<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ponnani harbour &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ponnani-harbour/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 25 Mar 2023 10:20:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ponnani harbour &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പൊന്നാനിയിൽ കപ്പലടുക്കും: ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു</title>
		<link>https://www.chandrikadaily.com/ponnani-harbour.html</link>
					<comments>https://www.chandrikadaily.com/ponnani-harbour.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 Mar 2023 10:20:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mission]]></category>
		<category><![CDATA[PONNANI]]></category>
		<category><![CDATA[ponnani harbour]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244382</guid>

					<description><![CDATA[പൊന്നാനി തീരത്ത് കപ്പലടുപ്പിക്കാനൊരുങ്ങി തുറമുഖ വകുപ്പ്.]]></description>
										<content:encoded><![CDATA[<p>പൊന്നാനി തീരത്ത് കപ്പലടുപ്പിക്കാനൊരുങ്ങി തുറമുഖ വകുപ്പ്. കപ്പൽ ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ട് മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പദ്ധതി സ്ഥലം സന്ദർശിച്ചു. ടെർമിനൽ നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കാനാണ് സംഘം സന്ദർശനം നടത്തിയത്. പഴയ ജങ്കാർ ജെട്ടിക്ക് സമീപം മൾട്ടിപർപ്പസ് പോർട്ട് നിർമിക്കാനാണ് നിലവിലെ തീരുമാനം. കപ്പലിനടുക്കാൻ പാകത്തിൽ 100 മീറ്റർ പുതിയ വാർഫ് നിർമിക്കും. ഇതിനോടനുബന്ധിച്ചുള്ള മറ്റ് പശ്ചാത്തല വികസനവും നടത്തും. ചരക്ക് കപ്പലുകളും യാത്രാ കപ്പലുകളും എളുപ്പത്തിൽ അടുക്കാവുന്ന തരത്തിൽ നാല് മീറ്റർ വരെ ആഴം ഉറപ്പാക്കുകയും ചെയ്യും. നിലവിലെ കണക്കനുസരിച്ച് ഹാർബർ പ്രദേശത്ത് പദ്ധതിക്ക് ആവശ്യമായ ആഴമുണ്ടെന്നാണ് കണ്ടെത്തൽ. 50 കോടി ചെലവിലാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ പുതിയ പദ്ധതി ഒരുങ്ങുക. പദ്ധതിയുടെ ഡി.പി.ആർ മൂന്നാഴ്ചക്കകം സമർപ്പിക്കും. പി.നന്ദകുമാർ എം.എൽ.എയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് പദ്ധതി ഒരുക്കുന്നത്. ചരക്ക്-യാത്രാഗതാഗത സൗകര്യങ്ങൾക്ക് ഊന്നൽ നൽകി മൾട്ടിപർപ്പസ് സംവിധാനത്തോടെയാണ് പദ്ധതിയൊരുക്കുക. കപ്പൽ ടെർമിനൽ ടൂറിസം രംഗത്ത് വൻ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ. സ്ഥലം സന്ദർശിച്ച ശേഷം പൊന്നാനി പൊതുമരാമത്ത് വിശ്രമ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം, മാരിടൈം ബോർഡ് സി.ഇ.ഒ ടി.പി സലീം കുമാർ, ഹാർബർ സൂപ്രണ്ടിംഗ് എൻജിനീയർ മുഹമ്മദ് അൻസാരി, കോഴിക്കോട് പോർട്ട് ഓഫീസർ അശ്വനി പ്രതാപ്, ഹാർബർ എക്‌സിക്യുട്ടീവ് എൻജിനീയർ രാജീവ്, സീനിയർ പോർട്ട് കൺസർവേറ്റർ വി.വി പ്രസാദ്, മുൻ നഗരസഭാ അധ്യക്ഷൻ സി.പി മുഹമ്മദ് കുഞ്ഞി, ഹാർബർ എൻജിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ponnani-harbour.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊന്നാനിയില്&#x200d; 35 കിലോ മീനിന് 300 രൂപ! ഒടുവില്&#x200d; മംഗലാപുരത്തേക്ക് പൊടിച്ചു വില്&#x200d;ക്കാന്&#x200d; കയറ്റി വിട്ടു</title>
		<link>https://www.chandrikadaily.com/ponnani-fishing-harbour-fish-auction.html</link>
					<comments>https://www.chandrikadaily.com/ponnani-fishing-harbour-fish-auction.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 19 Oct 2020 07:42:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fish kerla]]></category>
		<category><![CDATA[fish ponnani]]></category>
		<category><![CDATA[ponnani harbour]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162635</guid>

					<description><![CDATA[ചെറുവള്ളങ്ങള്&#x200d;ക്ക് അയലവും ചെമ്പാനും അടക്കം പലതരം മത്സ്യങ്ങള്&#x200d; യഥേഷ്ടം ലഭിക്കുന്നുണ്ട്. ആഴക്കടല്&#x200d; മത്സ്യലഭ്യതയില്&#x200d; കാര്യമായ ഇടിവുണ്ട് എന്നാണ് മത്സ്യത്തൊഴിലാളികള്&#x200d; പറയുന്നത്.]]></description>
										<content:encoded><![CDATA[<p>പൊന്നാനി: ആഴ്ചകള്&#x200d;ക്ക് ശേഷം കടലില്&#x200d; ഇറങ്ങിയ മത്സ്യത്തൊഴിലാളികള്&#x200d;ക്ക് വല നിറയെ മീന്&#x200d;കിട്ടി. എന്നാല്&#x200d; കിട്ടിയ മീനൊന്നും വിറ്റഴിക്കാന്&#x200d; ആകാഞ്ഞതോടെ കിട്ടിയ വിലയ്ക്ക് വിറ്റു. അതും പൊടിച്ചുവില്&#x200d;ക്കുന്നവര്&#x200d;ക്ക്. 35 കിലോ തൂക്കം വരുന്ന ഒരു കൊട്ട മത്സ്യം വിറ്റത് വെറും 300 രൂപയ്ക്ക്. ഇന്നലെ പൊന്നാനി ഹാര്&#x200d;ബറിലെ കാഴ്ചയായിരുന്നു ഇത്.</p>
<p>മത്സ്യം ലഭിക്കാത്തതിനെ തുടര്&#x200d;ന്ന് ഒരു മാസമായി കരയിലായിരുന്ന ബോട്ടുകള്&#x200d; ശനിയാഴ്ച പുലര്&#x200d;ച്ചെയാണ് കടലില്&#x200d; ഇറങ്ങിയത്. തൊഴിലാളികള്&#x200d;ക്ക് കിട്ടിയത് വല നിറച്ച് പാര മത്സ്യങ്ങളും. മാര്&#x200d;ക്കറ്റില്&#x200d; വിറ്റഴിക്കാന്&#x200d; പറ്റാത്ത പാര മത്സ്യം കിട്ടിയ വിലയ്ക്ക് പൊടിച്ചു വില്&#x200d;ക്കുന്ന കമ്പനികള്&#x200d;ക്ക് നല്&#x200d;കേണ്ട ഗതികേടിലായി ബോട്ടുടമകള്&#x200d;. 35 കിലോയോളം തൂക്കം വരുന്ന ഒരു കൊട്ട മത്സ്യം 300 രൂപ നിരക്കിലാണ് മംഗലാപുരത്തേക്ക് കയറ്റി അയയ്ക്കുന്നത്. ഇതോടെ ഭൂരിഭാഗം ബോട്ടുടമകള്&#x200d;ക്കും ഇന്ധന ചെലവ് പോലും തിരികെ ലഭിച്ചില്ല.</p>
<p>വലിയ ബോട്ടുകള്&#x200d; കടലില്&#x200d; പോയി തിരിച്ചുവരണമെങ്കില്&#x200d; അമ്പതിനായിരം രൂപയും ചെറിയ ബോട്ടുകള്&#x200d;ക്ക് ഇരുപതിനായിരം രൂപയും ചെലവുണ്ട്. എന്നാല്&#x200d; വില ലഭിക്കാത്ത മത്സ്യം ലഭിച്ചതോടെ ഇവരുടെ അധ്വാനം പാഴായി. തീരക്കടലില്&#x200d; മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങള്&#x200d;ക്ക് യഥേഷ്ടം മീന്&#x200d; ലഭിക്കുമ്പോള്&#x200d;, ആഴക്കടല്&#x200d; മത്സ്യബന്ധനത്തിനിറങ്ങുന്ന ബോട്ടുകള്&#x200d; മടങ്ങിയെത്തുന്നത് പലപ്പോഴും വെറുംകയ്യോടെയാണ്.</p>
<p>ഇതേത്തുടര്&#x200d;ന്നാണ് ബോട്ടുകള്&#x200d; ഒരു മാസത്തോളം കടലില്&#x200d; ഇറങ്ങാതിരുന്നത്. ചെറുവള്ളങ്ങള്&#x200d;ക്ക് അയലവും ചെമ്പാനും അടക്കം പലതരം മത്സ്യങ്ങള്&#x200d; യഥേഷ്ടം ലഭിക്കുന്നുണ്ട്. ആഴക്കടല്&#x200d; മത്സ്യലഭ്യതയില്&#x200d; കാര്യമായ ഇടിവുണ്ട് എന്നാണ് മത്സ്യത്തൊഴിലാളികള്&#x200d; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ponnani-fishing-harbour-fish-auction.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
