<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>post &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/post/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 05 Dec 2025 09:28:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>post &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗൗതം ഗംബീറിനെയും അഗാര്‍ക്കറെയും ട്രോളി കേരളാ പോലീസിന്റെ ഫെയ്ബുക്ക് പോസ്റ്റ്</title>
		<link>https://www.chandrikadaily.com/gautam-gambhir-and-agarkar-trolled-kerala-police-facebook-post.html</link>
					<comments>https://www.chandrikadaily.com/gautam-gambhir-and-agarkar-trolled-kerala-police-facebook-post.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 09:28:28 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Agarkar]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[gautamgambhir]]></category>
		<category><![CDATA[keralapolice]]></category>
		<category><![CDATA[post]]></category>
		<category><![CDATA[trolled]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366982</guid>

					<description><![CDATA[റോഡ് സുരക്ഷാ ബോധവത്ക്കറണത്തിനായി പങ്കുവച്ച പോസ്റ്റിലാണ് ഗൗതം ഗംബീറിന്റെയും അഗാര്‍ക്കറിന്റെ ഫോട്ടോ..]]></description>
										<content:encoded><![CDATA[<p>ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീം മാനേജമെന്റ്ിനെ ട്രോളി കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. &#8216;തീരുമാനങ്ങള്&#x200d; വിവേകപൂര്&#x200d;വ്വമാകണം അത് റോഡിലായാലും ഫീല്&#x200d;ഡിലായാലും&#8217; എന്നതാണ് പോസ്റ്റ്. റോഡ് സുരക്ഷാ ബോധവത്ക്കറണത്തിനായി പങ്കുവച്ച പോസ്റ്റിലാണ് ഗൗതം ഗംബീറിന്റെയും അഗാര്&#x200d;ക്കറിന്റെ ഫോട്ടോ ഉള്&#x200d;പ്പെടുത്തിയത്.</p>
<p>ദക്ഷിണാഫ്രിക്കക്കെതിരായ കൊല്&#x200d;ക്കത്ത ടെസ്റ്റില്&#x200d; ഇന്ത്യന്&#x200d; താരങ്ങള്&#x200d;ക്ക് മികച്ച ഫോമിലേക്കെത്താന്&#x200d; കഴിഞ്ഞിട്ടില്ല. ഇതിനെതിരെ ടീം മാനേജ്‌മെന്റിന് ആരാധകരില്&#x200d; നിന്നും മുന്&#x200d; ക്രിക്കറ്റ് താരങ്ങളില്&#x200d; നിന്നും വിമര്&#x200d;ശനങ്ങള്&#x200d; ഉയര്&#x200d;ന്നിരുന്നു.</p>
<p>ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്&#x200d; കൂറ്റന്&#x200d; സ്‌കോര്&#x200d; നേടിയിട്ടും അത് പ്രധിരോധിക്കാനാവാതെ ഇന്ത്യ തോല്&#x200d;വി വഴങ്ങിയിരുന്നു. പ്രധാനമായും ബൗളിങ് നിരക്കെതിരെയായിരുന്നു വിമര്&#x200d;ശനങ്ങള്&#x200d;. മുഹമ്മദ് ഷമി പോലുള്ള മികച്ച താരങ്ങളെ ടീമില്&#x200d; ഉള്&#x200d;പ്പെടുത്താതും വിമര്&#x200d;ശനങ്ങള്&#x200d;ക്ക് കാരണമായിട്ടുണ്ട്.</p>
<p>ടെസ്റ്റ് മത്സരങ്ങളില്&#x200d; നിന്നും ഏകദിനത്തില്&#x200d; നിന്നും മലയാളി താരം സഞ്ജുവിനെ തഴയുന്നുതും ആരാധകര്&#x200d;ക്ക് ടീം മാനേജമെന്റിനോടുള്ള<br />
അകല്&#x200d;ച്ച കൂടാന്&#x200d; ഇടയാക്കിട്ടുണ്ട്.സീനിയര്&#x200d; താരങ്ങളുമായി കോച്ച് ഗൗതം ഗംബീര്&#x200d; അത്ര ഫോമില്&#x200d; അല്ല എന്നുള്ളതും ആരാധകര്&#x200d;ക്കിടയില്&#x200d; ചര്&#x200d;ച്ച വിഷയമാണ്.</p>
<p>&#8216;ഗംഭീറിന് ഒരു പണി കൊടുത്തു,ഈ പോസ്റ്റിന് ഇവരുടെ ഫോട്ടോയാണ് ചേരുന്നത്&#8217; തുടങ്ങി നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് വന്നിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gautam-gambhir-and-agarkar-trolled-kerala-police-facebook-post.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം</title>
		<link>https://www.chandrikadaily.com/meta-for-a-new-change-instagram-now-only-has-three-tags-per-post.html</link>
					<comments>https://www.chandrikadaily.com/meta-for-a-new-change-instagram-now-only-has-three-tags-per-post.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 03 Dec 2025 08:01:24 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[change]]></category>
		<category><![CDATA[instagram]]></category>
		<category><![CDATA[meta]]></category>
		<category><![CDATA[post]]></category>
		<category><![CDATA[tags]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366557</guid>

					<description><![CDATA[ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍... ]]></description>
										<content:encoded><![CDATA[<p>കാലിഫോര്&#x200d;ണിയ: ഇന്&#x200d;സ്റ്റഗ്രാം പ്ലാറ്റ്ഫോമില്&#x200d; പുതിയ മാറ്റം പരീക്ഷിക്കാന്&#x200d; ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്&#x200d; മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. 2011 മുതല്&#x200d; ഇന്&#x200d;സ്റ്റഗ്രാം തുടര്&#x200d;ന്നുവന്നിരുന്ന നിയമത്തില്&#x200d; നിന്നുള്ള മാറ്റമാണിത്. 2011 മുതല്&#x200d; ഇന്&#x200d;സ്റ്റഗ്രാമില്&#x200d; ഉപയോക്കാള്&#x200d; കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്&#x200d;. ഒരു പോസ്റ്റില്&#x200d; 30 ഹാഷ്ടാഗുകള്&#x200d; വരെ ചേര്&#x200d;ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്&#x200d;ധിപ്പിക്കാമായിരുന്നു. </p>
<p>എന്നാല്&#x200d; ഇപ്പോള്&#x200d; ഒരു പോസ്റ്റില്&#x200d; മൂന്നില്&#x200d; കൂടുതല്&#x200d; ഹാഷ്ടാഗുകള്&#x200d; ചേര്&#x200d;ക്കുമ്പോള്&#x200d; ഒരു എറര്&#x200d; സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്&#x200d; നിലവില്&#x200d; എല്ലാ ഉപയോക്താക്കള്&#x200d;ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്&#x200d; ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്&#x200d; ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്&#x200d; ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്. </p>
<p>ഈ പരീക്ഷണത്തെക്കുറിച്ച് ഇന്&#x200d;സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>എന്നാല്&#x200d; കാലക്രമേണ, ഇന്&#x200d;സ്റ്റഗ്രാമിന്റെ റെക്കമന്&#x200d;ഡേഷന്&#x200d; സംവിധാനം മാറി. ഇപ്പോള്&#x200d;, എക്സ്പ്ലോര്&#x200d; വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്&#x200d;, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്&#x200d;ഗണന നല്&#x200d;കുന്നു. റീച്ച് വര്&#x200d;ധിപ്പിക്കുന്നതില്&#x200d; ഹാഷ്ടാഗുകള്&#x200d; ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്&#x200d;സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്&#x200d;ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്&#x200d; ഇപ്പോള്&#x200d; ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്&#x200d;ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/meta-for-a-new-change-instagram-now-only-has-three-tags-per-post.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍</title>
		<link>https://www.chandrikadaily.com/department-of-posts-andd-noow-digital-now-digipin-instead-of-pincode.html</link>
					<comments>https://www.chandrikadaily.com/department-of-posts-andd-noow-digital-now-digipin-instead-of-pincode.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 06 Jun 2025 10:18:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[digipin]]></category>
		<category><![CDATA[digital]]></category>
		<category><![CDATA[pincode]]></category>
		<category><![CDATA[post]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343821</guid>

					<description><![CDATA[പിന്‍കോഡുകള്‍ ഒരു സ്ഥലത്തെ മുഴുവന്‍ സൂചിപ്പിക്കുന്നതാണെങ്കില്‍ ഡിജിപിന്‍ ഒരു നിശ്ചിത പ്രദേശത്തെയായിരിക്കും സൂചിപ്പിക്കുക. ]]></description>
										<content:encoded><![CDATA[<p>പിന്&#x200d;കോഡുകള്&#x200d;ക്ക് പകരം ഡിജിറ്റല്&#x200d; പിന്നുകള്&#x200d; അവതരിപ്പിച്ച് തപാല്&#x200d; വകുപ്പ്. പിന്&#x200d;കോഡുകള്&#x200d; ഒരു സ്ഥലത്തെ മുഴുവന്&#x200d; സൂചിപ്പിക്കുന്നതാണെങ്കില്&#x200d; ഡിജിപിന്&#x200d; ഒരു നിശ്ചിത പ്രദേശത്തെയായിരിക്കും സൂചിപ്പിക്കുക. ഇത് വിലാസങ്ങള്&#x200d; കൃത്യമായി കണ്ടെത്താന്&#x200d; സഹായിക്കും. </p>
<p>വ്യക്തികള്&#x200d;ക്ക് അവരുടെ ഭവനങ്ങളുടെയും വസ്തുവിന്റെയും കൃത്യമായ സ്ഥാനം എടുത്ത് ഡിജിപിന്&#x200d; കോഡ് ജനറേറ്റ് ചെയ്യാം. ഇതിനുവേണ്ടി പ്രത്യേകം വെബ്സൈറ്റും സര്&#x200d;ക്കാര്&#x200d; രൂപികരിച്ചിട്ടുണ്ട്. പുതിയ സംവിധാനം നിലവില്&#x200d; വരുന്നതോടുകൂടി പേസ്റ്റല്&#x200d; സര്&#x200d;വീസ്, കൊറിയറുകള്&#x200d; തുടങ്ങി അടിയന്തര സാഹചര്യങ്ങളില്&#x200d; ആംബുലന്&#x200d;സ്, ഫയര്&#x200d;ഫോഴ്സ്, പോലീസ് എന്നിവരുടെ സേവനങ്ങള്&#x200d; വരെ കൂടുതല്&#x200d; ഫലപ്രദമാക്കാന്&#x200d; സാധിക്കും.</p>
<p>കൂടാതെ ഓണ്&#x200d;ലൈന്&#x200d;  വെബ്സൈറ്റുകള്&#x200d; വഴിയുള്ള ഷോപ്പിംഗ് ചെയുന്നവര്&#x200d;ക്കും ഡിജിപിന്&#x200d; ഉപയോഗപ്രദമാകും. പുതിയ സംവിധാനത്തിലൂടെ തപാല്&#x200d; സേവനങ്ങള്&#x200d; കൂടുതല്&#x200d; മികച്ചതാക്കാന്&#x200d; സാധിക്കുമെന്നും ഇതിനായി ജനങ്ങളുടെ സ്വകാര്യവിവരങ്ങള്&#x200d; ശേഖരിക്കില്ലെന്നും തപാല്&#x200d; വകുപ്പ് വ്യക്തമാക്കി. പത്ത് ഡിജിറ്റുള്ള ആല്&#x200d;ഫന്യുമറിക്ക് കോഡാണ് ഡിജിപിനായി ഉപയോഗിക്കുന്നത്.</p>
<p>ഐഐടി ഹൈദരാബാദ്, എന്&#x200d;ആര്&#x200d;എസ്സി, ഐഎസ്ആര്&#x200d;ഒ എന്നിവയുമായി സഹകരിച്ചാണ് തപാല്&#x200d; വകുപ്പ് ഡിജിപിന്&#x200d; വികസിപ്പിച്ചിരിക്കുന്നത്.<br />
തപാല്&#x200d; വകുപ്പ്് പൂര്&#x200d;ണ്ണമായും ഡിജിറ്റലായി മാറുന്നതിന്റെ മുന്നോടിയായി ആണ് പുതിയ തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/department-of-posts-andd-noow-digital-now-digipin-instead-of-pincode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭിന്നശേഷിക്കാരിയുടെ കൊലപാതകം: ബലാത്സംഗം നടന്നതായി പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/murder-of-differently-abled-woman-post-mortem-report-says-rape-took-place.html</link>
					<comments>https://www.chandrikadaily.com/murder-of-differently-abled-woman-post-mortem-report-says-rape-took-place.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 10 Dec 2024 16:04:47 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[ortem report]]></category>
		<category><![CDATA[post]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321286</guid>

					<description><![CDATA[കേസില്&#x200d; ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>പോത്തൻകോട് കൊലക്കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങള്&#x200d; പുറത്ത്. വയോധിക ബലാത്സംഗത്തിന് ഇരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തി. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്&#x200d; പറഞ്ഞു.</p>
<p>കേസില്&#x200d; ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയകരമായി സിസിടിവി ദൃശ്യങ്ങളില്&#x200d; കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.</p>
<p>പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ സഹോദരിയാണ് വയോധികയെ ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്.പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/murder-of-differently-abled-woman-post-mortem-report-says-rape-took-place.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുലിനും പ്രിയങ്കക്കുമെതിരെ ഭീഷണി പോസ്റ്റുമായി സി.പി.എം പ്രവര്&#x200d;ത്തകന്&#x200d;; എസ്.പിക്ക് പരാതി നല്&#x200d;കി</title>
		<link>https://www.chandrikadaily.com/1cpm-worker-posted-a-threat-post-against-rahul-and-priyanka-they-are-not-just-bombed-a-complaint-was-filed-with-sp.html</link>
					<comments>https://www.chandrikadaily.com/1cpm-worker-posted-a-threat-post-against-rahul-and-priyanka-they-are-not-just-bombed-a-complaint-was-filed-with-sp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 24 Oct 2024 14:35:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cpm worker]]></category>
		<category><![CDATA[post]]></category>
		<category><![CDATA[rahul and priyanka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314819</guid>

					<description><![CDATA['കല്&#x200d;പറ്റയില്&#x200d; ബ്ലോക്ക്, ഏതോ നാട്ടില്&#x200d;നിന്ന് വന്ന വയനാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. വെറുതെയല്ല ഇവറ്റകളെ ബോംബ് വെച്ച് പൊട്ടിക്കുന്നത്' എന്നായിരുന്നു കുറിപ്പ്.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്&#x200d; ഗാന്ധിയും വയനാട് ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്&#x200d;ഥിയായ പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കള്&#x200d;ക്കെതിരെ ഫേസ്ബുക്കില്&#x200d; ഭീഷണി പോസ്റ്റ്. സംഭവത്തില്&#x200d; വയനാട് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്&#x200d;കി.</p>
<p>സി.പി.എം പ്രവര്&#x200d;ത്തകനായ പ്രസാദ് വൈത്തിരിയാണ് ഫേസ്ബുക്കില്&#x200d; വിവാദ കുറിപ്പ് ഇട്ടത്. &#8216;കല്&#x200d;പറ്റയില്&#x200d; ബ്ലോക്ക്, ഏതോ നാട്ടില്&#x200d;നിന്ന് വന്ന വയനാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. വെറുതെയല്ല ഇവറ്റകളെ ബോംബ് വെച്ച് പൊട്ടിക്കുന്നത്&#8217; എന്നായിരുന്നു കുറിപ്പ്.</p>
<p>നിരവധി പേരാണ് ഇയാള്&#x200d;ക്കെതിരെ പ്രതികരണവുമായി രംഗത്തു വന്നത്. യു.ഡി.എഫ് തിരഞ്ഞെടുപ്പ് നിരീക്ഷകന്&#x200d; സി.എ. അരുണ്&#x200d;ദേവ്, തളിപ്പുഴ ബൂത്ത് കണ്&#x200d;വീനര്&#x200d; പി.പി. മുഹമ്മദ് തുടങ്ങി നിരവധി പേര്&#x200d; പ്രസാദിനെതിരെ പൊലീസ് മേധാവിക്ക് പരാതി അയച്ചു. വൈകീട്ട് ആറു മണിയോടെ പ്രസാദ് പോസ്റ്റ് പിന്&#x200d;വലിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1cpm-worker-posted-a-threat-post-against-rahul-and-priyanka-they-are-not-just-bombed-a-complaint-was-filed-with-sp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാദ കാഫിര്&#x200d; സ്‌ക്രീന്&#x200d; ഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ഡി.വൈ.എഫ്.ഐ നേതാവ്</title>
		<link>https://www.chandrikadaily.com/the-controversial-kafir-screenshot-was-first-posted-by-a-dyfi-leader.html</link>
					<comments>https://www.chandrikadaily.com/the-controversial-kafir-screenshot-was-first-posted-by-a-dyfi-leader.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 14 Aug 2024 07:07:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[dyfi leader]]></category>
		<category><![CDATA[kafir screen shot]]></category>
		<category><![CDATA[post]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306199</guid>

					<description><![CDATA[മുസ്‌ലിം ലീഗ് പ്രവര്&#x200d;ത്തകന്&#x200d; മുഹമ്മദ് കാസിമിന്റെ പരാതിയില്&#x200d; ഇതുവരെ കേസ് എടുത്തിട്ടില്ല.]]></description>
										<content:encoded><![CDATA[<p>വടകരയിലെ കാഫിര്&#x200d; സ്‌ക്രീന്&#x200d; ഷോട്ട് ആദ്യം പോസ്റ്റു ചെയ്തത് ഡി.വൈ.എഫ്.ഐ നേതാവ്. വിവാദമായ സ്‌ക്രീന്&#x200d; ഷോട്ട് വടകര ബ്ലോക്ക് പ്രസിഡന്റായ റിബേഷ് രാമകൃഷണ്‌നാണ് ആദ്യം പോസ്റ്റുചെയ്തതെന്ന് കണ്ടെത്തി. റെഡ് എന്&#x200d;കൌണ്ടര്&#x200d; വാട്ട്‌സ് അപ് ഗ്രൂപ്പ് അഡ്മിനുമായ റിബേഷിന്റെ ഫോണ്&#x200d; പൊലീസ് ഫൊറന്&#x200d;സിക് പരിശോധനക്കയച്ചു.</p>
<p>വടകരയിലെ കാഫിര്&#x200d; സ്‌ക്രീന്&#x200d;ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്&#x200d; ഗ്രൂപ്പുകളിലാണെന്നാണ് നേരത്തെ പൊലീസ് ഹൈക്കോടതിയില്&#x200d; നല്&#x200d;കിയ റിപ്പോര്&#x200d;ട്ടിലുണ്ട്. വടകര സി.ഐ സുനില്&#x200d;കുമാര്&#x200d; സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടിലാണ് ഡി.വൈ.എഫ്.ഐ നേതാവായ റിബേഷിന്റെ പേരുള്ളത്.</p>
<p>&#8216;അമ്പാടിമുക്ക് സഖാക്കള്&#x200d;&#8217; എന്ന ഫേസ്ബുക്ക് പേജിലാണ് സ്‌ക്രീന്&#x200d;ഷോട്ട് ആദ്യം പ്രചരിച്ചത് എന്നാണ് പരാതിയില്&#x200d; പറഞ്ഞിരുന്നത്. 2024 ഏപ്രില്&#x200d; 25ന് വൈകീട്ട് മൂന്നിനാണ് &#8216;അമ്പാടിമുക്ക് സഖാക്കള്&#x200d;&#8217; എന്ന പേജില്&#x200d; സ്‌ക്രീന്&#x200d;ഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിന്&#x200d; മനീഷിനെ ചോദ്യം ചെയ്തപ്പോള്&#x200d; &#8216;റെഡ് ബറ്റാലിയന്&#x200d;&#8217; എന്ന ഗ്രൂപ്പില്&#x200d;നിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹം വെളിപ്പെടുത്തി.</p>
<p>ഏപ്രില്&#x200d; 25 ഉച്ചക്ക് 2.34നാണ് &#8216;റെഡ് ബറ്റാലിയന്&#x200d;&#8217; ഗ്രൂപ്പില്&#x200d; സ്‌ക്രീന്&#x200d;ഷോട്ട് പ്രത്യക്ഷപ്പെട്ടത്. അമല്&#x200d; റാം എന്ന വ്യക്തിയാണ് ഗ്രൂപ്പില്&#x200d; പോസ്റ്റ് ചെയ്തത്. &#8216;റെഡ് എന്&#x200d;കൗണ്ടര്&#x200d;&#8217; എന്ന ഗ്രൂപ്പില്&#x200d;നിന്നാണ് തനിക്ക് കിട്ടിയത് എന്നാണ് അദ്ദേഹത്തിന്റെ മൊഴി. ഏപ്രില്&#x200d; 25ന് ഉച്ചക്ക് 2.13ന് റിബേഷ് എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്.</p>
<p>രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീന്&#x200d;ഷോട്ട് പ്രചരിച്ചു. ആദ്യം പോസ്റ്റ് ചെയ്ത റിബേഷ് സ്‌ക്രീന്&#x200d;ഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് പറഞ്ഞത്. ഇയാളുടെ ഫോണ്&#x200d; വിശദമായ പരിശോധനക്ക് നല്&#x200d;കിയിട്ടുണ്ടെന്നും അതിന് ശേഷം മാത്രമേ കൂടുതല്&#x200d; വിവരങ്ങള്&#x200d; നല്&#x200d;കാന്&#x200d; കഴിയൂ എന്നുമാണ് പൊലീസ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്.</p>
<p>വടകരയിലെ കാഫിര്&#x200d; സ്‌ക്രീന്&#x200d;ഷോട്ട് കേസില്&#x200d; സി.പി.എമ്മിന്റെ ഉന്നതനേതാക്കള്&#x200d;ക്ക് പങ്കുണ്ടെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്&#x200d; കുമാര്&#x200d; പറഞ്ഞു. മുസ്‌ലിം ലീഗ് പ്രവര്&#x200d;ത്തകന്&#x200d; മുഹമ്മദ് കാസിമിന്റെ പരാതിയില്&#x200d; ഇതുവരെ കേസ് എടുത്തിട്ടില്ല. കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാന്&#x200d; ഇനിയും ശ്രമിക്കാത്തത് അതുകൊണ്ടാണ്. കേസില്&#x200d; ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റിനും പങ്കുണ്ട്. വടകരയിലെ പൊലീസ് സി.പി.എമ്മിന്റെ പോഷകസംഘടന പോലെയാണ് പെരുമാറുന്നത്. പൊലീസ് സി.പി.എമ്മിനെ പേടിക്കുകയാണെന്നും അഡ്വ. കെ. പ്രവീണ്&#x200d; കുമാര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-controversial-kafir-screenshot-was-first-posted-by-a-dyfi-leader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിദ്ധരാമയ്യക്കെതിരെ അപകീര്&#x200d;ത്തികരമായ പോസ്റ്റ്: ബി.ജെ.പി പ്രവര്&#x200d;ത്തകയെ കര്&#x200d;ണാടക പൊലീസ് അറസ്റ്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/defamatory-post-against-siddaramaiah-bjp-worker-arrested-by-karnataka-police.html</link>
					<comments>https://www.chandrikadaily.com/defamatory-post-against-siddaramaiah-bjp-worker-arrested-by-karnataka-police.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 29 Jul 2023 01:27:57 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Chief Minister]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[leader]]></category>
		<category><![CDATA[post]]></category>
		<category><![CDATA[siddaramayya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266915</guid>

					<description><![CDATA[കര്&#x200d;ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ സാമൂഹിക മാധ്യമത്തില്&#x200d; അപകീര്&#x200d;ത്തികരമായ പോസ്റ്റ് പങ്കുവെച്ച ബി.ജെ.പി. പ്രവര്&#x200d;ത്തകയെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പിയിലെ സ്വകാര്യകോളേജിലുണ്ടായ മൊബൈല്&#x200d; ഫോണ്&#x200d; വിവാദത്തെ ബി.ജെ.പി. രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കര്&#x200d;ണാടക കോണ്&#x200d;ഗ്രസ് പോസ്റ്റ് ചെയ്ത ട്വീറ്റ് ഷെയര്&#x200d; ചെയ്തുകൊണ്ടായിരുന്നു ബി.ജെ.പി. പ്രവര്&#x200d;ത്തക ശകുന്തള കേസിന് ഇടയാക്കിയ കുറിപ്പ് പങ്കുവച്ചത്. ഇതേത്തുടര്&#x200d;ന്നാണ് വെള്ളിയാഴ്ച അറസ്റ്റുണ്ടായത്. ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്‌റ്റേഷനില്&#x200d; ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണിത്. ഉഡുപ്പിയിലെ സ്വകാര്യ കോളേജില്&#x200d; പെണ്&#x200d;കുട്ടികളുടെ ടോയ്‌ലെറ്റില്&#x200d; മൊബൈല്&#x200d; ഫോണ്&#x200d; ഉപയോഗിച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ സാമൂഹിക മാധ്യമത്തില്&#x200d; അപകീര്&#x200d;ത്തികരമായ പോസ്റ്റ് പങ്കുവെച്ച ബി.ജെ.പി. പ്രവര്&#x200d;ത്തകയെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പിയിലെ സ്വകാര്യകോളേജിലുണ്ടായ മൊബൈല്&#x200d; ഫോണ്&#x200d; വിവാദത്തെ ബി.ജെ.പി. രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കര്&#x200d;ണാടക കോണ്&#x200d;ഗ്രസ് പോസ്റ്റ് ചെയ്ത ട്വീറ്റ് ഷെയര്&#x200d; ചെയ്തുകൊണ്ടായിരുന്നു ബി.ജെ.പി. പ്രവര്&#x200d;ത്തക ശകുന്തള കേസിന് ഇടയാക്കിയ കുറിപ്പ് പങ്കുവച്ചത്.</p>
<p>ഇതേത്തുടര്&#x200d;ന്നാണ് വെള്ളിയാഴ്ച അറസ്റ്റുണ്ടായത്. ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്‌റ്റേഷനില്&#x200d; ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണിത്.</p>
<p>ഉഡുപ്പിയിലെ സ്വകാര്യ കോളേജില്&#x200d; പെണ്&#x200d;കുട്ടികളുടെ ടോയ്‌ലെറ്റില്&#x200d; മൊബൈല്&#x200d; ഫോണ്&#x200d; ഉപയോഗിച്ച് ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്താന്&#x200d; ശ്രമിച്ചതായി കണ്ടെത്തിയതിനെ തുടര്&#x200d;ന്ന് കോളേജധികൃതര്&#x200d; വിവരം പോലീസില്&#x200d; അറിയിക്കുകയും സംഭവത്തില്&#x200d; മൂന്ന് വിദ്യാര്&#x200d;ഥിനികളെ സസ്‌പെന്&#x200d;ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്&#x200d; സംഭവത്തെ സര്&#x200d;ക്കാര്&#x200d; നിസാരവത്ക്കരിക്കുകയാണെന്നാരോപിച്ച് ബി.ജെ.പി. രംഗത്തെത്തി. ഇതൊരു നിസാരസംഭവമാണെന്നും സുഹൃത്തുക്കള്&#x200d;ക്കിടയിലുണ്ടായ തമാശ മാത്രമാണെന്നും ഇതിനെ രാഷ്ട്രീയവത്ക്കരിക്കേണ്ടതില്ലെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പ്രതികരിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/defamatory-post-against-siddaramaiah-bjp-worker-arrested-by-karnataka-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആർ.എസ് എസ്സിൻ്റെ ചിന്ത അവസരത്തിനൊത്ത് മാറും. ശരീഅത്ത് വിരോധം മാറിയോ ?</title>
		<link>https://www.chandrikadaily.com/1rssthought.html</link>
					<comments>https://www.chandrikadaily.com/1rssthought.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Apr 2023 14:00:55 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[post]]></category>
		<category><![CDATA[statement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247245</guid>

					<description><![CDATA[ബി.ജെ.പി നേതാവ് സന്ദീപ് വാര്യരാണ് ആർ.എസ്. എസ് ആശയങ്ങൾ സന്ദർഭത്തിനൊത്ത് മാറുമെന്ന് പറയുന്നത്. ഗോൾവാർ കറുടെ വിചാരധാരയിൽ ക്രിസ്ത്യാനികളെ ശത്രുക്കളായി പ്രഖ്യാപിച്ചതിൽ മാറ്റമുണ്ടോ എന്ന ചോദ്യമുന്നയിച്ചത് മന്ത്രി മുഹമ്മദ് റിയാസാണ്. അതിനുള്ള മറുപടി ഹെഡ്ഗോവർ പറഞ്ഞിട്ടുണ്ടെന്ന് മോഹൻ ഭഗവത് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സന്ദീപ് വാര്യർ ഫെയ്സ് ബുക്കിൽ കുറിച്ചത്. വിചാരധാര ദ്വിതീയ സർ സംഘചാലകായിരുന്ന ഗുരുജി ഗോൾവാൾക്കർ വിവിധ സാഹചര്യങ്ങളിൽ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് . വിവിധ സാഹചര്യങ്ങൾ എന്നത് കൃത്യമാണ് . 2018 ൽ സർ സംഘചാലക് [&#8230;]]]></description>
										<content:encoded><![CDATA[<p>ബി.ജെ.പി നേതാവ് സന്ദീപ് വാര്യരാണ് ആർ.എസ്. എസ് ആശയങ്ങൾ സന്ദർഭത്തിനൊത്ത് മാറുമെന്ന് പറയുന്നത്. ഗോൾവാർ കറുടെ വിചാരധാരയിൽ ക്രിസ്ത്യാനികളെ ശത്രുക്കളായി പ്രഖ്യാപിച്ചതിൽ മാറ്റമുണ്ടോ എന്ന ചോദ്യമുന്നയിച്ചത് മന്ത്രി മുഹമ്മദ് റിയാസാണ്. അതിനുള്ള മറുപടി ഹെഡ്ഗോവർ പറഞ്ഞിട്ടുണ്ടെന്ന് മോഹൻ ഭഗവത് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സന്ദീപ് വാര്യർ ഫെയ്സ് ബുക്കിൽ കുറിച്ചത്.</p>
<p>വിചാരധാര ദ്വിതീയ സർ സംഘചാലകായിരുന്ന ഗുരുജി ഗോൾവാൾക്കർ വിവിധ സാഹചര്യങ്ങളിൽ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് . വിവിധ സാഹചര്യങ്ങൾ എന്നത് കൃത്യമാണ് .</p>
<p>2018 ൽ സർ സംഘചാലക് മോഹൻഭാഗവത് അർത്ഥ ശങ്കക്കിടയില്ലാത്ത വിധം പറഞ്ഞു &#8221; സംഘം അടച്ച് പൂട്ടിയ സംഘടനയല്ല , സമയത്തിനനുസരിച്ച് ഞങ്ങളുടെ ചിന്തകളും ആവശ്യമായ മാറ്റത്തിന് വിധേയമാണ് . അങ്ങനെ സമയത്തിനനുസരിച്ച് പരിഷ്കരിക്കാനുള്ള അനുമതി പൂജനീയ സംഘ സ്ഥാപകൻ ഡോ.ഹെഡ്ഗേവാർ തന്നിട്ടുണ്ട് .&#8221; വിചാരധാരയിലെ ആഭ്യന്തര ഭീഷണികൾ എന്ന ഭാഗവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ മറുപടി .</p>
<p>ക്രിസ്ത്യാനികൾ ആഭ്യന്തര ഭീഷണികളാണോ എന്ന ചോദ്യത്തിന് അല്ല എന്നാണുത്തരം .</p>
<p>ഇനി ഇന്നീ ചോദ്യം ഉന്നയിച്ച മുഹമ്മദ് റിയാസിനോടാണ് മറുചോദ്യമുള്ളത് ..</p>
<p>ശരീയത്ത് പരിഷ്കരിക്കണമെന്ന് ഇഎംഎസ്‌ പറഞ്ഞിട്ടുണ്ട് . നോമ്പുകാലമല്ലേ , ആ നിലപാടിൽ സിപിഎം ഇപ്പോൾ ഉറച്ച് നിൽക്കുന്നുണ്ടോ എന്ന് റിയാസിനൊന്ന് പറയാമോ ? എന്ന് സന്ദീപ് വാര്യര്&#x200d;<br />
ഫെയ്‌സ്ബുക്ക്‌  പോസ്റ്റിട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1rssthought.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
