<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>popular &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/popular/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 07 Apr 2023 03:45:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>popular &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആന്&#x200d;ഡ്രോയിഡ്, കാഷ് ആപ് സഹ സ്ഥാപകന്&#x200d; ബോബ് ലീ കുത്തേറ്റ് മരിച്ചു</title>
		<link>https://www.chandrikadaily.com/he-was-stabbed-to-death.html</link>
					<comments>https://www.chandrikadaily.com/he-was-stabbed-to-death.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Apr 2023 03:45:28 +0000</pubDate>
				<category><![CDATA[Business]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[EDUCATION]]></category>
		<category><![CDATA[FOREIGN]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[android]]></category>
		<category><![CDATA[death]]></category>
		<category><![CDATA[killed]]></category>
		<category><![CDATA[popular]]></category>
		<category><![CDATA[Stabbed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246667</guid>

					<description><![CDATA[സാന്&#x200d; ഫ്രാന്&#x200d;സിസ്‌കോയിലൂടെ മെയിന്&#x200d; സ്ട്രീറ്റില്&#x200d; കഴിഞ്ഞ ദിവസം പുലര്&#x200d;ച്ചെ 2:30നാണ് കുത്തേറ്റത്]]></description>
										<content:encoded><![CDATA[<p>കാഷ് ആപ് സ്ഥാപകനും ടെക് എക്‌സിക്യൂട്ടിവുമായ ബോബ് ലീ(43) കുത്തേറ്റ് മരിച്ചു. സാന്&#x200d; ഫ്രാന്&#x200d;സിസ്‌കോയിലൂടെ മെയിന്&#x200d; സ്ട്രീറ്റില്&#x200d; കഴിഞ്ഞ ദിവസം പുലര്&#x200d;ച്ചെ 2:30നാണ് കുത്തേറ്റത്. 2013 സ്‌ക്വയര്&#x200d; കാഷ് ലോഞ്ച് ചെയ്തപ്പോള്&#x200d; ചീഫ് ടെക്‌നോളജി ഓഫീസറായിരുന്നു ബോബ് ലീ. ഇപ്പോള്&#x200d; കാഷ് ആപ് എന്നറിയപ്പെടുന്ന ആപ്ലിക്കേഷന് യു.എസിലും യു.കെയിലും ദശലക്ഷക്കണക്കിന് ഉപയോകേതാക്കളുണ്ട്. 2004 മുതല്&#x200d; 2010 വരെ ഗൂഗിളില്&#x200d; സോഫ്റ്റ്‌വെയര്&#x200d; എന്&#x200d;ജിനീയറായും ലീ പ്രവര്&#x200d;ത്തിച്ചു.</p>
<p>മൊബൈല്&#x200d; ഓപറേറ്റിങ് സിസ്റ്റമായ ആന്&#x200d;ഡ്രോയിഡിനുള്ള കോര്&#x200d; ലൈബ്രറികളുടെ വികസനത്തിന് നേതൃത്വം നല്&#x200d;കുകയും ചെയ്തു. ഗൂഗിള്&#x200d; ഗ്വസ് ഫ്രെയിംവര്&#x200d;ക്കും അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/he-was-stabbed-to-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എൻ.ഐ.എ റെയ്ഡ് തീവ്രവാദത്തെ പിഴുതെറിയാനെന്ന് വി. മുരളീധരൻ</title>
		<link>https://www.chandrikadaily.com/news-kerala-popularfriend-v-muraleedharan.html</link>
					<comments>https://www.chandrikadaily.com/news-kerala-popularfriend-v-muraleedharan.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Thu, 29 Dec 2022 05:41:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp v muraleedaran]]></category>
		<category><![CDATA[NIA]]></category>
		<category><![CDATA[popular]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229468</guid>

					<description><![CDATA[കേരളത്തിലെ നിരോധിത പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എ നടത്തുന്ന റെയ്ഡ് ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്നാണെന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരൻ, നിരോധിച്ച ശേഷവും പോപ്പുലർ ഫ്രണ്ടിന് വിദേശത്തു നിന്ന് പണം വരികയാണ്. കഴിഞ്ഞ റെയ്ഡിൻ്റെ പേരിൽ ഹർത്താൽ നടത്തി 5 കോടിയുടെ നാശനഷ്ടം വരുത്തി. കേരളം ഇതിന്ന് കോടതിയിൽ മാപ്പു പറയേണ്ടി വന്നു. തുക പിടിച്ചെടുക്കാത്തത് സി.പി.എം &#8211; പി.എഫ്.ഐ ബാന്ധവം കാരണമാണെന്ന് മന്ത്രി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>കേരളത്തിലെ നിരോധിത പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എ നടത്തുന്ന റെയ്ഡ് ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്നാണെന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരൻ, നിരോധിച്ച ശേഷവും പോപ്പുലർ ഫ്രണ്ടിന് വിദേശത്തു നിന്ന് പണം വരികയാണ്. കഴിഞ്ഞ റെയ്ഡിൻ്റെ പേരിൽ ഹർത്താൽ നടത്തി 5 കോടിയുടെ നാശനഷ്ടം വരുത്തി. കേരളം ഇതിന്ന് കോടതിയിൽ മാപ്പു പറയേണ്ടി വന്നു. തുക പിടിച്ചെടുക്കാത്തത് സി.പി.എം &#8211; പി.എഫ്.ഐ ബാന്ധവം കാരണമാണെന്ന് മന്ത്രി പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-popularfriend-v-muraleedharan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനകീയന്&#x200d;-എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/popular-editorial221611.html</link>
					<comments>https://www.chandrikadaily.com/popular-editorial221611.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 13 Nov 2022 11:16:24 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[popular]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221611</guid>

					<description><![CDATA[രണ്ട് പതിറ്റാണ്ടോളം തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.കരുണാനിധി എന്ന അച്ഛനോളം വളരുകയും തമിഴ് ജനങ്ങള്&#x200d;ക്കിടയില്&#x200d; ഒരു തരംഗം സൃഷ്ടിക്കാന്&#x200d; കഴിയുകയും അത് 'സ്റ്റാലിനിസ'മായി വളരുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>രാജ്യം ഭരിക്കുന്ന ബി.ജെ.പിക്കും ഭരണത്തിന് നേതൃത്വം നല്&#x200d;കുന്ന മോദിക്കും ഇന്ന് ഏറ്റവും കൂടുതല്&#x200d; തലവേദന സൃഷ്ടിക്കുന്ന മുഖ്യമന്ത്രിയും സംസ്ഥാനവും ഏതെന്ന് ചോദിച്ചാല്&#x200d; അത് മുത്തുവേല്&#x200d; കരുണാനിധി സ്റ്റാലിനും അദ്ദേഹം നേതൃത്വം നല്&#x200d;കുന്ന തമിഴ്‌നാട് സര്&#x200d;ക്കാറുമായിരിക്കുമെന്ന കാര്യത്തില്&#x200d; സംശയമില്ല. കേന്ദ്ര സര്&#x200d;ക്കാര്&#x200d; എടുക്കുന്ന ഏത് ജനവിരുദ്ധ നടപടികള്&#x200d;ക്കുമെതിരെ മുന്നില്&#x200d; നിന്നു പടവെട്ടാന്&#x200d; എം.കെ സ്റ്റാലിനെന്ന തമിഴ് മക്കളുടെ ജനകീയ മുഖ്യമന്ത്രി രംഗത്തുണ്ടാവുമെന്നത് തന്നെയാണ് ഇതിന് കാരണം. ഒരു മുഖ്യമന്ത്രി എങ്ങിനെയായിരിക്കണമെന്ന് ഇന്ന് രാജ്യത്തെ മറ്റ് മുഖ്യമന്ത്രിമാര്&#x200d;ക്ക് മാതൃക തീര്&#x200d;ക്കുക കൂടിയാണ് സ്റ്റാലിന്&#x200d;. ചെന്നൈ മേയര്&#x200d; ആയിരുന്ന സമയത്ത് വില്ലന്&#x200d; പരിവേഷമായിരുന്നു സ്റ്റാലിന് ചാര്&#x200d;ത്തി നല്&#x200d;കിയിരുന്നതെങ്കില്&#x200d; ഇന്ന് ജനകീയ മുഖ്യനെന്ന താരപരിവേശമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. സാമ്പത്തിക സംവരണ വിഷയമാണെങ്കിലും നീറ്റ് പരീക്ഷയുടെ കാര്യത്തിലാണെങ്കിലും ഹിന്ദി ഭാഷ അടിച്ചേല്&#x200d;പിക്കുന്ന കാര്യത്തിലാണെങ്കിലും പഞ്ചപുച്ഛമടക്കി എല്ലാം അവിടുത്തെ പോലെ ഇവിടേയും എന്ന് സ്റ്റാലിന്റെ പിന്&#x200d;ഗാമികളെന്ന് അവകാശപ്പെടുന്നവര്&#x200d; സമ്മതിക്കുമ്പോള്&#x200d; എതിര്&#x200d;പ്പറിയിക്കാന്&#x200d; ഇന്ത്യാ മഹാരാജ്യത്ത് ആദ്യം രംഗത്തു വരുന്നത് എം.കെ സ്റ്റാലിന്&#x200d; തന്നെയായിരിക്കും.</p>
<p>സാമ്പത്തിക സംവരണത്തിന്റെ കാര്യത്തില്&#x200d; മറ്റു സംസ്ഥാനങ്ങള്&#x200d; തീരുമാനമെടുക്കും മുമ്പേ കേരളത്തിലെ പിണറായി സര്&#x200d;ക്കാര്&#x200d; സവര്&#x200d;ണ സംവരണം ഊട്ടിയുറപ്പിച്ചേടത്താണ് സംവരണ വിധിക്കെതിരെ തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d; പുനഃപരിശോധനാ ഹര്&#x200d;ജി നല്&#x200d;കാന്&#x200d; പോകുന്നത്. സാമൂഹിക നീതിക്കായി നൂറ്റാണ്ടുകളായി നടത്തിയ പോരാട്ടത്തിനേറ്റ തിരിച്ചടിയാണ് സാമ്പത്തിക സംവരണ വിധിയെന്ന് സ്റ്റാലിനു മനസിലായി. പക്ഷേ നവോത്ഥാനമെന്ന് നാഴികക്ക് നാല്&#x200d;പത് വട്ടം പറയുന്നവര്&#x200d;ക്ക് ഇനിയും ഇക്കാര്യത്തിലെ നീതി ശാസ്ത്രം മനസിലായിട്ടുമില്ല. എം.കെ സ്റ്റാലിന്&#x200d; എന്ന നേതാവിന്റെ വളര്&#x200d;ച്ചയുടെ ഗ്രാഫ് പരിശോധിച്ചാല്&#x200d; അദ്ദേഹത്തിന്റെ ചെയ്തികള്&#x200d; എന്തു കൊണ്ട് ഇപ്രകാരമെന്ന് മനസിലാവും. 1953 മാര്&#x200d;ച്ച് അഞ്ച്, സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന്&#x200d; മരണമടഞ്ഞ ദിവസം&#8230; തമിഴ്‌നാട്ടിലെ വേദികളെ ഇളക്കിമറിച്ച് അന്നൊരു ഒരു തീപ്പൊരി പ്രസംഗം നടക്കുന്നുണ്ടായിരുന്നു. സാക്ഷാല്&#x200d; കലൈഞ്ജര്&#x200d; മുത്തുവേല്&#x200d; കരുണാനിധിയായിരുന്നു ആ പ്രാസംഗികന്&#x200d;. ജോസഫ് സ്റ്റാലിന്റെ മരണത്തെ അനുശോചിച്ച് അന്ന് പ്രസംഗിച്ച ആ നേതാവ് ഉറക്കെ പറഞ്ഞു. എനക് ഒരു ആംബുളെപുള്ള പൊറന്തിറുക്ക്, ഇതേ മേടയില്&#x200d; എന്&#x200d; ആണ്&#x200d; കൊഴന്തക്ക് നാന്&#x200d; സ്റ്റാലിന്&#x200d; എന്&#x200d;ട്ര പേര് വെക്കിരേന്&#x200d;. ഇവിടെ നിന്നുമാണ് എം.കെ സ്റ്റാലിന്റെ പ്രയാണത്തിന് തുടക്കമാവുന്നത്.</p>
<p>രണ്ട് പതിറ്റാണ്ടോളം തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.കരുണാനിധി എന്ന അച്ഛനോളം വളരുകയും തമിഴ് ജനങ്ങള്&#x200d;ക്കിടയില്&#x200d; ഒരു തരംഗം സൃഷ്ടിക്കാന്&#x200d; കഴിയുകയും അത് &#8216;സ്റ്റാലിനിസ&#8217;മായി വളരുകയും ചെയ്തു. വിദ്യാര്&#x200d;ഥിയായിരിക്കെയുള്ള തന്റെ രാഷ്ട്രീയ പ്രവേശം മുതല്&#x200d; പെരിയാര്&#x200d;, അണ്ണാദുരൈ, അച്ഛന്&#x200d; കരുണാനിധി എന്നിവരിലൂടെയാണ് അദ്ദേഹത്തിന്റെ വളര്&#x200d;ച്ച. 1967ല്&#x200d; തന്റെ 13 ാം വയസു മുതല്&#x200d; ഡിഎംകെ വേദികളിലെത്തിയാണ് സ്റ്റാലിന്&#x200d; രാഷ്ട്രീയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. സിഎന്&#x200d; അണ്ണാദുരൈ, കരുണാനിധി എന്നിവര്&#x200d; നയിച്ച 1967 ലെ തിരഞ്ഞെടുപ്പില്&#x200d; കുട്ടിപ്രസംഗങ്ങളുമായി &#8216;യങ് സ്റ്റാറായി വളരാന്&#x200d; അധിക ദിവസം സ്റ്റാലിന് വേണ്ടി വന്നില്ല. യുവ നേതാവായി സ്റ്റാലിന്&#x200d; വളര്&#x200d;ന്നപ്പോള്&#x200d; &#8216;ഇളൈഞ്ജര്&#x200d;&#8217; ഡിഎംകെ എന്ന യുവ സംഘടനയ്ക്ക് രൂപം കൊടുത്തു. തമിഴ്‌നാട്ടിലെ പൊതുപ്രശ്‌നങ്ങളും ഡിഎംകെയുടെ രാഷ്ട്രീയ കാര്യങ്ങളിലും ശക്തമായ സാന്നിധ്യമായി ഇളൈഞ്ജര്&#x200d; ഡിഎംകെ മാറി. തമിഴ്‌നാട്ടിലെ പുതു തലമുറയെ സ്വാധീനിക്കുന്നതിലും ഡിഎംകെയുടെ പുതുഭാവത്തിലുള്ള വര്&#x200d;ളര്&#x200d;ച്ചും ഇളൈഞ്ജര്&#x200d; ഡിഎംകെ നിര്&#x200d;ണായക പങ്ക് വഹിച്ചു. ഡിഎംകെയുടെ ജനറല്&#x200d; കമ്മിറ്റിയിലേക്ക് 1973ല്&#x200d; സ്റ്റാലിന്&#x200d; ഉയര്&#x200d;ത്തപ്പെട്ടു. ഇരുത്തം വന്ന നേതാവായ സ്റ്റാലിന്&#x200d; 84ലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്&#x200d; സജീവമായെങ്കിലും ഫലം തോല്&#x200d;വിയായിരുന്നു. അന്ന് 234ല്&#x200d; 195 സീറ്റുകളും എംജിആര്&#x200d; പ്രഭാവത്തില്&#x200d; തമിഴ് മക്കളെ സ്വാധീനിച്ച എഐഡിഎംകെ സ്വന്തമാക്കി. എന്നാല്&#x200d; പിന്നീട് 1989ല്&#x200d; ആദ്യം തോറ്റിടത്തു നിന്ന് തന്നെ മത്സരിച്ച് സ്റ്റാലിന്&#x200d; തൗസന്റ് ലൈറ്റ്‌സ് പിടിച്ചെടുത്തതോടെ രാഷ്ട്രീയത്തില്&#x200d; തന്റെ കാല്&#x200d;വെപ്പ് ഒന്നുകൂടി ഉറപ്പിച്ചു.</p>
<p>1996ല്&#x200d; സ്റ്റാലിന്&#x200d; നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട ചെന്നൈ നഗരത്തിലെ ആദ്യത്തെ മേയറായി. ചെന്നൈയുടെ അടിസ്ഥാന സൗകര്യങ്ങള്&#x200d; മെച്ചപ്പെടുത്തിയും ശുചീകരണം പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കും ആരോഗ്യ മേഖലയ്ക്കും വിദ്യഭ്യാസത്തിനും ഊന്നല്&#x200d; നല്&#x200d;ക്കിയും അദ്ദേഹം ജനശ്രദ്ധ പിടിച്ചുപറ്റി. &#8216;സിങ്കാര ചെന്നൈ&#8217; എന്ന പേരില്&#x200d; ഒരു പ്രോജക്റ്റ് അദ്ദേഹം ആവിഷ്‌കരിച്ചു. അണ്ണാവുടെ പുള്ളൈ എന്ന വിശേഷണമായിരുന്നു സ്റ്റാലിനെ വിടാതെ പിന്തുടര്&#x200d;ന്ന് വന്നത്. എന്നാല്&#x200d; ഈ ലേബലില്&#x200d; നിന്ന് മാറി സറ്റാലിന്&#x200d; ജനപ്രിയനായി മാറി വന്നതും മേയറായ കാലഘട്ടത്തിലായിരുന്നു. രണ്ടാം തവണ മേയറായി തിരഞ്ഞെടുകപ്പെട്ടപ്പോള്&#x200d; മുഖ്യമന്ത്രിയായിരുന്ന ജയലളിത 2002ല്&#x200d; ഇരട്ട പദവി പാടില്ലെന്ന നിയമഭേദഗതിയിലൂടെ സ്റ്റാലിന്റെ മേയര്&#x200d; സ്ഥാനം തെറിപ്പിച്ചു. മേയര്&#x200d; സ്ഥാനമൊഴിഞ്ഞ് എംഎല്&#x200d;എ ആയി സ്റ്റാലിന്&#x200d; തുടര്&#x200d;ന്നു. രാഷ്ട്രീയ മുറിവേറ്റ സ്റ്റാലിന്റെ ജയലളിതയുമായുള്ള തുറന്ന പോരിന് ഇത് തുടക്കം കുറിച്ചു. 2021 മെയില്&#x200d; മുഖ്യമന്ത്രിയായി അവരോധിക്കുന്നത് വരെ ഈ പോരാട്ടം തുടരുകയും ചെയ്തു. റേഷന്&#x200d; കാര്&#x200d;ഡ് ഒന്നിന് നാലായിരം രൂപ കൊവിഡ് കാലസഹായം, സ്ത്രീകള്&#x200d;ക്ക് സിറ്റി ബസുകളില്&#x200d; സൗജന്യ യാത്ര, അവിന്&#x200d; പാലിന്റെ വില 3 രൂപ കുറക്കുന്നു, ഇങ്ങനെ അഞ്ച് ജനപ്രിയ പദ്ധതികള്&#x200d;ക്ക് തുടക്കം കുറിച്ചുകൊണ്ടായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്&#x200d; 2021 മെയ് ഏഴിന് ഭരണത്തിലേറുന്നത്. ജാതി തീച്ചൂളയില്&#x200d; വേവുന്ന ജനതയ്ക്കായുള്ള സ്റ്റാലിന്റെ ഇടപെടല്&#x200d; വലിയ ചര്&#x200d;ച്ചക്ക് വഴിവെച്ചു. ജാതി അധിക്ഷേപങ്ങള്&#x200d;ക്കും അയിത്ത പ്രശ്‌നങ്ങളിലുമുള്ള സ്റ്റാലിന്റെ നിലപാട് ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പരാജയത്തില്&#x200d; നിന്നും ഉയിര്&#x200d;ത്തെഴുന്നേറ്റ് എങ്ങിനെ തിരിച്ചുവരാമെന്ന് രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d;ക്ക് പാഠമുണ്ടെങ്കില്&#x200d; അത് പത്ത് വര്&#x200d;ഷം പ്രതിപക്ഷത്തിരുന്ന് ജനകീയ വിഷയങ്ങളില്&#x200d; ഇടപെട്ട് ഭരണത്തിലേക്ക് കയറി വന്ന സ്റ്റാലിനില്&#x200d; തന്നെയാണ്. അത് തന്നെയാണ് ബി.ജെ.പിയും മോദിയും സ്റ്റാലിനെ ഭയക്കാന്&#x200d; കാരണവും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/popular-editorial221611.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
