷേത്രത്തില്‍ വഴിപാട് കഴിപ്പിച്ച ശേഷം അനിയനും അനിയന്റെ ഭാര്യാ പിതാവും കൂടി അയാളുടെ നെറ്റിയില്‍ കൊണ്ട് വന്നൊരു കുറിയെല്ലാം തൊട്ടു ….അന്ന് ഞങ്ങള്‍ അയാളെ പതിവിലും നന്നായി തന്നെ ഒരുക്കിയാണ് കിടത്തിയത് …രാത്രി ആയപ്പോഴേക്ക് മരണ ലക്ഷണങ്ങള്‍ തുടങ്ങി …അനിയന്‍ മാത്രം വന്നു കണ്ടു..അടുത്തു നിന്ന് പ്രാര്‍ത്ഥിച്ചു …അല്‍പ സമയം കഴിഞ്ഞു …മരണം സ്ഥിരീകരിക്കുകയും ചെയ്തു… അയാള്‍ കൊട്ടേഷന്‍ ഏറ്റെടുത്ത…കൂടെ തല്ലാനും കൊല്ലാനും നടന്നിരുന്ന ഒരാളും ആ പരിസരത്തു പോലും വന്നില്ല …….
പച്ചക്ക് മനുഷ്യനെ വെട്ടിയും തല്ലിയും കൊന്നും ആനന്ദം കണ്ടെത്തുന്ന മനുഷ്യാ ,,നീ അറിഞ്ഞിരുന്നോ നിന്നെയും കാത്തിരിക്കുന്നുണ്ട് അതേപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ ഭീകരമായ മരണം …..

]]>
https://www.chandrikadaily.com/nurse-fb-post-against-political-murder-in-kerala.html/feed 0